Activate your premium subscription today
ശബരിമല ∙ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയുടെ പൊൻപ്രഭയേകി മണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയായി. തീർഥാടനത്തിനു സമാപനംകുറിച്ചു മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ ഗുരുതി നടന്നു. ക്ഷേത്രനട ഇന്ന് അടയ്ക്കും. രാത്രി അത്താഴ പൂജയോടെ ദർശനം പൂർത്തിയായി. തുടർന്നു മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും നടന്നു. അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും പരിവാരങ്ങളുമെത്തി.
കൂത്താട്ടുകുളം ∙ സിപിഎം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 4 കേസുകൾ റജിസ്റ്റർ ചെയ്തു. കല രാജുവിന്റെ മക്കൾ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരുൾപ്പെടെ 45 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം∙ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കായി ഒരുദിവസംപോലും വിശ്രമമില്ലാതെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും യോജിപ്പിന്റെ അന്തരീക്ഷം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാർട്ടിയിൽ ചോദിക്കാനും പറയാനും ആളുണ്ടെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനതലത്തിലെ പുനഃസംഘടന അനാവശ്യ ചർച്ചയാക്കരുതെന്നും വേണ്ട നടപടികൾ നേതൃത്വം തീരുമാനിക്കുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് നിയമസഭയിൽ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. സഭയ്ക്കകത്തും പുറത്തും വിഷയം ചർച്ചയാക്കാനാണു തീരുമാനം. സ്വകാര്യ കമ്പനിക്കു ബ്രൂവറി അനുവദിച്ചതിൽ വ്യാപക ക്രമക്കേടുണ്ടെന്നാരോപിച്ച്, ചോദ്യങ്ങളുമായി സർക്കാരിനെ കടന്നാക്രമിക്കുകയാണു ലക്ഷ്യം. ഡൽഹിയിലെ ഒയാസിസ് കമ്പനി മാത്രമേ ബ്രൂവറിക്ക് അപേക്ഷ നൽകിയിരുന്നുള്ളു എന്ന മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണവും പ്രതിപക്ഷം സർക്കാരിനെതിരെ തിരിക്കും.
തിരുവനന്തപുരം∙ യുഡിഎഫിന്റെ ഭാഗമാകാൻ താൽപര്യമറിയിച്ച് മുന്നണി നേതൃത്വത്തിന് പി.വി.അൻവർ കത്തുനൽകി. താൻ ഭാഗമായ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്നു കത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനോട് കഴിഞ്ഞദിവസം പരസ്യമായി മാപ്പ് പറയുകയും യുഡിഎഫിനൊപ്പം നിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് അൻവർ ഒൗദ്യോഗികമായി കത്തുനൽകിയത്. യുഡിഎഫിൽ ചേരണമെങ്കിൽ അക്കാര്യം അൻവർ ആവശ്യപ്പെടണമെന്നായിരുന്നു മുന്നണി നേതൃത്വത്തിന്റെ നിലപാട്.
പാലക്കാട് ∙ എലപ്പുള്ളിയിലെ മദ്യക്കമ്പനിക്കു വെള്ളം നൽകുന്നതിനു ജല അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്നു സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. മലമ്പുഴ ഡാം മാത്രമാണ് ഇവിടെ വെള്ളമെത്തിക്കാനുള്ള മാർഗം. എന്നാൽ, വേനൽ കടുക്കുമ്പോൾ കർശനമായ ക്രമീകരണം ഏർപ്പെടുത്തിയാണു മലമ്പുഴയിൽ നിന്നു കൃഷിക്കും ശുദ്ധജല പദ്ധതികൾക്കും വെള്ളം നൽകുന്നത്.
കോഴിക്കോട്∙ നരിക്കുനിയിൽ വച്ച് കാറിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന സംഘം വനിതാ എസ്ഐയെ കയ്യേറ്റം ചെയ്തു. കാക്കൂർ എസ്ഐ വി.ജീഷ്മക്കു നേരെയാണ് നരിക്കുനി പള്ള്യാറ കോട്ടക്കു സമീപത്തു വച്ച് ആക്രമണം ഉണ്ടായത്. പരുക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പാലക്കാട് ∙ പൊതുമേഖലയിലെ എണ്ണക്കമ്പനികൾക്കു വേണ്ടി എഥനോൾ യൂണിറ്റ് സ്ഥാപിക്കാൻ വെള്ളം തേടിയാണ് എലപ്പുള്ളിയിലെ വിവാദ മദ്യക്കമ്പനി 2023ൽ ജല അതോറിറ്റിയെ സമീപിച്ചതെന്നു വിവരം. അതോറിറ്റിക്കു നൽകിയ അപേക്ഷയിൽ എഥനോൾ യൂണിറ്റ് മാത്രമാണു ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പരപ്പനങ്ങാടി. വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ് മുഷ്ഫിഖാണ് (19) മരിച്ചത്. അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിന് സമീപത്തെ കല്യാണത്തിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് വരികയായിരുന്നു. സ്കൂളിന് അടുത്ത് തന്നെ രാത്രി 8.25ന് ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കേറ്റു. മാതാവ്: ഷെരീഫ. സഹോദരൻ: മുഷറഫ്. കുറ്റിപ്പുറം കെഎംസിസി കോളജ് ഓട്ടോമോബീൽ വിഭാഗം വിദ്യാർഥിയാണ്.
കടുത്തുരുത്തി ∙ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 1.41 കോടി രൂപ നഷ്ടമായ വൈദികൻ നിക്ഷേപത്തിനു പണം സമാഹരിച്ചതു സ്വർണാഭരണങ്ങൾ പണയംവച്ചും പലരിൽനിന്നും വായ്പ വാങ്ങിയുമാണെന്നും പൊലീസ് കണ്ടെത്തി. സഹോദരിയുടെ വീടുനിർമാണത്തിനായി സ്ഥലംവിറ്റു കരുതിയിരുന്ന 70 ലക്ഷം രൂപയും വൈദികൻ കടംവാങ്ങി വ്യാജ മൊബൈൽ ആപ്പിലൂടെ നിക്ഷേപിച്ചു.
ശാസ്താംകോട്ട ∙ വിനോദയാത്ര പുറപ്പെടുന്നതിനു മുന്നോടിയായി വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ 17 യുവാക്കൾക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. 15നു വൈകിട്ട് 5നു ചക്കുവള്ളി ജംക്ഷനിലാണ് സംഭവം. ഒരു കൂട്ടം യുവാക്കൾ ചേർന്നു മൂന്നാറിലേക്ക് നടത്തിയ യാത്രയാണ് വിവാദമായത്. യാത്ര തുടങ്ങുന്നതിനു മുൻപായി ബൈക്കിലും കാറിലും ജംക്ഷനിൽ നടത്തിയ അഭ്യാസ പ്രകടനത്തെ തുടർന്നു കൊല്ലം– തേനി ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരം∙ കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷാവിധി ഇന്ന്. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് നിർമലകുമാരൻ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നൽകണമെന്നു പ്രതിഭാഗവും വാദിച്ചിരുന്നു.
കൊച്ചി∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു 3 വിദ്യാർഥികൾ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിൽ മുൻ പ്രിൻസിപ്പലും അധ്യാപകരും ഉൾപ്പെടെ മൂന്നു പേർക്കെതിരെ കുറ്റപത്രം. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണു പ്രതികൾ. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയത്.
തൃശൂർ ∙ യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ അടക്കം റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടതാണെന്നു വരുത്താൻ പ്രതികൾ വ്യാജരേഖ ചമച്ചെന്നു സൂചന. റഷ്യയിലേക്കു പോകുന്നതിനു മുൻപു പ്രതികൾ ഇരകളിൽനിന്ന് ഉടമ്പടിപത്രം എഴുതിവാങ്ങിയിരുന്നെങ്കിലും സന്ദീപിന്റെ മരണശേഷം ഇതിൽ കൂടുതൽ വ്യവസ്ഥകൾ എഴുതിച്ചേർത്തെന്നാണു ബന്ധുക്കളുടെ ആരോപണം
തലശ്ശേരി∙ പുന്നോൽ ഉസ്സൻമെട്ടയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ യു.കെ.സലീം കൊല്ലപ്പെട്ട കേസിൽ പുതിയ വിവാദം. സലീമിന്റെ വധത്തിനു പിന്നിൽ സിപിഎമ്മുകാരാണെന്നു പിതാവ് കെ.പി.യൂസഫ് അഡീഷനൽ സെഷൻസ് കോടതിയിലെ വിസ്താരത്തിനിടെ പറഞ്ഞു. എന്നാൽ യൂസഫ് പ്രതിഭാഗവുമായി ചേർന്നു ഗൂഢാലോചന നടത്തുകയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.
തൃശൂർ∙ ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിലമ്പൂർ∙ മലപ്പുറം നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം.
കൊച്ചി∙ ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നു പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു രാജന്റെ വീട് ആക്രമിച്ച് നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ മാറ്റി. സ്ഥലത്ത് വൻ പൊലീസ് സംഘം കാവലുണ്ട്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.
തിരുവനന്തപുരം∙ പാലക്കാട് കഞ്ചിക്കോട്ട് എഥനോൾ പ്ലാന്റ് നിർമിക്കാൻ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയ വിഷയത്തിൽ എക്സൈസ് മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷം ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും മന്ത്രി ഉത്തരം നല്കിയിട്ടില്ല. അദ്ദേഹം ആദ്യദിവസം കമ്പനിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞത് ആ കമ്പനിയുടെ പ്രൊപ്പഗന്ഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്.
പത്തനംതിട്ട∙ അച്ചൻകോവിലാറിൽ രണ്ടു സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ശ്രീശരൺ, ഏബൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം.
വടക്കഞ്ചേരി (പാലക്കാട്) ∙ അമ്മയും മകനും സഞ്ചരിച്ച ബൈക്ക്, ടൂറിസ്റ്റ് ബസ്സിലിടിച്ച് മകൻ മരിച്ചു. വടക്കഞ്ചേരി പാളയം ആര്യംകടവ് ദുർഗ കോളനിയിൽ കൃഷ്ണന്റെ മകൻ രതീഷ് (22) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച രതീഷിന്റെ അമ്മ രാസാത്തി (58) ക്ക് പരുക്കേറ്റു. ഇവരെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1.15ന് വടക്കഞ്ചേരി പാളയത്തിന് സമീപത്ത് വച്ചാണ് അപകടം.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്ന മുന്നണികളെ അമ്പരപ്പിച്ച് പി.വി. അൻവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞപ്പോൾ രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ നിലമ്പൂരിലേക്ക്. കുഞ്ഞാലിയുടെയും ആര്യാടന്റെയും രാഷ്ട്രീയ ഭൂമികയായിരുന്നു നിലമ്പൂർ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായും അവസാനമായും ഒരു എംഎൽഎ വെടിയേറ്റു മരിച്ചതിനു സാക്ഷ്യം വഹിക്കേണ്ടി വന്നത് നിലമ്പൂരാണ്, കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുഞ്ഞാലിയുടെ കൊലപാതകം.
താമരശേരി∙ തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്ന് അരുംകൊലയുടെ കാരണം ചോദിച്ചവരോടെ മകൻ ആഷിഖ്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) ആണ് കൊല്ലപ്പെട്ടത്. മകൻ മുഹമ്മദ് ആഷിഖിനെ(25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതയായി സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന സുബൈദയെ
പത്തനംതിട്ട∙ ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിനു പരിസമാപ്തി കുറിച്ച് 20ന് നട അടയ്ക്കും. ദർശനം ഇന്നു രാത്രി വരെയാണ് ഉണ്ടാവുക, പമ്പയിൽനിന്നു വൈകിട്ട് ആറു വരെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർഥസഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
കോഴിക്കോട്∙ കരിപ്പുർ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു. രാവിലെ 8.45നു പുറപ്പെടേണ്ട ദോഹ വിമാനം രണ്ടാം തവണയും സമയം നീട്ടി. ഇതുവരെ വിമാനം എത്തിയിട്ടില്ല. ജിദ്ദ വിമാനമടക്കമുള്ളവ വൈകിയതോടെ യാത്രക്കാർ തിങ്ങിനിറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബവ്റിജസ് കോർപറേഷനിൽനിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സർക്കാരിനു നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയർത്തിയാൽ മദ്യവില വർധിപ്പിക്കേണ്ടിവരുമെന്നു ബവ്കോ കണക്കുകൾ നിരത്തി നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തൽക്കാലം മരവിപ്പിച്ചു. അധിക ഗാലനേജ് ഫീ ഈടാക്കാൻ കഴിയാത്ത സാഹചര്യം ഇത്തവണത്തെ ബജറ്റിനു മുന്നോടിയായി ധനകാര്യവകുപ്പ് നടത്തുന്ന അവലോകനത്തിൽ നികുതി വകുപ്പ് അറിയിക്കും.
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാന്റും ഡിസ്റ്റിലറിയും ബ്രൂവറിയും ആരംഭിക്കാൻ ഒയാസിസ് കമേഴ്സ്യൽ എന്ന കമ്പനിക്കു സർക്കാർ പ്രാരംഭാനുമതി നൽകിയത് ഒരു വർഷത്തോളം കാത്തിരുന്നശേഷം. കമ്പനിക്ക് അനുകൂലമായി എക്സൈസ് കമ്മിഷണർ സർക്കാരിനു റിപ്പോർട്ട് നൽകിയത് 2024 ഫെബ്രുവരി 6ന് ആണ്. കമ്പനിക്ക് അനുമതി നൽകി 2 ദിവസം മുൻപു നികുതി വകുപ്പു പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ രാഷ്ട്രീയ–സംഘടനാ തീരുമാനങ്ങളെടുക്കാനും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുമുള്ള സുപ്രധാന ചർച്ചകളിലേക്കു കോൺഗ്രസ് ഇന്നു കടക്കും. ഉച്ചയ്ക്ക് 2.30ന് കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോഗം ചേരും. എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും യോഗത്തിൽ പങ്കെടുക്കും.
തിരുവനന്തപുരം∙ തദ്ദേശഭരണ കമ്മിഷൻ അധ്യക്ഷനായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് സംസ്ഥാന സർക്കാർ വൈകാതെ വിശദീകരണം നൽകും. ഉദ്യോഗസ്ഥരെ എവിടെ നിയമിക്കണമെന്നു നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും അശോകിന്റെ നിയമനം മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിശദീകരിക്കും. ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി വാങ്ങാതെ കേഡറിനു പുറത്തുള്ള തസ്തികകളിൽ നിയമിക്കാനുള്ള അധികാരം സർക്കാരിനില്ലെന്നാണ് അശോകിന്റെ വാദം.
കൊച്ചി∙ ബിസിനസ് ആവശ്യത്തിനായി ഇന്ത്യയിലെത്തിയ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. യുഎസ് കലിഫോർണിയ സ്വദേശിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഫോർട്ട്കൊച്ചി പട്ടാളം സ്വദേശി അൽത്താഫ് അഹമ്മദിനെയാണു(29) ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ∙ എക്സൈസ് വകുപ്പിനു കീഴിലുള്ള മലബാർ ഡിസ്റ്റിലറിയിൽ ജവാൻ ബ്രാണ്ടി ഉൽപാദിപ്പിക്കാനുള്ള പദ്ധതി വെള്ളമില്ലാതെ മുടങ്ങിയെങ്കിലും അധികം ദൂരെയല്ലാതെ വാളയാറിനടുത്ത് എലപ്പുള്ളിയിൽ സ്വകാര്യ ബ്രൂവറിക്കു വെള്ളം തടസ്സമല്ലെന്നു സർക്കാർ പറയുന്നു. സർക്കാരിനു സാമ്പത്തികനേട്ടമുണ്ടാക്കാവുന്ന മലബാർ ഡിസ്റ്റിലറിക്കു വെള്ളം നൽകാൻ 4 വർഷമായിട്ടും ജല അതോറിറ്റിക്കു സാധിച്ചിട്ടില്ല. അതേസമയം, വെള്ളം നൽകാൻ ജല അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്നു സ്വകാര്യ ബ്രൂവറിക്ക് അനുമതി നൽകുന്ന സർക്കാർ ഉത്തരവിൽ പറയുന്നു.
പാലക്കാട് ∙ എലപ്പുള്ളിയിൽ ബ്രൂവറിക്കു സർക്കാർ അനുമതി നൽകിയ ഒയാസിസ് കമേഴ്സ്യൽ കമ്പനി ഡൽഹിയിലെ മദ്യനയ അഴിമതിക്കേസിൽ വിവാദത്തിലായതാണ്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർ ജയിലിലായ കേസിൽ ഉൾപ്പെട്ട ഗൗതം മൽഹോത്രയാണ് ഒയാസിസിന്റെ ഡയറക്ടർമാരിലൊരാൾ.കേസിൽ മൽഹോത്ര ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
കടുത്തുരുത്തി ∙ ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികനിൽ നിന്നു പലതവണയായി 1.41 കോടി രൂപ തട്ടിയെടുത്തെന്നു പരാതി. 850% ലാഭം വാഗ്ദാനം ചെയ്താണു വൈദികനുമായി സംഘം ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് പറഞ്ഞു. ആദ്യം 50 ലക്ഷവും പിന്നീടു 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാഗ്ദാനം ചെയ്ത രീതിയിൽ പണം തിരികെ നൽകിയതോടെ പലരിൽ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികൻ വീണ്ടും നിക്ഷേപിച്ചു. പിന്നീടു വൈദികനു സംഘത്തെ ബന്ധപ്പെടാൻ കഴിയാതായി. ഇതോടെയാണു കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് അറിയിച്ചു. പ്രശസ്തമായ ഒരു കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ അരനൂറ്റാണ്ടിലേറെ ഭൂനികുതി അടച്ചുവന്ന 18 സെന്റ് ഭൂമി, ഓൺലൈനായി കരമടച്ചപ്പോൾ ഒറ്റയടിക്ക് നികുതി രേഖകളിൽ അര സെന്റായി കുറഞ്ഞ പിഴവ് റവന്യു വകുപ്പ് തിരുത്തി.കാട്ടാക്കട താലൂക്കിലെ വിളവൂർക്കൽ വില്ലേജിൽ മേലേകടയറ പുത്തൻവീട്ടിൽ പരേതയായ എം.സുഭദ്രാമ്മയുടെ പേരിലുള്ള ഭൂമിയുടെ തണ്ടപ്പേരിലും നികുതി
തിരുവനന്തപുരം∙ പാർട്ടിയുടെ സമരപരിപാടികൾ ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതോ പൗരാവകാശത്തെ ഹനിക്കുന്നതോ ആകരുതെന്നു കീഴ്ഘടകങ്ങൾക്കു കെപിസിസിയുടെ നിർദേശം. അച്ചടക്കം പാലിച്ചുവേണം പരിപാടികൾ നടത്താനെന്നു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കായി തയാറാക്കിയ മാർഗരേഖയിൽ നിർദേശിക്കുന്നു.
ഗുരുവായൂർ ∙ തൃശൂർ പാർലമെന്റ് സീറ്റിൽ ടി.എൻ.പ്രതാപൻ മത്സരിച്ചെങ്കിൽ ജയം ഉറപ്പായിരുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രതാപൻ കഠിനാധ്വാനിയായ കോൺഗ്രസുകാരനാണ്. ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലങ്ങൾ പിടിച്ചെടുത്ത ചരിത്രമുള്ള പ്രതാപന് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട്. ഗുരുവായൂരിൽ ടി.എൻ.പ്രതാപന് വി.ബാലറാം പുരസ്കാരം സമ്മാനിക്കുകയായിരുന്നു ചെന്നിത്തല. പോസ്റ്റർ അച്ചടിച്ച്, ചുമരെഴുത്തു തുടങ്ങിയതിനു ശേഷമാണ്, തൃശൂർ പാർലമെന്റ് സീറ്റ് ഒഴിഞ്ഞു കൊടുക്കാമോ എന്ന് കോൺഗ്രസ് നേതൃത്വം ചോദിച്ചതെന്നും 47 സെക്കൻഡിനുള്ളിൽ കെ.മുരളീധരനു വേണ്ടി താൻ പിന്മാറിയെന്നും ടി.എൻ.പ്രതാപൻ പറഞ്ഞു.
മണ്ണാർക്കാട് (പാലക്കാട്) ∙ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകനും ഭാര്യയും കുറ്റക്കാർ. കരിമ്പുഴ തോട്ടര ഈങ്ങാക്കോടൻ മമ്മിയുടെ ഭാര്യ നബീസ (71) കൊല്ലപ്പെട്ട കേസിലാണു നബീസയുടെ മകളുടെ മകൻ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവർ കുറ്റക്കാരാണെന്നു മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്നു വിധിക്കും.
തൃശൂർ∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ നിർബന്ധിത സേവനത്തിനു വിധേയരായ മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ 3 ഏജന്റുമാർ അറസ്റ്റിൽ. റഷ്യൻ പൗരത്വമുള്ള സന്ദീപ് തോമസ്, തയ്യൂർ സ്വദേശി സിബി, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിൽ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്സിയും പരുക്കേറ്റ ജെയിന്റെ പിതാവും നൽകിയ പരാതിയിലാണ് അറസ്റ്റ്.
കോഴിക്കോട്∙ സാധാരണക്കാരായ മനുഷ്യരുടെ കൂടെ നിൽക്കുക എന്നതാണ് പൊതുപ്രവർത്തനമെന്നാണ് വിശ്വസിക്കുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 250 പുസ്തകങ്ങൾ രചിച്ച ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂത്താട്ടുകുളം∙ സിപിഎം പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോയി ഏരിയ കമ്മിറ്റി ഓഫിസിലാണ് താമസിപ്പിച്ചത്. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണ് ഇത്. ഓഫിസിൽവച്ച് ഉപദ്രവം ഒന്നുമുണ്ടായില്ല.
കോട്ടയ്ക്കൽ∙ മലപ്പുറം പുത്തൂർ ബൈപാസില് ബൈക്കുകൾ കൂട്ടിയിടിച്ചു നവവരൻ അടക്കം 2 പേർ മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. ഇരു ബൈക്കുകളിലായി സഞ്ചരിച്ച, കോട്ടയ്ക്കൽ കാവതികളം ആലമ്പാട്ടിൽ അബ്ദുറഹിമാന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് റിഷാദ് (19), മാറാക്കര മരവട്ടം പാട്ടത്തൊടി ഹമീദിന്റെയും മൈമൂനയുടെയും മകൻ ഹംസ (24) എന്നിവരാണ് മരിച്ചത്. ഒരു വർഷം മുൻപാണ് ഹംസയുടെ നിക്കാഹ് നടന്നത്. തുടർന്ന് വിദേശത്തേക്കുപോയ ഹംസ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തി ഭാര്യയെ വീട്ടിലേക്കു കൂട്ടി കൊണ്ടുവന്നത്. ഗുരുതരമായി പരുക്കേറ്റ, കാവതികളം കരുവക്കോട്ടിൽ സിദ്ദീഖിന്റെ മകൻ സിയാദ്, കോട്ടൂർ കാലൊടി ഉണ്ണീൻകുട്ടിയുടെ മകൻ മുഹമ്മദ് ഇർഷാദ് എന്നിവർ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൽപറ്റ∙ സിപിഎം ഏറെ നാളായി നടത്തിവരുന്ന വേട്ടയാടലിന്റെ ഭാഗമായാണ് തനിക്കെതിരെ കേെസടുത്തതെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. ആത്മഹത്യ പ്രേരണ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. പങ്കെടുപ്പിക്കില്ല എന്ന് പറയാൻ എൽഡിഎഫിന് അധികാരമില്ല.
കണ്ണൂർ ∙ വൈദ്യുതിത്തൂണ് ശരീരത്തിൽ വീണ് സ്ത്രീ മരിച്ചു. മയ്യില് എരിഞ്ഞിക്കടവ് കെ.ഷീലയാണ് മരിച്ചത്. നണിയൂര് നമ്പ്രത്ത് മരം മുറിക്കൽ ജോലിക്കെത്തിയതായിരുന്നു ഷീല. ഭർത്താവ്: പരേതനായ നാരായണൻ.
തിരുവനന്തപുരം∙ നെടുമങ്ങാട് ഇരിഞ്ചയത്ത് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ അരുൾ ദാസിന്റെ ലൈസൻസ് റദ്ദാക്കി. അപകടത്തിനു കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നാണ് കണ്ടെത്തൽ. ഡ്രൈവറെ സുഹൃത്തിന്റെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിനാണ് അരുൾ ദാസിനെതിരെ കേസെടുത്തത്.
പാറശാല ഷാരോൺ വധക്കേസിൽ കോടതിയിൽ വാദം പൂർത്തിയായതും, എൻ.എം.വിജയന്റെ ആത്മഹത്യപ്രേരണക്കേസിൽ കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതും ആർജി കർ ബലാത്സംഗ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ.
കൂത്താട്ടുകുളം∙ സിപിഎം കടത്തിക്കൊണ്ടു പോയെന്ന് ആരോപണമുയർന്ന കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ കണ്ടെത്തി. പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് കലാ രാജു പറഞ്ഞതിനെ തുടർന്നാണിത്.
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ പരിപാലനത്തിന് സ്വകാര്യ ഏജൻസിക്ക് പ്രതിവർഷം ഏഴുകോടി രൂപ നൽകിവരുന്നത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണെന്നും അരക്കോടി രൂപയിൽ കൂടുതലുള്ള ഐടി പ്രോജക്ടുകൾ ഐടി വകുപ്പിന്റെ അനുമതി കൂടാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നും അക്കൗണ്ടന്റ് ജനറലിന്റെ (എജി) റിപ്പോർട്ട്. സർവകലാശാല കെൽട്രോണിന് ഇ–ഗവേണൻസിന് നൽകിയ കരാർ സർവകലാശാലയുടെ അനുമതി കൂടാതെ കെൽട്രോൺ ഓസ്പിൻ ടെക്നോളജി എന്ന സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകി.
കോഴിക്കോട്∙ താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
പാലക്കാട്∙ കൂടത്തായി കേസിന് സമാനതയുള്ളതാണ് പാലക്കാട് നബീസ വധക്കേസെന്ന് വിലയിരുത്തി അന്വേഷണസംഘം. ഫസീല കുറ്റം ചെയ്ത രീതിയാണ് കൂടത്തായി കേസുമായി പൊലീസ് ഇതിനെ താരതമ്യം ചെയ്യുന്നത്. നേരത്തെ ഭർത്താവിന്റെ പിതാവ് മുഹമ്മദിന് രണ്ടു വർഷത്തോളം വിഷപദാർഥം ചെറിയ അളവിൽ നൽകി കൊലപ്പെടുത്താൻ ഫസീല ശ്രമിച്ചിരുന്നു. ഈ കേസിൽ ഇവർ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
Results 1-50 of 10000