Download Manorama Online App
ഈ വർഷം ആകാശത്ത് ഒരു നോവ വിസ്ഫോടനം കാണാനുള്ള അസുലഭ അവസരം ആളുകൾക്ക് ലഭിക്കും. ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് ഈ അവസരം കിട്ടുക. പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു ചുവന്നഭീമൻ, വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ അടങ്ങിയതാണ് ഈ സംവിധാനം.
അങ്ങനെ കുറച്ചുവർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു ലോഹസ്തംഭം(monolith) ഭൂമിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിലെ വെയിൽസിലുള്ള ഹേ ബ്ലഫ് ഏരിയയിലാണ് പുതിയ ലോഹ പാളി കഴിഞ്ഞദിവസം കണ്ടെത്തിയത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച വസ്തു നാട്ടുകാരാണ് കണ്ടെത്തിയത്. പത്തടിയോളം നീളമുള്ള ഈ പാളി ഏതോ
മാമ്മോത്തുകളെ തിരികെ ഭൂമിയിൽ കൊണ്ടുവരാനുള്ള വിവാദപദ്ധതിക്ക് ഒരു നാഴികക്കല്ല്. ഏഷ്യൻ ആനകളിൽ നിന്നും ശേഖരിച്ച വിത്തുകോശങ്ങൾ പ്രോഗ്രാം ചെയ്യാൻ സാധിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാമ്മോത്ത്- ആന സങ്കരജീവിക്ക് മാമ്മോത്തിനെപ്പോലെ കട്ടി രോമക്കുപ്പായവും മറ്റു സവിശേഷതകളും
എവറസ്റ്റിനേക്കാൾ വലിയ പർവതം ചൊവ്വയിൽ കണ്ടെത്തി ഗവേഷകർ. ചൊവ്വയിലെ താർസിസ് എന്ന ഘടനയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. അസ്ക്രീസ് മോൻസ്,പാവോനിസ് മോൻസ്, ആർസിയ മോൻസ് എന്നീ വമ്പൻ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്നിടമാണ് ഇത്. 9.022 കിലോമീറ്ററാണ് ഈ പർവതത്തിന്റെ ഉയരം. എവറസ്റ്റിന്റെ ഉയരം 8.849
സ്റ്റാർഷിപ് വെറുമൊരു റോക്കറ്റല്ല. അതിന്റെ ചിറകുകൾക്ക് മാനവരാശിയുടെ പ്രതീക്ഷകളുടെ ഭാരം കൂടിയുണ്ട്. കാരണം ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും വിവിധ സൗരയൂഥ ഇടങ്ങളിലുമൊക്കെ മനുഷ്യരാശിയെ ഈ റോക്കറ്റ് കൊണ്ടുപോകുമെന്നാണു മനുഷ്യരുടെ പ്രതീക്ഷ. എന്നാൽ സ്പേസ് എക്സ് സ്റ്റാർഷിപ് ബഹിരാകാശപേടകത്തിന്റെ മൂന്നാം
ഗുണ കേവും മഞ്ഞുമ്മൽ ബോയ്സുമാണ് ഇപ്പോൾ വൈറൽ. അതോടൊപ്പം ഗുഹകളെപ്പറ്റി അറിയാനം ആളുകളിൽ കൗതുകം നാമ്പെടുത്തിരിക്കുന്നു. ചിത്രങ്ങളും വിചിത്ര മൃഗങ്ങളും തുടങ്ങി ഉള്ളറകളിൽ അദ്ഭുതങ്ങളുമായി കൺവെട്ടത്തും കാണാമറയത്തുമൊക്കെ ഭൂമിയിലെമ്പാടും പല മേഖലകളിലായി ഗുഹകളുണ്ട്. ഗുഹകൾ സംബന്ധിച്ച ശാസ്ത്രീയ പഠനം സ്പീലിയോളജി
2035ൽ ചന്ദ്രനിൽ സംയുക്ത ആണവനിലയം സ്ഥാപിക്കാൻ റഷ്യയും ചൈനയും പദ്ധതിയിടുന്നു. റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി യൂറി ബോറിസോവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ബഹിരാകാശത്ത് ആണവോർജത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള പ്രായോഗികജ്ഞാനം ചൈനയുമായി പങ്കുവയ്ക്കുമെന്നും ബോറിസോവ് വെളിപ്പെടുത്തി. അടുത്ത 6
ഒരു ഗ്രഹം മുഴുവൻ നിറഞ്ഞ ഒരു മഹാസമുദ്രം. അതിൽ തിളയ്ക്കുന്ന ദ്രാവകം. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണ് ഈ അപൂർവ ഗ്രഹത്തെ മനുഷ്യരാശിക്ക് കാട്ടിത്തന്നത്. ഭൂമിയുടെ ഇരട്ടിവലുപ്പമുള്ള ഈ ഗ്രഹം 70 പ്രകാശവർഷമകലെയാണ്. നൂറു ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളതാണ്
നാനോടെക്നോളജി, വൈദ്യശാസ്ത്രം തുടങ്ങി അനേകം രംഗങ്ങളിൽ ചലനമുണ്ടാക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ലോകത്തെ അദ്ഭുത വസ്തു എന്നറിയപ്പെടുന്ന ഗ്രാഫീൻ ശ്വസിച്ചാൽ ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കില്ലെന്ന് ശാസ്ത്രജ്ഞർ പഠനത്തിലൂടെ തെളിയിച്ചു. ശ്വാസകോശത്തിനോ ഹൃദയ, രക്തചംക്രമണ വ്യവസ്ഥയ്ക്കോ ഇതു മൂലം
ആണവ റിയാക്ടർ ദുരന്തം നടന്ന യുക്രെയ്നിലെ ചേർണോബിലിൽ സ്ഥിതി ചെയ്യുന്ന നിരോധിതമേഖലയിൽ ജീവിക്കുന്ന ചില പുഴുക്കൾക്ക് ആണവ വികിരണത്തോട് പ്രതിരോധം ഉടലെടുത്തെന്ന് പുതിയ പഠനം. ചേർണോബിൽ വികിരണമേഖലയിൽ, നിയമപ്രകാരം അനുവദനീയമായതിനേക്കാൾ ആറ് മടങ്ങ് വികിരണം ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഈ പുഴുക്കളിൽ ജനിതക പരിശോധന
സ്ഫടികത്തിലെ ചാക്കോമാഷിനെ ഓർമയില്ലേ! പ്രപഞ്ചത്തിലെ ഓരോ സ്പന്ദനത്തിലും കണക്കുണ്ടെന്ന് കണ്ടെത്തിയ അധ്യാപകൻ. സ്പന്ദനം ഉണ്ടോ ഇല്ലയോ എന്നറിയില്ലെങ്കിലും അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് പോലെ കണക്കിന്റെ നിയമങ്ങൾ ഏറെ അനുസരിക്കുന്ന ഒരു താര- ഗ്രഹ സംവിധാനത്തെ ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.ഭൂമിയിൽ
ഏപ്രിൽ ആദ്യവാരം നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രം അന്നു ദൃശ്യമായേക്കാം. സൂര്യനോട് അടുത്തിനിൽക്കുന്ന നിലയിലാകും വാൽനക്ഷത്രം അന്നു കാണപ്പെടുക.12 പി പോൺസ് ബ്രൂകസ്
മൃഗശാലയില്‍ സ്വര്‍ണ ചങ്ങലയിട്ട് നടക്കുന്ന കടുവ, പാതി ഡ്രാഗണും പാതി താറാവുമായ പക്ഷിക്കു മുകളിലിരുന്ന് പറക്കുന്ന എലി, സമുദ്രത്തിനു മുകളിലൂടെ സമുദ്ര ജീവികളുടെ ഒരു സൈക്കിള്‍ റേസ്... അങ്ങനെയങ്ങനെ പലരുടേയും സ്വപ്നത്തിലെ കാഴ്ച്ചകളെ ജീവനോടെ സാം ആള്ട്ട്മാന് പുറത്തുവിട്ട വിഡിയോയില്‍ കാണാനാവും. ഈ വിഡിയോ
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ 2029ൽ
അത്യാധുനിക ഉപകരണങ്ങളും ടെലിസ്കോപ്പുകളുമൊക്കെ ഉപയോഗിച്ച് അന്യഗ്രഹജീവികൾ നമ്മുടെ ഭൂമിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാകും. ഇവിടത്തെ സമുദ്രങ്ങളും മലനിരകളും പീഠഭൂമികളും സമതലങ്ങളുമൊക്കെ അവരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടാകാം. മനുഷ്യരും അവരുടെ നിരീക്ഷമവലയത്തിലുണ്ടാകാം. എന്നാൽ ഒരു വ്യത്യാസം.3000
നാസ ആസ്ട്രോണമി പിക്ചർ ഓഫ് ദ ഡേ എന്ന പേരിൽ അവരുടെ വെബ്സൈറ്റിൽ ഒരു ചിത്രം പ്രസിദ്ധീകരിക്കാറുണ്ട്. ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപകരണങ്ങള്‍ പകർത്തുന്ന കമനീയമായ ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇത്തരത്തിൽ പുറത്തുവിട്ട ചിത്രങ്ങളിൽ ഫെബ്രുവരി 24ന് ഉള്ള ചിത്രം ശ്രദ്ധേയമായി.
ബഹിരാകാശ രംഗത്തെ സുസ്ഥിര ശക്തികളിലൊന്നായി ഇന്ത്യ കഴിഞ്ഞ പതിറ്റാണ്ടുകളിലെ മഹാശ്രമങ്ങളിലൂടെ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സ്വന്തം നിലയിൽ ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാനുള്ള ഗഗൻയാൻ പദ്ധതിക്കും കാഹളമായിരിക്കുകയാണ്. ബഹിരാകാശ യാത്രകൾ മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ഭൂമിയെന്ന അതിരിനപ്പുറം
'ആദിമനരൻ'മാരായ നിയാണ്ടർത്താലുകൾ പശ ഉപയോഗിച്ചിരുന്നെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ബെർലിൻ മ്യൂസിയത്തിൽ കണ്ടെത്തിയ വസ്തുക്കൾ വിലയിരുത്തിയാണ് ഗവേഷണം. രണ്ട് ജൈവ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തി മിശ്രിതമാക്കിയാണത്രെ നിയാണ്ടർത്താലുകൾ പശനിർമിച്ചത്. 1910ൽ ഖനനത്തിൽ ലഭിച്ച ഒരു ശിലാവസ്തുവിൽ പുതിയ
ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല: 140 കോടി ഇന്ത്യക്കാരുടെയും പ്രതിനിധികളായി ഗഗനചാരികളാകാൻ ഐഎസ്ആർഒ കഠിനമായി പരിശീലിപ്പിച്ചവർ. കഠിനമായ പരിശീലനം പൂർത്തിയാക്കി അവർ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു. ഇന്ത്യയുടെ
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്സി) പദ്ധതികളുടെ ഉദ്ഘാടനത്തിൽ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെയും പേര് പ്രധാനമന്ത്രി പ്രഖ്യാപിക്കും. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്ങാട് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ
അഭിമാനകരമായ വിജയം നേടിയ ചാന്ദ്ര,സൗര ദൗത്യങ്ങളും ഒപ്പം ബഹിരാകാശത്തു മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്യാൻ ദൗത്യവുമൊക്കെ ശാസ്ത്രലോകം ഇന്ത്യയുടെ ഐഎസ്ആർഒ ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണമായി. വിദ്യാർഥികള്‍ക്കും ശാസ്ത്ര പ്രേമികൾക്കും നിരവധി സംശയങ്ങളും ആശയങ്ങളും ഉണ്ടാകാം. ഇതൊക്കെ ഐഎസ്ആർഒ ചെയർമാനോട്
'വോയേജർ1'-നാലരപ്പത്തിറ്റാണ്ടിലധികം നാസയെയും അതുവഴി മനുഷ്യന്റെ ജ്ഞാനസമ്പത്തിനെയും സഹായിച്ച ഈ ദൗത്യത്തിൽ നിന്നുള്ള ആശയവിനിമയം നാസയ്ക്ക് നഷ്ടമായിരിക്കുകയാണ്. ചെറിയ ഒരു കംപ്യൂട്ടർ തകരാറാണ് ടെലിമെട്രിക് ഡേറ്റ അയയ്ക്കാനുള്ള കഴിവിനെ പ്രവർത്തനരഹിതമാക്കിയത്. വോയേജറുമായി തിരികെ ബന്ധം സ്ഥാപിക്കാൻ നാസ കിണഞ്ഞു
ഭൂമിയിലുള്ള ഓരോ മനുഷ്യരുടേയും മുഖം വരെ വ്യക്തമായി തിരിച്ചറിയാനും പകര്‍ത്താനും സാധിക്കുന്ന കൃത്രിമ ഉപഗ്രഹം 2025ല്‍ വിക്ഷേപിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും മനുഷ്യരുടെ മുഖവും വരെ സൂം ചെയ്തെടുക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളാണ് അല്‍ബെഡോ എന്ന സ്റ്റാര്‍ട്ട്അപ്പ് നിര്‍മിച്ച
ഡ്രാക്കുളാസ് ഷിവിറ്റോ(Dracula's Chivito)... ആകാശത്ത് കണ്ടെത്തിയ ഒരു അപൂർവരൂപമുള്ള നക്ഷത്രത്തിനു ശാസ്ത്രജ്ഞർ നൽകിയ പേര് ഇങ്ങനെയാണ്. പേര് കേട്ടിട്ടു പ്രേതബാധയുള്ളതോ രക്തം കുടിക്കുന്നതോ ആയ നക്ഷത്രമൊന്നുമല്ല. തെക്കൻ അമേരിക്കൻ രാജ്യമായ യുറഗ്വായിൽ പ്രചാരത്തിലുള്ള ഒരു സാൻവിച്ചാണ് ഡ്രാക്കുളാസ് ഷിവിറ്റോ.
മിസ് വേൾഡ് മത്സരങ്ങൾ ഇന്ത്യയിലാണ് ഇത്തവണ, ന്യൂഡൽഹിയിൽ. സൗന്ദര്യത്തിന്റെ ആഘോഷമായ മിസ് വേൾഡ് മത്സരത്തിൽ ശാസ്ത്ര–സാങ്കേതികതയ്ക്ക് എന്ത് പ്രസക്തി.. പ്രസക്തിയുണ്ട്. ഇത്തവണത്തെ മിസ് വേൾഡ് മത്സരാർഥികളിലൊരാളുടെ സ്വപ്നങ്ങൾ ആകാശവും താണ്ടി ബഹിരാകാശം തൊട്ടുനിൽക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി മത്സരാർഥികൾ
ചന്ദ്രൻ ഇന്നു മനുഷ്യരാശിയുടെ വലിയൊരു സ്വപ്നമായിരിക്കുകയാണ്. അപ്പോളോ ദൗത്യങ്ങൾക്കു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി വരും വർഷങ്ങളിൽ നാസ പദ്ധതിയിടുന്ന ആർട്ടിമിസ് ദൗത്യം സജീവമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്.ആർട്ടിമിസ് ദൗത്യത്തിന്റെ ആദ്യഘട്ട ദൗത്യങ്ങൾ വിജയിച്ച ശേഷമാകും മനുഷ്യനെ എത്തിക്കുന്ന
ലോകപ്രശസ്തമായ ടൂറിസ്റ്റ് സങ്കേതവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോകഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത് ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം കൽപ്രതിമകളാണ്. ചിലെയുടെ പടിഞ്ഞാറൻ
ലോകമെങ്ങുമുള്ള മനുഷ്യർ ഇല്ലാത്ത ഒരാളിനെ ഒരേസമയം കാണുകയാണെങ്കിലോ? ആൻഡ്രേ നാറ്റെല്ല എന്ന വ്യക്തി ഒരു വെബ്സൈറ്റ് തുടങ്ങിയതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. നാറ്റെല്ല 2008ലെ ഒരു ശരത്കാലത്ത് ഒരു പ്രത്യേക മുഖഭാവമുള്ള അജ്ഞാത വ്യക്തിയെ സ്വപ്നം കണ്ടത്രേ. അതിനു മുൻപ് ആൻഡ്രേയ്ക്കു പരിചയമുള്ള ആരുമായിരുന്നില്ല ആ
ബഹിരാകാശ മേഖലയിൽ വലിയ മത്സരങ്ങൾ നടക്കുന്ന കാലമാണിത്. ഭാവിയിൽ ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ഇടങ്ങളിൽ യാത്രകൾ നടത്താമെന്നും കോളനികൾ സ്ഥാപിക്കാമെന്നും മനുഷ്യരാശി കണക്കുകൂട്ടുന്നു. ഈ പ്രതീക്ഷകൾ സിനിമകളിൽ പോലും പ്രതിഫലിക്കാറുണ്ട്. ഇത്തരമൊരു സിനിമയായിരുന്നു 2015ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ സ്പേസ് ത്രില്ലർ
1897ൽ കാർപാത്യൻ മലനിരകളിലെ തണുത്തുറഞ്ഞ പ്രദേശത്തുനിന്നും ഒരു തിന്മയുടെ ശക്തി ഉടലെടുത്തു. ഒരു വൈറസ് പോലെ ആസ്വാദക മനസിലേക്കു പടർന്നു കയറിയ രക്തദാഹിയും മരണമില്ലാത്തവനുമായ ആ കഥാപാത്രം സിനിമകളിലും നാടകങ്ങളിലും അനശ്വരനായി മാറി. ഡ്രാക്കുളയുടെ രചനാരീതിയിൽ തുടങ്ങുന്നു ബ്രാം സ്റ്റോക്കർ 'ബ്രില്യൻസ്'. കത്തുകൾ,
ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ 'ഗള്‍ഫ് സ്ട്രീ'മിന്റെ(Gulf Stream) പ്രവര്‍ത്തനം നിലച്ചേക്കാമെന്നും, അത് വടക്കന്‍ അര്‍ദ്ധഗോളത്തിലെ കാലാവസ്ഥയെ കാര്യമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുമായി ഗവേഷകര്‍. ആഗോള താപനം മൂലം ഹിമപാളികള്‍ ഉരുകുന്നതാണ് ഗള്‍ഫ് സ്ട്രീമിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുക.
ബ്രിട്ടനിലെ ജോയിന്റ് യൂറോപ്യൻ ടോറസ് എന്ന ആണവ ഫ്യൂഷൻ നിലയത്തിൽ ശ്രദ്ധേയമായ നേട്ടം. .21 മില്ലിഗ്രാം ആണവ ഫ്യൂഷൻ ഇന്ധനം ഉപയോഗിച്ച് 69.26 മെഗാജൂൾ ഊർജം ഉത്പാദിപ്പിച്ചതായി ഗവേഷകർ അറിയിച്ചു. ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ലഭിച്ചതിൽ ഏറ്റവും ഉയർന്ന തോതിലുള്ള ഊർജമാണ് ഇത്. എന്നാൽ ഇപ്പോഴും ലാഭകരമായ ഊർജം എന്ന
ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന 'സജിറ്റേറിയസ് എ സ്റ്റാർ' എന്ന തമോഗർത്തത്തെക്കുറിച്ച് ശ്രദ്ധേയമായ പഠനം പുറത്ത്. നാസയുടെ ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററി, നാഷനൽ സയൻസ് ഫൗണ്ടേഷൻ കാൾ ജി. ജാൻസ്കി വെരി ലാർജ് അറേ എന്നിവയാണ് പഠനം നടത്തിയത്. സജിറ്റേറിയസ് എ സ്റ്റാർ അതിവേഗത്തിൽ കറങ്ങുന്നുണ്ടെന്നാണ്
കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ മികവ് വർധിപ്പിക്കാനും ലക്ഷ്യമിടുന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ(ISRO). വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഫെബ്രുവരി 17ന് ആണ്. ജിഎസ്എൽവി എഫ് 14(ജിയോസിൻക്രണസ്
ചന്ദ്രനെന്നത് ത്രമനോഹരം. കവികൾ മുതൽ ചിത്രകാരൻമാർ വരെ.. എത്രയോ പേർ ചാന്ദ്രഭംഗിയിൽ ആകൃഷ്ടരായിരിക്കുന്നു. ചന്ദ്രനെ എന്നും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. എന്നും നമ്മൾ കാണുന്നത് ചന്ദ്രന്റെ ഒരേയൊരു മുഖമാണ്. ചന്ദ്രനിലെ ഇരുണ്ട പ്രദേശങ്ങൾ മുയൽരൂപത്തിലുള്ള ഘടന തീർക്കുന്ന വശം. എന്നാൽ ചന്ദ്രനൊരു
സാധാരണപോലെ സ്കൂബ ഡൈവിങ്ങ് നടത്തുകയായിരുന്നു വർക്കലയിൽനിന്നുള്ള ഒരു കൂട്ടം അഡ്വഞ്ചർ ഡൈവിങ്ങ് ക്ലബിലെ അംഗങ്ങൾ. പുതിയ സ്ഥലങ്ങളുടെ പര്യവേക്ഷണത്തിനിടെ അവർ യാദൃശ്ചികമായി എത്തിയത് ഒരു വലിയ കണ്ടെത്തലിൽ. വർക്കലയ്ക്കും അഞ്ചുതെങ്ങിനുമിടിയിലുള്ള കടലാഴങ്ങളിൽ ഒരു കപ്പൽ തകർന്നു കിടക്കുന്നു. അറ്റ്ലാന്റിക്
ഊരാക്കുടുക്ക് എന്നത് നമ്മൾ സ്ഥിരം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. പരിഹരിക്കാൻ പാടുള്ള ഒരു സമസ്യയെ സൂചിപ്പിക്കാനായാണ് ഇതുപയോഗിക്കുന്നത്. കയറും മറ്റും പല രീതിയിൽ കെട്ടുന്നത് നാം കണ്ടിട്ടുണ്ട്. ഇതിൽ ചിലതൊക്കെ അഴിക്കാൻ പാടുള്ളവിധം സങ്കീർണവുമാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ചെറുതും മുറുക്കമുള്ളതുമായ
21 വർഷം മുൻപ് ഈ ദിനങ്ങളിൽ ലോകം ഉണർന്നത് ഒരു വൻ ദുരന്തവാർത്ത എതിരേറ്റാണ്- കൊളംബിയ ദുരന്തം(ഫെബ്രുവരി ഒന്ന്, 2003). വെറും നാൽപതു വയസ്സായിരുന്നു കൽപന ചൗളയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ബിരുദം നേടിയത് പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ്.തുടർന്ന് യുഎസിലേക്കു കുടിയേറിയ കൽപന എൺപതുകളിൽ അവിടത്തെ
ചൊവ്വയിലെ ഒരു വലിയ സങ്കീർണഘടനയുടെ ചിത്രം വൈറലാകുന്നു. ഏകദേശം 1190 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും 6 കിലോമീറ്റർ ആഴവുമുള്ളതാണ് ഘടന. മണൽക്കുന്നുകളും മലയിടുക്കുകളുമെല്ലാം ഇവിടെയുണ്ട്. കയറിയാൽ ഇറങ്ങാൻ പ്രയാസമുള്ള ലാബ്റിന്ത് ഘടനകളെ അനുസ്മരിപ്പിക്കുന്നതിനാൽ നോക്ടിസ് ലാബ്റിന്തസ്(Noctis
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച ആ പ്രതിഷേധം നടന്നത്. ഫ്രഞ്ച് തലസ്ഥാനം പാരിസിലെ അതിപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അതിലും പ്രശസ്തമായ മൊണാലിസ പെയിന്റിങ്ങിനു നേർക്ക് രണ്ട് വനിതാ ആക്ടിവിസ്റ്റുകൾ സൂപ്പ് വലിച്ചെറിഞ്ഞു. ലോക കലാസാംസ്കാരികരംഗം മൊത്തത്തിൽ ഞെട്ടി. വിശ്വവിഖ്യാതമാണ്
ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനാണ് മെഗലഡോൺ. അതിപ്രാചീന കാലത്ത് ഭൂമിയിലെ സമുദ്രങ്ങളെ വിറപ്പിച്ച ഭീകരവേട്ടക്കാരൻ. 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ മെഗലഡോൺ കഥാപാത്രമായിട്ടുണ്ട്. ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്ന സ്രാവിന്റെ ഒരു വികസിതരൂപമായാണ് മെഗലോഡോൺ
കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്നു പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് ലോകം. ചൈനയിൽ നിന്നായിരുന്നു കൊറോണ വൈറസിന്റെ ഉദ്ഭവം. അടുത്തതായി ലോകത്തെ ബാധിക്കാൻ പോകുന്ന മഹാമാരി ഒരുപക്ഷേ ഒട്ടും വിചാരിക്കാത്ത ഇടത്തുനിന്നാകാം എത്തുകയെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഉത്തരധ്രുവമേഖലയിൽ നിന്നാകാം ഇനി വൈറസ്
ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുവാനും, പെറ്റുപെരുകാനും വൈറസുകള്‍ക്ക് മറ്റു ജീവികളുടെ കോശങ്ങള്‍ വേണം.സാധാരണയായി വൈറസുകള്‍ക്ക് അവരുടെ സ്വന്തമായ ഒരു സ്വാഭാവിക ആതിഥേയ ജീവി (Natural host) ഉണ്ടായിരിക്കും. ഇത്തരം ജീവികളില്‍ ഇവ പെരുകുകയും അതിജീവനം നടത്തുകയും ചെയ്യും. കാലാകാലങ്ങളായുള്ള സഹവാസംകൊണ്ട് ആതിഥേയന്
വെറുതെയിരിക്കുന്നവർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്, നീയെന്താ പകൽസ്വപ്നം കണ്ട് ഇവിടെയിരിക്കുകയാണോ എന്നത്. വിദ്യാർഥികളാണെങ്കിൽ ഇതിന്റെ പേരിൽ ടീച്ചർമാരുടെയും രക്ഷകർത്താക്കളുടെയുമൊക്കെ വഴക്കും സ്ഥിരം കേൾക്കാറുണ്ട്. ഇതിനാൽ പകൽസ്വപ്നം കാണുന്നത് എന്തോ മോശം കാര്യമാണെന്ന ചിന്ത നമ്മളിൽ പലരുടെയും ഉള്ളിലുണ്ട്.
ഭൂമിയുടെ ഇരട്ട എന്ന വിളിപ്പേരുള്ള ഗ്രഹമാണ് ചൊവ്വ. പല കാര്യങ്ങളിലും ഭൂമിയോട് സാമ്യതയുള്ള ചൊവ്വയില്‍ പ്രതീക്ഷിച്ചതിലും വളരെയേറെ കൂടുതല്‍ വെള്ളമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയുടെ ധ്രുവപ്രദേശത്തോടു ചേര്‍ന്നുള്ള മെഡൂസെ ഫോസെ ഫോര്മേഷന് മേഖലയില്‍ നടത്തിയ റഡാര്‍ സര്‍വേയിലാണ്
സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയെന്ന് ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി. ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിലിറങ്ങുന്ന അഞ്ചാമത്തെ രാജ്യമാകുകയാണ് ജപ്പാൻ. എന്നാൽ നിലവിൽ സോളാർ സെല്ലുകൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല എന്ന
ഭൂമിയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. എന്നാൽ ഈ മാലിന്യപ്രശ്നം ഭൂമിയിൽ ഒതുങ്ങുന്നതല്ല. ബഹിരാകാശത്തും മാലിന്യമുണ്ട്. സ്പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ഈ മാലിന്യവും മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ഈ മാലിന്യത്തെ നശിപ്പിക്കാൻ ലേസർ അധിഷ്ഠിത വിദ്യ
ലോകത്തിൽ പല പ്രശസ്ത കപ്പലുകളുമുണ്ടായിട്ടുണ്ട്. ക്രിസ്റ്റഫർ കൊളംബസിന്റെ സാന്റ മരിയ, മഗല്ലന്റെ വിക്ടോറിയ തുടങ്ങി അനേകം. ഇക്കൂട്ടത്തിൽപെടുത്താവുന്ന മറ്റൊരു കപ്പലാണ് എച്ച്എംഎസ് ബീഗിൾ. ലോകശാസ്ത്രഗതിയെ തന്നെ മാറ്റിമറിച്ച ചില നിരീക്ഷണങ്ങൾക്കു വഴിയൊരുക്കിയ കപ്പൽ..ഇതിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഈ
തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയിൽ (ജിഎസ്എഫ്കെ) പ്രദർശനവേദിയിൽ സവിശേഷമായൊരു അതിഥിയുണ്ട്. ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി.റെക്സ് എന്ന വിഭാഗത്തിൽ പെടുന്ന മാംസഭോജിയായ ദിനോസറായിരുന്നു അതിലെ
ഒരുമാസം നീണ്ടു നില്ക്കുന്ന സയന്‍സിന്റെ ആഘോഷം തോന്നക്കല്‍ സയന്‍സസ് പാര്‍ക്കില്‍ ഇന്നാരംഭിക്കുന്നു. 25 ഏക്കര്‍ വിസ്തൃതിയിൽ 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങി. ഓരോ പവലിയനിലും ശാസ്ത്ര അറിവുകളുടെ ദൃശ്യരൂപങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ
ബ്രസീലിലെ ഇൽഹാ ഡൊമെൽ എ്ന്ന ദ്വീപിൽ രണ്ട് അന്യഗ്രഹജീവികൾ മലമുകളിൽ നിൽക്കുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. അന്യഗ്രഹജീവി കുതുകികൾക്കിടയിൽ പൊടുന്നനെ തന്നെവിഡിയോ ഹിറ്റായി. ആരാണ് ആ വിഡിയോയിൽ കാണുന്ന രൂപങ്ങളെന്നു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാൽ അതിലൊരാൾ താനാണെന്ന് അഭിപ്രായപ്പെട്ട് ഒരു
വ്യാവസായിക വിപ്ലവത്തിന്റെ നാലാംഘട്ടത്തിലേക്കു കടന്ന് കുതിക്കുന്ന ലോകത്തിന്റെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നാണ് ഊർജമേഖല. പരമ്പരാഗത ഊർജമേഖലയുമായി ബന്ധപ്പെട്ടുള്ള കാർബൺ വികിരണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടുതൽ മികവേറിയ ഇന്ധനങ്ങൾക്കായുള്ള തിരച്ചിലിന് തുടക്കമിട്ടിട്ട് കാലമേറെയായി.
ഈ ജനുവരിയിൽ ഇരുപതാം വാർഷികത്തിലേക്കു കടക്കുകയാണ് ഹൈഗൻസ് ദൗത്യത്തിന്റെ വിജയം. 2005 ജനുവരി 14 –അന്നാണ് ലോകത്തിന്റെ എല്ലാ ശ്രദ്ധയും പേറി യാത്ര തുടങ്ങിയ ഒരു ദൗത്യം സവിശേഷമായ ഒരിടത്ത് എത്തിയത്.ശനിയുടെ ചന്ദ്രനായ ടൈറ്റന്റെ സമീപത്തെത്തിയതായിരുന്നു ഇരട്ടകളായ കസീനിയും ഹൈഗൻസും.കസീനി ഒരു ഉപഗ്രഹവും ഹൈഗൻസ് ഒരു
2024 എന്ന വർഷം അന്യഗ്രഹജീവി നിഗൂഢസിദ്ധാന്തക്കാർക്കു കൊയ്ത്തു കാലമാണ്. അമേരിക്കയിലെ ഷോപ്പിങ് മാളിൽ പത്തടിനീളമുള്ള അന്യഗ്രഹജീവിയെ കണ്ടെത്തിയെന്ന വാർത്ത അസംബന്ധമെന്നു പൊലീസ് വെളിപ്പെടുത്തിയതിനു പിന്നാലെ ഇതാ മറ്റൊരു 'ഏലിയൻ സൈറ്റിങ്'. തെക്കുകിഴക്കൻ ബ്രസീലിൽ വിദൂര ദ്വീപായ ഇൽഹോ ഡോ മെലിൽ നിന്നുള്ള
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള നാസയുടെ ടെസ്(ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്) ഭൂമിയെപ്പോലൊരു സവിശേഷ ഗ്രഹത്തെ കണ്ടെത്തി. എന്നാൽ ഭൂമിയുടെ പത്തിലൊന്നു പ്രായമേ ഈ ഗ്രഹത്തിനുള്ളെന്ന് ഗവേഷകർ പറയുന്നു. ഭൂമിയുമായി വലുപ്പത്തിൽ സാമ്യമുണ്ടെങ്കിലും ഭൂമിയിലെ സാഹചര്യങ്ങളിൽ നിന്ന്
നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് അലബാമ സംസ്ഥാനത്തെ അനുവദിച്ചുകൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ റൂളിങ് പുറത്തുവന്നു. 1988ൽ നടത്തിയ കൊലപാതകത്തിന് അറസ്റ്റിലായ കെന്നത്ത് സ്മിത്തിനെയാണ് നൈട്രജൻ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാൻ അലബാമ കോടതി തീരുമാനിച്ചിരിക്കുന്നത്. വാടകക്കൊലയാളിയാണ് കെന്നത്ത്.
ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിനുശേഷം യുഎസില്‍ നിന്നുള്ള ഒരു സ്വകാര്യകമ്പനിയും ചാന്ദ്രദൗത്യത്തിനു തയാറെടുക്കുകയായിരുന്നു. യുഎസിൽനിന്നും 50 വർഷത്തിനുശേഷം ചന്ദ്രനിലേക്കു നടത്തുന്ന ദൗത്യമായിരുന്നു . എന്നാൽ ഈ ദൗത്യം ഇന്ധന ചോർച്ചയാൽ ലക്ഷ്യം കാണാനിടയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.ഏകദേശം 40
ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ പ്രധാന പുരസ്കാരങ്ങളെല്ലാം നേടിയത് ഓപ്പൻഹൈമർ എന്ന ചിത്രമാണ്. വിഖ്യാത ശാസ്ത്രകാരനായ ഓപ്പൺഹൈമറുടെ കഥ പറയുന്ന ചിത്രം. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രമാണ് ക്രിസ്റ്റഫർ നോളാൻ. ഇൻസെപ്ഷൻ, പ്രസ്റ്റീജ്, ഇന്റർസ്റ്റെല്ലാർ, ടെനറ്റ്, ഡാർക്ൈനൈറ്റ് ട്രൈലജി
ഏഴടിയിലധികം നീളം, അതായത് ഒരു മനുഷ്യന്റെ പൊക്കത്തേക്കാൾ കൂടുതൽ.പറഞ്ഞുവരുന്നത് ഒരു മാമ്മോത്ത് കൊമ്പിനെക്കുറിച്ചാണ്.യുഎസിലെ നോർത്ത് ഡക്കോട്ടയിലാണ് ഈ മാമ്മോത്ത് കൊമ്പ് കുഴിച്ചെടുത്തത്. ഖനിത്തൊഴിലാളികളാണ് ഇതു കണ്ടെത്തിയത്. ഇതിനൊപ്പം ഇരുപതോളം അസ്ഥികളും കണ്ടെത്തി. പതിനായിരം വർഷം മുൻപ് മൺമറഞ്ഞ
നരകവാതിൽ എന്നറിയപ്പെടുന്നതുമാണ് ദർവാസ ഗ്യാസ് ക്രേറ്റർതുർക്ക്മെനിസ്ഥാനിലെ പ്രശസ്ത വിനോദ സഞ്ചാരമേഖലയാണ് . പതിറ്റാണ്ടുകളായി അണയാതെ കത്തുന്ന പടുകുഴിയാണിത്. ഈ കുഴിയിലേക്ക് ഇറങ്ങിയ ഒരേയൊരാളാണ് കാനഡക്കാരനായ ജോർജ് കുറിനിസ് . വെറും 17 മിനിട്ട് മാത്രം ഈ കുഴിയിലിറങ്ങാനായി 2 വർഷത്തോളം കുറിനിസ്
'Obesity meets its match'എന്നാണ് സയൻസ് ജേണലിലെ ആ ലേഖനത്തിന്റെ തലക്കെട്ട്. അമിത ശരീരഭാരം (obesity) കുറയ്ക്കാൻ സഹായിക്കുന്ന പുതിയൊരു വിഭാഗം മരുന്നുകൾ വികസിപ്പിച്ചതിനെയാണ് 2023-ലെ ഏറ്റവും നിർണ്ണായകവും ശക്തവുമായ ശാസ്ത്രനേട്ടമായി സയൻസ് ജേണൽ തെരഞ്ഞെടുത്തിരിക്കുന്നത് (breakthrough of the year 2023).
പോയവർഷം നരവംശശാസ്ത്രത്തിൽ പുതിയ അറിവുകൾ സമ്മാനിച്ചാണ് പോയത്.പല ഗവേഷണങ്ങളും കണ്ടെത്തലുകളും ഈ മേഖലയെക്കുറിച്ചുണ്ടായി. വിഖ്യാതമായ സയൻസ് ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ മനുഷ്യപൂർവികർ ഒരു ഘട്ടത്തിൽ പൂർണമായ വംശനാശത്തിന്റെ പടിവാതിൽക്കൽ എത്തിയെന്നു കണ്ടെത്തലുണ്ടായിരുന്നു. ഒരു ലക്ഷം
ഒരേ സമയം കുഞ്ഞിന്റെ ആദ്യത്തെ ഭക്ഷണവും, ആദ്യത്തെ ഔഷധവുമാകുന്ന അദ്ഭുതമാണ് അമ്മയുടെ മുലപ്പാൽ. പ്രകൃതിയുടെ വരദാനമായി അമ്മമാരുടെ ശരീരത്തിൽ സവിശേഷമായ രൂപകൽപ്പന ചെയ്യപ്പെടുന്ന, നമുക്ക് ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന വാക്സീൻ എന്നു വിശേഷിപ്പിക്കാവുന്ന ജീവാമൃതമാണ് മുലപ്പാൽ എന്ന് സംശയമില്ലാതെ പറയാം. ഒരു
അപൂർവമായ ഒരു ഘടനയോടെ വിദൂരഗ്രഹമായ യുറാനസിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നാസ. ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ്ബാണ് ഈ ചിത്രം പകർത്തിയത്. ഈ ഗ്രഹവുമായി ബന്ധപ്പെട്ടുള്ള നിരവധി വലയങ്ങൾ ചിത്രത്തിൽ ദൃശ്യമാണ്. എന്നാൽ ഏറ്റവും പ്രത്യേകതയുള്ളത് ഗ്രഹത്തിന്റെ ഉപരിതലത്തോട്
ഓര്‍മശക്തികൊണ്ട് അമ്പരപ്പിക്കുന്ന പല ജീവജാലങ്ങളുമുണ്ട്. അവരുടെ കൂട്ടത്തില്‍ ചിമ്പാന്‍സികള്‍ ഏറെ മുന്നിലാണ്. നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിനും അപ്പുറത്താണ് ചിമ്പാന്‍സികളുടെ ഓര്‍ത്തെടുക്കാനുള്ള കഴിവ്. 25 വര്‍ഷം മുമ്പു കണ്ടവരെ പോലും ചിമ്പാന്‍സികള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുവെന്നാണ് പുതിയ പഠനം
മനുഷ്യന് 200 വയസു വരെ ജീവിക്കാതിരിക്കുന്നതിന് പിന്നില്‍ ദിനോസറുകളാണെന്നു പറഞ്ഞാല്‍ അധികമാരും വിശ്വസിച്ചെന്നു വരില്ല. എന്നാല്‍ ഇനി അതും പരിഗണിക്കേണ്ടി വരും. കാരണം മനുഷ്യന് അടക്കമുള്ള സസ്തനികളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതിനു പിന്നില്‍ ദിനോസറുകളാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ബ്രിട്ടനിലെ
കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നാസയുടെ എന്‍ജിനീയര്‍മാര്‍ അക്ഷമരായി ഒരു പൂച്ചയുടെ വിഡിയോക്കായി കാത്തിരിക്കുകയാണ്. ഒടുവില്‍ പൂച്ചയുടെ എച്ച്.ഡി വിഡിയോ ഡൗണ്‍ലോഡു ചെയ്യുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. എന്താണ് ഈ വിഡിയോയുടെ പ്രത്യേകതയെന്നോ? ഏതാണ്ട് 18.6 ദശലക്ഷം മൈല്‍ അകലെ
സൗരയൂഥത്തിൽ 8 ഗ്രഹങ്ങളാണുള്ളത്. നേരത്തെ 9 എണ്ണമായി കൂട്ടിയിരുന്നെങ്കിലും പിന്നീട് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരം താഴ്ത്തിയതോടെയാണ് എട്ട് ഗ്രഹങ്ങളായത്.എന്നാൽ പരിചിതമായ ഈ ഗ്രഹങ്ങൾ കൂടാതെ, നമുക്ക് അജ്ഞാതമായ മറ്റൊരു ഗ്രഹം കൂടി സൗരയൂഥത്തിലുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. പ്ലാനറ്റ് 9 എന്നറിയപ്പെടുന്ന ഈ
സ്രാവുകള്‍ക്ക് ശ്വസിക്കുന്നതിനായി തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കണമെന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കും. വായ തുറന്നുകൊണ്ട് നീന്തുമ്പോള്‍ ചെകിളയിലൂടെ വെള്ളം കടന്നു പോവുമ്പോഴാണ് സ്രാവുകള്‍ക്കു വേണ്ട ഓക്സിജന്‍ ലഭിക്കുന്നത് എന്നതിനാലാണിത്. മീനുകളില്‍ ഭൂരിഭാഗവും വായ തുറക്കുകയും അടക്കുകയും ചെയ്താണ്
ചൈന മൂന്നാം തവണയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം വിക്ഷേപിച്ചതും അതേസമയം അമേരിക്കന്‍ റോബോട്ടിക് സ്പെയ്സ്ക്രാഫ്റ്റായ എക്സ്37ബിയുടെ വിക്ഷേപണം മാറ്റിവച്ചതുമാണ് ബഹിരാകാശ ഗവേഷകരെല്ലാം ആകാംക്ഷയോടെ കാണുന്ന ഒരു സംഭവം. ഡിസംബര്‍ 11ന് ആയിരുന്നു അമേരിക്കയ്ക്കു വേണ്ടി സ്പെയ്സ്എക്സ് എക്സ്37ബി
നാസ വിക്ഷേപിച്ച പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ 1000 ദിവസം പിന്നിട്ടു. അടുത്തകാലത്ത് നാസ വിക്ഷേപിച്ചതിൽ വൻവിജയമായ ഈ ദൗത്യം ജെസീറോ ക്രേറ്റർ മേഖലയിൽനിന്നും അനവധി സാംപിളുകൾ ശേഖരിച്ചിരുന്നു. ഈ സാംപിളുകൾ ഭൂമിയിലേക്കു തിരികെക്കൊണ്ടുവരാനും പദ്ധതിയുണ്ട്. ഭാവിയിൽ സാംപിൾ റിട്ടേൺ ലാൻഡർ എന്ന മറ്റൊരു ബഹിരാകാശ
വൈദ്യശാസ്ത്രവും ആരോഗ്യപരിപാലന രംഗവും ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്ന കാലമാണ് കോവിഡും അതിനു പിൻപുള്ള സമയവും. ആർഎൻഎ വാക്സീനുകളുടെ കാലമാണിതെന്നു പറയേണ്ടിവരും. അമേരിക്കയിലെ വമ്പൻ മരുന്നുകമ്പനിയായ ഫൈസർ ജർമനിയിലെ ബയോഎൻടെക്കുമായി ചേർന്നു വികസിപ്പിച്ചെടുത്ത ഫൈസർ ബയോഎൻടെക്ക് വാക്സീനും യുഎസിലെ തന്നെ
ചാണകത്തിൽ നിന്നു വേർതിരിച്ച ലിക്വിഡ് ബയോ മീഥെയ്ൻ (എൽബിഎം) എന്ന ഇന്ധനമുപയോഗിച്ചുള്ള റോക്കറ്റ് മാതൃകയുടെ പരീക്ഷണം ജപ്പാനിൽ വിജയം. ജപ്പാനിലെ ബഹിരാകാശ സ്റ്റാർട്ടപ്പായ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസാണ് പരീക്ഷണം നടത്തിയത്. സ്റ്റാറ്റിക് ഫയർ ടെസ്റ്റ് എന്ന പരീക്ഷണമാണ് നടത്തിയത്. റോക്കറ്റ് വിക്ഷേപിക്കാതെ
പരുന്ത് റാഞ്ചാനായി വരുമ്പോള്‍ എങ്ങനെയാവും എലികള്‍ പ്രതികരിക്കുക? അവയുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവും? ഇതുപോലുള്ള സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിനേക്കാള്‍ എളുപ്പം പരീക്ഷണശാലകളില്‍ വലിയ സ്ക്രീനുകളില്‍ ദൃശ്യങ്ങള്‍ വെക്കുന്നതായിരുന്നു. ഇപ്പോള്‍ അതിനേക്കാളും ഫലപ്രദമായ മറ്റൊരു
നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഗ്രഹമാണ് ബുധന്‍. സൂര്യനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ തന്നെ സാധ്യതകള്‍ ഏറെ കുറവെന്ന് കരുതിയിരുന്ന ബുധനിലും ജീവന് സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഭൂമിയിലെ ഉപ്പു ഗ്ലേസിയേഴ്സിന് സമാനമായവ ബുധനിലും കണ്ടെത്തിയിരുന്നു.
101 വര്‍ഷങ്ങൾ മുൻപാണ് ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ശവക്കല്ലറ കണ്ടെത്തിയത് തൊഴിലാളികൾക്ക് വെള്ളമെത്തിക്കുന്ന സംഘത്തിലെ ഒരു കുട്ടിയാണ് മണൽ കുഴിക്കുന്ന പണിക്കാരെ അനുകരിക്കാൻ ശ്രമിച്ചപ്പോൾ ആ പടിക്കെട്ടുകൾ കണ്ടെത്തുന്നതിലേക്കു നയിച്ചതെന്നും ചില കഥകൾ. അതെന്തായാലും ആ പടിക്കെട്ടുകളിലെ മണല്‍ നീക്കി
ഒരു തക്കാളി കഴിച്ചതിനു സംശയമുനയിലാകുക, അതും ബഹിരാകാശത്ത്. തമാശയാണെങ്കിലും ആ ബഹിരാകാശ തക്കാളിയുടെ ദുരൂഹ തിരോധാനം ഒടുവിൽ തെളിഞ്ഞു. നമ്മുടെ ഭൂമിയിൽ മാത്രമല്ല അങ്ങകലെ ബഹിരാകാശത്തും വിളവെടുപ്പും കൃഷിയുമെല്ലാം നടക്കുന്നുണ്ടെന്നു അറിയാമല്ലോ. അത്തരത്തിൽ കഴിഞ്ഞ മാർച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ
എന്നുമുണ്ടാകും സംരക്ഷണം എന്ന ഉറപ്പുപോലെയാണ് നമ്മുടെ ഇടതു കൈയ്യുടെ മുകൾഭാഗത്ത് ബിസിജി(BCG-Bacillus Calmette-Guerin) പ്രതിരോധ കുത്തിവയ്പെടുത്തതിന്റെ അടയാളം കാണപ്പെടുന്നത്. ഇപ്പോഴിതാ മുതിർന്നവരിൽ ബിസിജി വാക്സിനേഷൻ വീണ്ടും ചെയ്യുന്ന പരിപാടിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. മുതിർന്നവരിൽ ബിസിജി വീണ്ടും
ഊര്‍ജോത്പാദനത്തിന്റെ കാര്യത്തില്‍ ലോകം കാത്തിരുന്ന അക്ഷയപാത്രമായേക്കാം വിജയകരമായി ഇപ്പോൾ പ്രവര്ത്തിപ്പിച്ചിരിക്കുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാങ്കേതികവിദ്യ. പരിധിയില്ലാത്തതും, സുരക്ഷിതവും, വിലകുറവുള്ളതും, ശുചിത്വമുള്ളതുമായ ഊര്‍ജം ഉടന്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ മനുഷ്യരാശി കനത്ത
പ്രപഞ്ചത്തിൽ നക്ഷത്രങ്ങളുടെ അന്ത്യദശയിലാണ് സൂപ്പർനോവ വിസ്ഫോടനങ്ങൾ നടക്കുന്നത്. അപൂർവങ്ങളിൽ അപൂർവമാണ് ഈ വിസ്ഫോടനം. എന്നാൽ 1054 എഡിയിൽ നടന്ന ഇത്തരമൊരു വിസ്ഫോടനം ചൈനീസ് വാനനിരീക്ഷകർ നേരിൽ കാണുകയും രേഖപ്പെടുത്തുകയും ചെയ്തു. സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം അവശേഷിക്കുന്ന പൊടിപടലങ്ങളും മറ്റും
'ചന്ദ്രനെ എപ്പോഴാണ് തിരികെ വയ്ക്കുക ലൂക്ക്'- ലോകമെമ്പാടുമുള്ള കാണികളെ അതിശയിപ്പിക്കുന്ന യാത്രയ്ക്കിടയിൽ ഒരു കൊച്ചുകുട്ടിയാണ് ഈ ചോദ്യം ലൂക് ജെറം എന്ന കലാകാരനോടു ചോദിച്ചത്. കലയും ശാസ്ത്രവും അതിന്റെ ഏറ്റവും മനോഹാരിതയിൽ ഇഴചേർത്തു നിർമിച്ച കൂറ്റൻ ചാന്ദ്രമാതൃകയുടെ കലാപ്രദർശനമായ ‘മ്യൂസിയം ഓഫ് ദ് മൂൺ’
അൻപതു വർഷങ്ങൾക്കിപ്പുറം നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനൊരുങ്ങുന്ന നാസ പദ്ധതിയായ ആർട്ടിമിസിന്റെ മൂന്നാം ദൗത്യം പ്രതീക്ഷിച്ചതുപോലെ 2025 ഡിസംബറിൽ നടക്കില്ലെന്നു റിപ്പോർട്ട്. ഇത് 2027ൽ നടക്കാനാണു സാധ്യത. യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. പല
മനുഷ്യരുടെ എക്കാലത്തെയും മഹാവിസ്മയമായ ചാന്ദ്രഗോളത്തെ അടുത്തറിയാൻ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള അവസരമൊരുക്കുന്നു. ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം എന്ന ഇൻസ്റ്റലേഷൻ കലാകാരൻ സൃഷ്ടിച്ച ഭീമാകാരമായ ചാന്ദ്രമാതൃക ഡിസംബർ അഞ്ചിന് രാത്രി കനകക്കുന്നിൽ പ്രദർശിപ്പിക്കും. ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെകൂടി
മഞ്ഞുപാളികൾക്കിടയിൽപ്പെട്ടു സമയം പോലും മരവിച്ച ഒരു പ്രദേശം. കാനഡയിലെ നുനാവിറ്റിലെ കിവലിക് മേഖല. അവിടെ അംഗികുനി തടാകത്തിന്റെ തീരത്ത് കഠിനമായ ആർടിക് പരിസ്ഥിതിയോടു മല്ലിട്ടു, മത്സ്യബന്ധനം ഉപജീവനമാക്കിയ ഏകദേശം 25 പേര് മാത്രമുള്ള ഒരു ഗ്രാമം. ശീതകാല കാറ്റ് അലറിവിളിച്ച ഒരു വിചിത്ര രാത്രിക്കുശേഷം, ഈ
സൗരയൂഥത്തിന്റെ അധിപൻ സൂര്യനാണ്. ഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളുമായി അവയുടെ ബന്ധത്തെയുമൊക്കെ പഠിക്കാൻ നമ്മൾ ആദ്യം മാതൃകയാക്കുന്നതും സൂര്യനെത്തന്നെ. സൗരയൂഥത്തിനു പുറത്ത് പ്രപഞ്ചത്തിൽ വേറെയും നക്ഷത്ര-ഗ്രഹ സംവിധാനങ്ങളുണ്ട്. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒന്നിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ
എങ്ങും വസൂരി പടർന്നുപിടിച്ച കാലം.ഭാർഗ്ഗവനും ശിശുപാലനും വീടുകൾതോറും കയറിയിറങ്ങി കുത്തിവയ്ക്കുവാൻ ശ്രമിച്ചു.പക്ഷേ, എന്തു ഫലം! മയ്യഴിയുടെ മക്കളിൽ വലിയൊരു ഭാഗം കുഞ്ചക്കൻ്റെ സ്വഭാവക്കാരാണ്. അവർക്ക് ചാകുന്നതിനേക്കാൾ പേടിയാണ് കുത്തിവയ്ക്കുന്നത്. " ഞാൻ വസൂരി വന്നു ചത്തോളാമേ! എന്നെ
ഭൂമിക്ക് 100 പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥം പോലൊരു നക്ഷത്ര, ഗ്രഹ സംവിധാനത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. സൗരയൂഥത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളായ എക്സോപ്ലാനറ്റുകളെ (പുറംഗ്രഹങ്ങൾ) കണ്ടെത്താൻ സഹായിക്കുന്ന ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പ്രപഞ്ചത്തിലെ
ഭൂമിയിലെ ജൈവവൈവിധ്യത്തെ മാറ്റിമറിച്ച സംഭവമായിരുന്നു ദിനോസറുകളുടെ വംശനാശം. വൻ ഉരഗങ്ങളുടെ വാഴ്ചക്കാലത്തിന് ഇതോടെ അന്ത്യമായി. മനുഷ്യർ ഉൾപ്പെടുന്ന സസ്തനികൾ ഭൂമിയിലെ പ്രബല ജീവിവർഗമായി ഉയർന്നുവന്നത് ഈ വംശനാശത്തിനു ശേഷമാണ്.ഭൂമിയിൽ, മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഊക്കോടെ പതിച്ച ഒരു ഛിന്നഗ്രഹം സൃഷ്ടിച്ച
ഏറെക്കാലം ബഹിരാകാശത്ത് മനുഷ്യരാശിയുടെ വീടായിരുന്ന രാജ്യാന്തര ബഹിരാകാശ നിലയം 2031ൽ തിരിച്ചിറക്കുമെന്ന് ഇന്ത്യ സന്ദർശിച്ച നാസ മേധാവി ബിൽ നെൽസൺ പ്രഖ്യാപിച്ചു. പ്രവർത്തന യോഗ്യമല്ലാതാകുന്ന ഇത് പസിഫിക് സമുദ്രത്തിലെ ഒരു പ്രത്യേകമേഖലയിലാകും അന്ത്യവിശ്രമത്തിനായി ഇറങ്ങുക. പോയിന്റ് നെമോയെന്നാണ് ഈ
ചെകുത്താന്റെ കൊമ്പെന്ന് അറിയപ്പെടുന്ന, സവിശേഷ രൂപമുള്ള വാൽനക്ഷത്രത്തിന്റെ ചിത്രം പകർത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ. ലഡാക്കിലെ ഹിമാലയൻ ചന്ദ്ര ടെലിസ്കോപ് ഉപയോഗിച്ചാണ് ചിത്രം പകർത്തിയത്. 200 വർഷങ്ങൾക്ക് മുൻപാണ് ഈ വാൽനക്ഷത്രത്തിനെ ആദ്യമായി കണ്ടെത്തിയത്. എല്ലാ 71
'ഇഡിയറ്റ് രോഗലക്ഷണങ്ങൾ' ( IDIOT SYNDROME) എന്നാൽ മണ്ടത്തരത്തിന്റെ പ്രത്യേക ലക്ഷണങ്ങൾ എന്നോ മണ്ടത്തരം ഒരു രോഗമാണെന്നോ അർഥമില്ലായെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ. Internet Derived Information Obstructing Treatment എന്നതിന്റെ ചുരുക്കപ്പേരാണിത്. അതായത് രോഗത്തേയും രോഗലക്ഷണങ്ങളേയും ചികിത്സയേയും
സൗരയൂഥത്തിൽ നമുക്കു ഏറ്റവും കുറവ് അറിവുള്ള ഗ്രഹങ്ങളാണ് ഏറ്റവും വിദൂരതയിലുള്ള യുറാനസും നെപ്റ്റിയൂണും. മഞ്ഞുഭീമനായ യുറാനസിലേക്ക് ഇറങ്ങുന്നത് എങ്ങനെയിരിക്കും? എന്തൊക്കെ വെല്ലുവിളികളാണ് യുറാനസ് നമുക്കു വേണ്ടി കാത്തുവെച്ചിരിക്കുന്നത്? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ ലഭ്യമായ അറിവുകള്‍ക്കനുസരിച്ച് തേടുകയാണ്
ഭൂമി കുഴിച്ചു പോയി മറുഭാഗത്തെത്തുകയെന്നത് എല്ലാവര്ക്കും ഒരു ബാല്യകാല ഓര്‍മയായിരിക്കും. പിന്നീട് പ്രായോഗിക ബോധം വളര്‍ന്നതോടെ അത് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മള്. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ അതും സാധ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ ഇരിക്കുന്നിടം കുഴിച്ചു പോയാല്‍ ഭൂമിയില്‍ മറുപുറത്ത്
വീടിന്റെ പുറത്തു കാവലിരിക്കുന്ന നായയ്ക്ക് വീടിനുള്ളിൽ വിലസുന്ന പൂച്ചയോട് അസൂയ തോന്നുന്ന ഒരു കഥ പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്. പുതിയ കാലത്തു മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാത്രമല്ല, മനുഷ്യരും അരുമ മൃഗങ്ങളും തമ്മിലുള്ള വൈകാരിക ബന്ധങ്ങളും മന:ശാസ്ത്ര വീക്ഷണത്തിലൂടെ പഠനവിധേയമാക്കുന്നുണ്ട്. വിവാഹം
കഴിഞ്ഞവർഷം മാർച്ചിൽ ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ച ഒരു ദുരൂഹ റോക്കറ്റ് ചൈനയുടേതാണെന്നും അതിൽ വെളിപ്പെടുത്താത്ത ഏതോ അജ്ഞാത വസ്തുവുണ്ടെന്നും വാദമുയർത്തി ശാസ്ത്രജ്ഞർ. ഇത് പതിച്ച സ്ഥലത്ത് രണ്ട് വലിയ ഗർത്തം പ്രത്യക്ഷപ്പെട്ടെന്നും ശാസ്ത്രജ്ഞരുടെ പഠനം പറയുന്നു. പ്ലാനറ്ററി സയൻസ് ജേണൽ എന്ന
എപ്പോഴെങ്കിലും ആകാശം നിരീക്ഷിക്കുമ്പോൾ ചന്ദ്രനു ചുറ്റും( സൂര്യനെ ചുറ്റിയും ഉണ്ടാകാറുണ്ട്) ഒരു പ്രകാശവലയം കണ്ടിട്ടുണ്ടോ? എന്താണ് അങ്ങനെയെന്നും താൻ മാത്രമാണോ കാണുന്നതെന്നും പലരും അമ്പരപ്പെടാറുണ്ട്. എന്നാൽ അറിയാം അതു ഒരു ഒപ്റ്റിക്കൽ പ്രതിഭാസമാണ്. അന്തരീക്ഷത്തിലെ ഐസ് പരലുകളിൽ നിന്നുള്ള
ഇംഫാൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ആകാശത്ത് അജ്ഞാത വസ്തു കണ്ടത് കഴിഞ്ഞ ദിവസത്തെ വലിയ ശ്രദ്ധേയമായ വാർത്തയായിരുന്നു. റഫാൽ പോർവിമാനങ്ങൾ ഇതിനായി തിരച്ചിൽ നടത്തി. യാത്രാവിമാനങ്ങളുടെ ഷെഡ്യൂളിൽ പോലും മാറ്റങ്ങൾ വന്നു. ഈ വസ്തു എന്താണെന്നതിനെക്കുറിച്ച് പിന്നീട് വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ബുദ്ധിശക്തിയുള്ള അന്യഗ്രഹജീവികളുണ്ടോയെന്നത് ഗൂഢവാദക്കാരുടെ മാത്രമല്ല ശാസ്ത്ര സമൂഹത്തിന്റെയും അന്വേഷണവിഷയമാണ്. ബുദ്ധിശക്തിയുള്ള ഏലിയൻ സമൂഹങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ സെർച് ഫോർ എക്സ്ട്ര ടെറസ്ട്രിയൽ ഇന്റലിജൻസ് (സേറ്റി) എന്ന പേരിൽ അറിയപ്പെടുന്നു. റേഡിയോ സന്ദേശങ്ങൾ അയച്ചും ഭൂമിയിലേക്കു
ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ എങ്ങനെ മനുഷ്യനെ ബാധിക്കും? ഇന്നും മനുഷ്യന് അനുഭവിച്ചറിയാത്ത ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്ന റഷ്യന്‍ പരീക്ഷണമാണ് SIRIUS പ്രൊജക്ട്. ഒരു വര്‍ഷം നീളുന്ന പരീക്ഷണമാണ് ആറു റഷ്യക്കാര്‍ സിരിയസ് 23 എന്നതിലൂടെ നടത്തുന്നത്. മോസ്കോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ മെഡിക്കല്‍
സൗരയൂഥത്തിലെ ഒരു വിചിത്രഗ്രഹം കണ്ടെത്തിയിരിക്കുകയാണ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്. വാസ്പ് 107 ബി എന്നു പേരുള്ള ഈ ഗ്രഹത്തിന്റെ മേഘങ്ങൾ മണലുകളാൽ നിർമിതമാണ്. ഭൂമിയിൽ നിന്ന് 200 പ്രകാശവർഷം അകലെ വിർഗോ എന്ന താരാപഥത്തിലാണ് വാസ്പ് 107 ബി സ്ഥിതി ചെയ്യുന്നത്. വ്യാഴഗ്രഹത്തിന്റെ വലുപ്പമുള്ള ഈ
Results 1-100 of 2745