Activate your premium subscription today
പ്രകടനം നടത്താൻ നാലാളെ കിട്ടാൻ പോലും കോൺഗ്രസ് പാടുപെട്ടിരുന്ന കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് ആദ്യമായി അഞ്ച് കിലോമീറ്ററോളം ദൂരം പ്രകടനം നടത്തി; അതും ഭീഷണി, കൊലവിളി മുദ്രാവാക്യങ്ങളുമായി. മലപ്പട്ടം പഞ്ചായത്തിലോ കണ്ണൂർ ജില്ലയിലോ മാത്രം ഒതുങ്ങിപ്പോകേണ്ടിയിരുന്ന പ്രാദേശിക വിഷയം കെ. സുധാകരനും രാഹുൽ മാങ്കൂട്ടത്തിലും ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്നും, കത്തിയുമായി വരുന്നവന് പുഷ്പചക്രം ഒരുക്കി വയ്ക്കുമെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂടി ചേർന്നതോടെ ‘മലപ്പട്ടം’ സംഘർഷത്തിൻ്റെ കൊടുമുടിപ്പട്ടമായി മാറി.
‘‘ഇഷ്ടമുള്ള കരിയർ തിരഞ്ഞെടുക്കേണ്ടത് കുട്ടികൾതന്നെയാണ്. പത്താം ക്ലാസിലെത്തിയ മകനെക്കുറിച്ച് ഇക്കാര്യത്തിൽ ആശങ്കകളില്ല. അടിസ്ഥാന ധാരണകൾ അവനു ലഭിക്കുന്നുണ്ട്’’ – കരിയർ ഗൈഡൻസ് പോലെയുള്ള കാര്യങ്ങളിൽ പൊതുവിദ്യാലയങ്ങൾ എങ്ങനെയെന്ന അന്വേഷണത്തിനിടെയാണ് കൊച്ചിയിലെ ഐടി പ്രഫഷനൽ– സർക്കാർ ഉദ്യോഗസ്ഥ ദമ്പതികൾ ഇതു പറഞ്ഞത്. വിശദാംശങ്ങൾ ചോദിച്ചപ്പോൾ സർക്കാരിന്റെ ‘ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമി’നെക്കുറിച്ചാണ് അവർ പറഞ്ഞത്. ആ കുട്ടിക്ക് ഏഴാം ക്ലാസിലെ യുഎസ്എസ് സ്കോളർഷിപ് ലഭിച്ചിരുന്നു. സ്കോളർഷിപ് ജേതാക്കളിൽതന്നെ ഉയർന്ന മാർക്ക് ലഭിച്ചവരെ ഉൾപ്പെടുത്തി എല്ലാ വിദ്യാഭ്യാസ ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയാണ് ‘ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം’. കോൺടാക്ട് ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയിലൂടെ വിദ്യാർഥികൾക്കു മാർഗനിർദേശങ്ങൾ നൽകുന്ന പദ്ധതി. ‘‘ഐഐടി, ഐസർ പഠനസാധ്യതകളെക്കുറിച്ചു മുൻപു ഞങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ അത്ര ശ്രദ്ധിക്കാതിരുന്ന മകൻ ഇപ്പോൾ ജെഇഇ അഡ്വാൻസ്ഡ്, സിയുഇടി തുടങ്ങിയ പ്രവേശനപരീക്ഷകളെക്കുറിച്ച് ഇങ്ങോട്ടു പറയുന്നു. കുസാറ്റിലെ അധ്യാപകൻ ക്ലാസെടുത്തതിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നു’’– ആ ദമ്പതികൾ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ സേവനം തേടുന്നത് ആലോചിക്കാനാകാത്ത വലിയൊരു വിഭാഗം മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും സർക്കാരിന്റെ ഇതുപോലെയുള്ള കാൽവയ്പുകൾ ഗുണകരമാണ്. സർക്കാർ സംവിധാനത്തിന്റെ അലസതയും കെടുകാര്യസ്ഥതയും ബാധിക്കാതെ നോക്കുക എന്നതാണു വെല്ലുവിളി.
കേരള ബാർ കൗൺസിലിന്റെ കഴിഞ്ഞ 2 വർഷത്തെ എൻറോൾമെന്റ് കണക്കനുസരിച്ച് അഭിഭാഷകവൃത്തിയിലേക്ക് എത്തിയവരിലേറെയും പെൺകുട്ടികളാണ്. ഈ ജോലിയിൽ പച്ചപിടിക്കാൻ സമയമെടുക്കും എന്നതിനാൽ ഒപ്പമുള്ളവർ ജൂനിയേഴ്സിനു തണലാകണം; അതൊരു പെൺകുട്ടിയാണെങ്കിൽ സുരക്ഷിതത്വബോധം കൂടി പകർന്നുനൽകേണ്ടിവരും. തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ഓഫിസിൽ ക്രൂരമർദനമേറ്റ സംഭവം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. അച്ഛനും ഭർത്താവും ഈ മേഖലയിൽത്തന്നെയായതിനാൽ, ആദ്യകാലങ്ങളിൽ എനിക്കു മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞിരുന്നില്ല. ഞാൻ അനുഭവിച്ച ‘പ്രിവ്ലിജ്’ മറ്റു പലർക്കും ഇല്ലെന്നു മനസ്സിലായതു പിന്നീടാണ്. സ്വന്തമായി ഓഫിസ് ആയപ്പോൾ, ജൂനിയറായും ഇന്റേണായും എത്തിയ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആശങ്ക കണ്ടപ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടത്. പല പെൺകുട്ടികളും അവരുടെ കൂട്ടുകാരും മറ്റ് ഓഫിസുകളിൽ നേരിട്ട അനുഭവം പറഞ്ഞപ്പോഴാണു യഥാർഥ ചിത്രം മനസ്സിലായത്.
ഭരണഘടന പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടോ എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുന്നു. സുപ്രീംകോടതിയും സംസ്ഥാന സർക്കാരും വിഷയത്തിൽ എത്രയെത്ര ഉത്തരവുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷേ പൗരന്മാർക്കിടയിലേക്ക് അത് കൃത്യമായി എത്തുന്നുണ്ടോ ? ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതും ജീവിതത്തിലേക്ക് മടങ്ങി വരാനിടയില്ലാത്തതുമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികളുണ്ട് നമുക്കു ചുറ്റും. അതുകൊണ്ട് ഈ അടുത്തകാലത്ത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ലിവിങ് വിൽ അഥവാ മരണതാൽപര്യപത്രം എങ്ങനെ എഴുതി വയ്ക്കണമെന്ന്. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് തിരിച്ചറിവുള്ള വ്യക്തിക്ക് തന്റെ മരണം നീട്ടിവയ്ക്കാനായി മെഡിക്കല് സംവിധാനങ്ങള് ഏര്പ്പെടുത്താതിരിക്കാനോ അല്ലെങ്കില് ഏർപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങൾ ഒഴിവാക്കാനോ ആവശ്യപ്പെട്ടുകൊണ്ട് മുന്കൂട്ടി തയാറാക്കാവുന്ന പ്രമാണമാണ് ലിവിങ് വില് (Living Will) അഥവാ മരണ താൽപര്യപത്രം.
ഭക്ഷണത്തിന്റെ ഭാവി പാടത്തോ പുൽമേട്ടിലോ ആയിരിക്കില്ല, പരീക്ഷണശാലകളിലായിരിക്കും. ബയോളജി ലാബുകളിൽ ഉപയോഗിക്കുന്ന പെട്രി ഡിഷിലും ബയോ റിയാക്ടറിലും വളരുന്ന വിസ്മയമാംസം...! മൃഗങ്ങളെ കൊല്ലാതെ, അവരുടെ പേശീകോശങ്ങളെടുത്ത് പരീക്ഷണശാലയിൽ നിർമിക്കുന്ന ലാബ് മീറ്റിന് മാംസത്തിനു തുല്യമായ ഘടനയും അതുല്യമായ രുചിയുമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. 1931ൽ വിൻസ്റ്റൺ ചർച്ചിൽ തമാശയായി പറഞ്ഞു: നമുക്ക് മൃഗങ്ങളെ വളർത്താതെ ഇറച്ചിയുണ്ടാക്കാം. 2013ൽ ഡച്ച് ശാസ്ത്രജ്ഞൻ ഡോ. മാർക്ക് പോസ്റ്റ്, ലണ്ടനിൽ ആദ്യത്തെ ലാബ് മീറ്റ് ബർഗർ പരിചയപ്പെടുത്തി. മൂന്നരവർഷവും 20 ലക്ഷം രൂപയും ലാബിൽ ചെലവിട്ടെങ്കിലും കിട്ടിയത് ഒരു ബർഗർ ഉണ്ടാക്കാനുള്ള മാംസം മാത്രം. എന്നാൽ, ഐതിഹാസികമായിരുന്നു ആ പാചകം.
ഓരോ വർഷവും സ്കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണം അനുസരിച്ച് അധ്യാപക–അനധ്യാപക പുനർവിന്യാസത്തിനും ആവശ്യമെങ്കിൽ പുതിയ നിയമനത്തിനുമാണ് തസ്തികനിർണയം നടത്തുന്നത്. എന്നാൽ, 2023–24ലെ തസ്തികനിർണയത്തിന്റെ വിവരങ്ങൾ സർക്കാർ പരസ്യപ്പെടുത്തിയതും അതനുസരിച്ച് 2325 തസ്തികകൾ സൃഷ്ടിക്കാൻ ഉത്തരവിട്ടതും കഴിഞ്ഞ ഓഗസ്റ്റിൽ മാത്രമാണ്. ഉത്തരവിറങ്ങി 9 മാസത്തിനുശേഷവും ആ ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിട്ടില്ല. ഫലത്തിൽ 2023–24ൽ നടത്തേണ്ട നിയമനങ്ങൾ ഇതുവരെ നടന്നിട്ടില്ല. തസ്തികനിർണയത്തിലും നിയമനങ്ങളിലുമുള്ള ഈ മെല്ലെപ്പോക്ക് തൊഴിൽപ്രശ്നം മാത്രമല്ല, കൂടുതൽ ഗുരുതരമായ വിദ്യാഭ്യാസ പ്രശ്നം കൂടിയാണ്. താൽക്കാലിക അധ്യാപകരെ നിയോഗിക്കുക എന്നതാണു സർക്കാരിന്റെ കുറുക്കുവഴി. പന്ത്രണ്ടായിരത്തിലേറെ താൽക്കാലിക അധ്യാപകരെയാണ് ഓരോ വർഷവും സ്കൂളുകളിൽ നിയമിക്കുന്നത്. ദിവസവേതനമൊഴികെ മറ്റ് ആനുകൂല്യങ്ങൾ നൽകേണ്ടതില്ല എന്നതിനാൽ സർക്കാരിന് ഇതാണു ലാഭം.
‘എനിക്കു മനസ്സിലാകാത്ത നാലു കാര്യങ്ങളുണ്ട്: ആകാശത്ത് കഴുകന്റെ വഴി, പാറമേൽ പാമ്പിന്റെ വഴി, കടൽനടുവിൽ കപ്പലിന്റെ വഴി, കന്യകയുമായി പുരുഷന്റെ വഴി’ – (ബൈബിൾ – സദൃശവാക്യങ്ങൾ 30:18–19) ഇതിനു വ്യാഖ്യാനങ്ങൾ പലതുമുണ്ട്. പക്ഷേ അടിസ്ഥാനപരമായി പ്രകൃതിയിലെ സംഭവങ്ങളെയോർത്തുള്ള വിസ്മയമാണു സൂചിപ്പിക്കുന്നത്. മിക്കതും നാം കാണാതെ പോകാറുള്ളവ. കൺമുന്നിലുള്ള പലതും നാം കാണാറില്ലെന്നതല്ലേ വാസ്തവം? ആകാശത്ത് വളരെ ഉയരത്തിൽ ചിറകുവീശാതെ വട്ടമിട്ടുപറക്കുന്ന കഴുകനെയോ പരുന്തിനെയോ ശ്രദ്ധിച്ചാൽ, അതിന്റെ ചലനങ്ങളിൽ ആശ്ചര്യകരമായി പലതും കാണാം. ഏറെ ഉയരത്തിൽനിന്ന് താഴെ ഭൂമിയിലുള്ള ചെറിയ ഇരയെ കഴുകൻകണ്ണിലൂടെ അതിസൂക്ഷ്മമായി കണ്ടെത്തുന്നു.
റാപ് ഗായകൻ വേടന്റെ പക്കൽനിന്ന് 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതും അദ്ദേഹം പരസ്യമായി കഴുത്തിൽ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റിൽ പുലിപ്പല്ല് കണ്ടെത്തിയതും സംബന്ധിച്ചുണ്ടായ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റവും തുടർന്ന് മുഖ്യധാരാ – സമൂഹ മാധ്യമങ്ങളിൽ ചിലർ സൃഷ്ടിച്ച കോളിളക്കവും ഏതൊരു പൗരനെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ലഹരിമരുന്നിനെയും വന്യജീവിസംരക്ഷണത്തെയും പറ്റിയുള്ള നിയമങ്ങൾ പൗരജീവിതത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. മാത്രമല്ല, ലഹരിമരുന്നിനെതിരെ ശക്തമായ നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. ലഹരിമരുന്ന് കേരളത്തിൽ – ആരുടെയോ അനുഗ്രഹാശിസ്സുകളോടെ – നേടിക്കൊണ്ടിരിക്കുന്ന മേൽക്കൈ ഇല്ലായ്മ ചെയ്യേണ്ടതു മലയാളികളുടെ ജീവന്മരണപ്രശ്നമാണ്. കേരളം എന്ന സമൂഹത്തിന്റെ ആവാസവ്യവസ്ഥയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ വില തീരാത്തവയാണ്. എന്നാൽ, വേടന്റെ കാര്യത്തിൽ വനംവകുപ്പിലെ ചിലർ പ്രദർശിപ്പിച്ച അപക്വവും വീണ്ടുവിചാരമില്ലാത്തതുമായ അമിതോത്സാഹം വീണ്ടും കാണിച്ചുതരുന്നത് കേരളത്തിലെ ഉദ്യോഗസ്ഥലോകത്ത് എന്തെല്ലാമോ ചീഞ്ഞളിയുന്നുണ്ടെന്ന ചിരപരിചിതമായ വസ്തുതയാണ്.
ഓപ്പറേഷൻ സിന്ദൂർ യുദ്ധമായിരുന്നോ? ഔദ്യോഗികമായി യുദ്ധമല്ലെങ്കിലും സൈന്യങ്ങൾ തമ്മിൽ പോരാടിയതിനാൽ യുദ്ധമെന്നും വിളിക്കാം. ഒരു യുദ്ധത്തിൽ ഒന്നിലധികം പോരാട്ടങ്ങളുണ്ടാകാം. ഇംഗ്ലിഷിൽ വാർ എന്നും ബാറ്റിൽ എന്നും വിളിക്കുന്നവ. സിന്ദൂർ 3 പോരാട്ടങ്ങളാണ്; മൂന്നും വ്യത്യസ്തം. പഹൽഗാം കൂട്ടക്കൊലയ്ക്കു പകരംചോദിച്ചു പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും 9 ഭീകരതാവളങ്ങളിലേക്ക് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണമാണ് ആദ്യ പോരാട്ടം. ഇന്ത്യ പ്രത്യാക്രമണം നടത്തുമെന്നു പാക്കിസ്ഥാൻ കരുതിയിരുന്നു. 2 തരം ആക്രമണമാണ് അവർ പ്രതീക്ഷിച്ചത്. 2019 ലെ ഉറി ഭീകരാക്രമണത്തിനു പകരമായി ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്ന് ഏതാനും ഭീകരക്യാംപുകളിലേക്കു കമാൻഡോ ആക്രമണം നടത്തിയതാണ് ആദ്യത്തേത്. ഇതു തടയാൻ കഴിഞ്ഞ 4 മാസമായി അവർ നിയന്ത്രണരേഖയോടു ചേർന്നുള്ള അവരുടെ ഭൂമിയിൽ കുഴിബോംബുകൾ നിരത്തുകയും പുതിയ സെൻസറുകൾ ഘടിപ്പിക്കുകയും ചെയ്തിരുന്നു. 2021 ലെ പുൽവാമ ആക്രമണത്തിനു പകരമായി ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഭീകരതാവളം മിസൈൽ ആക്രമണത്തിൽ തകർത്തിരുന്നു. ഇത്തവണയും അവർ വ്യോമാക്രമണം പ്രതീക്ഷിച്ചു വ്യോമപ്രതിരോധനിര ശക്തമാക്കി.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനു സംസ്ഥാന സർക്കാർ ഏറെ വിലകൽപിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു ഇത്തവണ എട്ടാം ക്ലാസ് വാർഷികപ്പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ. 30% മാർക്ക് കിട്ടാത്ത കുട്ടികൾക്ക് ഏപ്രിലിൽ സ്പെഷൽ ക്ലാസും തുടർന്ന് പുനഃപരീക്ഷയും നടത്തി. എന്നാൽ, ഏപ്രിലിൽ വെറും രണ്ടാഴ്ച, അതും ഉച്ചവരെയുള്ള സമയം മാത്രം, ആ വർഷത്തെ മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു കുട്ടിയെ പരീക്ഷയ്ക്ക് ഒരുക്കണമെന്നു പറയുന്നത് എത്രത്തോളം പ്രായോഗികമാണ് ! അധ്യാപകർക്ക് ഇത്ര മടിയെന്താ?, അവരുടെതന്നെ വീഴ്ച കാരണമല്ലേ?, ഏപ്രിലിൽ രണ്ടാഴ്ചകൂടി വന്നു പഠിപ്പിക്കട്ടെ’ എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഇതെക്കുറിച്ചു പറഞ്ഞത്. പ്രശ്നം മടിയുടേതല്ല, പ്രായോഗികതയുടേതാണെന്നു ചൂണ്ടിക്കാട്ടി ഒരു അധ്യാപിക പറഞ്ഞതിങ്ങനെ
എം.എ.ബേബിയും (സിപിഎം) സണ്ണി ജോസഫും (കോൺഗ്രസ്) രാജീവ് ചന്ദ്രശേഖറും (ബിജെപി) പൊടുന്നനെ മൂന്നു പാർട്ടികളുടെ പുതിയ മുഖങ്ങളായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയകക്ഷികളുടെ പ്രധാന പ്രതീകങ്ങളായി കേരളത്തിൽ കണക്കാക്കപ്പെട്ടവരല്ല മൂവരും. പൊളിറ്റ്ബ്യൂറോ അംഗമായി ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന ബേബിയെ സിപിഎം അവരുടെ ദേശീയമുഖമായും മുൻപ് അവതരിപ്പിച്ചിരുന്നില്ല. പക്ഷേ, ബേബി സിപിഎമ്മിലും സണ്ണി കോൺഗ്രസിലും രാജീവ് ബിജെപിയിലും പൊടുന്നനെ സ്വാധീനശക്തികളായി. ഇത് എന്തു ചലനമാണ് ആ പാർട്ടികളിലും സംസ്ഥാനത്തും അവരിൽത്തന്നെയും സൃഷ്ടിക്കുകയെന്ന് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു. മധുരയിൽ സിപിഎമ്മിന്റെ അമരക്കാരനായി ബേബി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടു. പാർട്ടിയിൽ ഒന്നാമനായെങ്കിലും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന നേതൃത്വവുമായി അകൽച്ചയോ ഉരസലോ പാടില്ലെന്നതിൽ ബേബി പുലർത്തുന്ന നിഷ്കർഷയിലാണ് ഇപ്പോൾ പാർട്ടിക്കാരുടെ കണ്ണ്. എകെജി സെന്റർ ഉദ്ഘാടനവേദിയിൽ
സർക്കാർ വൻതുക ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ ഗണ്യമായി കുറയുന്നതിന്റെ കാരണമെന്താണ്? കഴിഞ്ഞവർഷം ഒരു ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിനോടു റിപ്പോർട്ട് തേടിയത് ഈ ചോദ്യത്തിനായിരുന്നു. കഴിഞ്ഞ 9 വർഷത്തിനിടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ 5000 കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തിയെന്നാണു സർക്കാർ കണക്ക്. സ്കൂൾ കെട്ടിടങ്ങൾ മാത്രമല്ല, ലബോറട്ടറി മുതൽ ലൈബ്രറിയും സ്മാർട് ക്ലാസ് മുറികളുമെല്ലാം ഒരുക്കി. 45,000 സ്മാർട് ക്ലാസ് മുറികളാണു നിലവിലുള്ളത്. എന്നിട്ടും എന്തുകൊണ്ടു കുട്ടികൾ കുറയുന്നുവെന്നു ബാലാവകാശ കമ്മിഷനും ചോദിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നൽകിയ വിശദീകരണം ഇതായിരുന്നു:
ചൈനീസ് വൻമതിൽ പൂർത്തിയാക്കാനെടുത്തത് 2000 വർഷമാണ്. ജർമനിയുടെ കലോൺ കത്തീഡ്രൽ (Cologne Cathedral) നിർമിച്ചത് 2000 വർഷമെടുത്തും. ഇത്തരത്തിൽ മിലൻ, വിഞ്ചസ്റ്റർ കത്തീഡ്രലുകളും നിർമാണം പൂർത്തിയാക്കാൻ നൂറ്റാണ്ടുകളെടുത്തു. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹൈവേ പണി തീർക്കാൻ 35 വർഷം. രാജ്യാന്തര ബഹിരാകാശ നിലയം നിർമിക്കാൻ വേണ്ടിവന്നത് 20 വർഷം... ഇങ്ങനെ പോകുന്നു വൻകിട പദ്ധതികൾക്കുവേണ്ടിവന്ന സമയം. ഇക്കൂട്ടത്തിൽ പാനമ കനാൽ, ഇംഗ്ലിഷ് ചാനലിലൂടെയുള്ള ചനൽ തുരങ്കം എന്നിവയെല്ലാം വരും. ഇപ്പോഴിതാ നമ്മുടെ സ്വന്തം വിഴിഞ്ഞം പദ്ധതി ആശയരൂപീകരണത്തിനുശേഷം യാഥാർഥ്യമാകാൻ ഏറെ സമയമെടുത്ത പദ്ധതികളിലൊന്നായി മാറുന്നു. വികസനത്തിനൊപ്പം വിവാദവും വിരോധവുമൊക്കെ ചേർത്ത് ഏത് പദ്ധതിയും നീട്ടിക്കൊണ്ടുപോകാൻ മലയാളിക്ക് പ്രത്യേകമായ കഴിവുണ്ട്. തീർച്ചയായും ഇക്കാര്യത്തിൽ മലയാളിക്ക് ‘അഭിമാനിക്കാം’! കാരണം ഇന്ത്യയിൽതന്നെ ഇത്രയും നീണ്ട വൻകിട പദ്ധതി വേറൊന്നുണ്ടാവില്ല. തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യർ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് ഈ അഭിമാനത്തിൽ പങ്കാളിയാകാം. ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. ഘട്ടങ്ങൾ ബാക്കിയുണ്ട്. ഈ പോക്കാണെങ്കിൽ ഒരുപക്ഷേ
ആരോഗ്യമേഖലയിലെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതു മികച്ച ആരോഗ്യസംവിധാനത്തിന്റെ ലക്ഷണമാണ്. ഏറെ വികസിച്ച നാടുകളിൽ ആരോഗ്യസംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതു പതിവാണ്. അമേരിക്കയിൽ ചികിത്സാകേന്ദ്രത്തിൽ ഒരു പൗരൻ ഹെൽത്ത് കാർഡ് കാണിച്ചാൽ അയാളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന അതുവരെയുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. നമ്മുടെ നാട്ടിൽ ചികിത്സാകേന്ദ്രങ്ങളിൽ ഇപ്പോഴും വിവരങ്ങൾ കൂടുതലും കടലാസിൽ കുറിച്ചുവയ്ക്കുകയാണ്. സർക്കാർ ആശുപത്രികളിലെ കാര്യം നോക്കൂ. ചിലപ്പോൾ ഒരേ രോഗിതന്നെ 2 തവണ ഒപി ടിക്കറ്റ് എടുത്തെന്നു വരും. അപ്പോൾ കണക്കിൽ രണ്ടു രോഗികളാകും. ഒരാഴ്ച കഴിഞ്ഞ് വീണ്ടുമെത്തുമ്പോൾ വീണ്ടും ടിക്കറ്റെടുക്കും. കടലാസിലെഴുതിയ ടിക്കറ്റ് നഷ്ടപ്പെട്ടാൽ വീണ്ടും എടുക്കും. അപ്പോൾ ആളെണ്ണം പെരുകുകയാണ്! രാജ്യത്തെ സ്വകാര്യ ആശുപത്രികളും പൂർണമായി മാറിയിട്ടില്ല. ഈ സംവിധാനങ്ങളെല്ലാം ഇതേപടി നിൽക്കുമ്പോഴാണ്
കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നില്ല. എന്നിട്ടും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ ലിബറൽ പാർട്ടിയുടെ പ്രധാനമന്ത്രി മാര്ക്ക് കാര്ണിയിൽ ഇന്ത്യയ്ക്കു പ്രതീക്ഷകൾ ഏറെയാണ്. ലിബറല് പാർട്ടിയുടെതന്നെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ വഷളായ ബന്ധം മെച്ചപ്പെടാൻ കളമൊരുങ്ങിയിരിക്കുകയാണ്. കാർണിയുടെ ആഗോള വ്യാപാര പദ്ധതിയുടെ പ്രധാന ഭാഗമായി ഇന്ത്യ മാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുരാജ്യങ്ങളും. പുതുക്കിയ ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (സിഇപിഎ- India-Canada Comprehensive Economic Partnership Agreement) ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വേഗത്തിലുള്ള വീസ ലഭ്യമാക്കുന്നതിനെ
‘‘ഭീകരതയുടെ ഭാഷ സംസാരിക്കുകയും ഭീകരത വളർത്തുകയും അതു കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ നമുക്കിടയിലുണ്ട്. അവരെ ഒറ്റപ്പെടുത്തണം. അവർക്കു രാജ്യാന്തര കൂട്ടായ്മകളിൽ ഇടമുണ്ടാകരുത്’’– 2016 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ഇന്ത്യയുടെ അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ 18 മിനിറ്റ് നീണ്ട ഹിന്ദിയിലുള്ള പ്രസംഗത്തിൽ പാക്കിസ്ഥാനെ ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവനയാണിത്. ‘‘മറ്റുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആത്മപരിശോധന നടത്തണം. ബലൂചിസ്ഥാനിലടക്കം നിങ്ങൾ നിങ്ങളുടെ പൗരന്മാർക്കു നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങൾ കണ്ണുതുറന്നു കാണണം. ബലൂച് ജനതയ്ക്കു നേരെയുള്ളത് ഏറ്റവും ഭയാനകമായ ഭരണകൂട ഭീകരതയാണ്’’. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചും പാക്കിസ്ഥാനെ രാജ്യാന്തര സമൂഹം ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ടും ഉള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതായിരുന്നു സുഷമയുടെ വാക്കുകൾ. കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന് ആരോപിച്ച് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനു ചുട്ടമറുപടികൂടിയായിരുന്നു ലോകം മുഴുവൻ ഉറ്റുനോക്കിയ ആ പ്രസംഗം. ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ അടിവരയിട്ടു സൂചിപ്പിക്കാൻ അന്നു സുഷമയ്ക്കായി. കാലമേറെക്കഴിഞ്ഞിട്ടും ഇന്നും അവസാനിക്കുന്നില്ല ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ. പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാകണമെന്ന പണ്ടേയുള്ള ബലൂചിസ്ഥാന്റെ ആഗ്രഹം ഇന്നും സഫലമായിട്ടില്ല. 2007ൽ പർവേസ് മുഷാറഫിന്റെ കാലത്ത് ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവെച്ചുകൊന്നപ്പോൾ
കർമവീര്യം നിറഞ്ഞ ഇന്ത്യൻ സൈനികരെപ്പോലെ അഭിനന്ദനം അർഹിക്കുന്നയാളാണ് നമ്മുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഏറ്റുമുട്ടലിനെക്കുറിച്ചല്ല, നമ്മുടെ രാജ്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ രാഷ്ട്രീയ നേതൃത്വവും പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നകാലത്തും നമുക്ക് കൂടുതൽ അഭിമാനിക്കാമായിരുന്നു എന്നു മാത്രം. കേന്ദ്ര സർക്കാരിനെ ഇന്ത്യൻ ജനത വിമർശിക്കുന്നതിൽ പാക്കിസ്ഥാൻ സൈനിക വക്താവിനുണ്ടായ സന്തോഷത്തെക്കുറിച്ചു മിസ്രി പറഞ്ഞു: ‘അദ്ദേഹത്തിനിത് അദ്ഭുതകരമായിരിക്കാം. കാരണം, പൗരർ സർക്കാരിനെ വിമർശിക്കുന്നതു തുറവിയുള്ളതും പ്രവർത്തിക്കുന്നതുമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. അതു പാക്കിസ്ഥാന് അപരിചിതമാണെന്നത് അദ്ഭുതകരമല്ല.’ ജനാധിപത്യത്തിന്റെ നല്ല സ്വഭാവങ്ങളുള്ള രാജ്യത്ത് സർക്കാരിനെ വിമർശിക്കാം. അതിലേക്കു രാജ്യത്തെ പ്രതിപക്ഷം ഇപ്പോൾ കടക്കുന്നതും നല്ല കാര്യമാണ്. പ്രതിസന്ധിയിൽ സർക്കാരിനൊപ്പം ഉറച്ചുനിന്നിട്ടാണ് പ്രതിപക്ഷം അതു ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അതിനെ രാഷ്ട്രീയ മുതലെടുപ്പെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. പ്രതിപക്ഷത്തിന്റെ ചോദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള
1960–കളുടെ മധ്യത്തിൽ പാക്ക് പട്ടാളഭരണാധികാരി അയൂബ് ഖാൻ വീമ്പിളക്കുമായിരുന്നു: മുതലാളിത്തലോകത്തിനും കമ്യൂണിസ്റ്റ് ലോകത്തിനും പൊതുസുഹൃത്തായി പാക്കിസ്ഥാൻ മാത്രമേയുള്ളൂ. അതിൽ സത്യമുണ്ടായിരുന്നു. അമേരിക്കയുടെ അടുത്ത സുഹൃത്തായിക്കൊണ്ടുതന്നെ കമ്യൂണിസ്റ്റ് ചൈനയുടെ സൗഹൃദം പാക്കിസ്ഥാൻ നേടിയെടുത്തിരുന്നു. റഷ്യയുടെയും ചൈനയുടെയും ശത്രുവായിരുന്ന യുഎസ് അക്കാലത്ത് സൈനികസഖ്യങ്ങൾ രൂപീകരിച്ച് കമ്യൂണിസ്റ്റ് ലോകത്തെ ചുറ്റിവളഞ്ഞ് ഒതുക്കാൻ ശ്രമിക്കുകയായിരുന്നു. ദക്ഷിണ–പൂർവേഷ്യഭാഗത്ത് ഈ മതിൽക്കെട്ടിന്റെ ആണിക്കല്ലായിരുന്നു പാക്കിസ്ഥാൻ. 1962ൽ ഇന്ത്യൻ അതിർത്തിയിൽ ചൈന ആക്രമണം നടത്തിയതോടെ, കമ്യൂണിസ്റ്റ് വിരോധികളായിരുന്ന പാക്ക് ഭരണകൂടം പുതിയ സ്ഥിതിവിശേഷം മുതലെടുത്തു തുടങ്ങി. ദക്ഷിണേഷ്യയിൽ സുഹൃത്തുക്കളില്ലാതിരുന്ന ചൈനയുമായി അവർ അടുത്തു. ചൈനയെ സുഹൃത്താക്കാൻ അന്നു പാക്കിസ്ഥാൻ അവർക്കൊരു സമ്മാനം നൽകി: 1947–48ലെ യുദ്ധത്തിൽ തങ്ങൾ പിടിച്ചെടുത്ത കശ്മീർ പ്രദേശത്തിന്റെ ഒരു ഭാഗം (1942 ചതുരശ്ര കിലോമീറ്റർ). ഇന്ത്യയ്ക്കത് ഇരുട്ടടിയായി.
പുതിയ കെപിസിസി ഭാരവാഹികളുടെ പട്ടിക എഐസിസി നേതൃത്വം പ്രഖ്യാപിച്ചപ്പോൾ ഒരു അലോസരം പോലും കോൺഗ്രസിലുണ്ടായില്ല. പ്രസിഡന്റിനെ മാത്രം നിർദേശിക്കാതെ എല്ലാവർക്കും യോജിക്കാൻ കഴിയുന്ന ഒരു പാക്കേജ് പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. പ്രകോപനമുണ്ടാക്കുമെന്നു ഭയന്നിരുന്നെങ്കിലും കെ.സുധാകരനും തീരുമാനത്തോടു പൊരുത്തപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായി യുഡിഎഫ് കൺവീനർ സ്ഥാനം നഷ്ടമായ മുതിർന്ന നേതാവ് എം.എം.ഹസൻ പോലും എതിർ സ്വരമൊന്നുമില്ലാതെ പാർട്ടി തീരുമാനത്തിനു വഴങ്ങി. സമ്പൂർണ വെടിനിർത്തലാണ് ഇപ്പോൾ പാർട്ടിയിൽ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴത്തെ നിശബ്ദത നഷ്ടപ്പെടാനും ധാരണ ലംഘിക്കപ്പെടാനുമുള്ള സാഹചര്യങ്ങൾ ഉരുത്തിരിയുക ഈ ഘട്ടത്തിലാണ്. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും അടക്കമുള്ള വെല്ലുവിളിയെയും തരണം ചെയ്യാനായാൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസിനു ഭരണത്തിലെത്താനുള്ള സാധ്യത തെളിയും. എന്താണ് ഇനി കോൺഗ്രസിനു മുൻപിലുള്ള കടമ്പകൾ? ഇതിൽ സണ്ണി ജോസഫ് എന്ന പുതിയ പ്രസിഡന്റിനും അദ്ദേഹത്തിന്റെ ടീമിനും എത്ര കണ്ടു വിജയിക്കാനാകും?
വീടോ സ്ഥലമോ വിറ്റാൽകിട്ടുന്ന ലാഭത്തിന് 12.5% നികുതി നൽകണം എന്നറിയാമോ? അത്തരം ലാഭത്തിൽനിന്ന് അര കോടി രൂപയ്ക്കുവരെ നികുതി ഒഴിവാക്കാൻ മാർഗമുണ്ട് എന്ന് അറിയാമോ? റിയൽ എസ്റ്റേറ്റ് വിൽപനയിലെ ലാഭം നിശ്ചിത വിഭാഗത്തിൽപെട്ട ബോണ്ടുകളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിൽനിന്ന് എങ്ങനെ നികുതി ഒഴിവാക്കാം എന്നു വിശദമായി മനസ്സിലാക്കാം. സർക്കാരോ സ്ഥാപനങ്ങളോ മൂലധനം സമാഹരിക്കുന്നതിനായി പുറത്തിറക്കുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ബോണ്ട് അല്ലെങ്കിൽ കടപ്പത്രങ്ങള്. നിക്ഷേപകനു ബോണ്ട് പുറത്തിറക്കുന്നവർ ആനുകാലിക പലിശ പേയ്മെന്റുകൾ (കൂപ്പൺ പേയ്മെന്റുകൾ) നൽകും. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകനു മുതലും തിരികെ ലഭിക്കും. ഭൂമിയോ കെട്ടിടങ്ങളോ വിറ്റാൽ അതിൽനിന്നു നിങ്ങൾക്കു ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടത്തിന് അഥവാ ലാഭത്തിനാണ് നികുതി നൽകേണ്ടത്. ഈ തുക ചില പ്രത്യേകതരം ബോണ്ടുകളിൽ നിക്ഷേപിച്ചാൽ നികുതി നൽകുന്നത് ഒഴിവാക്കാം. ഒരു സാമ്പത്തിക വർഷം 50 ലക്ഷം രൂപ വരെയാണ് ഈ രീതിയിൽ നികുതി ഒഴിവാക്കാൻ സാധിക്കുന്നത്.
സമ്പൂർണ യുദ്ധമല്ലെങ്കിലും യുദ്ധം. വൻ തകർച്ചയെന്നു പറയാനാകില്ലെങ്കിലും ഇടിവ്. അതിർത്തിയിൽനിന്നും ഓഹരി വിപണിയിൽനിന്നുമുള്ള ദൃശ്യങ്ങൾ ഇങ്ങനെയായിരുന്ന ദിവസങ്ങൾക്കു ശേഷം വാരാന്ത്യത്തോടെ വെടിനിർത്തലിന്റെ ആശ്വാസ വാർത്ത. ഈ പശ്ചാത്തലത്തിൽ മേയ് 12ന് വ്യാപാരം പുനരാരംഭിക്കുമ്പോൾ വിപണിക്ക് ആവേശം പ്രകടിപ്പിക്കാതിരിക്കാനാകുമോ? ആവേശം ആഘോഷമാകാം. അതേസമയം, അതിർത്തിയിലെ കരുതലിന്റെ പ്രതിഫലനം വിപണിയിൽ പ്രതീക്ഷിക്കുകയും വേണം. സംഘർഷത്തിന്റെ പേരിൽ വലിയ തോതിലുള്ള ഇടിവുണ്ടാകാതിരുന്നതുതന്നെ വിപണിയുടെ കരുത്തിന്റെയും പക്വതയുടെയും തെളിവാണ്. പ്രതികൂലമായ
ഇന്ത്യയും പാക്കിസ്ഥാനും മേയ് 10 നു പ്രഖ്യാപിച്ച വെടിനിർത്താനുള്ള തീരുമാനം ഈ രണ്ടു രാജ്യങ്ങളിലെ ജനങ്ങൾക്ക് മാത്രമല്ല ബാക്കി ലോക രാഷ്ട്രങ്ങൾക്കും വലിയ ആശ്വാസം നൽകിയെന്ന കാര്യത്തിൽ സംശയമില്ല. ഈ വെടിനിർത്തൽ സ്വാഗതാർഹമാണെന്ന കാര്യം ഉറപ്പിച്ചു പറയുമ്പോൾ തന്നെ രണ്ടു രാജ്യങ്ങളുടെ ഇടയിലുണ്ടായ ഇപ്രാവശ്യത്തെ സംഘർഷവും അതിന്റെ പര്യവസാനവും ഉയർത്തുന്ന ചില ചോദ്യങ്ങൾ ഈ അവസരത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഏപ്രിൽ 22നു തീവ്രവാദികൾ പഹൽഗാമിൽ നടത്തിയ കൂട്ടക്കൊലയ്ക്കുള്ള മറുപടി ആയിട്ടാണല്ലോ ഇന്ത്യ മേയ് 7നു പാക്കിസ്ഥാനിലെ തിരഞ്ഞെടുത്ത ഭീകര പരിശീലന ക്യാംപുകൾ നശിപ്പിച്ചു കൊണ്ട് ആക്രമണം തുടങ്ങിയത്. ഈ നടപടി കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ സാധിച്ചോ? പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഇനിയും ഈ രീതിയിലുള്ള തീവ്രവാദി ആക്രമണം ഉണ്ടാകുമോ? ഈ വിഷയത്തിൽ ബാക്കി ലോക രാഷ്ട്രങ്ങളുടെ
മേയ് 10നു വൈകിട്ടു വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും മേയ് 12ന് മിലിറ്ററി ഓപ്പറേഷൻസിന്റെ ഡയറക്ടർ–ജനറൽമാർ ഹോട്ട്ലൈനിൽ കാര്യങ്ങൾ വ്യക്തമാക്കി പരസ്പരം തൃപ്തിപ്പെടുത്തുന്നതു വരെയെങ്കിലും സൈന്യം പോരാട്ടഭാവത്തിൽനിന്നു പിന്മാറില്ലെന്നു വ്യക്തം. വെടിനിർത്തൽ പ്രഖ്യാപിച്ചശേഷവും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കശ്മീരിൽ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ വെടിവയ്പും തുടർന്നതാണ് ഈ ജാഗരൂകതയ്ക്കു പ്രധാനകാരണം. പാക്ക് ഭാഗത്തുനിന്ന് ആക്രമണം തുടർന്നതു രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും സൈന്യം അക്കാര്യം പക്വതയോടെയാണു കൈകാര്യം ചെയ്തത്. വെടിവയ്പു തുടർന്നാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയതോടെയാണു പാക്കിസ്ഥാൻ പത്തി മടക്കിയത്. വെടിനിർത്തൽ പ്രഖ്യാപിച്ചാലും ഇതുപോലെ പോരാട്ടം ചെറിയതോതിൽ തുടരുന്നതു സാധാരണമാണെന്നാണ് മുൻതലമുറയിലെ കമാൻഡർമാർ പറയുന്നത്–പ്രത്യേകിച്ചും വിശാലമായ പോർമുഖങ്ങളിലാണു പോരാട്ടമെങ്കിൽ അതിനു 2 കാരണങ്ങളുണ്ട്. ഒന്ന്, സൈനിക
കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷനേതാവ് ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; സുകുമാർ അഴീക്കോട്. നിശിത വിമർശനങ്ങളാൽ മുന രാകിയ വാക്ക്, ലളിതസുഭഗമായ വാഴ്വ്; ഇതു രണ്ടുമായിരുന്നു ആയുധങ്ങൾ. അഴീക്കോട് എന്ന ഒറ്റയാൾ മുന്നണി ജീവിച്ച കാലമത്രയും അധികാരപക്ഷത്തിനു മുൻപിൽ സ്വയം ഒരു അടിയന്തര പ്രമേയമായി. മഹിതമായ ജനാധിപത്യ ആശയങ്ങളെ വഹിച്ച ആ ശബ്ദപ്രപഞ്ചത്തിന്റെ, നിതാന്ത പ്രതിപക്ഷത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ശിഷ്യനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിയും കവി പി.എൻ.ഗോപീകൃഷ്ണനും അഴീക്കോടിനെ ഓർക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിലെ എംഎ ക്ലാസാണ് വേദി. ‘വീണപൂവ്’ വായിച്ചവരാരൊക്കെയെന്ന ചോദ്യവുമായാണ് പ്രവേശം. എല്ലാവരും തല കുലുക്കി. വീണപൂവ് കാണാപ്പാഠമാക്കിയവർ ആരൊക്കെ? ഓരോ ശ്ലോകം പലർക്കും അറിയാം. കാണാപ്പാഠമാക്കിയവർ ആരുമില്ല. മനഃപാഠമാക്കി വേണം അടുത്ത ക്ലാസിൽ വരാൻ– മാഷിന്റെ കൽപന. സാധാരണ എംഎ ക്ലാസിൽ പതിവില്ലാത്ത കാര്യം. 2 ദിവസത്തിനു ശേഷം ആ ക്ലാസിലെ 12 വിദ്യാർഥികളും 41 പദ്യവും മനസ്സിലുറപ്പിച്ചു വന്നു. ഊഴം വച്ച് ചൊല്ലി. മാഷ് സംപ്രീതനായി. ആ വിദ്യാർഥികളിലൊരാളാണ് എം.എൻ.കാരശ്ശേരി.
പഴയൊരു വിരുതനെപ്പറ്റി നർമ്മകഥയുണ്ട്. വിവാഹം കഴിഞ്ഞതോടെ വീട്ടിൽ അച്ഛൻ വാങ്ങിവച്ചിരുന്ന നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും ചവറുവിലയ്ക്കു വിറ്റു. എന്തിനാണ് ഈ മണ്ടത്തരം കാണിച്ചതെന്നു ചോദിച്ചപ്പോൾ, ‘ഭാര്യയ്ക്കെല്ലാമറിയാം എന്ന് അവരുടെ അച്ഛൻ പറഞ്ഞിട്ടുണ്ട്’ എന്നു വിരുതൻ. എല്ലാമറിയുന്ന ഭാര്യയോ മറ്റാരെങ്കിലുമോ ഇല്ലെന്നതല്ലേ വാസ്തവം? വലിയ പണ്ഡിതന്മാർക്കും വിദഗ്ധർക്കും പോലും അജ്ഞതകൊണ്ടും സ്വന്തം പ്രാവീണ്യത്തെക്കുറിച്ചുള്ള അഹങ്കാരംകൊണ്ടും അമളി പിണയാറുണ്ട്. ഒരു ഉദാഹരണം കേൾക്കുക. ബദ്ധവൈരിയായ അർജ്ജുനന്റെ തലയെ ഉന്നംവച്ച് അസ്ത്രം അയയ്ക്കാനൊരുങ്ങുന്ന കർണനോട് പക്വതയുള്ള സാരഥി ശല്യർ ഉപദേശിച്ചു, ‘കൊല്ലാനാണ് ഉദ്ദേശമെങ്കിൽ, തലയിലേയ്ക്കല്ല,അല്പം താഴ്ത്തി നെഞ്ചിലേക്ക് അമ്പയയ്ക്കുക’. അസ്ത്രവിദ്യയിൽ നിസ്തുലപ്രാവീണ്യം നേടിയ തന്നെ പഠിപ്പിക്കാൻ ശ്രമിച്ച ശല്യരെ നിന്ദിച്ച്, സ്വനിശ്ചയപ്രകാരം അർജ്ജുനന്റെ തലയെ ലക്ഷ്യമാക്കി കർണൻ അമ്പയച്ചു.
Results 1-25 of 1613