Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ഡൽഹി ക്യാപിറ്റൽസ് – പഞ്ചാബ് കിങ്സ് മത്സരത്തിനിടെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിന്റെ ഭീകരത പങ്കുവച്ച് ഡൽഹി താരം മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യ കൂടിയായ ഓസ്ട്രേലിയൻ താരം അലീസ ഹീലി. വളരെ ആശങ്കപ്പെടുത്തുന്ന
ന്യൂഡൽഹി∙ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷത്തിന് അയവു വന്നതിനു പിന്നാലെ കറാച്ചിയിൽ വിജയാഘോഷ റാലിക്ക് നേതൃത്വം നൽകിയ പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് വ്യാപക ട്രോൾ. ഇമ്രാൻ ഖാനു ശേഷം ക്രിക്കറ്റ് കളത്തിൽനിന്ന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി
ന്യൂഡൽഹി∙ ടെസ്റ്റ് ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ, ആത്മീയവഴിയോടുള്ള താൽപര്യം പരസ്യമാക്കി വൃന്ദാവൻ സന്ദർശിച്ച് സൂപ്പർതാരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ഇരുവരും വൃന്ദാവനിലെ
ന്യൂഡൽഹി∙ ട്വന്റി20ക്കു പിന്നാലെ ടെസ്റ്റിൽനിന്നും വിരമിച്ച വിരാട് കോലിയും രോഹിത് ശർമയും ലക്ഷ്യമിടുന്നത് 2027ലെ ഏകദിന ലോകകപ്പാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഇരുവരും ലോകകപ്പിൽ കളിക്കില്ലെന്ന പ്രഖ്യാപനവുമായി മുൻ താരം സുനിൽ ഗാവസ്കർ. പ്രായവും ഫോമും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ്, ഇരുവരും ലോകകപ്പ്
ന്യൂഡൽഹി∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം അറിയിച്ച് വിരാട് കോലി ചീഫ് സിലക്ടർ അജിത് അഗാർക്കറിനും ബിസിസിഐ ഉന്നതനും ഏപ്രിലിൽത്തന്നെ സന്ദേശം അയച്ചിരുന്നതായി റിപ്പോർട്ട്. തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും അതിനു തയാറാകാതെ കോലി വീണ്ടും മേയ് ഏഴിന് ബിസിസിഐയെ
ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങുമ്പോൾ ഡൽഹി ക്യാപിറ്റൽസിനും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും തിരിച്ചടി. ഓസ്ട്രേലിയൻ പേസർമാരായ ജോഷ് ഹെയ്സൽവുഡും മിച്ചല് സ്റ്റാർക്കും ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനായി ഇന്ത്യയിലെത്തില്ല. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം വഷളായി, ഐപിഎല് നിർത്തിവച്ചതോടെ വിദേശ താരങ്ങളെല്ലാം സ്വന്തം നാടുകളിലേക്കു പോയിരുന്നു.
ന്യൂഡൽഹി∙ രോഹിത് ശർമ വിരമിച്ചതോടെ ഒഴിവുവന്ന ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് പകരം ആരു വരും? ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, ആകാംക്ഷ മുഴുവൻ നായകനെക്കുറിച്ചാണ്. രോഹിത്തിനു കീഴിൽ ഓസ്ട്രേലിയയിൽ ഉപനായകനായിരുന്ന പേസ് ബോളർ ജസ്പ്രീത് ബുമ്ര നായകസ്ഥാനത്തിൽ
പ്രിയപ്പെട്ട വിരാട്, നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ എന്റെ ഓർമകൾ 12 വർഷം പിന്നോട്ടു പായുന്നു. അന്ന് എന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായിരുന്നു. മത്സരശേഷം നിങ്ങൾ എനിക്കൊരു ചരട് സമ്മാനിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ താങ്കളുടെ നേട്ടങ്ങളെക്കുറിച്ചും പിന്നിട്ട നാഴികക്കല്ലുകളെക്കുറിച്ചും സംസാരിക്കാൻ ഒട്ടേറെപ്പേർ ഉണ്ടാകും. പക്ഷേ, മറ്റാരും കാണാതെ ഒഴുക്കിയ കണ്ണീരും ഒറ്റയ്ക്കു പടവെട്ടിയ നിമിഷങ്ങളും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് എന്നും എന്റെ മനസ്സിൽ.
മൂന്നാം വയസ്സിലാണ് വിരാട് കോലി ആദ്യമായി ക്രിക്കറ്റ് ബാറ്റെടുത്തത്. പിതാവ് പ്രേം കോലിക്കായിരുന്നു ബോളറുടെ ജോലി. പ്രേം ഡൽഹിയിലെ ക്രിമിനൽ അഭിഭാഷകനായിരുന്നു. കോലിയെ ടീമിൽ ഉൾപ്പെടുത്താൻ ഒരാൾ പ്രേം കോലിയോട് കൈക്കൂലി ചോദിച്ചു. വിരാടിനു യോഗ്യതയുണ്ടെങ്കിൽ നിങ്ങൾ ടീമിലെടുക്കൂ; അതിനായി ഒന്നും നൽകാൻ താൻ തയാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
∙ 119 & 96 Vs ദക്ഷിണാഫ്രിക്ക, ജൊഹാനസ്ബർഗ്, 2013 വിരാട് കോലിയുടെ ആദ്യ ദക്ഷിണാഫ്രിക്കൻ പര്യടനം. ഡെയ്ൽ സ്റ്റെയ്ൻ, വെർനോൻ ഫിലാൻഡർ, മോണി മോർക്കൽ എന്നിവരടങ്ങുന്ന ശക്തമായ ബോളിങ് നിരയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ചറി. രണ്ടാം ഇന്നിങ്സിൽ സെഞ്ചറിക്കരികെ വീണു. എങ്കിലും കോലിയുടെ സാങ്കേതിക മികവ് പ്രശംസിക്കപ്പെട്ടു.
ലോകക്രിക്കറ്റിന്റെ മേച്ചിൽപുറങ്ങളിൽ ശാന്തമായി അലഞ്ഞിരുന്ന ഒരു കാട്ടാനക്കൂട്ടമായിരുന്നു 2014 വരെ ടെസ്റ്റ് ക്രിക്കറ്റിൽ ടീം ഇന്ത്യ. ആ കൂട്ടത്തെ കാടിറങ്ങാൻ ശീലിപ്പിച്ച, എതിരാളികളോടു കൊമ്പുകോർത്തു ജയിക്കാൻ പഠിപ്പിച്ച, പടനായകനായ ഒറ്റയാനായിരുന്നു വിരാട് കോലി. 2011ൽ അരങ്ങേറി, 2014ൽ നായകസ്ഥാനം ഏറ്റെടുത്ത് 8 വർഷം ടെസ്റ്റ് ക്രിക്കറ്റിനെ അടക്കിഭരിച്ച് 2022ൽ ക്യാപ്റ്റൻസിയിൽനിന്നു പടിയിറങ്ങിയ കോലി ഇപ്പോഴിതാ 14 വർഷം നീണ്ട തന്റെ ടെസ്റ്റ് കരിയറിനും പൂർണവിരാമം ഇടുന്നു. ടെസ്റ്റിൽ ഒരങ്കത്തിനു കൂടി കോലിക്കു ബാല്യമുണ്ടെന്ന് ആരാധകരും ബിസിസിഐയും ഉറച്ചുവിശ്വസിക്കുമ്പോഴും മുപ്പത്തിയാറുകാരൻ കോലി തന്റെ തീരുമാനം വ്യക്തമാക്കിയിരിക്കുന്നു, തൂവെള്ള ജഴ്സിയിൽ ഇനിയൊരു പകർന്നാട്ടമില്ല.
പരാജയപ്പെട്ട ക്യാപ്റ്റൻ എന്ന പഴി കരിയറിലുടനീളം കോലി കേൾക്കേണ്ടിവന്നിട്ടുണ്ട്. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നായകനായി ഒരിക്കൽപോലും കിരീടം ഉയർത്താൻ സാധിക്കാത്തതായിരുന്നു ഈ വിമർശനങ്ങൾക്കു പിന്നിലെ പ്രധാന കാരണം. അണ്ടർ 19 ലോകകിരീടം മാറ്റിനിർത്തിയാൽ ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ഐസിസി കിരീടം നേടാൻ കോലിക്കു സാധിച്ചിട്ടില്ലെന്നും വാസ്തവം.
കളിക്കളത്തിൽ നിന്നകന്ന്, ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം കോലി ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവാം. ഇനിയൊന്നും നേടാനില്ല, ഒന്നും തെളിയിക്കാനില്ല എന്ന സ്വാസ്ഥ്യം ആ മനസ്സിൽ നിറയുന്നുണ്ടാവാം. എങ്കിലും ബാഗി ബ്ലൂ ക്യാപ്പും വെളുത്ത കുപ്പായവും കറങ്ങിവരുന്ന ചുവന്നപന്തും ആ മനസ്സിൽനിന്ന് അത്രവേഗമൊന്നും ഒഴിഞ്ഞുപോകുവാൻ സാധ്യതയില്ല.
2025 ജൂൺ 20. അന്നാണു വിരാട് കോലിയും രോഹിത് ശർമയുമില്ലാതെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് പുതിയൊരു പിച്ചിലേക്കു പിച്ച വയ്ക്കുന്ന ദിനം! ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ആദ്യ മത്സരം ആരംഭിക്കുന്നത് അന്നാണ്; ലീഡ്സിലെ ഹെഡിങ്ലി മൈതാനത്ത്. ഒരു ദശകത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ച രണ്ടു മഹാപ്രതിഭകളില്ലാതെ അന്നാരംഭിക്കും ഇന്ത്യയുടെ പുതിയ ടെസ്റ്റ് ഇന്നിങ്സ്.
1987ൽ, പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലെ അവിശ്വസനീയമായ ഇന്നിങ്സിനു തൊട്ടുപിന്നാലെയായിരുന്നു ഇതിഹാസ താരം സുനിൽ ഗാവസ്കർ തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. വിരാട് കോലിയെപ്പോലെ, ഒരു വിരമിക്കൽ ടെസ്റ്റിനു കാത്തുനിൽക്കാതെ തികച്ചും അപ്രതീക്ഷിതമായിരുന്നു ഗാവസ്കറുടെ മടക്കം. ഇത്രയും നേരത്തെ ഇങ്ങനെയൊരു വിരമിക്കൽ ആവശ്യമായിരുന്നോ എന്ന് പലരും അദ്ദേഹത്തോടു ചോദിച്ചു. ‘എന്തുകൊണ്ടു വിരമിക്കുന്നില്ല’ എന്ന ചോദ്യം കേൾക്കാൻ താൽപര്യമില്ലാത്തതിനാലാണ് ഇപ്പോൾ താൻ വിരമിക്കാൻ തീരുമാനിച്ചതെന്നായിരുന്നു ഗാവസ്കർ അവർക്കു നൽകിയ മറുപടി.
ഫിനിഷ് പോയിന്റിനു തൊട്ടടുത്തുവച്ച് പിൻവാങ്ങുന്ന മാരത്തൺ ഓട്ടക്കാരനെപ്പോലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരാട് കോലിയുടെ മടക്കം. ടെസ്റ്റിൽ 10,000 റൺസെന്ന നാഴികക്കല്ലിന് 770 റൺസ് മാത്രം അകലെ നിൽക്കുകയാണ് കോലി. ടെസ്റ്റ് സെഞ്ചറികളുടെ എണ്ണത്തിൽ സുനിൽ ഗാവസ്കറിനൊപ്പമെത്താൻ വേണ്ടിയിരുന്നത് 4 സെഞ്ചറികൾ മാത്രം. 3 വർഷം മുൻപ് കൈവിട്ടുപോയ ടെസ്റ്റിലെ 50 റൺസ് ബാറ്റിങ് ശരാശരിയും തിരിച്ചുപിടിക്കാവുന്ന ദൂരത്തിലുണ്ടായിരുന്നു. ബാറ്റിങ്ങിൽ നല്ല തുടക്കം കിട്ടിയാൽ അതു സെഞ്ചറിയിലെത്തുംവരെ പിൻമാറാത്ത കണിശക്കാരനായ കോലി, ‘റിട്ടയേഡ് ഔട്ട്’ തിരഞ്ഞെടുത്ത പോലെ സ്വയം ടെസ്റ്റ് കരിയർ ഉപേക്ഷിക്കുമ്പോൾ അതിനു പിന്നിലെ കാരണം തിരയുകയാണ് ക്രിക്കറ്റ് ലോകം.
14 വർഷം മുൻപാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അടയാളമായ ബാഗി ബ്ലൂ ക്യാപ് ഞാൻ ആദ്യമായി അണിയുന്നത്. അന്നു തുടങ്ങിയ യാത്രയ്ക്ക് ഇത്രയേറെ ദൈർഘ്യമുണ്ടാകുമെന്ന് ഒരിക്കൽപോലും കരുതിയില്ല. എന്നെ പരീക്ഷിച്ചും പരുവപ്പെടുത്തിയും പലതും പഠിപ്പിച്ചും കടന്നുപോയ 14 വർഷങ്ങൾ. ടീം ഇന്ത്യയുടെ വെള്ള ജഴ്സി എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. 5 ദിവസം നീളുന്ന ടെസ്റ്റ് മത്സരത്തിലെ ഓരോ നിമിഷവും നമ്മെ പരീക്ഷിച്ചുകൊണ്ടിരിക്കും. ആ നിമിഷങ്ങൾ നൽകിയ അനുഭൂതി എന്നെന്നും എനിക്കൊപ്പം ഉണ്ടാകും. ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുക എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമാണ്. പക്ഷേ, ഇതാണ് ശരിയായ സമയം എന്നു ഞാൻ വിശ്വസിക്കുന്നു. എനിക്കു സാധിക്കുന്നതെല്ലാം ഞാൻ ടെസ്റ്റ് ക്രിക്കറ്റിനു നൽകി.
വിരാട് കോലി ഇന്ത്യയിൽനിന്നു താമസം മാറുമോ? സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം കോലിയും കുടുംബവും യുകെയിൽ സ്ഥിരതാമസമാക്കുമെന്ന അഭ്യൂഹം വന്നുതുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. കഴിഞ്ഞ ജൂണിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയാഘോഷം നടന്ന് അധികം താമസിയാതെ ലണ്ടനിലുള്ള കുടുംബത്തെ കാണാൻ കോലി വിമാനം കയറിയിരുന്നു. മുംബൈയിൽ നടന്ന വിക്ടറി പരേഡിനു ശേഷമായിരുന്നു ഇൗ യാത്ര.
ന്യൂഡൽഹി ∙ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനം. ഇനിയുള്ള 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും.
കറാച്ചി∙ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും രംഗത്ത്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് അഫ്രീദി അവകാശപ്പെട്ടു. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തിയ അഫ്രീദി, അതിന് തക്ക തിരിച്ചടി നൽകിയ പാക്കിസ്ഥാൻ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ഇന്ത്യ ശരിക്കു മനസ്സിലാക്കിയെന്നും അഫ്രീദി പറഞ്ഞു.
ന്യൂഡൽഹി∙ വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള ഇന്ത്യൻ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിലും ‘ഇടംപിടിച്ച്’ വിരാട് കോലിയുടെ വിരമിക്കൽ പ്രഖ്യാപനവും ആഷസ് പരമ്പരയും. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്.ജന.രാജീവ് ഖായ് ആണ്, വിരാട് കോലിയുടെ വിരമിക്കൽ വാർത്തയെക്കുറിച്ച് സൂചിപ്പിച്ചത്.
ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു കാത്തുനിൽക്കാതെ വിരാട് കോലി വിരമിക്കൽ പ്രഖ്യാപനവുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ, ശ്രദ്ധ നേടി മുൻ ഇന്ത്യൻ താരം കൂടിയായ മുഹമ്മദ് കൈഫിന്റെ വാക്കുകൾ. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യം ബിസിസിഐയെ അറിയിച്ചെന്ന
ന്യൂഡൽഹി∙ ഒന്നര പതിറ്റാണ്ടോളം നീളുന്ന ടെസ്റ്റ് കരിയറിന് വിരാമമിടുന്നതായി വിരാട് കോലി അറിയിച്ചത് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ. ഇന്ന് 11.45ഓടെ ഇൻസ്റ്റഗ്രാമിലാണ് വിരാട് കോലി വിരമിക്കൽ പ്രഖ്യാപനം ഉൾപ്പെടുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. ബുദ്ധിമുട്ടേറിയതെങ്കിലും, കൃത്യമായ തീരുമാനം എന്ന മുഖവരോടെയാണ് കോലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഒരു പുഞ്ചിരിയോടെ മാത്രമേ ടെസ്റ്റ് കരിയറിലേക്ക് പിന്തിരിഞ്ഞുനോക്കൂ എന്നെഴുതിയ കോലി, 123 ടെസ്റ്റുകൾ നീണ്ട കരിയറിൽ താൻ പൂർണ തൃപ്തനാണെന്ന് വ്യക്തമാക്കിയാണ് കളമൊഴിയുന്നത്.
ന്യൂഡൽഹി∙ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ശരിവച്ചാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിടപറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കാണാനാകുക ഏകദിന ക്രിക്കറ്റിൽ മാത്രം.
Results 1-25 of 10000