Download Manorama Online App
‘ഭീരുക്കൾ പ്രതികരിക്കുന്നത് ഇമോജികളിലൂടെയാണ്. മികച്ച പദവികളും ശമ്പളവും നൽകി കൂട്ടിലടച്ച അടിമകൾ. അവരോടു സഹതപിക്കുക. അവർ മനുഷ്യ പുരോഗതിക്ക് എതിരാണെന്നു പ്രത്യേകം പറയേണ്ടതില്ല, അവരെ അവഗണിക്കുക. അധികാര കേന്ദ്രങ്ങളോടു ചേർന്നിനിൽക്കുന്നവർക്ക് കണ്ണു തുറക്കുന്നതിലല്ല, കണ്ണുകൾ അടച്ചു വയ്ക്കുന്നതിലാണു താൽപര്യം.’ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ.എം. കുഞ്ഞാമൻ മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണിത്. അരനൂറ്റാണ്ടിലേറെയായി സമൂഹത്തിലെ ചലനങ്ങൾ സസ്സൂക്ഷ്മം നോക്കിക്കണ്ടിരുന്ന അദ്ദേഹം എക്കാലവും വ്യവസ്ഥാപിത സംവിധാനങ്ങൾക്കു പുറത്തു നിൽക്കാനാണ് ആഗ്രഹിച്ചത്. അധികാരങ്ങളോടുള്ള നിരന്തര കലഹമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. അധികാര കേന്ദ്രങ്ങളെ വാഴ്ത്തുകയല്ല അവരെ വിമർശനാത്മകമായി നോക്കിക്കാണുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സാമൂഹിക ജീവിതത്തിന്റെ കയ്പു നിറഞ്ഞ യാഥാർഥ്യങ്ങളോടു പൊരുതി മുന്നേറി ഉന്നതിയിലേക്കു നടന്നു നീങ്ങിയ ഒരു വ്യക്തിക്ക് ഒരുപക്ഷേ വ്യത്യസ്തമായ ചില നിലപാടുകൾ സ്വീകാര്യമല്ലാതെയുമാവാം. കടന്നുവന്ന വഴികളിൽ സുഗന്ധം നിറഞ്ഞ സ്മരണകൾ ഏറെയില്ല അദ്ദേഹത്തിന്. ‘എതിര്’ എന്ന ആത്മകഥയിൽ കയ്പു നിറഞ്ഞ ആ ജീവിതത്തിന്റെ ചിത്രങ്ങളേറെയുണ്ട്.
വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരം വൈക്കം. ആ നഗരത്തിന് നടുവിലായി അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പൻ. ശരണാരവമുയരുന്ന വൃശ്ചികത്തിൽ നഗരം അഷ്ടമി ഉത്സവത്തിന് ഒരുങ്ങും. നിരവധി താന്ത്രിക ചടങ്ങുകളോടെയും എഴുന്നള്ളിപ്പുകളോടെയും നടക്കുന്ന ഈ വർഷത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന് നടക്കും. ക്ഷേത്രമതിൽകെട്ടിനകത്തു നടക്കുന്ന കാലാപരിപാടികളും ക്ഷേത്രത്തിന്റെ അലങ്കാരപന്തലുകളും ലക്ഷദീപവും ആനയൂട്ടും മുത്തുക്കുടകളും വർണക്കുടകളും നിരക്കുന്ന ആനച്ചമയ പ്രദർശനവും... അങ്ങനെ അഷ്ടമി നാളുകളിൽ കാഴ്ചകൾ ഏറെ. കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളുംടെ പൂരമാണ് വൈക്കത്തഷ്ടമി. ഓരോ വർഷം കഴിയുത്തോറും അഷ്ടമിക്ക് ഭംഗിയേറി വരുന്നു. അറിയാം വൈക്കത്തഷ്ടമിയുടെ വിശേഷങ്ങൾ....
വാളയാർ അതിർത്തിയിലെ പാമ്പാംപള്ളത്തുള്ള ‘വേൽമുരുകൻ കാർ പാരഡൈസി’ൽ എത്തിയാൽ അവിടെ തുടച്ചു മിനുക്കി പുതച്ചു കിടത്തിയിരിക്കുന്ന ഒരു കാർ കാണാം. ചിലപ്പോൾ അതിനടുത്തെത്തുമ്പോൾ ആ കാർ സംസാരിക്കുന്നതു പോലെ തോന്നും. ‘ഹലോ മിസ്റ്റർ പെരേര... ഞാൻ താങ്കളെ കാത്തിരിക്കുകയായിയിരുന്നു..’ എന്ന മട്ടിൽ കാർ
2023 ഏകദിന ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായതോടെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായുള്ള ബിസിസിഐയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. പരിശീലകനായി തുടരുന്നതിന് രാഹുൽ താൽപര്യം പ്രകടിപ്പിക്കുകകൂടി ചെയ്യാതെ വന്നതോടെ മറ്റ് പല പേരുകളിലേക്കും ചർച്ചകൾ പോയിരുന്നു. എന്നാൽ, ഇപ്പോൾ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരുമെന്ന വാർത്തയാണ് ബിസിസിഐയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ദ്രാവിഡുമായുള്ള കരാർ ബിസിസിഐ നീട്ടാൻ തീരുമാനിച്ചതോടെ ഇന്ത്യയുടെ വൻമതിൽ, അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെയെങ്കിലും ടീം ഇന്ത്യയുടെ കൂടെയുണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്.
ഇറ്റാലിയൻ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റം, 15 വയസ്സും എട്ട് മാസവും 23 ദിവസവും പ്രായം. അരങ്ങേറ്റത്തിൽ ചലനമുണ്ടാക്കാനായില്ലെങ്കിലും ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ എസി മിലാൻ അക്കാദമിയിലേക്ക് തിരിക്കാൻ പ്രേരിപ്പിച്ച ആ ‘കുഞ്ഞുതാരം’ പക്ഷേ കളിക്കണക്കിൽ അത്ര കുഞ്ഞനല്ല. ഫ്രാൻസെസ്കോ കമാർഡയെ ലോകം
കേരളത്തിൽ സ്വർണവില ഇന്നേവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത് കഴിഞ്ഞ ദിവസമാണ്. നവംബര് 29ന് സ്വർണം ഗ്രാമിന് 75രൂപ കൂടി 5810 രൂപയിലെത്തി. പവന് 600 രൂപ വർധിച്ച് 46,480 രൂപയിലും! ഒരു പവൻ സ്വർണം വാങ്ങാൻ ചുരുങ്ങിയത് അരലക്ഷം രൂപയിറക്കേണ്ട അവസ്ഥ! പക്ഷേ കാശ് കൂടിയാലും സ്വർണത്തോടുള്ള മലയാളിയുടെ ഇഷ്ടം കുറയുന്നില്ല, ഇഷ്ടമുള്ളയിടത്തേക്ക് വീണ്ടും വീണ്ടും പോകുന്നതാണല്ലോ ടൂറിസത്തിന്റെ വിജയം. അതുപോലെ ഇഷ്ടമുള്ള വസ്തു വീണ്ടും വീണ്ടും വാങ്ങുമ്പോൾ അവിടെയും ഒരു ടൂറിസത്തിനു സാധ്യതയുണ്ടോ? പറഞ്ഞുവരുന്നത് സ്വർണത്തെപ്പറ്റിത്തന്നെയാണ്. കേരളത്തില് പുതിയൊരു ട്രെൻഡ് വെട്ടിത്തിളങ്ങുകയാണ്, അതിന്റെ പേര് ജ്വല്ലറി ടൂറിസമെന്നാണ്! കരകൗശലത്തിനും പരമ്പരാഗത ഡിസൈനുകൾക്കും പേരുകേട്ടതാണ് കേരളത്തിലെ ആഭരണ വ്യവസായം. അതാണിപ്പോൾ ആഭ്യന്തര, രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിച്ചു തുടങ്ങിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക പൈതൃകത്തിനും ഉത്സവങ്ങൾക്കും പേരുകേട്ട കേരളത്തിൽ ജ്വല്ലറി ടൂറിസത്തിന് സാധ്യതകൾ ഏറെയുണ്ടെന്നാണ് ഈരംഗത്ത് പ്രവർത്തിക്കുന്നവരും പറയുന്നത്. എന്താണീ ജ്വല്ലറി ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്? ആരാണിതിന്റെ ഉപയോക്താക്കൾ? എങ്ങനെയാണിത് നടപ്പാക്കുന്നത്? കേരളത്തിന്റെ ടൂറിസം മേഖലയില് ജ്വല്ലറി ടൂറിസത്തിന് ഉണ്ടാക്കാനാവുന്ന മാറ്റങ്ങള് എന്തെല്ലാമാണ്? ഇത് സ്വർണ വ്യാപാര മേഖലയിൽ കുതിച്ചു ചാട്ടത്തിനിടയാക്കുമോ? വിശദമായി പരിശോധിക്കാം.
എട്ടു മുടികളെ തൊട്ടുരുമ്മിയുള്ള കിടപ്പ്. 15 കിലോമീറ്റർ നീളം. കൂടിയും കുറഞ്ഞും ഇടുപ്പ് ഇടുങ്ങിയും ഒക്കെയാണ് വീതി. ഉദയത്തിലും അസ്തമയത്തിലും സിന്ദൂരച്ചേല അണിഞ്ഞ ശോഭ. കഥകളിവേഷം പോലെ ചുറ്റും കണ്ടൽക്കാടുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ സസ്യസമൃദ്ധി. അതിനു നടുവിൽ പച്ചിലക്കുമ്പിളിൽ കോരിയെടുത്തതു പോലെ വലിയൊരു ജലസ്ഫടികം. അതാണ് അഷ്ടമുടിക്കായൽ; എട്ടു ശാഖകൾ (മുടി) അഥവാ കൈവഴികൾ ചേർന്ന കായൽ. കൊല്ലത്തിന്റെ അക്ഷയപാത്രം. ആ കായലിനെ കാണാൻ, അതിന്റെ സൗന്ദര്യം നുകരാൻ, അതിന്റെ ഓളപ്പരപ്പിലൂടെ ഉല്ലസിച്ച് ഒരു യാത്രയ്ക്ക് ആരാണ് കൊതിക്കാത്തത്?‘സീ അഷ്ടമുടി’ യാത്ര തുടങ്ങുന്നത് ആ അനുഭവത്തിൽ നിന്നാണ്, ആ അനുഭവത്തിലേക്കാണ്. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചത് 2023 മാർച്ചിൽ. പ്രതീക്ഷകളൊന്നും തെറ്റിയില്ല, യാത്രക്കാർ ഇരച്ചെത്തി. ഏഴു മാസത്തിനിടെ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചത് അരക്കോടിയിലേറെ രൂപ! എങ്ങനെ ‘സീ അഷ്ടമുടി’യിൽ ഒരു സീറ്റ് ബുക്ക് ചെയ്യാം? എന്തെല്ലാം സൗകര്യങ്ങളാണ് യാത്രയിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാം കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്? കാണാം, അഷ്ടമുടി...
സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു 2 സഹോദരങ്ങൾ ഡൽഹിക്കു വണ്ടി കയറി. ബിക്കാനീറിൽ തങ്ങൾക്കു സ്വീകാര്യതയുണ്ടാക്കി തന്ന ബുജിയയും രസഗുളയും വിൽക്കുകയായിരുന്നു ലക്ഷ്യം. പുതിയ സ്ഥലത്ത് തങ്ങളുടെ രുചിക്കു കൂടുതൽ ആരാധകരുണ്ടാകുമെന്ന് അവർ കരുതി. ബക്കറ്റിൽ കൊണ്ടുനടന്നായിരുന്നു ആദ്യകാലത്തു വിൽപ്പന. പിന്നീടു ഓൾഡ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ അവർ ഒരു ചെറിയ സ്റ്റാൾ ആരംഭിച്ചു. മധുരത്തിന്റെയും ചെറുരുചികളുടെയും മറ്റൊരു പേരായി വൈകാതെ അതു മാറി.
ഫിൻലൻഡ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനം ജീവിക്കുന്ന രാജ്യം. ജീവിക്കുക മാത്രമല്ല, എങ്ങനെ സന്തോഷമായി ജീവിക്കാമെന്നു ‘ക്ലാസെടുത്തു’ കൊടുക്കുകയും ചെയ്തു ഫിൻലൻഡ്. 2023 ജൂണിലാണ് അഞ്ചു ദിവസത്തെ ‘മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസ്’ സംഘടിപ്പിച്ചത്. ‘വിസിറ്റ് ഫിൻലൻഡ്’ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത, തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കായിരുന്നു ക്ലാസ്. സന്തോഷത്തിൽ മാത്രമല്ല പക്ഷേ, ഫിൻലൻഡ് ‘കഴിവ്’ തെളിയിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ സ്വന്തം ജീവിതത്തെയും പ്രകൃതിയെയും എങ്ങനെ ഒരുപോലെ പരിപാലിക്കാമെന്നും ഫിൻലന്ഡ് കാണിച്ചു തരുന്നു. ഭൂവിസ്തൃതിയുടെ 70 ശതമാനവും വനങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഫിൻലൻഡ്. ആഗോളനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ശുദ്ധവും മാലിന്യമുക്തവുമായ വനങ്ങൾ, തടാകങ്ങൾ, വായു, കുടിവെള്ളം എന്നിവ ഫിൻലൻഡിന് സ്വന്തം. രാജ്യമെമ്പാടുമുള്ള ടാപ്പുകളിൽനിന്നു ലഭിക്കുന്നത് ശുദ്ധമായ ജലം. പ്രകൃതിസ്നേഹത്തിന്റെ സഹൃദയത്വമാണ് സമൂഹത്തിലാകെ. പണമുണ്ടാക്കുക എന്നതിലപ്പുറം പരിസ്ഥിതിയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരുപറ്റം ജനങ്ങൾ. അവർക്കിടയിൽ ജീവിക്കുന്ന ഒരു മലയാളി ആ അനുഭവം വിവരിക്കുന്നു. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഐടി പ്രഫഷനലായ മലയാളി നവമി ഷാജഹാന്റെ വാക്കുകളിലേക്ക്...
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്നു ചോദിച്ചാല്, നിസംശയം പറയാം, അത് ഫൈനൽ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കപ്പ് നേടിയത് തന്നെയാണ്. ലോകകപ്പിൽ സെമി ഉൾപ്പെടെ അതുവരെ നടന്ന 10 മത്സരങ്ങളിൽ ഒന്നിൽപോലും പരാജയമറിയാതെ കുതിച്ചുകയറിയ ഇന്ത്യയെ ആണ് ഓസീസ് തകർത്തെറിഞ്ഞത്. ഏകദിന ക്രിക്കറ്റിന്റെ എക്കാലത്തെയും ചരിത്രം പരിശോധിച്ചാൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയുടെ എത്രയോ മേലെ ആണെന്നത് നിസംശയം പറയാം. എന്നാൽ, ഈ ലോകകപ്പിലെ പ്രകടനം വച്ചു നോക്കുമ്പോൾ ടീം ഓസീസ് ടീം ഇന്ത്യയെക്കാൾ വളരെ പിന്നിലായിരുന്നു. പ്രാഥമികഘട്ട മത്സരത്തിൽ ഓസീസിനെ ഉൾപ്പെടെ പരാജയപ്പെടുത്തി മുന്നേറിയ ടീം ഇന്ത്യയുടെ ഫൈനൽ പരാജയം ആർക്കും വിശ്വസിക്കാന് പോലും പറ്റുന്നതിനും അപ്പുറമായിരുന്നു.
ക്രിക്കറ്റിൽ രാഷ്ട്രീയം പറയണോ ? -Sports | World Cup Cricket India | Manorama Online Premium
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഏവരും ഓർക്കുന്നത് ഈ ഒന്നാംസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ ഒന്നാം സ്ഥാനങ്ങളുടെ ഉടമയായിരുന്നു ഫാത്തിമ ബീവി എന്നതു പലർക്കും അറിയില്ല. ഈ ഒന്നാം സ്ഥാനങ്ങൾ തനിയെ കൈവന്നതാണെന്ന് കരുതരുത്. ഫാത്തിമ ബീവിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുംകൊണ്ട് നേടിയതാണ് അവയെല്ലാം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നീതിന്യായ രംഗത്തെ യാത്ര തിളക്കമേറിയതാണ്.
ആശങ്കകളുടെയും അനിശ്ചിത്വത്തിന്റെയും കളിയാണ് ക്രിക്കറ്റ്. ഒരു ദിവസം മുഴുവൻ നീണ്ടാലും ആവേശച്ചരടു പൊട്ടാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന കളിക്കളത്തിന്റെ മാന്ത്രികത ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് മാത്രം അവകാശപ്പെട്ടതാവും. 1975 ലെ ആദ്യ ലോകകപ്പ് മുതൽ 140 കോടി ഇന്ത്യൻ ജനതയെ കണ്ണീരിലാഴ്ത്തി അവസാനിച്ച 2023 ലോകകപ്പ് വരെ നോക്കിയാൽ കാണികളെ രസിപ്പിച്ചതും കരയിച്ചതുമായ നിമിഷങ്ങൾ ഒട്ടേറേ. കളിക്കളത്തിൽ നിന്ന് തലയുയർത്തി മടങ്ങിയവരും പൊരുതി വീണവരും ചേർന്ന് രചിച്ചതാണ് ക്രിക്കറ്റിന്റെ ജനകീയമായ ചരിത്രം. അത്തരം ചില മുഹൂർത്തങ്ങളിലൂടെ ഒരു യാത്ര...
അഹമ്മദാബാദിൽ ഹൃദയഭേദകമായതു സംഭവിച്ചു! പക്ഷേ കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ടീം ഇന്ത്യ ഉണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളൂ. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി.
അഹമ്മദാബാദിൽ ഹൃദയഭേദകമായത് സംഭവിച്ചു! പക്ഷേ, കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഈ ടീം ഇന്ത്യ എന്നുമുണ്ടാകും. കാരണം ഒന്നരമാസമായി അവർ കളിച്ചത് മഹത്തായ, മനോഹരമായ ക്രിക്കറ്റാണ്. ഈ ലോകകപ്പിൽ ഒരേ ഒരു കളിയെ ഇന്ത്യ പരാജയപ്പെട്ടുള്ളു. പക്ഷേ നിർഭാഗ്യവശാൽ അതു ഫൈനലായി. ലീഗ് റൗണ്ടിൽ ഇതേ ഓസ്ട്രേലിയയെ നമ്മൾ തോൽപ്പിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ സ്കോർ 1–1 ആണ്.
ഓസ്ട്രേലിയയ്ക്ക് ആറാം ലോകകിരീടം. ലോകകപ്പിലെ തുടർച്ചയായ 10 വിജയങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു പരാജയം. ലോകത്തെ ഒന്നാം നമ്പർ ടീം, പ്രതിഭകളുടെ ധാരാളിത്തം, എന്നിട്ടും ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കാലിടറി. ഓസീസിന്റെ പ്രഫഷനൽ മികവിനു മുന്നിൽ.
ലോകകപ്പിലെ കലാശപ്പോരിനു മുൻപായി നടന്ന പത്രസമ്മേളനത്തിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഒട്ടും സുഖകരമല്ലാത്ത ആ രണ്ട് ഓർമകളെ ചോദ്യ രൂപത്തിൽ നേരിടേണ്ടി വന്നു. ‘2003 ലോകകപ്പിന്റെ കലാശപ്പോരിൽ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ റിക്കി പോണ്ടിങിന്റെ ഓസ്ട്രേലിയ തകർത്തതിന് ഇത്തവണ കണക്കുതീർക്കുമോ?’, ‘ഇന്ത്യ ചാംപ്യൻമാരായ 2011 ലോകകപ്പിൽ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശനായി ഒരു മത്സരം പോലും കാണാൻ പോകാതെ വീട്ടിലിരുന്ന താങ്കൾ ഇപ്പോൾ മറ്റൊരു ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കുമ്പോൾ എന്തു തോന്നുന്നു?’ പഴയ കാര്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ രോഹിത് അത്തരം കാര്യങ്ങൾ ആലോചിക്കാൻ ഇപ്പോൾ ഒട്ടും സമയമില്ലെന്നും അടുത്ത കളിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും ആവർത്തിച്ചു പറഞ്ഞൊഴിഞ്ഞു. അങ്കത്തട്ടിൽ നിൽക്കുമ്പോൾ പോരാളികൾ ആ നിമിഷത്തെക്കുറിച്ച് മാത്രമാകും ചിന്തിക്കുക. പക്ഷേ ക്രിക്കറ്റ് ഹൃദയവികാരമായ ഈ രാജ്യത്തിന് അങ്ങനെയല്ല. ക്രിക്കറ്റിലെ ഓരോ നേട്ടവും നാടിന് ആഘോഷമാണ്. ഓരോ വീഴ്ചയും മുറിവുകളും. രാജ്യത്തിനു വേണ്ടി കളിക്കുന്നവർ ജനതയ്ക്ക് എന്നും ആരാധിക്കേണ്ട താരങ്ങളാണ്. കഴിഞ്ഞ 12 ലോകകപ്പുകളിൽ 2 തവണ മാത്രം ചാംപ്യൻമാരായ ഇന്ത്യ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മൂന്നാം വട്ടവും ലോകകപ്പ് ഉയർത്തിയാൽ ഇന്ന് നാടുറങ്ങാത്ത ആഘോഷ രാവാണ്.
ഇന്ത്യ ആദ്യമായി പൂർണ ആതിഥ്യം വഹിച്ച ലോകകപ്പിന്റെ പ്രധാന വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന് പറയാൻ കഥകൾ ഒട്ടേറെയാണ്. ആ കഥകൾക്കും ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിനും ഒരേ പ്രായമാണ്, 40 വയസ്സ്. ഒരു പകപോക്കലിന്റെ നീറുന്ന അധ്യായത്തോടെയാണ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. 1983, ക്രിക്കറ്റ് ലോകം അടക്കിവാണിരുന്ന ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇൻഡീസ് പടയെ മുട്ടുകുത്തിച്ച് കപിലിന്റെ ചെകുത്താൻമാർ ലോകകിരീടത്തില് മുത്തംവച്ച വർഷം. എന്നാല്, കിരീട നഷ്ടത്തിന്റെ കനൽ അണയും മുൻപേ കരീബിയൻ പട പര്യടനത്തിനായി ഇന്ത്യയിലേക്കെത്തി. പിൽക്കാലത്ത് ‘റിവെഞ്ച് സീരീസ്’ എന്നറിയപ്പെട്ട ഈ പരമ്പരയിലെ മറ്റ് എല്ലാ മത്സരങ്ങളിലെന്നപോലെ മൊട്ടേരയിൽ നടന്ന മത്സരത്തിലും ഇന്ത്യയെ കാത്തിരുന്നത് കനത്ത തോൽവിയായിരുന്നു.
വനിതാദിനം പോലെ, മാതൃദിനം പോലെ എല്ലാവർഷവും പുരുഷൻമാർക്കും ഒരു ദിവസമുണ്ട്. നവംബർ 19നാണ് ആഗോളതലത്തിൽ അത് ആഘോഷിക്കപ്പെടുന്നത്. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും പുരുഷൻമാർ നൽകുന്ന പോസിറ്റീവ് മൂല്യം ഉയർത്തിക്കാട്ടി അവരുടെ ക്ഷേമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പുരുഷദിനാഘോഷത്തിന് പിന്നിലെ ഉദ്ദേശ്യം
1983ൽ കപിൽദേവും കൂട്ടരും ഇന്ത്യയ്ക്കായി ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയതോടെ ഒട്ടേറെ കുട്ടികളുടെ മനസ്സിലും നീലകുപ്പായത്തിലെ രാജകീയ കിരീടധാരണത്തിന് പങ്കാളികളാക്കണമെന്ന മോഹത്തിന് വിത്തിട്ടു. മുംബൈയിലും കൊൽക്കത്തയിലും ബെംഗളൂരുവിലും ഈ സ്വപ്നം തലയ്ക്ക് പിടിച്ച 3 കുട്ടികളുണ്ടായിരുന്നു. മൂവർക്കും അന്ന് 10 വയസ്സ് മാത്രം.
ഒരിക്കലെങ്കിലും ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് കപ്പുമായി മടങ്ങാമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങൾക്ക് ഇനിയും ദൂരമേറെ. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന നാണക്കേടിൽനിന്ന് രക്ഷനേടാൻ ഇത്തവണയും അവർക്കായില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്ഥിതി വ്യത്യസ്തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് ‘മഴവില്ലിന്റെ നാട്ടിൽ’നിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നു മോചനം ലഭിക്കും! കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ ഒന്നുംതന്നെ നൽകാനാകാതെയാണു ടെംബ ബവുമയും സംഘവും ഇക്കുറി ഇന്ത്യയിൽനിന്നു മടങ്ങുന്നത്. ലോകോത്തര താരങ്ങളുടെ കുറവോ കളി മികവോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. സെമി ഫൈനലിൽ അടിപതറുന്ന ടീം എന്ന നാണക്കേടിന് ഇക്കുറിയും മാറ്റമുണ്ടായില്ല. സെമി ഫൈനലുകളിൽ എതിരാളികളോടുമാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്ക് പോരാടേണ്ടിവന്നത്. മഴയും ഡക്ക്വർത്ത്–ലൂയിസ് നിയമവുമൊക്കെ പലപ്പോഴും വില്ലനായിട്ടുണ്ട്. നായകൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിയതും വിനയായിട്ടുണ്ട്. പലതവണ തലകുനിക്കേണ്ടിവന്നത് ഓസ്ട്രേലിയയുടെ മുന്നിലായിരുന്നു. ഇക്കുറിയും ഫൈനലിലേക്കുള്ള വഴിമുടക്കിയത് ബദ്ധശത്രുക്കളായ ഓസ്ട്രേലിയതന്നെ.
ഇത്തവണ കന്നിമാസ പൂജയ്ക്കായും നിറപുത്തരിക്കായും ശബരിമല സന്നിധാനത്തേക്ക് മലകയറിയെത്തിയ ആയിരങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ ദർശനത്തിനൊപ്പം മറ്റ് ചില അപൂർവ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചു. ശബരിമലയിലെ തലമുറമാറ്റത്തിന്റെ അപൂർവ കാഴ്ചകളാണ് അവർ സാക്ഷികളായത്. സന്നിധാനത്തെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകാൻ താഴമൺ മഠത്തിലെ ഇളയ തലമുറക്കാരനായ കണ്ഠര് ബ്രഹ്മദത്തന് എത്തിയതോടെയാണ് ശബരിമലയിലെ താന്ത്രിക കർമങ്ങൾക്ക് തലമുറമാറ്റത്തിന്റെ സൂചന ലഭിച്ചത്. നിലവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. കർക്കടക മാസപൂജയ്ക്കും നിറപുത്തരിക്കും പിതാവ് രാജീവർക്കൊപ്പമാണ് ബ്രഹ്മദത്തൻ സന്നിധാനത്തേക്ക് പടികയറിയെത്തിയത്.
തമിഴ്നാടിന്റെ നെല്ലറയാണ് തഞ്ചാവൂർ. കാവേരി നദിയുടെ ഡെൽറ്റ. വർഷങ്ങൾക്കു മുൻപ് അവിടെനിന്ന് അവർ യാത്ര ആരംഭിച്ചു. ആ യാത്ര എത്തിയത് നിളയുടെ തീരങ്ങളിലാണ്. കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്. പുഴയോരങ്ങളിലും നിളയുടെ കൈവഴികളിലും അവർ നിരവീടുകൾ നിർമിച്ചു, ഒരുമിച്ചു ജീവിച്ചു. ചിട്ടയോടെ വേദം പഠിച്ചു, ശുദ്ധ സംഗീതം ആലപിച്ചു, അഗ്രഹാരങ്ങളിൽ ഗ്രാമദേവതയെ പ്രതിഷ്ഠിച്ച് ഉപാസിച്ചു. അങ്ങനെ തമിഴ് സമൂഹം കേരളത്തിന്റെ ഭാഗമായി. കൽപ്പാത്തിക്കും ചുറ്റുമായി 96 അഗ്രഹാരങ്ങൾ കേരളത്തിന് സ്വന്തമായി. വീടിനുള്ളിൽ തമിഴും വീടിനു പുറത്ത് മലയാളവും അവർ സംസാരിച്ചു. എല്ലാ വർഷവും തമിഴ്നാട്ടിൽ തങ്ങളുടെ വേരുകളിലേക്ക് അവർ തിരിച്ചു യാത്ര ചെയ്യുന്നു. കൽപ്പാത്തിയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ ഉപാസിക്കുന്നവർ രഥോത്സവത്തിന് മുന്പ് കൽപ്പാത്തിയുടെ പൂർവദേശമായ മായാവരത്തെത്തി മയൂരനാഥനെ വണങ്ങുന്നു. മയൂരനാഥൻ രഥത്തിൽ മായാവരത്തെ ഗ്രാമവീഥികളിൽ എഴുന്നള്ളുമ്പോൾ വിശാലാക്ഷീ സമേത വിശ്വനാഥൻ കൽപ്പാത്തിയുടെ വീഥികളിൽ അനുഗ്രഹം ചൊരിയുന്നു.
മുഹമ്മദ് ഷമിയുടെ കയ്യിൽ നിന്നു പാഞ്ഞ തീയുണ്ടകൾക്കുള്ളിൽ ഇന്ത്യയുടെ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് ജനതയെ തന്റെ കൈകളിലേക്ക് ആവാഹിച്ചാണ് കീവികളുടെ നെഞ്ച് ഷമി തകർത്തത്. മുംബൈ വാങ്കഡെ സ്റ്റേഡിയം അതോടെ ത്രസിച്ചു. കപ്പിലേക്ക് ഇനി ഒരേ ഒരു വിജയത്തിന്റെ ദൂരം മാത്രം. ഞായറാഴ്ച വരെ അതിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പ്. ഫൈനലിൽ എതിരാളി ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ? അത് ഇന്നറിയാം.
‘‘ ഈ വിജയങ്ങൾ ടീമിലെ ഒന്നോ രണ്ടോ പേരുടെ നേട്ടമല്ല, കളത്തിലിറങ്ങുന്ന 11 പേരും അവരവരുടേതായ അവസരങ്ങളിൽ അവരവരുടെ റോൾ കൃത്യമായി നിർവഹിച്ചതിന്റെ വിജയമാണ്’’. 2023 ലോകകപ്പിലെ നെതർലൻഡ്സിനെതിരായ വിജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. അതേ, ലോകകപ്പ് മത്സരങ്ങൾ സെമിഫൈനലിൽ പ്രവേശിക്കുന്നതിന് മുൻപുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ റെക്കോർഡ് പട്ടികകളിൽ പലതിലും ഇന്ത്യൻ താരങ്ങളാണ് മുന്നിൽ. എന്നാൽ, 9 വ്യത്യസ്ത എതിരാളികളുമായി ടീം ഇന്ത്യ കൊമ്പുകോർത്ത് നേടിയ വിജയങ്ങളിൽ ഒന്നു പോലും വ്യക്തിഗത മികവിന്റെ വിജയങ്ങളായിരുന്നില്ല. കളത്തിലിറങ്ങിയ 11 പേരും തങ്ങളുടെ ജോലികൾ മനോഹരമായി പൂർത്തിയാക്കിയതിലൂടെയാണ് ഓരോ വിജയവും ഇന്ത്യ കൈപ്പിടിയിൽ ഒതുക്കിയത്.
‘‘നല്ല രീതിയിൽ ഓടിക്കളിച്ചു നടന്ന കുട്ടി പെട്ടെന്ന് വല്ലാത്ത തളർച്ചയിലേക്കും ക്ഷീണത്തിലേക്കും പോയപ്പോഴാണ് എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. എന്ത് കഴിച്ചാലും എത്ര വിശ്രമിച്ചാലും തളർച്ച മാറാത്ത അവസ്ഥയിലെത്തി. ക്ഷീണം മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻകൂടി കഴിയാതെ വന്നതോടെ സ്കൂളിലും പോകാൻ പറ്റാതെയായി. ക്ഷീണത്തിനപ്പുറം മറ്റു ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരുന്നതിനാൽത്തന്നെ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻകൂടി കഴിയുന്നുണ്ടായിരുന്നില്ല.
ശിശു അല്ലാതായി മാറി വർഷങ്ങളായെങ്കിലും ശിശുദിനം എന്നു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സുഖമുള്ള ഓർമകളുടെ ഒരു തിരയിളക്കം. ഓരോ ദിവസം ഓരോന്ന് എന്ന ക്രമത്തിൽ കലണ്ടറിൽ കാണുന്ന മറ്റനേകം ദിനങ്ങൾക്കിടയിൽ ഒന്നു മാത്രം എന്ന രീതിയിൽ ശിശുദിനവും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ തലമുറയിൽ ശിശുദിനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ശിശുദിനത്തിനു കിട്ടുന്ന സ്റ്റാംപ് ആയിരുന്നു അന്ന് പ്രധാന ആകർഷണം. സ്റ്റാംപ് കലക്ഷൻ ഒരു ഹരമായി കൊണ്ടുനടക്കുന്നവർക്കു പ്രത്യേകിച്ച്. പിന്നെ വൈകിട്ട് നടക്കുന്ന ശിശുദിന റാലി. അതിൽ പങ്കെടുക്കാൻ കെഎസ്ആർടിസി അനുവദിച്ച സ്പെഷൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാ നെഹ്റു സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള ഞങ്ങളുടെ പോക്കും വരവും. അവിടെ കിട്ടുന്ന പ്രത്യേക രുചിയുള്ള റോസ് മിൽക്ക്. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമകൾ... വിഷയം കുട്ടികൾക്കിടയിലെ വായന ആണല്ലോ. ഇപ്പോൾ വായനയെ ഓർമിപ്പിക്കാൻ ഒരു വായനാദിനവും ഉണ്ട്. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് എന്നും വായനാദിനം ആയിരുന്നു, ആർത്തി ആയിരുന്നു പുതിയ പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ. ഓഫിസിൽനിന്ന് അച്ഛൻ വരുമ്പോൾ കയ്യിൽ കാണാറുള്ള ബാലരമ, അമ്പിളി അമ്മാവൻ, പൂമ്പാറ്റ ഒക്കെ നിവർത്തി ആ മണം ആസ്വദിച്ച് പടങ്ങൾ നോക്കി ആരും കാണാതെ ഒരു മൂലയിലെ കസേരയിൽ, കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് ചുരുണ്ടു കൂടി ഒരിരിപ്പാണ്, ആഹാരം കഴിക്കാൻ വിളിക്കുന്നതു പോലും പലപ്പോഴും അറിയാറില്ല.
സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം നേടിയത് ചാരുനൈനിക.എ.എൽ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘ദി അൺനോൺ ഫ്രണ്ട്’ എന്ന നോവലാണ് ചാരുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഇപ്പോൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് ചാരു. എഴുതുക മാത്രമല്ല, പുസ്തകങ്ങളുടെ വരയും ചാരു തന്നെ. കോഴിക്കോടിന് സാഹിത്യപദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി യുനെസ്കോയുമായി സംസാരിച്ചവരിലെ കുട്ടി പ്രതിനിധി കൂടിയാണ് ചാരു. തീർന്നില്ല, വായിച്ച പുസ്തകങ്ങളുടെ നിരൂപണം നടത്താൻ ‘ഡൂഡിൽ ചാരു’ എന്നൊരു യുട്യൂബ് ചാനലും ചാരുവിനുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ചാരു പഠിക്കുന്നത്. ഒരു ദിവസം എത്ര മണിക്കൂറാണ് വായിക്കുക എന്നതാണത്രേ ഇപ്പോൾ ചാരു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അങ്ങനെ കുത്തിയിരുന്ന് വായിക്കണോ? നമ്മുടെ കുട്ടിക്കഥകളിൽ ഗുണപാഠം മാത്രം മതിയോ? എന്നൊക്കെ ചോദിച്ചാൽ ആറ്റിക്കുറുക്കിയ മറുപടിയുണ്ട് ചാരുവിന്. എവിടെനിന്നാണ് ചാരു തനിക്കു വായിക്കാനുള്ള പുസ്തകങ്ങളൊക്കെ കണ്ടെത്തുന്നത്? അതിലെ കഥയും കവിതയും കാര്യങ്ങളുമെല്ലാം എങ്ങനെയാണ് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കൈപിടിക്കാനെത്തുന്നത്? ഈ ശിശുദിനത്തിൽ അതിനെപ്പറ്റിയെല്ലാം മനസ്സു തുറക്കുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ബാലസാഹിത്യത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടെ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് ചാരുനൈനിക.
‘‘കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ആതിഥേയ രാജ്യങ്ങളാണ് കപ്പുയർത്തിയത്. 2011ൽ ഇന്ത്യ, 2015ൽ ഓസ്ട്രേലിയ, 2019ൽ ഇംഗ്ലണ്ട്. അപ്പോൾപ്പിന്നെ ഇത്തവണത്തെ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ’’- തന്റെ കുറ്റിത്താടിയിൽ വിരലോടിച്ച്, സ്വതസിദ്ധമായ ചിരിയോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. അതെ, രോഹിത് ഉറപ്പിച്ചു തന്നെയാണ്. ഇത്തവണത്തെ ലോക കിരീടം ഇന്ത്യയ്ക്കു സമ്മാനിക്കുമെന്ന് ഉറപ്പിച്ച്. ക്യാപ്റ്റൻ എന്നതിനൊപ്പം ബാറ്റർ എന്ന നിലയിലും 2023 ലോകകപ്പിൽ മാരക ഫോം തുടരുന്ന രോ‘ഹിറ്റ്മാൻ’ ശർമയെ അടുത്തറിയാം.. ചരിത്രത്തിൽ ആദ്യമായി പൂർണമായും ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്. പ്രാഥമികഘട്ടത്തിലെ 9 വ്യത്യസ്ത എതിരാളികളുമായുള്ള ഇന്ത്യയുടെ 9 മത്സരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിൽ. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ടീം ഇന്ത്യയുടെ മുന്നിലെ വെല്ലുവിളികൾ വളരെ വലുതായിരുന്നു. എന്നാൽ, ഒക്ടോബർ 5ന് ചെന്നൈയിൽ ഓസീസിനെതിരെ തെളിഞ്ഞ വിജയത്തിന്റെ വെളിച്ചം നവംബർ 12ന് ദീപാവലി ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയും കെടാതെ കാക്കാൻ ടീം ഇന്ത്യയ്ക്കായി. തുടർച്ചയായ 9 വിജയങ്ങൾ. നീലക്കുപ്പായക്കാരുടെ (മെൻ ഇൻ ബ്ലു) ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തുടർച്ച.
9–0! ഫുട്ബോളിൽ ഒരു തകർപ്പൻ വിജയത്തിന്റെ സ്കോറാണിത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർ പൂളും മാഞ്ചസ്റ്റർ യുണൈറ്റഡും നേടിയ 9–0 വിജയങ്ങൾ ലീഗിന്റെ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. പ്രാഥമിക റൗണ്ടിലെ മത്സരങ്ങളിൽ ടൂർണമെന്റിലെ എല്ലാ ടീമുകളെയും ഇന്ത്യ പരാജയപ്പെടുത്തി. മറ്റൊരു ടീമിനും ഇത്തവണ അതിനു കഴിഞ്ഞില്ല.
ന്യൂക്ലിയർ മെഡിസിൻ ശാസ്ത്രജ്ഞനായാണ് ജീവിതം പടുത്തുയർത്തിയതെങ്കിലും ഡോ.ജോർജ് സാമുവൽ പിന്നീട് മുറുകെപ്പിടിച്ചത് ശാസ്ത്രത്തെയല്ല, ഫലിതത്തെയാണ്. കണ്ണീരു മാത്രം വച്ചുനീട്ടിയ ജീവിതത്തോട് നൽകിയ മറുപടി കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം നഷ്ടപ്പെടുത്തിയ മൂന്നു മക്കൾക്കായി ജോർജും ഭാര്യ എലിസബത്തും ഉറങ്ങാതെ കാത്തിരുന്നത് വർഷങ്ങൾ. രോഗം മാത്രമല്ല, അപകടത്തിന്റെ രൂപത്തിലും ഇതിനിടെ മരണം പരീക്ഷിക്കാനെത്തി. പക്ഷേ, അനുഭവങ്ങളുടെ കനൽച്ചൂടിൽ പൊള്ളി നിൽക്കുമ്പോഴും ‘ആർക്കാണ് ചിരിക്കാൻ ഇഷ്ടമില്ലാത്തത്’ എന്ന് നിറചിരിയോടെ അദ്ദേഹം ചോദിക്കുന്നു.. എൺപത്തിനാലു വർഷത്തിനിടെ കടന്നുപോകേണ്ടി വന്ന നിരാശയുടെ രാത്രികളെ പ്രത്യാശയുടെ പകലുകളാക്കി മാറ്റാൻ ജോർജ് കാണിച്ച മാജിക് എന്താണ്? എന്തായിരുന്നു അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ? ആ ജീവിതം വായിക്കാം...
ദീപാവലി സമയത്തു മാത്രം രാജ്യത്തു നടക്കുന്ന വിൽപന 3.5 ലക്ഷം കോടി രൂപയുടേതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളും മാത്രമല്ല, ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് അടിമുടി പുതുമോടി നൽകുന്ന സമയം കൂടിയാണ് നവരാത്രി മുതൽ തുടങ്ങുന്ന ദീപാവലി ആഘോഷങ്ങളുടെ സമയം. വമ്പൻ കോർപറേറ്റ് കമ്പനികൾ മുതൽ ഓരോ നാടുകളിലെയും പെട്ടിക്കടകൾ വരെ ഇതിൽ പങ്കാളികളാണ്. സമ്മാനങ്ങളും സ്വർണവും വസ്ത്ര, ഭക്ഷണങ്ങളും വിനോദ സഞ്ചാരവുമെല്ലാമായി കോടികൾ വിപണിയിലേക്കും തിരിച്ചും ഒഴുകുന്ന സമയം കൂടിയാണ് ദീപാവലി. നേരത്തേ ഉത്തരേന്ത്യയിൽ മാത്രമാണ് ദീപാവലി സമയത്ത് വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് തമിഴ്നാടും കർണാടകവും കടന്ന് കേരളത്തിന്റെയും പ്രിയപ്പെട്ട കാഴ്ചയാണ്. കൊച്ചിയും തിരുവനന്തപുരവും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി. അതിർവരമ്പുകൾ ഭേദിച്ച് ആഘോഷം ഒന്നായപ്പോൾ ആഘോഷരീതികളിലും മാറ്റം വന്നു. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും കളിമൺ പാത്രങ്ങളിൽ തിരിയിട്ട് തെളിയിച്ച ദീപങ്ങളും മാത്രമായ ആഘോഷക്കാലം പുത്തൻ ട്രെൻഡുകൾക്ക് വഴിമാറി. വമ്പൻ ഓഫറുകൾ നൽകി ഓൺലൈൻ കച്ചവട സൈറ്റുകളിലും കച്ചവടം പൊടിപൊടിക്കുന്നു. അങ്ങനെ സമ്മാനങ്ങളും ആഘോഷവുമായി ഇന്ത്യ മുഴുവൻ ഇന്ന് ദീപാവലി ആഘോഷിക്കുന്നു. എന്താണ് രാജ്യത്തെ ദീപാവലി ആഘോഷങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ? എന്താണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ദീപാവലി ഉണ്ടാക്കുന്ന മാറ്റങ്ങൾ?
എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽനിന്ന് ഇടുക്കി ജില്ലയിലെ പുറപ്പുഴയിലേക്കുള്ള ഒരു മണിക്കൂർ യാത്രയുടെ ഒരറ്റത്ത് കുടുംബം, മറ്റേ അറ്റത്ത് നൂറ്റൻപതോളം പശുക്കളും കിടാരികളും ആടും പന്നിയും കോഴിയും താറാവുമെല്ലാം ചേർന്ന ഫാമും. ഈ വഴിതെറ്റാതെയുള്ള ഓട്ടമാണ് കാവനാൽ നിഷ ബെന്നിയെ ഒരേ സമയം വീട്ടമ്മയും ഡെയറി ഫാം സംരംഭകയുമാക്കുന്നത്. പത്തു വർഷത്തിലേറെയായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡെയറി ഫാമിൽ കണ്ടും കേട്ടും പഠിക്കാനുള്ള കാര്യങ്ങളേറെ. ഡെയറി ഫാം മേഖലയിൽ അത്ര വ്യാപകമല്ലാത്ത തീറ്റരീതിയാണ് ഇവിടുത്തെ പ്രധാന മുഖമുദ്ര. കൈതച്ചക്കയുടെ ഇലയ്ക്കൊപ്പം പശുക്കൾ രുചിയോടെ അകത്താക്കുന്നത് നല്ല വിളഞ്ഞു പഴുത്ത കൈതച്ചക്കയുടെ ഭാഗങ്ങൾ കൂടിയാണ്. ഇത്തരത്തിൽ കഴിക്കാന് പഴം കൊടുക്കുന്നതിൽ എന്തു നേട്ടമാണുള്ളത് എന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഈ തൊഴുത്തിലെ പശുക്കളെ കാണുമ്പോൾത്തന്നെ ലഭിക്കും. പശുക്കൾക്കായി മൂന്നു തരം തീറ്റ നിർമാണം, പുറമേനിന്ന് പശുക്കളെ വാങ്ങാത്ത രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് നിഷയുടെ അന്ന ഫാമിൽ. എല്ലാത്തിനും നിഷയ്ക്ക് താങ്ങും തണലുമായി തോളോടു തോൾ ചേർന്ന് നിൽക്കുന്നത് ഭർത്താവ് ബെന്നിയാണ്. ഇരുവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലംതന്നെയാണ് അടുത്തിടെ ലഭിച്ച നെക്സ്റ്റ് ജെൻ എക്സ്റ്റൻഷൻ ഫോർ ഇവോൾവിങ് റെസിലിയന്റ് അഗ്രി എക്കോസിസ്റ്റംസ് (NEERAE 2023) എന്ന പുരസ്കാരം.
ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം എതിര്. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർബിഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി. ക്രിപ്റ്റോ കിങ് എന്നറിയപ്പെടുന്ന സാം ബാങ്ക്മാൻ ഫ്രൈഡിന്റെ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ കറൻസി കമ്പനി പൊളിഞ്ഞ് ലക്ഷക്കണക്കിനു നിക്ഷേപകർക്ക് സകലതും നഷ്ടമായതും മേഖലയിൽ കരിനിഴൽ വീഴ്ത്തി. ലോകത്തെ മുഴുവൻ ബിറ്റ്കോയിനും 25 ഡോളറിനു തന്നാൽ പോലും താൻ വാങ്ങില്ലെന്ന് പ്രശസ്ത ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്നുവരെ നിക്ഷേപകർ ചിന്തിച്ചു തുടങ്ങിയിരുന്നു.
ലോകകപ്പ് ക്രിക്കറ്റിൽ വീണ്ടുമൊരു ദക്ഷിണാഫ്രിക്ക – ഓസ്ട്രേലിയ സെമി ഫൈനൽ പോരാട്ടത്തിന് പിച്ചൊരുങ്ങുമ്പോൾ ഒരു ശരാശരി ആരാധകന്റെ മനസ്സിൽ മിന്നിമായുന്ന ഒരുപാട് ചിത്രങ്ങളുണ്ട്. അതിൽ സ്റ്റീവ് വോയുടെ ആത്മവീര്യവും ലാൻസ് ക്ലൂസ്നറുടെ പോരാട്ടവും ഹെർഷൽ ഗിബ്സിന്റെയും അലൻ ഡോണൽഡിന്റെയും മണ്ടത്തരങ്ങളുമെല്ലാം ഒളിമങ്ങാതെ ഉയർന്നു വരും. 1999, 2007 ഏകദിന ലോകകപ്പുകളിലാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും സെമിഫൈനലിൽ ഏറ്റുമുട്ടിയത്
ഒരു ജർമൻ ഷെപ്പേഡ് നായയ്ക്ക് കൊളംബിയൻ ലഹരി മരുന്നു കാർട്ടൽ പ്രഖ്യാപിച്ച വില 51 ലക്ഷം രൂപയായിരുന്നു! കൊളംബിയയിലെ പൊലീസ് നായ സോംബ്രയായിരുന്നു തലയ്ക്ക് അരക്കോടിയിലധികം വില വന്ന ആ നായ. കൊളംബിയയിലെ തുറമുഖങ്ങളിൽ പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗം നടത്തിയ വേട്ടയിൽ സോംബ്ര മണത്തു പിടിച്ചത് 10 ടൺ കൊക്കെയ്നാണ്. ഇതിൽ വലിയൊരു പങ്കും ലഹരി മരുന്നു കാർട്ടലിന്റെ തലതൊട്ടപ്പനായ ദാരിയോ അന്റോണിയോ ഉസാഗയുടേതായിരുന്നു. കാർട്ടലിനു കോടികളുടെ നഷ്ടം സംഭവിച്ചതോടെ സോംബ്രയെ കൊല്ലാൻ അവർ നിശ്ചയിച്ചു. ആറു വയസുകാരി സോംബ്രയുടെ തലയുടെ പടം സഹിതം വിലപറഞ്ഞ് അവർ ലഘുലേഖ പ്രചരിപ്പിച്ചു. സോംബ്രയെന്ന സ്പാനിഷ് വാക്കിന്റെ അർഥം നിഴൽ എന്നാണ്. ലഹരി കടത്തുകാരെ ഇവൾ നിഴൽ പോലെ പിന്തുടർന്നപ്പോൾ കൊളംബിയയിൽ പൊലീസ് തുമ്പുണ്ടാക്കിയത് മുന്നൂറിലധികം ലഹരി കടത്തു കേസുകൾക്കാണ്. അതാണ് നായയുടെ കേമത്തം. ഇത് മറുനാട്ടിലെ മാത്രം കഥയാണെന്ന് കരുതേണ്ട. കേരള പൊലീസിലും ഉണ്ട് പൊലീസിന്റെ നിഴലായ നായകൾ. പൊലീസ് സേനയിൽ കുറ്റാന്വേഷണത്തിന്റെ നെടുംതൂണാണിവർ.
മൂലമറ്റം ജലവൈദ്യുത നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെയാണ് കണ്ണടച്ചു തുറക്കും മുൻപ് കേരളം മുഴുവൻ എത്തുന്നത്? ആദ്യകാലത്ത് എല്ലാവരെയും അമ്പരിപ്പിച്ചതാണ് വൈദ്യുതിയുടെ ഈ യാത്ര. എന്നാൽ വൈദ്യുതി പ്രവാഹത്തേക്കാൾ ഇരട്ടി വ്യാപ്തിയാണ് വൈദ്യുതി നിരക്ക് വർധനയ്ക്കുള്ളതെന്ന് എത്ര പേർക്ക് അറിയാം. അടുത്തിടെ കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ശരാശരി 3% മാത്രമാണ് നിരക്കുവർധനയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണവും പിന്നാലെ വന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യൂണിറ്റൊന്നിന് 20 പൈസയുടെ വർധന മാത്രം. എന്നാൽ നിങ്ങളുടെ കുടുംബ ബജറ്റ് മുതൽ വിവാഹ ചെലവ് വരെ താളം തെറ്റിക്കാൻ ശേഷിയുള്ളതാണ് ഈ 20 പൈസ. 2023 ഏപ്രിൽ 18ന് പത്തു കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം 24 മണിക്കൂർ നേരത്തേക്ക് ഉപയോഗിച്ചതെന്ന് ഓർക്കുക. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതു മൂലം സ്കൂൾ ഫീസ് വരെ വൈകാതെ ഉയരുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടിക്കഴിയുന്ന ജനത്തിന് വാസ്തവത്തിൽ നിരക്കു വർധന ഇരുട്ടടിയാകും.
വാാാട്ട്?... ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുകാലത്തും മറക്കാൻ ഇടയില്ലാത്ത സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കസ് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണീ ചോദ്യം. ഈസ്റ്റ് ബംഗാളിനെതിരെ തുടർച്ചയായി രണ്ടു പെനൽറ്റി കിക്കുകൾ സേവ് ചെയ്തു ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച പ്രകടനം കണ്ടു ‘ഞെട്ടി’ ഗോൾകീപ്പർ സച്ചിൻ സുരേഷിനോടുതന്നെയായിരുന്നു ഈ ചോദ്യം. രണ്ടു വർഷം മുൻപ് ബ്ലാസ്റ്റേഴ്സും കഴിഞ്ഞ സീസണോടെ ഐഎസ്എലും വിട്ട വാസ്കസ് മാത്രമല്ല, കേരള ടീമിന്റെ സമസ്ത ആരാധകരും ഇപ്പോൾ തെല്ലൊരു അതിശയത്തോടെയാണ് അരങ്ങേറ്റ സീസൺ മാത്രം കളിക്കുന്ന സച്ചിൻ സുരേഷിന്റെ പെനൽറ്റി ‘പിടിത്തത്തിനു’ കയ്യടിക്കുന്നത്. ഒഡീഷ എഫ്സിക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവലിയനു മുന്നിലും ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ തട്ടകമായ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കു നടുവിലുമായി
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായിരിക്കുകയാണ്. ശൈത്യകാലംകൂടി ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും പുകമഞ്ഞ് മൂടിയ നിലയിലും. സമീപ സംസ്ഥാനങ്ങളിലെ വയലുകളിൽ കൃഷിക്ക് ശേഷം തീയിടുന്നതാണ് പുകമഞ്ഞിനു പ്രധാന കാരണം. രണ്ടാഴ്ചക്കാലം ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയതിനു പിന്നാലെ പ്രൈമറി സ്കൂളുകൾക്ക് സർക്കാർ അവധി നൽകി. നഗരത്തിലെ റോഡുകളിൽ വെള്ളം തളിച്ചും കൂടുതൽ മെട്രോ സർവീസ് നടത്തിയും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഡീസൽ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചും മലിനീകരണം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ആരാണ് മികച്ചത്? സച്ചിനോ കോലിയോ? ക്രിക്കറ്റ് പണ്ഡിതരും പ്രേമികളും തുടർച്ചയായി ഇതു ചോദിക്കുന്നുണ്ട്. വിരാട് ഒരു മഹാനായ കളിക്കാരനാണ്, സച്ചിൻ ഇതിഹാസവും. ഒരു പക്ഷേ നൽകാൻ സാധിക്കുന്ന യുക്തിഭദ്രമായ മറുപടി ഇതായിരിക്കും. മഹാനായ കളിക്കാരൻ എന്ന ലേബലിനും അതീതമായി ഇതിഹാസ താരമായി വിരാട് കോലിയെയും ക്രിക്കറ്റ് ലോകം വാഴ്ത്തും എന്നതിന്റെ സൂചനകളാണ് ഈഡൻഗാർഡൻസ് നൽകിയത്.
ത്രേതായുഗത്തിൽ ക്ഷത്രിയനിഗ്രഹത്തിന്റെ പാപപരിഹാരാർഥം പരശുരാമൻ സൃഷ്ടിച്ച ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു എന്നാണ് വിശ്വാസം. ഇത് കടലിൽനിന്ന് വീണ്ടെടുത്ത ഭൂമിയായതിനാൽ ലവണാംശം കൂടുതലുള്ള മണ്ണിന് ഫലപുഷ്ടി ഇല്ലായിരുന്നു. മനുഷ്യവാസത്തിന് യോഗ്യമല്ലാത്തതിനാൽ ആളുകൾ അവിടെനിന്ന് തിരിച്ചുപോവാൻ തുടങ്ങി. ഇതിന് പരിഹാരം തേടി പരശുരാമൻ ശിവനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. സർപ്പങ്ങളുടെ ആവാസം ഉണ്ടെങ്കിലേ മണ്ണിന് ഫലപുഷ്ടി വരുത്താൻ കഴിയൂ എന്ന് ശിവൻ അരുളിച്ചെയ്തത് പ്രകാരം പരശുരാമൻ തപസ്സ് ചെയ്ത് നാഗരാജാവിനെ പ്രത്യക്ഷപ്പെടുത്തി. നാഗരാജാവിന്റെ നിത്യസാന്നിധ്യം ഇവിടെ ഉണ്ടാവണമെന്ന പരശുരാമന്റെ ആവശ്യം നാഗരാജാവ് സ്വീകരിച്ചു. നാഗരാജാവിനെയും പത്നിമാരായ സർപ്പയക്ഷി, നാഗയക്ഷി എന്നിവരെയും സഹോദരിയായ നാഗചാമുണ്ഡിയെയും പരശുരാമൻ മണ്ണാറശാലയി പ്രതിഷ്ഠിച്ചു. ഇവിടുത്തെ മണ്ണിലെ ലവണാംശം ഇല്ലാതാക്കി അതിനെ ഫലഭൂയിഷ്ഠമാക്കിയത് സർപ്പവിഷംകൊണ്ടാണ് എന്നു കരുതപ്പെടുന്നു. കേരളത്തിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളുടെ നിശ്ചിതഭാഗം സർപ്പാരാധനയ്ക്കു വേണ്ടി കാവുകളായി സംരക്ഷിക്കണമെന്ന് നാഗരാജാവ് നിർദേശിച്ചു.
ബ്രൗൺ സായ്പ് പറഞ്ഞു, ബ്രാണ്ടി ചേർത്തു കേക്കുണ്ടാക്കാൻ. മമ്പള്ളി ബാപ്പുവിനുണ്ടോ ബ്രാണ്ടി കിട്ടുന്നു? കയ്യിൽ കിട്ടിയ അസ്സൽ നാടൻ കള്ളു ചേർത്ത് മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ ഉണ്ടാക്കി അടിപൊളി കേക്ക്–നല്ല നാടൻ കള്ള് കേക്ക്. അതു കഴിച്ച് സായ്പ് പറഞ്ഞു, ‘എക്സലന്റ്’. അങ്ങനെ രാജ്യത്തെ ആദ്യ പ്ലം കേക്ക് 1883ലെ ക്രിസ്മസ് കാലത്ത് പിറന്നു. വിദേശികൾ നാടുവാണ കാലത്ത് മമ്പള്ളി ബാപ്പു വിദേശികളുടെ ഹൃദയത്തിൽ വാണു. തലശ്ശേരിയുടെ ഹൃദയഭാഗത്തായിരുന്നു മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറി. 1880ലാണ് ഫാക്ടറി തുടങ്ങിയത്. ടി.എച്ച്. ബാബർ, ആർതർ വെല്ലസ്ലി തുടങ്ങിയവരടക്കം പ്രശസ്തരായ ഉന്നത ബ്രിട്ടിഷ് ഉദ്യോഗസ്ഥർ താമസിച്ചിരുന്ന സ്ഥലമായിരുന്നു അന്ന് തലശ്ശേരി. അവരുടെ അടുക്കളകളിലുണ്ടായിരുന്നവരാകട്ടെ സ്വദേശികളും. അവരിൽനിന്നാണ് റൊട്ടിയും ബിസ്കറ്റുമുണ്ടാക്കാൻ ബാപ്പു പഠിക്കുന്നത്. തന്റെ രുചിപരീക്ഷണങ്ങൾ കൂടി ചേർത്തതോടെ ഫാക്ടറി വൻ വിജയമായി.
സ്വന്തം ഭാര്യയെ വഞ്ചിക്കാൻ മടിയില്ലാത്ത ആൾക്ക് രാജ്യത്തെ വഞ്ചിക്കാനും മടികാണില്ല! – ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെക്കുറിച്ച് ഭാര്യ സഹിൻ ജഹാൻ നടത്തിയ വിവാദ പരാമർശം ഷമിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഉണ്ടാക്കിയ കളങ്കം ചെറുതല്ല. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും സുപ്രീം കോടതിവരെ എത്തിനിൽക്കുന്ന നിയമപോരാട്ടങ്ങളും നൽകിയ സമ്മർദത്തെ അതിജീവിച്ചാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മുഹമ്മദ് ഷമിയെന്ന മുപ്പത്തിമൂന്നുകാരൻ ഇന്ത്യൻ പേസർ വിക്കറ്റുകളും റെക്കോർഡുകളും ഒന്നൊന്നായി എറിഞ്ഞിടുന്നത്. യഥാർഥ വസ്തുതകൾ ഇനിയും പുറത്തുവരേണ്ടതുണ്ടെങ്കിലും സമീപകാലത്ത് ഇത്രയേറെ വേട്ടയാടപ്പെട്ട മറ്റൊരു ക്രിക്കറ്റ് താരം ഉണ്ടാകില്ല. നായകന്റെയും പ്രതിനായകന്റെയും വേഷം പലകുറി മാറിമാറിയണിഞ്ഞ മുഹമ്മദ് ഷമിയുടെ ജീവിതകഥ ഒരു ത്രില്ലർ സിനിമയെ വെല്ലുന്നതാണ്.
തുളുനാടും അള്ളടവും കോലത്തുനാടും കടന്ന് തെക്ക് തിരുവനന്തപുരം വരെ ഇന്ന് തെയ്യമുണ്ട്. തെക്കോട്ട് കോഴിക്കോടും വയനാടും തിറയായും തുളുനാട്ടിൽ കർണാടകയിലെ ഭൂതക്കോലങ്ങളായും കാലങ്ങൾക്കു മുൻപേ തെയ്യങ്ങൾ തലപ്പാളിയും കാൽചിലമ്പും അണിഞ്ഞ് ഉറഞ്ഞാടിയിട്ടുണ്ട്. എന്നാൽ ഭാരതപ്പുഴയും ആലുവപ്പുഴയും കടന്ന് ‘വടക്കന്റെ ദൈവങ്ങൾ’ തെക്കോട്ടിറങ്ങിയത് അടുത്ത കാലത്താണ്. വടക്ക് അത് അനുഷ്ഠാനവും ആചാരവുമാണെങ്കിൽ തെക്ക് അതിലുള്ളത് ആഘോഷം മാത്രം. പറഞ്ഞുവരുന്നതു തെയ്യങ്ങളെക്കുറിച്ചുതന്നെയാണ്. മലയാള മാസം തുലാം പത്ത് കഴിഞ്ഞു, വടക്കേ മലബാറിൽ തെയ്യക്കാവുകളിൽ കാൽചിലമ്പിന്റെ ഒലികൾ ഉയരുന്നത് നിങ്ങൾ കേൾക്കുന്നില്ലേ, അസുരവാദ്യത്തിന്റെ അകമ്പടിയിൽ ചുവന്ന തെയ്യക്കോലങ്ങളുടെ മഞ്ഞക്കുറിയിട്ട അനുഗ്രഹ വാക്കുകളും ശകാരങ്ങളും തലോടലുകളും എനിക്ക് എവിടെനിന്നും കേൾക്കാനാകും.
സഹ്യപർവതത്തിന് അപ്പുറത്തുനിന്നു വാളയാർ ചുരത്തിലൂടെ കേരളത്തിലേക്ക് എത്തുന്ന കാറ്റിനെ പാലക്കാടൻ കാറ്റെന്ന് വിളിക്കുന്നു. അങ്ങനെയെങ്കിൽ സ്കൂൾ കായികമേളയിൽ ട്രോഫികളുമായി പറക്കുന്ന കായിക താരങ്ങളുടെ കാറ്റിനെ പാലക്കാടൻ കൊടുങ്കാറ്റെന്നു വിളിക്കാം. വർഷങ്ങളായി സ്കൂൾ കായിക മേളകളിലെ കൊടുങ്കാറ്റാണ് പാലക്കാടൻ താരങ്ങൾ. പാലക്കാടൻ കാറ്റ് കേരളത്തിലേക്കാണ് വരുന്നതെങ്കിൽ ഈ കൊടുങ്കാറ്റ് ചുരവും കടന്ന് ഏഷ്യൻ ഗെയിംസിന്റെ വേദികളിലും ആഞ്ഞടിക്കുകയാണ്. 2005ൽ പറളി സ്കൂളിൽ നിന്നു പുറപ്പെട്ട മന്ദമാരുതനാണ് 2019 മുതൽ സ്കൂൾ കായികമേളകളിൽ ഹാട്രിക് വിജയം നേടിയത്. ഏറെ പ്രത്യേകതകളുണ്ട് ഈ പാലക്കാടൻ കായികക്കാറ്റിന്. പറളി കൊളുത്തിയ ദീപശിഖ മറ്റുള്ളവർ ഏറ്റെടുത്തതോടെ കാറ്റിന് വേഗമേറി. ഇല്ലായ്മകളുടെ പല ഹർഡിലുകളും ചാടിക്കടന്ന് ഈ താരങ്ങൾ കുതിക്കുകയാണ്. ആ കാറ്റിന്റെ ചരിത്രം അറിയാം, അവരുടെ ജീവിതവും. വായിക്കാം മൈതാനങ്ങളിലെ പാലക്കാടൻ വീരഗാഥ.
വാങ്കഡെ സ്റ്റേഡിയം ശ്രീലങ്കയ്ക്ക് ഭീതിയുടെ നിലവറയായി മാറി. ഇന്ത്യൻ പേസർമാരുടെ മൂളിപ്പറക്കുന്ന പന്തുകൾ അവരെ അക്ഷരാർഥത്തിൽ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാർ ഇങ്ങനെ തലയുയർത്തി വിരാജിക്കുന്ന ചിത്രം ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സ്പിന്നർമാരുടെ കറക്കിവീഴ്ത്തലുകളിൽ സ്വന്തം നാട്ടിൽ വിജയം കണ്ടെത്തുന്ന ടീം എന്ന പേരുദോഷം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്ന് മായ്ച്ചുകളയുകയാണ്. സ്പിന്നർമാരായ കുൽദീപ് യാദവിനോ രവീന്ദ്ര ജഡേജയ്ക്കോ ശ്രീലങ്കയ്ക്കെതിരെ പന്തെടുക്കേണ്ട കാര്യം തന്നെ ഉണ്ടായിരുന്നില്ല. ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു സ്പിന്നർമാരെ മാറ്റി നിർത്താമോ എന്നു വിചാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ ഇരുവർക്കുമായി മൂന്ന് ഓവർ നൽകി. അതിൽ തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ജഡേജ ശ്രീലങ്കൻ ഇന്നിങ്സ് അവസാനിപ്പിച്ചു. മറിച്ചെങ്കിൽ 10 ശ്രീലങ്കൻ വിക്കറ്റുകളും ഇന്ത്യൻ പേസർമാർ പകുത്തെടുക്കുമായിരുന്നു.
ഹിമാലയം വരെ ഒരു യാത്ര പോകുകയാണെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലോ ട്രെയിനിലോ ആകും പോയി വരിക എന്നു കരുതിയവരുടെ മുന്നിലേക്ക് 2019 മോഡൽ ഫോർഡ് ഫിഗോ കാർ പാഞ്ഞെത്തിനിന്നു. അതിൽ നാലു പേർ. തൃശൂർ ജില്ലയിലെ നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ. നാലു പേരും നാലു പ്രായക്കാരാണെങ്കിലും ആളൂർ എന്ന കൊച്ചു ഗ്രാമവും ജീവിത തിരഞ്ഞെടുപ്പിലെ സാമ്യതയും സൗഹൃദവുമാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ഉംലിങ് ലായിലേക്കാണ് 2023ലെ തിരുവോണ നാളിൽ ഇവർ യാത്ര തിരിച്ചത്. കാറിൽ കാതങ്ങള് പിന്നിട്ടു പോയ രസകരവും സാഹസികവുമായ ആ യാത്രയുടെ കഥയാണിത്...
അന്ന് ഒക്ടോബർ 31 രാത്രിയായിരുന്നു. കേരളം മുഴുവൻ ആഘോഷിക്കുകയാണ്. അതേസമയം ചുനക്കര സ്വദേശി കരുണാകരൻ നായർ തെല്ല് പരിഭ്രാന്തിയിലാണ്. ഭാര്യ കാമാക്ഷിയമ്മ ആശുപത്രിയിൽ ലേബർ റൂമിലാണ്. ഔദ്യോഗികമായി കേരളം രൂപീകൃതമാകുന്നതിന് അൽപം മുൻപ് കരുണാകരൻ നായരുടെ മുഖം തെളിഞ്ഞു. കാമാക്ഷിയമ്മ പ്രസവിച്ചു. കേരളപ്പിറവിക്കു തൊട്ടു മുൻപ്. ആ കുട്ടിയെ വേറെ എന്തു വിളിക്കും. അങ്ങനെ കേരളത്തിനൊപ്പം ചുനക്കരയിൽ കേരള കുമാരനും പിറന്നു. നാട്ടുകാർ കേരളത്തിന്റെ ചരിത്രം പറഞ്ഞു പഠിച്ചപ്പോൾ കേരള കുമാരനാകട്ടെ തന്റെ പേരിന്റെ ചരിത്രവും പറയേണ്ടി വന്നു. വളർന്നപ്പോൾ പേരൊന്നു ചുരുക്കി. നാട്ടുകാർ കേരളനെന്ന് വിളിച്ചു. ഡൽഹിയിലെത്തിയപ്പോൾ പേര് പിന്നെയും മാറി. കേരൾ കാ കുമാർ. അപരിചിതർക്ക് കേരള കുമാരനെന്ന പേര് കൗതുകമായി. ഈ പേരുണ്ടായ കഥ അവരോടെല്ലാം പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ കേരള കുമാരൻ പറയുന്നു. ‘വെറുമൊരു പേരല്ലിത്, ഒരു കേരള കുമാര ചരിത്രം’.
67 വയസ്സു കഴിഞ്ഞപ്പോൾ കേരളത്തിന് ചെറുപ്പമായോ? ഇങ്ങനെ സംശയം തോന്നുന്നതിൽ അദ്ഭുതമില്ല. ഉദാഹരണത്തിന് 60 വർഷം മുൻപുള്ള മധ്യവയസ്കന്റെ ഫോട്ടോ ഒന്നു നോക്കൂ. ആ ചിത്രം ഇങ്ങനെയാകും. പ്രത്യേകിച്ചും അധ്യാപകനാണെങ്കിൽ. വെള്ള ജൂബ, വെള്ളമുണ്ട്, കട്ടിക്കണ്ണട, നരച്ച തല. വാക്കിലും നടപ്പിലും എന്തിന്, നോട്ടത്തിലും ഒരു ഭാവം. ഗൗരവം. രണ്ടാമത്തെ ചിത്രം ഇന്നത്തെ മധ്യവയസ്കന്റേതാണ്. അതേ അൻപതുകാരൻ ഇന്നാണെങ്കിൽ പല നിറത്തിലുള്ള സ്ലിം ഫിറ്റ് ഷർട്ടും ജീൻസുമിട്ട് കുട്ടപ്പനായി നടക്കുന്നു.
വീണുടഞ്ഞ സ്വപ്നം പെറുക്കിയെടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പല തവണ ലോകകപ്പ് വേദികൾ വിടേണ്ടി വന്ന മുൻഗാമികൾക്ക് തുടർ വിജയങ്ങളാൽ ദക്ഷിണ വയ്ക്കുകയാണ് പുതുതലമുറ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ജയത്തിനു മുന്നിൽ കാലിടറി വീണ് ചോക്കർ എന്ന ടാഗ് ലൈൻ ടീമിനൊപ്പം ചേർത്ത ദക്ഷിണാഫ്രിക്ക, കഴുത്തിലെ അപശകുനച്ചരട് പൊട്ടിച്ചെറിയുന്ന കാഴ്ചയാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത്. പാക്കിസ്ഥാനെതിരെ ചങ്കിടിച്ചു വീഴാതെ നേടിയ ഒരുവിക്കറ്റ് ജയം ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തോട് നീതി പുലർത്തുന്നതായിരുന്നു.
ഒക്ടോബർ 31. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനം. പൊതുപ്രവർത്തകന്റെ തിരക്കേറിയ ജീവിതത്തിൽ സ്വന്തം ജന്മദിനം ആഘോഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് സമയം കിട്ടാറില്ല. ഈ ജന്മദിനത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ ഓർമകൾ കുടുംബാംഗങ്ങളെയും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെയും തേടിയെത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിടവഴികളിൽനിന്നു പോലും ഉമ്മൻ ചാണ്ടിയുടെ പുഞ്ചിരിക്കുന്ന മുഖം മാഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്നാകട്ടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് അനേകം പേർ എത്തുന്നത് ഇന്നും തുടരുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കാൻ. ‘‘അപ്പയ്ക്കു വേണ്ടി ഇനിയെന്തെങ്കിലും കൂടി എനിക്ക് ചെയ്യാനാകുമായിരുന്നോ എന്ന സംശയത്തിലാണ് ഇപ്പോള് എന്റെ ഓരോ ദിവസവും കടന്നു പോകുന്നത്’’ എന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയ. ‘‘അപ്പയുടെ രാജകുമാരിയായാണ് എന്നെ വളർത്തിയത്. അദ്ദേഹത്തിന്റെ പാത പറ്റാവുന്നത്രയും പിന്തുടരുമെന്നും മരിയ പറയുന്നു. ഉമ്മൻ ചാണ്ടിയോടൊപ്പം കഴിഞ്ഞ ദിനങ്ങളെ ഓർക്കുകയാണ് മകൾ മരിയ ഉമ്മൻ. അതിൽ മരിയയുടെ കുട്ടിക്കാലമുണ്ട്, അപ്പയുടെ അവസാന നാളുകളിൽ ഒപ്പം നിന്നതിന്റെ ഓർമകളുണ്ട്. എന്താണ് ആ അപ്പ മക്കൾക്കായി കരുതി വച്ചത്? സ്നേഹനിധിയായ ആ പിതാവിന്റെ വിയോഗം എങ്ങനെയാണ് തരണം ചെയ്തത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് മരിയ.
ലക്നൗവിൽ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തു. ലോകചാംപ്യന്മാർക്ക് നേരെ ഇരുവരും ചേർന്ന് ഒരു ബുൾഡോസർ ഓടിച്ചതു പോലെ! എന്തുകൊണ്ടാണ് ഈ ഇന്ത്യൻ ടീം തുടർച്ചയായ ആറാം ജയവും നേടി സ്വപ്നതുല്യ പടയോട്ടം നടത്തുന്നതെന്നു ചോദിച്ചാൽ ബോളിങ് നിരയിലേക്കു കൈ ചൂണ്ടിക്കാട്ടേണ്ടിവരും. സമീപകാല ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ബോളിങ് നിര ഇത്രയും നാശവും ഭീതിയും എതിർ ടീമുകളിൽ വിതച്ചിട്ടില്ല. അവരിൽ ആരും തന്നെ എതിർടീമിന് ശ്വാസം വിടാൻ അനുവാദം നൽകുന്നില്ല. ലക്നൗവിൽ വീണ 10 ഇംഗ്ലിഷ് വിക്കറ്റുകളിൽ ഏഴും ബുമ്രയും ഷമിയും നേടി– 54 റൺസിന് ഏഴ്! ഒരു ഘട്ടത്തിൽ നാലു റൺസിന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഷമിയുടെ ബോളിങ് ഫിഗർ. ബുമ്രയോ? 5–2–17.
‘‘നീ ആ കുടിയന്റെ മോളല്ലേ’’... ഇത്തരം ചില ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ പലരുടെയും ജീവിതത്തിൽ വല്ലാത്ത മുറിവുകളായി മാറാറുണ്ട്. ചെറുപ്പ കാലം മുതൽ കേട്ടുവരുന്ന അത്തരം വാക്കുകൾ എത്രയേറെ വളർന്നാലും മനസ്സിൽ നോവായി നിലനിൽക്കും. ചെറുപ്പം മുതൽ അൻസിയയ്ക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉണ്ടായിരുന്നുള്ളൂ. കുടിയന്റെ മകൾ. ഒരിക്കൽപോലും അവൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ വാക്കുകൾ പക്ഷേ, വളർന്നിട്ടും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായി എനിക്കൊരു വ്യക്തിത്വം വേണം, ഞാൻ കുടിയന്റെ മോളല്ല എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. അതു മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ആ പെൺകുട്ടിയുടേത്. സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിനിടയിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. പക്ഷേ, ആ പോരാട്ടം അവള് അവസാനിപ്പിച്ചത് സ്വന്തമായൊരു ബിസിനസിലൂടെയാണ്. ‘ഉമ്മീസ് നാച്വറൽസ്’ എന്ന സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസ് അവളുടെ സ്വപ്നമാണ്, ആഗ്രഹവും. ഒരുകാലത്ത് 100 രൂപ കയ്യില് കിട്ടാനായി പരിശ്രമിച്ച ആ ഇരുപത്തിയാറുകാരി ഇന്നു കോടികൾ വരുമാനമുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. കുടിയന്റെ മകളെന്ന വിശേഷണം മാറ്റാനായി പ്രയത്നിച്ച ആ പെൺകുട്ടിയുടെ പോരാട്ടമാണ് ‘ഉമ്മീസ്’. ആ പോരാട്ടത്തിന്റെ നാളുകളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് അൻസിയ.
അടുത്തകാലത്ത് കണ്ണൂരിലിറങ്ങിയ കാട്ടാന കിലോമീറ്ററുകളോളം പരാക്രമം കാട്ടി പാഞ്ഞപ്പോൾ അദ്ഭുതവും ഭീതിയും നിറഞ്ഞ മനസ്സോടെയാണ് ജനം ആ വാർത്തയെ പിൻതുടർന്നത്. ചിന്നക്കനാലിൽ നിന്നു കാടുകടത്തിയ അരിക്കൊമ്പൻ കിലോമീറ്ററുകൾ താണ്ടി മടക്കയാത്ര തുടങ്ങിയപ്പോഴും പലരും അദ്ഭുതപ്പെട്ടു. എന്നാൽ ആനയെയും പുലിയെയും കാട്ടുപന്നിയെയും അതിജീവിച്ച് മലയോരത്ത് ജീവിതം കെട്ടിപ്പടുത്ത പഴയ തലമുറയ്ക്ക് ഈ ഓട്ടങ്ങൾ പണ്ടേ പരിചിതമാണ്. കാരണം കുടിയേറ്റത്തിന്റെ കാലത്ത് ആനകളുടെ സഞ്ചാരപഥങ്ങൾ കൈവെള്ളയിലെ രേഖകൾ പോലെ മനഃപാഠമായിരുന്നു അവർക്ക്. ആനകൾ ഒറ്റയ്ക്കും കൂട്ടമായും ഓടിത്തെളിഞ്ഞ താരകൾ പിന്നീട് മനുഷ്യരുടെ സഞ്ചാരപഥങ്ങളായി മാറുന്നതു കണ്ടവരാണവർ. ആ വഴികളിലൂടെയാണ് ഒരു ജനസമൂഹത്തിന്റെ ജീവിതം പതിറ്റാണ്ടുകളായി ഇന്നും പ്രയാണം തുടരുന്നത്. ഇപ്പോൾ തമിഴ്നാട്ടിലെ ഉൾക്കാടുകളിലെവിടെയോ അരിക്കൊമ്പൻ സ്വൈരവിഹാരം നടത്തുമ്പോൾ പകരക്കാരനായി പടയപ്പ മൂന്നാറിൽ പട തുടങ്ങിയിരിക്കുന്നു. പേടിപ്പിച്ചും നാശം വിതച്ചും മലയോര ജീവിതത്തെ എക്കാലവും മുൾമുനയിൽ നിർത്തിയ കാട്ടാനക്കൂട്ടങ്ങൾ ഇന്നും കൊമ്പുകുലുക്കി പാഞ്ഞുവരുമ്പോൾ, ഹൈറേഞ്ചിലെ പഴമക്കാരുടെ മനസ്സിൽ കറുപ്പും വെളുപ്പും കലർന്ന കാലത്തിന്റെ മങ്ങാത്ത കഥകൾ ഓർമകളുടെ ആനത്താരയിലൂടെ കൂട്ടത്തോടെ കാടിറങ്ങുകയാണ്.
നാമെല്ലാം ഉറക്കത്തില് സ്വപ്നം കാണുന്നവരും ഉണരുമ്പോള് ആ കണ്ട കിനാവുകളുടെ അര്ഥം എന്തെന്നോര്ത്ത് തലപുകയ്ക്കുന്നവരും ആണല്ലോ! രാത്രിയില് ഉള്ളില് തിരശീല വിടര്ത്തി അരങ്ങേറുന്ന സ്വപ്നങ്ങളെന്ന അസംബന്ധ നാടകങ്ങളെ ഉണര്വില് അൽപാൽപമായി ഓര്ത്തെടുത്ത് നമ്മള് വിസ്മയിക്കുന്നു. പകലിന്റെ ഭാരവും ജാഗ്രതയും ഒഴിഞ്ഞ ഏകാന്ത നിദ്രയില് കണ്ടതൊക്കെയും തന്റെതന്നെ ഭാവനാ സൃഷ്ടിയോ അതോ അജ്ഞാതമായ ഏതോ കേന്ദ്രങ്ങളില്നിന്നുള്ള സന്ദേശങ്ങളോ എന്ന് സംശയിക്കാത്തവര് ആരുമുണ്ടാവില്ല!. ആകാശത്തില് പറക്കുന്നതും ഉയരത്തില്നിന്ന് പിടിവിട്ട് വീഴുന്നതും മരിക്കാന് പോകുന്നതുമെല്ലാമായി എത്രയെത്ര സ്വപ്നാനുഭവങ്ങള്. ഓര്ക്കാതെ പോകുന്നവ അതിലേറെ!. സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലെ നേര്വരമ്പില് നിര്ത്തി നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വപ്നങ്ങള്ക്ക് ഒരര്ഥവും ഇല്ലെന്നു വരുമോ? മറിച്ച് എന്തെങ്കിലും ഉദ്ദേശ്യം അവയ്ക്കുണ്ടെന്ന് വന്നാലോ? മനുഷ്യവംശത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ടാകും ഈ പ്രഹേളികയ്ക്ക്.
മാന്ത്രിക വിരലുളിൽ പിറന്ന പന്തുകൾ. അവ പിഴുത വിക്കറ്റുകളിലൂടെ ഇന്ത്യയ്ക്ക് ഒരു പിടി ജയങ്ങൾ. സ്പിൻ ബോളിങ്ങിന് പുതിയ മാനങ്ങൾ സമ്മാനിച്ച ബിഷൻ സിങ് ബേദി ഇനി ഓർമത്താളുകളിൽ. 4 പതിറ്റാണ്ടു മുൻപുവരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യക്കാരൻ എന്ന നേട്ടം ബേദിയുടെ പേരിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്നും ബേദി ബാക്കിവയ്ക്കുന്നത് ഒരുപിടി റെക്കോർഡുകൾ. ഒപ്പം മറക്കാനാവാത്ത ‘ചില്ലറ’ വിവാദങ്ങളും. ലോകം കണ്ട മികച്ച ഇടങ്കയ്യൻ സ്പിന്നർമാരിൽ ഒരാളായ ബേദിയുടെ അനശ്വര ഓർമകളിലൂടെ....
‘സുഹൃത്തേ, ലോകകപ്പാണു നിങ്ങൾ താഴെയിട്ടത്’ - 1999ലെ ലോകകപ്പ് മത്സരത്തിനിടെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സിനോടു പറഞ്ഞ വാക്കുകൾ. ഗ്രൗണ്ട്: ഹെഡിങ്ലി, ഇംഗ്ലണ്ട്. മത്സരം: ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക സൂപ്പർ സിക്സ് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഗിബ്സിന്റെ (101) മികവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. ഡാരിൽ കള്ളിനൽ (51), ജോണ്ടി റോഡ്സ് (39), ലാൻസ് ക്ലൂസ്നർ (36) എന്നിവരും തിളങ്ങി. ഗാരി കിർസ്റ്റൻ 21 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ ഹാൻസി ക്രൊണ്യേ പൂജ്യത്തിനു പുറത്തായി. മറുപടിയിൽ മാർക് വോ (5), ആദം ഗിൽക്രിസ്റ്റ് (5), ഡാമിയൻ മാർട്ടിൻ (11) എന്നിവരെ നഷ്ടപ്പെട്ട് 3ന് 48ൽ ഓസീസ് പരുങ്ങി. ക്രീസിൽ റിക്കി പോണ്ടിങ്ങും ക്യാപ്റ്റൻ സ്റ്റീവ് വോയും. സമ്മർദത്തെ അതിജീവിച്ച് ഇരുവരും സ്കോർ ബോർഡ് ടോപ് ഗിയറിലാക്കി. തോറ്റാൽ ലോകകപ്പിൽനിന്ന് പുറത്താകുമെന്ന ഭീഷണി ചാടിക്കടന്ന് കംഗാരുക്കൾ കുതിച്ചു. സ്വന്തം സ്കോർ 56ൽ ക്ലൂസ്നറെ ഫ്ലിക്ക് ചെയ്യാൻ വോയുടെ ശ്രമം. മിഡ്വിക്കറ്റിലേക്കുയർന്ന പന്ത് ഗിബ്സ് അനായാസം കൈക്കലാക്കി. പക്ഷേ, മുകളിലേക്കെറിഞ്ഞ് ആഹ്ലാദം പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടെ ഗിബ്സിന്റെ വലതുകയ്യിൽ നിന്ന് പന്ത് വഴുതിപ്പോയി. സ്റ്റീവ് വോ രക്ഷപ്പെട്ടു; ഓസീസും.
പ്രധാനമന്ത്രിയുടെ കരം ഗ്രഹിച്ചപ്പോൾ ഇങ്ങനെ പറയാനാണ് കുമ്പളങ്ങിക്കാരൻ കെ.വി. പീറ്ററിന് തോന്നിയത്. ‘‘ഹാപ്പി ബർത്ത് ഡേ’’. അതു കേട്ട് നരേന്ദ്ര മോദി ചിരിച്ചു. തുടർന്ന് ഇങ്ങനെ ചോദിച്ചു. ‘‘എവിടെനിന്നു വരുന്നു’’. മോദിക്ക് ആശംസ അർപ്പിച്ച ഈ കുമ്പളങ്ങിക്കാരൻ ഒരു വള്ളംപണിക്കാരനാണ്. പ്രധാനമന്ത്രിക്ക് ആശംസ അർപ്പിക്കാൻ പീറ്ററിന് അവസരം നൽകിയത് പാരമ്പര്യമാണ്. കൊച്ചുവള്ളം നിർമാണത്തിലെ പാരമ്പര്യം. തന്റെ ജന്മദിനത്തിലാണ് ഇക്കുറി മോദി വിശ്വകർമ പുരസ്കാരം വിതരണം ചെയ്തത്. വള്ളംനിർമാണത്തിലൂടെ വിശ്വകർമ പുരസ്കാരത്തിന് അർഹരായവരിൽ പീറ്ററുമുണ്ടായിരുന്നു. പരമ്പരാഗത രീതിയിൽ കൊച്ചുവള്ളങ്ങളുണ്ടാക്കുന്ന കുമ്പളങ്ങിയിലെ ശിൽപിയായ കെ.വി. പീറ്ററിനാണ് ഇക്കുറി പുരസ്കാരം. പരമ്പരാഗത തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കു നൽകുന്ന വിശ്വകർമ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഏറ്റു വാങ്ങിയ ആ നിമിഷം മറക്കില്ലെന്നു പറയുന്നു പീറ്റർ. കൈയിൽ കിട്ടിയ തടിക്കഷ്ണത്തിൽ നിന്ന് മനക്കണക്കിന്റെ അളവുകോലിൽ, ഏതൊഴുക്കിനെയും നേരിടുന്ന വള്ളം നിർമിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തനിമ ആ നിമിഷം വാനോളം ഉയർന്നു. വേമ്പനാട്ടു കായലിലും കൈവഴികളിലും പൊഴികളിലും കാലങ്ങളായി ഓടിയെത്തുന്നതാണ് പീറ്ററിന്റെ വള്ളങ്ങൾ. ആ പീറ്ററെ പരിചയപ്പെടാം. കൂടാതെ പീറ്ററിന്റെ കൈക്കരുത്തായ വള്ളം നിർമാണ പാരമ്പര്യം എന്താണെന്നും മനസ്സിലാക്കാം.
ഉജ്വലമായ ഫോമിൽ ഈ ലോകകപ്പിൽ കളിക്കുന്നവരിൽ തന്നെ മുന്നിൽ ഇന്ത്യയോ ന്യൂസീലൻഡോ എന്നതിന് ധരംശാല ഉത്തരം നൽകി: ടീം ഇന്ത്യ തന്നെ. അഞ്ചിൽ അഞ്ചും ജയിച്ച് ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരിക്കുന്നു. ലോകകിരീടം നേടിയ 2011 ആവർത്തിക്കുമോ? ആ പ്രതീക്ഷ കൂടുതൽ ശക്തമാക്കുന്നതാണ് കരുത്തരായ കിവീസിനെതിരെയുള്ള 4 വിക്കറ്റ് ജയം. എന്തുകൊണ്ടാണ് വിരാട് കോലിയെ(95) ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്നതെന്ന് ഈ മത്സരവും തെളിയിച്ചു. എത്രയോ സമാനമായ സന്നിഗ്ധ ഘട്ടങ്ങളിൽ കിങ് കോലി ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചിരിക്കുന്നു. 49–ാം സെഞ്ചറിയിലേക്ക് 5 റൺസ് മാത്രം പിന്നിലായിരുന്നു കോലി. മാറ്റ് ഹെൻട്രിക്കെതിരെ പായിച്ച ആ ഷോട്ട് ബൗണ്ടറിക്കപ്പുറം എത്തിയിരുന്നെങ്കിൽ കോലി ലോകത്തിന്റെ നെറുകയിലാകുമായിരുന്നു! മഹാനായ സച്ചിൻ തെൻഡുൽക്കറിനൊപ്പം (49 ഏകദിന സെഞ്ചറി).
നിങ്ങള് ജീവിതത്തിൽ സ്വീകരിച്ച തെറ്റായ ഒരു തീരുമാനം, അത് എങ്ങനെയാണ് പരിഹരിച്ചത്? ശരവണ ഭവൻ എന്ന ലോകപ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസി (വിൽപനാധികാരം) എടുക്കാൻ ആഗ്രഹിക്കുന്നവരോടുള്ള നിരവധി ചോദ്യങ്ങളിൽ ഒന്നാണിത്. ഇങ്ങനെ ചോദിക്കാൻ ‘ശരവണ’യ്ക്ക് എന്താണ് കാര്യം? അതറിയണമെങ്കിൽ ഗൂഗിളിൽ ശരവണ ഭവൻ എന്നൊന്നു തിരഞ്ഞ് നോക്കൂ. അവിടെ കാണാനാവുന്നത് 'ദ് റൈസ് ആൻഡ് ഡൗണ് ഓഫ് കിങ് ഓഫ് ദോശ' (ദോശരാജാവിന്റെ ഉയർച്ചയും താഴ്ചയും) പോലുള്ള തലക്കെട്ടുകളാവും. ഒന്നുമില്ലായ്മയിൽനിന്ന് ശരവണ ഭവനെന്ന വമ്പൻ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച പി.രാജഗോപാലിന്റെ ജീവചരിത്രം എന്താണ്? ജ്യോതിഷിയുടെ വാക്കില് ഭാഗ്യം തേടി മൂന്നാം വിവാഹത്തിനു പുറപ്പെട്ട കോടീശ്വരൻ കൊലപാതകക്കേസിൽ പെടുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ദാരുണ സംഭവമാണത്.
അഞ്ചു വർഷം മുൻപാണ്. 2018 ഒക്ടോബർ 11ന്. റഷ്യയിലെ കസഖ്സ്ഥാനിൽനിന്ന് രണ്ട് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സോയൂസ് എംഎസ്–10 ദൗത്യം പറന്നുയർന്നു. യാത്രികരില് ഒരാൾ റഷ്യയുടെ അലക്സി ഒവ്ചിനിൻ. രണ്ടാമത്തെയാൾ യുഎസിന്റെ നിക്ക് ഹേഗ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. എന്നാൽ പറന്നുയർന്ന് രണ്ട് മിനിറ്റായപ്പോൾ കസഖ്സ്ഥാനിലെ ബൈക്കനൂരിലെ കൺട്രോൾ സെന്ററിൽ അപായ സന്ദേശമെത്തി. പേടകത്തെ വഹിച്ചിട്ടുള്ള സോയുസ് എഫ്ജി റോക്കറ്റിൽ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. അതിനോടകം ഭൂമിയിൽനിന്ന് 50 കിലോമീറ്റർ മുകളിലെത്തിയിരുന്നു പേടകം. അധികസമയം ആലോചിക്കാനില്ല. പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചേ പറ്റൂ! അപ്പോൾ അതിനകത്തെ യാത്രക്കാര്? ഇത്തരമൊരു സാഹചര്യത്തെപ്പറ്റി ഗവേഷകർ നേരത്തേത്തന്നെ ആലോചിച്ചിരുന്നതാണ്. അതിനാൽത്തന്നെ പേടകത്തിൽ സോയുസ് ലോഞ്ച് എസ്കേപ് സിസ്റ്റമെന്നൊരു സുരക്ഷാസംവിധാനവും ഒരുക്കിയിരുന്നു. അപകടം തിരിച്ചറിഞ്ഞയുടനെ അത് പ്രവർത്തനക്ഷമമായി. പേടകം റോക്കറ്റിൽനിന്ന് വേർപ്പെട്ടു. പേടകവും അതിനകത്തെ യാത്രികരും അതിവേഗം താഴേക്ക്. എന്നാൽ കണ്ണടച്ചു തുറക്കും മുൻപ് പേടകത്തിലെ പാരച്യൂട്ടുകൾ പ്രവർത്തനക്ഷമമായി. കസഖ്സ്ഥാനിലെ ലോഞ്ച്പാഡിനടുത്തുതന്നെ ഏതാനും കിലോമീറ്റർ മാറി പാരച്യൂട്ട് ലാൻഡ് ചെയ്തു. യാത്രികരെ ഉടനെ സുരക്ഷാമേഖലയിലേക്കു മാറ്റി, വൈദ്യസഹായം നൽകി.
ആറു മക്കളുള്ള, വളരെ ചെറുപ്പത്തിൽ തന്ന വിധവയായ സ്ത്രീ. തൂപ്പു ജോലി ചെയ്ത് തന്റെയും മക്കളുടെയും വിശപ്പകറ്റിയ യൗവനം. പറക്കമുറ്റുന്നതിനു മുൻപ് തന്നെ 3 മക്കളുടെ മരണം കൂടി കാണേണ്ടി വന്ന നിരാലംബയായ സ്ത്രീ. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാൻ പഠിക്കണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. എന്നാൽ കാലം ആ സ്ത്രീയെ കൊണ്ടുചെന്നെത്തിച്ചത് ലോകത്തിന്റെ നെറുകയിലായിരുന്നു. 98–ാം വയസ്സിൽ ഇന്ത്യയിൽ വനിതകൾക്കു നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു. ‘നഗ്നപാദയായ ചക്രവർത്തിനി’ എന്ന പേരിൽ വിദേശികൾ ആ അമ്മയെക്കുറിച്ച് പുസ്തകമെഴുതി. ഒക്ടോബർ 10ന് അന്തരിച്ച അക്ഷരമുത്തശ്ശി ചേപ്പാട് മുട്ടം പടീറ്റതിൽ കാർത്യായനിയമ്മയുടെ (101) ജീവിതം, പരാജയപ്പെട്ടു എന്നു കരുതുന്ന സകലർക്കും ഒരു മാതൃകയാണ്. ജീവിതത്തിൽ വിജയിക്കാനും സ്വപ്നങ്ങളെ സ്വന്തമാക്കാനും ‘വയസ്സ്’ ഒരു ഘടകമല്ല എന്നു തെളിയിച്ചുകൊണ്ടാണ് കാർത്യായനി അമ്മയുടെ മടക്കം.
വന്ദേഭാരത്, എക്സ്പ്രസ് ട്രെയിനുകൾ കുതിച്ചു പായുമ്പോൾ കൊച്ചി കേട്ട ആദ്യ ചൂളംവിളി 101 വയസ്സ് പിന്നിട്ടു. 1902 ജൂലൈ രണ്ടിന് ആദ്യ ചരക്കു വണ്ടിയും 16ന് യാത്ര വണ്ടിയും കൊച്ചിയിൽ എത്തി. ആദ്യ യാത്രികനായി കൊച്ചി മഹാരാജാവ് രാജർഷി രാമവർമയും. സൗത്ത്, നോർത്ത് റെയിൽവേയുടെ സ്റ്റേഷനുകൾ വരുന്നതിനു മുൻപ് കൊച്ചിക്കുണ്ടായിരുന്ന സ്റ്റേഷനിലാണ് ആദ്യമായി തീവണ്ടി കൂകിക്കിതച്ചെത്തിയത്. മദിരാശി സർക്കാരിന്റെ ഷൊർണൂർ റെയിൽ പാതയിൽ നിന്ന്, കൊച്ചിയിലേക്ക് തീവണ്ടി എത്തിക്കാൻ തന്റെ ആരാധന മൂർത്തിയുടെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിൽക്കേണ്ടി വന്ന രാജാവിന്റെ കഥ പുതുതലമുറയ്ക്ക് പരിചിതമാകണമെന്നില്ല. എറണാകുളം സൗത്ത് സ്റ്റേഷന്റെ പേര് മാറ്റി രാജർഷി രാമവർമയുടെ പേര് നൽകണമെന്ന കൊച്ചി നഗരസഭയുടെ നിർദേശത്തോടെ രാജർഷി രാമവർമ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എറണാകുളം സുഭാഷ് പാർക്കിൽ വിദൂരത്തേക്കു കണ്ണു നട്ടിരിക്കുന്ന പ്രതിമയ്ക്കപ്പുറം അദ്ദേഹം കൊച്ചിക്ക് ആരായിരുന്നു എന്നറിയേണ്ടതുണ്ട്.
ഫോർബ്സ് പ്രസിദ്ധീകരിച്ച അതിസമ്പന്നരുടെ പട്ടികയിൽ ഇക്കുറിയും ഇന്ത്യയിൽ നിന്ന് ഫാൽഗുനി നയ്യാർ ഉണ്ട്; രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്വയംസംരംഭക (richest selfmade entrepreneur in India) എന്ന പദവി കഴിഞ്ഞ വർഷത്തെപ്പോലെ നിലനിർത്തിക്കൊണ്ട്. ലോകത്തെ പത്താമത്തെ അതിസമ്പന്നയായ സ്വയംസംരംഭകയും അവർ തന്നെ. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി എന്ന പിടിവാചകം നന്നായി യോജിക്കുന്ന ഈ അറുപത്തിയൊന്നുകാരിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേഴ്സനൽ കെയർ ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘നൈകാ’യുടെ സ്ഥാപക.
തന്റെ മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതിയുടെ പ്രധാന ഫയലിൽ ഒപ്പു വച്ചു. ആ സമയംതന്നെമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മൂന്നാറിൽ സമ്മർ കാസിൽ റിസോർട്ട് ഇടിച്ചു നിരത്തി. കടുംപിടുത്തക്കാരനായ അച്യുതാന്ദനെ മാരാരിക്കുളത്ത് തോൽപിച്ചത് പാർട്ടി നേതാക്കളാണെന്ന് സിപിഎം തന്നെയാണ് കണ്ടെത്തിയത്. പക്ഷേ 5 വർഷങ്ങൾക്കു ശേഷം മലമ്പുഴയിൽ നിന്നു ജയിച്ച അച്യുതാനന്ദനെ സമൂഹം വിഎസ് എന്നു വിളിച്ചു. കുട്ടനാട്ടിൽ പാടത്തു നട്ട വാഴകൾ വെട്ടിനിരത്തുന്ന അച്യുതാന്ദനെ കണ്ടു ഭയന്നവർതന്നെ ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കുന്ന വിഎസിനെ കണ്ടു, വിതുമ്പി. മലമ്പുഴ മണ്ഡലത്തിലെ പെരുവെമ്പിൽ പ്രചാരണത്തിനിടെ ‘വരൂ വരൂ’ എന്നു പറഞ്ഞു കൈനീട്ടിയ വിഎസിനെ കണ്ട് ചില കുട്ടികൾ കരഞ്ഞു.
ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യുടെ നാലാം മൽസരം ഒടുവിൽ വിരാട് കോലിയും ബംഗ്ലാദേശും തമ്മിലുളള പോരായി മാറിപ്പോയി. ഇന്ത്യയുടെ ജയമാണോ കോലിയുടെ സെഞ്ചുറിയാണോ ആദ്യം സംഭവിക്കുക എന്നതു മാത്രമായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ തിരതല്ലിയ ചോദ്യം. രണ്ടും ഒരുമിച്ചു സംഭവിച്ചപ്പോൾ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം അക്ഷരാർഥത്തിൽ ഇരമ്പി. തുടർച്ചയായ നാലാം വിജയത്തിലൂടെ ടീം ഇന്ത്യ പ്രതീക്ഷ കാക്കുന്ന മിന്നും പ്രകടനം തുടരുന്നു.
അവർ തമ്മിൽ പരിചയപ്പെട്ടത് 41 വർഷം മുൻപാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോൾ 35 വർഷമായി. 29 വർഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. അവശ്യഘട്ടങ്ങളിൽ ഡൽഹിയിൽ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തിൽ വി.എസ്.അച്യുതാനന്ദൻ യച്ചൂരി പക്ഷത്തും. ഡൽഹിയിൽ വിഎസ് യച്ചൂരിപക്ഷത്തും കേരളത്തിൽ യച്ചൂരി വിഎസ് പക്ഷത്തുമെന്നു മാറ്റിപ്പറഞ്ഞാലും തെറ്റല്ല. അതിലെ നഷ്ടലാഭങ്ങൾ ഇരുവരും നോക്കിയിട്ടുണ്ടാവില്ല. നോക്കിയാൽപ്പിന്നെ അതിനെ സൗഹൃദമെന്നു വിളിക്കാനാവില്ലല്ലോ. വിഎസുമായുള്ള ബന്ധത്തിന്റെ ചരിത്രം യച്ചൂരി വിശദമായി ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. ഏതാനും വർഷം മുൻപത്തെ ആ വർത്തമാനത്തിൽ യച്ചൂരി പറഞ്ഞത് ഇതാണ്:
കേരളത്തെ മാറ്റിയ ഒരു സമരം 100 വർഷങ്ങൾ പിന്നിടുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി തുടങ്ങിയ സമരം. പിന്നീട് നാടിന്റെ സാമൂഹിക സമത്വത്തിനായി തുടർന്ന സമരം. അനീതിക്കെതിരെ ചൂണ്ടിയ വിരൽ. അഴിമതിക്കെതിരെ ഉയർന്ന ശബ്ദം.
നാലായിരത്തിലേറെ സ്വർണ ഖനികളാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിലുള്ളത്. ഇത് ഔദ്യോഗിക കണക്ക്. ചതുരശ്ര കിലോമീറ്ററിന് എത്ര എണ്ണം എന്നു കണക്കാക്കിയാൽ ലോകത്തിൽ ഏറ്റവുമധികം സ്വർണഖനികളുള്ള രണ്ടാമത്തെ രാജ്യമാണ് സിംബാബ്വെ. 2021 ഡിസംബറിൽ മാത്രം അവിടെ ഉൽപാദിപ്പിക്കപ്പെട്ടത് 31,474 കിലോഗ്രാം സ്വർണമാണ്. തീർന്നില്ല. വജ്രഖനികളാലും സമ്പന്നമാണ് സിംബാബ്വെ. വജ്രത്തിലൂടെ പ്രതിവർഷം 100 കോടി ഡോളറിന്റെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊന്നും പോരാതെ പ്ലാറ്റിനം, ക്രോമൈറ്റ്, കൽക്കരി തുടങ്ങി നാൽപതോളം ധാതുക്കളാലും സമ്പന്നമാണ് സിംബാംബ്വെ. ഇതിനെല്ലാം ഒരു ഇന്ത്യൻ ബന്ധമുണ്ടായിരുന്നു. അടുത്തിടെ, കൃത്യമായി പറഞ്ഞാൽ 2023 സെപ്റ്റംബർ 29ന്, ആ ബന്ധം വിച്ഛേദിക്കപ്പെട്ടു, ഒരു മരണത്തിലൂടെ! ഇന്ത്യൻ ശതകോടീശ്വരന് ഹർപൽ രൺധാവയും അദ്ദേഹത്തിന്റെ 22 വയസ്സുള്ള മകനും സിംബാബ്വെയിൽ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെ മാത്രമേ ബിസിനസ് ലോകത്തിന് കേൾക്കാനായുള്ളൂ. സിംബാബ്വെയിലെ സ്വർണവും വജ്രവും അപൂര്വ ധാതുക്കളുമെല്ലാം ഖനനം ചെയ്തെടുത്ത് ശുദ്ധീകരിച്ച് ലോകവിപണിയിലെത്തിച്ചിരുന്ന ശതകോടീശ്വരനാണ് മരിച്ചത്.
2040 നുള്ളിൽ ചന്ദ്രനിൽ വീട് നിർമിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ എങ്ങനെ വീട് പണിയുമെന്ന് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരമാണ് ഭാവിയുടെ ടെക്നോളജിയായ ത്രീഡി പ്രിന്റിങ്. ത്രീഡി പ്രിന്റർ ചന്ദ്രനിലേക്ക് എത്തിച്ചതിനു ശേഷം കെട്ടിടം പണിയാനാണ് നാസയുടെ പദ്ധതി. കെട്ടിടനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാകും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുക. ഭാവിയുടെ ഈ സാങ്കേതികവിദ്യ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ കെട്ടിടം തിരുവനന്തപുരം പിടിപി നഗറിലുള്ള കേരള സംസ്ഥാന നിർമിതികേന്ദ്രത്തിലാണുള്ളത്. ചെന്നൈ ഐഐടി, മുംബൈ എന്നിവിടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ നിർമിച്ച ‘ത്വസ്ഥ’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഉദ്യമത്തിനുപിന്നിൽ. ഇതിനുപിന്നിൽ മലയാളികളാണ് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് സ്വദേശി വി.എസ് ആദിത്യയാണ് ഇതിന്റെ സാരഥി. കൂടെ മലയാളിയായ പ്രവീൺ നായരുമുണ്ട്. ‘അമേസ് 28’ എന്നുപേരിട്ട ഈ കെട്ടിടത്തെക്കുറിച്ചും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.
നടി നയൻതാരയും യുകെ പ്രഥമ വനിത അക്ഷത മൂർത്തിയും തമ്മിൽ എന്താണു സാമ്യം? പച്ചയും പിങ്കും നിറങ്ങൾ ഒരുമിച്ചണിയാൻ ധൈര്യമുള്ളവർ! ഇരുവരുടെയും ഫാഷൻ സെൻസ് കൃത്യവും മികവുറ്റതും! ബോളിവുഡ് ചിത്രം ‘ജവാനി’ലെ ഗാനരംഗത്തിൽ പച്ച സെക്വിൻഡ് സ്കർട്ടും ബ്രൈറ്റ് പിങ്ക് ഷർട്ടും ധരിച്ച് നയൻസ് ചുവടുവയ്ക്കുന്നതിനും മാസങ്ങൾക്കു മുമ്പേ, ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭർത്താവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനൊപ്പമെത്തിയ അക്ഷതയുടെ വസ്ത്രങ്ങൾ മാധ്യമ ശ്രദ്ധയാകർഷിച്ചു – പച്ച നിറത്തിലുള്ള ലൂസ് ഫിറ്റ് പാന്റും പിങ്ക് ഷർട്ടും!
ബസിൽ യാത്ര ചെയ്യുമ്പോഴാണ് ആ ആലില കെ.ബിനു എന്ന അധ്യാപകന്റെ മടിയിലേക്ക് വീണത്. ഇല വന്ന വഴിയിലേക്ക് നോക്കിയ ബിനുവിന്റെ കണ്ണിൽ ആ ആൽമരം. അതു കണ്ട് അധ്യാപകന്റെ കണ്ണു നിറഞ്ഞു. ഒരു നിധി പോലെ ആ ആലില മാഷ് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആൽമരത്തിന്റെ സമ്മാനമായി. എന്തിനാണ് ബിനുവിനോട് കല്ലാൽ നന്ദി പറഞ്ഞത്? ആ കഥ ഇങ്ങനെയാണ്.
117 പന്തുകൾ ബാക്കി നിൽക്കെയാണ് ചിരകാല വൈരികളായ പാക്കിസ്ഥാനെ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ 7 വിക്കറ്റിന് തച്ചുതകർത്തത്. ട്വന്റി20 മത്സരത്തിൽ ഒരു ടീമിന് ആകെ ലഭിക്കുന്നത് 120 പന്താണെന്ന് ഓർമിക്കണം. അഹമ്മദാബാദിൽ പാക്കിസ്ഥാനുമേൽ ആധികാരിക വിജയത്തിന് ശേഷം ഇന്ത്യ അവശേഷിപ്പിച്ചത് ഇതിൽ നിന്ന് 3 പന്ത് മാത്രം കുറച്ച് 117 പന്തുകളാണ്. ഇന്ത്യയോടേറ്റ ഈ വൻ പരാജയം പാക്കിസ്ഥാനെ ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങളിലും പിന്തുടരുമെന്നതിൽ സംശയമില്ല. കളിയുടെ ഒരു മേഖലയിലും പാക്ക് ടീം ഇന്ത്യയുടെ അയലത്തുപോലും എത്തിയില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആർത്തലച്ച ഒരു ലക്ഷത്തിലേറെ ക്രിക്കറ്റ് ആരാധകരെ ഈ വിജയം സന്തോഷിപ്പിച്ചിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ, അവരെ തൃപ്തിപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ഉത്തരം സുഖകരമാകില്ല. ഇന്ത്യ–പാക്ക് മത്സരങ്ങളിലെ നാടകീയതകളും ത്രസിപ്പിക്കുന്ന നിമിഷങ്ങളും പ്രതീക്ഷിച്ചെത്തിയ അവർ നിരാശരായിരിക്കാനാണ് സാധ്യത. സംഭവിച്ചത്, കളിയുടെ എല്ലാ മേഖലകളിലും പൂർണ ആധിപത്യം ഉറപ്പാക്കി തികച്ചും ഏകപക്ഷീയമായി ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു.
‘ഒരു യാത്രയുടെ അന്ത്യം’ പഴയൊരു കെ.ജി.ജോർജ് ചിത്രത്തിന്റെ പേരാണിത്. യാത്ര എത്ര മനോഹരമായാലും അന്ത്യം അസുഖകരമായാൽ പിന്നീടാ യാത്ര എന്നേക്കും അശുഭയാത്രയാണ്. നിയന്ത്രണം വിട്ടു കൊക്കയിൽ പതിക്കാതെ, സഹജീവികൾക്ക് അലോസരമാകാതെ സുന്ദരമായി ശാന്തമായി പടിയിറങ്ങാനാകുന്നത് യാത്രയെ പ്രിയാനുഭൂതിയാക്കും. ഇവിടെയാണ് ഹോസ്പിസ് കെയർ എന്ന സങ്കൽപത്തിനു പ്രസക്തി. ഒക്ടോബർ 14– ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ഡേ. ജീവിതാന്ത്യത്തിൽ മികച്ച പരിചരണം നേടുന്ന ഇടത്തേക്ക് മാറുന്നതിൽ സമൂഹത്തിനുള്ള മുൻവിധി എത്രയെന്ന് പോയ മാസമാണ് നമ്മൾ കണ്ടത്. അതുല്യ സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തോടെ. അദ്ദേഹത്തിന്റെ അന്ത്യയാത്ര സംബന്ധിച്ച ചെറുതാണെങ്കിലും ഒരു വിവാദമുണ്ടായതും യാദൃശ്ചികമാകാം. കൊച്ചിയിലെ വയോജനകേന്ദ്രത്തിൽ അദ്ദേഹം മരിച്ചു എന്നറിഞ്ഞതോടെ കുടുംബം അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു എന്ന് ചില ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നു. എന്നാൽ കെ.ജി. ജോർജ് സ്വയം തീരുമാനിച്ചാണ് വയോജന കേന്ദ്രം സ്വീകരിച്ചതെന്ന സത്യം എത്ര പേർക്കറിയാം. സത്യം അങ്ങനെയാണ്. കുടുംബാംഗങ്ങൾ അക്കാര്യം സ്ഥിരീകരിച്ചതുമാണ്. കാലം മാറുന്നത് വിമർശകർ അറിഞ്ഞു കാണില്ല. വിദേശ രാജ്യങ്ങളിലൊക്കെ ഹോസ്പിസ് കെയർ ബുക്ക് ചെയ്യുന്നത് വയോജനങ്ങൾ നേരിട്ടാണ്. അവിടെയാർക്കും ആരെയും ആശ്രയിക്കാൻ താൽപര്യമില്ല. വയോജനങ്ങൾക്കായാലും മക്കൾക്ക് ആയാലും. ഹോസ്പിസ് കെയർ അഗതി മന്ദിരങ്ങളല്ല. മറിഞ്ഞ വയോജനങ്ങൾ ഇഷ്ടപ്പെടുന്ന ഇടമാണ്. ലോകത്തിൽ വ്യാപകമാകുന്ന ഹോസ്പിസ് കെയർ എന്താണെന്നു നോക്കാം ?എങ്ങനെയാണ് ഈ ജീവിതം
അഞ്ചാം വയസ്സിൽ തുണൈവൻ (1969) എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശ്രീദേവിയെത്തുന്നത്. അന്ന് പ്രായം അഞ്ചു വയസ്സ്. അതിനു മുൻപും ചെറു വേഷങ്ങളിൽ ശ്രീദേവിയെ പ്രക്ഷകർ കണ്ടിരുന്നു. എന്നാൽ തുണൈവരിലാണ് ആദ്യമായി ഒരു പ്രധാന ബാലതാര വേഷത്തിലെത്തുന്നത്. മരണം നടന്ന് അഞ്ചുവർഷത്തിനു ശേഷവും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. 1976–77 ആയപ്പോഴേക്കും ചലച്ചിത്രപ്രേമികൾക്ക് പരിചിതമായി ശ്രീദേവിയുടെ മുഖം. 1980 കളിൽ നായികാ വേഷങ്ങൾ ചെയ്തു തുടങ്ങിയ അവർ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തിരക്കുള്ള നടിയായി മാറാൻ അധികം സമയമെടുത്തില്ല. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2013 ൽ രാജ്യം പദ്മശ്രീ നൽകി ശ്രീദേവിയെ ആദരിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലയിൽ പ്രശംസകൾ ഏറ്റുവാങ്ങുമ്പോഴും മറുവശത്ത് വിവാദങ്ങള് ശ്രീദേവിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ വലിയ വിവാദങ്ങളിലൊന്ന് നിർമാതാവായ ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. ആദ്യഭാര്യയെ ഉപേക്ഷിച്ചാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. ഇപ്പോൾ ശ്രീദേവി വീണ്ടും വിവാദങ്ങളിൽ നിറയുന്നതും ബോണി കപൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ്.
ഗുജറാത്തിലെ ഏറ്റവും വലിയ നഗരം, ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളിൽ പ്രധാനി, രാഷ്ട്രീയ പ്രധാന്യമുള്ള നഗരം തുടങ്ങി അഹമ്മദാബാദിന് വിശേഷണങ്ങൾ ഏറെയാണ്. പക്ഷേ, ആദ്യമായി ഇവിടെ വരുന്ന ഒരാൾക്ക് അഹമ്മദാബാദ് ഒരു ‘പാൻ ഇന്ത്യൻ’ നഗരമാണ്. തെരുവുകച്ചവടക്കാരൻ മുതൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരുമുൾപ്പെടെ പാൻ ചവയ്ക്കുന്ന നഗരം! വടക്കൻ കേരളത്തിലെ മിൽമ ബൂത്തുകൾ കണക്കെ മുക്കിനും മൂലയ്ക്കും പാൻ മസാല വിൽക്കുന്ന പാൻ ബൂത്തുകൾ അഹമ്മദാബാദിലുണ്ട്. മദ്യനിരോധനം നിലനിൽക്കുന്നതിനാലാവാം പാൻ മസാലയിൽ ആശ്രയം കണ്ടെത്താൻ ഇവിടുത്തുകാർ ശ്രമിച്ചത്. ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോൾ ചവയ്ക്കാൻ ജീരകത്തിനു പകരം ഇവിടെ ലഭിക്കുന്നത് വിവിധ രുചികളിലുള്ള പാൻ മസാല പാക്കറ്റുകളാണ്. പക്ഷേ, ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കാൻ തീരുമാനിച്ചതോടെ ഈ പാൻ മുഖം മറച്ചുപിടിക്കാൻ അഹമ്മദാബാദ് തീരുമാനിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന – സമാപന മത്സരങ്ങള്ക്ക് വരെ വേദിയാകുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പാൻ മസാല വിൽക്കുന്നതും പാൻ ചവച്ചുതുപ്പുന്നതും കർശനമായി നിരോധിച്ചു.
ഹാങ്ചോ ഏഷ്യൻ ഗെയിംസും കഴിഞ്ഞു സുവർണ മെഡലും അണിഞ്ഞു ജന്മനാട്ടിൽ പറന്നിറങ്ങിയതിനു പിന്നാലെ ഹോക്കി താരം പി.ആർ.ശ്രീജേഷ് വാട്സാപ്പിലൊരു സ്റ്റാറ്റസ് ഇട്ടു– ഉറ്റസുഹൃത്തായ സഹതാരം അമിത് രോഹിദാസ് ഒഡീഷ മുഖ്യമന്ത്രിയിൽനിന്ന് ഒന്നരക്കോടി രൂപയുടെ പാരിതോഷികം ഏറ്റുവാങ്ങുന്ന ചിത്രം. സുഹൃത്തിന്റെ അഭിമാനനിമിഷം ഒരു ഓർമപ്പെടുത്തൽ എന്ന നിലയ്ക്കു കൂടിയാണു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന ശീലമില്ലാത്ത താൻ വാട്സാപ്പിൽ ഇട്ടതെന്നു ശ്രീജേഷ്. ഒരു ഒളിംപിക് വെങ്കലവും രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണവുമുൾപ്പെടെ എണ്ണിയാൽ തീരാൻ ഏറെ സമയമെടുക്കുന്ന മെഡൽ ശേഖരത്തിനു മുന്നിലിരുന്ന് ഇന്ത്യൻ ഹോക്കിയുടെ കാവലാളായ പി.ആർ.ശ്രീജേഷ് ‘മനോരമ ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.
ക്രിക്കറ്റ് ആരാധകർ ലോകകപ്പ് ഫൈനലിനെക്കാൾ ആവേശത്തോടെ ഉറ്റുനോക്കുന്നൊരു മത്സരമുണ്ട്. ലോകക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുന്ന ഒക്ടോബർ പതിനാലിലെ മത്സരമാണത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആവേശക്കാഴ്ച്ചകൾ കാത്തിരിക്കുന്നവർക്ക്, മുൻ ലോകകപ്പുകളിലെ ഇതുവരെയുള്ള ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളിലെ സുവർണ നിമിഷങ്ങളിലൂടെ ഒരു യാത്ര...
2011ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഇത്തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിലും ഒരു സമാന ഘടകമുണ്ടായിരുന്നു. സമ്മർദമേറുന്ന മത്സര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന മനസ്സുറപ്പിന്റെ വിജയ പാഠങ്ങൾ ഇരു ടീമുകളെയും പഠിപ്പിച്ചത് ഒരേ വ്യക്തിയാണ്; ദക്ഷിണാഫ്രിക്കക്കാരനായ പാഡി അപ്റ്റൺ. രണ്ടു ടീമുകളിലും സപ്പോർട്ടിങ് സ്റ്റാഫിന്റെ ഭാഗം. പ്രതീക്ഷകളുടെ അമിത ഭാരവുമായി സ്വന്തം മണ്ണിൽ വീണ്ടുമൊരു ലോകകപ്പ് പോരാട്ടത്തിനായി ഇന്ത്യ ഇറങ്ങുമ്പോൾ ടീം ഇത്തവണ മിസ് ചെയ്യുന്നതും അത്തരമൊരു മാനസിക പരിശീലകന്റെ അഭാവമാണ്. ലോകകപ്പ് പോലുള്ള വൻ മത്സര വേദികളിൽ കളി മികവ് മാത്രമല്ല, അസാമാന്യമായ സമ്മർദം കീഴടക്കാനുള്ള മനസ്സുറപ്പും കൂടി വേമെന്നത് ഇന്ത്യയുടെ തന്നെ മുൻകാല പ്രകടനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ ഏറെക്കുറെ ഫ്ലാറ്റ് പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്താൻ കഴിയുമായിരുന്ന ഏക അഫ്ഗാൻ ബൗളർ റാഷിദ് ഖാനായിരുന്നു. പക്ഷേ പവർ പ്ലേയിൽ ബൗൾ ചെയ്യാനുള്ള തന്റെ വിമുഖത ഈ കളിയിലും അഫ്ഗാനിസ്ഥാന്റെ ഈ മുൻനിര ബൗളർ തുടർന്നു. സമീപകാലത്ത് റാഷിദ് ബൗൾ ചെയ്ത 81 ഓവറിൽ വെറും രണ്ട് ഓവറാണ് പവർപ്ലേ ഘട്ടത്തിലേത്. ഒടുവിൽ പവർപ്ലേ ഒരു ബൗളർക്ക് ഉയർത്തുന്ന വെല്ലുവിളി കഴിഞ്ഞ് പതിനഞ്ചാം ഓവറിൽ റാഷിദ് പന്തെടുത്തപ്പോൾ കളി ഏതാണ്ട് കഴിഞ്ഞിരുന്നു. ജയിക്കാൻ ഇന്ത്യയ്ക്കു തുടക്കത്തിൽ വേണ്ടിയിരുന്ന 5.46 റൺ റേറ്റ് അപ്പോൾ 4.11 ആയി കുപ്പു കുത്തിക്കഴിഞ്ഞു. ഒക്ടോബർ 11ലെ മത്സരത്തിൽ വീണ ഇന്ത്യയുടെ രണ്ടു വിക്കറ്റും ഈ ലോകോത്തര സ്പിന്നർക്കായിരുന്നു എന്നതു ശരി. പക്ഷേ, രോഹിത് ശർമ എന്ന അതിവേഗ തീവണ്ടി അപ്പോഴേക്കും വിജയം എന്ന ലക്ഷ്യത്തിൽ ഇന്ത്യ വളരെ, വളരെ നേരത്തേ എത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആ കുതിപ്പിൽ എന്തെല്ലാം റെക്കോർഡുകളാണ് രോഹിത് (84 പന്തിൽ 131) കടപുഴക്കിയത്! രോഹിത് എന്ന ക്യാപ്റ്റന്റെയോ ബാറ്ററുടെയോ മികവ് കരിയറിന്റെ തുടക്കം മുതൽ ആരും ചോദ്യം ചെയ്തിട്ടില്ല. ക്രിക്കറ്റിന്റെ മർമം ടെസ്റ്റ് ക്രിക്കറ്റ് ആണെന്നു വിലയിരുത്തുന്നവർ രോഹിത്തിനെ എക്കാലത്തെയും മികച്ച ഇന്ത്യൻ ക്രിക്കറ്റർമാരുടെ പട്ടികയിൽ പെടുത്തുമോ എന്നു സംശയിക്കും. പക്ഷേ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്മാരായ ഏകദിനക്രിക്കറ്റർമാരുടെ പട്ടികയിൽ രോഹിത് ശർമയ്ക്ക് തീർച്ചയായും ഇടമുണ്ടെന്ന് അവിസ്മരണീയമായ ആ ഇന്നിങ്സിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു.
വഴിതെറ്റി വനത്തിൽ അകപ്പെട്ട് പോകുന്നവർ ഒട്ടേറെയാണ്. എന്നാൽ, നാളുകൾ പോകെപ്പോകെ, ജീവിക്കുന്ന വീടും പരിസരവും കാടിനുള്ളിൽ ഒറ്റപ്പെട്ടാൽ എന്താകും അവസ്ഥ! ഇത് കഥയല്ല, ജീവിതമാണ്. കുറച്ചു നാളുകൾക്ക് മുൻപു വരെ എരുമേലി മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്തെ വനാതിർത്തിയോട് ചേർന്ന ഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ താമസമുണ്ടായിരുന്നു. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് അവിടെ അവശേഷിക്കുന്നത് ഒരേഒരു കുടുംബം മാത്രമാണ്. എഴുപ്ലാക്കൽ ബെന്നിക്കും കുടുംബത്തിനും കൂട്ടായി അയൽവാസികൾ ആരും തന്നെ ഇപ്പോഴില്ല. കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങൾ ചേക്കേറിത്തുടങ്ങിയതോടെ ഇവിടെയുണ്ടായിരുന്ന പലരുടെയും ഉപജീവനം അവതാളത്തിലായി. ഇതോടെയാണ് ഇവിടെ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. എന്നാൽ, കൃഷിയിടത്തിന്റെ അതിരുകളും പിന്നിട്ട് വീട്ടു പരിസരങ്ങളിലേക്കും വന്യമൃഗങ്ങൾ എത്തിത്തുടങ്ങിയതോടെ ഇവിടെ അവശേഷിച്ചിരുന്ന പലരും ഇവിടം വിടുകയായിരുന്നു. ആയുഷ്കാല സമ്പാദ്യങ്ങളായ വീടും പുരയിടവുമെല്ലാം ഉപേക്ഷിച്ചായിരുന്നു ഇവരുടെ മലയിറക്കം.
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ കരുത്തരായ ഓസീസിനെ ആറു വിക്കറ്റിന് കീഴടക്കി പ്രതീക്ഷാ നിർഭരമായ ലോകകപ്പ് പടയോട്ടത്തിന് ഇന്ത്യ തുടക്കമിട്ടു. ഈ വർഷം തന്നെ ഇരു ടീമുകളും ഇവിടെ ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയക്കായിരുന്നു വിജയം. 21 റൺസിന് ഇന്ത്യയെ ഓസീസ് കീഴടക്കിയപ്പോൾ തിളങ്ങിയത് അവരുടെ ലെഗ് ബ്രേക്ക് ബൗവറായ ആഡം സാംപയാണ്. ഇന്ത്യയുടെ നാല് വിക്കറ്റ് സാംപ വീഴ്ത്തി. ഇന്നലെ അതേ സാംപ തീർത്തും നിറം മങ്ങി.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ കരുത്തരായ ഓസീസിനെ ആറു വിക്കറ്റിന് കീഴടക്കി പ്രതീക്ഷാ നിർഭരമായ ലോകകപ്പ് പടയോട്ടത്തിന് ഇന്ത്യ തുടക്കമിട്ടു. ഈ വർഷംതന്നെ ഇരു ടീമുകളും ഇവിടെ നേരത്തേ ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. 21 റൺസിന് അന്ന് ഇന്ത്യയെ ഓസീസ് കീഴടക്കിയപ്പോൾ തിളങ്ങിയത് അവരുടെ ലെഗ് ബ്രേക്ക് ബൗളറായ ആഡം സാംപ. ഇന്ത്യയുടെ നാലു വിക്കറ്റ് അന്ന് സാംപ വീഴ്ത്തി. എന്നാൽ ചെന്നൈയിൽ ഒക്ടോബർ എട്ടിനു നടന്ന മത്സരത്തിൽ അതേ സാംപ തീർത്തും നിറം മങ്ങി. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റിൽ സാംപയിലായിരുന്നു ഓസീസ് പ്രതീക്ഷ. ക്രിക്കറ്റ് എപ്പോഴും ഒരു മൈൻഡ് ഗെയിം കൂടിയാണ്. കെ.എൽ. രാഹുൽ സാംപയെ ഒരു ഓവറിൽ 13 റൺസിന് തൂക്കിയടിച്ചു. അതോടെ ബൗളർക്ക് തിരിച്ചുവരാനായില്ല. ഇന്ത്യൻ സ്പിൻ ത്രയം അരങ്ങുവാണ കളിയിൽ സാംപ എട്ട് ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഒറ്റവിക്കറ്റില്ല. സാംപയെ അപേക്ഷിച്ച് റൺസ് നിയന്ത്രിച്ച് ഏറിഞ്ഞെങ്കിലും ഗ്ലെൻ മാക്സ്വെല്ലിനും വിക്കറ്റില്ല.
മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ പേര് ഇറാൻ ഭരണകൂടത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. തല മറയ്ക്കും വിധം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതകാര്യ പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടി. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മഹ്സ അമിനീയുടെ മരണം കൊളുത്തിയ തീജ്വാല ഇറാനിൽ ആളിപ്പടർന്നു. ഇറാനിൽ ഉടനീളം നടന്ന പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. മഹ്സയുടെ മരണത്തിന് 2023 ൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ്, ഹിജാബിന്റെ പേരിൽ പതിനാറുകാരി അർമിത ഗെരാവന്ദിനെ ട്രെയിനിൽ വച്ച് പൊലീസ് ആക്രമിച്ചുവെന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്. വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് രാജ്യം പോകാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് അർമിതയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കെയാണ് ആ വാർത്ത വരുന്നത്; ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരിൽ ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം! മഹ്സ അമീനിയുടെ പേരിൽ നടന്ന പ്രക്ഷോഭത്തിനുള്ള അംഗീകാരം കൂടിയാണ് നർഗീസിനുള്ള പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പേരിലാണ് ആ പ്രക്ഷോഭം അറിയപ്പെട്ടത്.
അതൊരു കാഴ്ചയായിരുന്നു. കഥകളിൽ മാത്രം കേട്ടിട്ടുള്ളത്. കഥ കേൾക്കുമ്പോഴും ഇതു കെട്ടുകഥയാണെന്ന് വിശ്വസിച്ചവരാണ് ഏറെയും. ആ സ്വപ്നം കൊച്ചിയുടെ ആകാശത്ത് യാഥാർഥ്യമായി. ഒരാൾ പ്രത്യേക ഉടുപ്പിട്ടു. കൊച്ചിയുടെ ആകാശത്തു കൂടി പറന്നു നടന്നു. നിന്ന നിൽപ്പിൽ ആ മനുഷ്യൻ വാനിലേക്ക് ഉയരുന്നത് അവർ കണ്ടു. നാട്ടുകാർ അദ്ദേഹത്തെ പറക്കും മനുഷ്യൻ എന്നു വിളിച്ചു. വെള്ളിത്തിരയിലെ അയൺമാൻ മുന്നിൽ വന്നുനിന്ന പോലെ. കൊക്കൂൺ എന്ന സൈബർ സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി പൊലിസാണ് പറക്കുംമനുഷ്യനെ അവതരിപ്പിച്ചത്. യുകെ സ്വദേശിയായ ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബട്ട് ജോൺസാണ് ജെറ്റ് സ്യൂട്ട് അണിഞ്ഞു പറന്നത്. ആ പറക്കൽ ഒന്നു കണ്ടാലോ! പറക്കുംമനുഷ്യന്റെ ‘കൊച്ചിപ്പറക്കൽ’ പകർത്തിയ മലയാള മനോരമ പിക്ചർ എഡിറ്റർ ഇ.വി. ശ്രീകുമാർ എടുത്ത ചിത്രങ്ങൾ കാണാം.
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള 9 മൈതാനങ്ങളിൽ പറന്നു നടന്ന് കളിക്കേണ്ട ടീം ഇന്ത്യയുടെ ആദ്യ മത്സരത്തിന് നാളെ ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയം വേദിയാകും. കന്നി അങ്കത്തിൽ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇതുവരെ നടന്നിട്ടുള്ള ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങളെല്ലാം അവസാനിച്ചിട്ടുള്ളത് എന്തെങ്കിലുമൊക്കെ സവിശേഷ മുദ്രകൾ പതിപ്പിച്ചുകൊണ്ടാണ്. ഇവിടേക്ക് ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും പരസ്പരം ഏറ്റുമുട്ടാനെത്തുമ്പോൾ എന്തെല്ലാമാകും കാണേണ്ടിവരിക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. 1987 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയായ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഓസിസ് സ്വന്തമാക്കിയ വിജയത്തിനും 1986ല് സമനിലയിൽ പിരിഞ്ഞ ടെസ്റ്റ് മത്സരത്തിനുമൊക്കെ സാക്ഷിയായത് ഇതേ സ്റ്റേഡിയമാണ്. ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങൾക്ക് എപ്പോഴും കുറച്ച് ചൂട് കൂടുതലാണ്. മത്സരം ചെന്നൈയിലാണ് നടക്കുന്നതെങ്കിൽ അതിന്റെ ചൂട് വീണ്ടും ഉയരും. ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി20 ആയാലും ഇവിടുത്തെ തീപാറുന്ന കാലാവസ്ഥയില് അവസാന നിമിഷം വരെ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കാണാന് കഴിയൂ. ഓരോ കളിയുടെയും വിധി നിർണയിക്കുന്നതിൽ ഭാഗ്യനിർഭാഗ്യങ്ങളുടെ ചാഞ്ചാട്ടങ്ങളും വലിയ പങ്ക് വഹിക്കാറുണ്ട്.
നടി നയൻതാരയും യുകെ പ്രഥമ വനിത അക്ഷത മൂർത്തിയും തമ്മിൽ എന്താണു സാമ്യം? പച്ചയും പിങ്കും നിറങ്ങൾ ഒരുമിച്ചണിയാൻ ധൈര്യമുള്ളവർ! ഇരുവരുടെയും ഫാഷൻ സെൻസ് കൃത്യവും മികവുറ്റതും! ബോളിവുഡ് ചിത്രം ‘ജവാനി’ലെ ഗാനരംഗത്തിൽ പച്ച സെക്വിൻഡ് സ്കർട്ടും ബ്രൈറ്റ് പിങ്ക് ഷർട്ടും ധരിച്ച് നയൻസ് ചുവടുവയ്ക്കുന്നതിനും മാസങ്ങൾക്കു മുമ്പേ, ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭർത്താവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനൊപ്പമെത്തിയ അക്ഷതയുടെ വസ്ത്രങ്ങൾ മാധ്യമ ശ്രദ്ധയാകർഷിച്ചു – പച്ച നിറത്തിലുള്ള ലൂസ് ഫിറ്റ് പാന്റും പിങ്ക് ഷർട്ടും! താരസമ്പന്നമായ ആഘോഷരാവുകളിലല്ല, അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വേദികളിലാണ് നയതന്ത്ര മികവോടെയുള്ള അക്ഷത മൂർത്തിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ശ്രദ്ധ കവരുന്നത്. ഒരുപക്ഷേ, ബ്രിട്ടനിൽ ഇത്രയേറെ മാധ്യമശ്രദ്ധയും വിമർശനങ്ങളും നേരിട്ട മറ്റൊരു പ്രഥമ വനിതയുണ്ടായിട്ടില്ല.
നോർവേയുടെ പടിഞ്ഞാറൻ ഗ്രാമീണമേഖലയിൽനിന്നു വന്ന എഴുത്തുകാരനാണ് യോൻ ഫോസെ. നോർഡിക് ദേശങ്ങളിലെ മഞ്ഞുമലകളുടെ താഴ്വരകളിൽ ചെങ്കുത്തായ പർവതനിരകൾ പിളർന്നുണ്ടാകുന്ന ഇടുക്കുകളിലേക്ക് കടൽ കേറിച്ചെല്ലും. പടിഞ്ഞാറൻ നോർവേയിൽ വെസ്റ്റ്ലാൻഡ് കൊടുമുടിയുടെ താഴ്വരയിലെ ഹർഡാൻഗർഫ്യോഡ് എന്ന ഇത്തരമൊരു ഭൂപ്രദേശത്തെ സ്ട്രാൻഡ്ബാം ഗ്രാമത്തിലാണ് എഴുത്തുകാരന്റെ ജനനം. ഇപ്പോൾ അവിടെയാണ് ഫോസെ ഫൌണ്ടേഷൻ സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഫോസെയുടെ പരിഭാഷകരുടെയും പ്രസാധകരുടെയും എഡിറ്റർമാരുടെയും പ്രമോട്ടർമാരുടെയും ഒരു കൂട്ടായ്മ 2021ൽ അവിടെ ചേരുകയുണ്ടായി. എഴുത്തുകാരനോട് ആ ജനത പ്രകടിപ്പിക്കുന്ന ആദരവ് തന്നെ അമ്പരിപ്പിച്ചുവെന്ന് ന്യൂയോർക്കറിന്റെ റിപ്പോർട്ടർ അന്ന് എഴുതി. ഫോസെ ജനിച്ചുവളർന്ന, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീടും അതിനടുത്തായുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീടും ഇപ്പോഴുമുണ്ട്. ഈ സമ്മേളനം നടന്നപ്പോൾ ഫോസെയുടെ അമ്മ ആ വീട്ടിലായിരുന്നു താമസം.
2019 നവംബറിലാണ് ശതകോടീശ്വരനും ടെക് ബിസിനസുകാരനുമായ ഇലോൺ മസ്ക് ടെസ്ലയുടെ ഇലക്ട്രിക് ട്രക്കായ സൈബർ ട്രക്ക് ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ വേറെ ലെവൽ വാഹനം. ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻ. സ്പെസിഫിക്കേഷൻ വിശദമാക്കുന്നതിനു മുൻപ് മസ്ക്കിന്റെ സഹായി ഒരു ചുറ്റികയുമായി വേദിയിലെത്തി. സൈബർ ട്രക്കിന്റെ മുന്നിലും ഇരുവശങ്ങളിലും പിന്നിലുമായി ചുറ്റികകൊണ്ട് അടിയോടടി ! എന്നാൽ ഈ അടി വീണിടത്ത് ഒരു പാട് പോലും വീണില്ല. പോറൽ ഇല്ല, ചുളിവ് ഇല്ല, പൊട്ടലും ഇല്ല! മസ്ക് പ്രഖ്യാപിച്ചു ‘വെടിയുണ്ട വന്നാൽ പോലും ഇവൻ തടയും’. സൈബർ ട്രക്ക് അന്നു മുതൽതന്നെ വാഹനപ്രേമികളുടെ ഉള്ളിൽ കയറി. 2023 അവസാനം ജനങ്ങളിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചിലപ്പോൾ അത് അടുത്ത വർഷം ആദ്യമായേക്കാം. എന്തായാലും കാത്തിരിക്കാനുള്ള വകുപ്പ് സൈബർ ട്രക്കിന് ഉണ്ടെന്നുതന്നെ കരുതാം…
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...
‘മുത്തച്ഛന്റെ കൈയിൽ 5 ബാറ്ററിയുടെ ടോർച്ചുണ്ട്. രാത്രി അമ്പലത്തിൽ പോകാൻ അതെടുക്കും’. പണ്ടത്തെ പല നോവലുകളിലും ഇങ്ങനെ ഒരു വാചകം കാണാം. ഈ മുത്തച്ഛന്റെ കൊച്ചുമകൻ ഇപ്പോൾ രാത്രി പുറത്തിറങ്ങുന്നത് മൊബൈൽ ഫോണിലെ ടോർച്ചുകൊണ്ടാണ്. മുത്തച്ഛന്റെ ടോർച്ചിലുള്ളത് മങ്ങിയ മഞ്ഞവെളിച്ചമായിരുന്നു. കൊച്ചുമകന്റെ ടോർച്ചിലുള്ളത് തൂവെള്ള വെളിച്ചവും. കാരണം ലളിതമാണ്. കൊച്ചുമോന് നാനോ ടെക്നോളജിയുണ്ട്. മുത്തച്ഛന് അതില്ല. ഈ സാങ്കേതികവിദ്യ തന്നെയാണ് സ്മാർട് ഫോണിലും, സ്മാർട് ടിവിയിലുമുള്ള ഡിസ്പ്ലേയിലുള്ളത്. ഈ മാറ്റത്തിനു കാരണവും ഒന്നു തന്നെ. നാനോടെക്നോളജി. ഈ നാനോ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന കുഞ്ഞൻ പദാർഥങ്ങളാണ് ക്വാണ്ടം ഡോട്സ്. പേരിൽ ചെറുതാണെങ്കിലും ഈ കണ്ടുപിടുത്തം വലുതാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച യുഎസിലെ 3 നാനോ ടെക്നോളജി ഗവേഷകരാണ് ഇക്കുറി രസതന്ത്ര നൊബേല് സമ്മാനത്തിന് അർഹരായത്. മൗംഗി ബാവേണ്ടി, ലൂയി ബ്രസ്, അലക്സി എകിമൊവ് എന്നിവരാണ് ആ ശാസ്ത്രജ്ഞർ.
ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി. ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്മെന്റുമായി ചർച്ച നടത്തി.
തൊടുന്നതെല്ലാം ഹിറ്റ്. അതായിരിക്കണം തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ സിനിമയ്ക്കു പുറത്ത് പുതിയ ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം നായികയായി അഭിനയിച്ച ‘ജവാൻ’ ആയിരം കോടിയും കടന്നു കുതിക്കുന്നതിനിടെയായിരുന്നു നയൻസിന്റെ ആ പ്രഖ്യാപനം. സൗന്ദര്യവർധക വസ്തുക്കളുടെ ഒരു പുതിയ ബ്രാന്ഡ് ആരംഭിക്കുന്നു. അതിന്റെ പേരിനും നയൻതാരയോട് ഏറെ സാമ്യം– നയൻസ്കിൻ (9Skin). “ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും കരുതലിന്റെയും ബലത്തില് ഒരുക്കിയ ഉൽപന്നം നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയോടെയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ശരീര സംരക്ഷണത്തിന് പുതിയൊരു തലം രൂപകൽപന ചെയ്തിരിക്കുന്നു. സ്വയം സ്നേഹിക്കുന്നവരുടെ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേരൂ... ആരോഗ്യവും തിളക്കവുമാർന്ന ചർമത്തിനോട് പറയൂ, ഹലോ....!’’– നയൻസ്കിൻ കെയർ ബ്രാൻഡിന് തുടക്കമിട്ട് നയൻതാര പറഞ്ഞതാണിത്. പ്രകൃതിദത്ത ഉൽപന്നങ്ങളാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറഞ്ഞിട്ടുണ്ട് നയൻതാര. അതിനാൽത്തന്നെ 9സ്കിൻ എത്തരത്തിലുള്ള ഉൽപന്നമായിരിക്കുമെന്ന് ഏറെ ആകാംക്ഷയായിരുന്നു.
2015ലാണ് ഹംഗറിയിൽനിന്ന് യുഎസിലേക്കു കുടിയേറിയ ഗവേഷക കാറ്റലിൻ കാരിക്കോയും യുഎസ് ഗവേഷകൻ ഡ്രൂ വെയ്സ്മാനും ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. എംആർഎൻഎ അഥവാ മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ അപ്പോഴൊന്നും അവർക്കറിയില്ലായിരുന്നു അവരുടെ ആ കണ്ടെത്തൽ ഒന്നര പതിറ്റാണ്ടിനിപ്പുറം കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ പോകുന്നതാണെന്ന്. പറഞ്ഞുവരുന്നത് കോവിഡിനെപ്പറ്റിത്തന്നെയാണ്. 2019 അവസാനം കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് 15 വർഷം മുൻപ് കാറ്റലിനും ഡ്രൂവും നടത്തിയ പഠനമാണ് 2022ൽ ഫൈസർ, മൊഡേണ എന്നീ എംആർഎൻഎ വാക്സീനുകളുടെ കണ്ടെത്തലിലേക്കു നയിച്ചത്. ലക്ഷണങ്ങളുള്ള കോവിഡിനെ 90 ശതമാനവും പ്രതിരോധിച്ചു നിർത്താൻ ഈ വാക്സീനുകൾക്കു സാധിച്ചു. സാധാരണ ഒരു പുതിയ വൈറസിനെതിരെ വാക്സീൻ നിർമിച്ചെടുക്കുന്നതിന് കുറഞ്ഞത് എട്ടു വർഷമെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ റെക്കോർഡ് സമയംകൊണ്ട് എങ്ങനെ ഈ വാക്സീനുകൾ നിർമിക്കാനായി എന്ന് ഒട്ടേറെ പേർ ആ സമയത്ത് ചോദ്യമുന്നയിച്ചിരുന്നു. അതിന്റെ ഉത്തരമാണിപ്പോൾ ഡ്രൂവും കാറ്റലിനും നൽകിയിരിക്കുന്നത്. ഒരുപക്ഷേ, ഇരുവരും ഈ കണ്ടെത്തൽ അന്നു നടത്തിയിരുന്നില്ലെങ്കിൽ കോവിഡ് എംആർഎൻഎ വാക്സീൻ ഇനിയും വൈകുമായിരുന്നു. നാമിപ്പോഴും ലോക്ഡൗണിൽ തുടർന്നേനെ, കോടിക്കണക്കിനു പേർ ഇപ്പോഴും മരിച്ചുവീഴുന്നുണ്ടാകും. എന്തായിരുന്നു ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം? എങ്ങനെയാണത് കോവിഡ് വാക്സീൻ ഗവേഷണത്തിലും വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും നിർണായക പങ്കു വഹിച്ചത്?
52 വർഷങ്ങൾക്ക് മുൻപാണ് പാലാ കടപ്ലാമറ്റം സ്വദേശിയായ നെല്ലിക്കുന്നേൽ വർക്കിയും കുടുംബവും കുടിയേറ്റ കർഷകരുടെ ‘തേനും പാലും ഒഴുകുന്ന കാനാൻദേശ’മായ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. കയ്യിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്കു പുറമേ, തോളത്ത് അത്യാവശ്യം വീട്ടുസാധനങ്ങളും ഏതാനും പാത്രങ്ങളും മാത്രം. എന്നാൽ മനസ്സിൽ ഒട്ടേറെ പ്രാരാബ്ധങ്ങളും ആശങ്കകളും ഭാവിയിലേക്കുള്ള ശുഭപ്രതീക്ഷകളും തിങ്ങി നിറഞ്ഞിരുന്നു. മൂത്തവനായ രാജിക്ക് അന്ന് അമ്മ മേരിയുടെ കയ്യിൽ തൂങ്ങി നടക്കുന്നതിനുള്ള പ്രായമേ ആയിട്ടുള്ളൂ. രണ്ടാമത്തെ കുഞ്ഞായ സജിക്കു വയസ്സ് രണ്ട് തികഞ്ഞിരുന്നില്ല. ഇടുക്കി ജില്ലാ ആസ്ഥാനത്തിനു സമീപമുള്ള പാണ്ടിപ്പാറ എന്ന ഗ്രാമത്തിൽ ഷെഡ് കെട്ടി കുടിയുറപ്പിച്ച ഇവർ കപ്പയും കരനെല്ലുമെല്ലാം കൃഷി ചെയ്ത് ജീവിതം ആരംഭിച്ചു. ഇവിടെ വച്ചാണ് മൂന്നാമത്തെ കുട്ടി അജീഷ് ജനിച്ചത്. ഏറെ വൈകാതെ ഇവർക്ക് രണ്ട് മക്കൾ കൂടി ജനിച്ചു. ഇരട്ടകളായ അനീഷും നിഷയും.
2022 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുൻപ് സ്വപ്നസുന്ദരമായ സ്വദേശത്ത് ഒരു വിദേശ സഞ്ചാരിയെ പോലെ ആനന്ദത്തിൽ മുങ്ങുന്ന റോജർ ഫെഡററിന്റെ ചിത്രങ്ങൾ കണ്ടു. മഞ്ഞു മൂടിയ മലമേടും ആൽപൈൻ താഴ്വരയും സ്വച്ഛമായ തടാകങ്ങളും പച്ച പുതച്ച പുൽമേടുകളും ഇതാദ്യമെന്ന പോലെ അയാൾ കണ്ടു. വിന്റേജ് ക്വാഗ് വീൽ ട്രെയിനിൽ കയറി പൂക്കൂട തൂങ്ങുന്ന മരവീടുകളുള്ള വിദൂര ഗ്രാമങ്ങളിൽ പോയി. തിരക്കു നിറഞ്ഞ കായിക ദിനങ്ങളിൽ അയാൾ ഏറെ സഞ്ചരിച്ചിരുന്നു. പക്ഷേ അതിലേറെയും കോർട്ടുകളിൽനിന്ന് കോർട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു. അല്ലാത്തപ്പോൾ വിപണിയുടെ ആവശ്യങ്ങൾ വീർപ്പുമുട്ടിക്കും. വിജയം കണ്ടു മത്തുപിടിക്കുന്ന ആരാധകന് ആ ജയം നേടാനും നിലനിർത്താനും തന്റെ നായകൻ ഒഴുകുന്ന വിയർപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലുസേണിലും ഇന്റർലാക്കനിലും ലാറ്റർബ്രൂനനിലും ബ്രിയൻസിലും സൂറിക്കിലും ബേണിലും ജനീവയിലും ലുഗാനോയിലും അയാൾ ഒരു കുട്ടിയെ പോലെ ഉല്ലസിക്കുമ്പോൾ ആരാധകരിൽ ഒരു ചിന്ത ഉയർന്നു. ഫെഡറർ ടെന്നിസ് കോർട്ടിൽ കാലുകുത്തിയിട്ട് എത്ര നാളായി? സ്വിറ്റ്സർലൻഡിലെ ബേസലിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കളിയഴക് ഇനി കാണാനാകുമോ?
ഭാവിയിലെ നിധിയെന്നും കാലഹരണപ്പെടാത്ത കലാസൃഷ്ടിയെന്നുമൊക്കെയുള്ള പേരുമായി രംഗത്തെത്തിയ എൻഎഫ്ടി (നോൺ–ഫഞ്ചിബിൾ ടോക്കൺ) കൂപ്പുകുത്തിയിരിക്കുകയാണ്. ലക്ഷങ്ങളും കോടികളും എറിഞ്ഞു വാങ്ങിക്കൂട്ടിയ എൻഎഫ്ടികൾ സമ്മാനമില്ലാത്ത ഓണം ബംപർ പോലെയായി മാറി. പുതിയ റിപ്പോർട്ടുകൾ പ്രകാരം 73,257 എൻഎഫ്ടി ശേഖരത്തിലെ 69,795 എണ്ണത്തിനും വിപണി വില പൂജ്യമാണ്. എതേറിയം എന്ന ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു എൻഎഫ്ടി ഇടപാടുകൾ കൂടുതലും. എൻഎഫ്ടി വാങ്ങിക്കൂട്ടിയ 95% ആളുകളും അവ വിട്ടു കഴിഞ്ഞു. 2.3 കോടി ആളുകളുടെ കൈവശമുള്ള എൻഎഫ്ടിക്ക് ഇപ്പോൾ വിപണിമൂല്യം ഒന്നുംതന്നെയില്ല. സമ്പന്നരും പ്രശസ്തരും തുടങ്ങി സാധാരണക്കാർക്കു വരെ മുടക്കിയ പണം നഷ്ടപ്പെട്ട സ്ഥിതിയാണ്.
കറുത്ത കോട്ടും തൊപ്പിയും കയ്യിൽ ഒരു മാന്ത്രിക വടിയുമായി അയാൾ സ്റ്റേജിലേക്ക് നടന്നു കയറി. മാന്ത്രിക വടി ആൾക്കൂട്ടത്തിന് നേരെ വീശി അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു... ഞൊടിയിടയിൽ ആ മാന്ത്രിക വടി നല്ല ഭംഗിയുള്ള പൂക്കളായി മാറി....ആർപ്പുവിളിയോടെ എല്ലാവരും കയ്യടിച്ചപ്പോൾ അദ്ദേഹം വടി മാറ്റിവച്ച് ഉറക്കെ പറഞ്ഞു, അടുത്ത മാജിക് ചെയ്യാൻ നിങ്ങളിലൊരാളുടെ സഹായം വേണം. ആരു വരും?
ടോക്കിയോ ഒളിംപിക്സിൽ 2020ൽ മീരാബായ് ചാനുവിനു മേൽ പതിഞ്ഞ ‘വെള്ളി’വെളിച്ചം ചൈനയിൽ സ്വർണവർണമാകുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഇന്ത്യയുടെ കരുത്തുറ്റ താരത്തിന് ഷിയോഷെനിലെ വെയ്റ്റ്ലിഫ്റ്റിങ് വേദിയിൽ കാലിടറി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡലുറപ്പിച്ച താരമായിരുന്നു ചാനു. പക്ഷേ ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പിൽനിന്നു മാറിനിന്ന് ഏഷ്യൻ ഗെയിംസിനു വേണ്ടി പരിശീലിച്ചിട്ടു പോലും നിരാശയായിരുന്നു. വനിതകളുടെ 49 കിലോഗ്രാം മത്സരത്തിൽ, ആദ്യ റൗണ്ടായ സ്നാച്ചിൽ 86 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടതിനെത്തുടർന്ന് ചാനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ തന്റെ കരുത്തായ ക്ലീൻ ആൻഡ് ജെർക്കിൽ ചാനു തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. പക്ഷേ ആ പ്രതീക്ഷകളെല്ലാം വീഴ്ചയോടെ തകിടം മറിഞ്ഞു. ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിലെ ആദ്യ ശ്രമത്തിൽ 108 കിലോഗ്രാം ഉയർത്തിയ ചാനുവിന് തുടർന്ന് 117 കിലോഗ്രാം ഉയർത്തിയാൽ വെങ്കല മെഡൽ നേടാമായിരുന്നു. പക്ഷേ അതിലേക്കുള്ള രണ്ടു ശ്രമങ്ങളിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഈ സർവകലാശാലയിൽ ചേരുന്നതിന് പ്രായപരിധിയില്ല. എന്നാൽ വിരമിച്ചു കഴിഞ്ഞവർക്കാണ് ഇവിടെ മുൻഗണന. കേരളത്തിൽ വ്യാപകമാകുന്ന ഈ കലാശാലയിൽ എല്ലാവരും വിദ്യാർഥികളാണ്. പക്ഷേ, അധ്യാപകർ ആരും ഇല്ല. ഇവർ ഇടയ്ക്കിടെ ഒത്തു ചേരും. പാട്ടുകാർക്ക് പാടാം. എഴുത്തുകാർക്ക് എഴുതാം. യോഗങ്ങളിൽ പ്രസംഗിക്കാം. ഒരു യോഗത്തിനും അധ്യക്ഷനുമില്ല. വട്ടത്തിലിരിക്കാം. ഇഷ്ടം പോലെ വർത്തമാനം പറയാം. സത്യത്തിൽ ഇത് പ്രായമായവരുടെ സർവകലാശാലയാണ്. എന്നാൽ തങ്ങൾക്ക് പ്രായമായില്ലെന്നു കരുതിയാൽ മാത്രമേ ഇവിടെ നിങ്ങൾക്ക് പഠിക്കാൻ കഴിയൂ. ഒരു തരംഗമായി കേരളമാകെ വ്യാപിക്കുന്ന ‘യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്’ എന്ന ‘യു3എ’ കൂട്ടായ്മയാണിത്. ജീവിതത്തിന്റെ മൂന്നാം ഘട്ടം എങ്ങനെ സന്തോഷകരമായും ഫലപ്രദമായും വിനിയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരൽ. പക്ഷേ, നാട്ടിൽ സാധാരണമായി കാണുന്ന സീനിയർ സിറ്റിസൺസ് ഫോറം എന്ന പേരിൽ അറിയപ്പെടുന്ന വയോജന കൂട്ടായ്മകളും യു3എയും തമ്മിൽ നല്ല ‘ജനറേഷൻ ഗ്യാപ്’ ഉണ്ടെന്നതാണ് സത്യം.
Results 1-100 of 302