Activate your premium subscription today
ന്യൂഡൽഹി∙ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കേരളത്തിന്റെ ജോബി മാത്യുവിന് സ്വർണം. 65 കിലോഗ്രാം വിഭാഗം പുരുഷ പാരാ പവർ ലിഫ്ടിങ്ങിലാണ് 148 കിലോ ഭാരം ഉയർത്തി ജോബി സ്വർണം നേടിയത്. ഗുജറാത്തിന്റെ അർവിന്ദ് മക്വാന വെള്ളിയും, ഒഡീഷയുടെ ഗദാധർ സാഹു വെങ്കലവും നേടി. പാരാ ലിഫ്ടിങ്ങിൽ കേരളത്തിന്റെ ആദ്യ മെഡലാണിത്.
ഷാങ്ഹായ് ∙ ഫോർമുല വൺ ചൈനീസ് ഗ്രാൻപ്രിയിൽ മക്ലാരൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി ജേതാവ്. രണ്ടാം സ്ഥാനത്തു ലാൻഡോ നോറിസും പോഡിയം കയറിയതോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ മക്ലാരൻ കയ്യടക്കി. സീസണിൽ ആദ്യത്തെ മെൽബൺ ഗ്രാൻപ്രിയിൽ നോറിസായിരുന്നു ജേതാവ്.നിലവിലെ ചാംപ്യൻ മാക്സ് വേർസ്റ്റപ്പനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി മെഴ്സിഡീസിന്റെ ജോർജ് റസൽ പോഡിയത്തിലെ അവസാന സ്ഥാനം പിടിച്ചെടുത്തു. അഞ്ചും (ചാൾസ് ലെക്ലെയർ) ആറും (ലൂയിസ് ഹാമിൽട്ടൻ) സ്ഥാനങ്ങൾ ഫെറാറി നേടിയെങ്കിലും മത്സരാനന്തരം സാങ്കേതിക കാരണങ്ങളാൽ ഇരുവരെയും അയോഗ്യരാക്കി.
ഓസ്റ്റിൻ (യുഎസ്) ∙ ലോക ബോക്സിങ്ങിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായ യുഎസ് താരം ജോർജ് ഫോർമാൻ അന്തരിച്ചു. വിരമിച്ച ശേഷം ബിസിനസിലും വലിയ വിജയം നേടിയ ഫോർമാന് 76 വയസ്സായിരുന്നു. ഹൂസ്റ്റണിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ടെക്സസ് സംസ്ഥാനത്തെ മാർഷൽ നഗരത്തിൽ ജനിച്ച ജോർജ് എഡ്വേഡ് ഫോർമാൻ 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ സ്വർണം നേടിയാണ് ലോക ബോക്സിങ്ങിൽ വരവറിയിച്ചത്.
ഷാങ്ഹായ് ∙ ബ്രിട്ടിഷ് ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന് ഫെറാറി കാറിൽ ആദ്യജയം. ശനിയാഴ്ച നടന്ന ചൈനീസ് ഗ്രാൻപ്രി സ്പ്രിന്റ് റേസിലാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്. സീസണിലെ പ്രധാന റേസുകൾക്കു മുന്നോടിയായി നടക്കുന്ന ഷോർട്ട് റേസ് ആണ് സ്പ്രിന്റ്.
ന്യൂഡൽഹി ∙ ഖേലോ ഇന്ത്യ പാരാ ഗെയിംസിനു ഡൽഹിയിൽ തുടക്കമായി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും നിശ്ചയദാർഡ്യത്തോടെ മുന്നേറുന്ന പാരാ അത്ലീറ്റുകൾ രാജ്യത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1300ലേറെ പാരാ അത്ലീറ്റുകളാണ് 27 വരെ നടക്കുന്ന ഗെയിംസിൽ ഭാഗമാകുക.
കോസ്റ്റ നവാറിനോ (ഗ്രീസ്) ∙ 131 വർഷം പിന്നിടുന്ന രാജ്യാന്തര ഒളിംപിക് സമിതിയുടെ (ഐഒസി) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത. സിംബാബ്വെയ്ക്കാരി കിർസ്റ്റി കോവൻട്രിയാണ് ഗ്രീസിൽ നടക്കുന്ന ഐഒസി സെഷനിൽ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഐഒസി പ്രസിഡന്റാകുന്ന ആഫ്രിക്കയിൽ നിന്നുള്ള ആദ്യ വ്യക്തി കൂടിയാണ് നാൽപ്പത്തിയൊന്നുകാരിയായ കിർസ്റ്റി. 2033 വരെ പ്രസിഡന്റ് സ്ഥാനത്തു തുടരാം. പിന്നീടു 4 വർഷത്തേക്കു കൂടി കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്.
ടോക്കിയോ ∙ ആറു തവണ ഒളിംപിക് ചാംപ്യനായിട്ടുളള ജാപ്പനീസ് ജിംനാസ്റ്റിക്സ് ഇതിഹാസം അകിനോരി നകയാമ (82) അന്തരിച്ചു. മാർച്ച് 9ന് അന്തരിച്ച നകയാമയുടെ വിയോഗവാർത്ത ഇന്നലെയാണ് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ പുറത്തുവിട്ടത്. അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ ഓൾറൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ നകയാമ റിങ്സ്, പാരലൽ ബാർസ്, ഹൊറിസോന്റൽ ബാർസ് എന്നിവയിൽ വ്യക്തിഗത സ്വർണവും നേടി. ഫ്ലോർ എക്സർസൈസിൽ വെള്ളിയും ഓൾറൗണ്ട് വിഭാഗത്തിൽ വെങ്കലവും പേരിലുണ്ട്.
ആതൻസ് ∙ ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) അധ്യക്ഷ സ്ഥാനത്തേക്ക് ആവേശപ്പോരാട്ടം. കഴിഞ്ഞ 12 വർഷക്കാലം ഐഒസി അധ്യക്ഷനായിരുന്ന തോമസ് ബാക്കിന്റെ പിൻഗാമിയാകാൻ മത്സരരംഗത്തുള്ളത് 7 പേർ. ഗ്രീസിൽ ഇന്നാരംഭിക്കുന്ന ഐഒസി സെഷന്റെ ഭാഗമായി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. പുതിയ പ്രസിഡന്റ് ഒളിംപിക് ദിനമായ ജൂൺ 23ന് ചുമതലയേറ്റെടുക്കും.
മെൽബൺ∙ ഫോർമുല വൺ കാറോട്ട സീസണിന് തകർപ്പൻ തുടക്കം. മക്ലാരന്റെ ലാൻഡോ നോറിസ് പോളിൽ നിന്നു മത്സരം തുടങ്ങി ഒന്നാമനായി പോഡിയം കയറി. 2025 സീസൺ മക്ലാരൻ താരത്തിന്റേതാകുമെന്നു പ്രഖ്യാപിക്കുന്ന പ്രകടനമായിരുന്നു നോറിസിന്റേത്. നിലവിലെ ചാംപ്യൻ മാക്സ് വേർസ്റ്റപ്പൻ രണ്ടാമനായി. ഗ്രിഡിൽ രണ്ടാമതായി മത്സരം തുടങ്ങിയ രണ്ടാമത്തെ മക്ലാരൻ നാൽപത്തിനാലാം ലാപ്പിൽ സർക്യൂട്ടിൽ നിന്നു തെന്നിത്തെറിച്ചതോടെ വൺ - ടു വിജയപ്രതീക്ഷ കൈവിട്ടു.
2025 ഫോർമുല വൺ കാറോട്ട മത്സര സീസണിന് ഇന്ന് ഓസ്ട്രേലിയയിലെ മെൽബണിൽ തുടക്കം. രാവിലെ 9.30ന് ആൽബർട്ട് പാർക്കിലാണു മത്സരം. റെഡ്ബുളിന്റെയും മാക്സ് വേർസ്റ്റപ്പന്റെയും തുടർ വിജയങ്ങൾക്ക് ഇത്തവണ മക്ലാരൻ കടിഞ്ഞാണിടും എന്ന പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ ലൈനപ്പ്. മക്ലാരൻ താരം ലാൻഡോ നോറിസാണ് പോൾ പൊസിഷനിൽ മത്സരം തുടങ്ങുക. ഗ്രിഡിൽ രണ്ടാം സ്ഥാനത്തും മക്ലാരനാണ്. ഓസ്കർ പിയാസ്ട്രി. മൂന്നാമത് മാക്സ് വേർസ്റ്റപ്പനും നാലാമതു ജോർജ് റസലും. പോൾ പൊസിഷനിൽ നിന്നു പോഡിയത്തിൽ ഒന്നാമതെത്തിയാൽ നോറിസിനും മക്ലാരനും കിരീടപ്പോരാട്ടത്തിൽ അതു മികച്ച തുടക്കമാകും.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ക്വാർട്ടറിൽ. പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ഇന്തൊനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെയാണ് ലക്ഷ്യ വീഴ്ത്തിയത് (21–13,21–10).
ഹോക്കിയിൽ ഇന്ത്യ സ്വന്തമാക്കിയ ഒരേയൊരു ലോകകപ്പിനു നാളെ 50 വയസ്സ് തികയും. 1975ൽ മലേഷ്യയിലെ ക്വാലലംപുരിൽ നടന്ന ലോകകപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പുത്രൻ അശോക് കുമാറിന്റെ സ്റ്റിക്കിൽനിന്നു പിറന്ന നിർണായക ഗോളാണ് ഫൈനലിൽ ഇന്ത്യയ്ക്കു കിരീടം സമ്മാനിച്ചത്.
കൊച്ചി∙ കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി ആതിര സുനിൽ. ആതിരയ്ക്കു പുറമെ മൂന്നു മലയാളി വനിതകൾകൂടി ടീമിലുണ്ട്. പുരുഷ ടീമിൽ രണ്ടു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 17 മുതൽ 23 വരെ ഇംഗ്ലണ്ടിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇറാനുമെല്ലാം പങ്കെടുക്കുന്ന കബഡി ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന തീരദേശ സൈക്ലത്തൺ തമിഴ്നാട്ടിലെ തക്കോലം പരിശീലനകേന്ദ്രത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.
പെട്രോവാക് (മോണ്ടിനെഗ്രോ)∙ ഗ്രാൻഡ് മാസ്റ്റർ പ്രണവ് വെങ്കടേഷ് ലോക ജൂനിയർ (അണ്ടർ 20) ചെസ് ചാംപ്യൻ. അവസാന റൗണ്ട് സമനിലയോടെ 11 റൗണ്ടിൽ 9 പോയിന്റുമായി (7 വിജയം, 4 സമനില) പതിനെട്ടുകാരൻ പ്രണവ് കിരീടമുറപ്പിക്കുകയായിരുന്നു. 17 വർഷത്തിനു ശേഷമാണ് ഓപ്പൺ വിഭാഗത്തിലെ ലോക ജൂനിയർ കിരീടം ഇന്ത്യയിലെത്തുന്നത്. വിശ്വനാഥൻ ആനന്ദും പി.ഹരികൃഷ്ണയും അഭിജിത് ഗുപ്തയുമാണ് മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാർ. ഇന്ത്യക്കാരൻ ഡി. ഗുകേഷ് ലോക ചെസ് ചാംപ്യനായതിനു പിന്നാലെ ലോക ജൂനിയർ ചെസ് ചാംപ്യനും ഇന്ത്യയിൽനിന്ന് എന്ന പ്രത്യേകതയുമുണ്ട്.
‘‘ഞങ്ങളുടെ ഇത്രനാളത്തെ പ്രയത്നം ഫലം കണ്ടതിന്റെ സന്തോഷം. ഇന്നലെ വരെ അവന്റെ പ്രകടനത്തെക്കുറിച്ച് അമ്മ ഇന്ദുമതിയെ അറിയിച്ചിരുന്നില്ല. ഇന്ന് കിരീടനേട്ടം അറിഞ്ഞതോടെ ഇന്ദുവിനും സന്തോഷം’’–മോണ്ടിനെഗ്രോയിലെ പെട്രോവാക്കിൽ മകനൊപ്പമുള്ള പ്രണവിന്റെ പിതാവ് എം. വെങ്കടേഷ് ‘മനോരമ’യോടു പറഞ്ഞു.
ജി. ഗുകേഷിനു പിന്നാലെ ഇന്ത്യയിൽനിന്നു വീണ്ടുമൊരു ചെസ് ചാംപ്യൻ!. മോണ്ടെനെഗ്രോയിലെ പെട്രോവാക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാംപ്യൻഷിപ്പിൽ 18 വയസ്സുകാരൻ പ്രണവ് വെങ്കടേഷാണു കിരീടം ചൂടിയത്. 63 രാജ്യങ്ങളിൽനിന്നെത്തിയ 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ലോകചാംപ്യനായത്.
ന്യൂഡൽഹി∙ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത മുപ്പതുകാരിയായ വിനേഷ് ഫോഗട്ട് പങ്കുവച്ചത്. ഗുസ്തി താരം തന്നെയായ സോംവീർ റാത്തിയാണ് വിനേഷ് ഫോഗട്ടിന്റെ ഭർത്താവ്. ഇരുവരുടെയും
‘ ഈ മുതലിനെ വിട്ടുകളയരുതായിരുന്നു...!’ വില്യംസ് ടീം കാറിൽ കാർലോസ് സെയ്ൻസ് കുതിച്ചുപാഞ്ഞപ്പോൾ ഫെറാറി ആരാധകരിൽ ചിലരെങ്കിലും ഇങ്ങനെ ഓർത്തിട്ടുണ്ടാവും. ഫോർമുല വൺ ഗ്രാൻപ്രി കാറോട്ട മത്സരത്തിന്റെ പ്രീ സീസൺ ടെസ്റ്റിങ്ങിൽ ഏറ്റവും മികച്ച സമയം കുറിച്ചാണ് കാർലോസ് സെയ്ൻസ് പകരം വീട്ടിയത്. ഇത്തവണത്തെ ട്രാൻസ്ഫറിൽ ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ ഫെറാറിയിലേക്കു വന്നതോടെയാണ് അവർ കാർലോസ് സെയ്ൻസിനെ കൈവിട്ടത്. ഫെറാറിയിൽനിന്ന് ഇറങ്ങിയ സെയ്ൻസ് എത്തിയത് വില്യംസ് ടീമിൽ.
മുംബൈ∙ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) യുടെ 56–ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ‘സുരക്ഷിത തീരം, സമൃദ്ധമായ ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി ‘ഗ്രേറ്റ് ഇന്ത്യ കോസ്റ്റൽ സൈക്ലത്തൺ’ സംഘടിപ്പിക്കുന്നു. തീര ദേശങ്ങളിലൂടെയുള്ള വർധിച്ചു വരുന്ന ലഹരി, ആയുധ, സ്ഫോടക വസ്തു കടത്തുകൾക്കെതിരെയാണ് സൈക്ലത്തൺ സംഘടിപ്പിക്കുന്നത്.
ചെന്നൈ ∙ ടേബിൾ ടെന്നിസിലെ ഇന്ത്യയുടെ നിത്യഹരിത നായകൻ അജന്ത ശരത് കമൽ വിരമിക്കുന്നു. 22 വർഷം കരിയറിനൊടുവിൽ ഈ മാസം അവസാനം ടേബിൾ ടെന്നിസിനോട് വിടപറയുമെന്ന് ശരത് കമൽ (42) അറിയിച്ചു. സ്വദേശമായ ചെന്നൈയിൽ 25ന് ആരംഭിക്കുന്ന ഡബ്ല്യുടിടി സ്റ്റാർ കണ്ടന്റർ ടൂർണമെന്റാണ് വിടവാങ്ങൽ മത്സരം.
ന്യൂഡൽഹി ∙ ലോക ചെസ് ചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷ് ക്ലാസിക്കൽ ചെസ് ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്. ലോക ചെസ് സംഘടനയായ ഫിഡെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലാണ് പതിനെട്ടുകാരൻ ഗുകേഷ് കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിങ് ലിറനെ തോൽപിച്ച് ലോക ചാംപ്യൻ പട്ടം സ്വന്തമാക്കിയതിനു ഗുകേഷിനു 10 പോയിന്റ് ലഭിച്ചിരുന്നു. ഇതോടെ ഗുകേഷിന്റെ ഫിഡെ റേറ്റിങ് 2787 ആയി.
രണ്ടാം ലോക യുദ്ധകാലം. സഖ്യകക്ഷികളുടെ ലെനിൻഗ്രാഡ് (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗ്) ഉപരോധം. ദുരിതവും പട്ടിണിയുംമൂലം സോവിയറ്റ് നഗരത്തിൽ ആളുകൾ മരിച്ചുവീഴുന്ന സമയം. കുട്ടികളെ നഗരത്തിൽനിന്ന് ഒഴിപ്പിക്കാൻ തീരുമാനമായി. മറ്റുകുട്ടികൾക്കും മൂത്തസഹോദരനുമൊപ്പം തീവണ്ടിയിൽ യൂറാലിലേക്കുള്ള യാത്രയ്ക്കിടെ ഒട്ടേറേത്തവണ ബോംബാക്രമണമുണ്ടായി.
ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന് മാതൃവിദ്യാലയമായ വേലമ്മാൾ നെക്സസ് ഇന്ന് ഒരു കോടി രൂപ സമ്മാനിക്കും. മുഗപ്പെയറിലെ വേലമ്മാൾ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങ് നടക്കുന്നത്.
ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയാണെന്ന പരാതിയുമായി ലോക ബോക്സിങ് ചാംപ്യനും അർജുന പുരസ്കാര ജേതാവുമായ സവീതി ബൂറ. കബഡി താരമായ ദീപക് ഹൂഡയ്ക്കും കുടുംബത്തിനുമെതിരെയാണ് ബോക്സിങ് താരത്തിന്റെ പരാതി. 2022 ലാണ് ഇരുവരും വിവാഹിതരായത്. ബോക്സിങ്
സർക്കാർ ഉത്തരവനുസരിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എസ്.എസ്.സുധീറിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റായ എ.എം.നിസാറിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
2030 കോമൺവെൽത്ത് ഗെയിംസിനു ആതിഥ്യം വഹിക്കാൻ താൽപര്യമുണ്ടെന്നു കാട്ടി കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്(സിജിഎഫ്) ഇന്ത്യ കത്തയച്ചു. ഗുജറാത്തിലെ അഹമ്മദാബാദ്, ഒഡീഷയിലെ ഭുവനേശ്വർ എന്നീ സ്ഥലങ്ങളാണു പ്രാഥമിക പരിഗണനയിലുള്ളത്.
ന്യൂയോർക്ക് ∙ മാഗ്നസ് കാൾസനെ വിലയ്ക്കെടുക്കാൻ ലോക ചെസ് ഭരണസമിതിയായ ഫിഡെയ്ക്കു പോലുമാവില്ല; പക്ഷേ കാൾസന്റെ ജീൻസ് ഇപ്പോൾ ആരാധകർക്കു വിലയ്ക്കു വാങ്ങാം!
ബികാനിർ∙ ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വെയ്റ്റ്ലിഫിറ്റിങ് താരം പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പു ‘റോഡ്’ കഴുത്തിൽ വീണുമരിച്ചു. രാജസ്ഥാനിലെ ബികാനിറിലുള്ള ജിമ്മിൽ പരിശീലിക്കുന്നതിനിടെ 17 വയസ്സുകാരിയായ യാസ്തിക ആചാര്യയാണു മരിച്ചത്. ഇരുമ്പു ദണ്ഡ് വീണ് യാസ്തികയുടെ കഴുത്ത് ഒടിഞ്ഞുപോയതായി പൊലീസ് ഉദ്യോഗസ്ഥനായ വിക്രം തിവാരി പ്രതികരിച്ചു. താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം ∙ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ ഒത്തുകളി പരാമർശത്തിൽ പ്രതിഷേധിച്ച് ദേശീയ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾ സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധിച്ചു. മന്ത്രി പരാമർശം പിൻവലിച്ചിലെങ്കിൽ മെഡലുകൾ കടലിൽ വലിച്ചെറിയുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ദേശീയ ഗെയിംസിൽ പങ്കെടുത്ത് ബീച്ച് ഹാൻഡ് ബാളിൽ വെള്ളിമെഡൽ നേടീയ ടീമംഗങ്ങളായ 9 പേരാണ് മെഡലുകളുമായെത്തി പ്രതിഷേധിച്ചത്.
തിരുവനന്തപുരം / കോഴിക്കോട് ∙ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി കായിക മന്ത്രിയും കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും നേർക്കുനേർ. ചരിത്രത്തിലാദ്യമായി കായിക വകുപ്പിനു മാത്രമായി ഒരു മന്ത്രിയുണ്ടായിട്ടും കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു സംഭാവനയും നൽകിയില്ലെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ആഞ്ഞടിച്ചപ്പോൾ പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണമെന്നു തിരിച്ചടിച്ചു മന്ത്രി വി.അബ്ദുറഹിമാനും പരസ്യമായി രംഗത്തെത്തി.
ഹാംബർഗ് (ജർമനി) ∙ ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ്സ്ലാമിൽ ലോക ചാംപ്യൻ ഡി.ഗുകേഷിനു വീണ്ടും തോൽവി. പ്ലേഓഫിൽ ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലിറേസ ഫിറൂസ്ജയോടു പരാജയപ്പെട്ട ഗുകേഷ് ടൂർണമെന്റിൽ അവസാന സ്ഥാനത്തായി. ജർമൻ താരം വിൻസന്റ് കീമറാണ് ചാംപ്യൻ. ഫാബിയാനോ കരുവാന, മാഗ്നസ് കാൾസൻ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 8 ഗ്രാൻഡ് മാസ്റ്റർമാരാണ് ടൂർണമെന്റിൽ മത്സരിച്ചത്.
മലപ്പുറം ∙ ദേശീയ ഗെയിംസിലെ സംസ്ഥാനത്തിന്റെ പ്രകടനം സംബന്ധിച്ച് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വിമർശനം, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേ. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉൾപ്പെട്ട മൂന്നംഗ സമിതിയാണ്
ഉത്തരാഖണ്ഡിലെ ദേശീയ ഗെയിംസ് വേദികൾ ഇനി കായിക അക്കാദമികളാകും. ഗെയിംസിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഉത്തരാഖണ്ഡ് കായിക വകുപ്പ് തയാറാക്കിയ നയരേഖയിൽ വേദികളെ അക്കാദമികളാക്കി വികസിപ്പിക്കാനാണ് ആലോചന.
ഹൽദ്വാനി (ഉത്തരാഖണ്ഡ്) ∙ അടുത്ത തവണ മേഘാലയയിൽ കാണാമെന്ന ഉറപ്പോടെ ഇന്ത്യൻ കായിക ലോകം ഉത്തരാഖണ്ഡിൽ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; 38–ാമതു ദേശീയ ഗെയിംസിനു സമാപനം. ഇന്ത്യൻ കായിക രംഗത്തിന്റെ ഭാവി ശോഭനമാണെന്നും 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ രാജ്യം ഒരുക്കമാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു.
മലയാളി താരങ്ങളായ അമാനി ദിൽഷാദും മെഹ്റിൻ എസ്. സാജുമുൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ജിംനാസ്റ്റിക്സിൽ താരങ്ങളിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നു ഒളിംപ്യനും മുൻ ജിംനാസ്റ്റിക്സ് താരവുമായ ദീപ കർമാകർ. ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സ് താരങ്ങളുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണെന്നു ദീപ പറഞ്ഞു. 2016ലെ റിയോ ഒളിംപിക്സിൽ 0.15 പോയിന്റിനാണു ദീപയ്ക്കു വെങ്കല മെഡൽ നഷ്ടമായത്. ദീപ കർമാകർ സംസാരിക്കുന്നു.
ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ കേരളം പിന്നാക്കം പോകാൻ കാരണം സംസ്ഥാനത്തെ കായിക മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) പ്രസിഡന്റ് വി. സുനിൽകുമാർ. കോവിഡിനു ശേഷം സംസ്ഥാനത്തെ കായിക മേഖലയുടെ പുരോഗതിക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് സുനിൽകുമാർ ആരോപിച്ചു.
തെഹ്രി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ കോട്ടി കോളനിയിലെ ഓളപ്പരപ്പിൽ തുഴഞ്ഞെടുത്ത കയാക്കിങ്ങിലെ ഏക വെങ്കല മെഡൽകൂടി നേടി കേരളം ദേശീയ ഗെയിംസ് വേദിയായ ഉത്തരാഖണ്ഡിൽനിന്നു മടങ്ങുന്നു. 13 സ്വർണം ഉൾപ്പെടെ 54 മെഡലുകളുമായി ഗെയിംസിൽ 14–ാം സ്ഥാനത്താണു കേരളം. 67 സ്വർണം ഉൾപ്പെടെ 120 മെഡലുകൾ നേടിയ സർവീസസാണു ജേതാക്കൾ.
ദേശീയ ഗെയിംസ് അത്ലറ്റിക്സിലെ അവസാന ഇനത്തിൽ കേരളത്തിനു ട്രാക്കിൽനിന്ന് ആശ്വാസ സ്വർണം. 4X400 മീറ്റർ മിക്സ്ഡ് റിലേയിൽ ടി.എസ്. മനു, കെ. സ്നേഹ, ജെ. ബിജോയ്, അൻസ ബാബു എന്നിവരുൾപ്പെട്ട സംഘമാണു സ്വർണം നേടിയത്. ജൂഡോയിൽ വനിതകളുടെ 78 കിലോ വിഭാഗത്തിൽ തൃശൂർ പാണഞ്ചേരി സ്വദേശിനി പി.ആർ. അശ്വതി വെള്ളി നേടി. ഫൈനലിൽ ചണ്ഡിഗഡിന്റെ ഇഷിത രൂപ് നാരംഗിനോടു സഡൻ ഡെത്തിലായിരുന്നു അശ്വതിയുടെ പരാജയം. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ വനിത വിഭാഗം അൺഈവൻ ബാർ ഇനത്തിൽ കണ്ണൂർ മാടായി സ്വദേശി അമാനി ദിൽഷാദ് വെങ്കലം നേടി (9.733 പോയിന്റ്). ഗെയിംസിൽ ഇതുവരെ 13 സ്വർണം ഉൾപ്പെടെ കേരളത്തിന്റെ ആകെ മെഡൽനേട്ടം 53 ആയി.
വെങ്കല നൃത്തച്ചുവടുമായി ജിംനാസ്റ്റിക്സിൽ മെഡൽനേട്ടം തുടങ്ങിയ കേരളത്തിനു ദേശീയ ഗെയിംസിൽ ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; പിന്നെ സ്വർണമില്ലാത്തതിന്റെ സങ്കടവും. ജിംനാസ്റ്റിക്സിൽ നിന്ന് 3 വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. പുരുഷൻമാരുടെ ഫാസ്റ്റ്ഫൈവ് നെറ്റ്ബോളിലാണു മറ്റൊരു വെള്ളി. കേരളം ഫൈനലിൽ ഹരിയാനയോടു തോറ്റു (29–32). പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ മുഹമ്മദ് മുഹ്സിന്റെ വെങ്കലവും ജൂഡോയിൽ വനിതകളുടെ 70 കിലോ വിഭാഗത്തിൽ ദേവികൃഷ്ണയുടെ വെങ്കലവുമാണു മറ്റു മെഡൽ നേട്ടങ്ങൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഡൽഹിയുടെ പ്രീണയെയാണു ദേവികൃഷ്ണ തോൽപിച്ചത്. .
ജർമനിയിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ഗ്രാൻഡ് സ്ലാം ചെസ് ടൂർണമെന്റിൽ ലോകചാംപ്യൻ ഡി. ഗുകേഷിനു തോൽവി. യുഎസ് ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയോട് തുടർച്ചയായ രണ്ടാം ക്വാർട്ടർ ഫൈനലിലും ഗുകേഷ് തോൽവി വഴങ്ങി.
കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച സ്പോർട്സ് എക്സ്പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ മലയാളിയായ ഒളിംപ്യൻ ഷൈനി വിൽസനും. സബ്–ജൂനിയർ, ജൂനിയർ തലത്തിൽ മികച്ച കായികതാരങ്ങളുടെ സിലക്ഷൻ, ദേശീയ ടീമുകളുടെ തിരഞ്ഞെടുപ്പ്, ദേശീയ ക്യാംപുകളിലെ നിരീക്ഷണം, വിദേശ പരിശീലകരുടെ ഉൾപ്പെടെ പ്രകടനം വിലയിരുത്തൽ, കായികതാരങ്ങളുടെ പരാതികൾ പരിശോധിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു മുൻ രാജ്യാന്തര താരങ്ങൾ ഉൾപ്പെടുന്ന സമിതിക്കു രൂപം നൽകിയിരിക്കുന്നത്.
ദേശീയ ഗെയിംസിൽ കേരളത്തിനു ചാട്ടം പിഴച്ച ദിവസം. ട്രിപ്പിൾ ജംപിൽ കേരളത്തിനു പ്രതീക്ഷിച്ച സ്വർണമില്ല. കഴിഞ്ഞ മൂന്നു ഗെയിംസുകളിലെയും ട്രിപ്പിൾ ജംപ് സ്വർണ ജേതാവ് എൻ.വി. ഷീനയ്ക്കു ഇത്തവണ വെള്ളി മാത്രം (13.19 മീറ്റർ). കഴിഞ്ഞ ദിവസം ലോങ്ജംപിൽ വെള്ളി സ്വന്തമാക്കിയ സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ വെങ്കലം നേടി (13.12 മീറ്റർ) മെഡൽ നേട്ടം രണ്ടാക്കി. പഞ്ചാബിന്റെ നിഹാരിക വസിഷ്ടിനാണു സ്വർണം (13.37 മീ.).
ഡെക്കാത്ലണിലെ അവസാന ഇനമായ 1500 മീറ്റർ ഓട്ടം നടക്കാനിരിക്കെ ഒന്നാമതുള്ള കേരളത്തിന്റെ എൻ.തൗഫീഖും രണ്ടാമതുള്ള രാജസ്ഥാന്റെ യമൻ ദീപ് ശർമയും തമ്മിൽ 84 പോയിന്റിന്റെ മാത്രം വ്യത്യാസം. ഒന്നാമതെത്തിയില്ലെങ്കിലും യമൻ ദീപിനു മുന്നിലെത്തി തൗഫീഖ് മുൻതൂക്കം നിലനിർത്തി. ഫിനിഷ് ചെയ്തതിനു ശേഷം കാലിൽ പതിപ്പിച്ചിരുന്ന ട്രാക്ക് നമ്പറായ ‘ഒന്ന്’ പറിച്ചെടുത്ത് നെഞ്ചിൽ കുത്തി– ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിന് ആദ്യ സ്വർണം. പത്ത് ഇനങ്ങളുൾപ്പെട്ട ഡെക്കാത്ലനിലെ പോയിന്റ് കണക്കിൽ തൗഫീഖ് ഒന്നാമനായത് 6915 പോയിന്റുമായി.
മത്സരത്തിനിടെ ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അയർലൻഡ് ബോക്സർ ജോൺ കൂണി (28) മരണത്തിനു കീഴടങ്ങി. കഴിഞ്ഞയാഴ്ച സെൽറ്റിക് സൂപ്പർ ഫെതർവെയ്റ്റ് ചാംപ്യൻഷിപ്പിൽ നേഥൻ ഹോവൽസിനെതിരെയുള്ള മത്സരത്തിനിടെയാണ് തലയ്ക്കു പരുക്കേറ്റത്.
ഹൽദ്വാനി∙ ദേശീയ ഗെയിംസിൽ അത്ലറ്റിക്സിൽ കേരളത്തിന് വീണ്ടും വെങ്കലത്തിളക്കം. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലാസനാണ് വെങ്കലം നേടിയത്. ഇതോടെ 11 സ്വർണവും 9 വെള്ളിയും 15 വെങ്കലവും സഹിതം 35 മെഡലുകളായി. ഇന്നലെ മാത്രം കേരളം ഒരു സ്വർണവും ഏഴു വെങ്കലവും ഉൾപ്പെടെ എട്ടു മെഡൽ നേടിയിരുന്നു.
ദേശീയ ഗെയിംസിൽ കേരളം ഇന്നലെ തുടങ്ങിയതു വെങ്കലത്തോടെയാണെങ്കിലും അവസാനിപ്പിച്ചതു സ്വർണ തിളക്കത്തിൽ. അത്ലറ്റിക്സിൽ 3 വെങ്കലവും തയ്ക്വാൻഡോയിൽ 4 വെങ്കലവുമായിരുന്നു കേരളത്തിന്റെ മെഡൽ പട്ടികയിൽ വൈകുന്നേരം വരെ. ബാക്കിയുള്ളത് ഒരു തയ്ക്വാൻഡോ ഫൈനൽ. ആ മത്സരത്തിൽ എതിരാളിയെ അടിച്ചു വീഴ്ത്തി കേരളത്തിനു സ്വർണ സന്തോഷം സമ്മാനിച്ചത് മാർഗരറ്റ് മരിയ റെജി.
ഉത്തരാഖണ്ഡ് ∙ 38-ാം ദേശീയ ഗെയിംസില് വനിതകളുടെ 67 കിലോഗ്രാമിനു താഴെ വിഭാഗം ക്യോർഗിയിൽ മലയാളിതാരം മാർഗരറ്റ് മരിയ റെജിക്ക് സ്വർണം. ആയോധനകലയായ തയ്ക്വാൻഡോയിലെ ഒരു വിഭാഗമാണ് ക്യോർഗി. കോട്ടയം ജില്ലയിലെ കല്ലറ സ്വദേശിയാണ് മാർഗരറ്റ്.
ഡെറാഡൂൺ ∙ യുവനിരയിൽ പ്രതീക്ഷയർപ്പിച്ച് ദേശീയ ഗെയിംസിന്റെ അത്ലറ്റിക്സ് ട്രാക്കിലേക്ക് കേരളം ഇറങ്ങുന്നു. ഡെറാഡൂണിനടുത്ത് റായ്പുരിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. കഴിഞ്ഞ ഗെയിംസിൽ അത്ലറ്റിക്സിൽ 3 സ്വർണമുൾപ്പെടെ 14 മെഡലുകൾ നേടിയ കേരളം ഇത്തവണ യുവ താരങ്ങളുടെ മികവിൽ മെഡലെണ്ണം കൂട്ടുമെന്നാണു പ്രതീക്ഷ. 52 താരങ്ങളാണ് കേരള സംഘത്തിലുള്ളത്. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പ്രമുഖ താരങ്ങളിൽ പലരും ഗെയിംസിൽനിന്നു വിട്ടുനിന്നത് കേരളത്തിനു ക്ഷീണമാണ്. അതേസമയം, മറ്റു പല ടീമുകൾക്കും ഇതേ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ താരങ്ങൾ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. സിലക്ഷൻ ട്രയൽസിലൂടെ പുതിയ താരങ്ങളെ ഉൾപ്പെടുത്തിയ റിലേ ടീമിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് അത്ലറ്റിക്സ് ടീം ചീഫ് കോച്ച് ആർ. ജയകുമാർ പറഞ്ഞു
ന്യൂഡൽഹി ∙ മാരത്തൺ പോരാട്ടങ്ങളിലൂടെ ആരാധകരെ ‘മടുപ്പിക്കാതിരിക്കാൻ’ ബാഡ്മിന്റൻ മത്സരങ്ങൾ ചെറുതാകുന്നു. 15 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളുമായി പുതിയ സ്കോറിങ് സിസ്റ്റം മത്സരങ്ങളിൽ നടപ്പാക്കാൻ ലോക ബാഡ്മിന്റൻ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) നീക്കം തുടങ്ങി. നിലവിൽ 21 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളായാണ് മത്സരങ്ങൾ നടത്തുന്നത്.
Results 1-50 of 4490