Activate your premium subscription today
തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻ വർധന പരിഗണനയിലുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. കുടിശിക കൊടുത്തു തീർക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. അതിനു ശേഷം തുക വർധിപ്പിക്കാൻ കഴിയുമോ എന്നാലോചിക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് ബജറ്റിലൂടെ തന്നെ വേണമെന്നു നിർബന്ധമില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന എൽഡിഎഫ് പ്രകടന പത്രികയിലെ പ്രഖ്യാപനത്തിന് ഒപ്പം തന്നെയാണു നിൽക്കുന്നത്. എന്നാൽ പ്രകടന പത്രിക തയാറാക്കുന്ന ഘട്ടത്തിൽ കേന്ദ്രം ഇതുപോലെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമെന്നു കരുതിയിരുന്നില്ല.
തിരുവനന്തപുരം∙ ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയ്ക്കും അദ്ദേഹത്തിന്റെ ജില്ലയായ കൊല്ലത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരിനും സംസ്ഥാന ബജറ്റിൽ കൈനിറയെ പദ്ധതികൾ...
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പുതിയ പശ്ചാത്തല വികസന പദ്ധതികളൊന്നുമില്ല. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിഴിഞ്ഞം– കൊല്ലം– പുനലൂർ ഇൻഡസ്ട്രിയൽ ആൻഡ് ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ പദ്ധതിയാണ് ഈ മേഖലയിലെ വലിയ ബജറ്റ് പ്രഖ്യാപനം. 1000 കോടി രൂപ ചെലവിട്ടു ഭൂമി വാങ്ങുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ നവംബറിൽ കിഫ്ബി ബോർഡ് അംഗീകാരം നൽകിയ പദ്ധതിയാണിത്. ഭൂമി വാങ്ങാൻ 1000 കോടി രൂപയ്ക്കും കിഫ്ബി അംഗീകാരം നൽകിയിരുന്നു. സാമ്പത്തികഞെരുക്കത്തിൽനിന്നു കരകയറിയെന്നു ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ മന്ത്രി അവകാശപ്പെട്ടെങ്കിലും വൻകിട പദ്ധതികൾ ഏറ്റെടുക്കാനുള്ള ത്രാണി കൈവരിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു പശ്ചാത്തല വികസന പദ്ധതികളോടുള്ള സമീപനം.
തിരുവനന്തപുരം∙ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 18.8 കോടി മാത്രം. സ്പോർട്സ് ഉപകരണ വ്യവസായത്തിന് 5 കോടിയും. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സെന്റർ നവീകരണം, ആക്കുളം മേനംകുളത്തെ ജിവി രാജ സ്പോർട്സ് എക്സലൻസ് സെന്റർ നിർമാണം തുടങ്ങി പ്രഖ്യാപനത്തിലൊതുങ്ങിയ വൻ പദ്ധതികൾക്കൊന്നും ബജറ്റിൽ പണമില്ല. മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും ആവർത്തിച്ചു. സ്വകാര്യ ഫണ്ട് ഉൾപ്പെടെ സ്വരൂപിച്ചുള്ള കായിക വികസന ഫണ്ട് രൂപീകരിക്കുമെന്നതാണ് ഇതിൽ പ്രധാനം. ഇതിനായി 8.40 കോടി രൂപ ഇത്തവണയും വകയിരുത്തി. ‘എല്ലാ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളം’ എന്ന കഴിഞ്ഞ ബജറ്റുകളിലെ പദ്ധതി പ്രഖ്യാപനത്തിന് ഇത്തവണ18 കോടിയാണ് വകയിരുത്തൽ. കായികമേഖലയ്ക്ക് 145.39 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 92 കോടി ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റിലും ബസ് വാങ്ങുന്നതിന് 107 കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപനം.
തിരുവനന്തപുരം ∙ മുതിർന്ന പൗരന്മാർക്കു പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ന്യൂ ഇന്നിങ്സ് പദ്ധതിയും ആരോഗ്യ സംരക്ഷണത്തിന് ഓപ്പൺ എയർ ജിമ്മും ആരംഭിക്കും. ചില വ്യവസായികൾ മുതിർന്ന പൗരൻമാരായതിനു ശേഷമാണു വ്യവസായ – വാണിജ്യ രംഗത്തേക്കു കടന്നതെന്നും ഇതാണ് ന്യൂ ഇന്നിങ്സിന്റെ അടിത്തറയെന്നും ബജറ്റിൽ പറയുന്നു. പദ്ധതിക്ക് 5 കോടി രൂപ നൽകും. പാർക്കുകളിൽ മുതിർന്ന പൗരന്മാർക്കു വ്യായാമ യന്ത്രങ്ങൾ സ്ഥാപിച്ച് മൾട്ടി ജനറേഷൻ പാർക്കുകളാക്കി മാറ്റും. ഇതിനും 5 കോടി രൂപ.
തിരുവനന്തപുരം ∙ ഹൈദരാബാദിൽ കേരള ഹൗസ് തുറക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ഇതിനായി 5 കോടി രൂപ അനുവദിച്ചു. നിലവിൽ ഡൽഹിയിലും മുംബൈയിലുമാണ് കേരള ഹൗസുള്ളത്. താമസസൗകര്യം, നോർക്ക സേവനം എന്നിവയടക്കമുള്ള സൗകര്യങ്ങളാണു കേരള ഹൗസിലുണ്ടാവുക. റസിഡന്റ് കമ്മിഷണർക്കായിരിക്കും മേൽനോട്ടച്ചുമതല.
തിരുവനന്തപുരം ∙ വിഴിഞ്ഞം വെണ്ണിയൂരിൽ ഇരട്ട കുട്ടികളും മാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥൻ പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസിൽ അഭയം തേടി. കുട്ടികളിൽ ഒരാൾ വൃക്കരോഗ ബാധിതനാണ്.
കോട്ടയം∙ കേരളത്തിന്റെ എഐ സ്വപ്നങ്ങൾക്ക് ബജറ്റിന്റെ ലോഞ്ച് പാഡ്. എഐ മേഖലയിൽ കേരളത്തെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിന് തിരുവനന്തപുരത്ത് ലോകോത്തര ജിപിയു (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) ക്ലസ്റ്റർ കൊണ്ടുവരുമെന്നും വിവിധ മേഖലകളിൽ ഏജന്റിക് എഐയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ദേശീയതലത്തിൽ ഹാക്കത്തോൺ സംഘടിപ്പിക്കും എന്നുമാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. 850 കോടി രൂപ ചെലവിൽ ഓപ്പൺ എഐ രൂപപ്പെടുത്തിയിരുന്ന ജിപിടി–4 മോഡലിനെ വെല്ലുവിളിച്ച് ചൈനീസ് കമ്പനി വെറും 50 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഡീപ്സീക് വലിയ തരംഗം സൃഷ്ടിച്ച വാർത്ത ഓർമിപ്പിച്ചാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ എഐ വികസനത്തിനായി 11 കോടി രൂപ ബജറ്റിൽ നീക്കിവച്ചത്.
തിരുവനന്തപുരം∙ പ്രമുഖ ശീതളപാനീയ, മൊബൈല്‍ നിർമാണ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍നിന്നു കുടുംബാംഗങ്ങളില്‍ നിന്നും വാട്സ്ആപ്പ്
തിരുവനന്തപുരം∙ ഭരണഘടനപരമായ ബാധ്യത നിറവേറ്റുന്നതിനപ്പുറം സംസ്ഥാനത്തിന്റെ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കുന്ന ഒന്നും തന്നെ ഉൾക്കൊള്ളിക്കാത്ത ഭാവനാശൂന്യമായ ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനോ സംസ്ഥാനത്തിന്റെ കാർഷിക-വ്യാവസായിക വളർച്ചയ്ക്കോ
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ സുഹൃത്തിന്റെ വെട്ടേറ്റ യുവതിയുടെ നില ഗുരുതരം. 28 വയസ്സുകാരിയായ വെൺപകൽ സ്വദേശി സൂര്യയെ ആണ് സുഹൃത്ത് സച്ചി വീട്ടിൽ കയറി വെട്ടിയത്. വെട്ടിയ ശേഷം സച്ചിയും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചു.
തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ ലേലം ചെയ്യാനായി മുറിച്ചു സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന തടികൾ മോഷണംപോയി. പുതിയ ബ്ലോക്ക് നിർമിക്കുന്നതിന്റെ ഭാഗമായും കൂടാതെ അപകടകരമായ അവസ്ഥയിലും നിന്ന മരങ്ങളാണ് ആശുപത്രി വളപ്പിൽ പലയിടങ്ങളിലായി മുറിച്ചു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ പല സമയങ്ങളിലായാണ് മരം കടത്തിയതെന്നാണ് വിവരം. ആശുപത്രി വികസന സമിതിയിലെ ചില അംഗങ്ങളുടെ ഒത്താശയോടെയാണ് മരക്കടത്ത് നടത്തിയിരിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം∙ കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻജിഒ അസോസിയേഷന്റെ തലപ്പത്തെ തർക്കം മൂർഛിച്ച് തെരുവിലെ കയ്യാങ്കളിയിലെത്തി. നിയമാവലി ഭേദഗതിക്കായി ചേർന്ന സംസ്ഥാന കൗൺസിൽ യോഗം അലങ്കോലപ്പെട്ടു. കെപിസിസി നേതാക്കൾ കൂടി വേദിയിലിരിക്കുമ്പോഴുണ്ടായ സംഘർഷത്തിനൊടുവിൽ ജനറൽ സെക്രട്ടറി എ.എം.ജാഫർഖാനെ
കഴക്കൂട്ടം ∙ രണ്ടുമാസമായി കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സംവിധാനം താറുമാറായ അവസ്ഥയിലാണ്. കരാർ അവസാനിച്ചതിനുശേഷം പകരം സംവിധാനം ഏർപ്പെടുത്താത്തതാണ് കാരണം.വാഹനങ്ങൾ സൂക്ഷിക്കാനായി സംവിധാനം ഇല്ലാത്തതിനാൽ സ്റ്റേഷന്റെ പല ഭാഗങ്ങളിലും വാഹനങ്ങൾ വച്ചിട്ടാണ് പലരും ട്രെയിനിൽ കയറുന്നത്. പ്രത്യേകിച്ച്,
നെയ്യാറ്റിൻകര ∙ നന്നായി പടം വരയ്ക്കുന്ന കുഞ്ഞായിരുന്നു ബിനിജ. സ്വന്തം വീടിന്റെ ചുമരിലും തൊട്ടടുത്ത് മുത്തശ്ശന്റെ വീട്ടിലെ ചുമരിലും ഒട്ടേറെ പടങ്ങൾ ബിനിജ വരിച്ചിരുന്നു. ഇന്നലെ ഇതിനെ നോക്കി വിലപിക്കുകയായിരുന്നു അമ്മ ആൻസിയും അടുത്ത ബന്ധുക്കളും.വീടിന്റെ പടം വരയ്ക്കാനാണ് ബിനിജയ്ക്ക് ഏറെയിഷ്ടമെന്ന്
തിരുവനന്തപുരം∙ കൊങ്കൺ റെയിൽവേ കോർപറേഷനെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ശുപാർശ കേന്ദ്രത്തിന്റെ സജീവ പരിഗണനയിൽ. ഓഹരി പങ്കാളിത്തമുള്ള ഗോവയും കർണാടകയും ലയനത്തിന് സമ്മതമറിയിച്ചിട്ടുണ്ട്. കേരളവും മഹാരാഷ്ട്രയും കൂടി അനുകൂല നിലപാടെടുത്താൽ ലയന നടപടികൾ വേഗത്തിലാകും. ഇന്ത്യൻ റെയിൽവേയെ (65.97%) കൂടാതെ
ഓൺലൈൻപരിശീലന ക്ലാസ് തിരുവനന്തപുരം ∙ കെ– മാറ്റ് പ്രവേശന പരീക്ഷയ്ക്കായി കരകുളം അഴീക്കോട് ജി കരുണാകരൻ മെമ്മോറിയൽ കോ-ഓപറേറ്റീവ് കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ സൗജന്യ ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിച്ചു. ഫോൺ: 04722887399/7559887399 തീയതി നീട്ടി ആറ്റിങ്ങൽ∙ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിന്റെ
തിരുവനന്തപുരം ∙ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാനിടയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്നാണു സഭയിൽ വയ്ക്കുക.
തിരുവനന്തപുരം∙ സഹകരണ നിയമഭേദഗതി നിലവിൽ വന്നിട്ടും നിയമം പാലിക്കാതെ സഹകരണ ബാങ്കുകൾ വായ്പകൾ വാരിക്കോരി നൽകുന്നുവെന്ന് കണ്ടെത്തൽ. 10 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് ഇൗടിന്റെ മൂല്യം പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന വ്യവസ്ഥയാണ് ബാങ്കുകൾ നടപ്പാക്കാത്തത്.
പറഞ്ഞ വാക്കു പാലിച്ചു നേടിയെടുത്ത വിശ്വാസ്യത ചൂഷണം ചെയ്താണു തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ കേരളത്തിലാകെ തട്ടിപ്പിന്റെ വലയെറിഞ്ഞത്. പഞ്ചായത്തംഗങ്ങൾ മുതൽ സംസ്ഥാന നേതാക്കൾവരെ തട്ടിപ്പിന്റെ ചൂണ്ടക്കൊളുത്തിൽ പെട്ടു. കാശു നഷ്ടമായവരിൽ പലരും അപമാനം ഭയന്നു തട്ടിപ്പുകഥ പുറത്തു പറഞ്ഞിട്ടില്ല.
തിരുവനന്തപുരം∙ കിഫ്ബി പദ്ധതികൾക്ക് ടോളോ യൂസർഫീസോ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ലെന്നു ധനമന്ത്രിയായിരിക്കെ നിയമസഭയിൽ വ്യക്തമാക്കിയ ഡോ.തോമസ് ഐസക് അതു തിരുത്തി. കാലം മാറിയതനുസരിച്ച് നിലപാട് മാറ്റി മുന്നോട്ടു പോകണമെന്നും ഇപ്പോൾ ടോൾ പിരിക്കുകയേ വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളെയും ആശുപത്രികളെയും പൊലീസിനെയും ഉൾപ്പെടുത്തി അടിയന്തര സഹായത്തിനായി മൊബൈൽ ആപ് വരുന്നു. മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ആപ് തയാറാക്കുന്നത്. ആംബുലൻസുകളുടെയും ആശുപത്രികളുടെയും യോഗം വിളിച്ച് ജില്ലാ തലത്തിൽ ആപ്പിലേക്കു വിവരശേഖരണം നടത്തിവരുന്നു. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ഗതാഗത കമ്മിഷണറുയെടും യോഗം ഇതിനായി ചേർന്നു.
തിരുവനന്തപുരം ∙ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്റെ പാതിവില തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറാൻ എഡിജിപി മനോജ് ഏബ്രഹാം സംസ്ഥാന പൊലീസ് മേധാവിക്കു ശുപാർശ നൽകി. ഇതുവരെ 72 കേസുകൾ റജിസ്റ്റർ ചെയ്തു. 62 കോടി രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. സംസ്ഥാനമൊട്ടാകെ 3600 പരാതിക്കാർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ പലതിലും ഉടൻ കേസെടുക്കും. ലഭിച്ച പരാതികളുടെ മാത്രം അടിസ്ഥാനത്തിൽ 450– 500 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക കണക്ക്. ക്രൈംബ്രാഞ്ചിനു പകരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസുകൾ അന്വേഷിപ്പിക്കാമെന്നാണു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നിലപാട്.
തിരുവനന്തപുരം ∙ വഴിത്തർക്കത്തിനിടെ അയിരൂരിൽ പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം. ദേഹത്ത് വണ്ടി കയറ്റി ഇറക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു. കുട്ടിയെ തള്ളിയിട്ടെന്നും കൈകൾക്കു പൊട്ടലുണ്ടെന്നും കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മർദത്തെ തുടർന്നാണ് പൊലീസിന്റെ ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
തിരുവനന്തപുരം ∙ സ്കൂട്ടര്‍ തട്ടിപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. സംഘടന പിരിവ് നടത്തുന്നതായി അറിഞ്ഞതോടെ, തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്നു കരുതിയാണ് ആനന്ദകുമാറിന്റെ ക്ഷണം സ്വീകരിച്ചത്. ആനന്ദകുമാര്‍ കള്ളമാണു പറയുന്നതെന്ന് കരുതിയില്ലെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.
തിരുവനന്തപുരം∙ 'വലിയ തോതില്‍ ജനങ്ങള്‍ക്കു താങ്ങാന്‍ പറ്റാത്ത ബാധ്യതയുണ്ടാകുന്നതൊന്നും ഉണ്ടാകില്ല' - ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഈ വാക്കുകള്‍ എത്രത്തോളം പാലിക്കപ്പെടുമെന്നതാണ് നാളത്തെ ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്. ചെലവുചുരുക്കുന്നതിനൊപ്പം വരുമാനം വര്‍ധിപ്പിക്കാനുള്ള ചില നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറയുന്നു. കിഫ്ബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കു വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ രാവിലെ 9 മണിക്ക് ധനമന്ത്രി സഭയില്‍ അവതരിപ്പിക്കുക. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ക്ഷേമപെന്ഷന് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന.
തിരുവനന്തപുരം∙ കേരള തീരത്ത് എണ്ണ, പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തുന്നതിനായി വീണ്ടും പര്യവേഷണത്തിനു കളമൊരുങ്ങുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കൊല്ലം തീരത്ത് ഡ്രില്ലിങ് ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയില്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം∙ എന്‍ജിഒ അസോസിയേഷനില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും സംസ്ഥാന കമ്മിറ്റി ഓഫിസിലുമാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും ജനറല്‍ സെക്രട്ടറി ജാഫര്‍ഖാനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു ബഹളം. സംഘടനയുടെ പ്രസിഡന്റായി ജാഫര്‍ ഖാന് സ്വയം പ്രഖ്യാപിച്ചതോടെ ജാഫര്‍ ഖാനെ പുറത്താക്കിയതായി ചവറ ജയകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കിന്റെ തുടർച്ചയാണ് എന്‍ജിഒ അസോസിയേഷനിലെ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് സൂചന.
തിരുവനന്തപുരം ∙ പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങൾ തുടക്കത്തിൽ തന്നെ എങ്ങനെ തിരിച്ചറിയാമെന്നും ചികിത്സിക്കാമെന്നും വിശദമാക്കുന്ന പുസ്തകം ‘മാനേജ്മെന്റ് ഓഫ് ഡയബറ്റിക് കോംപ്ലിക്കേഷൻസ്: എ ടീം ബേസ്ഡ് അപ്രോച്’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ലോകപ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. ജോർജി ഏബ്രഹാം, റിസർച് ഡയബറ്റോളജിസ്റ്റ് ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവരാണ്
Results 1-30 of 10000