Activate your premium subscription today
ഹിമാലയൻ മലനിരകൾക്കു മുകളിൽ ജീവനും മരണത്തിനുമിടയിൽ നിന്ന നിമിഷം മേജർ അജിത് സിങ് തന്റെ തോക്കിലേക്കു നോക്കി. ബാക്കിയുള്ളത് 6 ബുള്ളറ്റ്. ഒപ്പമുള്ള ഇന്ത്യൻ സേനാ സംഘത്തെ പല വശങ്ങളിൽ നിന്നായി പാക്കിസ്ഥാൻ പട്ടാളം വളഞ്ഞു കഴിഞ്ഞിരുന്നു. ഇന്ത്യൻ സേനാംഗങ്ങൾ വിരലിലെണ്ണാവുന്നവർ മാത്രം. ആറെണ്ണത്തിൽ 4 ബുള്ളറ്റ്
1972ലെ ഒരു ഞായർ, ഇടുക്കി അണക്കെട്ട് പദ്ധതി പ്രദേശം. സമയം സന്ധ്യയാകുന്നു. അണക്കെട്ടു നിർമാണത്തിനെത്തിയ മലയാളികളും ഇതര സംസ്ഥാനക്കാരുമുൾപ്പെടുന്ന വലിയൊരു കൂട്ടം തൊഴിലാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവർക്കു മുന്നിൽ 16 എംഎം ഫിലിം പ്രൊജക്ടറും സ്ക്രീനും ശബ്ദസംവിധാനങ്ങളും ഒരുക്കുന്ന തിരക്കിൽ ഏതാനും
ചെറിയൊരു കുളം. തുടങ്ങുമ്പോൾ അത്രയേ മനസ്സിലുണ്ടായിരുന്നുള്ളു. വെള്ളം കിട്ടാതെ വന്നപ്പോൾ പിന്നെയും പിന്നെയും കുഴിച്ചു. പക്ഷേ പണി തീർന്നപ്പോൾ 100 പടവുകളുള്ള കൂറ്റൻ കുളം. കണ്ടിട്ടും കണ്ടിട്ടും ക്ഷേത്ര കമ്മിറ്റിക്കും നിർമാണം ഒറ്റയ്ക്ക് ഏറ്റെടുത്ത വി.കെ.വിനീഷിനും വിശ്വസിക്കാനായില്ല. കാസർകോട് നീലേശ്വരം
വീട്ടിൽ ഉപയോഗമില്ലാതെയിരിക്കുന്ന എത്രയോ സാധനങ്ങൾ! വസ്ത്രങ്ങൾ മുതൽ ഫർണിച്ചറും പുസ്തകങ്ങളും വരെ. പൊടി പിടിച്ചും ചിതലരിച്ചും നശിക്കാതെ മറ്റൊരാളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കുന്നതാകും അവയിൽ പലതും. പക്ഷേ, കൈമാറി ഉപയോഗിക്കാനുള്ള സാധ്യതയല്ല, അവ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയാനുള്ള എളുപ്പ വഴിയാണ്
കെപിഎസി എന്ന പ്രസ്ഥാനത്തോടും നാടക കലയോടും കലാപ്രേമികൾ മാത്രമല്ല, ചലച്ചിത്ര ലോകവും കാട്ടിയിരുന്ന ആദരവും പ്രതിപത്തിയും ഏറെ അനുഭവിച്ച് അറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. നടൻ സത്യനൊപ്പം മൂന്നുനാലു സിനിമകളിൽ ഞാൻ വേഷമിട്ടു. ആ അതുല്യ കലാകാരൻ എന്നെപ്പോലുള്ള നാടക കലാകാരന്മാരോട് കാട്ടിയിട്ടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല...’– ലീല ഓർത്തു.
യുകെ പാർലമെന്റിലേക്ക് ആദ്യമായി മലയാളി വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ‘പാതി’മലയാളിയായ ഫിലിപ് ജോർജ്. ഇംഗ്ലണ്ടിലെ സുപ്രീംകോടതി സോളിസിറ്റർ പദവി വരെ എത്തിയ ആദ്യ ഏഷ്യക്കാരൻ. ‘റാക്കറ്റ് ബോയ്– വെയർ ഈസ് മൈ കൺട്രി’ എന്ന ഫിലിപ്പിന്റെ ഈയിടെ പുറത്തുവന്ന ആത്മകഥ കേരളത്തിന്റെ പ്രവാസ ചരിത്ര ശാഖയിൽ ഇതുവരെ പറയാത്ത അനുഭവങ്ങളാണ് പങ്കു വയ്ക്കുന്നത്.
പാരിസിൽ ഒളിംപിക് ദീപം തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കായികപ്രേമികളുടെ മനസ്സിൽ ആ ചോദ്യം ഉയരുന്നു: ഇന്ത്യയുടെ ആദ്യ വനിത ഒളിംപ്യൻ ആരാണ്? 1920 ആന്റ്വെർപ് ഒളിംപിക്സിനെത്തിയ മെഹ്റി ടാറ്റയോ 1924 പാരിസ് ഒളിംപിക്സിനെത്തിയ നോറ പൊല്ലിയോ?? അതോ അത്ലറ്റിക് ട്രാക്കിൽ ആദ്യമിറങ്ങിയ നീലിമ ഘോഷും മേരി ഡിസൂസയുമാണോ?
നൂറല്ല, 6 വർഷം മുൻപ്, 2018ലെ പ്രളയത്തിലാണ് മൂന്നാറിലെ പെരിയവരൈ പാലം തകരുന്നത്. അതിഭീകര മഴയിൽ ഹൈറേഞ്ചിൽ പലയിടത്തും വെള്ളം കയറി. ഇടുക്കി ഡാമിന്റെ കൈവഴികളിലെ മിക്ക പാലങ്ങളും റോഡുകളും തകർന്നു. പെരിയവരൈ പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഡ്രജിങ് നടത്തിയ തൊഴിലാളികൾക്ക് ഒരു ചക്രം ലഭിച്ചു. കാളവണ്ടിയുടേതെന്ന് ആദ്യം കരുതിയെങ്കിലും 100 വർഷം പഴക്കമുള്ള പഴയ മൂന്നാറിലെ മോണോ റെയിലിന്റെ ചക്രമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോഴും മയ്യഴി സ്വതന്ത്രമായിരുന്നില്ല. കാരണം, മയ്യഴി ഭരിച്ചിരുന്നതു ബ്രിട്ടിഷുകാർ അല്ല, ഫ്രഞ്ചുകാർ ആയിരുന്നു. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ പോലും വലുപ്പമില്ലാത്ത മയ്യഴിയിൽ നിന്നു ഫ്രഞ്ചുകാർ വിട്ടുപോകുന്നത് ഏഴു വർഷത്തിനു ശേഷം 1954 ൽ ആണ്. അതൊരു വെറും പിൻവാങ്ങലായിരുന്നില്ല, ഒട്ടേറെപ്പേരുടെ തുടർച്ചയായ പോരാട്ടത്തിന്റെ ഫലമായിരുന്നു ആ വിമോചനം. മയ്യഴിയെ സ്വതന്ത്രമാക്കാൻ ‘മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്ന ഐ.കെ.കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1954 ജൂലൈ 14നു നടന്ന മയ്യഴി മാർച്ചിനും രണ്ടു ദിവസത്തിനു ശേഷം 16നുണ്ടായ വിമോചനത്തിനും ഇപ്പോൾ 70 വയസ്സാകുന്നു. ഐ.കെ.കുമാരൻ മാസ്റ്റർ അന്തരിച്ചിട്ട് ജൂലൈ 26 ന് കാൽ നൂറ്റാണ്ട് പൂർത്തിയാകുകയാണ്. 1999 ജൂലൈ 26 നായിരുന്നു അദ്ദേഹത്തിന്റെ മരണം.
അതൊരു ഉഗ്രസ്ഫോടനമായിരുന്നു. വിജിന്റെ ജീവിതം മാറ്റിമറിച്ച സ്ഫോടനം. ഒരു നിമിഷം കൊണ്ട് അവനു ചുറ്റും ഇരുട്ടുമൂടി. ചെവിയിൽ മുഴക്കം മാത്രം. ചുറ്റുംപരന്ന പുകയ്ക്കുള്ളിൽ നിന്നു ചോരയൊലിച്ച് അവൻ പുറത്തുവന്നു. വിജിന്റെ തന്നെ വാക്കിൽ പറഞ്ഞാൽ ‘പുനർജന്മത്തിലേക്കുള്ള വരവ്’.
ജീവിച്ചിരിക്കാൻ ഒരു സാധ്യതയുമില്ലെന്ന പ്രവചനങ്ങളോടെ, 500 ഗ്രാം തൂക്കവുമായി ഭൂമിയിലേക്കെത്തിയ ആയത്ത് മറിയം ഫാത്തിമ അമ്മ ഷീബയുടെയും അവളെ സ്നേഹിക്കുന്നവരുടെയും കരുതലിൽ ജീവിതം തിരികെപ്പിടിച്ച അവിശ്വസനീയ കഥ, ഒരു വർഷത്തെ മുഴുവൻ അധ്യയന ദിവസങ്ങളിലും സ്കൂളിൽ പോയി റെക്കോർഡ് സൃഷ്ടിച്ച കഥ....
പാരിസിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിന്റെ 33–ാമത് പതിപ്പിന് ഇനി ദിവസങ്ങൾമാത്രം ബാക്കി. കൃത്യം 100 വർഷം മുൻപ്,1924 ജൂലൈ 8ന് പാരിസ് മറ്റൊരു ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചു. മലയാളിയുടെ ഒളിംപിക്സ് അരങ്ങേറ്റം. ഇന്ത്യയുടെ പേരിലുള്ള ആദ്യ ഒളിംപിക് മെഡൽ പിറന്നതും പാരിസിലാണ്–1900 ജൂലൈയിൽ.
കമ്യൂണിസ്റ്റ് അടിത്തറയിൽ രൂപം കൊണ്ട നാടക പ്രസ്ഥാനമായതു കൊണ്ടാകാം, കെപിഎസിയിൽ കർശന ചിട്ടകൾ ഉണ്ടായിരുന്നു. കൂടെ അഭിനയിക്കുന്ന നടീനടന്മാരുടെ വീട്ടിൽ പോകാൻ പോലും ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. നാടകം ഇല്ലാത്ത ദിവസങ്ങളിൽ പാമ്പാക്കുടയിലെ വീട്ടിൽ വരെ പോയി വരട്ടെ എന്നു ചോദിച്ചാലും അനുവാദം തരില്ല. അത്തരം ദിവസങ്ങളിൽ സഹനടിമാർ അവരുടെ വീട്ടിലേക്കു ക്ഷണിക്കും. സെക്രട്ടറിയോടു ചോദിക്കാതെ പറ്റില്ല.
വിരലുകളാൽ വീണകൾക്ക് ഉയിര് നൽകിയ അതുല്യ കലാകാരി പത്മാവതി അനന്തഗോപാലൻ നവതിയുടെ നിറവിലേക്ക്. രാജ്യത്തെ ഏറ്റവും മുതിർന്ന വീണ വിദുഷിയും സംഗീതജ്ഞയും പ്രശസ്ത വയലിനിസ്റ്റ് ലാൽഗുഡി ജയരാമന്റെ സഹോദരിയുമായ പത്മാവതി 12നു തൊണ്ണൂറാം വയസ്സിന്റെ പടി ചവിട്ടുകയാണ്.
‘‘ജന്മിയുടെ കാര്യസ്ഥന്മാരും കൂലിക്കാരും ചേർന്ന് പരമുപിള്ളയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നു തേങ്ങയിടാൻ കയറുന്ന ഒരു രംഗമുണ്ട്. അപ്പോൾ പരമുപിള്ളയുടെ ഭാര്യ കല്യാണിയമ്മ ഒരു കത്താളുമായി രംഗത്തു വന്ന് അവരെ തടയുന്നു. കല്യാണിയമ്മ കത്താളു ചൂണ്ടിക്കൊണ്ട്, ‘ഛീ, ഇറങ്ങിനെടാ താഴോട്ട്... താഴോട്ടിറങ്ങാൻ ! ഒരെണ്ണത്തിനെയും ഞാൻ വിട്ടയയ്ക്കത്തില്ല. കാലു വെട്ടി ഞാൻ താഴെയിടും !
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ എന്നെ വരവേൽക്കുവാൻ എഫ്.ബി.ഐ. സംഘം കാത്തിരിപ്പുണ്ടെന്ന് കരുതിയതല്ല. അമേരിക്കൻ പൗരന്മാർക്ക് ഇമിഗ്രേഷൻ നടപടികൾ വളരെ ലഘുവാണ്, പാസ്പോർട്ട് കാണിച്ചാൽ മാത്രം മതി. അതിലൊരു സീൽ അടിക്കുകപോലുമുണ്ടാകില്ല. മിനിറ്റു വച്ച് വിമാനമിറങ്ങുന്നയിടത്ത് ലഗേജ് കിട്ടാൻ ചിലപ്പോൾ മണിക്കൂറോളം കാത്തിരിക്കേണ്ടി വരും. വേറൊരു തൊന്തരവും ഈ എയർപോട്ടിലുണ്ട്. പെട്ടികൾ തള്ളി നീക്കാനുള്ള കാർട്ട് ഇവിടെ സൗജന്യമല്ല.
ഐറിഹ് ഇറയുടെ കഴുത്തിൽ താലികെട്ടിയതോടെ ആ ഗ്രാമം മുഴുവൻ സന്തോഷത്തിലായി. രാജകുമാരനെപ്പോലെയായിരുന്നു ഐറിഹ്. ഇറ രാജകുമാരിയും. ‘ ഐ ടൂ ഹാവ് എ സോൾ’ എന്ന നോവൽ അവസാനിക്കുമ്പോൾ ഇറ, ഐറിഹിനു സ്വന്തം. എല്ലാ പ്രതിസന്ധികളെയും കടന്ന് അവർ ഒന്നാകുന്നു. ഇവരുടെ വിവാഹം നാട്ടിലുണ്ടാക്കിയ സന്തോഷത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ കണ്ണൂർ കായലോട്ടെ ശ്രീപത്മം വീട്ടിൽ.
ഇതാ, എൺപതു വർഷം പിന്നിട്ടിരിക്കുന്നു. ഇന്നും വായനക്കാരുടെ നെഞ്ചിൽ നീറ്റലായി തുടരുന്ന ചോദ്യമുണ്ട്. എന്തായിരിക്കാം സുഹറ മജീദിനോടു പറയാൻ ബാക്കിവച്ചത് ? 1944ൽ ബഷീറിന്റെ തൂലികത്തുമ്പിൽനിന്നു പിറന്നുവീണ ‘ബാല്യകാലസഖി’ ഈ വർഷം 80 വയസ്സു പൂർത്തിയാക്കുകയാണ്. നോവലിൽ പലതവണ പറയാൻ തുനിഞ്ഞിട്ടും സുഹറ പറയാതെപോയത് എന്താണെന്ന് വൈക്കം മുഹമ്മദ് ബഷീർ നമുക്കു പറഞ്ഞുതന്നില്ല. അതു പറഞ്ഞുതരാൻ ഇന്നു ബഷീറുമില്ല. അദ്ദേഹം ഓർമയായിട്ട് ഈ ജൂലൈ അഞ്ചിന് 30 വർഷം പൂർത്തിയാവുകയാണ്.
സെക്യൂരിറ്റി ക്ലിയറൻസ് ഉള്ള എന്റെ ഫോൺ എഫ്ബിഐ നിരീക്ഷണത്തിലായിക്കൂടെന്നില്ല. അങ്ങനെ ഞാൻ പിടിക്കപ്പെട്ടാൽ സംഗതികൾ കൈവിട്ടുപോകും. രണ്ടാമത്തെ വഴി മേലധികാരികളോട് എല്ലാം തുറന്നു പറയുക എന്നതാണ്. സ്വയം റിപ്പോർട്ട് ചെയ്താൽ ചിലപ്പോൾ എനിക്കു സർവീസ് റെക്കോർഡിൽ ഗുഡ് എൻട്രി മാത്രമല്ല ശ്ലാഘനീയമായ സേവനത്തിനു പ്രശസ്തി പത്രവും ലഭിച്ചെന്നിരിക്കും. തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ ഭയപ്പെടാൻ ഒന്നും ഇല്ല. ഈ വിധം ഞാൻ ചിന്തിച്ചത് ആനമണ്ടത്തരമായി എന്നു പിൽക്കാല അനുഭവങ്ങൾ തെളിയിച്ചു.
ശരീരത്തിൽ ചക്രങ്ങളുള്ളവരാണ് ഞങ്ങൾ, ജീവിക്കാനായി ചക്രക്കസേരകളിൽ ഉരുണ്ടുനീങ്ങുന്നവർ. എങ്കിൽപിന്നെ ആ ചക്രങ്ങൾ അൽപം കൂടി ദൂരേക്ക് ഉരുട്ടിയാൽ എന്താണു കുഴപ്പം? ആ ഒരൊറ്റ ചോദ്യത്തിൽ നിന്നാണ് അന്നു ഗുണ്ടൽപ്പേട്ടിലേക്ക് ഇറങ്ങിയത്. ആ യാത്രയിൽ സൂര്യനെക്കണ്ടു, സൂര്യകാന്തിപ്പാടങ്ങൾ കണ്ടു. ഒത്തിരി മനുഷ്യർക്കിടയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ കണ്ടു, തിരിച്ചറിഞ്ഞു.’
മാന്ത്രികശക്തികൊണ്ടും ബുദ്ധികൊണ്ടും ദുഷ്ടൻമാരെയും കൊള്ളക്കാരെയും കൊലയാളികളെയും വിറപ്പിച്ച മാൻഡ്രേക്കിനിപ്പോൾ 90 വയസ്സ്. നാടകകലാകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനും നിർമാതാവുമായിരുന്ന അമേരിക്കക്കാരൻ ലിയോൻ ഹാരിസൻ ഗ്രോസ് എന്ന ലീ ഫാക്കിന്റെ ഭാവനയിൽ പിറന്നത് രണ്ട് അതിമാനുഷ കഥാപാത്രങ്ങളാണ്. ഒന്ന് മാൻഡ്രേക്ക് , മറ്റൊന്ന് ഫാന്റം. ചിത്രകഥാ പരമ്പരയിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ലീ ഫാക്ക് മാൻഡ്രേക്കിനെ ലോകത്തിനു പരിചയപ്പെടുത്തുന്നത് 1934 ജൂൺ 11നാണ്. പത്രത്താളുകളിലെ കോമിക് സ്ട്രിപ്പുകളിലൂടെയാണ് മാൻഡ്രേക്ക് അവതരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ കിങ് ഫീച്ചേഴ്സ് സിൻഡിക്കറ്റ് ആയിരുന്നു വിതരണക്കാർ.
അബുവിന്റെ ലോകം എനിക്കു പരിചയപ്പെടുത്തിത്തന്നത് പോൾ സക്കറിയയാണ്. അദ്ദേഹം അബുവിന്റെ ദ് ഗെയിംസ് ഓഫ് എമർജൻസി എന്ന പുസ്തകം എനിക്കു തന്നു; സുരേഷിനുള്ളതാണ്, തിരിച്ചു തരേണ്ട എന്നു ചൊല്ലിക്കൊണ്ട്. ഡൽഹിയിലെത്തി ഏറെ വർഷത്തിനു ശേഷമാണ് അബുവുമായി ഒരു കൂടിക്കാഴ്ച നടക്കുന്നത്. അപ്പോഴേക്കും അബുവിന്റെ കാർട്ടൂണുകളുടെ പ്രസിദ്ധീകരിച്ച എല്ലാ സമാഹാരങ്ങളും എന്റെ ശേഖരത്തിൽ എത്തിയിരുന്നു. ഡൽഹി വിട്ട് തിരുവനന്തപുരത്ത് പാർത്തു പോന്ന അബു പിന്നീട് അപൂർവമായേ ഡൽഹിയിൽ എത്തിയിരുന്നുള്ളു. ഇ.പി.ഉണ്ണിയുമായി ഒരു പ്രഭാതത്തിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കേയാണ് അബു ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന കാര്യം അറിയുന്നത്. അന്നു ഞാൻ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ കാർട്ടൂണിസ്റ്റാണ്. വിരേന്ദ്ര സക്ല എന്ന ഫോട്ടോഗ്രാഫറുടെ കൂടെ സ്റ്റേറ്റ്സ്മാന്റെ വാഹനത്തിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ (ഐഐസി) രാവിലെ 10 മണിയോടെ എത്തി. അബു ലോണിൽ ഇരുന്നു പത്രങ്ങൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഉത്തരകേരളത്തിലെ കരിവെള്ളൂർ ദേശം പൂരക്കളിക്കും മറത്തുകളിക്കും ഏറെ പ്രസിദ്ധിയുള്ളതാണ്. കരിവെള്ളൂരിന്റെ പടിഞ്ഞാറെക്കരയാണു കുണിയൻ. കൈപ്പാടുകളും നെൽവയലുകളും ഇടകലർന്ന പാടീപ്പുഴയുടെ തീരം. ജന്മിത്വത്തിനെതിരായ ഐതിഹാസികമായ പോരാട്ടം നടന്നിതിവിടെയാണ്. തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും തീയുണ്ടകളേറ്റ് കുതിർന്നു വീണ കുണിയൻ കൈപ്പാട്. അതേ കുണിയനിലാണ് ദാമോദരൻ ജനിച്ചത്. കരിവെള്ളൂർ കുണിയനിലെ നേരങ്കച്ചേകവൻ ദാമോദരന്റെ കഥ പൂരക്കളിയുടെയും മറത്തു കളിയുടെയും ചരിത്രംകൂടി ഉൾച്ചേരുന്നതാണ്.
ബക്കറ്റിലും പലകകളിലും ഒക്കെയായി ഒരു കൂട്ടം പിള്ളേർ കൊട്ടിപ്പാടുന്നു. അതു കണ്ടുവന്ന ഒരു ചേട്ടന് ഒരു കൗതുകം തോന്നി. പാട്ടിന്റെ വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. സംഭവം വൈറൽ... അവിടെ നിന്നാണു ‘ഡബ്ബാ ബീറ്റ്’ എന്ന കുട്ടി ബാൻഡ് സംഘത്തിന്റെ തുടക്കം. ‘തൃശൂരിലെ കൈപ്പറമ്പ് പഞ്ചായത്തിലെ കൊള്ളന്നൂരാണ് സ്ഥലം. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് ഷെയർ ചെയ്തിരുന്നു. അതിനുശേഷം നല്ല പ്രതികരണങ്ങൾ കിട്ടി. അവിടെ നിന്നാണ് ഒരു ബാൻഡ് ആയി പരിപാടി തുടങ്ങാം എന്ന ചിന്തയിൽ എത്തുന്നത്’ –കുട്ടിപ്പട്ടാളത്തെ നയിക്കുന്ന കോഓർഡിനേറ്ററായ പി.സി.ഇന്ദ്രജിത്ത് പറയുന്നു.
വർഷത്തിൽ ഒരു ദിവസമല്ല, 365 ദിവസവും കല്ലൂർബാലന് പരിസ്ഥിതിദിനമാണ്. നട്ടും നനച്ചും ജലം സംരക്ഷിച്ചും വിതരണംചെയ്തും കുട്ടികൾക്കു അറിവു പകർന്നും മരംനടലിന്റെ രജതജൂബിലിയിലാണിപ്പോൾ ഈ പച്ചമനുഷ്യൻ. നട്ടുപോകലല്ല, ഒച്ചപ്പാടും ബഹളവുമില്ലാതെ മരത്തൈ നടുകയും, അവ വേരുറച്ചു വലുതാകുന്നതുവരെ അതിന്റെ ചുറ്റുവട്ടത്തിലുണ്ടാകും നാട്ടുകാരുടെ കല്ലൂർബാലേട്ടൻ. ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുക്കും. വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇപ്പോൾ ഹരിതജീവിതത്തിന്റെ ഭാഗം. സൂര്യനും പച്ചിലയുമാണ് ഉപാസനാമൂർത്തികൾ.
ഞാനൊരു ഇന്ത്യൻ എന്നുറക്കെപ്പറയാൻ നമുക്ക് ഒരുപാടു രേഖകളുണ്ട്. ജനിച്ചുവീഴുമ്പോൾ ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റിൽ വരെ ദേശം ഏതെന്നു ചേർത്തിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ ദേശമേതെന്നു ചോദിച്ചാൽ റഷീദാബാനുവിന് ഉത്തരമുണ്ട്, പക്ഷേ, തെളിയിക്കാൻ രേഖയൊന്നുമില്ല. സ്വന്തം കാൽക്കീഴിൽ ഉറച്ചുനിൽക്കുന്ന മണ്ണ് ഏതെന്നു പറയാൻ, ഈ ഭൂമിയിൽ എവിടെയാണെന്നു തെളിച്ചു പറയാൻ റഷീദാബാനുവിനു കഴിയില്ല. കാരണം എവിടെയാണു ജീവിക്കുന്നതെന്നു പറയാൻ ഒരു രേഖയും അവർക്കില്ല.
1914 ൽ മദിരാശി തുറമുഖത്ത് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറപ്പിച്ച ഒരു ആക്രമണമുണ്ടാകുന്നു. എംഡൻ എന്ന കപ്പൽ വന്നു ബ്രിട്ടിഷ് എണ്ണ ടാങ്കറുകളിലേക്കു വെടിയുതിർത്തു. ജനങ്ങളും അധികാരികളും ഒരുപോലെ പേടിച്ചു. ഇതിലെ പ്രധാന സൂത്രധാരൻ ചെമ്പകരാമൻ പിള്ളയായിരുന്നു എന്നാണു ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. എംഡൻ എന്ന ആ ഭീതി ജനിപ്പിച്ച കപ്പൽ പിന്നെ ഭയങ്കരം, വലുത് എന്നൊക്കെ അർഥമാക്കുന്ന എമണ്ടൻ എന്ന പ്രാദേശിക ശൈലിയായി മലയാളത്തിലെത്തി.
മകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട വേദനയിൽ തകർന്നിരിക്കുന്ന ആ അമ്മയോട് അഞ്ചു മണിക്കൂറിലേറെ നേരം സംസാരിച്ചു പുറത്തിറങ്ങുമ്പോൾ ബീഡിപ്പുകയുടെ മണമായിരുന്നു പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളിന്റെ ചിന്തകൾക്ക്. കനാലിന് അരികെ, കോളജ് വിദ്യാർഥിനിയായ മകൾക്കൊപ്പം താമസിക്കുന്ന തകര ഷെഡ്ഡിനു പുറത്തു വന്നു പലരും ശല്യം ചെയ്തിരുന്നതായി ആ ആമ്മ പറഞ്ഞിരുന്നു. പലരെന്നു പറഞ്ഞപ്പോൾ അവർ പരസ്പരം സംസാരിച്ചതു കേട്ടിരുന്നോ എന്നു ഡോക്ടർ എടുത്തു ചോദിച്ചു. ശബ്ദം കേട്ടില്ലെന്നും ബീഡിപ്പുകയുടെ മണം മാത്രമാണു താൻ അറിഞ്ഞതെന്നും അമ്മ.
പെൺനടൻ എന്നാണു സന്തോഷ് കീഴാറ്റൂരിന്റെ ഈ നാടകത്തിന്റെ പേര്. എന്നാൽ ആൺ നടിയെന്നതാണ് അതിനെക്കാൾ ഉചിതമെന്നു തോന്നിപ്പോകും. ആണൊരാൾ ഇവിടെ നടിയായി മാറുകയാണ്. ഒരു നടിയല്ല, പല നടിമാർ. വാസവദത്തയായും ലീലയായും മാതംഗിയായുമെല്ലാം അവൾ (അവൻ) പകർന്നാടുന്നു. ഈ വേഷപ്പകർച്ചയുടെ തിരതള്ളലിൽ അവൾ അവനായി മാറുന്നുണ്ട്. ഓച്ചിറ വേലുക്കുട്ടിയാശാനെന്ന നടൻ. നാടകചരിത്രത്തിൽ വേണ്ടവിധം അടയാളപ്പെടുത്താതെ വിട്ടുപോയൊരു നടൻ. പെൺവേഷം മാത്രം കെട്ടിയാടിയതിനാൽ, നിങ്ങൾക്കു പെണ്ണിന്റെ മണമാണ് മനുഷ്യാ എന്നു പറഞ്ഞ് ഭാര്യ പോലും തള്ളിക്കളഞ്ഞയാൾ.
രണ്ടര രൂപയുടെ റബർ പന്തുകൊണ്ടു രണ്ടു ബസുകളുടെ ചില്ലു തകർത്തവർ ആരൊക്കെയെന്ന പൊലീസ് ചോദ്യത്തിന് ‘എനിക്കറിയാം’ എന്നു കണ്ണന്റെ മറുപടി. പേരുകൾ പറയുന്നതിന് അവനൊരു വ്യവസ്ഥ വച്ചു: ഒരു സർബത്ത്. പൊലീസ് ഉത്തരവിട്ട സർബത്ത് കയ്യിൽ വാങ്ങുമ്പോൾ മറുകൈ അവൻ കടക്കാരനു നേരെ ചൂണ്ടി: ‘കൂട്ടത്തിൽ ഈ മാമന്റെ രണ്ടു മക്കളുണ്ട്!’ പിന്നെ എട്ടു പേരുകൾ കൂടി ചറപറാ ഉതിർന്നുവീണു.
സൗദി അറേബ്യ മുഴുവൻ ചുറ്റിക്കാണണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. പ്രത്യേകിച്ചും മുത്തു നബിതങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട ഹിജാസിലെ മറ്റു സ്ഥലങ്ങൾ കാണണമെന്നത്. സൗദിയിലെ പ്രവാസി മലയാളികൾക്കിടയിൽ മർകസിന്റെയും സുന്നി യുവജന സംഘത്തിന്റെയും കമ്മിറ്റികൾ നിലവിൽവന്ന ശേഷം അവിടത്തെ പ്രവർത്തകരെ നേരിൽ കാണണമെന്ന താൽപര്യവും ഉണ്ടായിരുന്നു. എന്നാൽ ഹജ്-ഉംറകൾക്കു സൗദി അറേബ്യയിൽ ഒട്ടേറെ തവണ പോയിരുന്നെങ്കിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല.
1950കളുടെ പകുതിയാണ്. കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയമായ എതിർപ്പുകൾ സ്വാതന്ത്യ്രത്തിനും വിഭജനത്തിനും ശേഷം മലബാറിൽ കൂടുതൽ രൂക്ഷമായിക്കൊണ്ടിരുന്ന കാലം. മുസ്ലിം ലീഗിനെ കുടെക്കൂട്ടുന്നത് ഭാരമാകുമോ എന്നു കോൺഗ്രസും, കോൺഗ്രസുമായുള്ള സഖ്യത്തിലൂടെ സ്വതന്ത്ര ഇന്ത്യയിലെ മുഖ്യധാരാ മുസ്ലിം രാഷ്ട്രീയപ്പാർട്ടിയായി മാറാൻ കഴിയുമോ എന്നു മുസ്ലിം ലീഗും ആലോചിക്കുന്ന സമയമാണ്. എതിർപ്പിനിടയിലും രണ്ടുകൂട്ടർക്കുമിടയിലെ സഖ്യത്തിനു വേണ്ടിയുള്ള പ്രാദേശികമായ നീക്കുപോക്കുകൾ നടക്കുന്നുമുണ്ട്.
അഞ്ചാം വയസ്സിലാണു ജോയി ഫിലിപ് ആദ്യമായി പറന്നത്. ഇരുകൈകളും വായുവിലേക്കു വിരിച്ച് ഉയരമുള്ള മേശപ്പുറത്തു നിന്നു താഴേക്കു പറന്ന ജോയിയെ അമ്മ കൈകളിൽ താങ്ങി. 22 വർഷങ്ങൾക്കു ശേഷം സെസ്ന–180 എന്ന ചെറുവിമാനത്തിൽ അപ്പനെ ഇരുത്തി ബെംഗളൂരു നഗരത്തിനു മുകളിലൂടെ ജോയ് വിമാനം പറത്തിച്ചു. 6 മാസം കഴിഞ്ഞ് അതേ വിമാനം ബെംഗളൂരു നഗരത്തിനു 15 കിലോമീറ്റർ അകലെ തീഗോളമായി തകർന്നുവീഴുമ്പോൾ പൈലറ്റ് സീറ്റിൽ ജോയി തന്നെയായിരുന്നു! പറന്നുതുടങ്ങും മുൻപേ കത്തിക്കരിഞ്ഞുപോയ മകനെയോർത്ത് അന്നു കിടന്നുപോയതാണ് ഈ അമ്മ, മകനു നീതി കിട്ടാനായി അന്നു നടന്നുതുടങ്ങിയതാണ് ഈ അപ്പൻ. ആ ദുരന്തത്തിന് 20 വയസ്സായിട്ടും ഇവരുടെ കണ്ണീർ വാർന്നിട്ടില്ല, നീതിക്കായുള്ള അലച്ചിൽ അവസാനിച്ചിട്ടുമില്ല.
മൂന്നാറിൽ നിന്നു കൊടൈക്കനാലിൽ എത്തണമെങ്കിൽ പഴനി വഴി 175 കിലോ മീറ്ററും പൂപ്പാറ- തേനി വഴി 169 കിലോ മീറ്ററും റോഡുമാർഗം സഞ്ചരിക്കണം. അതിന്റെ മൂന്നിലൊന്നു ദൂരം സഞ്ചരിച്ചാൽ അവിടെയെത്താവുന്ന ഒരു പാതയുണ്ടായിരുന്നു; ‘മൺമറിഞ്ഞു’ ഒരു അന്തർ സംസ്ഥാന ഹൈവേ. മൂന്നാറിലെ ടോപ്സ്റ്റേഷനിൽ നിന്നു തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് 49 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ബ്രിട്ടിഷ് കാലത്തെ ഐതിഹാസികമായ എസ്കേപ് റോഡ്. മൂന്നാർ പട്ടണത്തിൽ വരുന്ന മിക്ക സഞ്ചാരികളും തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ടോപ്സ്റ്റേഷൻ വ്യൂ പോയിന്റ്. മൂന്നാറിൽ നിന്നു 35 കിലോമീറ്റർ ദൂരം.
അബുദാബിയിലെ ജബൽ ദന്നാ തീരത്തിന് അക്കരെയാണ് സിർ ബനിയാസ് ദ്വീപ്. വെള്ള മണൽവിരിച്ച അതിസുന്ദര ദ്വീപ് ആകാശക്കാഴ്ചയിൽ ഒരു നിബിഢ വനമെന്നു തോന്നും. മരുഭൂമിയിൽ വനമോ എന്നു ചിന്തിക്കുന്നവർക്ക് ഈ ദ്വീപിലെ കാഴ്ചകൾ വിശ്വസിക്കാവുന്നതിലും അപ്പുറമായിരിക്കും. യുഎഇയുടെ തലസ്ഥാനമായ അബുദാബി നഗരത്തിന്റെ അത്ര തന്നെ വലിപ്പമുണ്ട് സിർ ബനിയാസിന്. അബുദാബിയുടെ ഭാഗമാണെങ്കിലും അബുദാബിയിൽ നിന്നു 170 കിലോമീറ്റർ അകലെയാണീ ദ്വീപ്. ദന്നാ തീരത്തു നിന്ന് 9 കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ചാൽ സിർ ബനിയാസിലെത്താം.
ഇന്ത്യൻ ക്രിക്കറ്റിൽ ഇടം നേടിയ മലയാളികൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ച ആദ്യ മലയാളി ആരാണ്? ഈ അന്വേഷണത്തോടെയാണ് വി.എൻ.സ്വാമി വാർത്തകളിൽ നിറയുന്നത്. വെങ്കട്ട് രാമൻ നാരായൺ സ്വാമി എന്ന വി.എൻ.സ്വാമിയുടെ ജനനം 1924 മേയ് 23ന് കോഴിക്കോട്ടാണ്. മദ്രാസിലായിരുന്നു വിദ്യാഭ്യാസം. 1944ൽ പട്ടാളത്തിൽ. വലംകൈയൻ ബാറ്ററും മീഡിയം ഫാസ്റ്റ് ബോളറുമായ സ്വാമി സർവീസസിനെയാണ് ആഭ്യന്തര ക്രിക്കറ്റിൽ പ്രതിനിധീകരിച്ചത് (1951–59). ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മൽസരത്തിൽ രണ്ട് ഇന്നിങ്സുകളിലും അഞ്ചു വിക്കറ്റുകൾ വീതം വീഴ്ത്തിയതാണ് സ്വാമിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. 1955ൽ ഇന്ത്യയിലേക്ക് ആദ്യമായി പര്യടനത്തിനaെത്തിയ
ജനിച്ചിട്ടില്ലാത്ത, മുഖം പോലും കാണാത്ത, തന്റെയുള്ളിലുള്ള കുരുന്നുജീവനുവേണ്ടി ഏതു വേദനയും ഏറ്റെടുക്കാൻ സ്മിത തയാറായിരുന്നു. പ്ലാസന്റ, ഗർഭപാത്രത്തോടു കൂടുതൽ ചേർന്നിരിക്കുന്ന ‘പ്ലാസന്റ ഇൻക്രീറ്റ’ എന്ന അവസ്ഥയിലായിരുന്നു സ്മിത. അന്ന് ആ കുരുന്നു ജീവനു വെറും 28 ദിവസം മാത്രം പ്രായം. അബോർഷൻ നടത്തി അമ്മയുടെ ജീവനെങ്കിലും സുരക്ഷിതമാക്കണം എന്നായിരുന്നു ഡോക്ടർമാർ നൽകിയ നിർദേശം. എന്നാൽ സ്മിത അതിനു തയാറായിരുന്നില്ല. ജീവൻ പറിച്ചെടുക്കുന്ന വേദനകൾ താണ്ടി കൊടുമൺ തട്ട പാറക്കര ചൈതന്യജ്യോതിയിൽ സ്മിത നേടിയെടുത്ത ദേവ് ജ്യോതിക്ക് ഇന്ന് വയസ്സ് 9. ഒരമ്മയുടെ പോരാട്ടവീര്യത്തിന്റെ നിത്യസ്മാരകം.
വൈഗയുടെ വിളിയിൽ, കാണാനിഷ്ടപ്പെടാതെ മാറ്റിവച്ചിരുന്ന പൊയ്ക്കാലെടുത്തു സോണിയ ധരിച്ചു. നിലത്തു കാലൂന്നി...35 വയസ്സുകാരിയായ ആ അമ്മ വീണ്ടും പിച്ചവച്ചു തുടങ്ങി ‘എന്തിനാണ് അമ്മ കരയുന്നത്? ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ മുറിച്ചു മാറ്റിയ കാലു പിന്നെയും വളർന്നു വരുമോ? ഇല്ലല്ലോ! വരാത്ത ഒരു കാലിനു വേണ്ടി ഞാൻ കരയില്ല. അമ്മയും കരയരുത്. ധൈര്യത്തോടെ നമുക്കു ജീവിക്കാം.’
മാനസിക, ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടികളെക്കുറിച്ചും അവരുടെ അമ്മമാരുടെ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊക്കെ രണ്ടു മണിക്കൂറിലേറെ സംസാരിച്ചിരുന്നപ്പോഴെല്ലാം മുന്നിലിരുന്ന സ്മിത ഗിരീഷ് എന്ന വ്യക്തി ഒരാളായിരുന്നില്ല, രണ്ടു പേരായിരുന്നു. സംഭാഷണത്തിനിടെ സ്മിതയ്ക്കുള്ളിലെ മറ്റൊരു സ്മിത പെട്ടെന്നു ജാഗരൂകയായി മാറുന്നതും മുറിവിട്ടു പോകുന്നതും പലവട്ടം കണ്ടു.
2012 ഫെബ്രുവരി 11 വരെ നിഖിൽ ഒരു സാധാരണ കുട്ടിയായിരുന്നു. ഊർജമേറെയുള്ളൊരു 19 വയസ്സുകാരൻ. ആ പകലിലാണ് അവന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. അക്കാലം നിഖിൽ പറയും; ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ചെയ്യുന്ന കാലമായിരുന്നു. കൂട്ടുകാരന്റെ ബൈക്കെടുത്തു പുറത്തുപോയതാണ്. ഇരിങ്ങാലക്കുട നടവരമ്പിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയായിരുന്നു. പെട്ടെന്നൊരു ഫോൺ വന്നു. വണ്ടി നിർത്താതെ തന്നെ ഫോണെടുക്കാൻ ശ്രമിച്ചതാണ്.
ഓട്ടൻതുള്ളലിനു കുഞ്ചൻ നമ്പ്യാർ സമം, ചവിട്ടുനാടകത്തിനു ചിന്നത്തമ്പി അണ്ണാവി സമം, കേരളനടനത്തിനു ഗുരു ഗോപിനാഥ് സമം. നമ്മുടെ കഥാപ്രസംഗത്തിനും അങ്ങനെ ഒരാളുണ്ട്. കാഥികനായ, ഗായകനായ, കലാകാരനായ ആ യുവകോമളന്റെ പേരാണ്– സത്യദേവൻ നമ്മുടെ ചരിത്രനായകൻ... അല്ല, ചരിത്ര ഗായകൻ. കഥ പോലെ മോഹനവും ഗൂഢവുമായിരുന്നു ആ ജീവിതം.
ആവണിപ്പാടത്ത് നന്മയുടെ നെൽക്കതിരുകൾ വിളയിച്ചിരിക്കുകയാണു മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ. ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്ന തിരുവനന്തപുരത്തെ സമാന്തര വിദ്യാലയമാണു മലയാളം പള്ളിക്കൂടം. ആറ്റിങ്ങൽ അവനവഞ്ചേരി പിരപ്പമൺകോട് പാടശേഖരത്ത് അവർ കൃഷി ചെയ്ത പാടത്തിന് ഒഎൻവി കുറുപ്പിന്റെ കവിതയുടെ പേര് നൽകുകയായിരുന്നു: ആവണിപ്പാടം ! പിരപ്പമൺകോട് ഏലായിലെ അൻപതേക്കർ തരിശുപാടത്തു നെൽക്കൃഷി ചെയ്യാനെത്തിയ കൂട്ടായ്മയിൽ മലയാളം പള്ളിക്കൂടവും ഭാഗമാവുകയായിരുന്നു.
വർണചിത്രങ്ങൾ വരച്ച വീട്ടുമതിലുകൾക്കു ചാരെ, റോഡിനിരുവശവും പൂത്തുനിൽക്കുന്ന ചെടികൾക്കിടയിലൂടെ നമുക്ക് ഉദയ ഗ്രാമത്തിലേക്കു പോകാം. അതികാലത്തെഴുന്നേറ്റ്, കൂട്ടുകൃഷി ചെയ്യുന്ന വയലുകളും, സന്ധ്യ മയങ്ങിയാൽ കൂട്ടുകൂടി പാട്ടുപാടുന്ന അരങ്ങുകളും കാണാം. അവിടെ വച്ച് ആ ഗ്രാമം അതിന്റെ ആനന്ദത്തെക്കുറിച്ചു പറയും. എല്ലാവർക്കും വരുമാനവും ആരോഗ്യവും വിദ്യാഭ്യാസവും വിനോദവുമെല്ലാം ഉറപ്പാക്കി ആനന്ദത്തിലേക്കു നാടിനെ കൈപിടിച്ചു നടത്തുന്ന ഒരു കൂട്ടായ്മയെക്കുറിച്ചും. ഒരു വായനശാലയുടെ ചിറകിലേറി ഒരു ഗ്രാമമാകെ ആനന്ദത്തിലേക്കു സഞ്ചരിക്കുകയാണിവിടെ. പാതിരപ്പള്ളിയിലെ ഉദയാ ലൈബ്രറിയുടെ നേതൃത്വത്തിലാണു ഹാപ്പിനസ് വില്ലേജ് എന്ന സങ്കൽപത്തിലേക്കുള്ള പാതിരപ്പള്ളി ഗ്രാമത്തിന്റെ യാത്ര.
ശ്രീനാരായണ ഗുരുവിനൊപ്പം പാലക്കാട്ട് ജൈനമേട്ടിൽ താമസിച്ച കാലത്ത് കുമാരനാശാൻ ‘വീണപൂവ്’ എഴുതിത്തുടങ്ങിയതിനെക്കുറിച്ചുള്ള ഒളപ്പമണ്ണയുടെ കവിതയാണു ജൈനമേട്ടിലെ മുല്ല. സമൂഹത്തിൽ അയിത്തം പ്രസരിപ്പിച്ച ദുർഗന്ധമകറ്റാൻ ചട്ടമ്പിസ്വാമിയുടെ അധ്യക്ഷതയിൽ വള്ളികുന്നത്തു നടത്തിയിരുന്ന അദ്വൈതസഭയെ വള്ളികുന്നത്തെ മുല്ല എന്നു വിശേഷിപ്പിക്കാം. ഈശ്വരസ്മരണയ്ക്കു മറ്റൊന്നും ചെയ്യേണ്ട, വിളക്കുകൊളുത്തി ഒരു വെളുത്ത പുഷ്പം അർച്ചിക്കുക മാത്രം മതി എന്ന ചട്ടമ്പിസ്വാമി വചനം കൂടി കണക്കിലെടുക്കുമ്പോൾ വള്ളികുന്നത്തെ മുല്ല എന്ന വിശേഷണത്തിനു പ്രസക്തിയേറുന്നു.
സ്വയം വഴിവെട്ടിയും സ്വരം കടുപ്പിച്ചും ശബ്ദം ആകമാനം മാറുകയാണ്. ശബ്ദത്തേരിൽ ഗതകാല പ്രൗഢിയോടെ നാടകങ്ങൾ വീണ്ടും ശ്രോതാക്കളിലേക്ക്... ഒക്ടോബർ 30-ലോക ശബ്ദനാടക ദിനത്തെ മുൻനിർത്തി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറം ‘സർഗതീരം’ എന്ന പേരിൽ കാഴ്ചപരിമിതരായ പ്രതിഭകൾക്കായി 2 സീസണുകളിലായി സംഘടിപ്പിച്ച ഓൺലൈൻ മലയാള ശബ്ദനാടക മത്സരമാണ് പഴയകാല റേഡിയോ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധം ശബ്ദത്തെ കൂടുതൽ മധുരതരമാക്കുന്നത്. മത്സരത്തിനായും അല്ലാതെയും മുപ്പതോളം നാടകങ്ങളും പത്തിലേറെ നാടകസംഘങ്ങളും അതിലേറെ സർഗധനരായ പ്രതിഭകളും ആ മത്സരത്തോടെ ജനിച്ചു.
മലയാളി മറന്നുപോയ പേരുകളിൽ ഒന്നാണു തരവത്ത് അമ്മാളു അമ്മയുടേത്. തിരുവിതാംകൂറിൽനിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കും കുടുംബത്തിനും പാലക്കാട്ട് അഭയം നൽകിയത് അമ്മാളു അമ്മയാണ്. മലയാളത്തിലെ ആദ്യത്തെ വനിതാ കുറ്റാന്വേഷണ നോവലിസ്റ്റ് കൂടിയാണ് അമ്മാളു അമ്മ.
പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെയും (33) പെരുമണ്ണ സ്വദേശിയായ 31 വയസ്സുകാരിയായ അതിജീവിതയുടെയും ജീവിതം ഒരേ പോലെ തുന്നിക്കെട്ടിയ മുറിവുകളാണ്. മരുന്നു തേയ്ക്കണ്ടവർ തന്നെ ഉപ്പു പുരട്ടി വേദനിപ്പിച്ചവർ. ഒടുവിൽ നീതി തേടി സമരത്തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന സാധാരണക്കാരായ രണ്ടു സ്ത്രീകൾ.
‘‘നമ്മൾ അനുഭവിക്കാത്തവ നമുക്കു കെട്ടുകഥകളാണ്. അങ്ങനെയൊരു കെട്ടുകഥയുടെ ലോകത്തേക്കാണ് അന്നു ഞാൻ ചെന്നത്. രോഗികളായ അച്ഛനമ്മമാർ, ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്ന രണ്ടു പെൺകുട്ടികൾ. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീടിനു ചുറ്റും കാടാണ്. ഇഷ്ടികകളിൽ വിണ്ടുകീറിയ മരം വച്ചുണ്ടാക്കിയ കട്ടിലിൽ പക്ഷാഘാതം വന്നു തളർന്ന ആ അച്ഛൻ കിടക്കുന്നു. ഞാൻ കൂടി ഇരുന്നപ്പോൾ കട്ട പൊടിഞ്ഞതാണോ എന്നറിയില്ല കട്ടിൽ ഒന്നുകൂടി താഴ്ന്നു. ഇടിഞ്ഞുവീഴാറായ അടുക്കളയിൽ കരിപുരണ്ട ഏതാനും പാത്രങ്ങളും തലേന്നു വച്ച കുറച്ചു കഞ്ഞിയും. റേഷനരികൊണ്ടുണ്ടാക്കിയ കഞ്ഞിയാണ്. സർക്കാർ ആശുപത്രിയിൽ നിന്നുള്ള മരുന്നുകൾ കട്ടിലിനരികിലുണ്ടായിരുന്നു. മൂത്തമകളുടെ കാതുപഴുത്തു പൊട്ടിയിട്ടുണ്ട്..’’
ഒരു പുസ്തകത്തിൽ നിന്നു തുടങ്ങിയ യാത്രയായിരുന്നു. ഒരു തിരിയിൽ നിന്ന് ആയിരം തിരികളിലേക്കു പടർന്നേറിയൊരു ദീപക്കടൽ പോലെ. ഇപ്പോഴിതാ അഞ്ചാറു ഷെൽഫുകളിലും ബോക്സുകളിലുമായി വായനക്കാരെ കാത്തിരിക്കുന്നു പുസ്തകങ്ങളുടെ മദിപ്പിക്കുന്ന ഗന്ധം. തൃശൂർ വിയ്യൂർ ജില്ലാ ജയിലിലാണ് ഒരു പുസ്തകത്തിലെ പരീക്ഷണത്തിൽ നിന്നു തുടങ്ങി മൂവായിരത്തോളം പുസ്തകങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ ലൈബ്രറി. വായനക്കാരാകട്ടെ ഇവിടത്തെ തടവുകാരും. കുറച്ചു പുസ്തകങ്ങൾ മാത്രമുള്ള പേരിനൊരു ലൈബ്രറി എന്ന സ്ഥാനത്തുനിന്നു മികച്ച പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറിയിലേക്കുള്ള യാത്രയ്ക്കെടുത്തതു വളരെ ചുരുങ്ങിയ കാലം. അതിന്റെ കഥയിങ്ങനെ:
ഒരായുസിന്റെ വേദനയും പ്രയാസവും ഞാൻ മൂന്നു മാസം കൊണ്ട് അനുഭവിച്ചു’, കാഞ്ഞങ്ങാട് സൗത്തിലെ വീടിന്റെ ഉമ്മറത്തിരുന്ന് പഴയ കാര്യങ്ങൾ പറയുമ്പോൾ ടാക്സി ഡ്രൈവറായ എൻ.അശോകിന്റെ ഉള്ളിലൊരു നീറ്റലാണ്. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും മരുഭൂമിയിലെ മൂന്നു മാസത്തെ ആടുജീവിതത്തിന്റെ ഓർമകൾ ഇന്നും അശോകനെ വേട്ടയാടും. വീസ തട്ടിപ്പിനിരയായി ഗൾഫിൽ ആടുകളെ മേയ്ക്കാൻ പോകേണ്ടി വന്ന, ഭാഗ്യവശാൽ മാത്രം അവിടെ നിന്ന് രക്ഷപ്പെടാൻ സാധിച്ച സംഭവം കാഞ്ഞങ്ങാട്ട് ടാക്സി ഡ്രൈവറായ എൻ.അശോക് ഓർത്തെടുക്കുകയാണ്.
ഉന്നം പിഴയ്ക്കാത്ത ഷൂട്ടർ എന്ന നിലയിൽ കായികരംഗത്തുമാത്രമല്ല, മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ കാൽനൂറ്റാണ്ടു കാലം ലോക്സഭയിലും നിറഞ്ഞുനിന്ന ബിക്കാനിറിന്റെ അവസാനത്തെ മഹാരാജാവ് ഡോ. കാർണി സിങ്ങിന്റെ പ്രതിഭയ്ക്ക് ഇന്നും പത്തരമാറ്റ് തിളക്കം. ബിക്കാനീർ മഹാരാജാവായിരുന്ന ഗംഗ സിങ്ങിന്റെ ചെറുമകനായി 1924 ഏപ്രിൽ 21നാണ് കാർണി സിങ്ങിന്റെ ജനനം. പിതാവ് ലെഫ്. ജന.സാദുൽ സിങ്ജി ബഹാദൂർ അന്നു ബിക്കാനിർ രാജകുമാരനായിരുന്നു. കാർണിയുടെ ജനനം ബിക്കാനിർ ചരിത്രമാക്കി. ദിവസങ്ങൾ നീണ്ട ആഘോഷത്തിന് കൊട്ടാരം വേദിയായി. ബിക്കാനിർ ഭരിക്കുന്ന മഹാരാജാവിന് ഒരു ആൺകുട്ടി ചെറുമകനായി ജനിച്ചത് 100 വർഷത്തിനിടയിൽ ആദ്യമായിരുന്നു.
മലയാളത്തിലെ ‘പാട്ട്’ എന്നോ ഇംഗ്ലിഷിലെ 'Poem' എന്നോ ചുരുക്കിയെഴുതിയതാണെന്നു തോന്നുന്നത്ര ചേർച്ചയാണ് ഭാസ്കരനോടു ചേർന്നുള്ള ‘പി’!. വാക്കുകളുടെ അതിഗൂഢമായ ആരാമത്തിൽ, പാട്ടിന്റെ പൂങ്കുലയിൽ, വാടാത്ത അത്രയേറെ വിസ്മയങ്ങൾ നിറച്ചുവച്ച കവി. ഇന്ന് അദ്ദേഹത്തിന്റെ ജൻമശതാബ്ദിയെത്തുമ്പോൾ, ആ ഗാനസൗരഭം പരന്നുതുടങ്ങി 75 വർഷവും തികയുകയും ചെയ്യുന്നു. 2007ൽ ഓർമയായെങ്കിലും, പത്തുവെളുപ്പിനു മുതൽ പാതിരാവിലും പൗർണമിയിലുംവരെ പാടിത്തീരാത്തൊരു ഗീതമാണ് പി.ഭാസ്കരൻ നമുക്കിപ്പോഴും. മുക്കാൽ നൂറ്റാണ്ടെത്തുമ്പോഴും ആ വരികളുടെ വർണവും സൗരഭ്യവും ഏറിവരുന്നു.
കടലും കപ്പലും വിട്ടൊരു ജോലിക്കില്ലെന്നു തീരുമാനിച്ച് പിതാവിന്റെ വഴിയേ സഞ്ചരിച്ച ആൻ ടെസ ജോസഫ് പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു വിചാരിച്ചിരുന്നില്ല. പിടിച്ചെടുക്കപ്പെട്ട കപ്പലിൽ തോക്കിൻ മുനയിൽ കഴിഞ്ഞ ആ ദിനങ്ങളെക്കുറിച്ച് കോട്ടയം വാഴൂർ കൊട്ടുകാപ്പള്ളി പുതുമന വീട്ടിലിരുന്ന് ആൻ ടെസ ഓർക്കുകയാണ്. ആനിന്റെ പിതാവ് ബിജു ജോലി ചെയ്ത കപ്പൽ ഒരിക്കൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തതും സൈന്യമെത്തി മോചിപ്പിച്ചതും ഇതിന്റെ അനുബന്ധമായപ്പോൾ ഓർമയോളങ്ങൾക്ക് കനം കൂടുന്നു.
ഏഷ്യയിലെ ലാസ്വെഗാസ് എന്നറിയപ്പെടുന്ന നഗരമാണ് ചൈനയിലെ മെക്കാവു. അവിടെ 3000 മുറികളുള്ള വെനീഷ്യൻ ഹോട്ടലിൽ പതിവായി അതിഥിയായി വരുന്നയാളാണ് ഇംഗ്ലിഷ് ഫുട്ബോളിലെ സൂപ്പർതാരമായിരുന്ന ഡേവിഡ് ബെക്കാം. വെനീഷ്യനിലെ ഇന്ത്യൻ റസ്റ്ററന്റായ ഗോൾഡൻ പീകോക്ക് ബെക്കാമിനൊരു ദൗർബല്യമാണ്.
വായുവാണോ, വൈദ്യുതിയാണോ ഏറ്റവും പ്രധാനമെന്നു തമാശയായി ചോദിച്ചാൽ വൈദ്യുതിയാണെന്നു ഞാൻ പറയും. ജീവിച്ചിരിക്കുന്നതിനാണ് ശ്വാസം ആവശ്യം. എന്നാൽ മരിച്ചു കഴിഞ്ഞാലും മൃതദേഹം സൂക്ഷിക്കാൻ ഫ്രീസർ പ്രവർത്തിക്കാൻ വൈദ്യുതി വേണമല്ലോ. അതു കൊണ്ടു തന്നെ വൈദ്യുതി ഉൽപാദനവുമായി ബന്ധപ്പെട്ട കാഴ്ചയും ചിന്തയും പങ്കുവയ്ക്കാം.
1982 മേയ് 19 ബുധനാഴ്ച – രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിലേക്കു പറവൂർ മണ്ഡലം വിരൽ ചലിപ്പിച്ച ദിവസം. അന്ന്, 52 ബൂത്തുകളിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (ഇവിഎം) ബീപ് ശബ്ദമുയർന്നു. 1972 മേയ് 5 വെള്ളിയാഴ്ച – മനോരമ ഇങ്ങനെ എഴുതി: ‘കണ്ടാൽ ഒരു ചെറിയ യന്ത്രം. അതിനകത്തോ, വലിയ ചില തന്ത്രങ്ങളും’. രാജ്യത്തിന്റെ തലവിധി കുറിക്കാനും ചരിത്രം തിരുത്താനും പോന്ന ഒരാശയത്തെ പത്തുവർഷം മുൻപേ പ്രവചനാതീതമായി ആറ്റിക്കുറുക്കിയതായിരുന്നു ആ വാക്കുകൾ.
മൂന്നു ദുരന്തങ്ങളിൽനിന്നു രക്ഷപ്പെട്ട ഒരേയൊരു വനിതയേ ഉണ്ടാവൂ: ടൈറ്റാനിക് കപ്പലപകടത്തിൽനിന്നും (1912) അതിനുമുമ്പ് ഒളിംപിക് കപ്പൽച്ചേതത്തിൽനിന്നും (1911) ഏറ്റവുമൊടുവിൽ ബ്രിട്ടാനിക് കപ്പൽ ദുരന്തത്തിൽനിന്നും (1916) രക്ഷപ്പെട്ട വയലറ്റ് ജെസപ്. മുഴുവൻ പേര് വയലറ്റ് കോൺസ്റ്റൻസ് ജെസപ്.
ഇന്ത്യക്കാർ ധാരാളമുള്ള രാജ്യമാണു ഫിജി. ഒരിക്കൽ അവിടെ പോയപ്പോൾ അതിശയിച്ചു പോയ സംഭവം ഓർമയിൽ വരുന്നു. ഇന്ത്യൻ വംശജരെ പണ്ടു ജോലിക്കായി അവിടെ കൊണ്ടുപോയതാണ്. അവർ പിന്നീട് അവിടത്തെ പൗരന്മാരായി. അന്നാട്ടുകാർ പണിയെടുക്കില്ല. ബ്രിട്ടിഷുകാർ അവിടെ നിന്നു പോയപ്പോൾ ആ നാട്ടുകാർ മുതലാളിമാരും ഇന്ത്യൻ വംശജർ വീണ്ടും തൊഴിലാളികളുമായി തുടർന്നു. എന്നാൽ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടിയിരുന്നതിനാൽ ഭരണ പങ്കാളിത്തമെല്ലാം കിട്ടി.
വിസ്മൃതിയിലായ ഒരു ഭാഷയുടെ ശേഷിപ്പു തേടിയുള്ള യാത്രയിലാണ് ചെന്നൈ ന്യൂ കോളജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. കെ.എം.എ അഹമ്മദ് സുബൈർ. 1000 വർഷത്തിലേറെ പഴക്കമുള്ള ഈ സങ്കര ഭാഷയുടെ പ്രാഗ്രൂപം എവിടെക്കണ്ടാലും, അതു ചിന്നിപ്പോയ കല്ലിലായാലും കല്ലച്ചിൽ അച്ചടിച്ച കടലാസിലായാലും, സുബൈറിനു നിധിയാണ്.
രാഷ്ട്രീയത്തിൽ വമിപ്പിച്ച ഉഷ്ണം അരങ്ങിൽ ഇളവെയിലായി നേർപ്പിച്ച കലയാണു തോപ്പിൽ ഭാസിയുടെ ജീവിതം. വള്ളികുന്നത്ത് ഉദിച്ചസ്തമിച്ചെങ്കിലും നാടാകെ ആ ചൂടും വെളിച്ചവും ബാക്കി നിൽക്കുന്നു. അദ്ദേഹത്തിനു നാളെ ജന്മശതാബ്ദിയാണ്. പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടിയുടെയും മകനായി 1924 ഏപ്രിൽ 8നു ജനിച്ച തോപ്പിൽ ഭാസി സംസ്കൃതവും ആയുർവേദവും മിടുക്കനായി പഠിച്ച ശേഷമാണു നാടിന്റെ പ്രശ്നങ്ങൾക്കുമേൽ വൈദ്യം തുടങ്ങിയത്. വിപ്ലവമായിരുന്നു ചികിത്സാവിധി. തിരുവനന്തപുരം ആയുർവേദ കോളജിൽ പഠിക്കുമ്പോൾ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പോരടിച്ചു. പരീക്ഷയ്ക്കു പഠിക്കുന്നതിലും ആ മിടുക്കുണ്ടായിരുന്നു. ഒന്നാമനായാണു വൈദ്യകലാനിധി ബിരുദം നേടിയത്.
സ്വന്തമായി വീടും സ്ഥലവുമൊക്കെ ആയപ്പോൾ വിവാഹാലോചനകൾ തുടങ്ങി. ഞാൻ ജോലി ചെയ്യുന്ന പള്ളിക്കമ്മിറ്റിയുടെ ഭാരവാഹികളും എന്റെ അയൽക്കാരും അഭ്യദയകാംക്ഷികളുമായ കുറച്ചു കാരണവന്മാർ ഉണ്ടായിരുന്നു. ഒരു മുസല്യാർ എന്ന നിലയ്ക്കുള്ള സ്നേഹ ബന്ധമായിരുന്നു അവർക്കെന്നോടുണ്ടായിരുന്നത്. അവരാണു കല്യാണക്കാര്യത്തിൽ മുൻകയ്യെടുത്തത്. നാടിനടുത്തു തന്നെയുള്ള ഒരു പണ്ഡിത കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെയാണ് ആദ്യം ആലോചിച്ചത്. എന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന കാരണത്താൽ ആ കുടുംബം ആ ആലോചന വേണ്ടെന്നറിയിച്ചു. ഈ അന്വേഷണം നടത്താൻ പോയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആളാണ് തവരക്കുന്നൻ അഹമ്മദ് ഹാജി. പെൺവീട്ടുകാരുടെ മറുപടി അദ്ദേഹത്തെ വിഷമിപ്പിച്ചു. ഇക്കാര്യങ്ങളൊന്നും ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഫ്രഞ്ച് എഴുത്തുകാരൻ സോമർസെറ്റ് മോം കുമിഞ്ഞുകൂടുന്ന പ്രതിഫലം വാങ്ങാൻ ബാങ്കിൽ ചെന്നു. അന്ന് ഫ്രാൻസിലെ നിയമപ്രകാരം അത്രയും വലിയ തുക രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോവാനാവില്ല. എങ്ങനെയെങ്കിലും പണം അവിടെ ചെലവഴിക്കാമെന്നു കരുതി അവിടത്തെ ഏറ്റവും വലിയ നക്ഷത്രഹോട്ടലിൽ മാസങ്ങളോളം താമസം തുടങ്ങിയ മോം ഒടുവിൽ മുറിവാടക കൊടുക്കാൻ ചെന്നപ്പോൾ ഹോട്ടലുകാർ പറഞ്ഞു ‘മോം ഇവിടെ താമസിക്കുന്നത് ഹോട്ടലിനു വലിയ ബഹുമതിയാണെന്നും വാടക ഒരിക്കലും വാങ്ങരുതെന്നും ഉടമ പറഞ്ഞിട്ടുണ്ട്.’
തന്റെ പിൻഗാമിയായി സ്ഥാനമേറ്റശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ വാക്കുകൾക്ക് ബനഡിക്ട് 16ാമൻ മാർപാപ്പ നൽകിയൊരു വിശേഷണമുണ്ട്: ‘ഹൃദയങ്ങളോടുള്ള സംസാരം – കൈകളിലൊന്നിൽ ദൈവത്തെയും മറ്റതിൽ മനുഷ്യരെയും വഹിച്ചുള്ളത്.’ സംസാരിക്കുന്നത് ഫ്രാൻസിസ് പാപ്പയാണെന്നതിനാൽ ഭാഷ സ്നേഹത്തിന്റേതാണ്. ജീവിതമാണു പാപ്പയെ ആ ഭാഷ പഠിപ്പിച്ചത്. അതിന്റെ കാരണം തന്റെ ജീവിതകഥയുടെ പുതിയ പുസ്തകത്തിൽ പാപ്പ പറയുന്നു:‘‘ജീവിക്കാൻ പഠിക്കണമെങ്കിൽ, നാമെല്ലാം സ്നേഹിക്കാൻ പഠിക്കണം. ആ പാഠം ഏറ്റവും പ്രധാനമാണ്. കാരണം സ്നേഹം എല്ലാറ്റിനെയും കീഴടക്കുന്നു.’’
ഷെയ്ഖ് മുസ്തഫ അൽ ഹദ്ദാദി ആണ് എനിക്കുവേണ്ടി ജാമ്യം നിൽക്കാൻ വരുന്നതെന്നറിഞ്ഞു. യെമനീ വേരുകളുള്ള അൽ ഹദ്ദാദ് കുടുംബ പരമ്പരയിൽപെട്ട പണ്ഡിതനാണ് അദ്ദേഹം. റിയാദിൽ തന്നെയാണ് ഇപ്പോഴത്തെ താമസം. മക്കയിലെ എന്റെ അടുപ്പക്കാരായ മാലികി- ഹദ്ദാദ് പരമ്പരകളിലെ പണ്ഡിതരിലൂടെയാണ് ഷെയ്ഖ് മുസ്തഫയെ ആദ്യം പരിചയപ്പെട്ടത്. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടതറിഞ്ഞതു മുതൽ ബത്ഹയിൽ ക്യാംപ് ചെയ്യുകയായിരുന്നു അദ്ദേഹം എന്നു പിന്നീട് അറിയാൻ കഴിഞ്ഞു. ആവശ്യമായ രേഖകൾ എല്ലാം ശരിപ്പെടുത്തിയാണ് ഷെയ്ഖ് മുസ്തഫ വന്നത്. അതുകൊണ്ട് കാര്യങ്ങൾ എളുപ്പത്തിലും വേഗത്തിലും നടന്നു.
ബഹിരാകാശ യാത്രയ്ക്കു റിച്ചഡ് ബ്രാൻസണിന്റെ വെർജിൻ ഗാലക്ടിക് കമ്പനിയുമായി കരാർ ഏർപ്പെട്ട് പരിശീലനം നടക്കുന്ന കാലഘട്ടത്തിലെല്ലാം വർഷത്തിൽ രണ്ടു തവണ അമേരിക്കയിൽ ഒത്തു ചേരുമായിരുന്നു. ഫ്യൂച്ചർ ആസ്ട്രോനോട്സ് എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ യാത്രക്കു പോകാൻ കരാർ ഒപ്പിട്ട ഏതാണ്ട് എല്ലാവരും തന്നെ പരിപാടിയിൽ പങ്കെടുക്കും. ഒരിക്കൽ കലിഫോർണിയയുടെ കിഴക്കൻ ഭാഗത്തുള്ള മൊഹാവി മരുഭൂമിയിലായിരുന്നു ക്യാംപ്. കടുത്ത തണുപ്പുകാലമാണ്. നാസ ശാസ്ത്രജ്ഞനായ ബർട്ട് റൂത്തന്റെ സ്കെയിൽഡ് കോംപസിറ്റ്സ് എന്ന കമ്പനിയും ചേർന്നാണ് ഈ ക്യാംപ് നടത്തുന്നത്.
അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു ഒ.വി.വിജയൻ അക്കാലത്ത്. 1955ൽ കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളജിലെ അവസാനമാസങ്ങൾ. മലബാർ ജില്ലാ ബോർഡ് അധ്യക്ഷൻ പി.ടി.ഭാസ്കരപ്പണിക്കരും ഒ.വി.വിജയനും കോഴിക്കോടിനു വെളിയിലുള്ള പെരുവയൽ എന്ന സ്ഥലത്ത് ഒരധ്യാപകയോഗത്തിൽ പ്രസംഗിച്ച് കോഴിക്കോട് നഗരത്തിലേക്കു മടങ്ങുകയാണ്. ആയിടയ്ക്കാണ് വിജയന്റെ നീണ്ടകഥ ‘ഒരു യുദ്ധത്തിന്റെ ആരംഭം’ മാതൃഭൂമി വാരികയിൽ അച്ചടിച്ചുവന്നത്. പെരുവയലിൽനിന്നുള്ള മടക്കയാത്രയിൽ ഭാസ്കരപ്പണിക്കർ ആ കഥ പരാമർശിച്ചു; ‘വിജയന്റെ കഥ നന്നായിട്ടുണ്ട്. പക്ഷേ, ഇത്തിരീംകൂടി ഇങ്കുലാബുള്ള എന്തെങ്കിലുമൊന്ന് ഇനി എഴുതൂ.’
ടീച്ചറേ, ഒരു കുട്ടി ഉച്ചഭക്ഷണം കളഞ്ഞു...’ – പരാതിയുമായി എത്തിയ വിദ്യാർഥിയോടു ടീച്ചർ പറഞ്ഞു: ‘കോടതിയിലേക്കു പോകൂ’. ‘പരാതിക്കാരൻ’ നേരെ കോടതിയിലേക്കു പോയി. വക്കീലിനെ ഏർപ്പാടാക്കി. ചൂടേറിയ വാദങ്ങൾക്കു ശേഷം ജഡ്ജി വിധി പറഞ്ഞു: വിദ്യാർഥി ഉച്ചഭക്ഷണം കളഞ്ഞെന്നു കോടതിക്കു ബോധ്യപ്പെട്ടിരിക്കുന്നു. തെറ്റ് ആവർത്തിക്കരുത്. പരിഹാരമായി 3 പുസ്തകങ്ങൾ വായിച്ച് കുറിപ്പ് എഴുതിക്കൊണ്ടുവരണം!!
പല ഉയിർപ്പുകളുടെ കഥയാണിത്. 185 വർഷം മുൻപ് തങ്ങളാരും കാണാത്തൊരു നാട്ടിൽ പടപൊരുതാൻപോയ പതിനാറായിരത്തോളം ജീവിതങ്ങളിൽ ഒന്നു മാത്രം രക്ഷപ്പെട്ട കഥ. മടങ്ങിവരാത്തവരുടെ സ്മരണയ്ക്കായി ഉയർത്തിയ ദേവാലയത്തിന്റെ കഥ. തകർന്നുപോയ ദേവാലയം വീണ്ടും ഉയിർത്തെഴുന്നേറ്റ കഥ.
പോർവിമാനങ്ങളിലേറി പതിച്ചെടുത്ത ആകാശത്തിനും അപ്പുറമുള്ള അനന്തചക്രവാളം കീഴടക്കാനുള്ള പരിശീലനത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ 4 ടെസ്റ്റ് പൈലറ്റുമാർ. ഗഗൻയാൻ ദൗത്യത്തിലേറി ബഹിരാകാശത്ത് പുതിയ ഇന്ത്യൻ ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബി.നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാംശു ശുക്ല എന്നിവർ.
ധാരാളം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബത്ഹയിലേക്കു രാത്രി പോകാമെന്നായിരുന്നു തീരുമാനിച്ചത്. ഒരുകാലത്ത് യെമനികളുടെ പ്രധാന കേന്ദ്രമായിരുന്ന ബത്ഹയിൽ കുവൈത്ത്- ഇറാഖ് യുദ്ധത്തോടെയാണു മലയാളികൾ വലിയ തോതിൽ കച്ചവടം ആരംഭിക്കുന്നത്. യുദ്ധത്തിൽ ഇറാഖിന് അനുകൂലമായ നിലപാടാണ് യെമൻ കൈക്കൊണ്ടത്. ഇതുകാരണം യെമനികൾക്കു സൗദിയിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നു. ഇതോടെ അവർ കൂട്ടമായി ബത്ഹ ഉപേക്ഷിച്ചുതുടങ്ങി. പലരും കച്ചവട സ്ഥാപനങ്ങൾ മറിച്ചു വിറ്റു. മലയാളികളായിരുന്നു കൂടുതൽ സ്ഥാപനങ്ങളും വാങ്ങിയത്.
ജയിൽ മുറിയിലെ ഇരുട്ടുമാത്രമായിരുന്നില്ല. മാതൃഭാഷ പോലും വിലക്കി. ജീവൻരക്ഷാമരുന്നുകളും പുസ്തകങ്ങളും നിഷേധിച്ചു. ഇനിയൊരിക്കലും കാണാൻ കഴിയാത്ത ദൂരത്തിലേക്ക് അമ്മ പോകുമ്പോൾ ഒന്നുകാണാൻ പോലും അനുവാദം കിട്ടാതെ നിസ്സഹായനായിരുന്നു’– ഡൽഹി സർവകലാശാലയിലെ ഇംഗ്ലിഷ് അധ്യാപകനായിരിക്കെ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ദീർഘവർഷം ജയിലിൽ കഴിയേണ്ടി വന്ന ഡോ.ജി.എൻ. സായിബാബയ്ക്ക് പറയാൻ നഷ്ടങ്ങളുടെ കണക്കുമാത്രം. നാഗ്പുരിലെ സെൻട്രൽ ജയിലിലെ ഇരുണ്ട 10 വർഷങ്ങൾക്കു ശേഷം നീതിപീഠം നിരപരാധിയെന്നു വിളിച്ച ഡോ. സായിബാബ മനോരമയിലൂടെ ജീവിതം പറയുന്നതു തുടരുന്നു.
വീടിന്റെ കിഴക്കുഭാഗത്തായുള്ള വലിയ ഒരു മാവാണ് അക്കാലത്തെ പ്രധാനപ്പെട്ട ഒരു ഓർമ. പഞ്ചാരമാങ്ങ എന്നു ഞങ്ങളൊക്കെ വിളിക്കുന്ന വരിക്കമാങ്ങയാണ് അതിൽ നിറയെ. പരിസരത്തുള്ള കുട്ടികളൊക്കെ മാങ്ങയ്ക്കു വേണ്ടി ആശ്രയിച്ചിരുന്ന മാവാണത്. ഇന്നത്തെപ്പോലെ വിശപ്പുമാറിയ ശേഷം ദഹനത്തിനുവേണ്ടി കഴിക്കുന്ന ഫ്രൂട്ട് അല്ല അന്നു മാങ്ങ. ആളുകളുടെ വിശപ്പ് അൽപമെങ്കിലും മാറുന്നത് വല്ലപ്പോഴും ഈ മാങ്ങയും ചക്കയും കഴിക്കുമ്പോഴാണ്. മാങ്ങ പഴുത്തുതുടങ്ങിയാൽ പിന്നെ കുട്ടികൾ ഒഴിയുന്ന നേരം ഉണ്ടാകില്ല. അവരെയൊക്കെ വയറുനിറയെ ഊട്ടിയിട്ടേ ഓരോ മാമ്പഴക്കാലവും കടന്നുപോകൂ.
നിന്നു കത്തുന്ന വിളക്കായല്ല, ഓടിച്ചാടി ജ്വലിക്കുന്ന തീപ്പന്തമാവണം പെണ്ണുങ്ങൾ. വെറുതേയിരുന്നു മടുപ്പിനെ എടുത്തണിയാതെ പെണ്ണിന്റെ വൈകാരികാവസ്ഥകളെ മാനസികമായും ശാരീരികമായും ചെറുക്കാൻ ചലനാത്മകമായും പ്രവർത്തന സജ്ജരായും കരുത്തരാകണം’, ബീന കണ്ണൻ കൊച്ചിയിലെ ശീമാട്ടിയിലിരുന്നാണിതു പറഞ്ഞത്. കേരളത്തിലെ സ്ത്രീകളെ ആരോഗ്യവും കരുത്തുമുള്ളവരാക്കി മാറ്റാനുള്ള പുതിയൊരു പദ്ധതി തുടങ്ങാനൊരുങ്ങുകയാണവർ, ‘ബീയിങ് കൈനറ്റിക്’ എന്ന പേരിൽ. മനസ്സെത്തുന്നിടത്ത് ശരീരമെത്തിക്കാനുള്ള ഫിറ്റ്നസ് ഫിലോസഫിക്കൊപ്പം സ്ത്രീകളെ ഒപ്പം കൂട്ടാനിറങ്ങുകയാണ്.
നിറചിരിയോടെ ‘നമസ്തേ’ പറയുന്നതു കണ്ടാൽ മലയാളത്തിന്റെ ലാവണ്യമാണെന്നേ തോന്നൂ. പെരുമാറ്റത്തിൽ മലയാളിത്തത്തിന്റെ ലാളിത്യം നിറച്ച ഇവർ ബ്രിട്ടിഷുകാരിയാണെന്ന കാര്യം സംസാരിക്കുമ്പോൾ മാത്രമേ ആരുമോർക്കൂ. ഇത്ര കാലമായിട്ടും മലയാളം അത്രയ്ക്കങ്ങു വഴങ്ങിയിട്ടില്ലെന്നു പറയുന്ന ഈ പത്മശ്രീ ജേതാവിനെ പരിചയക്കാരെല്ലാം ആത്യാദരവോടെയാണു കാണുന്നത്. എഴുത്തുകാരിയായും ഫൊട്ടോഗ്രഫറായും തിളങ്ങുന്ന പെപിത സേത്തിനെ കേരളവും കേരളത്തെ പെപിതയും ആലിംഗനം ചെയ്തു തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി.
ജപ്പാൻ യാത്രയിൽ ക്യോട്ടോ എന്ന പട്ടണത്തിൽ നിന്നു ന്യാര എന്ന ക്ഷേത്രം കാണാൻ പോയി. ക്യോട്ടോ എന്നത് ടോക്കിയോ തിരിച്ചെഴുതിയിരിക്കുന്നതാണ്. ജപ്പാന്റെ ആദ്യ തലസ്ഥാനം ക്യോട്ടോ ആയിരുന്നു. ഗംഭീര കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമെല്ലാമുള്ള പുരാതനനഗരം അതേപോലെ സംരക്ഷിച്ചിരിക്കുകയാണ് ക്യോട്ടോയിൽ. ന്യാര ക്ഷേത്രം തടി കൊണ്ടുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രമാണ്. എട്ടുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ട് ക്ഷേത്രത്തിന്. എട്ടു നില ഉയരമുള്ള മരത്തിൽ അങ്ങനെ തന്നെ തൂണുകൾ നിർമിച്ചു വച്ചിരിക്കുകയാണ്. ഈ ഭീമൻ മരം എങ്ങനെ അവിടെ നാട്ടി നിർത്തി എന്നത് അദ്ഭുതമാണ്. ഈ വൻ തൂണിലൊക്കെ പൊത്തുകളുണ്ട്. ഈ പൊത്തിനകത്തേക്കു നൂഴ്ന്നിറങ്ങുന്നത് പുണ്യ പ്രവൃത്തിയായിട്ടാണ് അന്നാട്ടുകാർ കാണുന്നത്. കൃത്യ സമയത്ത് എത്താനും ചിരിത്ര സ്ഥലങ്ങൾ വിട്ടുപോകാതിരിക്കാനും
പാട്ടിന്റെ പല കാലങ്ങൾ പിന്നിട്ടാണ് പാലിയത്ത് ജയചന്ദ്രൻ എൺപതിലെത്തുന്നത്. പാടാൻ കൊതിച്ച കാലം, പാടിപ്പതിഞ്ഞ കാലം, അധികം പാടാതിരുന്ന കാലം, പാട്ടിലലിഞ്ഞ കാലം... അങ്ങനെ ജയചന്ദ്രികയുടെ ഗാനഋതുഭേദങ്ങൾ പരന്നുകിടക്കുന്നു. 1944 മാർച്ച് 3നു ജനിച്ച ആ ശബ്ദത്തിന് ഇന്ന് എൺപതു തികയുമ്പോഴും, ദാ ഇപ്പോഴൊരു പാട്ടു പാടി നമ്മിൽ പ്രണയം നിറയ്ക്കുമെന്നു കാതോർക്കുന്നില്ലേ? അതുകൊണ്ട് നമുക്കു ജയേട്ടനെ ‘എൺപതിന്റെ ചെറുപ്പം’ എന്നു വിളിച്ച് ആശംസിക്കാം.
ലോകം അദ്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്ന പ്രശസ്ത ചിത്രകാരന്മാരുടെ പ്രശസ്ത ചിത്രങ്ങൾ നമുക്ക് ഉഫൈസി ഗാലറിയിലെ ശേഖരത്തിൽ കാണാം. ഡ വീഞ്ചിയുടെ Annunciation, റാഫേൽ വരച്ച Madonna Del Cardellino, ലിയോ പത്താമന്റെ ചിത്രം, സാന്ദ്രോ ബോട്ടിസെല്ലിയുടെ Birth of Venus, La Primavera, കരവാജിയോയുടെ Medusa, ടൈറ്റിയാന്റെ Flora, Venus of Urbino, മൈക്കാലഞ്ചലോയുടെThe Holy family and Young St. John the Baptist, റെംബ്രാന്റിന്റെയും റാഫേലിന്റെയും സെൽഫ് പോർട്രെയിറ്റുകൾ എന്നിവ അവയിൽ ചിലത് മാത്രം. അങ്ങനെ രണ്ടായിരത്തിലധികം ചിത്രങ്ങളാണ് ആ ആർട്ട് മ്യൂസിയത്തിലുള്ളത്. അത് കൂടാതെ പുരാതന കാലം മുതൽ ഇന്നോളമുള്ള അനേകം ശിൽപങ്ങളുടെ ശേഖരവും അവിടെ കാണാം.
കഥകളിക്കോപ്പുകളും ചെണ്ടനിർമാണ വസ്തുക്കളും നിറഞ്ഞിരിക്കുന്ന മുറ്റം. വീട്ടിൽ കയറിയാലോ, ഒരു മുറിയിൽ അൻപതോളം ചെണ്ടകൾ. മറ്റൊരു മുറി നിറയെ കാവടികൾ, കഥകളിവേഷങ്ങൾ. തൃശൂർ അന്നമനടയിലെ ശിവൻ ആശാന്റെ വീട്ടിലെ കാഴ്ചകളാണിത്. 1930ൽ കേരള കലാമണ്ഡലം ആരംഭിക്കുന്നതിനും മുൻപുള്ള കഥകളി പാരമ്പര്യവും ചരിത്രവുമുണ്ട് ആശാന്റെ കുടുംബത്തിന്. ഒരു നൂറ്റാണ്ടു മുൻപ് കഥകളി സവർണരിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ, കുഡുംബി സമുദായത്തിൽപ്പെട്ട ശിവന്റെ മുത്തച്ഛൻ സന്ദപ്പൻ എന്ന കലാസ്നേഹിക്ക് കഥകളിയോടു തോന്നിയ ആരാധനയാണ് ഇന്ന് അന്നമനടയ്ക്കും കാട്ടൂക്കാരൻ കുടുംബത്തിനും സ്വന്തമായ കഥകളി ചരിത്രം.
യുദ്ധം തകർത്തുതരിപ്പണമാക്കിയ യുക്രെയ്നിൽ നിന്ന് അവശയായ അമ്മയോടും ബാലികയായ മകളോടുമൊപ്പം രാജ്യങ്ങൾ താണ്ടി ഭാഷ പോലും പരിചയമില്ലാത്ത ഒരു രാജ്യത്ത് അഭയാർത്ഥിയായെത്തിയ മുപ്പത്തിയാറുകാരി, ഓൾഗ. അഭയം നൽകിയ ഒരു കലാഗ്രാമത്തിൽ അമ്മയെപ്പോലെ കാത്ത നെതർലൻഡ്സുകാരി മരീല്ലി. കോഴിക്കോട്ടു നടക്കുന്ന രാജ്യാന്തര കലാ ക്യാംപിൽ പങ്കെടുക്കാൻ മരീല്ലിക്ക് ക്ഷണം ലഭിച്ചപ്പോൾ ഓൾഗയെയും യുക്രെയ്ൻകാരിയായ മറ്റൊരു അഭയാർത്ഥി ഹെലേനയെയും ഒപ്പം കൂട്ടി.
ബാലിദ്വീപുകളെക്കുറിച്ച് ആദ്യം കേൾക്കുന്നത് എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലാണ്. കുറെയെല്ലാം കാൽപനികമാണ് അതിലെ വർണനകളെന്ന് അവിടെ പോയപ്പോൾ മനസ്സിലായി. അദ്ദേഹത്തിലെ കഥാകാരനാണു പലതും എഴുതിയിരിക്കുന്നത്. എവിടെ കഥ തീരും എവിടെ യാഥാർഥ്യം തുടങ്ങും എന്നു തിരിച്ചറിയാൻ കഴിയാത്തവിധം വളരെ ഭംഗിയായാണ് എഴുത്ത്. അതിലെ ചില കഥാപാത്രങ്ങൾ യഥാർഥത്തിൽ ജീവിച്ചിരുന്ന സ്ഥലങ്ങളൊക്കെ അവിടെയുണ്ട്. ഏതോ പുരാതന നൂറ്റാണ്ടിലാണ് ഇവർ ജീവിക്കുന്നതെന്ന് അവിടം കാണുമ്പോൾ തോന്നും. അവിടെ ഗ്രാമത്തിൽ വീടു പണിതിരിക്കുന്ന രീതി കാണുമ്പോൾ അതറിയാം. കോൺക്രീറ്റ് ഇപ്പോഴും അങ്ങോട്ട് അടുപ്പിച്ചിട്ടില്ല. അത്ര പൗരാണികമായ രീതിയിലാണ് അവിടത്തെ ജീവിതം.
ഉപ്പ 1950ൽ ആണ് മരണപ്പെടുന്നത്. എന്റെ പതിനൊന്നാം വയസ്സിൽ. കുറച്ചുദിവസം അസുഖബാധിതനായി കിടന്നിരുന്നു. തന്റെ കാലശേഷം മക്കളെ എങ്ങനെ വളർത്തും എന്ന ആശങ്ക ആ സമയങ്ങളിൽ ഉപ്പയെ വലിയതോതിൽ അലട്ടിയിരുന്നതായി ഉമ്മയ്ക്കു തോന്നിയിട്ടുണ്ട്. അവസാനദിവസങ്ങളിലൊന്നിൽ ഉപ്പ നേരിട്ടുതന്നെ ഉമ്മയോട് ഇതു ചോദിക്കുകയും ചെയ്തു: ‘കുട്ടികളെ നീ എങ്ങനെ പോറ്റും?’. ‘ഞാനവരെ കിതാബോതാനയച്ചു മൊയ്ല്യാരാക്കി വളർത്തിക്കോളും’ (മതപഠനത്തിനയച്ച് പണ്ഡിതരാക്കി വളർത്തും) എന്നു പറഞ്ഞാണത്രെ ഉപ്പയെ ഉമ്മ ആശ്വസിപ്പിച്ചത്.
ബിരുദങ്ങളുടെ ആടയാഭരണങ്ങളില്ലാതെ കഠിനാധ്വാനത്തിന്റെയും പച്ചയായ ജീവിതാനുഭവങ്ങളുടെയും കരുത്തിൽ ഭാഷയ്ക്കു വെളിച്ചമായി മാറിയ വ്യക്തി; കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ ഞാറ്റ്യേല ശ്രീധരൻ. ഞാറ്റ്യേല ദേവിയുടെയും തട്ടാരിയിൽ ചാത്തന്റെയും മകൻ. ശ്രീധരനു നാലാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. ദാരിദ്ര്യം തന്നെ കാരണം. ചെറുപ്പം മുതൽ വായനയോട് അത്യധികം താൽപര്യമുണ്ടായിരുന്ന ശ്രീധരൻ കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളകാവ്യം, കുമാരനാശാന്റെ ബാലചരിതം, സംസ്കൃത നിഘണ്ടു അമരകോശം എന്നിവയൊക്കെ ആഴത്തിൽ വായിച്ചറിഞ്ഞു. നാലാം ക്ലാസിൽ പഠനമവസാനിപ്പിച്ച് ശ്രീധരൻ നേരെ പോയത് ബീഡിക്കമ്പനിയിലെ ജോലിക്കാണ്.
പാരിസിലെ ഏറ്റവും വലിയ കാഴ്ചയാണ് ലൂവ്റ് മ്യൂസിയം. മോണലിസ ഉൾപ്പെടെ ലോകത്തെ അതിപ്രശസ്ത ശിൽപങ്ങളും പെയിന്റിങ്ങുകളുമാണ് അവിടെ നിറയെ. ഈ പെയിന്റിങുകളോ ശിൽപങ്ങളോ പോലെ തന്നെ പ്രധാനമാണ് മ്യൂസിയം കാണുമ്പോൾ ചുറ്റുവട്ടത്തെ ആളുകളും സ്ഥലവുമെല്ലാം സൃഷ്ടിക്കുന്ന അന്തരീക്ഷവും. നമ്മുടെ സമീപത്തു നിൽക്കുന്ന ആൾ ആ പെയിന്റിങ് കണ്ട് ആശ്ചര്യപ്പെട്ട് ഓ വാവ് എന്നു പറയുമ്പോൾ ആ വികാരം നമ്മളിലേക്കും വരും. അതിനു പകരം ‘ഇതെന്ത്, നമുക്ക് പോകാം’ എന്നാണു പറയുന്നതെങ്കിൽ അതു നമ്മളെ നിരാശപ്പെടുത്തും. എപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടെയുള്ളവരുടെ പ്രതികരണം പ്രധാനമാണ്.
അച്ഛനിൽ നിന്നു പകർന്നു കിട്ടിയ ഇഷ്ടം! അതു സിരകളിൽ പടർന്നപ്പോൾ ആ കുട്ടി സ്കൂൾ ഹോക്കി ടീമിന്റെ ഗോൾകീപ്പറായി. പിൽക്കാലത്ത് ഒരു ദേശത്തിന്റെ തന്നെ നായകനായി വളർന്നപ്പോഴും ആ ഇഷ്ടം മായാതെ കിടന്നു. ഫലം: ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായിക തലസ്ഥാനമായി ആ ദേശം വളർന്നു; ഒഡീഷ! മകനു ഹോക്കി സ്നേഹം പകർന്നു നൽകിയ അച്ഛൻ ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കാണ്. മകൻ നവീൻ പട്നായിക്. 23 വർഷമായി ഒഡീഷയുടെ മുഖ്യമന്ത്രി. പ്രിയപ്പെട്ടവരുടെ നവീൻ ബാബു.
ഒടുവിലാണു ഞങ്ങൾ കലയുടെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കുന്ന ഫ്ലോറൻസ് നഗരത്തിൽ എത്തുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടൊന്നും കണ്ടും പഠിച്ചും തീരാനാവാത്തത്ര സമ്പന്നമായ ചരിത്രത്തിന്റെയും കാഴ്ചകളുടെയും ഇടമാണ് ഫ്ലോറൻസ്. ശാസ്ത്രത്തിൽ ലേശം കൗതുകം കൂടുതലായതിനാൽ മറ്റെല്ലാം മാറ്റിവച്ചു ഗലീലിയോ മ്യൂസിയം കാണാനാണു ഞങ്ങളാദ്യം പോയത്. മിലാനിലെ ഡ വീഞ്ചി മ്യൂസിയം പോലെ തന്നെ പഴയകാല വാനശാസ്ത്രത്തിന്റെ വളർച്ച കാണിക്കുന്ന ആയിരത്തിലധികം ശാസ്ത്രോപകരണങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അവ കൂടാതെ ഗലീലിയോയുടെ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ, ശരീരശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങൾ എന്നിവയും അവിടെ കാണാം.
ഷീ സ്റ്റൈൽ’. തന്റെ ബ്യൂട്ടി പാർലറിന്റെ പേരു പോലെ അവർ സ്റ്റൈലായിത്തന്നെ തിരിച്ചെത്തി. വ്യാജ ലഹരിമരുന്നുകേസിൽ കുടുക്കിയതിന്റെ പേരിൽ ചാലക്കുടിയിലെ ഷീലാ സണ്ണി എന്ന ബ്യൂട്ടി പാർലർ ഉടമയ്ക്ക് ജയിലിൽ നഷ്ടപ്പെടുത്തേണ്ടി വന്നത് 72 ദിവസം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാൻ ഇറ്റലിയിലേക്കു പോകാനിരിക്കെയാണു ഷീലയ്ക്കു ജയിലിലേക്കു പോകേണ്ടി വരുന്നത്. സങ്കടനാളുകൾ മറികടന്നു ജീവിതത്തിലേക്കും ജോലിയിലേക്കും തിരികെ വന്നുകൊണ്ടിരിക്കുന്ന അവർ തന്റെ പ്രതിസന്ധിഘട്ടങ്ങളും അതിജീവന നാളുകളും ഓർത്തെടുക്കുന്നു.
വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് സാമൂഹിക സംരംഭകയും തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജ് എന്ന സംരംഭത്തിന്റെ സ്ഥാപകയുമായ ശോഭ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമമുണ്ടായത്. സത്യം തെളിയിച്ച് കുറ്റവിമുക്തയാകാനും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും ശോഭ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. അതെക്കുറിച്ചു ശോഭ പറയുന്നു:
നാലോ അഞ്ചോ തവണ പോയിട്ടുള്ള രാജ്യമാണു മലേഷ്യ. അവിടെത്തന്നെ രണ്ടു തവണ പോയിട്ടുള്ള സ്ഥലമാണു ക്വാലലംപുർ സിറ്റിയും ജന്റിങ് ഹൈലാൻഡ്സും. കേബിൾ കാറിൽ അവിടേക്കുള്ള യാത്ര അതിമനോഹരമാണ്. കേബിൾ കാർ പോയി നിൽക്കുന്നത് മൂന്നാർ പോലുളള സ്ഥലത്താണ്. ലോകത്തെ ഏറ്റവും വലിയ ഹോട്ടലായ ഫസ്റ്റ് വേൾഡ് ഹോട്ടൽ ഉൾപ്പെടെ എല്ലാം ജന്റിങ് ഹൈലാൻഡ്സിലാണ്. ആയിരക്കണക്കിന് ആളുകൾക്ക് താമസിക്കാവുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. അവിടെ അതിന്റെ അടിഭാഗത്ത് കസിനോകൾ, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്കുകൾ, ഗെയിമിങ് സെന്ററുകൾ, ഷോപ്പിങ് മാളുകൾ ഒക്കെയുണ്ട്. ഉല്ലാസത്തിനു മാത്രമായി ഒരു പട്ടണം നിർമിച്ചിരിക്കുകയാണ്.
മണൽകാടിനു നടുവിൽ പഞ്ചഭൂതങ്ങളുടെ കാവലിൽ സ്വർണത്താഴികക്കുടം ശിരസിലേറ്റി, ഇന്ത്യൻ ശിൽപകലയുടെ ചാരുത മുഴുവൻ ആവാഹിച്ച്, അറബി നാടിന്റെ സ്വന്തം ക്ഷേത്രം. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ക്ഷേത്രനിർമാണ ശൈലിയിൽ പൂർത്തിയാക്കിയ ആദ്യ ഹിന്ദു ക്ഷേത്രം 14നു ലോകത്തിനു മുൻപിൽ നട തുറക്കുന്നു. മധ്യപൂർവ ദേശത്ത് ഹിന്ദു ക്ഷേത്രങ്ങൾ പലതുണ്ടെങ്കിലും പരമ്പരാഗത ക്ഷേത്രനിർമാണ ശൈലിയിൽ പൂർത്തിയാക്കി എന്നതാണ് അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത്. 18ാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ഹിന്ദു വിശ്വാസത്തെ നവീകരിച്ച സ്വാമി നാരായൺ സൻസ്തയിലെ വിശ്വാസ സമൂഹമാണ് അബുദാബിയിലെ ഹിന്ദു യാഥാർഥ്യമാക്കിയത്.
ഇത്രയും ദിവസങ്ങൾ എഴുത്തും ചെറിയ ചെറിയ യാത്രയുമായി സ്വിറ്റ്സർലൻഡിൽത്തന്നെ കഴിഞ്ഞു കൂടിയെങ്കിൽ അവസാനത്തെ ഒരാഴ്ച അയൽരാജ്യമായ ഇറ്റലിയിലേക്കു യാത്ര ചെയ്യാനായിരുന്നു തീരുമാനം. അവിടുത്തെ പ്രധാന നഗരങ്ങളായ റോമിലും വെനീസിലും നേരത്തേ പോയിട്ടുള്ളതിനായി ഇത്തവണ താരതമേന്യ ചരിത്രപ്രാധാന്യമുള്ള മിലാനും ഫ്ലോറൻസും പരിസരപ്രദേശങ്ങളുമാണു തിരഞ്ഞെടുന്നത്. ഫൗണ്ടേഷന് അടുത്ത നഗരമായ ലുസാനിൽ നിന്നു മിലാനിലേക്ക് അതിവേഗ ട്രെയിനുണ്ട്.
ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ദേശീയ മ്യൂസിയത്തിലെ സെല്ലാറിന്റെ പടവുകൾ ഇറങ്ങുമ്പോൾ വെളിച്ചം കുറഞ്ഞു കുറഞ്ഞു വന്നു; തണുപ്പ് കൂടിവന്നു. നിലവറയിലെത്തുമ്പോൾ കാലചക്രം ദശലക്ഷക്കണക്കിനു വർഷങ്ങൾ പിന്നോട്ടോടുന്നതു പോലെ. എങ്ങു നോക്കിയാലും ശവപ്പെട്ടികൾ; അതും ചില്ലുകൊണ്ടുള്ളത്. കാലം ഇവിടെ തടവറയിലാണ്.
മുംബൈ നഗരത്തിന്റെ അംബരചുംബികൾക്കിടയിൽ പച്ചത്തുരുത്തായി 250 ഏക്കറിൽ മഹാലക്ഷ്മി റേസ്കോഴ്സ്. പ്രവേശനം കവാടം പിന്നിട്ട് തണൽ മരങ്ങൾക്കിടയിലൂടെ നടന്നെത്തുന്ന വിശാലമൈതാനിയിൽ ഉയർന്ന നാലു പടുകൂറ്റൻ സ്റ്റേജുകൾ. ലോകസംഗീതത്തെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് ഇന്ത്യയിലെത്തിയ ‘ലൊല്ലപലൂസ’ രാജ്യാന്തര ടൂറിങ് സംഗീതോത്സവത്തിനു വേദിയൊരുക്കിയ ഈ നഗരഹൃദയഭൂമി സാക്ഷ്യം വഹിച്ചത് കാണികളുടെ കണ്ണും കാതും മനസ്സും നിറഞ്ഞുതുളുമ്പിയ നിമിഷങ്ങൾക്ക്.
ഓസ്ട്രേലിയയിലെ യാത്രയിൽ കുറാണ്ട എന്ന വനമേഖല കാണാൻ പോയി. അവിടെ ആദിമ ജനതയുടെ വാസസ്ഥലമുണ്ട്. അവിടത്തെ കാഴ്ചകൾ കൗതുകകരമായിരുന്നു. അവർ അരിമാവ് കൊണ്ട് ദേഹത്ത് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അവർ വിവിധ നൃത്തച്ചുവടുകൾ കാണിച്ചു. ബൂമറാങ് എങ്ങനെയാണ് എറിയേണ്ടതെന്നു കാണിച്ചു തന്നു. വനഗ്രാമത്തിൽ അവർക്ക് കടകളുണ്ട്. അവർ നിർമിക്കുന്ന കരകൗശല വസ്തുക്കൾ അവിടെ നിന്നു വാങ്ങാം. ഏതാണ്ട് എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം മുഴുവൻ ആദിവാസി ഗോത്രങ്ങളുടെ വിവിധ കലാപ്രകടനങ്ങളെല്ലാമുള്ള ഒരു കേളീഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. അവിടെ ലഭിക്കുന്ന വരുമാനം മുഴുവൻ ഇവർക്കുള്ളതാണ്. അവിടെ ആദിവാസി ഭക്ഷണമെല്ലാം കിട്ടുന്ന റസ്റ്ററന്റുകളുമുണ്ട്. നമ്മുടെ വയനാടിന് ഇങ്ങനെയൊരു സാധ്യതയുണ്ടെന്നു തോന്നി. ബസിൽ ഞങ്ങളെ വിട്ടിട്ടു പോയതാണ്. കാഴ്ച കണ്ടു കഴിയുമ്പോഴേക്കു തിരികെ വരാമെന്നു പറഞ്ഞു പോയതാണ് ഡ്രൈവറും ടൂർ കോ– ഓഡിനേറ്ററുമായ സ്ത്രീ.
അടുത്ത യാത്ര ബാസൽ എന്ന നഗരത്തിലേക്കാണ്. സ്വിസിൽ ഏറ്റവും ചെലവേറിയ കാര്യം താമസമാണ്. അതുകൊണ്ട് എല്ലാ യാത്രകളും അതികാലത്ത് തുടങ്ങി രാത്രി ഫൗണ്ടേഷനിൽ മടങ്ങിയെത്തും വിധമാണു ഞാൻ പ്ലാൻ ചെയ്തത്. മോൺട്രീഷേറിൽനിന്ന് ആറുമണിക്കുള്ള ട്രെയിൻ പിടിക്കാൻ അഞ്ചരയ്ക്കേ മുറിയിൽ നിന്നിറങ്ങും. പിന്നെ രണ്ടു കിലോമീറ്റർ നടത്തം. അതുതന്നെ ഒരു അനുഭൂതിയാണ്. വെളിച്ചം പരന്നിട്ടുണ്ടാവില്ല. തണുപ്പ് മാറിയിട്ടുമില്ല. എന്നാലും അത്ര കാലത്തു തന്നെ വിശാലമായ പുൽത്തകിടികളിൽ മേഞ്ഞുനടക്കുന്ന പശുക്കളുടെ കഴുത്തിലെ മണി കിലുക്കം കേൾക്കാം. വല്ലപ്പോഴും ഒരു വണ്ടി കടന്നുപോയാലായി. സ്റ്റേഷനിൽ മിക്കവാറും ഞാൻ തനിച്ചേ കാണു. ട്രെയിൻ കംപാർട്ട്മെന്റിൽ ഒന്നോരണ്ടോ പേർ ഉണ്ടായാലായി.
വീട്ടുമുറ്റത്തിരുന്നു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ ഇൻസ്പെക്ടർ ഭാസ്ക്കരപ്പണിക്കർ പൊക്കിയെടുത്തു. അവൾക്കരികിൽ ആറു മാസം പ്രായമുള്ള അനുജത്തി കിടക്കുന്നുണ്ടായിരുന്നു. നേരെ ഉള്ളന്നൂർ കുളം ലക്ഷ്യമാക്കി ഇൻസ്പെക്ടർ നടന്നു. പൊലീസുകാരെ കൊന്ന ശേഷം പായ്ക്കാലിൽ ഗോപാലപിള്ള എവിടെപ്പോയി ഒളിച്ചു? അതാണു ഭാസ്ക്കരപ്പണിക്കർക്ക് അറിയേണ്ടത്. കുഞ്ഞിന്റെ അമ്മ തങ്കമ്മ എസ്ഐയുടെ പിറകെ നിലവിളിച്ചു കൊണ്ടോടി. കുളത്തിലേക്കു കുഞ്ഞിന്റെ മുഖം താഴ്ത്തി. ജീവന്റെ കുമിളകൾ മുകളിലേക്കുയർന്നു. കണ്ടു നിൽക്കാനാകാതെ തങ്കമ്മ ആർത്തനാദത്തോടെ ഭാസ്ക്കരപ്പണിക്കരുടെ കാലിൽ വീണു. കുഞ്ഞ് മരണത്തിന്റെ പടിവാതിൽ വരെ പോയി എന്നു തോന്നുമ്പോൾ അവളുടെ തല അയാൾ മുകളിലേക്കുയർത്തും. അപ്പോൾ ജീവിതത്തിലേക്കു മടങ്ങാനായി കുരുന്നു പിടയും. അങ്ങനെ മൂന്നു തവണ. ഒരിക്കൽ കൂടി അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾ മരണലോകത്തെത്തുമായിരുന്നു.
ഒരിക്കൽ റുമാനിയയിലൂടെ യാത്ര ചെയ്യുകയാണ്. തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്നു എല്ലാ സ്ഥലത്തേക്കും ട്രെയിനുണ്ട്. ഡ്രാക്കുളയുടെ ബ്രാൻകാസിൽ കാണാൻ ഒരുദിവസം പോയി. അന്നവിടെ താമസിച്ചു. പിന്നീട് സിവ്യൂ എന്ന സ്ഥലത്തു പോയി. വളരെ മോശം ട്രെയിനിലാണു യാത്ര. കംപാർട്മെന്റുകളിൽ മുഴുവൻ കുത്തിവരച്ചിട്ടിരിക്കുകയാണ്.
എല്ലാ മാസാദ്യവും നടത്തുന്ന സാഹിത്യപരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണു ഫൗണ്ടേഷന്റെ ഉടമ വീര ഹോഫ്മാനെ ഞാൻ കാണുന്നത്. അന്നത്തെ സായാഹ്നച്ചർച്ച കേൾക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വായനപ്രേമികൾ വന്നിട്ടുണ്ട്. ഫ്രഞ്ച് സാഹിത്യത്തിലെ അതികായനായ എഴുത്തുകാരനാണു റൊമൈൻ ഗാരി. പൊതുവേ ഒരിക്കൽ മാത്രം
ഗാന്ധിജിക്കു ഭഗത് സിങ്ങിനെ തൂക്കുമരത്തിൽനിന്നു രക്ഷപ്പെടുത്താമായിരുന്നോ? സാധിക്കുമായിരുന്നിട്ടും ശ്രമിക്കാത്തതാണോ? ആശയപരമായ വൈരുധ്യം മൂലം ഹിംസയുടെ പാതയിൽ സഞ്ചരിച്ച കമ്യൂണിസ്റ്റുകാരനെ അഹിംസയുടെ അവധൂതൻ കൈയൊഴിഞ്ഞതാണോ? ഭഗത് സിങ് ജീവിച്ചിരുന്നാൽ തന്റെ മഹത്വത്തിന് മങ്ങലേൽക്കുമെന്നു ഭയന്നു മുഖം
ഫിജി സന്ദർശിക്കണമെന്നു തോന്നിയതിനു പിന്നിൽ ഒരു കാര്യമുണ്ട്. കിഴക്കോട്ടു സഞ്ചരിച്ചാൽ എത്താവുന്ന അങ്ങേയറ്റത്തെ രാജ്യങ്ങളിലൊന്നാണു ഫിജി ദ്വീപ്; പടിഞ്ഞാറോട്ടു പോയാൽ ഹവായ്യിൽ എത്താം എന്നു പറയുന്നതു പോലെ. ഒട്ടേറെ ഇന്ത്യക്കാരുള്ള രാജ്യമാണ് ഫിജി. ഇന്ത്യക്കാർ ഭരണാധികാരികൾ വരെയായിട്ടുണ്ട് അവിടെ. എന്നാൽ ഈയിടെയായി ഫിജിക്കാർക്ക് ഇന്ത്യക്കാരോട് അത്ര താൽപര്യം പോരാ. സ്ഥലം വാങ്ങുന്നതിൽ ഉൾപ്പെടെ ഏറെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത തലമുറ ഇന്ത്യക്കാർ കൂടുതലും അമേരിക്കയിലേക്കും മറ്റും കുടിയേറുകയാണ്. അങ്ങേയറ്റത്തുള്ള ഫിജിയിലെത്താൻ ഒന്നൊന്നര യാത്ര വേണം.
അടുത്ത യാത്ര തൊട്ടടുത്ത നഗരമായ ലുസാനിലേക്കായിരുന്നു. പ്രകൃതിമനോഹാരിത ഒന്നുകൊണ്ടുമാത്രം റോമൻ കാലഘട്ടം മുതൽ കുടിയേറ്റക്കാരുടെ സ്വപ്നഭൂമികളിലൊന്നാണു ലുസാൻ. ജനീവയിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ദൂരമുള്ള ലുസാന്റെ ഇന്നത്തെ പ്രത്യേകത ഒളിംപിക്സ് തലസ്ഥാനം എന്നതുതന്നെ. റെയിൽവേ കവാടത്തിൽ തന്നെ അത് എഴുതി വച്ചിട്ടുമുണ്ട്. അവിടെ വിപുലമായ ഒരു ഒളിംപിക്സ് മ്യൂസിയവുമുണ്ട്. സ്പോർട്സിനെ നെഞ്ചോടു ചേർത്തു പിടിക്കുന്നവരും ഒളിംപിക്സിന്റെ ചരിത്രമറിയാൻ താൽപര്യമുള്ളവരും നിശ്ചയമായും സന്ദർശിക്കേണ്ടതാണ് ഈ മ്യൂസിയം. 1924 മുതലുള്ള മെഡലുകൾ, ദീപശിഖകൾ, വേഷങ്ങൾ, കളിയുപകരണങ്ങൾ, ചരിത്രം, ജേതാക്കളുടെ ചിത്രങ്ങൾ, ഒളിംപിക്സ് വില്ലേജുകളുടെ ചിത്രങ്ങൾ, പരേഡിന് ഉപയോഗിച്ചിരുന്ന വേഷങ്ങൾ, വിവിധ കാലത്തെ ഭക്ഷണക്രമങ്ങൾ എന്നിങ്ങനെ പലതും അവിടെ മനോഹരമായി ഒരുക്കിയിരിക്കുന്നു.
Results 1-100 of 972