Activate your premium subscription today
പത്തനംതിട്ട ∙ വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട് കത്തി നശിച്ച സംഭവത്തിൽ പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. നരിയാപുരം രതീഷ് ഭവനം വീട്ടിൽ രതീഷ് ചന്ദ്രനെ (40) ആണ് അറസ്റ്റ് ചെയ്തത്. അയൽവാസി നരിയാപുരം ഇണ്ടിളിയപ്പൻ ക്ഷേത്രത്തിനു സമീപം ബിബിൻ നിവാസിൽ താമസിക്കുന്ന കെ.ഭരത്കുമാറിന്റെ വീടിനാണ് 11 ന്
മല്ലപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലും താലൂക്ക് ആശുപത്രി പരിസരത്തും തമ്പടിക്കുന്ന തെരുവുനായ്ക്കൾ പൊതുജനങ്ങളെ ഭീതിയിലാക്കുന്നു.മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ വരാന്തയിലാണു തെരുവുനായ്ക്കൾ വിശ്രമകേന്ദ്രമാക്കുന്നത്. പ്രവേശനകവാടത്തിലും പലപ്പോഴും കാണാൻ കഴിയും. വിവിധ ഓഫിസുകളിൽ
അത്തിക്കയം ∙ ഇരുചക്ര വാഹന യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വൈദ്യുതി തൂൺ മാസങ്ങൾ പിന്നിട്ടിട്ടും ശബരിമല പാതയുടെ വശത്തേക്കു മാറ്റി സ്ഥാപിച്ചിട്ടില്ല.ചെത്തോങ്കര–അത്തിക്കയം പാതയിൽ കക്കുടുമണ്ണിനും കണ്ണമ്പള്ളിക്കും മധ്യേയാണ് അപകടക്കെണിയായി തൂൺ നിൽക്കുന്നത്.ടാറിങ്ങിനോടു ചേർന്നാണു തൂണിന്റെ സ്ഥാനം.
പത്തനംതിട്ട ∙ പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം മാറനല്ലൂർ കൂവളശേരി, പൂവൻവിള പുളിയറതലയ്ക്കൽ പുത്തൻവീട്ടിൽ രഞ്ജിത്ത് (23) ആണ് പിടിയിലായത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ യുവാവ് സ്കൂളിൽ പോയ കുട്ടിയെ തുമ്പമണ്ണിൽ
പരിശീലനം 21 ന്: പത്തനംതിട്ട ∙ രാജ്യാന്തര യോഗ ദിനമായ 21 ന് ഭാരതീയ വിചാരകേന്ദ്രം ‘യോഗാശാസ്ത്രം: അറിവും അനുഭവവും’ എന്ന ബൗദ്ധിക -പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്വാഗതസംഘം രൂപീകരിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847255015, 9744785024 എന്നീ നമ്പറിൽ ബന്ധപ്പെടണം.
പത്തനംതിട്ട ∙ മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ (ശനി) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. മിഥുനമാസം ഒന്നിന് (ഞായർ) രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. ഒന്നു
ഇരവിപേരൂർ ∙ മഴക്കാലമായിട്ടും ജലക്ഷാമത്തിലാണു പഞ്ചായത്ത് മൂന്നാം വാർഡിലെ വേട്ടമല, മയിലാടുംപാറ നിവാസികൾ. പ്രയാറ്റുകടവ് പമ്പ്ഹൗസിലെ മോട്ടർ കത്തിപ്പോയതിനാൽ 7 ദിവസമായി ഈ ഭാഗത്തു ജലവിതരണം നടക്കുന്നില്ല. അതിനു മുൻപും ഒരാഴ്ചയോളം വെള്ളമില്ലാത്ത സ്ഥിതിയുണ്ടായിരുന്നു.ഞായറാഴ്ചയാണു പമ്പ് ഹൗസിലെ മോട്ടർ
കൊടുമൺ ∙ ഗ്രാമീണ റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്യാത്തതു കാരണം അപകടം പതിവാകുന്നതായി പരാതി. പൊരിയക്കോട് നിന്ന് ചക്കാലമുക്ക് ഭാഗത്തേക്ക് പോകുന്ന റോഡ് തുടക്കത്തിൽ 40 മീറ്ററോളം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തിരിക്കുന്ന റോഡിന്റെ ഇരു ഭാഗവും 12 ഇഞ്ച് താഴ്ന്ന് കിടക്കുന്നതിനാൽ എതിരെ വരുന്ന
പന്തളം ∙ തോന്നല്ലൂർ ഗവ. യുപി സ്കൂളിന്റെ പ്രവേശനവഴിയിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടായി.ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നതിനാൽ അധ്യയനവർഷം തുടങ്ങിയതിന് ശേഷം മിക്ക ദിവസങ്ങളിലും ഇവിടെ വെള്ളക്കെട്ടുണ്ട്. നല്ല മഴ പെയ്യുന്ന ദിവസങ്ങളിൽ ഇത് രൂക്ഷമാകും. മഴ
അടൂർ∙മഴക്കാലത്ത് റോഡിലെ വെള്ളം ഒപ്പിമാറ്റി കുഴിയടപ്പ്. എം സി റോഡിൽ നെല്ലിമൂട്ടിൽ പടിയിൽ വട്ടം ചുറ്റിയിലാണ് വെള്ളം ഒപ്പി മാറ്റി ടാറിങ്. അടൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബൈപാസിൽ പ്രവേശിക്കാൻ വട്ടം ചുറ്റി തിരിയുന്നിടത്താണ് പതിവായി കുഴി. ഒരു വർഷം ഒട്ടേറെ തവണ ഇവിടെ കുഴിയടയ്ക്കും. കുഴിയടച്ച്
അടൂർ ∙ ജനറൽ ആശുപത്രിക്കു പടിഞ്ഞാറ് ഭാഗത്തു നിന്ന് കോടതി റോഡ് വഴി പാർഥസാരഥി ജംക്ഷനിൽ എത്തുന്ന വൺവേ സംവിധാനം 24 മണിക്കൂറാണെന്നുള്ള വൺവേ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ച് ട്രാഫിക് പൊലീസ്. രാത്രിയിൽ വൺവേയില്ലെന്ന ധാരണയിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേയിലൂടെ പോകാതെ നേരെ ജനറൽ ആശുപത്രിയുടെ
വടശേരിക്കര ∙ പടക്കങ്ങൾ പൊട്ടിച്ചാലും നാടു വിട്ടു പോകില്ലെന്ന വാശിയിലാണ് കാട്ടാനകൾ. പേഴുംപാറയ്ക്കു സമീപം ചിറക്കൽ ഭാഗത്ത് ഇന്നലെയും കാട്ടാന നാശം വിതച്ചു. ചിറക്കൽ തയ്യിൽ മേപ്പുറത്ത് മനോജിന്റെ പുരയിടത്തിലെ വാഴയാണു നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 1 മണിക്കെത്തിയ ഒറ്റയാനാണു നാശം വിതച്ചത്. 6 മാസത്തിലധികമായി
പന്തളം ∙ രഞ്ജിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണു നഴ്സിങ് പഠനകാലയളവിലെ സൗഹൃദത്തിന് ഇടവേളയിട്ടു 18 വർഷങ്ങൾ പിന്നിട്ടിട്ടും സഹപാഠികൾ. എൻഎസ്എസ് നഴ്സിങ് കോളജിലായിരുന്നു രഞ്ജിതയുടെ പഠനം. പഠനത്തിനൊപ്പം എല്ലാ കാര്യങ്ങളിലും രഞ്ജിത മികവ് പുലർത്തിയിരുന്നെന്നു കൂട്ടുകാർ ഓർക്കുന്നു. 2004-2007 കാലയളവിലെ 47 അംഗ
ഇന്ന് ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ ∙ സംസ്ഥാനത്ത് വ്യാപക മഴ പെയ്യും. ∙കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് . ∙ബാക്കി 10 ജില്ലകളിൽ യെലോ അലർട്ട്. അധ്യാപക ഒഴിവ് പന്തളം ∙ തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസിൽ
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനിയുടെ വിയോഗത്തിൽ തേങ്ങുകയാണ് ഒമാനിലെ പ്രവാസ ലോകവും.
മന്ദമരുതി ∙ സന്ദർശകരുടെ തിരക്ക് വർധിച്ചിട്ടും സുരക്ഷയില്ലാതെ മാടത്തരുവി. പാറക്കൂട്ടങ്ങളിൽ ചിന്നിച്ചിതറുന്ന വെള്ളച്ചാട്ടമാണ് ഇവിടത്തെ ആകർഷണം.ഇടമുറി അമ്പലത്തിനു സമീപത്തു നിന്ന് ഉദ്ഭവിക്കുന്ന തോടാണ് മാടത്തരുവിയെ ജലസമൃദ്ധമാക്കി ചെത്തോങ്കര, ഇട്ടിയപ്പാറ വഴി പമ്പാനദിയിൽ സംഗമിക്കുന്നത്. 3 തട്ടുകളായി
കുറ്റൂർ∙ മനയ്ക്കച്ചിറ റോഡിൽ പാണ്ടിശേരി ഭാഗം സ്കൂളിനു സമീപത്തെ പാറക്കുളം നികത്തണമെന്ന ആവശ്യം ശക്തമാകുന്നു,പഞ്ചായത്ത് നാലാം വാർഡിലെ ഈ കുളത്തിന് 48 സെന്റ് വിസ്തൃതിയുണ്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പാറക്കുളം ഇപ്പോൾ കൊതുകിന്റെ ഇഴ ജന്തുക്കളുടെയും താവളമായിരിക്കുകയാണ്.സമീപവാസികൾക്കു കൊതുകുശല്യം മൂലം സാധാരണ
പുറമറ്റം ∙ വില്ലേജ് ഓഫിസ് "സ്മാർട്ടാകാൻ" ഇനിയും കാത്തിരിക്കണം. ചുറ്റുമതിൽ നിർമാണം മാത്രം ശേഷിക്കെ പ്രവർത്തനസജ്ജമാക്കാൻ കഴിയാതെ പുതിയ കെട്ടിടം.പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയിട്ട് 2 വർഷത്തിലേറെയായി. പണികൾ നിലച്ചും ഇടയ്ക്കിടയ്ക്ക് നടത്തിയും കെട്ടിടം പൂർത്തിയായെങ്കിലും ചുറ്റുമതിൽ നിർമാണം
പത്തനംതിട്ട ∙ തലങ്ങും വിലങ്ങും വരുന്ന വാഹനങ്ങൾ ഉണ്ടാകുന്ന കുരുക്ക്. തെളിയാത്ത പൊക്കവിളക്ക്. കടകൾ അടച്ചാൽ കൂരിരുട്ടിലാകുന്ന ഉപനഗരം. ഇതെല്ലാം കുമ്പഴയ്ക്കു മാത്രമുള്ള പ്രത്യേകതയാണ്.പുനലൂർ– മൂവാറ്റുപുഴ പാത, ടികെ റോഡ്, മലയാലപ്പുഴ റോഡ് എന്നിവയുടെ സംഗമ സ്ഥാനമാണ് കുമ്പഴ ജംക്ഷൻ. ജില്ലയിലെ ഏറ്റവും വലിയ
തെക്കേപ്പുറം ∙ മന്ദിരം–കല്ലോൺ പടി റോഡിലൂടെ യാത്ര ചെയ്യുന്നവർ കാട്ടുപന്നികളുടെ ആക്രമണത്തിൽപെടാതെ വീടുകളിലെത്തിയാൽ ഭാഗ്യം. റോഡിന്റെ വശങ്ങളും സമീപത്തെ പുരയിടങ്ങളും കാടും പടലും വളർന്നു കിടക്കുന്നതാണ് കാൽനട വാഹന യാത്രക്കാർക്കു ഭീഷണിയാകുന്നത്.പുനലൂർ–മൂവാറ്റുപുഴ, തെക്കേപ്പുറം–പന്തളം മുക്ക് എന്നീ പാതകളെ
വടശേരിക്കര ∙ ശബരിമല പരമ്പരാഗത തിരുവാഭരണ പാതയിലെ പേങ്ങാട്ടുകടവ് പാലത്തിന്റെ തൂണിനും ബലക്ഷയം. തൂണുകളുടെ കോൺക്രീറ്റ് കവചങ്ങളുടെ തകർച്ചയാണു പാലത്തിന്റെ നിലനിൽപിനെ ബാധിച്ചിരിക്കുന്നത്.കല്ലാറ്റിലെ വടശേരിക്കര, പള്ളിക്കമുരുപ്പ് എന്നീ കരകളെ ബന്ധിപ്പിച്ചു നിർമിച്ച പാലമാണിത്. 9 വർഷം മുൻപായിരുന്നു നിർമാണം.
കക്കുടുമൺ ∙ ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടും ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചിട്ടില്ല. ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയ ശേഷം റോഡ് വെട്ടിപ്പൊളിക്കാനിരിക്കുകയാണോ ജല അതോറിറ്റി? മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡിന്റെ ഭാഗമായ കക്കുടുമൺ–അത്തിക്കയം
ഗതാഗതനിയന്ത്രണം: തിരുവല്ല ∙ മഞ്ഞാടിയിൽ കലുങ്കിന്റെ പണി നടക്കുന്നതിനാൽ തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ ഇന്നു മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽനിന്നു തിരുവല്ല ഭാഗത്തേക്കു വരുന്ന വലിയ വാഹനങ്ങൾ മനയ്ക്കച്ചിറ ജംക്ഷനിൽനിന്നു തിരിഞ്ഞു കിഴക്കൻമുത്തൂർ, മുത്തൂർ ജംക്ഷൻ വഴി തിരുവല്ലയിലെത്തണം. തിരുവല്ലയിൽ നിന്നു പത്തനംതിട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു നേരേ പോകാം.
കോഴഞ്ചേരി ∙ വഞ്ചിത്ര തൊണ്ടുതറയിൽ ബാബു (74) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേതനായ ടി.എസ്.മാത്യുവിന്റെയും ശോശാമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ: സാറാമ്മ. മകൻ: ജെയ് വിൻ.
റാന്നി ∙ പതിനേഴു വർഷമായി ഉപയോഗിക്കാത്ത പൈപ്പുകളിലൂടെ ജലഅതോറിറ്റി വെള്ളം തുറന്നുവിട്ടതോടെ, നാട്ടുകാർ പിരിവെടുത്തു നിർമിച്ച പാലത്തിന്റെ സംരക്ഷണഭിത്തിയും സമീപന റോഡും തകർന്നു. അത്തിക്കയം–ഗുരുമന്ദിരം–കടുമീൻചിറ റോഡിൽ ഞായറാഴ്ച തുറന്നുകൊടുത്ത പാലത്തിന്റെ സംരക്ഷണ ഭിത്തിയാണു ഇന്നലെ ഉച്ചയോടെ തകർന്നത്.
മുത്തൂർ ∙ ഒടിഞ്ഞ വൈദ്യുതിത്തൂണിനെ വഴിയിൽ ഉപേക്ഷിച്ച് വൈദ്യുതി ബോർഡ്. മുത്തൂർ – കുറ്റപ്പുഴ റോഡിൽ മുത്തൂർ ഗവ. എൽപി സ്കൂളിന് എതിർവശത്താണു സംഭവം.നേരത്തേ റോഡിന്റെ ഇടതുവശത്തു കൂടിയായിരുന്നു വൈദ്യുതി ലൈൻ. ഇത് വലതുവശത്തേക്കു മാറ്റിയപ്പോൾ തൂണിൽ ലൈൻ ഇല്ലാതെയായി. ഇതോടെ വള്ളപ്പടർപ്പുകൾ കയറി തൂണ്
ഇന്ന് ∙ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. പിഎസ്സിപരീക്ഷാകേന്ദ്രത്തിൽമാറ്റം പത്തനംതിട്ട∙ ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 194/2024, 482/24) തസ്തികയിലേക്ക് നാളെ 7.15 മുതൽ 9.15
പത്തനംതിട്ട ∙ വന്യമൃഗങ്ങൾക്ക് സർക്കാർ നൽകുന്ന പരിഗണന എങ്കിലും തങ്ങൾക്കു നൽകണമെന്നാണു ജില്ലയിലെ കർഷകരുടെ ആവശ്യം. കാട്ടാന, പന്നി, കാട്ടുപോത്ത്, മ്ലാവ്, കുരങ്ങ്, മലയണ്ണാൻ, കേഴ, മുള്ളൻ പന്നി, പേര തത്ത, മയിൽ തുടങ്ങിയവയെല്ലാം കർഷകരുടെ ശത്രുക്കളായി വിളയിടത്തിൽ എത്തിയതോടെ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റു
കോന്നി∙വാൻ നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വീട്ടമ്മ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. മ്ലാന്തടം പുത്തൻവീട്ടിൽ സുപ്രഭ രാജു (53), കോന്നി സ്വദേശികളായ അസറുദ്ദീൻ (30), ഉബൈദുല്ല (31), നൗഷാദ് (19) എന്നിവർക്കാണ് പരുക്കേറ്റത്. സംസ്ഥാന പാതയിൽ തിനവിളപ്പടിയിൽ ഇന്നലെ രാവിലെ
സീതത്തോട് ∙ കാരിക്കയം അയ്യപ്പ ജലവൈദ്യുത പദ്ധതിയിൽ ഇന്നലെ രാവിലെ അരമണിക്കൂറോളം ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവച്ചതിനെത്തുടർന്ന് മണിയാർ ബാരേജ് മുതൽ പദ്ധതി വരെയുള്ള കക്കാട്ടാറ് പൂർണമായും വറ്റിവരണ്ടു. ഈ സമയം ബാരേജിലെ രണ്ടാം നമ്പർ സ്ലൂയിസ് വാൽവ് തുറന്നതിനാൽ അടിത്തട്ടിലെ ചെളിയും മണലും ഒഴുകിമാറി.ഇന്നലെ
Results 1-30 of 10000