Activate your premium subscription today
‘ഒരാഴ്ച തറവാട്ടിലൊന്നു നിന്നിട്ടു വരാം’ എന്നും പറഞ്ഞ് വെക്കേഷൻ കാലത്ത് ബന്ധുവീട്ടിലേക്ക് നമ്മൾ എത്ര തവണ പോയിരിക്കുന്നു. പക്ഷേ തറവാട്ടിലെത്തി അവിടെയുള്ള ഒരു സ്കൂളിലേക്ക് പഠിത്തം മാറ്റേണ്ടി വന്നാലുള്ള അവസ്ഥ വന്നാലോ! സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ പിന്നെയും ഒരു വെക്കേഷൻ കാലം കാത്തിരിക്കണം, അല്ലെങ്കിൽ വീട്ടിൽനിന്ന് ആരെങ്കിലും വന്ന് തിരികെ കൊണ്ടുപോകണം. ഏറക്കുറെ അതേ അവസ്ഥയിലായിരുന്നു നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. 2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോയതാണ്, തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തു കഴിയേണ്ടി വന്നതെന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഹീലിയം എന്ന ‘അലസ’വാതകത്തിൽ എത്തി നിൽക്കും. എങ്ങനെയാണ് ഹീലിയം ചോർച്ച സുനിതയെ ബഹിരാകാശത്തു കുടുക്കിയത്? ഏഴു ദിവസത്തെ ഗവേഷണം 290ലേക്ക് നീണ്ടപ്പോൾ ഇളയമകളുടെ ഹൈസ്കൂൾ പഠനത്തിലെ നിർണായകമായ ഒരു വർഷമാണ് താൻ ‘മിസ്’ ചെയ്തതെന്നാണ് ബുച്ച് പറഞ്ഞത്. സുനിതയാകട്ടെ വീട്ടുകാരെയും വീട്ടിലെ നായ്ക്കുട്ടിയേയും വല്ലാതെ ‘മിസ്’ ചെയ്തു. പക്ഷേ ഇത്രയും നാളിനിടയിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലൊന്നും ഇരുവരും ഒരു വിട്ടുവീഴ്ചയും വരുത്തിയതുമില്ല. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ പദവിയിലേക്കു വരെ സുനിതയെത്തി. അതിനിടെ സുനിതയെയും ബുച്ചിനെയും മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിനും തിരികൊളുത്തി. ആകാശത്തു മാത്രമല്ല ഭൂമിയിലേയും ഇത്തരം പ്രശ്നങ്ങളെ നേരിട്ടാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. എങ്ങനെയായിരുന്നു ആ മടക്കം? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള്‍ ഗ്രാഫിക്സിലൂടെ അറിയാം. സുനിതയുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഗ്രാഫിക്സ് കാഴ്ച കാണാം.
‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല. ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്. ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്‍ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.
2016ലെ ചുട്ടുപഴുത്ത ക്യൂബൻ പകലുകളിലൊന്നായിരുന്നു അത്. മഹ്മൂദ് സ്ലാഹിയെ അടച്ചിട്ടിരിക്കുന്ന തടവറയുടെ കിളിവാതിൽ നേർത്ത ശബ്ദത്തോടെ തുറന്നു. അതിലൂടെയാണ് അയാൾക്ക് എന്നും ഭക്ഷണം നൽകാറുള്ളത്. ഭക്ഷണസമയത്തുനിന്നു മാറി പതിവില്ലാതെ ആ വാതിൽ തുറന്നതു കണ്ട് മഹ്മൂദ് വെളിച്ചത്തിനു നേരെ തലയുർത്തി. പുതുതായി വന്ന വനിതാ ജയിൽ ഓഫിസറുടെ ശബ്ദം കേട്ടു. ‘മഹ്മൂദ്, അറിഞ്ഞോ. നിങ്ങൾ മോചിതനാവുകയാണ്, വീട്ടിലേക്ക് പോവുകയാണ്..’. അവിശ്വസനീയമായതെന്തോ കേട്ടതു പോലെ മഹ്മൂദ് നിന്നു. പിന്നെ പറഞ്ഞു. ‘ഇല്ല, ഞാനറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’. ആ വനിതാ ഓഫിസർ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു– ‘അതെ, നിങ്ങൾ വീട്ടിലേക്കു പോവുകയാണ്’. ഒറ്റയടിക്ക് ആ വാക്കുകൾ വിശ്വസിക്കാൻ മഹ്മൂദിനായില്ല. കാരണം അത്രയേറെ കുപ്രസിദ്ധമാണ് ആ തടവറ. അവിടെ പലരോടും വീട്ടിലേക്ക് അയയ്ക്കുകയാണെന്നു പറയുന്നത് നേരത്തേയും കേട്ടിട്ടുള്ളതാണ്. അപ്പറഞ്ഞ പലരും ഇപ്പോഴും ജയിലിലുണ്ടുതാനും. മഹ്മൂദിന്റെ കാര്യത്തിൽ പക്ഷേ അങ്ങനെയായിരുന്നില്ല. 2016 ഒക്ടോബർ 16ന് അദ്ദേഹം ജയിൽ മോചിതനായി. നീണ്ട 15 വർഷങ്ങൾക്കു ശേഷം. ‘ചൊവ്വാ ഗ്രഹത്തിലേക്ക് പോകുകയാണ് ഞാനെന്നാണ് മോചനത്തെക്കുറിച്ചു കേട്ടപ്പോൾ ആദ്യം കരുതിയത്’ എന്നായിരുന്നു പിന്നീട് ആ നിമിഷത്തെപ്പറ്റി മഹ്മൂദ് പറഞ്ഞത്. കാരണം, ആ തടവറയിൽനിന്നു പുറത്തേക്കുള്ള യാത്രയെന്നു പറഞ്ഞാൽ ശരിക്കും ചൊവ്വായാത്ര പോലെ ദുഷ്കരമായിരുന്നു. ക്രൂരതയ്ക്ക് അത്രയേറെ പേരു കേട്ടതായിരുന്നു ആ തടവറ– ഗ്വാണ്ടനാമോ ബേ പ്രിസൻ. പല ബ്ലോക്കുകളായിട്ടായിരുന്നു ആ ജയിൽ. ഓരോ ബ്ലോക്കിലും ഓരോ ക്യാംപുകളുടെ പേരിട്ടായിരുന്നു തടവറകൾ. ‘ഹോട്ടൽ’ എന്നു പേരിട്ട ബ്ലോക്കിലെ ‘ക്യാംപ് സാക്ക്സി’ലായിരുന്നു മഹ്മൂദ്. 1970ൽ ആഫ്രിക്കൻ രാജ്യമായ മൗറിട്ടാനിയയിൽ ജനിച്ച മഹ്മൂദ് 2001ൽ മുപ്പത്തിയൊന്നാം വയസ്സിലാണ് അറസ്റ്റിലാകുന്നത്. പിന്നീട് സ്വന്തം രാജ്യത്തുനിന്ന് യുഎസിന്റെ ആവശ്യപ്രകാരം ജോർദാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മാറ്റി. ഒടുവിൽ 2002ൽ ഗ്വാണ്ടനാമോയിലേക്കും. 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക ആരംഭിച്ച വൻ ഭീകര വേട്ടയിലാണ് മഹ്മൂദും അറസ്റ്റിലായത്. അൽ–ഖായിദ ബന്ധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. കാനഡയിൽ എന്‍ജിനീയറായിരുന്ന മഹ്മൂദ് നേരത്തേ
ആകെയുള്ള 12 ലക്ഷം ജനസംഖ്യയില്‍ 70 ശതമാനവും ഇന്ത്യന്‍ വംശജര്‍. തമിഴും ഭോജ്പുരിയും ഹിന്ദിയും തെലുങ്കും ഉറുദുവും സംസാരിക്കുന്ന ജനത. ദീപാവലിയും ഹോളിയും പൊങ്കലും ആഘോഷിക്കുന്നവര്‍. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ കുഞ്ഞന്‍ രാജ്യത്തേക്കായിരുന്നു മാർച്ച് രണ്ടാം വാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. മൊറീഷ്യസിൽ. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ (ജിസിഎസ്കെ) സമ്മാനിച്ചാണ് അവര്‍ മോദിയെ സ്വീകരിച്ചത്.
2017 ഓഗസ്റ്റ് 16, ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശമായ കലൂകാനില്‍ കിയാന് ലോയ്ഡ് ഡെലോസ് സാന്റോസ് എന്ന പതിനേഴുകാരനായ വിദ്യാര്‍ഥി പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. തുല്ലാഹന്‍ നദിയുടെ കൈവഴികളിലൊന്നിലെ മാലിന്യക്കൂമ്പാരത്തിനുള്ളില്‍നിന്നാണ് പത്തോളം വെടിയുണ്ടകളേറ്റു തുളഞ്ഞ സാന്റോസിന്റെ മൃതശരീരം കണ്ടെടുത്തത്. കയ്യില്‍ തോക്കുമായി ആക്രമിക്കാന്‍ വന്ന സാന്റോസിനെ പ്രാണരക്ഷാര്‍ഥം വെടിവയ്ക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. പക്ഷേ, സാക്ഷിമൊഴികളും സിസിടിവിയും കളവു പറഞ്ഞില്ല. നിരായുധനായ സാന്റോസിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് കഴുത്തില്‍ പൂട്ടിട്ട് വലിച്ചിഴച്ചു പോകുന്നത് കണ്ടു എന്ന സത്യം എര്വിന് ലാച്ചിക എന്ന ദൃക്സാക്ഷി തുറന്നു പറഞ്ഞു.
‘അരുത്, ഇപ്പോൾ പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട! അവിടെ തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്’. മാർച്ച് ഏഴിനാണ് യുഎസ് തങ്ങളുടെ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തു. യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രാജ്യാന്തര തീവ്രവാദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഒരു വര്‍ഷം കൊണ്ടു രണ്ടു റാങ്കുകൾ ‘മെച്ചപ്പെടുത്തിയാണ്’ അവർ വളർന്നത്. അതായത് ലോകത്തിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നിന്റെ അയൽക്കാരാണ് നമ്മള്. ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് വിഘടനവാദികൾ പിടിച്ചെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒൻപത് ബോഗികളിലായി ഏകദേശം 400 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ വെടിവയ്പ് ഉണ്ടായെന്നും അതോടെ ട്രെയിൻ നിർത്തി എന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്. അതേസമയം സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടത് പാളം തെറ്റിച്ച് എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്നാണ്. യാത്രക്കാരിൽ 180ഓളം പേരെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയത്. പാക്ക് സൈനികരും പൊലീസുകാരും ഉൾപ്പെടെയാണിത്. ഇരുപതോളം സൈനികരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം ഓപറേഷന് ശ്രമിച്ചാൽ എല്ലാവരെയും വധിക്കുമെന്ന ഭീഷണിയും ബലൂച് ലിബറേഷൻ ആർമി മുഴക്കിയിട്ടുണ്ട്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേറുകളാണ് ബന്ദികൾക്കൊപ്പം
രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവിയായിരുന്ന വ്യക്തിക്ക് ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയാകാമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണു മാർക്ക് കാർനി. കാനഡയുടെ പുതിയ പ്രധാനമന്ത്രി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മേധാവിയായിരുന്നു 59കാരനായ കാർനി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവയുദ്ധം പ്രഖ്യാപിച്ചിരിക്കെ, കാനഡയെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണു കാർനിയുടെ സുപ്രധാന ദൗത്യം. ആരാണ് മാർക്ക് കാർനി? ബാങ്കറുടെ കണിശമായ കണക്കുകൂട്ടലുകളാൽ കാനഡയെ രക്ഷിക്കുമോ അദ്ദേഹം? കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോർട്ട് സ്മിത്ത് എന്ന ഗ്രാമത്തിലാണു കാർനിയുടെ ജനനം. ഹൈസ്കൂൾ അധ്യാപകന്റെ മകനായ കാർനി എഡ്മണ്ടണിലാണു വളര്‍ന്നത്. പിന്നീട് അമേരിക്കയിലേക്കു പോയി. ഹാർവഡ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിച്ചു. ഐസ് ഹോക്കിയായിരുന്നു മുഖ്യവിനോദം. 1995ൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി. ഗോൾഡ്മാൻ സാക്സിൽ 13 വർഷം ജോലി ചെയ്തു. 2003ൽ ബാങ്ക് ഓഫ് കാനഡയിൽ ഡപ്യൂട്ടി ഗവർണറായി ചേർന്നു. പിന്നീട്
ഇന്ത്യയിലെ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെ സംരക്ഷിക്കാനാവുമോ? വയനാട് തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത അനുമതി നൽകിയ സമിതിയുടെ പഠന റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായിരുന്നു. ബാണാസുര ചിലപ്പനെ സംരക്ഷിക്കണമെന്ന പരിസ്ഥിതി ആഘാത സമിതിയുടെ കർശന നിർദേശം വന്നപ്പോൾ ഈ പക്ഷിയുടെ പ്രത്യേകതകളെ കുറിച്ചുള്ള പ്രീമിയം വാർത്തയും ഏറെ പ്രാധാന്യത്തോടെ വായനക്കാർ സ്വീകരിച്ചു. അതിനിടെ, പോയവാരവും കേരളത്തിൽ വന്യജീവി ശല്യം ഏറെ ചർച്ചയായി. കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ തടയാം എന്നു ചിന്തിച്ചവർക്ക് തമിഴ്നാട് വനം വകുപ്പിന്റെ വിജയമന്ത്രം ഏറെ ഗുണകരമായി. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡിയുമായുള്ള അഭിമുഖമാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. മലയോര മേഖല മാത്രമല്ല തീരപ്രദേശവും കടുത്ത ആശങ്കയിലാണ്. ഇവിടെ കേന്ദ്ര പദ്ധതിയായ കടൽ മണൽ ഖനനമാണ് ആശങ്ക തീർക്കുന്നത്. മണൽഖനനത്തിനു തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ തീര മേഖലയുടെ ആശങ്കയും പ്രീമിയത്തിലൂടെ വായനക്കാരിലേക്ക് എത്തി. മത്സ്യവളർച്ചയ്ക്ക് ഏറെ സഹായകരമായ കൊല്ലം പരപ്പിന്റെ നാശത്തിനു മണൽഖനനം കാരണമാവും എന്നാണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നത്.
ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ ആദ്യമായി കണ്ട 1925ൽ ഗുരുവിന് 70 വയസ്സും ഗാന്ധിജിക്ക് 56 വയസ്സും പ്രായമുണ്ട്. ഗുരുവിനെക്കാൾ 14 വയസ്സിന്റെ ചെറുപ്പം ഗാന്ധിജിക്കുണ്ടായിരുന്നു. ആ കൂടിക്കാഴ്ചയ്ക്കു മുൻപ് 1921ൽ തിരുനെൽവേലിയിൽ വച്ച് ടി.കെ.മാധവനിൽനിന്ന് ഗുരുദേവന്റെ മഹത്വം ഗാന്ധിജി മനസ്സിലാക്കിയിരുന്നു. തിയോസഫിക്കൽ സൊസൈറ്റി ഗുരുദേവനെ ഒരു അവതാര പുരുഷനായി കണ്ടു മംഗളപത്രം സമർപ്പിച്ചത്, നൂൽനൂൽപ്, മദ്യവർജനം എന്നിവ ഗാന്ധിജിക്കു മുൻപു തന്നെ ഗുരുദേവൻ ഉപദേശിച്ചത് എന്നിവ മാധവനാണ് ഗാന്ധിജിയെ ബോധ്യപ്പെടുത്തിയത്. പിന്നീടു ഗാന്ധിജി തന്റെ ശിഷ്യനായ ആചാര്യ വിനോബഭാവെയെ ശിവഗിരിയിലേക്കയച്ചു. ഇന്ത്യയിലെ അവതാര പുരുഷന്മാരിലൊരാളാണ് ഗുരുദേവനെന്നു വിനോബഭാവെ സാക്ഷ്യപ്പെടുത്തി. ഗുരുദേവനെ പൂർണമായി മനസ്സിലാക്കിയ ഗാന്ധിജിയാണ് 1925 മാർച്ച് 12നു ശിവഗിരിയിലെത്തിയത്. വൈക്കം സത്യഗ്രഹം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. ഗാന്ധിജിക്കൊപ്പം സി.രാജഗോപാലാചാരി, മഹാദേവ ദേശായ്, ദേവദാസ് ഗാന്ധി, ഇ.വി.രാമസ്വാമി നായ്ക്കർ എന്നിവരും ഉണ്ടായിരുന്നു. ശിവഗിരിക്കടുത്തുള്ള വനജാക്ഷി മന്ദിരത്തിന് ഗാന്ധിയാശ്രമം എന്നു പേരു നൽകി, അവിടെ വച്ചാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. ഇംഗ്ലിഷ് പത്രങ്ങളുടെ പ്രതിനിധികളും മറ്റും ഉണ്ടായിരുന്നുവെങ്കിലും കൂടിക്കാഴ്ച നടന്ന മുറിയിലേക്ക് ഇവരെ പ്രവേശിപ്പിച്ചിരുന്നില്ലെന്ന്
രണ്ടുമൂന്നു മാസം മുൻപ് കോട്ടയം എക്സൈസ് ഓഫിസിൽ ഒരു കോൾ വന്നു. ആശുപത്രിയിലെ യുവ എംആർഐ ടെക്നീഷ്യനെ പറ്റിയുള്ള രഹസ്യവിവരമായിരുന്നു അതിൽ. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ഇയാളുടെ പഠനം. ഇപ്പോൾ ലഹരിക്കടത്തുകാരനാണ്. എംഡിഎംഎ ആണ് വിൽക്കുന്നത്. ഇയാളെ കുടുക്കാൻ വാട്സാപ്പിലൂടെ ഇടപാട് ഉറപ്പിച്ച് മറ്റൊരാളെ പണവുമായി എക്സൈസ് സംഘം പറഞ്ഞുവിട്ടു. പണം കൈമാറുന്നതിനു തൊട്ടുമുൻപു ചിങ്ങവനത്തുനിന്നു ലഹരിയുമായി പിടിച്ചു. ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞത്, വൈക്കത്തു നിന്നാണു ലഹരിവസ്തുക്കൾ ലഭിച്ചത് എന്നായിരുന്നു. വൈക്കം സ്വദേശിയെ കോട്ടയം നഗരത്തിൽ കണ്ടുപരിചയമേ ഉള്ളൂ, ഫോൺ നമ്പർ അറിയില്ല, നേരിട്ടാണ് ഇടപാടുകളെന്നും പറഞ്ഞു. രണ്ടാഴ്ച മുൻപ് 9 ഗ്രാം എംഡിഎംഎ കോട്ടയത്തുനിന്നു പിടിച്ചു. അന്വേഷണത്തിൽ ഇതേയാൾതന്നെ കൊടുത്തുവിട്ടതാണെന്നു തെളിഞ്ഞു. പിടിക്കപ്പെട്ട ആളിൽ അന്വേഷണം തീരുന്നതാണു പൊതുവേ കണ്ടുവരുന്നത്. രണ്ടാമത്തെ കണ്ണിയിലേക്കോ മൂന്നാമത്തെ വലിയ കണ്ണിയിലേക്കോ അന്വേഷണം എത്തുന്നില്ല. ചുരുക്കം ഉദ്യോഗസ്ഥർ മാത്രമേ ഇത്തരത്തിൽ അന്വേഷണം നടത്താറുള്ളൂ. കർണാടകയിലേക്കോ ബെംഗളൂരുവിലേക്കോ റിസ്കെടുത്ത് പോയാൽ, സ്വന്തം കയ്യിൽനിന്നു പണം പോകുമെന്നതും പലരെയും പിന്നോട്ടുവലിക്കുന്നു. പിടിയിലായവർക്കു രാഷ്ട്രീയബന്ധം ഉണ്ടെന്ന് സൂചന കിട്ടിയാൽ കേസ് എടുക്കാതിരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. എക്സൈസിനും പൊലീസിനും ഇതേ ഭയമുണ്ട്. എന്നാൽ ലഹരിസംഘത്തിലേക്കു നുഴഞ്ഞുകയറി, അവരെ ഭിന്നിപ്പിച്ച് രഹസ്യവിവരങ്ങൾ ചോർത്തി, വേട്ടയ്ക്കിറങ്ങാൻ ധൈര്യമുള്ള ഉദ്യോഗസ്ഥരുമുണ്ട് കേരളത്തിൽ. അവരുടെ ആത്മാർഥതയ്ക്കു മുന്നിൽ പല ലഹരിക്കടത്ത് ഭീമന്മാരും കുരുക്കിൽ വീഴുന്നതും പതിവ്. പക്ഷേ, അടുത്ത ദിവസങ്ങളിലായി നമുക്കു ചുറ്റുമുള്ള
രാജ്യത്ത് ഇനി ബാക്കിയുള്ളത് 2500 എണ്ണത്തിൽ താഴെ മാത്രം. അവയുടെ വാസമാകട്ടെ വയനാട്ടിലെ ചെമ്പ്ര മലയുടെ മുകളിലെ ആകാശത്തുരുത്തുകളിൽ (Sky Island). രാജ്യത്ത് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന കാട്ടുപക്ഷികളിൽ ഒന്നായ ബാണാസുര ചിലപ്പൻ കിളികൾക്ക് സ്വസ്ഥമായി വസിക്കാൻ ഏറ്റവും പറ്റിയ ഇടമാണ് ചെമ്പ്ര മല. ചെമ്പ്ര മലയോടു ചേർന്ന വെള്ളരി മല തുരന്ന് കൂറ്റൻ തുരങ്കം നിർമിക്കാൻ പോകുമ്പോൾ എന്താകും ബാണാസുര ചിലപ്പൻ കിളികളുടെ അവസ്ഥയെന്ന് പലർക്കും ആശങ്കയുണ്ട്. പദ്ധതിക്ക് അനുമതി നൽകിയ പരിസ്ഥിതി ആഘാത സമിതി പോലും ചിലപ്പനെ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. പേര് ചിലപ്പൻ എന്നാണെങ്കിലും ശബ്ദകോലാഹലങ്ങളോട് യാതൊരു താൽപര്യവുമില്ലാത്ത കൂട്ടരാണ് ബാണാസുര ചിലപ്പൻ കിളികൾ. 2022ൽ വനംവകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്നു നടത്തിയ പക്ഷി സർവേയിൽ ചെമ്പ്ര, വെള്ളരിമല, ബാണാസുരമല എന്നിവിടങ്ങളിൽ ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1800 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചോലവനങ്ങളിലാണു സാധാരണയായി ഈ പക്ഷികള്‍ കാണപ്പെടുന്നത്. ചെമ്പ്രമല, വെള്ളരി മല എന്നിവ ഉൾപ്പെടുന്ന ക്യാമൽ ഹംപ് മലനിരകളിലാണ് ബാണാസുര ചിലപ്പൻ കിളികൾ ഏറ്റവും കൂടുതലുള്ളത്.
ഇപ്പോഴത്തെ നിലയിൽ ഒരു നിമിഷം പോലും വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കാനാവില്ലെന്നു പിണറായി പക്ഷം കോട്ടയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ഞടിക്കുമ്പോൾ മുഖ്യമന്ത്രി പദവിയിൽ വി.എസ്.അച്യുതാനന്ദൻ രണ്ടു വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എസ്എൻസി ലാവ്ലിൻ കേസിൽ വിഎസ് സ്വീകരിച്ച നിലപാടുകളായിരുന്നു ‘കോട്ടയം ഓപ്പറേഷനു’ പ്രകോപനം. ഈ സർക്കാരിനെ വച്ചു കൊണ്ടു തൊട്ടടുത്ത വർഷം (2009) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു പറഞ്ഞു പിണറായി പക്ഷം കുറ്റവിചാരണ നടത്തുമ്പോൾ വേദിയിൽ മുഖ്യമന്ത്രി വിഎസ് ഒന്നും മിണ്ടാതെ കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു വിഎസിനെ നീക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചുനിന്ന പൊളിറ്റ് ബ്യൂറോയെ വരെ പിണറായി പക്ഷം വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി.
‘‘20 വർഷത്തിലേറെയായി ദശലക്ഷക്കണക്കിനു മനുഷ്യരെ ജീവിതത്തിലേക്കു കൈപിടിച്ച സംവിധാനങ്ങളുടെ കടയ്ക്കലാണു കത്തിവച്ചത്. അടുത്ത 5 വർഷത്തിൽ 63 ലക്ഷത്തോളം പേർ എയ്ഡ്സ് രോഗത്താൽ മരിക്കും. 34 ലക്ഷം കുട്ടികൾകൂടി അനാഥരാകും’’– ഐക്യരാഷ്ട്ര സംഘടന (യുഎൻ) ആശങ്കയോടെ ഇക്കാര്യം പറയുമ്പോൾ ചൂണ്ടുവിരൽ നീളുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേർക്കാണ്. യുഎസ് നൽകുന്ന വിദേശ ധനസഹായം നിർത്താനുള്ള ട്രംപിന്റെ തീരുമാനമാണ് അനേകം മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കിയത്. യുഎസിനു ‘ഭാരമാകുന്ന’ യാതൊന്നും തുടരേണ്ടെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ ട്രംപിന്റെ കടുംവെട്ട് ഇത്രത്തോളം മുറിവേൽപ്പിക്കുമെന്നു ലോകം കരുതിയില്ല. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമെന്ന പദവിയിൽനിന്നു കൂടിയാണു യുഎസിന്റെ പിന്മാറ്റം. യുഎന്നിന് ആവശ്യമായ മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭിച്ചിരുന്നത്. ജനുവരിയിൽ രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, വിദേശ സഹായത്തിന്റെ ഭൂരിഭാഗവും 3 മാസത്തേക്കു മരവിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതം വിചാരിക്കുന്നതിനേക്കാളും വലുതാണെന്നു യുഎൻ പറയുമ്പോൾ ആശങ്കപ്പെടാതെങ്ങനെ? ഒരു തലമുറ മുൻപാണ് എയ്ഡ്സ് അനുബന്ധ മരണങ്ങൾ ലോകത്തെ വിറപ്പിക്കാൻ തുടങ്ങിയത്. ആ വേർപാടുകളുടെ സങ്കടത്തിൽ പ്രിയപ്പെട്ടവർക്കായി ജനം തെരുവിലിറങ്ങി. സർക്കാരുകൾ സമ്മർദത്തിലായി. അങ്ങനെയാണു ചരിത്രത്തിലെ ഏറ്റവും വിജയകരമായ വിദേശ സഹായപദ്ധതിയായ
ഇത്രയും നാൾ റഷ്യയോടു പോരാടാൻ വേണ്ടി നൽകിയ പണത്തിനും ആയുധങ്ങൾക്കു പകരമായി യുക്രെയ്നിലെ വിശാലമായ ധാതുസമ്പത്ത് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ട് അധികനാളായിട്ടില്ല. പകരം യുക്രെയ്നിൽ സമാധാന സേനയെ വിന്യസിക്കാമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ ഇതിനെ എതിർത്തെങ്കിലും പിന്നാലെ സമ്മതം മൂളി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇരു നേതാക്കളും മാർച്ച് ഒന്നിന് വാഷിങ്ടനിൽ നടത്തിയ കൂടിക്കാഴ്ച പക്ഷേ വാക്പോരിൽ തെറ്റിപ്പിരിഞ്ഞെന്നു മാത്രം. കരാറിൽനിന്ന് പിന്മാറിയെന്ന് ട്രംപ് അറിയിച്ചിട്ടില്ല. പക്ഷേ, യുക്രെയ്നിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ രീതിയിലൊരു പ്രതികരണം വന്നില്ലെങ്കിൽ കരാറിനെപ്പറ്റി ചിന്തിക്കേണ്ട എന്ന സൂചന നൽകിക്കഴിഞ്ഞു അദ്ദേഹം. എന്നാൽ, എത്ര വഴക്കുണ്ടായാലും അതിന്റെ പേരിൽ യുക്രെയ്നിലെ ധാതു സമ്പത്ത് കൈവിട്ടുകളയാൻ ട്രംപ് തയാറാകില്ലെന്നതാണ് യാഥാർഥ്യം. അത്രയേറെ നിർണായകവും തന്ത്രപ്രധാനവുമാണ് യുഎസിനെ സംബന്ധിച്ചിടത്തോളം ആ ധാതുക്കൾ. അതിൽത്തന്നെ യുക്രെയ്നിലെ ടൈറ്റാനിയത്തിന്റെ വലിയ നിക്ഷേപം ലക്ഷ്യമിട്ടാണു ട്രംപിന്റെ നീക്കമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്തുകൊണ്ട് ട്രംപ് ടൈറ്റാനിയം ലക്ഷ്യമിടുന്നു? ലോകത്ത് 7 രാജ്യങ്ങൾ മാത്രം ഉൽപാദിപ്പിക്കുന്ന ടൈറ്റാനിയം സ്പോഞ്ചിന് എന്തുകൊണ്ടാണ് ഇത്രയേറെ ആവശ്യക്കാരുള്ളത്? ഇന്ത്യയിൽ കൊല്ലത്തു മാത്രം ഉൽപാദനം നടക്കുന്ന ടൈറ്റാനിയം സ്പോഞ്ചിന് ഇത്രയും വലിയ ഭാവി ഉണ്ടോ? ടൈറ്റാനിയം ശക്തിയായി ഇന്ത്യയെ ഉയർത്താനാണോ കരിമണൽ ഖനനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്? ചോദ്യങ്ങൾ നിരവധിയാണ്.
വനമില്ലാത്ത ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള തോട്ടിലൂടെ ഒരു കാട്ടുപന്നി നീന്തിക്കളിച്ച കാഴ്ച പലർക്കും കൗതുകമായിരിക്കും. ഏതാണ്ട് 15 വർഷം മുൻപ് വരെ ഇതേ കൗതുകം തന്നെയായിരുന്നു കേരളത്തിലെ 13 ജില്ലകളിലുമുള്ള മലയോര ജനതയ്ക്കും. ആ കൗതുകം മാറി, അടുക്കളയിൽ വരെ കാട്ടുപന്നി ഓടിക്കയറുകയും കാട്ടാന വന്നു കതകിൽ തട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി. മലയോരഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്കു ആദ്യം എത്തിയത് കാട്ടുപന്നിയും കുരങ്ങും മാനുമൊക്കെയായിരുന്നു. പിന്നീട് കാട്ടാനയും കടുവയും പുലിയും വരെ എത്തി. രാത്രികാലങ്ങളിൽ മാത്രം കാടിറങ്ങി വന്നവർ പകൽ സമയത്തുപോലും ഗ്രാമത്തിലെ വഴിയിലൂടെ നടക്കാൻ തുടങ്ങി. ഇതോടെ പലയിടത്തും നൂറുകണക്കിനാളുകൾ വീടുപേക്ഷിച്ചു ജീവനുംകൊണ്ട് സ്ഥലം വിടുകയാണ്. കേരളത്തിൽ വന്യമൃഗ ശല്യം എന്നു കേൾക്കാൻ തുടങ്ങുന്നതിനു മുൻപുതന്നെ ഈ പ്രശ്നം അനുഭവിക്കാൻ തുടങ്ങിയവരാണ് വയനാടിന്റെ തൊട്ടടുത്ത തമിഴ്നാട് ജില്ലയായ നീലഗിരിയിലുള്ളവർ. ജില്ല തമിഴ്നാട്ടിൽ ആണെങ്കിലും ഇവിടെ പകുതിയിലധികം താമസക്കാരും മലയാളികളാണ്. കേരളത്തോട് ചേർക്കാമായിരുന്ന സ്ഥലമായിട്ടും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം തമിഴ്നാട്ടിലായിപ്പോയ സ്ഥലം. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലായി മുപ്പതിലധികം മലയാളം സ്കൂളുകളുമുണ്ടായിരുന്നു. ഇപ്പോൾ ഒരെണ്ണം പോലുമില്ല. പിന്നാലെ
ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിലൂടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഖത്തറും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക, നിക്ഷേപ സഹകരണത്തിന് ആക്കം കൂട്ടുന്ന സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കരാർ കൈമാറി. പുതുക്കിയ ഇരട്ട നികുതി ഒഴിവാക്കൽ കരാർ ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്തേകുമെന്നതിനപ്പുറം നിക്ഷേപകർക്ക് കൂടുതൽ മികച്ച ബിസിനസ് അന്തരീക്ഷവും ആനുകൂല്യങ്ങളും ഉറപ്പാക്കും. 1999 ഏപ്രിൽ 7നാണ് ഖത്തറും ഇന്ത്യയും തമ്മിൽ ആദ്യമായി ഇരട്ട നികുതി ഒഴിവാക്കൽ കരാറിൽ ഒപ്പുവെച്ചതെങ്കിലും കരാർ പ്രാബല്യത്തിൽ വന്നത് 2000 ജനുവരി 15നാണ്. ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ ഇരട്ട നികുതി ഒഴിവാക്കൽ കരാറിലൂടെ
ഒടുവിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിൽ സെലെൻസ്കി അതു സമ്മതിച്ചിരിക്കുന്നു. രാജ്യത്തിന്റെ കൈവശമുള്ള ധാതുസമ്പത്തിന്റെ വലിയൊരു പങ്ക് യുഎസിനു കൈമാറാം. പകരം റഷ്യയുമായുള്ള യുദ്ധത്തിന് സമാധാനപരമായ ഒരു അന്ത്യം വേണം. മാത്രവുമല്ല, രാജ്യത്ത് സമാധാനസേനയേയും നിയോഗിക്കണം. സേനയെ വിന്യസിക്കാമെന്നത് യുഎസ് നൽകിയ ഉറപ്പാണ്. എന്നാൽ റഷ്യ അതിനു സമ്മതിക്കുമോ എന്നതു കാത്തിരുന്നു കാണണം. നാറ്റോ സേനയെ വിന്യസിക്കാനാണു തീരുമാനമെങ്കിൽ അത് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ അസ്വസ്ഥനാക്കുമെന്നതും ഉറപ്പ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മധ്യസ്ഥതയിൽ ഫെബ്രുവരി മൂന്നാം വാരം സൗദിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. മൂന്നു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രതിനിധി സംഘം ചർച്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നായിരുന്നു യുഎസ് ചർച്ചയ്ക്കു ശേഷം വ്യക്തമാക്കിയത്. എന്നാൽ ചർച്ചയില്‍ യുക്രെയ്നിനെ പങ്കെടുപ്പിച്ചില്ലതാനും. ഭാവിയിൽ റഷ്യയുടെ ഭാഗത്തുനിന്നു സംഭവിക്കാവുന്ന എല്ലാ ഭീഷണികളും തടയാൻ യുഎസ് സജ്ജമാണെന്നും പിന്നാലെ നടന്ന ചർച്ചയിൽ ട്രംപ് സെലൻസ്കിയെ അറിയിച്ചു. എന്നാൽ അതിനു പകരമായി ട്രംപ് ചോദിച്ചത് ചെറിയ കാര്യമല്ല. കോടിക്കണക്കിനു ഡോളർ മൂല്യം വരുന്ന യുക്രെയ്നിന്റെ പകുതി ധാതുസമ്പത്താണ്! യുഎസ് ഇതുവരെ യുക്രെയ്നിൽ ചെലവഴിച്ച തുകയ്ക്കു പകരമായി ആ ധാതുസമ്പത്തിനെ കരുതിയാൽ മതിയെന്നും വ്യക്തമാക്കി. എന്തുകൊണ്ടാണ് യുക്രെയ്നിന്റെ ധാതുസമ്പത്തിനു മേൽ യുഎസ് കണ്ണുവയ്ക്കുന്നത്? ടൈറ്റാനിയവും ലിഥിയവുമടക്കം യുക്രെയ്നിന്റെ അപൂർവ ധാതുസമ്പത്ത് ട്രംപിന്റെ കൈവശമെത്തുമ്പോൾ എന്തു സംഭവിക്കും?
കേരളത്തിൽ കൊലപാതക കേസുകളുടെ എണ്ണം ‘കുറയുന്നു’ – ഒരു പകലിന്റെ ദൈർഘ്യത്തിൽ അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ കൂടപ്പിറപ്പ് ഉൾപ്പെടെ അഞ്ചു പേരെ ക്രൂരമായി കൊലപ്പെടുത്തിയതിന് മണിക്കൂറുകൾക്കു മുൻപ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് പുറത്തുവിട്ട റിപ്പോർട്ടിലെ പ്രധാന ഭാഗമാണിത്. 2024ൽ സംസ്ഥാനത്ത് 335 കൊലപാതകക്കേസുകളാണ് ഉണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് കുറവാണിത്. നാലു കേസുകളിൽ ഒഴികെ 331 എണ്ണത്തിലും പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞതും നേട്ടമായിട്ടാണ് പൊലീസ് മേധാവി അവതരിപ്പിക്കുന്നത്. ഇതേ റിപ്പോർട്ടിൽ കേരളത്തിലെ ലഹരിമരുന്ന് കേസുകളെ കുറിച്ചും പറയുന്നുണ്ട്. ഒരുവർഷം കേരളത്തിൽ പിടികൂടിയത് 4500 കിലോ കഞ്ചാവും 24 കിലോ എംഡിഎംഎയുമാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരുവിവരം. കൊലപാതകങ്ങളിൽ മിക്കവയിലും രാസലഹരിയുടെ പങ്ക് സംശയങ്ങൾക്ക് അതീതമായി തെളിഞ്ഞുനിൽക്കുകയാണ്. എന്നാൽ എല്ലാ കുറ്റകൃത്യങ്ങളെയും ലഹരിയുമായി ബന്ധിപ്പിക്കാനും സാധിക്കില്ല. അടുത്തിടെ കേരളത്തിൽ സംഭവിക്കുന്ന കൊലപാതകങ്ങൾ നിരീക്ഷിച്ചാൽ അവയുടെ പാറ്റേൺ തന്നെ മാറിയിരിക്കുന്നുവെന്നു കാണാം. മുൻപ് കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കുവാനോ ഒളിവിൽ പോകാനോ പ്രതികൾ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോള്‍ കൃത്യം ചെയ്തു നേരെ പൊലീസിനു മുന്നിൽ കീഴടങ്ങുന്ന ശീലമാണുള്ളത്. വീടുകളിൽ സ്വത്തിന്റെയും കുടുംബകലഹത്തിന്റെയും പേരിൽ നടക്കുന്ന കൊലപാതകങ്ങളിലേക്കു നയിച്ച കാരണങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനത്തിൽ രക്തബന്ധം മറന്നു ജീവനെടുക്കാൻ തക്ക രീതിയിൽ യുവമനസ്സ് മാറിയിരിക്കുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച, മാതാപിതാക്കളെ മക്കൾ കൊലപ്പെടുത്തിയ ചില കേസുകളും, അത്തരം കേസുകളിൽ കുറ്റകൃത്യങ്ങളിലുണ്ടായ മാറ്റങ്ങളും പരിശോധിക്കുകയാണ് ഇവിടെ.
അടുത്തിടെയാണ് ചൈനീസ് ഉപഗ്രഹങ്ങൾ ആ കാഴ്ച കണ്ടത്. ടിബറ്റിലെ വലിയൊരു പ്രദേശത്ത് കോടാനുകോടി മൂല്യം വരുന്ന ‘നിധി’ ഒളിഞ്ഞുകിടക്കുന്നു. സംഭവം ചൈനീസ് ഗവേഷകർ അധികൃതരെ അറിയിക്കുകയും അത് കുഴിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. ടിബറ്റിൽ കണ്ടെത്തിയ ഈ ഖനിയെ ‘എല്ലാ ഖനികളുടെയും മാതാവ്’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനയുടെ ഭാവിപദ്ധതികൾക്കു വേണ്ട നിർണായക സഹായങ്ങൾ ഈ ഖനികളിൽനിന്നു ലഭിച്ചേക്കും. ഖനനം ഉൾപ്പെടെ എല്ലാം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ രാജ്യാന്തര വിപണിയിൽ പിന്നെ ചൈനീസ് മുന്നേറ്റമായിരിക്കും. ഭാവിയിൽ ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടിട്ടുള്ളതും ഹരിതോർജ ഉൽപാദനത്തിനുള്ള മാർഗങ്ങളായ വിൻഡ് ടർബൈൻ, ബാറ്ററികൾ, സോളർ പാനൽ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യവുമായ ‘ക്രിട്ടിക്കൽ മിനറൽസ്’ എന്നറിയപ്പെടുന്ന ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈനയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് ടിബറ്റിലെ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്കും അത്യാവശ്യമാണ് ലിഥിയം ഉൾപ്പെടുന്ന ഈ ക്രിട്ടിക്കൽ മിനറലുകൾ ടിബറ്റിലെ പുതിയ ലിഥിയം ശേഖരത്തിന്റെ കണ്ടെത്തൽ ചൈനയുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കും? ചൈനയുടെ സാമ്പത്തിക മേഖലയെ ഇത് ശക്തിപ്പെടുത്തുമോ? ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളെ ഇത് എങ്ങനെ ബാധിക്കും? വിശദമായി പരിശോധിക്കാം.
കേരളക്കരയാകെ ഇളക്കിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കടലിന്റെ അടിത്തട്ടാകെ കലങ്ങിമറിയുമെന്നു സമുദ്രശാസ്ത്രജ്ഞർ. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതങ്ങൾ മത്സ്യസമ്പത്തിന്റെ വൻശോഷണത്തിനു കാരണമാകുമെന്ന പഠന റിപ്പോർട്ടുകളും നിലവിലുണ്ട്. അപ്പോഴും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ. കേന്ദ്ര ഖനി മന്ത്രാലയം കഴിഞ്ഞ ജനുവരി 29നു പ്രസിദ്ധീകരിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽ മിഷൻ എന്ന രേഖ രാജ്യത്താകമാനം നടക്കാൻ പോകുന്ന വ്യാപക ഖനനത്തിന്റെ ബ്ലൂ പ്രിന്റ് ആണ്. അതിനു കടലെന്നോ കരയെന്നോ കാടെന്നോ വ്യത്യാസമുണ്ടാകില്ല. രാജ്യത്താദ്യമായി സ്വകാര്യ കമ്പനികൾ കടലിൽനിന്നു മണലെടുക്കാൻ പോകുന്നതു കേരളത്തിലാണ്. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതം കടലിലെ സൂക്ഷ്മ സസ്യ– ജന്തു ജാലങ്ങളെ പാടേ ഇല്ലാതാക്കുമെന്ന്, കേന്ദ്ര സഹായത്തോടെ കേരള
സൗദിയിലെ ദിരിയ കൊട്ടാരത്തിലായിരുന്നു യുഎസ്– റഷ്യൻ പ്രതിനിധികളുടെ ആ യോഗം. റഷ്യ– യുക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിപ്പിക്കും? അതായിരുന്നു ചർച്ചയിലാകെ. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ഒരുക്കമാണെന്നായിരുന്നു ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പ്രതിനിധികൾ അറിയിച്ചത്. എന്നാൽ ചർച്ച ഏകപക്ഷീയമായിരുന്നുവെന്നും യുക്രെയ്നിന്റെ ഭാഗത്തുനിന്നു പറയാനുള്ളതൊന്നും കേട്ടില്ലെന്നുമുള്ള ആരോപണങ്ങൾ ഒരു ഭാഗത്ത് ശക്തമായിരുന്നു. ഇതിനിടയിലാണു യുഎസ് കൂടി അംഗമായ നാറ്റോ സൈന്യം നിർണായകമായ യൂറോപ്പിലെ ബാൾട്ടിക് മേഖലയിൽനിന്നു പിന്മാറുന്നതിന്റെ സൂചനകൾ പുറത്തുവരുന്നത്. ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവിടങ്ങളിൽ നിന്നാണു നാറ്റോ സൈന്യത്തിന്റെ പിന്മാറ്റം. ഇതോടെ ഈ രാജ്യങ്ങളും കനത്ത യുദ്ധഭീതിയിലേക്കു വീണിരിക്കുകയാണ്. മുൻ സോവിയറ്റ് രാജ്യങ്ങളായ ബാൾട്ടിക് രാജ്യങ്ങൾക്കു നിലവിൽ സംരക്ഷണം ഒരുക്കുന്നത് നാറ്റോ സൈന്യമാണ്. കൃത്യമായി പറഞ്ഞാൽ യുഎസ് സൈന്യം. ഈ സൈന്യത്തിന്റെ പിന്മാറ്റമാണ്
ഡൽഹിയിൽ ബിജെപി 27 വർഷത്തിനു ശേഷം അധികാരത്തിൽ എത്തിയതോടെ മറ്റൊരു വനിതാ മുഖ്യമന്ത്രിയെ കൂടി നിയോഗിച്ചിരിക്കുകയാണ്. രേഖ ഗുപ്ത അധികാരത്തിൽ എത്തിയതോടെ ബിജെപിക്ക് നിലവിലുള്ള ഏക വനിതാ മുഖ്യമന്ത്രി കൂടിയായി രേഖ മാറും. മമത കഴിഞ്ഞാൽ നിലവില്‍ അധികാരത്തിൽ ഇരിക്കുന്ന രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി. യുപി മുഖ്യമന്ത്രിയായിരുന്ന സുചേതാ കൃപലാനിയിൽ തുടങ്ങിയതാണ് ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ ചരിത്രം. രേഖ ഗുപ്ത അധികാരത്തിൽ എത്തിയതോടെ ഏറ്റവും കൂടുതൽ വനിതാ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ഇടമായും ഡൽഹി മാറുകയാണ്. ഇന്ത്യയിൽ അധികാരത്തിൽ ഇരുന്ന വനിത മുഖ്യമന്ത്രിമാർ ആരെല്ലാമാണ്? ഏറ്റവും കൂടുതൽ കാലം ഭരിച്ചത് ആര്? കുറഞ്ഞ കാലം കൊണ്ട് അധികാരത്തിൽ നിന്നു പുറത്തുപോയത് ആരൊക്കെ? ഗ്രാഫിക്സ് സഹായത്തോടെ വിശദമായി പരിശോധിക്കാം.
ഗ്യാനേഷ് കുമാറിനെ പരിചയപ്പെടുന്നതു തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. ആഗ്ര സ്വദേശിയായ അദ്ദേഹം അന്ന് അടൂർ ആർഡിഒയും സബ് കലക്ടറും ആയിരുന്നു. ഐഎഎസ് ലഭിച്ചശേഷമുള്ള ആദ്യകാല പോസ്റ്റിങ്. എറണാകുളത്തെ ഒരു കേസുമായി (വ്യക്തിപരമല്ല) ബന്ധപ്പെട്ട ചില രേഖകൾ ആർഡി ഓഫിസിൽ നിന്ന് എത്തേണ്ടിയിരുന്നു. കോടതി നിർദേശിച്ചിട്ടും അവ എത്തിച്ചില്ല. ആർഡി ഓഫിസിലെ ഒരു തൽപര കക്ഷി ഫയൽ ‘ചവിട്ടിപ്പിടിച്ച’തായിരുന്നു കാരണം. അന്ന് മനോരമയുടെ പത്തനംതിട്ട ജില്ലാ ലേഖകനായിരുന്ന ഞാൻ ഗ്യാനേഷിനെ കണ്ട് സംസാരിച്ചു. അതായിരുന്നു തുടക്കം. അന്നുതന്നെ അത്യാവശ്യം നന്നായി മലയാളം പറഞ്ഞിരുന്നു ഗ്യാനേഷ്. സ്പീഡ്– അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആർഡി ഓഫിസിലെ സൂപ്രണ്ടിനെ വിളിച്ചു ഗ്യാനേഷ് പറഞ്ഞു: നാളെ രാവിലെ ആ ഫയൽ കോടതിയിലെത്തണം. ഉടൻ തയാറാക്കൂ. അയാൾ ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഗ്യാനേഷ്
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...’ റെയിൽവേ സ്റ്റേഷനിൽ ഇടയ്ക്കിടെ മുഴങ്ങുന്ന ഈ അറിയിപ്പാണു ഡൽഹിയിൽ 18 പേരുടെ ജീവനെടുത്തതിൽ ഒരു കാരണമെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? ഫെബ്രുവരി 15ന്, രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 പേർ മരിച്ച സംഭവത്തിലെ സുരക്ഷാ വീഴ്ചകളിൽ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥകൾ മുഴച്ചു നിൽക്കുകയാണ് (അവർ പലതരത്തിൽ അതു മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും). ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്ക് അനിയന്ത്രിതമായി വർധിച്ചിട്ടും അപകട സാധ്യത തിരിച്ചറിഞ്ഞുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിലുണ്ടായ വീഴ്ചകളാണ് കൂട്ടമരണത്തിലേക്കു നയിച്ചത്. അപകടം സംഭവിച്ചതിനു പിറ്റേന്നും റെയിൽവേയുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ തുടരുന്നതിന്റെ തെളിവുകളാണു ന്യൂഡൽഹി റെയിൽവേ സ്റ്റേഷനില്‍ കാണാനായത്. ട്രെയിൻ വരുമ്പോൾ എങ്ങനെയും അതിൽ കയറിക്കൂടാനായി തിക്കും തിരക്കും കൂട്ടുന്നവരെ നിയന്ത്രിക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥരായിരുന്നു അവിടെയെല്ലാം. ഡൽഹിയിൽ സംഭവിച്ചതു കുംഭമേളയിലെ തിരക്കുമായി ബന്ധപ്പെട്ടുള്ള സമാനമായ രണ്ടാമത്തെ അപകടമാണ്. ജനുവരി 29ന് പ്രയാഗ്രാജിൽ സ്നാനഘട്ടത്തിനു സമീപമുണ്ടായ ആൾക്കൂട്ട തിരക്കിൽ 30 പേർക്കാണു ജീവൻ നഷ്ടമായതെങ്കിൽ കുംഭമേളയിലേക്കു പോകാൻ ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനില്‍ തിരക്കുകൂട്ടിയ 18 പേരാണു മരിച്ചത്. ഇരു സംഭവങ്ങളിലും പ്രധാന കാരണം സുരക്ഷാ വീഴ്ചകളാണ്. എന്തെങ്കിലും വീഴ്ചകളോ അപകടങ്ങളോ സംഭവിച്ചാൽ മാത്രം കണ്ണുതുറക്കുന്ന അധികാരികളുടെ പതിവു സ്വഭാവം രണ്ടിടത്തും കാണാനായി. ഡൽഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തിനു പിന്നാലെ
‘ആരോഗ്യമന്ത്രി മക്കള്‍ക്കു നല്ല ഭക്ഷണം കൊടുക്കുമ്പോള്‍ ഈ കുഞ്ഞിന് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കേണ്ടേ’ - സെക്രട്ടേറിയറ്റിനു മുന്നില്‍ പൊരിവെയിലില്‍ സമരം ചെയ്യുന്ന വനിത, ചൂട് സഹിക്കാനാവാതെ തോളിൽ ചാഞ്ഞ് തളര്‍ന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി നിറഞ്ഞൊഴുകുന്ന, നിരാശ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചത് ഏതു ഭരണകൂടത്തെയും പിടിച്ചുലയ്ക്കുന്ന വാക്കുകളാണ്. എന്നിട്ടും ആശാ വര്‍ക്കര്‍മാരുടെ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) രാപകല്‍ സമരം പരിഹാരമില്ലാതെ നീളുകയാണ്. ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ സ്ത്രീയുടെ മോചനത്തിനു വേണ്ടി മന്ത്രിസഭയില്‍ തീരുമാനമെടുത്ത സര്‍ക്കാരിന് 26,000ത്തോളം വരുന്ന ആശാ വര്‍ക്കര്‍മാരായ സ്ത്രീകളുടെ പ്രശ്നം പരിഗണിക്കാനാവാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. 7000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. 10 മാനദണ്ഡങ്ങളാണ് അതിനു വച്ചിരിക്കുന്നത്. ഏതെങ്കിലും പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുക കുറയും. ഇത്തരത്തില്‍ മാനദണ്ഡം പാലിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്ന് പൊതുവായി തീരുമാനമെടുത്താല്‍ എത്ര മന്ത്രിമാര്‍ക്കും എല്എല്എമാര്ക്കും ശമ്പളം കിട്ടുമെന്ന ചോദ്യവും സമരപ്പന്തലില്‍ മുഴങ്ങുന്നു. അഞ്ചു വര്‍ഷം മുന്‍പ് കോവിഡ് മഹാമാരി സംസ്ഥാനത്തെയാകെ പിടിച്ചുലച്ചപ്പോള്‍ സ്വന്തം ജീവന് പോലും തൃണവല്ഗണിച്ചു വീടുകള്‍ തോറുമെത്തി ആശ്വാസം പകര്‍ന്ന കേരളത്തിന്റെ കാലാള്‍പ്പടയാളികളാണ് ഇന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ സര്‍ക്കാരിന്റെ ദയയ്ക്കു വേണ്ടി യാചിച്ച് പൊരിവെയിലില്‍ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ കഞ്ഞിവച്ചുണ്ട് രാപകല്‍ സമരം ചെയ്യുന്നത്. കോവിഡ് കാലത്ത് 12 ആശാ വര്‍ക്കര്‍മാര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ദിവസവും പൊരിവെയിലില്‍ വാടാതെ വീടുകള്‍ തോറും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി കയറിയിറങ്ങി ശീലമുണ്ട് അവര്‍ക്ക്. പൊരിവെയിലിനേക്കാള്‍ ഏറെ അവരെ പൊള്ളിക്കുന്നത് ഭരണകൂടത്തിന്റെ അവഗണനയും മന്ത്രിമാരുടെ കുത്തുവാക്കുകളുമാണ്.
വന്യജീവികളെ ഭയന്നു നാട്ടുകാരിൽ പലരും കുടിയൊഴിഞ്ഞുപോയ വയനാട് ബത്തേരിക്കടുത്തുള്ള വടക്കനാട് ഗ്രാമത്തിൽ ഇന്നലെ ഉത്സവമായിരുന്നു. വടക്കനാട് ഈറ്റക്കുന്ന് കാളിമല തമ്പുരാൻ ക്ഷേത്രത്തിൽ താലപ്പൊലിയെടുക്കാൻ അവർ വീണ്ടും ഒത്തുകൂടി. ചൂരക്കുനി ജയരാജൻ, നാരകക്കൊല്ലി രവീന്ദ്രൻ, കളത്തിൽക്കുടി വിജയൻ, പറയരുകുടി വിജയൻ, ലക്ഷ്മണൻ...അങ്ങനെ കുറെപ്പേർ. ഇവരെല്ലാം പലപ്പോഴായി ഗ്രാമത്തിൽനിന്നു കുടിയൊഴിഞ്ഞവർ. വയനാട് വന്യജീവി സങ്കേതത്താൽ ചുറ്റപ്പെട്ട കർഷകഗ്രാമമാണു വടക്കനാട്. കൃഷി മാത്രം വരുമാനമാർഗമായ 1600 കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. ആനയും കടുവയും മാനും കുരങ്ങുമെല്ലാം പ്രദേശത്തു തമ്പടിച്ചപ്പോൾ കൃഷി മാത്രമല്ല, മനുഷ്യവാസം തന്നെ അസാധ്യമായി. ഇക്കാലയളവിൽ നൂറോളം കുടുംബങ്ങളെങ്കിലും ഇവിടെനിന്നു കുടിയൊഴിഞ്ഞുപോയതായി വടക്കനാട് ഗ്രാമസംരക്ഷണസമിതി കൺവീനർ എം.കെ.കരുണാകരൻ പറയുന്നു. കാളിമല അമ്പലമുറ്റത്തുനിന്നുള്ള യാത്രയ്ക്കിടയിലാണ് പള്ളിവയൽ പത്മരാജനെ കണ്ടത്. മനോഹരമായ കൊത്തുപണികളുള്ള, 70 വർഷത്തിലധികം പഴക്കമുള്ള തറവാടും ഒന്നരയേക്കറും ഉപേക്ഷിച്ച് ഏഴു കിലോമീറ്റർ അകലെ പഴേരിയിലേക്കു പത്മരാജനും കുടുംബവും താമസം മാറിയിട്ട് 5 വർഷമായി. കാടും മൃഗങ്ങളും വീടും സ്ഥലവും കയ്യേറി. പത്മരാജനും സഹോദരങ്ങളും അവരുടെ കുട്ടികളുമെല്ലാം കളിച്ചുനടന്ന മുറ്റത്ത് ചൂടാറിയിട്ടില്ലാത്ത ആനപ്പിണ്ടം. കമ്പിവേലികളെല്ലാം കാട്ടാനകൾ പിഴുതെറിഞ്ഞു. പുരയിടത്തിലെ കാപ്പിയും കവുങ്ങുമെല്ലാം മറച്ച് അടിക്കാടുനിറഞ്ഞു. ‘‘ഒരുകാലത്ത് കൃഷികൊണ്ടു മാത്രം സുഭിക്ഷമായി ജീവിച്ചതാണ്. പിന്നീട് മൃഗങ്ങളെക്കൊണ്ട് രക്ഷയില്ലാതായി. ഇപ്പോൾ ബത്തേരി ടൗണിൽ ചുമട്ടുതൊഴിലെടുത്തു കഴിയുന്നു. ഒരിക്കൽ കാട്ടാന കുത്താൻ വന്നപ്പോൾ
സാധാരണ ദിവസങ്ങളിൽ തന്നെ അസാധാരണമായ തിരക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പതിവാണ്. രണ്ട് പ്രധാന കവാടങ്ങളിലും 16 പ്ലാറ്റ്ഫോമുകളിലുമായി രാജ്യത്തിന്റെ തന്നെയല്ല, ലോകത്തിന്റെ തന്നെ പലകോണുകളിൽ നിന്നുള്ളവർ തിക്കിതിരക്കുന്നയിടം. ദീപാവലി, ഹോളി, ഛഠ്പൂജ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത് പതിവാണ്. അത് മുൻകൂട്ടിക്കണ്ട് ആവശ്യമായ നടപടികൾ ആർപിഎഫ് സ്വീകരിക്കാറുമുണ്ട്. എന്നാൽ, ഇക്കുറി ആർക്കും ഒന്നും ചെയ്യാനായില്ല. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുഭമേളയ്ക്കു പോകാനെത്തിയവരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ പൊലിഞ്ഞത് 18 ജീവനുകൾ. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് നിയന്ത്രിക്കാനാകാതെ തിരക്കും തുടർന്ന് ദുരന്തവുമുണ്ടായത്. തിക്കിലും തിരക്കിലും കൈവിട്ടുപോയ ഉറ്റവരെയും ഉടയവരെയും തേടിയുള്ള നിലവിളി ശബ്ദവും പൊലീസിന്റെ നിയന്ത്രണ വിസിൽ മുഴക്കവും ഉപേക്ഷിക്കപ്പെട്ട ബാഗുകളും ചെരിപ്പുകളും സഞ്ചികളും കൂടിക്കലർന്ന് വല്ലാതെ ഭീതിതമായ രാത്രി. എന്നാൽ, ഏതനും മണിക്കൂറുകൾക്കകം ഇരുളിനെ വകഞ്ഞുമാറ്റി പ്ലാറ്റ്ഫോമിലേക്ക് സൂര്യ വെളിച്ചമെത്തിയപ്പോഴേക്കും എല്ലാം പിന്നെയും പഴയപടിയായി. ഭീതിയുടെ പകപ്പ് വിട്ട് തിരക്കിന്റെ വീർപ്പുമുട്ടലിലേക്ക് അവർ വീണ്ടും യാത്ര തുടങ്ങി...
കുടിയേറ്റത്തിലൂടെ കേരളത്തിന്റെ കാർഷികജീവിതത്തെ സമ്പന്നമാക്കിയ ഒരു ജനത വന്യമൃഗഭീതിയിൽ ഉറക്കം കിട്ടാതെ തളരുകയാണ്. ആനയും കടുവയും പുലിയും കാട്ടുപന്നിയുമൊക്കെ നാടുകയ്യേറുന്നു. നാടിന്റെ ഭക്ഷ്യഭദ്രതയ്ക്ക് അടിത്തറ ഒരുക്കിയവർ സ്വന്തം മണ്ണിൽ അന്യരാക്കപ്പെടുന്നു. അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ട സർക്കാരും വനംവകുപ്പും നിസ്സഹായത നടിക്കുന്നു. നമ്മുടെ മലയോരഗ്രാമങ്ങൾ ഇത്രത്തോളം അരക്ഷിതത്വത്തിലമർന്ന കാലമില്ല. മൃഗശല്യം മൂലം ഒട്ടേറെ ജനവാസ കേന്ദ്രങ്ങൾ ശൂന്യമായിത്തുടങ്ങി. ചിലരൊക്കെ കൃഷിയിടം ഉപേക്ഷിച്ചുപോയി. ചിലർ സുരക്ഷിതയിടങ്ങളിൽ രാത്രി തങ്ങി പകൽ സ്വന്തം കൃഷിഭൂമിക്ക് കാവലിരിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ കുടിയേറിയവരിൽ ഒരു വിഭാഗം മൃഗങ്ങൾക്കു മുന്നിൽ അടിയറവു പറഞ്ഞുകഴിഞ്ഞു. അത്തരം ചില അനുഭവങ്ങളുടെ തീച്ചൂടിലേക്കാണ് ഈ യാത്ര.
‘ആളുകൾ കാട്ടിൽ കയറുന്നതാണ് പ്രശ്നം. അതെന്തിനാണെന്ന് നമുക്കറിയാമല്ലോ..’ ‘മദ്യലഹരിയിൽ ആനയുടെ സമീപത്തുപോയാൽ ആക്രമിക്കും. മദ്യമാണ് വില്ലൻ..’ ‘വനത്തോടു ചേർന്ന സ്ഥലങ്ങളിൽ ആന കഴിക്കുന്നതൊന്നും കൃഷി ചെയ്യരുത്..’ ‘സൗരോർജ വേലിയും തൂക്കുവേലിയുമൊക്കെ ഇടുന്നുണ്ട്, ആന നശിപ്പിക്കുകയാണ്..’ മനുഷ്യ–വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്ന, അതിന്റെ പേരിൽ നിസ്സഹായരായി പ്രതിഷേധിക്കുന്ന മലയോരത്തെ മനുഷ്യർക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ കാലങ്ങളായി നൽകുന്ന ഉപദേശങ്ങളാണ് ഇതൊക്കെ. ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിസ്ഥിതി തീവ്രവാദം പണ്ടേ കുപ്രസിദ്ധമാണെങ്കിൽ അതിനെയും കവച്ചുവയ്ക്കുന്ന പ്രയോഗങ്ങളാണ് പതിറ്റാണ്ടുകൾ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള വനംമന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് ഈയിടെയായി കേൾക്കുന്നത്. വന്യജീവി ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സ്ഥലത്തുവന്നും നിയമസഭയിൽപോയുമൊക്കെ ആധികാരികമായിത്തന്നെ മന്ത്രി നിരത്തുന്ന ന്യായങ്ങളുടെ സത്യാവസ്ഥയെന്താണ്? ഗുരുതര അനാസ്ഥ തെളിവു സഹിതം ബോധ്യപ്പെടുന്ന സംഭവങ്ങളിൽപ്പോലും നടപടിയെടുക്കാതെ മന്ത്രിയും വനംവകുപ്പും ആരെയാണ് സംരക്ഷിക്കുന്നത്?
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വർഷം മാത്രം ശേഷിക്കെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ നടക്കുന്നത്. 5 മുന്നണികളായി തിരിഞ്ഞ സംസ്ഥാനത്തെ പാർട്ടികളിൽ എപ്പോൾ വേണമെങ്കിലും ‘കൂടു വിട്ട് കൂടു മാറ്റം’ പ്രതീക്ഷിക്കാം. പ്രബല ക്ഷിയായ ഡിഎംകെയുടെ കീഴിലാണ് കൂടുതൽ പാർട്ടികളെങ്കിലും മുന്നണിയിൽ പലരും അസ്വസ്ഥരാണെന്നാണ് വിവരം. എൻഡിഎയുടെ കൂട്ട് പിരിഞ്ഞു പുറത്തുവന്ന അണ്ണാഡിഎംകെ ചത്ത കുതിരയായി മാറിക്കൊണ്ടിരിക്കുന്നു. പഴയ പോരാട്ടവീര്യം പാർട്ടിക്കു കൈമോശം വന്ന അവസ്ഥയാണ്. ബിജെപിയാകട്ടെ മികച്ച ഒരു സഖ്യ കക്ഷിക്കു വേണ്ടി വല വിരിച്ച് കാത്തിരിപ്പ് തുടങ്ങി ഒരു വർഷത്തോളമായി. വിജയുടെ തമിഴക വെട്രി കഴകമാകട്ടെ (ടിവികെ) ചെറു പാർട്ടികൾക്കായി വാതിൽ തുറന്നു വച്ചിരിക്കുന്നു. മുന്നണികളിലെ ഈ ഞാണിന്മേൽ കളിയായിരിക്കും അടുത്ത ഒരു വർഷം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുക. തമിഴ്നാട്ടിൽ അധികാരത്തിൽ ഇരിക്കുന്നത് ഇന്ത്യാ മുന്നണിയാണോ? പുറത്തു നിന്നു നോക്കുന്നവർക്ക് അങ്ങനെ തോന്നുമെങ്കിലും ഉത്തരം അല്ലെന്നാണ്. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ പോലെ മുന്നണി സംവിധാനത്തിന് നിലവിൽ തമിഴ്നാട്ടിൽ വലിയ പ്രാധാന്യമില്ല. മുന്നണിയിൽ ഒരു എംഎൽഎയെങ്കിലും ഉണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമെന്നതാണ് കേരളത്തിലെ അവസ്ഥയെങ്കിൽ തമിഴ്നാട്ടിൽ സ്ഥിതി മറിച്ചാണ്. നിലവിൽ ഡിഎംകെ നയിക്കുന്ന
ഫുട്ബോൾ കളിയിൽ രണ്ടു ടീമുകൾ തമ്മിൽ മത്സരം നടക്കുമ്പോൾ റഫറി പുറത്തായാലോ ? അതുപോലെയാണ് മന്ത്രി സ്ഥാനം സംബന്ധിച്ച് എൻസിപിയിൽ നടന്ന വടംവലിയിൽ റഫറിയുടെ റോളിൽ നിന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവച്ചു പുറത്തു പോകുന്നത്. ഏതാനും നാളുകളായി മന്ത്രിസ്ഥാനത്തിന്റെ പേരിൽ എൻസിപിയിൽ തർക്കം പുകയുകയാണ്. മന്ത്രി എ.കെ. ശശീന്ദ്രനും മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനും എംഎൽഎയുമായ തോമസ് കെ. തോമസും തമ്മിലായിരുന്നു തർക്കം. തർക്കം പരിഹരിക്കാൻ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ പല ഘട്ടത്തിലും ശ്രമങ്ങൾ നടന്നിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ചാക്കോ രാജിവച്ചു. പണ്ടേ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വിശ്വസ്തനായ പി.സി. ചാക്കോ കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടായിട്ടും സംസ്ഥാന തലത്തിൽ പിന്തുണ നഷ്ടപ്പെട്ടതാണ് ചാക്കോയുടെ രാജിക്കു കാരണം. പ്രവർത്തകരുടെ എണ്ണം കൊണ്ട് ചെറുതെങ്കിലും എൻസിപിയിലെ അധികാര വടംവലിക്ക് കുറവുണ്ടായിരുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ
‘‘ഒന്നാമത് അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണന്‍ അല്ല. ശ്രീനിവാസന് അംബാസഡറായി പ്രവര്‍ത്തിച്ച ആളാണ്. പ്രത്യേക അംബാസഡറായി അദ്ദേഹത്തെ നിയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ നിയോഗിച്ചത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്ക്കരിക്കാന് വേണ്ടിയാണ്. നാടിന് ഒരു തരത്തിലും യോജിക്കാത്ത ഒരു സംരംഭമാണ് അക്കാദമിക് സിറ്റി. അതുമായി ബന്ധപ്പെട്ട് ഒരു രീതിയിലും യോജിക്കാന്‍ കേരളത്തിനു കഴിയില്ല. വിദേശ സ്ഥാപനങ്ങളുടെ ഏജന്റുമാരായി മാറേണ്ടതില്ല. നമുക്ക് നമ്മുടെ തന്നെ നാടിനെ അഭിവൃദ്ധിപ്പെടുത്താം. അതാണ് ഇവിടെ വേണ്ടത്’’ - സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ആയിരുന്ന ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയതിനെക്കുറിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് 2015ല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതേ പിണറായി വിജയന് തന്നെ മുഖ്യമന്ത്രി ആയിരിക്കെയാണ് 9 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തേക്കു ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്നും ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു ന്യായീകരിക്കുമ്പോള്‍ കാലം കാത്തുവച്ച പ്രായശ്ചിത്തമായി അതു മാറുകയാണ്. എസ്എഫ്ഐയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്താനാകുമെന്നും ഇന്നത്തെ കാലത്ത് സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറയുന്നു. ‘‘മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്സിയന്‍ നിലപാടിന്റെ ഭാഗം കൂടിയാണ്’’- മന്ത്രി പറഞ്ഞു. അതേസമയം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്‍പ്പെടെ 9 വര്‍ഷങ്ങള്‍ക്കു മുന്‍പ്
‘‘2024 ജൂൺ 18ന് മൂവാറ്റുപുഴ ടൗൺഹാളിൽ വച്ചായിരുന്നു ആ പ്രോഗ്രാം. ജനപ്രതിനിധികൾ അടക്കം നാട്ടിലെ പ്രധാനപ്പെട്ട ആളുകളെല്ലാം പങ്കെടുത്ത ആ വലിയ യോഗത്തിൽ വച്ചാണ് 1230 പേർക്ക് സ്കൂട്ടർ നല്‍കാനുള്ള യോഗം ചേരുന്നത്. 100 ദിവസത്തിനകം സ്കൂട്ടർ കൊടുക്കും എന്ന് അവിടെ വച്ച് പ്രസംഗിച്ചത് അനന്തു കൃഷ്ണനാണ്. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് അയാൾ പിന്നീട് മാറ്റിപ്പറഞ്ഞതു വേറെ കാര്യം. എന്നാൽ ഈ 100 ദിനം കഴിഞ്ഞിട്ടും സ്കൂട്ടർ എത്തിയില്ല എന്നു മാത്രമല്ല, അയാൾ വീണ്ടും സ്കൂട്ടർ കൊടുക്കാനുള്ള അടുത്ത പരിപാടിയുമായി രംഗത്തെത്തി. ഈ സമയത്താണ് ഒരു യൂത്ത് കോൺഗ്രസ് നേതാവ് എന്നെ വിളിച്ച് ഒരു കാര്യം പറയുന്നത്. കാശിന്റെ കാര്യവുമായി ബന്ധപ്പെട്ട് ആനന്ദ കുമാറും അനന്തു കൃഷ്ണനുമായി തെറ്റി എന്നു കേൾക്കുന്നു എന്നായിരുന്നു അത്’’, അനന്തു കൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് മൂവാറ്റുപുഴ മുൻ നഗരസഭ കൗൺസിലർ പ്രമീള ഗിരീഷ് കുമാർ മനസ്സു തുറന്നത് ഇങ്ങനെയാണ്. കോൺഗ്രസിന്റെ കൗൺസിലറായിരുന്ന പ്രമീള ഈ സമയത്ത് തന്റെ രാഷ്ട്രീയ ജീവിത്തിലെ വലിയ പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന സമയം കൂടിയായിരുന്നു. വിപ്പു ലംഘിച്ച് സിപിഎമ്മിനൊപ്പം നിന്നു തുടങ്ങിയ കാര്യങ്ങളുടെ പേരിൽ പ്രമീള അയോഗ്യയാക്കപ്പെടുന്നത് ഈ സമയത്താണ്. എന്നാൽ ജനപ്രതിനിധിയെന്ന നിലയിൽ തന്റെ വിശ്വാസ്യത മുഴുവൻ ഉപയോഗിച്ച് അനന്തു കൃഷ്ണൻ തട്ടിപ്പു നടത്തുകയാണ് എന്ന് ബോധ്യപ്പെട്ടതോടെ രണ്ടും കൽപ്പിച്ച് പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു താനെന്ന് പ്രമീള പറയുന്നു. പ്രമീള അടക്കമുള്ള സീഡ് (സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് സൊസൈറ്റി) ഭാരവാഹികളുടെ പരാതിയിലാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അനന്തു കൃഷ്ണനെ പഴുതടച്ച് പൂട്ടിയത്. എങ്ങനെയാണ് അനന്തു ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്? പ്രമീള തട്ടിപ്പ് തിരിച്ചറിഞ്ഞത് എപ്പോഴാണ്? എന്താണ് ആ തട്ടിപ്പു പുറത്തുകൊണ്ടുവന്ന പോരാട്ടത്തിനു പിന്നിലെ കഥ? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമീള.
ഇക്കുറി രാജിവയ്ക്കാനായി ഗവർണറെ കാണാൻ പോയ വഴിയിൽ മണിപ്പുരിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് തടസ്സമൊന്നും ഉണ്ടായില്ല. രാജിക്കത്ത് വാങ്ങി പല കഷ്ണങ്ങളായി കീറിയെറിയാനോ, 'അയ്യോ പോകല്ലേ' എന്ന് 'ഭീഷണിപ്പെടുത്തി' തടയാനോ സായുധ അനുകൂലികൾ ധൈര്യം കാട്ടിയില്ല. ഇന്ത്യയുടെ സമാധാന യശസ്സിന് ഒരു വേദനയായി നിലകൊണ്ട മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ പരാജയപ്പെട്ട ബിരേൻ സിങ് ഒടുവിൽ രാജി വച്ചൊഴിഞ്ഞിരിക്കുന്നു. 27 വർഷത്തിനു ശേഷം, രാജ്യതലസ്ഥാനം ഉൾക്കൊള്ളുന്ന ഡൽഹിയിൽ ഭരണം പിടിക്കാൻതക്ക താമരകൾ വിരിഞ്ഞിറങ്ങി മണിക്കൂറുകൾ കഴിയും മുൻപാണ് മണിപ്പുരിൽ ബിജെപി മുഖ്യമന്ത്രി രാജിവയ്ക്കുന്നത്. ഫെബ്രുവരി 10ന് സംസ്ഥാന ബജറ്റ് അവതരണം നടക്കാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കെയാണ് മുഖ്യൻ പടിയിറങ്ങിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ രാജിക്ക്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു സംസ്ഥാനത്തെ രണ്ടു ജനവിഭാഗങ്ങൾ കയ്യിൽ അത്യാധുനിക ആയുധങ്ങളും ധരിച്ച് അതിർത്തിയിൽ ശത്രുരാജ്യങ്ങളിലെ സൈനികർ കാവൽ നിൽക്കുന്നതു പോലെ ജാഗരൂകരായി നിൽക്കുന്നത് ഇന്ത്യയിലായിരുന്നു എന്നത് വിശ്വസിക്കാൻ പോലും പ്രയാസം തോന്നും. 2023 മേയിൽ മണിപ്പുരിൽ ചിതറിയ തീപ്പൊരി വളർന്ന് ആഴിയായി കനലണയാതെ തുടർന്നത് സംസ്ഥാന സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഉദാസീനത കൊണ്ടുമാത്രമാണെന്ന ആരോപണം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒരു ഇടവേളയിൽ സമാധാനം പുലർന്നു എന്ന് കരുതിയപ്പോഴും മുഖ്യമന്ത്രിയുടെ പക്ഷപാതം ഒന്നുകൊണ്ടുമാത്രമാണ് മണിപ്പുർ വീണ്ടും അശാന്തമായ അവസ്ഥയുണ്ടായത്. എന്തുകൊണ്ടാവും ബിരേൻ സിങ്ങിന്റെ രാജിക്ക് ഇത്രയും കാലതാമസം സംഭവിച്ചത്? മണിപ്പുരിലെ അശാന്തിയിൽ എങ്ങനെയാണ് ബിരേൻ സിങ് തന്റെ രാഷ്ട്രീയക്കണ്ണ് തുറക്കാതെ ഉറക്കം നടിച്ചത്. രാജിപ്രഖ്യാപനത്തിന്റെ ഈ മണിക്കൂറിൽ പരിശോധിക്കാം.
ഡൽഹി തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകളുടെ പ്രവചനം പോലെ ഫലിച്ചു. കേജ്രിവാൾ എന്ന വൻമതിൽ തകർത്ത് ബിജെപിക്ക് ഘർവാപസി. നീണ്ട 27 വർഷത്തെ വനവാസത്തിനു ശേഷം. നായകൻ അരവിന്ദ് കേജ്രിവാൾ അടക്കം മുതിർന്ന നേതാക്കൾ തോറ്റതോടെ എഎപി പ്രതിസന്ധിയിൽ. ഹാട്രിക് പൂജ്യം നിലനിർത്തിയ കോൺഗ്രസിനും തിരിച്ചു വരവിന്റെ സൂചന പോലും നൽകാനായില്ല– 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തെ ഇങ്ങനെ വിലയിരുത്താം. പ്രവചനം സത്യമായപ്പോൾ, ചില പ്രതീക്ഷകൾ കരിഞ്ഞുണങ്ങി. ബിജെപി മുന്നേറ്റം പ്രവചിച്ചായിരുന്നു എക്സിറ്റ് പോൾ പ്രവചങ്ങളെല്ലാം. എങ്കിലും എഎപി പ്രതീക്ഷ വച്ചു പുലർത്തി. കാരണം മുൻ തിരഞ്ഞെടുപ്പുകളിൽ എഎപിക്ക് എതിരായിരുന്നു പ്രവചന ഫലങ്ങളെങ്കിലും തൂത്തുവാരി വിജയിച്ചത് എഎപിയാണ്. ആ എഎപിയുടെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് ഈ തിരഞ്ഞെടുപ്പിലെ ഫലം. 1998ൽ കോൺഗ്രസിനോട് അടിയറവു പറഞ്ഞ ബിജെപി 27 വർഷങ്ങൾക്കു ശേഷമാണ് ദേശീയ തലസ്ഥാന നഗരത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ഡൽഹിയിൽ രണ്ടാമതാണ് ബിജെപി ഭരണത്തിൽ എത്തുന്നത്. ആദ്യം മികച്ച പ്രതിച്ഛായയോടെ ഭരണത്തിൽ എത്തിയെങ്കിലും ആ മികവ് തുടരാനായില്ല. പാർട്ടിയിലെ പടലപിണക്കം മൂലം ഖുറാനയെ മാറ്റി സാഹിബ് സിങ് വർമയെയും പിന്നീട് സുഷമാ സ്വരാജിനെയും മുഖ്യമന്ത്രിയാക്കി നോക്കി. എന്നിട്ടും ഭരണം നിലനിർത്താനായില്ല. സാഹിബ് സിങ് വർമയുടെ മകൻ കൂടിയായ
വോട്ടെടുപ്പിന് ഏതാനും ദിവസം മുൻപായിരുന്നു അത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഡൽഹിയിലെ മട്ടിയാല മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. ബിജെപി സ്ഥാനാർഥി സന്ദീപ് സെഹ്രാവത്തിനു വോട്ടു തേടിയുള്ള പ്രചാരണത്തിനിടെ ധാമി നടത്തിയ പ്രസംഗം ഇപ്രകാരമായിരുന്നു. ‘‘ഡൽഹിക്ക് ഇനി വേണ്ടത് ട്രിപ്പിൾ എൻജിൻ സർക്കാരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ഒരു എൻജിൻ നിങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇനി ഡൽഹിയിൽ ബിജെപിയെ വിജയിപ്പിച്ച് അടുത്ത എൻജിനും ശക്തമാക്കണം. ഒപ്പം മട്ടിയാലയിൽ സന്ദീപിനെ ജയിപ്പിച്ച് ഇതൊരു ട്രിപ്പിൾ എൻജിൻ ഭരണ സംവിധാനമാക്കണം’’. ധാമിയുടെ ആ ട്രിപ്പിൾ എൻജിൻ പിന്നീടങ്ങോട്ട് ഡൽഹിയിലുടനീളം പല പ്രചാരണയോഗങ്ങളിലും ബിജെപി നേതാക്കൾ പ്രയോഗിച്ചു. ഡൽഹിയിൽ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ ധാമി പറഞ്ഞതുപോലെ തന്നെയായി കാര്യങ്ങൾ. കേന്ദ്രത്തിലും ഡൽഹിയിലും മട്ടിയാലയിലും ബിജെപി ജയിച്ചു. ഇന്ദ്രപ്രസ്ഥത്തിനും ഇന്ത്യയ്ക്കും ഇനി ഒരേ അധികാരകേന്ദ്രം. 47 സീറ്റുകളിലാണ് ബിജെപി ജയിച്ചുകയറിയത്. ഇവിടങ്ങളിലെല്ലാം ഇനി ട്രിപ്പിൾ എൻജിൻ പ്രവർത്തനങ്ങളാണ് ബിജെപി വാഗ്ദാനം. എഎപി ജയിച്ചത് 23 മണ്ഡലങ്ങളിൽ. അധികാരമില്ലാതെ ബിജെപിയുടെ ട്രിപ്പിൾ എൻജിൻ ഭരണത്തോട് അരവിന്ദ് കേജ്രിവാൾ എങ്ങനെ പോരാടുമെന്ന് കാത്തിരുന്നുതന്നെ കാണണം. കോൺഗ്രസ് പതിവുപോലെ ‘സംപൂജ്യരായും’ മടങ്ങുന്നു. 26 വർഷത്തിനു ശേഷം രാജ്യവും രാജ്യതലസ്ഥാനവും ഒരേ അധികാര കേന്ദ്രത്തിനു കീഴിൽ വരുന്നുവെന്ന അപൂർവതയും ഇത്തവണയുണ്ട്. 1998ലാണ് ഇതിനു മുൻപ്
യുഎസിൽനിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയ്ക്കാർ യാത്രയ്ക്കിടെ നേരിട്ടത് അതിക്രൂര നടപടികളാണ്. നാടുകടത്തപ്പെട്ട 104 യാത്രക്കാരിൽ ഒരാളായ ജസ്പാൽ സിങ് ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സൈനിക വിമാനത്തിൽ യാത്രയിലുടനീളം കൈകളും കാലുകളും വിലങ്ങും ചങ്ങലയുംകൊണ്ട് ബന്ധിച്ചിരുന്നു എന്നാണ് സിങ്
വോട്ടെടുപ്പു യന്ത്രങ്ങൾക്ക് കൂട്ടുകിടക്കും – ജനുവരി 26ന് ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. വിഷയം എന്താണെന്ന് പാർട്ടി ഇങ്ങനെ വിശദീകരിച്ചു: ‘‘ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ഇവിഎം യന്ത്രങ്ങളിൽ ക്രമക്കേട് നടത്തുമെന്ന ഭയവുമുണ്ട്. അതുകൊണ്ട് എല്ലാ ബൂത്തിനു മുന്നിലും ആത്മാർഥതയുള്ള ചെറുപ്പക്കാരായ വൊളന്റിയർമാരെ നിയോഗിക്കും. സാങ്കേതിക പരിജ്ഞാനമുള്ളവരായിരിക്കും ഇവർ. ഇതിനായി വൊളന്റിയർമാർക്ക് പ്രത്യേക പരിശീലനവും നൽകും.’’ ഇത്തരമൊരു തീരുമാനമെടുക്കേണ്ട സാഹചര്യത്തെപ്പറ്റി പറയുമ്പോൾ ‘‘സമീപ കാലത്തെ ചില തിരഞ്ഞെടുപ്പുകളിൽ പല ബൂത്തുകളിലും വോട്ടെടുപ്പ് ഒരു ഘട്ടത്തിൽ ഇഴയുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ ഫലം ഒരു പ്രത്യേക പാർട്ടിക്കാണ് ലഭിക്കുന്നത്’’ എന്നും എഎപി കൂട്ടിച്ചേർക്കുന്നു. അടുത്തിടെ നടന്ന ചില നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേന്ദ്രം ‘അനഭിലഷണീയമായ രീതിയിൽ’ ഇടപെട്ടതായി സംശയം ഉയർന്നതാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും എഎപി പറയുന്നു. ആദ്യമായല്ല ഇത്തരമൊരു ആരോപണം എഎപി ഉന്നയിക്കുന്നത്. 2020 നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇവിഎം യന്ത്രങ്ങൾ അനധികൃതമായി എടുത്തുകൊണ്ടുപോയെന്ന് സഞ്ജയ് സിങ് എംപി വിഡിയോകൾ സഹിതം ആരോപിച്ചിരുന്നു. എങ്ങോട്ടാണ് ഇവ കൊണ്ടുപോയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇവിഎമ്മുകൾ പാർട്ടി ഏജന്റുമാരുടെ മുന്നിൽ വച്ച് സീൽ ചെയ്ത് നേരെ സ്ട്രോങ് റൂമിലേക്കാണ് മാറ്റുന്നതെന്നും പൊലീസ് കാവലുള്ളതിനാൽ ക്രമക്കേടുകൾക്ക് ഒരു സാധ്യതയില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അന്നു മറുപടി നൽകി. യുപിയിലെ 2017 നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും എഎപി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. യുപിയിൽ ബിജെപി നേടിയ വൻ വിജയം സംശയാസ്പദമെന്നായിരുന്നു ആരോപണം. എഎപിയാണ് പണ്ടേ ആരോപണം ഉന്നയിക്കുന്നതെങ്കിൽ ഇപ്പോൾ കോൺഗ്രസും ആ നിരയിലുണ്ട്. ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് കോടതിയിൽ കേസുമായി മുന്നോട്ടുപോകുകയാണ് കോൺഗ്രസ്. മറ്റെവിടെയും കാണാത്ത ആരോപണങ്ങൾ കൊണ്ട് ഡൽഹി തിരഞ്ഞെടുപ്പ് ഇളക്കി മറിക്കുകയാണ് എഎപിയും അരവിന്ദ് കേജ്രിവാളും.
ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയായി മാറിയ വന്ദേഭാരത് എക്സ്പ്രസ് (ചെയർകാർ) ട്രെയിനുകളുടെ നിർമാണം അവസാനിപ്പിക്കുന്നു. നിലവിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ നിർമാണം നടക്കുന്ന ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) കൂടുതൽ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് ഓർഡർ നൽകിയിട്ടില്ല. വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തെ പ്രധാന റൂട്ടുകളിൽ എല്ലാം എത്തിയതോടെയാണ് തീരുമാനം. വന്ദേഭാരത് എക്സ്പ്രസുകൾക്കു പകരം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് റെയിൽവേ ബോർഡ്.
ജയത്തിന്റെ കാര്യം ചോദിക്കുമ്പോൾ മൂന്നു പാർട്ടികളും മിതവാദികളാകും. എത്ര സീറ്റാണ് പ്രതീക്ഷിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയും (എഎപി) ബിജെപിയും കോൺഗ്രസും പറയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാൾ – മൂന്നു പേരുടെയും ആസ്ഥാനമായ ഡൽഹിയിൽ മുഖ്യപ്രചാരകരും അവർതന്നെ. ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റ്. തുടർച്ചയായി നാലാം തവണ അധികാരം ലഭിക്കുമെന്നു പ്രതീക്ഷിക്കുമ്പോഴും 2020ലെ വലിയജയം ഇത്തവണ ലഭിക്കില്ലെന്ന് എഎപിക്ക് ഉറപ്പുണ്ട്. ഏഴു ലോക്സഭാ സീറ്റിലും 50 ശതമാനത്തിലേറെ വോട്ടോടെയുള്ള ജയം ബിജെപി ആവർത്തിച്ചത് കഴിഞ്ഞ ജൂണിലാണ്. എന്നാൽ, 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽപോലും അത് ആവർത്തിക്കാനായില്ല. കേന്ദ്ര ബജറ്റിലെ ആദായനികുതി ഇളവും എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനവുമൊക്കെ തങ്ങളെ സഹായിക്കുമെന്നു ബിജെപി പ്രതീക്ഷിക്കുന്നു. ഒന്നുമില്ലാത്തവർക്ക് ഒന്നെങ്കിലും കിട്ടിയാൽ വലിയ സന്തോഷമെന്നതാണ് കോൺഗ്രസിന്റെ കാര്യം. എഎപിയുടെ നേട്ടം
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യുഎസോ ഇസ്രയേലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ അതു പിന്നീട് സമ്പൂർണ യുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ഷി പറഞ്ഞതിന്റെ ചൂടാറിയിട്ടില്ല. അത്തരമൊരു ആക്രമണം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും വലിയ ചരിത്രപരമായ മണ്ടത്തരം കൂടിയാകും. അതിനോട് ഉടൻതന്നെ സർവസന്നാഹങ്ങളോടെയായിരിക്കും ഇറാൻ മറുപടി പറയുകയെന്ന് ഖത്തർ സന്ദർശനവേളയിലാണ് അബ്ബാസ് പറഞ്ഞത്. ഡോണൾഡ് ട്രംപിന്റെ വരവോടെ ഇറാനു മേലുള്ള ഉപരോധം യുഎസ് കൂടുതൽ ശക്തമാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. അതിനിടെ ഇറാന്റെ ആണവനിലയങ്ങളെ ആക്രമിക്കാൻ ഇസ്രയേലിനെ സഹായിക്കുക കൂടി ചെയ്താൽ അടങ്ങിയിരിക്കില്ലെന്നാന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. എന്തുകൊണ്ടാണ് ആണവനിലയം സംബന്ധിച്ച് ഇറാന് ഇത്രയേറെ ആശങ്ക. അതിന്റെ ഉത്തരത്തിന് ഏതാനും ആഴ്ചകള്‍ പിറകിലോട്ടു പോകണം. ആണവ പദ്ധതികൾക്കായി ഇറാൻ വാങ്ങിയ സെൻട്രിഫ്യൂജ് ഉപകരണങ്ങൾക്കുള്ളിൽ ഇസ്രയേലിന്റെ ചാരൻമാർ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച വാർത്ത വന്നത് 2024 ജനുവരിയിലാണ്. എന്നാൽ ഇത് മുൻകൂട്ടി കണ്ടെത്താൻ ഇറാനു സാധിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയത് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരീഫാണ്. ഇതിൽനിന്നുതന്നെ വ്യക്തം ഇറാനെതിരായ ഇസ്രയേലിന്റെ രഹസ്യനീക്കങ്ങൾ എത്രത്തോളം ശക്തമാണെന്നത്. ഇറാനും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും തമ്മില്‍ 2015ലെ ആണവ കരാറിന് സമ്മതിച്ചപ്പോൾ വിദേശകാര്യ മന്ത്രിയായിരുന്നു സരിഫ്. ഇറാന്റെ ആണവ നിലയങ്ങളിലെ നീക്കങ്ങളെല്ലാം ഓരോ നിമിഷവും ഇസ്രയേൽ
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്നിൽ ഒരുപക്ഷേ രണ്ട് ലോകനേതാക്കളുടെ മുഖം തെളിഞ്ഞു നിന്നിരിക്കണം, അതില്‍ ഒരാൾ അയൽക്കാരൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, രണ്ടാമത്തെയാൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിലും യുഎസിലും എന്താണ് നടക്കുന്നത്, എന്താണ് നടക്കാൻ പോകുന്നത്, ഇതെങ്ങനെ നമ്മുടെ രാജ്യത്തെ ബാധിക്കും, ഇതെങ്ങനെ തരണം ചെയ്യാനാകും എന്നീ ചോദ്യങ്ങളുടെ ഉത്തരവും ബജറ്റ് തേടുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ശക്തമായ സ്വാധീനമാകാൻ ശ്രമം നടത്തുന്ന ഇന്ത്യയുടെ ഭാവി നീക്കങ്ങളിലേക്കുള്ള വ്യക്തമായ സൂചനകൾ കൂടിയാണ് ബജറ്റിലുള്ളത്. ലോകത്തെ ഏറ്റവും വലിയ ‘നിർമാണ ഫാക്ടറി’യായ ചൈന തന്നെയാണ് ഇന്ത്യയ്ക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായ യുഎസ് ഏർപ്പെടുത്തുമെന്നു പറഞ്ഞിരിക്കുന്ന തീരുവകളും ട്രംപിന്റെ വരവോടെ വലിയ തലവേദനയാണ് സൃഷ്ടിക്കാൻ പോകുന്നത്. ട്രംപിന്റേയും ചിൻപിങ്ങിന്റെയും തന്ത്രപരമായ നീക്കങ്ങളിൽ നഷ്ടപ്പെടുന്നത് ഇന്ത്യൻ രൂപയുടെ മൂല്യവും വിദേശ നിക്ഷേപകരെയുമാണ്. യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവയില്‍ കുറവു വരുത്തണമെന്ന സന്ദേശം നേരത്തേത്തന്നെ ട്രംപ് നൽകിയിരുന്നു. ഇതിനു മറുപടിയായി വിദേശ കാറുകൾക്കും മോട്ടർസൈക്കിളുകൾക്കുമുള്ള ഇറക്കുമതി തീരുവയില്‍ ബജറ്റിൽ കുറവും വരുത്തിയിട്ടുണ്ട്. എന്നാൽ പൂർണമായും കീഴ്പ്പെട്ടു പോകാതെ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. യുഎസിനെയും ചൈനയേയും നേരിടാൻ എന്ത് നടപടികളാണ് 2025 ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? ഇത് ഇന്ത്യയുടെ ഇറക്കുമതിയേയും കയറ്റുമതിയേയും നിർമാണ മേഖലയേയും എങ്ങനെ സ്വാധീനിക്കും? വിശദമായി പരിശോധിക്കാം.
പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണശാല വേണ്ടെന്ന കടുത്ത നിലപാടിലാണു സിപിഐ. പ്ലാച്ചിമട സമരത്തിൽ സജീവമായിരുന്ന മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും ജലചൂഷണം നടത്തുന്ന മദ്യക്കമ്പനിയെ പിന്തുണയ്ക്കില്ല. കേരള കോൺഗ്രസ് (എം) പൊതുവേ മദ്യവിരുദ്ധ നയം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. പക്ഷേ, ആരൊക്കെ എതിർത്താലും എലപ്പുള്ളിയിൽ മദ്യനിർമാണശാല സ്ഥാപിക്കാനുള്ള അനുമതി പിൻവലിക്കില്ലെന്ന വാശിയിലാണു സിപിഎം. മഴക്കുഴി കുത്തിയായാലും മദ്യനിർമാണശാല സ്ഥാപിക്കുമെന്ന സിപിഎമ്മിന്റെ തീരുമാനത്തിനെതിരെ ഇടതു മുന്നണിയിൽ മാത്രമല്ല, സ്വന്തം അണികളിലും മുറുമുറുപ്പുണ്ട്. ഇഷ്ടമില്ലാത്തവരെ കള്ളുകുടിയൻമാരെന്നും വികസന വിരോധികളെന്നുമൊക്കെ വിളിച്ചാക്ഷേപിക്കുന്നത് പതിവാണ്. പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യമേഖലയിൽ മദ്യനിർമാണശാല അനുവദിച്ചതിലും സംസ്ഥാന സർക്കാരിന് അതേ നയം തന്നെയാണ്. – എതിർക്കുന്നവർ വികസനവിരോധികൾ. ഇതര സംസ്ഥാന ലോബിക്കായി വാദിക്കുന്നവർ....
നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളുടെ വാതിലായ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ. ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ ജനുവരി 29ന് രാവിലെ 6.23നു ജിഎസ്എൽവിയുടെ ചിറകിലേറി വിണ്ണിലേക്ക് ഉയരുന്നതോടെ പുതിയൊരു ചരിത്രംകൂടി രചിക്കപ്പെടും. ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ചൊവ്വാഴ്ച തുടങ്ങും. സ്ഥാനനിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിനു പകരം ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് – 02 എത്തുന്നത്. ചന്ദ്രയാൻ 3, ആദിത്യ എൽ1 അടക്കമുള്ള നിർണായക ദൗത്യങ്ങളും ഒട്ടേറെ വാണിജ്യ വിക്ഷേപണങ്ങളും രണ്ടു വർഷത്തിനിടെ പിഴവില്ലാതെ, കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ കഴിഞ്ഞതോടെ വിശ്വസ്ത വിക്ഷേപണകേന്ദ്രമായി ശ്രീഹരിക്കോട്ട മാറിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വർണാഭമായ സംഗീതവിരുന്നുകളിലൊന്നാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ച് രാജ്യതലസ്ഥാനത്തെ വിജയ് ചൗക്കിൽ അരങ്ങേറുന്ന സംഗീത വിസ്മയം. അതാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്. എല്ലാ കൊല്ലവും ജനുവരി 29ന് നടക്കുന്ന ബീറ്റിങ് റിട്രീറ്റിനായി സേനാംഗങ്ങൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. സൗത്ത്–നോർത്ത് ബ്ലോക്കുകൾ, രാഷ്ട്രപതി ഭവൻ, പഴയതും പുതിയതുമായ പാർലമെന്റ് ഇവയൊക്കെ സ്ഥിതി കൊള്ളുന്ന വിജയ് ചൗക്കിൽ സൈനിക ബാൻഡുകൾ അണിനിരക്കുന്ന സുന്ദരകാഴ്ചയുടെ പിരിശീലനങ്ങളുടെ ചിത്രങ്ങൾ. ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കും പ്രതീകാത്മകമായ ഒരർഥമുണ്ട്. പടയ്ക്ക് സജ്ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ട് ഇതു മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാകും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്. പ്രദർശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സർവസൈന്യാധിപന് വാദ്യങ്ങളും മറ്റുമുപയോഗിച്ച് സംഗീതസാന്ദ്രമായ നന്ദിപ്രകടനം കാഴ്ചവച്ചശേഷം അവർ ബാരക്കുകളിലേക്കു മടങ്ങും. ജോസ്കുട്ടി പനയ്ക്കും രാഹുൽ ആർ പട്ടവും പകർത്തിയ കാഴ്ചകളിലൂടെ ഒരു യാത്ര...
റോഡിനു നടുവിൽ ഭീമൻ തൂണുകൾക്കു മുകളിലൂടെ പായുന്ന കുഞ്ഞൻ തീവണ്ടി. കേട്ടപ്പോൾത്തന്നെ പല കൊച്ചിക്കാരുടെയും നെറ്റി ചുളിഞ്ഞത് ആശങ്ക കൊണ്ടാണ്. തിരക്കേറിയ റോഡുകളിൽ മെട്രോത്തൂണുകൾ വന്നാൽ ഗതാഗതക്കുരുക്കു കൂടില്ലേ? ആദ്യത്തെ കൗതുകം കഴിഞ്ഞാൽ മെട്രോയിൽ ആളു കയറുമോ? ഇങ്ങനെ പലതായിരുന്നു ചോദ്യങ്ങൾ. ഇന്ന്, ഏഴു വർഷത്തിനിപ്പുറം, ‘മെട്രോ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനേ?’ എന്നു കൊച്ചിക്കാരോടു ചോദിച്ചാൽ ഉത്തരം ‘പണി കിട്ടിയേനേ’ എന്നാണ്. കൊച്ചിയുടെ യാത്രകളെ മെട്രോ അത്രമേൽ അനായാസമാക്കുന്നു. നഗരത്തിന്റെ വിശാലദൂരങ്ങളെ മിനിറ്റുകളുടെ അടുപ്പത്തിലേക്കു ചുരുക്കുന്നു. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ കയറുന്ന കൊച്ചി മെട്രോ തുടർച്ചയായി രണ്ടാം വർഷവും പ്രവർത്തന ലാഭം നേടിയെന്ന വാർത്ത, ഒരു പൊതുഗതാഗത സംവിധാനത്തിന്റെ വിജയത്തിനു തെളിവാണ്. അതിന്റെ കണക്കുകൾ തിരഞ്ഞുപോകുമ്പോൾ ആ വിജയത്തിനു തിളക്കം കൂടുന്നു. മെട്രോയുടെ ആദ്യഘട്ടത്തിൽ ആലുവ മുതൽ പേട്ട വരെയായിരുന്നു സ്റ്റേഷനുകൾ. രണ്ടാം ഘട്ടത്തിലാണ് തൃപ്പൂണിത്തുറ വരെ മെട്രോ സർവീസ് ആരംഭിച്ചത്. ഡിസംബർ 24ന് ഏകദേശം ഒരുലക്ഷത്തി പതിനാലായിരം ആളുകളാണ് മെട്രോ ഉപയോഗിച്ചതെന്ന് കണക്കുകൾ രേഖപ്പെടുത്തി. സർവീസ് ആരംഭിച്ചതിനു ശേഷം രണ്ടാം തവണയാണ് മെട്രോ പ്രവർത്തന ലാഭം നേടുന്നത്. 2022 – 2023 ൽ 5.35 കോടി രൂപയായിരുന്നു ലാഭം. 2023 – 2024 ൽ അത് 23 കോടിയായി ഉയർന്നു. കണക്കുകളിൽ കണ്ണോടിക്കുമ്പോൾ മനസ്സിലാകും, തണുത്ത കുഞ്ഞൻ കോച്ചുകളിൽ നഗരത്തിന്റെ തലയ്ക്കു മുകളിലൂടെ പായുന്നതിന്റെ കൗതുകത്തിനപ്പുറം മെട്രോയെ കൊച്ചി ഏറ്റെടുത്തിരിക്കുന്നു. എന്തുകൊണ്ടാവും അത്? യാത്രക്കാരോടു തന്നെ ചോദിച്ചറിയാമെന്നു തീരുമാനിച്ചു. തൃപ്പൂണിത്തുറ മുതൽ ആലുവ വരെ ഒരു അന്വേഷണ യാത്ര.
‘ഗണ്‍ബോട്ട് നയതന്ത്ര’ത്താല്‍ കൊളംബിയയെ ഭയപ്പെടുത്തി വീഴ്ത്തി യുഎസ് മുന്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ്വെല്‍റ്റാണ് പനാമ കനാലിനുള്ള ആദ്യ ‘വെട്ടു വെട്ടിയത്.’ ദുര്‍ബലരായ അയല്‍രാജ്യങ്ങളെ സൈനികശക്തി കാട്ടി ഭയപ്പെടുത്തി വിദേശനയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന തന്ത്രമാണ് ഗണ്‍ബോട്ട് ഡിപ്ലൊമസി അഥവാ പടക്കപ്പല്‍ നയതന്ത്രം. അതിര്‍ത്തിയില്‍ പടക്കപ്പലുകള്‍ തയാറാക്കി നിര്‍ത്തിയ ശേഷം മറുപക്ഷത്തോടു ചര്‍ച്ച തുടങ്ങുകയും അംഗീകരിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്ന രീതി. കൊളംബിയയില്‍നിന്നു സ്വതന്ത്രമാകാനുള്ള പാനമയുടെ പോരാട്ടത്തില്‍ യുഎസ് പങ്കാളിയായത് ഈ രീതി പയറ്റിയാണ്. അതാണു പിന്നീട് പാനമ കനാലിന്റെ നിര്‍മാണത്തിനു വഴി തെളിച്ചതും. ഇതേ കനാലിനായി പാനമയോടു കലഹിക്കുകയാണ് യുഎസ് ഇപ്പോള്‍. കനാൽ പാനമയ്ക്കു വിട്ടുകൊടുത്തത് മണ്ടത്തരമായെന്നും അതു തിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘‘പാനമ കനാല്‍ പാനമയ്ക്ക് നല്‍കുകയെന്ന മണ്ടത്തരം യുഎസ് ചെയ്തു. യുഎസിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും തുക ചെലവിട്ടായിരുന്നു പാനമ കനാലിന്റെ നിര്‍മാണം. കനാല്‍ വിട്ടുകൊടുക്കുകയെന്ന ഒരിക്കലും ചെയ്യരുതായിരുന്ന ആ മണ്ടത്തരം കാരണം നമ്മളിപ്പോള്‍ വളരെ മോശമായി പരിഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നമുക്കു നൽകിയ വാക്ക് പാനമ ലംഘിച്ചു. കരാറിന്റെ ലക്ഷ്യവും ആത്മാവും പൂര്‍ണമായി ലംഘിക്കപ്പെട്ടിരിക്കുന്നു. നാവികസേനയുടേതുള്‍പ്പെടെ അമേരിക്കന്‍ കപ്പലുകള്‍ക്കു വലിയ നിരക്കാണ് ചുമത്തുന്നത്. അതിനേക്കാളുപരി, പാനമ കനാല്‍ നിയന്ത്രിക്കുന്നത് ചൈനയാണ്. നാമതു കൊടുത്തത് ചൈനയ്ക്കല്ല, പാനമയ്ക്കാണ്. അതുകൊണ്ട് നമ്മളത് തിരിച്ചെടുക്കുന്നു’’- യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ട്രംപ് നടത്തിയ പ്രസംഗത്തില്‍നിന്ന്.
യുഎസിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കും മുൻപേ ചൈനയിൽ ഷി ജിൻപിങ്ങും സംഘവും വൻ ആസൂത്രണങ്ങൾക്കു തുടക്കമിട്ടിരുന്നു. വൈറ്റ് ഹൗസിലേക്കു ട്രംപ് തിരിച്ചെത്തുന്നത് സാമ്പത്തിക മേഖലയിൽ ചൈനയ്ക്ക് അത്ര ഗുണകരമാവില്ലെന്നു നേരത്തേ വിലയിരുത്തിയതാണ്. സാമ്പത്തിക തിരിച്ചടിക്കു തടയിടാനും വിപണിയിൽ എല്ലാ മേഖലയിലും സ്വയംപര്യാപ്തത നേടാനുമായി ചൈനീസ് സർക്കാർ വൻ മുന്നൊരുക്കങ്ങളും നടത്തി. ചൈനീസ് ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവ ചുമത്താൻ ട്രംപ് പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു മറുപടിയായി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വിപണിയിലൂടെത്തന്നെ തിരിച്ചടി നൽകാൻ ചൈനയും ചില സുപ്രധാന നീക്കങ്ങൾ നടത്തിയേക്കുമെന്ന് നിരീക്ഷകർ പ്രവചിച്ചു. ഇതിനിടെ, വ്യാപാര യുദ്ധം പ്രതിരോധിക്കാൻ ജിൻപിങ് ട്രംപുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. യുഎസിന്റെ ഐടി ഉൽപന്നങ്ങളെ ഒഴിവാക്കാൻ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വരെ വികസിപ്പിച്ചെടുത്തവരാണ് ചൈന. ചില ലോഹങ്ങളുടെയും ധാതുക്കളുടെയും ഖനനം വ്യാപകമാക്കി ആ മേഖലകളിലെ വിപണി പിടിക്കാനും ചൈന നീക്കം നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയതും ബാറ്ററികൾക്ക് ആവശ്യമായ മൂലകങ്ങളുടെ ശേഖരം ടിബറ്റിൽ കണ്ടെത്തിയതും ചൈനയുടെ ഭാവിനീക്കങ്ങളെപ്പറ്റി ഏറക്കുറെ വ്യക്തമായ സൂചന നൽകുന്നു. പരിസ്ഥിതി സൗഹൃദ ഊർജ മേഖലയിൽ വൻ മുന്നറ്റം നടത്തി ലോകവിപണികൾ പിടിച്ചടക്കി യുഎസിനെ പാഠം പഠിപ്പിക്കാനാണ് ജിൻപിങ്ങിന്റെ നീക്കം...
കോവിഡ് കാലത്ത് തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കോവിഡ് എന്ന ‘അടിയന്തര’ സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്സിഎൽ) വഴി കോടികളുടെ ഞെട്ടിക്കുന്ന കൊള്ള അരങ്ങേറിയിരുന്നു എന്ന വിവരം മലയാള മനോരമ 2023 തുടക്കത്തിൽ പുറത്തു കൊണ്ടു വന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ ചെയ്തത്. രേഖകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പുറത്തു വന്ന വിവരങ്ങൾ പിന്നീട് പ്രതിപക്ഷവും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും എല്ലാ അർഥത്തിലും പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
Results 1-50 of 893