Download Manorama Online App
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചാണ് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഇട്ടത്. മാർച്ച് 9 നാണ്
അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും . 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമുണ്ട്.
കോഴിക്കോട്ടെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ പെരുമ കടൽ കടക്കുന്നു. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ഓട്ടോ നിർമാണ പ്ലാന്റ് ആരംഭിക്കാൻ ആക്സിയോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടു. സിംബാബ്വെ, ഗ്വാട്ടിമാല ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് മാനേജിങ് ഡയറക്ടർ ബ്രിജേഷ് ബാലകൃഷ്ണൻ അറിയിച്ചു.
കേരളത്തിന്റെ ആവശ്യങ്ങൾ പഠിച്ച്, 16–ാം കേന്ദ്ര ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ ധന വകുപ്പിൽ അഡിഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 13 പേരടങ്ങിയ ധനകാര്യ കമ്മിഷൻ സെൽ രൂപീകരിച്ചു. ആസൂത്രണ ബോർഡ് അംഗങ്ങൾ അടക്കം പങ്കാളികളാകുന്ന വിവിധ സമിതികളും രൂപീകരിക്കും.
പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് വഴി 'യുപിഐ ലൈറ്റ്' സൗകര്യം ഉപയോഗിച്ചിരുന്നവർ മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ലൈറ്റ് അക്കൗണ്ട് തുടങ്ങണം. ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടി മൂലമാണിത്. 500 രൂപ വരെ 'പിൻ നമ്പർ' പോലും നൽകാതെ അതിവേഗം അയയ്ക്കാനുള്ള സൗകര്യമാണ് 'യുപിഐ ലൈറ്റ്'. പേയ്ടിഎം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ ലൈറ്റ് തുടങ്ങിയവർക്ക് അതിലുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യും.
ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ 9 വർഷം കൊണ്ട് ലഭിച്ചത് 54000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം. വിദേശ നിക്ഷേപ നയത്തിൽ നടപ്പാക്കിയ ഉദാരവൽക്കരണമാണ് കാരണമെന്ന് ഫിനാൻസ് സർവീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു.
പരമ്പരാഗത കോപ്പർ അധിഷ്ഠിത ടെക്നോളജിയിൽ നിന്നു പുതുതലമുറ ഒപ്റ്റിക്കൽ ഫൈബറിലേക്കു മാറുകയാണു ബിഎസ്എൻഎൽ ലാൻഡ്ഫോണുകൾ. ജൂണോടെ കേരളത്തിലെ വിവിധ ബിസിനസ് ഏരിയകളിൽ മാറ്റം അവസാന ഘട്ടത്തിലേക്ക് എത്തുമെന്നാണു കരുതുന്നത്. ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്കു മാറും. ഇതോടെ പരമ്പരാഗത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനവും അവസാനിക്കും.
മുംബൈയിലെ ശതകോടീശ്വരന്റെ 27 നിലയുള്ള കണ്ണാടി കൊട്ടാരത്തിൽ അന്നു രാത്രി വലിയ വിരുന്ന് നടക്കുകയാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വമ്പൻ അതിഥികളുടെ പെരളി. ഉച്ചയായപ്പോഴേക്ക് കണ്ടാൽ ഫാഷൻ മോഡലുകളെപ്പോലുള്ള കുറേ യുവതികൾ വൻകിട ബ്രാൻഡുകളുടെ വസ്ത്രങ്ങളടങ്ങിയ കവറുകളും തൂക്കിപ്പിടിച്ച് അകത്തേക്ക് കയറിപ്പോയി. മൊട്ടവെയിലത്ത് എന്താവാം അവരുടെ ആഗമനോദ്ദേശ്യം?
സർക്കാർ കരാർ ജോലി ചെയ്യുന്ന കരാറുകാർക്ക് ബിൽ മാറി കിട്ടുമ്പോൾ ജിഎസ്ടി മുഴുവൻ എടുക്കാതെ 2% ജിഎസ്ടി , 1% ടിഡിഎസ്, 1% വെൽഫെയർ മാത്രം പിടിക്കുന്നത് എന്ത് കൊണ്ടാണ് ? സർക്കാർ ജോലിക്ക് എത്രയാണ് ജിഎസ്ടി ?
വേനൽച്ചൂടിനു കടുപ്പം. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ രംഗവും ചുടുപിടിക്കുന്നു. സാമ്പത്തിക സാഹചര്യങ്ങൾക്കു മാത്രമല്ല ഭൗമാന്തരീക്ഷത്തിനും രാഷ്ട്രീയ കാലാവസ്ഥയ്ക്കുമൊക്കെ സ്വാധീനിക്കാനാകുന്ന ഓഹരി വിപണിയിലേക്കും ചൂടു പടരുമോ എന്നേ ഇനി അറിയേണ്ടൂ.
രാജ്യാന്തര വിപണിയിൽ റബർ വിലയിലെ കുതിപ്പു തുടരുന്നു; കേരളത്തിൽ കർഷകരുടെ നിരാശപ്പെട്ടുള്ള കാത്തിരിപ്പും. കുരുമുളകു വിപണി തുടർച്ചയായ വിലയിടിവിൽനിന്നു കരകയറാൻ തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ വിപണിയിൽ ഈസ്റ്റർ, വിഷു ഡിമാൻഡ് പ്രതീക്ഷയുണർത്തുന്നു. ഓർത്തഡോക്സ് ഇലത്തേയിലയ്ക്കും നല്ല കാലം. കൊക്കോയുടെ രാജ്യാന്തര വിപണി റെക്കോർഡ് മുന്നേറ്റത്തിൽത്തന്നെ.
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ വില ഇടിയുന്നു. നാല് ദിവസം ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6,035 രൂപയിലും പവന് 48,280 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.നാല് ദിവസമായി ഗ്രാമിന്
ശനിയാഴ്ച സംസ്ഥാനത്ത് കുരുമുളകിന് വിലയിൽ മാറ്റമില്ല. അതേസമയം റബർ വില ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല.കുരുമുളക് അൺഗാർബിൾഡിന് വില 50,600രൂപയാണ്. കുരുമുളക് ഗാർബിൾഡിന് 52600 രൂപതന്നെ. റബര് ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 200 രൂപ കൂടി 17500 രൂപയായി. അതേസമയം ആർ എസ്
ടിബറ്റൻ വിഭവമായ മോമോസ് വിറ്റു തൃശൂർ ചേലക്കര സ്വദേശി അതുൽരാജ് തന്റെ 19ാം വയസ്സിൽ നേടുന്ന മാസ വരുമാനം 10.50 ലക്ഷം രൂപയാണ്. ദിവസം 35,000 രൂപയുടെ കച്ചവടം! ദിവസം 800ലേറെ പ്ലേറ്റ് മോമോസാണു വിൽക്കുന്നത്. ഫുഡ് ട്രക്കുകൾക്കു സമാനമായി ഫുഡ് കിയോസ്ക് ഒരുക്കിയാണ് അതുൽരാജിന്റെ മോമോസ് വിൽപന.
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വിലയിൽ തുടരുന്നു. ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം തുടരുന്നത്. ഇത് ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് വ്യാഴാഴ്ച്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്.ഈ ആഴ്ച സ്വർണം
കേരള ഫിനാൻഷ്യൽ കോർപറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രത്തിന് 8.89% പലിശ. അംഗീകൃത ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.
2023 സാമ്പത്തിക വർഷത്തെ ഡിവിഡന്റ് തുകയായ 35 കോടി രൂപ കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, ധനകാര്യമന്ത്രി അഡ്വ.കെ.എൻ. ബാലഗോപാലിന് കൈമാറി. 2024-25 സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കെഎസ്എഫ്ഇ പ്രവർത്തനം വിപുലപ്പെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് കൂടുതൽ
ഗൾഫ് മേഖലയിൽ വമ്പൻ പദ്ധതികളുമായി ആർപി ഗ്രൂപ്പ്. സൗദി, യുഎഇ, ഖത്തർ,ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ മാത്രം പെട്രോളിയം മെഖലയുമായി ബന്ധപ്പെട്ട് 70000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് കഴിഞ്ഞദിവസങ്ങളിൽ കമ്പനി ഒപ്പുവച്ചത്. ദ്രവീകൃത പ്രകൃതി വാതകം , പെട്രോകെമിക്കൽ മേഖല എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രധാന പദ്ധതികൾ.
കയറ്റുമതിയിൽ റെക്കോർഡ് വർധന. ഫെബ്രുവരിയിൽ 11.9 ശതമാനം വർധനയോടെ കയറ്റുമതി 4140 കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷം ഒരു മാസം കയറ്റുമതിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. എൻജിനീയറിങ്, ഫാർമ, ഇലക്ട്രോണിക്സ് ഉൽപന്ന കയറ്റുമതിയിലാണ് വൻ നേട്ടം ഉണ്ടാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 നിരക്കുകളിൽ പറക്കാൻ സൗകര്യം. 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്സ്പ്രസ് വാല്യു, ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ്, ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്കു 2 മണിക്കൂർ മുൻപു വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ് എന്നിവയ്ക്കു പുറമേ ‘എക്സ്പ്രസ് ബിസ്’ എന്ന പേരിൽ ബിസിനസ് ക്ലാസ് സേവനങ്ങൾ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും അവതരിപ്പിച്ചു.
പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ 2 രൂപ കുറച്ചെങ്കിലും സംസ്ഥാന സർക്കാർ വില കുറയ്ക്കില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ നികുതികൾ കൂട്ടുന്നതിനെക്കുറിച്ചല്ലാതെ കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ല. ഇൗ സാമ്പത്തിക വർഷത്തിലാണ് ഇന്ധനത്തിനു 2 രൂപ സെസ് സർക്കാർ ഏർപ്പെടുത്തിയത്. സെസും ഉയർന്ന നികുതിയും കാരണം ലീറ്ററിന് മറ്റു സംസ്ഥാനങ്ങളെക്കാൾ 10 രൂപയോളം വിലക്കൂടുതലാണ് കേരളത്തിൽ ഇന്ധനത്തിന്.
കേന്ദ്ര സർക്കാർ ഇന്ന് പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് അംഗീകാരം നൽകി. പുതിയ ഇവി നയം ഊന്നൽ നൽകുന്നത് ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിലാണ്. ഇതിനായി പ്രശസ്ത ആഗോള ഇവി നിർമ്മാതാക്കളെ ഇ-വാഹന മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനാണ് നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവി പോളിസിയുടെ
നിക്ഷേപസമാഹരണത്തിന്റെ ഭാഗമായി ഉയർത്തിയ സഹകരണ ബാങ്കുകളിലെ പലിശ നിരക്കിൽ മാറ്റം വരുത്തി പുനഃക്രമീകരിച്ചു. കറന്റ് അക്കൗണ്ടുകൾക്കും സേവിങ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ മാറ്റമില്ല. കേരളബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.ഏറ്റവും ഉയർന്ന രണ്ടാമത്തെ റെക്കോർഡ് നിരക്കായ ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. റെക്കോർഡ് നിരക്കിൽ നിന്നും ഗ്രാമിന് 40 രൂപയും
സ്വപ്നങ്ങളിലെ പട്ട്’ ലോകത്തിനു പരിചയപ്പെടുത്തിയ പ്രമുഖ വസ്ത്ര റീട്ടെയിൽ ശൃംഖലയായ കല്യാൺ സിൽക്സ് വൻ വിപുലീകരണത്തിനൊരുങ്ങുന്നു. കല്യാൺ സിൽക്സിന്റെ പുതിയ കോഴിക്കോട്, കൊല്ലം ഷോറൂമുകൾ അടുത്തയാഴ്ച തുറക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമായി രാജ്യാന്തര നിലവാരത്തിലുള്ള 35 ഷോറൂമുകളുമായി ലോകോത്തര ഫാഷനും പുതിയ വസ്ത്ര സംസ്കാരവും വളർത്തിയെടുക്കാനാണു ലക്ഷ്യമിടുന്നതെന്നു കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ ‘മനോരമ’യോടു പറഞ്ഞു.
റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനാൾ നാളെ മുതൽ പേയ്ടിഎം വോലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട്, എൻസിഎംസി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാൻ കഴിയില്ല. ഇന്ന് രാത്രി 12ന് മുൻപ് വരെ നിക്ഷേപിക്കുന്ന തുക തുടർന്നും ഉപയോഗിക്കാം. പേയ്ടിഎം യുപിഐ അടക്കമുള്ള സേവനങ്ങളെ ഈ നിയന്ത്രണങ്ങൾ ബാധിക്കില്ല.
ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടൽ മാതൃകമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ(ഐഎച്ച്സിഎൽ) മൂന്നാറിലെ ആദ്യ ഹോട്ടൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ഐഎച്ച്സിഎലിന്റെ മറ്റൊരു ബ്രാൻഡായ ‘സിലക്ഷൻസ്’ (seleQtions) വിഭാഗത്തിൽ വരുന്ന ‘സീനിക് മൂന്നാർ’ എന്ന പേരിലുള്ള ഹോട്ടലാണ് ഇടുക്കി ജില്ലയിൽ ആരംഭിക്കുന്നത്. ആനച്ചാൽ ചിത്തിരപുരം ഈട്ടിസിറ്റിയിലാണ് ഹോട്ടൽ. പ്രൈവറ്റ് പൂളോടുകൂടിയ വില്ലകളടക്കം 55 മുറികളുള്ള ഹോട്ടലിന് നീലക്കുറിഞ്ഞി തീമിലുള്ള ഇന്റീരിയറാണ്.
ഈ ആഴ്ചയിൽ സംസ്ഥാനത്ത് കുരുമുളകിന് നേട്ടം. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,200 രൂപയായിരുന്നത് ഇന്ന് 400 രൂപ വർധിച്ച് 50,600രൂപയായി. റബർ വിലയും നേരിയ തോതിൽ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 52200 രൂപയായിരുന്നതും 400 രൂപ നേട്ടത്തിൽ 52600
കേന്ദ്രം പുതിയ താങ്ങുവില നിശ്ചയിച്ച്, നാഫെഡ് കൊപ്രസംഭരണത്തിനു തയാറായിട്ടും കേരളം കൊപ്രസംഭരണത്തിനു നടപടികളാരംഭിച്ചില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുന്നിൽക്കണ്ട് സംഭരണം തടസ്സപ്പെടാതിരിക്കാൻ തമിഴ്നാട് പ്രത്യേക ഉത്തരവിറക്കിയപ്പോഴും കേരളം കണ്ണു തുറന്നിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ നടപടികൾ വൈകിയതിനാൽ സെപ്റ്റംബർ 9 മുതൽ ഡിസംബർ 24 വരെ മാത്രമാണ് കേരളത്തിൽ സംഭരണം നടന്നത്.
കേരളം ആസ്ഥാനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ പ്രാഥമിക ഓഹരി വിൽപനയ്ക്ക്(ഐപിഒ) ലഭിച്ചത് 1.23 മടങ്ങ് അപേക്ഷ. ഐപിഒ ഇന്നലെ സമാപിച്ചു. 601.55 കോടി രൂപ സമാഹരിക്കാനുള്ള ഐപിഒയിൽ 1.78 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു. 1.44 കോടി ഓഹരികളാണ് വിൽപനയ്ക്ക് ഉണ്ടായിരുന്നത്. ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകരുടേതായി 1.97 മടങ്ങ് അപേക്ഷയെത്തി.
പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ യെസ് ബാങ്ക് പുതിയ പ്രമോട്ടറെ തേടുന്നു. യെസ് ബാങ്ക് ലിമിറ്റഡിന്റെ 51 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് പദ്ധതിയിടുന്നത്. സിറ്റി ഗ്രൂപ്പിന്റെ ഇന്ത്യ യൂണിറ്റിനെ ഇതിനായി സമീപിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ നിലവിലെ ഷെയർഹോൾഡർമാർ ഉൾപ്പെടെ വിവിധ ഇന്ത്യൻ വായ്പാ ദാതാക്കൾക്ക് യെസ്
പുതുതായി സംരംഭം തുടങ്ങുന്നവർക്ക് അനുയോജ്യമായ മികച്ച വായ്പാ പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (പിഎംഇജിപി). ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട വായ്പാ
എജ്യു–ടെക് കമ്പനി ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിക്ഷേപകരുടെ തീരുമാനം നടപ്പാക്കുന്നതിനുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി 28 വരെ നീട്ടി. കഴിഞ്ഞമാസത്തെ അസാധാരണ ജനറൽ മീറ്റിങ്ങിലാണ് (ഇജിഎം) ബൈജു രവീന്ദ്രൻ, കമ്പനി ഡയറക്ടർമാരായ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരെ പുറത്താക്കാൻ 32% ഓഹരി പങ്കാളിത്തമുള്ള 6 നിക്ഷേപകർ പ്രമേയം പാസാക്കിയത്.
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലെ വില ഇടിഞ്ഞ ശേഷം ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. റെക്കോർഡ് നിരക്കിൽ നിന്നും ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇടിഞ്ഞ് ഗ്രാമിന് 6,035
കൊല്ലം സ്വദേശിയായ മുഹമ്മദ് മജീദ് ലോകോത്തര വ്യവസായിയായി വളർന്നത് ആത്മധൈര്യം കൈമുതലാക്കിയാണ്. സമി സാബിൻസ ഗ്രൂപ്പ് (മുൻപു സമി ലാബ്സ് ഗ്രൂപ്പ്) എന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയുടെ സ്ഥാപകനായി ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയിലേക്കു വളർന്നു.
വമ്പൻ ടെക് കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ സ്വന്തം ഉൽപന്നങ്ങൾക്കോ സേവനങ്ങൾക്കോ പ്രത്യേക പരിഗണന നൽകുന്നത് തടയാൻ കരട് ഡിജിറ്റൽ കോംപറ്റീഷൻ ബില്ലിൽ വ്യവസ്ഥ. വമ്പൻ കമ്പനികളുമായി ബന്ധമുള്ള മറ്റു കമ്പനികളുടെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇത്തരത്തിലുള്ള പരിഗണന നൽകാൻ പാടില്ല.
തുടർച്ചയായ രണ്ടാം വർഷവും ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എന്ന ലക്ഷ്യം കേരളം നേടിയതായി മന്ത്രി പി.രാജീവ്. കഴിഞ്ഞ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങൾ ആരംഭിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും ഇതുവഴിയുണ്ടായി. സംരംഭക വർഷം പദ്ധതിയിലൂടെ ആകെ 239922 പദ്ധതികൾ സൃഷ്ടിക്കപ്പെട്ടു. 15,138.05 കോടി രൂപയുടെ നിക്ഷേപവും 5,09,935 പേർക്കു തൊഴിലും ലഭിച്ചു.
ഇൻഫോപാർക്കിൽ പ്രത്യേക സാമ്പത്തിക മേഖലയിലല്ലാത്ത (നോൺ എസ്ഇസെഡ്) കെട്ടിടങ്ങളിൽ സ്ഥലം ഒട്ടുമില്ല. ഭൂരിപക്ഷം കമ്പനികൾക്കും വേണ്ടത് പതിനായിരം ചതുരശ്ര അടിയിൽ താഴെയുള്ള അത്തരം സ്ഥലമാണ്. എസ്ഇസെഡിൽ പഴയ പോലെ നികുതി ഇളവുകൾ ഇല്ലാത്തതും നടപടിക്രമങ്ങൾ അധികമായതും ചെലവേറിയതുമാണ് കാരണം.
ഈ ആഴ്ചയിൽ സംസ്ഥാനത്ത് കുരുമുളകിനും റബറിനും നേട്ടം. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,200 രൂപയായിരുന്നത് ഇന്ന് 300 രൂപ വർധിച്ച് 50,500 രൂപയായി. റബർ വിലയും 200 രൂപ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 52200 രൂപയായിരുന്നത് 300 രൂപ നേട്ടത്തിൽ
ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ വിലക്കയറ്റത്തോതിൽ കാര്യമായ മാറ്റമില്ല. ജനുവരിയിൽ 5.1 ശതമാനമായിരുന്നത് ഫെബ്രുവരിയിൽ 5.09 ശതമാനമായി. രാജ്യമാകെയുള്ള 4 മാസത്തെ കുറഞ്ഞ നിരക്കാണിത്. ഡിസംബറിൽ 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനമായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എജ്യു–ടെക് കമ്പനി ബൈജൂസ് ബെംഗളൂരുവിലെ ആസ്ഥാന മന്ദിരം ഒഴികെയുള്ള ഓഫിസുകൾ ഒഴിയുന്നു. 14000 ജീവനക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചെങ്കിലും 300 ട്യൂഷൻ സെന്ററുകൾ പതിവു പോലെ പ്രവർത്തിക്കും. ബെംഗളൂരുവിലെ ആസ്ഥാനത്തു മാത്രമായി ആയിരത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നൽകും. പ്രവർത്തനമൂലധന സഹായമായി 2 ലക്ഷം രൂപയുടെ വായ്പയും ലഭിക്കും. സാധാരണക്കാർക്കു കുറഞ ്ഞചെലവിൽ ഗുണനിലവാരമുള്ള മരുന്നുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയാണ് ജൻ ഔഷധി.
അഗാപെ ഡയഗ്നോസ്റ്റിക്സ് എന്ന കമ്പനിയെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? സാധ്യത വളരെ കുറവാണ്. പക്ഷേ, ശരിയായ രോഗനിർണയം നടത്തി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുന്ന ഓരോ മലയാളിയും ആശ്രയിക്കുന്ന സ്ഥാപനമാണ് അഗാപ്പെ ഡയഗ്നോസ്റ്റിക്സ്. പേരു കേട്ട് ഏതെങ്കിലും മൾട്ടി നാഷനൽ കമ്പനിയാണെന്നു തെറ്റിദ്ധരിക്കേണ്ട.
ഈ ആഴ്ചയിൽ സംസ്ഥാനത്ത് കുരുമുളകിന് നേട്ടം. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 49700 രൂപയായിരുന്നത് ഇന്ന് 500 രൂപ വർധിച്ച് 50,200രൂപയായി. റബർ വിലയും നേരിയ തോതിൽ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 51700 രൂപയായിരുന്നതും 500 രൂപ നേട്ടത്തിൽ 52200
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില കുറഞ്ഞു. നാല് ദിവസം റെക്കോർഡ് നിരക്കായ ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലും വ്യാപാരം തുടർന്ന ശേഷം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇടിഞ്ഞ് ഗ്രാമിന് 6,035 രൂപയിലും പവന് 48,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. [10:07 am,
സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിലെ വിൽപനശാലകളിൽ എത്തും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും.
ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാൽറോക്ക് കൺസോർഷ്യത്തിന്(ജെകെസി) കൈമാറാൻ ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണൽ(എൻസിഎൽഎടി) നിർദേശം നൽകി. ഉടമസ്ഥാവകാശം കൈമാറുന്നതിനെതിരെ ജെറ്റ് എയർവേയ്സ് കുടിശിക വരുത്തിയിട്ടുള്ള ബാങ്കുകളുടെ കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയാണ് നിർദേശം. കൈമാറ്റം 90 ദിവസത്തിനകം പൂർത്തിയാക്കണം.
സർവകാല റെക്കോർഡ് ഭേദിച്ച് ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വില കുതിക്കുന്നു. ബിറ്റ്കോയിൻ 2009ൽ ആരംഭിച്ച ശേഷം ആദ്യമായി വില ഇന്നലെ 71700ഡോളർ(59 ലക്ഷം രൂപ) കടന്നു. 2021നവംബറിലാണ് ഇതിനു മുൻപ് റെക്കോർഡ് നിലവാരത്തിൽ എത്തിയത്; 69000 ഡോളർ(57 ലക്ഷം രൂപ). 24 മണിക്കൂറിനിടെ ബിറ്റ്കോയിൻ 4.5 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
ഗോവയിലെ മോപ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് സർവീസ് തുടങ്ങിയതോടെ, മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ വിമാനക്കമ്പനി ‘ഫ്ലൈ 91’ ന് ആവേശത്തുടക്കം. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിൽ നിന്ന് ഓൺലൈനായി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗോവ ആസ്ഥാനമായാണ് വിമാനക്കമ്പനി പ്രവർത്തിക്കുന്നത്. ഇൗ മാസം 18 മുതലാണ് പതിവു സർവീസ് ആരംഭിക്കുക. ഗോവ / സിന്ധുദുർഗ് - ഹൈദരാബാദ് / ബെംഗളൂരു റൂട്ടിലാണിത്.
ഈ ആഴ്ചയിൽ സംസ്ഥാനത്ത് കുരുമുളകിന് നേട്ടം. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 49200 രൂപയായിരുന്നത് ഇന്ന് 500 രൂപ വർധിച്ച് 49700 രൂപയായി. അതേസമയം റബർ വില നേരിയ തോതിൽ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 51200 രൂപയായിരുന്നതും 500 രൂപ
സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസമായി റെക്കോർഡ് നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. [10:13 am, 12/03/2024] Sujila
ഇൻഡിഗോ എയർലൈൻസിന്റെ (ഇന്റർ ഗ്ലോബ് ഏവിയേഷൻ) സഹസ്ഥാപകൻ രാകേഷ് ഗാങ്വാൾ കമ്പനിയുടെ 6,785 കോടി രൂപയുടെ ഓഹരി വിറ്റു. 2.25 കോടി ഓഹരികളാണ് ഓപ്പൺ വിപണിയിലൂടെ വിറ്റത്.
കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ വെല്ലാൻ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘കെ റൈസ്’ സപ്ലൈകോയിലെ മിക്ക വിൽപനശാലകളിലും കുറഞ്ഞ അളവിൽ എത്തി. സപ്ലൈകോയുടെ 56 ഡിപ്പോകളിലും 5 കിലോ വീതമുള്ള ശബരി കെ റൈസ് എത്തിയെങ്കിലും ഏതാനും ദിവസത്തെ വിതരണത്തിനു മാത്രമേ തികയൂ എന്നാണ് അറിയുന്നത്. ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്ക്ക് 30 രൂപ നിരക്കിലും ഓരോ മേഖലകളിലെ ജനങ്ങളുടെ താൽപര്യത്തിന് അനുസൃതമായി റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യും.
ചില ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ വില പെരുപ്പിച്ചു കാണിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപഴ്സൻ മാധബി പുരി ബുച്ച്. അപകടസാധ്യതയുള്ള ഓഹരികൾ വാങ്ങുമ്പോൾ നിക്ഷേപകർ ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു.
സ്വർണവില തുടരെ വർധിക്കുന്നതെന്തുകൊണ്ട്? വർധന തുടരുമോ അതോ കുറയുമോ...? ഡോളറിന്റെ മൂല്യം കുറയുന്നതും രാജ്യാന്തര വില കൂടുന്നതും അനുസരിച്ച് സ്വർണ വിലയും കൂടുമെന്നത് ലളിതമായ ഉത്തരം മാത്രമാണ്. അതിലുപരി ഒട്ടേറെ ഘടകങ്ങളുണ്ട് വിലക്കയറ്റത്തിനു പിന്നിൽ.
കസ്റ്റംസ് വിവിധ കേസുകളിൽ കണ്ടുകെട്ടിയതും യാത്രക്കാർ മറന്നുവച്ചതും ഉപേക്ഷിച്ചതുമായ വാഹനങ്ങളും വസ്തുക്കളും 13ന് ഉച്ചയ്ക്കു 12നും 4.30നും ഇടയിൽ മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷന്റെ www.mstcecommerce.com എന്ന വെബ്സൈറ്റ് വഴി ഇ–ലേലം ചെയ്യും. വിശദാംശങ്ങൾക്കും ലേല വസ്തുക്കൾ നേരിൽ കാണാനും കൊച്ചിയിലെ കസ്റ്റംസ് ഹൗസ് സന്ദർശിക്കാം.
ഹോം അപ്ലയൻസസ് വിൽക്കുന്ന കടയാണ് ബിസിനസ്. വിവിധ കമ്പനികൾ ഗിഫ്റ്റ് കൂപ്പൺ കസ്റ്റമേഴ്സിന് നൽകുന്നുണ്ട്. സൂപ്പർ മാർക്കറ്റിലും ഇത് പോലെ കൊടുക്കുന്നു. ഞങ്ങൾ 1000 രൂപയുടെ കൂപ്പൺ കൊടുക്കുമ്പോൾ ഇവിടെ ജിഎസ്ടി എങ്ങനെയാണ് അടയ്ക്കേണ്ടത് ?
ഓഹരി വിപണിക്ക് ഉയരാനും താഴാനും മഹാസംഭവങ്ങളൊന്നും വേണമെന്നില്ല. ചെറിയ കാര്യങ്ങളെപ്പോലും വലുതായി കാണുന്ന കണ്ണുകളാണു വിപണിയുടേത്. നിസ്സാര സംഭവങ്ങളുടെ പേരിൽപ്പോലും വിപണി വലിയ തോതിൽ പ്രതികരിക്കുമെങ്കിൽ ചില സുപ്രധാന സംഗതികളോടുള്ള പ്രതികരണത്തെപ്പറ്റി പറയേണ്ടതുണ്ടോ? കഴിഞ്ഞ വ്യാപാരവാരത്തിന്റെ അവസാനത്തോടെ ലോക വിപണികളിലെ വില സൂചികകൾ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതുതന്നെ ഏറ്റവും പുതിയ ഉദാഹരണം.
രാജ്യാന്തര വിപണിയിൽ റബർ വില കത്തിക്കയറുന്നതിനൊപ്പം ആഭ്യന്തര വിപണിയിലെ നിലവാരം മെച്ചപ്പെടുന്നുണ്ടെങ്കിലും സമാനതോതിലുള്ള വർധന അനുഭവപ്പെടാത്തതിൽ കർഷകർക്ക് അസംതൃപ്തി. കൊക്കോ കർഷകർക്കാകട്ടെ ഇതു വലിയ ആശ്വാസത്തിന്റെ ദിനങ്ങൾ. കയറ്റുമതി വ്യാപാരികളിൽനിന്നുള്ള ഡിമാൻഡ് വർധിച്ചതിനാൽ തേയില സംഭരണം തകൃതി.
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല മൂന്നുദിവസമായി റെക്കോർഡ് നിരക്കിൽ തുടരുന്നു.ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഇത് സർവ്വകാല റെക്കോർഡ് ആണ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. തുടർച്ചയായ റെക്കോർഡുകൾ
കൊച്ചി ∙ ആഗോള ബ്രാൻഡുകളുടെ വീര്യം നുരയുന്ന വിദേശ നിർമിത വിദേശ മദ്യ (ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കർ – എഫ്എംഎഫ്എൽ) വിപണിയിൽ മലയാളി സംരംഭക സ്പർശം. കോഴിക്കോട് സ്വദേശിയായ പ്രവാസി സംരംഭകൻ കെ.വിജയരാഘവന്റെ മാഗ്പൈ ട്രേഡിങ് കമ്പനി അവതരിപ്പിച്ച 2 ബ്രാൻഡുകൾ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വിപണിയിൽ സാന്നിധ്യം
കൊച്ചി∙ കള്ളക്കടത്തുകാരിൽ നിന്നു കസ്റ്റംസ് വേട്ടയാടി പിടികൂടിയ മിനികൂപ്പർ കാർ അടക്കമുള്ള വാഹനങ്ങളും ഉടമകൾ കൊച്ചിൻ പോർട്ടിൽ നിന്നും കൈപ്പറ്റാതിരുന്ന വിദേശനിർമിത ഗൃഹോപകരണങ്ങളും അടക്കം ലേലം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. പിടികൂടുന്ന ഉപയോഗപ്രദമായ സാധനങ്ങൾ കൊച്ചി കസ്റ്റംസ് ഹൗസിലെ ഗോഡൗണിൽ നിറഞ്ഞതോടെയാണ്
സംസ്ഥാനത്ത് റബർ വില നേരിയ തോതിൽ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് വില ലഭ്യമല്ല. റബര് ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 16400രൂപയായിരുന്നത് 100 രൂപ ഉയർന്ന് 16500 രൂപയായി. അതേസമയം ആർ എസ് എസ് അഞ്ചിന് വില ഇന്നലെ 16000 രൂപയായിരുന്നത് 100 രൂപ വർധിച്ച്16100
കൊച്ചി∙ലോകത്തെ വാഹന വിപണികളിൽ ഏറ്റവും വലുത് ഇന്ത്യയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന വിൽപന ശൃംഖലകളിലൊന്നിന്റെ ആസ്ഥാനം കേരളത്തിൽ. വാഹന വ്യവസായത്തിൽ ഏഴു പതിറ്റാണ്ടിലേറെ പിന്നിട്ടുകഴിഞ്ഞ കുറ്റൂക്കാരൻ ഗ്രൂപ്പിലെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡിന് അവകാശപ്പെട്ടതാണ് ആ നേട്ടം. വളർച്ചയുടെ
വീണ്ടും റെക്കോർഡ് ഭേദിച്ചു സ്വർണം. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച് ഗ്രാമിന് 6075 രൂപയിലും പവന് 48,600 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തെ സ്വർണ വില തുടർച്ചയായ അഞ്ചാം ദിവസവും റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നത്. ഗ്രാമിന് 15 രൂപയും പവന് 120
മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള പുതിയ വിമാനക്കമ്പനി ‘ഫ്ലൈ 91’ ഒരാഴ്ചയ്ക്കകം സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. നഗരങ്ങൾ തമ്മിൽ ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുന്ന സെക്ടറുകളിൽ ചെറുവിമാനങ്ങളുടെ സർവീസാണ് ലക്ഷ്യമിടുന്നത്.
ഓരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡിലെത്തി. മുംബൈ സൂചിക സെൻസെക്സ് 33.40 പോയിന്റ് നേട്ടത്തോടെ 74,119.39ൽ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 19.50 പോയിന്റ് ഉയർന്ന് 22,493.55ൽ ക്ലോസ് ചെയ്തു. വിപണനത്തിനിടെ ഇവ യഥാക്രമം 74,245.17 പോയിന്റിലും 22,525.65 പോയിന്റിലും എത്തി റെക്കോർഡ് നേടി.
ഇന്ത്യയും ഇന്തൊനീഷ്യയും തമ്മിൽ ഇന്ത്യൻ രൂപയിലും ഇന്തൊനീഷ്യൻ 'റുപിയ'യിലും ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കും ബാങ്ക് ഇന്തൊനീഷ്യയും (ബിഐ) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിക്കാൻ നീക്കം സഹായിക്കുമെന്ന് ആർബിഐ വ്യക്തമാക്കി.
കാലാവധി കഴിയുമ്പോൾ ബാങ്കുകൾ പുതുക്കി അയയ്ക്കുന്ന ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോക്താവിന് ആവശ്യമില്ലെങ്കിൽ നിരസിക്കാം. ഇതടക്കമുള്ള ഭേദഗതികൾ റിസർവ് ബാങ്ക് ചട്ടത്തിൽ വരുത്തി. നിലവിൽ കാർഡുകളുടെ കാലാവധി പൂർത്തിയാകുമ്പോൾ ബാങ്കുകൾ തനിയെ പുതിയ കാർഡ് അയയ്ക്കാറുണ്ട്. എന്നാൽ ഇനി മുതൽ അത് നിരസിക്കാനുള്ള ഓപ്ഷനും ഉപയോക്താവിനു നൽകണമെന്നാണ് ഭേദഗതി ചെയ്ത ചട്ടം പറയുന്നത്.
ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പദ്ധതി നടപ്പാക്കാനുള്ള ‘പ്രധാനമന്ത്രി സൂര്യ ഭവനം: സൗജന്യ വൈദ്യുതി’ക്കായി പൊതുമേഖലാ ബാങ്കുകൾ 7% പലിശയിൽ വായ്പകൾ ലഭ്യമാക്കിത്തുടങ്ങി. ഇതുവരെ 9 മുതൽ 12% വരെ പലിശയ്ക്കാണ് ബാങ്കുകൾ പുരപ്പുറ സോളർ പദ്ധതിക്ക് വായ്പ നൽകിയിരുന്നത്.
തുടർച്ചയായ നാലാം ദിവസവും റെക്കോർഡ് നിരക്ക് രേഖപ്പെടുത്തി സംസ്ഥാനത്ത് സ്വർണ വില. ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി സ്വർണം റെക്കോർഡുകൾ ഭേദിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 6,025 രൂപയിലും പവന് 48,200 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 40 രൂപയും
സിംഗിൾ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ? എങ്കിൽ ഈ വനിതാ ദിനം മുതൽ അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാം. മറ്റാരേക്കാളും അഭിമാനത്തോടെ തല ഉയർത്തി ജീവിക്കാം തലവാചകം കണ്ട് പലരും നെറ്റിചുളിച്ചേക്കാം. പക്ഷേ നമുക്കിടയില് സിങ്കിള് വുമനായിരിക്കാനും സിംഗിള് മദറായിരിക്കാനും ആഗ്രഹിക്കുന്നവരുടെ
ഇന്ത്യയിലൊട്ടാകെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പോപ്പീസ് ബേബി കെയർ വിവിധ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസികളെ നിയമിക്കുന്നു. സംസ്ഥാനങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി, വിവിധ പട്ടണങ്ങളിൽ ഫ്രാഞ്ചൈസി, ഫ്രാഞ്ചൈസികളിൽ നിക്ഷേപം എന്നിങ്ങനെയാണ് നിക്ഷേപകർക്ക് അവസരം. മലപ്പുറം ജില്ലയിലെ തിരുവാലിയിൽ ഇരുപത് ജീവനക്കാരുമായി
സംസ്ഥാനത്ത് കുരുമുളക് വില ഇന്നലെ 49500 രൂപയായിരുന്നത് ഇന്ന് 400 രൂപ ഇടിഞ്ഞ് 49100 രൂപയായി. അതേസമയം റബർ വില നേരിയ തോതിൽ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് ഇന്നലെ 51500 രൂപയായിരുന്നത് ഇന്ന് 51100 രൂപയായി കുറഞ്ഞു. റബര് ആർ എസ് എസ് നാല് കോട്ടയം
2024–25 മുതൽ പുതുതായി കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കുന്നവർ ഇൗ മാസം 31നു മുൻപ് ഓപ്ഷൻ ഫയൽ ചെയ്യണമെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇപ്പോൾ കോംപസിഷൻ സ്കീമിലുള്ളവർ പുതുതായി ഓപ്ഷൻ ഫയൽ ചെയ്യേണ്ടതില്ല. ∙ ജിഎസ്ടി ചട്ടം 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ ഏകീകൃത തുടർ സീരീസ് ടാക്സ് ഇൻവോയ്സ് ആണ് ഉപയോഗിക്കേണ്ടത്.
തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽക്കുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാന കമ്പനിക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ, കമ്പനിക്ക് വിമാന സർവീസ് ആരംഭിക്കാൻ വഴിയൊരുങ്ങി. സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടിക്കറ്റ് വിൽപന വൈകാതെയാരംഭിക്കും.
ചൂതാട്ടം, വാതുവയ്പ് അടക്കമുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളുടെ പരസ്യങ്ങൾ പാടില്ലെന്ന് കേന്ദ്ര ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി (സിസിപിഎ) വീണ്ടും ഉത്തരവിട്ടു. പരസ്യം ചെയ്യാൻ നിരോധനമുള്ള വസ്തുക്കളുടെ പരസ്യം മറ്റെന്തെങ്കിലും ഉൽപന്നങ്ങളുടേതെന്ന വ്യാജേന നൽകുന്ന സറൊഗേറ്റ് പരസ്യങ്ങളും നൽകാൻ പാടില്ല.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് കൊടുക്കാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്. 2023ൽ അബ്കാരി നിയമത്തിൽ ഭേദഗതി നടത്തിയപ്പോൾ കർഷകരെ സഹായിക്കാൻ കേരളത്തിലെ പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിന് പ്രോൽസാഹനം നൽകുമെന്നു പറഞ്ഞിരുന്നു. വൻകിട മദ്യക്കമ്പനികളെ മാറ്റി നിർത്തുന്നതിനും പ്രാദേശിക കാർഷിക തൊഴിലും വരുമാനവും കൂട്ടുന്നതിനും ലക്ഷ്യംവച്ചുള്ള പദ്ധതിയെന്നാണ് പ്രഖ്യാപിച്ചത്.
ബാങ്കിൽ നിന്ന് വീസ കാർഡ് വേണോ, റുപേയ് കാർഡ് വേണോ അതോ മാസ്റ്റർകാർഡ് വേണോയെന്ന് സെപ്റ്റംബർ 6 മുതൽ നിങ്ങൾക്ക് തീരുമാനിക്കാം. കാർഡ് പുതുക്കുമ്പോൾ ഇഷ്ടമുള്ള കാർഡ് നെറ്റ്വർക്കിലേക്ക് മാറാനും കഴിയും. വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 കാർഡ് ശൃംഖലകളാണ് ഇന്ത്യയിലുള്ളത്.
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും റെക്കോർഡ് ഭേദിച്ച് സ്വർണം. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,010 രൂപയിലും പവന് 48,080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 5,970 രൂപയിലും പവന് 47,760 രൂപയിലുമാണ് ഇന്നലെ
സപ്ലൈകോ വഴി സബ്സിഡിയായി നൽകിയിരുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം ‘ശബരി കെ റൈസ്’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തും. ജയ അരി കിലോഗ്രാമിന് 29 രൂപ നിരക്കിലും കുറുവ, മട്ട ഇനങ്ങളിലെ അരി 30 രൂപ നിരക്കിലും റേഷൻ കാർഡ് ഉടമകൾക്കു നൽകും. ഏറെ നാളായി സപ്ലൈകോ വഴി സബ്സിഡി അരി വിതരണം നിലച്ചിരുന്നു. ഇതു പുനരാരംഭിക്കുന്നതിനായി ഇ ടെൻഡർ ക്ഷണിച്ചതോടെ റെയ്ഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴി എത്തിക്കുന്ന അരിയാണ് കെ റൈസ് ബ്രാൻഡിൽ എത്തുന്നത്.
സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി പലിശ ഉയർത്തിയത് പഴയനിരക്കിലേക്ക് കുറച്ചേക്കും. ഇതിനായി മന്ത്രിയുടെ സാന്നിധ്യത്തിൽ പലിശനിർണയസമിതി യോഗം ഇന്ന് ചേരും.
പേയ്ടിഎം ബാങ്കിനെതിരെയുള്ള റിസർവ് ബാങ്കിന്റെ നടപടി കമ്പനിയുടെ യുപിഐ ബിസിനസിനും തിരിച്ചടിയായി. ആർബിഐ നിയന്ത്രണം പ്രഖ്യാപിച്ചതിനു പിന്നാലെ ഒറ്റമാസം കൊണ്ട് പേയ്ടിഎം ആപ് വഴിയുള്ള യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെയും, ഇടപാടു തുകയിൽ 14 ശതമാനത്തിന്റെയും ഇടിവുണ്ടായി. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടേതാണ് (എൻപിസിഐ) കണക്ക്.
അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ വൻ തോതിൽ തിരിച്ചു വരുന്നു. കോവിഡ്കാലത്ത് ഡിജിറ്റലിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറിയ പരസ്യങ്ങളുടെ ചെലവ് ഇക്കൊല്ലം അച്ചടിയിൽ 20,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ ആകെ പരസ്യച്ചെലവിന്റെ 3% മാത്രമാണ് അച്ചടിക്ക്. എന്നാൽ, ഇന്ത്യയിൽ 19 ശതമാനവും പത്രങ്ങൾ പ്രധാന പങ്കുവഹിക്കുന്ന അച്ചടി മാധ്യമങ്ങളിലാണ്.
സംസ്ഥാനത്ത് ഇന്നും റെക്കോർഡ് നിരക്കിൽ സ്വർണവില. ഇന്നലെയും റെക്കോർഡ് നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 5,970 രൂപയിലും പവന് 47,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് ഗ്രാമിന് 5,945 രൂപയിലും പവന് 47,560
സംസ്ഥാനത്ത് കുരുമുളക് വില ഇന്നലെ 900 രൂപ താഴ്ന്ന് 50600 രൂപയായിരുന്നത് ഇന്ന് 1100 രൂപ ഇടിഞ്ഞ് 49500 രൂപയായി. അതേസമയം റബർ വില നേരിയ തോതിൽ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് ഇന്നലെ 52600 രൂപയായിരുന്നത് ഇന്ന് 51500 രൂപയായി കുറഞ്ഞു. റബര് ആർ എസ് എസ്
സംസ്ഥാനത്ത് കുരുമുളക് വില ഞായറാഴ്ച 400 രൂപ ഇടിഞ്ഞ് 51500 രൂപയായിരുന്നത് തിങ്കളാഴ്ച പിന്നെയും 900 രൂപ കൂടി താഴ്ന്ന് 50600 രൂപയായി. അതേസമയം റബർ വില നേരിയ തോതിൽ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് ഇന്നലെ 53100 രൂപയായിരുന്നത് ഇന്ന് 52600 രൂപയായി
പ്രതിദിന എണ്ണ ഉൽപാദനം വെട്ടിക്കുറച്ച നടപടി ജൂൺ വരെ തുടരാൻ സൗദി അറേബ്യ, യുഎഇ, കുവൈത്ത് രാജ്യങ്ങൾ തീരുമാനിച്ചു. എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയിലെ അംഗങ്ങളായിരിക്കെത്തന്നെ സ്വന്തം നിലയ്ക്കാണ് ലഭ്യതയിലും വിലയിലും സ്ഥിരത ഉറപ്പാക്കുന്ന തീരുമാനം മൂന്നു രാജ്യങ്ങളും സ്വീകരിച്ചത്.
ആപ് സ്റ്റോറിൽ വിപണി മര്യാദ ലംഘിച്ചതിന്റെ പേരിൽ ആപ്പിളിന് 200 കോടി ഡോളറിനടുത്ത് പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. മ്യൂസിക് സ്ട്രീമിങ് ആപ് സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് സ്വീഡിഷ് കമ്പനിയായ സ്പോട്ടിഫൈ 5 വർഷം മുൻപ് നൽകിയ പരാതിയിലാണ് നടപടി. ആദ്യമായാണ് യൂറോപ്യൻ യൂണിയനിൽ ആപ്പിളിനെതിരെ നടപടി വരുന്നത്. ആപ് സ്റ്റോറിനു പുറത്തുള്ള നിരക്കുകുറഞ്ഞ പേയ്മെന്റ് ഓപ്ഷനുകളെക്കുറിച്ച് ഐഒഎസ് ഉപയോക്താക്കൾക്ക് വിവരം നൽകുന്നതിൽനിന്നു ആപ്പ് ഡവലപ്പർമാരെ ആപ്പിൾ വിലക്കിയെന്നാണ് ആരോപണം.
രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി. 2024 ൽ ഇന്ത്യയുടെ വളർച്ച 6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഇക്കണോമിക് ഔട്ട്ലുക് പറയുന്നു. നേരത്തെ 6.1% വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇന്ത്യയുടെ വളർച്ചയെന്നും
ലോജിസ്റ്റിക്സ് കരടു നയം വാഗ്ദാനം ചെയ്യുന്നതു ലോജിസ്റ്റിക്സ് പാർക്കുകൾക്ക് 7 കോടി രൂപ വരെ സബ്സിഡി. 10 ഏക്കർ സ്ഥലമുള്ള പാർക്കിന് 7 കോടി രൂപയും 5 ഏക്കറുള്ള മിനി പാർക്കുകൾക്കു 3 കോടി രൂപയുമാണു സബ്സിഡി ശുപാർശ. ലോജിസ്റ്റിക്സ് പാർക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുമെന്നും അനുമതിക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്നുമാണു കരട് നയം പറയുന്നത്.
ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനം സർവകാല റെക്കോർഡിലാണെന്ന് ടൂറിസം വകുപ്പ് . 2023 ൽ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദർശകർ കേരളത്തിൽ എത്തിയെന്നും മുൻവർഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വർധനയാണിതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2022 ൽ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്.
നിയമലംഘനത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ, ബാങ്കുകൾ തുടങ്ങിയവ ബ്ലോക് ചെയ്യുന്ന മൊബൈൽ നമ്പറുകൾ വിഛേദിക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം (ഡിഐപി) ആരംഭിച്ചു. നിലവിൽ വിവിധ പ്ലാറ്റ്ഫോമുകൾ സൈബർ നിയമലംഘനത്തിന്റെ പേരിൽ ചില നമ്പറുകൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ ബ്ലോക് ചെയ്യാറുണ്ട്.
സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. കഴിഞ്ഞ വർഷം ഡിസംബർ 28 ലെ റെക്കോർഡ് നിരക്കായ പവന് 47,120 രൂപയെയാണ് ഇന്നത്തെ വില മറി കടന്നത്.ഗ്രാമിന് 5,945 രൂപയും പവന് 47,560 രൂപയുമാണ് പുതിയ റെക്കോർഡ് നിരക്ക്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്.ഗ്രാമിന് 5,875 രൂപയിലും പവന് 47,000
കേരള സ്റ്റാർട്ടപ് മിഷന്റെ സേവന പങ്കാളിയായ ഗ്രീൻ ആഡ്സ് ഗ്ലോബലിനു മേഫിസ് 2024 രാജ്യാന്തര പുരസ്കാരം. സ്പെയിനിലെ ബാർസിലോനയിൽ നടന്ന ചടങ്ങിൽ എന്റർപ്രൈസ് കമ്യൂണിക്കേഷൻ വിഭാഗത്തിലാണു ഗ്രീൻ ആഡ്സ് ഗ്ലോബൽ മേഫിസ് (മൊബൈൽ ഇക്കോസിസ്റ്റം ഫോറം) പുരസ്കാരം നേടിയത്.
വാണിജ്യ, യാത്രാ വാഹന വിഭാഗങ്ങളെ രണ്ടു പ്രത്യേക ലിസ്റ്റഡ് കമ്പനികളാക്കി വിഭജിക്കുമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഇലക്ട്രിക് വാഹനം, ജാഗ്വർ ലാൻഡ് റോവർ(ജെഎൽആർ) അടക്കമുള്ള യാത്രാ വാഹന ബിസിനസ് ഒറ്റക്കമ്പനി ആകും. വാണിജ്യ വാഹന ബിസിനസും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും വേറൊരു കമ്പനിയുമായി മാറും. വിഭജനത്തെ തുടർന്ന് രൂപം നൽകുന്ന രണ്ടു കമ്പനികളിലും നിലവിലെ ഓഹരി ഉടമകൾക്ക് തുല്യ അളവിൽ ഓഹരി ഉടമസ്ഥത ലഭിക്കും.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. മൂന്നുദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,875 രൂപയിലും പവന് 47,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 85 രൂപ വർധിച്ചു ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. നിലവിലേത് 2024 ൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ്. ഇതുവരെയുള്ള
ബെംഗളൂരുവിൽ സ്ഫോടനം നടന്ന രാമേശ്വരം കഫെയുടെ വിറ്റു വരവ് പ്രതിമാസം 4 .5 കോടി രൂപ. ഓരോ വർഷവും 50 കോടിയുടെ കച്ചവടമാണ് ഇവർ നടത്തുന്നത്.ഇവരുടെ ഒരു ഫ്രാഞ്ചൈസി തുടങ്ങാനുള്ള ചെലവ് 10 മുതൽ 15 ലക്ഷം രൂപ വരെയാണ്. ഫ്രാഞ്ചൈസി ഫീസ് 2 ലക്ഷം മുതൽ 3 ലക്ഷം വരെയാണ്. ദക്ഷിണേന്ത്യൻ പാചക രംഗത്തെ വിദഗ്ധരായ ഇവരുടെ
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിശിഷ്ട വ്യക്തികൾ കേരളം സന്ദർശിക്കുമ്പോൾ സമ്മാനമായി ആറന്മുള കണ്ണാടി നൽകാറുണ്ട്. എന്തുകൊണ്ടാണ് ഈ കണ്ണാടിക്ക് ഇത്ര പ്രാധാന്യം? ഇതിനുള്ള ഉത്തരമാണ് ഭൗമസൂചികാപട്ടം അഥവാ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് എന്ന ജിഐ ടാഗ്. എന്താണ് ഭൗമസൂചികാപട്ടം ഒരു പ്രത്യേക സ്ഥലത്തു
പ്രശസ്തമായ 10 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയതോടെ കുറേക്കാലമായി ഗൂഗിളും സ്റ്റാര്ട് അപ് കമ്പനികളും തമ്മില് ആരംഭിച്ച യുദ്ധം പുതിയ തലത്തിലെത്തി. ശാദി ഡോട്ട് കോം, നൗകരി, 99 ഏക്കേഴ്സ് , ഭാരത് മാട്രിമോണി തുടങ്ങിയ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടത്. തങ്ങളുടെ ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കാത്ത
Results 1-100 of 1082