Activate your premium subscription today
തിരുവനന്തപുരം∙ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി ഏതു ടീം മത്സരിക്കുമെന്ന തർക്കം കോടതിയിലേക്ക്. മത്സരിക്കാൻ അർഹത കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനായിരിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ വ്യക്തമാക്കി. അതേസമയം ഈ നിലപാടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള സ്പോർട്സ് കൗൺസിൽ. കൗൺസിലും സ്വന്തം നിലയിൽ വോളിബോൾ ടീമിനെ തിരഞ്ഞെടുത്തിരുന്നു.
ഒരാഴ്ചയ്ക്കകം തീരുമാനമെന്ന് ഉഷ തിരുവനന്തപുരം ∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കി നിലനിർത്തുന്ന വിഷയത്തിൽ ഡൽഹി ഹൈക്കോടതി വിധി പരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ. കഴിഞ്ഞ തവണ മത്സര ഇനമായിരുന്ന കളരിപ്പയറ്റ് ഇത്തവണ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും വീണ്ടും മത്സര ഇനമാക്കുമോയെന്നുമുള്ള ചോദ്യങ്ങൾക്ക് ഉഷ വ്യക്തമായ മറുപടി നൽകിയില്ല. കോടതി പറഞ്ഞതു പോലെ ചെയ്യും എന്നായിരുന്നു പ്രതികരണം.
വെയ്ക് ആൻ സീ ∙ ലോക ചാംപ്യനായതിനു ശേഷം ഇന്ത്യൻ ചെസ് താരം ഡി.ഗുകേഷ് ആദ്യ മത്സരത്തിനിറങ്ങുന്നു. നെതർലൻഡ്സ് ഗ്രാമമായ വെയ്ക് ആൻ സീയിൽ ഇന്നു തുടങ്ങുന്ന ടാറ്റ സ്റ്റീൽ ചെസിലാണ് ഗുകേഷ് മത്സരിക്കുന്നത്. ഗുകേഷിനു പുറമേ അർജുൻ എരിഗെയ്സി, ആർ.പ്രഗ്നാനന്ദ, പി.ഹരികൃഷ്ണ, ലിയോൺ ലൂക്ക് മെൻഡോൻസ തുടങ്ങിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരും മത്സരിക്കുന്നുണ്ട്. ഈയിടെ വിവാഹിതനായ, ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസൻ മത്സരിക്കുന്നില്ല.
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ അടുത്ത വർഷം മുതൽ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായി. കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ന്യൂഡൽഹി ∙ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സൂപ്പർ 750 ചാംപ്യൻഷിപ്പിൽ രാജ്യത്തിന്റെ പ്രതീക്ഷ നിലനിർത്തി പി.വി.സിന്ധുവും മലയാളി താരം കിരൺ ജോർജും. വനിതാ സിംഗിൾസിൽ സിന്ധുവും പുരുഷ സിംഗിൾസിൽ കിരണും ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ ഡബിൾസിൽ സാത്വിക്സായ്രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യവും അവസാന എട്ടിലെത്തി. ജപ്പാന്റെ മനാമി സുയിസുവിനെയാണ് സിന്ധു അനായാസം തോൽപിച്ചത് (21–15,21–13). പാരിസ് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ഇന്തൊനീഷ്യയുടെ ഗ്രിഗോറിയ മരിസ്ക ടുൻജുങ്ങാണ് ക്വാർട്ടറിൽ എതിരാളി.
കൊച്ചി ∙ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനു രണ്ടു ടീം! ആശ്ചര്യ ചിഹ്നം വെറുതെയിട്ടതല്ല; കാര്യങ്ങളുടെ പോക്ക് ആ വഴിക്കാണ്. കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനു പകരം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടീമിനെ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്നു കാണിച്ചു കൗൺസിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനു കത്തു നൽകി. ഇതോടെ വോളിബോൾ കോർട്ടിൽ വീണ്ടും വെടിയും പുകയും തുടങ്ങി.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താനാകില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ. കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധിയേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് പി.ടി. ഉഷ വ്യക്തമാക്കി. ഒരുക്കങ്ങളെല്ലാം
ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിൽ നിന്ന് 371 കായിക താരങ്ങൾ പങ്കെടുക്കും. ഒഫിഷ്യലുകളും പരിശീലകരുമായി 191 പേർ ഉൾപ്പെടെ 562 പേരാണു കേരള സംഘത്തിലുള്ളത്. മുൻ നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യറാണു സംഘത്തലവൻ. കേരള ടീമിന്റെ ക്യാപ്റ്റനെ നിശ്ചയിച്ചിട്ടില്ല.
ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സിംഗിൾസ് മത്സരങ്ങളിൽ ഇന്ത്യയ്ക്കു നിരാശ. പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ് ചൈനീസ് തായ്പേയിയുടെ സു ലിയാങ്ങിനോട് പരാജയപ്പെട്ടപ്പോൾ (21-16, 18-21, 12-21) പ്രിയാൻഷു രജാവത് ലോക ഏഴാം നമ്പർ ജപ്പാന്റെ കൊഡായ് നരോക്കയോടു പൊരുതിത്തോറ്റു (16-21, 22-20, 13-21).
കൊച്ചി ∙ കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) മത്സരങ്ങളുടെ റിപ്പോർട്ടിങ് മികവിനുള്ള മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള മനോരമ മൂന്നു സ്പെഷൽ ജൂറി പുരസ്കാരങ്ങൾ നേടി.
ന്യൂഡൽഹി /കൊച്ചി ∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളിൽനിന്ന് ഒഴിവാക്കി പ്രദർശനയിനമാക്കിയ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദിൽനിന്നുള്ള മത്സരാർഥി ഹർഷിത യാദവിന്റെ ഹർജയിലാണ് നടപടി.
ന്യൂഡൽഹി∙ ഖോഖൊ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യൻ പുരുഷ ടീമും, തുടർച്ചയായ രണ്ടാം ജയത്തോടെ വനിതാ ടീമും ക്വാർട്ടറിൽ കടന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം പെറുവിനെ 70–38നാണ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ തുടർച്ചയായ രണ്ടാം
തിരുവനന്തപുരം∙ ഉത്തരാഖണ്ഡില് ജനുവരി 28 മുതല് നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റ് ഒരുക്കങ്ങള്ക്കുമായി 4.5 കോടി രൂപ അനുവദിച്ചു. സംസ്ഥാന സ്പോര്ട്സ് കൗണ്സില് 9.9 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും, ഇതിന്റെ ആദ്യ ഗഡു എന്ന നിലയ്ക്കാണ് 4.5 കോടി രൂപ അനുവദിച്ചത്. ഇതോടെ
പി.വി.സിന്ധുവും സാത്വിക് സായ്രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യവും ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ രണ്ടാം റൗണ്ടിൽ. ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം പുറത്തായി. സിന്ധു ചൈനീസ് തായ്പേയിയുടെ സുങ്ഷോ യുന്നിനെ (21-14, 22-20) തോൽപിച്ചപ്പോൾ മലേഷ്യയുടെ മാവേയ് ചോങ്– കെയ് വുൻതേ സഖ്യത്തെയാണ് സാത്വിക്കും ചിരാഗും കീഴടക്കിയത് (23-21, 19-21, 21-16).
ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ സംഘത്തലവനായി മുൻ നീന്തൽ താരം ഒളിംപ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ (54) നിയോഗിച്ചു. 1999ലെ മണിപ്പുർ ദേശീയ ഗെയിംസിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന സെബാസ്റ്റ്യൻ സേവ്യർ ആദ്യമായാണു ടീമിന്റെ സംഘത്തലവനാകുന്നത് (ചെഫ് ഡി മിഷൻ).
പൊതുമേഖല പെട്രോളിയം കമ്പനിയായ ബിപിസിഎലിനു കീഴിലുള്ള ബിപിസിഎൽ ഫൗണ്ടേഷൻ രാജ്യാന്തര നിലവാരമുള്ള 5 സ്പോർട്സ് അക്കാദമികൾ സ്ഥാപിക്കും. വോളിബോൾ, ബാഡ്മിന്റൻ അക്കാദമികൾ കൊച്ചിയിലെ ബിപിസിഎൽ കൊച്ചി റിഫൈനറിക്കു കീഴിലായിരിക്കും.
ദേശീയ സബ് ജൂനിയർ സ്കൂൾ അത്ലറ്റിക്സിൽ തമിഴ്നാട് ഓവറോൾ ചാംപ്യൻമാരായപ്പോൾ കേരളത്തിന് 11–ാം സ്ഥാനം മാത്രം. 2 വെങ്കലം മാത്രമാണ് മീറ്റിൽ കേരളത്തിന്റെ ആകെ മെഡൽനേട്ടം. അവസാന ദിനമായ ഇന്നലെ പെൺകുട്ടികളുടെ 4–100 മീറ്റർ റിലേയിലൂടെയാണ് രണ്ടാം വെങ്കലം നേടിയത്.
ലൊസാഞ്ചലസ് ∙ ‘‘ധരിച്ചിരിക്കുന്ന ഈ വസ്ത്രവും ഇന്നലെ വാങ്ങിയ ടൂത്ത് ബ്രഷും മാത്രമാണ് എനിക്കു സമ്പാദ്യമായുള്ളത്. എന്റെ 10 ഒളിംപിക് മെഡലുകൾ വരെ നഷ്ടമായിക്കഴിഞ്ഞു..’’– യുഎസിനെ വിഴുങ്ങിയ കാട്ടുതീ ദുരന്തത്തിൽ സർവതും നഷ്ടമായ ഇതിഹാസ നീന്തൽ താരം ഗാരി ഹാൾ ജൂനിയറിന്റെ വാക്കുകൾ കായികലോകം ഞെട്ടലോടെയാണ് കേട്ടത്. രാജ്യാന്തര ഒളിംപിക് അസോസിയേഷനും അതു ‘കേട്ടു’; ഗാരി ഹാളിനു 10 മെഡലുകൾ പകരം നൽകാൻ തീരുമാനിക്കുകയും ചെയ്തു! ഒരാഴ്ചയോളമായി കലിഫോർണിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന കാട്ടുതീയിൽ ഇതുവരെ രണ്ടു ലക്ഷത്തോളം പേർക്കാണ് നാടും വീടും വിട്ടു മാറേണ്ടി വന്നത്.
തിരുവനന്തപുരം∙ ദേശീയ ഗെയിംസിനുള്ള കേരള ടീമിനു വേണ്ട പണം അനുവദിക്കാൻ വൈകുന്നത് കായിക വകുപ്പിന്റെ തന്നെ കെടുകാര്യസ്ഥത മൂലം. കേരള സ്പോർട്സ് കൗൺസിലിൽ നിന്നുള്ള ബജറ്റ് പ്രൊപ്പോസൽ അടങ്ങുന്ന ഗെയിംസ് ആക്ഷൻ പ്ലാൻ ഡിസംബർ 5ന് കായിക മന്ത്രിയുടെ ഓഫിസിനു നൽകിയിരുന്നെങ്കിലും പണം ആവശ്യപ്പെട്ടുള്ള ഫയൽ കായിക വകുപ്പിൽ നിന്ന് ധനകാര്യ വകുപ്പിന് കൈമാറിയതു മിനിഞ്ഞാന്നു മാത്രം.
ഉത്തരാഖണ്ഡിലെ തണുപ്പിനെ കീഴ്പ്പെടുത്താൻ കേരളത്തിന്റെ വുഷു ടീം ഡെറാഡൂണിൽ പരിശീലനം തുടങ്ങി. ഉത്തരേന്ത്യയിലെ ശൈത്യവുമായി പൊരുത്തപ്പെടാൻ വേണ്ടിയാണു ദേശീയ ഗെയിംസ് തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപേ കേരള സംഘം ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചത്. 11ന് ആരംഭിച്ച പരിശീലനം 25 വരെ തുടരും. 29 മുതലാണു മത്സരങ്ങൾ.
ന്യൂഡല്ഹി∙ ഖൊ ഖൊ ലോകകപ്പിൽ വിജയക്കുതിപ്പു തുടർന്ന് ഇന്ത്യ. ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച ഇന്ത്യൻ പുരുഷ ടീം, രണ്ടാം പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി. 64–34നാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ വിജയം. ടോസ് നേടിയ ബ്രസീൽ അറ്റാക്കിങ് തിരഞ്ഞെടുത്തെങ്കിലും മത്സരത്തിലെ അന്തിമ വിജയം ഇന്ത്യയ്ക്കായിരുന്നു. അതേസമയം ഇന്ത്യൻ വനിതാ ടീം ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയെ 175–18 എന്ന പോയിന്റിന് തോൽപിച്ചു.
ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റ് ഇന്നു മുതൽ ഡൽഹിയിൽ. വിവാഹശേഷം പി.വി.സിന്ധു ആദ്യമായി മത്സരിക്കുന്ന ടൂർണമെന്റാണിത്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി –സാത്വിക്സായ്രാജ് രങ്കി റെഡ്ഡി സഖ്യവും, വനിതാ ഡബിൾസിൽ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യവും ഇന്ത്യയുടെ പ്രതീക്ഷയാണ്.
കൊച്ചി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിനുവേണ്ടി ട്രാക്കിലിറങ്ങുക 47 അംഗ സംഘം. റിലേ ടീമിലേക്കുള്ള 24 അത്ലീറ്റുകളെ ഇന്നലെ ട്രയൽസിലൂടെ തിരഞ്ഞെടുത്തു. വ്യക്തിഗത ഇനങ്ങളിൽ 23 പേരും ടീമിലുണ്ട്. 12 ഒഫിഷ്യലുകൾ ഉൾപ്പെടെ 59 അംഗ സംഘമാണു ഡെറാഡൂണിലേക്കു പോകുക.
ജയ്പുർ ∙ ദേശീയ സീനിയർ വോളിബോളിൽ കേരള പുരുഷ ടീം ജേതാക്കൾ. ഇന്നലെ നടന്ന ഫൈനലിൽ, സർവീസസിനെ പൊരുതിത്തോൽപിച്ചാണു കേരളം കിരീടം സ്വന്തമാക്കിയത്. സ്കോർ: 25–20, 26–24, 19–25, 21–25, 22–15. കേരളത്തിന്റെ 7–ാം കിരീടമാണിത്. 2017–18ൽ കോഴിക്കോടു നടന്ന ചാംപ്യൻഷിപ്പിൽ ജേതാക്കളായതിനു ശേഷമുള്ള ആദ്യ കിരീടവും.
ന്യൂഡൽഹി ∙ ജന്മനാട്ടിൽ പ്രൗഢഗംഭീര ഉദ്ഘാടനച്ചടങ്ങോടെ പ്രഥമ ഖോഖൊ ലോകകപ്പിനു തുടക്കം. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഖോഖൊ ലോകകപ്പിന്റെ ആദ്യ പതിപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. പുരുഷ-വനിതാ വിഭാഗങ്ങളിൽ 24 രാജ്യങ്ങളിൽ നിന്നായി 39 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
ന്യൂഡൽഹി ∙ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ യുദ്ധതന്ത്രങ്ങളിലൊന്നായി വിവരിക്കപ്പെടുന്ന ചക്രവ്യൂഹത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രൂപപ്പെട്ടതാണ് ഖോഖൊ എന്നാണ് ചരിത്രം. ലോകത്തു തന്നെ ഏറ്റവും പുരാതന കായിക വിനോദങ്ങളിലൊന്നായ ഖോഖോയുടെ ലോകകപ്പിന് ജന്മനാട് തന്നെ വേദിയൊരുക്കുന്നു.
തിരുവനന്തപുരം ∙ ദേശീയ ഗെയിംസിന്റെ തയാറെടുപ്പിനായി പണം ആവശ്യപ്പെട്ട് അയച്ചെന്നു സ്പോർട്സ് കൗൺസിൽ പറയുന്ന ഫയൽ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു ധനവകുപ്പ്. ഇന്നലെ മനോരമയിൽ വാർത്ത വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പണം ആവശ്യപ്പെട്ടുള്ള ഫയൽ ഇതുവരെ തങ്ങൾക്കു കൈമാറിയിട്ടില്ലെന്നാണു ബോധ്യപ്പെട്ടതെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
കൊച്ചി ∙ കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് ഇത്തവണത്തെ ദേശീയ ഗെയിംസിൽ മത്സരക്കളരിക്കു പുറത്തായെങ്കിലും മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പ്രചാരമുള്ള മല്ലകമ്പ് ഉത്തരാഖണ്ഡ് ഗെയിംസിലുമുണ്ട്. കഴിഞ്ഞ രണ്ടു ദേശീയ ഗെയിംസിലും മല്ലകമ്പ് മത്സര ഇനമായിരുന്നു. കഴിഞ്ഞ ഗെയിംസിൽ ഈയിനത്തിലെ മുഴുവൻ സ്വർണവും മഹാരാഷ്ട്ര നേടി.
കൊച്ചി ∙ കൊച്ചിൻ ഗോൾഫ് ക്ലബ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നാമതു കൊച്ചിൻ ഓപ്പൺ സെന്റിനറി ഗോൾഫ് ടൂർണമെന്റിൽ നാവികസേനാ താരമായ കമാൻഡർ രാജീവ് ഗിരി ജേതാവ്. അമിത് ലുത്രയാണു മികച്ച ഗ്രോസ് താരം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള, 10 വയസ്സു മുതൽ 93 വയസ്സുവരെയുള്ള താരങ്ങളാണ് ടൂർണമെന്റിൽ മത്സരിച്ചത്.
ന്യൂഡൽഹി ∙ യുഎസ് അത്ലറ്റിക്സ് മാസികയായ ‘ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ’ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യൻ താരം നീരജ് ചോപ്ര. പാരിസ് ഒളിംപിക്സ് വെള്ളി മെഡൽ ഉൾപ്പെടെ കഴിഞ്ഞ വർഷം സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചതാണ് ഇരുപത്തിയേഴുകാരൻ നീരജിനെ തുടരെ രണ്ടാം വർഷവും റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചത്. പാരിസിൽ വെങ്കലം നേടിയ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് രണ്ടാമത്. ഒളിംപിക് റെക്കോർഡോടെ (92.97 മീറ്റർ) സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീം 5–ാം സ്ഥാനത്താണ്.
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായുള്ള (ഐഒഎ) തർക്കത്തെ തുടർന്ന് ഏഷ്യൻ വിന്റർ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ എണ്ണം പകുതിയാക്കി കായിക മന്ത്രാലയത്തിന്റെ കടുംവെട്ട്. മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ കത്തയച്ചതിന് തുടർച്ചയായാണ് നടപടി. കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ച 76 താരങ്ങളുടെ വിന്റർ ഗെയിംസ് പട്ടികയിൽ നിന്ന് 35 പേരെയാണ് ഒഴിവാക്കിയത്.
കൊച്ചി ∙ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിലെ വിജയികൾ കഴുത്തിലണിയുക ഇലക്ട്രോണിക് വേസ്റ്റിൽ നിന്നു നിർമിച്ച മെഡലുകൾ. ഗെയിംസിൽ ഇതാദ്യമായാണ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങളിലെ ലോഹഭാഗങ്ങൾ റീസൈക്കിൾ ചെയ്ത് നിർമിക്കുന്ന മെഡലുകൾ വിജയികൾക്കു സമ്മാനിക്കുന്നത്. 2020ലെ ടോക്കിയോ ഒളിംപിക്സിൽ വിജയികൾക്കു സമ്മാനിച്ചത് ഇത്തരം മെഡലുകളായിരുന്നു.
മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരങ്ങളായ സാത്വിക്സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ക്വാർട്ടറിൽ. മലേഷ്യൻ സഖ്യമായ അസ്രിൻ അയ്യൂബ്–ഡബ്ല്യു.കെ.ടാൻ എന്നിവരെയാണ് ഏഴാം സീഡായ ഇന്ത്യൻ താരങ്ങൾ തോൽപിച്ചത് (21–15, 21–15). എന്നാൽ മറ്റൊരു വിഭാഗത്തിലും ഇന്ത്യൻ താരങ്ങൾക്കു പ്രീക്വാർട്ടറിനപ്പുറം മുന്നേറാനായില്ല.
ഈ വർഷത്തെ പ്രധാന ദേശീയ അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകളിലൊന്ന് കേരളത്തിലേക്ക്. ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സിന് ഏപ്രിലിൽ കേരളം വേദിയൊരുക്കും. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിലോ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലോ മത്സരം നടക്കും. ഈ വർഷത്തെ ഏഷ്യൻ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകൾക്ക് യോഗ്യത നേടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് നിർണായക മത്സരമാണിത്.
ന്യൂഡൽഹി ∙ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) അത്ലീറ്റ്സ് കമ്മിഷൻ അധ്യക്ഷയായി ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. 2 തവണ ഒളിംപിക്സ് മെഡൽ ജേതാവായ നീരജ് ചോപ്രയടക്കം 9 അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയെയാണ് അഞ്ജു നയിക്കുക. കമ്മിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ട 6 വനിതകളിൽ മലയാളി ഒളിംപ്യൻ എം.ഡി.വൽസമ്മയുമുണ്ട്. നിലവിൽ മത്സരരംഗത്തുള്ള താരങ്ങളിൽ നീരജിനു പുറമേ സ്റ്റീപിൾ ചേസ് താരം അവിനാഷ് സാബ്ലെയും കമ്മിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി ∙ ഉത്തരാഖണ്ഡിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ, അത്ലറ്റിക്സിൽ പകുതിയോളം ഇനങ്ങളിൽ കേരളത്തിനു പങ്കാളിത്തമുണ്ടാകില്ല. ഗെയിംസിൽ അത്ലറ്റിക്സിലെ 40 വ്യക്തിഗത ഇനങ്ങളിൽ 19 ഇനങ്ങളിൽ സംസ്ഥാനത്തെ അത്ലീറ്റുകൾക്കു യോഗ്യത നേടാനായില്ല. എന്നാൽ 5 റിലേ ഇനങ്ങളിലും കേരളം യോഗ്യത നേടിയിട്ടുണ്ട്. രാജ്യാന്തര താരങ്ങളിൽ പലരും ഗെയിംസിൽ പങ്കെടുക്കാത്തതും കേരളത്തിന്റെ മെഡൽ സാധ്യതകളെ ബാധിക്കും.
നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളിൽ മൂന്നെണ്ണം മലയാള മനോരമയ്ക്ക്. മികച്ച ലേ ഔട്ടിനുള്ള പുരസ്കാരത്തിന് ആർടിസ്റ്റ് എൻ.എസ്. മഗേഷ് ഡിസൈൻ ചെയ്ത പേജ് അർഹമായി. മികച്ച വാർത്താ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം സീനിയർ ഫൊട്ടോഗ്രഫർ ജിബിൻ ചെമ്പോലയും (കൊച്ചി) മൂന്നാം സ്ഥാനം പിക്ചർ എഡിറ്റർ അരുൺ ശ്രീധറും (കൊച്ചി) നേടി.
എച്ച്.എസ്. പ്രണോയിയും മാളവിക ബൻസോദും മലേഷ്യ ഓപ്പൺ ബാഡ്മിന്റൻ പ്രീക്വാർട്ടറിൽ. കോർട്ടിലെ ചോർച്ച കാരണം ആദ്യദിനം നിർത്തിവച്ച മത്സരം ഇന്നലെ പുനഃരാരംഭിച്ചപ്പോൾ പ്രണോയ് കാനഡയുടെ ബ്രയാൻ യാങ്ങിനെ 21-12, 17-21, 21-15നു തോൽപിച്ചു.
വിജയത്തിന്റെ ബാറ്റൺ കൈവിടാതെ കുതിച്ചോടിയ റിലേ ടീമുകളുടെ കരുത്തിൽ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാംപ്യൻമാർ. അവസാനദിനത്തിൽ റിലേ മത്സരങ്ങളിലൂടെ മാത്രം നേടിയ 2 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളത്തെ സീനിയർ സ്കൂൾ മീറ്റിലെ കിരീടം നിലനിർത്താൻ സഹായിച്ചത്. കേരളം 138 പോയിന്റ് നേടിയപ്പോൾ 123 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 104 പോയിന്റുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ വിദ്യാഭ്യാസ വകുപ്പ് വിലക്കു പ്രഖ്യാപിച്ച കോതമംഗലം മാർ ബേസിൽ, തിരുനാവായ നവാമുകുന്ദ സ്കൂളുകളുടെ കരുത്തിലായിരുന്നു ദേശീയ സ്കൂൾ അത്ലറ്റിക്സിൽ കേരളത്തിന്റെ കിരീടക്കുതിപ്പ്. മീറ്റിൽ കേരളത്തിനായി കൂടുതൽ വ്യക്തിഗത മെഡലുകൾ നേടിയത് മാർ ബേസിൽ സ്കൂളാണ്. വ്യക്തിഗത ഇനത്തിൽ ഒന്നുവീതം സ്വർണവും വെള്ളിയും വെങ്കലവുമാണ് മാർ ബേസിലിന്റെ നേട്ടം.
കോട്ടയം ∙ ഗുജറാത്തിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങി സഹോദരങ്ങളുടെ മക്കൾ. മാതാപിതാക്കൾ മുൻ ദേശീയ താരങ്ങളാണ്. ഇപ്പോൾ മക്കളും ദേശീയ താരങ്ങൾ.സഹോദരങ്ങളുടെ മക്കളായ ഡോണ എൽസ സക്കറിയ, ഐറിൻ എൽസ ജോൺ, ആരോൺ ബ്ലെസൻ, റൂത്ത് അന്ന ബ്ലെസൻ എന്നിവരാണു വിവിധ സംസ്ഥാനങ്ങൾക്കു വേണ്ടി ദേശീയ ചാംപ്യൻഷിപ്പിൽ കോർട്ടിലിറങ്ങുന്നത്.
മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യം പ്രീക്വാർട്ടറിൽ. തായ്ലൻഡ് താരങ്ങളായ ഒർനിച്ച–സുകിറ്റ എന്നിവരെയാണ് ഇന്ത്യൻ സഖ്യം തോൽപിച്ചത് (21–10,21–10). പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ മത്സരം കോർട്ടിന്റെ മേൽക്കൂരയിലെ ചോർച്ചയെത്തുടർന്ന് മാറ്റിവച്ചു.
ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിന്റെ മൂന്നാം ദിനം കേരളത്തിന്റെ മെഡൽക്കൊയ്ത്ത്. 3 സ്വർണവും 4 വെള്ളിയും 2 വെങ്കലവുമാണ് ഇന്നലെ മാത്രം കേരളത്തിന്റെ കൗമാര താരങ്ങൾ നേടിയത്. ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് കുട്ടമത്ത് ജിവിഎച്ച്എസ്എസിലെ കെ.സി.സർവാൻ, ഹൈജംപിൽ കോട്ടയം മുരിക്കുംവയൽ ഗവ.വിഎച്ച്എസ്എസിലെ ജ്യുവൽ തോമസ്, പെൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ ജീന ബേസിൽ എന്നിവരാണ് സ്വർണ ജേതാക്കൾ.
ചണ്ഡിഗഡ് ∙ മുൻ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ബഹാദൂർ സിങ് സാഗൂ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രസിഡന്റ്. കഴിഞ്ഞ 12 വർഷം എഎഫ്ഐ പ്രസിഡന്റായിരുന്ന ആദിൽ സുമരിവാലയുടെ പിൻഗാമിയായാണ് അൻപത്തൊന്നുകാരൻ ബഹാദൂർ സിങ് ചുമതലയേൽക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബഹാദൂർ സിങ് മാത്രമാണ് പത്രിക സമർപ്പിച്ചിരുന്നത്.
കോട്ടയം ∙ മത്സരയിനമായിരുന്ന കളരിപ്പയറ്റിനെ പ്രദർശന ഇനമായി ഒതുക്കിയതോടെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി. ഉത്തരാഖണ്ഡിൽ ഈ മാസം ആരംഭിക്കുന്ന 38–മത് ദേശീയ ഗെയിംസിലെ 34 മത്സരയിനങ്ങളുടെ പട്ടികയിൽനിന്നാണ് കളരിപ്പയറ്റ് പുറത്തായത്. പകരം മെഡലുകളില്ലാത്ത പ്രദർശന ഇനമായി കളരിപ്പയറ്റും റാഫ്റ്റിങ്ങും (കാറ്റു നിറച്ച ബോട്ടിലെ തുഴച്ചിൽ) ഗെയിംസിലുണ്ടാകും. 2023ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലുകളാണ് കളരിപ്പയറ്റിലൂടെ മാത്രം കേരളം നേടിയത്. മെഡൽ പട്ടികയിൽ 5–ാം സ്ഥാനത്തായിരുന്ന കേരളത്തിന് ആകെ ലഭിച്ച 36 സ്വർണത്തിൽ പകുതിയിലേറെയും ഈ മത്സരത്തിലൂടെയായിരുന്നു.
റാഞ്ചി (ജാർഖണ്ഡ്) ∙ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അടുത്ത വർഷത്തെ കായികമേളകളിൽനിന്നു വിലക്കിയ സ്കൂളിലെ അത്ലീറ്റിലൂടെ ദേശീയ സീനിയർ സ്കൂൾ കായികമേളയിൽ കേരളത്തിന് ആദ്യ സ്വർണം. മലപ്പുറം തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ ആദിത്യ അജിയാണു സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയത്. കേരളത്തിന്റെ ആദ്യസ്വർണമാണിത്.
ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിന് ഒരു വെങ്കലം. പെൺകുട്ടികളുടെ ഹാമർത്രോയിൽ മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ സുഹൈമ നിലോഫറാണ് (48.34 മീറ്റർ) വെങ്കലം നേടിയത്. ആദ്യദിനം 2 ഇനങ്ങളിൽ മാത്രമാണ് ഫൈനൽ നടന്നത്.
ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനും സുഹൃത്ത് എല വിക്ടോറിയ മലോണും വിവാഹിതരായി. ശനിയാഴ്ച ഓസ്ലോയിലെ പ്രസിദ്ധമായ ഹോമൻകോളൻ ചാപ്പലിലായിരുന്നു വിവാഹച്ചടങ്ങ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് നെറ്റ്ഫ്ലിക്സ് സംഘം ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.
മലപ്പുറം ∙ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ വിലക്കിനെതിരെ തിരുനാവായ നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ അപ്പീൽ നൽകി. സ്കൂളിലെ അധ്യാപകർ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെത്തിയാണ് അപ്പീൽ സമർപ്പിച്ചത്.
പാലക്കാട് ∙ പേശികളുടെ ഘടന മനസ്സിലാക്കി യോജ്യമായ കായിക ഇനം തിരഞ്ഞെടുക്കാനുള്ള സാങ്കേതികവിദ്യയ്ക്കു പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ ഗവേഷകർക്ക് പേറ്റന്റ്. വ്യാവസായിക അടിസ്ഥാനത്തിൽ പരിശോധനാ യന്ത്രം വികസിപ്പിക്കാനുള്ള നടപടികളും തുടങ്ങി. പാലക്കാട് പറളി സ്കൂളിലെ കായിക താരങ്ങളിൽ 2019 മുതൽ നടത്തിയ പഠനമാണു വിജയം കണ്ടത്.
Results 1-50 of 4382