Download Manorama Online App
ട്രാക്കിൽ മക്കൾക്കൊപ്പം ഇരിക്കുന്ന ഈ ‘അതിശക്ത’യായ അമ്മയെ മനസ്സിലായോ? മുൻ ന്യൂസീലൻഡ് ഷോട്പുട് താരം വലേറി ആഡംസ് ആണിത്. ലോക അത്ലറ്റിക്സിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വലേറി 2008, 2012 ഒളിംപിക്സുകളിൽ ഷോട്പുട്ടിൽ സ്വർണം നേടി. ഔട്ട്ഡോർ, ഇൻഡോർ വിഭാഗങ്ങളിലായി 8 ലോക ചാംപ്യൻഷിപ് സ്വർണവും വലേറിയുടെ പേരിലുണ്ട്.
പുരുഷൻമാരുടെ 4–400 റിലേയിൽ 2 വർഷം മുൻപുവരെ ലോക റാങ്കിങ്ങിൽ 25–ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാൽ 2023 അത്ലറ്റിക്സ് സീസൺ അവസാനിച്ചപ്പോൾ ലോകത്തെ മികച്ച 4 റിലേ ടീമുകളിൽ ഒന്നായി ഇന്ത്യ മാറി. ആ അതിവേഗ കുതിപ്പിന്റെ ‘ആക്സിലേറ്റർ’ ആയിരുന്നു പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി വി.മുഹമ്മദ് അജ്മൽ. അമേരിക്കയുടെയും ജമൈക്കയുടെയും സിറ്റിങ് സീറ്റായ പുരുഷ റിലേയിൽ ഒളിംപിക്സ് വർഷം ഇന്ത്യ ഒരു മെഡൽ സ്വപ്നം കാണുമ്പോൾ, പ്രതീക്ഷയുടെ ബാറ്റൺ അജ്മൽ നയിക്കുന്ന നാൽവർ സംഘത്തിലാണ്.
ന്യൂഡൽഹി ∙ ഒളിംപിക് യോഗ്യതാ റൗണ്ടിൽ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഇന്ത്യൻ ബോക്സിങ് ടീം ഹൈ പെർഫോമൻസ് ഡയറക്ടർ ബെർണാഡ് ഡൺ.
തിരുവനന്തപുരം ∙ സിദ്ധാർഥ ബാബുവിനെ ഷൂട്ടിങ് റേഞ്ചിലെത്തിച്ചത് തിരുവനന്തപുരത്തെ ലൈബ്രറികളാണ്. കളിത്തോക്കുകളോടു കമ്പമുള്ള സിദ്ധാർഥ മുതിർന്നപ്പോൾ ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവാകാൻ പുസ്തകങ്ങളും കുട്ടിക്കാലം മുതലുള്ള അടങ്ങാത്ത ആഗ്രഹവും കുറച്ചൊന്നുമല്ല സഹായിച്ചത്. 2023 ൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ തിരുവനന്തപുരം സ്വദേശി സിദ്ധാർഥ ബാബു മിക്സഡ് 50 മീറ്റർ റൈഫിൾ പ്രോൺ എസ്എച്ച്–1 മത്സരത്തിൽ റെക്കോർഡ് സഹിതം സ്വർണം നേടിയപ്പോൾ ആദ്യം അഭിനന്ദിച്ചവരിലൊരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആ നേട്ടം, ലക്ഷ്യം മാത്രം മുന്നിൽ വച്ചു സിദ്ധാർഥ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മലയാള മനോരമ – സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സ്പോർട്സ് സ്റ്റാർ 2023ന്റെ വോട്ടിങ് തുടരുന്നു. മനോരമ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും വായനക്കാർക്ക് വോട്ടു ചെയ്യാം.
പൈലറ്റിന്റെ ഏകാഗ്രതയും കണിശതയുമാണ് ഒരു ലോങ്ജംപ് താരത്തിനു വേണ്ടത്. വേഗവും കാലടിപ്പാടുകളും ക്രമീകരിച്ച്, കൃത്യമായ ലക്ഷ്യത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പരമാവധി ദൂരത്തിൽ ലാൻഡ് ചെയ്യാനുള്ള മികവ്. സാങ്കേതികത്തികവിലും ലോകോത്തര നേട്ടങ്ങളിലും ഇന്ത്യൻ അത്ലറ്റിക്സിന്റെ ‘പൈലറ്റ്’ പ്രൊജക്ടാണ് മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കർ. പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലീറ്റ്, ഡയമണ്ട് ലീഗ് ഫൈനൽസിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ജംപർ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയ രാജ്യത്തെ ആദ്യ പുരുഷ ലോങ്ജംപ് താരം തുടങ്ങിയ ലോക നേട്ടങ്ങളിൽ ഇന്ത്യ ഹരിശ്രീ കുറിച്ചത് പാലക്കാട്ടുകാരൻ ശ്രീശങ്കറിലൂടെയാണ്.
ഒളിംപിക്സിനു മുന്നോടിയായി പാരിസിൽ പരിശീലനം നടത്താൻ മുൻ ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻ മീരാഭായ് ചാനുവിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ടോക്കിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവായ ചാനു, ഒരു മാസത്തോളം പാരിസിൽ പരിശീലനം നടത്തും. ചെലവ് സർക്കാർ വഹിക്കും.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മലയാള മനോരമ – സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സ്പോർട്സ് സ്റ്റാർ 2023ന്റെ വോട്ടിങ് ഇന്നുമുതൽ. മനോരമ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും വായനക്കാർക്ക് വോട്ടു ചെയ്യാം. മിന്നു മണി (ക്രിക്കറ്റ്), വി.മുഹമ്മദ് അജ്മൽ (അത്ലറ്റിക്സ്), കെ.പി. രാഹുൽ (ഫുട്ബോൾ), സച്ചിൻ ബേബി (ക്രിക്കറ്റ്), സിദ്ധാർഥ ബാബു (പാരാഷൂട്ടിങ്), എം. ശ്രീശങ്കർ (അത്ലറ്റിക്സ്) – പേരുകൾ അക്ഷരമാല ക്രമത്തിൽ– എന്നിവരാണ് പുരസ്കാരം നേടാൻ രംഗത്തുള്ളത്.
മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കണമെന്ന ആവശ്യവുമായി മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്റർ ചുങ്രെൻ കുരെന്. മാട്രിക്സ് ഫൈറ്റ് നൈറ്റ് പോരാട്ടത്തിൽ വിജയിച്ച ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണയെങ്കിലും മണിപ്പുരിലെത്തണമെന്ന് ചുങ്രെൻ
ടോക്കിയോ∙ മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലെത്തിയ ജാപ്പനീസ് ഗുസ്തി താരം കുഴഞ്ഞുവീണു മരിച്ചു. ഓൾ ജപ്പാൻ പ്രോ റസ്ലിങ് മത്സരത്തിനു പിന്നാലെയാണു 50 വയസ്സുകാരനായ യുടാക യോഷിയുടെ മരണം. ജപ്പാനില് നിരവധി ആരാധകരുള്ള ഗുസ്തി താരമാണ് യോഷി. മരണം സംഭവിക്കാനുള്ള കാരണമെന്തെന്ന്
ഒളിംപിക്സിന് മുൻപ് പാരിസിൽ കീരീടമുയർത്തി ഇന്ത്യയുടെ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യം. ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൻ പുരുഷ ഡബിൾസ് ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ജെ ഹുവേയ്– യാങ് പോ ഹുയാൻ സഖ്യത്തെയാണ് (21-11, 21-17) തോൽപിച്ചത്.
ടോക്കിയോ ഒളിംപിക്സ് ഗുസ്തിയിലെ ഇന്ത്യയുടെ മെഡൽ ജേതാക്കളായ ബജ്രംഗ് പുനിയയും രവികുമാർ ദഹിയയും പാരിസ് ഒളിംപിക്സിനില്ല. പാരിസ് ഒളിംപിക്സ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ താരങ്ങളെ കണ്ടെത്തുന്നതിനുള്ള സിലക്ഷൻ ട്രയൽസിൽ പരാജയപ്പെട്ടതോടെയാണ് ഇരുവരുടെയും ഒളിംപിക്സ് സ്വപ്നങ്ങൾ പൊലിഞ്ഞത്.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2023ന്റെ വിധിനിർണയം വായനക്കാരിലേക്ക്. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് മലയാള മണ്ണിന്റെ അഭിമാനമായ 6 മിന്നും താരങ്ങൾ.
2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈയിൽ നടന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) സെഷനിലാണ്. 2036 ഒളിംപിക്സിനു പുറമേ 2030 യൂത്ത് ഒളിംപിക്സും ഇന്ത്യയിൽ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായി ചേർന്ന്, രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റസ് കമ്മിഷനുമായി സർക്കാർ 2 വട്ടം ഫലപ്രദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
തൃശൂരിലെ കോലോത്തുംപാടത്ത് പന്തു തട്ടിയാണു ഞാൻ തുടങ്ങിയത്. തുടർന്നു സെവൻസ് കളിച്ചു വളർന്നു. വിജയങ്ങൾക്കു തുടക്കമിട്ട സ്പോർട്സ് കൗൺസിൽ ക്യാംപിൽ എത്തിച്ചത് ജോസ് പറമ്പൻ എന്ന പരിശീലകനായിരുന്നു. 10–ാം വയസ്സിൽ സ്പോർട്സ് കൗൺസിലിന്റെ ഫുട്ബോൾ ക്യാംപിൽ എത്തിയതാണു വഴിത്തിരിവായത്. 12–ാം വയസ്സിൽ ജോസ് പറമ്പന്റെ തന്നെ ഷാജോ സ്പോർട്സ്
എന്റെ കായിക ജീവിതത്തിലെ സ്റ്റാർട്ടിങ് പോയിന്റായിരുന്നു തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്തെ സ്പോർട്സ് ക്ലബ്. മുട്ടം ഗവ.ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതു മുതലാണ് ക്ലബ്ബിന്റെ കീഴിൽ അത്ലറ്റിക്സ് പരിശീലനം ആരംഭിക്കുന്നത്. മികച്ച കോച്ചുമാരുടെ കീഴിൽ അവിടെ വിദഗ്ധ പരിശീലനം ലഭിച്ചതോടെ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡൽനേട്ടം പതിവായി.
സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് ക്ലബ് അവാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.
ന്യൂഡൽഹി ∙ ഖേലോ ഇന്ത്യ മത്സരങ്ങളിലെ വിജയികൾക്ക് സർക്കാർ ജോലിക്കു യോഗ്യത. കായികതാരങ്ങൾക്കു കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങളിലാണു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, വിന്റർ ഗെയിംസ്, പാരാ ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവയിലെ വിജയികൾക്കും യോഗ്യത നിർണയിച്ചിരിക്കുന്നത്. ദേശീയ ടീം ചെസ് ചംപ്യൻഷിപ്പുകളിലെ വിജയവും ഇനി മുതൽ ജോലി റിക്രൂട്െമന്റിനു പരിഗണിക്കും. നാഷനൽ ഓപ്പൺ ചെസ് ചാംപ്യൻഷിപ്പുകളിലെ ജേതാക്കളെയാണു ദേശീയ ജേതാക്കളായി ജോലി യോഗ്യതകളിൽ പരിഗണിക്കുകയെന്നും പുതിയ മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മത്സരങ്ങളിലെ വിജയികളും ഇനി ജോലിക്കുള്ള യോഗ്യതയുണ്ട്.
പാരിസ് ഒളിംപിക്സിന്റെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്ററുകളിൽ നിറഞ്ഞു നിൽക്കുന്നത് ഫ്രഞ്ച് തലസ്ഥാനനഗരത്തിന്റെ സാംസ്കാരികസമൃദ്ധിയും സാങ്കേതിക വൈവിധ്യവും നിറഞ്ഞ വർണക്കാഴ്ചകൾ. സെൻ നദിക്കരയിലുള്ള മ്യൂസ് ഡി ഓർസെ മ്യൂസിയത്തിൽ വച്ച് ഡിസൈനർ യുഗോ ഗട്ടോനി, ഒളിംപിക്സിന്റെ ഡിസൈൻ ഡയറക്ടർ യോക്കിം റോൻസിൻ എന്നിവർ ചേർന്നാണ് പോസ്റ്ററുകൾ അനാവരണം ചെയ്തത്.
സുന്ദരമായ ഒരു സെൽഫിയെടുത്തു നിൽക്കുന്ന ഈ വ്യക്തി 1976 മോൺട്രിയോൾ ഒളിംപിക്സിലെ പുരുഷ വിഭാഗം ഡെക്കാത്ലൺ ചാംപ്യനായിരുന്നു– യുഎസ് താരം ബ്രൂസ് ജെന്നർ. എന്നാൽ ഇപ്പോൾ ഇവർ അറിയപ്പെടുന്നത് കെയ്റ്റ്ലിൻ ജെന്നർ എന്നാണ്! തന്റെ സ്ത്രീത്വം തിരിച്ചറിഞ്ഞ ബ്രൂസ് 2015ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായി ട്രാൻസ് വുമൺ ആയി മാറിയത്. അതുവരെ 66 വർഷം പുരുഷനായിട്ടായിരുന്നു ജെന്നറുടെ ജീവിതം.
കൊച്ചി ∙ ബോക്സിങ് റിങ്ങിലെ താര റാണി ഹന്ന ഗബ്രിയേൽസ് വനിതാ ദിനത്തിൽ കൊച്ചിയിൽ. വേൾഡ് ബോക്സിങ് കൗൺസിൽ (ഡബ്ല്യുബിസി) നടത്തുന്ന ലോക ഹെവി വെയ്റ്റ് ഡിജെഎംസി സീരീസ് നമ്പർ 7 ബോക്സിങ് ചാംപ്യൻഷിപ് തീയതി പ്രഖ്യാപനം നടത്താനാണ് ഹന്ന ഗബ്രിയേൽസ് കൊച്ചിയിൽ എത്തുക. കൊച്ചിയാണ് ചാംപ്യൻഷിപ്പിനു വേദി. നാഷനൽ സ്പോർട്സ് മിഷന്റെ സഹകരണത്തോടെ ഓഗസ്റ്റിൽ നടക്കുന്ന ചാംപ്യൻഷിപ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ്. ഇന്ത്യ, ഓസ്ട്രേലിയ, യുഎസ്, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, യുകെ ഉൾപ്പെടെ 12 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ബോക്സിങ് താരങ്ങൾ ഏറ്റുമുട്ടും.
മികച്ച പ്രവർത്തനങ്ങളുമായി കഴിഞ്ഞ ഒരു വർഷം കായിരംഗത്ത് നിറഞ്ഞുനിന്ന കൂട്ടായ്മയാണോ നിങ്ങളുടെ ക്ലബ്? എങ്കിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.
റോം∙ ഇറ്റലിയിലേക്കു ചാംപ്യൻഷിപ്പിനായി പോയ പാക്കിസ്ഥാൻ ബോക്സിങ് താരം സഹതാരത്തിന്റെ പണവും മോഷ്ടിച്ച് മുങ്ങി. സഹതാരത്തിന്റെ ബാഗിലുണ്ടായിരുന്ന പണവുമായി പാക്ക് താരം സൊഹൈബ് റാഷിദാണ് ഇറ്റലിയിൽവച്ച് കടന്നതെന്ന് പാക്കിസ്ഥാൻ അമെച്വർ ബോക്സിങ് ഫെഡറേഷൻ
ഭാര്യ ലിലിയ ടുട്നിക്കിനൊപ്പം നിൽക്കുന്ന ഈ യുക്രെയ്ൻകാരൻ ഇപ്പോൾ ലോക അത്ലറ്റിക് സംഘടനയുടെ (ഐഎഎഎഫ്) സീനിയർ വൈസ് പ്രസിഡന്റാണ്. ഇതിഹാസ പോൾവോൾട്ട് താരമായ സെർജി ബൂബ്ക തന്നെ. 1988 സോൾ ഒളിംപിക്സിൽ സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച് സ്വർണം നേടിയ ബൂബ്ക 1991 മുതൽ യുക്രെയ്നു വേണ്ടിയാണ് മത്സരിച്ചത്.
ഇന്ത്യൻ ബാഡ്മിന്റൻ താരവും ലോക ചാംപ്യൻഷിപ്പിലെ വെങ്കലമെഡൽ ജേതാവുമായ സായ് പ്രണീത് രാജ്യാന്തര ബാഡ്മിന്റനിൽ നിന്നു വിരമിച്ചു. 24 വർഷം നീണ്ടുനിന്ന കരിയർ അവസാനിപ്പിക്കുന്നതായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രണീത് അറിയിച്ചത്.
നാട്ടിലെ കായികക്കുതിപ്പിന് ഊർജമേകുന്ന കൂട്ടായ്മയാണോ നിങ്ങളുടെ ക്ലബ്? എങ്കിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.
കണ്ണൂർ ∙ ചന്ദ്രനിൽ ചായക്കട തുടങ്ങിയ മലയാളിയുടേത് കെട്ടുകഥയാണ്. പക്ഷേ, പാരിസ് ഒളിംപിക്സിനു ഭക്ഷണം വിളമ്പുക ഈ മലയാളിയായിരിക്കും– കുടിയാന്മല അരങ്ങം സ്വദേശി പുതുപ്പറമ്പിൽ ബെന്നി തോമസ്. യുഎസിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര കായിക മേളകളിൽ കേറ്ററിങ് സർവീസ് നടത്തുന്ന സ്പാഗോ ഇന്റർനാഷനൽ എന്ന കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ. ഈ രംഗത്തെ ലോകത്തെ മുൻനിര കമ്പനികളിലൊന്നാണ് സ്പാഗോ ഇന്റർനാഷനൽ. ഖത്തറിൽ നടന്ന 2022 ഫുട്ബോൾ ലോകകപ്പിൽ ഭക്ഷണ വിതരണം നിർവഹിച്ചതു സ്പാഗോയാണ്. 14 രാജ്യങ്ങളിൽ നിന്നായി 1700 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരുമുണ്ട് ബെന്നിയുടെ കീഴിൽ.
മഞ്ഞുമ്മൽ ബോയ്സി’നെപ്പോലെ ക്ലബ്ബിലെ എല്ലാവരും ചേർന്നൊരു ടൂർ; അതാണോ നിങ്ങളുടെ പ്ലാൻ..എങ്കിൽ ‘മനോരമ സ്പോർട്സ് ക്ലബ്–2023’ ട്രോഫിയുമായിട്ടായാലോ ആ യാത്ര! സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന് ക്ലബ്ബുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം. അപേക്ഷ അയയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ക്ലബ്ബുകൾക്കും മനോരമയുടെ അംഗീകാരമുദ്രയും ലഭിക്കും. പ്രധാനമായും കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരം മേരി ഫൗളർക്കൊപ്പം നിൽക്കുന്ന ഈ വ്യക്തി (വലത്) 2000 സിഡ്നി ഒളിംപിക്സിൽ ഓസ്ട്രേലിയയുടെ അഭിമാനതാരങ്ങളിലൊരാളായിരുന്നു– അത്ലീറ്റ് കാത്തി ഫ്രീമാൻ. ഓസ്ട്രേലിയയിലെ ആദിമവംശജരുടെ പ്രതിനിധിയായി ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദീപം തെളിയിച്ച കാത്തി പിന്നീട് 400 മീറ്റർ ഓട്ടത്തിൽ സ്വർണവും നേടി.
ക്ലബ്ബിന്റെ ഷെൽഫിൽ വയ്ക്കാൻ വലിയൊരു ട്രോഫി; അത് കേരളത്തിലെ ഏറ്റവും മികച്ച കായിക കൂട്ടായ്മയ്ക്കുള്ള മലയാള മനോരമ സ്പോർട്സ് ക്ലബ്–2023 ട്രോഫി തന്നെയായാലോ! സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായികപുരസ്കാരത്തിന് ക്ലബ്ബുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 6 ലക്ഷം രൂപയാണ്. ഏറ്റവും മികച്ച ക്ലബ്ബിനു ‘മനോരമ സ്പോർട്സ് ക്ലബ് 2023’ ട്രോഫിയും 3 ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം. അപേക്ഷ അയയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ക്ലബ്ബുകൾക്കും മനോരമയുടെ അംഗീകാരമുദ്രയും ലഭിക്കും. പ്രധാനമായും കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
കോട്ടും തൊപ്പിയും ധരിച്ച് മജീഷ്യനെപ്പോലെ നിൽക്കുന്ന ഈ താരത്തെ തിരിച്ചറിയാൻ വലിയ പ്രയാസമില്ല. യുഎസ് ബോക്സിങ് താരമായ മൈക്ക് ടൈസൻ തന്നെ. 1987 മുതൽ 1990 വരെ ലോകഹെവിവെയ്റ്റ് ലോകചാംപ്യനായി തുടർന്ന ടൈസൻ കരിയറിന്റെ തുടക്കകാലത്ത് ‘അയേൺ മൈക്ക്’, ‘കിഡ് ഡൈനാമിറ്റ്’ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.
ന്യൂഡൽഹി ∙ കായികതാരങ്ങൾക്കുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ വഴി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വിവിധ മത്സരങ്ങളിലെ മെറിറ്റ്, പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ കേന്ദ്രസർക്കാരിന്റെ ഓൺലൈൻ ഫയൽ ലോക്കർ സംവിധാനമായ ഡിജി ലോക്കർ വഴി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു കായിക മന്ത്രാലയം കായിക ഫെഡറേഷനുകൾക്കു നിർദേശം നൽകി. അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ജൂൺ ഒന്നിനു ശേഷം കടലാസ് സർട്ടിഫിക്കറ്റുകൾ പാടില്ലെന്നും ഇ–സർട്ടിഫിക്കറ്റുകൾക്കു മാത്രമാകും അംഗീകാരമെന്നുമാണു നിർദേശം.
കായിക കേരളത്തിന്റെ മനസ്സു തേടിയുള്ള ‘റിലേ ചാലഞ്ചാ’ണ് ഇനിയുള്ള നാളുകളിൽ. കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാര വിജയികളെ കണ്ടെത്താനുള്ള ദൗത്യത്തിനു വീണ്ടും തുടക്കമാകുന്നു. മലയാള മനോരമയും സാന്റാമോണിക്ക സ്റ്റഡി അബ്രോഡും ചേർന്നു നൽകുന്ന, ആകെ 16 ലക്ഷം രൂപ സമ്മാനത്തുകയുള്ള കായിക പുരസ്കാരങ്ങൾ സംസ്ഥാനത്തിന്റെ മികവു തേടിയുള്ള അന്വേഷണമാണ്. രാജ്യത്തിന്റെ തന്നെ അഭിമാന കൊടിക്കൂറ ഉയരെപ്പാറിച്ച മലയാളി താരങ്ങൾക്കു പിൻമുറക്കാരെ കണ്ടെത്താനുള്ള ശ്രമം.
കോട്ടയം ∙ സംസ്ഥാനത്തെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങളുമായി മലയാള മനോരമ വീണ്ടും. മലയാള മനോരമയും സാന്റാമോണിക്ക സ്റ്റഡി അബ്രോഡും ചേർന്നു നൽകുന്ന സ്പോർട്സ് സ്റ്റാർ–2023, സ്പോർട്സ് ക്ലബ്–2023 പുരസ്കാരങ്ങളുടെ ആകെ തുക 16 ലക്ഷം രൂപയായി വർധിപ്പിച്ചു. ∙ കഴിഞ്ഞ വർഷം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച മലയാളി കായിക താരങ്ങളിൽനിന്നു വായനക്കാർ തിരഞ്ഞെടുക്കുന്നയാൾക്ക് 5 ലക്ഷം രൂപയും ‘മനോരമ സ്പോർട്സ് സ്റ്റാർ–2023’ പുരസ്കാരവും. രണ്ടും മൂന്നും സ്ഥാനക്കാർക്കു ട്രോഫിയും യഥാക്രമം 3 ലക്ഷവും 2 ലക്ഷവും വീതം സമ്മാനത്തുകയും. കഴിഞ്ഞവർഷം വരെ ഇതു യഥാക്രമം 3,2,1 ലക്ഷം രൂപയായിരുന്നു. എസ്എംഎസ്, ഓൺലൈൻ വോട്ടിലൂടെ വായനക്കാർക്കു മികച്ച താരത്തെ തിരഞ്ഞെടുക്കാം.
ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ ഭരണസമിതിയിൽ ഭിന്നിപ്പു രൂക്ഷമാണെന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാരവാഹികൾ. തങ്ങൾ ഒറ്റക്കെട്ടാണെന്നും കായിക രംഗത്തിന്റെ വളർച്ചയ്ക്കുള്ള ശ്രമത്തിലാണെന്നും പ്രസിഡന്റ് ദിലീപ് ടിർക്കി, സെക്രട്ടറി ജനറൽ ഭോലാ നാഥ് സിങ് എന്നിവരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഹോക്കി ഫെഡറേഷനിലെ വിഭാഗീയത ജോലികൾ ബുദ്ധിമുട്ടിലാക്കിയെന്നു കാട്ടി ഹോക്കി ഇന്ത്യ സിഇഒ എലേന നോർമൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ആരാധകർക്കൊപ്പം ഫൊട്ടോയെടുക്കുന്ന ഈ പാക്കിസ്ഥാൻ താരം (നടുവിൽ) മറ്റാരുമല്ല; സ്ക്വാഷിലെ എക്കാലത്തെയും മികച്ച താരമായ ജഹാംഗിർ ഖാൻ തന്നെ! സ്ക്വാഷ് ചാംപ്യൻമാർക്കു പ്രശസ്തമായ പാക്കിസ്ഥാനിലെ ഖാൻ കുടുംബത്തിൽ പിറന്ന ജഹാംഗിർ 1981 മുതൽ 1986 വരെ അക്ഷരാർഥത്തിൽ സ്ക്വാഷ് കോർട്ടിനെ അടക്കി ഭരിച്ചു: തുടർച്ചയായ 555 മത്സരങ്ങളിൽ ജയം;
ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ സിഇഒ പദവിയിൽ നിന്ന് എലേന നോർമൻ (49) രാജിവച്ചു. തന്റെ ശമ്പളം പിടിച്ചുവച്ചുവെന്നും ഫെഡറേഷനിലെ വിഭാഗീയത ജോലികൾ ബുദ്ധിമുട്ടിലാക്കിയെന്നും കാട്ടിയാണ് ഓസ്ട്രേലിയക്കാരിയായ എലേനയുടെ രാജി. എലേന കഴിഞ്ഞ 13 വർഷമായി ഹോക്കി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു. വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാൻ പദവിയൊഴിഞ്ഞു ദിവസങ്ങൾക്കുള്ളിലുള്ള അടുത്ത രാജി ഹോക്കി ഇന്ത്യയെ കടുത്ത പ്രതിരോധത്തിലാക്കി.
മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ് രക്ഷകനായി അവതരിച്ച എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കി മത്സരത്തിൽ സ്പെയിനെതിരെ ഇന്ത്യയ്ക്ക് ജയം (8-7). നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതം നേടിയതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.
ന്യൂഡൽഹി∙ ഇന്ത്യയിൽ സ്ത്രീകൾ വലിയ വിവേചനമാണു നേരിടുന്നതെന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാൻ. ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്ത ശേഷം ജോലിയിൽ വലിയ ഒറ്റപ്പെടലാണു നേരിടേണ്ടിവരുന്നതെന്നും യാനെക് ചോപ്മാൻ പ്രതികരിച്ചു.
മലയാള മനോരമയും സിൽമണി കോർപറേഷനും ചേർന്നു സംഘടിപ്പിച്ച മലപ്പുറം മാരത്തണിൽ, ഹാഫ് മാരത്തൺ വിഭാഗത്തിൽ മഞ്ചേരി സ്വദേശി മംഗലശേരി കാളിയാർതൊടി ആനന്ദ് കൃഷ്ണൻ (23) ജേതാവായി. കോതമംഗലം എംഎ കോളജ് വിദ്യാർഥിയാണ്. 30,000 രൂപയാണ് സമ്മാനം.
റഷ്യൻ നഗരമായ റോസ്റ്റോവ് ഓൺ ഡോണിലെ തടാകതീരത്ത് നിൽക്കുന്ന ഈ വ്യക്തിയെ മനസ്സിലായോ? ലോക ചെസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അനറ്റൊലി കാർപോവ് തന്നെ. 1975 മുതൽ 1985 വരെ ലോക ചെസ് ചാംപ്യനും 1993, 1996, 1998 വർഷങ്ങളിൽ ലോക ചെസ് ഭരണസമിതിയായ ഫിഡെയുടെ ലോക ചാംപ്യനുമായ കാർപോവ് 9 തവണ ചെസ് ഓസ്കറും നേടി.
ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പിലെ അപൂർവ വിജയത്തോടെ രാജ്യത്തിന്റെ കായിക നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി ചേർത്ത് വച്ച് ഇന്ത്യൻ വനിതകൾ. ഫൈനലിൽ, മൂന്നാം സീഡായ തായ്ലൻഡിനെ (3–2) വീഴ്ത്തിയ ഇന്ത്യ ഏഷ്യൻ ടീം ചാംപ്യൻഷിപ്പിലെ ആദ്യ സ്വർണം നേടി. സീനിയർ താരം പി.വി.സിന്ധുവും കൗമാര താരം അൻമോൽ ഖർബും സിംഗിൾസ് മത്സരങ്ങളിൽ മുന്നേറിയപ്പോൾ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യത്തിന്റെ ഡബിൾസ് വിജയവും ചരിത്രനേട്ടത്തിൽ നിർണായകമായി.
ക്വാലലംപുർ ∙ സിംഗിൾസിൽ മുൻ ലോക ഒന്നാംനമ്പർ താരത്തെ അട്ടിമറിച്ച് അഷ്മിത ചാലിഹ, ഡബിൾസിൽ ആറാം നമ്പർ സഖ്യത്തെ വീഴ്ത്തി ട്രീസ– ഗായത്രി കൂട്ടുകെട്ട്..യുവതാരങ്ങളുടെ പോരാട്ട മികവിൽ കരുത്തരായ ജപ്പാനെ തോൽപിച്ച ഇന്ത്യൻ വനിതകൾ (3–2) ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ. ഏഷ്യൻ ടീം ബാഡ്മിന്റനിൽ ഇന്ത്യയുടെ ആദ്യ ഫൈനലാണിത്. പുരുഷ വിഭാഗത്തിലെ 2 വെങ്കല മെഡലുകളാണ് (2016, 2020) ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള വലിയ നേട്ടം. ഇന്ന് നടക്കുന്ന കലാശപോരാട്ടത്തിൽ തായ്ലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
ക്വാലലംപൂർ∙ ഏഷ്യൻ ടീം ബാഡ്മിന്റന് ചാംപ്യൻഷിപ് ഫൈനലിൽ കടന്ന് ചരിത്രം രചിച്ച് ഇന്ത്യൻ വനിതകൾ. ആദ്യമായാണ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ യോഗ്യത നേടുന്നത്. ലോക റാങ്കിങ്ങിൽ 472–ാം സ്ഥാനത്തുള്ള അൻമോൽ ഖർബ് ജപ്പാന്റെ 29–ാം റാങ്കിലുള്ള നത്സുകി നിദെയ്രയെ അട്ടിമറിച്ചു. സ്കോർ 21–14, 21–18.
ക്വാലലംപുർ ∙ ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പിൽ ഒരേ ദിനം ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. ക്വാർട്ടറിൽ ഹോങ്കോങ്ങിനെ അനായാസം തോൽപിച്ച (3–0) വനിതാ ടീം സെമിയിലെത്തി മെഡലുറപ്പിച്ചപ്പോൾ പുരുഷ ടീം ക്വാർട്ടറിൽ ജപ്പാനോട് പൊരുതിത്തോറ്റു (3–2). ഏഷ്യൻ ടീം ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലെ ആദ്യ മെഡലുറപ്പിച്ച ഇന്ത്യൻ വനിതാ ടീം ഇന്നു നടക്കുന്ന സെമിയിൽ ജപ്പാനെ നേരിടും.
ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗിലെ കേരള ഡാർബിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസ് (3–1). മത്സരത്തിലെ ആദ്യ 2 സെറ്റുകൾ സ്വന്തമാക്കി കാലിക്കറ്റ് കരുത്തുകാട്ടിയപ്പോൾ മൂന്നാം സെറ്റിൽ തിരിച്ചടിച്ച ബ്ലൂ സ്പൈക്കേഴ്സ് മത്സരം നാലാം സെറ്റിലേക്കു നീട്ടി. നാലാം സെറ്റ് 15-12ന് പിടിച്ചെടുത്ത് കാലിക്കറ്റ് മത്സരം സ്വന്തമാക്കി. സ്കോർ: 15-8, 15-12, 12-15, 15-12. ക്യാപ്റ്റൻ ജെറോം വിനീതിന്റെ മിന്നൽ സ്പൈക്കുകളാണ് കാലിക്കറ്റിന്റെ വിജയത്തിൽ നിർണായകമായത്. ജെറോമാണ് കളിയിലെ താരം.
ചെന്നൈ ∙ പ്രൈം വോളി ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിന് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെതിരെ ഉജ്വല വിജയം (15–10, 15–11, 15–12). ഡിഫൻഡേഴ്സിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ ബ്ലിറ്റ്സ് താരങ്ങൾക്കായില്ല. ചെന്നൈയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത മുൻ അഹമ്മദാബാദ് കോച്ച് ദക്ഷിണാമൂർത്തിയുടെ തന്ത്രങ്ങൾ വിദേശ പരിശീലകനുമായി ഇറങ്ങിയ ഡിഫൻഡേഴ്സിനു മുന്നിൽ വിലപ്പോയില്ല
ടോപ് സീഡായ ചൈനയ്ക്കെതിരെ അട്ടിമറി വിജയത്തോടെ (3–2) ഇന്ത്യൻ വനിതാ ടീമും ഹോങ്കോങ്ങിനെതിരെ അനായാസ ജയത്തോടെ പുരുഷ ടീമും (4–1) ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ കുതിപ്പ് തുടങ്ങി. വനിതകളിലെ ആദ്യത്തെ 4 മത്സരങ്ങളിൽ 2 മത്സരങ്ങൾ വീതം ഇരു ടീമുകളും നേടിയപ്പോൾ നിർണായകമായ അവസാന സിംഗിൾസ് മത്സരം ജയിച്ചാണ് ഇന്ത്യ ചൈനയെ മറികടന്നത്.
ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് ചെന്നൈയിൽ പന്തുയരും. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. രാത്രി 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസും കൊൽക്കത്ത തണ്ടർബോൾട്സും ഏറ്റുമുട്ടും. പുതുമുഖങ്ങളായി ഡൽഹി തൂഫാൻസുമെത്തുന്നതോടെ ലീഗിലെ ടീമുകളുടെ എണ്ണം ഒൻപതായി. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കേരളത്തിന്റെ കരുത്തായി ഇത്തവണയുമുണ്ട്. മത്സരങ്ങൾ സോണി ടെൻ ചാനലിൽ തൽസമയം.
കൊച്ചി ∙ പരിശീലനക്കളരിയിൽ കാലിക്കറ്റ് ഹീറോസിന്റെ ചെമ്പടത്താളം മുറുകുകയാണ്; ലക്ഷ്യം പ്രൈം വോളി കിരീടം തന്നെ. കഴിഞ്ഞ സീസണിൽ സെമിയിൽ വീണു പോയ സ്വപ്നങ്ങളിൽ നിന്നാണ് ഇക്കുറി ടീം ഊർജം ആവാഹിക്കുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യ ഘട്ടം പരിശീലനം പൂർത്തിയാക്കിയ ടീം അന്തിമ ഘട്ട പരിശീലനം നടത്തിയതു കോഴിക്കോട് ദേവഗിരി കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ. നാളെ ചെന്നൈയിൽ ആരംഭിക്കുന്ന ലീഗിൽ ഹീറോസിന്റെ ആദ്യ മത്സരം 16ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ.
പ്രൊ ലീഗ് ഹോക്കിയിൽ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ മികച്ച സേവുകളുടെ ബലത്തിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയം. ആദ്യ മത്സരത്തിൽ സ്പെയിനിനെ തോൽപിച്ച ഇന്ത്യ ഇന്നലെ, നിലവിലെ ചാംപ്യൻമാരായ നെതർലൻഡ്സിനെയും വീഴ്ത്തി.
വൈസൻഹോസ് ഫ്രീസ്റ്റൈൽ ചെസ് ചാലഞ്ചിന്റെ 2–ാം ദിനം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന് നിരാശ. ഇന്നലെ 3 റൗണ്ടുകൾ തോറ്റ പതിനേഴുകാരൻ ഗുകേഷിന് റാപ്പിഡ് പ്ലേ ഓഫിൽ ആറാം സ്ഥാനമാണു നേടാനായത്.
നെയ്റോബി∙മാരത്തൺ ലോക റെക്കോർഡിന് ഉടമയായ കെൽവിൻ കിപ്റ്റവും പരിശീലകന് ഗർവൈസ് ഹകിസിമാനയും വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി കെനിയയിലെ എൽദോററ്റ് നഗരത്തിലുണ്ടായ അപകടത്തിലാണ് കെൽവിൻ കിപ്റ്റം മരിച്ചത്. 24 വയസ്സുകാരനായ കെൽവിനാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്.
വാൻഗൽസ് (ജർമനി) ∙ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ, നിലവിലെ ലോകചാംപ്യൻ ഡിങ് ലിറൻ, അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ലെവൻ അരോണിയൻ എന്നിവരെ ഫ്രീസ്റ്റൈൽ ചെസിൽ (ചെസ് 960) ഒറ്റദിവസം കീഴ്പ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. 2 ലക്ഷം ഡോളർ സമ്മാനത്തുകയോടെ ജർമനിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം 4 റൗണ്ട് പൂർത്തിയായപ്പോൾ 3 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പതിനേഴുകാരൻ ഗുകേഷ്. ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസന്റ് കെയ്മറാണ് 3.5 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. റാപ്പിഡ് ഫോർമാറ്റിലുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഗുകേഷ് ഫ്രാൻസിന്റെ അലിറേസ ഫിറൂസയോടു തോറ്റു.
കൊച്ചി ∙ വരാപ്പുഴ മാർക്കറ്റിലേക്കുള്ള തിരക്കേറിയ വഴിയോരത്ത് ഇടിമിന്നൽ സ്മാഷുകളിൽ വിറയ്ക്കുകയാണു പപ്പൻ വോളിബോൾ സ്റ്റേഡിയം! പ്രൈം വോളിബോൾ ലീഗിൽ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാംപാണ് ഇവിടം. ‘‘സാധ്യത പ്രവചിക്കാൻ ഞാനില്ല! പക്ഷേ, ഒന്നുറപ്പ്. മികച്ച പ്രകടനം പുറത്തെടുക്കും. അറ്റാക്കിങ്ങാണു കരുത്തെങ്കിലും മറ്റു മേഖലകളിലും ടീമിനു മികവുണ്ട്.’’ – സെർബിയക്കാരനായ മുഖ്യ പരിശീലകൻ ദെയൻ വുലിസെവിച്ചിന്റെ വാക്കുകളിൽ ഗൗരവം. പ്രൈം വോളി ലീഗിൽ അദ്ദേഹം അദ്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ; കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സെർബിയൻ കോച്ച് ഇവാൻ വുക്കോമനോവിച്ച് ഐഎസ്എലിൽ ചെയ്തതു പോലെ. വോളി പ്രേമിയായ വുക്കോമനോവിച്ചിന്റെ കൂടി ശുപാർശയിലാണു വുലിസെവിച്ചിന്റെ വരവ്!
കിങ്സ്റ്റൻ∙ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആന് ഫ്രെയ്സർ വിരമിക്കാൻ ഒരുങ്ങുന്നു. പാരിസ് ഒളിംപിക്സ് കരിയറിലെ അവസാന വേദിയായിരിക്കുമെന്ന് ഷെല്ലി വ്യാഴാഴ്ച വെളിപ്പെടുത്തി. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പത്തു വട്ടം ലോകചാംപ്യനായ ഷെല്ലി നിലപാടു
പാരിസ് ∙ ഈ വർഷത്തെ പാരിസ് ഒളിംപിക്സിൽ മെഡൽ നേടുന്ന കായികതാരങ്ങൾ ലോകാത്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്റെ ‘കഷ്ണവുമായി’ തിരിച്ചുപോകും. പാരിസ് ഒളിംപിക്സ്, പാരാലിംപിക്സ് എന്നിവയിൽ ആദ്യ 3 സ്ഥാനക്കാർക്കുള്ള മെഡലുകളുടെ നടുവിലായി ഈഫൽ ടവറിൽ നിന്നുള്ള ഇരുമ്പിന്റെ ഭാഗങ്ങളും കൂട്ടിച്ചേർക്കും. ഓരോ മെഡലിലുമുള്ള ഈഫൽ ടവർ അംശത്തിന്റെ അളവ് 18 ഗ്രാമാണ്. ഇന്നലെയാണ് പാരിസ് ഒളിംപിക്സിന്റെയും ഭിന്നശേഷി കായികമേളയായ പാരാലിംപിക്സിന്റെയും മെഡലുകളുടെ ഡിസൈൻ അനാവരണം ചെയ്തത്.
റിയോ∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവസരം കാത്തിരിക്കുകയായിരുന്ന പ്രശസ്ത ബ്രസീലിയൻ ബോഡിബിൽഡർ ക്രിസ്ത്യൻ ആൻസ് ആശുപത്രിയിൽവച്ച് മരിച്ചു. 2022 ലാണ് താരത്തിന് വൃക്ക രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 34
മാലിക് മിർ സുൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി. അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽനിന്ന് ബ്രിട്ടനിലെത്തി ലോകത്തിലെ പ്രമുഖ ചെസ് കളിക്കാരെ തോൽപിച്ച സുൽത്താൻ ഖാന് മരിച്ച് 58 വർഷം പിന്നിടുമ്പോഴാണ് ലോക ചെസ് സംഘടന(ഫിഡെ) ഈ പദവി സമ്മാനിക്കുന്നത്. ഇതോടെ പാക്കിസ്ഥാനിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ കൂടിയാവുകയാണ്
തിരുവനന്തപുരം ∙ കായിക മേഖലയ്ക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാതെ സംസ്ഥാന ബജറ്റ്. സുസ്ഥിര വികസനവും സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതൽ സംഭാവനയും ലക്ഷ്യമിടുന്നതാണ് പുതിയ കായിക നയമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കായിക ഉച്ചകോടിയില് 5000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചത് വലിയ
പാരിസ് ഒളിംപിക്സിന്റെ ദീപശിഖാ പ്രയാണത്തിന് ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും. ‘സന്തോഷപൂർവം ഒരുകാര്യം പങ്കുവയ്ക്കട്ടെ.
തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ അഷ്മിത ചാലിഹ സെമിയിലേക്കു മുന്നേറി. ഇന്തൊനീഷ്യൻ താരം എസ്റ്റർ വാർദോയെയാണ് (21-14, 19-21, 21-13) അഷ്മിത ക്വാർട്ടറിൽ തോൽപിച്ചത്.
ലണ്ടൻ ∙ ഫോർമുല വൺ കാറോട്ട താരം ലൂയിസ് ഹാമിൽട്ടൻ അടുത്ത സീസണിൽ ഫെറാറിക്കു വേണ്ടി മത്സരിക്കും. ദീർഘകാലം തന്റെ ടീമായിരുന്ന മെഴ്സിഡീസുമായി ഈ സീസണിനു ശേഷം പിരിയുന്ന കാര്യം മുപ്പത്തൊൻപതുകാരൻ ഹാമിൽട്ടൻ തന്നെയാണ് സ്ഥിരീകരിച്ചത്. ‘‘11 വർഷമായി മെഴ്സിഡീസിന്റെ ഭാഗമാണ് ഞാൻ. ഈ ടീമിനൊപ്പം കൈവരിച്ച നേട്ടങ്ങളിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇവിടെ നിന്നു പോവുക എന്നത് പ്രയാസമേറിയ തീരുമാനമാണ്. പക്ഷേ അതിനുള്ള സമയമായിരിക്കുന്നു..’’– ബ്രിട്ടിഷ് താരം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ഒപ്പുവച്ച രണ്ടു വർഷത്തേക്കുള്ള പുതിയ കരാർ പൂർത്തിയാക്കാതെ ടീം വിടാനുള്ള താൽപര്യം ഹാമിൽട്ടൻ അറിയിച്ചതായി മെഴ്സിഡീസ് അധികൃതരും അറിയിച്ചു. മാർച്ച് 2ന് ബഹ്റൈനിൽ തുടങ്ങുന്ന ഈ സീസണിൽ മെഴ്സിഡീസിനു വേണ്ടിത്തന്നെ മത്സരിക്കുന്ന ഹാമിൽട്ടൻ 2025ലാണ് ഫെറാറിയിലെത്തുക.
ഏഴു വട്ടം ഫോർമുല വൺ കാറോട്ടത്തിൽ ചാംപ്യനായിട്ടുള്ള ലൂയിസ് ഹാമിൽട്ടൻ അടുത്ത വർഷം മുതൽ ഫെറാറിയിൽ മത്സരിക്കുമെന്നു റിപ്പോർട്ട്. നിലവിൽ മെഴ്സിഡീസിന്റെ ഡ്രൈവറാണ് മുപ്പത്തൊമ്പതുകാരനായ ഹാമിൽട്ടൻ.
കായിക മന്ത്രാലയത്തിന് കേന്ദ്രബജറ്റിൽ 3442.32 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ 45.36 കോടി രൂപയാണ് ഇക്കുറി അധികമായി അനുവദിച്ചിരിക്കുന്നത്. ദേശീയ കായിക വികസന ഫണ്ടിൽ കുറവു വരുത്തി.
ഫ്രഞ്ചോ ഇംഗ്ലിഷോ അറിയില്ലെങ്കിലും പാരിസ് ഒളിംപിക്സ് കാണാനെത്തുന്നവർക്കു ബുദ്ധിമുട്ടില്ലാതെ നഗരത്തിലൂടെ സഞ്ചരിക്കാം, കാഴ്ചകൾ കാണാം. ജൂലൈ 26നു തുടങ്ങുന്ന ഒളിംപിക്സിനിടെ നഗരത്തിലെ പൊതുഗതാഗത സംവിധാനം (മെട്രോ, ബസ്) ഉപയോഗിക്കുന്നവരെ സഹായിക്കാൻ നിർമിതബുദ്ധി (എഐ) സഹായത്തോടെയുള്ള ഭാഷായന്ത്രം തയാർ. ഫ്രഞ്ച്, അറബിക്, കൊറിയൻ, മാൻഡരിൻ എന്നിവ ഉൾപ്പെടെ 16 ഭാഷകൾ മനസ്സിലാക്കാനും തർജമ ചെയ്യാനും കഴിവുള്ള 3000 യന്ത്രങ്ങളാണ് ഒളിംപിക്സിനായി ഒരുക്കിയിട്ടുള്ളത്.
ലഗോസ് (നൈജീരിയ)∙ ഒരേ സമയം പത്തുപേരെ ചെസിൽ നേരിട്ട് നൈജീരിയൻ ചെസ് താരം ടുൻഡെ ഒനാകോയ. മത്സരത്തിന്റെ ദൃശ്യങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിഡിയോയിലുള്ള പത്തു പേരെയും താരം തോൽപിച്ചു. കുട്ടികളുടെ പഠന പ്രവര്ത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിനായി നടത്തിയ
സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ ഇന്ത്യയുടെ ഒളിംപിക്സ് ചാംപ്യൻ നീരജ് ചോപ്രയ്ക്ക് ഒരു ഫാൻ ബോയിയുടെ മനസ്സായിരുന്നു. തന്റെ ആരാധനാ പാത്രത്തെ നേരിൽ കാണണമെന്ന നീരജിന്റെ സ്വപ്നമാണ് സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ യാഥാർഥ്യമായത്. സ്വിസ് ടൂറിസം വകുപ്പാണ് ഫെഡറർ– നീരജ് കൂടിക്കാഴ്ചയ്ക്കു വേദിയൊരുക്കിയത്. ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ജഴ്സി നീരജ് ഫെഡറർക്കു സമ്മാനിച്ചപ്പോൾ ഓട്ടോഗ്രാഫ് പതിച്ച റാക്കറ്റായിരുന്നു ഫെഡററുടെ സമ്മാനം. വ്യക്തിപരമായും രാജ്യത്തിനായും നീരജ് ചോപ്ര ഇതിനകം കൈവരിച്ച നേട്ടങ്ങൾ തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഫെഡറർ പറഞ്ഞു.
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി രണ്ടു ദിവസം പിന്നിടുമ്പോൾ കേരളത്തിലെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞത് 4500 കോടി രൂപയുടെ നിക്ഷേപം. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് ഊർജം പകരുന്ന വലിയ പദ്ധതികളാണ് ഈ
പട്നയിൽ ഫെബ്രുവരി 2 മുതൽ 5 വരെ നടത്താനിരുന്ന ദേശീയ ജൂനിയർ സ്കൂൾ ഗെയിംസ് റദ്ദാക്കി. ഗെയിംസ് റദ്ദാക്കാനുള്ള കാരണം സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇതോടെ ഇന്നലെ മുതൽ 29 വരെ കുന്നംകുളത്തു നടത്താനിരുന്ന കേരള ടീമിന്റെ പരിശീലന ക്യാംപും മാറ്റി.
ദിബ്രുഗഡ് (അസം) ∙ ബോക്സിങ് റിങ്ങിലെ ഇന്ത്യൻ ഇതിഹാസം എം.സി.മേരി കോം വിരമിച്ചു. 6 തവണ ലോക ചാംപ്യനും ഒളിംപിക് മെഡലിസ്റ്റുമായ മേരി, ഇന്നു പുലർച്ചെയാണ് ബോക്സിങ്ങിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. 40 വയസ്സിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷനു കീഴിലെ എലീറ്റ് ലവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് നാൽപത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു. ‘ ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്കു പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിങ്ങിൽ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം’– വിരമിക്കൽ പ്രഖ്യാപനത്തിൽ മേരി കോം പറഞ്ഞു.
സിഡ്നി ∙ മദ്യപിച്ച് ബോധരഹിതനായ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ, കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്ന് ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മാക്സ്വെലിന് സംശയത്തിന്റെ ആനുകൂല്യം നൽകണമെന്നും അവിടെ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ആർക്കും അറിയില്ലെന്നും ക്ലാർക്ക് പറഞ്ഞു. പാർട്ടി നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചാലേ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാനാകൂ എന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം∙ എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന ‘കൊച്ചിൻ സ്പോർട്സ് സിറ്റി’ പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). 40 ഏക്കർ സ്ഥലത്ത് ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മൾട്ടി സ്പോർട്സ് കോംപ്ലക്സിന് 700 കോടി രൂപയാണു ചെലവ്. നെടുമ്പാശേരി അത്താണി ജംക്ഷനു സമീപം ദേശീയപാതയോടു ചേർന്നു ചെങ്ങമനാട് പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലത്താണു പദ്ധതി വരുന്നത്. രൂപരേഖ കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഇതുൾപ്പെടെ സംസ്ഥാനത്തു കെസിഎ നടപ്പാക്കാനുദേശിക്കുന്ന 1124 കോടി രൂപയുടെ പദ്ധതികളും അവതരിപ്പിച്ചു.
സംസ്ഥാനത്തേക്ക് കായിക നിക്ഷേപം ആകർഷിക്കാനും കായിക വികസന പദ്ധതികൾ ചർച്ച ചെയ്യാനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി(ഐഎസ്എസ്കെ) ഇന്നു മുതൽ 26 വരെ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കും. ഇന്നു വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.
ജൂലൈ 27 മുതൽ ഓഗസ്റ്റ് 9 വരെ നടക്കുന്ന പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം കടുപ്പമേറിയ പൂൾ ബിയിൽ കളിക്കും. നിലവിലെ ചാംപ്യന്മാരായ ബൽജിയം, ഓസ്ട്രേലിയ, റിയോ ഗെയിംസ് ജേതാക്കളായ അർജന്റീന, ന്യൂസീലൻഡ്, അയർലൻഡ് എന്നിവയ്ക്കൊപ്പമാണ് പൂൾ ബിയിൽ ഇന്ത്യയുടെയും സ്ഥാനം.
‘ഫൈനൽ കോർട്ടിൽ’ ഒരിക്കൽക്കൂടി ഇടറി വീണ് ഇന്ത്യയുടെ സാത്വിക്സായ്രാജ്–ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സൂപ്പർ 750 ടൂർണമെന്റിന്റെ ഫൈനലിൽ കൊറിയയുടെ കാങ് മിൻ ഹ്യൂക്–സിയോ സാങ് ജെയ് കൂട്ടുകെട്ടിനോടാണ് ഇരുവരും കീഴടങ്ങിയത്. ലോക ചാംപ്യൻമാർക്കെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീട് രണ്ടു ഗെയിം കൈവിട്ടാണ് ഏഷ്യൻ ചാംപ്യൻമാരായ ഇന്ത്യൻ സഖ്യത്തിന്റെ തോൽവി (21–15, 11–21, 18–21).
മുംബൈ മാരത്തണിൽ ഇന്ത്യൻ പുരുഷ വിഭാഗത്തിൽ മലയാളി അത്ലീറ്റ് ടി. ഗോപിക്കു വെള്ളി മെഡൽ (02:18:37 മണിക്കൂർ). ശ്രീനു ബുഗാതയ്ക്കാണ് (02:17:29) സ്വർണം. പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് താരങ്ങളാണ് ഇരുവരും. നിലവിലെ ചാംപ്യനായ ടി. ഗോപിക്കു മസിൽവേദനയാണ് ഇത്തവണ തിരിച്ചടിയായത്.
കറാച്ചി ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റൻ ശുഐബ് മാലിക്കിന് സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങളിൽ സാനിയ മിർസ മനംമടുത്തിരുന്നെന്ന വെളിപ്പെടുത്തലുമായി മാലിക്കിന്റെ സഹോദരി. കഴിഞ്ഞ ദിവസം പാക്ക് നടി സന ജാവേദുമായി നടന്ന മാലിക്കിന്റെ മൂന്നാം വിവാഹത്തിനോട് കുടുംബാംഗങ്ങൾക്ക് കടുത്ത വിയോജിപ്പ്
ന്യൂഡൽഹി ∙ ഇന്ത്യ ഓപ്പൺ ബാഡ്മിന്റന്റെ സെമിഫൈനൽ പോരാട്ടങ്ങളിൽ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. പുരുഷ ഡബിൾസിൽ ഫൈനലിലേക്കു മുന്നേറിയ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യം പ്രതീക്ഷ കാത്തപ്പോൾ പുരുഷ സിംഗിൾസ് സെമിയിൽ എച്ച്.എസ്.പ്രണോയിയുടെ തോൽവി തിരിച്ചടിയായി. മുൻ ലോക ചാംപ്യൻമാരായ മലേഷ്യയുടെ ആരോൺ ചിയ– സോ വൂയിക് സഖ്യത്തെ തോൽപിച്ചാണ് സാത്വിക്– ചിരാഗ് സഖ്യം തുടർച്ചയായ രണ്ടാം സൂപ്പർ സീരീസ് ടൂർണമെന്റിന്റെ ഫൈനലിലെത്തിയത്. കഴിഞ്ഞയാഴ്ച നടന്ന മലേഷ്യ ഓപ്പണിൽ ഇവർ റണ്ണറപ്പായിരുന്നു.
ന്യൂഡൽഹി ∙ ചൈനീസ് തായ്പേയിയുടെ വാങ്സു വെയിയെ മാരത്തൺ പോരാട്ടത്തിൽ കീഴടക്കിയ എച്ച്.എസ്.പ്രണോയ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ സെമിയിൽ. ലോക റാങ്കിങ്ങിൽ 28–ാം സ്ഥാനത്തുള്ള ചൈനീസ് താരത്തിനെതിരെ ആദ്യ ഗെയിം അനായാസം നേടിയ പ്രണോയ് രണ്ടാം ഗെയിമിൽ പൊരുതി കീഴടങ്ങി. നിർണായകമായ മൂന്നാം ഗെയിമിൽ 5–10ന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ചാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്. സ്കോർ: 21–11, 17–21, 21–18. ഇന്ന് നടക്കുന്ന സെമിയിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഷി യൂഖിയാണ് 9–ാം റാങ്കുകാരനായ പ്രണോയിയുടെ എതിരാളി.പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യവും സെമിയിലെത്തി. ഡെന്മാർക്കിന്റെ കിം അസ്ട്രപ് – ആന്ദ്രേസ് റാസ്മുസ്സൻ സഖ്യത്തെയാണ് ക്വാർട്ടറിൽ കീഴടക്കിയത് (21–7, 21–10).
റാഞ്ചി ∙ പാരിസ് ഒളിംപിക്സിനായി വിമാനം കയറുന്ന ഇന്ത്യൻ സംഘത്തിൽ ഇത്തവണ വനിതാ ഹോക്കി ടീം ഉണ്ടാകില്ല! ഇന്നലെ നടന്ന ഒളിംപിക് ക്വാളിഫയർ ടൂർണമെന്റിലെ മൂന്നാം സ്ഥാന മത്സരത്തിൽ ജപ്പാനോട് 1–0ന് തോറ്റതോടെയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഒളിംപിക് സ്വപ്നം അസ്തമിച്ചത്. 2016, 2020 ഒളിംപിക്സുകളിൽ ഇന്ത്യൻ ടീം യോഗ്യത നേടിയിരുന്നു. 6–ാം മിനിറ്റിൽ കന ഉറാട്ടയാണ് ജപ്പാന്റെ വിജയഗോൾ നേടിയത്. ടൂർണമെന്റിലെ ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് ഒളിംപിക്സിന് യോഗ്യത ലഭിക്കുക. ഇതോടെ ജർമനി, യുഎസ് ടീമുകൾക്കു പിന്നാലെ ജപ്പാനും ഒളിംപിക്സിന് യോഗ്യത നേടി. ഫൈനലിൽ യുഎസിനെ 2–0ന് തോൽപിച്ച ജർമനി ടൂർണമെന്റ് ജേതാക്കളായി.
യൻബു (സൗദി അറേബ്യ) ∙ ലോക പ്രശസ്തമായ ഡാക്കർ റാലിയിൽ ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷം. ബൈക്ക് റാലി വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട്സ് ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റാലി 2വിൽ മലയാളി ഹാരിത് നോവ ഒന്നാം സ്ഥാനം നേടി. പ്രധാന റാലികളിലൊന്നിൽ പോഡിയം ഫിനിഷ് നേടുന്ന ആദ്യ ഇന്ത്യൻ നിർമാതാക്കൾ എന്ന നേട്ടം ഹീറോയും റാലി 2വിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം ഹാരിതും കൈവരിച്ചു.
റാഞ്ചി ∙ ഒളിംപിക്സ് യോഗ്യതാ ടൂർണമെന്റിന്റെ വെങ്കല മെഡൽ മത്സരത്തിൽ ജപ്പാനോട് തോറ്റ് ഇന്ത്യൻ വനിതാ ഹോക്കി ടീം പുറത്ത്. ഇതോടെ ഈ വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിൽ ഇന്ത്യൻ വനിതകൾക്ക് പങ്കെടുക്കാനാകില്ല. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന് ടീമിന്റെ തോല്വി. മത്സരത്തിന്റെ ആറാം മിനിറ്റില്
ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) സിഇഒയെ നിയമിച്ചതിൽ പ്രസിഡന്റ് പി.ടി. ഉഷയും ഭരണസമിതി അംഗങ്ങളും തമ്മിൽ ഭിന്നത. രഘു അയ്യരെ സിഇഒയായി നിയമിക്കാനുള്ള തീരുമാനം പി.ടി. ഉഷ ഏകപക്ഷീയമായി എടുത്തതാണെന്നും എക്സിക്യൂട്ടീവ് കൗൺസിലിന്റെ അനുമതി ഉചിതമായ രീതിയിൽ തേടിയില്ലെന്നും ഭരണസമിതിയിലെ 15 അംഗങ്ങളിൽ 12 പേർ ഒപ്പിട്ട കത്തിൽ പറയുന്നു.
ഒളിംപിക്സ് യോഗ്യതാ ടൂർണമെന്റിന്റെ സെമിയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം പൊരുതി വീണു. കരുത്തരായ ജർമനിയോട് പെനൽറ്റി ഷൂട്ടൗട്ടിലാണ് (4–3) തോൽവി വഴങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതം നേടി സമനില പാലിച്ചു. ജയത്തോടെ ജർമനി പാരിസ് ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചപ്പോൾ ഇന്ത്യയ്ക്ക് യോഗ്യത നേടാൻ ഒരു അവസരം കൂടി ബാക്കിയുണ്ട്.
വീക് ആൻ സീ (നെതർലൻഡ്സ്) ∙ പുതിയ വർഷത്തിൽ, വലിയ പ്രതീക്ഷയുമായി, ലോക ചെസ് ബോർഡിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയുടെ വൻകരുനീക്കം. 2024ലെ ആദ്യ രാജ്യാന്തര ടൂർണമെന്റിൽ ലോക ചെസ് ചാംപ്യൻ ഡിങ് ലിറനെ വീഴ്ത്തിയ പ്രഗ്നാനന്ദ, കാൻഡിഡേറ്റ്സ് ടൂർണമെന്റ് അടക്കം ഈ വർഷം നടക്കുന്ന ലോക പോരാട്ടങ്ങളിൽ രാജ്യത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചു. നെതർലൻഡ്സിൽ നടക്കുന്ന ടാറ്റാ സ്റ്റീൽ ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ അട്ടിമറിച്ചത്. വിശ്വനാഥൻ ആനന്ദിനുശേഷം ക്ലാസിക്കൽ ചെസിൽ നിലവിലെ ലോക ചാംപ്യനെ തോൽപിക്കുന്ന ഇന്ത്യക്കാരൻ എന്ന അപൂർവ നേട്ടവും പ്രഗ്ഗയ്ക്കു സ്വന്തമായി. കഴിഞ്ഞവർഷം ഇതേ ടൂർണമെന്റിൽ പ്രഗ്നാനന്ദ ഡിങ് ലിറനെ തോൽപിച്ചിരുന്നു. എന്നാൽ അന്ന് മാഗ്നസ് കാൾസനായിരുന്നു ലോക ചാംപ്യൻ.
വിജ് ആൻസി (നെതർലൻഡ്സ്)∙ ടാറ്റ സ്റ്റീൽ ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻ ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദയുടെ കുതിപ്പ്. നെതര്ലൻഡ്സിലെ വിജ് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരം ലോക ചാംപ്യനെ തോൽപിച്ചത്. ജയത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തിലേക്ക്
ബോളിവുഡ് താരം ഹൃതിക് റോഷൻ ഫെബ്രുവരി 15ന് ആരംഭിക്കുന്ന പ്രൈം വോളിബോൾ ലീഗ് 3–ാം സീസണിന്റെ ബ്രാൻഡ് അംബാസഡറാകും.
ഒളിംപിക് യോഗ്യത നിർണയിക്കുന്ന ഏപ്രിൽ വരെ പരമാവധി ടൂർണമെന്റുകളിൽ പങ്കെടുക്കുമെന്നും മത്സരങ്ങൾ കുറയ്ക്കുന്നത് അതിനു ശേഷം ആലോചിക്കുമെന്നും മലയാളി ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ്. ഡൽഹിയിൽ ഇന്നാരംഭിക്കുന്ന ഇന്ത്യ ഓപ്പണിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രണോയ്.
സൂപ്പർ 750 ടൂർണമെന്റായ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ നാളെ ന്യൂഡൽഹിയിൽ തുടങ്ങും. ഈ വർഷമാണ് ചാംപ്യൻഷിപ്പ് സൂപ്പർ 500 ഗ്രേഡിൽ നിന്ന് ഉയർന്നത്. കൂടുതൽ റാങ്കിങ് പോയിന്റുകൾ ലഭിക്കും എന്നതിനാൽ എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെൻ തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് ഒളിംപിക് യോഗ്യതാ സാധ്യത വർധിപ്പിക്കാനുള്ള അവസരമാണ് ടൂർണമെന്റ്. യൂറോ സ്പോർട് ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരങ്ങൾ തൽസമയം കാണാം.
ഭൂമിയിലെ ഏറ്റവും വേഗമാർന്ന കാറുകളിലൊന്നും ഏറ്റവും വേഗമുള്ള മനുഷ്യനും ഇന്നലെ മെക്സിക്കോ സിറ്റിയിൽ കണ്ടുമുട്ടി. വേഗത്തിന്റെ കാര്യത്തിൽ ഗിന്നസ് റെക്കോർഡുള്ള ‘ജെൻബീറ്റ’ എന്ന ഈ ഫോർമുല ഇ കാർ ഓടിച്ചത് 100 മീറ്റർ ഓട്ടത്തിലെ ലോക റെക്കോർഡുകാരൻ ജമൈക്കൻ താരം ഉസൈൻ ബോൾട്ട്. കഴിഞ്ഞ വർഷമാണ് മണിക്കൂറിൽ 218.71 കിലോമീറ്റർ വേഗം കൈവരിച്ച് ജെൻബീറ്റ ഇൻഡോർ ട്രാക്കിൽ ഏറ്റവും വേഗം കുറിച്ച കാർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്.
ഭുവനേശ്വർ ∙ അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വോളിബോൾ ചാംപ്യൻഷിപ്പിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കിരീടം. 5 സെറ്റ് നീണ്ട ഫൈനലിൽ ബംഗാളിലെ അഡാമസ് യൂണിവേഴ്സിറ്റിയെ തോൽപിച്ചാണ് എംജിയുടെ കിരീടനേട്ടം (25–12, 20–25, 25–23, 19–25,15–9). അഖിലേന്ത്യാ ചാംപ്യൻഷിപ്പിൽ എംജിയുടെ 22–ാം കിരീടമാണിത്. 2017നുശേഷമുള്ള ആദ്യ കിരീടവും. കഴിഞ്ഞവർഷത്തെ ചാംപ്യൻഷിപ്പിൽ എംജി മൂന്നാം സ്ഥാനത്തായിരുന്നു.
ഇന്ത്യയുടെ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യം മലേഷ്യൻ ഓപ്പൺ ബാഡ്മിന്റന്റെ സെമിഫൈനലിൽ. ചൈനയുടെ ഷിയാങ് യു, ഹെ ജിതെങ് സഖ്യത്തെ അനായാസം വീഴ്ത്തിയാണ് (21-11,21-8) ഇന്ത്യയുടെ വിജയ ജോടികൾ തുടർച്ചയായ രണ്ടാംവർഷവും ടൂർണമെന്റിന്റെ സെമിയിൽ ഇടംപിടിച്ചത്.
ക്വാലലംപുർ ∙ പുരുഷ, വനിതാ ഡബിൾസ് ടീമുകൾ വിജയക്കുതിപ്പ് തുടരുമ്പോഴും മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ സിംഗിൾസിൽ ഇന്ത്യയ്ക്കു വീണ്ടും നിരാശ. പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യവും രണ്ടാം ജയത്തോടെ ക്വാർട്ടറിലേക്കു മുന്നേറി. എന്നാൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പുറത്തായി.
പുതുവർഷത്തിലെ ആദ്യ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക്സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യം വിജയത്തോടെ തുടങ്ങി. മലേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ ഇന്തൊനീഷ്യയുടെ മുഹമ്മദ് ഷുഐബ് ഫക്രി–മൗലാന ബഗാസ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത് (21-18, 21-19). എന്നാൽ പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ് പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി.
ജമൈക്കൻ പാട്ടുകാരിയും മോഡലുമായ ഗ്രെയ്സ് ജോൺസിനൊപ്പം നിൽക്കുന്ന ഈ താരത്തെ മനസ്സിലായോ? ഒരു കാലത്ത് ട്രാക്കിൽ തന്റെ വേഗം കൊണ്ട് തീപടർത്തിയ യുഎസ് അത്ലീറ്റ് കാൾ ലൂയിസ്. ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളിലൊരാളായ ‘കിങ് കാൾ’ നാല് ഒളിംപിക്സുകളിലായി നേടിയത് 9 സ്വർണവും ഒരു വെള്ളിയും. സ്പ്രിന്റിലും ജംപിലും ഒരുപോലെ മികവു കാട്ടിയ കാളിന് തുടരെ 4 ഒളിംപിക്സുകളിൽ ലോങ്ജംപ് സ്വർണം എന്ന അപൂർവനേട്ടവുമുണ്ട്.
തൃശൂർ ∙ ഒരേ വീട്ടിൽ നിന്ന് ഒളിംപിക്സ് ട്രാക്ക് വരെ ഒന്നിച്ചു കൈപിടിച്ചെത്തിയ കെ.എം. ബീനാമോൾ – കെ.എം. ബിനു താരസഹോദരങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ നിന്നൊരു പിന്തുടർച്ച. ക്രൈസ്റ്റ് കോളജ് വിദ്യാർഥികളും സഹോദരങ്ങളുമായ മീര ഷിബുവും (21) സെബാസ്റ്റ്യൻ ഷിബുവും (20) ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റുകളിൽ നിന്നു മടങ്ങിയതു ട്രിപ്പിൾ ജംപിലെ മിന്നുംസ്വർണവുമായി. 16.19 മീറ്ററെന്ന മികച്ചദൂരം കണ്ടെത്തിയ സെബാസ്റ്റ്യൻ ലോക ഇന്റർ യൂണിവേഴ്സിറ്റി മീറ്റിനു യോഗ്യത നേടുകയും ചെയ്തു. ദ്രോണാചാര്യ ജേതാവായ ഡോ. ടി.പി. ഔസേപ്പിനു കീഴിലെ പരിശീലനമാണ് ഇരുവരെയും ദേശീയ മികവിലേക്കുയർത്തിയത്.
വീടിനു ചേർന്നുള്ള കൃഷിയിടത്തിൽ വിളവു പരിശോധിക്കുന്ന ഇവർ ഇന്ത്യയുടെ അഭിമാനതാരമാണ്. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയായ കർണം മല്ലേശ്വരി. 2000 സിഡ്നി ഒളിംപിക്സിൽ വനിതാ വെയ്റ്റ്ലിഫ്റ്റിങ്ങിലായിരുന്നു ആന്ധ്രപ്രദേശുകാരി മല്ലേശ്വരിയുടെ വെങ്കല നേട്ടം. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന ഉൾപ്പെടെ നേടിയ മല്ലേശ്വരി ഇപ്പോൾ പ്രവർത്തിക്കുന്നതും കായികമേഖലയിൽ തന്നെ. ഡൽഹി സർക്കാരിന്റെ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാണ് നാൽപത്തിയെട്ടുകാരിയായ മല്ലേശ്വരി. ഭർത്താവ് രാജേഷ് ത്യാഗിക്കും 22 വയസ്സുള്ള മകൻ ശരത് ചന്ദ്ര ത്യാഗിക്കുമൊപ്പം താമസിക്കുന്നത് ഹരിയാനയിലെ യമുനാനഗറിൽ.
പരുക്കിലും മോശം ഫോമിലും വലയുന്ന ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി.സിന്ധു വീണ്ടും പരിശീലകനെ മാറ്റി. ഇന്തൊനീഷ്യക്കാരൻ ആഗസ് ഡ്വി സാന്റോസോണ് സിന്ധുവിന്റെ പുതിയ കോച്ച്. ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിൽ സാന്റോസിനു കീഴിൽ പരിശീലനം ആരംഭിച്ചതായി സിന്ധു പറഞ്ഞു. ഒരു വർഷത്തിനിടെ സിന്ധുവിന്റെ മൂന്നാം പരിശീലകനാണ് സാന്റോസ്.
ന്യൂഡൽഹി∙ ദേശീയ കായിക പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളി അത്ലീറ്റ് എം. ശ്രീശങ്കർ തുടങ്ങിയ താരങ്ങൾക്ക് അർജുന അവാർഡ് സമ്മാനിച്ചു.
Results 1-100 of 3393