-
-
-
-
ഹരിയാന കുരുക്ഷേത്ര ജില്ലയിൽ ഇസ്മയിലാബാദിനു സമീപം ചാമുൻ ഗ്രാമം. ചുറ്റും കടുകും ഗോതമ്പും തക്കാളിയും നെല്ലും വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍. ഇസ്മയിലാബാദെന്ന ചെറു പട്ടണത്തിൽനിന്ന് ഇടുങ്ങിയ, സിമന്റ് ടൈലിട്ട റോഡ് നീളുന്നതു ചാമുനിലേക്കാണ്. ചെറിയ വീടിന്റെ മുറ്റത്തു പകച്ചിരിക്കുകയാണു ഖുശ്പ്രീത് സിങ് എന്ന പതിനെട്ടുകാരൻ. പേരിൽ മാത്രമേ ഖുശി (സന്തോഷം) ഉള്ളൂ. ഒരായുസ്സിന്റെ പീഡനങ്ങൾ കുറച്ചു മാസങ്ങൾക്കകം അനുഭവിച്ചതിന്റെ ഭയവും വേദനയും ആശങ്കയും വിട്ടുമാറാത്ത മുഖം. യുഎസിലേക്കുള്ള യാത്രയ്ക്കിടെ, പാനമ കാട്ടിലും മറ്റിടങ്ങളിലും അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനവും കണ്ട ദയനീയ കാഴ്ചകളും ഖുശ്പ്രീതിനെ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ഇത് ഖുശ്പ്രീതിന്റെ മാത്രം മുഖമല്ല. യുഎസിൽ നിന്നു നാടുകടത്തിയ മറ്റ് 103 ഇന്ത്യക്കാരുടെ കൂടി മുഖമാണ്.
യുഎസിൽ സ്റ്റോർ കീപ്പർ ജോലിക്കെന്നു പറഞ്ഞാണു ഖുശ്പ്രീതിനെ മനുഷ്യക്കടത്തുകാർ ഇരയാക്കിയത്. 2024 സെപ്റ്റംബറിൽ ഡൽഹി, മുംബൈ വഴി ഗയാനയിലെത്തി. അവിടെനിന്നു ബ്രസീൽ, പെറു, ഇക്വഡോർ, കൊളംബിയ, പാനമ, നിക്കാരഗ്വ, ഹോണ്ടുറസ്, ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ. മെക്സിക്കോ സിറ്റിയിൽ മനുഷ്യക്കടത്തു നടത്തുന്ന ഗുണ്ടാസംഘങ്ങളുടെ
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
‘പിളരും തോറും വളരുകയും വളരും തോറും പിളരുകയും’ എന്ന വിശേഷണം രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ ഏറ്റവും യോജിക്കുന്നതു വാഹന വ്യവസായത്തിനാണ്. ഒന്നായിത്തുടങ്ങി പല കാലങ്ങളിൽ പലതായി പിളർന്ന്, പിന്നെ വളർന്നു വന്നതാണ് ലോകത്തിലുള്ള എതാണ്ടെല്ലാ വാഹന നിർമാതാക്കളും. ലയനങ്ങളും വിയോജനങ്ങളും ഇവിടെ പതിവാണ്. അങ്ങനെയുള്ള ഈ മേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നാണ് ഹോണ്ടയും നിസ്സാനുമായി സംഭവിക്കാൻ പോകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ 10 വാഹന നിർമാതാക്കൾ ആരൊക്കെയാണ്? 2023 ലെ വിൽപനക്കണക്കെടുത്താൽ പട്ടിക ഇങ്ങനെ പോകും: ടൊയോട്ട, ഫോക്സ് വാഗൻ, ഹ്യുണ്ടേയ്, സ്റ്റെല്ലാന്റീസ്, ജനറൽ മോട്ടോഴ്സ്, സായ്ക്, ഫോഡ്, ഹോണ്ട, നിസ്സാൻ, സുസുക്കി (95 ശതമാനവും വിൽപന ഇന്ത്യയിൽ), ബിവൈഡി, ബിഎംഡബ്ല്യു. ഹോണ്ടയും നിസ്സാനും ലയിക്കുന്നതോടെ ഹ്യുണ്ടേയ് മോട്ടോഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്ത് ഈ സഖ്യമെത്തും. ലയനത്തിനൊപ്പം ഹോണ്ട, നിസ്സാൻ, മിത്സുബിഷി, റെനോ, ഡാസിയ, ഇൻഫിനിറ്റി, അക്യൂറ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഒരുമിക്കുകയാണ്.
-
-
അമേരിക്കയെ ടെക്നോളജി രംഗത്തുൾപ്പെടെ ലോകത്തിന്റെ സൂപ്പർ പവർ ആയി വളർത്തുന്നതിൽ ഇന്ത്യക്കാർ വഹിച്ച പങ്ക് ചില്ലറയാണോ? ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ തലപ്പത്തിരിക്കുന്നത് സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദേല്ല, അഡോബിയെ നയിക്കുന്നത് ശന്തനു നാരായൺ, ഐബിഎമ്മിന്റെ സാരഥി അർവിന്ദ് കൃഷ്ണ, ഗൂഗിൾ ക്ലൗഡ് ബിസിനസിന്റെ മേധാവി മലയാളിയായ തോമസ് കുര്യൻ. പട്ടിക നീളും. ഇവരെല്ലാം ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുമാണ്. നദേല്ലയാണ് ഒന്നാമത്. പിച്ചൈയ്ക്ക് രണ്ടാം സ്ഥാനം, യൂട്യൂബിന്റെ സാരഥി നീൽ മോഹൻ മൂന്നാമത്. തോമസ് കുര്യൻ നാലാമതും ശന്തനു നാരായൺ 5-ാമതും. ഹുറൂണിന്റെ ഗ്ലോബൽ ഇന്ത്യൻസ് ലിസ്റ്റ് പ്രകാരമുള്ള റാങ്കിങ് ആണിത്.
വിദേശികളെയല്ല, കഴിവുള്ള അമേരിക്കക്കാർക്കു തന്നെ അമേരിക്കൻ കമ്പനികൾ ജോലി നൽകണമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട ആവശ്യങ്ങളിൽ ഒന്ന്. എച്ച്1ബി വീസ ഉൾപ്പെടെ നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കം യുഎസിന് ബൂമറാങ്ങാകുമോ? കണക്കുകൾ ട്രംപിന് അനുകൂലമല്ല എന്നതാണ് ഇതിനെ സാധൂകരിക്കുന്ന വാദങ്ങളിലൊന്ന്. വൈദഗ്ധ്യം അനിവാര്യമായ തസ്തികകളിൽ കഴിവുള്ള വിദേശികളെ നിശ്ചിതകാലത്തേക്ക് നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്1ബി വീസ. യുഎസിന് ഐടി, നിർമിതബുദ്ധി (എഐ), സൈബർ സെക്യൂരിറ്റി, മറ്റ് ടെക്നോളജി, എൻജിനിയറിങ്, ഗണിതശാസ്ത്ര മേഖലകളിലെല്ലാം വിദേശികളായ വിദഗ്ധരെ അനിവാര്യമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
മണ്ഡലകാലം കഴിഞ്ഞപ്പോള്‍ ശബരിമലയിലെ വരുമാനം 297,06,67,679 (297 കോടി) രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചത്. 41 ദിവസങ്ങളിലായി 32,49,756 (32 ലക്ഷം) പേർ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതായത് ആകെ വരുമാനത്തെ ഭക്തരുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ലഭിക്കുന്ന 914 രൂപ വീതം ശരാശരിയായി ഓരോ ഭക്തനിൽ നിന്നും ദേവസ്വം ബോർഡിന് ലഭിച്ചു. ഇതിലും എത്രയോ വലിയ തുകയാണ് യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി അയ്യപ്പ ഭക്തര്‍ കേരളത്തിൽ ചെലവിട്ടിരിക്കുക. ശബരിമലയിൽ ദർശനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി വിവിധ ആരാധനാലയങ്ങളില്‍ ദർശനം നടത്തിയാവും മടങ്ങിയിട്ടുണ്ടാവുക. ഇതെല്ലാം സംസ്ഥാനത്തിന്റെ വരുമാനത്തിലും വിപണിയിലും കോടിക്കണക്കിന് രൂപയുടെ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. 32 ലക്ഷം പേർ എത്തുമ്പോൾ ഈ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിൽ ഈ എണ്ണം 40 - 45 കോടിയിലേക്ക് ഉയരുമ്പോൾ ഒരു സംസ്ഥാനത്തിനകത്തേക്ക് ഒഴുകുന്ന പണം എത്രത്തോളമാവും? ഈ മഹാഭാഗ്യമാണ് ഉത്തർപ്രദേശിൽ സംഭവിക്കുന്നത്.
യുപിയിലെ പ്രയാഗ്രാജിൽ 40 കോടിപ്പേരാണ് ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയിൽ പുണ്യം തേടി എത്തുക. 40 കോടി എന്നത് ഔദ്യോഗികമായി സർക്കാർതന്നെ നൽകുന്ന കണക്കാണ്. ഇതിൽ ലക്ഷക്കണക്കിന് പേർ വിദേശികളാവും. ഇത്രയും ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരിടത്ത് കൂടുമ്പോൾ, നദിയിൽ ഇറങ്ങി സ്നാനം ചെയ്യുമ്പോൾ, ദിവസങ്ങളോളം തങ്ങുമ്പോൾ എന്തൊക്കെ സജ്ജീകരണങ്ങളാവും ഭരണകൂടം ഒരുക്കേണ്ടത്? പ്രധാനമായും മുന്നിൽ നിൽക്കേണ്ടത് സുരക്ഷയാണ്. തിക്കും തിരക്കും കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി പുണ്യസ്നാനത്തിന് എത്തുന്നവർക്ക് ഭക്ഷണം, താമസം, ആഹാരം, സുഖയാത്ര തുടങ്ങി നൽകാൻ കഴിയാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി നൽകണം. ഭീമമായ തുകയാവും സർക്കാരിന് ഇതിനായി ചെലവിടേണ്ടി വരിക. എത്ര കോടി ചെലവാക്കിയാലും സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഇവിടെ സന്തോഷമേയുള്ളു. കാരണം
-
-
-
-
-
-
-
-
-
-
3kip53uu2g0bsmbu4j22p2hc1f