Activate your premium subscription today
ഗാസയിലെ കൂട്ടക്കുരുതികളും ലബനനിലെ ആക്രമണങ്ങളും കൊണ്ടു നേടാൻ കഴിയാതിരുന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ഇസ്രയേൽ ഒരു ചുവടുകൂടി വച്ചിരിക്കുന്നു; മുഖംമൂടികൾ മാറ്റിവച്ച് ഇറാനെ ആക്രമിച്ചുകൊണ്ട്. ഒരു യുദ്ധത്തിലേക്ക് ഇറാനെ എങ്ങനെയും വലിച്ചിഴയ്ക്കുക, അവർ തങ്ങൾക്കു ഭീഷണിയായി ഇനിയൊരിക്കലും ഉയരാതിരിക്കുക– ഇസ്രയേൽ ഇതു ലക്ഷ്യം വയ്ക്കാൻ തുടങ്ങിയിട്ടു രണ്ടു ദശകങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു തുറന്ന യുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ഏതാണ്ടു വ്യക്തമായിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് ഒന്നുമാത്രം – വരും ദിവസങ്ങളിൽ ഇത് ഏതെല്ലാം രീതിയിലാകും പശ്ചിമേഷ്യയിൽ മാറ്റങ്ങൾ വരുത്തുക? പിന്നോട്ടില്ലെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തുറന്ന യുദ്ധം ഇറാന് അത്ര അനുകൂലമായിരിക്കില്ലെന്നാണ് ഇതുവരെയുള്ള കാര്യങ്ങൾ നൽകുന്ന സൂചന. ഒരു തുറന്ന യുദ്ധമാണ് ഇസ്രയേൽ കാത്തിരിക്കുന്നത് എന്നതുകൊണ്ടുതന്നെ, അതുണ്ടായാൽ ഏറ്റവും സന്തോഷിക്കുന്നതും അവർ തന്നെയാകും. സൈനികശേഷിയിലും സാങ്കേതിക മികവിലും പശ്ചിമേഷ്യയിലെ ഒന്നാംനിര ശക്തികളായ ഇസ്രയേലും ഇറാനും വീണ്ടുമൊരു യുദ്ധത്തിലേക്കാണോ പോകുന്നത്?
ഇറാനെതിരെ ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയതോടെ മധ്യപൂർവദേശത്തു സംഘർഷം വർധിച്ചിരിക്കുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഏതാനും മാസങ്ങളായി ഈ ആക്രമണത്തിനു വെമ്പിനിൽക്കുകയായിരുന്നു. ആണവവിഷയത്തിൽ ഇറാനുമായി ഒമാന്റെ ആതിഥേയത്വത്തിൽ ചർച്ച നടത്തുകയെന്ന നിർദേശത്തോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, നെതന്യാഹുവിനെ സമാധാനിപ്പിച്ചു നിർത്തിയതാണ്. ഇറാൻ ആണവപരിപാടികൾ കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന വ്യവസ്ഥയോടെ മേയ് 16ന് യുഎസ് ഒരു സമാധാന ഉടമ്പടി മുന്നോട്ടുവയ്ക്കുകയും ചെയ്തു. ആണവപദ്ധതികൾ തുടരാനുള്ള തങ്ങളുടെ താൽപര്യത്തിനു 100% വിരുദ്ധമാണ് ഈ നിർദേശമെന്നു ജൂൺ 4ന് ഇറാന്റെ പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനയി എക്സിൽ കുറിച്ചതോടെയാണ് അനുരഞ്ജനനീക്കം സ്തംഭിച്ചത്.
എട്ടു മാസം മുൻപ് ആരംഭിക്കുമെന്ന് ലോകം ഭയന്നിരുന്ന പോരാട്ടം തുടങ്ങിയോ? ഇറാനും ഇസ്രയേലും പരസ്പരം നേരിട്ട് യുദ്ധത്തിലേക്കിറങ്ങുകയാണോ? കഴിഞ്ഞ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ ഇതുണ്ടാകുമെന്ന് ലോകം കരുതിയതാണ്. ലബനനിലെ ഹിസ്ബുല്ല താവളങ്ങളിലേക്ക് അന്ന് ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിനെത്തുടർന്ന് ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തി. പശ്ചിമേഷ്യയിലെ ഏറ്റവും ശക്തരായ സൈന്യങ്ങൾ തമ്മിൽ യുദ്ധം തുടങ്ങുകയാണെന്നു പലരും കരുതി. എന്നാൽ, വെടിവച്ചിടാവുന്ന ഡ്രോണുകളും ഏതാനും മിസൈലുകളും മാത്രം അങ്ങോട്ടുമിങ്ങോട്ടും അയച്ച് ഇരുകൂട്ടരും അന്നു സംയമനം പാലിച്ചു. ഇപ്പോൾ വീണ്ടും പരസ്പരം മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരിക്കുന്നു. ആക്രമണം ആരംഭിച്ചത് ഇസ്രയേലാണ്.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. എല്ലാ കണ്ണുകളും വിവിധ തലത്തിൽ നടത്തുന്ന അന്വേഷണത്തിൽ കേന്ദ്രീകരിച്ചാണ്. സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വിമാനത്തിലും വിമാനത്താവളങ്ങളിലും സ്ഥാപിച്ച വിവിധ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുന്നതിൽനിന്ന് ചില സൂചനകൾ ലഭിക്കുന്നു. ഫ്ലൈറ്റ് റഡാറിൽനിന്നു ലഭിച്ച വിവരങ്ങൾ അടക്കം നൽകുന്ന സൂചനകൾ എന്താണ്? വിമാനത്തിന് പറക്കാൻ ആവശ്യമായ ശക്തി (പവർ) ലഭിച്ചില്ലെന്ന് സംശയിക്കണമെന്ന് അമൃത്സർ എയർപോർട്ട് ഡയറക്ടറായും എടിസി ഇൻചാർജ് ആയും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ എടിസി ഇൻ ചാർജായും വെസ്റ്റേൺ റീജനിലെ 36 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവളങ്ങളുടെ ജനറൽ മാനേജറായും പ്രവർത്തിച്ച വി.എസ്.പി.ചിൻസൻ പറയുന്നു. ‘‘വിമാനദുരന്തത്തിന് മുൻപ് വിമാനം റൺവേ മുഴുവൻ ഓടിത്തീർത്താണ് ടേക്ക് ഓഫിന് ശ്രമിച്ചതെന്ന കാര്യം വ്യക്തമാണ്. ഇത്രയും ഓടിയതുതന്നെ ടേക്ക് ഓഫിനുള്ള പവർ ലഭിക്കാനായിരുന്നെന്നത് വ്യക്തം. അപകടത്തിന് മുൻപ് വിമാനത്തിലെ കോക്പിറ്റിലേത് അസാധാരണമായ അന്തരീക്ഷമായിരിക്കും. ‘ഡ്രാഗ്’ സംഭവിച്ചാൽ പിന്നെ വിമാനത്തെ ഉയർത്തിക്കൊണ്ടുവരിക ദുഷ്കരമാണ്’’– വ്യോമയാന മേഖലയിൽ 35 വർഷത്തെ അനുഭവ സമ്പത്തുള്ള ചിൻസന്റെ വാക്കുകൾ. ഇതുവരെ ലഭിച്ച വിവരങ്ങൾ, അവ നൽകുന്ന സൂചനകൾ എന്നിവയെല്ലാം മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കു വയ്ക്കുകയാണ് ചിൻസൻ. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വരുന്നതോടെ
ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബോയിങ്ങിന്റെ ഡ്രീംലൈനർ വിമാനം, പരിചയസമ്പന്നരായ പൈലറ്റുമാർ, ഇന്ത്യയിൽ ടേക്ക് ഓഫിനു പിന്നാലെ സംഭവിച്ച വലിയ അപകടം... ജൂൺ 12ന് ഉച്ചയ്ക്ക് 1.39ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എഐ 171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ ഒട്ടേറെ. ഇരുന്നൂറോളം യാത്രക്കാരുമായി ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന വിമാനം അപടത്തിൽപ്പെട്ടതിന്റെ പൂർണമായ കാരണങ്ങൾ പുറത്തു വരുന്നതേയുള്ളൂ. അപകട കാരണങ്ങൾ സംബന്ധിച്ച് നിരവധി സാധ്യതകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമായാണ് വിമാനയാത്രകളെ കാണുന്നത്. എന്താവും അപകടത്തിലേക്ക് നയിച്ച സാധ്യതകൾ? പ്രാഥമിക വിവരം അനുസരിച്ച് പക്ഷിക്കൂട്ടത്തിൽ ഇടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സാധ്യതകളും ഇതിലേക്ക് നയിക്കുന്നു. വിമാന ദുരന്തത്തിന്റെ കാരണങ്ങൾ എന്തൊക്കെയാകാം? ബെംഗളൂരു ആസ്ഥാനമായുള്ള ഏവിയേഷൻ സ്ഥാപനമായ ‘കൈരളി ഏവിയേഷന്റെ’ സ്ഥാപകനും വ്യോമയാന വിദഗ്ധനുമായ കേണൽ ശശികുമാർ മേനോൻ വിശദീകരിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കുമ്പോഴുള്ള ഉപതിരഞ്ഞെടുപ്പ് എന്നതാണ് നിലമ്പൂർ പോരിന്റെ വലിയപ്രാധാന്യം. ജയിച്ചാൽ ഭരണം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസവുമായി യുഡിഎഫ് മുന്നോട്ട് ഉറച്ച ചുവടുവയ്ക്കും. നിലമ്പൂർ ചുവന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ ആഘാതം മായ്ച്ച് എൽഡിഎഫ് ഇരച്ചു മുന്നോട്ടുവരും. യുഡിഎഫിനും എൽഡിഎഫിനും ഈ ഉപതിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാകുന്നതു മറ്റൊന്നും കൊണ്ടല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഫലത്തിൽ കണ്ട ഒരു പ്രത്യേകതയുണ്ട്. യുഡിഎഫിന്റെ വോട്ട്
വർഷങ്ങളായി ഓഹരിയിൽ നിക്ഷേപിക്കുന്ന വെങ്കിടേശ്വരൻ കഴിഞ്ഞ ദിവസം ഡീമാറ്റ് അക്കൗണ്ട് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഒരു പ്രമുഖ കമ്പനിയുടെ ഓഹരികൾ പട്ടികയിൽ കാണാനേയില്ല. ഡീമാറ്റിൽനിന്നു നഷ്ടപ്പെട്ട ഓഹരികളുടെ മൂല്യം ഒരു ലക്ഷം രൂപയോളം വരും. ഡിവിഡൻഡ് ഇനത്തിലെ നഷ്ടം വേറെ. ഉടൻ ഓഹരി ബ്രോക്കറെ വിളിച്ച് അന്വേഷിച്ചു. അവർ വെങ്കിടേശ്വരൻ അക്കൗണ്ട് പരിശോധിച്ച ശേഷം പറഞ്ഞു: ‘നിങ്ങൾ സൂചിപ്പിച്ച ഓഹരി
എല്ലാക്കാലത്തും വിദ്യാർഥികളെ ആകർഷിക്കുന്ന പുത്തൻ കോഴ്സുകൾ അവതരിക്കാറുണ്ട്. ആനിമേഷൻ, ഫയർ ആൻഡ് സേഫ്റ്റി, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ കോഴ്സുകൾ നാട്ടിൽ നിറഞ്ഞുനിന്ന കാലം ഓർമയില്ലേ. ഇപ്പോള് ഈ കോഴ്സുകളുടെ സ്ഥാനത്ത് ട്രെൻഡിങ് പട്ടികയിൽ ഡേറ്റ സയന്സും എഐയും സപ്ലൈ ചെയിൻ മാനേജ്മെന്റും ലോജിസ്റ്റിക്സുമെല്ലാമാണ്. ഈ കോഴ്സുകളെ കുറിച്ചുള്ള സംശയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. അപ്പോഴും പരമ്പരാഗത ഡിഗ്രി കോഴ്സുകൾ നമ്മുടെ കോളജുകളിൽ തുടരുകയാണ്. പുത്തൻ തലമുറയ്ക്ക് ഒരുപക്ഷേ അവ അനാകർഷകമെന്ന് തോന്നുമെങ്കിലും മികച്ച പ്ലാനിങ് ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ മികച്ച തൊഴിൽ കണ്ടെത്താനാവും. പുത്തൻ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? പരമ്പരാഗത കോഴ്സുകളിലൂടെ എങ്ങനെ മികച്ച ജീവിതവിജയമുണ്ടാക്കാം? വിദ്യാഭ്യാസ വിദഗ്ധനും കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ. നയിച്ച മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിന്റെ രണ്ടാം ഭാഗം വായിക്കാം.
ഗാന്ധിജിക്ക് ഇപ്പോഴും മൂല്യമുണ്ട്; ഗാന്ധിചിത്രങ്ങൾക്കു വിലയും. ലണ്ടനിലെ കലാവസ്തു വിൽപന സ്ഥാപനമായ ബോണംസ് ജൂലൈയിൽ ലേലത്തിനു വയ്ക്കുന്ന ഗാന്ധി എണ്ണച്ചായച്ചിത്രത്തിന് അനുമാനവില 57 ലക്ഷം മുതൽ 81 ലക്ഷം രൂപ വരെയാണ്. ക്ലെയർ ലീറ്റൺ എന്ന ചിത്രകാരിയുടെ സൃഷ്ടിയാണത്. തന്നെ പകർത്താൻ ഗാന്ധിജി ‘ഇരുന്നുകൊടുത്ത’ ഏക എണ്ണച്ചായച്ചിത്രമെന്നത് ഇതിന്റെ പ്രത്യേകതകളിലൊന്നാണ്; കുത്തേറ്റ ഗാന്ധിചിത്രമെന്നത് മറ്റൊന്ന്. തന്നെ ചിത്രമാക്കാൻ ക്ലെയറിനെ ഗാന്ധിജി അനുവദിച്ചത് ഏതാനും വർഷം ക്ലെയറിന്റെ ജീവിതപങ്കാളിയായിരുന്ന ഹെൻറി നോയൽ ബ്രെയിൽസ്ഫഡിന്റെ ശുപാർശയിലാണ്. ബ്രെയിൽസ്ഫഡ് ബ്രിട്ടനിലെ ഇടതുപക്ഷ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്നു. ഇന്ത്യയിൽ വന്ന ബ്രെയിൽസ്ഫഡ്
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളാദ്യം കണ്ട സിനിമ ഓർമയുണ്ടോ? ആദ്യത്തെ മമ്മൂട്ടി? ആദ്യത്തെ മോഹൻലാൽ? ആദ്യത്തെ ഇടി കണ്ടു കിടുങ്ങിയത്? ആദ്യത്തെ തിരശ്ശീലത്തമാശ കേട്ടു പൊട്ടിച്ചിരിച്ചത്? ആദ്യത്തെ സങ്കടം കണ്ണിൽ പാട വീഴ്ത്തിയത്? ആദ്യത്തെ സിനിമാ തിയറ്റർ? ഇനി ചോദിക്കട്ടെ: നിങ്ങൾ ഒരിക്കൽ കണ്ടുകൊണ്ടിരുന്ന, ഇപ്പോഴില്ലാത്ത സിനിമാശാലകളുടെ ആ പട്ടികയിലെ അവസാനത്തെ തിയറ്റർ ഏതാണ്? നാളെ പൂട്ടാനിരിക്കുന്ന സിനിമാശാലയിൽനിന്ന് ഇന്നത്തെ ഒടുവിലത്തെ കളി കണ്ടിട്ടുണ്ടോ? ദ് ലാസ്റ്റ് ഷോ! സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ആ സിനിമാശാലയിൽനിന്ന് അവസാനത്തെ പ്രേക്ഷകനോ പ്രേക്ഷകയോ ആയി ഇറങ്ങിവന്നിട്ടുണ്ടോ? പിന്നിലേക്കു നോക്കാതെ നടന്നിട്ടുണ്ടോ? ആ മരണത്തിൽ കരച്ചിൽ വന്നിട്ടുണ്ടോ? നമ്മുടെയൊക്കെ ഓർമകളുടെ കൊട്ടകയിൽ ഇതിനകം എത്രയോ സിനിമകൾ അവസാന കളി തീർത്തിരിക്കുന്നു!
പ്ലസ്ടു പരീക്ഷാ ഫലം പുറത്തുവന്നതിനു പിന്നാലെ ഏറെ തയാറെടുത്ത് എഴുതിയ എൻട്രൻസ് പരീക്ഷകളുടെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പ്രധാനപ്പെട്ട എൻട്രൻസ് പരീക്ഷകളെല്ലാം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥയിൽ 12–ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളിൽ നല്ലൊരു പങ്കും ഇപ്പോൾ ആലോചിക്കുന്നത്, അടുത്തത് ഏത് കോഴ്സ് എന്നായിരിക്കും. മാതാപിതാക്കൾക്കുമുണ്ടാകും കുട്ടിയുടെ ഭാവി സംബന്ധിച്ച ആശയക്കുഴപ്പം. പല കുട്ടികളും ഇതിനോടകം മറ്റു ചില കോഴ്സുകളിൽ പ്രവേശിച്ചിട്ടുമുണ്ടാവും. അതോടെ ആശങ്കയേറും. വിദ്യാർഥികളുടെ ഭാവിയിലേക്കുള്ള നിർണായക വഴിമാറ്റമാണ് പ്ലസ്ടുവിനു ശേഷം സംഭവിക്കുന്നത്. എങ്ങനെ ഓരോരുത്തരുടെയും അഭിരുചിക്കു ചേർന്ന നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കാം? അതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? തിരഞ്ഞെടുക്കാൻ പറ്റിയ കോഴ്സുകൾ ഏതൊക്കെയാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ സംഘടിപ്പിച്ചത്. ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും അവരുടെ സംശയങ്ങളുന്നയിക്കുകയും ചെയ്തു. വിദ്യാഭ്യാസ വിദഗ്ധനും കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ അവയ്ക്കു നൽകിയ മറുപടിയിലേക്ക്, നിങ്ങളുടെ ഭാവി മികച്ചതാക്കാനുള്ള പ്ലാനിങ്ങിലേക്ക്...
വിഴിഞ്ഞം തുറമുഖത്തുനിന്ന് 643 കണ്ടെയ്നറുകളുമായി കൊച്ചിക്കു പുറപ്പെടുന്നതിനിടെ മുങ്ങിയ എംഎസ്സി എൽസ– 3 കപ്പലിലെ നൂറ്റൻപതോളം കണ്ടെയ്നറുകൾ കാലിയാണെന്നും 12 എണ്ണത്തിൽ അപകടകാരിയായ കാൽസ്യം കാർബൈഡും ഒന്നിൽ റബർ സൊല്യൂഷനും ഉണ്ടെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് പത്രസമ്മേളനത്തിൽ പറഞ്ഞത്. കപ്പലിൽ 367 ടൺ ബങ്കർ ഓയിലും 84 ടൺ ഡീസലും ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ടായി. കപ്പൽ മുങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും സംസ്ഥാന– കേന്ദ്ര സർക്കാരുകൾ, മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്തനിവാരണ വകുപ്പ്, ഷിപ്പിങ് മന്ത്രാലയം, മർക്കന്റൈൽ മറൈൻ വകുപ്പ്, കപ്പൽ ഉടമ എന്നിവരിലാരും ‘കാർഗോ മാനിഫെസ്റ്റ്’ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കണ്ടെയ്നർ നമ്പർ, കാർഗോയുടെ വിവരങ്ങൾ, ഉടമയുടെ പേര് എന്നിവ സഹിതം ഷിപ്പിങ് കമ്പനി കസ്റ്റംസിനു നൽകുന്ന ആധികാരിക രേഖയാണ് കാർഗോ മാനിഫെസ്റ്റ്. കഴിഞ്ഞദിവസം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും വിഷയം ഉന്നയിക്കപ്പെട്ടു. കാർഗോയുടെ വിവരങ്ങൾ എന്ന മട്ടിലുള്ള പട്ടിക പുറത്തുവന്നിട്ടുണ്ടെങ്കിലും കാർഗോ മാനിഫെസ്റ്റിന്റെ ആധികാരികത അതിനുണ്ടോ? കപ്പലിൽ നിയമവിരുദ്ധ ചരക്കുകൾ
പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘർഷത്തെ തുടർന്നുണ്ടായ വെടിനിർത്തലിനു ശേഷം ഇന്ത്യൻ സർക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാർലമെന്റ് അംഗങ്ങൾ അടങ്ങുന്ന പ്രതിനിധി സംഘങ്ങളെ അയയ്ക്കുകയുണ്ടായി. പാക്കിസ്ഥാൻ സർക്കാരിന്റെയും അവിടുത്തെ പട്ടാളത്തിന്റെയും സഹായത്തോടെ ഇന്ത്യയെ ലക്ഷ്യമാക്കി നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളെ കുറിച്ചും അതിനു മറുപടിയായി എടുത്ത നടപടികളെ പറ്റിയും മറ്റു ലോക രാജ്യങ്ങളോടും അവിടെയുള്ള നേതാക്കളോടും വിശദീകരിക്കുവാൻ വേണ്ടിയാണ് ഈ യത്നം. ഈ പ്രതിനിധിസംഘങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വാർത്തകൾക്ക് മാധ്യമങ്ങളിലും അതിലേറെ സമൂഹ മാധ്യമങ്ങളിലും വലിയ തോതിലുള്ള പ്രചാരണവും ലഭിക്കുന്നുണ്ട്. ഡോ. ശശി തരൂർ എംപി നയിക്കുന്ന സംഘം അമേരിക്കയിലെ മാധ്യമങ്ങളുമായി ഇടപഴകുന്നതും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുന്നതും ഒരു നല്ല ശതമാനം മലയാളികൾ ഇതിനകം കണ്ടു കഴിഞ്ഞതാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് വ്യത്യസ്തമായ ഒരു ‘നയതന്ത്ര നടപടി’ ആയാണ് ഇതിനെ അവതരിപ്പിക്കുന്നത്. സാധാരണ ഗതിയിൽ വിദേശകാര്യ മന്ത്രിയും ആ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരും നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ പാർലമെന്റ് അംഗങ്ങളെ ഏൽപിക്കുക വഴി ഈ നടപടിക്ക് പ്രത്യക്ഷത്തിൽതന്നെ ഒരു ഉയർന്ന പ്രാധാന്യം ലഭിച്ചു. പ്രതിപക്ഷ കക്ഷികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളെ ഈ സംഘങ്ങളിൽ ഉൾപ്പെടുത്തിയതും അവർ രാജ്യത്തിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് ഉറച്ച സ്വരത്തിൽ സംസാരിച്ചതും ഈ വിഷയത്തിൽ രാജ്യത്തിനുള്ളിൽ ഐക്യദാർഢ്യം നിലനിൽക്കുന്നു എന്ന സന്ദേശവും നൽകി. ഈ രീതിയിൽ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ കൈക്കൊണ്ട നടപടികൾക്ക്
നന്ദി, സഞ്ജയ് മൽഹോത്ര, നന്ദി. സമ്മോഹനമായ ഭാവിക്ക് ഉത്തേജനമാകുന്ന പിന്തുണയാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര ഓഹരി വിപണിക്കു സമ്മാനിച്ചിരിക്കുന്നത്. അതു വിപണിക്ക് ഇരട്ടിമധുരമാണ്. ഒറ്റയടിക്കു വായ്പ നിരക്കിൽ 0.5% പലിശ കുറച്ചതു കോർപറേറ്റ് മേഖലയിൽ വലിയ ഉണർവിനു സഹായകമാകുമെന്നതാണ് ഒരു നേട്ടം. നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതമാകുന്ന സാഹചര്യത്തിൽ ഇടപാടുകാർ വലിയ തോതിൽ ഓഹരികളിലേക്കും മ്യൂച്വൽ ഫണ്ടുകളിലേക്കും പണം ഒഴുക്കുമെന്നതു മറ്റൊരു നേട്ടം. ആരും ജയിക്കാത്ത മത്സരം പോലെയായിരുന്നു വിപണിയിലെ നീണ്ടുപോയ അനിശ്ചിതാവസ്ഥ. വില സൂചികകൾ 25,000 പോയിന്റിനരികെ വഴിയറിയാതെ അലഞ്ഞപ്പോൾ വിപണിക്ക്
രാജീവിന്റെ (പേര് യഥാർഥമല്ല) സുഹൃദ്വലയത്തിലുള്ളവർ എപ്പോഴും വിവിധതരം മദ്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇൻസ്റ്റഗ്രാം റീലുകൾ നോക്കി കോക്ക്ടെയിലുകൾ പരീക്ഷിക്കാനും മദ്യത്തിനൊപ്പം വിവിധ ഭക്ഷണങ്ങൾ കഴിക്കാനും ആഗ്രഹിക്കുന്നവർ. ഓരോ തവണയും കൂടുമ്പോൾ 500–1000 വച്ച് രാജീവിന് ഷെയർ ഇടേണ്ടിവരുന്നുണ്ട്. പൈസ കയ്യിലില്ലെന്നു പറഞ്ഞ് ഒഴിയാൻനോക്കിയാലും ഞങ്ങൾ ഇട്ടോളാം നീ പിന്നെ തന്നാൽ മതിയെന്നു സുഹൃത്തുക്കൾ പറയും. മാസം മൂവായിരം രൂപയോളം ഇങ്ങനെ പോകുന്നുണ്ട്. ഇവിടെ പണത്തിനൊപ്പം ആരോഗ്യംകൂടി നശിക്കുന്നുണ്ടെന്ന് ഓർക്കുക. ജോലികിട്ടി എറണാകുളത്തുവന്ന ഗ്രീഷ്മ എത്തിപ്പെട്ട ഗാങ്ങിലെ സുഹൃത്തുക്കൾ സ്ഥിരം പുറത്തുപോയി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കും. പൈസ അനാവശ്യമായി കളയുന്നതിലെ സങ്കടം മനസ്സിലുണ്ടെങ്കിലും വരുന്നില്ലെന്നു പറഞ്ഞാൽ പിശുക്കിയെന്നു വിളിച്ചു കളിയാക്കും എന്ന ഭയത്താൽ
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ് രാഷ്ട്രീയ കേന്ദ്രങ്ങൾക്കു തന്നെയല്ല, ആ പാർട്ടിയിൽ ഉള്ളവർക്കുതന്നെ അപ്രതീക്ഷിതമായിരുന്നു. മലയാളിയാണെങ്കിലും കേരളത്തിനു പുറത്ത് രാഷ്ട്രീയ–വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ച് മുദ്രപതിപ്പിച്ച രാജീവിനെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്നും. കർണാടകയിൽനിന്നുള്ള രാജ്യസഭാംഗവും കഴിഞ്ഞ മോദി സർക്കാരിൽ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെയാണ് ഇതുവരെ മലയാളികൾക്ക് പരിചയമെങ്കിൽ ഇപ്പോൾ അവർക്ക് മുന്നിൽ കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന കഥാപാത്രമായി അദ്ദേഹം മാറി. ഈ മാറ്റം രാജീവിന് എത്ര എളുപ്പമാണെന്നും അതിലൂടെ ബിജെപിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിയുമോ എന്നതിലുമാണ് ഉദ്വേഗമുള്ളത്. തന്റെ പ്രവർത്തന ശൈലി, ലക്ഷ്യം, കേരളത്തിലെ ബിജെപിയിൽനിന്ന് കിട്ടുന്ന പിന്തുണ ഇതേക്കുറിച്ചെല്ലാം ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം ആദ്യമായി വിശദമായി തുറന്നു പറയുന്ന അഭിമുഖമാണ് ഇത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി രാജീവ് ചന്ദ്രശേഖർ ‘ക്രോസ് ഫയറി’ൽ സംസാരിക്കുന്നു.
ചെറുത്തുതോൽപ്പിക്കാം പ്ലാസ്റ്റിക് മലിനീകരണത്തെ എന്ന സന്ദേശവുമായി ലോകം പരിസ്ഥിതിദിനം ആചരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതേസമയംതന്നെ കേരളതീരം നർഡിൽസ് എന്ന തരിപ്ലാസ്റ്റിക്കിനെതിരെയുള്ള പാരിസ്ഥിതിക പോരാട്ടത്തിന് ഒരുങ്ങുകയാണ്. എംഎസ്സി എൽസ 3 കപ്പലിൽ നിന്നു കടലിലേക്കു വീണ കണ്ടെയ്നറുകളിൽ നിന്നുള്ള പ്ലാസ്റ്റിക് തരികളാണ് കേരള തീരത്തിന് ഭീഷണയായി മാറിയിരിക്കുന്നത്. ചാകരക്കോളിന് ഒരുങ്ങി നിൽക്കുന്ന തീരം പ്ലാസ്റ്റിക് വാരി മാറ്റേണ്ട സ്ഥിതിയിലാണ്. ഇവ അധികം വ്യാപിച്ചിട്ടില്ലെന്നതു മാത്രമാണ് ആശ്വാസം.
പേരിനൊപ്പം ‘മൾട്ടി സ്റ്റേറ്റ്’ എന്നു കാണുമ്പോൾ എന്തോ വലിയ സ്ഥാപനമാണെന്നും ‘സ്മോൾ ഫിനാൻസ് ബാങ്ക്’ എന്നു കേൾക്കുമ്പോൾ ചെറിയ എന്തോ സ്ഥാപനമാണെന്നും നിങ്ങൾക്കു തോന്നുന്നുണ്ടോ? എങ്കിൽ അതു തികച്ചും തെറ്റിദ്ധാരണ മാത്രമാണ്. നിക്ഷേപം സ്വീകരിക്കുക, വായ്പകൾ നൽകുക, വിദേശനാണ്യ വിനിമയ സേവനങ്ങൾ നൽകുക, പ്രവാസി ഇന്ത്യക്കാർക്കുള്ള ബാങ്കിങ് സേവനങ്ങൾ നൽകുക തുടങ്ങിയ വിവിധതരം ബാങ്കിങ് ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കിന്റെ അംഗീകാരവും പ്രാപ്തിയുമുള്ള ഷെഡ്യൂൾഡ് ബാങ്കുകൾ തന്നെയാണ് എസ്എഫ് ബാങ്കുകൾ എന്ന ചുരുക്കപ്പേരിലറിയുന്ന സ്മോൾ ഫിനാൻസ് ബാങ്കുകൾ. 2017ൽ ആരംഭിച്ച് തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ഇതിനോടകം രാജ്യത്തെ പ്രധാന സ്റ്റോക് എക്സ്ചേഞ്ചുകളിൽ ഓഹരികൾ ലിസ്റ്റ്ചെയ്തിട്ടുള്ള ഇസാഫ് ബാങ്കിനു പുറമെ മറ്റു സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും ശാഖകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിങ് സ്ഥാപനങ്ങൾ എന്നനിലയിൽ സ്മോൾ ഫിനാൻസ് ബാങ്കുകളെ അടുത്തറിയാം.
ആൽബർട്ട് ഐൻസ്റ്റൈനെക്കുറിച്ചൊരു കഥയുണ്ട്. കഥ സത്യമായാലും അല്ലെങ്കിലും, അതിൽ വിവേകമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭ ശാസ്ത്രജ്ഞനെന്ന പേരോടെ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ ഐൻസ്റ്റൈൻ വിരാജിക്കുന്ന കാലം. ആപേക്ഷികസിദ്ധാന്തത്തെപ്പറ്റി ശാസ്ത്രജ്ഞരുടെ സദസ്സിൽ നടത്തിയ പ്രഭാഷണം കഴിഞ്ഞപ്പോൾ, അപ്രതീക്ഷിതമായൊരു ചോദ്യമുയർന്നു, ‘അങ്ങയുടെ അസാധാരണവിജയത്തിന്റെ രഹസ്യമെന്താണ്, ആൽബർട്ട്?’ ഗണിതശാസ്ത്രത്തിന്റെ മറുകരകണ്ട അദ്ദേഹം A = X + Y + Z എന്ന ലളിതസമവാക്യം ബോർഡിലെഴുതി. വിശദീകരിച്ചതിങ്ങനെ: ഇതിൽ A വിജയത്തെയും, X ജോലിയെയും, Y വിനോദത്തെയും സൂചിപ്പിക്കുന്നു. Z എന്താണെന്നു സംശയമുതിർത്തവർക്കു മറുപടി നൽകാതെ അദ്ദേഹം സദസ്സിന്റെ ആകാംക്ഷയുയർത്തി.
കഴിഞ്ഞദിവസം ഒരു സർക്കാർ ഓഫിസിൽ പോയപ്പോൾ ഒരു രസികൻ സീൻ കണ്ടു. ഓഫിസ് അസിസ്റ്റന്റ് മേലുദ്യോഗസ്ഥന്റെ കാറിൽനിന്ന് വലിയൊരു ചുമട് ഫയലുകളും താങ്ങി വരുന്നു. എന്നിട്ടും ആ സ്ത്രീ ഒറ്റക്കയ്യിലാണ് ആ ഫയലെല്ലാം ബാലൻസ് ചെയ്തു പിടിച്ചിരുന്നത്. മറ്റേക്കയ്യിലെ ഫോണിൽ റീലുകളും ആസ്വദിച്ച് കോണി കേറുന്ന അവരുടെ ആ വരവ് കാണേണ്ടതു തന്നെയായിരുന്നു. ബോറൻ ജോലികൾ ചെയ്യുന്നവർക്ക് വിരസത ഒഴിവാക്കാൻ ദൈവം കനിഞ്ഞു നൽകിയതാണ് റീലുകൾ. മറ്റുള്ളവരുടെ കാര്യവും മോശമല്ല. ഒരു ജനത മുഴുവനും ഇപ്പോൾ റീലുകൾ കാണുകയാണ്. എനിക്ക് വാട്സാപ് ഇല്ല എന്നഹങ്കരിച്ചിരുന്ന ഒരു തിരക്കഥാകൃത്തുണ്ട്. അങ്ങേരുപോലും ഫോണിൽനിന്നു കണ്ണെടുക്കാതെ റീൽസിൽ കുടുങ്ങിയിരിപ്പാണ്. ഒരു ദിവസം പെട്ടെന്ന് ഐസുമലവന്ന് നയാഗ്ര വെള്ളച്ചാട്ടം നിലച്ച് ഒച്ചയില്ലാതായപ്പോൾ പരിസരവാസികൾ പേടിച്ച് ഇറങ്ങിയോടി എന്ന കഥ പോലെയാകും ഇനി പെട്ടെന്നൊരു ദിവസം റീലുകൾ ഇല്ലാതായാലത്തെ സ്ഥിതി
നിലവിൽ വായ്പയുള്ളവർക്കും ഇനി വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) വെട്ടിക്കുറച്ചു. റീട്ടെയ്ൽ പണപ്പെരുപ്പം എന്ന വില്ലനെ പിടിച്ചുകെട്ടിയ റിസർവ് ബാങ്കിന് ഇനിയും പലിശഭാരം കുറയ്ക്കാനാകുമെന്ന നിരീക്ഷണങ്ങൾ ശക്തമായിരുന്നു. ഭൂരിഭാഗം സർവേകളും ഇക്കുറിയും 0.25% ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തിയപ്പോൾ എസ്ബിഐ റിസർച് പ്രവചിച്ചത് 0.50%. അതു പൂർണമായും ശരിവച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അരശതമാനം വെട്ടിക്കുറച്ചു. ഇതോടെ കഴിഞ്ഞ 3 യോഗങ്ങളിലായി പണനയ നിർണയ സമിതി (എംപിസി) സമ്മാനിച്ച ഇളവ് ഒരു ശതമാനം. ഫെബ്രുവരിയിലും ഏപ്രിലിലും 0.25% വീതം കുറച്ചിരുന്നു. ശക്തികാന്ത ദാസിന്റെ പിൻഗാമിയായി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ ഗവർണർ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ എംപിസി യോഗമായിരുന്നു ഫെബ്രുവരിയിലേത്. തന്റെ മൂന്ന് എംപിസി യോഗങ്ങളിലും പലിശനിരക്ക് അദ്ദേഹം കുറച്ചിരിക്കുന്നു. ഇത്തവണത്തെ തീരുമാനത്തിന് പക്ഷേ
1947 ഓഗസ്റ്റ് ഏഴിന്, മൗണ്ട്ബാറ്റൺ പ്രഭുവിന്റെ വെള്ളി നിറത്തിലുള്ള ഡക്കോട്ടയിൽ കറാച്ചിയിലേക്കു യാത്ര തിരിക്കവേ, ഡൽഹിയെന്ന മഹാനഗരത്തിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി മുഹമ്മദലി ജിന്ന പറഞ്ഞു: ‘ഡൽഹിയിലേക്കുള്ള എന്റെ അവസാന നോട്ടമാണിത്’. ഹെൻറി സെക്ടർ ബോലിതോ എഴുതിയ ജിന്നയുടെ ജീവചരിത്രത്തിൽ ഈ രംഗം മിഴിവോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ജിന്നയെ കറാച്ചിയിൽ കാത്തിരുന്നത് ആരാധകരുടെ വൻകടലാണ്. നൂറുകണക്കിനു കാറുകളുടെ അകമ്പടിയോടെ ജിന്ന ഗവൺമെന്റ് ഹൗസിലേക്കു പോയി. പക്ഷേ, ഒരു വർഷവും ഒരു മാസവും കഴിഞ്ഞപ്പോൾ ശ്വാസകോശാർബുദം ബാധിച്ച് തളർന്നവശനായ ജിന്ന ബലൂചിസ്ഥാനിൽനിന്നു കറാച്ചിയിലെ മിലിറ്ററി വിമാനത്താവളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മിലിറ്ററി സെക്രട്ടറിയും നഴ്സും അല്ലാതെ മറ്റാരും കാത്തിരിക്കാനുണ്ടായിരുന്നില്ല. ജിന്നയെ സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ, വാഹനം ബ്രേക്ക്ഡൗൺ ആയി. മറ്റൊരു ആംബുലൻസ് കിട്ടാതെ പൊടിയിലും കൊടുംചൂടിലും ശ്വാസംമുട്ടി, കറാച്ചിയിലെ തിരക്കേറിയ പാതയോരത്ത് ആരോരുമറിയാതെ അദ്ദേഹം ഏറെനേരം കിടന്നു. രണ്ടുമണിക്കൂറിനു ശേഷമെത്തിയ റെഡ്ക്രോസ് ആംബുലൻസിൽ വീട്ടിലെത്തുമ്പോൾ അദ്ദേഹം മരണാസന്നനായിരുന്നു. അന്നു രാത്രി ജിന്ന അന്തരിച്ചു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവിനുവേണ്ടി കാലം ഒരുക്കിവച്ച വിധിക്കു സമാനമായ ഒന്നാണ് ചരിത്രം ആ രാജ്യത്തിനു വേണ്ടിയും നീക്കിവച്ചത് എന്നതു യാദൃച്ഛികതയാവാം
ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭാംഗമാകാൻ തയാറെടുക്കുന്ന നടൻ കമൽഹാസന് 2025 ജൂൺ തിരിച്ചുവരവിന്റെ മാസമാണ്. രാഷ്ട്രീയരംഗത്തും സിനിമയിലും കമലിന്റെ ജാതകം മാറ്റിയെഴുതുന്ന ഘട്ടത്തിലാണു പക്ഷേ വമ്പനൊരു വിവാദം തലപൊക്കിയിരിക്കുന്നത്. ‘തഗ് ലൈഫ്’ എന്ന മണിരത്നം സിനിമയിൽ നായകനാണ് കമൽ. പക്ഷേ ആ സിനിമ അദ്ദേഹത്തിന് വില്ലനായി മാറിയിരിക്കുന്നു. ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കമൽ പറഞ്ഞ ഒരു കാര്യമാണ് തിരിച്ചടിച്ചത്. കന്നഡ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ തമിഴിൽനിന്ന് പിറവിയെടുത്തതാണെന്നായിരുന്നു കമലിന്റെ പരാമർശം. കർണാടകയിലെ രാഷ്ട്രീയ– സാമൂഹിക സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. കമൽ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. വിവാദത്തിനിടെ ‘തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യുന്നതു പോലും മാറ്റേണ്ടി വന്നു. വിഷയം ഹൈക്കോടതി കയറുകയും ചെയ്തു. പക്ഷേ കമൽ മാപ്പു പറയാൻ തയാറായില്ല. അതോടെ തഗ് ലൈഫിൽ ചുറ്റിത്തിരിയുകയാണ് തമിഴ്– കന്നഡ രാഷ്ട്രീയം. എന്തുകൊണ്ടാകും ഇത്രയേറെ സമ്മർദമുണ്ടായിട്ടും കമൽ മാപ്പു പറയാത്തത്?
മലയാളികളുടെ മാറാത്ത സമ്പാദ്യശീലങ്ങളിൽ നൂറ്റാണ്ടുകളായി പ്രധാന സ്ഥാനമാണ് ചിട്ടിക്കുള്ളത്. സ്ഥിരനിക്ഷേപം, റിക്കറിങ് ഡിപ്പോസിറ്റ് തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങൾ ജനകീയമാകുന്നതിനും വളരെമുൻപ് ചിട്ടികൾ കേരളത്തിൽ പ്രചാരം നേടിയിരുന്നു. അതേസമയം ഓഹരി, മ്യൂച്വൽഫണ്ട്, കടപ്പത്രങ്ങൾ മുതലായ താരതമ്യേന പുതിയ നിക്ഷേപശീലങ്ങളെക്കാൾ ഏറെ സവിശേഷതകളും ചിട്ടിക്കുണ്ട്. ഇന്നു സാധാരണക്കാരും ബിസിനസുകാരും നിക്ഷേപകരും ചിട്ടിയെ ഒരു ബദൽ സാമ്പത്തിക സ്രോതസ്സായി കാണുന്നു. കൊള്ളപ്പലിശയ്ക്കു വായ്പയെടുക്കാതെ സാധാരണക്കാരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ രൂപംകൊണ്ട സാമൂഹികാധിഷ്ഠിത പദ്ധതിയായ ചിട്ടി (കുറി) ഒരു പണചംക്രമണ രീതിയാണ്. പിന്നീട് ഇതാണ് വ്യവസ്ഥാപിത ചിറ്റ് ഫണ്ടുകളായി വളർന്നത്. ആധുനിക സാമൂഹികാധിഷ്ഠിത പണസമാഹരണ മാർഗങ്ങളായ ക്രൗഡ് ഫണ്ടിങ്, ഏയ്ഞ്ചൽ ഫണ്ടിങ് എന്നിവയോടു ചിട്ടിക്കു സാമ്യമുണ്ട്. വിവിധ ആവശ്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരുകൂട്ടം ആളുകളുടെ ഗ്രൂപ്പുകളാണ് ഓരോ ചിട്ടിയും എന്നു പറയാം. ചിലർക്കു പെട്ടെന്നുള്ള ആവശ്യങ്ങളാണെങ്കിൽ മറ്റു ചിലർക്ക് ദീർഘകാല നിക്ഷേപതാൽപര്യങ്ങളാകാം.
‘ഐഎഎസ് തലപ്പത്ത് ചേരികളുമില്ല. ചോരിപ്പോരുമില്ല. മിലിട്ടറി സർവീസ് പോലെ എല്ലാവരും തമ്മിൽ ഏകാഭിപ്രായം വേണ്ട ഒരു തൊഴിലല്ല ഐഎഎസ്. വ്യക്തികൾ തമ്മിലുണ്ടാകുന്ന ചെറിയ ‘ഈഗോ ക്ലാഷുകൾ’ തീർക്കാൻ ഫലപ്രദമായ സംവിധാനവുമില്ല’– കൃഷി വകുപ്പ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. ബി. അശോക് ഇങ്ങനെ പറയുമ്പോൾ ചൂണ്ടുവിരൽ ആർക്കു നേരെയാണ്? തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി ബി.അശോകിനെ നിയമിച്ചിരുന്നു. ഈ മന്ത്രിസഭാ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കാൻ ഡോ. ബി. അശോക് തീരുമാനിച്ചതു വലിയ ചർച്ചയുമായി. മന്ത്രിസഭാ തീരുമാനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കുകയും ചെയ്തു. ഡോ. അശോകിന് അനുകൂലമായ ട്രൈബ്യൂണൽ വിധി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹം മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
Results 1-25 of 1683