Activate your premium subscription today
പെട്ടെന്നൊരു സുപ്രഭാതത്തിൽ കൺമുന്നിലൊരു ബാങ്ക്. ഇന്നലെ വരെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിൽ ദാ ഇന്നൊരു ബാങ്ക് ആരംഭിച്ചിരിക്കുന്നു. ബോർഡും ലോഗോയുമെല്ലാം കിറുകൃത്യം. കുറേ ജീവനക്കാരും മാനേജരും. ജീവനക്കാർ പലരും അതേ നാട്ടുകാർ! കമ്പ്യൂട്ടറുകൾ, പാസ്ബുക്ക്, ചെക്ക് ബുക്ക്, എല്ലാമുണ്ട്. അറിയപ്പെടുന്ന ബാങ്കിന്റെ ശാഖയായതിനാൽ നാട്ടുകാർ ഇടപാടുകളും തുടങ്ങി. വായ്പയ്ക്കൊക്കെ അനുമതി ശരവേഗത്തിൽ. പക്ഷേ, പണം കിട്ടാൻ ‘ഇത്തിരി’ കാത്തിരിക്കണമെന്ന് മാനേജർ. പണം നിക്ഷേപിക്കാനുള്ളവർക്ക് ‘വെയിറ്റിങ്’ ഇല്ല; അപ്പൊത്തന്നെ ‘അക്കൗണ്ടിൽ’ ഇട്ടുപോകാം. ഇങ്ങനെ ഒരാഴ്ചയും രണ്ടാഴ്ചയും കടന്നുപോകും. പിന്നൊരു ദിവസം മനസ്സിലാകും ആ ബാങ്ക് മൊത്തത്തിൽ ഒരു തട്ടിപ്പായിരുന്നു എന്ന്. പണം നിക്ഷേപിച്ചവർക്ക് അതെല്ലാം പോയി. വായ്പയ്ക്കായി കാത്തിരുന്നവരും ഇളിഭ്യർ.
ജൂൺ 9 തിങ്കളാഴ്ച രാവിലെ. ഗാസയിലേക്ക് പോകുകയായിരുന്ന കപ്പൽ ഇസ്രയേൽ സുരക്ഷാ സേന പിടിച്ചെടുത്തു. ഗാസയ്ക്കെതിരായ ഉപരോധം ലംഘിക്കാൻ ശ്രമിച്ച, യുകെ പതാക വഹിച്ച മാഡ്ലീൻ എന്ന കപ്പൽ രാജ്യാന്തര ജലാതിർത്തിയിൽ വച്ച് ഇസ്രയേൽ സേന പിടിച്ചെടുക്കുകയായിരുന്നു. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്, യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 പേരാണ് കപ്പലിലുണ്ടായിരുന്നത്. എന്നാല് എന്ത് അധികാരം ഉപയോഗിച്ചാണ് ഇസ്രയേൽ ഇത്തരത്തിൽ കപ്പൽ പിടിച്ചെടുത്തത്? പ്രാദേശിക ജലാതിർത്തിയിൽനിന്ന് ഏറെ ദൂരെയുള്ള കപ്പലുകൾ തടയാൻ ഇസ്രയേലിനു സാധിക്കുമോ? ഈ ചോദ്യങ്ങളും ഇതോടൊപ്പം ശക്തമായി. രാജ്യാന്തര നിയമത്തിനുള്ളിൽ നിന്നാണ് ഇസ്രയേൽ സേന കപ്പൽ പിടിച്ചെടുത്തതെന്ന് ഒരു വിഭാഗം പറയുമ്പോൾ ഈ നടപടി കടൽക്കൊള്ളയ്ക്ക് തുല്യമാണെന്നും വലിയ തെറ്റാണ് ചെയ്തതെന്നും ഇസ്രയേൽ വിമർശകർ വാദിക്കുന്നു. ഗാസയിൽ ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണത്തിലും മാനുഷിക പ്രതിസന്ധിയിലും പ്രതിഷേധിക്കാനാണ് ഈ കപ്പൽ യാത്രയെന്ന് ആക്ടിവിസ്റ്റുകൾ നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഗാസയിലെ ജനങ്ങൾക്കുള്ള
ഒരു ഡോളർ സ്വന്തമാക്കാൻ പകരം 85 രൂപ കൊടുത്താൽ മതി. പക്ഷേ, മറ്റൊരു നാണയം സ്വന്തമാക്കാൻ 92 ലക്ഷം രൂപ നൽകണമെങ്കിലോ? ബിറ്റ്കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ (ഡിജിറ്റൽ കറൻസി) ഇന്നത്തെ (ജൂൺ 16) മൂല്യം അത്രയുമാണ്. ക്രിപ്റ്റോ കറൻസിയെന്ന പേരിനൊപ്പം ഉയർന്നുകേൾക്കുന്നതിലേറെയും തട്ടിപ്പുകളുടെ വാർത്തകളാണെങ്കിലും ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ വിശ്വസനീയമാണോ? ഇവ വാങ്ങുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാകുമോ? വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവ് ഉൾപ്പെടെയുള്ളവർ നിയമലംഘകരും തട്ടിപ്പുകാരുമായി മാറുന്നത് എങ്ങനെയാണ്? ബിറ്റ്കോയിൻ വാങ്ങുന്നതും വിൽക്കുന്നതും എങ്ങനെയാണ്?
റെയിൽവേ സ്റ്റേഷൻ കണ്ടാൽ വിമാനത്താവളം പോലെ, യാത്രയ്ക്ക് വിമാനത്തിലേതു പോലെ സുഖസൗകര്യങ്ങളുള്ള കോച്ചുകൾ, സേവനത്തിന് എയര്ഹോസ്റ്റസുമാരെ പോലുള്ള ഉദ്യോഗസ്ഥർ... കോടികൾ ചെലവിട്ട് മുഖം മിനുക്കുന്ന റെയിൽവേ സ്റ്റേഷനുകളും ആഡംബര സൗകര്യങ്ങളുള്ള വന്ദേഭാരത് എക്സ്പ്രസുമൊക്കെ കുറച്ചു വർഷങ്ങൾ കൊണ്ട് ഇന്ത്യന് റെയിൽവേയ്ക്കുണ്ടായ അദ്ഭുതകരമായ മാറ്റങ്ങളാണ്. അപ്പോഴും, ട്രെയിനിൽ വിളമ്പുന്ന ഭക്ഷണത്തെപ്പറ്റിയുള്ള പരാതികൾക്കു മാറ്റമില്ല. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് സർവീസ് നടത്തുന്ന കേരളത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പരാതി റെയിൽവേക്കു ലഭിച്ചത്. ഒടുവിൽ ട്രെയിൻ യാത്രികരുടെ പരാതികൾ ഫലം കാണുകയാണ്.
ക്ഷണിക്കാത്ത വിവാഹത്തിൽ ഒരിക്കലും പങ്കെടുക്കരുത്, ഇതാണ് നാട്ടുനടപ്പ്. പക്ഷേ അവസാന മണിക്കൂറിൽ ക്ഷണം ലഭിച്ചാൽ എന്തു ചെയ്യും? ലോകത്തിലെ സമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മ, ജി7ൽ നിന്നും ഇക്കുറി ഇത്തരമൊരു ക്ഷണമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കനനാസ്കിസിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ഉച്ചകോടിക്ക് കേവലം ഒൻപത് ദിവസങ്ങൾ ശേഷിക്കുമ്പോഴാണ് (ജൂൺ 6, വെള്ളിയാഴ്ച) ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ പിഎംഒ ഓഫിസിൽ കാനഡ പ്രധാനമന്ത്രിയുടെ വിളിയെത്തിയത്. വൈകി ക്ഷണം ലഭിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പും നൽകി. ഇതോടെ ഇന്ത്യയെ ജി7ലേക്ക് കാനഡ ക്ഷണിച്ചില്ലെന്ന ചർച്ച പുതുചോദ്യങ്ങൾ കൈയ്യടക്കി.
പലസ്തീൻ പ്രശ്നമാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള ശത്രുതയുടെ ഒരു അടിസ്ഥാനം. ഇസ്രയേൽ രൂപീകരണകാലം മുതൽ ദശകങ്ങൾ ഈ വിഷയത്തിൽ അറബ് രാജ്യങ്ങളും ഇസ്രയേലും സംഘർഷത്തിലായിരുന്നു. മധ്യപൂർവദേശം കൈവിട്ടുപോകാതിരിക്കാൻ യുഎസ്-യൂറോപ്യൻ ശക്തികൾ ചേർന്ന് ഇസ്രയേൽ പലസ്തീൻ മണ്ണിൽകൊണ്ടു സ്ഥാപിച്ചു. ഇതോടെ പശ്ചിമേഷ്യ വൻശക്തികൾക്ക് എന്നും ചീട്ടിറക്കാനുള്ള ഒരു തന്ത്രപ്രധാന മേഖലയായി. പലസ്തീൻ വിഷയത്തിൽ ഇസ്രയേലുമായി യുദ്ധം ചെയ്ത ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഒടുവിൽ അവരുമായി രമ്യതയിലായി, സമാധാന ഉടമ്പടികളിൽ ഏർപ്പെട്ടു. യുഎഇ അടക്കമുള്ള ചില ഗൾഫ് രാജ്യങ്ങൾ യുഎസ് സമ്മർദങ്ങൾക്കു വഴങ്ങിയും ബിസിനസ് താൽപര്യങ്ങൾക്കുവേണ്ടിയും ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കിയിട്ടുണ്ട്. സൗദി അറേബ്യയും ഈ വഴിക്കുതന്നെയാണെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ മടിച്ചുനിൽക്കുകയാണ്. സിറിയയിലെ ഇറാൻ പിന്തുണയുള്ള ബഷാർ അൽ അസദ് ഭരണകൂടമായിരുന്നു മേഖലയിൽ മറ്റൊരു മുഖ്യ ഇസ്രയേൽവിരുദ്ധ ശക്തി.
‘‘ഇസ്രയേൽ ആക്രമണത്തിനെതിരായ ഇറാന്റെ പ്രതികാരം മുൻകാല ആക്രമണങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തവും വിനാശകരവുമായിരിക്കും’’. ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ (ഐആർജിസി) കമാൻഡർ ഹുസൈൻ സലാമി മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത് ജൂൺ 12ന്. ഇറാൻ ആണവ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സലാമിയുടെ ഈ മുന്നറിയിപ്പ്. എന്നാൽ മണിക്കൂറുകൾക്കകം, ജൂൺ 13ന് വെള്ളിയാഴ്ച ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ സലാമി കൊല്ലപ്പെട്ടു. 13നു പുലർച്ചെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ
ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കു പറന്നുയർന്നതിനു തൊട്ടുപിന്നാലെ അഹമ്മദാബാദിൽ തകർന്നു വീണു തീഗോളമായി മാറിയ എയർ ഇന്ത്യയുടെ 787-8 ഡ്രീംലൈനർ ദുരന്തം ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ അപകടമായി മാറിയിരിക്കുകയാണ്. ജൂൺ 13 വരെയുള്ള കണക്കനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന 241 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കാര്യക്ഷമതയ്ക്ക് പേരുകേട്ട, സുഖസൗകര്യങ്ങളിൽ രാജ്യാന്തര നിലവാരം പുലർത്തുന്ന, അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ബോയിങ്ങിന്റെ സൽപ്പേരിനു കോട്ടം തട്ടുന്നതാണ് തുടർച്ചയായി സംഭവിക്കുന്ന ഇത്തരം അപകടങ്ങൾ. ബോയിങ് കമ്പനിയുടെ വിമാനങ്ങൾ
അഹമ്മദാബാദ് ദുരന്തത്തോടെ വീണ്ടും പ്രതിക്കൂട്ടിലേക്കു പോകുകയാണ് ബോയിങ് കമ്പനി. ഇത് ആദ്യമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ബോയിങ്ങിനു ശനിദശയാണ്. ബോയിങ് മുൻ എൻജിനീയർമാരായ സാം സാലെപോർ, റിച്ചഡ് ക്യുവസ് എന്നിവർ ബോയിങ് 787, 777 വിമാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് 2024ൽ പറഞ്ഞതും തുടർന്ന് അമേരിക്കയിൽ നടക്കുന്ന നിയമയുദ്ധവും ഇപ്പോൾ ചർച്ച ചെയ്യേണ്ടതാണ്. അതുപോലെത്തന്നെ അഹമ്മദാബാദ് അപകടവും. 2024ൽ ഡ്രീംലൈനർ 787-9 വിമാനത്തിനു സംഭവിച്ച അപകടവും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും ഇപ്പോള് സജീവമാകുകയാണ്. 2024 മാർച്ച് 11ന് സിഡ്നിയിൽനിന്ന് ന്യൂസീലൻഡിലെ ഓക്ലൻഡ് വഴി ചിലെ തലസ്ഥാനമായ സാൻറിയാഗോയിലേയ്ക്കു പറക്കുകയായിരുന്ന ലതാം എയർലൈൻസ് വിമാനം ആകാശത്തുവച്ച് 300 അടി താഴേയ്ക്ക് പതിച്ചു. 41,000 അടി മുകളിൽവച്ചായിരുന്നു ഇത്. പക്ഷേ പെട്ടെന്ന് സമനില വീണ്ടെടുത്ത് വിമാനം ലക്ഷ്യത്തിലെത്തി. ഓക്ലൻഡിൽ യാത്ര അവസാനിപ്പിക്കുകയാണ് ചെയ്തത്. ആളപായമുണ്ടായില്ലെങ്കിലും 263 യാത്രക്കാരിൽ 50 പേർക്ക് സാരമായി പരുക്കേറ്റു. പൈലറ്റിന്റെ സീറ്റ് മാറിപ്പോയപ്പോൾ അറിയാതെ റോക്കർ സ്വിച്ചിൽ കൈ വീഴുകയും കോക് പിറ്റിലെ എല്ലാ നിയന്ത്രണ സംവിധാനങ്ങളും നിലയ്ക്കുകയും ചെയ്തു എന്നായിരുന്നു ബോയിങ് വിശദീകരിച്ചത്. എന്തുകൊണ്ടോ ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്ന് വിമാനം
‘‘എന്റെ ഭർത്താവിന്റെ സഹോദരിയെ ലണ്ടനിലേക്കു യാത്രയാക്കി വീട്ടിലേക്കു തിരിച്ചെത്തിയതേയുള്ളൂ. അപ്പോഴേക്കും വിമാനാപകടത്തിന്റെ വാർത്തയെത്തിയിരുന്നു...’’ വാർത്താ ഏജൻസിയായ എഎൻഐയോട് അഹമ്മദാബാദ് സ്വദേശിയായ പൂനം പട്ടേൽ പറഞ്ഞ ഈ വാക്കുകളിലുണ്ട് എല്ലാം. പറന്നുയർന്ന് നിമിഷനേരംകൊണ്ട് എല്ലാം അവസാനിച്ചിരുന്നു. 50 ലക്ഷത്തിലേറെ വരും അഹമ്മദാബാദിലെ ജനസംഖ്യ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ അഞ്ചാം സ്ഥാനത്ത്. ആ നഗരത്തിനു മുകളിലേക്കാണ് 242 യാത്രക്കാരുമായി പോയ എയർ ഇന്ത്യ (എഐ171) ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. മേഘാനിനഗറിലെ സര്ക്കാർ ഉടമസ്ഥതയിലുള്ള ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ മെസ് ഹാളിനു മുകളിലേക്കും വിമാനത്തിന്റെ വലിയൊരു ഭാഗം വന്നുവീണു. ഉച്ചഭക്ഷണത്തിന്റെ സമയത്തായിരുന്നു അപകടം. അതിനാൽത്തന്നെ ഹോസ്റ്റലിൽ വിദ്യാർഥികളും ഏറെയുണ്ടായിരുന്നു. പലരും അപകടത്തിനിടെ കെട്ടിടത്തിൽനിന്നു താഴേക്കു ചാടിയാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിനിടയിൽ പലരും കുടുങ്ങി. കൊല്ലപ്പെട്ടവരിൽ വിമാനത്തിലുണ്ടായിരുന്നവരും കെട്ടിടത്തിലുള്ളവരും ഉൾപ്പെട്ടതോടെ മരണസംഖ്യ കുതിക്കുകയാണ്. എന്താണ് യഥാർഥത്തിൽ അഹമ്മദാബാദിൽ സംഭവിച്ചത്?
‘ഏറ്റവും ശക്തമായ കൊടുങ്കാറ്റുകൾ മികച്ച നാവികരെ സൃഷ്ടിക്കുന്നു’– നാവികർക്കിടയിലുള്ള പ്രയോഗമാണിത്. കപ്പല് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അതിനെ പിന്തുടരുന്ന കടലാണെങ്കിലും ഇപ്പോൾ മറ്റു വെല്ലുവിളികളും ഏറിവരികയാണ്. അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്സി എൽസ 3 എന്ന കപ്പൽ പൂർണമായി മുങ്ങിയത് മെയ് 25ന്. കണ്ടെയ്നറുകൾ തിരയിൽപ്പെട്ട് തിരുവനന്തപുരം തീരം കടന്ന് തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽവരെയെത്തി. കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും
‘നമസ്തേ, ഞാൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ്.’ രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള തന്റെ ചരിത്ര യാത്രയ്ക്ക് മുന്നോടിയായി സ്വയം പരിചയപ്പെടുത്തുമ്പോൾ ആ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം അഭിമാനത്താൽ പ്രകാശിതമായിരുന്നു. 15 വർഷമായി പോർവിമാന പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ശുഭാംശു ശുക്ല ബഹിരാകാശവും കീഴടക്കാനൊരുങ്ങുമ്പോൾ അഭിമാനക്കൊടുമുടിയേറുന്നത് ഇന്ത്യയും. ആക്സിയോം-4 (ആക്സ്-4) ദൗത്യത്തിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ കൂടിയാണ് ശുഭാംശു. നാലു പതിറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയിലൂടെ ചരിത്രംകുറിക്കാൻ പോകുന്നത്. വലിയൊരു സ്വപ്നദൗത്യവുമായി ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് തിരിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയ്ക്കും ഐഎസ്ആർഒയ്ക്കും ഒപ്പം 140 കോടി ഇന്ത്യയ്ക്കാർക്കും ഇത് വൻ പ്രതീക്ഷകളുടെ യാത്ര കൂടിയാണ്, ഒപ്പം ശാസ്ത്ര ലോകത്തിനും. ‘2024 എനിക്ക് വലിയൊരു മാറ്റത്തിന്റെ വർഷമായിരുന്നു, ആ ആവേശം വിവരിക്കാൻ വാക്കുകളില്ല. ഇതുവരെയുള്ള യാത്ര അദ്ഭുതകരമായിരുന്നു, പക്ഷേ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഞാൻ ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ സാങ്കേതിക ഉപകരണങ്ങൾ മാത്രമല്ല, കോടിക്കണക്കിന് ഹൃദയങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒപ്പം വഹിക്കുന്നത്. ശരിക്കു പറഞ്ഞാൽ ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള ഒരു പാലമായി ഞാൻ എന്നെത്തന്നെ കാണുന്നു. ദൗത്യ വിജയത്തിനായി എല്ലാവരും പ്രാർഥിക്കണം,’ എന്നാണ് യാത്രയ്ക്കു മുന്നോടിയായി ശുഭാംശു പറഞ്ഞത്. എന്താണ് ആക്സിയോം–4 (ആക്സ്-4) ദൗത്യം?
ഇന്ത്യ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയ മൂന്നാം ചന്ദ്രയാൻ ദൗത്യത്തിന്റെ 20 ഇരട്ടി ചെലവിൽ ഒരു ഉപഗ്രഹം! 2025 ജൂണിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിക്കുമെന്നു പ്രതീക്ഷിക്കുന്ന ‘നൈസർ’ എന്ന ഉപഗ്രഹത്തിന്റെ ആകെ വിക്ഷേപണ ചെലവ് ഏകദേശം 12,000 കോടി രൂപയാണ്. ഏകദേശം 615 കോടി രൂപ ചെലവിൽ ചന്ദ്രനിൽ ചെന്നിറങ്ങുകയും 450 കോടി രൂപ ചെലവിൽ ചൊവ്വാ യാത്ര നടത്തുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യത്തിനു വേണ്ടി ഇതുവരെ കണക്കാക്കിയ ചെലവ് 10,000 കോടി രൂപയാണ്. എന്നിട്ടും കേവലം ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഇത്രയും വലിയ തുകയോ? ഇന്ത്യയുടെ ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും ചേർന്നു വികസിപ്പിച്ച ‘നാസ– ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ’ അഥവാ ‘നൈസർ (NASA-ISRO Synthetic Aperture Radar -NISAR)’ ബഹിരാകാശ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ഭ്രമണപഥം നോക്കി പായാൻ കാത്തിരിക്കുന്നത്. കുട്ടനാട്ടിലെ പാടശേഖരത്തിൽ വിതച്ച നെൽവിത്ത് മുളച്ചു തുടങ്ങുന്നതു മുതൽ ഓരോ ഘട്ടത്തിലും അതിന്റെ വളർച്ചയും കതിരിടലും മണ്ണിലെ ഈർപ്പവും ചെടിയുടെ ആരോഗ്യവും ഉൾപ്പെടെയുള്ള വിവരങ്ങൾ കർഷകർക്ക് അപ്പപ്പോൾ ലഭിച്ചാൽ എന്താണു ഗുണം? എത്ര വിളവ് ആ കൃഷിയിൽനിന്നു ലഭിക്കും എന്നു കൂടി അറിഞ്ഞാലോ? നൈസർ ഉപഗ്രഹത്തിലെ
ഓളങ്ങളിലൊഴുകുന്ന ‘എം’, അതിനെ താങ്ങിനിർത്തി വെള്ളത്തിനടിയിൽ എസ്, സി എന്നീ രണ്ടക്ഷരങ്ങൾ. കാർഗോ ഷിപ്പിങ് മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്സി) ലോഗോ പോലും കടലിനൊപ്പമാണ് ഒഴുകുന്നത്. അവരുടെ വിജയകരമായ വാണിജ്യയാത്രയുടെ നേർക്കാഴ്ചയെന്നോണം. എംഎസ്സിയുടെ ലോഗോയെങ്കിലും കണ്ടിട്ടില്ലാത്തവർ ചുരുക്കമാണ്. കുറഞ്ഞപക്ഷം മലയാളം, തമിഴ് സിനിമകളിൽ തുറമുഖത്തോ ചരക്കു യാഡുകളിലോ നടക്കുന്ന സംഘട്ടനരംഗങ്ങളുടെ പശ്ചാത്തലത്തിലുള്ള ചരക്ക് കണ്ടെയ്നറുകളിൽ ഒന്നിലെങ്കിലും എംഎസ്സി എന്ന മുദ്രണമുണ്ടാകും. മലയാളികളുടെ മനസ്സിലേക്ക് ആ മൂന്നക്ഷരങ്ങള് വീണ്ടുമെത്തി, മേയ് 24ന്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ‘എംഎസ്സി എൽസ 3’ ചരക്കുകപ്പൽ മുങ്ങിയത് അന്നാണ്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും കടലിൽ പതിച്ചതോടെ എംഎസ്സി എന്നത് ആശങ്കയുടെ മറ്റൊരു പേരായി മലയാളികൾക്ക്. ഇതിനിടെ ലോകത്തിലെ എറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറിന ജൂൺ 9നു രാവിലെ ഒൻപതോടെ രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ടത് എംഎസ്സിയെ കേരളവുമായി കൂടുതൽ ‘അടുപ്പിച്ചു’. മുൻപു വിഴിഞ്ഞത്തെത്തിയ മിഷേൽ
‘അതിസുന്ദരിയായ സ്ത്രീ നിങ്ങളെയും കാത്ത് ഹോട്ടൽ മുറിയിൽ ഇരിക്കുന്നു. ഓൺലൈനിലൂടെ പണമിടപാട് പൂർത്തിയാക്കിയാൽ ഉടൻതന്നെ റൂം നമ്പർ പറഞ്ഞുതരും’. ഓൺലൈൻ സൈറ്റിൽനിന്ന് സെക്സിനുവേണ്ടി ബുക്കിങ് നടത്തിയ യുവാവിന് കിട്ടിയ മറുപടിയാണിത്. മുഴുവൻ പണം അടയ്ക്കുന്നതോടെ ഹോട്ടലിലെ റൂം നമ്പർ കിട്ടുമെന്ന് കരുതുന്നവർക്കു പക്ഷേ തെറ്റി, നിങ്ങളുടെ കാശ് പോയ വഴി അറിയില്ല.
മേയ് 24ന് കേരളത്തിന്റെ തീരത്തോടു ചേർന്നുള്ള കടലിൽ എംഎസ്സി എൽസ 3 എന്ന കപ്പൽ മുങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മാത്രമാണ് കണ്ടെയ്നറുകളിൽ എന്തൊക്കെ സാധനങ്ങളാണ് കൊണ്ടുപോയതെന്ന വിവരം ഔദ്യോഗികമായി പുറത്തുവന്നത്. ഒട്ടേറെ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ജനങ്ങളുടെ ആശങ്ക മാറ്റാൻ ഔദ്യോഗികമായി ലഭിച്ച വിവരങ്ങളിലൂടെ ഒട്ടേറെ റിപ്പോർട്ടുകളാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. കപ്പൽ അപകടത്തെ കുറിച്ച് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്നവിധം നൽകിയ ഗ്രാഫിക്സ് സ്റ്റോറി ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാൽ ഒരു ഉപതിരഞ്ഞെടുപ്പിനു കൂടി കേരളം വേദിയാവുകയാണ്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് പരീക്ഷണത്തിനുള്ള വേദിയാകുന്നത് എങ്ങനെയാണ്. ഈ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ മുന്നണികളെയും സ്ഥാനാര്ഥികൾ അടക്കമുള്ള പാർട്ടി നേതാക്കളെയും എപ്രകാരമാവും മുന്നോട്ടുള്ള ദിനങ്ങളിൽ സ്വാധീനിക്കുക. മറുപടികളും വിശകലനങ്ങളുമായി ഒട്ടേറെ ലേഖനങ്ങളുമായി നിലമ്പൂർ ആവേശത്തിനൊപ്പം പ്രീമിയവും ഒപ്പമുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീവ്ര നയങ്ങളിലൊന്നാണ് കൂട്ട നാടുകടത്തലും യാത്രാ വിലക്കും. ഇതിനു പക്ഷേ ചില നിയമ തടസ്സങ്ങളുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു; മേയ് അവസാന വാരം സുപ്രീംകോടതി ആ തടസ്സങ്ങളെല്ലാം നീക്കിയിരിക്കുന്നു. ഇതെല്ലാം ട്രംപ് എങ്ങനെ നടപ്പിലാക്കുമെന്നതിൽ ജഡ്ജിമാരിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിധി വന്ന് ദിവസങ്ങൾക്കകം 12 രാജ്യങ്ങളില് നിന്നുള്ള പൗരൻമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയാണ് ട്രംപ് ലോകത്തെ ഞെട്ടിച്ചത്. പ്രസിഡന്റായുള്ള ആദ്യ കാലയളവിൽ, തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം രാജ്യങ്ങൾക്ക് ട്രംപ് ഏര്പ്പെടുത്തിയിരുന്ന വിലക്ക് ജോ ബൈഡൻ അധികാരത്തിൽ വന്നതിനു ശേഷമാണ് നീക്കിയത്. ആ നിയന്ത്രണം വീണ്ടും മറ്റൊരു രീതിയിൽ നടപ്പിലാക്കി രാജ്യസുരക്ഷ ശക്തമാക്കാനാണ് ട്രംപിന്റെ നീക്കം. സുപ്രീം കോടതിയുടെ പുതിയ വിധിയുടെ ബലത്തിലാണോ ട്രംപിന്റെ പുതിയ നീക്കം? എന്തായിരുന്നു ആ വിധി? അതെങ്ങനെയാണ് ട്രംപിനു ഗുണകരമായത്? ഏതൊക്കെ രാജ്യങ്ങളില് നിന്നുള്ളവർക്കാണ് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്? ഇതിൽ ആർക്കൊക്കെ, ഏതെല്ലാം തരത്തിലുള്ള ഇളവ് ലഭിക്കും? യുഎസിൽ നടക്കാനിരിക്കുന്ന ലോകകപ്പില് പങ്കെടുക്കാൻ ഈ രാജ്യങ്ങളിൽ നിന്നു വരുന്ന ആരാധകർക്കും കളിക്കാർക്കുമുണ്ടാകുമോ വിലക്ക്?
രാജ്യത്തിന്റെ ഏറ്റവും വടക്കുള്ള റെയിൽവേ സ്റ്റേഷനായ ബാരാമുള്ളയും ഏറ്റവും തെക്കുള്ള കന്യാകുമാരിയും തമ്മിൽ ഒടുവിൽ ‘ബന്ധം’ സ്ഥാപിച്ചിരിക്കുന്നു. ഇനി രാജ്യത്തെ ഏതു ഭാഗത്തുനിന്നും കശ്മീർ താഴ്വരയിലേക്ക് ട്രെയിൻ സർവീസ് സാധ്യമാകും. അതിനു സഹായിക്കുന്നതാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 6ന് ഉദ്ഘാടനം നിർവഹിച്ച ഉധംപുർ–ശ്രീനഗർ–ബാരാമുള്ള റെയിൽ ലിങ്ക് (യുസിബിആർഎൽ) പ്രോജക്ടും. ഗുഡ്സ് ട്രെയിൻ സർവീസുകൾ കൂടി ആരംഭിച്ചാൽ കശ്മീരിലെ തനത് ഉൽപന്നങ്ങൾ ഇന്ത്യയിൽ എവിടെ വേണമെങ്കിലും അതിവേഗം എത്തിക്കാം, അവിടെനിന്ന് വിദേശത്തേക്കും അയയ്ക്കാം. കശ്മീരിലെ ടൂറിസത്തിനും പുത്തനുണർവാകും ചെനാബ് പാലം ഉൾപ്പെടുന്ന ഈ പ്രോജക്ട്. ചെനാബ് പാലം അടക്കമുള്ള എൻജിനീയറിങ് വിസ്മയങ്ങൾ ഒരുക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ എന്തെല്ലാമാണ്? ഈ റെയിൽപാത തുറക്കുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെയാണ് ഗുണം ചെയ്യുക? എന്തെല്ലാമാണ് ഈ പ്രോജക്ടിലെ കാഴ്ചകൾ? ശ്രീനഗറിലെ പുതിയ റെയിൽവേ ലൈനിലൂടെ യാത്ര ചെയ്തു മനോരമ ലേഖകൻ തയാറാക്കിയ റിപ്പോർട്ട്.
എല്ലാ യുദ്ധങ്ങളും ജയിക്കാനുള്ളതല്ലെന്നറിഞ്ഞാവണം സൗൾ ലൂസിയാനോ ലിവ്യുയ ജർമൻ ഊർജ ഭീമൻ ആർഡബ്ല്യുഇയോടു നിയമയുദ്ധത്തിനിറങ്ങിയത്. പക്ഷേ ചില പരാജയങ്ങൾക്കു വിജയങ്ങളേക്കാൾ തിളക്കമുണ്ടെന്ന് അയാൾക്കറിയാമായിരുന്നു. അതുകൊണ്ടാണ് പെറുവിലെ മലയോര നഗരമായ ഹുവാരസിൽ താമസിക്കുന്ന ആ കർഷകൻ പതിനായിരത്തിലേറെ കിലോമീറ്റർ അകലെയുള്ള ജർമനിയിലെ ഒരു കോടതിയിൽ ആ രാജ്യത്തെ വ്യവസായ ഭീമനെതിരെ കേസുകൊടുത്തത്. ആർഡബ്ല്യുഇയ്ക്ക് (Rhenish-Westphalian Power Plant) എതിരെ 2015ൽ ലിവ്യുയ നൽകിയ കേസ് ഒറ്റനോട്ടത്തിൽ വിചിത്രമെന്നു തോന്നാം. ഹുവാരസിലെ പാൽകക്കച്ച തടാകത്തിൽ ഹിമാനിയുരുകി പ്രളയ ഭീഷണിയുണ്ടാകുന്നു. അതിന് പെറുവിലെവിടെയും ഒരു ഫാക്ടറി പോലുമില്ലാത്ത ആർഡബ്ല്യുഇ നഷ്ടപരിഹാരം നൽകണം. പക്ഷേ നിയമപോരാട്ടം ആരംഭിച്ചതോടെ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും ബില്ലുകളും അവതരിപ്പിക്കൽ ഇപ്പോഴും തുടരുന്നു. മേയ് അവസാനത്തിലും പുതിയ ബില്ലിനു പിന്നാലെയായിരുന്നു ട്രംപ്. ഇതിനിടെ ട്രംപിന്റെ ഉറ്റസുഹൃത്ത് ഇലോൺ മസ്ക് പിണങ്ങിപ്പോയി. ഡോജിൽനിന്ന് മസ്ക് രാജിവയ്ക്കാൻ കാരണം ട്രംപിന്റെ പുതിയ ബില്ലിൽ കലിപൂണ്ടാണെന്നും നിരീക്ഷകർ പറയുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലാണ് ഇപ്പോൾ മറ്റൊരു വിവാദ വിഷയം. ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് പരസ്യമായി രംഗത്തെത്തി. ട്രംപിന്റെ പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് മസ്ക് വിമർശിച്ചത്. യുഎസ് രാഷ്ട്രീയ പ്രണയത്തിന്റെ താരജോഡികളായിരുന്ന രണ്ട് സുഹൃത്തുക്കൾക്കിടയിൽ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.
റഷ്യയിൽ, അങ്ങു ദൂരെ ഉൾനാട്ടിലുള്ള വ്യോമതാവളങ്ങൾക്കരികെ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾ. പെട്ടെന്ന് അവയുടെ മേൽക്കൂരയുടെ പാളി നീങ്ങുന്നു. അതിനകത്തുനിന്ന് ബോംബുകൾ ഘടിപ്പിച്ച കറുത്ത ഡ്രോണുകൾ പറന്നു പൊങ്ങുന്നു! ഒരു മതിലിനപ്പുറത്തുള്ള വ്യോമതാവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വമ്പൻ സൂപ്പർ സോണിക് വിമാനങ്ങളുടെ ഇന്ധനടാങ്ക് ലക്ഷ്യമാക്കി പറക്കുന്നു. ‘ഭും’ ഇന്ധനത്തിനു തീപിടിച്ച വിമാനം നിന്നു കത്തുകയാണ്! ആകെ 117 ഡ്രോണുകൾ. കത്തിയത് അണു ബോംബ്
വിദ്യാർഥികളുടെ സുരക്ഷയും പൊതുബോധവും ഉയർത്തുന്നതിനായി ഈ വർഷം വലിയൊരു പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ച സ്കൂളിൽ പാഠപുസ്തകങ്ങൾ തുറക്കില്ല. പകരം കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. റോഡ് നിയമങ്ങൾ, പോക്സോ നിയമം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പരിസര ശുചീകരണം, കൃഷി, നല്ല പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിലാവും അറിവു പകരുക. പുതിയ കുടയും ബാഗുമായി വീട്ടിൽനിന്ന് പോകുന്ന കുട്ടികൾ സുരക്ഷിതരായി തിരികെ എത്തുന്നതുവരെ കാത്തിരിക്കുന്ന വീട്ടുകാരെ കൂടി ഇന്നുമുതൽ കാണാനാവും. വീട്ടിൽ നിന്നുള്ള അവരുടെ സ്കൂൾയാത്ര സുരക്ഷിതമാണോ? സുരക്ഷിതമാക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വിശദമായി അറിയാം... ഓർത്തുവയ്ക്കാം... പ്രയോഗിക്കാം.
ജിഡിപിയുടെ മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ പോയവാരത്തിൽ വലിയ ചർച്ചയായി. മറ്റു രാജ്യങ്ങളെ പിന്തള്ളി മുന്നേറുകയാണോ ഇന്ത്യ? ഇന്ത്യയുടെ ജിഡിപിയുടെയും ആളോഹരി വരുമാനത്തിന്റെയും പേരുപറഞ്ഞ് ഇപ്പോൾ എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച കൊടുമ്പിരിക്കൊള്ളുന്നത്? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന പ്രീമിയം സ്റ്റോറിക്ക് ഏറെ വായനാക്കാരെ ലഭിച്ചു. ദേശീയപാത നിർമിതിയിലെ അപാകതകൾ ചർച്ചകളിൽ നിറയുമ്പോൾ, കേരളത്തിന്റെ റോഡുവികസനത്തിന് വേഗം കൂട്ടിയവരെയും തുരങ്കം വച്ചവരെയും ഓർക്കാതിരിക്കാതെ വയ്യ
1912 ഏപ്രിൽ 15ന് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്കു മറഞ്ഞ ടൈറ്റാനിക് എന്ന കപ്പലിനെ തേടി ഒട്ടേറെ പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. നിലവിൽ ഏകദേശം 12,500 അടി താഴെയാണ് ടൈറ്റാനിക് വിശ്രമംകൊള്ളുന്നത്. ഈ ഭീമൻ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അന്തർവാഹിനിയിലും പ്രത്യേക യാനങ്ങളിലും പോകുന്നതിന് പ്രത്യേക പാക്കേജ്ഡ് ടൂറുകൾ വരെയുണ്ട്. അത്തരത്തിൽ 2023ൽ യാത്ര പോയ ടൈറ്റൻ എന്ന യാനം പൊട്ടിത്തെറിച്ച് യാത്രികരെല്ലാം മരിച്ചത് വൻ വാർത്തയായിരുന്നു. അറ്റ്ലാന്റിക്കിൽ മാത്രമല്ല ഇങ്ങിവിടെ അറബിക്കടലിലും കപ്പലുകൾ മുങ്ങിയിട്ടുണ്ട്. അതിൽത്തന്നെ തിരുവനന്തപുരം അഞ്ചുതെങ്ങിലെ കപ്പൽപാര് പ്രശസ്തമാണ്. തീരത്തുനിന്ന് ഏകദേശം 9.7 കിലോമീറ്റർ മാറി 43 മീറ്റർ ആഴത്തിലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ വർഷങ്ങൾക്കു മുൻപ് മുങ്ങിയത്. കപ്പലിനോടു ചേർന്ന് ഇപ്പോഴൊരു ആവാസവ്യവസ്ഥതന്നെ രൂപപ്പെട്ടിരിക്കുന്നു.
ബിസിനസും രാഷ്ട്രീയവും അവയുടെ നിഗൂഢബന്ധങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ കഥ പോലെയായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സൗഹൃദം. കുറച്ചു വർഷങ്ങൾക്കു മുൻപ്, സിലിക്കൻവാലിയിലെ ശതകോടീശ്വരൻമാരിൽ ഒരാൾ മാത്രമായിരുന്നു, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും എക്സ് അടക്കമുള്ള കമ്പനികളുടെ തലവനുമായ മസ്ക്. ‘ഹാഫ് റിപ്പബ്ലിക്കൻ, ഹാഫ് ഡെമോക്രാറ്റ്’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, മനുഷ്യരാശിയുടെ തലവരതന്നെ മാറ്റുന്ന അസാധാരണ സ്വപ്നങ്ങളുള്ള ഒരു വമ്പൻ കച്ചവടക്കാരൻ. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും അദ്ദേഹം വൻ തുകകൾ സംഭാവന നൽകി. എന്നാൽ കോവിഡ്
Results 1-25 of 993