Activate your premium subscription today
ചാംപ്യൻസ് ട്രോഫി ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും ഗൗതം ഗംഭീറും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരം. ഗംഭീറിന്റെ രണ്ട് പ്രധാന നിര്‍ദേശങ്ങള്‍ ക്യാപ്റ്റൻ രോഹിത് ശർമയും സിലക്ടർ അജിത് അഗാർക്കറും ചേർന്നു മറികടന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ എന്തുകൊണ്ടാണ് ഋഷഭ് പന്തിന് ഇടം ലഭിച്ചതെന്നു വിശദീകരിച്ച് മുൻ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കർ. ഋഷഭ് പന്ത് ശരിക്കും ഒരു ‘ഗെയിം ചെയ്ഞ്ചർ’ ആണെന്നും അതുകൊണ്ടാണ് മികച്ച ഫോമിലുള്ള സഞ്ജു പിന്നിലായിപ്പോയതെന്നും ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.
ക്വാലലംപുർ ∙ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും. ക്വാലലംപുരിൽ ഉച്ചയ്ക്ക് 12 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിൽ തൽസമയം.ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്നലെ ഓസ്ട്രേലിയ സ്കോട്ലൻഡിനെ 9 വിക്കറ്റിനു തോൽപിച്ചു. മറ്റു മത്സരങ്ങളിൽ ബംഗ്ലദേശ് നേപ്പാളിനെ 5 വിക്കറ്റിനും ന്യൂസീലൻഡ് ദക്ഷിണാഫ്രിക്കയെ 22 റൺസിനും തോൽപിച്ചു.
മുംബൈ ∙ എന്തുകൊണ്ട് 4 സ്പിന്നർമാർ? പേസർ മുഹമ്മദ് സിറാജിനെ എന്തിനു പുറത്തിരുത്തി? പരുക്കിന്റെ പിടിയിലായ ജസ്പ്രീത് ബുമ്രയെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നോ? സഞ്ജു സാംസൺ, കരുൺ നായർ തുടങ്ങിയവരെ തഴഞ്ഞതിനു പിന്നിൽ..? ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരുപിടി ചോദ്യങ്ങളാണ് ചീഫ് സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും നേരിടേണ്ടിവന്നത്. എന്നാൽ ടീം കോംബിനേഷനാണ് പ്രധാനമെന്നും അതിന് അനുസരിച്ചുള്ള ടീമാണ് പ്രഖ്യാപിച്ചതെന്നുമായിരുന്നു എല്ലാ ചോദ്യങ്ങൾക്കും ഇരുവരുടെയും മറുപടി. ഫെബ്രുവരി 19 ആരംഭിക്കുന്ന ടൂർണമെന്റിൽ 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുൻപ് ഇംഗ്ലണ്ടിനെതിരെ 5 ട്വന്റി20 മത്സരങ്ങളും 3 ഏകദിനങ്ങളും ഇന്ത്യൻ ടീം കളിക്കുന്നുണ്ട്.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എംപി. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് സഞ്ജുവിനെ ബിസിസിഐ ഏകദിന ടൂർണമെന്റിൽനിന്നു മാറ്റിനിർത്തിയത്.
കാരണം പറയാതെ ടീമിൽനിന്നു വിട്ടുനിന്നതു കൊണ്ടാണ് സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽനിന്ന് ഒഴിവാക്കിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്. രഞ്ജി ട്രോഫിക്കിടയിലും സമാന അനുഭവമുണ്ടായി. കർശന അച്ചടക്കം ഉറപ്പാക്കണമെന്നാണ് ബിസിസിഐ നിർദേശം. എന്നിട്ടും സഞ്ജുവിനെതിരെ കെസിഎ നടപടിയെടുത്തിട്ടില്ല.’’– ജയേഷ് ജോർജ് പ്രതികരിച്ചു.
തിരുവനന്തപുരം ∙ രാജ്യാന്തര ഏകദിന ക്രിക്കറ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്കായി ഏറ്റവുമൊടുവിൽ സെഞ്ചറി നേടിയ താരമായിട്ടും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽനിന്ന് സഞ്ജു സാംസൺ പുറത്ത്! വിക്കറ്റ് കീപ്പർ ബാറ്റർമാരായി ഋഷഭ് പന്തിനെയും കെ.എൽ.രാഹുലിനെയും ടീമിൽ ഉൾപ്പെടുത്തിയ സിലക്ടർമാർ മികച്ച ഫോമിൽ കളിക്കുന്ന സഞ്ജുവിനെ തഴഞ്ഞതോടെ ടീം തിരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറഞ്ഞു. ഇംഗ്ലണ്ടിനെതിരെ 22ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു നേരത്തേ ഇടംനേടിയിരുന്നു.
മുംബൈ ∙ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കളിച്ചില്ലെന്ന പേരിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിൽ ഇല്ല. എന്നാൽ വിജയ് ഹസാരെയിൽ 5 സെഞ്ചറികളുമായി തിളങ്ങിയ മറ്റൊരു മലയാളി താരം കരുൺ നായർക്കും അവസരമില്ല! ഒരാഴ്ച നീണ്ട സസ്പെൻസിനുശേഷം ചാംപ്യൻസ് ട്രോഫി സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ ടീമിലുൾപ്പെട്ടവരേക്കാൾ ചർച്ചയായത് തഴയപ്പെട്ടവരുടെ പേരുകളാണ്. 2023 ഏകദിന ലോകകപ്പിൽ ഫൈനലിസ്റ്റുകളായ ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന 5 പേർക്ക് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംനേടാനായില്ല.
മലയാളി ക്യാപ്റ്റൻ കരുൺ നായർക്കു കീഴിൽ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ വരെ മുന്നേറിയ വിദർഭയ്ക്ക് കലാശപ്പോരില്‍ കാലിടറി. ഫൈനലിൽ 36 റൺസ് വിജയവുമായി കർണാടകയ്ക്കു വിജയ് ഹസാരെ ട്രോഫി കിരീടം. ആദ്യം ബാറ്റു ചെയ്ത കർണാടക ഉയർത്തിയ 349 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭ 48.2 ഓവറിൽ 312 റൺസെടുത്തു പുറത്തായി. 779 റൺസ് നേടിയ കരുൺ നായരാണ് ടൂർണമെന്റിലെ താരം.
ബിസിസിഐയുടെ പുതിയ നിയന്ത്രണങ്ങളിൽ താരങ്ങൾക്കുള്ള ആശങ്ക പരസ്യമാക്കി ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാൻ സിലക്ടർ അജിത് അഗാർക്കറും രോഹിത് ശർമയും വാർത്താ സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു ഇന്ത്യൻ ക്യാപ്റ്റനു സംഭവിച്ച പിഴവിൽ രഹസ്യം പുറത്തായത്. മൈക്ക് ഓൺ ആയിരിക്കുന്നതു തിരിച്ചറിയാതെ അജിത് അഗാർക്കറിനോട് രോഹിത് ശർമ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിൽ ഇടം പിടിച്ചെങ്കിലും പേസർ ജസ്പ്രീത് ബുമ്ര ടൂർണമെന്റ് കളിക്കുമോയെന്ന കാര്യത്തിൽ ‘സസ്പെന്‍സ്’ തുടരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിനിടെ നടുവിനു പരുക്കേറ്റു ഗ്രൗണ്ടിൽനിന്നു മടങ്ങിയ ബുമ്രയുടെ ആരോഗ്യനില ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമാകും ബുമ്ര ചാംപ്യൻസ് ട്രോഫി കളിക്കുക.
ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കാത്ത യശസ്വി ജയ്സ്വാളിനെ ചാംപ്യൻസ് ട്രോഫി ടീമിൽ പരീക്ഷിക്കാൻ ടീം ഇന്ത്യ. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിലെ ഗംഭീര ഫോം പരിഗണിച്ചാണ് ജയ്സ്വാളിന് ചാംപ്യൻസ് ട്രോഫിയിൽ അവസരം നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ചാംപ്യൻസ് ട്രോഫിക്കു മുൻപ് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ജയ്സ്വാൾ അരങ്ങേറ്റ മത്സരം കളിച്ചേക്കും.
ക്വാലലംപുർ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ അലമാരയിലേക്ക് ആദ്യമായി ഒരു ലോകകപ്പ് കിരീടമെത്തിയത് 2 വർഷം മുൻപാണ്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യയുടെ കൗമാരപ്പട, ആ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനിറങ്ങുന്നു. അണ്ടർ 19 വനിതാ ലോകകപ്പിന്റെ രണ്ടാം പതിപ്പിന് ഇന്നു മലേഷ്യയിൽ തുടക്കം. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഉൾപ്പെടെ 16 ടീമുകളുണ്ട്. ആദ്യദിനമായ ഇന്ന് 6 മത്സരങ്ങളുണ്ട്. നാളെ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് പ്രിയയുടെ പിതാവ് തുഫാനി സരോജ്. റിങ്കുവിന്റെ കുടുംബത്തിൽനിന്ന് വിവാഹത്തിനുള്ള ആലോചന വന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും തുഫാനി സരോജ് പ്രതികരിച്ചു
ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നതിനിടെ അദ്ദേഹത്തിനു പരുക്കേറ്റതായി വിവരം. കോലിയുടെ കഴുത്തിന് ഉളുക്കൽ അനുഭവപ്പെട്ടതിനെ തുടർന്ന് താരം കുത്തിവയ്പ് എടുത്തതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബോർഡർ– ഗാവസ്കര്‍ ട്രോഫിയിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ കോലി,
മുംബൈ ∙ ഒരാഴ്ച നീണ്ട സസ്പെൻസിന് ഒടുവിൽ ഇന്ത്യൻ ചാംപ്യൻസ് ട്രോഫി ടീമിനെ ഇന്നു പ്രഖ്യാപിക്കും. ചെയർമാൻ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ നടക്കുന്ന സിലക്ഷൻ കമ്മിറ്റി യോഗം ഇന്ത്യയുടെ 15 അംഗ ടീം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. തുടർന്ന് വാർത്താ സമ്മേളനത്തിലൂടെ രോഹിത് ശർമയും അഗാർക്കറും ചേർന്ന് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇതോടെ ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തുടരുമെന്ന് ഉറപ്പായി. ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പര ടീമിനെയും ഇന്നു പ്രഖ്യാപിക്കും.
മുംബൈ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. കെ.എൽ. രാഹുലും ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ശുഭ്മൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. പേസർ ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. ഉത്തർപ്രദേശിലെ മഛ്ലിഷഹറിൽനിന്നുള്ള ലോക്സഭാംഗം പ്രിയ സരോജാണു റിങ്കുവിന്റെ വധുവെന്നാണു വിവരം. സമാജ്വാദി പാർട്ടിയുടെ യുപിയിലെ മുതിർന്ന നേതാവ് തുഫാനി സരോജിന്റെ മകളാണ് പ്രിയ. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസ്സുകാരിയായ പ്രിയ സരോജ്.
അടുത്ത മാസം തുടങ്ങുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കർ നയിക്കും. കുമാർ സംഗക്കാര (ശ്രീലങ്ക), ഷെയ്ൻ വാട്സൻ (ഓസ്ട്രേലിയ), ഒയിൻ മോർഗൻ (ഇംഗ്ലണ്ട്), ജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക), ബ്രയാൻ ലാറ (വെസ്റ്റിൻഡീസ്) എന്നിവരാണ് മറ്റു ടീം ക്യാപ്റ്റൻമാർ.
വഡോദര ∙ മഹാരാഷ്ട്രയെ 69 റൺസിന് തോൽപിച്ച് വിദർഭ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ. ധ്രുവ് ഷോറെയുടെയും (120 പന്തിൽ 114) യഷ് റാത്തോഡിന്റെയും (101 പന്തിൽ 116) സെഞ്ചറി മികവിൽ 380 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മഹാരാഷ്ട്രയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ഫോമില്‍ കളിക്കുന്ന മലയാളി താരം കരുൺ നായരെ ചാംപ്യൻസ് ട്രോഫിയിൽ ഉപയോഗിക്കാമായിരുന്നെന്നും, എന്നാല്‍ ഇനി അതിനു സാധ്യതയില്ലെന്നും മുന്‍ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക്. ഇപ്പോൾ തന്നെ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ കളിക്കണമെന്ന ഏകദേശ ധാരണയായിട്ടുള്ളതിനാല്‍, ഇനി ടീമിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ലെന്നാണ് ദിനേഷ് കാർത്തിക്കിന്റെ പ്രതികരണം.
വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായർ സെഞ്ചറിയടിക്കുന്നത് എങ്ങനെ തടയാം? വിദർഭയുടെ ഓപ്പണർമാരെ പുറത്താക്കാതിരുന്നാൽ മതി! വൺഡൗണായി ഇറങ്ങുന്ന കരുണിന്റെ സെഞ്ചറി തടയാൻ മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പ്രയോഗിച്ച തന്ത്രം ഇതായിരുന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ തമാശരൂപേണ ആരാധകരുടെ പ്രതികരണം.
ചാംപ്യൻസ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഋഷഭ് പന്ത് പുറത്തിരിക്കണമെന്നാണ് ഹർഭജന്റെ നിലപാട്. തന്റെ ടീമിൽ സഞ്ജുവായിരിക്കും കീപ്പറെന്ന് ഹർഭജൻ ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. ഇന്ത്യയും പാക്കിസ്ഥാനും മാത്രമാണ് ഇനി ടീമുകളെ തീരുമാനിക്കാനുള്ളത്.
ഒരു ജിഗ്സോ പസിലിനു മുൻപിൽ തലപുകച്ചുനിൽക്കുന്ന കുട്ടികളെപ്പോലെയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർമാർ. എതിരാളികളെല്ലാം ടീമിനെ പ്രഖ്യാപിച്ച് പരിശീലനമാരംഭിച്ചെങ്കിലും ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള 15 അംഗ സ്ക്വാഡിനെ ഇന്ത്യയ്ക്ക് ഇതുവരെ പ്രഖ്യാപിക്കാനായിട്ടില്ല. ബുമ്രയുടെ പരുക്ക്, ഷമിയുടെ ഫിറ്റ്നസ്, വിക്കറ്റ് കീപ്പർ ആരെന്ന കൺഫ്യൂഷൻ.. സിലക്ടർമാർക്ക് മുൻപിൽ ചോദ്യങ്ങളേറെ. അടുത്ത മാസം പാക്കിസ്ഥാനിൽ ആരംഭിക്കുന്ന ടൂർണമെന്റിനുള്ള പ്രാഥമിക ടീമിനെ
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജനുവരി 19ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യൻ ടീമിനെ തീരുമാനിക്കുന്നതിനായി സിലക്ടർമാർ ഞായറാഴ്ച മുംബൈയിൽ യോഗം ചേരുന്നുണ്ട്. ഋഷഭ് പന്തായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെന്നാണു ഒടുവിൽ പുറത്തുവരുന്ന വിവരം.
വിദർഭയുടെ ഓപ്പണിങ് ബാറ്റര്‍മാർ ‘ഡബിൾ’ സെഞ്ചറികൾ നേടി കത്തിക്കയറിയ മത്സരത്തിൽ മറുപടിയില്ലാതെ മഹാരാഷ്ട്ര. വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം സെമി ഫൈനലിൽ മഹാരാഷ്ട്രയ്ക്കെതിരെ 69 റൺസ് വിജയവുമായി വിദർഭ ഫൈനലിൽ കടന്നു. ഓപ്പണർമാരായ ധ്രുവ് ഷോറെ (120 പന്തിൽ 114), യാഷ് റാത്തോഡ് (101 പന്തിൽ 116) എന്നിവർ വിദർഭയ്ക്കായി സെഞ്ചറി നേടി. വൺഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ കരുൺ നായർ സെമിയിലും തകർത്തുകളിച്ചെങ്കിലും സെഞ്ചറിയിലെത്താൻ സാധിച്ചില്ല. 44 പന്തുകൾ നേരിട്ട കരുൺ 88 റൺസെടുത്തു പുറത്താകാതെ നിന്നു.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പര കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പുതിയ ബാറ്റിങ് പരിശീലകൻ വരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ബാറ്റർമാരുടെ പ്രകടനം മോശമായതോടെയാണ് ബിസിസിഐ ബാറ്റിങ് പരിശീലകനെ നിയമിക്കുന്നത്. പ്രധാന പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ സഹപരിശീലകൻ
ഇന്ത്യൻ താരങ്ങൾ മത്സരങ്ങൾക്കിടെ കുടുംബത്തോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നതു തടഞ്ഞതിനു പിന്നാലെ, ബിസിസിഐയുടെ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നു. പരമ്പരകൾക്കു പോകുമ്പോൾ സൂപ്പർ താരങ്ങൾ സഹായികളെ കൂടെ കൊണ്ടുപോകുന്നതിനും വിലക്കു വരും. പാചകക്കാരൻ, സ്റ്റൈലിസ്റ്റ്, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരെ ഇനി താരങ്ങൾക്ക് സ്വന്തം നിലയിൽ ഒപ്പം നിര്‍ത്താൻ സാധിക്കില്ല.
സിഡ്നി∙ ബോർഡർ – ഗാവസ്കർ ട്രോഫിയോടെ ഇന്ത്യൻ ആരാധകർക്കും ചിരപരിചിതനായി മാറിയ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിനൊപ്പം സെൽഫിയെടുക്കാനുള്ള ആരാധകന്റെ ശ്രമം അപകടത്തിൽ കലാശിച്ചു. താരത്തെ കണ്ട ആവേശത്തിൽ സെൽഫിയെടുക്കാനായി കാറിൽനിന്ന് ചാടിയിറങ്ങിയ ആരാധകൻ, കാറിന്റെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിലേക്കു
മുംബൈ∙ ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ യുവതാരം സർഫറാസ് ഖാൻ ഡ്രസിങ് റൂം രഹസ്യങ്ങൾ ചോർത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ പരാതി. പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്തുന്നതിനായി ബിസിസിഐ മുംബൈയിൽ വിളിച്ചുചേർത്ത യോഗത്തിലാണ്, യുവതാരം ഡ്രസിങ് റൂമിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി ഗംഭീർ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ചെന്നൈ∙ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം പ്രതീക്ഷിച്ചതിലും വൈകുന്നതിനിടെ, ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന അപ്രതീക്ഷിത ആവശ്യവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. കരുൺ നായരെ ടീമിലേക്കു പരിഗണിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് ഭുവനേശ്വർ കുമാറിനെയും പരിഗണിച്ചുകൂടാ
ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചറി നേടിയിട്ടും കരുൺ നായർ ഇന്ത്യൻ ടീമിൽനിന്ന് പുറത്തായത് എങ്ങനെയാണെന്ന ചോദ്യമുയർത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും കരുണിനെ സിലക്ടർമാർ എന്തുകൊണ്ടാണ് ശ്രദ്ധിക്കാത്തതെന്ന് ഹർഭജൻ ചോദിച്ചു.
മുംബൈ∙ ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ പരുക്കേറ്റ പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചെന്ന റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നതിനിടെ, വാർത്ത വ്യാജമാണെന്ന തിരുത്തുമായി താരം നേരിട്ട് രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ലഘു കുറിപ്പിലാണ്, ബെഡ് റെസ്റ്റ്
രാജ്കോട്ട്∙ അയർലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിനു പുറമേ, വനിതാ ഏകദിന ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ സ്മൃതി മന്ഥനയ്ക്ക് മികച്ചൊരു ഓപ്പണിങ് പങ്കാളിയെ കണ്ടെത്തിയെന്നതാണ് ഈ പരമ്പരയിൽ ഇന്ത്യയുടെ വലിയ മികച്ച നേട്ടം. ഷെഫാലി വർമയ്ക്കു പകരം ഇന്ത്യൻ ഓപ്പണറായെത്തിയ പ്രതികയാണ് പരമ്പരയുടെ താരം. 3 മത്സരങ്ങളിൽ ഒരു സെഞ്ചറിയും 2 അർധ സെഞ്ചറിയുമടക്കം 310 റൺസാണ് ഇരുപത്തിനാലുകാരി പ്രതികയുടെ നേട്ടം.
മുംബൈ∙ ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനവും ടെസ്റ്റ് ടീമിലെ സ്ഥാനവും സംശയത്തിലായതിനു പിന്നാലെ, മുംബൈയിലൂടെയുള്ള രോഹിത് ശർമയുടെ ‘ഓട്ടം’ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ പഴ്സനൽ ട്രെയിനറെ ഉൾപ്പെടെ നിയോഗിച്ചായിരുന്നു
ചെന്നൈ∙ ‘എന്തുകൊണ്ട് നിർത്തുന്നില്ല’ എന്നല്ല, ‘എന്തുകൊണ്ട് നിർത്തി’ എന്ന് ആളുകൾക്കു തോന്നുന്ന കാലത്ത് വിരമിക്കുന്നതാണ് ഉചിതമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. കളി നിർത്താം എന്ന് മനസ് പറഞ്ഞതുകൊണ്ടാണ് ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ വിരമിക്കൽ പ്രഖ്യാപിച്ചതെന്ന് അശ്വിൻ വ്യക്തമാക്കി. വിരമിക്കൽ
വഡോദര∙ നിലവിലെ ചാംപ്യൻമാരായ ഹരിയാനയെ തകർത്ത് കർണാടക വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. ആവേശകരമായ സെമി പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് കർണാടക ഹരിയാനയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 237 റൺസ്. മറുപടി ബാറ്റിങ്ങിൽ കർണാടക 16 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. വ്യാഴാഴ്ച നടക്കുന്ന മഹാരാഷ്ട്ര – വിദർഭ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കർണാടകയുടെ കലാശപ്പോരാട്ടം.
ന്യൂഡൽഹി∙ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ബോളിങ് പരിശീലകൻ മോണി മോർക്കലും തമ്മിൽ ഉരസിയതായി റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാൽ മോണി മോർക്കൽ പരിശീലനത്തിന് വൈകിയെത്തിയതിൽ അതൃപ്തനായി ഗംഭീർ ശകാരിച്ചതാണ് വാക്പോരിനു കാരണമെന്നാണ് വിവരം. സീനിയർ താരങ്ങളും
രാജ്കോട്ട്∙ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യൻ വനിതാ ടീം. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ഓപ്പണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ഥന, പ്രതിക റാവൽ എന്നിവര്‍ സെഞ്ചറി പ്രകടനവുമായി തിളങ്ങിയതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് എത്തിയത്.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ മത്സരങ്ങൾക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനിലേക്കു പോകും. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങുകളിൽ ഇന്ത്യൻ ക്യാപ്റ്റനും പങ്കെടുക്കുമെന്നാണു പുറത്തുവരുന്ന വിവരം. ഫെബ്രുവരി 16, 17 തീയതികളിൽ ഒരു ദിവസം ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന പരിപാടികൾ ആഘോഷമായി നടത്താനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിനു മുന്നോടിയായുള്ള ക്യാംപിൽ പങ്കെടുക്കുന്നതിനു വേണ്ടി രഞ്ജി ട്രോഫിക്കുള്ള പരിശീലന സെഷനുകൾ ഒഴിവാക്കി ഇന്ത്യൻ യുവതാരം അനൂജ് റാവത്ത്. ഐപിഎൽ മെഗാലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് റാവത്തിനെ ഗുജറാത്ത് ടൈറ്റൻസ് വാങ്ങിയത്. സൂറത്തിൽ നടക്കുന്ന പരിശീലന ക്യാംപിൽ അനൂജ് റാവത്തിനു പുറമേ, ഇഷാന്ത് ശർമ, ജയന്ത് യാദവ്, കുമാർ കുശാഗ്ര, മഹിപാൽ ലോംറോർ, അർഷദ് ഖാൻ എന്നിവരുമുണ്ട്.
പൊതുവേദിയിൽ നടക്കാൻ ബുദ്ധിമുട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മുൻ താരങ്ങളെ ആദരിക്കാൻ നടത്തിയ പരിപാടിയിലാണ് വിനോദ് കാംബ്ലിയും പങ്കെടുത്തത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന താരം കുറച്ച് ആഴ്ചകൾക്കു മുൻപാണ് ഡിസ്ചാർജായത്. വേദിയിൽ നടക്കാൻ ബുദ്ധിമുട്ടിയ കാംബ്ലി, സുനിൽ ഗാവസ്കറെ കണ്ടപ്പോൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങി.
ന്യൂഡൽഹി ∙ ‘ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയി ഫോം വീണ്ടെടുക്കൂ; ബോർഡർ–ഗാവസ്കർ ടെസ്റ്റ് പരമ്പരയിലെ തോൽവിക്കു പിന്നാലെ മുൻകാല താരങ്ങളും പരിശീലകരും ടീം മാനേജ്മെന്റും ഒന്നിച്ചു മുന്നോട്ടുവച്ച നിർദേശം ഇന്ത്യൻ സീനിയർ താരങ്ങളുടെ മനസ്സു മാറ്റുന്നു. ഓസ്ട്രേലിയൻ പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനമേറ്റുവാങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നലെ മുംബൈയുടെ രഞ്ജി ടീമിനൊപ്പം ചേർന്ന് പരിശീലനം
ന്യൂഡൽഹി ∙ തുടർ തോൽവികൾക്കൊപ്പം ടീമംഗങ്ങളിൽനിന്ന് എതിർപ്പും നേരിടുന്ന പരിശീലകൻ ഗൗതം ഗംഭീറിനു ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നിർണായകം. ചാംപ്യൻസ് ട്രോഫിയിലെ ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, പരിശീലക സ്ഥാനത്തു ഗംഭീറിന്റെ ഭാവി തീരുമാനിക്കാനാണ് ബിസിസിഐയുടെ തീരുമാനം. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധിയെങ്കിലും കോച്ചിന്റെ നിലവിലെ പ്രകടനത്തിൽ ബിസിസിഐക്കു കടുത്ത അതൃപ്തിയുണ്ട്.
ബോർഡർ– ഗാവസ്കർ ട്രോഫിയിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനുറച്ച് ബിസിസിഐ. ഒരു പരമ്പരയുടെ സമയം മുഴുവൻ കുടുംബത്തോടൊപ്പം താമസിക്കുന്ന താരങ്ങളുടെ രീതി മാറ്റാനാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലെ താരത്തിന്റെ യാത്ര വീസ പ്രശ്നം കാരണം വൈകുന്നു. പാക്കിസ്ഥാൻ വംശജനായ ഇംഗ്ലിഷ് താരം സാക്കിബ് മഹ്മൂദിന് ഇതുവരെ വീസ ലഭിക്കാത്തതാണ് യാത്ര നീണ്ടുപോകാനുള്ള കാരണം. യുകെയിൽനിന്ന് യുഎഇയിലേക്കു പോകുന്ന സാക്കിബ്, ഇംഗ്ലണ്ട് ബോളർമാർക്കു വേണ്ടിയുള്ള ക്യാംപിൽ
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. കോലി ക്യാപ്റ്റനായിരുന്ന കാലത്ത് സ്വന്തം ഇഷ്ടം പോലെ താരങ്ങളെ ടീമിലേക്കെടുക്കുകയും ഒഴിവാക്കുകയും ചെയ്തതായാണ് ഉത്തപ്പയുടെ വെളിപ്പെടുത്തൽ. കോലിക്ക് ഇഷ്ടമല്ല എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് 2019ലെ ഏകദിന ലോകകപ്പ് ടീമിൽനിന്ന് അംബാട്ടി റായുഡു
തിരുപ്പതി∙ ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരുടെയും ടീം അധികൃതരുടെയും കയ്യടി വാങ്ങിയതിനു പിന്നാലെ, എല്ലാ അനുഗ്രഹങ്ങൾക്കുമുള്ള നന്ദിസൂചകമായ തിരുപ്പതി ക്ഷേത്രത്തിന്റെ പടവുകൾ മുട്ടുകുത്തി കയറി ഇന്ത്യൻ ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി. ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കി
ബെംഗളൂരു∙ കാര്യങ്ങൾ തന്റെ ഹിതാനുസരണം നടന്നില്ലെങ്കിൽ, ഡ്രസിങ് റൂമിലെ രഹസ്യങ്ങൾ പോലും ചോർത്തിനൽകാൻ മടിയില്ലാത്ത പരിശീലകനായിരുന്നു ഓസ്ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പൽ എന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റേതായ അജൻഡകൾ നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു ചാപ്പൽ എന്നും, ഇതിനു വിപരീതമായി എന്തെങ്കിലും
ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ടീമിൽ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും വിക്കറ്റ് കീപ്പർ ബാറ്റർ ലിറ്റൻ ദാസിനും ഇടമില്ല. സംശയകരമായ ബോളിങ് ആക്ഷൻ മൂലമാണ് ഷാക്കിബിനെ പരിഗണിക്കാതിരുന്നത്. ലിറ്റന്‍ ബാറ്റിങ് പ്രകടനം മോശമായതാണ് തിരിച്ചടിയായത്.
Results 1-50 of 10000