കൂട്ടമാനഭംഗം: പെൺകുട്ടി ജീവനൊടുക്കി

ബാഗ്പത് (യുപി) ∙ നാലുമാസം മുൻപ് അഞ്ചുപേർ ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനഞ്ചുകാരി ഇതേ സംഘത്തിന്റെ ഭീഷണിയെ തുടർന്നു ജീവനൊടുക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾ അന്നു പൊലീസിൽ പരാതി നൽകുകയും അഞ്ചു പേർക്കെതിരെ കേസെടുക്കുകയും ചെയ്തുവെങ്കിലും സമ്മർദത്തിനു വഴങ്ങി പൊലീസ് അവരെ വിട്ടയച്ചതായി പറയുന്നു. പീഡനത്തെ തുടർന്നു പെൺകുട്ടി അബോധാവസ്ഥയിലായപ്പോൾ സംഘം ഉപേക്ഷിച്ചു സ്ഥലംവിടുകയായിരുന്നുവെന്ന് ആദ്യപരാതിയിൽ വ്യക്തമാക്കിയിരുന്നു. കാണാതായി അഞ്ചാം ദിവസമാണു പെൺകുട്ടിയെ രാമല പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അന്നു സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.