Activate your premium subscription today
മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുന്നതാണ് സ്വർണാഭരണ വില. പണിക്കൂലി ഓരോ ജ്വല്ലറിയിലും ഡിസൈനിന് ആനുപാതികമായി വ്യത്യാസപ്പെട്ടിരിക്കും.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സ്വയം ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സ്മാർട് ഗേറ്റ് (ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം) സജ്ജമായി. തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യും. രാജ്യത്ത് ഡൽഹി വിമാനത്താവളത്തിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയായി. പവന് 800 രൂപയും കുറഞ്ഞ് 50,400 രൂപ. സ്വർണ ഇറക്കുമതിക്കുള്ള നികുതിയിൽ 9% കുറവു വന്നതോടെ സ്വർണവിലയിൽ 5000 രൂപയോളം കുറവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ കുറഞ്ഞത് 3,560 രൂപ മാത്രമാണ്.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആദ്യ പാദത്തിൽ 63 കോടി രൂപ അറ്റാദായം നേടി; കഴിഞ്ഞ പാദത്തെക്കാൾ 44.8 % വർധന. മൊത്തം ബിസിനസ് 23.4 % വർധിച്ചു 40,551 കോടിയായി. മുൻ വർഷം ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു.
റബർ വില അനുദിനം കുതിച്ചുയരുന്നു. കുരുമുളക് വില തളർച്ചയിൽ തന്നെ. ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.
2022 നവംബറിൽ ഉപയോക്താക്കളിലേക്ക് ചാറ്റ് ജിപിറ്റി എത്തിയതുമുതൽ ആശങ്കയിലാണ് ആൽഫബെറ്റിലെ നിക്ഷേപകർ. മാത്രമല്ല, ഓപ്പൺഎഐക്ക് മൈക്രോസോഫ്റ്റുമായി സഹകരണമുണ്ട്. ഐഫോൺ നിർമാതാക്കളായ ആപ്പിളുമായി സഹകരിക്കാനുള്ള ഒരുക്കങ്ങളും ഓപ്പൺഎഐ നടത്തുന്നുണ്ടെന്ന വെല്ലുവിളിയും ഗൂഗിളിന് മുന്നിലുണ്ട്.
മുംബൈ, അഹമ്മദാബാദ്, ജയ്പുർ, ലക്നൗ, മംഗളൂരു, തിരുവനന്തപുരം, ഗുവഹാത്തി വിമാനത്താവളങ്ങളുടെ നിയന്ത്രണം നിലവിൽ അദാനി എയർപോർട്ട് ഹോൾഡിങ്സിനാണ്. രാജ്യത്തെ ആഭ്യന്തര വിമാനയാത്രകളുടെ മുന്തിയപങ്കും നടക്കുന്നത് ഈ വിമാനത്താവളങ്ങളിലൂടെയാണ്. നവി മുംബൈയിൽ പുതിയ രാജ്യാന്തര വിമാനത്താവളവും കമ്പനി സജ്ജമാക്കുന്നുണ്ട്.
സംസ്ഥാനത്ത് ഉപയോക്താക്കളെയും വിതരണക്കാരെയും വെട്ടിലാക്കി സ്വർണത്തിന് പലവില. ഭീമ ജ്വല്ലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 6,400 രൂപയും
ഇറക്കുമതി തീരുവ കുറച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ, മൂന്നു ദിവസം കൊണ്ട് സ്വർണ വിലയിൽ 2760 രൂപയുടെ കുറവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പവന് കുറഞ്ഞത് 3,800 രൂപയാണ്. ഇന്നലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപയും പവന് 760 രൂപ കുറഞ്ഞ് 51200 രൂപയുമായി. ഏപ്രിലിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയിലേക്ക് ഇന്ത്യൻ രൂപ വീണതോടെ യുഎഇ ദിർഹം കരുത്തു കാട്ടി. ഒരു ദിർഹത്തിന് 22.73 രൂപയാണ് ഇന്നലത്തെ ക്ലോസിങ് നിരക്ക്. ബാങ്കുകൾ തമ്മിലുള്ള ഇടപാടിൽ ദിർഹത്തിന് 22.79 രൂപ വരെ നിരക്ക് ഉയർന്നിരുന്നു. എക്സ്ചേഞ്ച് വഴി പണം അയയ്ക്കുന്നവർക്ക് 22.68 രൂപവരെ ലഭിച്ചു.
സാമ്പത്തിക മേഖലയിൽ ആഗോള സംഭവവികാസങ്ങൾ വളരെ സങ്കീർണമായ കാലഘട്ടമാണിതെന്ന് മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി. നിർമിത ബുദ്ധി, അവസാനമില്ലാത്ത 2 യുദ്ധങ്ങൾ, ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി പാശ്ചാത്യ ലോകം നിരസിക്കൽ... ഇങ്ങനെ നീളുന്നു പ്രതിസന്ധികൾ.
ബജറ്റിന് മുമ്പ് നികുതിയും മിനിമം 5 ശതമാനം പണിക്കൂലിയും ഹോൾമാർക്ക് ഫീസും കണക്കാക്കിയാൽ ഒരു പവൻ ആഭരണത്തിന് കേരളത്തിൽ 60,000 രൂപയെങ്കിലും കൊടുക്കണമായിരുന്നു. ലോകത്തെ ഒന്നാം നമ്പർ സമ്പദ്വ്യവസ്ഥയായ അമേരിക്കയിലെ സാമ്പത്തിക രംഗത്തെ ചലനങ്ങൾ സ്വർണ വിലയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുകയാണ്.
ചൈന ലോകം ഭരിക്കുമോ എന്ന കാര്യം വർഷങ്ങളായി നയതന്ത്രജ്ഞരുടെയും, സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും ഒരു ചർച്ച വിഷയമാണ്. ഷി ജിങ് പിംഗ് വർഷങ്ങളായി രഹസ്യമായി അത്തരമൊരു ദൗത്യത്തിന് പിന്നിലാണ് എന്ന് കരുതുന്നവരുണ്ട്. ഡോളറിനെ ഒഴിവാക്കി സമ്പാദ്യമെല്ലാം സ്വർണത്തിലേക്ക് വഴിമാറ്റിയും, ചൈനീസ് കറൻസിയായ യുവാനെ
കുരുമുളകിന്റെ വിലത്തകർച്ചയ്ക്ക് ശമനമില്ല. റബർ വില തുടർച്ചയായി ഉയർച്ചയിലാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.
അടുത്തിടെ സ്വകാര്യ കമ്പനികൾ റീചാർജ് നിരക്കുകൾ 25 ശതമാനം വരെ കുത്തനെ വർധിപ്പിച്ചത് ബിഎസ്എൻഎല്ലിന് അനുഗ്രഹമായിരുന്നു. 4ജി സേവനം ലഭ്യമാക്കാനുള്ള ബിഎസ്എൻഎല്ലിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ആത്മനിർഭർ കംപെയ്ന്റെ ഭാഗമായി തദ്ദേശ നിർമിത 4ജി ടെക്നോളജിയാണ് ഉപയോഗിക്കുക.
കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന്റെ ചുവടുപിടിച്ച് ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും ഒറ്റയടിക്ക് കുറയേണ്ടതായിരുന്നു കേരളത്തിൽ. സ്വർണ വില കുറഞ്ഞുനിൽക്കുന്നത് കൂടുതൽ നേട്ടമാകുക വിവാഹാവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ്.
പൃഥ്വിരാജിനു പിന്നാലെ ചലച്ചിത്ര വ്യവസായത്തിൽ നിന്നു സ്പോർട്സ് ബിസിനസിൽ നിക്ഷേപം നടത്താൻ നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫനും. സൂപ്പർലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ തൃശൂർ റോർ എഫ്സിയുടെ ഭൂരിപക്ഷ ഓഹരി ഉടമ ആയാണു ലിസ്റ്റിന്റെ അരങ്ങേറ്റം.
ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്കു പാരിസ് സാക്ഷ്യം വഹിക്കുമ്പോൾ ബനിയൻ സിറ്റിയിൽ നിന്നുള്ള ടി ഷർട്ടുകളും പാരിസിലേക്ക്. 10 ലക്ഷം ടി ഷർട്ടുകളാണ് ഇതുവരെ തിരുപ്പൂരിൽ നിന്നു പാരിസിലേക്കു വിൽപനയ്ക്കായി അയച്ചത്. കൂടാതെ ചില യൂറോപ്യൻ രാജ്യങ്ങളുടെ ജഴ്സികളും തയാറാക്കുന്നുണ്ട്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. 83.71 നിലവാരത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ ഡിമാൻഡ് ശക്തമായി ഉയർന്നതാണ് രൂപയെ തളർത്തിയത്. ബജറ്റിൽ മൂലധന നേട്ട നികുതി ഉയർത്തിയതും ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞതും വിദേശനിക്ഷേപകരെ ഓഹരി വിൽക്കാൻ പ്രേരിപ്പിക്കുകയാണ്.
സംസ്ഥാനത്ത് കുരുമുളക് വില തുടർച്ചയായി ഇടിയുന്നു. റബർ വില തുടർച്ചയായി ഉയരുകയുമാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
രാജ്യത്തെ ഏറ്റവും വലിയ 10 ഓഹരി ബ്രോക്കർമാരുടെ ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചായിരുന്നു 2022-23ലെ കണക്കുകൾ തയ്യാറാക്കിയത്. മൊത്തം നിക്ഷേപകരിൽ 86 ശതമാനം പേരെയും പ്രതിനിധാനം ചെയ്യുന്നത് ഈ 10 ബ്രോക്കർമാരാണ്. ഇൻട്രാ-ഡേ വ്യാപാരം റിസ്ക് നിറഞ്ഞതാണെന്ന അവബോധം സൃഷ്ടിക്കുകയാണ് ഈ റിപ്പോട്ട് പുറത്തുവിടുന്നതിലൂടെ സെബി.
വ്യവസായ മേഖലയും അക്കാദമിക് രംഗവും വിരുദ്ധ ധ്രുവങ്ങളിലാണ് എന്ന ആക്ഷേപത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. രണ്ട് മേഖലയ്ക്കും ഇടയിൽ പാലമാകാൻ പല ശ്രമങ്ങളും നടന്നു. അത്തരത്തിലുള്ള വളരെ വിപ്ലവകരമായ ഒരു നടപടി ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പേരിൽ ഇന്ന് ആരംഭിച്ച പദ്ധതി
സാമ്പത്തികമായും സാങ്കേതികമായുമുള്ള നിരവധി ആനുകൂല്യങ്ങളാണ് ബജറ്റിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലേക്ക് വരാനിരിക്കുന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ ലോകോത്തര വിപണിയിലേക്ക് വളരാനും മത്സരിക്കാനും സഹായിക്കുന്നത് വഴി, രാജ്യത്തിന്റെ
ഇന്ന് വില കുറയ്ക്കേണ്ടെന്ന് വ്യാപാരികളുടെ അസോസിയേഷനുകളിലെ വില നിർണയ സമിതികൾ തീരുമാനിക്കുകയായിരുന്നു. വെള്ളിക്ക് മാത്രമാണ് ഇന്ന് വില കുറച്ചത്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 210 രൂപ കുറച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് ഇന്നലെ കുറഞ്ഞതാണ്. ഇന്നാണ് നടപ്പിൽ വരുത്തിയതെന്ന് മാത്രം.
റെക്കോർഡ് ലാഭത്തോടെ പുതിയ സാമ്പത്തിക വർഷത്തിലേക്ക് ചുവടുവച്ചതിൽ അഭിമാനമുണ്ടെന്ന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഇന്ന് ബാങ്കിന്റെ ഓഹരി വില ഒരുവേള 2 ശതമാനത്തിലധികം ഉയർന്ന് 52-ആഴ്ചയിലെ ഉയരമായ 204 രൂപവരെ എത്തിയിരുന്നു.
കോഴിക്കോട്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കാനുള്ള ബജറ്റ് നിർദേശം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സെസ് അടക്കം 15 ശതമാനമാണ് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് തീരുവയായി നിലവിൽ
തൊഴില്‍ നൈപുണ്യ വികസനം, വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവേകും വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് യുക്രെയ്ന്, ഇസ്രയേല്‍, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടുത്തിടെ വലിയ വെല്ലുവിളികള്‍ നേരിടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയില്‍ ഉപരിപഠനത്തിന് 10 ലക്ഷം രൂപ
കോവിഡിനു ശേഷം അവശതയിലായ ചെറുസംരംഭങ്ങൾക്കു സർക്കാർ ഗാരന്റിയോടെ പ്രത്യേക അടിയന്തര വായ്പ നൽകാനുള്ള പദ്ധതിക്കു രൂപംകൊടുത്തതിനു പിന്നാലെ വന്ന ബജറ്റ് നിർദേശങ്ങൾ മേഖലയുടെ കരുത്തു കൂട്ടും. ഉൽപാദനത്തിനായുള്ള മെഷിനറി വാങ്ങാൻ 100 കോടി രൂപ വരെ ദീർഘകാല വായ്പകൾക്കായി പ്രത്യേക ഗാരന്റി ട്രസ്റ്റ് രൂപീകരിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ധനക്കമ്മി നിയന്ത്രണവിധേയമെന്നു വീണ്ടും തെളിയിച്ചായിരുന്നു ബജറ്റ് അവതരണം. നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 5.1 ശതമാനത്തിൽ ധനക്കമ്മി നിർത്താനാണ് ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം ഇന്നലെ 4.9 ശതമാനമായി കുറച്ചു.
ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി ഈടില്ലാത്ത വായ്പ ലഭ്യമാക്കാൻ ക്രെഡിറ്റ് ഗാരന്റി സ്കീം ആരംഭിക്കും. സർക്കാർ ഉറപ്പിലായിരിക്കും വായ്പ നൽകുക. ഇതിനായി ഗാരന്റി ഫണ്ട് രൂപീകരിക്കും.
മാനവവിഭവശേഷി വികസനം, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക മേഖലയിലെ ഉൽപാദനക്ഷമത, പ്രതിരോധശേഷി വർധിപ്പിക്കൽ, ഉൽപാദന– സേവന മേഖലയുടെ വികസനം തുടങ്ങിയവയ്ക്കു ബജറ്റിൽ നൽകിയ ഊന്നൽ ആ മേഖലയിലെ കമ്പനികളുടെ വളർച്ചയ്ക്കു കാരണമാകും. ഇത് ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൂടുതൽ സ്വത്ത് സമ്പാദനത്തിനു വഴിയൊരുക്കും. മൂലധനനേട്ട നികുതിയിളവ് പരിധി 1.25 ലക്ഷമാക്കി വർധിപ്പിച്ചതും നിക്ഷേപകർക്കു നേട്ടമാകും.
ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കി കുറച്ചതോടെ ഇവയുടെ വിലയിൽ വൻ കുറവുണ്ടാകും. ഇറക്കുമതി തീരുവ 15.4 ശതമാനത്തിൽ നിന്ന് 6.4 ശതമാനമാക്കി കുറച്ചതോടെ പ്ലാറ്റിനം വിലയും കുറയും. സ്വർണം ഗ്രാമിന് 500 രൂപ വരെ കുറവുണ്ടായേക്കാമെന്നാണു സൂചന.
ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ (ബേസിക് കസ്റ്റംസ് ഡ്യൂട്ടി) 6 ശതമാനമായി കുറച്ചിരുന്നു. ബജറ്റിന് മുമ്പ് 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം സെസ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേർത്ത് 18 ശതമാനം നികുതിയാണ് സ്വർണത്തിനുണ്ടായിരുന്നത്.
കുരുമുളക് വില താഴേക്ക് തന്നെ നീങ്ങുന്നു. വെളിച്ചെണ്ണ, കാപ്പി, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.
തുടര്‍ച്ചയായി ഏഴാം തവണയാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്. അതൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു. അത്തരമൊരു വേളയില്‍ കാര്‍ഷികം പോലൊരു സുപ്രധാനമേഖലയില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികളാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ 1.52 ലക്ഷം കോടി രൂപയാണ് കൃഷിക്കും അനുബന്ധ
ന്യൂ പെന്ഷന് സ്കീമിലെ തൊഴിലുടമയുടെ വിഹിതം തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമായിരുന്നത് 14 ശതമാനമാക്കി ഉയര്‍ത്തിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഗവണ്മെന്റ് വിഹിതം 10 ല്‍ നിന്ന് 14 ശതമാനമാക്കിയിരുന്നു. പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി
വെറും 15 ശതമാനം മാത്രം ആളുകൾ തിരഞ്ഞടുത്ത ന്യൂ റെജിം ടാക്സ് ഘടനയിൽ മാത്രം ടാക്സ് ഇളവ് നൽകിയ ധനമന്ത്രിയുടെ പ്രഖ്യാപനം ഇടത്തരക്കാരന്റെ കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയായി. സ്റ്റാന്റേർഡ് ഡിഡ്ക്ഷൻ 50,000 രൂപയിൽ നിന്ന് ന്യൂ റെജിം സ്വീകരിക്കുന്നവർക്ക് 75,000 രൂപയായി വർധിപ്പിച്ചു. പ്രതിവർഷം ഇവർക്ക്
യുവാക്കള്‍ക്കിടയില്‍ വളരുന്ന അതൃപ്തിപരിഹരിക്കാന്‍ നിരവധി നടപടികള്‍ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 4.1 പേർക്ക് തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും തൊഴിലവസരം ഉണ്ടാക്കാനും 2 ലക്ഷം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കളുടെ നൈപുണ്യ വര്‍ധനവും
ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി 100 കോടി രൂപ വരെ വായ്പാ ഗാരണ്ടി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ഈ വിഭാഗം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗാരണ്ടി നല്കുന്ന വിധത്തിലാകും ഈ പദ്ധതി.
മുദ്ര വായ്പകളുടെ പരിധി ഇരുപതു ലക്ഷം രൂപയാക്കി ഉയര്‍ത്തിയ ബജറ്റ് പ്രഖ്യാപനം ചെറുകിട വ്യവസായങ്ങള്‍ക്കു ഗുണകരമാകും. നിലവില്‍ പത്തു ലക്ഷം രൂപ വരെയാണ് മുദ്ര വായ്പയിലെ തരുണ്‍ വിഭാഗത്തില്‍ പരമാവധി വായ്പ നല്‍കുന്നത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ നല്കുന്ന മുദ്ര
മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5 ശതമാനം) എന്നിവ ചേരുമ്പോൾ കുറഞ്ഞത് 58,412 രൂപ കൊടുത്താൽ ഇന്നൊരു പവൻ സ്വർണാഭരണം വാങ്ങാം. കഴിഞ്ഞവാരം വാങ്ങൽ വില 60,000 രൂപയോളമായിരുന്നു.
സിലിക്കൺ വാലിയിൽ ഡിജിറ്റൽ ഉപഭോക്തൃ സേവന രംഗത്തെ പ്രമുഖ കമ്പനിയായ ഇൻഫോഗെയ്ൻ ന്യൂജഴ്സി ആസ്ഥാനമായ ഇംപാക്ടീവ് എന്ന സെയിൽസ് ഫോഴ്സ് കൺസൽറ്റിങ് സേവന കമ്പനിയെ ഏറ്റെടുത്തു. ഇൻഫൊഗെയ്ൻ ഡിജിറ്റൽ ഉൽപന്നങ്ങളെ വലിയ വിപണിയിലേക്ക് എത്തിക്കാൻ ഇംപാക്ടീവിന്റെ വിൽപന മികവ് പ്രയോജനപ്പെടുമെന്ന് ഇംപാക്ടീവ് സഹ സ്ഥാപകനും പ്രസിഡന്റുമായ ജോസഫ് കോര ചൂണ്ടിക്കാട്ടി.
എക്കാലത്തെയും ഔന്നത്യത്തിലെത്തിനിൽക്കുന്ന ഓഹരി വില സൂചികകൾക്കു കൂടുതൽ ഉയരത്തിലേക്കു കുതിക്കാൻ കരുത്തേകുന്നതാകുമോ ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ നിർദേശങ്ങൾ? അതോ വിപണിയിലെ വേലിയേറ്റത്തിനു വിരാമമാകാനാണോ അവ ഇടയാക്കുക?
കെ.വി.സുബ്രഹ്മണ്യനെ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായി നിയമിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. മൂന്നു വർഷത്തേക്കാണു നിയമനം. നിലവിലെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ വിരമിച്ചതിനുശേഷം സെപ്റ്റംബർ 23 നു കെ.വി.സുബ്രഹ്മണ്യം ചുമതലയേറ്റെടുക്കുമെന്ന് ബാങ്ക് അറിയിച്ചു.
സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങൾക്കൊപ്പം ബജറ്റിൽ ‘ചരിത്രപരമായ ചില നടപടികളുമുണ്ടാവു’ മെന്നാണ് ജൂൺ 27ന് പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തെ അഭിസംബോധനചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്. എന്തായിരിക്കാം അവ? ഇന്നറിയാം.
കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ നിർദേശങ്ങൾക്കു കാതോർക്കുകയാണു രാജ്യം. ബജറ്റ് നിർദേശങ്ങളുടെ യഥാർഥ പൊരുളറിയാൻ പക്ഷേ, വിദഗ്ധ സഹായം വേണം. 25നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം നിർവഹിച്ചുകൊണ്ടു സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി ബജറ്റിന്റെ കാണാപ്പുറങ്ങൾ കാട്ടിത്തരുന്നു.
2030 വരെ രാജ്യത്തെ കാർഷികേതര മേഖലകളിൽ ഓരോ വർഷവും 78.5 ലക്ഷം വീതം തൊഴിലുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക സർവേയിൽ മുന്നറിയിപ്പ്. ഓരോ വർഷവും വർധിച്ചുവരുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. കാർഷികമേഖലയിൽ ജോലിയെടുക്കുന്നവർ അതുപേക്ഷിച്ച് മറ്റു തൊഴിലുകൾ നോക്കുന്നതു കൊണ്ടു കൂടിയാണിത്.
സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ മാനസികപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു. വിവിധ പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഈ നിരീക്ഷണം. ആദ്യമായാണ് സാമ്പത്തിക സർവേ മാനസിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാമർശം നടത്തുന്നത്.
കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച വിലയിലാണ് റബറുള്ളത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.
മഹാത്മഗാന്ധി ഗ്രാമീണ തൊഴിൽ ഗ്യാരന്റീ സ്കീം അഥവാ തൊഴിൽ ഉറപ്പു പദ്ധതിയിൽ കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുമോ? ഇതിനുള്ള സാധ്യത ഉണ്ടെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന്റെ മുന്നോടിയായി ഇന്ന് പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ 2024–ലെ സൂചനകൾ. രാജ്യത്തെ
ഗരുഡവേഗയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സതീഷ് ലക്കരാജുവിനെ നിയമിച്ചു. വിസ് ഫ്രൈറ്റ്, എജിലിറ്റി ലോജിസ്റ്റിക്സ്, ഡാഷ്സർ ഇന്ത്യ എന്നിവയിലെ പ്രധാന റോളുകൾ ഉൾപ്പെടെ ലോജിസ്റ്റിക് വ്യവസായത്തിൽ 30 വർഷത്തിലേറെ പരിചയമുള്ള വ്യക്തിയാണ് ലക്കരാജു. ഗരുഡവേഗയിൽ ചേരുന്നതിൽ അഭിമാനിക്കുന്നുവെന്നു സതീഷ്
ഇന്ത്യ- മൊറീഷ്യസ് ട്രേഡ് കമ്മീഷണറായി നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) ശുപാർശയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇക്കണോമിക്സ് ട്രേഡ് ഓർഗനൈസേഷൻ (IETO) ഇന്ത്യൻ ആഫ്രിക്കൻ ട്രേഡ് കൗൺസിൽ (IATC) എന്നീ സംഘടനകളാണ് പദവി നൽകിയത്. ഡിപ്ലോമാറ്റിക്
വിനോദ സഞ്ചാര, പൈതൃക വിനോദ സഞ്ചാര മേഖലകളിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റിൽ കേരളം കാത്തിരിക്കുന്നത്. മുസിരിസ് പദ്ധതിയെ ഹംപി മാതൃകയിൽ ‘രാജ്യാന്തര ഹെറിറ്റേജ് ടൂറിസം ഡെസ്റ്റിനേഷൻ’ ആക്കി മാറ്റിയാൽ അത് സംസ്ഥാനത്തെ ടൂറിസം രംഗത്തിനു വലിയ മുതൽക്കൂട്ടാകും.
രാജ്യാന്തര വിപണിയിൽ ചാഞ്ചാട്ടം തുടരുന്നതിനിടെ, കേരളത്തിൽ സ്വർണ വില ഇന്നും കുറഞ്ഞു. കഴിഞ്ഞ 17ന് പവൻ വില ഒറ്റയടിക്ക് 720 രൂപ ഉയർന്ന് 55,000 രൂപയിലും ഗ്രാമിന് 90 രൂപ ഉയർന്ന് 6,875 രൂപയിലും എത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പക്ഷേ വില താഴേക്കിറങ്ങി. വെള്ളി വില ഗ്രാമിന് 96 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര തലത്തിൽ കേരളത്തിന്റെ യശസ് ഉയർത്തിക്കാട്ടുന്നതാണ് കൊച്ചിൻ രാജ്യാന്തര വിമാനത്താവളം (സിയാൽ). എന്നാൽ കൊച്ചിയിൽ നിന്നോ തൃശൂരിൽ നിന്നോ സിയാലിലേയ്ക്കൊന്ന് എത്തിച്ചേരാൻ മണിക്കൂറുകൾ തന്നെ ചിലപ്പോൾ വേണ്ടിവന്നേക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കാത്ത ഏത്
ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദത്തിലെ (ഏപ്രിൽ-ജൂൺ) പ്രവർത്തനഫലം പുറത്തുവിട്ടു. റിലയൻസ് ഇൻഡസ്ട്രീസിന്റെ മുഖ്യ ബിസിനസ് വിഭാഗമായ ഓയിൽ ടു കെമിക്കൽസ് (ഒ2സി) 18 ശതമാനം വളർച്ചയോടെ 1.57 ലക്ഷം കോടി രൂപയുടെ വരുമാനം കഴിഞ്ഞപാദത്തിൽ നേടി. എന്നാൽ, എബിറ്റ്ഡ ഇടിഞ്ഞത് ക്ഷീണമായി.
നടപ്പുവർഷം ആകെ 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നത്. പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തെ മാത്രം ആശ്രയിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ സംസ്ഥാന സർക്കാരിനുണ്ട്. ജൂലൈ 23ന് ബംഗാളും തമിഴ്നാടും തെലങ്കാനയുമാണ് കൂടുതൽ തുക കടമെടുക്കുന്നത്.
കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിനുള്ള 20,000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഗ്രീൻ ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ, ട്രക്കുകളിൽ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന മൊബിലിറ്റി പദ്ധതി, കൊച്ചിയിലെ വൻകിട വ്യവസായശാലകളെ ഒരുമിപ്പിച്ചു ഗ്രീൻ ഹൈഡ്രജൻ ക്ലസ്റ്ററാക്കി മാറ്റുന്ന കൊച്ചി ഗ്രീൻ ഹൈഡ്രജൻ ഹബ് എന്നിവയാണു പദ്ധതികൾ.
ഏറെ ചർച്ചയായ റബർ, കാപ്പി (പ്രമോഷൻ ആൻഡ് ഡവലപ്മെന്റ്) ബില്ലുകൾ അടക്കം 6 ബില്ലുകൾ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കും. 1947ലെ റബർ നിയമത്തിനു പകരമാണ് പുതിയ റബർ ബിൽ കൊണ്ടുവരുന്നത്.
സുവർണ ജൂബിലി ആഘോഷിക്കുന്ന സപ്ലൈകോയിൽ, സാമ്പത്തിക പ്രതിസന്ധി കാരണം 2 വർഷത്തിനിടെ രണ്ടായിരത്തോളം ദിവസവേതനക്കാരായ തൊഴിലാളികൾക്കു ജോലി നഷ്ടമായി. 2022 അവസാനം 5122 ദിവസവേതനക്കാരായ തൊഴിലാളികളാണ് സപ്ലൈകോയിൽ ഉണ്ടായിരുന്നത്. വരുമാനത്തിൽ ഗണ്യമായ കുറവ് വന്നതോടെ പലരെയും ജോലിക്കു നിയോഗിക്കാതെയായി.
ഹാക്കർമാർ 2,000 കോടി രൂപ കൊള്ളയടിച്ചതിനു പിന്നാലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ വസിർഎക്സ് പൊലീസിൽ പരാതി നൽകി. ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു), ഐടി മന്ത്രാലയത്തിനു കീഴിലുള്ള സെർട്ട്–ഇൻ (കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) എന്നിവയ്ക്കും വിവരം നൽകി.
10,000 കോടിയിലേറെ രൂപയുടെ നീക്കിയിരുപ്പോടെ കേന്ദ്രസർക്കാർ രൂപം കൊടുത്ത എഐ മിഷന് കൂടുതൽ കരുത്തുപകരുന്ന തീരുമാനങ്ങൾ 23ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലുണ്ടാകുമോയെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. സ്വകാര്യ പങ്കാളിത്തത്തോടെ 10,000 കോടി രൂപ മുതൽമുടക്കിൽ സ്റ്റുഡിയോ സജ്ജമാക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്. വിനോദ വ്യവസായ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
ബുധനാഴ്ച നികുതിയും പണിക്കൂലിയുമടക്കം 60,000 രൂപയ്ക്കടുത്തായിരുന്നു കേരളത്തിൽ ഒരു പവൻ ആഭരണത്തിന് വില. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയുള്ള വിലയായിരുന്നു അത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ പ്രതീക്ഷിച്ചതിലും നേരത്തേ കുറച്ചേക്കുമെന്ന സൂചനകളെ തുടർന്നായിരുന്നു ഈയാഴ്ചയുടെ തുടക്കത്തിൽ സ്വർണ വിലയുടെ കുതിച്ചുകയറ്റം.
2011-12ന് ശേഷം റബർ കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. കുരുമുളക്, കാപ്പി വിലകൾ താഴേക്കിറങ്ങി. വെളിച്ചെണ്ണ, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.
വ്യവസായ–വാണിജ്യ പൊതു ആവശ്യങ്ങൾക്കായി ലാൻഡ് പൂളിങ്ങിനു സ്ഥലം നൽകാൻ ഭൂ ഉടമകൾ തയാറാണ്; പക്ഷേ, ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം. അന്തിമ രൂപം നൽകി വിജ്ഞാപനം ചെയ്യാത്തതിനാൽ ഇൻഫോപാർക്ക്, സ്പോർട്സ് സിറ്റി പോലുള്ള പദ്ധതികൾക്കു പോലും ഭൂമി സ്വരൂപിക്കാൻ കഴിയാത്ത സ്ഥിതി.
ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ 31–ാമത് നോൺ- കൺവർട്ടബിൾ ഡിബഞ്ചർ (ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ) പബ്ലിക് ഇഷ്യൂ ഇന്ന് ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണു വിപണിയിൽ എത്തുന്നത്. ഓഗസ്റ്റ് 1 വരെയാണ് കടപ്പത്രങ്ങൾക്ക് അപേക്ഷിക്കാനാവുക
കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ 23നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിന്റെ കാണാപ്പുറങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പ്രഭാഷണത്തിനു സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി എത്തുന്നു. 25നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിയഞ്ചാമത്തേതാണിത്.
ആന്ധ്രാപ്രദേശിൽ വേണ്ടെന്നുവച്ച 2,300 കോടി രൂപയുടെ വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയ്യാറായേക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി സർക്കാർ ഇതിനായി ലുലു ഗ്രൂപ്പ് അധികൃതരുമായി വൈകാതെ ചർച്ച നടത്തുമെന്നാണ് സൂചനകൾ.
വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ഇതുമൂലം വാണിജ്യ സമൂഹത്തിനു മികച്ച നേട്ടമുണ്ടാകും. അധിക സർവീസുകളിൽ പലതും വമ്പൻ മദർ ഷിപ്പുകളാണ്. യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ്) വിഭാഗത്തിൽപെടുന്ന എംഎസ്സി അറോറ, എംഎസ്സി മരിയഗ്രാസിയ, എംഎസ്സി ഡാർലീൻ തുടങ്ങിയവ ഉൾപ്പെടെ. ഇവയെല്ലാം 365 മീറ്ററിലേറെ നീളമുള്ള കൂറ്റൻ കപ്പലുകളാണ്.
2030ൽ ഇന്ത്യയ്ക്ക് 50,000 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപാദനം നടത്താനും അതുവഴി 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. ഇതിന് സർക്കാരിന്റെ നയപരമായ പിന്തുണ ആവശ്യമാണ്. 35,000 കോടി ഡോളർ ഉൽപന്നങ്ങളുടെ നിർമാണം വഴി കൈവരിക്കാം. ബാക്കി 15,000 കോടി ഇലക്ട്രോണിക് ഘടകങ്ങളുടെ ഉൽപാദനം വഴിയാണ്.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാദിപ്പിക്കാൻ 72000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെങ്കിലും സ്ഥല ലഭ്യത തടസ്സം. നിക്ഷേപവാഗ്ദാനവുമായെത്തിയ 4 കമ്പനികൾ ആകെ 600 ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടത്.
രാജ്യാന്തര തലത്തിൽ ലാഭമെടുപ്പ് തകൃതിയായതോടെ മലക്കംമറിഞ്ഞ് സ്വർണവില. കേരളത്തിൽ ഇന്ന് ഗ്രാമിന് 45 രൂപ താഴ്ന്ന് വില 6,815 രൂപയായി. 360 രൂപ കുറഞ്ഞ് 54,520 രൂപയാണ് പവൻ വില. ബുധനാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. അന്ന് പവന് 55,000 രൂപയിലും ഗ്രാമിന് 6,875 രൂപയിലുമായിരുന്നു
സംസ്ഥാനത്ത് കാപ്പി വിലയിൽ മികച്ച കയറ്റം. 500 രൂപയാണ് വർധിച്ചത്. റബർ വിലയും ഉയരുന്നു. അതേസമയം, കുരുമുളക് വില താഴേക്കുപോയി. വെളിച്ചെണ്ണ, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 294.13 കോടി രൂപയുടെ ലാഭം (Net Profit After Tax) രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാൾ 45.29 ശതമാനം അധികമാണിത്. പ്രവർത്തന ലാഭം
ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ യോജന) പദ്ധതിയിലെ ആനുകൂല്യം ഇക്കുറി ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും. നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ
ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ കനത്ത ചാഞ്ചാട്ടം. നഷ്ടത്തോടെ തുടങ്ങിയ സെൻസെക്സും നിഫ്റ്റിയും വൈകാതെ എക്കാലത്തെയും ഉയരം തൊട്ടെങ്കിലും വീഴ്ചയും അതിവേഗമായിരുന്നു. 80,514ൽ തുടങ്ങി 80,390ലേക്ക് ഒരുവേള താഴ്ന്ന സെൻസെക്സ് 80,910.45 എന്ന റെക്കോർഡ് കുറിച്ചെങ്കിലും
കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന് (കെ റെയിൽ) ഐഎസ്ഒ സർട്ടിഫിക്കേഷൻ (9001:2015) ലഭിച്ചു. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണു കെ റെയിൽ. റെയിൽ സൗകര്യ വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോർട്ട്, വിശദമായ രൂപരേഖ തയാറാക്കൽ, പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസി, എൻജിനീയറിങ് കൺസൽറ്റൻസി എന്നിവയാണു കെ റെയിലിന്റെ പ്രധാന സേവന മേഖലകൾ.
കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരം കാണാൻ മത്സ്യത്തൊഴിലാളി സംഘടനകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഇരുചേരിയിൽ നിന്നു പോരാടുന്നു.
തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ.പോൾ തോമസിന്റെ പുനർനിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. മൂന്നു വർഷത്തേക്കാണു നിയമനം.
അഞ്ചു കൊല്ലമെടുത്ത് കേരളം അന്തിമരൂപം നൽകിയ തീരപരിപാലന പദ്ധതിയുടെ കരടിനു കേന്ദ്രാനുമതി വൈകുന്നു. കേരളം സമർപ്പിച്ച റിപ്പോർട്ടിൽ ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ (എൻസിഎസ്സിഎം) പരിശോധന പൂർത്തിയാകാത്തതാണു കാരണം.
ഉപസ്ഥാപനമായ വിസ്താരയുമായുള്ള ലയനത്തിന് മുന്നോടിയായി ഗ്രൗണ്ട് സ്റ്റാഫുകൾക്ക് (Ground Staff/Non-Flying Staff) സ്വയം വിരമിക്കൽ പദ്ധതി (VRS) പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിസ്താര-എയർ ഇന്ത്യ ലയനം ഈ വർഷാവസനത്തോടെ നടക്കുമെന്നാണ് കരുതുന്നത്. ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമാണ്
കഴിഞ്ഞ ദിവസങ്ങളിലെ വൻ കുതിപ്പിന് താൽകാലിക വിരാമമിട്ട് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. സംസ്ഥാനത്ത് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 6,860 രൂപയായി. 120 രൂപ താഴ്ന്ന് 54,880 രൂപയാണ് പവൻ വില ഇന്നലെ സ്വർണ വില ഗ്രാമിന് ഒറ്റയടിക്ക് 90 രൂപയും പവന് 720 രൂപയും വർധിച്ചിരുന്നു. പവന് 55,000 രൂപയായിരുന്നു ഇന്നലെ വില.
സംസ്ഥാനത്തെ സ്വകാര്യ തൊഴിൽ മേഖലയിൽ 'സ്വദേശി'വൽകരണം നടപ്പാക്കാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കത്തിനിരെതിരെ വ്യവസായ, വാണിജ്യ മേഖലയിൽ നിന്ന് പ്രതിഷേധം ശക്തം. ബെഗംളൂരുവിലും മംഗളൂരുവിലുമടക്കം കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ ഐടി രംഗത്തടക്കം ജോലിയെടുക്കുന്ന മലയാളികളെയുൾപ്പെടെ ബാധിക്കുന്നതാണ്
പണപ്പെരുപ്പ നിരക്കിലെ വർധനയുടെ പശ്ചാത്തലത്തിൽ പലിശയുടെ പടിയിറക്കം വൈകും. നിരക്കു കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ തയാറാകില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ ബാങ്കുകൾ വായ്പകൾക്കുള്ള പലിശ വർധിപ്പിക്കുകയാണ്.
ഒട്ടേറെ ഇന്ത്യക്കാരുടെ കുട്ടിക്കാല ഓർമകളിൽ നിറങ്ങൾ ചാർത്തിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച കാംലിൻ സ്ഥാപകൻ സുഭാഷ് ദണ്ഡേക്കർ. കാംലിൻ പെൻസിലും ക്രയോണുകളുംകൊണ്ട് വർണചിത്രങ്ങൾ വരയ്ക്കാത്ത കുട്ടികൾ വളരെ കുറവായിരിക്കും. ചിത്രങ്ങളിൽ നിന്ന് എഴുത്തിലേക്കു കടക്കുമ്പോഴും കുട്ടികൾക്കൊപ്പം പെൻസിലിന്റെയും പേനയുടെയും നോട്ട്ബുക്കിന്റെയുമെല്ലാം പേരായി കാംലിനും ഉണ്ടായിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള രണ്ടാമത്തെ ഫീഡർ കപ്പൽ 21ന് എത്തിയേക്കും. ആദ്യമെത്തിയ ഫീഡർ കപ്പൽ മാരിൻ അസൂർ ഇന്നു രാവിലെ തുറമുഖം വിടും. ഈ ഫീഡർ കപ്പലിൽ കൊണ്ടുവന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കുകയും, മദർഷിപ്പായ സാൻ ഫെർണാണ്ടോയിൽ എത്തിച്ച കണ്ടെയ്നറുകൾ ഇതിൽ കയറ്റുകയും ചെയ്തു.
ന്യൂഡൽഹി∙ ഇന്ത്യ ഈ സാമ്പത്തിക വർഷം 7 ശതമാനം വളരുമെന്ന പ്രവചനവുമായി ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്. മുൻപ് 6.8 ശതമാനമെന്നായിരുന്നു പ്രവചനം. ഗ്രാമീണ മേഖലകളിലെ ഉപഭോഗം കൂടിയതാണു പ്രതീക്ഷിത നിരക്ക് ഉയർത്താൻ കാരണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രതീക്ഷിത വളർച്ചാ നിരക്ക് കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു.
പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം ഒഴുകിയെത്തി തോടുകളും കനാലുകളും അടയുമ്പോഴും ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയാതെ ശേഖരിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ല. പ്ലാസ്റ്റിക് കുപ്പികളിൽ മദ്യവിതരണം അനുവദിക്കില്ലെന്ന് നേരത്തേ മദ്യനയത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും മദ്യക്കമ്പനികൾ സമ്മർദം ചെലുത്തിയതോടെ ഈ നീക്കത്തിൽനിന്നു പിൻമാറി.
ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ നിലപാടുകൾ മൂലം നിലച്ചുപ്പോയ പദ്ധതിക്ക്
എഡ്യുടെക് കമ്പനിയായ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ നൽകിയ ഹർജി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു.
15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി കേരളവും. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ ആണു വിൽക്കുന്നത്. 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞതോടെ 20% എഥനോൾ ചേർത്ത പെട്രോൾ (ഇ20) എല്ലായിടത്തും വിൽക്കുക എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ സുപ്രധാന ഘട്ടം രാജ്യം പിന്നിട്ടു കഴിഞ്ഞു.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്.
ആഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ ഉയർന്ന് വില 55,000 രൂപയിലെത്തി. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ പവൻ വില വീണ്ടും
സംസ്ഥാനത്ത് കുരുമുളക്, കാപ്പി വിലകൾ കുറഞ്ഞു. കാപ്പിക്ക് 200 രൂപയും കുരുമുളകിന് 100 രൂപയുമാണ് കുറഞ്ഞത്. റബർ, വെളിച്ചെണ്ണ, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം അറിയാം.
രാജ്യാന്തര വിപണിയിൽ സ്വർണ വില റെക്കോർഡ് തകർത്ത് പുത്തൻ ഉയരത്തിലേക്ക് കുതിച്ചുകയറിയതോടെ, കേരളത്തിലും വില കുത്തനെ കൂടാൻ കളമൊരുങ്ങി. ഔൺസിന് ഒറ്റയടിക്ക് 42 ഡോളർ ഉയർന്ന് 2,464.65 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. കഴിഞ്ഞ മേയ് 20ന് കുറിച്ച 2,449 ഡോളറെന്ന റെക്കോർഡ് ഇനി പഴങ്കഥ. ലോകത്തെ ഏറ്റവും വലിയ
പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗത്തിന്റെ (MTNL) ഓഹരികൾ കഴിഞ്ഞ രണ്ടു ദിവസമായി വൻ കുതിപ്പിൽ. ഇന്നലെ 13.37 ശതമാനം വരെ മുന്നേറിയ ഓഹരി വില, ഇന്നും നേട്ടക്കൊയ്ത്ത് ആവർത്തിച്ചു. ഇന്നൊരുവേള 10 ശതമാനത്തിലധികം കുതിച്ച് 52-ആഴ്ചത്തെ ഉയരമായ 55.73 രൂപവരെ ഓഹരിയെത്തി. വ്യാപാരാന്ത്യത്തിൽ വിലയുള്ളത്
ആഭ്യന്തര സ്വാഭാവിക റബർ (NR) ഉൽപാദനം നടപ്പ് സാമ്പത്തിക വർഷവും 8 ലക്ഷം ടൺ കടക്കുമെന്ന് റബർ ബോർഡിന്റെ റിപ്പോർട്ട്. ഇത് യാഥാർഥ്യമായാൽ തുടർച്ചയായ മൂന്നാംവർഷമായിരിക്കും ഉൽപാദനം 8 ലക്ഷം ടണ്ണിന് മുകളിലെത്തുന്നത്. നടപ്പുവർഷം മൊത്തം ഉൽപാദനം 8.75 ലക്ഷം ടണ്ണിലെത്തുമെന്നാണ് റബർ ബോർഡിന്റെ പ്രതീക്ഷ.
ഐടി മേഖലയിലെ തൊഴിലന്വേഷകർക്ക് ആശ്വാസം. ഈ രംഗത്തെ വമ്പന്മാർ തങ്ങളുടെ തൊഴിൽ സേനയെ വൻതോതിൽ ശക്തിപ്പെടുത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഐടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നു വരുന്ന അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഐടിയിലെ റിക്രൂട്ട്മെന്റ് ഏജൻസികൾ നല്കുന്ന കണക്കനുസരിച്ച് ഏകദേശം
ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ ഒരുക്കം തുടങ്ങി. ബിഗ്ബാസ്കറ്റ്, ബ്ലിൻകിറ്റ് എന്നീ ഡെലിവറി കമ്പനികളുമായും
Results 1-100 of 1901