Activate your premium subscription today
കോട്ടയം ∙ ഗാന്ധിനഗർ നഴ്സിങ് കോളജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ ഒന്നാം വർഷ വിദ്യാർഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതിലും കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർഥിയുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. റാഗിങ് ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ കഴിഞ്ഞ കുറേ നാളുകളായി എന്‍സിപിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച് പി.സി.ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് ചാക്കോ.
തിരുവനന്തപുരം∙ നിയമസഭയില്‍ പ്രതിപക്ഷത്തോടു കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. നെന്മാറ ഇരട്ടക്കൊലപാതകവും പത്തനംതിട്ടയിലെ പൊലീസ് മര്‍ദനവും സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം, പൊലീസ് വീഴ്ച സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. എന്‍.ഷംസുദീനാണ് പ്രമേയം അവതരിപ്പിച്ചത്. മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ ഭാഗത്തുനിന്ന് ബഹളം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി കയര്‍ത്തത്.
തിരുവനന്തപുരം ∙ പൊലീസിന്റെ വീഴ്ച സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്പീക്കര്‍ എ.എന്‍. ഷംസീറും തമ്മില്‍ വാക്പോര്. കേരളം ഗുണ്ടകളുടെ കൈയിലാണെന്നും പൊലീസ് നിഷ്ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനു കാരണമായത്.
തിരുവനന്തപുരം ∙ ക്ലാസില്‍ സംസാരിച്ച കുട്ടിയുടെ പേര് എഴുതിയ ക്ലാസ് ലീഡറെ കുട്ടിയുടെ പിതാവ് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. ഈ മാസം ആറിനു നടന്ന സംഭവത്തില്‍ മുള്ളുവിള സ്വദേശി സോളമനെതിരെ (48) കാഞ്ഞിരംകുളം പൊലീസ് കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഇല്ലെന്നാണ് പരാതി. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്തെ പികെഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.
തിരുവനന്തപുരം∙ വന്യജീവി ആക്രമണങ്ങള്‍ എല്ലാം ജനവാസമേഖലയിലല്ലെന്ന് ആവര്‍ത്തിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്. വന്യജീവി ആക്രമണങ്ങൾ വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ എവിടെയാണെന്ന് പരിശോധിക്കണമെന്ന് പറഞ്ഞ മന്ത്രി, താന്‍ വിവാദപ്രസ്താവന നടത്തിയിട്ടില്ലെന്നും പറഞ്ഞു. ആദിവാസികള്‍ അല്ലാത്തവര്‍ എന്തിനാണ് വനത്തിലെത്തുന്നതെന്നു പരിശോധിക്കണം, അതു നിയമവിരുദ്ധമാണെന്നും വനംമന്ത്രി കൂട്ടിച്ചേര്‍ത്തു.
മേപ്പാടി∙ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ വീണ്ടും ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണൻ (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയാണ് അട്ടമല. ചൂരൽമലയിൽ നിന്നുമാണ് അട്ടമലയിലേക്ക് പോകുന്നത്.
തിരുവനന്തപുരം∙ മംഗലപുരത്ത് കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയത് സഹപാഠിയായ പെണ്‍കുട്ടിയോടുള്ള അടുപ്പത്തിന്റെ പേരിലെന്ന് സൂചന. ഇടവിളാകം സ്വദേശിയായ പതിനഞ്ചുകാരനെയാണ് കാറിലെത്തിയ നാലംഗ സംഘം കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മലപ്പുറം ∙ തേൾപാറയിൽ ജനവാസ മേഖലയിൽ ഇറങ്ങി ശല്യം രൂക്ഷമായ കരടി കൂട്ടിലായി. തേൾപാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് വനം വകുപ്പ് കൂട്
ബെംഗളൂരു ∙ കേരള ട്രെയിനുകളിൽ വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. വിഷു ഏപ്രിൽ 14ന് ആണെങ്കിലും 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–തിരുവനന്തപുരം നോർത്ത്, യശ്വന്തപുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്.
കൊച്ചി ∙ ആലുവയിൽ 53 വയസ്സുകാരൻ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ചത് മൊബൈൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ടു കടുങ്ങല്ലൂർ പഞ്ചായത്ത് കെട്ടിടത്തിൽ അക്ഷയ സെന്റർ നടത്തുന്ന കയന്റിക്കര കൊല്ലംകുന്നിൽ അലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് വിഫലമായത്.
കോട്ടയം ∙ ഗവ. നഴ്സിങ് കോളജിൽ റാഗിങ് നടത്തിയ 5 സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. വിദ്യാർഥികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
പീരുമേട് (ഇടുക്കി) ∙ 2 വർഷം മുൻപ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ കുട്ടിക്കാനത്ത് എത്തിയപ്പോൾ സോഫിയയുടെ ഭർത്താവ് ഇസ്മായിൽ കണ്ടു സംസാരിച്ചു. കാട്ടാനയെ കണ്ട് ഓടിയ ഭാര്യ വീണു പരുക്കേറ്റ കാര്യം മന്ത്രിയോടു പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നു മന്ത്രി ഉറപ്പുനൽകി. തോളിൽ തട്ടി ആശ്വസിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അതേ സ്ഥലത്തു വച്ചുതന്നെ കാട്ടാനയുടെ ആക്രമണത്തിൽ സോഫിയയുടെ ജീവൻ പൊലിഞ്ഞു.
കൊച്ചി∙ ‘‘എനിക്കു പേടിയാണ്. ചെയർമാനോട് സംസാരിക്കാൻ എനിക്കു ധൈര്യമില്ല’’– പരസ്യമായി മാപ്പു പറയണമെന്ന നിർദേശത്തെ തുടർന്ന്, നിലവിലെ സെക്രട്ടറിക്കു നൽകാനായി ജോളി എഴുതി, പാതിയിൽ നിർത്തിയ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.‘തൊഴിൽ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാൻ. എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാൻ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതിൽ നിന്നു കരകയറാൻ എനിക്കു കുറച്ചു സമയം തരൂ.’ ഇംഗ്ലിഷിലുള്ള, മുഴുമിപ്പിക്കാത്ത കത്തിലെ വരികൾ ഇങ്ങനെ പോകുന്നു. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി ബോധരഹിതയാകുന്നത്.
തിരുവനന്തപുരം ∙ വന്യജീവി ആക്രമണം തടയാൻ വനാതിർത്തിയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ‘വിസ്ത ക്ലിയറൻസ്’ വ്യാപിപ്പിക്കാൻ വനം വകുപ്പ് ആലോചിക്കുന്നു. കാടും നാടും ഒന്നിക്കുന്ന പ്രദേശങ്ങളിൽ വൃക്ഷങ്ങളും അടിക്കാടുകളും വെട്ടിത്തെളിച്ചു സംരക്ഷിക്കുന്നതാണ് വിസ്ത ക്ലിയറൻസ്. ജനവാസമേഖലകളിലേക്കു വന്യമൃഗങ്ങൾ ഇറങ്ങുന്നതു നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണു വകുപ്പിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം ∙ സ്വകാര്യ സർവകലാശാലാ വിസിറ്റർ പദവിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ നിയമിക്കാനുള്ള നിർദേശത്തെ എതിർത്തതിനു സിപിഐയുടെ ന്യായമിങ്ങനെ – ‘ഇടതുപക്ഷത്തിന്റെ നന്മയെക്കരുതിയെടുത്ത നിലപാട്’. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നേരിട്ടു തലയിടുന്നത് ഭാവിയിൽ കുടുക്കാകാമെന്നു വിലയിരുത്തിയാണു മന്ത്രിസഭായോഗത്തിൽ സിപിഐ അംഗങ്ങൾ വിസിറ്റർ പദവിയെ എതിർത്തത്. അത് അംഗീകരിച്ച് കരടുബില്ലിൽ മാറ്റംവരുത്താൻ സിപിഎം തയാറായത് സിപിഐക്കു നേട്ടവും ആശ്വാസവുമായി.
തിരുവനന്തപുരം ∙ സിൽവർലൈനിനു പകരം ഇ.ശ്രീധരന്റെ ബദൽ സെമി ഹൈസ്പീഡ് പാതയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ സാമ്പത്തികബാധ്യത സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കു വലിയ കടമ്പയാകും. സിൽവർലൈനിന് 2150 കോടി രൂപ പണമായി ആവശ്യപ്പെട്ടപ്പോൾ മറ്റു പദ്ധതികളെ ബാധിക്കുമെന്നതിനാൽ നൽകാനാകില്ലെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. പദ്ധതി ചർച്ചയ്ക്കെടുത്ത നിതി ആയോഗും ഈ നിലപാട് ശരിവച്ചിരുന്നു. ആ നിലയ്ക്ക് 30,000 കോടി രൂപ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടാൽ ലഭിക്കാനുള്ള സാധ്യത എത്രത്തോളമെന്നു ചോദ്യമുയരുന്നു.
തിരുവനന്തപുരം ∙ തിരുവനന്തപുരം – കണ്ണൂർ പുതിയ വേഗപാതാ പദ്ധതി സംബന്ധിച്ച തുടർനടപടികൾ സംസ്ഥാനം കേന്ദ്രവുമായി നടത്തുന്ന പ്രാഥമിക ചർച്ചകൾക്കു ശേഷമുണ്ടാകുമെന്നു സൂചന. സംസ്ഥാന സർക്കാർ പദ്ധതി ശുപാർശ തയാറാക്കി റെയിൽവേ ബോർഡിലേക്ക് അയയ്ക്കുകയാണ് അടുത്ത പടി.
കൊച്ചി/തിരുവനന്തപുരം∙ പാതിവില തട്ടിപ്പുകേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. പരിശോധിച്ചു കേസ് റജിസ്റ്റർ ചെയ്യാൻ കൊച്ചിയിലെ ഇഡി യൂണിറ്റിന് ഡയറക്ടറേറ്റിൽ നിന്നു നിർദേശം ലഭിച്ചു. പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്ത് കണ്ടുകെട്ടാൻ കഴിയുമെന്നതിനാൽ ഇരകൾക്കു നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ)പ്രകാരമുള്ള കേസ് സഹായകരമാവും.
ന്യൂഡൽഹി ∙ റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി കേരളത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ താൽപര്യപത്രം ലഭിച്ചിട്ടില്ലെന്നു ഗതാഗത മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 1600 ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളാണു ഗതാഗത മന്ത്രാലയം തുടങ്ങുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്നിങ് ആൻഡ് റിസർച് (ഐടിടിആർ), റീജനൽ ഡ്രൈവിങ് ട്രെയ്നിങ് സെന്റർ (ആർഡിടിസി), ഡ്രൈവിങ് ട്രെയ്നിങ് സെന്റർ (ഡിടിസി) എന്നിങ്ങനെ 3 വിഭാഗമായാണു നടപ്പാക്കുക.
തിരുവനന്തപുരം ∙ സംസ്ഥാനത്തു കഴിഞ്ഞ കൊല്ലം നായകളുടെ കടിയേറ്റു ചികിത്സ തേടിയതു 3.16 ലക്ഷം പേർ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ– 50,870 . കുറവ് വയനാട്ടിലും– 5719. തെരുവു നായ്ക്കളുടെ കടിയേൽക്കുന്നതിന്റെ കണക്ക് സർക്കാർ പ്രത്യേകമായി ശേഖരിക്കുന്നില്ല. 2019ലെ കണക്ക് അനുസരിച്ചു സംസ്ഥാനത്തു 2.89 ലക്ഷം തെരുവുനായ്ക്കളുണ്ട്. കേന്ദ്രത്തിന്റെ അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടം അടുത്തിടെ പരിഷ്കരിച്ച് കർശന നിബന്ധനകൾ ഏർപ്പെടുത്തിയതോടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം ബുദ്ധിമുട്ടായി. 2000 നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയ്ത സർജൻ, എസി മുറി തുടങ്ങിയവ നിർബന്ധം. നായയെ 6 ദിവസം പാർപ്പിച്ചു മുറിവുകൾ ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയേ പുറത്തുവിടാവൂ എന്നിങ്ങനെയും വ്യവസ്ഥകളുണ്ട്.
തിരുവനന്തപുരം ∙ രാജ്യത്തു ഭാവിയിൽ വരുന്ന അതിവേഗപാതകളുമായി ബന്ധിപ്പിക്കാമെന്നതു കണക്കിലെടുത്താണ് തിരുവനന്തപുരം – കണ്ണൂർ വേഗപാതയ്ക്ക് ഇ.ശ്രീധരൻ സ്റ്റാൻഡേഡ് ഗേജ് ശുപാർശ ചെയ്തിരിക്കുന്നത്. നിർമാണത്തിലുള്ള മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി സ്റ്റാൻഡേഡ് േഗജിലാണ്.
തിരുവനന്തപുരം ∙ കേരളത്തിൽ റോഡപകടങ്ങളിൽ പ്രതിവർഷം ശരാശരി 4000 മരണമുണ്ടാകുന്നത് ആശങ്കയുളവാക്കുന്നെന്നും അതിനു പരിഹാരമായാണു വേഗറെയിൽ ശുപാർശ ചെയ്തതെന്നും ഇ.ശ്രീധരൻ. അപകടങ്ങളിൽ ഗുരുതര പരുക്കേറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവരുടെ എണ്ണം ഇതിലും ഏറെയാണ്. കൂടുതൽ യാത്രക്കാരെ ട്രെയിനിലേക്ക് ആകർഷിച്ചാൽ റോഡപകടങ്ങൾ വൻ തോതിൽ കുറയ്ക്കാനാകും.
കൊച്ചി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവയുദ്ധം സർവരാജ്യങ്ങളോടുമുള്ള സാമ്പത്തികയുദ്ധമായി മാറിയതോടെ ലോകവിപണികളിലാകെ പരിഭ്രാന്തി.
ആലപ്പുഴ∙ പക്ഷിപ്പനി കാരണം ചത്തതും കൊന്നൊടുക്കിയതുമായ വളർത്തു പക്ഷികൾക്കുള്ള നഷ്ടപരിഹാരം ‘ശരിക്കും’ വിതരണത്തിനെത്തി. 6ന് ആലപ്പുഴയിൽ വച്ചു നടത്തിയ യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ആർക്കും പണം ലഭിച്ചിരുന്നില്ല. യോഗത്തിനെത്തിയ നൂറോളം കർഷകർക്കു പണം ലഭിച്ചെന്ന് ഒപ്പിട്ടു വാങ്ങി സർട്ടിഫിക്കറ്റ് മാത്രമാണു വേദിയിൽ വിതരണം ചെയ്തത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തു പുതുതായി തുടങ്ങാനിരിക്കുന്ന സ്വകാര്യ സർവകലാശാലകളിൽ കേരളീയരായ വിദ്യാർഥികൾക്കുള്ള 40% സംവരണം നടപ്പാക്കുക സംസ്ഥാനത്തെ സർവകലാശാലകളിൽ നിലവിലുള്ള സംവരണ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ. സർവകലാശാലകളിൽ നിലവിലുള്ള പ്രവേശനം ഇങ്ങനെയാണ്: ഓപ്പൺ മെറിറ്റ്– 50%, ഒബിസി– 20%, പട്ടികജാതി– 15%, പട്ടികവർഗം–5 %, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ– 10 %.
കൊച്ചി∙ കയർ ബോർഡ് ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി ജോളി മധു മരിച്ച സംഭവത്തിൽ എംഎസ്എംഇ മന്ത്രാലയം അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ ആണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കാൻസർ അതിജീവിത എന്ന പരിഗണന പോലും നൽകാതെ ജോളിയെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ച് ബന്ധുക്കൾ നേരത്തേ മന്ത്രാലയത്തിനു പരാതി നൽകിയിരുന്നെങ്കിലും ജോളി മരിച്ച്, തൊട്ടടുത്ത ദിവസമാണ് അന്വേഷണ സമിതിയെ നിയമിച്ച് മന്ത്രാലയം ഉത്തരവിറക്കിയത്.
തിരുവനന്തപുരം ∙ ഫീസ് നിരക്കുകൾ അതതു സ്വകാര്യ സർവകലാശാലകൾക്കു തീരുമാനിക്കാമെങ്കിലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു ഫീസിളവും സ്കോളർഷിപ്പും ലഭിക്കും. ഫീസിളവ് സംബന്ധിച്ചു ഗവേണിങ് കൗൺസിലുകൾക്കു തീരുമാനിക്കാം. സ്വകാര്യ സർവകലാശാലകൾക്കു പരിപാലനച്ചെലവോ ഗ്രാന്റ്-ഇൻ-എയ്ഡോ ഉൾപ്പെടെ ഒരുവിധത്തിലും സർക്കാർ ധനസഹായം ഉണ്ടാകില്ല.
കേരളത്തെ ലഹരി വിഴുങ്ങുന്നോ എന്ന ചോദ്യവും അതിന്റെ ആധിയും നിയമസഭയെ പൊതിഞ്ഞു. ആ മാരക വിപത്തിനെതിരെ കൈകോർത്തുനീങ്ങണമെന്ന വികാരമാണു സഭയെ നയിച്ചത്. പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടിസ് സഭ നിർത്തിവച്ചു ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാകുകയായിരുന്നു. ലഹരിക്കുടത്തിലെ ഭൂതം കേരളത്തെ വിഴുങ്ങാൻ ശ്രമിക്കുന്നതിന്റെ വ്യാപ്തി ഗൗരവത്തോടെ വിഷ്ണുനാഥ് അവതരിപ്പിച്ചു.
കോട്ടയം∙ ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങില്‍ ക്രൂരമായ റാഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോംപസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടും മുറിവേൽപ്പിച്ചു. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി.
കൊച്ചി ∙ കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി കുടുംബം. കയർ ബോർഡ് ഓഫിസിലെ നാലു ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിനു ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. വിപുൽ ഗോയൽ, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാർ, അബ്രഹാം സിയു എന്നിവർക്കെതിരെയാണ് പരാതി.
ആലുവ∙ യുവതിയെ പിന്തുടർന്ന് ശരീരത്ത് പെട്രോളൊഴിച്ച കേസിൽ പ്രതി പിടിയിൽ. ആലുവ മുപ്പത്തടം കൊല്ലം കുന്ന് അലി (53) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുസി കോളജിന് സമീപത്തുവച്ച് തടഞ്ഞുനിർത്തി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് യുവതി സമീപത്തുള്ള വീട്ടിൽ അഭയം തേടി.
കൊച്ചി∙ പാതിവില തട്ടിപ്പിൽ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇ.ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇ.ഡി കൂടുതൽ വിവരങ്ങളും രേഖകളും ശേഖരിച്ചിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കോട്ടയം∙ ഒൻപത് വർഷത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായി സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 871 പേർ. 2016 മേയ് മുതൽ 2025 ജനുവരി വരെയുള്ള കണക്കാണിത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. അക്രമങ്ങളിൽ ഗുരുതരമായി പരുക്കേറ്റ് ഇപ്പോഴും ജീവിതത്തിലേക്ക് പൂർണമായി തിരികെ വരാനാവാതെ കഴിയുന്നത് 36,656 പേരും. ഇവർക്കുള്ള നഷ്ടപരിഹാരവും പൂർണമായി വിതരണം ചെയ്തിട്ടില്ല. ബലാത്സംഗ കേസുകളിലും പോക്സോ നിയമം അനുസരിച്ചുള്ള കേസുകളിലും ഓരോ വർഷവും വർധന ഉണ്ടാവുന്നതായാണ് കണക്കുകൾ.
കുന്നംകുളം ∙ സ്വകാര്യ സർവകലാശാലകളുടെ കാര്യം പറഞ്ഞ്, എൽഡിഎഫ് സർക്കാർ ചെയ്യാൻ പാടില്ലാത്ത എന്തോ ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാക്കുകയാണ് ചിലരെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇടപെടൽ നടത്തുമെന്ന് തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലേ എൽഡിഎഫ് പറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. യുഡിഎഫിന്റെ കാലത്ത് അൺ എയ്ഡഡ് കോഴ്സുകൾ ആരംഭിക്കാൻ വലിയ താൽപര്യമായിരുന്നല്ലോ. പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന സമീപനമായിരുന്നു അവർ സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ വീടു നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. 2018ലെ നിയമപ്രകാരം നിലം ഇനത്തില്‍പെട്ട 4.04 ആര് വിസ്തൃതിയുള്ള ഭൂമിയില്‍ 1291.67 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനും പരമാവധി 2.02 ആര് വിസ്തൃതിയുള്ള ഭൂമിയില്‍ 430.56 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിര്‍മാണത്തിനും ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു
തിരുവനന്തപുരം∙ സ്വകാര്യ സർവകലാശാലകൾക്കെതിരെ സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് സമരത്തിലേക്ക്. ബിൽ അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്കു പ്രകടനം നടത്താൻ സംഘടന തീരുമാനിച്ചു. ബിൽ നാളെ സഭയിൽ അവതരിപ്പിച്ചേക്കുമെന്ന നിഗമനത്തിൽ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്വകാര്യ സർവകലാശാലകൾക്കു മന്ത്രിസഭാ
കോട്ടയം∙ എം.ബി. രാജേഷിനു പകരക്കാരനായി സ്പീക്കർ കസേരയിലെത്തിയ എ.എൻ.ഷംസീർ മന്ത്രി രാജേഷിനെതിരെ വടിയെടുക്കുന്നത് ഇത് ആദ്യതവണയല്ല. സ്പീക്കറായിരുന്നപ്പോൾ രാജേഷും പല തവണ ഷംസീറിനെ ശാസിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ സഭയിൽ നടത്തുന്ന വാക്പോര് പലപ്പോഴും ഭരണ – പ്രതിപക്ഷ അംഗങ്ങളെ അമ്പരപ്പിച്ചിട്ടുമുണ്ട്.
പാലോട് കാട്ടാനയാക്രമണത്തിൽ മധ്യവയസ്കന്റെ മരണം, 8 മാസമുള്ള കുഞ്ഞു തൊണ്ടയിൽ അടപ്പു കുടുങ്ങി മരിച്ചു തുടങ്ങി നിരവധി വാർത്തകളാൽ നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. എഐ ഉച്ചകോടിക്കു തുടക്കം, ലഹരിമരുന്നു കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ, മണിപ്പുരിൽ ബിരേൻ സിങ് തിരിച്ചെത്തുമോ തുടങ്ങിയവയായിരുന്നു മറ്റു വാർത്തകളിൽ
കോഴഞ്ചേരി (പത്തനംതിട്ട) ∙ കിണറ്റിൽ വീണ വയോധികയെ നാട്ടുകാരും ആറന്മുള പൊലീസും ചേർന്നു രക്ഷിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. തെക്കമല ട്രയഫന്റ് ജംക്ഷനു സമീപമുളള നടുവിലേതിൽ ഗൗരി (92) ആണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. കനത്ത ചൂടു മൂലം ഈ പ്രദേശത്തെ കിണറുകളിൽ ജലക്ഷാമമുണ്ടായിരുന്നു. വീട്ടിലെ കിണറ്റിൽ വെള്ളം കുറഞ്ഞോയെന്നു നോക്കാനായി കസേരയിട്ട് കിണറിന്റെ കെട്ടിനു മുകളിലൂടെ നോക്കവേ കാൽ തെറ്റി മുപ്പതടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു.
കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് (94) അന്തരിച്ചു. പാമ്പാടി കോത്തല പുള്ളോലിക്കൽ കുടുംബാംഗമാണ്. ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് ആറിന് വസതിയിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയിൽ. 1964ൽ ജനറൽ മെഡിസിൻ അസിസ്റ്റന്റ് പ്രഫസറായാണ് കോട്ടയം മെഡിക്കൽ കോളജിൽ സേവനം ആരംഭിച്ചത്
തിരുവനന്തപുരം∙ കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ കേന്ദ്രമായി കേരളം മാറി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്കാണ്. പഴയ കഞ്ചാവിന്റെ കാലമൊക്കെ പോയി. എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുകളും ഉള്‍പ്പെടെയുള്ള രാസലഹരിയാണ് കേരളത്തിലേക്ക് വരുന്നത്. രാസലഹരിക്ക് അടിമകളാകുന്നവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നില്ല.
കോഴിക്കോട്∙ തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നു പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന് മുഹമ്മദ് ഇബാദാണു മരിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തിരുവനന്തപുരം ∙ ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയിൽ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമർശനവുമായി ഭരണപക്ഷ എംഎൽഎമാർ. പി.സി.വിഷ്ണുനാഥ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകന് അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കള്‍ പറയുന്നതു തെറ്റാണെന്നും മലമ്പുഴയില്‍നിന്നുള്ള ഭരണപക്ഷ എംഎല്‍എ എ.പ്രഭാകരന് പറഞ്ഞു. സിപിഎം എംഎല്‍എ യു.പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓർമിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമര്‍ശം.
തിരുവനന്തപുരം∙ സംസ്ഥാനത്തു പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മേയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണു തീരുമാനമെന്നു ലേബർ കമ്മിഷണറേറ്റ് അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
തിരുവനന്തപുരം∙ ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസലർ ആയ ഡോ. സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസാ തോമസിന് താൽക്കാലിക പെൻഷനും 2023 മുതലുള്ള കുടിശികയും നൽകാനാണ് ഇന്നു ട്രൈബ്യുണൽ ഉത്തരവിട്ടത്. സ്ഥിരം പെൻഷനും മറ്റു സർവീസ് ആനുകൂല്യങ്ങളും ഇത്രയും നാൾ എന്തുകൊണ്ട് നൽകിയില്ലെന്നതിന്റെ കാരണം അറിയിക്കാൻ സർക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രൈബ്യൂണൽ നിർദേശിച്ചു
ബത്തേരി ∙ നൂൽപ്പുഴ കാപ്പാട് ആദിവാസി യുവാവ് മാനുവിനെ കാട്ടാന ചവിട്ടിക്കൊന്നത് വീട്ടുസാധനങ്ങൾ വാങ്ങി വരുമ്പോൾ. മാനുവിനെ കാട്ടാന ആക്രമിക്കുന്നത് ബന്ധുവായ സത്യഭാമ കണ്ടെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇന്നലെ രാത്രി സത്യഭാമ വീടിന് സമീപത്തു നിന്ന് അരി കഴുകുമ്പോഴാണ് കാട്ടാന മാനുവിനെ ആക്രമിക്കുന്നത് കണ്ടത്. മാനുവിന്റെ കുട്ടികൾ സത്യഭാമയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾക്കുള്ള ബിസ്കറ്റുമായി ഇവിടേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്
മൂവാറ്റുപുഴ∙ പാതിവില തട്ടിപ്പു കേസിൽ പ്രതി അനന്തു കൃഷ്ണൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കോടതി. ജാമ്യം നൽകിയാൽ അനന്തു തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞ മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. അനന്തു കൃഷ്ണനിൽനിന്നു സംഭാവന വാങ്ങിയവരെയും പദ്ധതിയുടെ ഗുണഭോക്താക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണു പൊലീസ്. പാതിവിലയ്ക്കു ലഭിച്ച സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കാതെ വിവരങ്ങൾ രേഖപ്പെടുത്തി തിരികെ നൽകും. അവ കസ്റ്റഡിയിൽ സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാലാണ് ഇത്. കേസിന്റെ നടപടികള്‍ പൂർത്തിയാകുന്നതുവരെ കൈമാറ്റമോ വിൽപനയോ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്. ഓരോ ജില്ലയിലും നൂറുകണക്കിനു പ്രതികളുണ്ട്. ഓരോരുത്തരുടെയും പങ്കു പരിശോധിച്ച് അറസ്റ്റ് ചെയ്യുകയാണ് അന്വേഷണസംഘത്തിനു മുന്നിലെ വെല്ലുവിളി.
കോഴിക്കോട്∙ പേരാമ്പ്ര ചാലിക്കരയില്‍ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. ജനവാസ മേഖലയില്‍നിന്നു ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനിടെയാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. അരയില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കാനുള്ള ശ്രമത്തിനിടെ സിഐ കയറിപിടിക്കുകയും യുവാവിനെ മാറ്റുകയും ചെയ്തു.
തിരുവനന്തപുരം ∙ സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്കിയ എക്സൈസ് മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സംസ്ഥാനത്തു ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്കിയതും സ്പീക്കര്‍ക്ക് ഇഷ്ടമായില്ല.
Results 1-50 of 10000