Download Manorama Online App
തിരഞ്ഞെടുപ്പിനെക്കാൾ വലിയ ചൂട് ശരീരത്തിലനുഭവിക്കുകയാണ് മലയാളിയിപ്പോൾ. മാർച്ച് ആയപ്പോഴേക്കുതന്നെ കേരളം വലിയൊരു വറചട്ടിയായിരിക്കുന്നു. വിണ്ടുതുടങ്ങിയ കാലുകളോടെ നാടാകെ കൊടുംചൂടിലേക്കും കഠിനവരൾച്ചയിലേക്കും നടന്നടുക്കുമ്പോൾ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായിത്തുടങ്ങി.
ആപ്പും ഐടി സൊലൂഷനും പുറത്തിറക്കി എന്തിനുമേതിനും പരിഹാരം കണ്ടെത്തുന്ന ‘സിലിക്കൺവാലി’യാണെങ്കിലും ബെംഗളൂരുവിലെ ജലക്ഷാമത്തിനു മാത്രം ഇനിയും പരിഹാരമില്ല. 4 പതിറ്റാണ്ടിനിടെയുള്ള വലിയ ദുരന്തത്തെ നേരിടുകയാണു നഗരം. ജല അതോറിറ്റി പൈപ്പുകളിലൂടെ കാവേരി ജലം എത്താത്ത മേഖലകളിലാണു ദുരിതമേറെ. നഗരത്തിലെ 1.14 കോടി ജനങ്ങൾക്ക് പ്രതിദിനം 200 കോടി ലീറ്റർ ജലമാണു വേണ്ടത്. ഇതിൽ 145 കോടി ലീറ്റർ ജലം 120 കിലോമീറ്റർ അകലെയുള്ള മണ്ഡ്യ കെആർഎസ് അണക്കെട്ടിൽനിന്നു പൈപ്പുകളിലൂടെ ലഭ്യമാക്കും.
തേങ്ങയുടെ വിലയിടിവു കാരണം ചക്കിലെ കൊപ്രപോലെ ദുരിതങ്ങളിൽ ഞെരുങ്ങുകയാണ് കർഷകരുടെ ജീവിതം. സർക്കാരിന്റെ പിടിപ്പുകേടും ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലം കേരളത്തിൽ ഇത്തവണയും കൊപ്ര സംഭരണം പാളിയേക്കാമെന്ന സ്ഥിതി അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. സമയോചിത ഇടപെടൽ നടത്തിയ തമിഴ്നാട് സംഭരണത്തിന് ഒരുക്കം പൂർത്തിയാക്കി. കേരളമാകട്ടെ കത്തെഴുതിയിട്ടേയുള്ളൂ... സംഭരണത്തിൽ സംഭവിക്കുന്നതെന്ത് ? കർഷക പ്രതിനിധികൾ പ്രതികരിക്കുന്നു
നടപ്പാതകൾ കാൽനടയാത്രക്കാർക്കുമാത്രം അവകാശപ്പെട്ട സ്ഥലമാണെങ്കിലും അങ്ങനെയൊരു അവകാശം നിലനിൽക്കുന്നുണ്ടോ? കാറുകളും ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലം നടപ്പാതയാണെന്നു ചിലരെങ്കിലും വിചാരിക്കുമ്പോൾ നടപ്പാതകൾ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്നു. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയർന്ന സ്ലാബുകളെയോ ഭയക്കാതെ കാൽനടക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാണോ നമ്മുടെ നടപ്പാതകളെല്ലാം?
സ്വാതന്ത്ര്യത്തിനു മുൻപു ടിപ്പു സുൽത്താന്റെ വെടിയൊച്ചകളും സ്വാതന്ത്ര്യാനന്തരം പനമ്പിള്ളി ഗോവിന്ദ മേനോന്റെ വാക്കുകളും മുഴങ്ങിയ നാടാണ്. കെ.കരുണാകരനെ ജയിപ്പിക്കുകയും മകളെ തോൽപിക്കുകയും ചെയ്ത, ഏറെയും കോൺഗ്രസ് ചായ്വുകാട്ടിയ മണ്ഡലം. എന്നിട്ടും തമാശക്കാരായ ലോനപ്പൻ നമ്പാടനും ഇന്നസന്റും കോൺഗ്രസിനെ തോൽപിച്ചു ചിരിച്ചിട്ടുണ്ട് ഇവിടെ.
കുറച്ചു സ്നേഹക്കഞ്ഞി എടുക്കട്ടേ? കോഴിക്കോട് മാവൂർ റോഡിലെ വനിതാ ഹോട്ടലിൽ കയറിയതും ഒടിയൻ സിനിമയിൽ മഞ്ജു വാരിയർ മോഹൻലാലിനോടു ചോദിക്കുന്നതുപോലെ സ്നേഹം തിളച്ചുതൂവുന്ന ആ ചോദ്യം.
എക്കാലമത്രയും ശാസ്ത്രം പറഞ്ഞത് ആത്മാവ് ഇല്ലെന്നായിരുന്നു. ഞാനതു വിശ്വസിച്ചിരുന്നില്ല. അടുത്തകാലത്തുമാത്രമാണ് പ്രശസ്തനായ അമേരിക്കൻ മൂലകോശ ജീവശാസ്ത്രജ്ഞനായ റോബർട്ട് ലാൻസയെക്കുറിച്ചും അദ്ദേഹത്തിന്റെ ബയോ സെൻട്രിസം എന്ന സിദ്ധാന്തത്തെക്കുറിച്ചും വായിച്ചറിഞ്ഞത്. അദ്ദേഹം സ്ഥാപിക്കുന്നത് ആത്മാവുണ്ടെന്നു തന്നെയാണ്.
കേന്ദ്രം പുതിയ താങ്ങുവില നിശ്ചയിച്ച്, കൊപ്ര സംഭരണത്തിനു നാഷനൽ അഗ്രികൾചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) തയാറായിട്ടും കേരളം സജീവ നടപടികളാരംഭിക്കാത്തത് നിരുത്തരവാദിത്തം വിളിച്ചുപറയുന്നു. ഇതുകൊണ്ടുണ്ടാവുന്ന നഷ്ടം സർക്കാരിനല്ല, കേരകർഷകർക്കു മാത്രമാണെന്നു സർക്കാർ ഓർക്കുന്നില്ലെങ്കിലും കർഷകർക്കതു വ്യക്തമായി അറിയാം.
ഒരുകാലത്ത് ശാസ്ത്രജ്ഞനുമായിരുന്നോ മുഖ്യമന്ത്രി പിണറായി വിജയൻ എന്നൊരു ചോദ്യമുയരും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാൽ. 2009ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി തന്റെ രാഷ്ട്രീയ പരീക്ഷണശാല തുടങ്ങിയത് പൊന്നാനിയിലാണ്. ഓപ്പൻഹൈമർ രഹസ്യകേന്ദ്രത്തിൽ നടത്തിയ മൻഹാറ്റൻ പ്രോജക്ട് പോലെയായിരുന്നില്ല അത്.
അഞ്ചുതെങ്ങ് കോട്ടയ്ക്കടുത്ത് പൂത്തുറയിൽ കടലൊച്ച കേട്ട് റീന എന്ന വീട്ടമ്മ ഉറങ്ങാതിരിക്കുന്നു. അപ്പുറത്ത് കടൽ തിരയടിക്കുന്നു. ഇപ്പുറത്ത് കായൽ, വീട്ടുതിണ്ണ മാന്തിയെടുക്കുന്നു. ഒരു വരമ്പിലാണ് ഇവിടെ ഏറെ കുടുംബങ്ങളുടെ ജീവിതം. ഇവർ എല്ലായ്പോഴും വോട്ടു ചെയ്യുന്നവരുമാണ്! ‘ആഴിയും തിരയും കാറ്റും ആഴവും പോലെ’ എന്നാണ് മനുഷ്യജീവിത സന്ദർഭങ്ങളെപ്പറ്റി കേരളത്തിന്റെ മഹാചാര്യൻ ശ്രീനാരായണഗുരു ഇവിടെ ശിവഗിരിയിലിരുന്നു പറഞ്ഞുതന്നത്.
മലയാളനാടിന്റെ ഫുട്ബോൾ സ്നേഹത്തിനും ആതിഥ്യമര്യാദയ്ക്കും കളങ്കമേൽപിക്കുന്നതായി കഴിഞ്ഞ ഞായറാഴ്ച മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂരിൽ വിദേശതാരത്തെ ആൾക്കൂട്ടം ഗ്രൗണ്ടിലിറങ്ങി ഓടിച്ചിട്ടു മർദിച്ച സംഭവം. തന്നെ കാണികൾ വംശീയമായി അധിക്ഷേപിച്ചെന്ന ഫുട്ബോൾ താരത്തിന്റെ ആരോപണം ഈ സംഭവത്തിനു കൂടുതൽ ഗൗരവമാനം നൽകുന്നു.
മഹാബലിക്കരയാണെന്നും അതല്ല, മഹാ (വലിയ) വേലി (കോട്ട) ഉണ്ടായിരുന്ന നാടാണെന്നുമൊക്കെ സ്ഥലനാമചരിത്ര വ്യാഖ്യാനങ്ങൾ. പാണ്ഡ്യനാട്ടിലെ മാവേലിവാണാതിരായർ എന്ന ഇടപ്രഭു വംശക്കാരിൽനിന്നാണ് ആ പേരെന്നു വരെ വ്യാഖ്യാനങ്ങൾ കരകവിയുന്നു. അതിരിനുള്ളിൽ ഓണാട്ടുകരയുമുണ്ട്. അപ്പോൾ മാവേലിബന്ധം ശരിയാകില്ലേ എന്ന ചോദ്യത്തിനു ന്യായമുണ്ട്.
പാലക്കാട് നഗരത്തിൽനിന്ന് അൽപം മാറി, ഒരു കലാലയത്തിനു മുന്നിലെ നട്ടുച്ച. വിദ്യാർഥികൾ കവാടം കടന്നു പുറത്തേക്കു വരുന്നു. കുതിച്ചു പായുന്ന ഒരുവനെ പിന്തുടർന്നോടുന്ന ഒരു കൂട്ടം ആൺകുട്ടികൾ. കലപില പറഞ്ഞു ചിരിച്ചു വരുന്ന പെൺകുട്ടികൾ. അതിനു പിറകെ ഒരു ബൈക്ക് വെടിച്ചില്ലു പോലെ പുറത്തേക്ക്. മൂന്നു പേരുണ്ട് വണ്ടിയിൽ. ആർക്കും ഹെൽമറ്റ് ഇല്ല. ബൈക്കിന്റെ കാറ്റേറ്റ കുളിരോടെ തിരിഞ്ഞപ്പോഴാണ് കണ്ടത്, വണ്ടിയുടെ പിന്നിൽ ഇരിക്കുന്ന കുട്ടിയുടെ കറുത്ത ടീഷർട്ടിലെ വെളുത്ത അക്ഷരങ്ങൾ– ‘കമ്മിറ്റഡ് ടു സേഫ്റ്റി’.
നിയമപാലനത്തിൽ മനുഷ്യത്വം വേണമെന്നൊക്കെ പൊലീസ് ഉദ്യോഗസ്ഥരെ മേലധികാരികളും സമൂഹംതന്നെയും ഓർമിപ്പിച്ചുപോരാറുണ്ട്. എന്നിട്ടും കണ്ണിൽച്ചോരയില്ലാതെ പൊലീസ് പെരുമാറുമ്പോൾ പ്രതിഷേധം ഇരമ്പാറുമുണ്ട്. മനുഷ്യത്വം തരിമ്പുപോലുമില്ലാതെ ഒരാളുടെ ജീവിതത്തിൽ ഇടപെട്ട്, ജീവനോപാധിതന്നെ പൊലീസ് തകർത്തുകളഞ്ഞ കടുംകയ്യാണ് ഇന്നലെ ‘മലയാള മനോരമ’യിൽ ഞെട്ടലോടെ മലയാളി വായിച്ചത്. ഹൃദയവും കരുണയുമില്ലാത്ത വ്യവസ്ഥിതിക്കു മുന്നിൽ തോൽക്കാൻ വിധിക്കപ്പെട്ട ഈ നാട്ടിലെ സാധാരണക്കാരുടെ പ്രതിനിധിയും പ്രതീകവുമാകാൻ അങ്ങനെ ഒരു പേരുകൂടി നമുക്കു കിട്ടുന്നു: വയനാട് ജില്ലയിലെ മേപ്പാടി മുക്കിൽപീടിക സ്വദേശി എൻ.ആർ.നാരായണൻ.
കുന്തം ..! ഇതാണ് ആ നരിക്കുത്ത് കുന്തം. വയനാട് ബത്തേരി കുന്താണി നമ്പ്യാർപറമ്പിൽ ജോസ് തുരുമ്പിച്ച ഇരുമ്പുകുന്തം എടുത്തുനീട്ടി. പണ്ട് ആക്രമിക്കാനും കൃഷിനശിപ്പിക്കാനും വരുന്ന മൃഗങ്ങളെ ഗോത്രവർഗക്കാർ കോർത്തിരുന്നത് ഇതിലാണ്. നരിക്കുത്തൽ അന്ന് ഉത്സവമായിരുന്നു. നരിയോ കടുവയോ ഇറങ്ങിയാൽ വലകളുണ്ടാക്കി നാട്ടുകാർ വളയും. വെളിച്ചപ്പാട് തുള്ളും. നാലഞ്ചുപേർ ഇറങ്ങി നരിയെ കുന്തത്തിൽ കോർക്കും.
കോന്നി സുരേന്ദ്രൻ ഒരു സ്ഥാനാർഥിയുടെ പേരല്ല. കോന്നി ആനക്കൂട് നിവാസിയായ, തെന്നിന്ത്യയിലെ തന്നെ ഏറ്റവും തലപ്പൊക്കമുള്ള കുങ്കിയാനയാണ്. അരിക്കൊമ്പനെയും പി.ടി 7 ആനയെയും മെരുക്കിയവൻ. ഇവിടെയിപ്പോൾ, തിരഞ്ഞെടുപ്പു കൊമ്പന്മാരെ കൈകാര്യം ചെയ്യുന്ന നിശ്ശബ്ദ വോട്ടറുടെ പ്രതീകമാണ് കോന്നി സുരേന്ദ്രൻ. രാഷ്ട്രീയപ്പൊക്കത്തിന് ഒട്ടും കുറവില്ലാത്തവരാണ് തിരഞ്ഞെടുപ്പുതട്ടിൽ.
വിവാദമായ പൗരത്വ ഭേദഗതി നിയമ (സിഎഎ) വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. തുല്യപരിഗണനയാണു ഭരണഘടനയുടെ വാഗ്ദാനമെന്നിരിക്കെ, വിവേചനം നിയമവിധേയമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം കൂടുതൽ ഗൗരവമാനം കൈവരിക്കുന്നു. ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയാണ് സിഎഎയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന ആശങ്കയാണു പലരും പങ്കുവയ്ക്കുന്നത്. വിവേചനം വ്യവസ്ഥാപിതമാവുകയാണോ എന്ന ചോദ്യത്തോടൊപ്പം ദേശീയ ജനസംഖ്യാ റജിസ്റ്ററും (എൻപിആർ) ദേശീയ പൗര റജിസ്റ്ററും (എൻആർസി) സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു.
ഒരു മിസൈലിൽനിന്നു ലക്ഷ്യത്തിലേക്ക് ഒന്നിലധികം ചെറിയ മിസൈലുകൾ. അഗ്നി 5 ബാലിസ്റ്റിക് മിസൈലിൽ ഈ നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ചതിന്റെ വിജയകരമായ ആദ്യപരീക്ഷണത്തിന്റെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. 5000 കിലോമീറ്റർ മുതൽ 6000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി–5 മിസൈൽ 2021 ഒക്ടോബറിൽ വിജയകരമായി പരീക്ഷിച്ചിരുന്നു.
വീണ്ടും വിശുദ്ധ റമസാൻ മാസം വന്നെത്തി. വ്രതമനുഷ്ഠിച്ചും പ്രാർഥനയിൽ മുഴുകിയും ദാനധർമങ്ങൾ ചെയ്തും വിശ്വാസികൾ ആത്മീയചൈതന്യം അനുഭവിക്കുന്ന ദിനങ്ങളാണിനി. ആത്മീയാനുഭൂതിയുടെ വസന്തോത്സവമാണു റമസാൻ. ഉപവാസം എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. സമയവും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്;
കലാപ്രകടനത്തിന് ഒരുങ്ങിവന്ന ചെറുപ്പക്കാർ ചോരപ്പാടുകളും കണ്ണീരുമായി മടങ്ങുന്നത് ഒട്ടും നല്ല കാര്യമല്ല. തുടക്കം മുതൽ ഇന്നലെ വൈസ് ചാൻസലർ ഇടപെട്ടു നിർത്തിവയ്ക്കും വരെ അപശ്രുതി മാത്രം മുഴങ്ങിയ കേരള സർവകലാശാലാ കലോത്സവം അപമാനിച്ചുവിടുന്നത് അതിന്റെ ചരിത്രത്തെത്തന്നെയാണ്. പാതിവഴിയിൽ കർട്ടൻ വീണ ഈ കലോത്സവം എക്കാലത്തേക്കും കേരള സർവകലാശാലയ്ക്കും അവിടത്തെ വിദ്യാർഥി യൂണിയനും നാണക്കേടാണ്.
വടകരയിലെ യാത്ര കടത്തനാട്ട് കളരിയിൽ നിന്നാവാം. തച്ചോളി ഒതേനന്റെ തറവാടിരുന്നിടത്ത് ഇപ്പോൾ മാണിക്കോത്ത് ക്ഷേത്രം. പ്രതിഷ്ഠയായി തച്ചോളി ഒതേനക്കുറുപ്പ്. ഒതേനന്റെ അമ്മ ഉപ്പാട്ടി പറമ്പിൽനിന്നു തേങ്ങ അരയ്ക്കാനെടുത്തതിനു ജന്മി കൊതുമ്പ് വച്ചെറിഞ്ഞു. കൊണ്ടതു നിറവയറ്റിൽ. ഉള്ളിലുണ്ടായിരുന്ന കുഞ്ഞ്, സാക്ഷാൽ തച്ചോളി ഒതേനൻ പിറന്നത് ഇടത്തുവാരിയിൽ മുറിവിന്റെ പാടുമായാണെന്നു വടക്കൻ പാട്ട്.
തൊടുപുഴയിൽ ചായക്കട നടത്തുന്ന വയോധിക പാചകത്തിലായിരുന്നു. വർഷങ്ങൾക്കുമുൻപു തനിനാടൻ രുചിയായിരുന്നു പലഹാരങ്ങൾക്ക്. ജോലിക്കു ബംഗാളികളെത്തി. അതിഥികളിലും ബംഗാൾ ‘പൗരത്വം’ വർധിച്ചു. തൊഴിലാളികളിൽനിന്നു കടയുടമസ്ഥ ബംഗാൾ പാചകവേല ഹൃദിസ്ഥമാക്കി. രൂപത്തിൽ വിഭവങ്ങൾക്കു കേരളീയതയുണ്ടെങ്കിലും ടേസ്റ്റ് കൊടും മധുരമാണ്.
ചില നിർഭാഗ്യസംഭവങ്ങൾ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. ന്യൂഡൽഹിയിലെ റോഡിൽ ജുമുഅ നമസ്കാരം നിർവഹിക്കുന്നതിനിടെ മുസ്ലിം വിശ്വാസികളെ പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടിവീഴ്ത്തിയത് അത്തരത്തിലൊന്നാണ്. നാം കൊട്ടിഘോഷിക്കുന്ന സഹിഷ്ണുതയെ ചോദ്യംചെയ്യുകയാണ് ഈ സംഭവം. ആ ചവിട്ടേറ്റതു മതനിരപേക്ഷ ഭാരതത്തിനാണ്; മനുഷ്യത്വത്തിന്റെയും സഹജാവബോധത്തിന്റെയുമൊക്കെ പേരിൽ കാലങ്ങളായി പെരുമ കൊള്ളുന്ന നമ്മുടെ സംസ്കാരത്തിനുതന്നെയാണ്.
∙ ഗ്രേസി: അധികാരം നിലനിർത്തുന്നതിന്റെ ഭാഗമായി ഏതു നീചപ്രവൃത്തി ചെയ്യാനും ഭരണാധികാരവർഗത്തിന് ഉളുപ്പില്ലാതായിക്കഴിഞ്ഞു. അവർ വാ തുറക്കുന്നതുതന്നെ കള്ളം പറയാനും ന്യായീകരിക്കാനുമാണ്. ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവർന്ന് രാജകീയമായി മേലനങ്ങാതെ ജീവിക്കാൻ ഈ വർഗത്തിന് ഒരു ഉളുപ്പുമില്ലാതെ കഴിയുന്നു.
മൂന്നോ നാലോ പതിറ്റാണ്ടു മുൻപത്തെ കഥകൾ ചിത്രീകരിക്കാൻ സിനിമാ സംവിധായകർ ഓടിയെത്തുന്ന സ്ഥലങ്ങൾ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഏറെയുണ്ട്. കൊല്ലങ്കോട് പോലുള്ള സ്ഥലങ്ങളിലേക്കു ‘കേരളം’ കാണാൻ വരുന്ന കേരളീയരുടെ പ്രവാഹവും കുറവല്ല. വഴിയരികിൽ ‘നാടൻ തട്ടുകട’ എന്ന വലിയ ബോർഡിനു താഴെ ചൈനീസ്, അറേബ്യൻ വിഭവങ്ങളുടെ
വൈപ്പിനിലെ ഗോശ്രീ ജംക്ഷൻ. ഫ്രാൻസിസിന്റെ ഭാഗ്യക്കുറിക്കട: തിരഞ്ഞെടുപ്പു വിശേഷങ്ങൾ ചോദിച്ചപ്പോൾ ഫ്രാൻസിസും സുഹൃത്തും ഒരേസ്വരത്തിൽ പറഞ്ഞു: എല്ലാവർക്കും ഓരോ ജോലിയും തിരക്കുമാണ്. അതു കഴിഞ്ഞല്ലേ രാഷ്ട്രീയം അന്വേഷിക്കാൻ കഴിയൂ. ആരും ആരെയും ആശ്രയിക്കുന്നില്ല. അതുകൊണ്ട് അടിമത്തവുമില്ല. തിരഞ്ഞെടുപ്പു
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം തകരാറിലായതോടെ സംസ്ഥാനത്താകെ റേഷൻ വിതരണം തടസ്സപ്പെടുന്നതു തുടർക്കഥയാവുകയാണ്. ഡിജിറ്റൽ വികസനത്തിൽ പെരുമകൊള്ളുന്ന കേരളത്തിൽ സാങ്കേതികപ്പിഴവുകൊണ്ടു റേഷൻവിതരണം തുടർച്ചയായി മുടങ്ങുന്നതും നാടിന്റെ അന്നം മുട്ടിക്കുന്നതും സർക്കാരിന്റെ വീഴ്ചയല്ലാതെ
കാലമേറെ മാറിയെങ്കിലും, സ്ത്രീ–പുരുഷ തുല്യത പല മേഖലകളിലും വന്നെങ്കിലും രാഷ്ട്രീയത്തിൽ വനിതകൾ ഇപ്പോഴും വിവേചനത്തിന്റെ ഇരകളെന്ന് പുതുതലമുറയിലെ വനിതാ നേതാക്കൾ. സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ പതിയെപ്പതിയെ മാറ്റമുണ്ടാകുന്നതിലുള്ള സന്തോഷവും അവർ പങ്കുവയ്ക്കുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘മലയാള മനോരമ’യുടെ ആശയ സംവാദ വേദിയിലാണ് കേരളത്തിലെ വിവിധ കോളജുകളിലെ വനിതാ ചെയർപഴ്സന്മാർ തങ്ങൾ നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ വിവരിച്ചത്.
ശാക്തീകരണത്തിന്റെ ചില അഭിമാനനിമിഷങ്ങൾ ഓരോ സ്ത്രീയും ഉൾപ്പുളകത്തോടെ ഓർത്തുവയ്ക്കാറുണ്ട്. എന്നെ സംബന്ധിച്ച് സുഖോയ് യുദ്ധവിമാനത്തിൽ ഹിമാലയസാനുക്കൾക്കും ബ്രഹ്മപുത്ര താഴ്വരയ്ക്കും മീതേ പറന്നതാണ് അതിലൊന്ന്. വ്യോമയാത്രയ്ക്ക് ഇറങ്ങുമ്പോൾ എനിക്ക് അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നാൽ, പറക്കൽ കഴിഞ്ഞ് തിരിച്ചിറങ്ങിയതാകട്ടെ നിറയെ ആത്മവിശ്വാസത്തോടെയും. ‘‘അതേ, നമുക്കതു കഴിയും!’’ മനസ്സ് എന്നോടു പറഞ്ഞു.
ജനോപകാരപ്രദമായ ഉചിതതീരുമാനങ്ങളെടുക്കുകയും അവ എത്രയുംവേഗം നടപ്പിൽവരുത്തുകയും ചെയ്യുന്നതു നല്ല ഭരണാധികാരികളുടെ ലക്ഷണമാണ്. ഏതു സർക്കാരിന്റെയും സൗഭാഗ്യവുമാണത്. എന്നാൽ, ഇതിനു പകരം അത്രമേൽ ജനവിരുദ്ധമായൊരു തീരുമാനമെടുക്കുകയും അത് എത്രപേർക്കു ബുദ്ധിമുട്ടാവും എന്നുപോലും ചിന്തിക്കാതെ ഉടൻ നടപ്പിൽവരുത്തുകയും ചെയ്തതാണു കേരളം കണ്ടത്. ജനകീയപ്രതിഷേധം അണപൊട്ടിയപ്പോൾ ഗത്യന്തരമില്ലാതെ പിൻവലിക്കേണ്ടിവന്ന പ്രഹസനവുമായി ഒടുവിലത്. ആർടി ഓഫിസുകളിലും സബ് ഓഫിസുകളിലും ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് മതിയെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കർശന നിർദേശം ആദ്യദിവസംതന്നെ പാളിപ്പോയതിൽ നമ്മുടെ മന്ത്രിമാർക്കു മുഴുവനുമുള്ള പാഠമുണ്ട്.
ഇബടപ്പം ആരു ജയിക്കുംന്നാലോചിച്ച് തല പുണ്ണാക്കണ്ട കാര്യൊന്നുംല്ല. ഭൂരിപക്ഷം കൂട്വോ കൊറയോന്ന് നോക്ക്യാ മതി’. ‘ആർക്ക്...’? ‘ഇ.ടിക്ക്. അല്ലാണ്ടാർക്ക്...’ പെരിന്തൽമണ്ണയിൽനിന്നു മലപ്പുറത്തേക്കുള്ള വഴിയരികിലെ പൊരിവെയിലിൽ ഓറഞ്ചു വിൽക്കുന്ന ഇബ്രാഹിംകുട്ടിയുടെ വാക്കുകളാണിത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രമൊന്നും വിശദമായി അദ്ദേഹത്തിനറിയില്ല. മുൻപു ജയിച്ച ചിലരുടെ പേരുകളറിയാം.
കേരള കോൺഗ്രസുകൾ നേരിട്ടു മുട്ടുന്ന കോട്ടയത്ത് പലരും ഒരു കുഴമറിച്ചിലിന്റെ കഥ പറയും. കഴിഞ്ഞ തവണ യുഡിഎഫിൽനിന്നു ജയിച്ച തോമസ് ചാഴികാടൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയാകുമ്പോൾ നേരിടുന്നത് മുൻപ് എൽഡിഎഫ് എംപിയായിരുന്ന ഫ്രാൻസിസ് ജോർജ്. അതുകൊണ്ട് മുന്നണി, നിലപാടു മാറ്റങ്ങളുടെ പേരിൽ വാദിക്കാൻ രണ്ടു മുന്നണിക്കും എളുപ്പമല്ല. വിഷയങ്ങളും വികാരങ്ങളും ഏറെയുണ്ട് വോട്ടർമാർക്കു തൂക്കിനോക്കാൻ.
കേരളം പിറന്നശേഷമുള്ള ഏറ്റവും കഠിനവും ഭീഷണവുമായ പ്രതിസന്ധി നേരിടുകയാണു നമ്മുടെ മലയോരമേഖല. വന്യമൃഗക്കലി ഉറഞ്ഞാടുമ്പോൾ, ഒരേദിവസം രണ്ടുപേരുടെ ദാരുണമരണം കേൾക്കേണ്ടിവരുമ്പോൾ ഈ മേഖലകളെയാകെ ഭയം പൊതിയുന്നു. ഒരേ സ്വരത്തിൽ അവർ ചോദിക്കുന്നത് ഇതാണ്: കാടിറങ്ങുന്ന ഏതെങ്കിലും മൃഗത്തിന്റെ തുമ്പിക്കയ്യിലോ കൊമ്പറ്റത്തോ കൊലപ്പല്ലുകളിലോ തേറ്റയിലോ നിസ്സഹായതയോടെ ഒടുങ്ങാനാണോ ഞങ്ങളുടെ വിധി ?
വെൽക്കം ടു കർണാടക. കർണാടകയിൽനിന്ന് ഡീസലടിക്കൂ, കേരളത്തെക്കാൾ 10 രൂപ വരെ കുറവ്! കേരള, കർണാടക അതിർത്തിയായ തലപ്പാടിയിലെ പെട്രോൾ പമ്പിനു സമീപത്തെ ബോർഡിൽ ഇങ്ങനെ വായിച്ചു. അതിർത്തി കടന്നാൽ പെട്രോളിനു മാത്രമല്ല മദ്യത്തിനും വിലക്കുറവാണ്. സ്ത്രീകൾക്കു ബസിൽ സൗജന്യയാത്രയുമുണ്ട്.
ആകാശത്തു പോസ്റ്റർ ഒട്ടിക്കേണ്ട അവസ്ഥയിലാണു കൊല്ലത്തെ സ്ഥാനാർഥികൾ. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാതയോരം പൊളിച്ചുപണിയുന്നു. പോസ്റ്റർ പതിക്കാൻ ചുവരില്ല. ‘കാലത്തിന്റെ ചുവരെഴുത്ത്’ ഈ ഭാഗത്തു വായിച്ചെടുക്കാൻ പ്രയാസമാകും! ഒരു മണ്ഡലത്തിൽനിന്നു മറ്റൊന്നിലേക്കു ചാടുന്നതുപോലെ റോഡ് മുറിച്ചുകടക്കുന്ന പൗരന്റെ മുഖത്ത് തിരഞ്ഞെടുപ്പിന്റെ ആധിവ്യാധികളില്ല, വണ്ടി ഇടിക്കല്ലേ എന്ന ജാഗ്രത മാത്രം.
സർക്കാർ ജീവനക്കാർ ഇത്തവണ നേരിടുന്ന ശമ്പളപ്രതിസന്ധി സമാനതകളില്ലാത്ത ആശങ്കകളിലേക്കാണു കേരളത്തെ കൊണ്ടുപോവുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്കു കടന്നതോടെ ചരിത്രത്തിലാദ്യമായി കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയായിരുന്നു. സാങ്കേതിക തടസ്സങ്ങൾ കാരണം ശമ്പളം മുൻപു മുടങ്ങിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ പക്കൽ പണമില്ലാത്തതിനാൽ ശമ്പളം നൽകാനാകാത്തത് ആദ്യത്തെ അനുഭവമാണ്.
തൃശൂർ സാഹിത്യ അക്കാദമി വളപ്പിൽ വെറുതേയിരുന്നു സാഹിത്യം സംരക്ഷിക്കുന്ന ഒരു സർഗപ്രതിഭയോടു ചോദിച്ചു: തിരഞ്ഞെടുപ്പു വരികയല്ലേ, എങ്ങനെയിരിക്കും ഇക്കുറി പൂരവും വെടിക്കെട്ടും? ശ് എന്ന ശബ്ദത്തോടെ സർഗപ്രതിഭ വിരൽ ചുണ്ടോടമർത്തി. പിന്നെ വളരെ പതുക്കെപ്പറഞ്ഞു: തിരഞ്ഞെടുപ്പിനെപ്പറ്റി എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ ക്ലീഷേ പാടില്ല.
ഉഷ്ണകാലമായതിനാൽ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയാണു തീരദേശത്തിനുള്ള കാലാവസ്ഥാ മുന്നറിയിപ്പ്. അരൂർ മുതൽ കരുനാഗപ്പള്ളി വരെ നെടുനീളം കടലിന്റെ നീല ചേർത്തു വരച്ച ആലപ്പുഴ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു കാലാവസ്ഥയിലും ചില മുന്നറിയിപ്പുകളുണ്ട്. കടുത്ത മത്സരംകൊണ്ട് വാശിയുടെ തിരമാല ഉയരും.
ഇടുക്കി ജില്ലയിൽ കാട്ടാനയാക്രമണത്തിൽ വീണ്ടുമൊരാൾ കൊല്ലപ്പെട്ടതു കേരളത്തെ ഞെട്ടിക്കുന്നു. നമ്മൾ നേരിടുന്ന വന്യമൃഗ ഭീഷണി എത്രമാത്രം ആപൽക്കരവും ഭയാനകവുമെന്ന് ഒരിക്കൽക്കൂടി അറിയിക്കുന്നതായി നേര്യമംഗലം കാഞ്ഞിരവേലിയിലെ ഇന്ദിര എന്ന വീട്ടമ്മയുടെ ജീവഹാനി. ഒരാഴ്ചയ്ക്കിടെ ആനക്കലിയിൽ ഇടുക്കിയിലുണ്ടായ രണ്ടാമത്തെ മരണം വയനാടുപോലെ തന്നെ ഈ മലയോര ജില്ല അഭിമുഖീകരിക്കുന്ന അത്യന്തം ആശങ്കാകുലമായ സാഹചര്യം വിളിച്ചുപറയുന്നു.
തലസ്ഥാനത്തു സർവകലാശാലാ ആസ്ഥാനത്തെ കുമാരനാശാൻ പ്രതിമയ്ക്കു സമീപം അന്ന് ആൾക്കൂട്ടംപോലെ സാഹിത്യ– സാംസ്കാരിക നായകർ തിങ്ങിനിന്നു. പ്രതിമയെ ചൂണ്ടി കവി പുതുശ്ശേരി രാമചന്ദ്രൻ പ്രസംഗിക്കുന്നു. ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ആഹ്വാനം ഓർമിപ്പിക്കുന്നു. കവി ഒ.എൻ.വി.കുറുപ്പ് രക്തഹാരങ്ങളണിഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പു
ഏറെ സ്വപ്നങ്ങളോടെ വളർത്തി വലുതാക്കി, ഉന്നതപഠനത്തിനയച്ച മകന്റെ അതിദാരുണ മരണവാർത്ത കേൾക്കേണ്ടിവന്ന ആ പാവം അച്ഛനമ്മമാർ നാടിന്റെയാകെ ദുഃഖമായിത്തീരുന്നു; ആ ഇരുഹൃദയങ്ങളിലെ കഠിനസങ്കടത്തിന്റെ ആഴം മറ്റാർക്കും സങ്കൽപിക്കാനാവില്ലെങ്കിലും. ഇങ്ങനെ അതിക്രൂരമായും അങ്ങേയറ്റത്തെ നിസ്സഹായതയോടെയും
അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നപ്പോഴും മഹാരാജാസിലെ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയപ്പോഴും ഗർജിക്കാൻ വീറുകാണിച്ച നമ്മുടെ സാംസ്കാരികക്കൂട്ടത്തിന്റെ പൊടിപോലും (സിദ്ധാർഥന്റെ മരണത്തിൽ) കാണാനില്ല. കാരണം കുട്ടിക്കുരങ്ങന്മാർ ഇങ്ങനെയാണെങ്കിൽ തന്തക്കുരങ്ങന്മാർ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ഭയം അല്ലാതെന്ത്?
വെറ്ററിനറി സർവകലാശാല 2011ൽ പൂക്കോട് ആരംഭിച്ചപ്പോൾ എനിക്കായിരുന്നു വൈസ് ചാൻസലറാകാനുള്ള നിയോഗം. ഞാനതൊരു ഭാഗ്യമായാണ് കരുതിയിരുന്നത്. പക്ഷേ, ഇപ്പോൾ പൂക്കോട്ടെ കുന്നുകളിൽനിന്നു സിദ്ധാർഥനടക്കമുള്ള വിദ്യാർഥികളുടെ വിലാപങ്ങൾ ഉയരുമ്പോൾ എനിക്കു ദുഃഖത്തെക്കാൾ രോഷമാണു തോന്നുന്നത്.
പിഎസ്സി എന്ന ഭരണഘടനാസ്ഥാപനത്തിൽ നിക്ഷിപ്തമായ ഉത്തരവാദിത്തം ഏറെ വലുതാണ്. ആ സ്ഥാപനത്തിലുള്ള എല്ലാവരും ആ ചുമതല കുറ്റമറ്റു നിർവഹിക്കുന്നുണ്ട് എന്നാണു നാം കരുതിപ്പോരുന്നതും. എന്നാൽ, മാന്യമായൊരു തൊഴിലിനുവേണ്ടി കഷ്ടപ്പെട്ടു മത്സരപ്പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ സർക്കാർ സംവിധാനങ്ങൾതന്നെ വിഡ്ഢികളാക്കുന്നതിന്റെ മറ്റൊരു ഉദാഹരണംകൂടി ഇതാ പുറത്തുവന്നിരിക്കുന്നു.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം എന്നെ ഞെട്ടിക്കുന്നു എന്നതിനപ്പുറം, വല്ലാതെ ഭയപ്പെടുത്തുന്നു. നമ്മുടെ ക്യാംപസുകളിൽ ക്രിമിനൽ സ്വഭാവം കുത്തിനിറയ്ക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണു സിദ്ധാർഥനെന്നു തോന്നുന്നു. ഭാവനയും സർഗാത്മകതയും മനുഷ്യത്വവും വളരേണ്ട ക്യാംപസുകൾ ഇത്തരം സ്വഭാവത്തിലേക്കു മാറുന്നതു ഭയാനകമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിനു ചൂടുപിടിക്കുന്നതിനു മുൻപേ അന്തരീക്ഷം വല്ലാതെ ചൂടുപിടിച്ചിരിക്കുന്നു. ചൂട് ഇതുപോലെ നിൽക്കുമോ? ഇനിയും കൂടുമോ? എന്തുചെയ്യണം? കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സൂചിപ്പിക്കുന്നത് മാർച്ചിലും ചൂടു തുടരുമെന്നും കേരളമുൾപ്പെടെ ഇന്ത്യയിലുടനീളം ഉയർന്ന താപനില സാധാരണയെക്കാൾ കൂടുതലായിരിക്കുമെന്നുമാണ്.
രാജ്യത്തെ ലക്ഷക്കണക്കിന് ഇപിഎഫ് പെൻഷൻകാരുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് ഉയർന്ന പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട അനുകൂലവിധി 2022 നവംബറിൽ സുപ്രീം കോടതിയിൽനിന്നുണ്ടായത്. ഒട്ടേറെ ആശയക്കുഴപ്പങ്ങളുമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ മെല്ലെപ്പോക്കിലായത് വലിയ ആശങ്കകൾക്കു കാരണമായി. ഇതിനിടെ, ഉയർന്ന പിഎഫ് പെൻഷന്റെ പേയ്മെന്റ് ഓർഡർ (പിപിഒ) ചില കേന്ദ്രങ്ങളിൽ പെൻഷൻകാർക്കു നൽകിത്തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയാണു ഭൂരിഭാഗം പേർക്കും ലഭിച്ചത്. പ്രോ–റേറ്റ (ആനുപാതിക) അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ കണക്കാക്കിയതാണു തുക കുറയാൻ കാരണമെന്നാണു പരാതി.
നമ്മുടെ ക്യാംപസുകളിൽ വേരൂന്നുന്ന അക്രമവാസനയുടെയും കൊടുംക്രൂരതയുടെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ. സഹപാഠികളും സീനിയർ വിദ്യാർഥികളുമടക്കമുള്ളവരാണ് ദാരുണമരണത്തിലേക്ക് ഈ യുവാവിനെ നയിച്ചതെന്ന ആരോപണം അത്യധികം ഗൗരവമുള്ളതാണ്.
യുജിസിയുടെ നാലു വർഷ ബിരുദ പ്രോഗ്രാം പല സംസ്ഥാനങ്ങളും നടപ്പാക്കി. കേരളത്തിലാകട്ടെ കരിക്കുലം കമ്മിറ്റി തയാറാക്കിയ ‘കേരള ഹയർ എജ്യുക്കേഷൻ കരിക്കുലം ഫ്രെയിംവർക്’ ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ചു. പുതിയ അക്കാദമിക വർഷം (2024–25) മുതൽ ഇതു നടപ്പാക്കാനുള്ള ശ്രമമാണ്. അതിനു കഴിഞ്ഞാൽ, സംസ്ഥാനത്തെ ഡിഗ്രി പ്രോഗ്രാമുകൾ വിദേശ സർവകലാശാലകളുടേതിനു തുല്യമാകും
രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയുള്ള കർശന മുന്നറിയിപ്പാണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കു ശിക്ഷ വർധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ആരെയും കൊല്ലാനുള്ള കാരണമല്ലെന്ന വ്യക്തവും ദൃഢവുമായ നീതിപീഠസന്ദേശം ആയുധം കയ്യിലെടുക്കുന്ന രാഷ്ട്രീയക്കാർക്കെല്ലാം ബാധകമാകുന്നു. സമാധാനകേരളത്തിന്റെ പക്ഷംചേർന്നുനിൽക്കുകയാണ് ഈ നിർണായക വിധി.
എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൃഹദ് പദ്ധതിയാണ് ജലജീവൻ മിഷൻ. എന്നാൽ, ആ വലിയ ദൗത്യം ഇടറുന്നതാണു കേരളം കാണുന്നത്. ഭൂമിയേറ്റെടുക്കൽ വൈകിയതിനാൽ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇതിന്റെ ഭാഗമായുള്ള പദ്ധതികൾ പൂർണമായി മുടങ്ങി. ഇതിനകമുയർന്ന ക്രമക്കേട് ആരോപണങ്ങളും കുടിശിക
നമ്മുടെ മലയോര മേഖലയെ ഇത്രയും ആശങ്കയിലാഴ്ത്തിയ മറ്റൊരു സാഹചര്യം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. വന്യജീവിആക്രമണം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുമ്പോഴും സർക്കാർസംവിധാനങ്ങൾ കാണിക്കുന്ന നിരുത്തരവാദിത്തം അപലപനീയമാണ്. സമീപകാലത്തുമാത്രം വന്യമൃഗങ്ങൾ ജീവനെടുത്തവരുടെ നീണ്ട സങ്കടപ്പട്ടിക മതി, നാടിന്റെ ആശങ്കയുടെ ആഴമറിയാൻ. ഓരോ ദുരന്തത്തിനു ശേഷവുമുള്ള താൽക്കാലിക തീരുമാനങ്ങൾക്കപ്പുറത്ത്, ഇനിയും മനുഷ്യജീവൻവച്ചു പന്താടാതെ, ഈ പ്രശ്നത്തിന് അടിയന്തരമായി ശാശ്വതപരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നു സർക്കാരിനു മനസ്സിലാകാത്തത് എന്തുകൊണ്ടാണ്?
കല്ലേറുകൊണ്ടു തകർന്ന കണ്ണാടി പോലെയാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടം. രണ്ടായി പിളർന്ന ശിവസേനയും എൻസിപിയും, എത്ര എംഎൽഎമാരെ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കോൺഗ്രസ്, അതിനിടെ, ഒറ്റയാനായി തലയുയർത്തിനിൽക്കുന്ന ബിജെപി...
നമ്മുടെ റോഡുകളിൽ സഞ്ചരിക്കുന്നതു വാഹനങ്ങൾ മാത്രമല്ല, ഒരു സംസ്കാരം കൂടിയാണ്. മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോടും വഴിയാത്രക്കാരോടുമൊക്കെയുള്ള സമീപനത്തിൽ തെളിയേണ്ടത് ഈ ഗതാഗത സംസ്കാരമാണെങ്കിലും പലപ്പോഴും അതിനുപകരം കിരാതത്വമാണു അഴിഞ്ഞാടുന്നത്. വഴിയേ പോകുന്നവരെ നിസ്സാരകാരണങ്ങൾക്കോ കാരണംപോലുമില്ലാതെയോ ആക്രമിക്കുന്നവർ കേരളത്തെ നാണംകെടുത്തുന്നു. ഏറ്റവുമൊടുവിലായി, മലപ്പുറം ജില്ലയിലെ തിരൂർ–ചമ്രവട്ടം റോഡിലാണ് വ്യാഴാഴ്ച രാത്രി അക്രമികൾ അഴിഞ്ഞാടിയത്.
പാർട്ടികൾക്കതീതമായി, അഭ്യസ്തവിദ്യരെങ്കിലും രാജ്യത്തിന്റെ ഭാവിയെക്കരുതി രാഷ്ട്രീയതസ്കരന്മാരോടുള്ള തങ്ങളുടെ ആരാധനയെക്കുറിച്ചു പുനർചിന്തിക്കണം. ചിന്തിച്ചുനോക്കുക: രാജ്യത്തെ സെൻട്രൽ ജയിലുകളിൽപോലും ഇത്രയും വമ്പിച്ച കൊള്ളകൾ നടത്തിയിട്ടുള്ള അന്തേവാസികൾ ഉണ്ടാവാനിടയില്ല. എന്നാൽ, ഒരുവനും ഒരിക്കലും ശിക്ഷിക്കപ്പെടുകയുമില്ല.
മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണം. സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമായെടുക്കാം. അവിടെ വന്യജീവികളെ മനുഷ്യനു വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിഭവമായാണു കരുതുന്നത്. കേരളത്തിലെ വന്യജീവിപ്രശ്നത്തിന് ഉടൻ ചെയ്യാവുന്നത്, ദീർഘകാലനടപടി വേണ്ടത് എന്നിങ്ങനെ രണ്ടുതരം പരിഹാരം നിർദേശിക്കാം.
ദില്ലി ചലോ മാർച്ച് തടയാനുള്ള സർക്കാരിന്റെ കടുത്തശ്രമങ്ങൾ യുവകർഷകന്റെ മരണത്തിലെത്തിയതോടെ കർഷകപ്രക്ഷോഭം കൂടുതൽ ഗൗരവമാനം കൈവരിക്കുകയാണ്. വിവാദ കൃഷിനിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 2020 നവംബർ മുതൽ ഒരു വർഷം നീണ്ട സമരത്തിന്റെ തുടർച്ചയായുള്ള ഇപ്പോഴത്തെ കർഷകസമരത്തിന് എത്രയുംവേഗം ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയും ചെയ്യുന്നു.
കോഴിക്കോട് നാദാപുരത്തിന്റെ കിഴക്കൻ മലയോരമായ ചെക്യാട്, വളയം, വാണിമേൽ, നരിപ്പറ്റ തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടാന മുതൽ കടുവ വരെയുള്ളവയുടെ ഭീഷണി കാരണം കർഷകർ നാടുവിട്ടുകൊണ്ടിരിക്കുന്നു. സൗരോർജ വേലി എന്ന ഒറ്റമൂലി മാത്രമാണ് വനം വകുപ്പിനു വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം. ഇതാകട്ടെ പലയിടങ്ങളിലും
ഭരണഘടന സ്വയം പ്രവർത്തിക്കില്ല, അതിനെ പ്രവർത്തിപ്പിക്കണം’. ഫാലി എസ്.നരിമാൻ അങ്ങനെ പറഞ്ഞു, ഭരണഘടനയെ പ്രവർത്തിപ്പിക്കാൻ നിരന്തരം പ്രയത്നിച്ചു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമല്ല, പറഞ്ഞുകഴിഞ്ഞു സ്വാതന്ത്ര്യമുണ്ടോയെന്നതാണ് പ്രധാനമെന്നും നരിമാൻ പറഞ്ഞു; ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കായി സദാ
കൃത്യം ഒരാഴ്ച മുൻപ്, കഴിഞ്ഞ വ്യാഴാഴ്ച രാവിലെ, തിരഞ്ഞെടുപ്പു കടപ്പത്ര കേസിൽ സുപ്രീം കോടതിയുടെ വിധിയുണ്ടായ ഉടൻ അതെക്കുറിച്ചു പിറ്റേദിവസത്തെ പത്രത്തിൽ വിദഗ്ധ കമന്ററി വേണമെന്നു തീരുമാനിച്ചപ്പോൾ ഞാൻ പറഞ്ഞു: ഫാലി തന്നെ മതി. 95 കഴിഞ്ഞ ഫാലി എസ്.നരിമാനെ ബുദ്ധിമുട്ടിക്കണോ എന്നായി ചില സഹപ്രവർത്തകർ. അതിനും
കേരളത്തിലെ എംപിമാരുമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് നടത്തുന്ന കൂടിക്കാഴ്ച പാലക്കാട്ടും തിരുവനന്തപുരത്തും ഇന്നും നാളെയുമായി നടക്കുകയാണ്. കേരളത്തിലെ റെയിൽവേ വികസനത്തിനുവേണ്ടി നമ്മുടെ എംപിമാർ ഉയർത്തുന്ന ആവശ്യങ്ങളിൽ എന്തിനൊക്കെ അധികൃതർ അനുഭാവപൂർവം പ്രതികരിക്കുമെന്നു നോക്കിയിരിക്കുകയാണ് കേരളം. പദ്ധതികളുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി, ആവശ്യങ്ങളിൽ വ്യക്തമായ മുൻഗണനാക്രമം എംപിമാർക്ക് ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമാകേണ്ട പുതിയ റെയിൽപാതകളും സമ്പൂർണ പാത ഇരട്ടിപ്പിക്കലും ആവശ്യങ്ങളുടെ മുന്നിൽത്തന്നെ ഉണ്ടാവണം. സംസ്ഥാനത്തു പൂർണമായും ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം എത്രയുംവേഗം ഏർപ്പെടുത്തുകയും വേണം.
വീടിനു പിന്നിൽ നിൽക്കുകയായിരുന്നു കൊല്ലം ജില്ലയിലെ ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (രാജൻ–64). പെട്ടെന്നു കാട്ടുപോത്ത് കുതിച്ചെത്തി കുത്തിമറിച്ചിട്ടു. സാമുവലിന്റെ ജീവനെടുത്ത് അതു പാഞ്ഞു. മലയോരത്തെ ജനത്തിന്റെ ജീവൻ സുരക്ഷിതമല്ലെന്നു മനസ്സിലാക്കാൻ ഈയൊരു അനുഭവം ധാരാളം.
സമാനതകളില്ലാത്ത പീഡനത്തിനും സഹനത്തിനും മറ്റൊരു പേരു കൂടിയുണ്ടിപ്പോൾ. ലക്ഷക്കണക്കിനാളുകളുടെ കണ്ണീരുകൊണ്ടും ചോരകൊണ്ടും എഴുതിയൊരു പേര്: ഗാസ. ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായൊരു അധ്യായം ചോരയിലെഴുതുകയാണ് ഇസ്രയേൽ. അതു ലോകത്തിനു കണ്ടിരിക്കാനുള്ളതല്ല. അതുകൊണ്ടുതന്നെ, ഗാസയിലെ ശേഷിക്കുന്ന ജനത നിസ്സഹായതയോടെ ആവശ്യപ്പെടുന്നത് ഇസ്രയേൽ മാത്രമല്ല, രാജ്യാന്തര സമൂഹമാകെ കേട്ടേതീരൂ: എത്രയുംവേഗം വെടിനിർത്തലുണ്ടാവണം. കാരണം, അതിനോളം വലിയ കരുണയില്ല. എന്നാൽ, ആ വെടിനിർത്തൽ ഇപ്പോഴും ദൂരെയാണെന്ന ആശങ്കയാണ് ഉയരുന്നത്.
എനിക്ക് 78 വയസ്സായി. റബർ ടാപ്പിങ് നടത്തിയാൽ കിട്ടുന്ന ചെറിയ വരുമാനം കുടുംബത്തിന് ആശ്വാസമാകുമല്ലോ എന്നു കരുതിയാണ് ഈ പ്രായത്തിലും പണിക്കു പോയത്. നെഞ്ചിന്റെ നേരെ വീശിയടിച്ച തുമ്പിക്കൈയുടെ കാഴ്ച ഇപ്പോഴും എന്റെ കണ്ണിൽ നിന്നു മാഞ്ഞിട്ടില്ല..’ കട്ടിലിൽ ചാരിയിരിക്കാൻ ബദ്ധപ്പെട്ട് തൃശൂർ ചിമ്മിനി എച്ചിപ്പാറ പാലശേരി അലവി പറയുന്നു. കഴിഞ്ഞ 29നു രാവിലെ ഏഴിനു വീട്ടിൽ നിന്ന് ഒന്നരക്കിലോമീറ്ററകലെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനു പോയപ്പോഴാണ് അലവിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റു താഴെവീണു.
ജനങ്ങളെ സംഘടിപ്പിച്ച് എത്ര ശക്തമായ പ്രതിഷേധം നടത്തിയാലും വയനാട്ടിലെ വന്യജീവിശല്യത്തിന് അറുതിയാകുമെന്നു തോന്നുന്നുണ്ടോ? പുൽപള്ളിയിലെ സമരവേദിയിൽ കണ്ട കർഷകൻ മുകുന്ദൻ തിരുമുഖത്തോടു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:
ഞങ്ങൾക്ക് ഉൾവിറയലില്ലാതെ വീടിനു പുറത്തിറങ്ങി നടക്കാനാകണം, സമാധാനത്തോടെ ഉറങ്ങാനാകണം, കുട്ടികൾക്കു പേടിയില്ലാതെ സ്കൂളിൽ പോകാനാകണം... ഒരാഴ്ചയ്ക്കിടെ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്ന വയനാട്ടിൽ ജനങ്ങൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് ഇതാണ്. അങ്ങേയറ്റത്തെ ജീവഭീതിയോടെയും സർക്കാർസംവിധാനങ്ങളുടെ നിരുത്തരവാദിത്തത്തോടുള്ള കടുത്ത പ്രതിഷേധത്തോടെയുമാണ് അവർ ഇതു പറയുന്നത്. ജനങ്ങൾക്കു പേടിയില്ലാതെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന് അവിടെ വിള്ളലേറ്റിരിക്കുന്നു.
അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്ന ഭാസ്കരൻ മാഷാണ് ആദ്യത്തെ കമ്യൂണിസ്റ്റ് കവിതയായ ‘വയലാർ ഗർജിക്കുന്നു’ എഴുതിയത്. അതു പല കമ്യൂണിസ്റ്റുകാർക്കും അറിയില്ല. പാർട്ടിപോലും പത്മശ്രീക്കു ശുപാർശ ചെയ്തില്ല. സ്വാതന്ത്ര്യസമരകാലത്തു ജയിലിൽ ഒരുമിച്ചുണ്ടായിരുന്ന പരിചയം വഴി കെ.കരുണാകരനാണ് കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷനിലെങ്കിലും ഒരു സ്ഥാനം നൽകിയത്.
ബ്രിട്ടനിലെ യുവ ചെസ് ചാംപ്യനും പല രാജ്യാന്തര മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച പ്രതിഭയുമായ ഇന്ത്യൻ വംശജനാണ് ആദിത്യ വർമ. രണ്ടുവർഷം മുൻപ്, 18–ാമത്തെ വയസ്സിൽ ആദിത്യ തന്റെ സ്കൂൾ കൂട്ടുകാർക്കൊപ്പം ഒരു യാത്ര പുറപ്പെട്ടു. സ്പെയിനിലെ വിനോദസഞ്ചാര ദ്വീപായ മെനോർക്കയിലേക്കായിരുന്നു കൂട്ടുകാരുടെ യാത്ര.2022 ജൂലൈ മൂന്നിന്, ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ആ യാത്രയുടെ സ്വഭാവം മാറിയത് ഒറ്റനിമിഷം കൊണ്ടായിരുന്നു.
കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഇഴയുന്നതിനിടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചതു ഗുരുതര സാഹചര്യത്തിലേക്കാണു കാര്യങ്ങളെ കൊണ്ടുപോകുന്നത്. നമ്മുടെ കർഷകരെ ശത്രുപക്ഷത്തു നിർത്തിയുള്ള അടിച്ചമർത്തലല്ല, അവരെ വിശ്വാസത്തിലെടുത്തുള്ള പ്രശ്നപരിഹാര നടപടികളാണ് ഉണ്ടാവേണ്ടതെന്നു വീണ്ടും സർക്കാർ മറക്കുന്നു. വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 2020 നവംബർ മുതൽ ഒരു വർഷം നീണ്ട സമരത്തിന്റെ തുടർച്ചയായുള്ള ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച് തടയാനുള്ള കടുത്ത ശ്രമങ്ങൾ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു.
സർക്കാരുകളുടെ ജനാധിപത്യ സ്വഭാവം നിലനിൽക്കണമെങ്കിൽ തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി സംരക്ഷിക്കപ്പെടണം– സുപ്രീം കോടതി വിധി വിലയിരുത്തി മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാൻ എഴുതുന്നു
രാഷ്ട്രീയപാർട്ടികൾക്കു സംഭാവന നൽകുന്നതിനുള്ള തിരഞ്ഞെടുപ്പു കടപ്പത്ര പദ്ധതി (ഇലക്ടറൽ ബോണ്ട്) റദ്ദാക്കിയുള്ള സുപ്രീം കോടതിയുടെ ചരിത്രവിധി ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ബിജെപിക്കും കേന്ദ്ര
നമ്മുടെ വികസനത്തിന്റെ സഞ്ചാരവേഗം അടയാളപ്പെടുത്താനുള്ള വലിയൊരു പ്രതീക്ഷയാണ് കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി. പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ വ്യവസായ ഇടനാഴിക്ക് കേരളത്തിന്റെ മുഖഛായ മാറ്റാനാവുമെന്നാണു കരുതുന്നത്. പദ്ധതിവഴി ചുരുങ്ങിയതു പതിനായിരം പേർക്കു നേരിട്ടും 80,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഈ സംയുക്ത പദ്ധതിക്ക് ഇപ്പോഴും കേന്ദ്രമന്ത്രിസഭയുടെ അനുമതിയായിട്ടില്ലെന്നതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്.
ഉടനെയൊന്നും നടപ്പില്ലാത്ത രണ്ട് ഉപാധികളാൽ വനിതാസംവരണ ബിൽ വൈകിപ്പിക്കുന്നതെന്തിന് ? 2029ൽ നടപ്പാക്കാനാണെങ്കിൽ ‘നാരീ ശക്തി വന്ദൻ അധിനിയം’ തിടുക്കപ്പെട്ട് പാസാക്കിയതെന്തിന് ? സ്ത്രീകളോടുള്ള അവഗണനയ്ക്കെതിരായ കേരളത്തിന്റെ ശബ്ദമാണ് 17നു കൈമാറുന്ന ‘പെൺ മെമ്മോറിയൽ’
വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ കേരളത്തിൽ സജ്ജമാക്കുമെന്ന ബജറ്റ് പ്രഖ്യാപനം ആകാംക്ഷയുളവാക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പലായനം നിയന്ത്രിക്കാനുമാണ് ഉദ്ദേശ്യമെങ്കിൽ ആദ്യം വിദ്യാഭ്യാസരംഗം ശുദ്ധിയാക്കണം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പല പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. അതിനിടയിലാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പുറത്തുവരുന്നത്. യുജിസി അംഗീകാരത്തോടെ രാജ്യത്തു പ്രവർത്തിക്കുന്ന 430 സ്വകാര്യ സർവകലാശാലകളിൽ ഒന്നുപോലും കേരളത്തിലില്ല. ഒരുപക്ഷേ, സ്വകാര്യ സർവകലാശാലകൾ ഇല്ലാത്ത ഏക സംസ്ഥാനം കേരളമായിരിക്കാനും സാധ്യതയുണ്ട്.
ചെറുകിട– ഇടത്തരം വ്യാപാരിസമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ വ്യാപാര സംരക്ഷണയാത്ര ഇന്നലെയാണു തിരുവനന്തപുരത്തു സമാപിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്, കാസർകോട്ടുനിന്നാരംഭിച്ച യാത്രയ്ക്കു കേരളത്തിലെ വ്യാപാരിസമൂഹം അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം പൊതുസമൂഹത്തെ വ്യക്തമായി അറിയിക്കാനായി. ഈ കഷ്ടസാഹചര്യം സർക്കാർകൂടി വേണ്ടവിധം മനസ്സിലാക്കി നടപടികളിലേക്കു കടന്നാലേ ഈ യാത്ര ഫലപ്രാപ്തമാകൂ.
ആദ്യം കിട്ടിയ കോടികൾ ചെലവഴിച്ച് മത്സരിച്ചു പൈപ്പിട്ടു. ആ പൈപ്പുകളിലൂടെ വെള്ളമൊഴുക്കാൻ ജലസംഭരണിയും ശുദ്ധീകരണശാലയും സ്ഥാപിക്കണമെങ്കിൽ ഇനി പണം വേറെ വേണം. ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് പ്രയോജനം കിട്ടേണ്ട ജലജീവൻ മിഷൻ ആസൂത്രണവൈകല്യവും അനാവശ്യധൃതിയും മൂലം സംസ്ഥാന സർക്കാരിനു വൻ ബാധ്യതയാകുന്നു. ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും ഇൗ വർഷം അവസാനത്തോടെ ജലം എത്തിക്കാനുള്ളതായിരുന്നു കേന്ദ്ര സർക്കാർ പദ്ധതി.
പാക്ക് ജനതയുടെ പ്രതീക്ഷകൾ സൈന്യത്തിന്റെ അനുമതിയോടെ മാത്രമേ പൂവണിയൂ എന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ എട്ടിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 48 മണിക്കൂറിനുശേഷം പുറത്തുവന്നെങ്കിലും, അനിശ്ചിതത്വത്തിൽനിന്നു പുറത്തുകടക്കാൻ പാക്കിസ്ഥാനു കഴിയുന്നില്ല. തങ്ങളുടെ പ്രിയങ്കരനായ നവാസ് ഷരീഫിനെ അധികാരത്തിലെത്തിക്കാൻ ജനങ്ങളുടെ തീരുമാനത്തെ അടിച്ചമർത്തി സൈന്യം നിലകൊള്ളുമ്പോൾ, അയൽരാജ്യത്തു ജനാധിപത്യം തല താഴ്ത്തുന്നു. മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന്റെ അനുയായികൾ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്.
പദ്ധതികളുടെ എസ്റ്റിമേറ്റ് തുക വൻതോതിൽ ഉയർത്തിക്കാണിച്ച് കരാർ നൽകി അഴിമതി നടത്തുന്നതിനെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുന്നറിയിപ്പു നൽകിയിട്ട് അധികനാളായില്ല. കൊച്ചി ജലവിതരണപദ്ധതിയിൽ എസ്റ്റിമേറ്റ് തുക ഉൗതിപ്പെരുപ്പിച്ചെന്നു മാത്രമല്ല, 16% അധിക തുകയ്ക്കു കരാർ നൽകാനും നീക്കം.
നമ്മൾ നേരിടുന്ന വന്യമൃഗ ഭീഷണി എത്രമാത്രം ആപൽക്കരവും ഭയാനകവുമെന്ന് ഒരിക്കൽക്കൂടി അറിയിക്കുന്നതായി വയനാട് മാനന്തവാടിയിൽനിന്നുള്ള ദാരുണവാർത്ത. കർണാടകയിൽനിന്നു റേഡിയോ കോളർ ധരിപ്പിച്ചുവിട്ട കാട്ടാന അജീഷ് എന്ന കർഷകനെ പിന്തുടർന്നെത്തി വീട്ടുവളപ്പിലിട്ടു ചവിട്ടിക്കൊന്നത് കേരളത്തിന്റെയാകെ സങ്കടമായിത്തീരുന്നു.
എഴുത്തുകാർ നിലവിൽ നേരിടുന്നതു വലിയ പ്രശ്നമാണ്. അവർ ആക്രമിക്കപ്പെടുന്നു. നാത്സിക്കാലത്തും ഫാഷിസകാലത്തും അവിടങ്ങളിൽ നല്ല സൃഷ്ടി വന്നില്ല. കേരളത്തിലാകട്ടെ കൂടുതൽ സംസാരിക്കുന്നുണ്ട്. പക്ഷേ, എത്രകാലം ഇവിടെയും എന്ന ചോദ്യമുണ്ട്. എഴുത്തുകാർ ഭരണകൂടത്തിനു വലിയ പ്രശ്നമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം രാജ്യമാകെ പതിയെപ്പടരവേ, കേരളത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രചാരണത്തിന് ചൂടുപകർന്ന് കെപിസിസി സമരാഗ്നി ജാഥയ്ക്കു തുടക്കം. കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കെതിരെ പോരാട്ടവഴി തുറന്ന്, കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കു ജാഥ നയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. ജാഥയുടെ ഉദ്ഘാടനം ഇന്നലെ കാസർകോട്ടു നടക്കുന്നതിനു തൊട്ടുമുൻപ് ഇരുവരും ഒരുമിച്ച് ‘മനോരമ’യോടു സംസാരിച്ചപ്പോൾ...
പ്രാണപ്രതിഷ്ഠയുടെ ഗുണം ബിജെപിയെക്കാൾ രാജ്യത്തിനു മുഴുവനാണു ലഭിക്കുക. രാജ്യത്ത് അടിസ്ഥാനപരമായുണ്ടായ വളർച്ചയാണ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. ചന്ദ്രനിലെ വിജയം, പുതിയ പാർലമെന്റ് കെട്ടിടം ഇവയൊക്കെ രാജ്യത്തിന്റെ ആത്മവിശ്വാസമുയർത്തി. മോദിജിയുടെ ഭരണത്തിൽ വിശ്വാസം വർധിച്ചു. ദേശീയസുരക്ഷയിലും ദാരിദ്ര്യനിർമാർജനത്തിലും രാജ്യാന്തര നയതന്ത്രത്തിലുമൊക്കെയുണ്ടായ മാറ്റം സീറ്റായി മാറും.
പെൻഷൻ ഒൗദാര്യമല്ലെന്നും അവകാശമാണെന്നും തിരിച്ചറിയാത്ത സംവിധാനമാണു നമുക്കുള്ളതെന്നുവേണം വിചാരിക്കാൻ. പത്തു വർഷമായിട്ടും ഇപിഎഫ് മിനിമം പെൻഷൻതുക വർധിപ്പിക്കാത്തതും ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പെൻഷൻ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നതും ഈ തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടല്ലേ? ജോലിയിലിരിക്കെ ശമ്പളത്തിൽനിന്നു പ്രതിമാസ വിഹിതം നൽകിയിട്ടുപോലും ന്യായമായ പെൻഷൻ ലഭിക്കുന്നതിനായി തൊഴിലാളികൾ ഇത്രയും നീണ്ട നിയമയുദ്ധം നടത്തേണ്ടിവന്ന കഷ്ടസാഹചര്യം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിക്കാണില്ല.
പാക്കിസ്ഥാനിൽ എപ്പോഴും ചരിത്രം ആവർത്തിക്കുകയാണു പതിവ്. അവിടെ അഞ്ചുവർഷ കാലാവധി ഒരു ജനകീയ സർക്കാരും പൂർത്തിയാക്കിയിട്ടില്ല. ഒരു സർക്കാരും പട്ടാളത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലും എത്തിയിട്ടില്ല. ഇന്നു പാക്കിസ്ഥാൻ വോട്ടെടുപ്പിലേക്കു പോകുമ്പോൾ ഫലം പ്രവചനീയമാണ്. പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ ‘പഞ്ചാബിന്റെ സിംഹം’ നവാസ് ഷെരീഫ് അഴിമതിക്കേസുകളിൽനിന്നെല്ലാം തടിയൂരി നാലാംവട്ടം അധികാരത്തിലേറാൻ പോകുന്നു.
രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ട് അധികം ദിവസമായില്ല. ഇതിന്റെ തുടർച്ചയായി കേന്ദ്ര ബജറ്റിൽ സോളർ പദ്ധതികൾക്കു പ്രോത്സാഹനം നൽകുമ്പോൾ കേരള ബജറ്റിൽ മറിച്ചുള്ള തീരുമാനമുണ്ടായതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. പുനരുപയോഗ ഊർജം സംബന്ധിച്ച കരടുചട്ടത്തിലെ വ്യവസ്ഥ യാഥാർഥ്യമാകുന്നതോടെ പുരപ്പുറ സൗരവൈദ്യുതോൽപാദകർക്ക് ഇരട്ട ആഘാതമാകുമെന്ന ആശങ്കയുമുണ്ട്.
ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ അന്തസ്സത്തതന്നെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങൾ തുടർച്ചയായി ഇവിടെയുണ്ടാവുന്നത് അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും തിരഞ്ഞെടുപ്പു സംവിധാനങ്ങളിലും ‘ധാർമികത’ എന്ന വാക്കിന്റെ മൂല്യം നഷ്ടപ്പെടുന്നുവോ എന്നു തോന്നിപ്പിക്കുംവിധം, മറ്റൊരു നിന്ദ്യകാരണം തന്നിരിക്കുകയാണ് ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ ക്രമക്കേട്. ആ തിരഞ്ഞെടുപ്പിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്നുവരെ കഴിഞ്ഞ ദിവസം സുപ്രീം കോടതിക്കു പറയേണ്ടിവന്നത് അതിന്റെ ഗൗരവം വ്യക്തമായി അറിയിക്കുന്നു.
ദീർഘവീക്ഷണത്തോടെയുള്ള സുസ്ഥിര വികസന പദ്ധതികളില്ല മാർക്ക് 4/10 ഡോ. മേരി ജോർജ്, സംസ്ഥാന പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി മുൻ അംഗം 1. അടിസ്ഥാന സൗകര്യ വികസനത്തിന് 3 വർഷം കൊണ്ട് 3 ലക്ഷം കോടി. 2. ഡിജിറ്റൽ മേഖലയ്ക്ക് ഊന്നൽ. 3. ആധാരവുമായി ബന്ധപ്പെട്ട നികുതി പരിഷ്കരണം 1. വിഴിഞ്ഞം പദ്ധതിക്കായി
ഇന്നലെ കേരളം കേട്ട സംസ്ഥാന ബജറ്റിൽ പ്രഥമ പ്രാധാന്യം എന്തിനാണ്? കേന്ദ്രത്തിനു കേരളത്തോടുള്ള തുടർ അവഗണനയുടെ തെളിവെടുപ്പിനോ അതോ ആ അവഗണനയോടുള്ള പ്രതിഷേധമെന്നോണം നയംമാറ്റി, സ്വകാര്യ നിക്ഷേപകർക്കായി വിരിക്കുന്ന ചുവന്ന കമ്പളത്തിനോ? അതെന്തായാലും, രണ്ടര മണിക്കൂർ നീണ്ട ബജറ്റ് ജനത്തിനു നൽകുന്ന ആശ്വാസം നാമമാത്രമാണ്. ‘സ്വകാര്യ മേഖലയുടെ സഹായത്തോടുകൂടി പുതിയ വികസന മാതൃകകൾ നമുക്കു സൃഷ്ടിക്കേണ്ടതുണ്ട്’ എന്ന പ്രഖ്യാപനത്തോടെ സ്വകാര്യ നിക്ഷേപകരെ സർക്കാർ വിരുന്നുവിളിക്കുന്നതു കാണുമ്പോൾ സിപിഎം ദശാബ്ദങ്ങളായി പിന്തുടർന്നുപോന്ന സ്വകാര്യനിക്ഷേപ വിരുദ്ധ നിലപാട് ഓർമിക്കാതെയെങ്ങനെ? സാമ്പത്തിക ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നൊക്കെ കേട്ടാൽ കലിതുള്ളിയിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടുമാറ്റം കൗതുകകരമാണ്. എന്നാലത്, കേന്ദ്ര അവഗണനകൊണ്ടുള്ള സാമ്പത്തികഞെരുക്കത്തിനു മറുപടിയെന്ന പേരിൽകൂടി അവതരിപ്പിക്കുന്നതിൽ ഇരട്ടത്താപ്പു കാണുന്നവരുണ്ട്.
പട്ടാമ്പി സ്വദേശിയായ യുവാവ് ആറു മാസം മുൻപു ‘യൂറോപ്പിലേക്കു’ യാത്രതിരിച്ചു. ദുബായ് വഴി അർമീനിയൻ തലസ്ഥാനമായ യേരവാനിലേക്ക്. 21 ദിവസത്തെ സന്ദർശകവീസ. പശ്ചിമേഷ്യൻ രാജ്യമായ അർമീനിയയിൽ താൽക്കാലിക ജോലിക്ക് ഏജന്റുമാർക്കു കൊടുത്തതു നാലു ലക്ഷം രൂപ. അവിടെനിന്നു യൂറോപ്പിലേക്കു (പോളണ്ട്) കൊണ്ടുപോകുമെന്നാണ് ഏജന്റ് നൽകിയ ഉറപ്പ്. പക്ഷേ, യേരവാനിലെത്തിയതോടെ ദുരിതം തുടങ്ങി. ജോലി ശരിയായില്ല. പണം വാങ്ങിയവരുടെ പൊടിപോലുമില്ല. നൂറുകണക്കിനു മലയാളികളെ അവിടെ കണ്ടു; അവരുടെ ദുരിതങ്ങളും.
സർക്കാർ വരുത്തിയ കുടിശിക മറ്റൊരു വലിയ പ്രതിസന്ധിക്കു കാരണമായ വാർത്തയാണു പുറത്തുവന്നിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) എന്നിവ ലഭിക്കാതായതു സംസ്ഥാനത്തു ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ലൈസൻസോ ആർസിയോ ലഭിക്കാൻ കാത്തിരിക്കുന്നതു കേരളത്തിലെ ഏഴര ലക്ഷം വാഹന ഉടമകളാണെന്നതു പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്.
സോഷ്യൽ മീഡിയ യുദ്ധഗ്രൗണ്ടായി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നു. ചുറ്റികവച്ച് തലയടിച്ചു തകർക്കുന്ന ഹീറോയെയല്ല നമുക്കു വേണ്ടത്. ഹേറ്റ് ക്യാംപെയ്ൻ സിനിമയെ മാത്രമല്ല; മനുഷ്യരെത്തന്നെ ബാധിക്കുകയാണ്.
കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കു മലയാള മനോരമ നൽകുന്ന ‘കർഷകശ്രീ 2024’ പുരസ്കാരം കണ്ണൂർ ഉദയഗിരി താബോർ പി.ബി.അനീഷ് ഇന്നലെ മലപ്പുറത്ത് ഏറ്റുവാങ്ങിയപ്പോൾ അതിലൊരു അതിജീവനപാഠംകൂടി തെളിയുന്നു. ഒരിക്കൽ ജപ്തി നേരിട്ട 5 ഏക്കർ സ്വന്തം ഭൂമിയും പാട്ടത്തിനെടുത്ത 30 ഏക്കറും ചേർന്ന കൃഷിയിടത്തിൽനിന്നാണ് ആ യുവകർഷകൻ ഇപ്പോൾ വലിയ വരുമാനം നേടുന്നത്. അനീഷിന്റെ വിജയഗാഥ പാട്ടക്കൃഷിയെക്കുറിച്ചുള്ള പുതുവിചാരങ്ങൾക്കുകൂടി കാരണമാകുന്നു. സംസ്ഥാനത്തു വ്യാപകമായി പാട്ടക്കൃഷിയുണ്ടെങ്കിലും ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന നിയമം ഇവിടെയില്ലാത്തതു കാര്യങ്ങൾ പലപ്പോഴും സങ്കീർണമാക്കുന്നുണ്ട്. നിയമപ്രാബല്യം നൽകി കേരളത്തിൽ ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം കർഷകരും കൃഷിവിദഗ്ധരും വർഷങ്ങളായി ഉന്നയിച്ചുവരുന്നു.
തിരഞ്ഞെടുപ്പിനു മുൻപ് നരേന്ദ്ര മോദി സർക്കാരിന്റെ ആത്മവിശ്വാസം എത്രത്തോളമെന്ന അളവുകോൽ കൂടിയായി ഇടക്കാല ബജറ്റ് മാറാമെന്ന കണക്കുകൂട്ടൽ പിഴച്ചില്ല. വൻ പ്രഖ്യാപനങ്ങളോ ജനപ്രിയ വാഗ്ദാനങ്ങളോ ഇടംപിടിക്കാത്ത ബജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ പറയാതെ പറയുന്നു: അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ് ഇത്തവണ സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ‘പൂർണ ബജറ്റ് ഞങ്ങളുടെ സർക്കാർ ജൂലൈയിൽ അവതരിപ്പിക്കും’ എന്നു പറയുമ്പോൾ ആ ആത്മവിശ്വാസം പാരമ്യത്തിലെത്തുന്നു.
അറിയാത്ത അദ്ഭുതങ്ങൾ ഒളിച്ചുവയ്ക്കുന്ന ആഴക്കടലിനോട് ഉപമിക്കാവുന്നതാണു നമ്മുടെ തലച്ചോർ. അതുകൊണ്ടുതന്നെ, മനുഷ്യമസ്തിഷ്കത്തിലേക്കുള്ള പ്രധാനപ്പെട്ടൊരു താക്കോൽ കയ്യരികിലെത്തിയെന്നു ശാസ്ത്രലോകം അവകാശപ്പെടുമ്പോൾ അതു തരുന്ന പ്രതീക്ഷ ചെറുതല്ല. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യമസ്തിഷ്കത്തിലാദ്യമായി വയർലെസ് ചിപ് (ഇംപ്ലാന്റ്) സ്ഥാപിച്ചുവെന്ന വാർത്തയിലുള്ളത് ആ പ്രതീക്ഷയാണ്; മനുഷ്യജീവിതത്തിനു കൂടുതൽ ബലവും ആത്മവിശ്വാസവും പകരാൻ ഈ ശാസ്ത്രനേട്ടത്തിനു സാധിച്ചേക്കാമെന്ന പ്രത്യാശ.
പ്രതീക്ഷയുടെ അമിതഭാരം വേണ്ടെന്നാണ് ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനെക്കുറിച്ച് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. എന്നാൽ, തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലായതിനാൽ ധനമന്ത്രി നിർമല സീതാരാമന്റെ ‘ബജറ്റ് ടാബ്ലെറ്റി’ൽ എന്തെങ്കിലും കാര്യമായി ഉണ്ടാകുമെന്നു കരുതുന്നവരാണ് ഏറെയും.
കേരളത്തിൽ കായിക സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു കായിക ഉച്ചകോടി സംഘടിപ്പിച്ചത്. 4 ദിവസമായി നടന്ന ഉച്ചകോടിയിലൂടെ 25 കായിക പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ഉറപ്പാക്കാനായെന്നാണ് അവകാശവാദം. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനുള്ള പ്രായോഗിക നടപടികൾ 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കായികമന്ത്രി മന്ത്രി വി.അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ കായികമേഖലയുടെ പങ്ക് നിലവിലുള്ള ഒരു ശതമാനത്തിൽനിന്ന് 5% ആയി ഉയർത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ എത്രത്തോളം യാഥാർഥ്യമാകുമെന്നാണു കായിക കേരളം ഉറ്റുനോക്കുന്നത്.
എന്തു പ്രതീക്ഷിക്കാം എന്നല്ല, എന്തു പ്രതീക്ഷിക്കരുത് എന്നാണ് നാളെ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഗംഭീര പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല, അടുത്ത ഭരണം വരുന്നതുവരെ സർക്കാരിന്റെ ചെലവുകൾക്കുള്ള പണത്തിന്റെ കണക്കു മാത്രമേ ഉണ്ടാകൂ എന്നാണു മന്ത്രി പറയുന്നത്. ഇടക്കാല ബജറ്റാണ് എന്നതുതന്നെ കാരണം.
ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണു ഹജ് തീർഥാടനം. ആയുസ്സിന്റെ പുണ്യമായി കാണുന്ന ഈ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും സാധിക്കേണമേ എന്ന പ്രാർഥനയുമായി കഴിയുന്നവരാണു വിശ്വാസികൾ. ഏറ്റവും ഭക്ത്യാദരപൂർവം കാണുന്ന ഈ തീർഥാടനം സുഗമവും കൂടുതൽ പേർക്കു പ്രാപ്യവുമാകാനുള്ള വഴികളൊരുക്കുകയാണു ഭരണകൂടത്തിന്റെ കടമ. എന്നാൽ, കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ് തീർഥാടകർക്ക് ഇത്തവണ വലിയ ആശങ്കയാണുള്ളത്. സംസ്ഥാനത്തെ മറ്റ് ഹജ് എംബാർക്കേഷൻ പോയിന്റുകളായ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടിത്തുക യാത്രാനിരക്കായി നൽകേണ്ടിവന്നേക്കാമെന്ന വിവരമാണ് ആശങ്കയ്ക്കു കാരണം.
ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന നിയമം കേരളത്തിലില്ലെങ്കിലും സംസ്ഥാനത്തു വ്യാപകമായി പാട്ടക്കൃഷിയുണ്ട്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ദേശീയതലത്തിൽ നടത്തിയ വിവിധ പഠനങ്ങൾ ഇക്കാര്യത്തിൽ ചില സൂചനകൾ നൽകുന്നുണ്ട്. ദേശീയ സാംപിൾ സർവേ ഓർഗനൈസേഷന്റെ 1981-82ലെ പഠനറിപ്പോർട്ട് പ്രകാരം കേരളത്തിലെ കൃഷിയിടങ്ങളുടെ എണ്ണം കണക്കാക്കിയാൽ 6.7 ശതമാനവും വിസ്തീർണത്തിൽ 2.6 ശതമാനവും പാട്ടവ്യവസ്ഥയിലായിരുന്നു. 1992ൽ ഇത് യഥാക്രമം 5.2%, 2.9% എന്നിങ്ങനെയായി.
Results 1-100 of 5693