Activate your premium subscription today
ശ്രീനഗർ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ സർവകക്ഷിയോഗം നടക്കുന്നു. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും വിവിധ കക്ഷിനേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരർക്കും അവർക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ന് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഭീകര്‍ക്ക് കഴിയില്ലെന്നും എന്തു മാര്‍ഗമാണോ വേണ്ടത് അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിഹാര്‍ മധുബനിലെ പൊതുപരിപാടിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അന്ത്യാജ്ഞലി അർപ്പിച്ചു.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ പടക്കപ്പലിൽ ആയുധ പരീക്ഷണം നടത്തി ശക്തി തെളിയിച്ച് ഇന്ത്യ. മധ്യദൂര ഉപരിതല–വ്യോമ മിസൈൽ സംവിധാനം (എംആർസാം) ഉപയോഗിച്ച് ‘സീ സ്കിമ്മിങ്’ വസ്തുക്കളെ ഇന്ത്യയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്ത്
പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുന്നതു വരെ രാജ്യം വിശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ മധുബാനിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ന്യൂഡൽഹി∙ അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്നു നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്. മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്.
കുടക് ∙ മലയാളി വ്യവസായിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി കൊയിലി പ്രദീപിനെയാണ് കർണാടകയിലെ കുടകിനു സമീപം വിരാജ്പേട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബെംഗളൂരു ∙ മുൻ ഡിജിപി ഓംപ്രകാശ് കൊല്ലപ്പെട്ട കേസിൽ പിടിയിലായ മകൾ കൃതിയെ പരിശോധിച്ചപ്പോൾ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നു നിംഹാൻസ് അധികൃതർ അറിയിച്ചു. ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് അവരെ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഓംപ്രകാശിനെ താനാണു കൊലപ്പെടുത്തിയതെന്നാണു ഭാര്യ
മുംബൈ ∙ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊന്ന കേസിൽ മുംബൈയിൽ ഒരാൾ അറസ്റ്റിൽ.
ന്യൂഡൽഹി ∙ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട് പ്രമേയം പാസാക്കി. കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് ജഡ്ജിമാരും അഭിഭാഷകരും റജിസ്ട്രി ജീവനക്കാരും 2 മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച കോടതി, സംഭവത്തിന് ഇരയായവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്യം നിലകൊള്ളുന്നതായും വ്യക്തമാക്കി.
ന്യൂഡൽഹി ∙ രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയുടെ അടിയന്തരയോഗം ഇന്നു ചേരും. രാവിലെ 11നു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിലാണു യോഗം. സോണിയ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കും.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നു കുടുങ്ങിപ്പോയ വിനോദസഞ്ചാരികളുമായുള്ള പ്രത്യേക ട്രെയിൻ ഇന്നു രാവിലെ 9.30ന് ന്യൂഡൽഹി സ്റ്റേഷനിലെത്തും. കട്രയിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ട്രെയിൻ ഉധംപുർ, ജമ്മു, പഠാൻകോട്ട്, ജലന്തർ, അംബാല, കുരുക്ഷേത്ര, പാനിപ്പത്ത് സ്റ്റേഷനുകൾ പിന്നിട്ടാണ് എത്തുക.
ഒട്ടാവ ∙ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി. മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷമാണ് കാനഡ ഔദ്യോഗികമായി ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കാൻ തയാറായത്.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനു നേരിട്ടു ബന്ധമുണ്ടെന്നാണു ഞാൻ കരുതുന്നത്. പട്ടാള മേധാവിയായിരുന്ന പർവേസ് മുഷറഫിനെപ്പോലെ അദ്ദേഹത്തിനും അൽപം വിവാദ പശ്ചാത്തലമുണ്ടെന്നതാണ് ആദ്യ കാരണം. പാക്ക് ചാരസംഘടന ഐഎസ്ഐയുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് അസിം. ഏതാനും ദിവസം മുൻപ് അദ്ദേഹം കശ്മീരിനെക്കുറിച്ചു നടത്തിയ പ്രകോപനപരമായ പരാമർശങ്ങളാണു രണ്ടാമത്തെ കാരണം.
ശ്രീനഗർ ∙ പഹൽഗാമിൽ ഭീകരർ സഞ്ചാരികളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതിനിടെ അസം സർവകലാശാലയിൽ ബംഗാളി പ്രഫസറായ ദേബാശിഷ് ഭട്ടാചാര്യ വെടിയുണ്ടകളിൽനിന്ന് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ബൈസരണിലെ പുൽമേട്ടിൽ കുടുംബത്തോടൊപ്പമിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടതോടെ ചിലർ നിലത്തു കുത്തിയിരുന്നു പ്രാർഥിക്കാൻ തുടങ്ങി. അവർ പറഞ്ഞ മുസ്ലിം പ്രാർഥനാവാക്യങ്ങൾ (കലിമ) താനും ആവർത്തിച്ചതാണു രക്ഷയായതെന്നു ഭട്ടാചാര്യ പറഞ്ഞു.
ന്യൂഡൽഹി ∙ പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ ഉടൻ തിരിച്ചടി നൽകുമോ? എങ്കിൽ എങ്ങനെ, എപ്പോൾ? ഉത്തരം നൽകാൻ സാധിക്കാത്ത ചോദ്യങ്ങളാണിവ. ഉത്തരം അറിയാവുന്നവർ അതു പറയുന്നത് അപകടകരവും.
പാക്ക് ഭീകരസംഘടനയായ‘അൽ ഫറാൻ’ 1995 ജൂലൈ 4നു 6 വിദേശികളെ തട്ടിക്കൊണ്ടുപോയതു പഹൽഗാമിൽനിന്നായിരുന്നു. ഈ സംഭവത്തെപ്പറ്റി ബ്രിട്ടിഷ് മാധ്യമപ്രവർത്തകരായ അഡ്രിയാൻ ലെവിയും കാത്തി സ്കോട്ടും ചേർന്നെഴുതി 2012ൽ പ്രസിദ്ധീകരിച്ച ‘ദ് മെഡോ’ എന്ന പുസ്തകം വീണ്ടും ചർച്ചയാകുന്നു. അന്നു ഭീകരർ ബന്ദികളാക്കിയവരിൽ യുഎസ് പൗരൻ ജോൺ ചൈൽഡ്സ് രക്ഷപ്പെട്ടു.
ന്യൂഡൽഹി ∙ പഹൽഗാമിൽ നിന്നു ഭീകരാക്രമണം നടന്ന ബൈസരൺ താഴ്വര വരെയുള്ള 7 കിലോമീറ്റർ ദൂരം എത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ എടുത്തത് ഒരു മണിക്കൂറിലേറെ സമയം. ആക്രമണം നടത്തിയ ഭീകരർ അതിനുള്ളിൽ കാട്ടിനുള്ളിലേക്കു മടങ്ങിയിരുന്നു. ഇത്രയേറെ സമയമെടുക്കാൻ കാരണം പ്രദേശത്തെ ദുർഘട വഴിയാണെന്നു സൈനിക ഉദ്യോഗസ്ഥർ പറയുന്നു.
ശ്രീനഗർ ∙ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സന്തോഷ് ലക്ഷ്മൺ ജഗ്ദാലെയുടെ (49) മൊബൈൽ ഫോൺ ഇന്നലെ ഒരുനിമിഷംപോലും വിശ്രമിച്ചിട്ടില്ല. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടെന്നു വാർത്ത പരന്നതോടെയാണ് താൻ മരിച്ചിട്ടില്ലെന്ന് എല്ലാവരോടും വിശദീകരിക്കേണ്ട ഗതികേട് അദ്ദേഹത്തിനുണ്ടായത്. മഹാരാഷ്ട്രയിലെ പുണെയിൽനിന്നുള്ള മറ്റൊരു സന്തോഷ് ഏക്നാഥ് ജഗ്ദാലെ കൊല്ലപ്പെട്ടതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
കൊച്ചി ∙ വെടിയേറ്റു വീണവരുടെ ചോരയും ഭീകരർ ബാക്കിവച്ചവരുടെ കണ്ണീരുമായി ഒരുപോലെ ഹൃദയം തുളച്ച ഒരു ചിത്രം. മരവിപ്പ് ഒഴിയാത്ത മുഖവുമായി പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിനരികെ നവവധു ഹിമാൻഷി. കേവലം 6 നാൾ മാത്രം നീണ്ട ദാമ്പത്യത്തിന്റെ ബാക്കിപത്രമായി ആ കൈകളിലെ ചുവന്ന കുപ്പിവളകൾ. പഹൽഗാം ഭീകരാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ പുറത്തുവന്ന ദൃശ്യമായിരുന്നു നാവിക ഉദ്യോഗസ്ഥനായ ഭർത്താവ് വിനയ് നർവാളിന്റെ ജീവനറ്റ ശരീരത്തിനു സമീപം ഉടഞ്ഞു ചിതറിയ സ്വപ്നങ്ങളുമായിരിക്കുന്ന ഹിമാൻഷിയുടേത്. കോടിക്കണക്കിന് ഭാരതീയർ ആ ചിത്രത്തിനു താഴെ ഇന്നലെ കുറിച്ചിട്ടത് ഒരേയൊരു വാക്ക്– ഹാർട്ട്ബ്രേക്കിങ്!
പഹൽഗാം ∙ കശ്മീരിൽ സഞ്ചാരികളെ ആക്രമിച്ച ഭീകരരെ തടയാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടമായ പഹൽഗാം സ്വദേശി സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് (30) നാടിന്റെ ആദരം. ഭീകരർ വെടിവച്ചുകൊന്ന 26 പേരിലൊരാളായ ആദിൽ ഷാ, സഞ്ചാരികൾക്കു വഴികാട്ടിയായെത്തിയ കുതിരക്കാരനായിരുന്നു. ഭീകരരെ ചെറുത്ത് ജീവത്യാഗം ചെയ്ത യുവാവിന്റെ ധീരതയ്ക്കുമുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നു മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു.
ശ്രീനഗർ∙ പഹൽഗാമിന്റെ കണ്ണീരിൽ രോഷവും സങ്കടവും ഒരുമിച്ചുചേർന്നപ്പോൾ കശ്മീർ ജനത ഇന്നലെ നാടിന്റെ വാതിലുകളെല്ലാം കൊട്ടിയടച്ചു. ഒറ്റക്കെട്ടായ മൗനവും ബന്ദും ആഹ്വാനം ചെയ്തു രാഷ്ട്രീയ പാർട്ടികളും മതനേതാക്കളും വാണിജ്യ സ്ഥാപനങ്ങളും കശ്മീരിന്റെ ദുഃഖം രാജ്യത്തെ ഓർമപ്പെടുത്തി; അധികാരികളെയും. ഇനിയിത് ആവർത്തിക്കരുതെന്ന ശക്തമായ മുന്നറിയിപ്പ്.
ന്യൂഡൽഹി ∙ മന്ത്രി പദവി ഉടൻ ഒഴിഞ്ഞില്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയുടെ ജാമ്യം പിൻവലിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്ത് ഒരു വർഷത്തോളം ജയിലിലായിരുന്ന സെന്തിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഡിഎംകെ സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റെടുത്തിരുന്നു.
കൊൽക്കത്ത ∙ മണിപ്പുരിലെ കാംജോങ് ജില്ലയിലെ ഗംപാൽ, ഹയിയാങ് കുക്കി ഗ്രാമങ്ങൾക്കു നേരെ ആക്രമണം. ഒട്ടേറെ വീടുകൾ തകർത്തു. നാഗാ ഗോത്രവിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഘർഷം വർധിച്ചതിനെത്തുടർന്ന് പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള കലാപം ആരംഭിച്ച ശേഷം നാഗാ ഗ്രൂപ്പുകളും കുക്കികളും തമ്മിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഗ്രാമങ്ങൾക്കു നേരെ ആക്രമണം അപൂർവമാണ്.
ന്യൂഡൽഹി ∙ ഹംദർദ് കമ്പനിയുടെ റൂഹ് അഫ്സ സർബത്തിനെതിരെ ‘ജിഹാദ് സർബത്ത്’ പരാമർശം നടത്തിയ യോഗാ ഗുരു ബാബ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. രാംദേവിന്റെ പരാമർശം മനഃസാക്ഷിയെ ഞെട്ടിക്കുന്നതും സാധൂകരണമില്ലാത്തതാണെന്നും നിരീക്ഷിച്ച ജസ്റ്റിസ് അമിത് ബൻസാൽ അധ്യക്ഷനായ ബെഞ്ച് വിദ്വേഷ പരാമർശ വീഡിയോ അടിയന്തരമായി സമൂഹമാധ്യമ സൈറ്റുകളിൽനിന്ന് നീക്കം ചെയ്യാൻ നിർദേശിച്ചു. തുടർന്ന് ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് വ്യക്തമാക്കി രാംദേവ് വിഡിയോ പതഞ്ജലി പ്രോഡക്ട്സിന്റെ സമൂഹമാധ്യമ സൈറ്റിൽനിന്ന് നീക്കം ചെയ്തു.
ആഗ്ര ∙ ലോകഹൃദയം കവർന്ന ഇന്ത്യൻ നിത്യവിസ്മയം കൺനിറയെ കണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സന്ദർശക ഡയറിയിലെഴുതി: ദ് താജ് മഹൽ ഇസ് അമേസിങ്. ജയ്പുരിൽനിന്ന് ഇന്നലെ രാവിലെ 9.15നാണ് വാൻസും ഭാര്യ ഉഷയും മക്കളും ആഗ്ര വിമാനത്താവളത്തിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. മക്കളായ വിവേകും യൂവാനും മിറബെലും ഇന്ത്യൻ വേഷത്തിലായിരുന്നു. എല്ലാവരും ഒരു മണിക്കൂറോളം ഇവിടെ ചെലവിട്ടു. പ്രണയത്തിന്റെയും മാനവ വൈഭവത്തിന്റെയും പവിത്രസ്മാരകമായ താജ്മഹൽ ഇന്ത്യയെന്ന മഹത്തായ രാജ്യത്തിനുള്ള പാരിതോഷികമാണെന്ന് വാൻസ് സന്ദർശക ഡയറിയിൽ കുറിച്ചു.
Results 1-25 of 10000