Download Manorama Online App
അത്ലറ്റിക്കോ മഡ്രിഡിനെ 3–0നു വീഴ്ത്തി ബാർസിലോന സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. ജോവ ഫെലിക്സ് (38–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി (47), ഫെർമിൻ ലോപസ് (65) എന്നിവരാണ് ബാർസയുടെ ഗോളുകൾ നേടിയത്. ഇൻജറി ടൈമിൽ അത്ലറ്റിക്കോ താരം മൊളിന ചുവപ്പുകാർഡ് കണ്ടു.
പുറത്തു പോകാനുള്ള ‘റെഡ് സിഗ്നൽ’ പ്രതീക്ഷിച്ച കോച്ച് എറിക് ടെൻ ഹാഗിനു മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ അകത്തു വരാനുള്ള ‘റെഡ് കാർപറ്റ്’ വിരിച്ചു! എഫ്എ കപ്പ് ഫുട്ബോളിലെ ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ 4–3നു വീഴ്ത്തി യുണൈറ്റഡ് സെമിഫൈനലിൽ കടന്നപ്പോൾ ശ്വാസം നേരെ വീണത് ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലെ ആരാധകർക്കു മാത്രമല്ല; പരിശീലകൻ ടെൻ ഹാഗിനു കൂടിയാണ്.
കിലിയൻ എംബപെയുടെ ഹാട്രിക്കിന്റെ മികവിൽ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്കു തകർപ്പൻ ജയം. മോൺപെല്ലിയയെ 6–2നാണ് പിഎസ്ജി തകർത്തത്. 22,50,63 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. പിഎസ്ജിക്കു വേണ്ടി എംബപെ 250 ഗോളുകൾ തികച്ചു.
എഫ്എ കപ്പ് ഫുട്ബോൾ മത്സരവിജയത്തിനു പിന്നാലെ മൈതാനത്തുണ്ടായിരുന്ന പതിമൂന്നുകാരൻ ബോൾ ബോയ്ക്കു നേരേ മുഷ്ടി ചുരുട്ടി ആഘോഷിച്ച ഇംഗ്ലിഷ് ക്ലബ് കവൻട്രി ക്ലബ് പരിശീലകൻ മാർക് റോബിൻസാണ് വിവാദത്തിൽ.
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിബിൻ മോഹനനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്നു പറഞ്ഞ ഐ.എം.വിജയൻ കാത്തിരിക്കുന്നത് അഡ്രിയൻ ലൂണയുടെ തിരിച്ചുവരവിനാണ്. യുറഗ്വായിൽനിന്നുള്ള ലൂണയും തൃശൂരുകാരൻ വിബിനും ഒന്നിച്ചുള്ള മധ്യനിര ‘വേറെ ലെവൽ’ ആകുമെന്നാണു വിജയന്റെ പക്ഷം. ലൂണയുടെ അഭാവത്തിൽ മഞ്ഞപ്പടയുടെ മധ്യത്തിൽ തീ പാറിച്ച ഇരുപത്തിയൊന്നുകാരൻ ഈ ഐഎസ്എൽ സീസണിലെ യുവതാരോദയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
കോഴിക്കോട്∙ ഐ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ഗോകുലം കേരളയ്ക്കു തോൽവി. ഇതോടെ ഗോകുലത്തിന്റെ ഐ ലീഗ് കിരീടപ്രതീക്ഷകൾക്കു മങ്ങലേറ്റു. ഇന്നലെ സ്വന്തം മൈതാനത്തു നടന്ന നിർണായക മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്സിയോട് 2–1നാണ് ഗോകുലം പരാജയപ്പെട്ടത്. ബ്രസീലിയൻ താരം വില്യം ആൽവസ് ഡി
ലൂയി സ്വാരസിന്റെ ഇരട്ടഗോളിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ജയം (3–1). പരുക്കുമൂലം സൂപ്പർ താരം ലയണൽ മെസ്സി വിട്ടുനിന്ന മത്സരത്തിൽ 72,85 മിനിറ്റുകളിലായിരുന്നു സ്വാരസിന്റെ ഗോളുകൾ. 24–ാം മിനിറ്റിൽ ലിയൊനാർഡോ കംപാനയാണ് മയാമിയുടെ ആദ്യഗോൾ നേടിയത്.
ബുന്ദസ്ലിഗ അരങ്ങേറ്റ സീസണിലെ ഗോളടിയിൽ റെക്കോർഡിട്ട് ബയൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ. ബയൺ 5–2നു ഡാംസ്റ്റാറ്റിനെ തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ കെയ്ന് സീസണിൽ 31 ഗോളുകളായി. ബുന്ദസ്ലിഗയിലെ ആദ്യ സീസണിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ഗോൾ നേട്ടമാണിത്. 1963–64 സീസണിൽ ഹാംബർഗിനു വേണ്ടി അരങ്ങേറിയ ഉവെ സീലർ 30 ഗോളുകൾ നേടിയിരുന്നു.
മാഞ്ചസ്റ്റര്∙ ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് സെമി ഫൈനലിൽ കടന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണു യുണൈറ്റഡിന്റെ വിജയം. 120+1–ാം മിനിറ്റിൽ ആമാദ് ഡയല്ലോയാണ് യുണൈറ്റഡിനായി വിജയ ഗോൾ നേടിയത്. ഈ സീസണിനു ശേഷം
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ ഇവാൻ വുക്കോമനോവിച്ച് ടീം വിടുമോ? ഐഎസ്എലിന്റെ ഇടവേളയിൽ അഭ്യൂഹങ്ങൾ നിറയുന്നു. ഇവാന്റെ പകരക്കാരന്റെ പേരുവരെ ചർച്ച ചെയ്യുകയാണു സമൂഹമാധ്യമങ്ങൾ. നിജസ്ഥിതി എന്താണ്?
കരിയർഗ്രാഫ് നോക്കിയാൽ ഐ.എം. വിജയന്റെ ‘റേഞ്ചി’ലേക്കു കുതിക്കുകയാണു കെ.പി. രാഹുൽ എന്നു പറയാൻ കാരണങ്ങൾ ഒന്നല്ല, ഒരുപാടാണ്. ഇരുവരും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ പന്തുതട്ടി വളർന്നവർ, ഇരുകാലുകൾ കൊണ്ടും പന്ത് അനായാസം ഡ്രിബിൾ ചെയ്യാനും സ്വന്തം ശൈലിയിൽ ഗോളടിക്കാനും ശീലിച്ചവർ, 23 വയസ്സിനു മുൻപ് ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയവർ, ചെറു പ്രായത്തിൽ തന്നെ ആരാധകർ ഓർമിക്കുന്ന രാജ്യാന്തര ഗോൾ കുറിച്ചവർ എന്നിങ്ങനെ നീളും സാമ്യങ്ങൾ. മലയാളി ആരാധകരാണു ശക്തിയെങ്കിലും ഇരുവരുടെയും നേട്ടങ്ങൾക്കു പിന്നിലൊരു മറുനാടൻ ‘ഫാക്ടർ’ ഒളിഞ്ഞിരിപ്പുണ്ട്, വിജയനു കൊൽക്കത്തയും രാഹുലിനു ഗോവയും. ഈ നാടുകളിലെ പരിശീലന, മത്സരകാലം ഇരുവരെയും വലിയ നേട്ടങ്ങളിലേക്കുയർത്തി. ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങിലെ വിശ്വസ്തനായി പുതിയ ഉയരങ്ങളിലേക്കു പന്തു തട്ടുകയാണു രാഹുൽ.
ന്യൂഡൽഹി ∙ മലേഷ്യയ്ക്കെതിരെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീം ക്യാപിലേക്ക് 5 മലയാളി താരങ്ങൾ. മിഡ്ഫീൽഡർമാരായ മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ (ഇരുവരും കേരള ബ്ലാസ്റ്റേഴ്സ്), ഫോർവേഡുകളായ അബ്ദുൽ റബീഹ് (ഹൈദരാബാദ് എഫ്സി), മുഹമ്മദ് സനാൻ (ജംഷഡ്പുർ എഫ്സി), പി.വി.വിഷ്ണു (ഈസ്റ്റ് ബംഗാൾ)
ജിദ്ദ ∙ സൗദി പ്രോ ലീഗില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ഒറ്റ ഗോളില് അല് നസറിന് വിജയം. അല് അഹ്ലിക്കെതിരായ മത്സരത്തിലെ, 68-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്ഡോ ടീമിനെ വിജയത്തിലെത്തിച്ചത്. അല് നസറില് റൊണാള്ഡോയുടെ 50-ാം ഗോളാണിത്. 24 മത്സരങ്ങളില്
ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ സൂപ്പർ പോരാട്ടങ്ങൾ. നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 14 തവണ ജേതാക്കളായിട്ടുള്ള റയൽ മഡ്രിഡിനെ നേരിടും. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് സ്പാനിഷ് ക്ലബ് ബാർസിലോനയാണ് എതിരാളികൾ.
ലണ്ടൻ∙ യുവേഫ ചാംപ്യന്സ് ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികളായി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. 14 വർഷത്തിനു ശേഷം ക്വാർട്ടറിലെത്തിയ ഇംഗ്ലിഷ് ക്ലബ് ആർസനലിന് ബയൺ മ്യൂണിക്കാണ് എതിരാളികൾ.
ഷോപ്പിങ്ങിനിടെ മകനൊപ്പം സെൽഫിയെടുക്കുന്ന ഈ താരം ഇറ്റലി ദേശീയ ഫുട്ബോൾ ടീമിന്റെയും എസി മിലാൻ ക്ലബ്ബിന്റെയും മികച്ച സ്ട്രൈക്കറായിരുന്ന ഫിലിപ്പോ ഇൻസാഗിയാണ്. ഇറ്റലിക്കു വേണ്ടി 57 മത്സരങ്ങളിൽ 25 ഗോളുകൾ നേടിയിട്ടുള്ള ഇൻസാഗി 2006 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. എസി മിലാൻ 2003ലും 2007ലും യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിയപ്പോഴും ടീമിലുണ്ടായിരുന്നു ഇൻസാഗി.
അരീക്കോട്(മലപ്പുറം) ∙ ചെമ്രക്കാട്ടൂരിൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിനിടെയുണ്ടായ അക്രമത്തിൽ 15 കാണികൾക്കെതിരെയും ഐവറികോസ്റ്റ് താരത്തിനെതിരെയും പൊലീസ് കേസ്. താരത്തെ പിന്തുടർന്ന് ആക്രമിച്ചതിനാണ് കാണികൾക്കെതിരെ
വിജയം ഉറപ്പിച്ച ഒരു മത്സരം നിർഭാഗ്യം കൊണ്ടു തോൽവിയിൽ കലാശിച്ചു – കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തെ ഇങ്ങനെ വിലയിരുത്താനാണു ഞാൻ ഇഷ്ടപ്പെടുന്നത്. അപാര ഫോമിൽ കളിക്കുന്ന, ലീഗിലെ ഏറ്റവും മിടുക്കരായ ടീമിനെതിരെയാണ് യുവതാരങ്ങളെ ഏറെ ആശ്രയിക്കുന്ന ബ്ലാസ്റ്റേഴ്സ് കട്ടയ്ക്കു നിന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്താണ് ബഗാൻ മത്സരം ജയിച്ചതും. വ്യക്തിഗത പിഴവുകളിൽ നിന്നാണു ബഗാന്റെ സൂപ്പർ താരങ്ങൾ സ്കോറിങ് അവസരം സൃഷ്ടിച്ചത്. നല്ല ടീമുകൾ ഏറ്റുമുട്ടുന്ന ഉശിരൻ പോരാട്ടങ്ങളിൽ വേണ്ടതു 100 ശതമാനവും പിഴവില്ലാത്ത ഫുട്ബോളാണ്.
കൊച്ചി ∙ ഐഎസ്എൽ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയതിനെതിരെ ടീം സമർപ്പിച്ച അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് –സിഎഎസ്) തള്ളി. ഇതോടെ, ഫെഡറേഷൻ ചുമത്തിയ 4 കോടി രൂപയുടെ പിഴത്തുക ബ്ലാസ്റ്റേഴ്സ് അടയ്ക്കേണ്ടിവരും. സിഎഎസിൽ കേസ് വാദിച്ചതിനു ഫെഡറേഷനു ചെലവായ തുകയും ബ്ലാസ്റ്റേഴ്സ് നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ അടയ്ക്കാനാണ് ഉത്തരവ്. ആഗോളതലത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രധാന നിയമവേദിയാണു സ്വിറ്റ്സർലൻഡ് ആസ്ഥാനമായ സിഎഎസ്. അതേസമയം, ഉത്തരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്നു ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു.
ഭാര്യ എലിസയ്ക്കൊപ്പം വിമാനത്തിലിരിക്കുന്ന ഈ വ്യക്തിയെ ഫുട്ബോൾ ആരാധകർക്കു പരിചയപ്പെടുത്തേണ്ടതില്ല- ബ്രസീലിന്റെ മികച്ച താരങ്ങളിൽ ഒരാളായ റിവാൾഡോ തന്നെ. 2002 ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്ന റിവാൾഡോ സ്ട്രൈക്കർ ആയും അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും ശോഭിച്ച താരമാണ്.
അഡ്ലെയ്ഡ്∙ പങ്കാളിയെ ഗ്രൗണ്ടിൽവച്ച് പ്രൊപ്പോസ് ചെയ്ത് ഓസ്ട്രേലിയൻ ഫുട്ബോൾ താരം ജോഷ് കവല്ലോ. അഡ്ലെയ്ഡ് യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ ജോഷ് പങ്കാളി ലെയ്റ്റൻ മൊറേലിനെ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിലെത്തിച്ചാണ് വിവാഹ അഭ്യർഥന നടത്തിയത്. താൻ സ്വവർഗാനുരാഗിയാണെന്ന് 2021ലാണ് ജോഷ് കാവല്ലോ പ്രഖ്യാപിച്ചത്.
കൊച്ചി ∙ വേനൽച്ചൂടിൽ മഴ കാത്തിരുന്ന കൊച്ചിയിൽ ഇന്നലെ രാത്രി പെയ്തതു ഗോൾമഴ! ആ മഴയ്ക്കൊടുവിൽ വീണതു ബ്ലാസ്റ്റേഴ്സിന്റെ കണ്ണീർത്തുള്ളികൾ. ഡിസംബർ 27നു കൊൽക്കത്തയിൽ തങ്ങളെ വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സിന് അതേ നാണയത്തിൽ ബഗാന്റെ തിരിച്ചടി. ജയം 4–3ന്. സാദികു (4, 60 മിനിറ്റുകൾ), ദീപക് ടാംഗരി (68), ജയ്സൺ കമ്മിങ്സ് (ഇൻജറി ടൈം) എന്നിവർ ബഗാനു വേണ്ടി സ്കോർ ചെയ്തപ്പോൾ വിബിൻ മോഹനനും (54), ദിമിത്രി ഡയമന്റകോസും ബ്ലാസ്റ്റേഴ്സിനായി (63, ഇൻജറി ടൈം) ഗോൾ കണ്ടെത്തി. ശക്തരായ ബഗാനെതിരെ ബ്ലാസ്റ്റേഴ്സ് വീണതു പൊരുതിക്കളിച്ച്. രണ്ടാം പകുതിയിൽ 2 ഗോളുകൾക്കു വഴിയൊരുക്കിയ ഫിയദോർ ചെർനിച്ചിനെ 71 –ാം മിനിറ്റിൽ പിൻവലിച്ച് ജസ്റ്റിൻ ഇമ്മാനുവലിനെ കളത്തിലിറക്കിയ തീരുമാനവും ഡിഫൻസിലെ പിഴവുകളും തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 30ന് ജംഷഡ്പുരിൽ ജംഷഡ്പുർ എഫ്സിക്കെതിരെ.
ബാർസിലോന ∙ നാലു വർഷത്തിനു ശേഷം വീണ്ടുമൊരിക്കൽക്കൂടി സ്പാനിഷ് ക്ലബ് ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ 3–1ന് ബാർസിലോന കീഴടക്കി. ആദ്യപാദ മത്സരം 1–1 സമനിലയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4–2 എന്ന സ്കോറിനാണു ബാർസയുടെ ക്വാർട്ടർ പ്രവേശം. കഴിഞ്ഞ 2 സീസണുകളിലും ബാർസിലോന ഗ്രൂപ്പ് റൗണ്ടിൽ പുറത്തായിരുന്നു. 2019–20 സീസണിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോടു തോറ്റ് ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു.
മലപ്പുറം∙ അരീക്കോട് ഫുട്ബോള് മത്സരത്തിനിടെ വിദേശതാരത്തെ മർദിച്ച സംഭവത്തിൽ പരാതിയുമായി കാണികളും. ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ മത്സരത്തിനിടെ കളി കാണാനെത്തിയ ചിലരെ ചവിട്ടിയെന്നാണു നാട്ടുകാരുടെ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും
യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അവർക്ക് അവസരങ്ങൾ നൽകുന്നതിലും കേരള ബ്ലാസ്റ്റേഴ്സ്, മറ്റ് ഇന്ത്യൻ ക്ലബ്ബുകളേക്കാൾ ഒരുപടി മുന്നിലാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വിബിൻ മോഹനൻ. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ശക്തമായ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായ വിബിൻ, ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ന്യൂകാസിൽ യുണൈറ്റഡിനെ 3–2നു തോൽപിച്ച ചെൽസി ആശ്വാസനിശ്വാസമെടുത്തു. പോയിന്റ് ടേബിളിന്റെ മധ്യനിരയിലുള്ള ന്യൂകാസിലിനെതിരായ വിജയം ചെൽസി കോച്ച് മൗറീഷ്യോ പോച്ചെറ്റീനോയ്ക്കും ആശ്വാസം പകരുന്നതാണ്.
വിക്രം പ്രതാപ് സിങ്ങിന്റെ ഹാട്രിക് മികവിൽ മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ഫുട്ബോളിൽ തകർപ്പൻ വിജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4–1ന്, ഐഎസ്എൽ ടേബിൾ ടോപ്പേഴ്സായ മുംബൈ സിറ്റി കീഴടക്കി. 3, 10, 80 മിനിറ്റുകളിലായിരുന്നു വിക്രം പ്രതാപ് സിങ്ങിന്റെ ഗോളുകൾ.
തനിക്കു കിട്ടിയ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അരികെ നിൽക്കുന്ന ഈ മുൻ ഫുട്ബോൾ താരത്തെ തിരിച്ചറിയാൻ ഒരു വിശേഷണം മാത്രം മതി- ഗോളടിക്കുന്ന ഗോൾകീപ്പർ. പാരഗ്വായുടെ ഇതിഹാസതാരമായ ഹോസെ ലൂയിസ് ചിലാവർട്ട് ആണിത്. 1998, 2002 ലോകകപ്പുകളിൽ പാരഗ്വായുടെ ക്യാപ്റ്റനായിരുന്ന ചിലാവർട്ട് 74 രാജ്യാന്തര മത്സരങ്ങളിൽനിന്നു നേടിയത് 8 ഗോളുകൾ! ക്ലബ് കരിയർകൂടി കണക്കിലെടുത്താൽ 67 ഗോളുകൾ ചിലാവർട്ടിന്റെ പേരിലുണ്ട്.
മലപ്പുറം∙ ഫുട്ബോൾ മത്സരത്തിനിടെ വിദേശ താരത്തെ ഓടിച്ചിട്ട് അടിച്ച് കളി കാണാനെത്തിയവർ. അരീക്കോട് ഫൈവ്സ് മത്സരത്തിനിടെയാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ ആക്രമണമുണ്ടായത്. പരുക്കേറ്റ താരം മലപ്പുറം എസ്പിക്ക് പരാതി നൽകി. സംഭവത്തിന്റെ ദൃശ്യങ്ങളടക്കമാണു
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ആദ്യ പകുതിയിൽ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. മോഹൻ ബഗാനായി അർമാൻഡോ സാദികു ഇരട്ടഗോൾ നേടി. 4, 60 മിനിറ്റുകളിലായിരുന്നു സാദികുവിന്റെ ഗോളുകൾ. ദീപക് താംഗ്രി (68), ജെയ്സൻ കുമ്മിങ്സ് (90+7) എന്നിവരാണ് മോഹൻ ബഗാന്റെ മറ്റു ഗോളുകൾ നേടിയത്.
റിയാദ് (സൗദി അറേബ്യ) ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിനും അൽ നസ്റിനെ രക്ഷിക്കാനായില്ല. ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ട് വരെയെത്തിയ ആവേശപ്പോരാട്ടത്തിൽ അൽ നസ്ർ തോറ്റു പുറത്തായി. യുഎഇ ക്ലബ് അൽ ഐനിനെതിരെ ആദ്യ പാദത്തിൽ വഴങ്ങിയ 1–0 തോൽവിക്കു മറുപടിയായി അൽ നസ്ർ റിയാദിൽ നടന്ന രണ്ടാം പാദത്തിൽ 4–3നു വിജയിച്ചു. ഇരുപാദ സ്കോർ 4–4 ആയതോടെ പെനൽറ്റി ഷൂട്ടൗട്ട്. എന്നാൽ, ഷൂട്ടൗട്ടിൽ അൽ നസ്ർ 3–1നു തോറ്റു. ഷൂട്ടൗട്ടിൽ അൽ നസ്റിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണു ഗോൾ നേടിയത്.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലിവർപൂൾ (1–1). സ്വന്തം മൈതാനമായ ആൻഫീൽഡിൽ ആദ്യപകുതിയിൽ വഴങ്ങിയ ഗോൾ രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് ലിവർപൂൾ വിജയത്തോളം വിലയുള്ള സമനില പിടിച്ചുവാങ്ങിയത്.
ഐഎസ്എൽ ഫുട്ബോളിലെ കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ മോഹൻബഗാന് 3–1 വിജയം. ജയ്സൺ കമ്മിങ്സ് (27), ലിസ്റ്റൻ കൊളാസോ (36), ദിമിത്രി പെട്രറ്റോസ് (45+3) എന്നിവരാണു ബഗാന്റെ ഗോളുകൾ നേടിയത്.
സീസണിന്റെ പാതിക്കാലത്തു നഷ്ടമായ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ആർസനൽ തിരികെപ്പിടിച്ചു. ബ്രെന്റ്ഫഡിനെ 2–1നു തോൽപിച്ച മത്സരത്തോടെയാണ് താൽക്കാലികമായി ആർസനൽ ഒന്നാമത് എത്തിയത്. ആർസനലിന്റെ തുടർച്ചയായ 8–ാം വിജയമാണിത്. ഡെക്ലാൻ റൈസ് (19), കായ് ഹാവേട്സ് (86) എന്നിവരാണ് ആർസനലിന്റെ ഗോളുകൾ നേടിയത്.
വീണ്ടും ഫസീല, വീണ്ടും സന്ധ്യ ; ഇന്ത്യൻ വനിതാ ലീഗിൽ ബെംഗളൂരു കിക്സ്റ്റാർട്ട് എഫ്സിയെ അവരുടെ മൈതാനത്ത് 2-0 ന് തോൽപിച്ച് ഗോകുലം കേരള വനിതാ ടീം. 15–ാം മിനിറ്റിൽ ക്രിറ്റിന നൽകിയ പാസിൽ നിന്നാണ് ഗോകുലത്തിന്റെ സൂപ്പർതാരം ഫസീല ഇക്വാപുത് ആദ്യ ഗോൾ നേടിയത്.
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി റിയൽ കശ്മീർ മത്സരം 1–1 സമനില. ക്യാപ്റ്റൻ അലക്സ് സാഞ്ചസ് അടക്കമുള്ളവരെ പുറത്തിരുത്തി പരമാവധി ഇന്ത്യൻ താരങ്ങളുമായാണ് ഗോകുലം കളിക്കാനിറങ്ങിയത്.
കൊച്ചി ∙ വരുമോ, ആ മൊറോക്കൻ യുദ്ധ വീരൻ കൊമ്പൻമാരുടെ ആക്രമണ നിരയിലേക്ക്! ഗോവയുടെ സൂപ്പർ വിങ്ങർ നോവ സദൂയി (30) കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന ‘അഭ്യൂഹം’ യാഥാർഥ്യമാകുമെന്നു സൂചന. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണു വിവരം. കരാർ യാഥാർഥ്യമായാൽ കൊമ്പൻമാരുടെ ആക്രമണത്തിനു തീ മുന ലഭിക്കുമെന്ന് ഉറപ്പ്. 2022ൽ മൊറോക്കൻ ക്ലബ് അസ് ഫാർ റബാറ്റിൽ നിന്ന് എഫ്സി ഗോവയിൽ ചേക്കേറിയ നോവയുടെ കരാർ കാലാവധി മേയ് 31ന് അവസാനിക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്സിന്റെ വലവീശൽ.
മലയാളിയുടെ ഗോളിൽ സന്തോഷ് ട്രോഫിയിൽ സർവീസസിന്റെ ഏഴാം വിജയമുത്തം. ഇന്നലെ നടന്ന ഫൈനലിൽ 1–0ന് ഗോവയെ തകർത്താണ് സർവീസസ് ഏഴാം തവണ സന്തോഷ് ട്രോഫി ചാംപ്യന്മാരായത്. 67–ാം മിനിറ്റിൽ മലയാളി താരം പി.പി.ഷഫീൽ ആണ് സർവീസസിനായി ഗോവൻ വലകുലുക്കിയത്. ഇക്കഴിഞ്ഞ ദേശീയ ഗെയിംസ് ഫുട്ബോളിലും സർവീസസ് ചാംപ്യന്മാരായിരുന്നു.
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മൈതാനമായ സാന്തിയാഗോ ബർണബ്യൂ. പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ മാധ്യമ സമ്മേളനം. ഫ്രഞ്ച് താരം കിലിയൻ എംബപെയുടെ മഡ്രിഡിലേക്കുള്ള വരവിനെക്കുറിച്ചുള്ള ചോദ്യത്തിനു പതിവു ശൈലിയിൽ പുരികം ഉയർത്തി, ഇറ്റലിക്കാരൻ കാർലോ പറഞ്ഞു.
ഇറ്റാനഗർ∙ ഒറ്റഗോളിന് ഗോവയെ തകർത്ത് സർവീസസ് സന്തോഷ് ട്രോഫി ചാംപ്യൻമാർ. 67-ാം മിനിറ്റിൽ മലയാളി താരം പി.പി. ഷഫീൽ ആണ് സർവീസസിനായി ഗോൾ നേടിയത്. ഇക്കഴിഞ്ഞ ദേശീയ ഗെയിംസ് ഫുട്ബോൾ ചാംപ്യൻഷിപ്പിലും സർവീസസ് ആയിരുന്നു ചാംപ്യന്മാർ.
ആദ്യപകുതിയിൽ 3 തകർപ്പൻ ഗോളുകൾ..യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ഡെന്മാർക്ക് ക്ലബ് എഫ്സി കോപ്പൻഹേഗനെ 3–1നു തോൽപിച്ച് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിൽ കടന്നു. ഇരുപാദങ്ങളിലുമായി സ്കോർ 6–2. തുടർച്ചയായ 7–ാം സീസണിലാണ് ഇംഗ്ലിഷ് ക്ലബ് സിറ്റി ക്വാർട്ടറിലെത്തുന്നത്.
അഫ്ഗാനിസ്ഥാനെതിരെ സൗദി അറേബ്യയിലും ഗുവാഹത്തിയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള 35 അംഗ ഇന്ത്യൻ ടീമിൽ മലയാളികളായ സഹൽ അബ്ദുൽ സമദും കെ.പി.രാഹുലും. 21നു സൗദിയിലെ അബഹയിൽ നടക്കുന്ന മത്സരത്തിന്റെ റിട്ടേൺ മാച്ച് ആണ് 26നു ഗുവാഹത്തിയിൽ നടക്കുന്നത്.
സന്തോഷ് ട്രോഫി ഫുട്ബോളിൽ സർവീസസ് - ഗോവ ഫൈനൽ. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ മിസോറമിനെ തോൽപിച്ച് സർവീസസും (2–1) മണിപ്പുരിനെ തോൽപിച്ച് ഗോവയും (2–1) ഫൈനലിലെത്തി. നാളെ രാത്രി 7നാണ് ഫൈനൽ.അധികസമയത്തേക്കു നീണ്ട ആവേശപ്പോരിലാണ് ഗോവ മണിപ്പുരിനെ മറികടന്നത്. 18–ാം മിനിറ്റിൽ ഗാങ്ബം പച്ച സിങ്ങിലൂടെ മണിപ്പുർ ലീഡെടുത്തു. രണ്ടാം പകുതിയുടെ അധികസമയത്ത് (90+6) ഗോവയുടെ സ്ട്രൈക്കർ നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസിന്റെ ബൈസിക്കിൾ കിക്ക് മണിപ്പുരിന്റെ ഹൃദയം തകർക്കുകയായിരുന്നു. പിന്നീട് 117–ാം മിനിറ്റിൽ നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസ് രണ്ടാമതും ലക്ഷ്യം കണ്ടതോടെ മണിപ്പുരിന് ഫൈനലിലേക്കുള്ള വഴിയടഞ്ഞു.
ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ ഗോവ– സർവീസസ് ഫൈനൽ. രണ്ടാം സെമി ഫൈനലിൽ മണിപ്പുരിന്റെ വേഗപ്പോരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ചാണ് ഗോവ ഫൈനലിൽ പ്രവേശിച്ചത്. ആദ്യ സെമിയിൽ മിസോറമിനെ വീഴ്ത്തിയാണ് സർവീസസ് ഫൈനലിൽ കടന്നത്. ശനിയാഴ്ച രാത്രി 7നാണ് ഫൈനൽ. Read also:മിസോറമിനെ 2-1ന് വീഴ്ത്തി, സർവീസസ് സന്തോഷ്
ഇറ്റാനഗർ∙ മിസോറമിനെ വീഴ്ത്തി (1-2) സർവീസസ് സന്തോഷ് ട്രോഫി ഫൈനലിൽ. യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ ഏറെക്കുറെ ആധികാരിക വിജയമായിരുന്നു സർവീസസിന്റേത്. ഇന്നു രാത്രി നടക്കുന്ന മണിപ്പൂർ- ഗോവ മത്സര വിജയികളെ 9 ന് രാത്രി 7 ന് നടക്കുന്ന
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും ക്വാർട്ടർ ഫൈനലിൽ. കിലിയൻ എംബപെ നേടിയ 2 ഗോളുകളുടെ തിളക്കത്തിൽ സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ അവരുടെ മൈതാനത്തു 2–1നു തോൽപിച്ചാണ് പിഎസ്ജി ക്വാർട്ടറിലെത്തിയത്. പിഎസ്ജിയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനലിൽ അവർ 2–0ന് ജയിച്ചിരുന്നു. ഇരുപാദ സ്കോർ 4–1.
കഴിഞ്ഞ ദിവസം വരെ നമ്മളെന്തെങ്കിലും പോസ്റ്റിട്ടാൽ സൂപ്പർ, വണ്ടർഫുൾ, വൗ എന്നൊക്കെയായിരുന്നു കമന്റ്. ഇപ്പോൾ പൊട്ടിയ ഹൃദയവും കണ്ണീരുമൊക്കെയാണ്’ ചിരിയോടെയാണ് കെ.അബ്ദുറഹീം ഇതു പറഞ്ഞതെങ്കിലും ഉള്ളിലെ സങ്കടം വ്യക്തമായിരുന്നു. ഇറ്റാനഗറിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ക്യാപിൽ എല്ലാവരുമുണ്ട്. ‘എത്ര ഷോട്ടെടുത്തു, പക്ഷേ ഒന്നും കയറുന്നുണ്ടായിരുന്നില്ല. രണ്ടാം മിനിറ്റിൽ തന്നെ ഗോളായെന്നുറപ്പിച്ച ഷോട്ട് പുറത്തേക്കു പോയി. ആ ഗോൾ വീണിരുന്നെങ്കിൽ നമ്മൾ മൂന്നെണ്ണം കൂടി വീണ്ടും കൊടുത്തേനേ’ മധ്യനിരയിൽ മിസോറമിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഗിഫ്റ്റി ഗ്രേഷ്യസ് പറഞ്ഞു. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചിട്ടും അവസരങ്ങൾ ഗോളായി മാറാത്തതിലെ സങ്കടമാണ് ഗിഫ്റ്റിയുടെ വാക്കുകളിൽ.
ഇറ്റാനഗർ∙ ശ്വാസമെടുക്കാൻ പോലും അസമിനു സമയം നൽകാതെ സന്തോഷ് ട്രോഫിയിൽ മണിപ്പുരിന്റെ ഗോളടിമേളം. മൂന്നാം ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ 7 ഗോളുകൾക്ക് അസമിനെ വീഴ്ത്തി മണിപ്പുർ സെമിയിലേക്ക്. 7ന് രാത്രി 7ന് ഗോവയ്ക്കെതിരെയാണ് മണിപ്പുരിന്റെ സെമി മത്സരം.
ഇറ്റാനഗർ∙ നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് കരുത്തരായ മിസോറമിനോടു തോറ്റ് കേരളം സന്തോഷ് ട്രോഫി ടൂർണമെന്റിൽനിന്ന് പുറത്ത്. ആവേശപ്പോരാട്ടത്തിൽ കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് ടിക്കറ്റെടുത്തത്.
പൂന്തോട്ട നഗരത്തിൽനിന്ന് ഒരു വട്ടംകൂടി ബെംഗളൂരു എഫ്സിയോട് തോറ്റ് വാടിത്തളർന്നു മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ ഒരുപിടി ചോദ്യങ്ങൾ ബാക്കി വയ്ക്കുന്നു എതിരാളികൾ. എവേ മത്സരം ബാലികേറാമലയെന്നു വീണ്ടും തെളിയിച്ചതാണ് അതിലൊന്ന്. ഐഎസ്എലിൽ 17 മത്സരങ്ങൾ പൂർത്തിയാക്കി 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണു
ലണ്ടൻ ∙ റഫറി വിസിൽ ചുണ്ടോടടുപ്പിക്കും മുൻപ് ഡാർവിൻ ന്യൂനസ് പന്തിനെ വലയിലെത്തിച്ചു! കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ (90+9 മിനിറ്റ്) യുറഗ്വായ് താരം നേടിയ ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ നോട്ടിങ്ങാം ഫോറസ്റ്റിനെതിരെ ലിവർപൂളിന് ആവേശജയം (1–0). കോച്ച് യൂർഗൻ ക്ലോപ്പിന്റെ അവസാന സീസണിൽ കിരീടം
കോഴിക്കോട്∙ സമനിലയിൽ അവസാനിക്കുമെന്നു കരുതിയ കളിയുടെ ഇൻജറി ടൈമിൽ (90+7 മിനിറ്റ്) ഡേവിഡ് ഹമർ നേടിയ ഗോളിലൂടെ മുഹമ്മദൻസിന് വിജയം (3–2). ഐ ലീഗ് ഫുട്ബോളിൽ ആദ്യാവസാനം പൊരുതിനിന്ന ഗോകുലം അവസാന നിമിഷത്തെ പ്രതിരോധവീഴ്ചയിലാണു കണ്ണീരണിഞ്ഞത്. കളി തുടങ്ങി ആദ്യ 20 മിനിറ്റിനകം മുഹമ്മദൻസ് 2 ഗോളുകൾ നേടി. എഡ്ഡി
ഇറ്റാനഗർ∙ ചെന്തീ വെളിച്ചം. സ്പീക്കറിൽനാടൻ പാട്ട്. ഒപ്പം കേരള ടീം അംഗങ്ങളുടെ കിടിലൻ ചുവടുകളും. ‘വൈബ് വൈബേ’ എന്നാരും വിളിച്ചു പോകുന്ന മലയാളിയുടെ രാത്രിയായിരുന്നു ഇന്നലെ നാഹർലഗണിൽ. ക്വാർട്ടർ ഫൈനൽ പ്രവേശനം നേടിയ കേരള ടീമിന്റെ ആഘോഷരാവ്. ഇന്നലെ രാത്രി ഏഴോടെയാണ് താമസിക്കുന്ന ഹോട്ടലിനു മുൻപിൽ ക്യാംപ്
ഇറ്റാനഗർ ∙ പെൻഷൻ തുക മുടങ്ങിയതോടെ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനമുന്നയിച്ച് കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാലന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി ജോലി ചെയ്യുന്നു. ഒട്ടേറെ നേട്ടങ്ങളും നേടിക്കൊടുത്തു. എന്നാൽ ഇന്ന് പെൻഷൻ ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ മാസത്തെ പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല. സർവീസിൽ നിന്നു പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ.
സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ മിസോറം കേരളത്തിന്റെ എതിരാളി. ഇന്നലെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങളെല്ലാം പൂർത്തിയായതോടെയാണ് ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞത്. ഗ്രൂപ്പ് ബിയിൽനിന്ന് മണിപ്പുർ, ഡൽഹി, റെയിൽവേസ് ടീമുകൾ നേരത്തേ തന്നെ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ റെയിൽവേസിനെ തോൽപിച്ചതോടെ മിസോറമും (4–0) അവസാന എട്ടിലെത്തി. ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തിയ മിസോറമിനെതിരെ 5ന് രാത്രി 7നാണ് ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായ കേരളത്തിന്റെ മത്സരം. ക്വാർട്ടറിൽ ഇടം നേടിയ 8 ടീമുകളിൽ മൂന്നെണ്ണവും (മണിപ്പുർ, മിസോറം, അസം) വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
കണ്ഠീരവക്കോട്ടയിലെ ബെംഗളൂരുവിന്റെ ‘ശ്രീ’ മായ്ക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ഉശിരൻ സീസണിന്റെയും ഉയർന്ന പോയിന്റിന്റെയും ആത്മവിശ്വാസത്തിലെത്തിയ ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി തിളക്കമുള്ളൊരു ഗോളിൽ തട്ടിയെറിഞ്ഞു (1–0). സമനിലയിലേക്കെന്നു തോന്നിച്ച കട്ടപ്പോരാട്ടത്തിന്റെ ക്ലൈമാക്സിൽ ബെംഗളൂരു പ്ലേമേക്കർ ഹാവിയർ ഹെർണാണ്ടസിന്റെ ഗോളിലാണു കേരളം കണ്ഠീരവയിൽ ഇക്കുറി കണ്ണീരണിഞ്ഞത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർ പരാജയങ്ങൾക്കൊടുവിൽ ഗോവയ്ക്കെതിരെ നടത്തിയ അസാധാരണ തിരിച്ചുവരവിന്റെ ആഘോഷം അവസാനിക്കുന്നതിനുമുന്നെ ബെംഗളൂരുവിനെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നേരത്തേ ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിലെല്ലാം നിർണായക സാന്നിധ്യമാകാറുള്ള താരമാണ് മിലോസ് ഡ്രിന്കിച്ച്.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിയെ 3–0ന് തോൽപിച്ച് മോഹൻ ബഗാൻ. 7–ാം മിനിറ്റിൽ ദിമിത്രി പെട്രറ്റോസിലൂടെ മുന്നിലെത്തിയ ബഗാനു വേണ്ടി പിന്നീട് ജേസൻ കമിങ്സ് (68), അർമാൻഡോ സാദികു (80) എന്നിവരും ലക്ഷ്യം കണ്ടു.
വിജയത്തിന്റെ സീസൺ ടിക്കറ്റെടുത്ത ടീമിനെപ്പോലെയായിരുന്നു സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സർവീസസിന്റെ പ്രകടനം. കേരളമാകട്ടെ അന്നന്നത്തെ ടിക്കറ്റിനു തന്നെ പെടാപ്പാടു പെടുന്നവരും. പക്ഷേ, നേർക്കുനേർ വന്നപ്പോൾ സർവീസസിനെ ഒറ്റഗോളിന്റെ കുരുക്കിട്ട് കേരളം സമനിലയിൽ കെട്ടി (1–1). പട്ടാളപ്പടയെ വരുതിയിലാക്കിയ ആത്മവിശ്വാസത്തോടെ കേരളത്തിന് ഇനി ക്വാർട്ടർ ഫൈനലിനിറങ്ങാം. സമനിലയോടെ 8 പോയിന്റുമായി എ ഗ്രൂപ്പിൽ കേരളം മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുമായി സർവീസസ് ഒന്നാം സ്ഥാനത്തും 9 പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തും. 7 പോയിന്റുള്ള അസം ആണ് നാലാമത്. മാർച്ച് 5ന് രാത്രി 7ന് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായാണ് കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ മത്സരം.
ചരിത്രവും വർത്തമാനവും ഇരുപാർശ്വങ്ങളിലുമായി കൊമ്പുകോർക്കുന്നൊരു ജീവന്മരണ പോരാട്ടത്തിന് ഐഎസ്എൽ പത്താം പതിപ്പ് ഇന്നു സാക്ഷിയാകും. ലീഗിന്റെ തലപ്പത്തെ ആദ്യ നാലിൽ ഒരു സ്ഥാനം േതടി കേരള ബ്ലാസ്റ്റേഴ്സും പ്ലേഓഫിന്റെ വിദൂര സാധ്യതകളിൽ ഒരു ഇടം തേടി ബെംഗളൂരു എഫ്സിയും കളത്തിലെത്തുന്ന ‘സതേൺ ഡാർബി’ക്കു ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയമാണു പടക്കളം. കിക്കോഫ് രാത്രി 7.30 ന്.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ഏഴാം വിജയം തേടിയിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് കളിയുടെ അവസാനനിമിഷം പഞ്ചാബിക്കരുത്തിനുമുന്നിൽ അടിപതറി. നാംധാരി എഫ്സി 2–1ന് ഗോകുലത്തെ തോൽപ്പിച്ചു. ലുധിയാനയിൽ നടന്ന മത്സരത്തിന്റെ 3–ാം മിനിറ്റിൽ പഞ്ചാബിപ്പട ആദ്യഗോൾ കുറിച്ചു. ഹർമൻപ്രീത് സിങ്ങാണ് ആദ്യഗോൾ നേടിയത്. 83–ാം മിനിറ്റിൽ മലയാളി താരം കെ.സൗരവിന്റെ ലോങ് റേഞ്ചറിലൂടെ ഗോകുലം ഗോൾ മടക്കി. നാംധാരിയുമായി ഐലീഗിൽ നടന്ന ആദ്യമത്സരം പോലെ വീണ്ടുമൊരു സമനിലയിലേക്ക് കളി നീങ്ങുമ്പോഴാണ് അവസാനനിമിഷം കളിയുടെ ഗതി മാറിയത്. ഇൻജറി ടൈമിന്റെ ഏഴാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങ് നാംധാരിയുടെ വിജയഗോൾ നേടി.
ഇറ്റാനഗർ∙ അംഗബലം നോക്കിയാൽ ഇത്തവണ സന്തോഷ് ട്രോഫിയിലെ ഏറ്റവും വലിയ ടീം മലയാളികളുടേതായിരിക്കും. ആകെ 33 മലയാളി താരങ്ങളാണ് വിവിധ ടീമുകൾക്കായി അരുണാചൽ പ്രദേശിൽ സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്. 21 പേർ കേരള ടീമിലും 12 പേർ മറ്റു ടീമുകളിലും. 1. എസ്.രാജേഷ് (31 വയസ്സ്), സ്ട്രൈക്കർ ടീം: റെയിൽവേസ് ∙ തിരുവനന്തപുരം പൊഴിയൂർ സ്വദേശി 2. സിജു സ്റ്റീഫൻ (23) ഡിഫൻഡർ ടീം: റെയിൽവേസ് ∙ തിരുവനന്തപുരം പുതിയതുറ സ്വദേശി
പന്ത് ഉരുണ്ടിട്ടാണ്, കളി 90 മിനിറ്റാണ്. ബാക്കിയെല്ലാം സിദ്ധാന്തങ്ങൾ’ മാത്രമാണ്. കളത്തിലും കളിക്കണക്കിലും മുൻപിലുള്ള പട്ടാളപ്പടയോട് പോരിനിറങ്ങുമ്പോൾ കേരളം മനസ്സിൽ കുറിക്കേണ്ടത് ഇത്രമാത്രം. യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ഇന്നു രാവിലെ 10ന് ആണ് സർവീസസിനെതിരെയുള്ള കേരളത്തിന്റെ സന്തോഷ് ട്രോഫി പോരാട്ടം. അരുണാചൽപ്രദേശിനെതിരെ നേടിയ ഇരട്ട ഗോളിന്റെ ആത്മവിശ്വാസവും ക്വാർട്ടറിൽ ഇടം നേടാനായതിന്റെ ആശ്വാസവുമായാണ് കേരളം കളത്തിലിറങ്ങുന്നത്. എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് (9 പോയിന്റ്) സർവീസസ്. കേരളം മൂന്നാം സ്ഥാനത്തും (7 പോയിന്റ്). 6 മലയാളി താരങ്ങൾ ഉൾപ്പെട്ട സർവീസസിനെതിരെ ഇന്നു ജയിക്കാനായാൽ പോയിന്റ് പട്ടികയിൽ കേരളത്തിനു മുന്നോട്ടു കയറാം. ക്വാർട്ടർ ഫൈനലിൽ അത്ര കടുപ്പമല്ലാത്ത ടീമിനെ എതിരാളിയായി കിട്ടാൻ അതു സഹായിക്കും.
ചിലർ ചിരിച്ചു. ചിലർ കരഞ്ഞു. ഭൂരിപക്ഷം പേരും നിശ്ശബ്ദരായി’... ഐഎസ്എൽ 10–ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ രണ്ടാം മത്സരത്തിനു മുൻപായി െബംഗളൂരു എഫ്സി ഒരുക്കിയ റീലിൽ നിറയുന്നതു മുൻ സീസൺ പ്ലേ ഓഫ് മത്സരത്തിലെ ‘കലിക്കഥ’യാണ്. മറുപടിയായി ബ്ലാസ്റ്റേഴ്സും തൊടുത്തു, ‘നിലയും വിലയും സൂത്രത്തിൽ ഉണ്ടാക്കുകയല്ല, സ്വയം ഉണ്ടാകണമെന്ന’ മമ്മൂട്ടിയുടെ കനപ്പെട്ട ഡയലോഗിന്റെ മുന വച്ച വിഡിയോ. നാളെ ബെംഗളൂരുവിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഐഎസ്എൽ മത്സരത്തിനു മുൻപു സമൂഹമാധ്യമങ്ങളിൽ പോരാട്ടം തുടങ്ങിക്കഴിഞ്ഞു.
പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബയ്ക്ക് നാലു വർഷം വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണു താരത്തിനെതിരായ നടപടി. വേൾഡ് ആന്റി ഡോപിങ് കോഡ് പ്രകാരമുള്ള വിലക്ക് ഇറ്റലിയിലെ ദേശീയ ആന്റി ഡോപിങ് ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു.
സീസണിലെ ആദ്യ കിരീട നേട്ടം ആഘോഷമാക്കുന്നതിനിടയിൽ എഫ്എ കപ്പിലും വിജയക്കുതിപ്പ് തുടരുകയാണ് ലിവർപൂൾ. സീസൺ അവസാനിക്കുന്നതോടെ ആൻഫീൽഡിൽ നിന്നും പടിയിറങ്ങുകയാണെന്ന പ്രഖ്യാപിച്ച തങ്ങളുടെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ യുർഗൻ ക്ലോപ്പിനുള്ള ആദ്യ സമ്മാനമായിരുന്നു ഇംഗ്ലിഷ് ലീഗ് കപ്പ് വിജയം.
ഐഎസ്എൽ ഫുട്ബോളിലെ മുംബൈ സിറ്റി – എഫ്സി ഗോവ മത്സരം സമനിലയായി (1–1). 46–ാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങിലൂടെ മുംബൈ ലീഡ് നേടിയെങ്കിലും 61–ാം മിനിറ്റിൽ മുഹമ്മദ് യാസിറിലൂടെ ഗോവ തിരിച്ചടിച്ചു. 16 മത്സരങ്ങളിൽ നിന്നു 32 പോയിന്റുമായി മുംബൈ നിലവിൽ രണ്ടാം സ്ഥാനത്താണ്.
സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന തങ്ങളുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽനിന്ന് ബ്രസീൽ ഡിഫൻഡർ ഡാനി ആൽവസിന്റെ പേരു നീക്കംചെയ്തു. ബാർസിലോനയിലെ നൈറ്റ് ക്ലബ്ബിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കോടതി നാൽപതുകാരൻ ആൽവസിനു നാലരവർഷം തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നടപടി
ചായയ്ക്ക് 20 രൂപ, ഒരു കിലോ കോഴിയിറച്ചിക്കു 300 രൂപ, ഓട്ടോറിക്ഷയിൽ കയറിയാലോ എന്നു ചിന്തിച്ചാൽത്തന്നെ കൊടുക്കണം 100 രൂപ. അരുണാചൽപ്രദേശിൽ എല്ലാറ്റിനും വില കൂടുതലാണ്. ഇതുപോലെ തന്നെ കനത്ത വില നൽകേണ്ടി വരുമോയെന്ന ആശങ്കയോടെയാണ് കേരളം ഇന്നലെ അരുണാചലിനെതിരെ മത്സരിക്കാനുമിറങ്ങിയത്. കാരണം, തോറ്റാൽ തുറക്കുന്ന വാതിൽ സന്തോഷ് ട്രോഫിയിൽനിന്ന് പുറത്തേക്കുള്ളതാണ്. പക്ഷേ, 90 മിനിറ്റു നീണ്ട വിലപേശലിനൊടുവിൽ കേരളം 2 ഗോൾ കൊടുത്തു. നിർണായക മത്സരത്തിൽ അരുണാചൽപ്രദേശിനെ തറപറ്റിച്ച (0–2) കേരളം സന്തോഷ്ട്രോഫി ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക്. 35–ാം മിനിറ്റിൽ ഗോൾ നേടിയ മുഹമ്മദ് ആഷിഖ്,
മാഞ്ചസ്റ്റർ ∙ പരുക്കുമൂലം കുറച്ചുകാലം കളത്തിനു പുറത്തിരിക്കേണ്ടി വന്നതിന്റെ കേടുതീർക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന്റെ തീരുമാനം! എഫ്എ കപ്പിൽ 5 ഗോളടിച്ചു ഹാളണ്ട് തിളങ്ങിയ മത്സരത്തിൽ സിറ്റി 6–2ന് ലൂട്ടനെ പരാജയപ്പെടുത്തി. ജയത്തോടെ സിറ്റി ക്വാർട്ടർ ഫൈനലിൽ കടന്നു. സിറ്റിക്കായി ഹാളണ്ടിന്റെ 8–ാം ഹാട്രിക് ആണ് ഈ കളിയിൽ നേടിയത്. ഒരു കളിയിൽതന്നെ ഹാളണ്ട് 5 ഗോളടിക്കുന്നത് ഇതു രണ്ടാം തവണയും.
റിയാദ്∙ ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി. ഒരു മത്സരത്തിൽനിന്ന് പിഴയും വിലക്കുമാണ് റൊണാൾഡോയ്ക്കുള്ള ശിക്ഷ. സൗദി ഫുട്ബോൾ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റിയാണ് സൂപ്പർ താരത്തിനെതിരായ നടപടി പ്രഖ്യാപിച്ചത്.
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സി 2–0ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. ലൂക്ക മേസൺ (45), മാദിഹ് തലാൽ (56) എന്നിവരാണു ഗോളുകൾ നേടിയത്.
ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ ആതിഥേയരായ അരുണാചൽ പ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ച് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി കേരളം. ആഷിഖ് (35), വി.അർജുൻ (52) എന്നിവരാണ് കേരളത്തിനായി ഗോളുകൾ നേടിയത്. മത്സരത്തിൽ കേരളത്തിന് നിരവധി
കൊച്ചി∙ അഡ്രിയൻ ലൂണയ്ക്കു പകരക്കാരനായി ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പിടുമ്പോൾ ഇൻസ്റ്റഗ്രാമിൽ 7000 പേർ മാത്രം പിന്തുടരുന്ന ഒരു ‘ഓർഡിനറി’ താരമായിരുന്നു ഫെദോർ ചെർനിച്ച്. ഏതാനും മണിക്കൂറുകൾക്കകം അതു ലിത്വാനിയയിലെ ഏറ്റവും ഫോളേവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൊന്നായി മാറി. അതോടെ ചെർനിച്ച് ഉറപ്പിച്ചു, ‘ഏഷ്യൻ ഫുട്ബോളിലേക്കുള്ള ആദ്യ വരവ് നല്ലൊരു വെല്ലുവിളി തന്നെ’. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ആദ്യ ഗോൾ കുറിച്ചതിനു പിന്നാലെ ചെർനിച്ച് ‘മനോരമ’യോട് മനസ്സു തുറക്കുന്നു.
ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കുകയെന്നതാണു കേരളത്തിന്റെ ലക്ഷ്യമെന്ന് പരിശീലകൻ സതീവന് ബാലൻ. ‘‘ഒരു കളി ജയിച്ച്, ഒരെണ്ണം ഡ്രോ ആയാൽ പോലും നമുക്ക് യോഗ്യത നേടാനുള്ള സാധ്യതയുണ്ട്. രണ്ടു കളികളും സമനില ആയാലും മറ്റു മത്സരങ്ങളെ
റിയാദ്∙ സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകര്ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ച അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി വന്നേക്കും. അൽ ഷബാബ് ടീമിനെതിരായ മത്സരത്തിനിടെയാണ് മെസ്സിയുടെ പേരു പറഞ്ഞ് ചാന്റ് ചെയ്ത ആരാധകർക്കെതിരെ റൊണാൾഡോ തിരിഞ്ഞത്.
കൊച്ചി ∙ സമൂഹമാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെ ട്രെൻഡിങ് ആയിപ്പടർത്തിയ അദ്ഭുത വിജയത്തിനു പിന്നാലെ, മത്സരത്തിന്റെ ഇടവേള സമയത്തെ ഇവാൻ വുക്കോമനോവിച്ചിന്റെ ‘ഇന്ദ്രജാലം’ തേടുകയാണ് ആരാധകർ. ഗോവയ്ക്കെതിരെ 17 മിനിറ്റിനുള്ളിൽ രണ്ടു ഗോൾ വീഴുന്നതു കണ്ടു വിരണ്ടു പോയ
അനുഭവത്തിൽ നുണയായി മാറിയേക്കാവുന്ന ചില വാഗ്ദാനങ്ങളുണ്ട്. ഞങ്ങളുടെ മധ്യനിര ശക്തമാണെന്ന കേരള ഫുട്ബോൾ ടീമിന്റെ പ്രസ്താവന അതിലൊന്നാണ്! സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെ കേരളത്തിന്റെ ആദ്യ 3 മത്സരങ്ങളാണ് ഈ വിലയിരുത്തലിനു പിന്നിൽ. വിങ്ങുകളിലൂടെയുള്ള ആക്രമണമാണ് കേരളത്തിന്റെ ശൈലി.
ഇതാണു കളി, തീക്കളി. 3 തുടർ തോൽവികളിൽ തണുത്തുപോയ ആവേശത്തിരിയാണ് കോച്ച് ഇവാൻ വുക്കോമനോവിച്ചും സംഘവും കൊച്ചിയിൽ ഇന്നലെ വീണ്ടും കൊളുത്തിയത്. ഒരു തീപ്പൊരി മതി, ബ്ലാസ്റ്റേഴ്സ് തിരിച്ചുവരാൻ എന്നായിരുന്നു കളിക്കു മുൻപു കോച്ച് പറഞ്ഞത്.
തോൽവിയുടെ മരണക്കിടക്കയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് പുതുജീവന്റെ താണ്ഡവം! വെറും 17 മിനിറ്റിൽ രണ്ടു ഗോളിനു പിന്നിലായ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നടത്തിയതു ഗോവൻ തിമിംഗല വേട്ട! രണ്ടിനെതിരെ നാലു ഗോളിന്റെ അതിഗംഭീര വിജയവുമായി കൊമ്പൻമാരുടെ തകർപ്പൻ തിരിച്ചുവരവ്. ഐഎസ്എലിൽ തുടരെ 3 തോൽവികൾക്കു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം. പോയിന്റ് ടേബിളിൽ ഒരു പടി കയറി 4 –ാം സ്ഥാനത്ത്.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബോൺമോത്തിനെ 1–0ന് കീഴടക്കിയ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ലിവർപൂളിന് ഒരു പോയിന്റ് മാത്രം പിന്നിൽ രണ്ടാം സ്ഥാനത്ത് (59 പോയിന്റ്). 24– ാം മിനിറ്റിൽ ഫിൽ ഫോഡനാണു ഗോൾ നേടിയത്. ആർസനൽ 4–1നു ന്യൂകാസിൽ യുണൈറ്റഡിനെ തോൽപിച്ചു. സിറ്റിക്ക് ഒരു പോയിന്റ് പിന്നിൽ
കൊച്ചി∙ ഐഎസ്എല്ലിൽ ഹോം ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എഫ്സി ഗോവയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ പിന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗാലറികളിൽ നിറഞ്ഞ ആരാധക സൈന്യം പകര്ന്ന ആവേശത്തിരയിൽ ജയിച്ചു കയറി. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ക്യാപ്റ്റൻ ദിമിത്രിയോസ് ഡമന്റക്കോസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോർ സെർണിച്ചും ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തി.
സന്തോഷ് ട്രോഫി ഫുട്ബോളിൽ രണ്ടാം വിജയം പ്രതീക്ഷിച്ചെത്തിയ കേരളത്തെ അടപടലം നിഷ്പ്രഭരാക്കി മേഘാലയ സമനിലയിൽ തളച്ചു (1–1). കേരളത്തിനായി തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി നരേഷ് ഭാഗ്യനാഥൻ ഗോൾ (നാലാം മിനിറ്റ്) നേടിയപ്പോൾ പെനൽറ്റിയിലൂടെ (77–ാം മിനിറ്റ്) ഷീൻ സ്റ്റീവൻസൺ സോക്തുങ് മേഘാലയയ്ക്കായി സമനില പിടിച്ചു. കളിയുടെ ആദ്യ ചില നേരങ്ങളിലൊഴികെ ഒരിക്കലും കേരള ടീമിന് ആധിപത്യം നേടാനായില്ല.
കൊച്ചി ∙ യുക്തി തൊട്ടു തീണ്ടാത്ത മത്സര കലണ്ടറും അസൗകര്യങ്ങളുടെ പെനൽറ്റി സ്ട്രോക്കുകളും! കേരള ബ്ലാസ്റ്റേഴ്സിനെ ഈ സീസണിൽ ‘ഇൻജറി ബെഡിൽ’ എത്തിച്ച കാരണങ്ങൾ ഒന്നൊന്നായി എണ്ണിപ്പറയുകയാണ് കോച്ച് ഇവാൻ വുക്കോമനോവിച്. പ്രീ സീസൺ പരിശീലനത്തിന്റെ 4 –ാം ദിവസം ജോഷ്വ സത്തീരിയോ പരുക്കേറ്റു കളം വിട്ടു. പിന്നെ, എത്രയെത്ര താരങ്ങൾക്കാണു പരുക്കേറ്റത്. ഐബൻഭ, ലൂണ, ഫ്രെഡ്ഡി, ജീക്സൺ, ലെസ്കോവിച്ച്, ക്വാമെ പെപ്ര, വിബിൻ മോഹനൻ, ഇപ്പോൾ സച്ചിൻ സുരേഷ്... പേശികൾക്കുണ്ടാകുന്ന പതിവു പരുക്കല്ല, ഗൗരവമുള്ള പരുക്കുകൾ. 9 പേർക്കു ശസ്ത്രക്രിയ വേണ്ടിവന്നു! മുംബൈയിലെ ആശുപത്രിയിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിനു ഡിസ്കൗണ്ട് കിട്ടുന്ന സ്ഥിതിയാണ്! കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും അങ്ങേയറ്റം നിരാശാജനകം– ഇവാൻ തുറന്നടിച്ചു.
ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ ഗോവയ്ക്കെതിരെയുള്ള മത്സരത്തിനിടെ റഫറിയെ എതിർത്തത് മത്സര ഫലത്തെ ബാധിക്കുന്ന തരത്തിൽ തെറ്റായ തീരുമാനം എടുത്തതിനാലാണെന്ന് കേരളത്തിന്റെ പരിശീലകൻ സതീവൻ ബാലൻ. 30 വർഷത്തെ കോച്ചിങ് കരിയറിൽ ആദ്യമായാണ് റെഡ് കാർഡ് കിട്ടുന്നതെന്നും എന്നാലിത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ ഇൻജറി ടൈമിൽ വീഴ്ത്തി ജംഷഡ്പുർ എഫ്സി (2–1). 45–ാം മിനിറ്റിൽ നന്ദകുമാറിന്റെ ഗോളിൽ കൊൽക്കത്ത ക്ലബ് ലീഡ് നേടിയതാണ്. എന്നാൽ, 81–ാം മിനിറ്റിൽ റായ് തച്ചിക്കാവയുടെ ഗോളിൽ ജംഷഡ്പുർ ഒപ്പമെത്തി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. സൗദി ക്ലബ്ബ് അൽ ഫയ്ഹയെയാണ് അൽ നസ്ർ 3–0 എന്ന ഇരുപാദ സ്കോറിൽ കീഴടക്കിയത്.
ബാർസിലോനയെ സ്വന്തം മൈതാനത്തു സമനിലയിൽ തളച്ച് ഇറ്റാലിയൻ ക്ലബ് നാപ്പോളി. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ, 60–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാർസിലോന ലീഡ് നേടി. എന്നാൽ, 15 മിനിറ്റിനകം വിക്ടർ ഒസിംഹന്റ ഗോളിൽ നാപ്പോളി തിരിച്ചടിച്ചു.
കൊച്ചി ∙ ‘‘ ബോയ്സ്, നിങ്ങളുടെ സമീപനവും മാനസിക നിലയുമാണു കളത്തിലിറങ്ങുമ്പോൾ ഏറ്റവും നിർണായകം. നിങ്ങളുടെ ജഴ്സിയിൽ വളരെ വളരെ പ്രധാനപ്പെട്ടൊരു മുദ്രയുണ്ട്; ബ്ലാസ്റ്റേഴ്സിന്റെ മുദ്ര! നമുക്കു ജയിക്കണം, പോയിന്റ് നേടണം, ആഹ്ലാദത്തോടെ സീസൺ അവസാനിപ്പിക്കണം. ആരാധകർക്കായി, നമുക്കു വേണ്ടി, കേരളത്തിനു വേണ്ടി. അതു മറക്കരുത്! ’’ – ഐഎസ്എലിലെ അതിനിർണായക മത്സരത്തിൽ 25നു കൊച്ചിയിൽ എഫ്സി ഗോവയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലന ക്യാംപിൽ കോച്ച് ഇവാൻ വുക്കോമനോവിച്ച് ആവർത്തിച്ചു പറയുന്നത് ഇത്ര മാത്രം!
ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിനു തോൽവി (0–2). സഹ റഫറി ഓഫ്സൈഡ് വിളിച്ചതു ശ്രദ്ധിക്കാതെ റഫറി ഗോൾ അനുവദിച്ചത് വിവാദമായ മത്സരത്തിലാണ് കേരളം തോൽവി വഴങ്ങിയത്. ഗോവയ്ക്കായി നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടി. മത്സരത്തിന്റെ ഇരുപകുതികളിലുമായിട്ടായിരുന്നു ഗോവയുടെ ഗോളുകൾ. 44, 58 മിനിറ്റുകളിലാണ് നെഷ്യോ ലക്ഷ്യം കണ്ടത്.
ബാർസിലോന∙ പീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. ഈ മാസം മൂന്നു ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് മൂന്നംഗ സമിതിയുടെ വിധി. അതിജീവതയ്ക്ക് നഷ്ടപരിഹാരമായി 1.34 കോടി രൂപ (15,00,00 യൂറോ) നൽകാനും കോടതി ഉത്തരവിട്ടു.
മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എർലിങ് ഹാളണ്ടിനു ഗോൾ നേടാൻ കഴിയാതിരുന്ന ഒരേയൊരു ടീമായിരുന്നു ബ്രെന്റ്ഫോഡ്. കഴിഞ്ഞ ദിവസം രാത്രി ആ ചരിത്രവും തിരുത്തപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റി 1–0ന് ബ്രെന്റ്ഫോഡിനെ തോൽപിച്ച മത്സരത്തിൽ നേടിയ ഗോളോടെ ഹാളണ്ട് പ്രിമിയർ ലീഗിലെ എല്ലാ ടീമുകൾക്കുമെതിരെ ഗോളടി പൂർത്തിയാക്കി. 71–ാം മിനിറ്റിലായിരുന്നു ഹാളണ്ടിന്റെ വിജയഗോൾ.
ആന്ദ്രെ ബ്രെയ്മെ ഒരു ആൽമരമായിരുന്നു. ജർമനിയുടെ പല തലമുറകൾ ആ മരംകണ്ടു വിസ്മയിച്ചു; ആരാധനയോടെ നോക്കിനിന്നു. ബ്രെയ്മെയുണ്ടല്ലോയെന്ന് സമ്മർദത്തിന്റെ നിമിഷങ്ങളിൽ ആശ്വാസം കൊണ്ടു. ആൽമരത്തിന്റെ ഇലകൾ ഇളകുന്നതുപോലെ, സ്വർണത്തലമുടി കാറ്റിൽപ്പറത്തി കയറിപ്പോകുന്ന ഫുൾബാക്കിനെ ജർമൻ ആരാധകർ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുമായിരുന്നെങ്കിലും എതിർ ടീമുകളും ആരാധകരും ആശങ്കയോടെയാണു കണ്ടുനിന്നത്. അത്രയ്ക്ക് അപകടകാരിയായ കളിക്കാരനായിരുന്നു ബ്രെയ്മെ. കളിയുടെ ചാരുത എന്നതിനപ്പുറം ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം: മാരകമായ കാര്യക്ഷമതയായിരുന്നു ബ്രെയ്മെ. മർമം പിളർക്കുന്ന മാരകായുധം.
മിലാൻ ∙ പകരക്കാരൻ മാർക്കോ അർനാട്ടോവിച്ച് നേടിയ ഏകഗോളിൽ അത്ലറ്റിക്കോ മഡ്രിഡിനെ തോൽപിച്ച ഇന്റർ മിലാൻ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിലെ വിജയക്കുതിപ്പു തുടങ്ങി. മാർക്കസ് തുറാം പരുക്കേറ്റു പിൻവാങ്ങിയപ്പോൾ പകരമിറങ്ങിയതായിരുന്നു അർനാട്ടോവിച്ച്. ഹോം ഗ്രൗണ്ടിൽ മിലാൻ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനു സാക്ഷികളായ ആരാധകരെ സാക്ഷിയാക്കി 79–ാം മിനിറ്റിലായിരുന്നു ഓസ്ട്രിയൻ സ്ട്രൈക്കറുടെ വിജയഗോൾ.
കെ.അബ്ദുറഹീം തൊടുത്ത പന്ത് ഫോർമുല വൺ കാറുകൾ വളവു തിരിയും പോലെ അസം ഗോൾ പോസ്റ്റിലേക്കു വളഞ്ഞുപറന്നപ്പോൾ അറിയാതെ പറഞ്ഞു പോയി ‘ഹേ പ്രഭു യേ ക്യാ ഹുവാ’. ഗോൾ ഹുവാ എന്നു മാത്രമല്ല, വരാനിരിക്കുന്ന മത്സരഫലത്തിന്റെ ഏകദേശ രൂപവും തെളിഞ്ഞു കിട്ടി. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ അസം എന്ന ആദ്യ കടമ്പ കേരളം മറികടന്നിരിക്കുന്നു. സ്കോർ: കേരളം –3, അസം–1. സന്തോഷത്തുടക്കം; ഇനിയതു നോൺ സ്റ്റോപ് ആകട്ടെ! ഇ.സജീഷ് (67–ാം മിനിറ്റ്), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (90+5) എന്നിവരാണ് കേരളത്തിന്റെ മറ്റു സ്കോറർമാർ. ദിപു മൃധ (77–ാം മിനിറ്റ്) ആണ് അസമിന്റെ ആശ്വാസഗോൾ നേടിയത്. കേരളത്തിന്റെ അടുത്ത മത്സരം നാളെ രാത്രി 7ന് ഗോവയ്ക്കെതിരെ.
അസുഖബാധിതനായ പരിശീലകൻ റോയ് ഹഡ്സനെ സ്ഥാനമൊഴിയാൻ അനുവദിച്ച് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ക്രിസ്റ്റൽ പാലസ്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനായ എഴുപത്തിയാറുകാരൻ ഹസ്ഡൻ കഴിഞ്ഞ വെള്ളിയാഴ്ച ടീമിന്റെ പരിശീലന സെഷനിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ആശുപത്രിയിലാവുകയായിരുന്നു.
ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ 9–ാം സ്ഥാനത്തേക്കു വീണ മാഴ്സൈ, തങ്ങളുടെ പരിശീലകൻ ഗെന്നാരോ ഗട്ടൂസോയെ പുറത്താക്കി. സ്ഥാനമേറ്റ് 5 മാസം തികയുന്നതിനു മുൻപാണ് നാൽപത്തിയാറുകാരന് ഗട്ടൂസോയ്ക്ക് സ്ഥാനം നഷ്ടമായത്.
ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ് നാപ്പോളിയിൽ സീസണിലെ രണ്ടാം പരിശീലക മാറ്റം. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് വാൾട്ടർ മസാറിയെ പുറത്താക്കിയ നാപ്പോളി ഫ്രാൻസെസ്കോ കാൽസോനയെ പുതിയ കോച്ചായി നിയമിച്ചു. കഴിഞ്ഞ നവംബറിൽ റൂഡി ഗാർഷ്യയുടെ പിൻഗാമിയായാണ് മസാറി പരിശീലകനായത്. എന്നാൽ സീരി എ പോയിന്റ് പട്ടികയിൽ 9–ാം സ്ഥാനത്തേക്കു വീണതോടെ മസാറിയുടെ സ്ഥാനം തെറിച്ചു.
ബർലിൻ ∙1990 ലോകകപ്പ് ഫൈനലിൽ അർജന്റീനയെ കീഴടക്കി പശ്ചിമ ജർമനി ജേതാക്കളായ മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയ ആന്ദ്രയാസ് ബ്രെയിം (63) അന്തരിച്ചു. ഹൃദയാഘാതംമൂലം കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായാണ് അന്ത്യമുണ്ടായതെന്ന് ബ്രെയിമിന്റെ പങ്കാളി സൂസൻ അറിയിച്ചു. അറ്റാക്കിങ് ലെഫ്റ്റ് ബാക്ക് ആയി തിളങ്ങിയ ബ്രെയിം 1980കളിലും തൊണ്ണൂറുകളിലും ജർമനിയുടെ സൂപ്പർതാരങ്ങളിലൊരാളായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ഗോൾ നേടിയ ബ്രെയിം ഫൈനലിൽ അർജന്റീനയ്ക്കെതിരെ 85–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചു. പശ്ചിമ ജർമനിക്കായും പിന്നീട് ഐക്യജർമനിക്കായും ആകെ 86 രാജ്യാന്തര മത്സരങ്ങൾ കളിച്ച ബ്രെയിം ക്ലബ് ഫുട്ബോളിൽ ബയൺ മ്യൂണിക് ജഴ്സിയിലാണ് തിളങ്ങിയത്. ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനിലും കളിച്ചിട്ടുണ്ട്.
ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അസമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരളം കീഴടക്കിയത്. കെ. അബ്ദുറഹീം (19–ാം മിനിറ്റ്), ഇ. സജീഷ് (67), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (90+5) എന്നിവരാണു കേരളത്തിനായി ഗോളുകൾ നേടിയത്.
Results 1-100 of 6036