Download Manorama Online App
ലണ്ടന്‍ നഗരത്തിലെ അറിയപ്പെടുന്ന മലയാളികളില്‍ ഒന്നാമനായിരുന്നു കൊയിലാണ്ടി സ്വദേശിയായ ലണ്ടന്‍ ഉസ്മാന് ഹാജി. എഴുപതുകളില്‍ ലണ്ടനില്‍ എത്തിയ ഉസ്മാന്ക്ക ലണ്ടനിലെ പ്രസിദ്ധമായ ഹലാല്‍ ഹോട്ടലിന്റെ ഉടമയാണ്. മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹമാണ് ഇ.അഹമദും സി.എച്ചും ശിഹാബ്
വയലാർ രാമവർമ്മയുടെ "സർഗ്ഗസംഗീതം" എന്ന കവിതയിലെ "വാളല്ലെൻ സമരായുധം" എന്ന വാക്കുകൾ ഓർമ്മിപ്പിക്കുന്നതുപോലെ, വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ട്. അറിവ് പകരാനും, ചിന്തയെ ഉത്തേജിപ്പിക്കാനും, മനസ്സിനെ വിശാലമാക്കാനും വാക്കുകൾക്ക് കഴിയും.
‘‘പശിയടങ്ങാതെ എരിയുന്ന വയറിൽ തീയാളുമ്പോൾ കാഴ്ചകൾക്ക് അത്രമേൽ നിറപ്പകിട്ടാകുന്നതെങ്ങനെ ?"
ഇന്നലെ കൊച്ചുമോള് ചോദിച്ചു അപ്പച്ചാ, ഉറുമ്പിന്റെ അപ്പന്റെ പേരെന്താണ്. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുസൃതി ചോദ്യമാണെന്ന് അറിയുകയും ചെയ്യാം. അവസാനം തോറ്റു പിൻവാങ്ങി. അപ്പച്ചൻ തോറ്റേ ഞാൻ ജയിച്ചേ എന്ന ഭാവത്തിൽ അവൾ പറഞ്ഞു, ഉറുമ്പിന്റെ അപ്പൻ 'ആന്റപ്പൻ'. അപ്പോഴാണ് പണ്ട് വായിച്ച ഒരു കഥ
നീണ്ട വയൽ വരമ്പിലൂടെയുള്ള അലസമായ നടത്തത്തിൽ അകലെ താഴ് വരകളിൽ ഇരുൾ പയ്യെ പയ്യെ കടന്നു വരുന്നതും കുടിലുകളിൽ വിളക്കുകൾ എരിയാൻ തുടങ്ങുന്നതും ശ്രദ്ദയിൽ പെട്ടപ്പോൾ നടത്തം അൽപ്പം വേഗത്തിലാക്കി. മുന്നിൽ നീണ്ടു കിടക്കുന്ന വയൽ വരമ്പാണ്. അതിനു സമാന്തരമായി ഒഴുകുന്ന പുഴക്കു കുറുകെയുള്ള തൂക്കുപാലം കടന്നു വേണം
40 കൊല്ലം മുമ്പ് ഞാന്‍ അമേരിക്കയില്‍ വന്ന സമയം... കഷ്ടപ്പാടിന്റെ കാലം....കാറിൽ മദാമ്മയുടെ മടിയില്‍ ഇരുന്ന് സുഖയാത്ര ചെയ്യുന്ന നായകളെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്..... ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അമേരിക്കയില്‍ ഒരു നായ ആയി ജനിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. നായക്ക് നല്ല സുഖം ആണ്... പക്ഷേ ലോക്ഡൗൺ.
ആഗോള ക്രൈസ്തവ ജനത 50 ദിവസത്തെ വലിയ നോമ്പാചരണം ആഘോഷമായി അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. ഭയഭക്തിയോടും, വൃതാനുഷ്ഠാനങ്ങളോടും ആരംഭിച്ച നോമ്പ്
മൈക്കെല്‍ ചാന്ഡ്ലര് ലണ്ടനിലെ കാക്കത്തമ്പുരാനാണിപ്പോള്‍. അങ്ങനെയൊരു വാക്കുണ്ടോ എന്ന സന്ദേഹത്തിനു മുമ്പില്‍ ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറയുകയാണ്: ഇല്ല. അതൊരു പുതിയ വാക്കാണ്. Ravenmaster എന്ന പദത്തിന് പകരമായി ഞാന്‍ ഇടുന്ന പേരാണത്. കാക്കത്തമ്പുരാട്ടികള്ക്കാണെങ്കില് ഇതുവരെ പുല്ലിംഗവെല്ലുവിളി
ഈസ്റ്റര്‍... സ്നേഹത്തിന്റെ പ്രതീക്ഷയുടെയും സന്ദേശമാണ്. ആധുനികലോകത്ത് മനുഷ്യന് സ്വയം ദ്വീപുകളായി മാറുമ്പോള്‍ നമുക്കൊരുമിക്കാം എന്ന ആഹ്വാനമാണ് അത് വിളംബരം ചെയ്യുന്നത്. ഈ കഴിഞ്ഞു പോയ നോമ്പുകാലം ആചരിച്ച ഓരോ മനുഷ്യനും നൽകുന്ന സന്ദേശം എന്താണ് ?. കേവലം ആഹാരം വെടിയുന്നതുകൊണ്ട് എന്താണ് നമ്മെ ക്രിസ്തു
കുട്ടിയും കോലും കളിച്ചു നടന്നതിൻ ഓർമ്മകൾ പേറിടും ബാല്യകാലം അക്കാലമാണെന്റെ ജീവിതപാതയിൽ മധുര മനോഹരമായ കാലം. തോടും, തൊടികളും, പാടങ്ങളും താണ്ടി ചാടി തിമിർത്തു നടന്നൊരു ബാല്യ കാലം. അക്കാലം ഇന്നെന്റെ ഓർമ്മതൻ ചെപ്പിൽ മായാതെ മാറാല മൂടി കിടക്കും കാലം. തെങ്ങോല കൊണ്ടൊരു ഓലപ്പന്തുണ്ടാക്കി ഏട്ടന്റെ പുറം
മഗരിബ് നിസ്കാരം കഴിഞ്ഞ് ഇശായോടെ അടുത്തായാണ് യുഎഇയിലെ നോമ്പിന്റെ സ്ഥിരീകരണം വരാറുള്ളത് അതിന് കാരണം സൗദി അറേബ്യയും യുഎഇയും സംയുക്തമായാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കാറുള്ളത്. യുഎഇയിൽ ഈ വർഷത്തെ നോമ്പിന് മറ്റൊരു പ്രത്യേകതയുണ്ട് മഴപെയ്തു തണുപ്പിച്ചാണ് നോമ്പിന്റെ ആരംഭം. ഈ വർഷത്തെ റമസാൻ മുഴുവനും
ഡാലസ് ∙ അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പ്രസിദ്ധനായ രാജൂ തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ
പ്രവാസ മലയാളികളുടെ ഉത്സവദിനമായിരുന്നു ഇന്ന്. സാംസ്കാരിക കാര്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ വിവിധ പഠന കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളെ അധ്യാപകരും രക്ഷാകർത്താക്കളും മധുരം നല്കി സ്വീകരിച്ചു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി
ഗസൽ ഗാന ശാഖയെ ജനകീയമാക്കിയ പ്രശസ്ത ഗായകൻ പങ്കജ് ഉധാസ് വിട പറയുമ്പോളും ജനഹൃദയങ്ങളിൽ നിന്ന് അദ്ദേഹം ആലപിച്ച ഗാനങ്ങൾ മായുന്നില്ല.
എരിഞ്ഞടങ്ങുംവരെ നീറണമെന്ന നോവിൻ പേരോ ക്ഷമ! അതോ ജീവിതലാഭത്തിന്നടിസ്ഥാനമോ? പെണ്ണാണടങ്ങണമൊതുങ്ങണം എന്തു കേട്ടാലുമെന്തു കണ്ടാലും കൂപ്പണം കൈയെങ്ങും, കഷ്ടം! പൊളിച്ചെഴുതണം പൊളി മാത്രമാമീ ശൂന്യചിന്തകൾ വരുത്തണം വേണ്ട തിരുത്തുകൾ ഞാനില്ല, ഭൂമിയോളം താഴാൻ ചങ്ങലക്കുള്ളിലമരാൻ ആർക്കും ബന്ദിയാകാമെന്നു പ്രതിജ്ഞ
ഇന്ത്യയിലെ മറ്റ് ഭാഷകളിൽ ഉണ്ടാകാത്ത വിധം പരീക്ഷണ സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നത് എന്ത് കൊണ്ട്? പതിറ്റാണ്ടുകൾ വേണ്ടി വരുന്ന മാറ്റമാണ് കോവിഡ് എന്ന മഹാമാരി ഏതാനും മാസങ്ങൾ കൊണ്ട് ലോക സിനിമയിൽ വരുത്തിയത്. ലോകത്തെല്ലായിടത്തുമുള്ള സിനിമ ആസ്വാദകർ ഓ.ടി .ടി പ്ലാറ്റ്ഫോമുക കളിലൂടെ തങ്ങളുടെ വീടിന്റെ
ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധന മുറകളുമായി പ്രണയ ഗോദയിലെത്തുന്ന കാമുകി കാമുകന്മാര്ക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നല്‍കുന്നത്. വിവാഹിതരായോ അവിവാഹിതരായോ കഴിയുന്ന കാമുകി കാമുകന്മാര്ക്കും
ഹേ! ശ്യാമപ്രഭാവമേ മോഹപ്രദീപമേ ദാഹാർത്തധാത്രിക്കു നീർധാര തീർക്കും ഘനസാന്ദ്രമഹാജീവതേജ:പ്രവാഹമേ മനമാർദ്രമുറയുന്നു നിൻ ദർശനത്തിൽ.... ആകാശം നിന്നെത്തേവി ആഹ്ളാദത്തൂമഴ തൂവുന്നു അലകടലിന്നാഴത്തിൽ നിൻ അഴകിൻ ചുരുളുകൾ നിവരുന്നു അമ്പിളിവെട്ടം പൊഴിയും
റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യക്രൈസ്തവര്‍ ആകെപ്പാടെ കണ്‍ഫ്യൂഷനിലാണിപ്പോള്‍. അടുത്ത ബുധനാഴ്ച് (ഫെബ്രുവരി 14) വാലന്റൈന്‍സ് ദിനം അടിച്ചുപൊളിച്ചാഘോഷിക്കണോ അതോ, അനുതാപത്തിന്റെ ചാരം നെറ്റിയില്‍ കുരിശാകൃതിയില്‍ ചാര്‍ത്തി വിഭൂതിബുധന് ഉപവാസത്തോടെ ഭക്തിപൂര്‍വം ആചരിക്കണോ? റൊമാ ന്റിക് ഹോളിഡേ
റെഡ്ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക റിപ്പബ്ലിക്ക് ദിനം വീണ്ടും ആഗതമായ് ഭരണഘടന നിർമ്മിച്ചു ഭാരതം റിപ്പബ്ലിക്കായ നൽ സുദിനം ഭാരതത്തിൻ ഭാവി ഭാസുരമാക്കുവാൻ യഗ്നിച്ചനേകം നേതാക്കന്മാർ യവനികക്കുള്ളിൽ മറഞ്ഞവർ എങ്കിലും അവരെ സ്മരിക്കണം ഈദിനത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായ് മനുഷ്യ നന്മക്കൂന്നൽ
∙ബസ് ഒരു മതേതരത്വ രാജ്യമാണ് ബസ് ഒരു മതേതരത്വ, ജനാധിപത്യ രാജ്യമാണ് യാത്രികരെല്ലാം പൗരന്മാർ അവിടെ ഇരിക്കുന്നവരിരുന്നും, നിൽക്കുന്നവർ നിന്നും ജീവിച്ചു മരിക്കുന്നു ഭരണകർത്താക്കളോ, നിയമങ്ങളോ ഒരിടപെടലും നടത്തുന്നില്ല! ഞങ്ങളും നികുതി നൽകുന്നില്ലേ? എന്ന ചോദ്യം ആരും
ഈശ്വരമംഗലത്തെ തറവാടു വീടിൻ്റെ തെക്കെ കോലായക്ക് ചാരെ ആകാശംമുട്ടെ വളർന്നു നിൽക്കുന്ന ഒരു ഞാവൽ മരമുണ്ട്. കിളികളുപേക്ഷിച്ചതും അണ്ണാൻ ചപ്പിയതും ആരുടെയും കണ്ണിൽ പെടാതെ ഉണങ്ങിയ ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്നതുമായ ഞാവൽ പഴം പെറുക്കിയെടുക്കാൻ അയൽപകത്തെ കുട്ടികളോടൊപ്പം ഞാനും അനുജത്തിയും കൂടും. മിക്കതിലും ചെളി
സ്ത്രീധനത്തെക്കുറിച്ചും സ്ത്രീ പീഡനത്തെക്കുറിച്ചുമൊക്കെ ഒരു പാട് പേർ എഴുതിയും നമ്മൾ വായിച്ചും ക്ഷീണിച്ചു. എനിക്ക് പറയാനുള്ളത് അതിന്റെ മറ്റൊരു ഭാഗമാണ്. നിങ്ങളിന്നു കാണുന്ന, വായിക്കുന്ന, അറിയുന്ന മുഹ്സിന യെക്കുറിച്ച്, അതായത് എന്നെക്കുറിച്ച് തന്നെ, അതിലുപരി ഞാൻ ദുആ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്ന എന്റെ കുടുംബത്തെക്കുറിച്ച്....
രാജ രാജ, ദേവ രാജ, യേശു ദേവൻ രാജ രാജ, ദേവ രാജ, യേശു ദേവ രാജനി ദേവലോകം വിട്ടിറങ്ങി മന്നിടത്തിൽ ജാതനായ് (2) ലാലാലലാ ലാലാലലാ ലാലാല ലലലാ കീറ്റു ശീലയിൽ പൊതിഞ്ഞ പൈതലേ വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം കന്യ മേരിയിൽ പിറന്ന സൂനുവേ വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം (2) ലാലാലലാ ലാലാലലാ ലാലാല
ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിൻ..കേദാരമാം..വാർത്ത കണ്ണിനു കർപ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തിൽ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ
പൊങ്ങി ചിതറി നീന്തുന്ന ഒരു ചുവന്ന മേഘത്തുണ്ട്. അതിന്റെ മറവിലൂടെ ഒളിഞ്ഞു നോക്കുന്ന ചന്ദ്രന്. താഴെ തണുത്തുറഞ്ഞ ഭൂമി. ഭൂമിയിലെ ഒരു താഴ്വാരം ക്രിസ്മസ്സിനു വേണ്ടി ഒരുങ്ങി നില്ക്കുന്നു. അലങ്കരിക്കപ്പെട്ടിരിക്കുന്ന ക്രിസ്മസ് ട്രീകള്ക്കിടയിലൂടെ നേര്‍ത്ത മഞ്ഞിന് കണങ്ങള്‍ പഞ്ഞിനൂലു പോലെ
ജീവിച്ചിരിക്കുന്ന ഒരാൾക്കുവേണ്ടി പങ്കുവെക്കപ്പെടുന്ന സമയം പോലെ തന്നെയാണ് മരിച്ച ഒരാൾ എങ്ങനെ ഓർമ്മിക്കപ്പെടുന്നുവെന്നതും. അഞ്ചു ആറു വർഷങ്ങൾക്കു മുന്നെ ഒരു സന്ധ്യസമയം കടന്നു വന്ന നേരത്തു ഡ്രൈവ് ചെയ്തു… സന്ധ്യ ഒതുങ്ങി നിന്നു കൊടുത്തു, രാത്രിക്കു പുണരാനായി… മതീന ഖലീഫാ റോഡിന്റെ എതിർവശത്തായി പഴേ ഒരു
'എന്റെ മിലനെ......' അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ച സ്നേഹാര്‍ദ്രമായ ആ വിളി അവിചാരിതമായി കാതില്‍ ഇമ്പമിട്ടു. അഞ്ചു വര്‍ഷങ്ങള്‍.. ഇത്രയും ഹൃദ്യമായി, സ്നേഹാര്‍ദ്രമായി പിന്നീട് ആരും അങ്ങനെ വിളിച്ചിട്ടില്ല. നിരുപാധികമായ സ്നേഹം. അതെനിക്ക് ലഭിച്ചത് ആ വിളിക്കു പിന്നിലെ തെളിമയില്‍
എൻ കൺകളിൽ പ്രകാശിച്ച വെളിച്ചം ഞാനറിയാതെ എന്നിൽ പടർന്നൊരു വെളിച്ചം ഞാൻ നിന്നെയും നീ എന്നെയും കണ്ടൊരു വെളിച്ചം നമ്മളൊന്നായി കണ്ട വെളിച്ചം, നമ്മളെന്ന പ്രണയമാം വെളിച്ചം എൻ കാതുകളിൽ കേട്ടൊരു സ്വരം ഞാനറിയാതെ എന്നിൽ പതിഞ്ഞൊരു സ്വരം ഞാൻ നിന്നെയും നീ എന്നെയും കേട്ടൊരു സ്വരം നമ്മളൊന്നായി കേട്ട സ്വരം,
ആഴ്ചപ്പതിപ്പുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച, പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ട പതിനൊന്നു കഥകളുടെ സമാഹാരമാണ് അമ്മിണിപ്പിലാവ്. ജീവിതത്തിന്റെ നേരും നോവും നിറച്ചെഴുതിയ കഥകൾ, കഥാപാത്രങ്ങൾ ഒന്നും അവയുടെ ആത്മാവിൽ നിന്ന് നമുക്കത്ര വേഗം വിടുതൽ നൽകില്ല. ആദ്യകഥയായ "ആനിയുടെ ജീവിതത്തിലെ ചില
വെള്ളിയാഴ്ച മദ്ധ്യാഹ്നം മൂന്നുമണിക്ക് നാടകം അവതരിപ്പിക്കണം, നാട്ടിൽനിന്നും, അമേരിക്ക, കാനഡ മുതലായ സ്ഥലങ്ങളിൽ നിന്നും വളരെ അധികം കലാപരിപാടികൾ അവതരിപ്പിക്കാനുള്ളതുകൊണ്ട് സമയ ക്ലിപ്തത കർശനമായും പാലിക്കണം. അനുവദിച്ചിരിക്കുന്ന സമയത്ത് നാടകം നടത്താൻ സാധിച്ചില്ല എങ്കിൽ മറ്റൊരു സമയവും അനുവദിക്കുകയില്ല.
നന്ദി എങ്ങനെ എപ്പോൾ ചൊല്ലേണ്ടുന്നറിയില്ല നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ ഈരേഴു ലോക സർവ്വചരാചരങ്ങളും.. സൃഷ്ടി സ്ഥിതി സംരക്ഷക മൂർത്തീ ഭവാനും സർവ്വലോക മാനവ ഹൃദയാന്തരാളങ്ങളിൽ നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാ മലരുകൾ എന്നും എന്നെന്നും അംഗുലി കൂപ്പിയർപ്പിക്കട്ടെ സർവ്വജ്ഞാനം ഈശ്വര പാദാര
വാദപ്രതിവാദങ്ങൾ ഞങ്ങൾ തൻ വിശ്വാസങ്ങളെല്ലാം നിങ്ങൾക്കു അന്ധവിശ്വാസങ്ങൾ നിങ്ങൾ തൻ വിശ്വാസങ്ങളെല്ലാം ഞങ്ങൾക്ക് അന്ധവിശ്വാസങ്ങൾ ഞങ്ങൾ തൻ ആചാരങ്ങളെല്ലാം നിങ്ങൾക്ക് അനാചാര ദുരാചാരങ്ങൾ നിങ്ങൾ തൻ ആചാരങ്ങളെല്ലാം ഞങ്ങൾക്ക് അനാചാര ദുരാചാരങ്ങൾ ഞങ്ങൾ തൻ ദൈവങ്ങളോട് നിങ്ങൾക്ക് വെറുപ്പാണ് പുച്ഛമാണ് നിങ്ങൾ തൻ
കടൽ കടന്നു വന്നവരാരും കഥകളൊന്നും പറഞ്ഞിരുന്നില്ല... പൂശിയ അത്തറിന് പിന്നിലെ പൂഴ്ത്തിയ വിയർപ്പു ഗന്ധങ്ങൾ.... ഗഗന സഞ്ചാര ഗമയിലെത്തും ഗതിപിടിക്കാതെത്ര നൊമ്പരങ്ങൾ... അസ്തമിക്കുന്ന യവ്വനം മറക്കുന്നവരുടെ അഷ്ടിക്ക് വക തേടുന്ന ചിറകടികൾ.... കിട്ടുന്നതൊക്കെയും
ചുടു ചോരകൾ ചിന്നിച്ചിതറും രണാങ്കണത്തിൽ ഉയർന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാൽ തീപിടിച്ച് തകർന്നടിയും കോട്ടകൾ കൊത്തളങ്ങൾ ദേഹം ചിന്നിച്ചിതറി കഷണം കഷണമായി വേർപെട്ട മാനവർ തല തകർന്ന, കൈകളും വേർപെട്ടു ചുടു ചോരയിൽ പിടഞ്ഞു സ്പന്ദിക്കുന്ന മനുഷ്യ മാംസ പിണ്ഡങ്ങൾ പാതി ജീവനുമായി പിടയുന്ന
കുഞ്ഞന്തിമലരിപ്പൂവേ കുളിർ പെയ്യുന്നോരന്തിയിൽ ആരെധ്യാനിച്ചു നിൽപ്പുനീ- യാരാമത്തിന്റെ മൂലയിൽ ? സ്കൂളിൽ പഠിക്കുമ്പോൾ അന്നത്തെ ബാലരമ എന്ന കുട്ടികളുടെമാസികയിൽ വായിച്ചത് ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു. അത് ഒരുഓണപ്പതിപ്പായിരുന്നു എന്നാണ് ഓർമ്മ. കവിതയുടെ ശക്തി, കവിയുടെ അർത്ഥവത്തായ വരികൾ
"മാഷ് എന്താണ് രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കാത്തത്?" വീൽച്ചെയറിൽ നിന്നും എന്നെ പിടിച്ചുയർത്തുവാൻ ശ്രമിക്കുമ്പോൾ ഹേമ ചോദിച്ചു. "വിശപ്പ് തീരയില്ല..." അമിതവണവും തൊണ്ണൂറ് കിലോ ഭാരവുമുള്ള എന്നെ അവൾ വീലചെയറിൽ നിന്നും എഴുനേൽപ്പിക്കുവാൻ പാടുപെടുന്നത് കണ്ടപ്പോൾ എനിക്ക് സഹതാപം
തോരാ മഴയത്തു ഞാൻ ചെറു സഞ്ചി തൂക്കി എൻ കലാലയ വീഥി യിലേക്കടുക്കവേ..... വയലും കടന്ന് പുഴയും കടന്ന് മണ്ണിന്റെ സൗരഭ്യം പരക്കുമീ.... സുന്ദര നിമിഷത്തിൽ ചെറുമീനുകൾ തുള്ളി ചാടുന്നതു കാണാൻ എന്തു ഭംഗി.... അതിനേക്കാൾ ഉപരി.. എൻ കലാലയമോ കാണാൻ അതി സുന്ദരം ആകാശ വീജിയിൽ നിന്നടർന്നു വീഴുന്ന
നമ്മിൽ പലരും കേട്ടിട്ടുള്ള ഒരു കഥ ഓർമ്മയിൽ വന്നത് നിങ്ങളുമായി പങ്ക് വെക്കാമെന്ന് കരുതുന്നു. പ്രശസ്തനായ ഒരു തത്വജ്ഞാനി (പേര് ഓർക്കുന്നില്ല) ഒരു ദിവസം വീടിന്റെ മുറ്റത്തെ മണൽ പരപ്പിൽ എന്തോ കാര്യമായി തിരയുന്നത് കണ്ട് അനുയായികൾ അദ്ദേഹത്തോട് ചോദിച്ചുവത്രേ, എന്താണ് താങ്കൾ ഇത്ര ഗൗരവത്തിൽ തിരഞ്ഞ് കൊണ്ടിരിക്കുന്നത്. നഷ്ടപ്പെട്ട് പോയ ഒരു സൂചിയാണ് തിരയുന്നത് എന്ന് മറുപടി പറഞ്ഞ മാത്രയിൽ പലരും അദ്ദേഹത്തോടെപ്പം തിരച്ചിൽ തുടങ്ങി. അൽപനേരത്തെ തിരച്ചിലിന് ശേഷം കൂട്ടത്തിൽ ഒരാൾ ചോദിച്ചു, അല്ല മഹാനവർകളെ സൂചി ഈ മണലിൽ തന്നെയാണ് നഷ്ടപ്പെട്ടതെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ?. മറുപടിയായി അദ്ദേഹം പറഞ്ഞു, സൂചി വീട്ടിൽ വെച്ചാണ് നഷ്ടപ്പെട്ടത്.
അവധിക്കു നാട്ടിൽ ചെന്നപ്പോളാണ് രത്നമ്മ ചേച്ചി അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയെന്ന് ഞാൻ അറിഞ്ഞത്. ഗോപിച്ചേട്ടൻ മരിച്ചപ്പോൾ ചേച്ചിയെ മൂത്തമകൻ അമേരിക്കക്ക് കൊണ്ടുപോയി.... "നല്ല മനുഷ്യനായിരുന്നു ഗോപിച്ചേട്ടൻ... പറഞ്ഞിട്ടെന്താ കാര്യം? അവൾ ഒരു സ്വസ്ഥത കൊടുത്തിട്ടുണ്ടോ?അങ്ങേര് മരിച്ചപ്പോൾ
ഈ കഥക്കു പേരിടേണ്ടത് “എൻറെ ജനനമെന്നോ” “ഞാൻ ജനിച്ച വഴിയെന്നോ” മറ്റോആണ്. അസാധ്യമായ ഒരു ജനനം സാധ്യമാക്കിയത്തിന്റെ പാവനസ്മരണയ്ക്ക് കുത്തും കോമയും എന്ന തലകെട്ടുതന്നെ കൊടുക്കുന്നു. വന്നവഴി മറക്കരുത്. ഇന്നത്തെ രീതിയിൽ body shaming-ന് കേസു കൊടുക്കില്ലായെന്നു പ്രതീക്ഷിച്ചുകൊണ്ട് കഥ തുടങ്ങാം. കുത്തും
ഞാൻ അവളെ കാണാൻ പോവുകയാണ് ഇന്ന് ജനുവരി 6 , 2012 , സമയം ഏകദേശം 5 മണിയോടടുക്കുന്നു അപ്പോളാണ് ഞാൻ അബുദാബിയിൽ നിന്നും കൊച്ചി എയർപോർട്ടിൽ എത്തി ചേരുന്നത്. എയർപോർട്ടിൽ നിന്നും എന്നെ പിക് ചെയ്യാനായി എന്റെ സുഹൃത്തു വന്നിട്ടുണ്ടായിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനമാണ്………. വരവിന്റെ ലക്ഷ്യം ഒന്ന് മാത്രം പെണ്ണ്
"പാവം അവൾ കഷ്ടപ്പെട്ടാണ് ആ കുടുംബം പോറ്റിയത് " "അവന് വല്ല ഉത്തതരവാദിത്വവും ഉണ്ടോ? കള്ള് കുടിച്ചാൽ പോരെ.." "നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു മോളെ. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആ പെൺകുട്ടിയെയും കൊന്ന് ആത്മഹത്യ ചെയ്യുമായിരുന്നു... " എന്നോട് ആളുകൾ നേരിട്ടും
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമിയെപ്പറ്റി കേട്ടറിഞ്ഞിട്ടുണ്ടോ ? ഒബാമയുടെ നേതൃത്വം രാജ്യത്തെ മെച്ചപ്പെടുത്തിയെന്ന്
മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ ആഘോഷമാണ് ഓണം . സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളും മത മൈത്രിയെയും ഊട്ടിഉറപ്പിക്കാൻ മലയാളികൾ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്കൊപ്പം ഇതര സംസ്ഥാനക്കാരും മറ്റു രാജ്യക്കാരും ഓണാഘോഷങ്ങളിൽ നല്ല രീതിയിൽ പങ്കുചേരാറുണ്ട്. ഓണകാലമാവുമ്പോൾ പ്രവാസലോകവും ഒരു കൊച്ചു കേരളമായി മാറുന്നത് കാണാൻ സാധിക്കും . ഷോപ്പിങ് മാളുകളിലും ഓഫീസുകളിലും വീടുകളിലും മറ്റു പ്രവാസ സംഘടനകളും ഓണം വളരെ കെങ്കേമമായി ആഘോഷിക്കാറുണ്ട്.
വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തായിരുന്നു പൊതുശ്മശാനം, നഗരത്തിലെ പിന്നാമ്പുറത്ത് ദ്രവിച്ച തീരാറായ ചുറ്റു മതിനുള്ളിൽ കാട്ടുവള്ളികൾ പടർന്നുകിടക്കുന്ന ചെടി പടർപ്പിനുള്ളിൽ ഇടിഞ്ഞുവീഴാറായ ഓടിട്ട ഇരുനില മാളിക വീടും കാണാമായിരുന്നു, നാട്ടുകാരും വഴിപോക്കരും എത്തിനോക്കാൻ പോലും പേടിക്കുന്ന
രാവിലെ എണീറ്റ് കവറോളും വലിച്ചു കേറ്റി, ബ്രേക്ഫാസ്റ്റുമെടുത്ത് ബസിലേക്ക് ഓടിക്കയറും. കിട്ടിയ സീറ്റിലേക്ക് വീണ് ഉറക്കത്തെ വീണ്ടും പൊടി തട്ടിയെടുക്കാൻ ശ്രമിക്കും. അപ്പോഴേക്കും ഉറക്കം അതിന്റെ വഴിക്ക് പോയിക്കാണും. ആ ബസ്സ് എന്നെയും കൊണ്ട് എന്റെ നാടിന്റെ ഓർമകളിലേക്ക് പായും: പുള്ള് പാടത്തു വിരിഞ്ഞു
എല്ലാവരും അംഗീകരിക്കുന്ന യാഥാർഥ്യമാണ് മരണം. അതിനെ അഭിമുഖീകരിക്കുകയെന്നല്ലാതെ ഒഴിഞ്ഞു മാറുകയെന്നത് മനുഷ്യരാൽ അസാധ്യം. ധനവാനും ദരിദ്രനും, പണ്ഡിതനും പാമരനും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിലസിക്കുന്ന നാമെല്ലാവരും ഇന്നല്ലെങ്കിൽ നാളെ ശ്മശാന ഭൂമിയിൽ ആറടി മണ്ണിൽ താത്കാലിക നിദ്രയിൽ
കന്മഷമില്ലാത്ത കാരുണ്യദീപമായി കണ്ണീരിലലിയും ചിത്തവുമായ് മാനവ ലക്ഷങ്ങള്‍തന്‍ കണ്ണീരൊപ്പിയ രാഷ്ട്രികന്‍, ശത്രുവേം നെഞ്ചേറ്റി സ്നേഹിച്ച ദൈവരൂപന്‍ മാനുഷരില്‍ പ്രഭാപൂരം ചേര്‍ത്ത മാനവികന് പൊട്ടിക്കരഞ്ഞുകൊണ്‍ടായിരമായിരങ്ങള്‍ നിദ്രാവിഹീനരായ് യാത്രാമൊഴി യര്‍പ്പിച്ചും ദൈവദൂതനാം സ്നേഹഗാഥയെ
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ ജനനായകന് ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നു. ആദരാജ്ഞലികളും അനുശോചനങ്ങളും അവസാനിച്ചു തുടങ്ങി. ഇനി ആ മനുഷ്യനും മറവിയുടെ ആഴങ്ങളിലേക്ക് വീണുതുടങ്ങും. ഇത്രയധികം കരുണയുള്ളൊരു മനുഷ്യനെക്കുറിച്ച് ഞാന്‍ വേറെ
മരണം വെറുമൊരു നാൾ ഓർക്കുക മർത്യാ നീ. കൂടെപ്പോരും നിൻ ജീവിത ചെയ്തികളും .ഇവൻറ് മാനേജ്മെന്റ് കമ്പനിക്കാരുടെ സൗണ്ട് സിസ്റ്റം ഉറക്കെ പാടി. മത്തായിച്ചന്റെ ഇരുപത്തൊന്നു ഗ്രാം ഭാരമുള്ള ആത്മാവ് സീലിങ് ഫാനിന്റെ ലീഫിൽ അലസമായി ഇരുന്നു കൊണ്ട് നേരെ താഴെ മൊബൈൽ മോർച്ചറിയിൽ നീണ്ടു നിവർന്നു കിടക്കുന്ന സ്വന്തം
2021-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാരം ലഭിച്ച കൃതിയാണ് മോബിൻ മോഹൻറെ 'ജക്കരന്ത' എന്ന നോവൽ.താൻ കാണുകയും അനുഭവിക്കുകയും ചെയ്യാത്ത ഭൂമികയിലേക്ക് ഭാവനയുടെ ചിറകുമായി ചെന്ന് എഴുതി, വായനക്കാരനെ അത് കൺമുന്നിൽ കാണുന്നൊരു വർണചിത്രം കണക്കെ അവതരിപ്പിക്കുക എന്നത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ചെറിയ
എഴുതാൻ മറന്ന കഥയിലെ ഏഴഴകിയാണവൾ എണ്ണക്കറുപ്പിനാൽ ചാലിച്ച ചിത്രഭൂമിക. എത്ര രാത്രികളിലെന്നിൽ വന്നവൾ ഏഴരവെളുപ്പിനുയെൻ കിനാവുംകൊണ്ട് കടന്നവൾ. കൈത്തറി മുണ്ടിൽ കാമിനിയായിക്കണ്ടവളെ കാമം ജ്വലിക്കുന്ന കണ്ണിനാൽ കാത്തിരുന്നൂ ഞാൻ. കാതങ്ങൾ താണ്ടിടാനെൻ കണ്ണകി നിനക്കായി കാത്തിരിക്കാം
മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നു തന്നെ തുടങ്ങാം. 'പ്രവാസികൾ നാടിന്റെ നട്ടെല്ലാണ്. അവർ തളർന്നാൽ നാടു നടുങ്ങും. ഓരോ പ്രവാസിയും നമ്മുടെ നാടിന്റെ മക്കളാണ്. കുടുംബത്തിന്റെ, ദേശത്തിന്റെ നന്മക്കാണ് യുവത്വം തുടിക്കുന്ന സമയത്തവർ നാടുവിട്ടത്' പിറന്നമണ്ണും പെറ്റമ്മയേയും കാണാതെ, ചൂടും തണുപ്പും രാവുമൊന്നും
ഒത്ത പൊക്കവും കട്ട മീശയും മിതഭാഷിയുമായ ജോപ്പൻ ചേട്ടൻ 1970 കാലഘട്ടങ്ങളിൽ തിയോളജി പഠിക്കാൻ അമേരിക്കയിലെത്തുകയും പിന്നീട് അന്നമ്മ ചേച്ചിയെ കല്യാണം കഴിച്ച് 80 കളുടെ തുടക്കത്തിൽ ബ്രോൺസ്, കാർപെൻഡർ അവെന്യൂയിൽ വീട് വാങ്ങി താമസം ആരംഭിച്ച കുടുംബമാണ്. ജോപ്പൻ ചേട്ടനും അന്നമ്മ ചേച്ചിയും ആദ്യകാല മലയാളികളെ,
തായ്ലൻഡ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരിക ശാന്ത സുന്ദരമായ ബീച്ചുകൾ , ബുദ്ധമതവും അമ്പലങ്ങളും , സ്ട്രീറ്റ് ഫുഡ് , പല വർണ നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവയാണ്. ഇതെല്ലാം ആസ്വദിക്കുവാനായി ഞങ്ങൾ അഞ്ചുദിവസത്തെ ഒരു യാത്ര പുറപ്പെടാൻ തീരുമാനിച്ചു . ഞാനും എൻറെ രണ്ടു സുഹൃത്തുക്കളും ചേർന്നു ദുബായിൽ നിന്ന്
പനി കൂർക്കയ്ക്ക് എന്താ കൊമ്പുണ്ടോ? എന്ന ചോദ്യത്തിന് യുകെ മലയാളി തരുന്ന ഉത്തരം ഉണ്ട് എന്ന് തന്നെ ആണ്. പനി കൂർക്കക് കൊമ്പുണ്ട്. അത് ഇങ്ങു ലണ്ടൻ വരെ വന്നാൽ കാണാം. കടൽകടന്ന് വന്ന കൊമ്പിനു പവർ കൂടും. എന്തൊക്കെ മരുന്ന് കഴിച്ചാലും പനികൂർക്കകൊണ്ട് കിട്ടുന്ന സുഖം ഒന്നും മറ്റു മരുന്നുകൾക്ക് ഇല്ല എന്ന്
'അല്ലാഹു അക്ബർ.....അല്ലാഹു അക്ബർ...' അതിരാവിലെയുള്ള ബാങ്ക് വിളി സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും മധ്യേയാണ് എന്നിൽ മുഴങ്ങിയത്. തലേന്നുകണ്ട മാപ്പിള തെയ്യത്തിന്റെ വൈറൽ വീഡിയോയുടെ ബാക്കിയെന്നോണം ഞാനാ ബാങ്കിനെ കേട്ട്കൊണ്ടേയിരുന്നു. പെട്ടന്ന് ഏതോ അദൃശ്യശക്തി എന്നിലാവാഹിച്ചു. വെളുത്തുരുണ്ട കണങ്കാൽ കറുത്ത്
ഇന്ന് 2018 എന്ന സിനിമ കണ്ടു. 2018 ലെ വെള്ളപ്പൊക്കം അടിസ്ഥാനമാക്കിയ ഒരു സിനിമ. ഇന്ന് ഇതിപ്പോൾ 2023. ആദ്യത്തെ ഷോയ്ക്ക് തന്നെ പോയി. കാരണം ഞാനും കുടുംബവും ഉണ്ടാവും ആ സിനിമയിൽ, മറ്റാരുടെയൊക്കെയോ രൂപത്തിൽ! ഓസ്ട്രേലിയയിൽ താമസമാക്കിയ ഞങ്ങളുടെ 2018 ലെ അവധിക്കാലമുണ്ട് ആ സിനിമയിൽ. ഓസ്ട്രേലിയയിൽ
ഒരു കൊച്ചു ഗ്രാമത്തിന്റെ ഇണക്കങ്ങളിൽ നിന്ന് പിണക്കങ്ങളിൽ നിന്ന്, ഗ്രാമ നന്മകൾ മഴമരങ്ങളായ് പൂത്ത നാട്ടുവഴികളിൽ നിന്ന്, സപ്താഹങ്ങളുടെയും അയ്യപ്പൻ പാട്ടിന്റെയും അഖണ്ഡനാമങ്ങളുടെയും വല്യ കോളാമ്പി സ്പീക്കറുകളുടെ ആരവങ്ങൾക്കിടയിൽ നിന്ന്, പാവാട തുമ്പിൽ ചളി പറ്റിയാൽ ചിണുങ്ങുന്ന തൊട്ടാവാടി സ്വഭാവത്തിൽ
വെള്ളിയാഴ്ച , അവധിയായിട്ടും രാവിലെ തന്നെ എഴുന്നേറ്റു , കുറച്ചു വീട്ടു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു , വണ്ടിയെടുത്തു , ഞാനും മോനും കൂടി വീടിനടുത്തുള്ള ലുലുവിലേക്ക് വിട്ടു. രാവിലെ ആയതു കൊണ്ടാണോ , കാർ പാർക്കിംഗ് ഏരിയയിൽ കാര്യമായ തിരക്കൊന്നും കാണുന്നില്ല, ഒഴിഞ്ഞ ഒരു ഭാഗത്തു വണ്ടി പാർക്ക് ചെയ്തു
പ്രശസ്ത എഴുത്തുകാരൻ വൈശാഖൻ എഡിറ്റ് ചെയ്ത് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് 'അക്കരക്കഥകൾ'. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ, പലവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഇതിലെ കഥകൾ എഴുതിയിരിക്കുന്നത്. അതിനാൽ തന്നെ പ്രവാസത്തിന്റെ ചൂടും വേവും ഓരോ കഥകളിലും പല രൂപത്തിൽ, ഭാവത്തിൽ കഥകളിൽ വായിച്ച്
"ഞങ്ങൾക്ക് ഡിമാൻഡ് ഒന്നും തന്നെയില്ല. പിന്നെ ഇവന്റെ പെങ്ങൾക്ക് 100 പവനും 10 ലക്ഷം രൂപയും ഞങ്ങൾ കൊടുത്തതാണ് നമുക്കുമില്ലേ അന്തസ്സും അഭിമാനവുമൊക്കെ". കിഷോറിന്റെ അച്ഛനാണ് അത് പറഞ്ഞത്. അതുകേട്ട് നാരായണൻ മാഷ് പൊട്ടിച്ചിരിച്ചു.എല്ലാവരും ഒരു നിമിഷം മാഷിനെ നോക്കി... ശ്യാമയെ പെണ്ണ് കാണാൻ
അമേരിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന കടലോര നഗരമായ "സാൻ ഡിയാഗോ" സന്ദർശിച്ചപ്പോൾ തിമിംഗലങ്ങളെയും ലാ ഹൊല്ല കടൽത്തീരവും അവിടുത്തെ ലോക പ്രശസ്തിയാർജ്ജിച്ച് മൃഗശാലയും കാണണമെന്ന് തീരുമാനിച്ചു. അവിടെ എത്തിച്ചേർന്നപ്പോൾ, ആദ്യം തന്നെ “വെയിൽ വാച്ച് ടൂർ” സംഘടിപ്പിച്ചിരിക്കുന്ന ടൂർ
അടുക്കിപ്പെറുക്കൽ നൈരന്തര്യങ്ങൾ മരവിപ്പിയ്ക്കും ശൈത്യ- കരങ്ങൾ നീർത്തി ക്ഷണിയ്ക്കുന്നുണ്ട്; വീണ്ടും ജഡതയിലേ- യ്ക്കെന്റെ സഞ്ചാരം. മേഘാവൃതമായ് മുകളിലാകാശവും, എന്റെ മനവും; യാത്രചൊല്ലാതെ പടിയിറങ്ങീടുമീ പ്രിയനൊരാളും. വൈകലില്ലാതെ ഇനിയോരോയിടവും എന്നിൽക്കോൺമാരി ചിട്ടയടുക്കും; നോവുകൾ
രണ്ടാമത്തെ ചായ അലസമായിരുന്നു കുടിച്ചിട്ട് ജീവൻ ഗ്ലാസ് ടീപ്പോയിൽ വച്ചു. വായിച്ച് മടക്കി വച്ചിരുന്ന ദിനപത്രം വീണ്ടും എടുത്ത് പേജുകൾ മറിച്ചു നോക്കാൻ തുടങ്ങി. വെള്ളിയാഴ്ച അവധി ദിവസമായതുകൊണ്ട് ജീവൻ വൈകിയേ ഉണരൂ. പിന്നെ അൽപനേരം കട്ടിലിൽ ഇരുന്നു പ്രാർഥിക്കും. അതിനുശേഷം ഹാളിൽ വന്നിരുന്നു പത്രം വായിക്കും ചായ
താനൂരിൽ ബോട്ട് മറിഞ്ഞു 22 പേരുടെ ദാരുണ മരണം സംഭവിച്ചത് അധികാരികളുടെ അനാസ്ഥ കൊണ്ട് മാത്രമാണ്. അതിനു കാരണം പണകൊതിയന്മാർക്ക് എല്ലാ നിലയ്ക്കും ഒത്താശ ചെയ്തു കൊടുക്കാൻ രാഷ്ട്രീയ മേലാളന്മാർ എമ്പാടുമുണ്ട്. നിയമത്തിനു പുല്ല് വില കൽപ്പിക്കുന്നു എന്നതാണ് നമ്മുടെ നാടിന്റെ ശാപം. വിദേശ രാജ്യങ്ങളിലെ നിയമവും
ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷകളുടെ ഒരു പുതിയ ഉണർവുണ്ടെന്ന് കാണിക്കുന്നതാണ് 2023 ലെ കർണാടക ഇലക്ഷൻ. വലിയ ഭൂരിപക്ഷത്തിനു കോൺഗ്രസ് ജയിച്ചു കയറുമ്പോൾ ജനങ്ങൾ തന്നെയാണ് ഇന്ത്യയുടെ ഭാവി നയിക്കുന്നത് എന്ന് ചിന്ത കൂടുതൽ ഉറപ്പാവുകയാണ്. ജനങ്ങൾക്കു വേണ്ടത് മാറ്റമാണ്. ഒരേ മനുഷ്യരുടെ ഭരണത്തിനു കീഴിൽ ജീവിച്ചു
അമ്മ, 'അ' ആദ്യത്തേത്, 'മമ' എന്റെ എന്റെ ആദ്യത്തേതാണമ്മ, ദൈവരൂപം പൂണ്ട ദേവിയാണമ്മ.. ത്യാഗം, സ്നേഹം, സഹിഷ്ണുത, എന്നീ സദ്ഗുണങ്ങളുടെ ആള്‍രൂപമാണ് അമ്മ. സ്വയത്തെ മക്കള്‍ക്കുവേണ്ടി ബലികഴിക്കുന്ന ഭൂമിയിലെ ദേവത! ഇതിനു അപവാദങ്ങള്‍ കണ്ടേക്കാം. ഇന്നു രാവിലെ കേരളത്തില്‍ നടന്ന, എന്റെ ഒരു ബന്ധുവിന്റെ
ഞാനൊരു ഓർമ്മച്ചിത്രമാവാൻ ഒരു പുതപ്പിനുള്ളിൽ മലർന്നുകിടക്കുന്നു മന്ത്രാേച്ഛാരണങ്ങളുടെ പുക മൂടിയ വായുവിലേക്ക് എൻ്റെ നെഞ്ചിൻ കൂട് തുറന്ന് ആയിരം ചിത്രശലഭങ്ങൾ പറക്കുന്നു . പ്രിയപ്പെട്ടവർ ചിലർ വേദഗ്രന്ഥമെന്നപോലെ ഈണത്തിൽ , അത്രയും മധുരമായി "മസ്നവി "വായിക്കുന്നു , പരിസരം
അമേരിക്കയിൽ നിന്നും കൊച്ചുമകളുടെ ഫോൺ. ഇപ്പോൾ അവളുടെ ഫോട്ടോയിൽ നിന്ന് കണ്ണെടുത്തതേയുള്ളു മുത്തച്ഛൻ. അവൾ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കാരണമുണ്ട്. കോളജ് അഡ്മിഷൻ റിസൽട്ട് വരുന്ന ദിവസമാണ് അമേരിക്കയിൽ. അമേരിക്കയിലെ എട്ടു പ്രമുഖ കോളജുകളുടെ സമുച്ചയമായ Ivy League ലെ ഓരോ
കൊച്ചി നഗരത്തിലെ ഒരു ജനമൈത്രി പൊലീസ് സ്റ്റേഷൻ!!! 2020 ഡിസംബർ മാസത്തിലെ ഒരു സായാഹ്നം. സമയം കൃത്യമായി പറഞ്ഞാൽ അഞ്ചു മണി പത്തു മിനിറ്റ്!!! സബ് ഇൻസ്പെക്ടർ രാജീവ് തന്റെ മുൻപിൽ ഭയാശങ്കകളോടെ നിൽക്കുന്ന കുട്ടികളെ മാറിമാറി നോക്കി. "മാസ്ക് മാറ്റൂ കുട്ടികളെ..നിങ്ങളെ സാർ ഒന്നു കാണട്ടെ" എഎസ്ഐ
ജയശങ്കർ വീട്ടിലെത്തിയപ്പോൾ അന്നും രാത്രി പതിനൊന്നു മണിയായി. 'ഇന്ന് ഞാൻ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ആ ആൻസിയുടെ സ്മാർട്നെസ് കൊണ്ട് പത്തുലക്ഷം രൂപയാണ് കമ്പനിക്കു ലാഭമുണ്ടായത്' ജയശങ്കർ വീട്ടിൽ വന്നയുടനെ ഹേമയോട് പറഞ്ഞു. അയാൾ പറയുന്നതിൽ അവൾ താൽപര്യം കാണിക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ വിഷയം
ലാസ്റ്റ് ചാൻസ് "പരീക്ഷ എഴുതികൊണ്ടിരുന്നപ്പോൾ നീ എന്തിനാണ് ആ കിളവനെ രക്ഷപെടുത്താൻ ഓടിയത്? എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ നീ ജയിൽ കാണേണ്ടി വരുമായിരുന്നു. മാത്രമല്ല എല്ലാം നിസാരമായ ചോദ്യങ്ങളായിരുന്നു. നീ ഉറപ്പായും പാസ്സാകുമായിരുന്നു." ജോസ് മനുവിനെ
കേരളത്തിൽ എഐ( Artificial Intelligence) ക്യാമറകൾ പ്രവർത്തനം ആരംഭിക്കുവാൻ പോകുന്നുവെന്ന വാർത്ത വലിയ ചർച്ചയായിരിക്കുകയാണ്. ഇതിന്റെ പ്രായോഗികതകളെയും അപ്രായോഗികതകളെയും കുറിച്ചു വാദങ്ങൾ ഉയരുന്നുണ്ട്...
പത്തൊൻപത് കവിതകളുടെ ചെറുസമാഹാരമാണ് മനോജ് കളരിക്കൽ എഴുതിയ 'മഞ്ജുളം'. ലളിതപദവിന്യാസത്തിലൂടെ വായനക്കാരനെ നാഗരികതയുടെ യന്ത്രികത്വത്തിൽ നിന്ന് ഗ്രാമീണ ശീതളഛായയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും ഗതകാല സ്മരണകളും കൈരളിയുടെ ശാലീനതയും തെളിമയാർന്ന സ്വച്ഛമലയാളത്തിൽ അവതരിപ്പിക്കുവാനുമാണ് കവി ഈ പുസ്തകത്തിലൂടെ
"ലിഖാഅ് " റമദാനിൻ നിലാവൊളിയിൽ മലക്കുകൾ പരന്നൊഴുകി വഴിനീളെ പൂമണം വിതറി മനമാകെ മഴനനഞ്ഞു ... *മഗ്ഫിറത്തിനായിറ്റിറ്റുവീഴും ഏഴയാമടിമതൻ കണ്ണീരുരുക്കങ്ങൾ അർശിന്റെ സൗരഭമൂറ്റി ഈദിന്നത്തറായ് മണത്ത് മഴനൂലിലൊലിച്ചിറങ്ങി ... മുത്തും പവിഴവുമുതിർന്നുവീണ് മസ്ജിന്നകത്തളം നിറഞ്ഞുതൂവി
ഓരോ രാജ്യങ്ങളിലും വ്യത്യസ്തവും വിചിത്രവുമായ ആചാരങ്ങൾ അലയടിക്കുന്ന മാസമാണ് റമസാൻ. മാസം കാണുന്നതു മുതൽ ഈദ് ഈരടി മുഴങ്ങും വരെ വ്രതമാസ രസങ്ങൾ രുചിക്കാനാകും. ചിരിയും ചിന്തയും ചാലിച്ച ചില റമസാൻ കാല നുറുങ്ങുകൾ. *** തിരുനബിയുടെ സേവകനും അനുചരനുമായ പണ്ഡിതനായിരുന്നു അനസ് ബിൻ മാലിക് . കുറെ ആളുകൾ റമസാൻ
മങ്ങിക്കിടക്കുന്ന വിഷു ഓർമ്മകളിൽ ഇന്നും പ്രവാസമണ്ണിന്റെ ഗന്ധം പൂർണ്ണമായി നിറഞ്ഞിട്ടില്ല. ഇരുപതിൽ കൂടുതൽ വിഷുനാളുകൾ ഈ പ്രവാസമണ്ണിൽ വന്നു പോയിട്ടും, ഓർമ്മകളിൽ ഇന്നും എന്റെ അമ്മ മണമുള്ള പാലക്കാടൻ വിഷു തന്നെ നിറഞ്ഞു നിൽക്കുന്നു. സ്കൂൾ വേനലവധിക്കു അടക്കുമ്പോൾ തന്നെ വീട്ടിൽ ആഘോഷങ്ങൾ തുടങ്ങുകയാണ്.
അമ്പതു നോമ്പ് അവസാനിപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഹാശാ ഞായറാഴ്ചയിലെ ലളിതമായ ഉച്ച ഭക്ഷണവും കഴിഞ്ഞു വീടിനു മുൻ വശത്ത് ഇട്ടിരുന്ന ചെയറിൽ വന്നിരുന്നു . സൂര്യൻ അതിന്റെ ഉഗ്ര പ്രഭാവത്തോടെ കിഴക്കുദിച്ചു പടിഞ്ഞാറോട്ടുള്ള യാത്രാമദ്ധ്യ തലക്കുമീതെ എത്തിനിൽക്കുന്നു. കുറച്ചു ദിവസമായി ശരിയായൊരു സൂര്യ
അമേരിക്കയില്‍ മലയാള ഭാഷാസാഹിത്യ രംഗത്ത് നിരവധി കൃതികള്‍ രചിച്ച് വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ സാഹിത്യകാരനായ കുര്യന് മ്യാലിന്റെ ഏറ്റവും പുതിയ നോവലായ 'ഒരു അമേരിക്കന്‍ വിരുന്ന്' എന്ന കൃതിയെ ലഘുവായി അവലോകനം ചെയ്യാനും പരിചയപ്പെടുത്തുവാനും ഒരു എളിയ ശ്രമം നടത്തുകയാണിവിടെ. വിവിധ ആഘോഷങ്ങളുടെയും
ഇന്ന് സങ്കടം മാത്രം , എന്നാൽ നമ്മൾ കരയുന്നത് ഇന്നസെന്റിനെ സന്തോഷിപ്പിക്കില്ല. ഇന്നസെന്റിനോട് എനിക്ക് തമാശ പറയണം,
സംഭവിക്കാൻ പോകുന്ന ഏതോ വലിയ കാര്യത്തിന്റെ സൂചന നൽകി ഘടികാരം ഉച്ചത്തിൽ ശബ്ദിച്ചു. ദുരന്തമോ, വിപ്ലവമോ? കിടക്ക പായയിൽ ഞെരിഞ്ഞും മറിഞ്ഞും കിടന്ന് ഞാനേറെ ആലോചിച്ചു. സ്വാതന്ത്ര്യം മുതൽ നോട്ട് നിരോധനം വരെയുള്ള കാര്യങ്ങൾ എന്റെ ഓർമയിൽ ഘടികാര ദിശയിൽ ഓരോന്നായി ചലിച്ചുകൊണ്ടേയിരുന്നു. അതുപോലുള്ള മറ്റൊരു അർധ
തയ്വാനിൽ പോകുമ്പോൾ ആകാശ വിളക്കുകൾ പറത്താൻ മറക്കരുത്. നിങ്ങളുടെ ആഗ്രഹങ്ങൾ ഒക്കെ അതിൽ എഴുതിവെച്ചു ആകാശത്തേക്ക് പറത്തിവിടുക. അത്ഭുതം സംഭവിക്കും എന്നാണ് വിശ്വാസം. തയ്വാനിൽ എത്തിയപ്പോൾ മുതൽ പിംഗ്സി കാണാൻ തിരക്കുപിടിച്ചു. സുഹൃത്ത് മൈക്കളിനൊപ്പം ഒരു ടാക്സി പിടിച്ചു അങ്ങോട്ടുപോയി. യാത്രയിലുടനീളംകണ്ട
നിർഭാഗ്യകരമായ ഒത്തിരി സംഭവങ്ങൾ അങ്ങിനെ നമ്മുടെ നാട്ടിലും മറ്റു പലയിടത്തും അരങ്ങേറിയിട്ടുണ്ട്. എല്ലാം ദുസ്സഹം, അപലപനീയം എന്ന് നമ്മളൊക്കെ
പരിശുദ്ധ റമസാൻ സമാഗതമായിരിക്കുന്നു. മനുഷ്യന് അവന്റെ ജീവിതത്തെ ശാരീരികമായും, സാംസ്കാരികമായും, ആത്മീയമായും കടഞ്ഞെടുത്തു അവനെ ഒരു യഥാർഥ മനുഷ്യനായി ജീവിതം നയിക്കാൻ കഴിയുന്ന തരത്തിൽ ജീവിതത്തെ പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുന്ന ഒരു പ്രക്രിയയാണ് റമസാൻ. അത് വരെ ജീവിച്ചു പോന്ന ശീലങ്ങളും, ജീവിത രീതിയിൽ
1971. ഞാനന്ന് നാലാം ക്ലാസിൽ പഠിക്കുകയാണ്. അടുത്തിലയിലെ ആകെയുള്ള സ്കൂളായ ഇ സി എൽ പി സ്കൂളിൽ ക്ലാസ് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ
ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള രചനകൾ മാത്രം ഉൾപ്പെടുത്തിയ ആദ്യ വാരിക മലയാളത്തിൽ പുറത്തിറങ്ങിക്കഴിഞ്ഞു. പത്രാധിപർക്ക് ആധി കൂടി.
രണ്ടു വർഷങ്ങൾക്ക് മുൻപു ഡൽഹി വിമാനത്താവളം വഴി കൊച്ചിയിലേക്കു യാത്ര ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി. വിമാനത്താവള കാഴ്ചകൾ ജനാലയിലൂടെ കാണുവാനായി വെളിയിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല.
രണ്ടു വർഷം മുൻപുള്ള ഫെബ്രുവരി 14, ഒരിക്കലും മറക്കാനാവാത്ത ഒരു ‘വാലന്റൈൻസ് ഡേ’ ആയിരുന്നു. അമിത മഞ്ഞുവീഴ്ചയാൽ ഡാലസ് പ്രദേശം മുഴുവൻ തണുത്ത് മരവിച്ച് നിർജീവമായ അവസ്ഥ. വൈദ്യുതിയും ജലവും തടസ്സപ്പെട്ടതിനാൽ പ്രദേശവാസികൾ നട്ടം തിരഞ്ഞ നാളുകൾ. ഒറ്റരാത്രികൊണ്ട് കറുത്തിരുണ്ട് കിടന്നിരുന്ന റോഡുകളെല്ലാം വെള്ള
ആഗോളക്രൈസ്തവരുടെ ഉപവാസം, പ്രാർഥന, അനുരഞ്ജനം, പരിത്യാഗം എന്നിവയുടെ കാലഘട്ടമായ വലിയനോമ്പിനിടയില്‍
മാനസത്തിന്റെ ഒന്നാമത്തെ അർഥം ഉപ്പ് എന്നായത് എന്റെ എഴുത്തിന്റെ മുന്നിൽ ചെറുതായൊന്നു വിലങ്ങിട്ടു, എന്റെ സ്വന്തം മാനസം. ഒന്നടങ്ങു വേലപ്പാ നീയൊക്കെ പത്താം പടി ഇറങ്ങുമ്പോ എത്ര പേർക്ക് ഓട്ടോഗ്രാഫ് കൊടുത്തു? ആർക്ക് പെമ്പുള്ളാർക്കോ... പെമ്പുള്ളാരോട് പോവാംപറ! ഞാനൊരു മെയിൽ ഷോവനിസ്റ്റ്. എനിക്ക് ‘മകാരം’
തലമുറ തലമുറയായെൻ സങ്കേതമാകും ദൈവത്തിൻ സന്നിധി പൂകുന്നു ഞാൻ വിട്ടിടുന്നിതാ ലോകവും ലോകത്തിൻ നേട്ടങ്ങളും ലോകൈകമോരോ ഭാരങ്ങളും പോകുന്നതിൻ മുമ്പ് ഞാനോർത്തുപോയി പാരിൽ ഞാൻ നേടിയതെന്തൊക്കെയെന്ന്? പലപ്പോഴും ഞാൻ തെറ്റിപ്പോയെങ്കിലും യേശുവിൻ കരങ്ങളെന്നെ തേടിയെത്തി. സ്നേഹിതർക്കും ചാർച്ചക്കാർക്കും
കുട്ടികൾക്ക് ചിക്കൻ നഗ്ട്സ് ചൂടാക്കി, കെച്ചപ്പുമായി കൊടുത്തിട്ട് ഡാലസ് മാവെറിക്സിന്റെ ബാസ്കറ്റ് ബാൾ കളി കാണാൻ സോഫയിലേക്കിരുന്നു. പ്രധാന കളിക്കാരനായ ലൂക്കാ ഡോണാവിച്ച് എവിടുന്ന് പന്തെറിഞ്ഞാലും വലക്കുള്ളിൽ തന്നെ വീഴുന്നത് അദ്ഭുതത്തോടെ കണ്ടുകൊണ്ടിരുന്നപ്പോൾ, ഡൈനിങ്ങ് ടേബിളിൽ ബഹളം കേട്ടു. ഇരട്ട
മീനമാസത്തിലെ ഉച്ച സൂര്യന് കനത്ത കൈകള്‍ക്കൊണ്ട് നാട്ടുവഴിയെ തലോടുന്നുണ്ട്. ഞാന്‍ വെറുതെ മുറ്റത്തിനു താഴെയുള്ള തൊടിയിലേയ്ക്ക് ഒന്നിറങ്ങി. ജന്മംകൊണ്ട് വടക്കേ അമേരിക്കക്കാരായ റബ്ബര്‍ മരങ്ങള്‍ ജനിതകത്തില്‍ മാറ്റം വരാത്തതുകൊണ്ടോ അതോ പരദേശത്തു താമസമായത് അറിയാഞ്ഞിട്ടാണോ വേനലില്‍ ഇലകൊഴിച്ചു
കലിഫോർണിയയിലെ സിയേറ നെവാദ പർവതനിരകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന, സെക്വൊയ നാഷനൽ പാർക്കിൽ അന്തരീക്ഷത്തിലേക്ക് തല ഉയർത്തി നിൽക്കുന്ന ഒരു ഡോമിന്റെ ആകൃതിയിലുള്ള പാറയാണ് "മോറോ റോക്ക്". പാർക്ക് സന്ദർശിച്ച അവസരത്തിൽ മോറോറോക്കിനെ കാണണമെന്നു തീരുമാനിച്ചു. പക്ഷെ അവിടെ എത്തണമെങ്കിൽ, മലകളുടെ
ഒന്ന്: കണ്ണൂരിൽ നടന്നത് അതെ, എയർ പോർട്ട് റോഡിനരികെ. സ്മാർട്ട് ഫൊണിൽ യൂ ട്യൂബ് വിഡിയോ കണ്ണിമയ്ക്കാതെ നോക്കി നടന്ന് റോഡിലെകുഴിയിലവൻ വീണു. അരയാളാഴമുള്ളകുഴി. സ്വയം കുഴിയിൽ വീഴുന്നതിന്റെ സെൽഫിക്കു വേണ്ടിയുള്ള കസർത്തായിരുന്നെന്ന് ഒരു കിംവദന്തിയും പരന്നിട്ടുണ്ട് നാട്ടിലെ സോഷ്യൽ
പ്രണയമാസമാണ്, പ്രാണപാതി പ്രാതലിനൊപ്പം പ്രണയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. പ്രഭാതസൂര്യന്റെ ഉമ്മകളിൽ പ്രകൃതിയിൽ പ്രസവിച്ചുവീണു, പ്രതീക്ഷയുടെ പ്രകാശങ്ങൾ. പ്രാണനിൽ പ്രാണവായുപോലെ പ്രണയവർണ്ണങ്ങളലിയുമ്പോഴാണ് പ്രണയപ്രയാണങ്ങൾ പ്രവചനാതീതമാവുക. പ്രണയം
ഇന്ന് 2023 ഫെബ്രുവരി 21 ചൊവ്വാഴ്ച്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തില്‍ ഫാറ്റ് ട്യൂസ്ഡേ ആയി ആഘോഷിക്കപ്പെടുന്നു. വലിയനോമ്പു തുടങ്ങുന്ന വിഭൂതിബുധനു തൊട്ടുമുന്‍പു വരുന്ന ചൊവ്വാഴ്ച യെ ആണ് ഫാറ്റ് ട്യൂസ്ഡേ അഥവാ ഷ്രോവ് ട്യൂസ്ഡേ എന്നു വിളിക്കുന്നത്. ഫ്രഞ്ച് കത്തോലിക്കരുടെ ആചാരമനുസരിച്ച് ഇത് മാര്‍ഡി ഗ്രാസ്
ലാവൻഡർ പൂക്കളുടെ സുഗന്ധം പകരുന്ന പ്രണയത്തിൽ ചാലിച്ചെഴുതപ്പെട്ടെങ്കിലും ഒന്നുറക്കെ കരയാൻ പോലും കഴിയാതെ നിസ്സഹായരായിപ്പോയ യസീദികൾ എന്ന ജനവിഭാഗത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് ലേഡി ലാവൻഡർ. തീവ്രവാദത്തിന്റെ ഇരകളായിപ്പോയവരുടെ ജീവിത കഥയാണിത്. "റൊമാൻസ് ഫിക്ഷൻ" എന്ന ലേബലിൽ പ്രണയത്തിന്റെ
Results 1-100 of 736