ലക്നൗ ∙ ഗോരഖ്പുർ ബാബ രാഘവദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ അറുപതിൽപരം കുട്ടികൾ കഴിഞ്ഞമാസം മരിച്ച സംഭവത്തിൽ ഓക്സിജൻ വിതരണക്കാരായ പുഷ്പ സെയിൽസിന്റെ ഉടമ അറസ്റ്റിൽ. ഓക്സിജൻ വിതരണം തടസ്സപ്പെട്ടതാണ് കുട്ടികളുടെ മരണത്തിനു കാരണമായതെന്ന് ആരോപണം ഉണ്ടായിരുന്നു.
പുഷ്പ സെയിൽസിന്റെ ഉടമ മനിഷ് ഭണ്ഡാരിയെ ഗോരഖ്പുർ പൊലീസ് ദയോരിയ ബൈപാസ് റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ പേരു പറഞ്ഞ ഒൻപതു പേരും അറസ്റ്റിലായി. ഭണ്ഡാരി ദീർഘനാളായി ഒളിവിലായിരുന്നു.