Activate your premium subscription today
ദേശീയ ഗെയിംസ് അത്ലറ്റിക്സിലെ അവസാന ഇനത്തിൽ കേരളത്തിനു ട്രാക്കിൽനിന്ന് ആശ്വാസ സ്വർണം. 4X400 മീറ്റർ മിക്സ്ഡ് റിലേയിൽ ടി.എസ്. മനു, കെ. സ്നേഹ, ജെ. ബിജോയ്, അൻസ ബാബു എന്നിവരുൾപ്പെട്ട സംഘമാണു സ്വർണം നേടിയത്. ജൂഡോയിൽ വനിതകളുടെ 78 കിലോ വിഭാഗത്തിൽ തൃശൂർ പാണഞ്ചേരി സ്വദേശിനി പി.ആർ. അശ്വതി വെള്ളി നേടി. ഫൈനലിൽ ചണ്ഡിഗഡിന്റെ ഇഷിത രൂപ് നാരംഗിനോടു സഡൻ ഡെത്തിലായിരുന്നു അശ്വതിയുടെ പരാജയം. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ വനിത വിഭാഗം അൺഈവൻ ബാർ ഇനത്തിൽ കണ്ണൂർ മാടായി സ്വദേശി അമാനി ദിൽഷാദ് വെങ്കലം നേടി (9.733 പോയിന്റ്). ഗെയിംസിൽ ഇതുവരെ 13 സ്വർണം ഉൾപ്പെടെ കേരളത്തിന്റെ ആകെ മെഡൽനേട്ടം 53 ആയി.
വെങ്കല നൃത്തച്ചുവടുമായി ജിംനാസ്റ്റിക്സിൽ മെഡൽനേട്ടം തുടങ്ങിയ കേരളത്തിനു ദേശീയ ഗെയിംസിൽ ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; പിന്നെ സ്വർണമില്ലാത്തതിന്റെ സങ്കടവും. ജിംനാസ്റ്റിക്സിൽ നിന്ന് 3 വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. പുരുഷൻമാരുടെ ഫാസ്റ്റ്ഫൈവ് നെറ്റ്ബോളിലാണു മറ്റൊരു വെള്ളി. കേരളം ഫൈനലിൽ ഹരിയാനയോടു തോറ്റു (29–32). പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ മുഹമ്മദ് മുഹ്സിന്റെ വെങ്കലവും ജൂഡോയിൽ വനിതകളുടെ 70 കിലോ വിഭാഗത്തിൽ ദേവികൃഷ്ണയുടെ വെങ്കലവുമാണു മറ്റു മെഡൽ നേട്ടങ്ങൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഡൽഹിയുടെ പ്രീണയെയാണു ദേവികൃഷ്ണ തോൽപിച്ചത്. .
ജർമനിയിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ഗ്രാൻഡ് സ്ലാം ചെസ് ടൂർണമെന്റിൽ ലോകചാംപ്യൻ ഡി. ഗുകേഷിനു തോൽവി. യുഎസ് ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയോട് തുടർച്ചയായ രണ്ടാം ക്വാർട്ടർ ഫൈനലിലും ഗുകേഷ് തോൽവി വഴങ്ങി.
കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച സ്പോർട്സ് എക്സ്പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ മലയാളിയായ ഒളിംപ്യൻ ഷൈനി വിൽസനും. സബ്–ജൂനിയർ, ജൂനിയർ തലത്തിൽ മികച്ച കായികതാരങ്ങളുടെ സിലക്ഷൻ, ദേശീയ ടീമുകളുടെ തിരഞ്ഞെടുപ്പ്, ദേശീയ ക്യാംപുകളിലെ നിരീക്ഷണം, വിദേശ പരിശീലകരുടെ ഉൾപ്പെടെ പ്രകടനം വിലയിരുത്തൽ, കായികതാരങ്ങളുടെ പരാതികൾ പരിശോധിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു മുൻ രാജ്യാന്തര താരങ്ങൾ ഉൾപ്പെടുന്ന സമിതിക്കു രൂപം നൽകിയിരിക്കുന്നത്.
ദേശീയ ഗെയിംസിൽ കേരളത്തിനു ചാട്ടം പിഴച്ച ദിവസം. ട്രിപ്പിൾ ജംപിൽ കേരളത്തിനു പ്രതീക്ഷിച്ച സ്വർണമില്ല. കഴിഞ്ഞ മൂന്നു ഗെയിംസുകളിലെയും ട്രിപ്പിൾ ജംപ് സ്വർണ ജേതാവ് എൻ.വി. ഷീനയ്ക്കു ഇത്തവണ വെള്ളി മാത്രം (13.19 മീറ്റർ). കഴിഞ്ഞ ദിവസം ലോങ്ജംപിൽ വെള്ളി സ്വന്തമാക്കിയ സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ വെങ്കലം നേടി (13.12 മീറ്റർ) മെഡൽ നേട്ടം രണ്ടാക്കി. പഞ്ചാബിന്റെ നിഹാരിക വസിഷ്ടിനാണു സ്വർണം (13.37 മീ.).
മത്സരത്തിനിടെ ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അയർലൻഡ് ബോക്സർ ജോൺ കൂണി (28) മരണത്തിനു കീഴടങ്ങി. കഴിഞ്ഞയാഴ്ച സെൽറ്റിക് സൂപ്പർ ഫെതർവെയ്റ്റ് ചാംപ്യൻഷിപ്പിൽ നേഥൻ ഹോവൽസിനെതിരെയുള്ള മത്സരത്തിനിടെയാണ് തലയ്ക്കു പരുക്കേറ്റത്.
ഡെക്കാത്ലണിലെ അവസാന ഇനമായ 1500 മീറ്റർ ഓട്ടം നടക്കാനിരിക്കെ ഒന്നാമതുള്ള കേരളത്തിന്റെ എൻ.തൗഫീഖും രണ്ടാമതുള്ള രാജസ്ഥാന്റെ യമൻ ദീപ് ശർമയും തമ്മിൽ 84 പോയിന്റിന്റെ മാത്രം വ്യത്യാസം. ഒന്നാമതെത്തിയില്ലെങ്കിലും യമൻ ദീപിനു മുന്നിലെത്തി തൗഫീഖ് മുൻതൂക്കം നിലനിർത്തി. ഫിനിഷ് ചെയ്തതിനു ശേഷം കാലിൽ പതിപ്പിച്ചിരുന്ന ട്രാക്ക് നമ്പറായ ‘ഒന്ന്’ പറിച്ചെടുത്ത് നെഞ്ചിൽ കുത്തി– ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിന് ആദ്യ സ്വർണം. പത്ത് ഇനങ്ങളുൾപ്പെട്ട ഡെക്കാത്ലനിലെ പോയിന്റ് കണക്കിൽ തൗഫീഖ് ഒന്നാമനായത് 6915 പോയിന്റുമായി.
ഹൽദ്വാനി∙ ദേശീയ ഗെയിംസിൽ അത്ലറ്റിക്സിൽ കേരളത്തിന് വീണ്ടും വെങ്കലത്തിളക്കം. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലാസനാണ് വെങ്കലം നേടിയത്. ഇതോടെ 11 സ്വർണവും 9 വെള്ളിയും 15 വെങ്കലവും സഹിതം 35 മെഡലുകളായി. ഇന്നലെ മാത്രം കേരളം ഒരു സ്വർണവും ഏഴു വെങ്കലവും ഉൾപ്പെടെ എട്ടു മെഡൽ നേടിയിരുന്നു.
ദേശീയ ഗെയിംസിൽ കേരളം ഇന്നലെ തുടങ്ങിയതു വെങ്കലത്തോടെയാണെങ്കിലും അവസാനിപ്പിച്ചതു സ്വർണ തിളക്കത്തിൽ. അത്ലറ്റിക്സിൽ 3 വെങ്കലവും തയ്ക്വാൻഡോയിൽ 4 വെങ്കലവുമായിരുന്നു കേരളത്തിന്റെ മെഡൽ പട്ടികയിൽ വൈകുന്നേരം വരെ. ബാക്കിയുള്ളത് ഒരു തയ്ക്വാൻഡോ ഫൈനൽ. ആ മത്സരത്തിൽ എതിരാളിയെ അടിച്ചു വീഴ്ത്തി കേരളത്തിനു സ്വർണ സന്തോഷം സമ്മാനിച്ചത് മാർഗരറ്റ് മരിയ റെജി.
ഉത്തരാഖണ്ഡ് ∙ 38-ാം ദേശീയ ഗെയിംസില് വനിതകളുടെ 67 കിലോഗ്രാമിനു താഴെ വിഭാഗം ക്യോർഗിയിൽ മലയാളിതാരം മാർഗരറ്റ് മരിയ റെജിക്ക് സ്വർണം. ആയോധനകലയായ തയ്ക്വാൻഡോയിലെ ഒരു വിഭാഗമാണ് ക്യോർഗി. കോട്ടയം ജില്ലയിലെ കല്ലറ സ്വദേശിയാണ് മാർഗരറ്റ്.
ഡെറാഡൂൺ ∙ യുവനിരയിൽ പ്രതീക്ഷയർപ്പിച്ച് ദേശീയ ഗെയിംസിന്റെ അത്ലറ്റിക്സ് ട്രാക്കിലേക്ക് കേരളം ഇറങ്ങുന്നു. ഡെറാഡൂണിനടുത്ത് റായ്പുരിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. കഴിഞ്ഞ ഗെയിംസിൽ അത്ലറ്റിക്സിൽ 3 സ്വർണമുൾപ്പെടെ 14 മെഡലുകൾ നേടിയ കേരളം ഇത്തവണ യുവ താരങ്ങളുടെ മികവിൽ മെഡലെണ്ണം കൂട്ടുമെന്നാണു പ്രതീക്ഷ. 52 താരങ്ങളാണ് കേരള സംഘത്തിലുള്ളത്. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പ്രമുഖ താരങ്ങളിൽ പലരും ഗെയിംസിൽനിന്നു വിട്ടുനിന്നത് കേരളത്തിനു ക്ഷീണമാണ്. അതേസമയം, മറ്റു പല ടീമുകൾക്കും ഇതേ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ താരങ്ങൾ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. സിലക്ഷൻ ട്രയൽസിലൂടെ പുതിയ താരങ്ങളെ ഉൾപ്പെടുത്തിയ റിലേ ടീമിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് അത്ലറ്റിക്സ് ടീം ചീഫ് കോച്ച് ആർ. ജയകുമാർ പറഞ്ഞു
ഹൽദ്വാനി ∙ ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് തയ്ക്വാൻഡോയിലെ വെങ്കലത്തിന്റെ ആശ്വാസം. വനിതാ വിഭാഗം വ്യക്തിഗത പൂംസെ ഇനത്തിൽ ലയ ഫാത്തിമയാണു വെങ്കലം നേടിയത് (8.033 പോയിന്റ്). കഴിഞ്ഞ ഗെയിംസിൽ ലയയ്ക്ക് വെള്ളി മെഡലായിരുന്നു. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് സ്വദേശി അബു സാദിക്കിന്റെയും കെ. രസ്നയുടെയും മകളാണ് ലയ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബിഎ വിദ്യാർഥിനിയാണ്. സഹോദരി സെബ തയ്ക്വാൻഡോ പൂംസെ ഗ്രൂപ്പ് ഇനത്തിൽ മത്സരിക്കുന്നുണ്ട്. തയ്ക്വാൻഡോയിലെ അഭ്യാസ പ്രകടന മികവാണു പൂംസെ ഇനത്തിൽ വിലയിരുത്തുന്നത്. സ്വയം പ്രതിരോധ മുറകളിലൂന്നിയുള്ള അഭ്യാസങ്ങളാണു ലയ മത്സരവേദിയിൽ പ്രദർശിപ്പിച്ചത്.
ന്യൂഡൽഹി ∙ മാരത്തൺ പോരാട്ടങ്ങളിലൂടെ ആരാധകരെ ‘മടുപ്പിക്കാതിരിക്കാൻ’ ബാഡ്മിന്റൻ മത്സരങ്ങൾ ചെറുതാകുന്നു. 15 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളുമായി പുതിയ സ്കോറിങ് സിസ്റ്റം മത്സരങ്ങളിൽ നടപ്പാക്കാൻ ലോക ബാഡ്മിന്റൻ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) നീക്കം തുടങ്ങി. നിലവിൽ 21 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളായാണ് മത്സരങ്ങൾ നടത്തുന്നത്.
ന്യൂഡൽഹി ∙ കോമൺവെൽത്ത് ഗെയിംസിനു വീണ്ടും ആതിഥ്യം വഹിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. 2030ലെ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ (സിജിഎഫ്) അധികൃതരുമായി ഇന്ത്യ ആരംഭിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ്, ഒഡീഷയിലെ ഭുവനേശ്വർ എന്നീ സ്ഥലങ്ങളാണു പ്രാഥമിക പരിഗണനയിലുള്ളത്.
ദേശീയ ഗെയിംസ് വനിതാ വിഭാഗം റോവിങ്ങിൽ കേരളത്തിനു സ്വർണം. കോക്സ്ലസ് ഫോർ ഇനത്തിൽ റോസ് മരിയ ജോഷി, വർഷ കെ.ബി, അശ്വത്, മീനാക്ഷി എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിന് ഒൻപതാം സ്വർണം നേടിക്കൊടുത്തത്.
നീന്തലിൽ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടി (1:14.34 മിനിറ്റ്) കേരളത്തിന്റെ ഹർഷിത ജയറാം ഈ ഗെയിംസിൽ ട്രിപ്പിൾ സ്വർണം തികച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന തൃശൂർ മതിലകം സ്വദേശി ഹർഷിത നേരത്തേ 50 മീറ്റർ, 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്ക് വിഭാഗങ്ങളിൽ സ്വർണം നേടിയിരുന്നു. 2 ദേശീയ ഗെയിംസുകളിലായി ആറാം മെഡലാണിത്. അതിൽ 5 സ്വർണം.
ബ്രസൽസ് ∙ രോഗബാധിതനായ വളർത്തുനായയ്ക്ക് കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് നൽകി എന്ന ‘തെറ്റു മാത്രമേ’ ബൽജിയൻ അശ്വാഭ്യാസ താരം ഡൊമിയൻ മിഹീൽ ചെയ്തുള്ളൂ. പക്ഷേ, ആ തുള്ളിമരുന്ന് തന്റെ കരിയറിനു തന്നെ തിരിച്ചടിയാകുമെന്ന് അദ്ദേഹം അറിഞ്ഞില്ല. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ മിഹീലിന് രാജ്യാന്തര ഉത്തേജക പരിശോധനാ ഏജൻസിയുടെ പിടിവീണു. ഇതോടെ പാരിസ് ഒളിംപികിസിലെ ഡ്രസാഷ് മത്സരയിനത്തിൽ മിഹീലിന്റെ പ്രകടനത്തിന് അയോഗ്യതയും വന്നു.
ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ കേരള വനിതകൾ ആവേശത്തിന്റെ അലയൊലി തീർത്തപ്പോൾ തുടർച്ചയായ രണ്ടാം തവണയും കേരളത്തിനു വനിതകളുടെ വാട്ടർപോളോയിൽ സ്വർണം. ഫൈനലിൽ മഹാരാഷ്ട്രയെയാണു തോൽപ്പിച്ചത് (11–7). കഴിഞ്ഞ തവണ മെഡൽ ഇല്ലാതിരുന്ന കേരള പുരുഷൻമാർ ഇത്തവണ വെങ്കലം നേടി. മൂന്നാം സ്ഥാന മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ബംഗാളിനെയാണു തോൽപ്പിച്ചത് (15–14).
ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ ഹർഷിത ജയറാമിനു മൂന്നാം സ്വർണം. 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് ഹർഷിത ഒന്നാമതെത്തിയത്. ഗെയിംസിൽ കേരളത്തിന്റെ എട്ടാം സ്വർണമാണിത്. നേരത്തേ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിലും ഹർഷിത സ്വർണം വിജയിച്ചിരുന്നു.
ആഗോള തലത്തിൽ കരുത്തുറ്റ കായിക രാഷ്ട്രമാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് അടിത്തറ പാകുന്ന പദ്ധതിയാണു ഖേലോ ഇന്ത്യ എന്ന് കേന്ദ്ര യുവജനകാര്യ, കായികമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. 2018ൽ ആരംഭിച്ച ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ് രാജ്യത്തു വലിയ കായിക മുന്നേറ്റമാണു സൃഷ്ടിച്ചത്.
ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിനു 2 വെള്ളി മെഡൽ കൂടി. സൈക്ലിങ്ങിലെ 15 കിലോമീറ്റർ സ്ക്രാച്ച് റേസിൽ എസ്.എസ്. അദ്വൈത് ശങ്കറും പുരുഷൻമാരുടെ 200 മീറ്റർ മെഡ്ലെ നീന്തലിൽ സജൻ പ്രകാശും (2:18.17 മിനിറ്റ്) വെള്ളി മെഡൽ നേടി. ഈ ദേശീയ ഗെയിംസിൽ സജൻ നേടുന്ന നാലാം മെഡലാണിത്. 200 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിൽ വെങ്കലവും സജൻ നേടിയിരുന്നു.
വൈക് ആൻ സീ (നെതർലൻഡ്സ്) ∙ കറുപ്പിലും വെളുപ്പിലും നിലയുറപ്പിക്കാതെ കളങ്ങൾ മാറിമാറി നീങ്ങുകയായിരുന്നു ഇന്നലെ ഇന്ത്യൻ ചെസ് ആരാധകരുടെ മനസ്സ്. നെതർലൻഡ്സിലെ വൈക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസിൽ ചാംപ്യനെ നിർണയിക്കാനുള്ള ടൈബ്രേക്കറിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ഡി.ഗുകേഷും പ്രഗ്നാനന്ദയും മത്സരിക്കുന്നു.
ദേശീയ ഗെയിംസിൽ 15 കിലോമീറ്റർ സ്ക്രാച്ച് റേസിൽ കേരളത്തിനു വെള്ളി. കേരളത്തിന്റെ അദ്വൈത് ശങ്കറാണ് രണ്ടാം സ്ഥാനത്തെത്തിയത്. പുരുഷ ഫുട്ബോളിൽ കേരളം സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെ 3–0ന് തോൽപിച്ചാണ് കേരളത്തിന്റെ മുന്നേറ്റം.
രുദ്രാപ്പുരിൽ കേരള വോളിബോളിന്റെ രൗദ്രഭാവം; ദേശീയ ഗെയിംസ് വോളിബോളിൽ വനിതകളിൽ സ്വർണവും പുരുഷൻമാരിൽ വെള്ളിയും കേരളം നേടി. ആവേശമുയർത്തിയ പോരാട്ടത്തിൽ വനിതകളിൽ തമിഴ്നാടിനെയാണു രണ്ടിനെതിരെ 3 സെറ്റുകൾക്കു കേരളം തോൽപിച്ചത് (25–19, 22–25, 22–25, 25–14, 15–7). കേരള പുരുഷ ടീം ഫൈനലിൽ സർവീസസിനോടു പൊരുതി തോറ്റു (20–25, 22–25, 25–19, 26–28).
ഹൽദ്വാനി∙ ദേശീയ ഗെയിംസ് വനിതാ വോളിബോളിൽ കേരളത്തിനു സ്വർണം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ തമിഴ്നാടിനെ കീഴടക്കിയാണ് കേരളം ആറാം സ്വര്ണം വിജയിച്ചത്. 3–2നാണ് കേരളത്തിന്റെ വിജയം. സ്കോർ– 25–19, 22–25, 22–25, 25–14, 15–7. മത്സരത്തിന്റെ ആദ്യ സെറ്റ് കേരളം സ്വന്തമാക്കിയപ്പോൾ, രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്താണ് തമിഴ്നാട് മത്സരത്തിലേക്കു തിരിച്ചെത്തിയത്.
ഡെറാഡൂൺ ∙ ദേശീയ ഗെയിംസിലെ വുഷു വേദിയിൽ കേരളത്തിന് സ്വർണ ചരിത്രം. പുരുഷൻമാരുടെ വുഷു തൗലോ നാങ്കുൻ വിഭാഗത്തിൽ കെ. മുഹമ്മദ് ജാസിലാണ് (8.35 പോയിന്റ്) സ്വർണം നേടിയത്. ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണു വുഷുവിൽ കേരളം സ്വർണം നേടുന്നത്. കഴിഞ്ഞ ഗെയിംസിൽ വുഷുവിൽ 2 വെങ്കലമായിരുന്നു കേരളത്തിന്റെ നേട്ടം.
നീന്തൽക്കുളത്തിൽ കേരളത്തിന്റെ പൊന്നായി സജൻ പ്രകാശും ഹർഷിത ജയറാമും. ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ നിന്ന് ഇന്നലെ കേരളം മുങ്ങി നിവർന്നത് 2 സ്വർണവുമായി. പുരുഷൻമാരുടെ 200 മീ. ബട്ടർഫ്ലൈയിൽ സജൻ പ്രകാശും (2:01.40 മിനിറ്റ്), വനിതകളുടെ 50 മീ. ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ് (34.14 സെക്കൻഡ്) സുവർണ താരങ്ങളായത്. 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത കഴിഞ്ഞ ദിവസം സ്വർണം നേടിയിരുന്നു. വുഷുവിൽ മുഹമ്മദ് ജാസിലും ജേതാവായതോടെ ഇന്നലത്തെ കേരളത്തിന്റെ സ്വർണനേട്ടം മൂന്നായി.
ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം മെഡൽ. 200 ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിൽ സജൻ പ്രകാശ് സ്വർണം നേടി. വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ഹർഷിത ജയറാം രണ്ടാം സ്വർണം വിജയിച്ചു. 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് ഹർഷിതയുടെ മെഡൽ നേട്ടം.
ഉത്തരാഖണ്ഡിൽ ഇടയ്ക്കിടെ മുഴങ്ങുന്ന വെടിയൊച്ചകൾ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണ്. വർഷങ്ങൾക്കു മുൻപു അഭിനവ് ബിന്ദ്ര ബെയ്ജിങ് ഒളിംപിക്സിലെ സ്വർണമെഡൽ നേട്ടത്തിലേക്കുള്ള സ്വപ്നയാത്ര തുടങ്ങിയതു ഡെറാഡൂണിൽ നിന്നായിരുന്നു. ഇപ്പോഴും അഭിനവിനെക്കുറിച്ചു പറയുമ്പോൾ ഉത്തരാഖണ്ഡുകാർക്ക് ആവേശമേറും.
ഋഷികേശിനു സമീപം ശിവപുരിയിലെ മണൽപ്പരപ്പിൽ കേരള വനിതകൾക്കു വെള്ളിത്തിളക്കം. വനിതകളുടെ ബീച്ച് ഹാൻഡ്ബോൾ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഹരിയാനയോടു പരാജയപ്പെട്ടെങ്കിലും വെള്ളി മെഡലിന്റെ തലപ്പൊക്കത്തിൽ തന്നെയാണു കേരളം മടങ്ങുന്നത്. ഗോൾകീപ്പർ എസ്. ഐശ്വര്യയുടെ ആരോഗ്യ പ്രശ്നമാണു കേരളത്തിനു ക്ഷീണമായത്. അണുബാധയെത്തുടർന്ന് ഐശ്വര്യ ആശുപത്രിയിലായതോടെ ഗോൾപോസ്റ്റിൽ കേരളത്തിന്റെ കരുത്ത് ചോർന്നു. റെയിൽവേയുടെ രാജ്യാന്തര താരങ്ങൾ നിരന്ന ഹരിയാനയോടു പിടിച്ചു നിൽക്കാൻ കേരളത്തിനു കഴിഞ്ഞില്ല (54–12). ഗെയിംസിനായി 3 ദിവസം മാത്രമാണു പരിശീലന ക്യാംപ് നടന്നതെന്നും ഇതു തയാറെടുപ്പുകളെ ബാധിച്ചുവെന്നും താരങ്ങൾ പറഞ്ഞു.
സ്വർണ മത്സ്യമായി ഹർഷിത ജയറാം കുതിച്ചപ്പോൾ ദേശീയ ഗെയിംസ് നീന്തൽക്കുളത്തിൽനിന്ന് കേരളത്തിന് ആദ്യ സ്വർണം. വനിതകളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് നീന്തലിലാണ് തൃശൂർ മതിലകം സ്വദേശിയായ ഹർഷിത ജയറാം സ്വർണം നേടിയത് (2:42.38 മിനിറ്റ്). തമിഴ്നാടിന്റെ ശ്രീനിധി നടേശനെ 6 സെന്റി സെക്കൻഡ് വ്യത്യാസത്തിൽ പിന്തള്ളിയാണ് ഹർഷിതയുടെ നേട്ടം.
ശരീരഭാരം കൂടിയതുകാരണം പാരിസ് ഒളിംപിക്സിൽ മെഡൽ നഷ്ടമായ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ സങ്കടം സുഫ്ന ജാസ്മിനും ടിവിയിൽ കണ്ടതാണ്. ദേശീയ ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിങ് 45 കിലോഗ്രാം വിഭാഗത്തിൽ ഇന്നലെ കേരളത്തിനായി മത്സരത്തിനിറങ്ങുന്നതിനു തൊട്ടുമുൻപ് സുഫ്നയും അതേ അവസ്ഥയിലായിരുന്നു. രാവിലെ 11നു നടക്കുന്ന മത്സരത്തിന് ഒരു മണിക്കൂർ മുൻപ് ഭാരം 160 ഗ്രാം കൂടുതൽ.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നുള്ള റിട്ട് ഹർജിയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും (ഐഒഎ) അധ്യക്ഷ പി.ടി.ഉഷയ്ക്കും ഡൽഹി ഹൈക്കോടതി നോട്ടിസയച്ചു. കളരിപ്പയറ്റിനെ മത്സരയിനമാക്കാൻ കോടതിയെ സമീപിച്ച ഹർഷിത യാദവിന്റെ ഹർജിയിലാണ് നടപടി.
ഹൽദ്വാനി∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം സമ്മാനിച്ച സുഫ്ന ജാസ്മിൻ, ഭാരം ക്രമീകരിക്കാനായി മുടി പോലും മുറിച്ച ശേഷമാണ് മത്സരിച്ചത്. ഭാരോദ്വഹനത്തിൽ പങ്കെടുത്ത് സ്വർണം നേടിയ സുഫ്ന, മത്സരത്തിനു നടത്തിയ പരിശോധനയിൽ 150 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഭാരം കുറയ്ക്കാനായി മുടി മുറിച്ചത്. ഇതിനു പുറമേ ഭക്ഷണം നിയന്ത്രിച്ചും കടുത്ത വ്യായാമങ്ങൾ ചെയ്തുമാണ് ഇരുപത്തിരണ്ടുകാരിയായ താരം ഭാരം നിശ്ചിത പരിധിയിൽ നിയന്ത്രിച്ചുനിർത്തിയത്.
ഒളിംപിക് സ്പ്രിന്റ് ചാംപ്യൻ എലെയ്ൻ തോപ്സന്റെ മെന്ററായിരുന്ന ജമൈക്കൻ അത്ലറ്റിക്സ് കോച്ച് ജെറി ഹോൾനസ് ഇനി ഇന്ത്യൻ ടീമിനൊപ്പം. 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് ഇനങ്ങളിലെ ഇന്ത്യൻ വനിതാ താരങ്ങളുടെ പരിശീലകനായി ഹോൾനസ് ചുമതലയേറ്റു. തിരുവനന്തപുരം കാര്യവട്ടത്തെ എൽഎൻസിപിഇയാണ് ഹോൾനസിന്റെ പരിശീലന ക്യാംപ്.
ഒളിംപിക്സ് അത്ലറ്റിക്സ് സ്വർണമെഡൽ ജേതാക്കളിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയും അമേരിക്കൻ ലോങ്ജംപ് ഇതിഹാസവുമായ ഗ്രെഗ് ബെൽ (94) അന്തരിച്ചു. 1956 മെൽബൺ ഒളിംപിക്സിലാണ് ഗ്രെഗ് ബെൽ ലോങ്ജംപിൽ സ്വർണം നേടിയത്. പിറ്റേവർഷം യുഎസ്എയിൽ നടന്ന ചാംപ്യൻഷിപ്പിൽ 8.10 മീറ്റർ ദൂരം ചാടി വ്യക്തിഗത റെക്കോർഡിട്ടു.
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം. 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് നീന്തലില് ഹർഷിത ജയറാമാണു കേരളത്തിനായി സ്വർണം നേടിയത്. ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിനാണ് കേരളത്തിന്റെ ആദ്യ സ്വർണം നേടിയത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ നേട്ടം. മഹാരാഷ്ട്രയുടെ ദീപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി. ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു.
ഹൽദ്വാനി ∙ വെള്ളത്തെ പേടിയായിരുന്ന പെൺകുട്ടി ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽ ഇന്നലെ സ്വർണ മീനിന്റെ ചേലിലായിരുന്നു. പാതി മലയാളിയായ പതിനാലുകാരി ധിനിധി ദേസിങ്കു ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ നിന്നു കർണാടകയ്ക്കായി വാരിയെടുത്തത് 3 സ്വർണം; ഒരു ദേശീയ റെക്കോർഡ്.
ഹൽദ്വാനി ∙ ഇന്നലെ വൈകിട്ട് ഹൽദ്വാനിയിലെ താപനില 13 ഡിഗ്രി സെൽഷ്യസ്. അതേസമയം നീന്തൽക്കുളത്തിലെ വെള്ളത്തിനു ചൂട് 27 ഡിഗ്രി സെൽഷ്യസ്. കൊടും തണുപ്പിലും നീന്തൽക്കുളത്തിലെ വെള്ളം ചൂടാക്കുന്നത് എങ്ങനെയാണ്? നീന്തൽക്കുളത്തിലേക്ക് ഒഴുക്കുന്ന വെള്ളം പ്രത്യേക ഹീറ്റ് പമ്പ് ഉപയോഗിച്ചു ചൂടാക്കുന്നതാണ് പ്രധാന നടപടി.
ന്യൂഡൽഹി∙ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുൻ ലോക ചെസ് ചാംപ്യനും ഒളിംപ്യാഡ് ജേതാവുമായിരുന്ന ഹംഗറി–യുഎസ് താരം സൂസൻ പോൾഗർ. മതപരമായ കാരണത്താൽ
ഹൽദ്വാനി (ഉത്തരാഖണ്ഡ്)∙ ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആദ്യ മെഡൽ നീന്തൽക്കുളത്തിൽനിന്ന്. സുവർണ പ്രതീക്ഷയായിരുന്ന സജൻ പ്രകാശ് 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും വെങ്കലം നേടി. കഴിഞ്ഞ തവണ ഈ ഇനങ്ങളിൽ യഥാക്രമം വെള്ളി, സ്വർണ മെഡൽ ജേതാവായിരുന്നു. നൈനിറ്റാളിനടുത്തുള്ള നഗരമായ
ഹൽദ്വാനി (ഉത്തരാഖണ്ഡ്) ∙ കോർബെറ്റ് പാർക്കിൽനിന്ന് ഹൽദ്വാനിയിലേക്കുള്ള ദൂരം– 55 കിലോമീറ്റർ. എല്ലാ ദിവസവും നീന്താനിറങ്ങും മുൻപു കേരള ടീം താണ്ടേണ്ട ദൂരമാണിത്. ദേശീയ ഗെയിംസിലെ നീന്തൽ, വാട്ടർപോളോ ഇനങ്ങളിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്കു താമസമൊരുക്കിയിരിക്കുന്നത് മത്സരവേദിയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള കോർബെറ്റ് പാർക്കിലെ റിസോർട്ടിലാണ്.
അദ്ഭുതങ്ങൾ ഒളിപ്പിച്ച ചെപ്പു പോലെ റായ്പുർ രാജീവ്ഗാന്ധി സ്റ്റേഡിയം. മധ്യത്തിലെ പിരമിഡ് സ്ക്രീനിൽ പുരാണവും ചരിത്രവും പൈതൃകവും നിറഞ്ഞപ്പോൾ ഗാലറിയിൽ ആവേശം അലതല്ലി. ദേവഭൂമിയെന്നു വിളിപ്പേരുള്ള ഉത്തരാഖണ്ഡിന്റെ പരമ്പരാഗത സംഗീത ബാൻഡായ ‘പാണ്ഡവാസ്’ ഒരുക്കിയ മാസ്മരിക സംഗീതത്തിനൊപ്പം ഗാലറി ഒന്നടങ്കം നൃത്തം വച്ചു. മഞ്ഞു വീഴുന്ന തണുപ്പായിരുന്നിട്ടും സ്റ്റേഡിയത്തിലെ ഗാലറികൾ നിറഞ്ഞു കവിഞ്ഞിരുന്നു. ഉത്തരാഖണ്ഡിന്റെ സ്വന്തം ബാഡ്മിന്റൻ താരം ലക്ഷ്യ സെൻ സ്റ്റേഡിയം വലംവച്ചു കൈമാറിയ ‘തേജസ്വിനി’യെന്ന ദീപശിഖ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് വേദിയിൽ സ്ഥാപിച്ചു; 38–ാമതു ദേശീയ ഗെയിംസിന് ഔദ്യോഗിക തുടക്കം.
കൊച്ചി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. മത്സരക്രമം വന്ന സമയത്ത് അധികൃതരെ സമീപിക്കേണ്ടതായിരുന്നുവെന്നും ഗെയിംസ് തുടങ്ങിയതിനുശേഷം പങ്കെടുക്കണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഇടക്കാല ഉത്തരവ് ആവശ്യം നിരസിച്ചത്.
ആയുധമേന്ത്രി കുതിരപ്പുറത്തിരിക്കുന്ന ഉഗ്രപ്രതാപി മേവാർ രാജാവ് മഹാറാണാ പ്രതാപിന്റെ പ്രതിമയാണു ഡെറാഡൂണിനു ചേർന്നുള്ള റായ്പൂരിലെ ഗെയിംസ് വേദിയിലേക്കു സ്വാഗതം ചെയ്തത്. കുറച്ചകലെയായി മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ്. അതിനോടു ചേർന്നു രജത ജൂബിലി സ്പോർട്സ് കോംപ്ലക്സ്; ദേശീയ ഗെയിംസിന്റെ പ്രധാന വേദി. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ചിട്ട് 25 വർഷമാകുന്നതിന്റെ ഓർമയ്ക്കായാണു വേദിക്കു രജത ജൂബിലി സ്പോർട്സ് കോംപ്ലക്സ് എന്ന പേര്. റായ്പൂരിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് 4നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ കായികോത്സവമായ ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും.
ന്യൂഡൽഹി∙ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് വിവാദത്തിൽ ചാടിയ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്, സംഭവത്തിൽ വിശദീകരണവും ക്ഷമാപണവും സഹിതം എക്സിൽ പങ്കുവച്ച കുറിപ്പ് അക്കൗണ്ട് സഹിതം അപ്രത്യക്ഷമായി. വൈശാലിക്ക് കൈകൊടുക്കാതെ അവഗണിച്ചത് വൻ
വിക് ആൻ സീ (നെതർലൻഡ്സ്) ∙ ചെസ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ തയാറാകാതിരുന്നത് മതപരമായ കാരണങ്ങളാലാണെന്ന് വിശദീകരിച്ച് ക്ഷമ ചോദിച്ച ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവാണ്, മുൻപ് മറ്റൊരു ഇന്ത്യൻ വനിതാ ഗ്രാൻഡ് മാസ്റ്ററിന് ഹസ്തദാനം
തൃശൂർ∙ 250 ഹാഫ് മാരത്തണുകൾ പൂർത്തിയാക്കി തൃശൂർ സ്വദേശി അരുൺജിത്ത് ഉണ്ണികൃഷ്ണൻ. നാലു വർഷത്തിനിടയിലാണ് ഇത്രയും ഹാഫ് മാരത്തണുകൾ പൂർത്തിയാക്കിയത്. ഗോവയിൽ നടന്ന അയൺമാൻ 70.3, ദുബായിൽ നടന്ന ഓഷ്യൻമാൻ തുടങ്ങിയ കായികമത്സരങ്ങളിൽ മാറ്റുരച്ച താരമാണ് അരുൺജിത്ത്. റിപ്പബ്ലിക് ദിനത്തിൽ 26 കിലോമീറ്റർ ഓടിയാണ്
വിക് ആൻ സീ (നെതർലൻഡ്സ്) ∙ ചെസ് മത്സരത്തിനു മുന്നോടിയായി ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ എതിരാളിയായ ഇന്ത്യൻ വനിതാ താരത്തിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിനെച്ചൊല്ലി വിവാദം. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയാണ് സംഭവം. ഇന്ത്യൻ ഗ്രാൻഡ്
പൂക്കളുടെ താഴ്വരയിൽ മഞ്ഞ് പെയ്തിറങ്ങുന്നു. ഡെറാഡൂണിലെ സന്ധ്യയ്ക്കു മകരമഞ്ഞിന്റെ തണുപ്പ്. രണ്ടു ദിവസം മുൻപായിരുന്നു ഉത്തരാഖണ്ഡിലെ തദ്ദേശ തിരഞ്ഞെടുപ്പ്. വിജയിച്ച സ്ഥാനാർഥികളുടെ ആഘോഷ പ്രകടനങ്ങൾ തീർക്കുന്ന പ്രകമ്പനങ്ങളിലാണ് നഗരം. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിലേക്കു പറന്നെത്തുന്ന വിമാനങ്ങളിൽ ഇടയ്ക്കിടെ കായിക താരങ്ങൾ വന്നിറങ്ങുന്നു. 28നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാൽ എല്ലായിടത്തും കർശന സുരക്ഷ.
Results 1-50 of 4452