Activate your premium subscription today
കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് യുഎസ് ഏർപ്പെടുത്തിയ വിലക്ക് കേരളത്തിന്റെ ചെമ്മീൻവിപണിയെയാകെ തളർത്തിക്കളഞ്ഞിരിക്കുന്നു. വിലയിടിവ് അടക്കമുള്ള തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ നിർണായക വിപണി ഇപ്പോഴത്തെ പ്രതിസന്ധിമൂലം നിലനിൽപിനായി പിടയുകയാണ്. ഈ സാഹചര്യം ചെമ്മീൻ വ്യവസായവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളെയും ദുരവസ്ഥയിലേക്കു തള്ളിവിടുന്നു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയടക്കമുള്ള കക്ഷികളോ മുന്നണിയോ അധികാരത്തിലില്ലാത്ത 9 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമുണ്ട് ഇന്ത്യയിൽ. ഇതിനുപുറമേയാണ് രാഷ്ട്രപതിഭരണത്തിലുള്ള ജമ്മു – കശ്മീരും ലഡാക്ക് അടക്കമുള്ള മറ്റു കേന്ദ്രഭരണ പ്രദേശങ്ങളും. എന്നാൽ, ഇവയും ഈ രാജ്യത്തിന്റെ ഭാഗമാണെന്നും വികസനപ്രക്രിയയിൽ തുല്യ അവകാശമുണ്ടെന്നും മറക്കുന്ന കേന്ദ്ര ബജറ്റ് ഫെഡറലിസം എന്ന ജനാധിപത്യമുദ്രയ്ക്ക് അപമാനമായി. രാജ്യത്തെ യുവജനതയ്ക്കുമുന്നിൽ തൊഴിലവസരങ്ങളുടെയും നൈപുണ്യ വികസനത്തിന്റെയുമൊക്കെ പ്രതീക്ഷാവാതിൽ തുറന്നിട്ടതടക്കമുള്ള തിളക്കങ്ങൾ പലതുണ്ടെങ്കിലും മറയില്ലാത്ത രാഷ്ട്രീയക്കളിക്ക് ബജറ്റ് അരങ്ങുതീർത്തതിൽ വിമർശനം വ്യാപകമാണ്.
2 മണിക്കൂർ 40 മിനിറ്റ് ! ∙ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ഇന്ദിരാ ഗാന്ധിയാണെങ്കിലും പൂർണസമയ ധനമന്ത്രിയുടെ റോളിലെത്തുന്ന ആദ്യ വനിതയാണ് നിർമല. 1969 ൽ കോൺഗ്രസ് പിളർപ്പിനെത്തുടർന്ന് മൊറാർജി ദേശായി പുറത്തായപ്പോഴാണ്, 1970 ലെ ബജറ്റ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അവതരിപ്പിച്ചത്.
ഒരു പേര് ഒരു പേരു മാത്രമല്ലെന്നു പറയുന്ന വല്ലാത്തൊരു കാലത്തിലൂടെയാണു നമ്മുടെ രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ഒരാളുടെ പേരറിയുമ്പോൾ ആ വ്യക്തിയുടെ മതംകൂടി വെളിപ്പെട്ടേക്കാമെന്നതു സ്വാഭാവികം. എന്നാൽ, ആ മതത്തോടുള്ള മറ്റു മതസ്ഥരുടെയും ഭരണകൂടത്തിന്റെയും സമീപനം നിർണായകമായിമാറുന്ന ആപൽസാഹചര്യമാണ് മതനിരപേക്ഷമെന്നു കരുതിപ്പോരുന്ന ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന ആശങ്കയാണിപ്പോൾ ഉയരുന്നത്.
‘ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളിൽ ജ്വലിപ്പാനും മാലകറ്റും തമസ്സാകെ മാഞ്ഞുപോകാനും...’ എന്ന വരികൾ ആരും ഓർത്തുപോകും മുഖ്യമന്ത്രി പിണറായി വിജയന്റെ മനംമാറ്റം കണ്ടാൽ. വിഴിഞ്ഞം കടൽത്തീരത്ത് ഓർമയിലാകെ മുങ്ങിത്തപ്പിയിട്ടും ഉമ്മൻ ചാണ്ടി എന്നൊരു പേരോ രൂപമോ കണ്ടെടുക്കാൻ കഴിയാത്ത ആളായിരുന്നു ഒരാഴ്ച മുൻപ് അദ്ദേഹം. തൂണിലും തുരുമ്പിലും അദാനി മാത്രം. ഒറ്റയാഴ്ച കഴിഞ്ഞപ്പോൾ സ്ഥിതിയാകെ മാറി.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ ജീവൻ നിപ്പ കവർന്നതു നമ്മുടെയാകെ സങ്കടമായിത്തീരുന്നു. സങ്കീർണമായ പകർച്ചവ്യാധികൾ വന്നതിനുശേഷം ചികിത്സ ഉറപ്പാക്കുക എന്നതിനെക്കാൾ പ്രധാനം രോഗഉറവിടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണെന്ന അടിസ്ഥാന വസ്തുതയ്ക്കു നാം ഇപ്പോഴും വേണ്ടത്ര പ്രാധാന്യം
വിഴിഞ്ഞം പദ്ധതിയിലൂടെ 5000 പേർക്കു നേരിട്ടുള്ള തൊഴിലാണ് പ്രതീക്ഷിക്കുന്നത്. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെങ്കിൽ ഈ അവകാശങ്ങൾ ഗൗരവത്തിലെടുക്കണം. അല്ലെങ്കിൽ മറ്റു പല പദ്ധതികളിലെന്ന പോലെ ഇതും ജലരേഖയായാൽ അദ്ഭുതപ്പെടരുത്. 31,000 കോടി ചെലവാക്കുന്ന പദ്ധതിക്ക് 5000 തൊഴിൽ സൃഷ്ടി എന്നു പറഞ്ഞാൽ ഓരോ തൊഴിലിനും വേണ്ട മുതൽമുടക്ക് 6.2 കോടി രൂപയാണ്.
പലവട്ടം ശ്രമിച്ചിട്ടും പാളിപ്പോയ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുകയാണ്. കാലങ്ങളോളം നശിക്കാതെ കിടക്കുന്നതിനാൽ പരിസ്ഥിതിക്കു വൻ ആഘാതമാണു നിരോധിത പ്ലാസ്റ്റിക് സൃഷ്ടിക്കുന്നതെന്നു നമുക്ക് അറിയാഞ്ഞല്ല. എന്നിട്ടും അതിനെതിരെയുള്ള നടപടികൾ ആമയിഴയുംപോലെയായി.
ഡോ.എം.എസ്.വല്യത്താന്റെയും ഡോ.അഷിമയുടെയും വിവാഹത്തിന് ഇടനിലക്കാരനായത് പഞ്ചാബ് മുൻ ഗവർണറും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പട്ടം താണുപിള്ള. 1964 ൽ ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സർജനായി ജോലി ചെയ്യുമ്പോൾ. അവിടെ ഡെന്റൽ സർജനായിരുന്നു അഷിമ. ലൈബ്രറിയിൽ വച്ച് ഇരുവരും കാണും. അന്നു 30 വയസ്സായിരുന്നു വല്യത്താന്. അഷിമയോടു പ്രണയമായിരുന്നു.
1992 ൽ റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എന്റെ അച്ഛൻ കെ. കരുണാകരനെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്കു കൊണ്ടുപോകുകയാണ്. കിടക്ക ഉൾപ്പെടെ സജ്ജീകരിച്ച് അച്ഛനെ കൊണ്ടുപോയ ആ വിമാനത്തിൽ തറയിലിരുന്നാണ് ഡോ. വല്യത്താൻ ഡൽഹി വരെ ഒപ്പം വന്നത്. ഡോ.ഹരിപ്രസാദും കൂടെയുണ്ടായിരുന്നു. അമ്മ, ഞാൻ, ഭാര്യ, സഹോദരി, മക്കൾ എന്നിവരാണ് ആ യാത്രയിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ.
42 വർഷം മുൻപു വല്യത്താൻ സാറെഴുതിയ ഒരു റിപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ ഇന്നു നിങ്ങൾ കാണുന്ന പി.ടി.ഉഷ ഉണ്ടാകുമായിരുന്നില്ല. 1980 ലെ മോസ്കോ ഒളിംപിക്സിൽ പങ്കെടുത്തു തിരികെയെത്തിയ കാലം. 81 ൽ ബാംഗ്ലൂരിൽ ദേശീയ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സിൽ പതിവുള്ള 100, 200 മീറ്ററുകൾക്കൊപ്പം 4x400 മീറ്റർ റിലേ ടീമിനൊപ്പം മൂന്നാമതൊരു സ്വർണംകൂടി.
40 വർഷം മുൻപാണിത്. മണിപ്പുർ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അന്നു ഞാൻ. 30 വയസ്സുമാത്രം. അമ്മയുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് ശ്രീചിത്രയിലെത്തുന്നതും ഡോ.വല്യത്താനെ കാണുന്നതും. ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത ബ്ലഡ് ബാഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സംസാരം എന്നെ അവരുടെ ഗവേഷണവിഭാഗത്തിലെത്തിച്ചു.
ആധുനിക സയൻസിന്റെ സഹായത്തോടെ ആയുർവേദത്തിൽ ഗവേഷണമാകാമെന്നും ചികിത്സാഫലം മെച്ചപ്പെടുത്താൻ സഹായകമാവുമെന്നും ലോകത്തോടു വിളിച്ചു പറഞ്ഞത് ഡോ. വല്യത്താനാണ്. കേന്ദ്രസർക്കാരിന്റെ ശാസ്ത്രസാങ്കേതിക കൗൺസിൽ (സിഎസ്ഐആർ) ഈ സംയോജിത ഗവേഷണ പദ്ധതി ആവിഷ്കരിച്ച് ആര്യവൈദ്യശാലയെ സമീപിച്ചു. ഡോ. വല്യത്താനായിരുന്നു ഈ വിഷയം അന്നത്തെ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരോട് പറഞ്ഞത്.
ഈ നാട്ടിൽ ഒരേയൊരു പ്രഫസർ വല്യത്താനേ ഉണ്ടായിരുന്നുള്ളൂ. ഇതു വെറും അവകാശവാദമല്ല. നീണ്ട കാലയളവിൽ ആ മാർഗനിർദേശങ്ങൾ സ്വീകരിച്ചും ആ സ്നേഹത്തണൽ ആസ്വദിച്ചും ജീവിച്ചതിന്റെ അനുഭവങ്ങളാണ് എന്നെക്കൊണ്ടിതു പറയിക്കുന്നത്. ആ വിയോഗം വല്ലാതെ ദുഃഖിപ്പിക്കുന്നു.
‘മേയ് 24 ന് ആണ് വല്യത്താൻ ഡോക്ടറുടെ പിറന്നാൾ. എല്ലാ വർഷവും മുടങ്ങാതെ ആ ദിവസം ഞാൻ വിളിക്കുമായിരുന്നു... ’– വല്യത്താനുമായുള്ള ‘ഹൃദയബന്ധം’ ഓർമിച്ചെടുക്കുകയാണ് 1990 ൽ ശ്രീചിത്ര നിർമിച്ച ഹൃദയവാൽവ് (ചിത്രാ വാൽവ്) ഘടിപ്പിച്ച ആദ്യത്തെയാൾ എരുമപ്പെട്ടി വെള്ളറക്കാട് കെ.ഡി.മുരളീധരൻ. അന്നു മുരളിക്ക് 38 വയസ്സ്. ഡോ. വല്യത്താന്റെ നേതൃത്വത്തിൽ സൗജന്യമായി ആയിരുന്നു ശസ്ത്രക്രിയ.
10 വയസ്സുള്ള കുട്ടിയെ ചികിത്സിച്ച ഡോക്ടർ ആ ബന്ധം 48 വർഷം ഹൃദയത്തിൽ സൂക്ഷിച്ച അപൂർവത! ഡോ. വല്യത്താന് അഞ്ചാലുംമൂട് സ്വദേശിനി മേഴ്സി ഗോമസിനോടുള്ള അടുപ്പം അതായിരുന്നു. ഡോക്ടർ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1976 ൽ 10 വയസ്സുള്ള മേഴ്സിക്കായിരുന്നു. ശ്രീചിത്രയിലെ ആദ്യത്തെ ശസ്ത്രക്രിയയും അതുതന്നെ.
ശ്രീചിത്രയിൽ കൃത്രിമ ഹൃദയവാൽവ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഡോ.വല്യത്താനോടുള്ള പരിഹാസം പരകോടിയിലെത്തി. ഇതൊന്നും കേരളത്തിനു പറ്റിയ പണിയല്ലെന്നായിരുന്ന വിമർശനം. എന്നാൽ പരാജയപ്പെടാത്ത ആ പോരാളി പിന്നീട് അതേ വാൽവ് തേടി വിദേശ കമ്പനികൾ കാത്തുനിൽക്കുന്നതു കാണിച്ചുകൊടുത്ത് വിമർശകരുടെ വായടച്ചു. ശ്രീചിത്രയിൽ തദ്ദേശീയമായി ബ്ലഡ് ബാഗുകൾ നിർമിച്ചതിനു പിന്നിലും വിശ്രമമില്ലാത്ത ആ പോരാട്ടമാണ്.
രണ്ടിലൊന്ന് ഇന്നറിഞ്ഞേ തീരൂ എന്ന നിശ്ചയത്തോടെയാണ് ഡോ.വല്യത്താൻ മുഖ്യമന്ത്രിയായ സി.അച്യുതമേനോന്റെ മുറിയിലേക്കു കയറിച്ചെന്നത്. കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞു. പൂർണ സ്വാതന്ത്ര്യമുണ്ടാകും എന്ന വ്യവസ്ഥയോടെയാണു ശ്രീചിത്രയുടെ ഡയറക്ടറായി അച്യുതമേനോൻ താൽപര്യമെടുത്ത് ഡോ. വല്യത്താനെ നിയമിച്ചിരിക്കുന്നത്.
രാജ്യാന്തര അംഗീകാരങ്ങളേക്കാൾ ഡോ. വല്യത്താൻ ഇഷ്ടപ്പെട്ടിരുന്നത് ഒരു പൂവിനെയാണ്. പാഫിയോപെഡിലം എം.എസ്.വല്യത്താൻ (Paphiopedilum M.S. Valiathan) എന്ന ഓർക്കിഡിനെ. സംസ്ഥാന ശാസ്ത്ര-സാങ്കേതിക കൗൺസിലിനെ നയിക്കുന്ന സമയത്ത് തിരുവനന്തപുരത്തെ ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓർക്കിഡ് ഗവേഷണത്തിൽ പങ്കുവഹിച്ചതിന് ഗവേഷകർ നൽകിയ സമ്മാനമാണ് ആ ഓർക്കിഡ്.
മനുഷ്യഹൃദയത്തെ ഇത്രത്തോളം അടുത്തറിഞ്ഞ മറ്റൊരു മലയാളിഹൃദയമുണ്ടാവില്ല. തന്റെ ജീവിതം മറ്റൊരുപാടു പേർക്കു വേണ്ടിയാണെന്നു തിരിച്ചറിയുകയും ആ കാരുണ്യദിശയിലൂടെ ദീർഘകാലം സഞ്ചരിക്കുകയും ചെയ്ത ഒരു പൂർണജീവിതത്തിനാണിപ്പോൾ വിരാമചിഹ്നം വീഴുന്നത്. ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ ഓർമയാകുമ്പോൾ ആ കർമജീവിതത്തിനു നന്ദിപറഞ്ഞ്, ആദരാഞ്ജലി അർപ്പിക്കുകയാണു കാലം.
ഇരുട്ടിൽ, ഏകാന്തതയിൽ 42 മണിക്കൂർ ആശുപത്രി ലിഫ്റ്റിൽ നിസ്സഹായതയോടെ, നിരാലംബം കുടുങ്ങേണ്ടിവന്നൊരു രോഗിയുടെ മനസ്സ് സങ്കൽപിച്ചുനോക്കൂ. അധികൃതർക്ക് ഇങ്ങനെയൊരു മാനുഷികബോധ്യവും അതിനുതക്ക ചിന്താശേഷിയും ഇല്ലാത്തതുകൊണ്ടാവും ഇത്തരം നിർഭാഗ്യസംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ആരും വിചാരിച്ചുപോകും.
വിഴിഞ്ഞം തുറമുഖത്ത് മദർഷിപ് അടുത്തതിന്റെ ‘ഫാദർഷിപ്പി’നെച്ചൊല്ലിയാണ് തർക്കം. പിതൃത്വം ആര് ക്ലെയിം ചെയ്താലും മാതൃത്വം ഉമ്മൻ ചാണ്ടിക്കു മാത്രം അവകാശപ്പെട്ടതാണെന്നാണു ശശി തരൂരിന്റെ കണ്ടെത്തൽ. തൽക്കാലം രക്ഷാകർതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലാണ്. സോമാലിയയിലെ കടൽക്കൊള്ളക്കാർ കപ്പൽ പിടിക്കുമ്പോൾ ഇവിടെ തുറമുഖം തന്നെ റാഞ്ചുകയാണ് എന്നൊക്കെ വിരോധികൾ പറഞ്ഞേക്കും.
ഹരിത മനോഹര കേരള’മെന്നു കൊട്ടിഘോഷിക്കുകയും ആ കുളിരിൽ സ്വയം മുങ്ങിത്താഴുകയും ചെയ്തതിന്റെ ദുഃഖകരവും ഭയാനകവുമായ അനന്തരഫലമാണ് ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദുരന്തം. മാലിന്യക്കൂമ്പാരം നീക്കാനിറങ്ങിയ തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിക്കുണ്ടായ ദുർവിധി നമ്മൾ പ്രചരിപ്പിക്കുന്ന പലതും കള്ളമാണെന്നു കൂടിയാണ് വിളിച്ചുപറയുന്നത്. ലോകബാങ്കിന്റെയും എഡിബിയുടെയുമൊക്കെ സഹായത്തോടെ ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്ന ഒരു നാടിന്റെ തലസ്ഥാനത്താണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഉത്തരവാദപ്പെട്ടവർ ലജ്ജിച്ചു തലതാഴ്ത്തുകയാണു വേണ്ടത്.
1960കൾ മുതൽ നമ്മൾ ഒരു സമരസമൂഹം ആണല്ലോ. ഒരു സിവിൽ സമൂഹം എന്നതിനു പകരം സമ്മർദഗ്രൂപ്പുകളുടെ ഒരു കൂട്ടമായി നമ്മൾ മാറിക്കഴിഞ്ഞു. നമ്മുടെ വിദ്യാലയങ്ങളിൽ അച്ചടക്കം ഇല്ലാതായിട്ട് എത്രയോ പതിറ്റാണ്ടുകളായി. അവിടെനിന്നു പഠിച്ചിറങ്ങിയവരുടെ അച്ചടക്കരാഹിത്യമാണ് സംരംഭകസംസ്കാരം കേരളത്തിനു നഷ്ടപ്പെടുത്തിയത്. അച്ചടക്കവും വ്യവസ്ഥകളും ഒക്കെയുള്ള സമൂഹങ്ങളിലേ സംരംഭങ്ങൾ വളരുകയുള്ളൂ.
ഹിന്ദിയിലെ അറിയപ്പെടുന്ന കവിയാണ് നരേഷ് സക്സേന. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശി. 84 വയസ്സുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ഫെയ്സ്ബുക് പേജിൽ ഒരു അനുഭവകഥ പോസ്റ്റ് ചെയ്തു. ഒരു ദിവസം കവിസമ്മേളനത്തിനു പോകാനായി പുറപ്പെടാനിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു വിഡിയോ കോൾ. പൊലീസ് യൂണിഫോം അണിഞ്ഞു വിളിച്ചയാളുടെ ആദ്യചോദ്യം ‘താങ്കളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടോ’ എന്നായിരുന്നു. ഇല്ലെന്നു കവി.
ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും കണക്ടിവിറ്റിയുടെയുമൊക്കെ ലയനമായ ഡിജിറ്റൽ ലോകത്തു കേരളം പിന്നിലാവില്ലെന്നു പ്രതീക്ഷ നൽകുന്നതായി കൊച്ചിയിൽ സമാപിച്ച ജനറേറ്റീവ് എെഎ (നിർമിതബുദ്ധി) കോൺക്ലേവ്; പുതിയ കാലത്തിന് ആത്മവിശ്വാസത്തിന്റെ മറ്റൊരു കയ്യൊപ്പ്.
ജലാഭിവാദ്യം! അറബിക്കടലിലേക്കു കണ്ണുനട്ട് നാം കണ്ട ആ ദീർഘകാല സ്വപ്നം ഇതാ ചരിത്രത്തിലേക്കു പാമരമുയർത്തുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ് കേരളത്തിന്റെ പുതുകാല വികസനസാധ്യതകളിലേക്കു വാതിൽ തുറക്കുകകൂടിയാണ്. ഇന്നലെ വിഴിഞ്ഞം തീരംതൊട്ട ഈ വലിയ ചരക്കുകപ്പലിന്റെ ട്രയൽ റൺ ഉദ്ഘാടനവും ഔദ്യോഗിക സ്വീകരണവും ഇന്നാണ്.
പുഴകളുടെ മരണം ലോകത്തിന്റെ മുഴുവൻ സ്വസ്ഥത കെടുത്തുന്ന വിഷയമായിക്കഴിഞ്ഞു. ലോകത്തിലെ അഞ്ഞൂറിലേറെ വൻനദികളിൽ പകുതിയിലേറെയും വരളുകയാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ആമസോണും നൈലും ഗംഗയും ഡാന്യൂബുമടക്കം മഹാനദികളിൽ പലതും ശോഷിച്ചുകൊണ്ടിരിക്കുകയാണ്. പെരുകിവരുന്ന മാലിന്യങ്ങൾ പുഴകളുടെ നാശത്തിലേക്കുള്ള വേഗം കൂട്ടുന്നു. മറക്കാൻ പാടില്ലാത്ത ജലപാഠങ്ങൾ നാം മറന്നുപോയതിന്റെ ദുരന്തസാക്ഷ്യങ്ങളായി കേരളത്തിലെ പല പുഴകളും വിലാപം പോലെയാണിപ്പോൾ ഒഴുകുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞദിവസം ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ പുതിയ റിപ്പോർട്ട് ഇക്കാര്യം ശരിവയ്ക്കുന്നു.
യോഗ്യരായ ഉദ്യോഗാർഥികളെ സർക്കാർസേവനത്തിനു കണ്ടെത്തുക എന്നതാണ് കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്സി) ചുമതല. എന്നാൽ, ആ ഭരണഘടനാസ്ഥാപനത്തിലെ അംഗത്വം വിലയ്ക്കു വാങ്ങാമെന്ന സ്ഥിതി വന്നാലോ? പി എസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ സിപിഎം ഏരിയാ കമ്മിറ്റി നേതാവ് കോഴ വാങ്ങിയെന്ന ആരോപണം പല തട്ടുകളായി പടരുകയാണിപ്പോൾ.
മോസ്കോ ഒളിംപിക്സിലെ സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്ന് 1980ൽ പി.ടി.ഉഷ തുടങ്ങിയ ചരിത്രപ്രയാണത്തിനു താൽക്കാലിക വിരാമമായതു കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലാണ്. ഉഷയ്ക്കുശേഷം 2016 വരെ ഓരോ ഒളിംപിക്സിലുമായി 19 വനിതാ അത്ലീറ്റുകൾ കേരളത്തിന്റെ അഭിമാനമുയർത്തി പങ്കാളികളായപ്പോൾ ടോക്കിയോയിൽ നമ്മുടെ വനിതാ പങ്കാളിത്തം പൂജ്യത്തിലെത്തി. ഇക്കുറി പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിലും മലയാളി വനിതയില്ല.
മുഖ്യമന്ത്രി ശൈലി മാറ്റണമെന്നു പാർട്ടി പറഞ്ഞിട്ടില്ലെന്നും ‘ജനങ്ങളെ അകറ്റുന്ന ശൈലി ഉള്ളവർ’ അതു മാറ്റും എന്നാണു തീരുമാനമെന്നും എം.വി.ഗോവിന്ദൻ തിരുത്തിയിട്ടുണ്ട്. എന്നിട്ടും ‘പിണറായി’ എന്നു ഉറപ്പിച്ചു പറയുന്നതുപോലെ എല്ലാവർക്കും തോന്നുന്നത് മാഷിന്റെ കാലക്കേടുതന്നെ. ജില്ലാക്കമ്മിറ്റിതൊട്ടു കേന്ദ്രം വരെ ചർച്ചയും റിപ്പോർട്ടുമെല്ലാം ‘അടിമുടി അഹങ്കാരം’ എന്നാണു പോലും.
കൊച്ചിയുടെ സമഗ്രവികസനം സർക്കാരിന്റെ മുഖ്യപരിഗണനയിലുണ്ടാകേണ്ട വിഷയങ്ങളിലൊന്നായിട്ടും അതിനാവശ്യമായ ശ്രമങ്ങളില്ലാതെവരുന്നത് എന്തുകൊണ്ടാണ്? 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരമേഖലകളിൽ വികസനാസൂത്രണത്തിനായി മെട്രോപ്പൊലിറ്റൻ ആസൂത്രണസമിതി (എംപിസി) രൂപീകരിക്കണമെന്നാണു വ്യവസ്ഥ. എന്നാൽ, കൊച്ചിയിൽ ഇപ്പോഴുമത് അന്യമാണെന്നതു സർക്കാർ പുലർത്തുന്ന നിരുത്തരവാദിത്തത്തിന്റെ ഗൗരവമേറിയ ഒരു ഉദാഹരണമായി പറയാം.
കേരളത്തിലെ ജനസംഖ്യയുടെ പത്തിലൊന്നോളം മാത്രമേയുള്ളൂ മണിപ്പുരിലെ ജനസംഖ്യ. ആ ജനത കടന്നുപോകുന്ന അതികഠിനകാലം രാജ്യത്തിന്റെയാകെ സങ്കടമായിത്തീർന്നിട്ട് പതിനാലു മാസമായി. വിവേകപൂർണമായ നടപടികളിലൂടെ അവിടെ ശാശ്വതസമാധാനത്തിനു വഴിതുറക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ജനങ്ങളിൽനിന്ന് അകന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ദയനീയ തോൽവിക്കു കാരണമെന്നു സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സംസ്ഥാന നേതൃത്വത്തോടു കേന്ദ്ര കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. പാർട്ടിയുടെ വിദ്യാർഥി, യുവജനസംഘടനകൾ ഈ നിർദേശം എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗുരുദേവ കോളജിൽ കണ്ടത്. പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതിനു പിന്നാലെ, വേണ്ടിവന്നാൽ പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്ന ഡിവൈഎഫ്ഐയുടെ ഭീഷണികൂടിയായപ്പോൾ കേരളത്തിന് ഉറപ്പായി: സംസ്ഥാനത്തെ സിപിഎമ്മും അതിന്റെ പോഷകഘടകങ്ങളും ജനങ്ങളിലേക്കു തുടർന്നും ‘ഇറങ്ങിച്ചെല്ലാൻ’ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
പാർലമെന്റ് സംവാദത്തിന്റെ വേദിയാകുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുക. എന്നാൽ, വലിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ പ്രതിപക്ഷ സ്വരങ്ങളെ അസഹിഷ്ണുതയോടെ നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ രണ്ട് അധികാരകാലങ്ങളിലും എൻഡിഎ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
ആശങ്കകൾക്കൊപ്പം അവ്യക്തതയും ബാക്കിയാക്കി പുതിയ ക്രിമിനൽ, തെളിവു നിയമങ്ങൾ ഇന്നലെ പ്രാബല്യത്തിലായി. പാർലമെന്റിലും പുറത്തും വിശദമായ ചർച്ചയില്ലാതെയാണ് വലിയതോതിലുള്ള നിയമപരിഷ്കാരങ്ങൾ നടപ്പാക്കിയതെന്ന ഗൗരവമുള്ള പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, വേണ്ടത്ര ചർച്ചയുണ്ടായെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ അവകാശപ്പെട്ടത്.
പെറ്റതള്ളയ്ക്കു സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് സിപിഎമ്മിനെപ്പറ്റി കണ്ണൂരിൽനിന്നു വരുന്നത് എന്നതിനാലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിലപിച്ചത്. ആഗ്രഹിക്കാതെ ജനിച്ചതാണെങ്കിലും വഴിപിഴച്ചു പോകുന്ന കുഞ്ഞിനോടുള്ള വാത്സല്യവും കരുതലും സിപിഐ എന്ന അമ്മയ്ക്ക് ഒട്ടും കുറഞ്ഞിട്ടില്ല. തള്ള ചവിട്ടിയാൽ പിള്ളയ്ക്കു കേടില്ല എന്നാണു ശാസ്ത്രവും പ്രത്യയശാസ്ത്രവും.
ജീവിതത്തിൽ രണ്ടാമതൊരു അവസരം എന്നത് അതിമോഹമല്ല; അതിനുള്ള അർഹത തെളിയിക്കണമെന്നു മാത്രം’ എന്ന മഹദ്വാക്യം വെസ്റ്റിൻഡീസിൽ ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിലൂടെ ശരിവച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മഹാവിജയത്തിനുള്ള ആ അർഹത രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇതാ തെളിയിച്ചിരിക്കുന്നു.
ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയുമായ ഡേവിഡ് കാമറണിനു കഴിഞ്ഞദിവസം ഒരു വിഡിയോ കോൾ. വിളിക്കുന്നത് യുക്രെയ്ൻ മുൻ പ്രസിഡന്റ് പെട്രോ പൊറഷങ്കോ. യുദ്ധമൊക്കെ നടക്കുകയല്ലേ, രണ്ടു മുൻഭരണത്തലവന്മാർ മനസ്സുതുറന്നു സംസാരിച്ചു. യുഎസ് മുൻ പ്രസിഡന്റും ഇപ്പോഴത്തെ സ്ഥാനാർഥിയുമായ ഡോണൾഡ്
നാടിനെയാകെ കെടുതിയിലാക്കി പെരുമഴ പെയ്തുകൊണ്ടിരിക്കുന്നു. ജീവഹാനികളടക്കം കേരളം കടുത്ത നാശനഷ്ടങ്ങളാണ് അനുഭവിക്കുന്നത്. കാറ്റിലും മഴയിലും സംസ്ഥാനമാകെ കൃഷിനാശം വ്യാപകമാണ്. സഹായഹസ്തങ്ങളുമായി സർക്കാർസംവിധാനങ്ങൾ സജീവമാകേണ്ട വേളയാണിത്.
നിയമസഭ സ്വതന്ത്രവും നീതിപൂർവകവുമായി മുന്നോട്ടുപോകണമെങ്കിൽ പുലർത്തേണ്ട നിഷ്പക്ഷ നിലപാട് ഏതു സാഹചര്യത്തിലും നിയമസഭാ സ്പീക്കർ മറന്നുകൂടാത്തതാണ്. ഈ പദവിയിലിരിക്കുമ്പോൾ സ്വീകരിക്കേണ്ട നീതിബോധത്തിലും ജനാധിപത്യബോധ്യത്തിലും കറ പുരളാൻ പാടില്ലാത്തതുമാണ്. ഈ അടിസ്ഥാനമൂല്യങ്ങൾ മറന്ന്, സർക്കാർ വക്താവ് എന്ന മട്ടിലാണു സഭാധിപൻ പെരുമാറുന്നതെങ്കിൽ അത് അപലപനീയമാണെന്നതിൽ സംശയമില്ല.
ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രൂപകൽപന ചെയ്യുന്നു’ – ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള കാലാതീതമായ പ്രഖ്യാപനംതന്നെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം. ഭരണഘടനയ്ക്കുവേണ്ടി നിലകൊള്ളുമെന്ന് ഉറപ്പിച്ചുപറയുന്ന ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പതിനെട്ടാം ലോക്സഭയുടെ ആദ്യദിനത്തിൽതന്നെ കണ്ടത് നമ്മുടെ ജനാധിപത്യത്തിനു നൽകുന്ന പ്രതീക്ഷ ചെറുതല്ല.
കൽപറ്റ ∙ പട്ടിക വിഭാഗക്കാര് താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് നിർത്തലാക്കിയുള്ള ഉത്തരവിൽ ഒപ്പു വച്ച ശേഷമാണ് കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചത്. ‘കോളനിവാസികൾ’ എന്ന വിശേഷണം, രണ്ടാം തരക്കാരായ മനുഷ്യർ താമസിക്കുന്ന ഇടമെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത്
ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയ വിജയകരമായി പൂർത്തിയായതിലും പുതിയ സർക്കാരിന്റെ സ്ഥാനാരോഹണത്തിലും ആശംസകളുമായി ലോകനേതാക്കൾ. പൊതുതിരഞ്ഞെടുപ്പിൽ 64.2 കോടി പേർ സമ്മതിദാനാവകാശം നിർവഹിച്ചതായാണ് കണക്കുകൾ. ഏപ്രിൽ 19 മുതൽ ഏഴു ഘട്ടങ്ങളിലായി നടന്ന
കരയുദ്ധം നടത്തുന്ന സൈനികരുടെ പേടിസ്വപ്നമാണ് ശത്രുസൈന്യം മണ്ണിൽ ഒളിച്ചുവയ്ക്കുന്ന കുഴിബോംബുകൾ. യുദ്ധം അവസാനിച്ചശേഷവും അവ ജീവൻ കവരാറുണ്ട്. എന്നോ ഒളിച്ചുവച്ച കുഴിബോംബുകൾ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾ കൊല്ലപ്പെടുകയും അംഗവിഹീനരാവുകയും ചെയ്യുന്ന സംഭവങ്ങൾ പല രാജ്യങ്ങളിൽനിന്നു നാം കേട്ടുപോരുന്നു.
ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും മഹത്തായ രണ്ട് ആരാധനകളുമായി ബന്ധപ്പെട്ടതാണ്. നോമ്പിന്റെ വിശുദ്ധിയുടെ നിറവിലാണ് ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കപ്പെടുന്നതെങ്കിൽ ഹജ്ജിന്റെ ത്യാഗനിർഭരമായ പശ്ചാത്തലത്തിലാണ് ഈദുൽ അസ്ഹ (ബലിപെരുന്നാൾ) കൊണ്ടാടുന്നത്. രണ്ട് ആഘോഷങ്ങളിലും ദൈവികതയും മാനവികതയും വിളക്കിച്ചേർത്തതായി കാണാം.
തന്റെ രാജി ചോദിച്ച് ആരും ഇങ്ങോട്ടു വരേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതു കോൺഗ്രസിനെയോ മറ്റ് യുഡിഎഫുകാരെയോ ഉദ്ദേശിച്ചല്ല എന്നു മനസ്സിലാക്കാൻ അരിയാഹാരം തന്നെ വേണമെന്നില്ല. ഡൽഹിയിൽ ചപ്പാത്തി കഴിക്കുന്നവർക്കും കാര്യം പിടികിട്ടും. വിമർശിച്ച ബിഷപ്പിനെ മാത്രമല്ല, അതുകണ്ട് ഉള്ളുകുളിർത്ത സന്തുബന്ധുക്കളെക്കൂടി ഉദ്ദേശിച്ചാണ് ‘വിവരദോഷി’ വിളി എന്നതും തീർച്ച.
ഒരു ജില്ലയുടെ സ്വപ്നസാഫല്യമായാണ് പത്തു വർഷം മുൻപ് പാലക്കാട് ഗവ. മെഡിക്കൽ കോളജ് യാഥാർഥ്യമായത്. രാജ്യത്തിനുതന്നെ മാതൃകയായി, പട്ടികജാതിക്കാർക്കിടയിൽനിന്നു കൂടുതൽ ഡോക്ടർമാരെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നിർമിച്ചതാണ് ഈ മെഡിക്കൽ കോളജ്. പക്ഷേ, ഈ സ്ഥാപനം ഇത്രയും വർഷങ്ങളായി അനുഭവിക്കുന്ന ദുരവസ്ഥ അത്യധികം നിർഭാഗ്യകരമാണ്.
ഇവിടെ വിദ്യാർഥികൾ സ്വയം പഠിക്കുന്നില്ല. സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായിത്തീരുകയാണ്. ഇത്തരം വിദ്യാർഥികളിൽ നിന്നാണല്ലോ അധ്യാപകരും ഉണ്ടാകുന്നത്. അവരെയെങ്ങനെ മികവുള്ള കേന്ദ്രങ്ങളിലെ അധ്യാപകരുമായി താരതമ്യം ചെയ്യും? അപൂർവം പേരൊഴിച്ചാൽ എന്തെങ്കിലും മികവു തെളിയിച്ചവർ വിദേശ സർവകലാശാലകളിൽനിന്നു പരിശീലനം ലഭിച്ചവരാണ്.
പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റതിനു പിന്നാലെ, കേട്ടാൽ കോരിത്തരിപ്പുണ്ടാകുന്ന പ്രഖ്യാപനങ്ങളാണ് ചില യുട്യൂബ് ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നത്. ചില സാംപിളുകൾ നോക്കൂ: ∙ കേന്ദ്ര സർക്കാരിന്റെ ‘വൈദ്യുതി ബിൽ ഒഴിവാക്കൽ പദ്ധതി’ പ്രകാരം വൈദ്യുതി ബിൽ 100% ഒഴിവാക്കിക്കൊടുക്കുന്നു. (ആഹാ!)
സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനു പണം കണ്ടെത്താൻ പാടുപെടുമ്പോൾ ഇൗ പദ്ധതിയിൽനിന്നു പണമെടുത്ത് വിദ്യാഭ്യാസ വകുപ്പ് 14 ഇലക്ട്രിക് കാറുകൾ വാടകയ്ക്കെടുക്കുന്നതു വ്യാപക വിമർശനത്തിനു കാരണമായിരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ എത്രയോ പ്രഥമാധ്യാപകരുടെ കടഭാരവും നിസ്സഹായതയും സങ്കടവുംകൂടി മുന്നിൽവച്ചുവേണം ഈ തീരുമാനം വിലയിരുത്താൻ. ഇതിലെ അനൗചിത്യത്തെ അപലപിക്കുകയാണു കേരളീയ സമൂഹം.
അത്രമേൽ ആശയറ്റതാണ് ഈ വിലാപം; അത്രയും ആഴമുള്ളതും. നാടാകെ കരയുകയാണിപ്പോൾ. കുവൈത്തിലെ വൻ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് പ്രിയപ്പെട്ടവരുടെ വിലാപം. ആ സങ്കടം നാമെല്ലാവരും വിങ്ങലോടെ, വിതുമ്പലോടെ ഏറ്റുവാങ്ങുന്നു.
ഈ മഴക്കാലം പതിവുപോലെ രോഗകാലത്തിനുകൂടി വാതിൽ തുറന്നുകൊടുത്തിരിക്കുന്നു. വരുംദിനങ്ങളിൽ കാലവർഷം കനക്കാനാണു സാധ്യതയെന്നിരിക്കേ കടുത്ത വെല്ലുവിളികളായിരിക്കും നമ്മുടെ ആരോഗ്യമേഖല നേരിടേണ്ടിവരിക. പരിസര ശുചീകരണവും മാലിന്യസംസ്കരണവും വേണ്ടരീതിയിൽ നടത്താത്തതിനു വൻവില കൊടുക്കേണ്ടിവരുമെന്ന ആശങ്ക കേരളത്തിനു
നിർണായക ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കുന്നതു ജനാധിപത്യ വിരുദ്ധമെന്നു മാത്രമല്ല, നിയമനിർമാണ സഭയുടെ അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതുമാണ്. നിയമനിർമാണത്തിൽ പാലിക്കപ്പെടേണ്ട ഉയർന്ന നിലവാരം ഉറപ്പാക്കേണ്ടതു സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന പൗരജനത്തിന്റെ അവകാശംതന്നെ. എന്നാൽ, വിയോജനസ്വരങ്ങൾക്ക് ഇടംകൊടുക്കാതെയും ചർച്ചയില്ലാതെയും അപ്പം ചുടുംപോലെ ബിൽ പാസാക്കിയെടുക്കുമ്പോൾ നമ്മുടെ ജനാധിപത്യമാണു ലജ്ജിക്കുന്നത്; പരാജയപ്പെടുന്നതു നമ്മുടെ ഭരണഘടനയും.
രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ മൂന്നു വർഷംകൊണ്ടു നിറവേറ്റിയ വാഗ്ദാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സുതാര്യതയും വിശ്വാസ്യതയും ജനകീയതയും കൊണ്ടെഴുതേണ്ടതാണ് ഏതു സർക്കാരിന്റെയും പ്രോഗ്രസ് റിപ്പോർട്ട് എന്നിരിക്കെ, ഈ നിർണായക രേഖയിലും ഇതൊക്കെ തിരയുകയാണ് ഈ നാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യ(എൻഡിഎ) സർക്കാർ തുടർച്ചയായ മൂന്നാം തവണ അധികാരമേറ്റിരിക്കുകയാണ്. വികസിത ഭാരതമെന്ന ലക്ഷ്യം മുന്നിൽ നിൽക്കുമ്പോൾ, 142 കോടി പൗരരുടേതായ ഇന്ത്യ വലിയ പ്രതീക്ഷയാണ് പുതിയ സർക്കാരിനെ ഭരമേൽപിക്കുന്നത്.
ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന ഭക്ഷ്യപൊതുവിതരണ മേഖല ഗുരുതരമായൊരു സാഹചര്യത്തിൽ എത്തിയിരിക്കുകയാണിപ്പോൾ. സംസ്ഥാനത്തു റേഷൻ സാധനങ്ങളുടെ വിതരണം നടത്തുന്ന കരാറുകാർ സമരം ആരംഭിക്കുകയും സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി സാധനങ്ങൾ കുറയുകയും ചെയ്തതോടെ നമ്മുടെ ഭക്ഷ്യ പൊതുവിതരണ രംഗം സ്തംഭനത്തിലേക്കു നീങ്ങുകയാണ്.
തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടു പ്രതികരിക്കവേ, ജനങ്ങളെ ചേർത്തുനിർത്തി നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചു. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമെന്ന കുറിപ്പിനു തുടർച്ചയായാണ് നാലു മണിക്കൂറിനുശേഷം മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രതികരണം വന്നത്. സത്യത്തിൽ, സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെതന്നെയും വരൾച്ചയും തരിശുവൽക്കരണവുമല്ലേ ഇപ്പോഴുണ്ടായ ദയനീയ പതനത്തിനു കാരണം? ജനങ്ങളിൽനിന്ന് അകന്നുപോകുകയും ജനഹിതം അവഗണിച്ചു തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നൊരു സർക്കാരിന് എങ്ങനെ തിരഞ്ഞെടുപ്പു വിജയം എന്ന ഫലഭൂയിഷ്ഠത കൈവരിക്കാനാവും?
അപ്രതീക്ഷിതം എന്ന വാക്കിലാണ് തിരഞ്ഞെടുപ്പു പരീക്ഷയുടെ സൗന്ദര്യം. ലോക്സഭാ ഫലങ്ങളിൽ തെളിയുന്നതും ഇതുതന്നെ. വോട്ടറുടെ ചൂണ്ടുവിരലിൽ പതിഞ്ഞ മഷിയടയാളത്തിന്റെ വിധി കൃത്യവും നിശിതവുമാണെന്ന് അറിയിക്കുന്ന ജനവിധിയാണു രാജ്യം കണ്ടത്. ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായി മൂന്നാം തവണ അധികാരത്തിനുള്ള ഭൂരിപക്ഷം നേടുമ്പോഴും ബിജെപിക്കു കേവല ഭൂരിപക്ഷം ലഭിക്കാതെ പോകുന്നതാണ് നാം കാണുന്നത്. മിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളും തെറ്റിച്ച് പോർക്കളത്തിൽ എൻഡിഎക്ക് ഇന്ത്യാസഖ്യം കനത്ത വെല്ലുവിളിയുയർത്തുന്നതും രാജ്യം കണ്ടു. സുരേഷ് ഗോപി കേരളത്തിലെ ബിജെപിക്കു ചരിത്രത്തിലെ ആദ്യവിജയം നേടിക്കൊടുത്തതിലുള്ളതും അതേ അപ്രതീക്ഷിത ഭംഗിതന്നെ.
അമ്മേ ഞങ്ങൾ പോകുന്നു, കണ്ടില്ലെങ്കിൽ കരയരുതേ’ എന്നായിരുന്നു പണ്ട് കെഎസ്യുവിന്റെ തീപ്പൊരി മുദ്രാവാക്യം. ഇഎംഎസ് സർക്കാർ അധികാരത്തിലേറി തൊട്ടുപിന്നാലെ ആലപ്പുഴയിൽ സംഘടനയുടെ പിറവി. വിദ്യാർഥികളുടെ ബോട്ടുയാത്രയുടെ ഒരണ കൂലി പത്തു പൈസയാക്കാമെന്ന് ഇഎംഎസിനു തോന്നി. കെ എസ്യു ചാടിവീണു. തല്ലിയൊതുക്കാൻ കുറെ നോക്കിയെങ്കിലും കുട്ടിപ്പട്ടാളം വിട്ടില്ല. ഒടുവിൽ സർക്കാർ മുട്ടുമടക്കി. ‘ഒരണ’ പ്രസ്ഥാനത്തിനു സ്വന്തമായി.
നമ്മുടെ കുട്ടികൾ സാർഥകവും സുരക്ഷിതവുമായ അധ്യയനവർഷത്തിലേക്കു പ്രവേശിക്കണമെന്ന ആശംസയോടെയാണു കേരളം ഈ ദിവസത്തെ വരവേൽക്കുന്നത്. ഒന്നാം ക്ലാസിലേക്കു പ്രവേശിക്കുന്ന മൂന്നു ലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ മൊത്തം 45 ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്നു സ്കൂളിലെത്തുന്നത്. നിർണായകമായ പല മാറ്റങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഈ സ്കൂൾവർഷാരംഭമെന്നതും ശ്രദ്ധേയം.
സുദീർഘമായ നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയയിലെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ 57 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പു നടക്കും. അതെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സ്ക്രോൾ ചെയ്തു പോകുമ്പോഴാണ് ഈ സംശയം മനസ്സിൽ കയറിക്കൂടിയത്: ഇന്നു പോളിങ് ബൂത്തിലേക്കു പോകുന്ന സ്ത്രീകളിൽ വിരലിൽ നെയിൽപോളിഷ് ഇട്ടവർക്കു വോട്ടു ചെയ്യാൻ കഴിയുമോ?
നമ്മുടെ സമൂഹത്തിൽ ആദ്യ തലമുറയായി വിദ്യാഭ്യാസം നേടിയവർ ഒട്ടേറെയുണ്ട്. അവർക്കൊന്നും സാഹിത്യം വായിച്ചു മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള പ്രാപ്തിയായിട്ടില്ല. അതിനാലാണ് നോവൽ വായിക്കുമ്പോൾ അതിലെ തെറ്റു ചെയ്യുന്ന കഥാപാത്രത്തിന്റെ ജാതി ഇന്നതാണെന്നു നോക്കി പ്രകോപനമുണ്ടാക്കുന്നത്.
തണുപ്പിന്റെ തലസ്ഥാനമാണ് അന്റാർട്ടിക്ക. ആർക്കും ഭരണമില്ലാത്ത ആ വൻകരയിൽ സമാധാനത്തിനും ശാസ്ത്രഗവേഷണത്തിനുമുള്ള രാജ്യാന്തര സഹകരണം മാത്രമാണുള്ളത്. അവിടത്തെ പരിസ്ഥിതിസംരക്ഷണത്തിന്റെ അടിസ്ഥാനം 1961ൽ നിലവിൽവന്ന അന്റാർട്ടിക്ക ഉടമ്പടിയാണ്. അതാണ് അന്റാർട്ടിക്കയുടെ ഭരണഘടന. ഉടമ്പടിയിലുൾപ്പെട്ട 57 രാജ്യങ്ങൾ എല്ലാവർഷവും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുകയും പരിസ്ഥിതിസംരക്ഷണവും ശാസ്ത്രഗവേഷണവും മുൻനിർത്തിയുള്ള നയരൂപീകരണം നടത്തുകയും ചെയ്യുന്നു. ഇത്തവണത്തെ അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗത്തിന് (എടിസിഎം) ആതിഥ്യം വഹിച്ചതു കൊച്ചിയാണ്. അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ ലോകത്തിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതായി ഈ നിർണായക സമ്മേളനം.
കാലം കാത്തുവച്ച ദർശനമാണു ഗാന്ധിജി; നമുക്കൊപ്പമെന്നുമുള്ള മഹനീയത. അതുകൊണ്ടാണ്, ഇവിടെ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവെന്നു വരുംതലമുറ അദ്ഭുതപ്പെടുമെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞുവച്ചത്. ‘ഗാന്ധി’ സിനിമ 1982ൽ ഇറങ്ങുന്നതുവരെ ലോകത്തിനു മഹാത്മാഗാന്ധിയെ അറിയില്ലായിരുന്നെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് 85 വർഷം മുൻപായിരുന്നു ആ പ്രവചനം. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സത്തയെയും ദർശനത്തെയും നമുക്കുണ്ടാകേണ്ട ബഹുസ്വരതയെയും സഹിഷ്ണുതയെയും സഹജാവബോധത്തെയുമൊക്കെ നിർവചിച്ച രാഷ്ട്രപിതാവിനെ ചെറുതാക്കുന്നവരല്ലേ യഥാർഥത്തിൽ ചെറുതാകുന്നത്?
കുറഞ്ഞ സമയംകൊണ്ടു കൂടുതൽ മഴ പെയ്താൽ എന്തുണ്ടാവുമെന്ന് ഇനിയും നമുക്കാരും പറഞ്ഞുതരേണ്ട കാര്യമില്ല. ഒരൊറ്റ കനത്ത മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്നതു പുതിയ വാർത്തയുമല്ല. കൊച്ചിയും തിരുവനന്തപുരവുമടക്കമുള്ള വലിയ നഗരങ്ങളെ മഴ തോൽപിച്ചുകൊണ്ടിരിക്കുന്നതും ജനം നരകയാതന അനുഭവിക്കുന്നതും സമീപകാലത്തായി പലപ്പോഴും കേരളം കണ്ടതാണ്. എന്നിട്ടും നാം പഠിക്കാത്തതെന്ത് എന്ന ചോദ്യത്തിനുമാത്രമാണ് ഇനി പ്രസക്തി.
കലിതുള്ളുന്ന ഓരോ കാലവർഷവുമുണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ കണക്ക് സംസ്ഥാനത്തെ എത്രയോ പേരുടെ കണ്ണീരുകൊണ്ടാണ് എഴുതാറുള്ളത്. ഏതു പ്രതികൂല സാഹചര്യത്തിലും താങ്ങും തുണയുമായി ഒപ്പമുണ്ടാകേണ്ട സർക്കാർതന്നെ കൈമലർത്തുമ്പോൾ ഇവരുടെ ആത്മവിശ്വാസം തളർന്നുപോകുന്നു. കഴിഞ്ഞവർഷം കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാതെയുള്ള സർക്കാരിന്റെ മെല്ലെപ്പോക്ക് അപലപനീയമാണ്. വീണ്ടുമൊരു മഴക്കലിക്കാലത്തിലേക്കു പ്രവേശിച്ച കേരളത്തിൽ എത്രയോ പേർ തകർന്ന വീടുകളിലാണ് ഇപ്പോഴും കഴിയുന്നതെന്ന് ഓർത്തിരുന്നെങ്കിൽ, അവരുടെ ആശങ്ക തിരിച്ചറിഞ്ഞിരുന്നെങ്കിൽ സർക്കാർ ഈ നഷ്ടപരിഹാരത്തുക ഇതിനകം നൽകുമായിരുന്നു.
ഇത്രത്തോളം വലിയ ഭീഷണിയിൽ മലയാളി ഒരുകാലത്തും ജീവിച്ചിട്ടില്ല. ഗുണ്ടകൾ നാടു വിറപ്പിക്കുന്ന സംസ്ഥാനത്ത്, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധാരണക്കാരുടെ ജീവന് എന്തു സുരക്ഷിതത്വമാണുള്ളത് എന്ന ചോദ്യത്തിനു മുഴക്കമേറെയാണ്. സംസ്ഥാനത്തു നിലനിൽക്കുന്ന നിയമവാഴ്ചയില്ലായ്മയും അരക്ഷിതാവസ്ഥയും എത്രമേൽ ഭയാനകമാണെന്നു വിളിച്ചുപറയുന്ന ക്രൂരസംഭവങ്ങൾ തുടർച്ചയായി ഉണ്ടാവുന്നത് അതീവഗൗരവത്തോടെ വേണം കാണാൻ.
അമേരിക്കയിൽ ഇലോൺ മസ്ക്കിന്റെ സൂപ്പർ റോക്കറ്റായ ‘സ്റ്റാർഷിപ്’ പാതിവഴിയിൽ പൊട്ടിത്തെറിച്ചു. കുറച്ചുമാസം മുൻപാണു സംഭവം. ദൗത്യം പരാജയപ്പെട്ടിട്ടും പിന്നിൽ പ്രവർത്തിച്ചവരെ കലവറയില്ലാതെ അഭിനന്ദിക്കുകയാണ് മസ്ക് ചെയ്തത്. പണിയോടു കൂറു പുലർത്തുന്നവരെ സായ്പിനു വലിയ കാര്യമാണ്. അഭിനന്ദിച്ച മസ്ക്കിനും കിട്ടി ജനത്തിന്റെ പൂച്ചെണ്ട്. എന്നാൽ, ഇവിടെ കേരളത്തിലോ? കുറെക്കൊല്ലം മുൻപു കണ്ണൂർ പാനൂർ ചെറ്റക്കണ്ടിയിൽ സിപിഎമ്മുകാർ കൂടിയിരുന്നു ബോംബുണ്ടാക്കുന്നതിനിടെ ചിലതു പൊട്ടിത്തെറിച്ചു.
ഒരേ ദിവസമുണ്ടായ അതീവ നിർഭാഗ്യകരമായ രണ്ട് അഗ്നിദുരന്തങ്ങളുടെ പൊള്ളലിലാണ് രാജ്യം. ശനിയാഴ്ച വൈകുന്നേരം ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് കേന്ദ്രത്തിലും രാത്രി വൈകി ഡൽഹിയിൽ കുഞ്ഞുങ്ങളുടെ ആശുപത്രിയിലുമുണ്ടായ തീപിടിത്തങ്ങൾ ഒട്ടേറെ ജീവനാണു കവർന്നത്. ഡൽഹിയിൽ കൊല്ലപ്പെട്ടതു ഭൂമിയിലേക്കു കൺതുറന്ന് അധികം ദിവസങ്ങൾ പിന്നിടാത്ത കുഞ്ഞുങ്ങളാണ്. രാജ്കോട്ടിൽ കൊല്ലപ്പെട്ടവരിലും കുട്ടികളുണ്ട്.
അവയവക്കച്ചവടം ഇവിടെ സജീവമാണെന്നും ഇതിനുപിന്നിൽ രാജ്യാന്തരബന്ധമുള്ള വലിയ സംഘങ്ങൾതന്നെ ഉണ്ടെന്നുമുള്ള വാർത്തകൾ കേരളം അഭിമുഖീകരിക്കുന്ന വലിയൊരു സാമൂഹികവിപത്തിന്റെ സൂചനയായിക്കാണണം. സാമ്പത്തികക്ലേശത്തിൽ വലയുന്നവരെ തേടിപ്പിടിച്ചാണ് ഇടനിലക്കാർ ഇതിന് ഇരയാക്കുന്നതെന്നതു നാം നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം ചൂണ്ടിക്കാണിക്കുന്നു.
പെരിയാറിൽ കഴിഞ്ഞദിവസം ശ്വാസം കിട്ടാതെ പിടഞ്ഞതു പതിനായിരക്കണക്കിനു മത്സ്യങ്ങൾ മാത്രമല്ല, നമ്മുടെ പരിസ്ഥിതി കൂടിയാണ്. പെരിയാറിലെ രാസമലിനീകരണത്തിന്റെ രൂക്ഷതയും മീനുകളുടെ കൂട്ടക്കുരുതിയും മൂലം ആശങ്കയുടെ ആഴങ്ങളിലാണിപ്പോൾ കൊച്ചി ഏലൂരും പരിസരപ്രദേശങ്ങളും.
കാലവർഷത്തിനുമുൻപേ മാലിന്യനിർമാർജനവും ഓടശുചീകരണവും അതുവഴിയുള്ള രോഗപ്രതിരോധവും യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർമുതൽ പഞ്ചായത്തുവരെയുള്ള സംവിധാനങ്ങൾ നിറവേറ്റണം എന്നതാണു കീഴ്വഴക്കം. ഇത്തവണയും അതൊന്നും ഫലപ്രദമായി നടക്കാത്തതുകൊണ്ടാണ് ഒരൊറ്റ മഴയ്ക്കുപോലും നമ്മുടെ പല നഗരങ്ങളെയും വെള്ളക്കെട്ടുകൊണ്ടു തോൽപിക്കാനാവുന്നത്. ഇപ്പോൾതന്നെ പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾ നമ്മെ കീഴ്പ്പെടുത്താൻ തുടങ്ങിക്കഴിഞ്ഞു.
സൈബർ ക്രൂരത വിളയാടുന്ന ഈ നിഷ്ഠുരകാലത്തെ നോക്കി, 95 വയസ്സുള്ള ഡോ. മാർട്ടിൻ കൂപ്പർ എന്ന യുഎസ് എൻജിനീയർ ലജ്ജിക്കുന്നുണ്ടാവണം; മോട്ടറോള കമ്പനിയുടെ സിസ്റ്റംസ് ജനറൽ മാനേജരായിരിക്കേ 51 വർഷം മുൻപൊരു ഏപ്രിലിൽ പോർട്ടബിൾ സെൽഫോൺ ലോകത്താദ്യമായി ഉപയോഗിച്ചതിന്. മൊബൈൽ ഫോണിന്റെ ഉപജ്ഞാതാവിനുപോലും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളല്ലേ ഈ സൈബർ കാലത്തു നടക്കുന്നത്? മനുഷ്യത്വം വെടിഞ്ഞ ചിലർ അതിക്രൂരമായി മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളുടെ മുന്നിൽ അന്തിച്ചുനിൽക്കുകയാണിപ്പോൾ നാം. ഏറ്റവുമൊടുവിലായി ആ ക്രൂരതയിതാ ഒരമ്മയുടെ ജീവനെടുത്തിരിക്കുന്നു.
കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ് കഴിഞ്ഞയാഴ്ച രണ്ടു കാര്യങ്ങൾ പറഞ്ഞു. 75 വയസ്സു കഴിഞ്ഞവരെ ഒരു പാർട്ടിയും അധികാരസ്ഥാനത്ത് ഇരുത്തരുത് എന്നതാണ് ഒന്ന്. ‘ഈ ചെറുപ്പക്കാരനെക്കൊണ്ടു മഹാശല്യമായല്ലോ’ എന്നു വയസ്സായവർ നെറ്റിചുളിക്കുന്നുണ്ടാവും. ഇതുകേട്ടു ചിലരെങ്കിലും ‘നമ്മുടെ ചെറിയാന് എത്ര വയസ്സായി’ എന്നു തപ്പിനോക്കുമെന്നും സപ്തതിയുടെ വാതിൽ തുറക്കാൻ ഇനി ഒരുപടിയേ ബാക്കിയുള്ളൂ എന്നു കണ്ടെത്തി ഞെട്ടുമെന്നും കക്ഷി വിചാരിച്ചിട്ടുണ്ടാവണം.
ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രം എക്കാലത്തും അതേപടി നിലനിൽക്കേണ്ടതു ഭാവിയുടെ കൂടി ആവശ്യമായിവേണം കാണാൻ. അതുകൊണ്ടുതന്നെ, മഹനീയമായ ആ ആധാരശിലയിൽ ഒരു പോറൽപോലും ഏൽക്കാതെ സൂക്ഷിക്കേണ്ടതും ഭാവിതലമുറകൾക്കു വേണ്ടിയാണ്. വേർതിരിവുകളോ അസഹിഷ്ണുതയോ വിവേചനമോ നമ്മുടെ രാജ്യത്തിനുമേൽ കറയായിത്തീരാൻ പാടില്ല.
ഡോ. എം.വി.പിള്ള: ഞാൻ 44 വർഷത്തോളം സായിപ്പൻമാരുടെ നാട്ടിൽ ജീവിച്ചയാളാണ്. നമ്മളെക്കാൾ മിടുക്കന്മാരൊന്നുമല്ല അവർ. അവർക്കുള്ള മെച്ചം സിസ്റ്റം ഉണ്ടെന്നതാണ്. അവിടെ ശാസ്ത്രജ്ഞർക്ക് അറിവു പങ്കിടുന്നതിൽ ഒരു മടിയുമില്ല. രഹസ്യമാക്കി വയ്ക്കില്ല. നമ്മുടെ നാട്ടിൽ എന്തിനാണ് അറിവുകളെ ഇങ്ങനെ പിടിച്ചുവയ്ക്കുന്നത്?
സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കാരണങ്ങളാൽ ഒന്നരക്കോടി കോടി സിം കാർഡുകൾ ടെലികോം വകുപ്പ് റദ്ദാക്കിയ വാർത്ത ഒന്നാം പേജിൽ വായിച്ചല്ലോ. ഇത്രയും ഫോൺ നമ്പറുകൾ ഒറ്റയടിക്കു റദ്ദാക്കുമ്പോൾ അതുപയോഗിച്ചു നടന്ന തട്ടിപ്പുകളുടെ വലുപ്പത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ!നമ്മുടെ പണം തട്ടിയെടുക്കുക എന്ന
നിയമലംഘനങ്ങൾ ആരോപിച്ചുള്ള കേസുകളിൽ അന്വേഷണ നടപടികളും തികച്ചും നിയമപരമായിരിക്കണം. അല്ലാതെവരുമ്പോൾ അന്വേഷണ ഏജൻസികളുടെയും അവരെ ന്യായീകരിക്കുന്ന സർക്കാരിന്റെയും ഉദ്ദേശ്യശുദ്ധിയാവും ചോദ്യം ചെയ്യപ്പെടുക’ – ന്യൂസ്ക്ലിക് സ്ഥാപകൻ പ്രബീർ പുർകായസ്ഥയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബർ ആറിനു മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഇങ്ങനെയാണു തുടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച പ്രബീർ പുർകായസ്ഥയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ വ്യക്തമാക്കിയതും അതുതന്നെ: കൃത്യമായ കാരണം ഉടനടി രേഖാമൂലം അറിയിക്കാതെയുള്ള അറസ്റ്റും റിമാൻഡ് നടപടികളും നിയമവിരുദ്ധമാണ്.
കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആശങ്കാജനകമായൊരു ചോദ്യം പൊതുസമൂഹത്തിനു മുന്നിലുയർത്തുന്നു– ഇപ്പോഴും നാം ജീവിക്കുന്നതു പതിറ്റാണ്ടുകൾ പിന്നിലാണോ ? സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും വിവാഹത്തിനു മുൻപേ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഡോ. ഷഹാനയുടെയും അതുപോലുള്ള ഒട്ടേറെ മറ്റു യുവതികളുടെയും സമീപകാല ദുരന്തകഥകളിൽനിന്നു നാം ഒന്നും പഠിക്കുന്നില്ലെന്നാണോ ?
ഉയർന്ന സാക്ഷരതയുടെ പേരിൽ പെരുമ കൊള്ളുമ്പോഴും തട്ടിപ്പുകാരെ തിരിച്ചറിയാനും അവരുടെ വലയിൽ കുടുങ്ങാതിരിക്കാനുമുള്ള ശ്രദ്ധ നമ്മളിൽ പലർക്കും ഇല്ലാതെപോകുന്നത് എന്തുകൊണ്ടാണ്? ഈ പതിവുചോദ്യംതന്നെ ഇപ്പോഴും ചോദിക്കാം. കാരണം, ഓൺലൈൻ തട്ടിപ്പുകളുടെ വിളയാട്ടമാണിപ്പോൾ കേരളത്തിൽ. ഓരോ വർഷവും ശതകോടികൾ ഇവിടെനിന്നു തട്ടിപ്പുകാർ വാരിയെടുക്കുന്നു.
പറയുന്ന ഓരോ വാക്കിലും സംസ്കാരത്തിന്റെ കയ്യൊപ്പ് ഉണ്ടാവേണ്ടതുണ്ടെന്നു രാഷ്ട്രീയക്കാർ പലപ്പോഴും ഓർക്കാതെ പോകുന്നതിന്റെ ദുരന്തമാണ് വടകരയിലെ പ്രസംഗവേദിയിലും കണ്ടത്. വടകര മണ്ഡലത്തിൽ തുടക്കം മുതലേ പാളംതെറ്റി നീങ്ങിയ തിരഞ്ഞെടുപ്പു പ്രചാരണതന്ത്രങ്ങളുണ്ടാക്കിയ ക്ഷതങ്ങളിൽനിന്നു നാടു മുക്തമായിവരുന്ന ഒരു ഘട്ടത്തിൽ പിന്നെയും ആശാസ്യമല്ലാത്ത വാക്കുകളുടെ വിളയാട്ടം ഉണ്ടായത് സമൂഹമനസ്സിൽ അറപ്പുളവാക്കുന്നു.
പിൻവാതിൽ നിയമനങ്ങളും വളഞ്ഞവഴി നിയമനങ്ങളുമെല്ലാം തടയാൻ ഇവിടെ കൃത്യമായ സംവിധാനങ്ങളുണ്ടെങ്കിലും അവയെ നോക്കുകുത്തിയാക്കുന്നതാണു പലപ്പോഴും കണ്ടുപോരുന്നത്. ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടവരുടെ നിരുത്തരവാദിത്തം ഇത്തരം ഇടപാടുകളെ സുഗമമാക്കുകയും ചെയ്യുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കാതെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷവും ആയിരക്കണക്കിനു താൽക്കാലിക അധ്യാപക നിയമനങ്ങൾക്കു കളമൊരുങ്ങുന്നത് ഈ സാഹചര്യത്തിൽവേണം കാണാൻ.
‘ആരോടു യാത്ര പറയേണ്ടു ഞാൻ എന്തി– നോടാരോട് യാത്ര പറയേണ്ടു’ എന്ന് ഒ.എൻ.വി. കുറുപ്പ് എഴുതിയതുപോലെ നിഷ്കളങ്കമായിട്ടാവണം ആരോടും മിണ്ടാതെ പിണറായി വിജയൻ വീട്ടുകാരെയും കൂട്ടി നാടുവിട്ടതെന്നു വേണം വിചാരിക്കാൻ. തണുപ്പുതേടി പോയതാണെന്നു ചിലർ പറഞ്ഞുപരത്തുന്നുണ്ട്. വേനൽക്കാല വസതി പണ്ടേ ചക്രവർത്തിമാരുടെ ശീലമായതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ്.
യൂറോപ്പിലെ ചെറുരാജ്യങ്ങളിലൊന്നായ ലിത്വാനിയയുടെ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റനാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഫെദർ ചെർനിച്ച്. സ്വന്തം രാജ്യത്തുനിന്ന് ഏറെ അകലെയുള്ള, ഭാഷകൊണ്ടും സംസ്കാരംകൊണ്ടും കാലാവസ്ഥകൊണ്ടും എത്രയോ വ്യത്യസ്തമായ കേരളത്തിൽ കളിക്കാൻ ചെർനിച്ചിന് അവസരം കിട്ടിയതിനു പ്രധാനകാരണം യൂറോപ്യൻ ആഭ്യന്തര ഫുട്ബോൾ ലീഗുകളിലെ ശക്തമായ നെറ്റ്വർക്കിങ്ങും മികച്ച ട്രാൻസ്ഫർ സംവിധാനങ്ങളുമാണ്.
ഏഴു വയസ്സുള്ള കുട്ടിയെ എനിക്കു തന്നാൽ അവനെ ഞാൻ ആരുമാക്കിത്തീർക്കുമെന്നാണ് ഹിറ്റ്ലർ പറഞ്ഞത്. നന്മ പോലെ തിന്മയും വളരുമെന്നാണ് ഈ വാചകം അർഥമാക്കുന്നത്. നന്മയെക്കാൾ തിന്മ വളരുന്ന സാഹചര്യമാണ് ചുറ്റുമെന്നു പറയാതെ വയ്യ. വെറുപ്പും വിദ്വേഷവും പടരുകയാണ്.
കഴിഞ്ഞ ഏപ്രിൽ 10ന് ഇടുക്കി ജില്ലയിൽ രണ്ടുപേർ തമ്മിൽ വഴിത്തർക്കമുണ്ടായി. അറുപതുകാരിയും എഴുപത്തിമൂന്നുകാരനും തമ്മിലായിരുന്നു പ്രശ്നം. തർക്കം വാക്കേറ്റവും മൽപിടിത്തവുമായി. ഇതിനിടെ എഴുപത്തിമൂന്നുകാരൻ താഴെ വീണു. വെയിലത്തു കിടന്ന ഇദ്ദേഹത്തെ മൂന്നു മണിക്കൂറിനു ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സൂര്യാഘാതമാണെന്നു കണ്ടെത്തി.
ക്രൂസ് കപ്പൽ സീസണിൽ കൊച്ചിയിലെത്തുന്ന അവസാനത്തെ കപ്പലുകളിലൊന്നായ റിവിയേറയിൽനിന്നു പുറത്തിറങ്ങിയ 6 അമേരിക്കക്കാരെ നാടുകാണിക്കാൻ പോയതാണ് ഗൈഡ്. എഴുപതുകളിലെത്തിയ 3 ദമ്പതികളാണ്. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയുള്ള ടൂറിൽ വാഹനത്തിൽനിന്നു പുറത്തിറങ്ങിയതു തണൽ നോക്കി മാത്രം. ചൂടു കാരണം അവർക്കു ലഞ്ച് വേണ്ട; വെള്ളവും ഡയറ്റ് കോക്കും മതി! തണലുനോക്കി ചില പള്ളികളും മറ്റും കാണിച്ചു.
ആന്തരികമായ നമ്മുടെ പരിശുദ്ധി എത്രകണ്ടു വർധിക്കുന്നുവോ, അത്രയ്ക്കു വർധിക്കും നമുക്കു ജനങ്ങളുടെമേലുള്ള സ്വാധീനവും എന്നു പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. പൊതുപ്രവർത്തകരോടുള്ള കാലാതീതമായ ഓർമപ്പെടുത്തൽതന്നെയായി രാഷ്ട്രപിതാവിന്റെ വാക്കുകളെ കാണാം. പിൽക്കാലത്ത്, സകല ശുദ്ധിയും കളഞ്ഞുകുളിച്ച്, അധികാരവും സ്വാധീനവും സമ്പത്തും നൽകുന്ന ബലത്തിൽ അഴിഞ്ഞാടുന്ന രാഷ്ട്രീയക്കാരെക്കൂടി മുന്നിൽക്കണ്ടുകൊണ്ടാകണം അദ്ദേഹം അങ്ങനെ പറഞ്ഞത്.
തീതുപ്പുന്ന മേടസൂര്യനു കിഴീൽ ആരുടെയോ സ്വപ്നവീട് കെട്ടിയുയർത്തുന്നതിനിടെ ഹസൻ ജലീൽ പറഞ്ഞു: ‘‘കൊടുംചൂടിൽ പണിയെടുക്കുന്നതു വലിയ കഷ്ടപ്പാടാണ്. പക്ഷേ, ചെയ്യാതെ പറ്റില്ലല്ലേ? ഉച്ചയ്ക്കു വിശ്രമിക്കും; ക്ഷീണം തോന്നിയാൽ ഇടനേരങ്ങളിലും.’’– മാവേലിക്കരയിലെ കെട്ടിടനിർമാണ സൈറ്റിലാണ് വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലക്കാരനായ ഹസൻ തൊഴിലെടുക്കുന്നത്.
മാധ്യമപ്രവർത്തനത്തിന്റെ സാഹസികതയും പ്രഫഷനലിസത്തോടുള്ള പ്രതിബദ്ധതയും രേഖപ്പെടുത്തിയാണ് മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി.മുകേഷിന്റെ ദാരുണാന്ത്യം. പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഈ യുവാവ് മാധ്യമലോകത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ സങ്കടമായിത്തീരുന്നു.
അടിക്കടി രൂപപ്പെടുന്ന ഉഷ്ണതരംഗവും ചുഴലിക്കാറ്റുകളും കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചെന്നു പഠനങ്ങൾ. ചൂട് അസഹനീയമാകുമ്പോൾ ഉപരിതല മത്സ്യങ്ങളായ അയലയും മത്തിയുമെല്ലാം താഴ്നിരപ്പിലേക്കു നീങ്ങുകയോ പ്രദേശം വിട്ടുപോകുകയോ ചെയ്യുന്നു. ഡിസംബറിലെ ചൂര സീസൺ, ജനുവരിയിലെ ചാള സീസൺ, വേളാവ്, പാര, കണവ കൊയ്ത്ത് എന്നിവ ഇത്തവണ തീരെ കുറഞ്ഞു.
ജ്ഞാനയോഗിയായിരുന്നു വിദ്യാധിരാജ പരമഭട്ടാരക തീർഥപാദർ ശ്രീ ചട്ടമ്പിസ്വാമി. ജ്ഞാനപഥമായിരുന്നു അദ്ദേഹത്തിന്റെ കർമപഥം. അയിത്താചാരത്തെയും മേൽജാതി ചിന്തയെയും മറ്റു യാഥാസ്ഥിതിക സമ്പ്രദായങ്ങളെയും ആ മഹാപുരുഷൻ നിശിതമായി വിമർശിച്ചു. വേദേതിഹാസ ധർമശാസ്ത്ര പുരാണാദികൾക്കു പുതിയ വ്യാഖ്യാനങ്ങളേകി. അനുഷ്ഠാനങ്ങൾക്കു പുതിയ രീതി ചിട്ടപ്പെടുത്തി. ‘പട്ടിസദ്യ’ നടത്തി സർവാണി വിവേചനത്തെ ചൊടിപ്പിച്ചു. സ്ത്രീ സമത്വത്തിനായും പാർശ്വവത്കൃതരുടെയും സ്ത്രീകളുടെയും മോചനത്തിനായും യത്നിച്ചു.
ജ്ഞാനാർജനവും ജ്ഞാന കൈമാറ്റവും ജീവിതതപസ്യയായി കണ്ട ഒരു മഹാവ്യക്തിയുടെ സമാധിശതാബ്ദിയാണിത്; ആത്മബോധം തേടി അറിവിന്റെ അഗാധതയിലേക്കു സഞ്ചരിച്ചൊരാളുടെ ധന്യസ്മൃതിവേള. കേരളീയ സമൂഹത്തിന് ആധ്യാത്മിക ദിശാബോധം നൽകിയ ഗുരുവായി ചട്ടമ്പിസ്വാമി എന്നും നമുക്കൊപ്പമുണ്ട്. ഈ നാടിന്റെ ശാപമായിരുന്ന ജാതിചിന്തകൾക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണർത്തിവിടാൻ അദ്ദേഹം ഉൾപ്പെടെയുള്ളവർക്കു സാധിച്ചതിന്റെ സദ്ഫലമാണു നാം ഇന്ന് അനുഭവിക്കുന്നത്.
പാലക്കാട് എലവഞ്ചേരി കോട്ടുപറമ്പിൽ കെ.എൻ.ശിവദാസൻ 55 ദിവസം മുൻപാണ് ഏഴേക്കർ സ്ഥലത്തു പാവൽ നട്ടത്. പറിക്കേണ്ട സമയമായി. പക്ഷേ, വേനലും ഒപ്പം വൈറസ് രോഗവും ബാധിച്ചതോടെ ചെടികൾ വാടിത്തളർന്നു. നീളത്തിൽ വിളയേണ്ട പാവയ്ക്ക പലതും കോവയ്ക്കയുടെ വലുപ്പത്തിലാണ്. ചിലതു ചുരുണ്ടുപോയി. ഓണത്തിനു വിളവിറക്കേണ്ട സമയമായി. ഈ പാവയ്ക്ക എന്തു ചെയ്യുമെന്ന ചോദ്യത്തിനു ശിവദാസന് ഉത്തരമില്ല.
ശബരി റെയിൽപാത – കേരളം കാണുന്ന ദീർഘകാല സ്വപ്നമാണത്; രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്നതിനാൽ വിശേഷിച്ചും. ശബരിമലയുടെ കവാടമായ എരുമേലിയിലേക്കു റെയിൽപാതയെന്ന സ്വപ്നം യാഥാർഥ്യമായാൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ വികസനത്തിന്റെ പുതുവെളിച്ചമെത്തുകയും ചെയ്യും. എന്നാൽ, വർഷങ്ങൾ കാത്തിരുന്നിട്ടും, ഉറപ്പിന്റെ പച്ചവെളിച്ചം അങ്കമാലി– എരുമേലി ശബരി പാതയ്ക്കായി തെളിയുന്നില്ലെന്നതു നിർഭാഗ്യകരമാണ്. പദ്ധതിച്ചെലവിലെ സംസ്ഥാന വിഹിതം സംബന്ധിച്ച അനിശ്ചിതത്വമാണ് ശബരി പാതയ്ക്കു കുറുകെ വീണ്ടും നിലയുറപ്പിച്ചിരിക്കുന്നത്.
കലാപ്രകടനങ്ങളുടെ അരങ്ങുകൾ അന്യമായിത്തീരുന്ന വാർധക്യകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എത്രയോ കലാകാരന്മാരും കലാകാരികളും നമുക്കൊപ്പമുണ്ട്. അരങ്ങിൽ കുഴഞ്ഞുവീണു നിത്യരോഗികളോ കിടപ്പുരോഗികളോ ആയിത്തീർന്നവരും ഇക്കൂട്ടത്തിലുണ്ട്. ചികിത്സയ്ക്കോ ആഹാരത്തിനോ പണമില്ലാതെ യാതന അനുഭവിക്കുന്നവർ കുറച്ചൊന്നുമല്ല. അതതു മേഖലകളിൽ പ്രവർത്തിക്കുന്നവർ തുക പിരിവെടുത്ത് ഇവരെ സഹായിക്കുന്ന കഥകൾ നാം കേൾക്കാറുമുണ്ട്.
കടുത്ത ചൂടിൽ പശുക്കളും എരുമകളും പിടഞ്ഞുചാവുമ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചുനിൽക്കുകയാണ് ക്ഷീരകർഷകർ. മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് 497 കറവപ്പശുക്കൾ സൂര്യാഘാതമേറ്റു ചത്തെന്നു മൃഗസംരക്ഷണ വകുപ്പ് പറയുന്നു. കൊല്ലം ജില്ലയിൽ മാത്രം 105 പശുക്കൾ ചത്തു; ആലപ്പുഴയിൽ നാൽപത്തിയേഴും. മേയ് നാലു വരെയുള്ള
ഫൈൻ അടപ്പിച്ചതിന്റെ അരിശം തീർക്കാൻ ആക്രോശിച്ചടുത്തവരിൽനിന്നു ഭാഗ്യംകൊണ്ടു മാത്രമാണ് ഞാൻ പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്. നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ടിക്കറ്റ് പരിശോധകർക്ക് റെയിൽവേയിൽ കാര്യമായ സുരക്ഷയൊന്നുമില്ല എന്നതാണു യാഥാർഥ്യം.
ബെംഗളൂരുവിലെ യുവസംരംഭകയും പ്രഭാഷകയുമായ അദിതി ചോപ്ര കഴിഞ്ഞ ദിവസം എക്സിൽ (പഴയ ട്വിറ്റർ) പോസ്റ്റ് ചെയ്ത അനുഭവമിങ്ങനെ: ‘‘ഓഫിസിൽ തിരക്കിലിരിക്കുമ്പോഴാണ്, അൽപം പ്രായമായ ഒരാൾ ഫോണിൽ വിളിച്ചത്. അദ്ദേഹം പറഞ്ഞു, ‘മോളേ, മോളുടെ അച്ഛനു കുറച്ചു പൈസ അയയ്ക്കാനുണ്ട്. പക്ഷേ, അച്ഛന്റെ അക്കൗണ്ടിലേക്കു പണം പോകുന്നില്ല. അച്ഛൻ പറഞ്ഞു, മോളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ. മോളുടെ യുപിഐ നമ്പർ ഇതുതന്നെയല്ലേ എന്നു നോക്കാമോ?.’
Results 1-100 of 5854