Activate your premium subscription today
പാരിസ്∙ ഫാഷൻ ഡിസൈനർ തരുൺ തഹ്ലിയാനി രൂപകൽപന ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. പുരുഷൻമാർക്ക് കുർത്ത ബൂന്ദി സെറ്റും (കുർത്തയും സ്ലീവ്ലെസ് ഓവർകോട്ടും പൈജാമയും) സ്ത്രീകൾക്ക് സാരിയുമായിരുന്നു വേഷം. ഇന്ത്യൻ പതാകയിലെ നിറങ്ങൾ വെള്ള
പാരിസ്∙ 2024 ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ അൽപസമയത്തിനകം ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് പാരിസ് നഗരത്തിൽ ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുക. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങുകൾ. സെൻ നദിയിലൂടെ 80 ബോട്ടുകളിലായി
പാരിസ്∙ ഒളിംപിക്സിനായി ഫ്രാൻസിലെത്തിയ ബ്രസീല് ഫുട്ബോൾ ഇതിഹാസം സീക്കോയെ പാരിസ് നഗരത്തിൽ കൊള്ളയടിച്ചു. ബ്രസീൽ ഒളിംപിക് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സീക്കോ കഴിഞ്ഞ ദിവസം പാരിസിലെത്തിയത്. വജ്രാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ വാച്ച് കാറിൽനിന്ന് മോഷണം
പാരിസ്∙ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഫ്രാൻസ് റിലേ താരം സൗൻകാംബ സിലയ്ക്ക് തൊപ്പി ധരിച്ച് പങ്കെടുക്കാൻ അനുമതി. ശിരോവസ്ത്രം ധരിക്കുന്നതിനാൽ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് തന്നെ മാറ്റിനിര്ത്തിയതായി സില വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ആതിഥേയരായ ഫ്രാൻസിന്റെ ഒളിംപിക്
പാരിസ് ഒളിംപിക്സിനായുള്ള മനോരമയുടെ പ്രത്യേക പേജുകൾക്ക് പേരു നിർദേശിക്കാനുള്ള മത്സരത്തിൽ പങ്കെടുത്തത് ആയിരത്തോളം വായനക്കാർ. ഫ്രാൻസും പാരിസും ഒളിംപിക്സും ഇന്ത്യയുമെല്ലാം നിറഞ്ഞ നിർദേശങ്ങളിൽനിന്ന് പേരു തിരഞ്ഞെടുത്തത് പാരിസിൽ ഇന്ത്യൻ പ്രതീക്ഷകളുടെ പതാകാവാഹകനായ ഹോക്കി താരം പി.ആർ.ശ്രീജേഷ്– പ്യാരി ഡേയ്സ്!
പാരിസ് ഒളിംപിക്സിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകളായി കേരളത്തിൽ നിന്നുള്ളത് ഏഴു പേരാണ്. ഹോക്കി താരം പി.ആർ. ശ്രീജേഷ്, ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ് തുടങ്ങി ഏഴ് മലയാളി ഒളിംപ്യൻമാരാണ് പാരിസിൽ എത്തിയത്. ഇത്തവണ കേരളത്തിൽനിന്ന് ഒരു വനിതാ താരം പോലും ഒളിംപിക്സിന് യോഗ്യത നേടിയില്ല എന്ന പ്രത്യേകതയുമുണ്ട്. പാരിസിൽ മെഡൽ പ്രതീക്ഷകളായ മലയാളി ഒളിംപ്യൻമാരെ പരിചയപ്പെടാം:
ലോകമാകെ ഫ്രാൻസിന്റെ തെരുവുകളിലേക്കു ചേക്കേറുകയാണ്. 206 രാജ്യങ്ങളിലെ കായികപ്രതിഭകൾ സെൻ നദിയോരത്തെത്തുന്നു. അതിൽ ജേതാക്കളാകുന്നവരുണ്ടാകും. ഒന്നും നേടാനാവാത്തവരുണ്ടാകും. ജേതാക്കളുടെ ആഘോഷത്തിനായി ലോകം കാതോർക്കും. അങ്ങനെയൊരു സന്ദർഭമാണ് ഇപ്പോൾ ഞാനോർക്കുന്നതും. 1998ൽ ഫ്രാൻസിൽ നടന്ന ലോകകപ്പ് ഫുട്ബോളിലെ ഫൈനൽ. ഫ്രാൻസിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സ്താദ് ദെ ഫ്രാൻസിൽ ലോകം നെഞ്ചിടിപ്പോടെ കണ്ട ബ്രസീൽ–ഫ്രാൻസ് മത്സരം.
ഫ്രഞ്ച് വിപ്ലവത്തിന്റെ മണ്ണിൽ ഇന്നു ലോക കായിക വിപ്ലവത്തിനു സ്റ്റാർട്ടിങ് വിസിൽ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നു ലോകത്തെ പഠിപ്പിച്ച ഫ്രഞ്ചുകാർ ‘സിറ്റിയൂസ്, ഓൾട്ടിയൂസ്, ഫോർട്ടിയൂസ്’ എന്നു നീട്ടിപ്പാടും. രക്തരൂഷിത പോരാട്ടങ്ങൾക്കു പകരം പാരിസിൽ മെഡൽ തേടിയുള്ള സൗഹൃദമത്സരങ്ങൾക്ക് അരങ്ങൊരുങ്ങും.
സ്വപ്നലോകത്തെത്തിയ പൂമ്പാറ്റകളെപ്പോലെ വിശ്വകായികതാരങ്ങൾ ഇന്നു പാരിസിൽ ചിറകടിച്ചുയരും. ഭൂഗോളത്തിലെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് ഫ്രാൻസിന്റെ തലസ്ഥാന നഗരിയിൽ ഇന്നു രാത്രി ദീപം തെളിയുകയാണ്. 33–ാം ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11ന്) ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ്. ഉദ്ഘാടനദിനമായ ഇന്നു മത്സരങ്ങളില്ല.
പാരിസ് നഗരം പൂത്തുലയുന്ന ആഘോഷരാവിൽ ഇന്ന് ഒളിംപിക്സ് ദീപം മിഴി തുറക്കുന്നതോടെ ലോകം കാത്തിരിക്കുന്നത് മത്സരവേദികളെ ത്രസിപ്പിക്കുന്ന അത്ലീറ്റുകളെ മാത്രമല്ല; ആരാധകരുടെ ചങ്കിടിപ്പിന്റെ താളം പെരുക്കുന്ന മത്സരയിനത്തെക്കൂടിയാണ്. ലോകമെങ്ങും യുവജനങ്ങളുടെ ഹരമായ ബ്രേക്കിങ് അഥവാ ബ്രേക്ക് ഡാൻസിങ് ന്യൂജൻ മത്സരയിനമായി ഈ ഒളിംപിക്സിൽ അരങ്ങേറുകയാണ്.
കാത്തിരിക്കുകയാണ്, ലോകം മുഴുവൻ. ഭൂഗോളത്തിലെ ഏറ്റവും വലിയ കായികോത്സവത്തിനു കൊടി ഉയരാൻ ഇനി വിരലിലെണ്ണാവുന്ന മണിക്കൂറുകളേയുള്ളൂ. ഞാൻ ബുധനാഴ്ച രാവിലെ പാരിസിലെത്തി. അത്ലീറ്റായും പരിശീലകയായും ഒട്ടേറെ ഒളിംപിക്സുകളുടെ ഭാഗമായ ഞാൻ ഇത്തവണ കായികസംഘാടകയെന്ന നിലയിലാണു പാരിസിലേക്കെത്തിയത്.
ആവേശത്തിലാണു ഞാനിപ്പോഴും. ഒളിംപിക് ദീപശിഖ എന്റെ കയ്യിലെത്തിയപ്പോൾ സർവം മറന്നു നിന്നുപോയി. പതിനായിരങ്ങളുടെ കൈ മറിഞ്ഞെത്തിയ ദീപശിഖയിൽ എന്റെയും കരസ്പർശം പതിഞ്ഞു. ഓ, പറഞ്ഞറിയിക്കാനാവില്ല ആ നിമിഷത്തെപ്പറ്റി’ – ഒളിംപിക് ദീപശിഖാ പ്രയാണത്തിൽ ബുധനാഴ്ച പങ്കാളിയായ മലയാളിപ്പെൺകുട്ടി തിലോത്തമ ഐക്കരേത്ത് സന്തോഷത്തിലാണ്.
ഒരു നൂറ്റാണ്ടിനു ശേഷം ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്ക് ഒളിംപിക്സ് മഹോത്സവം മടങ്ങിയെത്തുമ്പോൾ, ചരിത്രത്തിലാദ്യമായി ഒളിംപിക് വേദിയിൽ മത്സരയിനമായി അരങ്ങറ്റം കുറിക്കുകയാണ് ബ്രേക്ക് ഡാൻസ് അഥവാ ബ്രേക്കിങ്. ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ് കായികലോകത്തിന്റെ മഹാവേദിയിൽ ബ്രേക്ക് ഡാൻസ് അരങ്ങേറ്റം
പാരിസ്∙ പാരിസ് ഒളിംപിക്സിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിളക്കമേറ്റി ആർച്ചറിയിൽ വനിതാ വിഭാഗത്തിനു പിന്നാലെ, പുരുഷ വിഭാഗം ടീമിനത്തിലും ഇന്ത്യ നേരിട്ട് ക്വാർട്ടറിൽ. റാങ്കിങ് വിഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിനത്തിൽ മൂന്നാം സ്ഥാനത്തോടെയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ധീരജ് ബൊമ്മദേവര 681 പോയിന്റോടെ വ്യക്തിഗത വിഭാഗത്തിൽ നാലാം സ്ഥാനത്തും തരുൺ ദീപ് റായ് 674 പോയിന്റോടെ 14–ാം സ്ഥാനത്തും പ്രവീൺ യാദവ് 658 പോയിന്റുമായി 39–ാം സ്ഥാനത്തുമെത്തി.
പാരിസ്∙ പരിശീലനത്തിനിടെ കുതിരയെ തല്ലുന്ന വിഡിയോ പ്രചരിച്ചതോടെ ബ്രിട്ടിഷ് അശ്വാഭ്യാസ താരം ഒളിംപിക്സിൽ നിന്നു പിൻമാറി. അശ്വാഭ്യാസത്തിൽ 3 തവണ ഒളിംപിക്സ് സ്വർണമെഡൽ നേടിയ ബ്രിട്ടന്റെ ഷാർലറ്റ് ഡിഷാർഡിനാണ് മത്സരത്തിൽനിന്നു പിൻവാങ്ങിയത്.
പാരിസ് ∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ യുഎസ്എയുടെ പതാക വഹിക്കാൻ യുവ ടെന്നിസ് താരം കോക്കോ ഗോഫ്. ഒളിംപിക്സിൽ യുഎസിന്റെ പതാക വഹിക്കുന്ന ആദ്യ വനിതാ ടെന്നിസ് താരമാകും ഇരുപതുകാരിയായ ഗോഫ്. ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസാണ് പുരുഷ ടീം പതാകയേന്തുന്നത്.
പാരിസ് ∙ ഒളിംപിക്സിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആർച്ചറിയിലെ റാങ്കിങ് മത്സരങ്ങളിലൂടെ ഇന്നു തുടക്കം. പുരുഷ, വനിതാ വിഭാഗങ്ങളിൽ 3 പേർ വീതം ഇന്ത്യയ്ക്കായി മത്സരിക്കും. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആർച്ചറി നോക്കൗട്ട് റൗണ്ടിൽ വ്യക്തിഗത, ടീമിനങ്ങളിൽ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവർക്കു റാങ്കിങ്ങിൽ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.
പാരിസ് ∙ ചിലരങ്ങനെയാണ്. ഭ്രാന്തമായ ചില ആവേശങ്ങൾക്കു പിന്നാലെ സർവം മറന്നു പായും. ഇവിടെ ഒളിംപിക്സ് വേദിയിലും കണ്ടു അങ്ങനെ ചിലരെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ. പക്ഷേ, ഒരൊറ്റ ലക്ഷ്യവുമായി പാരിസിലേക്കെത്തിയവർ. ഒളിംപിക് പിന്നുകൾ ശേഖരിക്കുന്നവരുടെ കഥ വിസ്മയിപ്പിക്കുന്നതാണ്.
അത്ലീറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിന്റെ കഥ തേടിയാണു രാവിലെ ബസിൽ കയറിയത്. വില്ലേജിനു സമീപമെത്തി പ്രത്യേക പാസ് വാങ്ങി അവിടെയുള്ള മീഡിയ സെന്ററിലേക്കു കയറി. അതാ, പരിചയമുള്ള കുറെ മുഖങ്ങൾ നിരനിരയായി ഇരിക്കുന്നു. സ്വപ്നമല്ലല്ലോ എന്ന് ഒന്നുകൂടി ഉറപ്പിച്ചു.
പാരിസ് ∙ റിലയൻസ് ഫൗണ്ടേഷൻ ചെയർപഴ്സൻ നിത അംബാനിയെ വീണ്ടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗമായി തിരഞ്ഞെടുത്തു. 2016 റിയോ ഒളിംപിക്സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു അവർ. ഇന്നലെ നടന്ന യോഗത്തിൽ എതിരില്ലാതെയാണ് നിത തിരഞ്ഞെടുക്കപ്പെട്ടത്.
ലോകം കാത്തിരിക്കുന്ന മഹാദ്ഭുതത്തിനു തിരി തെളിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനായി പാരിസ് സർവസജ്ജം. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ നാളെ രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകും. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും.
പാരിസ്∙ 11 വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് വീൽചെയറിലായ കെവിൻ പിയെത്തെ എന്ന മുപ്പത്തിനാലുകാരൻ, വർഷങ്ങൾക്കിപ്പുറം പാരിസിൽ ഒളിംപിക് ദീപശിഖയുമേന്തി നടന്നു. അരയ്ക്കു താഴേക്കു തളർന്ന് വീൽചെയറിലായിപ്പോയ ആളുകളെ നടക്കാൻ സഹായിക്കുന്ന എക്സോസ്കെൽട്ടൻ എന്ന റോബോട്ടിക് ഉപകരണം ധരിച്ചാണ്, കെവിൻ
ഒളിംപിക്സിനെത്തിയ ഓസ്ട്രേലിയൻ വാട്ടർ പോളോ ടീമിലെ രണ്ടുപേർക്കു കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഒളിംപിക്സിനു കോവിഡ് ഭീതി ഇല്ലെന്നും അധികൃതർ അറിയിച്ചു. രണ്ടു ദിവസം മുൻപാണ് ടീമിലെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഒളിംപിക്സിനായി ഒരുങ്ങുന്ന നഗരത്തിന്റെ മണ്ണും മനസ്സും നനച്ച് പാരിസിൽ മഴമേഘങ്ങൾ പെയ്തിറങ്ങി. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായി പെയ്ത മഴയിൽ നഗരമാകെ തണുത്തു. ഞായറാഴ്ചയും തിങ്കളാഴ്ചയുമൊക്കെ ഉച്ചയ്ക്കു 35 ഡിഗ്രി വരെ ഉയർന്ന ചൂടിനെ ശമിപ്പിച്ചാണു മഴ വന്നത്. ഒളിംപിക്സ് നടക്കുമ്പോൾ പാരിസിൽ ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ കാറ്റിൽപ്പറത്തിയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്.
സ്വപ്നങ്ങളുടെ പാലത്തിലായിരുന്നു എന്നും ആ പാലക്കാട്ടുകാരന്റെ സഞ്ചാരം. ആദ്യം കുമരനെല്ലൂരിൽനിന്നു മദ്രാസിലേക്ക്. അവിടെനിന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും. 1967ൽ ആ സ്വപ്നം ആകാശച്ചിറകിൽ പറന്നുയർന്നു. ചെന്നിറങ്ങിയതു പാരിസിൽ. 57 വർഷമായി പാരിസിനൊപ്പമാണ് ആ മലയാളിയുടെ ഓരോ സ്പന്ദനവും. അതുല്യനായ ആ കലാകാരന്റെ പേര് അക്കിത്തം നാരായണൻ.
കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഒളിംപിക്സ് മോഹങ്ങൾക്ക് പ്രായം ഒരു തടസ്സമേയല്ല. അതിന്റെ ഏറ്റവും മികച്ച തെളിവാണ് 58 വയസ്സുകാരി സങ് ജിയിങ്ങ്. ഒളിംപിക്സിൽ ചിലെയുടെ ടേബിൾ ടെന്നിസ് താരമായ ജിയിങ്ങിന്റെ അരങ്ങേറ്റമാണ് ഇത്തവണ. ടേബിൾ ടെന്നിസ് ഉപേക്ഷിച്ച് 35 വർഷം മുൻപ് ചൈനയിൽ നിന്നു ചിലെയിലെത്തിയ ജിയിങ്ങിന്റെ അത്ഭുത തിരിച്ചുവരവാണ് പാരിസിലെ ഒളിംപിക്സ് വേദിയിലെത്തി നിൽക്കുന്നത്.
‘നാല് ഒളിംപിക്സ് വലിയ കാര്യമല്ലേ? ദൈവാനുഗ്രഹമാണത്. വിരമിക്കാൻ ഏറ്റവും പറ്റിയ സമയം’–പി.ആർ.ശ്രീജേഷ് പാരിസ് ഒളിംപിക്സിനു ശേഷം വിരമിക്കുകയാണെന്ന വാർത്തയോടു പിതാവ് പി.വി. രവീന്ദ്രന്റെ പ്രതികരണം. ‘ഇന്നു വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്നു നേരത്തെ പറഞ്ഞിരുന്നു. ഇത്തവണ സ്വർണ മെഡൽ നേട്ടത്തോടെ വിരമിക്കാൻ സാധിക്കണേ എന്നു ദൈവത്തോടു പ്രാർഥിക്കുന്നു..’.
രാജ്യാന്തര കരിയറിലെ അവസാന അരങ്ങിനൊരുങ്ങി നിൽക്കവേ, എന്റെ ഹൃദയം അഭിമാനം കൊണ്ടും നന്ദി കൊണ്ടും തുളുമ്പുകയാണ്. ജിവി രാജ സ്പോർട്സ് സ്കൂളിലെ ചെറിയ സാഹചര്യങ്ങളിൽനിന്നും എന്റെ ജീവിതത്തെ തന്നെ നിർണയിച്ച ഈ വലിയ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ അങ്ങനെയാവാതെ വയ്യ.
റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്ന വിശ്വാസത്തിന് എതിരാണ് യുഎസിന്റെ മുൻ വനിതാ സ്പ്രിന്റർ ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നറുടെ നേട്ടങ്ങൾ. 38–ാം വയസ്സിൽ അന്തരിച്ച ഫ്ലോ ജോയുടെ പേരിലുള്ള 2 ലോക റെക്കോർഡുകൾക്കും ഒരു ഒളിംപിക് റെക്കോർഡിനും 36 വർഷമായിട്ടും ഇളക്കമില്ല. 1988ലെ സോൾ ഒളിംപിക്സിൽ വനിതകളുടെ 100, 200 മീറ്ററിൽ ഫ്ലോ ജോ ഇരട്ട സ്വർണം നേടിയിരുന്നു.
ന്യൂഡൽഹി ∙ ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്ക് രാജ്യാന്തര ഒളിംപിക് സമിതിയുടെ പരമോന്നത ആദരമായ ഒളിംപിക് ഓർഡർ. ഒളിംപിക്സിന്റെ സമാപനത്തലേന്ന് പാരിസിൽ പുരസ്കാരം നൽകും. ഒളിംപിക് പ്രസ്ഥാനത്തിനു മികച്ച സംഭാവന നൽകിയവർക്കുള്ള ആദരമാണ് ഒളിംപിക് ഓർഡർ. 2008 ബീജിങ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ ബിന്ദ്ര വിരമിച്ചതിനു ശേഷം കായികഭരണരംഗത്ത് സജീവമാണ്. 2018 മുതൽ ഐഒസി അത്ലീറ്റ് കമ്മിഷനിൽ അംഗമാണ് നാൽപത്തിയൊന്നുകാരനായ ബിന്ദ്ര.
ലോകത്തിനു മുന്നിൽ പാരിസിന്റെ മേൽവിലാസമാണ് ഐഫൽ ടവർ. ഈജിപ്തിനു പിരമിഡ് പോലെ... ഇന്ത്യയ്ക്കു താജ് മഹൽ പോലെ... ചൈനയ്ക്കു വൻമതിൽ പോലെ... പാരിസിലേക്കു യാത്ര പോയെന്നു പറഞ്ഞാൽ ആരും ചോദിക്കുക, ഐഫൽ ടവർ കണ്ടോ എന്നായിരിക്കും. പാരിസ് നഗരമധ്യത്തിൽനിന്ന് അഞ്ചരക്കിലോമീറ്ററോളം പടിഞ്ഞാറുമാറി തലയുയർത്തി നിൽക്കുകയാണ് ആ ഉത്തരം.
പാരിസ് ∙ ഇത്തവണത്തേത് തന്റെ അവസാന ഒളിംപിക്സ് ആയിരിക്കുമെന്നു ജൂണിൽ കൊച്ചിയിലെ വീട്ടിലിരുന്നു ‘മനോരമ’യോടു സംസാരിക്കുമ്പോൾ പി.ആർ.ശ്രീജേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങാൻ 4 ദിവസം മാത്രം ബാക്കിനിൽക്കേ ശ്രീജേഷ് അതിലും വലിയൊരു തീരുമാനമെടുത്തിരിക്കുന്നു: ഒളിംപിക്സിനു ശേഷം രാജ്യാന്തര കരിയറിനോടു തന്നെ വിടപറയുക. ഇന്നലെ വൈകിട്ട് ഇംഗ്ലണ്ടുമായുള്ള പരിശീലന മത്സരത്തിനുശേഷം തിരിച്ചെത്തിയ ശ്രീജേഷ് സംസാരിക്കുന്നു...
എവിടെ നോക്കിയാലും സുരക്ഷാസൈനികർ. തിരക്കേറിയ റോഡുകളിൽപോലും കനത്ത പരിശോധന. പ്രധാന റോഡുകളിലെല്ലാം വശങ്ങളിൽ ബാരിക്കേഡുകൾ. മെട്രോ, റെയിൽവേ സ്റ്റേഷനുകളിലും കർശന പരിശോധന. ഒളിംപിക്സ് 3 ദിനം മാത്രം അകലെ നിൽക്കെ സുരക്ഷാവലയത്തിലാണു പാരിസ് നഗരവും പരിസരപ്രദേശങ്ങളും.
കൊച്ചി∙ ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ് വിരമിക്കുന്നു. പാരിസ് ഒളിംപിക്സിനു ശേഷം കരിയർ അവസാനിപ്പിക്കുമെന്ന് മലയാളി താരം അറിയിച്ചു. ഇന്സ്റ്റഗ്രാമിൽ പങ്കുവച്ച ഹൃദ്യമായ കുറിപ്പിലാണ് പാരിസ് ഒളിംപിക്സിനു ശേഷം വിരമിക്കാൻ
പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന് ബിസിസിഐയുടെ സാമ്പത്തിക സഹായം. ഒളിംപിക്സ് താരങ്ങൾക്കുള്ള സഹായമായി 8.5 കോടി രൂപ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐഒഎ) നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ഫോർമുല വൺ കാറോട്ടത്തിലെ ഹംഗേറിയൻ ഗ്രാൻപ്രിയിൽ മക്ലാരൻ താരം ഓസ്കർ പിയാസ്ട്രി ജേതാവ്. ഓസ്ട്രേലിയക്കാരനായ പിയാസ്ട്രി (23) ഇതാദ്യമായിട്ടാണ് എഫ് വണ്ണിൽ ഒരു റേസ് ജയിക്കുന്നത്.
കോട്ടയം ∙ പാരിസ് ഒളിംപിക്സ് നീന്തൽ മത്സരങ്ങൾ നിയന്ത്രിക്കാൻ മലയാളിയും. പാരിസിൽ ലോക നീന്തൽ സംഘടനയുടെ ടെക്നിക്കൽ ഒഫീഷ്യൽ പാനലിൽ തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയായ എസ്.രാജീവുമുണ്ട്. ഏഷ്യയിൽ നിന്ന് 5 പേർ മാത്രം ഉൾപ്പെട്ട പാനലിലെ ഏക ഇന്ത്യക്കാരനാണ് രാജീവ്. 2016 റിയോ ഒളിംപിക്സിലും റഫറിയായിരുന്ന രാജീവിന്റെ രണ്ടാമത്തെ ഒളിംപിക്സാണിത്.
കോട്ടയം ∙ പാരിസ് ഒളിംപിക്സിൽ പുരുഷ ട്രിപ്പിൾജംപിൽ മത്സരിക്കുന്ന ഇന്ത്യയുടെ പ്രവീൺ ചിത്രവേലിന്റെയും അബ്ദുല്ല അബൂബക്കറിന്റെയും മികച്ച പ്രകടനങ്ങളിൽ സെന്റിമീറ്ററിന്റെ വ്യത്യാസമേയുള്ളൂ. എന്നാൽ ഇവർക്കു ലഭിക്കുന്ന പ്രോത്സാഹനത്തുകയിൽ ‘മില്യൺ’ രൂപയുടെ വ്യത്യാസമുണ്ട്. ഒളിംപിക്സ് യോഗ്യത നേടിയതിനുള്ള പാരിതോഷികമായി തമിഴ്നാട് സർക്കാർ അനുവദിച്ച 7 ലക്ഷം രൂപ പ്രവീൺ ചിത്രവേലിന്റെ അക്കൗണ്ടിലെത്തിയപ്പോൾ മലയാളി താരം അബ്ദുല്ല അബൂബക്കറിന് കേരള സർക്കാരിൽ നിന്ന് ഇതുവരെ ഒരു അഭിനന്ദന സന്ദേശം പോലും ലഭിച്ചിട്ടില്ല.
മനസ്സിൽ കൊത്തിയിട്ട വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്തവിധത്തിൽ കാഴ്ചയുടെ മായാപ്രപഞ്ചം. ഉച്ചത്തിൽ വിളിച്ചുപറയാൻ കാത്തുവച്ച മൊഴികൾകൊണ്ടു വർണിക്കാനാവുന്നതിലപ്പുറം അദ്ഭുതങ്ങൾ ഒളിപ്പിച്ച വിസ്മയക്കടൽ. ഹൃദയത്തിൽ കോറിയിട്ട ചിത്രങ്ങൾ കൊണ്ടു വരച്ചിടാൻ കഴിയാത്തവണ്ണം മഴവിൽ വർണങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന നഗരം. പാരിസ് വിളിക്കുന്നു–ബിയൻവ്നു (സ്വാഗതം)...
കീവ് ∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന തങ്ങളുടെ അത്ലീറ്റുകൾക്ക് ഐക്യദാർഢ്യമറിയിച്ച് പോസ്റ്റൽ സ്റ്റാംപ് പുറത്തിറക്കി യുക്രെയ്ൻ. റഷ്യയുമായുള്ള യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും ചെറിയ സംഘവുമായാണ് യുക്രെയ്ൻ ഇത്തവണ പാരിസിൽ എത്തുന്നത്. 140 പേരാണ് ഇത്തവണ യുക്രെയ്നിനു വേണ്ടി ഒളിംപിക്സിൽ മത്സരിക്കാൻ ഇറങ്ങുന്നത്.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ 24 പേർ സേനകളിൽ നിന്നുള്ളവർ. കരസേനയിൽ സുബേദാർ മേജർ റാങ്കിലുള്ള ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഉൾപ്പെടെയാണ് സംഘത്തിൽ സർവീസസിന്റെ ശക്തമായ പ്രാതിനിധ്യം. ഇതാദ്യമായി വനിതാ സേനാംഗങ്ങൾ ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ബോക്സിങ് താരം ജാസ്മിൻ ലംബോറിയയും ഗുസ്തി താരം ഋതിക ഹൂഡയുമാണിത്.
പാരിസ് ∙ ഇന്ത്യയുടെ ആർച്ചറി, റോവിങ് താരങ്ങൾ പാരിസിലെ ഒളിംപിക് വില്ലേജിലെത്തി. ഒളിംപിക്സിന്റെ ഭാഗമായി പാരിസിലെത്തുന്ന ആദ്യ ഇന്ത്യൻ സംഘമാണ് ഇവരെന്ന് ഒളിംപിക്സ് സംഘത്തിന്റെ തലവനായ (ചെഫ് ഡി മിഷൻ) ഗഗൻ നാരംഗ് അറിയിച്ചു. വെള്ളി രാത്രിയാണ് ആർച്ചറി, റോവിങ് ടീമുകൾ ഒളിംപിക് വില്ലേജിൽ എത്തിയത്. 6 പേർ അടങ്ങുന്ന സംഘമാണ് ആർച്ചറിയിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്.
ഇന്ന് രാജ്യാന്തര ചെസ് ദിനം. രാജ്യത്തിന്റെയും വർഗത്തിന്റെയും െജൻഡറിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാത്ത കളിയെന്ന നിലയിലാണ്, യുനെസ്കോ രാജ്യാന്തര ചെസ് ദിനം കൊണ്ടാടുക എന്ന ആശയം പ്രഖ്യാപിച്ചത്. ചെസിനെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) രൂപം
മെൽബൺ ∙ വിരലു വേണോ ഒളിംപിക്സ് വേണോ എന്ന ചോദ്യത്തിന് രണ്ടാമതൊന്നു ചിന്തിക്കാതെ ഓസ്ട്രേലിയൻ ഹോക്കി താരം മാറ്റ് ഡോസൻ മറുപടി നൽകി– ഒളിംപിക്സ് മതി ! ഏതാനും ദിവസങ്ങൾക്കു മുൻപാണ് മുപ്പതുകാരനായ ഡോസന്റെ വലതുകയ്യിലെ മോതിരവിരലിന് പൊട്ടലുണ്ടായത്. പരുക്കു പൂർണമായി മാറാൻ ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ഒളിംപിക്സിൽ നിന്നു വിട്ടുനിൽക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഒളിംപിക്സിൽ എന്തു വിലകൊടുത്തും പങ്കെടുക്കണമെന്ന് ഡോസൻ വാശിപിടിച്ചതോടെയാണ് ഡോക്ടർമാർ പ്ലാൻ ബി മുന്നോട്ടുവച്ചത്. പൊട്ടലേറ്റ വിരലിന്റെ ഭാഗം മുറിച്ചുകളയുകയാണെങ്കിൽ മത്സരിക്കുന്നതിൽ തടസ്സമുണ്ടാകില്ല. ഡോക്ടർമാർ ഇക്കാര്യം സൂചിപ്പിച്ചതോടെ ഡോസൻ സമ്മതം മൂളി. മുറിച്ച വിരലിന്റെ ഭാഗത്ത് സുരക്ഷയ്ക്കായി ഫിംഗർ ക്യാപ് ഇട്ടാണ് ഡോസൻ മത്സരിക്കാൻ ഇറങ്ങുക. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഓസ്ട്രേലിയൻ ഹോക്കി ടീമിലും ഡോസൻ അംഗമായിരുന്നു.
ടോക്കിയോ ∙ പരിശീലന ക്യാംപിൽ വച്ച് പുകവലിച്ചതിന്റെ പേരിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് താരത്തെ ഒളിംപിക്സ് ടീമിൽ നിന്നു പുറത്താക്കി ജപ്പാൻ. വനിതാ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീമിന്റെ ക്യാപ്റ്റനായ പത്തൊൻപതുകാരി ഷോകോ മിയാറ്റയെയാണ് ടീമിൽ നിന്നു പുറത്താക്കിയത്. മൊണാക്കോയിൽ നടക്കുന്ന പരിശീലന ക്യാംപിൽ വച്ചാണ് ഷോകോ പുകവലിച്ചത്. ഇതിനു പുറമേ, ഷോകോ മദ്യപിച്ചതായും ജിംനാസ്റ്റിക്സ് അസോസിയേഷന് പരാതി ലഭിച്ചിട്ടുണ്ട്. ജപ്പാൻ ഒളിംപിക്സ് ടീമിന്റെ പെരുമാറ്റച്ചട്ട പ്രകാരം പരിശീലന ക്യാംപിൽ എത്തിക്കഴിഞ്ഞാൽ അത്ലീറ്റുകൾക്ക് പുകവലിക്കാനോ മദ്യപിക്കാനോ അനുവാദമില്ല. ഇതു തെറ്റിച്ചതോടെയാണ് ഷോകോയെ ടീമിൽ നിന്നു പുറത്താക്കിയത്. ഇതോടെ ജപ്പാന്റെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് സംഘം 4 പേരായി ചുരുങ്ങി.
2021 ഒളിംപിക്സിൽ ജർമനിയുടെ ജൊഹാനസ് വെറ്റർ അടക്കമുള്ള വമ്പൻമാരെ തറപറ്റിച്ചപ്പോൾ കായിക ലോകം നീരജ് ചോപ്രയെ വാഴ്ത്തി; ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ് !. 3 വർഷത്തിനിപ്പുറം ജാവലിൻരംഗത്തെ ഇതിഹാസമായി ഇന്ത്യയുടെ നീരജ് മാറിക്കഴിഞ്ഞു. നിലവിലെ ഒളിംപിക്സ് ചാംപ്യനും ലോക ചാംപ്യനുമെന്ന ഇരട്ട പകിട്ടോടെ രണ്ടാം ഒളിംപിക്സിനെത്തുന്ന നീരജിനെ എറിഞ്ഞു തോൽപിക്കാൻ തയാറായി നിൽക്കുന്ന ഒട്ടേറെ ദാവീദുമാർ ഇത്തവണ പാരിസിലുണ്ട്.
പാരിസ് ∙ മലിനീകരണം സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതിനു പിന്നാലെ പാരിസിലെ സെൻ നദി അടച്ചുപൂട്ടി ഒളിംപിക്സ് സംഘാടകർ. ബുധനാഴ്ച മേയറും പരിസരവാസികളും നീന്തിത്തുടിച്ച നദിക്കു ചുറ്റും പൊലീസ് ഇന്നലെ മുതൽ സുരക്ഷാവേലി തീർത്തു. മുൻകൂട്ടി അപേക്ഷിച്ച് അനുമതി നേടുന്ന സഞ്ചാരികൾക്കു മാത്രമാണ് സുരക്ഷാ വേലി കടന്ന് നദിക്കരയിലേക്ക് പ്രവേശിക്കാനാകുക.
ഷൂസിൽ ഫോർമുല വൺ കാറിന്റെ എൻജിൻ പിടിപ്പിച്ച്, ട്രാക്കിൽ ചീറിപ്പായുന്ന പുള്ളിപ്പുലികൾ. ഓരോ ഒളിംപിക്സിലെയും ചീറ്റപ്പുലികളാണു പുരുഷ 100 മീറ്റർ ഓട്ടത്തിലെ ജേതാക്കൾ. കാൾ ലൂയിസും ഉസൈൻ ബോൾട്ടുമൊക്കെ മിന്നൽപ്പിണരായി കടന്നുപോയ ട്രാക്കിൽ ഇത്തവണ ആരാകും ജേതാവ്?
വനിതാ ഷോട്പുട് താരം ആഭ ഖാത്തുവയെ ഉൾപ്പെടുത്തിയാണ് പാരിസ് ഒളിംപിക്സിനുള്ള 30 ഇന്ത്യൻ അത്ലീറ്റുകളുടെ പട്ടിക ഈ മാസമാദ്യം ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ പ്രഖ്യാപിച്ചത്. ഒളിംപിക്സിനുള്ള അവസാന തയാറെടുപ്പിനായി ഈ മാസം പത്തിനു പോളണ്ടിലേക്കു പുറപ്പെട്ട ഇന്ത്യൻ സംഘത്തിനൊപ്പവും ഇരുപത്തൊൻപതുകാരി ആഭയുണ്ടായിരുന്നു.
കുട്ടികളെ ഉറക്കാൻ ചിലപ്പോൾ അമ്മമാർ പാട്ടുപാടാറുണ്ട്. ഒളിംപിക്സിൽ പങ്കെടുക്കുന്ന ‘വലിയ കുട്ടികളെ’ ഉറക്കാനായി അമ്മമാർക്ക് കൂടെപ്പോകാൻ സാധിക്കാത്തതിനാലാകാം ചില രാജ്യങ്ങൾ ഈ പണി സ്ലീപ് തെറപ്പിസ്റ്റുകളെ ഏൽപിച്ചത്. ഇത്തവണത്തെ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സപ്പോർട്ട് സ്റ്റാഫിൽ പരിശീലകൻ, ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തുടങ്ങിയവർക്കു പുറമേ സ്ലീപ് തെറപ്പിസ്റ്റുമുണ്ട്!
140 കോടി ജനങ്ങളുടെ പ്രതീക്ഷകളിൽ മെഡൽ പുഞ്ചിരി വിരിയിക്കാൻ ഒളിംപിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ. 117 അത്ലീറ്റുകളും 140 സപ്പോർട്ട് സ്റ്റാഫും അടങ്ങുന്ന ഇന്ത്യൻ ഒളിംപിക്സ് സംഘത്തിന്റെ അന്തിമ പട്ടികയായി. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷമാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പട്ടിക പുറത്തുവിട്ടത്. വനിതാ ഷോട്പുട് താരം ആഭ ഖാത്തുന്യൂഡൽഹി ∙ 140 കോടി ജനങ്ങളുടെ പ്രതീക്ഷകളിൽ മെഡൽ പുഞ്ചിരി വിരിയിക്കാൻ ഒളിംപിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ. 117 അത്ലീറ്റുകളും 140 സപ്പോർട്ട് സ്റ്റാഫും അടങ്ങുന്ന ഇന്ത്യൻ ഒളിംപിക്സ് സംഘത്തിന്റെ അന്തിമ പട്ടികയായി. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷമാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പട്ടിക പുറത്തുവിട്ടത്. വനിതാ ഷോട്പുട് താരം ആഭ ഖാത്തുവ ഒഴികെ ഒളിംപിക്സിന് യോഗ്യത നേടിയ അത്ലീറ്റുകളെല്ലാം പട്ടികയിലുണ്ട്.വ ഒഴികെ ഒളിംപിക്സിന് യോഗ്യത നേടിയ അത്ലീറ്റുകളെല്ലാം പട്ടികയിലുണ്ട്.
ഒളിംപിക്സിന് വേദിയാകുന്ന പാരിസ് നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ ഡോഗ് സ്ക്വാഡും. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ‘കെ–9’ ഡോഗ് സ്ക്വാഡാണ് ഒളിംപിക്സിന് സുരക്ഷ ഒരുക്കാനായി പാരിസിൽ എത്തിയത്. വിവിധ മത്സരവേദികളിൽ ഡ്യൂട്ടിയിലുള്ള ഇവർ സുരക്ഷ ഭീഷണികൾ മണത്തറിയുന്നതിൽ വിദഗ്ധ പരിശീലനം നേടിയവരാണ്.
പാരിസ് ഒളിംപിക്സിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യയുടെ അത്ലറ്റിക് സംഘം. 28 വരെ ടീമിന്റെ പരിശീലനം പോളണ്ടിലെ സ്പാലയിലാണ്. അവിടെയുള്ള ഒളിംപിക്സ് സ്പോർട്സ് സെന്ററിൽ ചീഫ് കോച്ചും മലയാളിയുമായ പി.രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണു ടീമിന്റെ ഒരുക്കം. ടീമിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു...
പാരിസ് ∙ പാരിസ് മേയർ പറഞ്ഞ വാക്കു പാലിച്ചു! നഗരമധ്യത്തിലൂടെ ഒഴുകുന്ന സെൻ നദി ക്ലീനാക്കുമെന്നു പറഞ്ഞ മേയർ ആനി ഡാൽഗോ അതു യാഥാർഥ്യമാക്കിയിരിക്കുന്നു! നദീജല പരിശോധനാഫലത്തിൽ മാത്രം വിശ്വാസമർപ്പിക്കാത്തവർക്കായി അവർ മറ്റൊന്നു കൂടി ചെയ്തു; ആ നദിയിലിറങ്ങി നീന്തി. ഒപ്പം നീന്താൻ പാരിസ് ഒളിംപിക്സ് സംഘാടക സമിതി
കോട്ടയം ∙ ജീവിതം കാത്തുവച്ച വെല്ലുവിളികൾക്കെതിരെ തിലോത്തമ ആരംഭിച്ച പ്രയാണം ഒടുവിൽ ഒളിംപിക്സിന്റെ ഭാഗമാകുന്നു. തിലോത്തമ ഉൾപ്പെടുന്ന സംഘം ദീപശിഖയുമായി ഒളിംപിക്സ് വേദിയിലേക്ക് എത്തുമ്പോൾ നിശ്ചയദാർഢ്യമുള്ള മനസിന് ഏതു വൈകല്യങ്ങളും മറികടക്കാമെന്ന ആത്മവിശ്വാസത്തിന് ദീപം തെളിക്കും. ഒപ്പം ഒളിംപിക്സ് വേദിയിൽ കേരളത്തിനും കോട്ടയത്തിനും അഭിമാനിക്കാനൊരു നിമിഷവും.
ഒളിംപിക്സിന്റെ മത്സരക്കളങ്ങളിലെ ക്യാപ്റ്റൻ എപ്പോഴും യുഎസ്എയാണ്. യുഎസിന്റെ കായികക്കരുത്തിന്റെ വിളംബരമാണ് ഓരോ ഒളിംപിക് വേദിയും. പാരിസിലും സ്ഥിതി വ്യത്യസ്തമാകാൻ ഇടയില്ല. ഒളിംപിക് ചരിത്രത്തിൽ ഇതുവരെ 18 തവണ ടീം യുഎസ്എ മെഡൽ പട്ടികയിൽ ഒന്നാമതെത്തി ആധിപത്യം പുലർത്തി. ഇപ്പോൾ നിലവിലില്ലാത്ത സോവിയറ്റ് യൂണിയൻ 6 തവണ പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്. ഫ്രാൻസ്, ബ്രിട്ടൻ, ചൈന, ജർമനി എന്നിവ ഓരോ തവണയും ഓവറോൾ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്. മെഡൽ വേട്ടയിൽ അമേരിക്കൻ ആധിപത്യമാണു ഫ്രാൻസിലും കായികവിദഗ്ധർ പ്രവചിക്കുന്നത്.
പാരിസ് ∙ ഒളിംപിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഒരുക്കങ്ങൾ സംബന്ധിച്ച സംഘാടകരുടെ ആശങ്കകൾ ഒരു നദിക്കരയിൽ തളം കെട്ടിക്കിടക്കുകയാണ്. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനും ട്രയാത്ലോൺ, മാരത്തൺ സ്വിമ്മിങ് മത്സരങ്ങൾക്കും വേദിയാകേണ്ട പാരിസിലെ സെൻ നദി ഇതുവരെ മത്സര സജ്ജമാക്കാൻ സംഘാടകർക്കു കഴിഞ്ഞിട്ടില്ല.
കോട്ടയം ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലീറ്റുകൾ പോളണ്ടിൽ അവസാനവട്ട പരിശീലനം നടത്തുമ്പോൾ മലയാളി ട്രിപ്പിൾജംപർ അബ്ദുല്ല അബൂബക്കർ മാത്രം ബെംഗളൂരുവിലാണ്. ഇന്ത്യയുടെ ട്രിപ്പിൾ ജംപ് പരിശീലകൻ റഷ്യക്കാരനായ ഡെനിസ് കപ്പൂസ്റ്റ്യന് പോളണ്ട് വീസ നിഷേധിച്ചതാണ് അബ്ദുല്ലയ്ക്കു തിരിച്ചടിയായത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യൻ പൗരൻമാർക്കു പോളണ്ട് വീസ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പാരിസ് ∙ ഒളിംപിക്സിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഒളിംപിക്സ് ദീപം പാരിസിൽ. ഫ്രാൻസിന്റെ ദേശീയ ദിനമായ ‘ബാസ്റ്റീൽ ദിന’ത്തിന്റെ ആഘോഷങ്ങൾക്കു നടുവിലേക്കാണ് മുഖ്യാതിഥിയായി ഒളിംപിക്സ് ദീപശിഖയെത്തിയത്. കരയിലും ആകാശത്തുമായി നടന്ന സൈനികാഭ്യാസ പ്രകടനങ്ങളുടെ അകമ്പടിയോടെ പാരിസ് നഗരം ഒളിംപിക്സിന്റെ കെടാവിളക്കിന് സ്വാഗതമോതി. പിന്നാലെ, ദീപശിഖയുടെ അവസാനവട്ട പ്രയാണം പാരിസിൽ ആരംഭിച്ചു. ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ലക്ഷങ്ങൾ പാരിസിൽ തടിച്ചുകൂടി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
പാരിസ് (ഫ്രാൻസ്) ∙ ഒളിംപിക്സ് ദീപശിഖാ പ്രയാണം ഇന്ന് ആതിഥേയ നഗരമായ പാരിസിലെത്തും. ഇന്നു മുതൽ 12 ദിവസം നഗരത്തിൽ പര്യടനം നടത്തിയ ശേഷമാണ് 26ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലേക്ക് ദീപശിഖ എത്തിക്കുക. ഫ്രാൻസിന്റെ ദേശീയദിനമാണ് (ബാസ്റ്റീൽ ഡേ) ഇന്ന്. ഇതുകൂടി കണക്കിലെടുത്താണ് ആതിഥേയ നഗരത്തിലേക്ക് ദീപശിഖ എത്തിക്കാൻ അധികൃതർ ജൂലൈ 14 തിരഞ്ഞെടുത്തത്. ബാസ്റ്റീൽ ഡേയോട് അനുബന്ധിച്ച് ഫ്രാൻസ് മിലിട്ടറിയുടെ പരേഡ് നടക്കുന്ന ഷാൻസ് എലീസെ വീഥിയിൽ നിന്നാണ് പ്രയാണം ആരംഭിക്കുക.
പ്രണയനഗരമായ പാരിസിൽ ഒളിംപിക്സിനു തിരശീല ഉയരുമ്പോൾ മത്സരക്കളവും പ്രണയഭരിതമാകും. മെഡൽപ്പോരിനിടയിലും പ്രണയത്തിന്റെ കുളിർതാഴ്വരകളിലൂടെ അത്ലീറ്റുകളിൽ ചിലർ പ്രയാണം നടത്തും. അങ്ങനെ തീർത്തുപറയാൻ കാരണമുണ്ട്. എത്രയെത്ര ദമ്പതികളും കമിതാക്കളുമാണെന്നോ ഇത്തവണ ഒളിംപിക്സിൽ മത്സരിക്കാനിറങ്ങുന്നത്. അവരിൽ പലർക്കും
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സ് ബാഡ്മിന്റനില് ഇന്ത്യൻ താരം ലക്ഷ്യ സെന്നിന് തുടക്കം കടുപ്പം. സീഡിങ് ഇല്ലാതെ ഒളിംപിക്സിനിറങ്ങുന്ന ലക്ഷ്യയുടെ ഗ്രൂപ്പ് റൗണ്ടിലെ എതിരാളികളിൽ മൂന്നാം സീഡായ ഇന്തൊനീഷ്യൻ താരം ജൊനാതൻ ക്രിസ്റ്റിയും ടോക്കിയോ ഒളിംപിക്സ് സെമിഫൈനലിസ്റ്റ് കെവിൻ കോർഡനുമുണ്ട്. എന്നാൽ എച്ച്.എസ്.പ്രണോയിക്കും പി.വി.സിന്ധുവിനും ആദ്യ റൗണ്ടിൽ വെല്ലുവിളികളില്ല.
പാരിസ് ഒളിംപിക്സ് മെഡൽ ജേതാക്കൾക്ക് മെഡൽ മാത്രമാണ് സംഘാടകരിൽനിന്നു ലഭിക്കുന്ന പാരിതോഷികം. എന്നാൽ പശു മുതൽ കാർ വരെയുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയതോടെ പാരിസിലെ പാരിതോഷികങ്ങൾ ചർച്ചയാകുകയാണ്. സ്വർണം നേടിയാൽ വിദേശ നിർമിത കാറാണു മലേഷ്യയുടെ വാഗ്ദാനം. കസഖ്സ്ഥാനിൽ വാഗ്ദാനം ആഡംബര അപാർട്ട്മെന്റാണ്. ടോക്കിയോ ഒളിംപിക്സിൽ വനിതാ ഡബിൾസിൽ സ്വർണം നേടിയ ബാഡ്മിന്റൻ താരങ്ങൾക്ക് ഇന്തൊനീഷ്യ പണം മാത്രമല്ല സമ്മാനിച്ചത്. താരങ്ങളിലൊരാളായ അപ്രിയാനി രഹാനുവിനു സർക്കാർ വീടിനു പുറമേ 5 പശുക്കളെയും കൊടുത്തു. രഹാനുവിനും സഹതാരം ഗ്രെയ്ഷ്യയ്ക്കും ഇന്തൊനീഷ്യയിലെ ഒരു പ്രമുഖ ഹോട്ടൽ ഗ്രൂപ്പ് സ്വന്തമായി ഭക്ഷണശാല തുടങ്ങാൻ സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു.
1988ലെ സോൾ ഒളിംപിക്സിൽ 100 മീറ്ററിൽ സ്വർണം നേടിയ കാനഡയുടെ ബെൻ ജോൺസൻ. 2000ലെ സിഡ്നി ഒളിംപിക്സിൽ 100ലും 200ലും 4–400 മീറ്റർ റിലേയിലും സ്വർണവും ലോങ്ജംപിലും 4x100 മീറ്റർ റിലേയിലും വെങ്കലവും നേടിയ യുഎസിന്റെ മരിയൻ ജോൺസ്. 2012ൽ ലണ്ടൻ ഒളിംപിക്സിൽ 4x100 മീറ്റർ റിലേയിൽ വെള്ളി നേടിയ യുഎസ് ടീമിൽ അംഗമായിരുന്ന ടൈസൺ ഗേ. ട്രാക്കിലെ ഈ വേഗപ്പുലികളെയെല്ലാം ലോകം ഒളിംപിക്സ് കാലത്തു വിസ്മയത്തോടെ ആരാധിച്ചതാണ്. എന്നാൽ, പിൽക്കാലത്തു കരിയറിലുണ്ടായ കളങ്കത്തോടെ ഇവരെല്ലാം കായികപ്രേമികളുടെ ‘ഗുഡ് ബുക്കി’ൽനിന്നു പുറത്തായി. ഉത്തേജക ഉപയോഗത്തിന്റെ പേരിൽ ഇവർ നേടിയ ഒളിംപിക് മെഡലുകൾ തിരിച്ചെടുക്കുകയും ചെയ്തു.
പൊന്നാനി∙ ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങി പൊന്നാനിക്കാരൻ ഷഹീൻ യാസിർ. പൊന്നാനി സ്വദേശി മഷൂദിനൊപ്പം ഷഹീൻ യാസിറും ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും. ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തിയ ഷഹീൻ, കേരളത്തിൽ സർവകലാശാല
പൊന്നാനി (മലപ്പുറം) ∙ ഷഹീൻ യാസിർ - കബഡിയെന്തെന്നറിയാതെ നോക്കി നിന്നവൻ. ‘നിനക്ക് പറ്റും’ എന്ന അധ്യാപകന്റെ ഒറ്റവാക്കിൽ കളി പഠിക്കാൻ തുടങ്ങിയവൻ പഠിച്ചു തുടങ്ങിയപ്പോൾ കബഡിയെ രക്തത്തിലേക്കു ചേർത്തു വച്ചവൻ - ഓഗസ്റ്റ് 20ന് ലോകത്തിന്റെ നെറുകയിലേക്കു കയറുകയാണവൻ. ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിനു
രാഷ്ട്രീയക്കളത്തിലെ ഏതു പ്രതികൂല സാഹചര്യത്തെയും തന്ത്രങ്ങളിലൂടെ ഡ്രിബിൾ ചെയ്തു മറികടക്കുന്ന ഭരണാധികാരിയാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. ഒളിംപിക്സിന് ഒരുക്കമായി നടത്തിയ പ്രദർശന മത്സരത്തിൽ പെനൽറ്റിയിലൂടെ ഗോൾ നേടി മിടുക്കു കാട്ടിയ മക്രോ, ഫുട്ബോളിനോടുള്ള ഫ്രഞ്ചുകാരുടെ ഇഷ്ടം മുതലാക്കിയുള്ള നീക്കങ്ങൾ അധികാരത്തിലേറിയ ശേഷം സ്ഥിരമായി നടത്താറുണ്ട്. ‘ഒരു ഫുട്ബോൾ താരമാവുക എന്നതായിരുന്നു കുട്ടിക്കാലത്ത് എന്റെ മോഹം’ – കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ കാലത്തു ഫ്രഞ്ച് ടീമിനെ സന്ദർശിച്ചശേഷം മക്രോ പറഞ്ഞു. സൂപ്പർതാരം കിലിയൻ എംബപെയുമായി അടുത്ത സൗഹൃദം പുലർത്തുന്ന പ്രസിഡന്റ്, ആ ബന്ധം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെ ഒളിംപിക്സ് സംഘാടകർ ആശങ്കയിലാണ്.
ആറടിയോളം ഉയരം. അതിവേഗം ഉയർന്നുപൊങ്ങി എതിർടീമിന്റെ ഫസ്റ്റ് കോർട്ടിൽ പന്തടിച്ചിട്ട് കാണികളെ ത്രസിപ്പിച്ച നെയ്യശേരി ജോസ് (സി.കെ.ഔസേഫ്) ഇനി ഓർമ. ജിമ്മി ജോർജിനെ അനുസ്മരിപ്പിക്കുന്ന ചാട്ടവും കരുത്തുറ്റ സ്മാഷുമായിരുന്നു നെയ്യശേരി ജോസിനെ വോളിബോൾ കമ്പക്കാരുടെ പ്രിയങ്കരനാക്കിയിരുന്നത്. ഇന്ത്യയ്ക്കായും കേരളത്തിനായും എഫ്എസിടിക്കായും കളിച്ച ജോസ് കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ജഴ്സിയിൽ കേരളത്തിന്റെ മുദ്ര പതിപ്പിച്ച വയനാട്ടുകാരി മിന്നു മണിയെ കണ്ടെത്തിയതു മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എൽസമ്മയാണ്. പി.ടി.ഉഷയെ ആദ്യമായി ട്രാക്കിലേക്കു കൈപിടിച്ചു നയിച്ചതു തൃക്കോട്ടൂർ യുപി സ്കൂളിലെ കായികാധ്യാപകൻ ബാലകൃഷ്ണൻ മാഷാണ്.
കേരള വോളിബോൾ ടീം മുൻ ക്യാപ്റ്റനും മുൻ ഇന്ത്യൻ വോളി താരവുമായ നെയ്യശേരി ജോസ് (സി.കെ.ഔസേഫ്–78) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നു നെയ്യശേരിയിലേക്കു പോകുന്ന വഴി അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെയ്യശേരി വലിയ പുത്തൻപുരയിൽ (ചാലിപ്ലാക്കൽ) കുടുംബാംഗമാണ്.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികസംഘത്തിന്റെ തലവനായി (ചെഫ് ഡി മിഷൻ) ഷൂട്ടിങ് താരം ഗഗൻ നാരംഗിനെ നിയമിച്ചു. ബോക്സിങ് താരം മേരികോം പിന്മാറിയ സ്ഥാനത്തേക്കാണ് ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവായ നാരംഗിനെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) നിയമിച്ചത്. നേരത്തേ, ഡെപ്യൂട്ടി ചെഫ് ഡി മിഷനായിരുന്നു നാൽപത്തിയൊന്നുകാരനായ നാരംഗ്.
സ്പോർട്സിലേക്കു വരുന്ന പെൺകുട്ടികളുടെ എണ്ണം കുത്തനെയിടിഞ്ഞു. പണ്ടൊക്കെ ഒരു സിലക്ഷൻ ട്രയൽസ് വച്ചാൽ പെൺകുട്ടികളുടെ ഇടിയായിരുന്നു. അതൊക്കെ പോയി. ഇപ്പോൾ വിരലിലെണ്ണാൻ പറ്റുന്നത്ര പോലും പെൺകുട്ടികൾ വരുന്നില്ല’ – സ്കൂൾതലത്തിൽ ഒട്ടേറെ കുട്ടികളെ കണ്ടെത്തി വളർത്തിയെടുത്ത കായിക പരിശീലകൻ ടോമി ചെറിയാൻ പറയുന്നു.
വനിതാ ഹൈജംപിൽ 37 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് യുക്രെയ്നിന്റെ യാരൊസ്ലാവ മാഹുചിഖ്. പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക്സ് മീറ്റിലാണ് ഇരുപത്തിരണ്ടുകാരിയായ മാഹുചിഖ് 2.10 മീറ്റർ പിന്നിട്ട് പുതിയ ലോക റെക്കോർഡിട്ടത്. ബൾഗേറിയയുടെ സ്റ്റെഫ്ക കോസ്റ്റാഡിനോ 1987ൽ കുറിച്ച 2.09 മീറ്ററാണ് യുക്രെയ്ൻ താരം ഇന്നലെ മറികടന്നത്.
ഒളിംപിക് വേദികളിൽ മലയാളി വനിതാ അത്ലീറ്റുകളുടെ സാന്നിധ്യം പൂജ്യമാകുമ്പോൾ മൂക്കത്ത് വിരൽവച്ച്, ഈ മലയാളി പെൺകുട്ടികൾക്ക് എന്തുപറ്റി എന്നു പരിതപിക്കുന്നവരാണു കായിക സംഘടനകളുടെയും കായിക വകുപ്പുകളുടെയും തലപ്പത്തുള്ളവർ. എന്നാൽ, ട്രാക്കിലും ഫീൽഡിലും പൊന്നുവിളയിച്ചാലും അവഗണന നേരിടേണ്ടി വരുന്നവരുടെ ദുരിതം ആരു മനസ്സിലാക്കാൻ? അർഹിക്കുന്ന അംഗീകാരത്തിനായി ഉദ്യോഗസ്ഥരുടെ മുന്നിൽ കൈനീട്ടി യാചിക്കേണ്ട ഗതികേടിലാണു പലരും.
ടൊറന്റോ∙ ഡബ്ല്യു.ഡബ്ല്യു.ഇയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജോൺ സീന. ടൊറന്റോയിലെ ‘മണി ഇൻ ദ ബാങ്ക്’ മത്സരത്തിനിടെ വേദിയിലെത്തിയാണ് ജോൺ സീന വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്ത വർഷം അവസാനത്തോടെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കുമെന്നാണ് 47
ബംഗ്ലദേശ് ഗ്രാൻഡ് മാസ്റ്റർ സിയാവുർ റഹ്മാൻ(50) കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ബംഗ്ലദേശ് ദേശീയ ചാംപ്യൻഷിപ്പിന്റെ 12–ാം റൗണ്ടിൽ ഇനാമുൽ ഹുസൈനുമായി കളിക്കുന്നതിനിടെ ഇരിപ്പിടത്തിൽനിന്നു വീണ സിയാവുർ റഹ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
1980ലെ മോസ്കോ ഒളിംപിക്സ്. കോഴിക്കോട്ടുനിന്നുള്ള ഒരു 16 വയസ്സുകാരി ആയിരുന്നു ടീമിലെ ബേബി. ടീമിലാകെ ഉണ്ടായിരുന്നത് 58 പുരുഷൻമാരും 18 വനിതകളും ഉൾപ്പെടെ 76 പേർ. പ്രായത്തിലും ആകാരത്തിലും തന്നെക്കാൾ സൂപ്പർ സീനിയറായ താരങ്ങൾക്കൊപ്പം പേടിയോടെയാണു മലയാളിതാരം ഡൽഹിയിൽനിന്നു പോയതും മോസ്കോയിൽ ഇറങ്ങിയതും. ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിത എന്ന നേട്ടം സ്വന്തമാക്കിയ ആ പെൺകുട്ടിയുടെ പേര് പി.ടി.ഉഷ; ഇന്ത്യയുടെ സ്വന്തം ‘പയ്യോളി എക്സ്പ്രസ്.’
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഹോക്കി ടീമും ഷൂട്ടിങ്, അത്ലറ്റിക്സ് താരങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ നേരിട്ടെത്തിയപ്പോൾ നീരജ് ചോപ്ര, പി.വി. സിന്ധു തുടങ്ങിയവർ ഓൺലൈനിലൂടെയാണു സംവദിച്ചത്.
പുരുഷ ഹൈജംപ് മുൻ ലോക ചാംപ്യൻ ദക്ഷിണാഫ്രിക്കയുടെ ജാക്വസ് ഫ്രെയ്റ്റാഗ് (42) വെടിയേറ്റു മരിച്ച നിലയിൽ. ജൂൺ 17 മുതൽ കാണാതായ ഫ്രെയ്റ്റാഗിന്റെ മൃതദേഹം വെസ്റ്റ് പ്രിട്ടോറിയയിലെ ഒരു സെമിത്തേരിയ്ക്കു സമീപത്താണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി ∙ ട്രിപ്പിൾ ജംപിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കർ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി. ട്രിപ്പിളിൽ നേരിട്ടുള്ള യോഗ്യതാ മാർക്ക് (17.22 മീറ്റർ) മറികടക്കാനായില്ലെങ്കിലും ‘റോഡ് ടു പാരിസ്’ റാങ്കിങ്ങിൽ 21–ാം സ്ഥാനത്തെത്തിയാണ് അബ്ദുല്ല യോഗ്യതാ മാർക്ക് ഉറപ്പിച്ചത്. തമിഴ്നാട്ടുകാരൻ പ്രവീൺ ചിത്രവേലും (23–ാം റാങ്ക്) പാരിസ് യോഗ്യത ഉറപ്പിച്ചു. ആദ്യ 32 റാങ്കുകാർക്കാണ് അവസരം.
∙‘ആത്മവിശ്വാസത്തിന്റെ പരകോടിയിൽ നിന്നു സങ്കടക്കടലാഴങ്ങളിലേക്കുള്ള വീഴ്ചയായിരുന്നു അത്. എന്നും നടത്തുന്ന പരിശീലനത്തിനിടെ സംഭവിച്ച അപകടം. പക്ഷേ, അതെന്റെ ഒളിംപിക്സ് സ്വപ്നം ഇല്ലാതാക്കി. ഞാൻ തകർന്നുപോയി. ആ നീറ്റലിൽനിന്നു പുറത്തുകടക്കാൻ ഏറെ സമയം വേണ്ടിവന്നു’ – ഒളിംപിക്സിനായി തയാറെടുക്കുന്നതിനിടെ സംഭവിച്ച പരുക്കിനെപ്പറ്റി പറയുമ്പോൾ ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ വാക്കുകളിൽ ഇപ്പോഴും നൊമ്പരം. ഇന്ത്യയിൽനിന്നു പാരിസ് ഒളിംപിക്സിനു യോഗ്യത ലഭിച്ച ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലീറ്റ് എന്ന നേട്ടത്തോടെ പരിശീലനം നടത്തുമ്പോഴാണു ശ്രീയെ പരുക്കു വീഴ്ത്തിയത്. അതോടെ, ഒളിംപിക്സ് മോഹം ഉപേക്ഷിക്കേണ്ടി വന്നു. ദോഹയിലെ ആസ്പെറ്റാർ ഓർത്തോപീഡിക്സ് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ശ്രീശങ്കർ.
സ്പെയിനിന്റെ ജയ്മി സാന്റോസ് ലറ്റാസയെ തോൽപിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് ലിയോൺ മാസ്റ്റേഴ്സ് ചെസ് കിരീടം (സ്കോർ 3–1). 1996 മുതൽ വിവിധ ഇടവേളകളിലായി പത്താം തവണയാണ് ആനന്ദ് ഈ ടൂർണമെന്റ് ജയിക്കുന്നത്. ഇന്ത്യയുടെ അർജുൻ എരിഗാസിയെ തോൽപിച്ചായിരുന്നു ജയ്മിയുടെ ഫൈനൽ പ്രവേശം.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) തനിക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനെത്തുടർന്ന് നാഡ ബജ്രംഗിനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ഈ പ്രതികരണം.
പാരിസ് ഒളിംപിക്സിനായി ആവേശത്തോടെ ലോകം ഒരുങ്ങുമ്പോൾ ഫ്രാൻസിൽനിന്നു കേരളത്തിനൊരു അഭിമാനവാർത്ത. ‘ആരോഗ്യ ഒളിംപിക്സ്’ എന്നറിയപ്പെടുന്ന ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ 4 മലയാളികളാണു സ്വർണനേട്ടത്തോടെ തിളങ്ങിയത്. തൃശൂർ സ്വദേശികളായ വി.കെ.ബിശ്വജിത്ത്, മേജർ അനീഷ് ജോർജ്, ഭാര്യ ക്യാപ്റ്റൻ ഡാനിയ ജയിംസ്, കണ്ണൂർ സ്വദേശി ക്യാപ്റ്റൻ സ്റ്റീഫൻ സെബാസ്റ്റ്യൻ എന്നിവരാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്.
യോഗ ഏഷ്യൻ ഗെയിംസ് മത്സര ഇനമാകുന്നു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) എക്സിക്യൂട്ടീവ് ബോർഡ് ഇതിനുള്ള അനുമതി നൽകിയെന്നും ഒസിഎയുടെ ജനറൽ അസംബ്ലി ഇക്കാര്യത്തിൽ അന്തിമ അംഗീകാരം നൽകുമെന്നുമാണു വിവരം. ഒസിഎ ആക്ടിങ് പ്രസിഡന്റ് രൺധീർ സിങ്ങാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷയെ ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച നടക്കുന്ന പാരിസ് ഡയമണ്ട് ലീഗിൽനിന്ന് ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്ര പിന്മാറി. കുറച്ചുനാളായി അലട്ടുന്ന കാലിലെ പേശിവലിവ് പൂർണമായും ഭേദമാകാത്തതിനാലാണ് പിന്മാറ്റം. പാരിസ് ഒളിംപിക്സിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാലും പരുക്ക് പൂർണമായും ഭേദമാകാത്തതിനാലും ഡയമണ്ട് ലീഗിൽനിന്ന് പിന്മാറുകയാണെന്ന് നീരജ് ചോപ്ര അറിയിച്ചു
ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിഫലം. നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഡിങ് ലിറനും കാൻഡിഡേറ്റ്സ് ചെസ് ജേതാവായതിലൂടെ ലിറന് എതിരാളിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൗമാര താരം ഡി. ഗുകേഷും തമ്മിലുള്ള പോരാട്ടം സിംഗപ്പൂരിൽ നടക്കും. നവംബർ 20 മുതൽ ഡിസംബർ 15 വരെയാണ് ലോക ചെസ് ചാംപ്യൻഷിപ്.
മലയാളികൾ ചാടിപ്പറന്നിറങ്ങി നടത്തിയ സ്വർണവേട്ടയോടെ ദേശീയ സീനിയർ അത്ലറ്റിക്സിനു തിരിയണഞ്ഞു. പുരുഷ ട്രിപ്പിൾ ജംപിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കറും വനിതാ ലോങ്ജംപിൽ തൃശൂർ നാട്ടികക്കാരി ഇ.ആൻസി സോജനും കേരളത്തിനായി സ്വർണം നേടി. നേരിട്ടുള്ള യോഗ്യത നേടാനായില്ലെങ്കിലും ലോക റാങ്കിങ്ങിൽ 21–ാം സ്ഥാനത്തു നിൽക്കുന്ന അബ്ദുല്ല പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ.
മെഡൽ നേട്ടത്തിൽ ഇന്ത്യൻ താരങ്ങൾ പാരിസ് ഒളിംപിക്സിൽ പുതിയ റെക്കോർഡ് തീർക്കുമെന്നു കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ(ഐഒഎ) നേതൃത്വത്തിൽ നടന്ന ഔദ്യോഗിക യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങളുടെ ഔദ്യോഗിക വസ്ത്രം, ജഴ്സി തുടങ്ങിയവ ചടങ്ങിൽ അവതരിപ്പിച്ചു.
കോട്ടയം∙ മുൻ സംസ്ഥാന ഗുസ്തി താരം കെ. ജയകുമാർ (55) അന്തരിച്ചു. നട്ടാശ്ശേരി മാന്നാത്ത് വെസ്റ്റ് പരേതനായ കൃഷ്ണൻകുട്ടി നായരുടെയും തങ്കമണിയമ്മയുടെയും (മണ്ഡപത്തിൽ കുടുംബാംഗം) മകനാണ്. ബെംഗളുരു മിലിട്ടറി ഡിഎസ്സി ആയിരുന്നു. സംസ്കാരം ഞായറാഴ്ച (ജൂൺ 30) വൈകിട്ട് നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പിൽ.
ദേശീയ സീനിയർ അത്ലറ്റിക്സിനെ ഞെട്ടിച്ച് ഉത്തേജക വിവാദം. മുൻ ചാംപ്യൻഷിപ്പിലെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ജാവലിൻ ത്രോ താരം ഡി.പി.മനുവിനെ മീറ്റിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കി. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയുടെ (നാഡ) നിർദേശപ്രകാരമാണ് അത്ലറ്റിക് ഫെഡറേഷൻ കർണാടക താരം മനുവിനെ മാറ്റിനിർത്തിയത്. നീരജ് ചോപ്രയ്ക്കും കിഷോർ കുമാർ ജനയ്ക്കുമൊപ്പം പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മത്സരിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന താരമാണു മനു. നേരിട്ടു യോഗ്യത നേടിയില്ലെങ്കിലും റാങ്കിങ്ങിലെ മികച്ച സ്ഥാനം മനുവിനെ തുണയ്ക്കുമായിരുന്നു. ലോക റാങ്കിങ്ങിൽ നിലവിൽ 15–ാം സ്ഥാനത്താണു താരം.
അറുപതാം ജന്മദിനം ലളിതമായി ആഘോഷിച്ച് ഇന്ത്യൻ സ്പ്രിന്റ് ഇതിഹാസം പി.ടി. ഉഷ. പാർലമെന്റ് സമ്മേളനത്തിന്റെയും ഒളിംപിക് തയാറെടുപ്പുകളുടെയും തിരക്കുകൾക്കിടെ പിറന്നാൾ ദിനവും കടന്നുപോയി. വൈകിട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ആസ്ഥാനമായ ഒളിംപിക് ഭവനിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ചെറിയൊരു ആഘോഷം. രാത്രി ഡൽഹിയിലെ വീട്ടിലും കേക്ക് മുറിച്ചു.
ദേശീയ സീനിയർ അത്ലറ്റിക്സിന്റെ ഒന്നാം ദിനം അതിശയക്കുതിപ്പിലൂടെ ഹരിയാനയുടെ കിരൺ പഹൽ പാരിസ് ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചു. സെമിയിൽ 50.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇരുപത്തിമൂന്നുകാരിയായ കിരൺ യോഗ്യത നേടിയത്. ഇന്ത്യൻ വനിതകളിൽ ഹിമ ദാസ് മാത്രമാണ് ഇതിലും വേഗത്തിൽ (50.79 സെക്കൻഡ്) 400 മീറ്റർ ഓടിയിട്ടുള്ളത്. ഹിമ ദാസിന്റെ പേരിലുണ്ടായിരുന്ന മീറ്റ് റെക്കോർഡും (51.13) കിരൺ തിരുത്തി. 50.95 സെക്കൻഡാണ് ഒളിംപിക് യോഗ്യതാ മാർക്ക്.
നിലവിലെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര ഒഴികെ ഇന്ത്യൻ അത്ലറ്റിക്സിലെ സൂപ്പർ താരങ്ങളെല്ലാം മത്സരത്തിനിറങ്ങുന്ന ദേശീയ സീനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിന് ഇന്നു ട്രാക്കുണരും. പാരിസ് ഒളിംപിക്സിൽ അത്ലറ്റിക്സിന് ഇനിയും യോഗ്യത നേടാൻ കഴിയാത്തവർക്ക് അവസാന അവസരമാണ് 30 വരെ നീളുന്ന ചാംപ്യൻഷിപ്. നീരജിനൊപ്പം ഒളിംപിക്സിന് ഇതിനോടകം യോഗ്യത നേടിയവരിൽ, സംഘാടകരായ അത്ലറ്റിക് ഫെഡറേഷനിൽനിന്ന് ഇളവു വാങ്ങാത്ത മുഴുവൻ താരങ്ങളും മീറ്റിനിറങ്ങും.
പാരിസ് ഒളിംപിക്സ് നീന്തൽക്കുളത്തിലേക്ക് 14 വയസ്സുകാരി ധിനിധി ദേസിങ്കുവും. പാരിസിൽ നീന്തലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 2 താരങ്ങളിൽ ഒരാളാണ് പാതി മലയാളിയായ ധിനിധി. കർണാടക താരമായ ശ്രീഹരി നടരാജൻ പുരുഷൻമാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും ധിനിധി വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും പാരിസിൽ മത്സരിക്കും.
വർഷങ്ങൾക്കു മുൻപ് പയ്യോളിയിലെ ഒരു വീട്ടിൽനിന്ന് പുലർച്ചെ ആറു മണിക്ക് എഴുന്നേറ്റ് ഒരു പെൺകുട്ടി കടപ്പുറം വരെ ഓടാൻ പോകുമായിരുന്നു. പിന്നാലെ ജോഗ് ചെയ്തുകൊണ്ട് മറ്റൊരാളുമുണ്ടാകും, കായിക പരിശീലകന് ഒ.എം. നമ്പ്യാര്. വീടുകളുടെ അടുക്കള ഭാഗത്തുകൂടിയൊക്കെ നേരം വെളുക്കും മുൻപ് പെൺകുട്ടി ഓടുന്നതു ആദ്യം എല്ലാവരും അദ്ഭുതത്തോടെയാണു
ഇംഗ്ലിഷിൽ എഴുതിത്തീർത്ത ആത്മകഥയ്ക്ക് ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോളി പി.ആർ.ശ്രീജേഷ് നൽകിയ പേര് ‘ഫെയ്ത്ത് ബിഹൈൻഡ് ദ് ഗ്രിൽ’ എന്നാണ്. ഗോൾപോസ്റ്റിനു മുന്നിൽ, ഇരുമ്പിന്റെ അഴികളുള്ള ഹെൽമറ്റ് ധരിച്ചു നിൽക്കുന്ന ഗോളിയുടെ ‘ഏകാന്തത’ മുതൽ തന്റെ ജീവിതവഴിയിലെ ഓരോ മുഹൂർത്തവും വരെ വരച്ചിടുന്ന സംഭവബഹുലമായ കഥ പ്രസിദ്ധീകരിക്കാൻ ഇനിയും സമയമായിട്ടില്ലെന്നു പറയുകയാണു കരിയറിലെ നാലാമത്തെ ഒളിംപിക്സിന് ഒരുങ്ങുന്ന ഈ കൊച്ചി പള്ളിക്കര സ്വദേശി. പരിശീലനത്തിന്റെ ഇടവേളയിൽ നാട്ടിലെത്തിയ കേരളത്തിന്റെ അഭിമാന‘ശ്രീ’ മനോരമയോടു സംസാരിക്കുന്നു...
പാരിസ് ഒളിംപിക്സ് അടുത്തു നിൽക്കെ ലോകവേദിയിൽ സ്വർണത്തിളക്കത്തോടെ വീണ്ടും നീരജ് ചോപ്ര. ഫിൻലൻഡിലെ പാവോ നൂർമി ഗെയിംസിൽ ജാവലിൻത്രോയിൽ 85.97 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ഒന്നാമതെത്തിയപ്പോൾ ഫിൻലൻഡിന്റെ ടോണി കോരനൻ (84.19 മീറ്റർ) വെള്ളിയും ഒലിവർ ഹിലാൻഡർ (83.96 മീറ്റർ) വെങ്കലവും നേടി.
ഇന്നലത്തെ കായിക വാർത്തകൾ ഒറ്റനോട്ടത്തിൽ ന്യൂയോർക്ക്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമില് പ്രശ്നങ്ങളുണ്ടെന്നു സ്ഥിരീകരിച്ച് പരിശീലകൻ ഗാരി കേഴ്സ്റ്റൻ. ഇതുപോലൊരു ടീമിനെ കരിയറിൽ കണ്ടിട്ടില്ലെന്ന് ഗാരി കേഴ്സ്റ്റൻ തുറന്നു പറഞ്ഞതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. ട്വന്റി20 ലോകകപ്പിൽ സൂപ്പർ 8 റൗണ്ടിലെത്താൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും യുഎസുമാണ് അടുത്ത റൗണ്ടിൽ കടന്നത്.
ചോക്ലേറ്റ് പോലെ മധുരമുള്ള ഓർമയാണ് ഒളിംപ്യൻ അഞ്ജു ബോബി ജോർജിനു പാരിസ്. പാരിസിൽ ഒളിംപിക്സിനു കൊടിയേറാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ബെംഗളൂരുവിലെ വീട്ടിലിരുന്ന് ആ മധുരസ്മരണകളിലൂടെ ഒരുവട്ടം കൂടി സഞ്ചരിക്കുകയാണ് ഇന്ത്യയുടെ മുൻ ചാംപ്യൻ അത്ലീറ്റ്. 2003ൽ ലോക ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ അഞ്ജു വെങ്കലം നേടിയതു പാരിസിലാണ്. ലോക അത്ലറ്റിക് മീറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വ്യക്തിഗത മെഡലായി ആ നേട്ടം റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു.
Results 1-100 of 3649