Activate your premium subscription today
കേരളത്തിൽ കോളറ ബാധിച്ച് ഒരാൾ മരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. പെട്ടെന്നുണ്ടാകുന്ന വയറിളക്കമാണു കോളറയുടെ പ്രധാന ലക്ഷണം. പലപ്പോഴും രോഗി അറിയാതെ വയറ്റിൽനിന്നു പോയ്ക്കൊണ്ടിരിക്കും. രോഗിക്കു പനിയോ വയറുവേദനയോ ഒന്നും ഉണ്ടാവണമെന്നില്ല. പലപ്പോഴും 30–40 പ്രാവശ്യംവരെ ശുചിമുറിയിൽ പോകേണ്ടിവരും. രോഗാണുക്കളെ വഹിക്കുന്ന ആളുകൾ ധാരാളമുള്ളതിനാൽ കോളറ ഭൂമിയിൽനിന്നു തുടച്ചുമാറ്റുക പ്രയാസം. കോളറ വരാതിരിക്കാൻ എന്തെല്ലാം സുരക്ഷാമാർഗങ്ങളാണു സ്വീകരിക്കേണ്ടത്? കോളറയ്ക്കുള്ള ചികിത്സയെന്ത്? അറിയാം വിശദമായി...
ആഡംബരങ്ങൾ ഉപേക്ഷിച്ച് സാധാരണക്കാരനായി ജീവിച്ച, ലോകത്തിനു ഏറെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞ ആഴ്ച. മനുഷ്യനു മാത്രമല്ല പരിസ്ഥിതിയുടെ, ജീവജാലങ്ങളുടെ എല്ലാം നന്മയ്ക്കായി ജീവിതം മാറ്റിവച്ച പാപ്പയാണ് വിടവാങ്ങിയത്. അതേസമയം ഈ വേർപാടിനൊപ്പം മറ്റൊരു സംഭവവും തീരാനോവായി. കശ്മീരിന്റെ സമാധാനത്തെ ചോരകൊണ്ടു വീണ്ടും ദുരിതത്തിലേക്ക് പറഞ്ഞുവിടുകയാണ് പാക്ക് പിന്തുണയുള്ള ഭീകരർ. പഹൽഗാമിലെ ഭീകരാക്രമണത്തിൽ മലയാളിയടക്കം ഒട്ടേറെപ്പേർക്ക് ജീവഹാനിയുണ്ടായി. ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിന്റെ അന്വേഷണ തുടർച്ചയോടെയാണ് പോയവാരം ആരംഭിച്ചത്. നടനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും മാധ്യമങ്ങളിൽ ഏറെ ചർച്ചയായി. അതേസമയം ലഹരിമരുന്ന് കേസിൽ പൊലീസ് തെളിവ് കണ്ടെത്തുന്നത് എങ്ങനെയാണെന്നും ഇതിന്റെ ശാസ്ത്രീയ വശങ്ങൾ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയത്തിൽ നൽകിയ ലേഖനം ഏറെ ശ്രദ്ധ നേടി.
‘മോന് അമ്പിളിമാമനെ പിടിച്ചു തരാട്ടോ’ – കുട്ടികൾക്ക് സൗജന്യമായി കിട്ടുന്ന ആ സ്വപ്നവാഗ്ദാനം ബാലനായ കസ്തൂരിക്ക് അമ്മയിൽ നിന്നു കിട്ടിയിട്ടില്ല. കാരണം, കസ്തൂരിക്ക് 2 വയസ്സാകുമ്പോഴേക്കും അമ്മ മരിച്ചു. വളർന്ന് കസ്തൂരിരംഗനായപ്പോൾ, അമ്മമാർ പറഞ്ഞുപറ്റിച്ച എല്ലാ ഇന്ത്യൻ കുട്ടികളോടുമായി ആ പഴയ ബാലൻ പറഞ്ഞു: ‘അമ്പിളിമാമനെ പിടിച്ചു തരാട്ടോ’! കസ്തൂരി രംഗന്റെ ആ വാക്കിന്, സ്വപ്നത്തിന് ഇന്ത്യയെന്ന അമ്മരാജ്യം നൽകിയ ഓമനപ്പേരാണ് ചന്ദ്രയാൻ ! ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ –1 ന് ആശയം സമ്മാനിച്ചയാൾ, പാലക്കാട് നല്ലേപ്പള്ളി അഗ്രഹാരത്തിലും തൃശൂർ ചാലക്കുടിയിലും വേരുകളുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഡോ. കെ. കസ്തൂരിരംഗൻ ഇനി ഇന്ത്യയുടെ ആകാശത്തെ പൊന്നമ്പിളിത്തിളക്കം.
കശ്മീർ യാത്രയിൽ സഞ്ചാരികൾക്ക് ഒഴിവാക്കാനാകാത്ത ഇടം. അതാണ് പഹൽഗാം. ലിഡർ നദിയുടെ തീരത്തെ ഈ ചെറുപട്ടണത്തിനോടു ചേർന്ന് കശ്മീരിനെ ഭൂമിയിലെ സ്വർഗമാക്കുന്ന ഒട്ടേറെ മനോഹര താഴ്വാരങ്ങളുണ്ട്. അതിൽത്തന്നെ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന സ്ഥലമാണ് ബൈസരൺ താഴ്വാരം. ഇവിടെയാണ് ഏപ്രിൽ 22ന് ഭീകരതയുടെ വെടിയൊച്ചകള്‍ മുഴങ്ങിയത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ ഇവിടെ പൊലിഞ്ഞത് 28 ജീവനുകൾ. അതിലൊരാൾ മലയാളി. കേരളത്തിൽനിന്നുൾപ്പെടെ ഒട്ടേറെ പേർ വിനോദസഞ്ചാരത്തിനായി എത്തുന്ന ഇടമാണ് പഹൽഗാമും ബൈസരൺ താഴ്വാരവും. പച്ചപ്പുൽമേടിനും ഇരുണ്ട പൈൻമരങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ മലനിരകൾ കാഴ്ചയുടെ വിരുന്നൊരുക്കുന്ന ഇടം. ഒട്ടേറെ ബോളിവുഡ് സിനിമകളിലെ ഗാനരംഗങ്ങൾക്കു പശ്ചാത്തലമായ സ്ഥലം കൂടിയാണിത്. വസന്തകാലത്തിന്റെ തുടക്കത്തിൽ മഞ്ഞുരുകി ലിഡർ നദി ഒഴുകിത്തുടങ്ങും. മഞ്ഞു കാലത്തിനു ശേഷം തെളിയുന്ന പച്ചപ്പിന്റെ തുടക്കവും പൂവിട്ട ആപ്പിൾ തോട്ടങ്ങളും ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞിന്റെ കാഴ്ചകളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. അമർനാഥ് യാത്രയുടെ തുടക്കസ്ഥലമായ പഹൽഗാം നഗരം തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണു സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിൽനിന്ന് 85– 90 കിലോമീറ്റർ ദൂരെയാണ് പഹൽഗാം. മഞ്ഞു മാറിയതോടെ ലിഡർ നദിയുടെ തീരങ്ങളിലെല്ലാം ഇപ്പോൾ നിറയെ സഞ്ചാരികളാണ്. പക്ഷേ ആപ്പിൾ, വാൽനട്ട് മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന സുന്ദരമായ ഈ കാഴ്ചയ്ക്കു മുകളില്‍ ഇരുൾ മൂടുംവിധമാണ് ഭീകരാക്രമണമുണ്ടായത്. ‘എ–ബി–സി’ എന്നറിയപ്പെടുന്ന ആരു, ബേത്താബ്, ചന്ദൻ വാരി എന്നിവിടങ്ങളിലേക്കുള്ള കാർ യാത്രയും ഇവിടേക്കെത്തുന്ന സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നതാണ്. താമസിക്കാൻ ഒട്ടേറെ റിസോർട്ടുകളും ഹോം സ്റ്റേകളും ഇവിടെയുണ്ട്. പഹൽഗാമിലെ പാർക്കിങ് ഗ്രൗണ്ടിനു സമീപത്തുനിന്ന് കുതിരപ്പുറത്തോ കാൽനടയായോ വേണം ബൈസരണിലെ പുൽമേട്ടിലേക്കെത്താൻ. ഈ യാത്രയിലെ
രാജ്യത്തു പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനത്തെ പുതിയ ആസ്ഥാനമെന്ന നിലയില്‍ സകല പ്രൗഢിയും വിളിച്ചോതുന്നതാണു തിരുവനന്തപുരം പാളയത്ത് 31 സെന്റില്‍ 9 നിലകളായി സജ്ജമായ, സിപിഎമ്മിന്റെ എകെജി സെന്റര്‍. നിലവിലെ ആസ്ഥാനമായ എകെജി സെന്ററിന് എതിര്‍വശത്തു ഡോ.എന്‍.എസ്.വാരിയർ റോഡില്‍ പാര്‍ട്ടി വാങ്ങിയ 31 സെന്റിലാണ് അത്യാധുനിക സൗകര്യങ്ങളോടെ 9 നിലകളും 2 ഭൂഗര്‍ഭ പാര്‍ക്കിങ് നിലകളുമുള്ള പുതിയ ആസ്ഥാന മന്ദിരം. ഗതകാലപ്രൗഢി നിലനിര്‍ത്തി പുതുക്കിപ്പണിത സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകവും ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരമായ മാരാര്‍ജി ഭവനും ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണു സിപിഎമ്മിന്റെ ബഹുനിലമന്ദിരം അനന്തപുരിയുടെ നഗരഹൃദയത്തില്‍ സജ്ജമായത്. കേരളത്തിലെ മാത്രമല്ല, രാജ്യത്തു തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ ആസ്ഥാന മന്ദിരങ്ങളിലൊന്നാണിത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങളോടു തീരുവയുദ്ധം പ്രഖ്യാപിച്ചതോടെ ‘രാശി തെളിഞ്ഞത്’ ഇതിലൊന്നിലും പെടാത്ത ഒരു വസ്തുവിനാണ്!. യുഎസിലേക്കു പോകുന്ന ജീവനക്കാർക്കു യൂറോപ്യൻ കമ്മിഷൻ കഴിഞ്ഞദിവസം ഇതു നൽകിയതോടെ ഇവയുടെ പ്രാധാന്യം ലോകം വീണ്ടും തിരിച്ചറിഞ്ഞു. ചാരവൃത്തിയുടെ അപകടസാധ്യത കണക്കിലെടുത്ത്, ചൈനയിലേക്കും യുക്രെയ്നിലേക്കുമുള്ള യാത്രകൾക്ക് ഇത്തരം നിയന്ത്രണം നേരത്തേയുണ്ട്. എന്നാൽ, യുഎസിനോടും ഇതേ സമീപനം സ്വീകരിച്ചതു നയംമാറ്റത്തിന്റെ ഭാഗമാണെന്നാണു നിഗമനം. അമേരിക്കയുടെ നിരീക്ഷണത്തിലാകാനുള്ള സാധ്യത ഒഴിവാക്കാനായി ജീവനക്കാർക്കു ബർണർ ഫോണുകളും ബേസിക് ലാപ്ടോപ്പുകളുമാണു യൂറോപ്യൻ കമ്മിഷൻ നൽകിയത്. യുഎസിലേക്കു പോകുന്ന ജീവനക്കാർ അതിർത്തിയിൽ എത്തിയാൽ സ്വന്തം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു പ്രത്യേക കവറുകളിൽ സൂക്ഷിക്കണമെന്നാണു യുറോപ്യൻ കമ്മിഷന്റെ നിർദേശം. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയുടെ യോഗങ്ങൾക്കായി ഏപ്രില്‍ അവസാനം യുഎസിലേക്കു പോകുന്നവരെല്ലാം ഈ സുരക്ഷാ നടപടിയുടെ ഭാഗമാകും. ഉദ്യോഗസ്ഥരുടെ ഫോണിലൂടെ ചാരവൃത്തി നടത്തി ഔദ്യോഗിക സംവിധാനങ്ങളിൽ യുഎസ് ഇടപെടൽ നടത്തുമോയെന്നാണു യൂറോപ്യൻ കമ്മിഷന്റെ ആശങ്ക. ഇതേപ്പറ്റി വൈറ്റ് ഹൗസോ യുഎസ് ദേശീയ സുരക്ഷാ കൗൺസിലോ പ്രതികരിച്ചിട്ടില്ല. പക്ഷേ ബർണർ ഫോണുകൾ ചർച്ചയായിക്കഴിഞ്ഞു; എന്താണു ബർണർ ഫോണുകൾ? ഇവയ്ക്ക് സ്മാർട്ട് ഫോണുകളുമായുള്ള വ്യത്യാസമെന്ത്? ചാരവല ഭേദിക്കാൻ ഇവയ്ക്കു സാധിക്കുന്നതെങ്ങനെ? ബർണർ ഫോണുകൾ നിയമപരമാണോ? അറിയാം വിശദമായി.
‘‘തലമുടി നാരിഴ കീറി പരിശോധിക്കും’’– മികച്ച കുറ്റാന്വേഷകരെ ഇങ്ങനെയാണു വിശേഷിപ്പിക്കുക. അതിസൂക്ഷ്മമായ പരിശോധനയാണു നടത്തുന്നതെന്നു സൂചന. ലഹരി ഉപയോഗത്തിനു പൊലീസ് അറസ്റ്റ് ചെയ്ത നടൻ ഷൈൻ ടോം ചാക്കോയുടെ ഇഷ്ട വേഷങ്ങളിലൊന്ന് പൊലീസ് ഓഫിസർമാരുടേതാണ്. ഒരു പ്രദേശത്തുചെന്ന് രഹസ്യമായി രഹസ്യങ്ങൾ ചോർത്തുന്ന സ്പെഷൽ ബ്രാഞ്ച് സിപിഒ സുഭാഷ് ആയി ‘കണ്ണൂർ സ്ക്വാഡ്’ സിനിമയിൽ ഷൈനിനെ കാണാം. ഒരു പഴുതു പോലും ശേഷിക്കാതെ വ്യക്തിയെ കുറിച്ച് തലമുടി നാരിഴ കീറിയാണ് ചിത്രത്തിൽ ഷൈനിന്റെ പരിശോധന. വിവരങ്ങളെല്ലാം അതോടെ പൊലീസിനു ലഭിക്കും. പക്ഷേ ഇനി ഷൈനിന്റെ തലമുടി നാരിഴ കീറി പരിശോധിക്കാൻ പോകുന്നതു യഥാർഥ കേരള പൊലീസാണ്. കൊച്ചിയിൽ ഹോട്ടൽ റെയ്ഡ് നടക്കുമ്പോൾ ഇറങ്ങിയോടിയ ഷൈൻ അന്ന് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താൻ ഈ പരിശോധന മതി. പൊലീസാണെന്ന് അറിഞ്ഞില്ല, അന്ന് ലഹരി ഉപയോഗിച്ചില്ല, പക്ഷേ ലഹരി ഉപയോഗിക്കാറുണ്ട്, ഗുണ്ടകളാണു വന്നതെന്നു കരുതി.. ഇങ്ങനെയൊക്കെയാണു ഷൈനിന്റെ മൊഴി. ലഹരി ഉപയോഗം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകളാണു രാസ പരിശോധനകൾ. ഉമിനീർ, രക്തം, മൂത്രം, നഖം, തലമുടി എന്നിവയാണ് ഇത്തരം പരിശോധനകൾക്കു സ്വീകരിക്കുന്നത്. ജില്ലകളിലെ ഫൊറൻസിക് ലാബറട്ടറികളിലാണു പരിശോധന. ലഹരി ഉപയോഗം ഉടനടി കണ്ടെത്താൻ ഉമിനീർ പരിശോധിച്ചാൽ മതി. പക്ഷേ 90 ദിവസം
ഓംപ്രകാശ് കൊച്ചിയിലെ ഹോട്ടലിൽ അറസ്റ്റിലായത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. രാസലഹരി ആയിരുന്നു അന്നും വില്ലനെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. ഓംപ്രകാശിനെ സന്ദർശിച്ചവരിൽ ഒരു നടനും നടിയും ഉണ്ടെന്ന വിവരം പുറത്തു വരികയും പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. പക്ഷേ ഡാൻസാഫ് അന്നൊരു തീരുമാനമെടുത്തു. നടീനടന്മാരെ മുൻപും ലഹരിക്കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട് എന്നതിനാൽ ഇതും പതിവു പോലെയേ ആകൂ എന്നായിരുന്നു ധാരണ. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പക്ഷേ 3 എസിപിമാർ ഒരുമിച്ചു വന്നത് വെറുതെയായിരുന്നില്ല. എല്ലാ തയാറെടുപ്പും നടത്തി കണക്കുകൂട്ടലോടെയാണു പൊലീസ് നീങ്ങിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിൽ കൂടുതൽ വ്യക്തത കൈവന്ന വാരമാണ് കടന്നുപോയത്. യുഎസിനു വഴങ്ങാതെ ചൈന മുന്നോട്ടു വന്നതോടെ ഇരുരാജ്യങ്ങളും പരസ്പരം വ്യാപാര യുദ്ധം പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്കയുടെ നീക്കം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമോ എന്ന ഭീതിയും വിപണിയിലാകെയുണ്ട്. അതേസമയം രാജ്യാന്തര തലത്തിലെ വാർത്തകൾക്കൊപ്പം ഇന്ത്യയിലും കേരളത്തിലുമുണ്ടായ ഒട്ടേറെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വാർത്തകളായി. വിഷുദിനാഘോഷങ്ങളിൽ സ്പെഷൽ ലേഖനങ്ങളും അഭിമുഖങ്ങളും ചിത്രകഥയുമായി മലയാളിക്കൊപ്പം പ്രീമിയവും ചേർന്നു. അമേരിക്കയിൽ ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിൽ ഇളവുകൾ നൽകിയ കുറച്ച് ഉൽപന്നങ്ങളുണ്ട്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഫ്ലാഷ് ഡ്രൈവുകൾ തുടങ്ങിയവ. എന്നാൽ രാജ്യാന്തരതലത്തിൽ ഇവയുടെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രം ചൈനയാണ്. എന്നിട്ടും എന്തുകൊണ്ടാവും ട്രംപ് ഇളവു നൽകിയത് ? ആർക്കും തോന്നാവുന്ന ഈ സംശയം വിശദമാക്കിയ പ്രീമിയം ലേഖനം വായനക്കാരെ പോയവാരം ഏറെ ആകർഷിച്ചു. അഹമ്മദാബാദിൽ എഐസിസി സമ്മേളനം മലയാള മനോരമയ്ക്കായി റിപ്പോർട്ട് ചെയ്യാനെത്തിയ ഡൽഹി യൂണിറ്റിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ ആ വിശേഷങ്ങൾ അനുഭവക്കുറിപ്പായി പങ്കുവച്ചു. ഡൽഹിയിലെ കൊടുംചൂടിലും ജോലി ചെയ്ത അനുഭവവുമായി ഗുജറാത്തിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ചകള്‍ എഴുതിയതിനൊപ്പം സമ്മേളനത്തിൽ എടുത്ത ചിത്രങ്ങൾക്കു പിന്നിലുള്ള കഥകളും രസകരമായി വിവരിച്ചു. ഇതും പോയവാരം ശ്രദ്ധേയമായി.
ഒരു കാട്ടുപന്നി കുത്താന്‍ വന്നാൽ എന്തു ചെയ്യും? എങ്ങനെ അതിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടും? കാട്ടുപന്നികൾ നാട്ടിലാകെ നിറഞ്ഞിട്ടും, ആക്രമണത്തിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടും ഈ ചോദ്യത്തിന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തിനിടെ 35 പേരാണ് കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങി പെറ്റുപെരുകിയ കാട്ടുപന്നികളെ കൊല്ലണോ അതോ വളർത്തണോ എന്ന തർക്കത്തിലാണ് ഇപ്പോഴും നമ്മൾ. എന്നാൽ, യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ഇതല്ല സ്ഥിതി. അവിടെ തവിട്ടു കരടിയുടെ (Brown bear) ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ നഷ്ടമായപ്പോഴേക്കും അവിടുത്തെ സർക്കാർ കരടികളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനാണ് ആലോചിച്ചത്. തുടർന്ന് രാജ്യത്തെ മൊത്തം കരടികളിൽ 25 ശതമാനത്തെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കാൻ ഭരണകൂടം തീരുമാനിച്ചു. എന്തുകൊണ്ടാണ് ഒരു പൗരന്റെ ജീവൻ നഷ്ടമായപ്പോഴേക്കും, വംശനാശ ഭീഷണി നേരിടുന്ന തവിട്ടു കരടികളെ കൂട്ടത്തോടെ കൊല്ലാൻ സ്ലൊവാക്യൻ ഭരണകൂടം തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ഭീമാകാരനായ ഈ സസ്തനിയെ കൊല്ലാൻ തീരുമാനിക്കുമ്പോള്‍
നടന്മാരും അവരുടെ ശിങ്കിടിമാരും ഷൂട്ടിങ്ങിനിടയിൽ ലഹരിയടിച്ച് അലമ്പുണ്ടാക്കുന്നതു മാത്രമാണോ ഇന്നത്തെ മലയാള സിനിമയുടെ പ്രശ്നം? രണ്ടു നടന്മാർക്കു വിലക്കേർപ്പെടുത്തിയ ‘കോസ്മെറ്റിക് ഗിമിക്ക്’ മതിയോ മലയാള സിനിമയെയും യുവാക്കളെയും രക്ഷപ്പെടുത്താൻ? കൊതുകുതിരി നിർമാണ കമ്പനി ഉടമ സിനിമ പിടിക്കുമ്പോൾ അതിലെ മുഖ്യകഥാപാത്രത്തിന്റെ അമ്മ സന്ധ്യയ്ക്കു വീടിന്റെ ഉമ്മറപ്പടിയിൽ കൊതുകുതിരി കത്തിച്ചുവയ്ക്കുന്ന രംഗം സ്വാഭാവികമാണ്. നിർമാണ–ഉല്പന്ന കമ്പനികൾക്കു പങ്കാളിത്തമുള്ള സിനിമകളിൽ അവരുടെ ഉൽപന്നങ്ങൾ മാത്രം കഥാപാത്രങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ‘കുറ്റകര’മല്ല. സിനിമയിലെ കഥാപാത്രങ്ങൾ പല്ലുതേയ്ക്കുന്ന രംഗത്തു ടൂത്ത്പേസ്റ്റ് ട്യൂബ് ക്ലോസപ്പിൽ കാണിക്കാൻ പണം നൽകിയിരുന്ന കമ്പനികളുമുണ്ട്. ഇതൊന്നും പരസ്യമല്ലെങ്കിലും പ്രചാരണമാണ്– പ്രൊപ്പഗൻഡ. നിഷ്കളങ്കമായ ഇത്തരം കച്ചവട തന്ത്രങ്ങളല്ല ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത്. ‘നർകോട്ടിക് ബിസിനസ്’ ഡേർട്ടിയായ കച്ചവടമാണെന്നു വിശ്വസിച്ചിരുന്ന ‘ഗോഡ്ഫാദർ’മാരുടെ ‘ഇരുപതാം നൂറ്റാണ്ടി’ലല്ല ഇന്നത്തെ മലയാള സിനിമ. നാട്ടുകാർ തീയറ്ററുകളിലെത്തി സിനിമ വിജയിപ്പിക്കണമെന്ന മൃദുലവികാരങ്ങളൊന്നും ഇക്കൂട്ടർക്കില്ല. സിനിമ ഒരു മറയാണ്. ന്യൂജെൻ കുറ്റകൃത്യങ്ങളുടെ പുകമറ. അതിലൂടെ എത്ര പണം ഏതുവഴി വന്നാലും അവർക്കു സ്വീകാര്യമാണ്. സ്ക്രീനിൽ സിനിമ പുകഞ്ഞു പോയാലും ഒന്നുമില്ല അവർക്ക്.
2024 നവംബർ 4ന് ഡോണൾഡ് ട്രംപ് യുഎസ് പ്രഡിഡന്റ് മത്സരത്തിൽ വിജയിച്ചുവെന്ന വാർത്ത പുറത്തുവന്നതുമുതൽ സ്വർണവിലയുടെ ഗ്രാഫിലുണ്ടായത് വൻ ചാഞ്ചാട്ടങ്ങളാണ്. ട്രംപിന്റെ വരവിൽ വൻതോതിൽ ഇടിഞ്ഞ സ്വർണവില പിന്നീട് കുതിച്ചുചാട്ടമാണ് നടത്തിയത്. യുഎസ് പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റെടുത്ത 2025 ജനുവരിക്കു ശേഷം രാജ്യാന്തരവിപണിയിൽ 450 ഡോളറിനു മേൽ വർധന. ദിവസവുമെന്നോണം വിലയിൽ പുതിയ റെക്കോർഡുകൾ. ഇന്നും (ഏപ്രില്‍ 16) സർവകാല റെക്കോർഡിലാണ് കേരളത്തിലെ സ്വര്‍ണവില. ഗ്രാമിന് 95 രൂപ കൂടി 8815 രൂപയായി, പവന് 760 രൂപ കയറി 70,520 രൂപയും. എന്തുകൊണ്ടാണ് സ്വർണത്തിൽ ഇങ്ങനെയൊരു കുതിപ്പ്? ഡോണൾഡ് ട്രംപ് നടപ്പാക്കിയ പകരം തീരുവ മൂലം ആഗോള സാമ്പത്തിക മേഖലയിലാകെയുണ്ടാകുന്ന പ്രതിസന്ധിയിൽ വൻകിട നിക്ഷേപകരുടെ അഭയകേന്ദ്രമായി മാറുകയാണ് സ്വർണം. ട്രംപിന്റെ പകരംതീരുവ പ്രഖ്യാപനം നടന്ന ഏപ്രിൽ 2നു വില കുറഞ്ഞെങ്കിലും പിന്നീട് ട്രോയ് ഔൺസിന് (31.1 ഗ്രാം ) 3245 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലേക്കായിരുന്നു സ്വർണത്തിന്റെ കുതിപ്പ്. ഏപ്രിൽ 12നു സംസ്ഥാനത്ത് ഒരു പവന്റെ വില 70,000 കടന്നു മുന്നേറി. രാജ്യാന്തര വിപണിയിൽ 3500 ഡോളറിലേക്ക് സ്വർണവില ഉടൻ കുതിക്കുമെന്ന പ്രവചനങ്ങളാണു വിപണിയിലുള്ളത്. ഇങ്ങനെ പോയാൽ കേരളത്തിൽ ഒരു പവൻ പൊന്നിന്റെ വില 75,000 രൂപ കടക്കാൻ അധികദിവസം വേണ്ടിവരില്ല. സ്വർണവില പിടിതരാതെ കുതിക്കുമ്പോൾ, സ്വർണത്തിൽ ഇനിയും നിക്ഷേപ സാധ്യതയുണ്ടോ എന്നതാണ് പുതുനിക്ഷേപകർക്ക് അറിയേണ്ടത്.
എഐസിസി യോഗത്തിനായി തലേന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വിമാനത്താവളത്തിൽ നിന്നു മറ്റൊരു കോൺഗ്രസ് നേതാവായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള അഹമ്മദാബാദിലെ വിമാനത്താവളത്തിലേക്ക്. അവിടെയെത്തിയപ്പോൾ ഗുജറാത്ത് പ്രദേശ് കമ്മിറ്റി പ്രവർത്തകർ മാധ്യമപ്രവർത്തകരെ സ്വീകരിക്കാനും താമസസ്ഥലത്തേക്ക് എത്തിക്കാനുമെല്ലാം തയാറായി നിൽപുണ്ട്. വഴിയരികിലെല്ലാം മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ. റോഡിലെ ഡിവൈഡറുകളിലെല്ലാം കോൺഗ്രസ് പതാകകൾ. ആകെ തിരഞ്ഞെടുപ്പു പ്രചാരണം പോലെ തോന്നിക്കുന്ന കാഴ്ചകൾ. രാത്രി 10 മണിയോടെയാണ് ഹോട്ടലിൽ ചെക്ക്–ഇൻ ചെയ്തത്. ഇന്ന് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല, മറ്റു മാധ്യമപ്രവർത്തകരെ കണ്ട് പരിചയം പുതുക്കി. കേരളത്തിൽ പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ പ്രതിനിധിയായി പഴയ സുഹൃത്ത് ഫൊട്ടോഗ്രഫർ ശാഞ്ച് ലാലും എത്തിയിരുന്നു. ഹോട്ടൽ എസിയുടെ ശീതളിമയിൽ നിന്നു പിറ്റേന്നു രാവിലെ വിശാല പ്രവർത്തക സമിതി യോഗം നടക്കുന്ന സ്ഥലത്തേക്കു പോകാൻ ബസിൽ കയറുമ്പോഴാണ് അന്തരീക്ഷ ചൂടിന്റെ കാഠിന്യം അറിയുന്നത്. 42 ഡിഗ്രിയാണ് ചൂട്. എസിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ കവിളിലൂടെ ഒരു മിന്നൽ പായും. ചൂടിന്റെ കാഠിന്യം കവിളിൽ ആദ്യം അനുഭവപ്പെടുന്നത്
പകരം തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് കൊണ്ടുവന്ന താരിഫ് യുദ്ധം യുഎസ്–ചൈന എന്നീ രാജ്യങ്ങളുടെ വാശിയിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയ്ക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. താരിഫ് യുദ്ധം ലോകരാജ്യങ്ങളെ പ്രത്യേകിച്ച് ഇന്ത്യയുടെ വ്യാപാരത്തെ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള ഒട്ടേറെ വിശകലനങ്ങൾ പ്രീമിയം വാർത്തയാക്കി. അതേസമയം ദേശീയ രാഷ്ട്രീയത്തിലെ രണ്ടു പ്രധാന പാർട്ടികളായ കോൺഗ്രസ്സും, സിപിഎമ്മും സംഘടനാ തലത്തിൽ നടത്തിയ എഐസിസി സമ്മേളനവും പാർട്ടി കോൺഗ്രസും ഉയർത്തിയ ചർച്ചകളും പ്രീമിയം അവലോകനം ചെയ്തു. പാർട്ടിക്കുള്ളിൽ അഴിച്ചുപണികൾക്കും മാറ്റങ്ങള്‍ക്കും കാരണമാകുന്ന തീരുമാനങ്ങളുടെ ഗുണദോഷ ഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ ഏറെ ചർച്ചയായി. അയൽരാജ്യമായ ബംഗ്ലദേശ് ചൈനയ്ക്കൊപ്പം ചേർന്നു ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉയർത്തുകയാണോ? അടുത്തിടെ ചൈനയിൽ സന്ദർശനത്തിന് എത്തിയ ബംഗ്ലദേശിലെ ഇപ്പോഴത്തെ ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്കു കാരണമായി. ഈ വിഷയമാണ് കഴിഞ്ഞയാഴ്ച ഗ്ലോബൽ കാൻവാസ് കോളം ചർച്ച ചെയ്തത്. ഇന്ത്യ – ബംഗ്ലദേശിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പതിവു കോളത്തിൽ ഡോ. കെ.എൻ.രാഘവൻ വിശദീകരിച്ചു. അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അടുത്തിടെ അമേരിക്ക പുറത്തു വിട്ടിരുന്നു. ജോൺ എഫ്. കെന്നഡിയെ യഥാർഥത്തിൽ ആരാണ് കൊലപ്പെടുത്തിയത്? ഈ ചോദ്യത്തിനു ലഭ്യമായ വിവരങ്ങൾ ചേർത്തുവച്ചു പ്രീമിയം നൽകിയ വിഡിയോ സ്റ്റോറിയും പോയവാരം ശ്രദ്ധേയമായി.
64 വർഷം മുൻപ്. 1961ലെ ഗുജറാത്ത് ഭാവ്നഗറിലെ എഐസിസി സമ്മേളനം. തൊട്ടുമുൻവർഷം കേരളത്തിൽ പട്ടം താണുപിള്ളയുടെ പിഎസ്പിയുമായി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) ചേർന്ന് കോൺഗ്രസ് നേടിയ തിരഞ്ഞെടുപ്പു ജയത്തെക്കുറിച്ച് അധ്യക്ഷൻ നീലം സഞ്ജീവ റെഡ്ഡി സമ്മേളനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പഴയ ബോംബെ സ്റ്റേറ്റിന്റെ വിഭജനവും കേരളത്തിലുണ്ടാക്കിയ നേട്ടവും വ്യക്തമാക്കിയ അദ്ദേഹം അംഗങ്ങളോടായി ഒരു കാര്യംകൂടി പറഞ്ഞു: ‘സാധ്യമായത്രയും ഐക്യം പാർട്ടിയിലെ എല്ലാ തട്ടിലും കോൺഗ്രസ് വീണ്ടെടുക്കേണ്ടതുണ്ട്. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പല പാർട്ടികളിൽ നിന്ന് എതിർപ്പു നേരിടേണ്ടി വരും. വിട്ടുവീഴ്ച വരുത്തിയാൽ എതിരാളികൾ അത് ആയുധമാക്കും. 10 വർഷം അധികാരത്തിലുണ്ടായിരുന്നവർ അതിൽനിന്ന് സ്വയം ഒഴിഞ്ഞ് സംഘടനാപ്രവർത്തനത്തിൽ മുഴുകണം. സഗൗരവം കോൺഗ്രസിന്റെ തത്വങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകാൻ നേതാക്കൾക്ക് ഈ സമ്മേളനം വ്യക്തമായ സന്ദേശം നൽകുമെന്ന് ഞാൻ കരുതുന്നു’. സമ്മേളനത്തിൽ കോൺഗ്രസ് മൂന്നാം പഞ്ചവൽസര പദ്ധതി, പഞ്ചായത്ത് രാജ്, ദേശീയോദ്ഗ്രഥനം, തിരഞ്ഞെടുപ്പു പ്രകടന പത്രിക എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങൾ പാസാക്കി. പാർട്ടി ചട്ടങ്ങളിൽ വ്യക്തമായ ഭേദഗതികൾ നിർദേശിച്ചും പ്രമേയ ചർച്ചകളിൽ ഇടപെട്ടു സംസാരിച്ചുമായിരുന്നു കേരളത്തിൽ നിന്നുള്ള
‘സർ പഞ്ച് സർക്കാർ മഹാരാജാധിരാജാ കോ സദാ രഹോസ് ഉന്നതി’ (നമ്മുടെ ശ്രേഷ്ഠനായ ഭരണാധികാരി, സർ പഞ്ച് സർക്കാർ മഹാരാജ നീണാൾ വാഴട്ടെ) രാജാവിന് ദീർഘായുസ്സ് നേരുന്ന ഈ ദേശീയഗാനത്തിൽനിന്ന് ‘ ജനങ്ങൾ, ഭാഷകൾ, മതങ്ങൾ, അവിശ്വസനീയമായ സംസ്കാരങ്ങൾ... നമ്മുടെ പുരോഗമന രാഷ്ട്രമേ, നേപ്പാളേ, നിനക്ക് വിജയം’ എന്ന ബഹുസ്വരതയെ ആശ്ലേഷിക്കുന്ന ദേശഗീതത്തിലേക്ക്, ജനാധിപത്യത്തിലേക്ക് നേപ്പാൾ വഴിമാറിയിട്ട് 17 വർഷമേ ആകുന്നുള്ളൂ. എന്നാൽ പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവിൽ പുറത്താക്കിയ രാജവാഴ്ച തിരികെ വേണമെന്നാവശ്യപ്പെട്ട് കഠ്മണ്ഡുവിൽ വീണ്ടും മുദ്രാവാക്യങ്ങളുയരുകയാണ്. ‘രാജാ ആവൂ ദേശ് ബചാവൂ’ (രാജാവ് തിരികെ വരൂ...രാജ്യത്തെ രക്ഷിക്കൂ) എന്ന് ഒരു വിഭാഗം ജനങ്ങൾ ഉറക്കെ വിളിക്കുന്നു. ഈ ആവശ്യമുന്നയിച്ച് നടന്ന പ്രക്ഷോഭത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജവാഴ്ച അനുകൂലികൾ. രണ്ടര നൂറ്റാണ്ടിലേറെയുള്ള രാജഭരണത്തില്‍ അടിച്ചമര്‍ത്തലിന്റെയും അസ്വാതന്ത്ര്യത്തിന്റെയും രുചി ആവോളമറിഞ്ഞ നേപ്പാള്‍ വീണ്ടും രാജഭരണം ആവശ്യപ്പെടുന്നത് എന്തിനാണ്? ആരെല്ലാമാണ് ഈ ആവശ്യവുമായി മുൻപന്തിയിലുള്ളത്? പഴയകാലത്തേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ? നേപ്പാളില്‍ ജനാധിപത്യത്തിന്റെ പരാജയത്തിനു കാരണങ്ങളെന്താണ്? നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിച്ച് വിശദമായി പരിശോധിക്കാം.
വാർത്താ പ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങൾക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച പകരം തീരുവ യുദ്ധത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക സാമ്പത്തിക വ്യവസ്ഥ. അതേസമയം ഇന്ത്യയിൽ പാർലമെന്റ് സമ്മേളനത്തിലെ സംഭവങ്ങളാണ് വാർത്തകളിൽ ഇടം നേടിയത്. കേരളം ഭരിക്കുന്ന എൽഡിഎഫിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന്റെ പാര്‍ട്ടി കോൺഗ്രസും തമിഴ്നാട്ടിലെ മധുരയിൽ പുരോഗമിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്ത ‘എമ്പുരാൻ’ വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടന്നതിനും പോയവാരം സാക്ഷ്യം വഹിച്ചു. ഈ സംഭവങ്ങളെ കുറിച്ചുള്ള വിശകലനങ്ങള്‍ മനോരമ ഓൺലൈൻ പ്രീമിയത്തിലും ഇടം നേടി. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്കൂൾ പ്രവേശനത്തിൽ വലിയ മാറ്റമുണ്ടാക്കും. ഒന്നാം ക്ലാസിൽ ചേരാനുള്ള 5 വയസ്സ് മാനദണ്ഡം ആറു വയസ്സിലേക്കു മാറ്റുമ്പോൾ അതുണ്ടാക്കുന്ന ഗുണങ്ങളും രക്ഷിതാക്കളുടെ ആശങ്കകളും പങ്കുവച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. അതേസമയംതന്നെ, സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഒരു ആശയത്തിനു പ്രീമിയത്തിൽ മികച്ച വായന ലഭിച്ചു. സ്കൂളിൽ കുട്ടികളിലെ സമ്മർദം ഒഴിവാക്കാൻ സൂംബ ഡാൻസ് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഒരു ചടങ്ങിൽ പ്രസംഗിക്കവേ അഭിപ്രായപ്പെട്ടത്. സൂംബ ഡാൻസ് എന്താണെന്നും അതിന്റെ ഗുണങ്ങളുമാണ് വിദഗ്ധരുടെ അഭിപ്രായ– നിര്‍ദേശങ്ങൾ സഹിതം പ്രീമിയം ചര്‍ച്ച ചെയ്തത്.
ഇന്ത്യയുടെ എൻജിനീയറിങ് വിസ്മയമായി വിശേഷിപ്പിക്കപ്പെടുന്ന പുതിയ പാമ്പൻ കടൽപാലം രാമേശ്വരത്തു ഏപ്രിൽ 6ന് ഉച്ചയ്ക്ക് 12.45ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. തുടർന്ന് 12 മിനിറ്റ് അനുബന്ധ ചടങ്ങുകളുണ്ട്. രാമേശ്വരത്തുനിന്നു താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഈ ട്രെയിൻ കടന്നുപോയശേഷം പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിടും. സേനാംഗങ്ങൾ പ്രധാനമന്ത്രിയെ ദേശീയപതാകകളുമായി അഭിവാദ്യം ചെയ്യും. റെയിൽവേയുടെ മറ്റു ചില പദ്ധതികളും
മേയ് 4ന് ഇന്ത്യയൊട്ടാകെ നീറ്റ് (NEET- National Eligibility cum Entrance Test) പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശങ്കയാണ്. മാസങ്ങളും വർഷങ്ങളുമായി നടത്തുന്ന പഠനവും പരിശീലനവും വിജയത്തിൽ എത്തുമോ എന്ന ആശങ്ക. ഇത്തരത്തിൽ മാസങ്ങളുടെ പഠനവും പരിശീലനവും കൃത്യമായി കോർത്തിണക്കി 22 ലക്ഷത്തിൽപരം കുട്ടികളാണ് 2025ൽ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങിയിരിക്കുന്നത്. മേയ് നാലിന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ ഇന്ത്യയിലും വിദേശത്തുമായി ഓഫ്ലൈൻ രീതിയിലാണ് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നടത്തപ്പെടുന്നത്. അവസാനഘട്ട തയാറെടുപ്പുകൾക്കുള്ള സമയമാണ് ഇനി മുന്നിൽ. നീറ്റ് പരീക്ഷ എന്നും വലിയ ചർച്ചാവിഷയമാണ്. വാർത്തകളിലും അതു നിറയാറുണ്ട്. വസ്ത്രധാരണത്തിൽ പോലും വേണം ശ്രദ്ധ. എന്നാൽ യഥാര്‍ഥത്തിൽ ഈ ആശങ്കയുടെ സാഹചര്യമുണ്ടോ? നീറ്റ് പരീക്ഷയോട് അടുക്കുന്ന ദിവസങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ പഠനത്തിൽ ശ്രദ്ധിക്കണം? പരീക്ഷ എഴുതുമ്പോൾ കുട്ടികൾ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്തെല്ലാമാണ്? ചോദ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? പഠനവും പരിശീലനവും എങ്ങനെയായിരിക്കണം? പരീക്ഷയ്ക്കു പോകുമ്പോൾ കൈയിൽ കരുതേണ്ട രേഖകൾ എന്തെല്ലാമാണ്? വസ്ത്രധാരണത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? നീറ്റ് പരീക്ഷയെക്കുറിച്ച് എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി നൽകുകയാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ പബ്ലിക് റിലേഷൻസ് ജനറൽ മാനേജറും നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലീഡ് കൺസൽട്ടന്റുമായ ശിവകുമാർ ഇ.പി.
വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം. ഇസ്ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്. വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട ഭൂമി/വസ്തു പിന്നീട്
ഇസ്ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.
സംസ്ഥാനത്തെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നാം വയസ്സില്‍ പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്‍ഇപി) നിര്‍ദേശങ്ങളാണ് 2026-27 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 എന്‍ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്കൂള്‍ പ്രവേശനം നടത്തുന്ന കുട്ടികള്‍ വലിയതോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. 6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്‍) 90.9 ശതമാനമാണെങ്കില്‍ 9-10 ക്ലാസില്‍ 79.3 ശതമാനവും 11-12 ക്ലാസില്‍ എത്തുമ്പോള്‍ അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല്‍ 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല്‍ മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഡീപ് സ്റ്റേറ്റ് എന്താണെന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പാക്കിസ്ഥാനിലേക്കു നോക്കിയാൽ മതി. ‘മിക്ക രാജ്യങ്ങൾക്കും ഒരു സൈന്യമുണ്ട്, എന്നാൽ പാക്കിസ്ഥാൻ സൈന്യത്തിന് ഒരു രാജ്യമുണ്ട്’ എന്നു നയതന്ത്രജ്ഞർക്കിടയിൽ ഒരു ഫലിതമുണ്ട്. സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമാണു പാക്കിസ്ഥാനിലെ ഡീപ് സ്റ്റേറ്റ് ആയി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ ഏതു സർക്കാരിന്റെയും തീരുമാനത്തെ സ്വാധീനിക്കുന്ന, നിശ്ചയിക്കുന്ന സൂപ്പർ സർക്കാരായി സൈന്യം മാറിയിരിക്കുന്നു. ആഗ്രയിൽ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം സമാധാന ഉടമ്പടികൾ ഒപ്പിട്ടു പിരിഞ്ഞതായിരുന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫ്. അദ്ദേഹം അറിയാതെയാണു പിന്നീട് ജനറൽ പർവേശ് മുഷ്റഫിന്റെ ആജ്ഞപ്രകാരം പാക്ക് സൈന്യം കാർഗിൽ മലനിരകളിൽ നുഴഞ്ഞു കയറിയതും ഇരു രാജ്യങ്ങളും യുദ്ധം ചെയ്തതും. ഇതേ മുഷറഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇറങ്ങിയതോടെ
പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 15 വര്‍ഷം കഴിഞ്ഞ ബൈക്കുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതിയിലാണു മാറ്റം. 15 വർഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങൾക്കും റോഡ് നികുതി: 1350 രൂപ (പഴയത് 900 രൂപ). 750 കിലോ വരെയുള്ള സ്വകാര്യ കാറിന് 9600 രൂപ (6400 രൂപ), കാർ 750 മുതൽ 1500 കിലോ വരെ: 12,900 രൂപ (8600 രൂപ), കാർ 1500 കിലോയ്ക്കു മേൽ: 15,900 രൂപ (10,600 രൂപ)
വര്‍ഷം 1997 അന്ന് ഇസ്തംബുള്‍ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്. പ്രതിപക്ഷമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന എർദൊഗാന് ആ വർഷം ഡിസംബര്‍ 6ന് സിര്‍ത് നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന്‍ തുര്‍ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്‍പിന്റെ കവിതയിലെ ചില വരികള്‍ പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്‍ലാന്‍ഡ് പാര്‍ട്ടി നേതൃത്വം നല്കുന്ന സഖ്യസര്‍ക്കാരായിരുന്നു തുര്‍ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്‍മാസ് പ്രധാനമന്ത്രിയും. ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്‍ശനം. എന്നാല്‍ തുര്‍ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി 1999ല്‍ എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2001ല്‍ വെല്‍ഫയര്‍ പാര്‍ട്ടി വിട്ട എർദൊഗാന് ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിക്കുകയും 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല്‍ എർദൊഗാന് പാര്‍ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.
Results 1-25 of 926