Activate your premium subscription today
ഓണ്‍ലൈന്‍ വാതുവയ്പ്പ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രചാരണം നല്കുന്ന പരസ്യങ്ങളിൽ അഭിനയിച്ച താരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും കേസെടുത്ത് ഇ.ഡി. വിജയ് ദേവരക്കൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുബാട്ടി, നിധി അഗർവാൾ, മഞ്ജു ലക്ഷ്മി എന്നീ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ 29 പേർക്കെതിരെയാണ് കേസ്.
‘കളി തുടങ്ങിയശേഷം കളിനിയമം മാറ്റാനാകില്ല’– കേരളത്തിലെ എൻജിനീയറിങ് പ്രവേശനത്തിനായി ഈ മാസം ഒന്നിനു പ്രസിദ്ധീകരിച്ച ‘കീം’ റാങ്ക്ലിസ്റ്റ് റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയാണ്. പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വെറും ഒരു മണിക്കൂർ മുൻപ് സർക്കാർ പ്രോസ്പെക്ടസിൽ വരുത്തിയ മാറ്റമാണ് വിവാദമായത്. മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ന്യൂഡൽഹി∙ മുൻ ലിവിങ് പങ്കാളിയെയും അവരുടെ സുഹൃത്തിന്റെ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനൽ ആര്യയെ (22) ആണ് ആൺസുഹൃത്തായിരുന്ന നിഖിൽ കുമാർ (23) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഡൽഹിയിലെ മജ്നു കാ ടിലയിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ഹൽഡ്വാനിയിൽനിന്നാണ് നിഖിലിനെ പിടികൂടിയത്.
ന്യൂഡൽഹി∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഈ മാസം 14ന് സുപ്രീംകോടതി പരിഗണിക്കും. വധശിക്ഷ നടപ്പാക്കുന്നതു തടയണമെന്നും അടിയന്തര നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ സര്‍വ‘കലാപ’ശാലയായി കേരള സർവകലാശാല ആസ്ഥാനം. അകത്ത് എഐഎസ്എഫും പുറത്ത് ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം∙ കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മകന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് ബിന്ദു കെട്ടിടം തകർന്നു മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വർഷംമുൻപു പൊതുമരാമത്തുവകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിച്ചിരുന്നു. ബിന്ദുവിന്റെ കുടുംബത്തിനു വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎൽഎ കൈമാറിയിരുന്നു. ബിന്ദു ജോലി ചെയ്ത ശിവാസ് സിൽക്സും ഒരു ലക്ഷം രൂപയുടെ ചെക്ക് അമ്മ സീതാലക്ഷ്മിക്കു കൈമാറിയിരുന്നു. സീതാലക്ഷ്മിക്ക് ആജീവനാന്തം എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും കടയുടമ ആനന്ദാക്ഷൻ പറഞ്ഞിരുന്നു.
ന്യൂഡൽഹി ∙ പഹർഗഞ്ചിൽ രണ്ടു ഹോട്ടലുകളിലായി 20 വയസ്സുള്ള യുവതിയെ തടവിലാക്കി ബലാത്സംഗം ചെയ്ത് ഭർത്താവിന്റെ മുൻ സ്ഥാപന ഉടമ. വാരണാസി നിവാസിയായ സ്ത്രീയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതി സർഫ്രാസ് അഹമ്മദിനെ (37) അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതിയെ ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പകൽ സമയത്ത് ഹോട്ടൽ മുറികളിൽ പൂട്ടിയിട്ട് വൈകുന്നേരങ്ങളിൽ തിരിച്ചെത്തി ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
തിരുവനന്തപുരം ∙ കല്ലമ്പലത്ത് ഒന്നേ കാല് കിലോ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വിദേശത്തുനിന്നു ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരിൽനിന്നു പിടികൂടിയത്. ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജിലാണ് ഒന്നേകാല്‍ കിലോ എംഡിഎംഎ കണ്ടെത്തിയത്.
പോക്സോ കേസ് പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ. മുട്ടത്തറ പൊന്നറനഗർ സ്വദേശി ഗോപകുമാര്‍ (24) ആണ് ഡാന്‍സാഫ് ടീമിന്റെയും ഫോര്‍ട്ട് പൊലീസിന്റെയും പരിശോധനയില്‍ പിടിയിലായത്. 32 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 2022 ല്‍ ഫോര്‍ട്ട് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ഗോപകുമാർ പ്രതിയായിരുന്നത്.
തിരുവനന്തപുരം ∙ ജീവനക്കാർ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടൽ ഉടമ ഇടപ്പഴഞ്ഞി ശ്രീലെയ്ൻ 1/ 10 കീർത്തനയിൽ ജസ്റ്റിൻ രാജി(59)ന്റെ മരണത്തിനിടയാക്കിയത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടു. തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേൽക്കുകയും ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കയർ, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകൾ കഴുത്തിലുണ്ട്. ശക്തമായ ഇടിയിൽ നെഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു.
ബെംഗളൂരു ∙ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസും ഭാര്യ ഷൈനി ടോമിയും കെനിയയിലേക്കു കടന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വഴി ടൂറിസ്റ്റ് വീസയിലാണ് പോയത്. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം∙ രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങ് ബഹിഷ്കരിച്ച മന്ത്രി വി.ശിവൻകുട്ടിയും ഗവർണർ രാജേന്ദ്ര ആർലേക്കറും ഇന്ന് ഒരേ വേദിയിൽ. ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയിലാണ് ഇരുവരും പങ്കെടുക്കുന്നത്. കേരള സർവകലാശാലാ വിസി ഡോ. മോഹനൻ കുന്നുമ്മലും പരിപാടിയിലുണ്ട്. ശിവൻകുട്ടി അധ്യക്ഷനായ പരിപാടിയിൽ ഗവർണർ ഉദ്ഘാടകനും വിസി മുഖ്യാതിഥിയുമാണ്. രാവിലെ 11നു മാസ്കറ്റ് ഹോട്ടലിലാണ് പരിപാടി.
ഈരാറ്റുപേട്ട (കോട്ടയം) ∙ മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട പെൺകുട്ടി മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിൻ ജിമ്മി (18) ആണു മരിച്ചത്.
തിരൂർ ∙ തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ മരിച്ച നിലയിൽ. തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ അവന്റെ
മുംബൈ ∙ മോശം ഭക്ഷണം നൽകിയെന്നാരോപിച്ച് ശിവസേനാ (ഷിൻഡെ) എംഎൽഎ സഞ്ജയ് ഗായ്ക്വാഡ് കന്റീൻ ജീവനക്കാരന്റെ മുഖത്തടിച്ചത് വിവാദമായി. ചർച്ച്ഗേറ്റിലെ എംഎൽഎ ഹോസ്റ്റൽ കന്റീനിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു മർദനം. എംഎൽഎ നടത്തിപ്പുകാരിൽ ഒരാളുടെ മുഖത്തടിക്കുകയും മറ്റൊരാളെ തള്ളിയിടുകയും ചെയ്തതു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എംഎൽഎയ്ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി.
തിരുവനന്തപുരം ∙ നഗരത്തിലെ റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ സൂത്രധാരനായ വെണ്ടർ അനന്തപുരി മണികണ്ഠൻ മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചു. കേസിൽ പ്രതിചേർക്കുന്നതിനു രണ്ടുദിവസം മുൻപു തന്നെ മണികണ്ഠൻ ഒളിവിൽ പോയിരുന്നു. തട്ടിപ്പിനു തയാറാക്കിയ വ്യാജ പ്രമാണത്തിന്റെ കോപ്പി മണികണ്ഠന്റെ ഓഫിസിൽ നിന്ന്
ബെംഗളൂരു ∙ കർണാടകയിൽ നേതൃമാറ്റം അഭ്യൂഹത്തിന് ആക്കം കൂട്ടി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഡൽഹിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശിവകുമാർ തയാറായില്ല. നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹം മാധ്യമസൃഷ്ടിയാണെന്നും നിലവിൽ
ആലപ്പുഴ∙ ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ
കൊച്ചി ∙ കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. കാക്കനാട് പാലച്ചുവട്ടിലെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഡാൻസാഫ് സംഘത്തിനു ലഭിച്ച
ന്യൂഡൽഹി ∙ അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും. 10 വർഷത്തിനിടയിൽ നരേന്ദ്ര മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്. എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ സർക്കാർ റദ്ദാക്കി. ‘ഭരണപരമായ കാരണം’ എന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം. രാജ്നിവാസ് മാർഗിലെ ഒന്നാം നമ്പർ ബംഗ്ലാവിനായി 60 ലക്ഷം രൂപയുടെ നവീകരണ ജോലികൾക്കാണു ടെൻഡർ ക്ഷണിച്ചത്. ഇതേ വളപ്പിലെ 2–ാം നമ്പർ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസായി പ്രവർത്തനമാരംഭിച്ചു.
ലഖ്നൗ∙ ഉത്തർപ്രദേശിലെ ചിത്രകൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭർത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് മറ്റൊരാളെ തീവെച്ച് കൊലപ്പെടുത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ റേവ സ്വദേശികളായ സുനിൽ സിങ് (39) ഭാര്യ ഹേമ സിങ് (35) എന്നിവരെയാണ് ചിത്രകൂട് പൊലീസ് അറസ്റ്റ് ചെയ്തത്. 2 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനാണ് ദമ്പതികൾ കൊലപാതകം നടത്തിയത്.
ലണ്ടൻ ∙ പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് തെറ്റിദ്ധരിച്ചുള്ള അഴിമതി വിവാദത്തിലെ പുതിയ അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. തെറ്റൊന്നും ചെയ്യാതെ ആരോപണം കേൾക്കേണ്ടിവന്നതിന്റെ മാനസികവിഷമത്തിൽ 13 പേർ സ്വയം ജീവനൊടുക്കിയെന്നാണ് കണ്ടെത്തൽ. 1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ തെറ്റായി പ്രതിചേർക്കപ്പെട്ടത്. ഇതിൽ അറുപതോളം പേർ ആത്മഹത്യയെപ്പറ്റി ആലോചിച്ചു.
കൽദായ സഭയിൽ മൂന്നു പതിറ്റാണ്ടായി നിലനിന്ന ഭിന്നത പരിഹരിച്ച് യോജിപ്പുണ്ടായത് മാർ അപ്രേം മെത്രാപ്പോലീത്തായുടെ കാലത്താണ്. ഐക്യത്തിനു വേണ്ടി അദ്ദേഹം ശക്തമായ നിലപാടെടുത്തതു കൊണ്ടാണ് ഐക്യം വേഗത്തിലായത്. മാര്‍ ഈശൈ ശിംഓന് ഇരുപത്തിമൂന്നാമൻ പാത്രിയര്‍ക്കീസും മാര്‍ തോമ്മാ ധര്‍മ്മോ മെത്രാപ്പോലീത്തായും തമ്മിലുണ്ടായ അഭിപ്രായഭിന്നത വര്‍ദ്ധിച്ച് 1964ല്‍ മെത്രാപ്പോലീത്തായുടെ സസ്പെന്‍ഷനില്‍ കലാശിച്ചു. പാത്രിയര്‍ക്കീസിനെ അനുകൂലിച്ചവര്‍ ‘ബാവാകക്ഷി’ എന്നും മെത്രാപ്പോലീത്തായെ അനുകൂലിച്ചവര്‍ ‘മെത്രാന്‍കക്ഷി’ എന്നും അറിയപ്പെട്ടു. വൈകാതെ വ്യവഹാരവും ആരംഭിച്ചു.
ചെന്നൈ ∙ കടലൂരിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച് 3 വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഗേറ്റ് കീപ്പർക്കു ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ട്രെയിൻ വരുന്നത് അറിയിക്കാൻ തൊട്ടുത്ത സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ഗേറ്റ്കീപ്പർ പങ്കജ് ശർമയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും ഈ സമയം ഇയാൾ ഉറങ്ങുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. അതേസമയം, ഗേറ്റ് കീപ്പറിൽനിന്നു പ്രതികരണം ലഭിക്കാതെ ട്രെയിൻ എങ്ങനെ ലവൽ ക്രോസ് കടന്നെന്ന ചോദ്യവും ഉയരുന്നുണ്ട്.
Results 1-25 of 10000