Download Manorama Online App
വീടിന്റെ കിഴക്കുഭാഗത്തായുള്ള വലിയ ഒരു മാവാണ് അക്കാലത്തെ പ്രധാനപ്പെട്ട ഒരു ഓർമ. പഞ്ചാരമാങ്ങ എന്നു ഞങ്ങളൊക്കെ വിളിക്കുന്ന വരിക്കമാങ്ങയാണ് അതിൽ നിറയെ. പരിസരത്തുള്ള കുട്ടികളൊക്കെ മാങ്ങയ്ക്കു വേണ്ടി ആശ്രയിച്ചിരുന്ന മാവാണത്. ഇന്നത്തെപ്പോലെ വിശപ്പുമാറിയ ശേഷം ദഹനത്തിനുവേണ്ടി കഴിക്കുന്ന ഫ്രൂട്ട് അല്ല അന്നു മാങ്ങ. ആളുകളുടെ വിശപ്പ് അൽപമെങ്കിലും മാറുന്നത് വല്ലപ്പോഴും ഈ മാങ്ങയും ചക്കയും കഴിക്കുമ്പോഴാണ്. മാങ്ങ പഴുത്തുതുടങ്ങിയാൽ പിന്നെ കുട്ടികൾ ഒഴിയുന്ന നേരം ഉണ്ടാകില്ല. അവരെയൊക്കെ വയറുനിറയെ ഊട്ടിയിട്ടേ ഓരോ മാമ്പഴക്കാലവും കടന്നുപോകൂ.
നിന്നു കത്തുന്ന വിളക്കായല്ല, ഓടിച്ചാടി ജ്വലിക്കുന്ന തീപ്പന്തമാവണം പെണ്ണുങ്ങൾ. വെറുതേയിരുന്നു മടുപ്പിനെ എടുത്തണിയാതെ പെണ്ണിന്റെ വൈകാരികാവസ്ഥകളെ മാനസികമായും ശാരീരികമായും ചെറുക്കാൻ ചലനാത്മകമായും പ്രവർത്തന സജ്ജരായും കരുത്തരാകണം’, ബീന കണ്ണൻ കൊച്ചിയിലെ ശീമാട്ടിയിലിരുന്നാണിതു പറഞ്ഞത്. കേരളത്തിലെ സ്ത്രീകളെ ആരോഗ്യവും കരുത്തുമുള്ളവരാക്കി മാറ്റാനുള്ള പുതിയൊരു പദ്ധതി തുടങ്ങാനൊരുങ്ങുകയാണവർ, ‘ബീയിങ് കൈനറ്റിക്’ എന്ന പേരിൽ. മനസ്സെത്തുന്നിടത്ത് ശരീരമെത്തിക്കാനുള്ള ഫിറ്റ്നസ് ഫിലോസഫിക്കൊപ്പം സ്ത്രീകളെ ഒപ്പം കൂട്ടാനിറങ്ങുകയാണ്.
നിറചിരിയോടെ ‘നമസ്തേ’ പറയുന്നതു കണ്ടാൽ മലയാളത്തിന്റെ ലാവണ്യമാണെന്നേ തോന്നൂ. പെരുമാറ്റത്തിൽ മലയാളിത്തത്തിന്റെ ലാളിത്യം നിറച്ച ഇവർ ബ്രിട്ടിഷുകാരിയാണെന്ന കാര്യം സംസാരിക്കുമ്പോൾ മാത്രമേ ആരുമോർക്കൂ. ഇത്ര കാലമായിട്ടും മലയാളം അത്രയ്ക്കങ്ങു വഴങ്ങിയിട്ടില്ലെന്നു പറയുന്ന ഈ പത്മശ്രീ ജേതാവിനെ പരിചയക്കാരെല്ലാം ആത്യാദരവോടെയാണു കാണുന്നത്. എഴുത്തുകാരിയായും ഫൊട്ടോഗ്രഫറായും തിളങ്ങുന്ന പെപിത സേത്തിനെ കേരളവും കേരളത്തെ പെപിതയും ആലിംഗനം ചെയ്തു തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി.
ജപ്പാൻ യാത്രയിൽ ക്യോട്ടോ എന്ന പട്ടണത്തിൽ നിന്നു ന്യാര എന്ന ക്ഷേത്രം കാണാൻ പോയി. ക്യോട്ടോ എന്നത് ടോക്കിയോ തിരിച്ചെഴുതിയിരിക്കുന്നതാണ്. ജപ്പാന്റെ ആദ്യ തലസ്ഥാനം ക്യോട്ടോ ആയിരുന്നു. ഗംഭീര കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമെല്ലാമുള്ള പുരാതനനഗരം അതേപോലെ സംരക്ഷിച്ചിരിക്കുകയാണ് ക്യോട്ടോയിൽ. ന്യാര ക്ഷേത്രം തടി കൊണ്ടുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രമാണ്. എട്ടുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ട് ക്ഷേത്രത്തിന്. എട്ടു നില ഉയരമുള്ള മരത്തിൽ അങ്ങനെ തന്നെ തൂണുകൾ നിർമിച്ചു വച്ചിരിക്കുകയാണ്. ഈ ഭീമൻ മരം എങ്ങനെ അവിടെ നാട്ടി നിർത്തി എന്നത് അദ്ഭുതമാണ്. ഈ വൻ തൂണിലൊക്കെ പൊത്തുകളുണ്ട്. ഈ പൊത്തിനകത്തേക്കു നൂഴ്ന്നിറങ്ങുന്നത് പുണ്യ പ്രവൃത്തിയായിട്ടാണ് അന്നാട്ടുകാർ കാണുന്നത്. കൃത്യ സമയത്ത് എത്താനും ചിരിത്ര സ്ഥലങ്ങൾ വിട്ടുപോകാതിരിക്കാനും
പാട്ടിന്റെ പല കാലങ്ങൾ പിന്നിട്ടാണ് പാലിയത്ത് ജയചന്ദ്രൻ എൺപതിലെത്തുന്നത്. പാടാൻ കൊതിച്ച കാലം, പാടിപ്പതിഞ്ഞ കാലം, അധികം പാടാതിരുന്ന കാലം, പാട്ടിലലിഞ്ഞ കാലം... അങ്ങനെ ജയചന്ദ്രികയുടെ ഗാനഋതുഭേദങ്ങൾ പരന്നുകിടക്കുന്നു. 1944 മാർച്ച് 3നു ജനിച്ച ആ ശബ്ദത്തിന് ഇന്ന് എൺപതു തികയുമ്പോഴും, ദാ ഇപ്പോഴൊരു പാട്ടു പാടി നമ്മിൽ പ്രണയം നിറയ്ക്കുമെന്നു കാതോർക്കുന്നില്ലേ? അതുകൊണ്ട് നമുക്കു ജയേട്ടനെ ‘എൺപതിന്റെ ചെറുപ്പം’ എന്നു വിളിച്ച് ആശംസിക്കാം.
ലോകം അദ്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്ന പ്രശസ്ത ചിത്രകാരന്മാരുടെ പ്രശസ്ത ചിത്രങ്ങൾ നമുക്ക് ഉഫൈസി ഗാലറിയിലെ ശേഖരത്തിൽ കാണാം. ഡ വീഞ്ചിയുടെ Annunciation, റാഫേൽ വരച്ച Madonna Del Cardellino, ലിയോ പത്താമന്റെ ചിത്രം, സാന്ദ്രോ ബോട്ടിസെല്ലിയുടെ Birth of Venus, La Primavera, കരവാജിയോയുടെ Medusa, ടൈറ്റിയാന്റെ Flora, Venus of Urbino, മൈക്കാലഞ്ചലോയുടെThe Holy family and Young St. John the Baptist, റെംബ്രാന്റിന്റെയും റാഫേലിന്റെയും സെൽഫ് പോർട്രെയിറ്റുകൾ എന്നിവ അവയിൽ ചിലത് മാത്രം. അങ്ങനെ രണ്ടായിരത്തിലധികം ചിത്രങ്ങളാണ് ആ ആർട്ട് മ്യൂസിയത്തിലുള്ളത്. അത് കൂടാതെ പുരാതന കാലം മുതൽ ഇന്നോളമുള്ള അനേകം ശിൽപങ്ങളുടെ ശേഖരവും അവിടെ കാണാം.
കഥകളിക്കോപ്പുകളും ചെണ്ടനിർമാണ വസ്തുക്കളും നിറഞ്ഞിരിക്കുന്ന മുറ്റം. വീട്ടിൽ കയറിയാലോ, ഒരു മുറിയിൽ അൻപതോളം ചെണ്ടകൾ. മറ്റൊരു മുറി നിറയെ കാവടികൾ, കഥകളിവേഷങ്ങൾ. തൃശൂർ അന്നമനടയിലെ ശിവൻ ആശാന്റെ വീട്ടിലെ കാഴ്ചകളാണിത്. 1930ൽ കേരള കലാമണ്ഡലം ആരംഭിക്കുന്നതിനും മുൻപുള്ള കഥകളി പാരമ്പര്യവും ചരിത്രവുമുണ്ട് ആശാന്റെ കുടുംബത്തിന്. ഒരു നൂറ്റാണ്ടു മുൻപ് കഥകളി സവർണരിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ, കുഡുംബി സമുദായത്തിൽപ്പെട്ട ശിവന്റെ മുത്തച്ഛൻ സന്ദപ്പൻ എന്ന കലാസ്നേഹിക്ക് കഥകളിയോടു തോന്നിയ ആരാധനയാണ് ഇന്ന് അന്നമനടയ്ക്കും കാട്ടൂക്കാരൻ കുടുംബത്തിനും സ്വന്തമായ കഥകളി ചരിത്രം.
യുദ്ധം തകർത്തുതരിപ്പണമാക്കിയ യുക്രെയ്നിൽ നിന്ന് അവശയായ അമ്മയോടും ബാലികയായ മകളോടുമൊപ്പം രാജ്യങ്ങൾ താണ്ടി ഭാഷ പോലും പരിചയമില്ലാത്ത ഒരു രാജ്യത്ത് അഭയാർത്ഥിയായെത്തിയ മുപ്പത്തിയാറുകാരി, ഓൾഗ. അഭയം നൽകിയ ഒരു കലാഗ്രാമത്തിൽ അമ്മയെപ്പോലെ കാത്ത നെതർലൻഡ്സുകാരി മരീല്ലി. കോഴിക്കോട്ടു നടക്കുന്ന രാജ്യാന്തര കലാ ക്യാംപിൽ പങ്കെടുക്കാൻ മരീല്ലിക്ക് ക്ഷണം ലഭിച്ചപ്പോൾ ഓൾഗയെയും യുക്രെയ്ൻകാരിയായ മറ്റൊരു അഭയാർത്ഥി ഹെലേനയെയും ഒപ്പം കൂട്ടി.
ബാലിദ്വീപുകളെക്കുറിച്ച് ആദ്യം കേൾക്കുന്നത് എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലാണ്. കുറെയെല്ലാം കാൽപനികമാണ് അതിലെ വർണനകളെന്ന് അവിടെ പോയപ്പോൾ മനസ്സിലായി. അദ്ദേഹത്തിലെ കഥാകാരനാണു പലതും എഴുതിയിരിക്കുന്നത്. എവിടെ കഥ തീരും എവിടെ യാഥാർഥ്യം തുടങ്ങും എന്നു തിരിച്ചറിയാൻ കഴിയാത്തവിധം വളരെ ഭംഗിയായാണ് എഴുത്ത്. അതിലെ ചില കഥാപാത്രങ്ങൾ യഥാർഥത്തിൽ ജീവിച്ചിരുന്ന സ്ഥലങ്ങളൊക്കെ അവിടെയുണ്ട്. ഏതോ പുരാതന നൂറ്റാണ്ടിലാണ് ഇവർ ജീവിക്കുന്നതെന്ന് അവിടം കാണുമ്പോൾ തോന്നും. അവിടെ ഗ്രാമത്തിൽ വീടു പണിതിരിക്കുന്ന രീതി കാണുമ്പോൾ അതറിയാം. കോൺക്രീറ്റ് ഇപ്പോഴും അങ്ങോട്ട് അടുപ്പിച്ചിട്ടില്ല. അത്ര പൗരാണികമായ രീതിയിലാണ് അവിടത്തെ ജീവിതം.
ഉപ്പ 1950ൽ ആണ് മരണപ്പെടുന്നത്. എന്റെ പതിനൊന്നാം വയസ്സിൽ. കുറച്ചുദിവസം അസുഖബാധിതനായി കിടന്നിരുന്നു. തന്റെ കാലശേഷം മക്കളെ എങ്ങനെ വളർത്തും എന്ന ആശങ്ക ആ സമയങ്ങളിൽ ഉപ്പയെ വലിയതോതിൽ അലട്ടിയിരുന്നതായി ഉമ്മയ്ക്കു തോന്നിയിട്ടുണ്ട്. അവസാനദിവസങ്ങളിലൊന്നിൽ ഉപ്പ നേരിട്ടുതന്നെ ഉമ്മയോട് ഇതു ചോദിക്കുകയും ചെയ്തു: ‘കുട്ടികളെ നീ എങ്ങനെ പോറ്റും?’. ‘ഞാനവരെ കിതാബോതാനയച്ചു മൊയ്ല്യാരാക്കി വളർത്തിക്കോളും’ (മതപഠനത്തിനയച്ച് പണ്ഡിതരാക്കി വളർത്തും) എന്നു പറഞ്ഞാണത്രെ ഉപ്പയെ ഉമ്മ ആശ്വസിപ്പിച്ചത്.
ബിരുദങ്ങളുടെ ആടയാഭരണങ്ങളില്ലാതെ കഠിനാധ്വാനത്തിന്റെയും പച്ചയായ ജീവിതാനുഭവങ്ങളുടെയും കരുത്തിൽ ഭാഷയ്ക്കു വെളിച്ചമായി മാറിയ വ്യക്തി; കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ ഞാറ്റ്യേല ശ്രീധരൻ. ഞാറ്റ്യേല ദേവിയുടെയും തട്ടാരിയിൽ ചാത്തന്റെയും മകൻ. ശ്രീധരനു നാലാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. ദാരിദ്ര്യം തന്നെ കാരണം. ചെറുപ്പം മുതൽ വായനയോട് അത്യധികം താൽപര്യമുണ്ടായിരുന്ന ശ്രീധരൻ കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളകാവ്യം, കുമാരനാശാന്റെ ബാലചരിതം, സംസ്കൃത നിഘണ്ടു അമരകോശം എന്നിവയൊക്കെ ആഴത്തിൽ വായിച്ചറിഞ്ഞു. നാലാം ക്ലാസിൽ പഠനമവസാനിപ്പിച്ച് ശ്രീധരൻ നേരെ പോയത് ബീഡിക്കമ്പനിയിലെ ജോലിക്കാണ്.
പാരിസിലെ ഏറ്റവും വലിയ കാഴ്ചയാണ് ലൂവ്റ് മ്യൂസിയം. മോണലിസ ഉൾപ്പെടെ ലോകത്തെ അതിപ്രശസ്ത ശിൽപങ്ങളും പെയിന്റിങ്ങുകളുമാണ് അവിടെ നിറയെ. ഈ പെയിന്റിങുകളോ ശിൽപങ്ങളോ പോലെ തന്നെ പ്രധാനമാണ് മ്യൂസിയം കാണുമ്പോൾ ചുറ്റുവട്ടത്തെ ആളുകളും സ്ഥലവുമെല്ലാം സൃഷ്ടിക്കുന്ന അന്തരീക്ഷവും. നമ്മുടെ സമീപത്തു നിൽക്കുന്ന ആൾ ആ പെയിന്റിങ് കണ്ട് ആശ്ചര്യപ്പെട്ട് ഓ വാവ് എന്നു പറയുമ്പോൾ ആ വികാരം നമ്മളിലേക്കും വരും. അതിനു പകരം ‘ഇതെന്ത്, നമുക്ക് പോകാം’ എന്നാണു പറയുന്നതെങ്കിൽ അതു നമ്മളെ നിരാശപ്പെടുത്തും. എപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടെയുള്ളവരുടെ പ്രതികരണം പ്രധാനമാണ്.
അച്ഛനിൽ നിന്നു പകർന്നു കിട്ടിയ ഇഷ്ടം! അതു സിരകളിൽ പടർന്നപ്പോൾ ആ കുട്ടി സ്കൂൾ ഹോക്കി ടീമിന്റെ ഗോൾകീപ്പറായി. പിൽക്കാലത്ത് ഒരു ദേശത്തിന്റെ തന്നെ നായകനായി വളർന്നപ്പോഴും ആ ഇഷ്ടം മായാതെ കിടന്നു. ഫലം: ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായിക തലസ്ഥാനമായി ആ ദേശം വളർന്നു; ഒഡീഷ! മകനു ഹോക്കി സ്നേഹം പകർന്നു നൽകിയ അച്ഛൻ ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കാണ്. മകൻ നവീൻ പട്നായിക്. 23 വർഷമായി ഒഡീഷയുടെ മുഖ്യമന്ത്രി. പ്രിയപ്പെട്ടവരുടെ നവീൻ ബാബു.
ഒടുവിലാണു ഞങ്ങൾ കലയുടെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കുന്ന ഫ്ലോറൻസ് നഗരത്തിൽ എത്തുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടൊന്നും കണ്ടും പഠിച്ചും തീരാനാവാത്തത്ര സമ്പന്നമായ ചരിത്രത്തിന്റെയും കാഴ്ചകളുടെയും ഇടമാണ് ഫ്ലോറൻസ്. ശാസ്ത്രത്തിൽ ലേശം കൗതുകം കൂടുതലായതിനാൽ മറ്റെല്ലാം മാറ്റിവച്ചു ഗലീലിയോ മ്യൂസിയം കാണാനാണു ഞങ്ങളാദ്യം പോയത്. മിലാനിലെ ഡ വീഞ്ചി മ്യൂസിയം പോലെ തന്നെ പഴയകാല വാനശാസ്ത്രത്തിന്റെ വളർച്ച കാണിക്കുന്ന ആയിരത്തിലധികം ശാസ്ത്രോപകരണങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അവ കൂടാതെ ഗലീലിയോയുടെ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ, ശരീരശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങൾ എന്നിവയും അവിടെ കാണാം.
ഷീ സ്റ്റൈൽ’. തന്റെ ബ്യൂട്ടി പാർലറിന്റെ പേരു പോലെ അവർ സ്റ്റൈലായിത്തന്നെ തിരിച്ചെത്തി. വ്യാജ ലഹരിമരുന്നുകേസിൽ കുടുക്കിയതിന്റെ പേരിൽ ചാലക്കുടിയിലെ ഷീലാ സണ്ണി എന്ന ബ്യൂട്ടി പാർലർ ഉടമയ്ക്ക് ജയിലിൽ നഷ്ടപ്പെടുത്തേണ്ടി വന്നത് 72 ദിവസം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാൻ ഇറ്റലിയിലേക്കു പോകാനിരിക്കെയാണു ഷീലയ്ക്കു ജയിലിലേക്കു പോകേണ്ടി വരുന്നത്. സങ്കടനാളുകൾ മറികടന്നു ജീവിതത്തിലേക്കും ജോലിയിലേക്കും തിരികെ വന്നുകൊണ്ടിരിക്കുന്ന അവർ തന്റെ പ്രതിസന്ധിഘട്ടങ്ങളും അതിജീവന നാളുകളും ഓർത്തെടുക്കുന്നു.
വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് സാമൂഹിക സംരംഭകയും തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജ് എന്ന സംരംഭത്തിന്റെ സ്ഥാപകയുമായ ശോഭ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമമുണ്ടായത്. സത്യം തെളിയിച്ച് കുറ്റവിമുക്തയാകാനും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും ശോഭ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. അതെക്കുറിച്ചു ശോഭ പറയുന്നു:
നാലോ അഞ്ചോ തവണ പോയിട്ടുള്ള രാജ്യമാണു മലേഷ്യ. അവിടെത്തന്നെ രണ്ടു തവണ പോയിട്ടുള്ള സ്ഥലമാണു ക്വാലലംപുർ സിറ്റിയും ജന്റിങ് ഹൈലാൻഡ്സും. കേബിൾ കാറിൽ അവിടേക്കുള്ള യാത്ര അതിമനോഹരമാണ്. കേബിൾ കാർ പോയി നിൽക്കുന്നത് മൂന്നാർ പോലുളള സ്ഥലത്താണ്. ലോകത്തെ ഏറ്റവും വലിയ ഹോട്ടലായ ഫസ്റ്റ് വേൾഡ് ഹോട്ടൽ ഉൾപ്പെടെ എല്ലാം ജന്റിങ് ഹൈലാൻഡ്സിലാണ്. ആയിരക്കണക്കിന് ആളുകൾക്ക് താമസിക്കാവുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. അവിടെ അതിന്റെ അടിഭാഗത്ത് കസിനോകൾ, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്കുകൾ, ഗെയിമിങ് സെന്ററുകൾ, ഷോപ്പിങ് മാളുകൾ ഒക്കെയുണ്ട്. ഉല്ലാസത്തിനു മാത്രമായി ഒരു പട്ടണം നിർമിച്ചിരിക്കുകയാണ്.
മണൽകാടിനു നടുവിൽ പഞ്ചഭൂതങ്ങളുടെ കാവലിൽ സ്വർണത്താഴികക്കുടം ശിരസിലേറ്റി, ഇന്ത്യൻ ശിൽപകലയുടെ ചാരുത മുഴുവൻ ആവാഹിച്ച്, അറബി നാടിന്റെ സ്വന്തം ക്ഷേത്രം. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ക്ഷേത്രനിർമാണ ശൈലിയിൽ പൂർത്തിയാക്കിയ ആദ്യ ഹിന്ദു ക്ഷേത്രം 14നു ലോകത്തിനു മുൻപിൽ നട തുറക്കുന്നു. മധ്യപൂർവ ദേശത്ത് ഹിന്ദു ക്ഷേത്രങ്ങൾ പലതുണ്ടെങ്കിലും പരമ്പരാഗത ക്ഷേത്രനിർമാണ ശൈലിയിൽ പൂർത്തിയാക്കി എന്നതാണ് അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത്. 18ാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ഹിന്ദു വിശ്വാസത്തെ നവീകരിച്ച സ്വാമി നാരായൺ സൻസ്തയിലെ വിശ്വാസ സമൂഹമാണ് അബുദാബിയിലെ ഹിന്ദു യാഥാർഥ്യമാക്കിയത്.
ഇത്രയും ദിവസങ്ങൾ എഴുത്തും ചെറിയ ചെറിയ യാത്രയുമായി സ്വിറ്റ്സർലൻഡിൽത്തന്നെ കഴിഞ്ഞു കൂടിയെങ്കിൽ അവസാനത്തെ ഒരാഴ്ച അയൽരാജ്യമായ ഇറ്റലിയിലേക്കു യാത്ര ചെയ്യാനായിരുന്നു തീരുമാനം. അവിടുത്തെ പ്രധാന നഗരങ്ങളായ റോമിലും വെനീസിലും നേരത്തേ പോയിട്ടുള്ളതിനായി ഇത്തവണ താരതമേന്യ ചരിത്രപ്രാധാന്യമുള്ള മിലാനും ഫ്ലോറൻസും പരിസരപ്രദേശങ്ങളുമാണു തിരഞ്ഞെടുന്നത്. ഫൗണ്ടേഷന് അടുത്ത നഗരമായ ലുസാനിൽ നിന്നു മിലാനിലേക്ക് അതിവേഗ ട്രെയിനുണ്ട്.
ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ദേശീയ മ്യൂസിയത്തിലെ സെല്ലാറിന്റെ പടവുകൾ ഇറങ്ങുമ്പോൾ വെളിച്ചം കുറഞ്ഞു കുറഞ്ഞു വന്നു; തണുപ്പ് കൂടിവന്നു. നിലവറയിലെത്തുമ്പോൾ കാലചക്രം ദശലക്ഷക്കണക്കിനു വർഷങ്ങൾ പിന്നോട്ടോടുന്നതു പോലെ. എങ്ങു നോക്കിയാലും ശവപ്പെട്ടികൾ; അതും ചില്ലുകൊണ്ടുള്ളത്. കാലം ഇവിടെ തടവറയിലാണ്.
മുംബൈ നഗരത്തിന്റെ അംബരചുംബികൾക്കിടയിൽ പച്ചത്തുരുത്തായി 250 ഏക്കറിൽ മഹാലക്ഷ്മി റേസ്കോഴ്സ്. പ്രവേശനം കവാടം പിന്നിട്ട് തണൽ മരങ്ങൾക്കിടയിലൂടെ നടന്നെത്തുന്ന വിശാലമൈതാനിയിൽ ഉയർന്ന നാലു പടുകൂറ്റൻ സ്റ്റേജുകൾ. ലോകസംഗീതത്തെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് ഇന്ത്യയിലെത്തിയ ‘ലൊല്ലപലൂസ’ രാജ്യാന്തര ടൂറിങ് സംഗീതോത്സവത്തിനു വേദിയൊരുക്കിയ ഈ നഗരഹൃദയഭൂമി സാക്ഷ്യം വഹിച്ചത് കാണികളുടെ കണ്ണും കാതും മനസ്സും നിറഞ്ഞുതുളുമ്പിയ നിമിഷങ്ങൾക്ക്.
ഓസ്ട്രേലിയയിലെ യാത്രയിൽ കുറാണ്ട എന്ന വനമേഖല കാണാൻ പോയി. അവിടെ ആദിമ ജനതയുടെ വാസസ്ഥലമുണ്ട്. അവിടത്തെ കാഴ്ചകൾ കൗതുകകരമായിരുന്നു. അവർ അരിമാവ് കൊണ്ട് ദേഹത്ത് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അവർ വിവിധ നൃത്തച്ചുവടുകൾ കാണിച്ചു. ബൂമറാങ് എങ്ങനെയാണ് എറിയേണ്ടതെന്നു കാണിച്ചു തന്നു. വനഗ്രാമത്തിൽ അവർക്ക് കടകളുണ്ട്. അവർ നിർമിക്കുന്ന കരകൗശല വസ്തുക്കൾ അവിടെ നിന്നു വാങ്ങാം. ഏതാണ്ട് എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം മുഴുവൻ ആദിവാസി ഗോത്രങ്ങളുടെ വിവിധ കലാപ്രകടനങ്ങളെല്ലാമുള്ള ഒരു കേളീഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. അവിടെ ലഭിക്കുന്ന വരുമാനം മുഴുവൻ ഇവർക്കുള്ളതാണ്. അവിടെ ആദിവാസി ഭക്ഷണമെല്ലാം കിട്ടുന്ന റസ്റ്ററന്റുകളുമുണ്ട്. നമ്മുടെ വയനാടിന് ഇങ്ങനെയൊരു സാധ്യതയുണ്ടെന്നു തോന്നി. ബസിൽ ഞങ്ങളെ വിട്ടിട്ടു പോയതാണ്. കാഴ്ച കണ്ടു കഴിയുമ്പോഴേക്കു തിരികെ വരാമെന്നു പറഞ്ഞു പോയതാണ് ഡ്രൈവറും ടൂർ കോ– ഓഡിനേറ്ററുമായ സ്ത്രീ.
അടുത്ത യാത്ര ബാസൽ എന്ന നഗരത്തിലേക്കാണ്. സ്വിസിൽ ഏറ്റവും ചെലവേറിയ കാര്യം താമസമാണ്. അതുകൊണ്ട് എല്ലാ യാത്രകളും അതികാലത്ത് തുടങ്ങി രാത്രി ഫൗണ്ടേഷനിൽ മടങ്ങിയെത്തും വിധമാണു ഞാൻ പ്ലാൻ ചെയ്തത്. മോൺട്രീഷേറിൽനിന്ന് ആറുമണിക്കുള്ള ട്രെയിൻ പിടിക്കാൻ അഞ്ചരയ്ക്കേ മുറിയിൽ നിന്നിറങ്ങും. പിന്നെ രണ്ടു കിലോമീറ്റർ നടത്തം. അതുതന്നെ ഒരു അനുഭൂതിയാണ്. വെളിച്ചം പരന്നിട്ടുണ്ടാവില്ല. തണുപ്പ് മാറിയിട്ടുമില്ല. എന്നാലും അത്ര കാലത്തു തന്നെ വിശാലമായ പുൽത്തകിടികളിൽ മേഞ്ഞുനടക്കുന്ന പശുക്കളുടെ കഴുത്തിലെ മണി കിലുക്കം കേൾക്കാം. വല്ലപ്പോഴും ഒരു വണ്ടി കടന്നുപോയാലായി. സ്റ്റേഷനിൽ മിക്കവാറും ഞാൻ തനിച്ചേ കാണു. ട്രെയിൻ കംപാർട്ട്മെന്റിൽ ഒന്നോരണ്ടോ പേർ ഉണ്ടായാലായി.
വീട്ടുമുറ്റത്തിരുന്നു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ ഇൻസ്പെക്ടർ ഭാസ്ക്കരപ്പണിക്കർ പൊക്കിയെടുത്തു. അവൾക്കരികിൽ ആറു മാസം പ്രായമുള്ള അനുജത്തി കിടക്കുന്നുണ്ടായിരുന്നു. നേരെ ഉള്ളന്നൂർ കുളം ലക്ഷ്യമാക്കി ഇൻസ്പെക്ടർ നടന്നു. പൊലീസുകാരെ കൊന്ന ശേഷം പായ്ക്കാലിൽ ഗോപാലപിള്ള എവിടെപ്പോയി ഒളിച്ചു? അതാണു ഭാസ്ക്കരപ്പണിക്കർക്ക് അറിയേണ്ടത്. കുഞ്ഞിന്റെ അമ്മ തങ്കമ്മ എസ്ഐയുടെ പിറകെ നിലവിളിച്ചു കൊണ്ടോടി. കുളത്തിലേക്കു കുഞ്ഞിന്റെ മുഖം താഴ്ത്തി. ജീവന്റെ കുമിളകൾ മുകളിലേക്കുയർന്നു. കണ്ടു നിൽക്കാനാകാതെ തങ്കമ്മ ആർത്തനാദത്തോടെ ഭാസ്ക്കരപ്പണിക്കരുടെ കാലിൽ വീണു. കുഞ്ഞ് മരണത്തിന്റെ പടിവാതിൽ വരെ പോയി എന്നു തോന്നുമ്പോൾ അവളുടെ തല അയാൾ മുകളിലേക്കുയർത്തും. അപ്പോൾ ജീവിതത്തിലേക്കു മടങ്ങാനായി കുരുന്നു പിടയും. അങ്ങനെ മൂന്നു തവണ. ഒരിക്കൽ കൂടി അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾ മരണലോകത്തെത്തുമായിരുന്നു.
ഒരിക്കൽ റുമാനിയയിലൂടെ യാത്ര ചെയ്യുകയാണ്. തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്നു എല്ലാ സ്ഥലത്തേക്കും ട്രെയിനുണ്ട്. ഡ്രാക്കുളയുടെ ബ്രാൻകാസിൽ കാണാൻ ഒരുദിവസം പോയി. അന്നവിടെ താമസിച്ചു. പിന്നീട് സിവ്യൂ എന്ന സ്ഥലത്തു പോയി. വളരെ മോശം ട്രെയിനിലാണു യാത്ര. കംപാർട്മെന്റുകളിൽ മുഴുവൻ കുത്തിവരച്ചിട്ടിരിക്കുകയാണ്.
എല്ലാ മാസാദ്യവും നടത്തുന്ന സാഹിത്യപരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണു ഫൗണ്ടേഷന്റെ ഉടമ വീര ഹോഫ്മാനെ ഞാൻ കാണുന്നത്. അന്നത്തെ സായാഹ്നച്ചർച്ച കേൾക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വായനപ്രേമികൾ വന്നിട്ടുണ്ട്. ഫ്രഞ്ച് സാഹിത്യത്തിലെ അതികായനായ എഴുത്തുകാരനാണു റൊമൈൻ ഗാരി. പൊതുവേ ഒരിക്കൽ മാത്രം
ഗാന്ധിജിക്കു ഭഗത് സിങ്ങിനെ തൂക്കുമരത്തിൽനിന്നു രക്ഷപ്പെടുത്താമായിരുന്നോ? സാധിക്കുമായിരുന്നിട്ടും ശ്രമിക്കാത്തതാണോ? ആശയപരമായ വൈരുധ്യം മൂലം ഹിംസയുടെ പാതയിൽ സഞ്ചരിച്ച കമ്യൂണിസ്റ്റുകാരനെ അഹിംസയുടെ അവധൂതൻ കൈയൊഴിഞ്ഞതാണോ? ഭഗത് സിങ് ജീവിച്ചിരുന്നാൽ തന്റെ മഹത്വത്തിന് മങ്ങലേൽക്കുമെന്നു ഭയന്നു മുഖം
ഫിജി സന്ദർശിക്കണമെന്നു തോന്നിയതിനു പിന്നിൽ ഒരു കാര്യമുണ്ട്. കിഴക്കോട്ടു സഞ്ചരിച്ചാൽ എത്താവുന്ന അങ്ങേയറ്റത്തെ രാജ്യങ്ങളിലൊന്നാണു ഫിജി ദ്വീപ്; പടിഞ്ഞാറോട്ടു പോയാൽ ഹവായ്യിൽ എത്താം എന്നു പറയുന്നതു പോലെ. ഒട്ടേറെ ഇന്ത്യക്കാരുള്ള രാജ്യമാണ് ഫിജി. ഇന്ത്യക്കാർ ഭരണാധികാരികൾ വരെയായിട്ടുണ്ട് അവിടെ. എന്നാൽ ഈയിടെയായി ഫിജിക്കാർക്ക് ഇന്ത്യക്കാരോട് അത്ര താൽപര്യം പോരാ. സ്ഥലം വാങ്ങുന്നതിൽ ഉൾപ്പെടെ ഏറെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത തലമുറ ഇന്ത്യക്കാർ കൂടുതലും അമേരിക്കയിലേക്കും മറ്റും കുടിയേറുകയാണ്. അങ്ങേയറ്റത്തുള്ള ഫിജിയിലെത്താൻ ഒന്നൊന്നര യാത്ര വേണം.
അടുത്ത യാത്ര തൊട്ടടുത്ത നഗരമായ ലുസാനിലേക്കായിരുന്നു. പ്രകൃതിമനോഹാരിത ഒന്നുകൊണ്ടുമാത്രം റോമൻ കാലഘട്ടം മുതൽ കുടിയേറ്റക്കാരുടെ സ്വപ്നഭൂമികളിലൊന്നാണു ലുസാൻ. ജനീവയിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ദൂരമുള്ള ലുസാന്റെ ഇന്നത്തെ പ്രത്യേകത ഒളിംപിക്സ് തലസ്ഥാനം എന്നതുതന്നെ. റെയിൽവേ കവാടത്തിൽ തന്നെ അത് എഴുതി വച്ചിട്ടുമുണ്ട്. അവിടെ വിപുലമായ ഒരു ഒളിംപിക്സ് മ്യൂസിയവുമുണ്ട്. സ്പോർട്സിനെ നെഞ്ചോടു ചേർത്തു പിടിക്കുന്നവരും ഒളിംപിക്സിന്റെ ചരിത്രമറിയാൻ താൽപര്യമുള്ളവരും നിശ്ചയമായും സന്ദർശിക്കേണ്ടതാണ് ഈ മ്യൂസിയം. 1924 മുതലുള്ള മെഡലുകൾ, ദീപശിഖകൾ, വേഷങ്ങൾ, കളിയുപകരണങ്ങൾ, ചരിത്രം, ജേതാക്കളുടെ ചിത്രങ്ങൾ, ഒളിംപിക്സ് വില്ലേജുകളുടെ ചിത്രങ്ങൾ, പരേഡിന് ഉപയോഗിച്ചിരുന്ന വേഷങ്ങൾ, വിവിധ കാലത്തെ ഭക്ഷണക്രമങ്ങൾ എന്നിങ്ങനെ പലതും അവിടെ മനോഹരമായി ഒരുക്കിയിരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി! അതാണ് ബാബറി മസ്ജിദിനു പകരമുള്ള പള്ളിക്കായി ഉത്തർപ്രദേശ് സർക്കാർ വിട്ടു നൽകിയ 5 ഏക്കർ സ്ഥലത്ത് നിർമിക്കാനുദ്ദേശിക്കുന്ന പള്ളിയെക്കുറിച്ച് നിർമാണക്കമ്മിറ്റിയുടെ സ്വപ്നം. 2019ൽ സുപ്രീം കോടതിയാണു രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതോടൊപ്പം പള്ളി നിർമാണത്തിനും ഭൂമി നൽകാൻ വിധിച്ചത്. 2020 ഫെബ്രുവരിയിൽ യുപി സർക്കാർ കൃഷി വകുപ്പിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഇതിനായി നൽകി.
പുതുമോടിയിലേക്കുകാലെടുത്തു വയ്ക്കാനൊരുങ്ങുന്ന അയോധ്യയ്ക്കു ചുറ്റും പൊന്നരഞ്ഞാണം പോലെ പറ്റിക്കിടക്കുകയാണ് അലങ്കാര പ്രൗഢിയിൽ സരയൂ നദി. നാളെ മുതൽ നയാ ഘാട്ടിലെ സന്ധ്യാ ആരതി സമയത്ത് ദീപസ്തംഭങ്ങൾ തെളിയുമ്പോൾ സരയുവൊരു കവിതയായി മാറും; നവോഢയെപ്പോൽ അണിഞ്ഞൊരുങ്ങിയ ത്രിസന്ധ്യ സിന്ദൂരശോണിമയിൽ ചാലിച്ചെഴുതുന്ന കവിത... ലാൻഡ് ഓഫ് തെഹ്സീബ് (സാംസ്കാരിക ധാരാളിത്തത്തിന്റെ ഭൂമിക) എന്നറിയപ്പെടുന്ന ഉത്തർപ്രദേശിന്റെ ആത്മീയ ഭാവം അയോധ്യയെ ചുറ്റിപ്പറ്റിയാണെങ്കിൽ കല, കരകൗശല, സംഗീത, വാസ്തുകലാ പ്രൗഢി മൂന്നുമണിക്കൂർ ദൂരത്തിനപ്പുറം സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനമായ ലക്നൗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇരുനഗരങ്ങളെയും ബന്ധിപ്പിച്ചിരുന്ന ഫൈസാബാദ് ജില്ലയ്ക്ക് ഇപ്പോൾ അയോധ്യ ജില്ല എന്നു പേരുമാറ്റി. വിനോദസഞ്ചാര ഭൂപടത്തിലാകട്ടെ വിശാല അയോധ്യ ഇനിമേൽ ‘അയോധ്യ ഹാട്ട്’ ( ഹാട്ട്– നാട്ടുചന്തയെന്നും കലാഗ്രാമം എന്നുമൊക്കെ അർഥം) എന്നറിയപ്പെടും.
ഏപ്രിൽ 12ന് മഹാകവി കുമാരനാശാന്റ നൂറ്റിയൻപതാം ജന്മവർഷത്തിലേക്ക് കേരളം പ്രവേശിക്കുന്നു. ആശാൻ കാവ്യജീവിതത്തിലെ സുപ്രധാന കൃതികൾ എഴുതിയ തിരുവനന്തപുരം തോന്നയ്ക്കലെ വസതി ഇന്നും അതേപോലെ നിലനിർത്തിയിട്ടുണ്ട്. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിനാണ് സംരക്ഷണ ചുമതല. Kumaran Asan, Indian poet, Malayalam poet, Sunday special, Manorama News
വിവാഹിതരായി ഏതാനും ആഴ്ച കഴിഞ്ഞ് പ്രകാശും ഞാനും ഡൽഹി മോഡൽ ടൗണിൽ രണ്ടു മുറിയുള്ള ഒരു ചെറിയ ഒൗട്ട്ഹൗസ് വാടകയ്ക്കെടുത്തു. ഒടുവിൽ ഞങ്ങൾക്ക് അമ്മയെ, പ്രകാശിന്റെ അമ്മയെ, അടിയന്തരാവസ്ഥ കാരണം അവർ അനുഭവിക്കാൻ നിർബന്ധിതമായ ഏകാന്ത ജീവിതത്തിൽനിന്നു പുറത്തുകൊണ്ടുവരാനായി. എപ്പോഴും പുഞ്ചിരിക്കുന്ന, സ്നേഹവതിയായ അമ്മായിയമ്മയെ ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയുടെ കഥയിലൂടെ ഞാൻ അവതരിപ്പിക്കാം. പാർലമെന്റ് അംഗങ്ങൾക്കുള്ള ഹോസ്റ്റലായ വിത്തൽഭായ് പട്ടേൽ ഹൗസിലാണു പ്രകാശും അമ്മയും കഴിഞ്ഞിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലായിരുന്ന പ്രകാശ് ആ വീട്ടിലേക്ക് ഒരു രഹസ്യയാത്ര നടത്തി. വിവാഹിതരാകാനുള്ള ഞങ്ങളുടെ തീരുമാനം അമ്മയോടു പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞു ഞാൻ അമ്മയെ കാണാൻ ചെന്നു. പുഞ്ചിരിതൂകി, കൈകൾ വിരിച്ച് അമ്മ എന്നെ സ്വാഗതം ചെയ്തു.
കടൽത്തീരത്തോ ജലാശയങ്ങൾക്കു സമീപത്തോ ഉള്ള നഗരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ രാജ്യത്തെ പ്രധാന ആകർഷണകേന്ദ്രങ്ങളാവും അവ. ജലത്തിന് അഭിമുഖമായിട്ടാവും നിർമിതികളെല്ലാം (വാട്ടർ ഫ്രണ്ട്). അവിടെ പ്രോമനേഡ് ഉണ്ടാവും (കടൽത്തീര നടപ്പാത). അവിടെയാകും ആഘോഷങ്ങൾ നടക്കുന്നത്. അവിടെയുള്ള ഏറ്റവും വിലകൂടിയ സ്ഥലവും അതാവും. അവിടെ താമസമാക്കാൻ ആളുകൾ കൊതിക്കും. എന്നാൽ കൊച്ചി മറൈൻ ഡ്രൈവോ നമ്മുടെ മറ്റു കടൽത്തീര പ്രദേശങ്ങളോ അങ്ങനെ നമ്മൾ ഉപയോഗിച്ചിട്ടില്ല. ഇത്രയും വലിയ കടൽത്തീരവും ജലാശയങ്ങളും നദികളും തോടുകളുമെല്ലാം ഉള്ള നമുക്ക് വൻ സാധ്യത ഇക്കാര്യത്തിലുണ്ട്.
ഉണങ്ങാത്ത മൂന്നു മുറിവുകളുണ്ട് സാവിത്രിയുടെ ഹൃദയത്തിൽ. അച്ഛനും അമ്മയും ഭർത്താവും കാൻസർ ബാധിച്ചു മരിക്കുന്നത് അരികിലിരുന്നു കാണേണ്ടിവന്നപ്പോഴുണ്ടായത്. ആ വേദനയിൽ നിന്നു സാന്ത്വനം പ്രവഹിക്കുകയാണിപ്പോൾ. ഉറ്റവരുടെ വേർപാടോർത്തു തളർന്നിരിക്കാതെ സാവിത്രി മറ്റുള്ളവരിലേക്കു നോക്കി. തന്നെക്കാൾ തളർന്ന, തകർന്നടിഞ്ഞുപോയ മനുഷ്യരെ കണ്ടു. ശാന്തമായ മരണത്തെക്കാൾ കവിഞ്ഞൊന്നും ആഗ്രഹിക്കാനാകാതെ വേദനതിന്നു ജീവിക്കുന്നവർക്കു സാന്ത്വനമേകാൻ സാവിത്രി ജീവിതം സമർപ്പിച്ചിട്ട് 16 വർഷം പിന്നിടുന്നു. സൗജന്യ സാന്ത്വന പരിചരണത്തിലൂടെ ആയിരങ്ങൾക്ക് ആശ്വാസമാകുന്ന തൃശൂർ എടമുട്ടം ആൽഫ പാലിയേറ്റീവ് കെയറിൽ സന്നദ്ധ പ്രവർത്തകയായും പിന്നീടു നഴ്സായും സേവനമനുഷ്ഠിക്കാൻ സാവിത്രി തീരുമാനിച്ചതിനു പിന്നിൽ കാൻസറിനെക്കാൾ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളുണ്ട്.
ഞങ്ങൾ താമസിക്കുന്നിടത്തു നിന്ന് ഏതാണ്ട് അര മണിക്കൂർ യാത്രാാദൂരം മാത്രമുള്ള സാവിനി (Savigny) എന്ന ഗ്രാമത്തിൽ ഒരു ഏകദിന ഫിലിം ഫെസ്റ്റിവൽ നടക്കുന്നു. അതു കാണാനാണ് ഉച്ച കഴിഞ്ഞു ഞങ്ങൾ പുറപ്പെട്ടത്. അനിമേഷൻ സിനിമകളുടെ പ്രദർശനമാണ്. ഞങ്ങളോടൊപ്പം റസിഡൻസിയായിട്ടുള്ള ഫ്രഞ്ച് എഴുത്തുകാരിയും സിനിമ പ്രവർത്തകയുമായ സ്റ്റിഫാനി കഡോരെറ്റ് അതിന്റെ ജൂറിയാണ്. മറ്റൊരു റസിഡൻസിയായ മെരിലു റിറ്റ്സ് സാവിനി സ്വദേശിയും. അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഫൗണ്ടേഷൻ വക കാറിൽ യാത്ര തിരിച്ചു. കാറിൽ കയറും മുൻപ് മെരിലു ഒരു കാര്യം പറഞ്ഞു ‘വണ്ടി ഓടിക്കുമ്പോൾ എനിക്ക് ഇംഗ്ലിഷ് സംസാരിക്കാൻ കഴിയില്ല.
സ്വിറ്റ്സർലൻഡ് എന്നു കേട്ടാൽ ആദ്യം നമ്മുടെ മനസ്സിൽ തെളിയുന്നത് തണുപ്പ്, മഞ്ഞ് മൂടിപ്പുതച്ചുള്ള വസ്ത്രങ്ങൾ എന്നിവയൊക്കെയാവും. എന്നാൽ നമ്മുടെ മേയ്മാസം പോലെ ചൂടുപിടിച്ച ഒരു പകലിലേക്കാണു ഞാൻ ചെന്നിറങ്ങിയത്. ആദ്യദിവസം ടേബിൾഫാൻ ഓണാക്കാതെ എനിക്കുറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്നു രാവിലെ ഭക്ഷണത്തിനു ചെന്നപ്പോൾ പോളണ്ടിൽ നിന്നുള്ള എഴുത്തുകാരൻ ബാർട്ടോസ് സഡുൽസ്കിയെ പരിചയപ്പെട്ടു. സ്വിസ് കാലാവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടാണു ഞങ്ങൾ സംസാരം തുടങ്ങിയത് തന്നെ. ഓഗസ്റ്റിൽ അദ്ദേഹമെത്തുമ്പോൾ സ്വിസിൽ കനത്ത ചൂടായിരുന്നു എന്നും ഒരുദിവസം പോലും നന്നായി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോയപ്പോഴാണ് കൂടുതലും ആ കാഴ്ച കണ്ടത്. ഫിൻലൻഡ്,സ്വീഡൻ, നോർവേ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ സൈക്കിൾ ചവിട്ടി പോകുന്നവർ ധാരാളം. അവിടെ ദൂരയാത്രയ്ക്കാണു കാർ ഉപയോഗിക്കുന്നത്. നഗരത്തിലുള്ളവരും പരിസരത്തുള്ള ഗ്രാമങ്ങളിൽ നിന്നു നഗരത്തിൽ എത്തുന്നവരും കൂടുതലും സഞ്ചരിക്കുന്നത് സൈക്കിളിലാണ്. ജോലി സ്ഥലത്തേക്ക് ആളുകൾ ഭൂരിഭാഗവും പോകുന്നത് സൈക്കിളിൽ. പാർലമെന്റിലേക്ക് പോലും അംഗങ്ങൾ പോകുന്നത് സൈക്കിളിലാണ്. നോർവേ പ്രധാനമന്ത്രി സൈക്കിളിൽ ഓഫിസിൽ എത്തുന്നതു ഞാൻ ചിത്രീകരിച്ചിട്ടുണ്ട്.
കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടവീര്യത്തിൽ ഇന്ത്യയുടെ ‘ലസ് വെന്റാസ്’ ആകാൻ തയാറെടുക്കുകയാണ് മധുര ജില്ലയിലെ അളങ്കാനല്ലൂരിനു സമീപം കീഴക്കരൈ ഗ്രാമത്തിലെ ‘കലൈഞ്ജർ സെന്റിനറി ജല്ലിക്കെട്ട് അരീന’. സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ ഓർമിക്കും വിധം തമിഴിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ടിനു സ്ഥിരം വേദിയൊരുക്കിയത് തമിഴ്നാട് സർക്കാരാണ്.77,000 ചതുശ്രഅടി വലുപ്പത്തിൽ രണ്ടു മ്യൂസിയങ്ങളും മിനി തിയറ്ററും ആശുപത്രികളും ഡോർമിറ്ററിയുമൊക്കെ ഉൾക്കൊള്ളിച്ച് 60 ഏക്കറിൽ പരന്നുകിടക്കുന്ന മെഗാ പ്രോജക്ട് വെറും 9 മാസം കൊണ്ടു പൂർത്തിയാക്കി ജല്ലിക്കെട്ടിന്റെ വേഗവും വീര്യവും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനൊരുങ്ങുകയാണു തമിഴ്നാട്...
മക്കളായ ഉദയ്, ഖുസൈയ് എന്നിവരെയും പേരക്കുട്ടി പതിനാലുകാരൻ മുസ്തഫയെയും 2003 ജൂലൈയിൽ അമേരിക്കൻ പട്ടാളം വധിച്ചുവെന്ന ഏറ്റവും ഞെട്ടിക്കുന്ന വാർത്ത സദ്ദാം ഹുസൈൻ കേൾക്കുന്നത് ജന്മദേശമായ തിക്രിത്തിനടുത്ത അദ്ദൗർ എന്ന ഗ്രാമത്തിലെ കൃഷിക്കളത്തിലെ ഒളിസങ്കേതത്തിൽ കഴിയുമ്പോഴാണ്. ഏറെ പ്രയാസപ്പെട്ടാണ് ‘പ്രസിഡന്റിന്റെ’ ചെവിയിൽ ഇക്കാര്യം അറിയിച്ചത്. പത്തു ലക്ഷം പട്ടാളക്കാരുടെ കമാൻഡർ ഇൻ ചീഫായ സദ്ദാമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആദ്യമായി കാണുകയായിരുന്നു രക്ഷകനായ അലാ നാമിഖ്. പ്രസിഡന്റ് കരയുന്നത് കാൺകെ അലാ നാമിഖിനത് നോക്കി നിൽക്കാനായില്ല. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി.
കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്ലൻഡ്, ഇന്തൊനീഷ്യ തുടങ്ങിയവ സന്ദർശിച്ചപ്പോൾ കണ്ട രസകരമായ കാര്യമുണ്ട്. ഹോട്ടലിൽ വച്ചിരുന്ന ബ്രോഷറിൽ വില്ലേജ് ടൂർ എന്ന് എഴുതിയിരിക്കുന്നത് കണ്ടു. പിറ്റേദിവസം പുലർച്ചെ അഞ്ചു മണിക്കു തന്നെ ടൂർ വണ്ടിയിൽ പോകാൻ ഒരുങ്ങി നിന്നു. സായ്പന്മാരും ചൈനക്കാരുമാണു യാത്രികർ. ഇന്ത്യക്കാരനായി ഞാൻ മാത്രം നേരം വെളുത്തു വരുന്നതേയുള്ളൂ. ഒരു മണിക്കൂറോളം വണ്ടി ഓടി. ഈ സമയം ടൂർ ഗൈഡ് ബസിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയാണ്– ‘നമ്മൾ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്ന് ടയറാണ്. റബറിൽ നിന്നാണ് ടയർ ഉണ്ടാകുന്നത്. ഇതെങ്ങനെ ഉണ്ടാക്കുമെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അതു കാണാനാണു നമ്മൾ പോകുന്നത്’ വളരെ ആവേശത്തോടെയാണു ഗൈഡിന്റെ വിശദീകരണം.
ഭൂമിശാസ്ത്ര പരീക്ഷയ്ക്ക് പതിവുതെറ്റാതെ ചാറിയെത്തുന്ന ഒരു ചോദ്യമുണ്ട്. പേനത്തുമ്പുകളിൽ പെയ്യാനൊരുങ്ങി നിൽക്കുകയാണ് അതിന്റെ ഉത്തരം. ലോകത്ത് മഴ ഒന്നാംറാങ്ക് നേടുന്ന ഒരേ ഒരിടം: ചിറാപുഞ്ചി. ത്രി–സുവർണ ജൂബിലിയുടെ (150 വർഷം) ഭാഗമായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം നടത്താൻ പോകുന്ന പഠനങ്ങളിലൊന്ന് കാലാവസ്ഥാ മാറ്റം ചിറാപുഞ്ചിയെ എങ്ങനെ ബാധിക്കും എന്നതാണ്.
ആ പാടവരമ്പിലൂടെ തലയിൽ വെറ്റിലക്കെട്ടുമായി ഒപ്പം നടക്കുമ്പോൾ കൊച്ചു ലാലുവിനോട് അച്ഛൻ പറഞ്ഞു: ‘ നമുക്കൊരു രാഗം മൂളിയാലോ...’ വിശപ്പും നടതത്തിന്റെ ആയാസവും തലയിലെ ഭാരവും മറക്കാൻ അച്ഛൻ പറഞ്ഞ വഴിക്ക് മകൻ പാടി; മോഹനരാഗത്തിൽ ‘രാമനിന്നു നമ്മിന...’ എന്നു തുടങ്ങുന്ന ത്യാഗരാജ കൃതി. ആദിതാളം. ലാലുവിന്റെ ജീവിതത്തിലെ ആദ്യ താളം...
സാധാരണ ഒരാൾ യാത്ര പോകുന്നത് ഉല്ലാസത്തിന്, കാഴ്ചകൾ കാണുന്നതിന്, പഠനത്തിന്, തീർഥാടനത്തിന് ചികിത്സയ്ക്ക്, പരിപാടികളിൽ പങ്കെടുക്കാൻ, ബന്ധുക്കളെ സന്ദർശിക്കാൻ ഒക്കെയാണല്ലോ. എന്നാൽ ഇപ്രാവശ്യത്തെ എന്റെ യാത്ര അതിനൊന്നുമായിരുന്നില്ല. അത് എഴുതാൻ വേണ്ടിയായിരുന്നു! സ്വന്തം നാട്ടിലിരുന്ന് നിങ്ങൾക്ക് സ്വസ്ഥമായി എഴുതാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങളതിനു സൗകര്യമൊരുക്കിത്തരാം എന്നു പറയുന്ന അനേകം യൂണിവേഴ്സിറ്റികളും ഫൗണ്ടേഷനുകളും ലോകത്തിലുണ്ട്.
‘‘ദേഖോ മസീ ആയാ സമീൻ പെ, ഖുശി ഹോത്തി ഹേ സാരി ഖയാനത്ത്...’’ ഡിസംബർ തണുപ്പിനെ വകഞ്ഞുമാറ്റി ഓൾഡ് ഡൽഹിയിലെ ഒരു കൊച്ചു ഗലിയിൽ നിന്ന് ഈ ഗീതം ഉയരുമ്പോൾ ഏതോ ദർഗയിൽ നിന്നുള്ള ഖവാലി സംഗീതമാണെന്ന് ഒരു വേള തോന്നിയേക്കാം - മുഗൾകാലത്തിന്റെ ശേഷിപ്പുകൾക്കു നടുവിലെ ഒരു ദേവാലയത്തിലെ ഈദെ വിലാദത്ത് അഥവാ ക്രിസ്മസ് ആഘോഷ ഗാനമാണിത്. പിതാവും പുത്രനും പരിശുദ്ധാത്മാവും അവർക്ക് ഖുദ ബാപ്പും ഈസാ മസീഹും പവിത്രാത്മയുമാണ്.
ക്രിസ്മസ് പപ്പായെക്കുറിച്ചുള്ള കഥകൾ നിറഞ്ഞ മനസ്സുമായാണു തെക്കൻ ഇറ്റലിയിലെ സെന്റ് നിക്കോളാസ് പള്ളിയിലെത്തിയത്. വിശുദ്ധ നിക്കോളാസിന്റെ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സാന്താ ക്ലോസ് എന്ന കഥാപാത്രം ജനിച്ചത് എന്നു വായിച്ചിട്ടുണ്ട്. ക്രിസ്മസ് പാപ്പായുടെ പൂർവികനായി കരുതുന്ന നിക്കോളാസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചതായി കരുതുന്ന പള്ളിയാണിത്. ഇറ്റലിയിലെ ഗ്രവീന ഇൻ പൂലിയ എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്ന എമിലി എന്ന സുഹൃത്താണ് ഈ പള്ളിയെപ്പറ്റി കൂടുതൽ പറഞ്ഞു തന്നത്.
ഓണത്തുമ്പിയുടെ ചിറകുള്ള ഒരുകൂട്ടം മനുഷ്യർ ഒരുപെൺകുഞ്ഞിനെത്തേടി ചുറ്റും പറക്കുന്നതു സ്മിതയും ഷജിത്തും തിരിച്ചറിഞ്ഞു. ചിറകുള്ള മനുഷ്യർക്കിടയിലിരുന്ന് അവർ നൂറുകണക്കിനു രേഖാചിത്രങ്ങൾ വരച്ചു. അവസാനം അവർക്കും മനസ്സിലായി; വലിയ ചിറകുമായി അവരും പറക്കുകയാണെന്ന്.
നിറഞ്ഞൊരു ചിരിയാണു ശ്രീലങ്കയിപ്പോൾ. ഏതാനും നാളുകൾക്കു മുൻപ് അതിദുരിതത്തിലേക്കു കൂപ്പുകുത്തിയ നാട്ടിലിപ്പോൾ വീണ്ടും സന്തോഷത്തിരികൾ തെളിയുന്നുണ്ട്. പതിയെ പിച്ചവച്ചു നടന്നു തുടങ്ങുമ്പോൾ വീഴാതിരിക്കാൻ ടൂറിസത്തിന്റെ കൈകളിലാണ് ലങ്ക മുറുകെപ്പിടിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വിനോദസഞ്ചാരികളെ ഇരുകയ്യും നീട്ടി നിറഞ്ഞ മനസ്സോടെയാണ് ലങ്ക സ്വീകരിക്കുക. ചെറിയ ഗ്രാമങ്ങൾ പോലും വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു. അധികം പണച്ചെലവില്ലാതെ മറ്റൊരു രാജ്യത്തേക്കു യാത്ര പോകണമെന്നു തോന്നുമ്പോൾ മലയാളികൾക്കു ധൈര്യമായി ബാഗുമായിറങ്ങാം ലങ്കയിലേക്ക്; കണ്ണും മനസ്സും വയറും നിറയ്ക്കുന്നതെല്ലാം അവിടെയുണ്ടിപ്പോൾ.
വിദേശത്തു നിന്നു മലയാള മണ്ണിലെത്തിയ ആറു കന്യാസ്ത്രീകൾ 100 വർഷം മുൻപു പകർന്നുതന്ന രോഗിപരിചരണ പാഠങ്ങൾക്ക് ഇന്നു ലോകത്തു പൊന്നും വിലയാണ്. ആ അറിവിന്റെ മികവിൽ കേരളം ലോകരാജ്യങ്ങൾക്കു മുന്നിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ കേരളത്തിലെ നഴ്സിങ് പഠനത്തിനു നൂറാണ്ടു തികയുന്നു. നഴ്സിങ് രംഗത്ത് കേരളം ഇന്നു കൈവരിച്ച നേട്ടങ്ങളുടെ തുടക്കം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ്. അവിടെ അനൗദ്യോഗികമായി തുടങ്ങിയ നഴ്സിങ് പഠനം പിന്നീടു നഴ്സിങ് സ്കൂളായി വളരുകയായിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ ആറു കന്യാസ്ത്രീകൾ ചേർന്നു കേരളത്തിൽ ആദ്യമായി നഴ്സിങ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച എറണാകുളം ഗവ. സ്കൂൾ ഓഫ് നഴ്സിങ് ശതാബ്ദി ആഘോഷത്തിലേക്കു കടക്കുമ്പോൾ അതു കേരളത്തിന്റെ നഴ്സിങ് ചരിത്രത്തിന്റെ ആഴങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്.
വിഭയ്ക്ക് അന്ന് 5 വയസ്സേയുള്ളൂ. അമ്മ ഇട്ടുകൊടുക്കുന്ന ബനിയനും ട്രൗസറിനും പകരം പട്ടുപാവാട ഇടാനായിരുന്നു ആഗ്രഹം. താനൊരു ആൺകുട്ടിയാണെന്ന ബോധ്യം വളർന്നതോടെ ഉള്ളിലെ പെണ്ണാകാനുള്ള മോഹം അടിച്ചമർത്താൻ ശ്രമിച്ചു. തന്റെയുള്ളിൽ ഒരു പെണ്ണാവാൻ കൊതിക്കുന്ന ഹൃദയമുണ്ടെന്നു പറയാനോ സ്വയം അംഗീകരിക്കാനോ കഴിയാതെ അതൊരു ഭയമായി വളർന്നു. ആൺശരീരത്താൽ ചുറ്റപ്പെട്ട തന്റെ ആത്മാവിനെ അതിവിദഗ്ധമായി ഒളിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇരുപതു വർഷത്തോളം അതു നീണ്ടു.
കാൻസർ ബാധിച്ച് നാവും മുഴുവൻ പല്ലുകളും ഇടത്തെ താടിയെല്ലും ഇടത്തെ സ്തനത്തിന്റെ ഭൂരിഭാഗവും നീക്കംചെയ്ത് ആശുപത്രിയിൽനിന്നു വീട്ടിലെത്തുമ്പോൾ ടോണിമോളുടെ കയ്യിലേക്കു നീട്ടിയത് 4 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ. കുഞ്ഞു ഷെയ്നിനെ കയ്യിലെടുത്തപ്പോൾ അവൻ ആദ്യം ഉറക്കെക്കരഞ്ഞു. പിന്നെ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. കുഞ്ഞിനു മുൻപിൽ അമ്മയും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. കുഞ്ഞു ചിരികൾ ചേർന്ന് അതൊരു വലിയ ചിരിയായി മാറി. ചികിത്സാദിനങ്ങളിൽ അനുഭവിച്ച കടുത്ത വേദനകൾ ആ കുഞ്ഞിളംചിരിയിൽ ഇല്ലാതായി.
രാത്രി. കൊടുങ്കാറ്റ് വീശി.. ഇടിവെട്ടി, പേമാരി തകർത്തു.. പക്ഷേ, അതൊന്നും ഇടുക്കി ചിന്നക്കനാലിൽ സിങ്കുകണ്ടത്ത്, കാട്ടാനകൾ കയറാതിരിക്കാൻ ചുറ്റും കിടങ്ങുകുഴിച്ച ‘ട്രഞ്ച് വീടി’നകത്തിരുന്ന് തേജാസിങ് പറഞ്ഞ ജീവിതകഥ കേട്ടിരുന്ന മക്കളും കൊച്ചുമക്കളും അറിഞ്ഞതേയില്ല. ആ ജീവിതകഥയിലെ ഇടിമിന്നൽ, കൊടുങ്കാറ്റ്, പേമാരി.. അതിനോളം പോന്നതായിരുന്നില്ല, പുറത്തു പ്രകൃതിയുടെ വിളയാട്ടം.
ജബൽപുർ നഗരം. മധ്യപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണാർഥമുള്ള റോഡ് ഷോ നയിക്കുകയാണു മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. സമീപത്തെ ഇന്ത്യൻ കോഫി ഹൗസിനു മുൻപിലെത്തിയപ്പോൾ ചൗഹാൻ വാഹനവ്യൂഹം നിർത്താൻ ആവശ്യപ്പെടുന്നു. പുറത്തു ഘോഷയാത്ര കാണാൻ നിന്ന കോഫി ഹൗസ് ജീവനക്കാരോട് ‘എവിടെ എന്റെ കോഫി?’ എന്നു ചോദിക്കുന്നു. മലയാളികളായ ജീവനക്കാർ കാപ്പിയെത്തിക്കുന്നു. അത് ആസ്വദിച്ചു കുടിച്ച ശേഷമാണ് മുഖ്യമന്ത്രി റോഡ്ഷോ തുടരുന്നത്.
ഭൂമിയുടെ ശ്വാസകോശമെന്നാണു തെക്കൻ അമേരിക്കയിലെ ഇടതൂർന്ന ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത്. ബ്രസീലിൽ ഭൂരിഭാഗവും തൊട്ടടുത്തുള്ള ചില രാജ്യങ്ങളിൽ ബാക്കി ഭാഗവും സ്ഥിതി ചെയ്യുന്ന ഈ മഴക്കാടുകൾ ഗംഭീരമായ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. വിഭിന്നമായ സംസ്കാരങ്ങളും ഭാഷകളുമുള്ള അനേകം ഗോത്രവർഗങ്ങൾ ഇവിടെ ജീവിക്കുന്നു. ഇക്കൂട്ടത്തിലൊരു ഗോത്രമാണു ജുമ. ആമസോണിലെ മറ്റു പല ഗോത്രങ്ങളെയും പോലെ പുരുഷാധിപത്യം ശക്തമായി നിലനിന്നിരുന്ന ഒരു ഗോത്രം. കൊടിയ പ്രകൃതിചൂഷണവും പിടിച്ചടക്കലുകളും ഇന്നും തുടർക്കഥയായ ആമസോണിലെ കെണികളിൽ ഒടുങ്ങേണ്ടതായിരുന്നു ഈ ഗോത്രം. എന്നാൽ മറയാനൊരുങ്ങിയ ആ ഗോത്രത്തിന്റെ വിധി മറ്റൊന്നായി മാറി. അതിജീവനത്തിന്റെ നദി അവർ പതിയെ തുഴഞ്ഞുകൊണ്ടിരിക്കുകയാണ്.
മഴയും മണ്ണിടിച്ചിലും പമ്പരം പോലെ കറക്കി എറിഞ്ഞ റോഡുകളാണു ഹിമാലയത്തിൽ പലയിടത്തും. മുൻപൊരിക്കലും ഇതുപോലെ പേമാരി റോഡുകൾ വാരിയെടുത്തിട്ടില്ല. കേദാറിലേക്കും ബദരിയിലേക്കുമുള്ള റോഡുകൾ പലയിടത്തും ഒറ്റയടിപ്പാതകൾ പോലെയായിരിക്കുന്നു. ഒരു വശത്തു മൂവായിരത്തോളം അടി ഉയരമുള്ള മലകൾ, മറുവശത്ത് ഇരട്ടി ആഴമുള്ള താഴ്വാരങ്ങൾ. താഴെ അരഞ്ഞാണം പോലെ നദികൾ. ഇടയിലുള്ള ചെറിയ ഒറ്റയടിപാതയാണു റോഡുകൾ. കല്ലുകൾക്കും വെള്ളക്കെട്ടിനും ഇടയിലൂടെ ആടി ആടി പോകുന്ന വാഹനങ്ങൾ.
അൻപതുകളുടെ അവസാനം. കോട്ടയം കുറുപ്പന്തറ കളത്തുപ്പറമ്പിൽ പൈലോ ജോസഫിന്റെയും അന്നമ്മയുടെയും മകൻ മാത്യു വീട്ടിൽനിന്നു ലോക്കൽ ട്രെയിനിൽ പുറപ്പെട്ടു കോട്ടയം സ്റ്റേഷനിലിറങ്ങും. പിന്നെ ഒരോട്ടമാണ്. സിഎംഎസ് കോളജിലേക്ക്. ജന്തുശാസ്ത്ര ബിരുദ ക്ലാസിൽ സമയത്തെത്താൻ നടത്തിയ ആ ഓട്ടം മാത്യുവിനെ പിന്നീടെത്തിച്ചത് അന്റാർട്ടിക്കയിലാണ്. അന്റാർട്ടിക്കയിലേക്കുള്ള മൂന്നാം പര്യവേഷണ സംഘത്തിലെ ഏക മലയാളി ശാസ്ത്രജ്ഞനായി ഡോ.കെ.ജെ.മാത്യു. 1983 ഡിസംബർ മൂന്നിനു ഞായറാഴ്ച ഗോവ തീരത്തുനിന്നു ഫിൻലൻഡ് കപ്പലായ ‘ഫിൻപൊളാറിസിൽ’ പുറപ്പെട്ട ഇന്ത്യൻ സംഘത്തിൽ മാത്യുവുമുണ്ടായിരുന്നു. ഇന്നു മറ്റൊരു ഡിസംബർ മൂന്ന്. വീണ്ടും ഞായറാഴ്ച. മാത്യുവും സംഘവും പുറപ്പെട്ടതിന്റെ നാൽപതാം വാർഷികം.
2018 ലെ മഹാപ്രളയം നടുക്കുന്ന ഓർമയാണ് മലയാളിക്ക്. എന്നാൽ പ്രളയം വന്നതോടെ ജീവൻ തിരികെപ്പിടിച്ച 44 പേരുണ്ട് കേരളത്തിൽ. ഹരിതാഭയ്ക്കും പച്ചപ്പിനും ഉൾത്തുടിപ്പേറ്റുന്നവർ; നദികൾ. 8 വർഷമായി മീനച്ചിൽ നദിയെപ്പറ്റി പഠിക്കുന്ന തിരുവല്ല മാർത്തോമ്മാ കോളജിൽ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറും റിസർച് ഗൈഡുമായ ഡോ. ലത പി. ചെറിയാൻ, പ്രളയത്തിനു മുൻപും ശേഷവും നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലിലേക്കു നയിച്ചത്. സ്വാഭാവികമായ നീരൊഴുക്കു തടസ്സപ്പെട്ടിരുന്ന നദികൾക്കു പ്രളയത്തിൽ കരകവിഞ്ഞതോടെ ഒഴുക്കു തിരികെക്കിട്ടി. ചെക്ക് ഡാമുകൾ മൂലം കെട്ടിക്കിടന്നിരുന്ന മാലിന്യം ഒഴുകി നീങ്ങി. ഇതോടെ നദിയിലെ മത്സ്യങ്ങൾക്കു പെറ്റുപെരുകാൻ നല്ല ചുറ്റുപാട് ലഭിച്ചു. മത്സ്യ സമ്പത്ത് കൂടി. വെറും 78 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള മീനച്ചിലാറിനു സംഭവിച്ച ഈ മാറ്റങ്ങൾ ബാക്കി 43 നദികൾക്കും ഉണ്ടായിട്ടുണ്ടെന്നു ഡോ. ലത പറയുന്നു.
പ്രതിഫലം ആഗ്രഹിക്കാതെ സിൽക്യാരയിൽ രാപകൽ നടത്തിയ അധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളിയായ രഞ്ജിത് ഇസ്രയേൽ കഴിഞ്ഞ ദിവസം ഹിമാലയമിറങ്ങിയത്. രാജ്യത്തെ ദുരന്തമുഖങ്ങളിൽ രക്ഷാദൗത്യത്തിലെ സ്ഥിരം സാന്നിധ്യമാണ് ഈ മുപ്പത്തിയഞ്ചുകാരൻ. ഉത്തരാഖണ്ഡിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ 3 ദുരന്തങ്ങളിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത മലയാളി. 2013ലെ മഹാപ്രളയത്തിലും 2021ൽ ജോഷിമഠിലുണ്ടായ മേഘസ്ഫോടനത്തിലും സിൽക്യാരയിലും രക്ഷാദൗത്യത്തിനു സ്വയംസന്നദ്ധനായി രഞ്ജിത് പാഞ്ഞെത്തി.
ഞങ്ങൾക്കു പണം വേണ്ട; ഞങ്ങളെപ്പോലെ തൊഴിലാളികളല്ലേ അവരും; അവരെ രക്ഷിക്കാൻ കൂലി വേണ്ട’ – ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കത്തിൽ 17 നാൾ നീണ്ട രക്ഷാദൗത്യത്തിന്റെ മുന്നിൽ നിന്നവരുടെ വാക്കുകളാണിത്. വർഷങ്ങളായി ഒപ്പം കഴിഞ്ഞവരെ ഒരു ദിവസം പുലർച്ചെ തുരങ്കം വിഴുങ്ങിയപ്പോൾ ഊണും ഉറക്കവുമുപേക്ഷിച്ച് രക്ഷാപ്രവർത്തനത്തിന് ഇവർ തുനിഞ്ഞിറങ്ങി. ദൗത്യം വിജയിപ്പിക്കാൻ മനുഷ്യസാധ്യമായ സർവപ്രയത്നവും നടത്തുമ്പോൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു – ‘തുരങ്കത്തിനുള്ളിലുള്ളത് ഞങ്ങളുടെ സഹോദരങ്ങളാണ്’.
24 വർഷം മുൻപ്, നെടുമ്പാശേരി വിമാനത്താവളം ചിറകുവരിച്ച് പറന്നുയരാൻ തയാറെടുക്കുന്ന സമയം. വിമാനത്താവളത്തിനകത്തും പുറത്തും രാപകലില്ലാതെ ഓടിനടന്നു ജോലി ചെയ്യുന്ന കുറെ ചെറുപ്പക്കാർ. യാത്രക്കാരുമായി വിമാനം നെടുമ്പാശേരിയുടെ മണ്ണിൽ തൊടുന്ന നിമിഷത്തിനായുള്ള അവസാന തയാറെടുപ്പിലാണ് അവരെല്ലാം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകത്തിലേറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള ജനതയായിരുന്നു അമേരിക്കയിലെ ആദിമവാസികളായ ഒസേജ് ഇന്ത്യക്കാർ. ഓക്ലഹോമ സംസ്ഥാനത്തെ ഒസേജ് നേഷൻ ട്രൈബൽ റിസർവേഷനിൽ നടമാടിയ വെള്ളക്കാരന്റെ പൈശാചികതയും അത്യാർത്തിയും പിന്നീടവരെ ലോകത്തിലേറ്റവും കൂടുതൽ ആളോഹരി കൊലപാതകങ്ങൾ നടന്ന സമൂഹമാക്കി മാറ്റി. ആ നടുക്കുന്ന സംഭവങ്ങളിലൂടെയുള്ള യാത്രയാണു ഡേവിഡ് ഗ്രാൻ എന്ന മാധ്യമപ്രവർത്തകൻ കൂടിയായ അമേരിക്കൻ എഴുത്തുകാരന്റെ ബെസ്റ്റ് സെല്ലർ പുസ്തകം ‘ദ് കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’. അമേരിക്കൻ സമൂഹത്തിന്റെ ഓർമയിൽ നിന്നു മനഃപൂർവം മായ്ച്ചുകളഞ്ഞ, പല സ്കൂളുകളിലും ഇന്നും പഠിപ്പിക്കുന്നതിനു വിലക്കുള്ള ഭീകരവാഴ്ചയുടെ ആ കാലഘട്ടത്തെ വിവരിക്കുന്ന ഡേവിഡിന്റെ പുസ്തകം 25 ലക്ഷം കോപ്പികളാണു വിറ്റഴിക്കപ്പെട്ടത്. പുസ്തകം ആധാരമാക്കി വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോസേസീ സംവിധാനം ചെയ്ത ‘ദ് കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’ എന്ന സിനിമയും ഏറെ ആസ്വാദകശ്രദ്ധ നേടി.
നേർത്ത മഞ്ഞിന്റെ പുതപ്പിൽ ഉറങ്ങിയുണരാൻ മടിച്ചുകിടക്കുന്നു ഞായറാഴ്ച ബെംഗളൂരു നഗരം. തലേന്നു രാത്രി നഗരത്തിന് പതിവിലുമേറെ ചെറുപ്പമായിരുന്നു. ജയനഗർ പാലസ് ഗ്രൗണ്ടിൽ കെ–പോപ്പിന്റെ പുതുതാളത്തിൽ വേദിയെ തീപിടിപ്പിച്ച കൊറിയൻ ഗേൾ ബാൻഡ് സംഘത്തിലെ നാലു പേർ പുലർച്ചെ തന്നെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു നാട്ടിലേക്കു മടങ്ങി. പക്ഷേ, തിരികെപ്പോകാൻ ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ട്, ആ സംഘത്തിലൊരാൾ ബെംഗളൂരുവിൽ തങ്ങി.
നെയ്യ് ഉരുക്കിയതിന്റെ മണമാണു ദക്ഷിണ കൊൽക്കത്തയ്ക്ക്. നെയ്യിൽ മുങ്ങിത്തോർത്തിയ വിവിധതരം മധുരപലഹാരങ്ങൾ ദക്ഷിണ കൊൽക്കത്തയിലെ മുക്കിലും മൂലയിലും കാണാം. രസഗുളയും മൈസൂർ പാക്കും ഗുലാബ് ജാമുനുമൊക്കെ ഉണ്ടെങ്കിലും ചോം ചോം, മിഷ്ടി ദോയ് എന്നിങ്ങനെയുള്ള പ്രാദേശിക മധുര പലഹാരങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
‘സമനിരപ്പാർന്ന ഒരു ഭൂമിക്കഷ്ണം. ചുറ്റും കുറെ കെട്ടിടങ്ങൾ..’– പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് കമന്റേറ്ററായ റിച്ചി ബെനോ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾക്കു നൽകിയ വിശേഷണം ഇങ്ങനെ. കല്ലും മണ്ണും മാത്രമാണ് ഗിസയിലെ പിരമിഡ് എങ്കിൽ, പൊളിഞ്ഞ കൽക്കെട്ടാണ് റോമിലെ കൊളോസിയമെങ്കിൽ ബെനോ പറഞ്ഞതു ശരിയാണ്!
പേരും പ്രശസ്തിയും ഗ്ലാമറുമൊന്നുമില്ലാതിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു ചില ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക്. അതികഠിനദിനങ്ങളെ അതിജീവിച്ച് ക്രിക്കറ്റ് ലോകത്ത് പേരെടുത്ത കളിക്കാർ ഏറെ. ക്രിക്കറ്റിലൂടെ ദുരിതക്കയം നീന്തിക്കയറി, സിനിമക്കഥകളെപ്പോലും വെല്ലുന്ന രീതിയിൽ പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയ ഇന്ത്യൻ താരങ്ങളുടെ കഥ.
തൃശൂർ പൂരം ഇരമ്പിയാർക്കുകയാണ്. ഇലഞ്ഞിത്തറ മേളം കാലംകയറി നിൽക്കുന്ന സമയം. ആയിരക്കണക്കിനാളുകൾ മാനത്തേക്കു കൈകളുയർത്തി താളമിട്ടു മാനത്തും ഭൂമിയിലുമല്ലാതെ ആറാടി നിൽക്കുന്ന സമയം. മേളം ഇടിമുഴക്കംപോലെ അവസാനിക്കാൻ ഏറെ നേരം ബാക്കിയില്ല. പാണ്ടിമേളത്തിന്റ എല്ലാ സൗന്ദര്യവും രൗദ്രതയും ഇലഞ്ഞിത്തറയിൽ ആടി ഉലയുന്ന മുഹൂർത്തം. പെട്ടെന്നൊരു ആന തളർന്നു വീണു. കൂടെ എഴുന്നള്ളിച്ചു നിർത്തിയിരുന്ന ആനകൾ പരിഭ്രമിച്ചു. തോളോടു തോൾ ചേർന്ന നിന്നിരുന്ന ആയിരങ്ങൾ അലറി ഓടിത്തുടങ്ങി.
ചാർട്ടേഡ് അക്കൗണ്ടന്റ് രാഗദീപയ്ക്കു മുന്നിൽ പ്രതിശ്രുതവരനായ ഐഎഎസുകാരൻ ഒരു നിബന്ധന വച്ചു,‘കല്യാണശേഷം വീട്ടുചെലവുകൾ മുഴുവൻ താൻ നോക്കണം. എന്റെ ശമ്പളം മുഴുവൻ, ഒരു രൂപ കുറയാതെ, കുറെ കുഞ്ഞുങ്ങളെ സഹായിക്കാനാണ്’. വധു സമ്മതം മൂളി. കുട്ടികളെ ഹൃദയത്തോടു ചേർത്തുനിർത്താൻ ഇഷ്ടപ്പെടുന്ന അന്നത്തെ ആ വരൻ ഇന്നത്തെ തൃശൂർ കലക്ടറാണ്. കുട്ടികളുടെ സ്വന്തം ‘കലക്ടർ മാമൻ’ വി. ആർ. കൃഷ്ണതേജ.
താമ്രപർണി നദിയും അയ്യന്റെ കരുതലും തമിഴകത്ത് ഒരുപോലെയാണ്... ഒരിക്കലും വറ്റില്ല! കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന അഗസ്ത്യമല ജൈവമണ്ഡലത്തിലെ പൊതിഗൈ കുന്നുകളിൽനിന്നു കടലിലേക്കൊഴുകുന്ന നദിയാണു താമ്രപർണി. ആ നദീതീരത്തെ പാറപ്പുറത്താണു നൂറ്റാണ്ടുകൾ പഴക്കമുള്ള, സഹ്യന്റെ മടിത്തട്ടിലെ ആദ്യഭാഗത്തെ ശാസ്താക്ഷേത്രം– പൊൻ സൊരിയും അരുൾമികു സൊരിമുത്തു അയ്യനാർ തിരുക്കോവിൽ. ‘ഒരിക്കലും വറ്റാത്ത അനുഗ്രഹം ചൊരിയുന്നു’ എന്നു കൂടിയാണ് ‘അരുൾമികു’ എന്നതിനർഥം. തിരുനെൽവേലി ജില്ലയിൽ അംബാസമുദ്രത്തിൽ പാപനാശം, കാരയാർ അണക്കെട്ടുകൾക്കിടയിലെ കാനനക്ഷേത്രം! ശബരിമലയുൾപ്പെടെയുള്ള ശാസ്താ ക്ഷേത്രങ്ങളിൽ മൂലക്ഷേത്രമാണു സൊരിമുത്തു അയ്യനാർ കോവിലെന്ന വിശ്വാസം തമിഴ്നാട്ടിലുണ്ട്.
കഴിഞ്ഞ ഒരു മാസമായി അഖിൽ ഉറങ്ങുമ്പോഴെല്ലാം കാണുന്നതു പാമ്പുകളെയാണ്. 2018 ൽ സ്വന്തം നാടായ ആലപ്പുഴയിൽ വലിയ പ്രളയത്തെ നേരിൽക്കണ്ട അഖിൽ, ജീവൻ പണയം വച്ചു പ്രളയത്തെ അതിജീവിച്ചത് ഒരു മാസം മുൻപു തിരുവനന്തപുരം വെള്ളായണിയിൽ വച്ചാണ്.
14ാം വയസ്സിനുള്ളിൽ വയലിന്റെ തഴമ്പ് മാർട്ടിനയുടെ കഴുത്തിൽ ‘തിണർത്തു’. ഗ്രേഡ് കൂടുന്നതിനനുസരിച്ചു വഴക്കം വരാനുള്ള വലുപ്പം കുഞ്ഞു വിരലുകൾക്കില്ലാത്തതിനാൽ പലപ്പോഴും വിരലിനും നഖത്തിനുമിടയിൽ ചോര പൊടിഞ്ഞു. പല വേദികൾ, പുരസ്കാരങ്ങൾ, ഫെലോഷിപ്... വയലിൻ തന്ത്രികൾ മാർട്ടിനയുടെ വിജയത്തിന്റെ തുടിപ്പുകളായി.
പൂഞ്ച്: പാക്ക് അധീന മേഖലയിലേക്ക് ഇറങ്ങി നിൽക്കുന്ന ഇന്ത്യൻ മണ്ണ്. മൂന്നു വശവും പാക്കിസ്ഥാനാൽ ചുറ്റപ്പെട്ടയിടം. ഇവിടെ പച്ചയണിഞ്ഞ താഴ്വരകളുണ്ട്. തണുപ്പുകാലത്തു മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകളുണ്ട്. ഈ കാഴ്ചകൾ പങ്കിടാൻ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ നിയന്ത്രണരേഖയുണ്ട്.
ഒരു പുലർകാല സ്വപ്നത്തിലേക്കെത്തുന്ന പൂമ്പാറ്റയെപ്പോല സെയ്ഗോണിനു മുകളിലൂടെ വിയറ്റ്ജെറ്റിന്റെ വിമാനം താഴ്ന്നിറങ്ങുന്നു. മലയാളിക്കു വിയറ്റ്നാം ഗൾഫ് പോലെ അരികിലുള്ള ദേശമായി മാറുന്ന നിമിഷം. കൊച്ചിയിൽ നിന്ന് അർധരാത്രി പുറപ്പെടുന്ന വിമാനം ഒരു മയക്കത്തിൽ നിന്ന് വിളിച്ചുണർത്തുമ്പോൾ യാത്ര 5 മണിക്കൂർ പിന്നിട്ടിരിക്കുന്നു. ഹോചിമിൻസിറ്റി വിമാനത്താവളത്തിൽ ലോകസഞ്ചാരികൾ എമിഗ്രേഷൻ കൗണ്ടർ നിറഞ്ഞു പുറത്തിറങ്ങാൻ കാത്തു നിൽക്കുന്നു. റഷ്യക്കാരും ജപ്പാൻകാരുമുള്ള ക്യൂവിൽ ഒട്ടേറെ കൊച്ചിക്കാരും കൊയിലാണ്ടിക്കാരുമുണ്ട്. കൊച്ചി–വിയറ്റ്നാം നേരിട്ടുള്ള വിമാനത്തിൽ നിറയെ മലയാളികൾ. സിംഗപ്പൂർ വഴി വളഞ്ഞുചുറ്റി വിയറ്റ്നാമിൽ പോയ നീണ്ടയാത്രകളുടെ കാലം മറക്കാം.
രഘുറാമിന്റെ ചിതാഭസ്മവുമായി ഗംഗയുടെ കൽപടവുകൾ ഇറങ്ങുമ്പോൾ അവൾ പൊട്ടിക്കരയുകയായിരുന്നു. പണ്ഡിറ്റ് ഓരോ കർമങ്ങളും പറഞ്ഞുകൊടുക്കുമ്പോൾ ഷബ്നയുടെ ഉള്ളം പെയ്തുകൊണ്ടിരുന്നു. കാശിയിൽ എത്തുന്നതുവരെ അവൾ ചിന്തിച്ചിരുന്നത് ഇങ്ങനെയൊരു കർമം ചെയ്യാനുള്ള നിയോഗം തന്നിൽ വന്നുചേർന്നതെങ്ങനെ എന്നാണ്. ആരായിരുന്നു രഘുറാം തനിക്ക്? എന്തുകൊണ്ടാണ് രഘുറാമിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ ഹരിയേട്ടൻ തന്നെ ചുമതലപ്പെടുത്തിയത്? ഷബ്നയ്ക്ക് ഉത്തരം കണ്ടെത്താനായില്ല. തലപ്പൊക്കം കൊണ്ടുമാത്രമായിരുന്നില്ല രഘുറാം അവളുടെ മനസ്സിൽ സ്ഥാനം നേടിയത്. തിരികെ നൽകിയ അളവറ്റ സ്നേഹംകൊണ്ടുകൂടിയാണ്.
ചെന്നൈ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊക്കെ മാറി മാന്തോപ്പുകൾക്ക് നടുവിൽ, ഇതു വരെ സമ്പാദിച്ചതെല്ലാം ചേർത്തു വച്ച് കലാകാരൻമാർക്കായി ഒരു കൂത്തമ്പലം ഒരുക്കിയിരിക്കുകയാണ് മലയാളി നർത്തക ദമ്പതികൾ ഷിജിത്തും പാർവതിയും. മഹാബലിപുരത്തു നിന്ന് ഏകദേശം മൂക്കാൽ മണിക്കൂർ സഞ്ചരിച്ചാൽ ഇവർ സാക്ഷാത്കരിച്ച ‘സഖി’യെന്ന കലാകേന്ദ്രമായി.
1984 ഒക്ടോബർ 31 ന് ഇന്ദിര കൊല്ലപ്പെട്ടു. എപ്പോഴത്തെയും പോലെ ഡൽഹിയിൽ കൊടുംതണുപ്പിലേക്കുള്ള ആരംഭസമയം. അഞ്ചാം നാൾ, നവംബർ 4ന് സമയം വൈകിട്ടു 3.55. ലോകനേതാക്കൾ പോലും കണ്ണുനീർ പൊഴിച്ചുനിൽക്കെ, രാജീവ് ഗാന്ധിയും ഫീൽഡ് മാർഷൽ സാം മനേക് ഷായും ഉൾപ്പെടെയുള്ളവർ ഇന്ദിര ഗാന്ധിയുടെ ശവമഞ്ചം ചുമന്ന് ചന്ദനമുട്ടികളും പൂക്കളും നിരന്ന കിടക്കയിലേക്കു വച്ചു. നിമിഷങ്ങൾക്കുള്ളിൽ അവർ അഗ്നിയിലമർന്നു. രാജ്യം വേദനിച്ച ആ നിമിഷം ഈ 39–ാം വർഷവും മായാതെയുണ്ട്.
കേരളത്തിന്റെ സ്വന്തം അപ്പവും മുട്ടക്കറിയും കടലക്കറിയും നാടൻ കോഴിക്കറിയും നെയ്ച്ചോറുമാണ് അമേരിക്കൻ രുചിമനസ്സ് കീഴടക്കുന്നതിനു വിനോദും മാർഗരറ്റും ആദ്യം വിളമ്പിയത്. അടുത്ത പന്തിയിൽ വിളമ്പിയ കേരള ഫ്രൈഡ് ചിക്കൻ സാൻവിച്ചും മലബാർ ചിക്കൻ ബിരിയാണിയും മീൻ പൊള്ളിച്ചതും കപ്പ ബോണ്ടയും കല്ലുമ്മക്കായയും മസാല ബിസ്കറ്റും കാപ്പിയും നാരങ്ങാച്ചായയും കൂടി അമേരിക്കക്കാരുടെ വയറിലൊരു കൂട്ടപ്പൊരിച്ചിലങ്ങു നടത്തിയപ്പോൾ കേരളത്തിന്റെ തീൻമേശയിലെത്തിയത് അമേരിക്കയിലെ റസ്റ്ററന്റ് രംഗത്തെ വിഖ്യാത അംഗീകാരങ്ങൾ.
അര നൂറ്റാണ്ടു തികയുകയാണെന്ന് എം. പത്മിനിയമ്മയ്ക്കു വിശ്വസിക്കാനാവുന്നില്ല. റജിസ്റ്ററിൽ ഒപ്പിടാനുള്ള പേന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ കൈകളിലേക്കു വച്ചുതന്ന ആ ചരിത്രനിമിഷം ഇന്നുമെന്ന പോലെ മനസ്സിൽ നിറയുകയാണ്. തന്നെ കാണാനെത്തിയ കെ.കെ. തുളസിയോട് എം. പത്മിനിയമ്മ പറഞ്ഞത് ആ ഓർമകളാണ്. ലോകത്ത് ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടത് 1973 ഒക്ടോബർ 27ന് കോഴിക്കോട്ടാണ്. വനിതകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ ക്രമസമാധാന ചരിത്രത്തിൽ ലോകത്ത് ആദ്യ ചുവടുവയ്പ്. അന്നു കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ആദ്യ സബ് ഇൻസ്പെക്ടറായി ചാർജ് എടുത്തയാളാണു പത്മിനിയമ്മ. വനിതാ സ്റ്റേഷന്റെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് കോട്ടയം കങ്ങഴ മണ്ണുപുരയിടം ശ്രീശൈലം വീട്ടിൽ പത്മിനിയമ്മയെ കാണാനെത്തിയതാണ് വനിതാസ്റ്റേഷനിലെ ഇപ്പോഴത്തെ എസ്ഐ കെ.കെ.തുളസി. വനിതാ സ്റ്റേഷന്റെ ചുമതലയിലെത്തിയ ആദ്യ ‘ഡയറക്ട് എസ്ഐ’യുമാണ് (നേരിട്ടുള്ള നിയമനം) തുളസി.
ചാറ്റൽ മഴയുള്ളൊരു ശനിയാഴ്ച. കോഴിക്കോട് നിന്നു കൽപറ്റയിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിലായിരുന്നു ജസീല. വലിയൊരു രഹസ്യം മനസ്സിൽ ഒതുക്കി, വരാൻ പോകുന്ന നല്ല ദിവസങ്ങളെ ഓർത്ത് ഒരു യാത്ര. അടുത്ത സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. സുഹൃത്തായ യുവതി കൈക്കുഞ്ഞുമായി ബസിൽ കയറിയത് അപ്പോഴാണ് കണ്ടത്. അവർക്ക് ഇരിക്കാനായി ചിരിച്ച് കൊണ്ട് എഴുന്നേറ്റതാണ് ജസീലയുടെ ആ ദിവസത്തെ അവസാനത്തെ ഓർമ. പിന്നീട് ബോധം തെളിയുന്നത് മൂന്നു ദിവസത്തിനു ശേഷമാണ്. പരീക്ഷകളും പരീക്ഷണങ്ങളും അവിടം കൊണ്ട് അവസാനിച്ചില്ല. 4 വർഷം, 6 മാസം, ഒരു ദിവസം– പ്രിയപ്പെട്ട പൊലീസ് യൂണിഫോമിലേക്ക് ജസീല മടങ്ങിയെത്തിയത് ഇക്കാലയളവിലെ പോരാട്ടത്തിലൂടെയാണ്. കൈ പിടിച്ച് ഒപ്പം അഭിലാഷും.
വി.ടി.ഭട്ടതിരിപ്പാട് വെളിപ്പെടുത്തിയില്ല, അധികമാരും അന്വേഷിച്ചതുമില്ല...! കണ്ണീരും കിനാവും എന്ന ആത്മകഥ വായിച്ചവരാരും വി.ടി.ക്ക് അക്ഷര വെളിച്ചം പകർന്ന തിയ്യാടിപ്പെൺകുട്ടിയെ മറക്കില്ല. ‘‘അയ്യപ്പൻകാവിലെ അന്തരീക്ഷത്തിൽ ആ തിയ്യാടി പെൺകുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണു പിൽക്കാല ജീവിതത്തിൽ എനിക്കു മാർഗനിർദേശം നൽകിയ മഹാജ്യോതിസ്സെന്നോർക്കുമ്പോൾ കൃതജ്ഞത കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു.’’ ആത്മകഥയിലെ ഏറ്റവും വൈകാരികമായ മുഹൂർത്തം. എന്നാൽ തിയ്യാടിപ്പെൺകുട്ടി എന്ന വിശേഷണത്തിനപ്പുറം ആരാണവളെന്ന് ആത്മകഥയിലില്ല. ഒരിക്കൽ പോലും തന്റെ ‘ഗുരുനാഥ’യെ അന്വേഷിക്കാനും വി.ടി. തയാറായില്ല.
എലിസബത്ത് എസ്.മാത്യു പാടുകയാണ്; ഓരോ സെക്കൻഡിലും അവളുടെ താളംതെറ്റിച്ച് എത്തുന്ന ഞെട്ടലുകളെ അതിജീവിച്ചുകൊണ്ട്. ആത്മവിശ്വാസത്തിന്റെ ഈണമാണ് ഈ ഇരുപത്തിനാലുകാരിയുടെ പാട്ടിനും ജീവിതത്തിനും കൂട്ട്.
ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ ഇന്ത്യക്കാരനായ ആദ്യ ശിഷ്യൻ. വയലേലകളിൽ ഡോ. എം.എസ്. സ്വാമിനാഥന്റെ വലംകൈ. എറണാകുളം കോലഞ്ചേരി കടയിരുപ്പ് പൂഴിക്കാലായിൽ പെരിങ്ങാട്ടേൽ വീടിന്റെ ഗ്രാമീണതയിലിരുന്ന് ഡോ. ജോർജ് വർഗീസ് പാറ്റിപ്പെറുക്കിയെടുക്കുന്നതു നൂറുമേനി വിളവുള്ള വിജയകഥ.
പിടിച്ചുനിൽക്കാനൊരു ജോലി, ചവിട്ടിനിൽക്കാൻ സ്വന്തം നാട്... എറണാകുളം ജില്ലയിലെ പള്ളിക്കരയ്ക്കു സമീപമുള്ള പുന്നോർക്കോട് ഗ്രാമത്തിൽ ജനിച്ചു വളർന്ന ആക്കാട്ട് ടി.ബിജു എന്ന ഡോ.എ.ടി. ബിജുവിന്റെ ആഗ്രഹം ഇതു മാത്രമായിരുന്നു. പക്ഷേ, കാലം കാത്തുവച്ചത് മറ്റൊന്നാണ്. എല്ലാവരും പഠിച്ച് 'വലിയ ആളാകാൻ' ശ്രമിച്ചപ്പോൾ, ബിജു പഠിച്ചത് ജീവിക്കാൻ വേണ്ടിയാണ്.
ഏഴരപ്പതിറ്റാണ്ടു കാലമായി തുടരുന്ന രാഷ്ട്രീയ പ്രവർത്തനം. എണ്ണമില്ലാത്ത തൊഴിലാളിസമരങ്ങൾ. വർഷങ്ങളുടെ ജയിൽവാസം. എന്നിട്ടും ഈ തൊണ്ണൂറ്റിനാലാം വയസ്സിലും, അയിനൂർ വാസു എന്ന ഗ്രോ വാസു കോഴിക്കോട് നഗരത്തിൽ നിന്നു പൊറ്റമ്മലങ്ങാടിയിലെ ഒറ്റമുറിവീട്ടിലേക്ക് ബസിലാണു പോയിരുന്നത്. നഗര വീഥിയിലൂടെ കൈവീശി നടക്കാനും മടിയില്ല. ഇന്നിപ്പോൾ, ഭരണകൂടഭീകരതയ്ക്കെതിരെ പ്രതിഷേധിച്ചതിനു കേസിൽ പെട്ട്, ജാമ്യം വേണ്ടെന്നു പറഞ്ഞ് 46 ദിവസം ജയിലിൽ കിടന്നു പുറത്തിറങ്ങിയ വാസുവേട്ടനു മാവൂർ റോഡിൽ ‘സ്വൈരമായി' ബസ് കാത്തുനിൽക്കാനാവില്ല. എന്തിനധികം, എറണാകുളത്തും ആലുവയിലും കൊച്ചി മെട്രോയിൽ പോലും ‘സമാധാനമായി' യാത്ര ചെയ്യാനാവുന്നില്ല. വാസുവേട്ടനെക്കാണുമ്പോൾ ചെറുപ്പക്കാർ ചുറ്റംകൂടുന്നു. സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്നു. പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിക്കുന്നു. 'എട്ടു മനുഷ്യരെ വെടിവച്ചു കൊന്നവർക്കെതിരെ കേസില്ല, അതിനെ ചോദ്യം ചെയ്ത എനിക്കെതിരെ എന്തിനാണു കേസ്?' എന്ന കോടതിമുറിയിലെ ചോദ്യം പുതുതലമുറ ഏറ്റെടുക്കുന്നു.
‘‘എട്ടു വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞാണവൻ..എനിക്കവനെ ഒരു കുഴപ്പവുമില്ലാതെ തിരികെത്തരണം...’’ നിപ്പ ബാധിച്ച് വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ആ ഒൻപതുവയസ്സുകാരന്റെ മാതാവ് മന്ത്രി വീണാ ജോർജിനോട് കണ്ണീരോടെ പറഞ്ഞു. ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നു മന്ത്രിയുടെ ഉറപ്പുവന്നു. അതിന്റെ പതിനെട്ടാം നാൾ,
പേരും പെരുമയും നൽകുന്ന ഗരിമയെ എളിമയാക്കിയ ‘എഴുത്തച്ഛന്’ ഇതു ജീവിത സാഫല്യം. എട്ടു പതിറ്റാണ്ടോളം നീണ്ട സാഹിത്യസപര്യയിൽ എഴുതിവച്ചതും പറഞ്ഞുവച്ചതുമെല്ലാം ചേർന്നു സമ്പൂർണകൃതികളായി പുറത്തിറങ്ങുമ്പോൾ അതിനെ ‘സന്തോഷപ്രദമായ സുഖം’ എന്നു വിശേഷിപ്പിക്കുകയാണു മലയാളത്തിന്റെ മഹാഗുരുനാഥൻ പ്രഫ.എം.കെ.സാനു. ലളിതജീവിതംകൊണ്ടുതന്നെ വിസ്മയമായ എഴുത്തുകാരന്റെ രചനകളും വാക്കുകളും കോർത്തിണക്കിയ ‘സാനുമാഷിന്റെ സമ്പൂർണ കൃതികൾ’ മറ്റൊരു വിസ്മയമാകുന്നു. 12 വാല്യങ്ങൾ.
ആയിരം കണ്ണുമായി മലയാളികളുടെ ഹൃദയത്തിന്റെ മഞ്ഞണിക്കൊമ്പിൽ ചേക്കറിയ ‘മ്യൂസിക് മാസ്റ്ററുടെ’ കഠിനാധ്വാനം യാദൃച്ഛികമായി കണ്ടെത്തിയതിനെക്കുറിച്ചുള്ള ഓർമക്കുറിപ്പാണിത്. വർഷങ്ങൾക്കു ശേഷമാണു ഞാൻ ന്യൂയോർക്കിലെ കോർണൽ സർവകലാശാല സന്ദർശിച്ചത്. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഏകദേശം 4 മണിക്കൂർ വടക്കോട്ടു സഞ്ചരിച്ചാൽ എത്തുന്ന, ഒന്റാറിയോ തടാകത്തിനു സമീപമാണു സർവകലാശാല. ദൈവം ഭൂമിയെ അനുഗ്രഹിച്ചപ്പോൾ ആ വിരലുകൾ പതിഞ്ഞുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നതാണ് ഈ നീണ്ട തടാകങ്ങൾ– ഫിംഗർ ലേക്സ്.
സ്വാതന്ത്ര്യ സമരത്തിനിടയിൽ 1923ൽ ബ്രിട്ടിഷ് സർക്കാർ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു യെർവാദാ ജയിലിൽ പാർപ്പിച്ചു. അക്കാലത്തൊരു ദിവസം പത്നി കസ്തൂർബാ അദ്ദേഹത്തെ കാണാൻ ജയിലിലെത്തി. ജയിൽപുള്ളികൾ ബന്ധുക്കളുമായി സംസാരിക്കുമ്പോൾ ജയിൽ വാർഡൻ അടുത്തുണ്ടാവണമെന്നാണു നിബന്ധന. അതനുസരിച്ചു ജയിൽ വാർഡൻ ഗാന്ധിജിയുടെ മുറിയിലെത്തിയെങ്കിലും ഭാര്യാഭർത്താക്കന്മാർ സ്വതന്ത്രമായി സംസാരിക്കട്ടെയെന്ന സന്മനസ്സു കാട്ടി പുറത്തേക്കു പോയി. വാർഡൻ പുറത്തു പോയ നിമിഷം ഗാന്ധിജി ഭാര്യയുമായുള്ള സംസാരം നിർത്തി. സംസാരിക്കാൻ അനുവദിച്ച സമയം തീർന്നപ്പോൾ ജയിൽ വാർഡൻ മുറിയിലേക്കു വന്നു.
കാതിൽ പൂരത്തിന്റെ മേളത്തഴമ്പു വീണ തൃശൂർ ഗഡികളോടു നാലാൾ കേൾക്കെ പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടാൽ ആ ഗഡി പറയും ‘‘എന്തൂട്ടിന്, ഞങ്ങൾക്കു വേണ്ടി പാടുന്നതു ചേതനയും അവ്ടുത്തെ ക്ടാങ്ങളും ആണ്ലോ ഇഷ്ടാ’’ എന്ന്! തൃശൂർ നഗരത്തിന്റെ ഹൃദയമായ സ്വരാജ് റൗണ്ടിലെ നായ്ക്കനാൽ ജംക്ഷനിലുള്ള കെസ് ഭവനിൽ (കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി) പ്രവർത്തിക്കുന്ന ചേതന മ്യൂസിക് അക്കാദമി കേരളത്തിനും ലോകത്തിനും വേണ്ടി പാടിത്തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി.
തലവഴി ചെവിയിലേക്കൊരു ഹെഡ്ഫോൺ ഫിറ്റുചെയ്തു തന്നപ്പോൾ, പണിയാകുമോ എന്നാണാദ്യം സംശയിച്ചത്. ഇനിയിപ്പോൾ ഇതിലൂടെ ആരോ പറയുന്ന ബോറൻ പ്രഭാഷണങ്ങളൊക്കെ കേൾക്കേണ്ടി വരുമല്ലോ! ‘ഹെഡ്ഫോൺ ഫിറ്റഡ്’ തലയുമായി ആദ്യമെത്തിയത്, നിരത്തി നിരത്തി ഉപകരണങ്ങൾ വച്ചിട്ടുള്ള ഒരിടത്തേക്കാണ്. ഉപകരണങ്ങളെന്നാൽ മെഷീനുകളല്ല, സംഗീതോപകരണങ്ങൾ! ഗിറ്റാറും വയലിനും മുതൽ കണ്ടാലറിയാത്തതും പേരുകേൾക്കാത്തതുമായ പല പല വാദ്യങ്ങൾ. ഓരോന്നിനു മുന്നിൽ നിൽക്കുമ്പോഴും ആ ഉപകരണം സൃഷ്ടിക്കുന്ന മാന്ത്രികസംഗീതം ചെവിയിലെത്തുന്നു. അതാണു തുടക്കത്തിലേ പിടിപ്പിച്ചു തന്ന ഹെഡ്ഫോണിന്റെ ദൗത്യം! മനോഹരമായൊരു സംഗീതയാത്രയുടെ തുടക്കമാണിത്.
ഇതായിരുന്നില്ല രഞ്ജുമോളുടെ മുഖം. പക്ഷേ, ഈ മുഖമാണ് അവരെ ഇപ്പോൾ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ക്യാംപസിലെത്തിച്ചിരിക്കുന്നത്. പൊള്ളൽ മനസ്സിലുണ്ടാക്കിയ ഉണങ്ങാത്ത മുറിവിനൊന്നും അവളുടെ ഇച്ഛാശക്തിയെ തടഞ്ഞുനിർത്താനായില്ല. വീട്ടമ്മയുടെ ഭാരിച്ച ഉത്തരവാദിത്തത്തിലേക്ക് മാത്രം മാറിപ്പോകുമായിരുന്ന സ്വന്തം ജീവിതത്തെ കലാരംഗത്തേക്കു തിരിച്ചുവിട്ടത് പുതിയമുഖം നൽകിയ പ്രചോദനമായിരുന്നു. മലപ്പുറം വളാഞ്ചേരി കൊടുമുടി ചെമ്പ്രമ്മാരി രഞ്ജുമോൾക്ക് രണ്ടുമുഖമുണ്ടായിരുന്നു.
ശരീരം തളർത്തുന്ന രോഗത്തിന്റെ രൂപത്തിലാണു തൃശൂർ ഞമനേങ്ങാട് സ്വദേശി പി.പി.ഷിംനയെയും സഹോദരനെയും വിധി തോൽപിക്കാൻ ശ്രമിച്ചത്. ഷിംന പൊരുതി.. അതിജീവനത്തിനായി പാടുപെടുന്ന തന്റെ കുടുംബത്തിന് അത് അത്യാവശ്യമാണെന്ന തിരിച്ചറിവു നൽകിയ ധൈര്യമായിരുന്നു കൂട്ട്. തളർന്നതെങ്കിലും അവളുടെ കൈകളാണ് ഇന്ന് ഒരു കുടുംബത്തെ പുലർത്തുന്നത്. തന്നെയും സഹോദരനെയും ബാധിച്ച മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖത്തിന്റെ വേദനകൾക്കപ്പുറം കുടുംബത്തിനു തണലാകുന്നതിന്റെ സന്തോഷത്തിലാണ് ഷിംന.
പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്ന കാലം. വിഷുവിന്റെ തലേദിവസം വല്യമ്മയുടെ മകൻ കിഷോറേട്ടൻ ഒരു കൂട്ടുകാരനെയും കൂട്ടി വീട്ടിൽ വന്നു. പേര് അജിത്. മഞ്ഞ പട്ടുപാവാടയും ചുവന്ന ബ്ലൗസും കൈനിറയെ കുപ്പിവളകളുമണിഞ്ഞ് ആരെയും കൂസാത്ത ഭാവത്തിൽ നടക്കുന്ന എന്നെ ചേട്ടന്റെ കൂട്ടുകാരൻ ശ്രദ്ധിക്കുന്നതേയില്ല. തെല്ലു നിരാശയിൽ ഞാൻ പിറുപിറുത്തു; ഓ! ഇയാൾക്കെന്താ എന്നെ പിടിച്ചില്ലേ? മീശയില്ലാത്ത വഴുക്കൻ മുട്ട! പിറ്റേന്നു വിഷു. എല്ലാവരും മുറ്റത്തു പടക്കം പൊട്ടിക്കുകയാണ്. വിളക്കെണ്ണ എടുക്കാൻ ഞാൻ പൂജാമുറിയിലേക്കു വന്നു. തിരിച്ചിറങ്ങുമ്പോൾ ഇടുങ്ങിയ പൂജാമുറിയുടെ വാതിൽക്കൽ അയാളുണ്ട്.
ഇതു രണ്ടു സഖാക്കളുടെ ജീവിതമാണ്. ഒരാൾ സജീവ പാർട്ടിക്കാരനായിരുന്നു. മൂന്നു തവണ കേരളത്തിൽ നിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാപ്രവർത്തനം കുറവായിരുന്നെങ്കിലും, സ്വന്തം കർമമേഖലയിൽ തിരക്കിലായിരുന്നെങ്കിലും സ്വജീവിതം കൊണ്ട് കമ്യൂണിസത്തെ ഇപ്പോഴും അടയാളപ്പെടുത്തുന്നയാളാണു മറ്റൊരാൾ. എറണാകുളം പുതുവൈപ്പ് ഓച്ചൻതുരുത്തിലെ കൊച്ചുവീട്ടിൽ കൊടിയൻ–താര ദമ്പതികളുടെ മകനായി പിറന്നു ഡൽഹിയിലേക്കു വളർന്ന എംപിയുടെ പേര് പി.കെ. കൊടിയൻ. എംപിയുടെ പത്നിയെന്ന മേൽവിലാസം ലഭിക്കും മുൻപേ ഡൽഹിയിൽ വേരുറപ്പിച്ച സിസിലി അവരുടെ കഥ പറയുമ്പോൾ ഒരുകാലം മുന്നിൽ തെളിഞ്ഞുവരും.
ഒരേ കടലിൽ ഒന്നിലേറെത്തവണ വഞ്ചിയിറക്കാനാവില്ല. കാരണം, ഓരോ നിമിഷവും കടൽ മാറിക്കൊണ്ടിരിക്കുന്നു. 2013ൽ സാഗർ പരിക്രമ -2ന്റെ ഭാഗമായി ഞാൻ ചുറ്റിവന്ന കടലായിരുന്നില്ല 2018ൽ എനിക്കു മുന്നിലുണ്ടായിരുന്നത്. നാലു വർഷത്തിനു ശേഷം അതേ കടൽമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ നേരിൽ കണ്ട മാറ്റങ്ങൾ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. കരയിലേതു പോലെ കാലാവസ്ഥാ വ്യതിയാനം കടലിലുമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് സൂര്യാതപമേൽക്കാതെ രക്ഷപ്പെട്ടത് പലതവണയാണ്.
ലോക ടെന്നിസിൽ വനിതകൾക്കു മാന്യമായ സ്ഥാനവും മികച്ച പ്രതിഫലവും ലഭ്യമാകാൻ കാരണമായ പോരാട്ടത്തിന് ബുധനാഴ്ച അരനൂറ്റാണ്ട്. അതു വെറുമൊരു മത്സരമായിരുന്നില്ല; ടെന്നിസ് കോർട്ടിൽ പെണ്ണിന്റെ എയ്സുകൾക്കുമുന്നിൽ ഒരു പുരുഷതാരം തലകുനിച്ച ദിവസമായിരുന്നു. ആ വിജയം വനിതാ ടെന്നിസിൽ കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങൾ.
നവതിയിലേക്ക് അടുക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മധു. സംവിധായകൻ, നടൻ, നിർമാതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിച്ച മലയാള സിനിമയിലെ അതികായൻ. തിരശ്ശീലയിൽ ചിന്തിപ്പിച്ചും ചിരിപ്പിച്ചും മുന്നേറുന്ന മധുവിനെക്കുറിച്ച് പ്രിയപ്പെട്ടവർ സംസാരിക്കുന്നു.
മൂന്നു തലമുറകളുടെ കഥയാണ് ഈ ഉടമ്പടി. 724 പേജുകളിലായി കേരളം ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു. കൊച്ചിയും മൂന്നാറും വയനാടും മുണ്ടക്കയവും റാന്നിയും പുനലൂരും മാരാമണ്ണും പരുമലയും ചങ്ങനാശേരിയും കോട്ടയവും ലോകമെങ്ങുമുള്ള വായനക്കാർക്കു മുൻപിൽ കാഴ്ചയുടെ ജാലകം തുറക്കുന്നു. ബ്രിട്ടിഷ് ഇന്ത്യയും മദ്രാസും മറനീക്കുന്നു.
ഇന്ത്യയിൽ ഇംഗ്ലിഷ് വിദ്യാഭ്യാസം കൊണ്ടുവന്നത് മെക്കാളെ. ഒന്നര നൂറ്റാണ്ടിലധികമായി നിലവിലുള്ളതും ഇപ്പോൾ നാം മാറ്റാൻ ശ്രമിക്കുന്നതുമായ ഇന്ത്യൻ ശിക്ഷാനിയമം കൊണ്ടുവന്നത് മെക്കാളെ. ടിപ്പുവിന്റെ തടവറയിൽ മൂന്നു വർഷത്തെ വാസത്തിനുശേഷം മോചിതനായി, ഒടുവിലത്തെ മൈസൂർ യുദ്ധത്തിൽ കമ്പനിപ്പടയ്ക്ക് മലബാറിൽ നിന്നുള്ള രഹസ്യമാർഗം കാട്ടിക്കൊടുത്ത് ടിപ്പുവിന്റെ തോൽവിക്കും വധത്തിനും കളമൊരുക്കിയത് മെക്കാളെയാണ്.
കപ്പലുകളുടെ ശവക്കോട്ട എന്നൊക്കെയാണ് വിളിപ്പേര്! ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് (പ്രത്യാശയുടെ മുനമ്പ്) മറികടക്കുന്ന ഏകാന്ത നാവികനു മുന്നിൽ പഴയ കപ്പൽച്ചേതങ്ങളുടെ ഓർമകൾ തിരകളായെത്താറുണ്ട്. ഞാൻ ആദ്യമായിട്ടൊന്നുമല്ല ഗുഡ് ഹോപ് മുനമ്പിലേക്കു വരുന്നത്. അതുകൊണ്ടുതന്നെ രാത്രിയിൽ ഒറ്റയ്ക്കു സെമിത്തേരിയിൽ പോകുന്നയാളുടെ പേടിയൊന്നും എനിക്കുണ്ടായിരുന്നുമില്ല.
ഒരിക്കൽ കൈവിട്ടു പോയതാണു സഫറിന്റെ ജീവിതം. രണ്ടു ചെറിയ ചക്രത്തിൽ ബാലൻസ് ചെയ്തു കിലോമീറ്ററുകൾ താണ്ടുന്ന സൈക്കിൾ കൂടെക്കൂടിയപ്പോൾ സഫറിന്റെ ജീവിതത്തിനും ബാലൻസായി. അപത്രീക്ഷിതമായുണ്ടായ അസുഖം കാരണം ആശുപത്രിയും മരുന്നുകളുമായി ജീവിതം ഒതുങ്ങിപ്പോകുന്നതിനു പകരം സ്വയം പുതിയ വഴികൾതേടി അതിനെയെല്ലാം തരണം ചെയ്യുകയാണു സഫർ സത്താർ എന്ന മുപ്പത്തേഴുകാരൻ. കൂട്ടായത് ഒരു സൈക്കിൾ. ഇപ്പോൾ വലിയ നേട്ടങ്ങളിലേക്കു സൈക്കിൾ ചവിട്ടുകയാണു സഫർ.
Results 1-100 of 905