Download Manorama Online App
പ്രകൃതിദത്തവും ചരിത്രപരവുമായ ഒട്ടേറെ ആകര്ഷണങ്ങള് നിറഞ്ഞ യെമന്‍, മിഡിൽ ഈസ്റ്റിന്റെയും ആഫ്രിക്കയുടെയും വ്യാപാര പാതകളുടെ മധ്യത്തിലായതിനാൽ നൂറ്റാണ്ടുകളായി തിരക്കേറിയ ടൂറിസം കേന്ദ്രമാണ്. ഇരുപതാം നൂറ്റാണ്ട് വരെ വിനോദസഞ്ചാരം വളരെയധികം സജീവമായിരുന്നെങ്കിലും 2011 ലെ യെമൻ പ്രതിസന്ധിക്കു ശേഷം ടൂറിസത്തിൽ ഗണ്യമായ കുറവുണ്ടായി.
ശ്രീലങ്കയിലേക്ക് ശ്രീ രാമായണ യാത്ര പാക്കേജുമായി ഐആര്‍സിടിസി. കൊളംബോ, കാന്‍ഡി, നുവാര എലിയ എന്നിങ്ങനെ രാമായണവുമായി ബന്ധമുള്ള പ്രധാന സ്ഥലങ്ങളാണ് പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുക. അഞ്ച് രാത്രിയും ആറ് പകലുമുള്ള യാത്ര ഏപ്രില്‍ 26ന് ആരംഭിച്ച് മേയ് ഒന്നിന് അവസാനിക്കുന്ന
വിനോദവും സാഹസികതയും കൈകോര്‍ക്കുന്ന പുത്തന്‍ അനുഭവം സഞ്ചാരികള്‍ക്കായി ഒരുക്കാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. മൂന്ന് ഹോട്ടലുകളും 11 റസ്റ്ററന്റുകളും റോളർകോസ്റ്ററും ഉള്ള ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിങ് തീം പാര്‍ക്ക് സൗദിയില്‍ ഉടന്‍ ആരംഭിക്കും.സൗദി അറേബ്യയുടെ ഏറ്റവും പുതിയ ബോങ്കേഴ്സ് പ്രോജക്റ്റായ തീം
വ്രതശുദ്ധിയുടെ പുണ്യദിവസങ്ങൾ. റമദാൻ നോമ്പിന്റെ പുണ്യത്തിന്റെ ഒരു മാസമാണ് ഇനി വിശ്വാസികൾക്ക്. ഇസ്ലാമിക് കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റംസാൻ, റമസാൻ എന്നെല്ലാ അറിയപ്പെടുന്ന റമദാൻ മാസം. ലോകമെങ്ങുമുള്ള മുസ്ലിംകൾ വളരെ ഭക്തിയോടെയും വിശുദ്ധിയോടെയുമാണ് ഈ പുണ്യമാസം ആചരിക്കുന്നത്. പ്രത്യാശയുടെയും
ഈ വര്‍ഷം വിദേശയാത്ര പ്ലാന്‍ ചെയ്യുകയാണോ? എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ വര്‍ഷം, ലോകപ്രശസ്തമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രകൃതിസംരക്ഷണവും സുസ്ഥിരതയും മുന്‍നിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനഫീസും നിരക്കു വര്‍ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം ചില
സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ ആകർഷണങ്ങള്‍ക്കു പേരുകേട്ട സംസ്ഥാനമാണ് അസം. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇവിടം അത്ര സുരക്ഷിതമായി കണക്കാക്കപ്പെടുന്നില്ല. റോഡുകൾ, ഗതാഗതം, താമസം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണ് എന്ന് മാത്രമല്ല, കുറ്റകൃത്യങ്ങളും തീവ്രവാദവും രാഷ്ട്രീയ അശാന്തിയും
സാഹസിക വിനോദസഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസമാക്കി വളർത്തുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വാഗമണ്ണിൽ തുടങ്ങിയ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 17 വരെയാണു ഫെസ്റ്റിവൽ. ഉദ്ഘാടന പരിപാടിയിൽ കലക്ടർ ഷീബാ ജോർജ്, സബ്
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രം. കേരളത്തിൽ നിന്നുള്ള തിരുപ്പതി തീർത്ഥാടകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി സർവീസ്. പ്രധാനമന്ത്രി
മഹാനഗരങ്ങളിൽ മെട്രോ ട്രെയിനുകൾ ജീവിതത്തിന്റെ ഭാഗമാണ്. ലോകമെങ്ങുമുള്ള സഞ്ചാരികൾ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹൽ കാണാനെത്തുന്ന ഇടമാണ് ആഗ്ര. ഇനി ആഗ്രയിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും. കാരണം, മെട്രോ ട്രെയിൻ ആഗ്രയിലേക്ക് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര
ചരിത്രം ഓടി തുടങ്ങിയപ്പോൾ വെള്ളം വഴി മാറി. ഇന്ത്യയിൽ ആദ്യമായി അന്തർജല മെട്രോയുമായി കൊൽക്കത്ത. നഗരഗതാഗത മേഖലയിൽ വലിയ മാറ്റമാണ് അന്തർജല മെട്രോ കൊണ്ടു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിനാണ് അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്. ഏതായാലും കൊൽക്കത്ത അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം
ലൊസാഞ്ചലസിലെ റെഡ് കാർപറ്റ് വേദിയിൽ 96-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനും മികച്ച നടിയും മികച്ച സംവിധായകനും തുടങ്ങി ലോകം കാത്തിരുന്ന വിജയികൾ ഓസ്കർ വേദിയുടെ റെഡ് കാർപറ്റിൽ തിളങ്ങി നിന്നു. ഓസ്കർ പുരസ്കാരം പോലെ തന്നെ പ്രസിദ്ധമാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും. കഴിഞ്ഞ 22 വർഷമായി ഓസ്കർ
വൈദ്യുതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് പോഡ് ടാക്സികൾ. ഇന്ത്യയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പോഡ് ടാക്സികൾ എത്തുകയായി. ഡ്രൈവറില്ലാത്ത ഇത്തരം വാഹനങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്നു. ഏകദേശം അഞ്ച് - ആറ് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഓട്ടോമേറ്റഡ്
ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യോനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി അസമിലെത്തിയത്. ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി. ദേശീയോദ്യാന ഡയറക്ടർ സൊണാലി ഘോഷും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും
എറണാകുളം ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിനു മുമ്പ് ഈ വന്ദേ ഭാരത് ട്രെയിന്‍ കൂടി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സതേണ്‍ റെയില്‍വേ ബോര്‍ഡ് മുമ്പാകെ നേരത്തേ ലഭിച്ചിട്ടുള്ള ഈ
കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് വേനൽക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. 2024 മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെയാണ് പ്രാബല്യം. ഇപ്പോൾ നിലവിലുള്ള ശീതകാല പട്ടികയിൽ ആകെ 1330 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1628 പ്രതിവാര സർവീസുകളുണ്ട്. രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും
സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് രാജ്യാന്തര വനിതാ ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ട്. #BreakTheBias എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. വേര്‍തിരിവുകള്‍ മറികടന്ന് പുതിയ ലോകം കണ്ടെത്താന്‍ യാത്രകള്‍ വലിയ തോതില്‍ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍
കടലിനടിയില്‍ മുങ്ങിപ്പോയെന്ന് കരുതപ്പെടുന്ന പൗരാണിക നഗരമായ ദ്വാരകയിലേക്കൊരു യാത്ര പോയാലോ. ഇതു സാധ്യമാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ സബ്മറീന് ടൂറിസം ദ്വാരകയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത്. ഹൈന്ദവവിശ്വാസങ്ങളും പുരാണങ്ങളുമായി ചേര്‍ന്നു കിടക്കുന്ന ദ്വാരകയിലേക്ക് സബ്മറീനില്‍ യാത്രപോവാനുള്ള
മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രീ - വെഡ്ഡിങ് ആഘോഷങ്ങൾക്കാണ് ബിൽ ഗേറ്റ്സ് ഇന്ത്യയിൽ എത്തിയത്. എന്നാൽ, വിവാഹ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനു മുമ്പ് ഒരു വിനോദസഞ്ചാരിയുടെ റോളിൽ ഇന്ത്യയിൽ ചുറ്റിക്കറങ്ങി ലോക കോടീശ്വരൻ. വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി
വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു കിടിലൻ വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി. മാർച്ച് 11 മുതൽ 17 വരെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്പറേഷൻ ലിമിറ്റഡ് (IRCTC) ന്റെ നേതൃത്വത്തിലുള്ള വടക്കു - കിഴക്കൻ യാത്ര. അസം, മേഘാലയ എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് വിമാനയാത്ര
കഥാ പശ്ചാത്തലത്തിലും യാത്രയിലും ഒരുപാട് സാമ്യമുണ്ട് തിരഞ്ഞെടുത്ത വാഹനം ക്വാളിസ്, പോയ ആളുകൾ ഏകദേശം 8-9 പേർ. ഇനി കഥയിലേക്ക്...+2 കഴിഞ്ഞിരിക്കുന്ന 2006 കാലഘട്ടം ഞരമ്പുകളിൽ ചോര തിളച്ചു മറിഞ്ഞു കുരുത്തക്കേടുകൾ എന്തൊക്കെ ഒപ്പിക്കണം എന്നാലോചിച്ച് ഇരിക്കുന്ന സമയം, മുന്നിൽ വരുന്ന എന്തിനെയും നേരിടാനുള്ള
രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് കോട്ടയത്ത് പൊലീസും ജില്ലാ പഞ്ചായത്തും ചേർന്ന് സഹയാത്രിക പദ്ധതി കൊണ്ടു വന്നത്. എന്നാൽ, പദ്ധതി കൊണ്ടുവന്നു രണ്ടു മാസമായെങ്കിലും പരാജയം രുചിച്ചിരിക്കുകയാണ്. പദ്ധതിക്ക് ആവശ്യമായ പ്രചാരണം നൽകാത്തതും ആളുകളിലേക്ക് പദ്ധതിയുടെ പ്രാധാന്യം
ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ ദ്വീപു രാജ്യങ്ങളിൽ ഒന്നാണ് ടുവാലു. എന്നാൽ ഈ കുഞ്ഞൻ ദ്വീപ് ഭൂമിയിൽ നിന്നു തന്നെ അപ്രത്യക്ഷമാകാൻ അധികകാലം വേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കുറവ് സന്ദർശകർ എത്തുന്ന ഒരു ദ്വീപ് കൂടിയാണ് ഇത്. അടുത്ത കാലത്തൊന്നും അങ്ങോട്ട് പോയിട്ടില്ലെങ്കിൽ പിന്നെ ഒരിക്കലും
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷപരിപാടികൾ തകർപ്പനായി നടക്കുകയാണ്. ലോകം തന്നെ കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിൽ പങ്കുചേരാൻ ലോകോത്തര വ്യക്തിത്വങ്ങളും എത്തി. ഇവരെല്ലാവരും എത്തിയത് ചെറിയ വിമാനത്താവളമായ ജാംനഗറിലേക്ക് ആണ്. ജാംനഗർ നഗരത്തിൽ നിന്ന് വെറും പത്തു
ഡിജിറ്റൽ നാടോടികൾക്കായി പുതിയ നോമാഡ് വീസ അവതരിപ്പിച്ച് ജപ്പാന്. വിദൂരമായി ജോലിചെയ്യുകയും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്യുകയും ചെയ്യുന്ന പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്ത പുതിയ വീസ പ്രോഗ്രാം, പ്രതിവർഷം കുറഞ്ഞത് 10 മില്യൺ യെന്‍ (56 ലക്ഷത്തിലധികം രൂപ) സമ്പാദിക്കുന്ന വ്യക്തികൾക്ക് ആറ്
യുഎസിലെ ന്യൂയോർക്ക് സിറ്റിയില്‍, മൻഹാറ്റന്റെ ഹൃദയഭാഗത്ത്, കാലാതീതമായി നിലകൊള്ളുന്ന ഒരു വാസ്തുവിദ്യാ വിസ്മയമുണ്ട്. ഒരു ഗതാഗത കേന്ദ്രം എന്നതിലുപരി ന്യൂയോർക്ക് നഗരത്തിന്റെ മഹത്വത്തിന്റെയും ചരിത്രത്തിന്റെയും പ്രതിരോധശേഷിയുടെയും ചിഹ്നമായ ഒരു റെയില്‍വേ സ്റ്റേഷന്. മഹാനഗരത്തിന്റെ പടിപടിയായുള്ള
ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ ഡിജിറ്റൽ ഉച്ചകോടിയിൽ മൂന്ന് പുരസ്കാരങ്ങൾ കരസ്ഥമാക്കി എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ജെന്റർ ന്യൂട്രൽ സവിശേഷതകൾ കണക്കിലെടുത്താണ് ഡിജിറ്റൽ റെസ്പോൺസിബിലിറ്റി അവാർഡ് ലഭിച്ചത്. എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക്
പഴകും തോറും വീര്യം കൂടുന്നതാണ് വീഞ്ഞ്. എന്നാൽ, വീഞ്ഞിനെക്കാൾ വീര്യമുള്ളതും ലഹരി പിടിപ്പിക്കുന്നതുമായ മറ്റൊന്നുണ്ട്. അത് സൗഹൃദമാണ്; ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ സൗഹൃദം പോലെ. ജനിച്ച് വീണ നാൾ മുതൽ കൈ പിടിച്ച് നടന്നവർ, ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തവർ, യാത്രയ്ക്കിടയിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ ഒറ്റ മനസ്സോടെ,
പ്രകൃതി ഒരുക്കുന്ന മനോഹരമായ വര്‍ണ ചിത്രമാണ് ജപ്പാനിലെ ചെറി പൂക്കളുടെ വസന്തകാലം. ഒരിലപോലുമില്ലാതെ പിങ്കും വെള്ളയും നിറങ്ങളിലുള്ള ചെറി പൂക്കള്‍ നിറഞ്ഞ മരങ്ങള്‍ 'ഇത് ഭൂമിയില്‍ തന്നെയോ?' എന്നു തോന്നിപ്പിക്കും വിധമാണ് പൂത്തൊരുങ്ങി നില്ക്കുക. ജപ്പാനിലേക്ക് നിങ്ങള്‍ യാത്രക്കൊരുങ്ങുന്നുണ്ടെങ്കില് ഇതാണ്
വിദേശയാത്രകളില്‍ ഒഴിവാക്കാനാവാത്ത തിരിച്ചറിയല്‍ രേഖയാണ് പാസ്പോര്‍ട്ട്. അവധി ആഘോഷം, ജോലി, പഠനം എന്നിങ്ങനെ വിദേശയാത്രകള്‍ എന്തു ലക്ഷ്യത്തിനുമാവട്ടെ, കാലാവധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. ഒരിക്കല്‍ പാസ്പോര്‍ട്ട് എടുത്തതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് എല്ലാക്കാലവും തടസങ്ങളില്ലാതെ വിദേശ യാത്ര
മാർച്ച് എട്ടിനാണ് വനിതാ ദിനം. ജോലിത്തിരക്കിൽനിന്ന് ആശ്വാസം തേടി അവധിയാഘോഷിക്കാൻ ആഗ്രഹിക്കുന്ന വനിതകളേ, നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. കെടിഡിസിയുടെ വിവിധ റിസോർട്ടുകളിൽ മാർച്ച് 3 മുതൽ 10 വരെ താമസം ബുക്ക് ചെയ്യുന്ന വനിതകൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താമസത്തിനും ഭക്ഷണത്തിനുമെല്ലാം
കൽപറ്റ∙ ബാണാസുര സാഗർ ഡാം തുറന്നതോടെ വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് പ്രതീക്ഷയുടെ വെളിച്ചം. വന്യമൃഗ ആക്രമണവും കാട്ടുതീയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒറ്റയടിക്ക് പൂട്ടിയതും തൊഴിലാളി സമരത്തെത്തുടർന്ന് ബാണാസുര സാഗർ ഡാം അടച്ചിട്ടതും വിനോദ സഞ്ചാരമേഖലയിൽ വലിയ
ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ധനുഷ്കോടിക്കും രാമേശ്വരത്തിനും സവിശേഷ സ്ഥാനമുണ്ട്. 1914 ലാണ് മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടല്പാലം വരുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടു കിലോമീറ്ററിലേറെ നീളമുള്ള പാമ്പന്‍ പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പാലമാണ്.
ഇന്ത്യയുടെ സ്വന്തം ക്രൂയിസ് കപ്പലായ കോർഡേലിയ എംപ്രസ് യാത്രയുടെ വിശേഷങ്ങളുമായി നടി സുഹാസിനി. കപ്പലിനുള്ളില്‍ നിന്നും എടുത്ത ഒട്ടേറെ ചിത്രങ്ങള്‍ സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു."ഇന്ത്യക്കാരുടെ സ്വന്തം ക്രൂയിസ് കോർഡേലിയ എംപ്രസിൽ നിന്ന് ഹലോ. ഇന്ത്യക്കാരും ക്രൂയിസ് അനുഭവം നേടുന്നു"
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു വാര്‍ത്തയാണ്, ദുബായ് അഞ്ചു വര്‍ഷത്തെ കാലാവധിയുള്ള പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നല്കുന്നു എന്നത്. എന്നാല്‍ ഇതൊരു പുതിയ വാര്‍ത്തയല്ല എന്നതാണ് സത്യം. കഴിഞ്ഞ രണ്ടു വര്‍ഷമായി ദുബായ് ഗവണ്മെന്റ് ഈ വീസ നല്കാന്
വിമാനത്തിൽ ഒരിക്കലെങ്കിലും കയറിയിട്ടുള്ളവർക്ക് എയർ ഹോസ്റ്റസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ ഓർമ കാണും. കൃത്യമായ ആംഗ്യങ്ങളിലുടെയാണ് എയർ ഹോസ്റ്റസ് കാര്യങ്ങൾ പറഞ്ഞു തരാറുള്ളതെങ്കിലും സീറ്റ് ബെൽറ്റ് ഇടുന്നത് വരെ ശ്രദ്ധിച്ച് കാണുകയും കേൾക്കുകയും ചെയ്യും. പിന്നെ കേൾക്കുന്നതും കാണുന്നതും എല്ലാം പകുതി
ലോകത്തെ അദ്ഭുതപ്പെടുത്തിയ നിര്‍മിതിയായ താജ്മഹലിനോടു ചേര്‍ന്നു നടത്തുന്ന സാംസ്ക്കാരിക ആഘോഷമാണ് താജ് മഹോത്സവ്. 18 ന് തുടങ്ങിയ ആഘോഷം 27 വരെയാണ്. ഇന്ത്യയുടെ സാംസ്ക്കാരികവും കലാപരവുമായ വൈവിധ്യത്തേയും സമ്പന്നതയേയും കാണിക്കുന്ന ആഘോഷമാണിത്. പത്തു ദിവസത്തോളം നീണ്ടു നില്ക്കുന്ന താജ് മഹോത്സവില്‍ പ്രാദേശിക
കഴിഞ്ഞ വര്‍ഷം നാഷനല്‍ പാര്‍ക്ക് സര്‍വീസ് സൈറ്റുകൾ സന്ദര്‍ശിച്ചവരുടെ വിശദമായ പട്ടിക പുറത്തുവിട്ട് യുഎസ്. എന്‍പിഎസിനു (നാഷനല്‍ പാര്‍ക്ക് സര്‍വീസ്) കീഴിലുള്ള 400 ലേറെ സൈറ്റുകളില്‍ 32.55 കോടിയിലേറെ പേരാണ് സന്ദര്‍ശകരായെത്തിയത്. 2022നെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 1.3 കോടി അഥവാ നാലു
'മനിതർ ഉണർതു കൊള്ളാ, ഇത് മനിത കാതൽ അല്ല, അതൈയും താണ്ടി പുനിതമാനത്' - മനുഷ്യർക്ക് മനസ്സിലാക്കാൻ ഇത് മനുഷ്യരുടെ സ്നേഹം അല്ല, അതിനുമപ്പുറം വിശുദ്ധമായ ഒന്നാണ്. മഞ്ഞുമൽ ബോയ്സ് കണ്ടിറങ്ങുമ്പോൾ തിയറ്ററിന്റെ മുമ്പിൽ നിന്ന് ഇതൊന്ന് ഉച്ചത്തിൽ പറയാൻ തോന്നും. കാരണം, തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന് വേണ്ടി 11
യാത്രകള്‍ വലിയ പണചെലവുള്ള ഏര്‍പ്പാടാണെന്ന ധാരണ പലര്‍ക്കുമുണ്ട്. അങ്ങനെയൊരു തെറ്റിദ്ധാരണയുള്ളതുകൊണ്ട്, ഭൂരിഭാഗം ആളുകളും യാത്രകള്‍ നീട്ടിവച്ചു കൊണ്ടിരിക്കും. പോകുന്ന സ്ഥലത്തെക്കുറിച്ചും എന്തിനാണ് പോവുന്നതെന്നതിനെക്കുറിച്ചും എന്തൊക്കെ കാണണം എവിടെ താമസിക്കണം എന്നതിനെക്കുറിച്ചുമെല്ലാം ധാരണയും
ജോലി പൊലീസ് ഉദ്യോഗമാണെങ്കിലും സേതുലാലിന്റെ പാഷൻ പക്ഷിനിരീക്ഷണമാണ്. വ്യത്യസ്തങ്ങളായ പക്ഷികളെ കാണാനും നിരീക്ഷിക്കാനും യാത്രകൾ ചെയ്യുന്ന എഎസ്ഐ സേതുലാൽ അതിനുവേണ്ടി സ്വന്തമായി ഫൊട്ടോഗ്രഫിയും പഠിച്ചു. അപൂർവ പക്ഷികളെ കാണാൻ ഭൂട്ടാനിലേക്കും സുമാത്രയിലേക്കും യാത്ര നടത്തി. കോവിഡ് കാലത്തൊഴികെ, എല്ലാ വർഷവും
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിൽ ‘കവര്‍ കണ്ടിട്ടുണ്ടോ’ എന്നു ചോദിക്കുന്ന ഒരു സീനുണ്ട്. രാത്രിയുടെ ഇരുളിമയിൽ നീലനിറത്തിൽ തിളങ്ങുന്ന തിരമാലകൾ നിങ്ങളുടെ കാലുകളെ തഴുകിപ്പോകുന്നത് ഒരിക്കലെങ്കിലും അനുഭവിക്കേണ്ടതാണ്. ബയോലുമിനെസെന്റ് ബീച്ചുകൾ നിങ്ങളുടെ അടുത്ത യാത്രയിൽ ഉൾപ്പെടുത്താം. ബാക്ടീരിയ, ഫംഗസ്, ആൽഗ
ചില മനുഷ്യർ അങ്ങനെയാണ്, എത്ര പറഞ്ഞാലും നന്നാവില്ല. ഒരു വഴിക്ക് പോകുമ്പോൾ എന്തൊക്കെ നിർദ്ദേശങ്ങൾ നൽകിയാലും പാലിക്കാൻ മടിയാണ്; പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ. വെള്ളമടിച്ച് രണ്ടു ഡയലോഗ് പറഞ്ഞാൽ കേമമാണെന്ന് വിചാരിക്കുന്ന ആളുകളാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ, മദ്യപിച്ച് അലമ്പ് ഉണ്ടാക്കിയവരുടെ ‘മർമത്ത്
സഞ്ചാരികൾ നിരന്തരം എത്തിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുദ്വീപ്, അതാണ് ഇന്തൊനേഷ്യയിലെ ബാലി. എന്നാൽ, സഞ്ചാരികൾക്ക് ചെറിയൊരു ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ് ഇത്തവണത്തെ വാലന്റൈൻസ് ഡേയിൽ ബാലി. ബാലിയിൽ ടൂറിസം ടാക്സ് ഏർപ്പെടുത്തിയിരിക്കുകയാണ് ഫെബ്രുവരി പതിനാലാം തീയതി മുതൽ. അതേസമയം, പുതിയ ടൂറിസം ടാക്സിൽ നിന്നു
ടൂറിസം ആഗോളതലത്തിൽ വളർന്നിട്ടും വിനോദസഞ്ചാരികൾക്കു പ്രവേശനമില്ലാതെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലുള്ള നോർത്ത് സെന്റിനൽ ദ്വീപ്. സന്ദർശിച്ചാൽ മരണം ഉറപ്പ്. ലോകസഞ്ചാരിയായ മാർക്കോപോളോ ‘ക്രൂരവും ദയാരഹിതരുമായ’ നിവാസികൾ എന്നു വിശേഷിപ്പിച്ച ഇവിടത്തെ ഗോത്രസമൂഹം സന്ദർശകരെ ആരെയും തിരികെ
വിനോദസഞ്ചാരം പ്രധാന വരുമാന മാർഗമായുള്ള രാജ്യങ്ങളിൽ ഒന്നാണ് തായ്ലൻഡ്. എന്നാൽ കോവിഡ് മഹാമാരി തായ്ലൻഡിന്റെയും ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോവിഡ് മഹാമാരിയുടെ ഭീതിയിൽ നിന്നു ലോകം മുക്തമായെങ്കിലും തായ്ലൻഡിലെ വിനോദ സഞ്ചാരമേഖലയിൽ അത് പ്രതിഫലിച്ചു തുടങ്ങിയിട്ടില്ല. രാജ്യത്തേക്കു
ഡെന്മാർക്ക് ഒരു മനോഹരമായ ഭൂമിയാണ്, അവിടെ പ്രകൃതി നമുക്ക് അവിശ്വസനീയമായ പലതും ഒരുക്കി വച്ചിട്ടുണ്ട്. എന്നാൽ ജുട്ട്ലാൻഡിലെ സ്കാഗന്റെ വടക്കുള്ള ഉപദ്വീപായ ഗ്രെനന്റെ അറ്റത്ത്, അദ്ഭുതപ്പെടുത്തുന്ന ഒന്നുണ്ട്. ഇവിടെയാണ് ബാൾട്ടിക് കടൽ എതിർദിശയിൽ നിന്ന് വരുന്ന വടക്കൻ കടലുമായി സംഗമിക്കുന്നത്. വ്യത്യസ്ത
ലക്ഷദ്വിപിലേക്കു പോയാൽ അവിടം മുഴുവൻ ചുറ്റി കറങ്ങാം എന്നു കരുതരുത്. സഞ്ചാരികൾക്ക് പ്രവേശമില്ലാത്ത ചില പ്രദേശങ്ങളും ഇവിടെയുണ്ട്. അതുപോലെ ഇന്ത്യയിലെ ചില പ്രദേശങ്ങൾ അതിമനോഹരമായവയാണ്. യാത്രയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയും കണ്ടിരിക്കണമെന്ന് നമ്മൾ പറയാനുള്ള സ്ഥലങ്ങൾ പോലെ. അവയിൽ പല സ്ഥലങ്ങളിലേക്കു
ഡല്‍ഹി കാണാനെത്തുന്നവര്‍ക്കു മനോഹരവും സുന്ദരവുമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടം കാണാനുള്ള അവസരം ഇപ്പോഴുണ്ട്. അമൃത് ഉദ്യാന്‍ എന്നു പേരു മാറ്റിയ മുഗള്‍ ഗാര്ഡന് വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങള്‍ മാത്രമേ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാറുള്ളൂ. പൂക്കള്‍ നിറഞ്ഞ കാലാവസ്ഥ അനുയോജ്യമായുള്ള ഫെബ്രുവരി മുതല്‍
തിരുവനന്തപുരം ∙ ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് ടൂറിസം വ്യവസായ മേഖലയിലെ ഏക സഹകരണ സ്ഥാപനമായ കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി (കെടിഎഫ്സി) വിപുലമായ
അവിശ്വസനീയമെന്നു തോന്നാം, പക്ഷേ ഇപ്പോഴും വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങളുണ്ട്. എന്നിട്ടും, ലോകമെമ്പാടും നിന്നുള്ള സഞ്ചാരികളെ അവിടേക്ക് എത്തിക്കാമെന്ന് ഈ രാജ്യങ്ങൾ തെളിയിച്ചിട്ടുമുണ്ട്. ലോക സഞ്ചാര ഭൂപടത്തിലെ ഏറ്റവും തിരക്കേറിയതും മിക്കവരുടെയും ബക്കറ്റ് ലിസ്റ്റിലെ പ്രധാനപ്പെട്ടതുമായ ആ രാജ്യങ്ങൾ
ആകെയുള്ളത് 12 മാസങ്ങൾ. അതിനിടയിൽ വീണു കിട്ടുന്ന കുറച്ച് അവധി ദിവസങ്ങൾ. ഇത്തരം അവധി ദിനങ്ങൾ മനസ്സിലാക്കി, അതിനൊപ്പം ഒന്നോ രണ്ടോ ദിവസത്തെ ലീവ് കൂടി ചേർത്ത് ആസൂത്രണം ചെയ്താൽ കുടുംബത്തിനൊപ്പമോ കൂട്ടുകാർക്ക് ഒപ്പമോ യാത്രകൾ ആസ്വദിക്കാം. സഞ്ചാരപ്രിയരായ ഓഫിസ് ജോലിക്കാരാണ് നിങ്ങളെങ്കിൽ ഈ വർഷത്തെ അവധി
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് രാജസ്ഥാന്. കഴിഞ്ഞ നാലു വർഷത്തിനിടെ രാജസ്ഥാനിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്ക് പന്ത്രണ്ട് മടങ്ങ് വർധിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു. കോവിഡ് മൂലം നിലച്ച വിദേശ ടൂറിസ്റ്റുകളുടെ സന്ദർശനങ്ങളിലും ഗണ്യമായ വർധനവുണ്ട്. 2023 ൽ 18 കോടി ആഭ്യന്തര വിനോദ
വിമാനയാത്രകള്‍ ഇന്ന് വലിയൊരു സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. പെട്ടെന്ന് അവധിയാഘോഷിക്കാനോ ബിസിനസ് ട്രിപ്പിനോ പോകേണ്ടി വന്നാല്‍ വിമാനടിക്കറ്റ് നിരക്ക് നിങ്ങളുടെ ബജറ്റിനെ തന്നെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. എന്നാലോ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ചില വഴികളുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന പാണ്ടൻ വേഴാമ്പലുകൾ (Malabar pied Hornbill) ചാലക്കുടി പുഴയിലെ തുരുത്തുകളിലെ വന്മരങ്ങളിൽ വീണ്ടും ചേക്കേറി തുടങ്ങി. സന്ധ്യ മയങ്ങുന്നതോടെ കൂട്ടമായി കൂടണയാൻ എത്തുന്ന വേഴാമ്പലുകൾ പുലർവെട്ടം വീഴുന്നതോടെ തീറ്റ തേടി ഉൾവനത്തിലേക്കു മടങ്ങും.വാഴച്ചാൽ ഡിവിഷനിലെ വനമേഖലയിലാണ് പാണ്ടൻ
ആഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ മ്യാൻമറിലെ റഖൈൻ സ്റ്റേറ്റിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി ഇന്ത്യ. നിലവിൽ റഖൈൻ സ്റ്റേറ്റിൽ ഇന്ത്യക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവിടെ നിന്ന് പോരണമെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. മ്യാൻമറിലെ റഖൈൻ സ്റ്റേറ്റിൽ കഴിഞ്ഞ
പുതിയ കാലത്ത് എല്ലാവരും ഏറ്റവുമധികം ഭയപ്പെടുന്നത് ഒളിക്യാമറയുടെ ഒളിഞ്ഞുനോട്ടത്തെയാണ്. 'യു ആർ അണ്ടർ സിസിടിവി സർവെയിലൻസ്' എന്നതു കണ്ട് സിസിടിവി ഉണ്ടെന്നു മനസ്സിലാക്കുന്നതു പോലെയല്ല ഒളിക്യാമറയുടെ കാര്യം. പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥലങ്ങളിലാകും ഒളിക്യാമറ. നമ്മുടെ സ്വകാര്യതയെ അത്
മരുഭൂമിയിലൂടെ എത്ര ദൂരം നടക്കാൻ കഴിയും. താഴെ ചുട്ടു പൊള്ളുന്ന മണലും മേലെ കത്തുന്ന സൂര്യനും. ഡെസേർട്ട് സഫാരി നടത്തിയിട്ടുള്ളവർ മരുഭൂമിയുടെ അകങ്ങളിലേക്ക് കുറച്ചെങ്കിലും പോയിട്ടുണ്ടാകും. ചിലരെങ്കിലും മരുഭൂമിയിൽ കാമൽ സഫാരിയും നടത്തിയിട്ടുണ്ടാകും. എന്നാൽ, അതിനേക്കാൾ വലിയ ആഡംബരവുമായി സൗദി അറേബ്യ ഉടൻ
മലബാറിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമായ വയനാട്ടിലെ ബാണാസുര സാഗർ ഡാം തൊഴിലാളി സമരത്തെത്തുടർന്ന് പൂട്ടിയത് ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയായി. വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ ആരംഭിച്ച സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ബാണാസുര സാഗർ ഡാം.
കേരളത്തിലെ കൊച്ചുവേളിയിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ്, 912 യാത്രക്കാരുമായി ആരംഭിച്ചു. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്തെ ബിജെപി നേതാക്കൾ സംഘടിപ്പിച്ച ലോ-കീ പരിപാടിക്ക് ശേഷം രാവിലെ 10 മണിയോടെ ട്രെയിൻ യാത്ര ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്ന് 100 യാത്രക്കാർ ട്രെയിനിൽ കയറി.
ബാലി ഒരു വികാരമാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം. ഹണിമൂൺ ഡെസ്റ്റിനേഷൻ, ഏറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം, അവധിക്കാല ഡെസ്റ്റിനേഷൻ അങ്ങനെ ബാലിയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. മനംനിറയ്ക്കുന്ന പ്രകൃതിവിസ്മയങ്ങളും ബീച്ചുകളും വെള്ളച്ചാട്ടങ്ങളും
ആദ്യമായി ഒരു രാജ്യാന്തര യാത്രയ്ക്കു പോകുന്നത് എല്ലായ്പ്പോഴും ആവേശകരമായ ഒരു കാര്യമാണ്. എല്ലാവരുടേയും മനസ്സിലുണ്ടാകും എന്നെങ്കിലും മറ്റൊരു രാജ്യത്തേക്കു ട്രിപ്പ് പോകണമെന്നത്. അതിൽ തന്നെ ഒറ്റയ്ക്കു പോകണമെന്ന് ആഗ്രഹിക്കുന്നവരാകും അധികവും. അങ്ങനെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര പ്ലാൻ ചെയ്യുന്നവർ
പാരീസിലെ ഈഫൽ ടവർ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് ഈഫൽ ടവർ സന്ദർശനം ഇനി ഈസിയായി ബുക്ക് ചെയ്യാം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈഫൽ ടവർ സന്ദർശിക്കുന്ന രാജ്യാന്തര സന്ദർശകരുടെ ഏറ്റവും വലിയ
കുത്തബ് മിനാറും അതിനടുത്തുള്ള ഇരുമ്പുതൂണും കണ്ടിട്ടില്ലാത്തവർ ഡൽഹിയിൽ ചുരുക്കമാവും. രണ്ടു ദശകം മുമ്പ് തൂണിനുചുറ്റും ഒരു കമ്പിവേലി കെട്ടുന്നതു വരെ പുറം തിരിഞ്ഞുനിന്ന് തൂണിനെ കെട്ടിപ്പിടിക്കുക എന്നത് സന്ദർശകരുടെ വിനോദമായിരുന്നു. തിരിഞ്ഞുനിന്ന് തൂണിനുചുറ്റും കൈകൾ കൂട്ടിച്ചേർക്കാൻ സാധിക്കുന്നവർക്ക്
മാനവിക ചരിത്രവും പൗരാണികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുള്ള പേരാണ് പെറുവിലെ മാച്ചുപിച്ചു. ഇന്‍കന്‍ സാമ്രാജ്യം ഉന്നതിയിലെത്തിയ കാലത്ത് പതിനഞ്ചാം നൂറ്റാണ്ടിലാണ് മാച്ചു പിച്ചു നിര്‍മിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 7,970 അടി ഉയരത്തിലുള്ള മാച്ചുപിച്ചു അടുത്ത ദിവസങ്ങളില്‍
ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാര മേഖലയുടെ വികസനം ഫോക്കസ് ചെയ്ത് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. വിനോദ സഞ്ചാര മേഖലയിൽ 5,000 കോടി രൂപയുടെ നിക്ഷേപം വരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒന്നാണ്
കടൽ തീരങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണ്. കടൽക്കാറ്റേറ്റ്, കടലിന്റെ അനന്തതയിലേക്ക് നോക്കി വെറുതെയിരിക്കുമ്പോൾ ജീവിതം അത്രമേൽ പ്രിയപ്പെട്ടതാകുന്നു. പക്ഷേ, ഈ പറയുന്ന കടൽത്തീരങ്ങൾ വൃത്തിയില്ലാത്തതാണെങ്കിലോ. സകല മൂഡും എതിലേ പോയെന്നു ചോദിച്ചാൽ മതി. എന്നാൽ കോഴിക്കോട് കാപ്പാട് ബീച്ചിൽ എത്തുന്നവർക്ക് അത്തരത്തിൽ
ലിംഗസമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി, ചരിത്രത്തില്‍ ആദ്യമായി നഗ്നപുരുഷൻമാരുടെ ഉത്സവത്തില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്കി ജപ്പാനിലെ ദേവാലയം. 1,250 വർഷങ്ങളായി നടന്നുവരുന്ന ഈ ഉത്സവത്തില്‍, ഇതാദ്യമായാണ് സ്ത്രീകള്‍ പങ്കെടുക്കുന്നത്. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവയിലുള്ള
2024-25 വര്‍ഷത്തെ യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സ്മാരകങ്ങളുടെ നിര്‍ദേശങ്ങള്‍ രാജ്യങ്ങള്‍ നല്കി തുടങ്ങി. ഇക്കുറി ഇന്ത്യ ലോകത്തിനും യുനെസ്കോയ്ക്കു മുൻപാകെ അഭിമാനത്തോടെ അവതരിപ്പിക്കുന്നത് 'മറാഠ മിലിറ്ററി ലാന്‍ഡ്സ്കേപ്സ് ഓഫ് ഇന്ത്യ'യാണ്. മറാഠ ഭരണാധികാരികള്‍ 17 മുതല്‍ 19
ഹോളിവുഡ് നടി ജൂലിയ റോബർട്സ് നായികയായി എത്തിയ ചിത്രമാണ് 'ഈറ്റ് പ്രേ ലവ്'. അമേരിക്കൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ എലിസബത്ത് ഗിൽബേർടിന്റെ ഈറ്റ് പ്രേ ലവ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സംവിധായകനായ റയാൻ മർഫി ചിത്രമൊരുക്കിയത്. ചിത്രത്തിൽ എലിസബത്ത് ഗിൽബേർട് ആയാണ് ജൂലിയ റോബർട്സ് എത്തിയത്.
ജീവിതത്തിലൊരിക്കലും വീടിന്റെ നാലു ചുമരുകൾക്കു പുറത്തുള്ള ലോകം കാണാൻ കഴിയുമെന്ന പ്രതീക്ഷിക്കാത്ത അവർ ഇന്ന് സന്തോഷത്തിന്റെ കൊടുമുടിയിലാണ്. ഭിന്നശേഷിക്കാരായതിനാൽ അവരെ ദൂരയാത്ര കൊണ്ടുപോവാൻ ഇതുവരെ ആരും മുന്നിട്ടിറങ്ങിയിരുന്നില്ല. കുന്നമംഗലം, നരിക്കുനി, മൂഴിക്കൽ മേഖലകളിലെ ഭിന്നശേഷിക്കാരായ 11 കുട്ടികളും
കടല്തീരങ്ങള് മുതല്‍ മലനിരകള്‍ വരെ നീളുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട് അമേരിക്കയില്‍. വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്കു സമ്മാനിക്കാന്‍ സാധിക്കുന്നവയാണ് ഇവ. അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം. സിറ്റി ഓഫ് ഫൗണ്ടന് എന്നൊരു വിളിപ്പേരുണ്ട് മിസോറിയിലെ കാന്‍സസ് സിറ്റിക്ക്. 200 ലേറെ മനോഹര ജലധാരകളാണ് കാന്‍സസിന് ഇങ്ങനെയൊരു പേരു സമ്മാനിച്ചത്.
യാത്ര എന്നത് സ്ഥലങ്ങളെ കീഴടക്കാനുള്ള ഒന്നല്ലെന്നും അത് നമ്മുടെ അഹംബോധങ്ങളെ കീഴടക്കാനുള്ള ഒന്നാണെന്നും തിരിച്ചറിയാനാവുന്നവർക്കേ ഒരു നല്ല യാത്രികനാകാൻ കഴിയൂ. 2009 ലെ ആദ്യ ലഡാക്ക് യാത്രയ്ക്കു ശേഷം ഷിബു ഇങ്ങനെയാണ് കുറിച്ചത്– We have not conquered anything. We all just became a part of nature for some
യാത്രാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വര്‍ഷമാണ് 2024. ഇക്കൊല്ലം യാത്ര ചെയ്യാനായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ അടിസ്ഥാനത്തില്‍, സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട 24 സ്ഥലങ്ങളുടെ ലിസ്റ്റ്, ട്രാവല്‍ സ്റ്റേ സര്‍വീസ് കമ്പനിയായ എയര്‍ബിഎന്‍ബി പുറത്തുവിട്ടു.
ദി അൾട്ടിമേറ്റ് കേരള എന്ന യുട്യൂബ് ചാനലിൽ കൊച്ചിയിൽ നിന്നും പങ്കുവച്ചൊരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മൂന്നര മിനിറ്റുള്ള വിഡിയോയിലെ കാര്യങ്ങൾ മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. വിഡിയോയിൽ കാണിക്കുന്നത് റഷ്യയിൽ നിന്നുള്ള വിദേശ സഞ്ചാരികൾ ഫോർട്ട് കൊച്ചി ബീച്ച് വൃത്തിയാക്കുന്നു. എന്നാൽ സങ്കടകരമായ
പാറക്കെട്ടുകൾക്കിടയിലെ ഉറവകളിൽനിന്നുള്ള ജലമാണ് യാക്കോബിന്റെ കിണറിലുള്ളത്. ഈ കിണർ തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം. മുങ്ങൽ വിദഗ്ദർ 100 അടിയോളം താഴ്ചയിൽ പര്യവേക്ഷണം നടത്തുകയും വെള്ളത്തിനടിയിലുള്ള ഗുഹയുടെ വഴികളിലൂടെ സാഹസികയാത്ര നടത്തുകയും ചെയ്യാറുണ്ട്.
ഓള്‍ഡ് ഡല്‍ഹിയും ന്യൂ ഡല്‍ഹിയും രണ്ടു ലോകങ്ങളാണ്. ഒന്നിന് ആധുനിക ഇന്ത്യയുടെ മുഖമാണെങ്കില്‍ മറ്റേതിന് പഴമയുടെ രൂപമാണ്. ഒരുകാലത്ത് മുഗള്‍സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഓള്‍ഡ് ഡല്‍ഹി. ചരിത്രവും പഴമയും പ്രൗഡിയും നിറഞ്ഞ നിര്‍മിതികളും ആത്മീയതയുമെല്ലാം നിറഞ്ഞ പ്രദേശമാണിത്. വര്‍ഷങ്ങളോളം
വിയറ്റ്നാമിലെ റോഡുകളിൽ ഏകദേശം 45 ദശലക്ഷം സ്കൂട്ടറുകൾ ഉണ്ടെന്നാണ് കണക്ക്. സ്കൂട്ടർ ഓടിക്കാത്ത മനുഷ്യർ ആ നാട്ടിലില്ലെന്നു തന്നെ പറയാം. ഫുഡ് സ്റ്റാളുകൾ മുതൽ ഡെലിവറി സേവനങ്ങൾ, ചരക്ക് നീക്കുന്നവർ തുടങ്ങി കോളേജ് വിദ്യാർത്ഥികൾക്കുവരെ, വിയറ്റ്നാമിന്റെ ദൈനംദിന ജീവിതത്തിന്റെ അടിത്തറയാണ് സ്കൂട്ടർ. ദൂരെ നിന്നു
കൊച്ചി ∙ പരിസ്ഥിതിക്ക് ആഘാതമില്ലാതെ, ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്നതാണ് സിപോഡ്സ് ക്യാംപിങ് ടെന്റ് എന്ന് ടൂറിസം സ്റ്റാർട്ടപ് ക്യാംപർ അറിയിച്ചു. കേരളത്തിൽ പുതുമയുള്ളതും ഒട്ടേറെ സാധ്യതകളുമുള്ള ഗ്ലാംപിങ്
ഹൈക്കിങും ട്രെക്കിങുമൊക്കെ ഇഷ്ടമുള്ള വിദേശ വിനോദസഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് കൊളറാഡോയിലെ എല്‍ പാസോ കൗണ്ടി. ഏകദേശം അഞ്ഞൂറടി വരെ ഉയരത്തിലേക്ക് നടന്നു കയറാവുന്ന മനോഹരമായ പാതകള്‍ ഇവിടെയുണ്ട്. കാൽഹാൻ പട്ടണത്തിന് ഒരു മൈൽ തെക്കും കൊളറാഡോ സ്പ്രിംഗ്സിന് 30 മൈൽ കിഴക്കുമായി സ്ഥിതിചെയ്യുന്ന
രണ്ടുമാസം നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം, കശ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വീണ്ടും മഞ്ഞുവീണു. ഇതോടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കശ്മീരിലേക്ക് സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകിയെത്തി. ഗുൽമാർഗ്, പഹൽഗാം, സോൻമാർഗ്, ഗുരെസ്, മച്ചിൽ, കർണ്ണ ദൂദ്പത്രി, ഷോപ്പിയാൻ
ഇന്തൊനീഷ്യയുടെ ഹൃദയഭാഗത്ത്, ആരെയും അദ്ഭുതഭരിതരാക്കുന്ന ഒരു വിസ്മയമുണ്ട്! ഇലക്ട്രിക് നീല നിറത്തില്‍ ലാവ തുപ്പുന്ന ഒരു അഗ്നിപര്‍വ്വതം. ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന കവാ ഇജെൻ അഗ്നിപർവ്വതമാണ് ഇങ്ങനെ നീല ലാവയൊഴുക്കുന്നത്. നിലാവുള്ള രാത്രികളില്‍, എല്‍ഇഡി ലൈറ്റുകള്‍ പോലെ തിളങ്ങുന്ന നീല നിറത്തില്‍ ഈ ലാവ
ഗോവയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ ബീച്ചുകള്‍ക്കുമപ്പുറം അധികമാരും അറിയാത്ത മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളേയും സാഹസിക വിനോദങ്ങളേയും സംസ്ഥാനത്തിന്റെ സമ്പന്ന പൈതൃകങ്ങളേയും അവതരിപ്പിക്കുന്ന പ്രത്യേക ഡോക്യൂമെന്ററി പരമ്പര നാഷനല്‍ ജ്യോഗ്രഫി സംപ്രേഷണം ചെയ്തു തുടങ്ങി. പോസ്റ്റ്കാര്‍ഡ് ഫ്രം ഗോവ എന്ന
കുടുംബത്തോടൊന്നിച്ചുള്ള അവധിക്കാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി കല്‍ക്കി കണ്മണി. മകള്‍ സാഫോയുടെ ചിത്രങ്ങളും കല്‍ക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ലെസ്ബോസ് ദ്വീപിൽ നിന്നുള്ള ഒരു പുരാതന ഗ്രീക്ക് കവയിത്രിയായിരുന്ന സാഫോയുടെ പ്രതിമയ്ക്ക് മുന്നില്‍ നില്ക്കുന്ന മകളുടെ ചിത്രമാണ് ഇത്. 'സാഫോ
അവധിക്കാലം ആഘോഷിക്കാന്‍ യാത്രക്കായി തയ്യാറെടുക്കുകയാണോ? യാത്രികര്‍ക്ക് അപകട സാധ്യതയുള്ള രാജ്യങ്ങളും സുരക്ഷിത രാജ്യങ്ങളുമുണ്ട്. യാത്രികരുടെ സുരക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ എസ്ഒഎസ് തയാറാക്കിയ പട്ടിക 2024 ലെ യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കും. അടിയന്തരമായി വൈദ്യസഹായം വേണ്ട സാഹചര്യം
ദേശീയപാത 66 വികസനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക കേരളത്തിലെ ടൂറിസം മേഖലയെന്ന് കേരള ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ ദേശീയപാതാ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഒപ്പം സഞ്ചരിക്കാൻ അവസരം കിട്ടിയ മലപ്പുറം സ്വദേശി ഹക്കിം പുറത്തുവിട്ട വിഡിയോയിലാണ്
കേരളത്തിന്റെ ഹൃദയഭാഗത്ത് തൃശ്ശൂർ ജില്ലയുടെ പെരുമയെ പൂരങ്ങൾക്ക് ശേഷം ഉയർത്തിപ്പിടിക്കുന്ന, ഇന്ന് ലോകം തന്നെ ഉറ്റുനോക്കുന്ന, വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് അതിരപ്പിള്ളി. ധാരാളം സിനമകളുടെ ഫ്രെയ്മുകൾ മനോഹരമാക്കിയ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണുന്നതിനും ആസ്വദിക്കുന്നതിനുമായി കേരളത്തിൽ
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് തായ് എയർവേയ്സിന്റെ പ്രീമിയം ക്ലാസ്സ് വിമാന ഓപ്പറേഷനുകൾ ആരംഭിക്കുന്നു. നിലവിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലേക്ക് എയർ ഏഷ്യയുടെ പ്രതിദിന വിമാന സർവീസുകളുണ്ട്. 2024-ലെ
പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്നാട്ടിലെ കളക്കാട് - മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച,
യാത്രകള്‍ തുടങ്ങേണ്ടത് ജന്മനാട്ടില് നിന്നു തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്ന ദേശീയ വിനോദ സഞ്ചാരദിനം 25 ന്. 'സുസ്ഥിര യാത്രകളും അനന്തമായ ഓര്‍മകളും' (Sustainable Journeys, Timeless Memories) എന്നതാണ് ഇക്കുറി ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ സന്ദേശം. വിനോദ സഞ്ചാര ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും മറ്റു
മഞ്ഞുകാലത്ത് വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും പല വിമാനത്താവളങ്ങളിലും സ്വാഭാവികമാണ്. ഓരോ യാത്രകളും മുടങ്ങുമ്പോള്‍ യാത്രികര്‍ക്കു വലിയ നഷ്ടങ്ങളാണു സംഭവിക്കുന്നത്. ഇത്തരം നഷ്ടങ്ങളെ ഒരു പരിധിവരെയെങ്കിലും നികത്താന്‍ ട്രാവന് ഇന്‍ഷുറന്‍സ് വഴി സാധിക്കും. എങ്ങനെയാണ് യാത്രികര്‍ക്കു ട്രാവല്‍
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ സാധനങ്ങള്‍ കയ്യില്‍ കരുതാന്‍ പാടില്ല എന്ന കാര്യം അറിയാമോ? ഇതേക്കുറിച്ച് എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. യാത്ര ചെയ്യുന്നതിനു മുൻപു പലരും ഇതൊന്നും നോക്കാറില്ല എന്നതാണു സത്യം. നിരോധിക്കപ്പെട്ട
കടലിലേക്കു തള്ളിനില്ക്കുന്ന, പച്ചപ്പ് നിറഞ്ഞ ഒരു കൂറ്റന്‍ പാറക്കെട്ടിനു മുകളിലായി നിർമിച്ച ഒരൊറ്റ വീട്. ചുറ്റും മനുഷ്യവാസമോ മറ്റു കെട്ടിടങ്ങളോ ഇല്ല. ഐസ്ലാൻഡിനു തെക്ക്, വെസ്റ്റ്മാൻ ദ്വീപുകൾക്കു വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന എല്ലിഡേ എന്ന ദ്വീപിലാണ് 'ലോകത്തിലെ ഏറ്റവും ഏകാന്തമായ വാസസ്ഥലം' എന്നു
പച്ചപ്പും വന്യജീവികളും നിറഞ്ഞ ആല്‍പൈന്‍ മലമടക്കുകള്‍ക്കിടയിലൂടെ കൂകിപ്പായുന്ന ഒരു തീവണ്ടി. വലുപ്പമേറിയ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് ഒരു സ്വപ്നം പോലെ, പുകമഞ്ഞു പടര്‍ന്നു പർവതത്തലപ്പുകള്ക്കു മുകളില്‍ മേഘങ്ങളായി ഉയരുന്നു. ഉള്ളിലാകട്ടെ, രുചിയേറിയ ഭക്ഷണവും അത്യാഡംബര സൗകര്യങ്ങളും. ലോകത്തിലെ തന്നെ
കോട്ടയത്തുനിന്ന് വണ്ടി വിട്ടാൽ പാലക്കാട്– കോയമ്പത്തൂർ– മേട്ടുപ്പാളയം വഴി ഊട്ടി. 321 കിലോമീറ്റർ. എളുപ്പമാന്നേ, കട്ടയ്ക്കുപിടിച്ചാൽ ഒരെട്ടരമണിക്കൂറിന്റെ യാത്ര. എന്നാൽ, ഗൂഗിൾ മാപ്പ് പറയുന്നതു വിട്ടിട്ട് മനസ്സു പറയുന്നതു കേട്ടാൽ, ഇപ്പോൾ ട്രെൻഡിങ്ങായ ഒരു റൂട്ടുണ്ട്. മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂപ്പര്‍സ്റ്റാർ മോഹന്‍ലാലും രജനീകാന്തും വിരാട് കോലിയും, എന്തിന് അങ്ങ് ഹോളിവുഡില്‍നിന്നു പറന്നെത്തിയ പ്രശസ്ത നടി ആന്‍ ഹാത്തവേ വരെ തല കുനിച്ചിട്ടുണ്ട് ഈ മലയാളിക്കു മുന്പില്! ജീവന് തുടിക്കുന്ന മെഴുകുപ്രതിമകള്‍ നിര്‍മിച്ച്, ഇന്ത്യയിലുട നീളം വാക്സ് മ്യൂസിയങ്ങള്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമായ ചിലെയിലെ ഓഗോസ് ദെൽ സലാദോ കീഴടക്കി മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ (36) രാജ്യാന്തര നേട്ടം സ്വന്തമാക്കി. 22,600 അടി ഉയരമുള്ള ഓഗോസ് ദെൽ സലാദോ, ഹസൻ വിജയപതാക പാറിക്കുന്ന ഏഴാമത്തെ വൻകൊടുമുടിയാണ്. ചിലെയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുമാണിത്. പന്തളം പൂഴിക്കാട്
സഞ്ചാരികളുടെ വർഷമെന്ന് 2024 നെ വിശേഷിപ്പിച്ചാലും തെറ്റൊന്നുമില്ല. കാരണം, അത്രയധികം രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വീസ വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രകളെ പ്രണയിക്കുന്നവർക്ക് ഈ വർഷം കുറച്ചധികം യാത്രകൾ ചെയ്യാവുന്നതാണ്. കാരണം പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുമ്പോൾ വീസ ചാർജ്
അയോധ്യ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുകയാണ്. അതിനു മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. പ്രാണ പ്രതിഷ്ഠ കഴിഞ്ഞാൽ അടുത്ത ദിവസം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. നിരവധി ഭക്തരാണ് ശ്രീരാമന്റെ മണ്ണിലേക്ക് എത്താൻ കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന
അനിശ്ചിതത്വവും ആവേശവും സാഹസികതയും അല്പം കൂടുതലായിരിക്കും സോളോ യാത്രകളില്‍. എങ്കിലും യാത്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് ഒറ്റക്കുള്ളയാത്രികര്. പലപ്പോഴും ഇത് പകരംവെക്കാനില്ലാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. ചിലപ്പോഴെങ്കിലും സ്വപ്നയാത്രകളെ
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫീസുകള്‍ പകുതിയാക്കി ഹിമാചല്‍ പ്രദേശിലെ ധര്‍മശാല ഫോറസ്റ്റ് സര്‍ക്കിള്‍. കാന്‍ഗ്ര ജില്ലയിലുള്ള പ്രസിദ്ധമായ ട്രയുണ്ട് അടക്കം നിവധി ട്രെക്കിങ്ങുകളുള്ള പ്രദേശമാണിത്. ട്രെക്കിങ്ങിനുള്ള പ്രവേശന ഫീസും ടെന്റിങ് ഫീസും പകുതിയായി കുറച്ചിട്ടുണ്ട്.
Results 1-100 of 1925