Download Manorama Online App
ഗാസ ∙ വടക്കെന്നും തെക്കെന്നുമില്ലാതെ ഇസ്രയേൽ പട്ടാളം ഗാസയെ ബോംബിട്ടു തകർക്കുന്നു. അഭയമേഖലകളായി നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ നിർദയം ആക്രമണം തുടരുകയാണ്. ഗാസയിൽ ഇനി പോകാനിടമില്ലാതെ, ഏതു നിമിഷവും മരണമെത്തുമെന്ന ഭീതിയിൽ നരകയാതനയിലാണു ജനം. ഒഴിയേണ്ടത് എങ്ങോട്ടെന്നു നിർദേശിച്ച ശേഷം അതേ സ്ഥലം ബോംബിട്ടു തകർക്കുന്ന യുദ്ധതന്ത്രം ഭീതി പരത്തുകയാണ്.
ജറുസലം ∙ ഹോളിവുഡിലെ പ്രമുഖരിൽനിന്നു ഷാംപെയ്നും സിഗരറ്റും കൈക്കൂലിയായി കൈപ്പറ്റിയതുൾപ്പെടെ 3 കേസുകളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിചാരണ ജില്ലാ കോടതിയിൽ ഇന്നു പുനരാരംഭിക്കും. ഗാസയിലെ യുദ്ധം മൂലം കേസ് നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു. നീതിന്യായ വകുപ്പു മന്ത്രിയുടെ അടിയന്തര ഉത്തരവിന്മേലാണ് വിചാരണ മരവിപ്പിച്ചത്.
ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 പർവതാരോഹകർ കൊല്ലപ്പെട്ടു.12 പേരെ കാണാതായി. സുരക്ഷാ കാരണങ്ങളാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. 3 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. 2,891 മീറ്റർ ഉയരമുള്ള മറാപി പർവതത്തിൽ ഞായറാഴ്ച സ്ഫോടനം ഉണ്ടായ സമയത്ത് 75 പേരോളം സമീപപ്രദേശത്തുണ്ടായിരുന്നു. 49 പേരെ അപ്പോൾതന്നെ ഒഴിപ്പിച്ചു. കാണാതായ 3 പേരെ ഇന്നലെ കണ്ടെത്തി. പർവതത്തിൽ നിന്നു വമിച്ച ലാവയും ചാരവും 3 കിലോമീറ്റർ ഉയരത്തിൽ പൊങ്ങി. റോഡുകളും വാഹനങ്ങളും ചാരത്തിൽ മൂടി. ഇന്നലെ വീണ്ടും പൊട്ടിത്തെറിയുണ്ടായതാണു രക്ഷാപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കാരണം.
ഗാസ ∙ ഇസ്രയേൽ സേന ആക്രമണം വ്യാപിപ്പിച്ചതോടെ സുരക്ഷിത ഇടങ്ങൾ അനുനിമിഷം കുറഞ്ഞ് ഗാസയിലെ ജനങ്ങൾ സമാനതകളില്ലാത്ത ദുരന്തത്തിന്റെ മുനമ്പിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു. വടക്കുള്ള ഗാസ സിറ്റിയും ടെൽ അവ് സാതറും കൂടാതെ തെക്കൻ ഗാസയിലെ ഖാൻ യൂനിസും റഫയും കേന്ദ്രീകരിച്ചാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട ശേഷം സൈന്യം ഇറങ്ങിയുള്ള ആക്രമണങ്ങൾക്കായി ഇസ്രയേൽ തയാറെടുക്കുകയാണെന്നാണു റിപ്പോർട്ടുകൾ. ഖാൻ യൂനിസ് അതിരൂക്ഷ പോരാട്ട മേഖലയാണെന്നും റഫയിലേക്കോ തെക്കുകിഴക്കൻ തീരദേശ മേഖലയിലേക്കോ നീങ്ങണമെന്നും മുന്നറിയിപ്പു നൽകിയുള്ള ലഘുലേഖകളാണ് സൈന്യം നൽകുന്നത്. റഫയുടെ കിഴക്കൻ മേഖലയിൽ പട്ടാള ടാങ്കുകൾ ഷെല്ലിങ് നടത്തി. ജബാലിയ അഭയാർഥി ക്യാംപിലും ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കിലെ 2 ഗ്രാമങ്ങളിലും ആക്രമണം നടത്തി.
മനില / പാരിസ് ∙ ഫിലിപ്പീൻസിലും പാരിസിലും 2 ഭീകരാക്രമണങ്ങളിൽ 5 പേർ മരിച്ചു. തെക്കൻ ഫിലിപ്പീൻസിലെ മറാവി നഗരത്തിലെ മിൻഡനാവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ജിംനേഷ്യത്തിൽ നടന്ന ഞായറാഴ്ച കുർബാനയ്ക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 3 പേർ സ്ത്രീകളാണ്. പരുക്കേറ്റവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്.
ഗാസ ∙ ഇസ്രയേലും ഹമാസും തമ്മിലുള്ള അനുരഞ്ജന ചർച്ചകളുടെ ഫലമായി 6 ദിവസമായി തുടരുന്ന വെടിനിർത്തൽ ഒരു ദിവസത്തേക്കു കൂടി നീട്ടി. ഖത്തറും ഈജിപ്തും മാധ്യസ്ഥ്യം വഹിക്കുന്ന ചർച്ചകൾക്കൊടുവിൽ അവസാന നിമിഷമാണ് വെടിനിർത്തൽ തീരുമാനമായത്. ഗാസയിലേക്കു ജീവകാരുണ്യസഹായമെത്താനായി 2 ദിവസം കൂടി വെടിനിർത്തൽ നീട്ടിക്കിട്ടാൻ മധ്യസ്ഥരുടെ ശ്രമം തുടരുകയാണ്. ഇസ്രയേലിൽനിന്നു ബന്ദികളാക്കിയവരിൽ ഏതാനും പേരെക്കൂടി ഹമാസ് ഇന്നലെ വിട്ടയച്ചു.
മോസ്കോ ∙ റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാർച്ചിൽ നടക്കാനിരിക്കെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ 14 ന് വാർഷിക വാർത്താ സമ്മേളനം നടത്തും. സ്ഥാനാർഥിത്വ പ്രഖ്യാപനവും അന്നുണ്ടായേക്കും. പ്രധാനമന്ത്രിയും പ്രസിഡന്റുമായി 1999 മുതൽ അധികാരത്തിലുള്ള പുട്ടിൻ അടുത്ത 6 വർഷം കൂടി അധികാരമുറപ്പിക്കാനൂള്ള ശ്രമത്തിലാണ്. അഭിപ്രായ വോട്ടെടുപ്പിൽ 80% ജനസമ്മതിയുള്ള അദ്ദേഹത്തിന് ജയം ഉറപ്പാണ്.
ദുബായ്∙ കാലാവസ്ഥ പ്രതിസന്ധി നേരിടാൻ മത നേതൃത്വത്തിന്റെ സഹായം തേടിയ യുഎൻ കാലാവസ്ഥ ഉച്ചകോടി (കോപ്28) ‘വിശ്വാസ പവിലിയൻ’ തുറന്നു. ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് മത നേതാക്കളുടെ സമ്മേളനം ചേരുന്നത്. യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിട്രോ പറോലിൻ എന്നിവർക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ തയേബും വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്തു.
കീവ് ∙ കീഴടങ്ങുന്ന യുക്രെയ്ൻ സൈനികരെ റഷ്യൻ പട്ടാളം വെടിവച്ചു കൊല്ലുന്നതായി യുക്രെയ്ൻ ആരോപിച്ചു. കൈകളുയർത്തി കീഴടങ്ങാനെത്തുന്ന യുക്രെയ്ൻ സൈനികനെ റഷ്യൻ സൈനികർ തോക്കുചൂണ്ടി നടത്തിക്കുന്നതിന്റെയും കമിഴ്ന്നു കിടക്കുമ്പോൾ വെടിവയ്ക്കുന്നതിന്റെയും വിഡിയോയും പുറത്തുവിട്ടു. യുക്രെയ്നിന്റെ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തെളിയിക്കപ്പെട്ടാൽ യുദ്ധക്കുറ്റമാണിത്. റഷ്യൻ സൈനികർ രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നതായി യുക്രെയ്ൻ പലതവണ ആരോപിച്ചിരുന്നു.
ഖാൻ യൂനിസ് ∙ വടക്കൻ ഗാസയിൽ യുദ്ധം രൂക്ഷമായപ്പോൾ തെക്കൻ ഗാസയിലേക്കു പലായനം ചെയ്തവർക്കും രക്ഷയില്ലാത്തവിധം ഇസ്രയേൽ ആക്രമണം പതിന്മടങ്ങു രൂക്ഷമാക്കി. ഒരാഴ്ചത്തെ വെടിനിർത്തലിനു ശേഷം വെള്ളിയാഴ്ച യുദ്ധം പുനരാരംഭിച്ചതോടെയാണ് തെക്കൻ ഗാസയെ കൂടുതലായി ലക്ഷ്യമിട്ടുള്ള ആക്രമണം. പള്ളികളും വീടുകളും ആശുപത്രി മേഖലകളും ആക്രമിച്ചു. ഹമാസ് കേന്ദ്രങ്ങളുണ്ടെന്നാരോപിച്ച് ഖാൻ യൂനിസ് മേഖലയിൽ അൻപതോളം ഇടങ്ങളിലാണ് ഇന്നലെ ആക്രമണം നടന്നത്. 3 പള്ളികൾ തകർത്തു. യുദ്ധവിമാനങ്ങളും ടാങ്കുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളും നാവികസേനാ നീക്കങ്ങളും സംയോജിപ്പിച്ചാണ് ഇസ്രയേൽ ഇവിടെ പിടിമുറുക്കുന്നത്. ആളുകൾ ഒഴിയണമെന്നാവശ്യപ്പെടുന്ന ലഘുലേഖകൾ വിതരണം ചെയ്ത് ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അധികമാരും സ്ഥലം വിട്ടുപോയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
ഗാസ ∙ വടക്കൻ ഗാസയിൽനിന്ന് തെക്കോട്ടു നീങ്ങാൻ ജനങ്ങളോട് ആദ്യം ആവശ്യപ്പെട്ട ഇസ്രയേൽ ഇപ്പോൾ തെക്കൻ പ്രദേശങ്ങളും തകർക്കാൻ തുടങ്ങിയതോടെ ഇനിയെങ്ങോട്ടെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണു പലസ്തീൻ കുടുംബങ്ങൾ. തെക്കേയറ്റത്തെ റഫയിലേക്കു നീങ്ങാനാണു നിർദേശം. സാധാരണ ജനങ്ങളെ വെറുതെ വിടണമെന്ന യുഎസ് ആവശ്യത്തിനു പിന്നാലെ ഗാസയിലെ ജനവാസമേഖലകളുടെ ഓൺലൈൻ ഭൂപടം ഇസ്രയേൽ പ്രസിദ്ധീകരിച്ചത് ആളുകൾക്കിടയിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. എവിടേയ്ക്ക് ഒഴിയണം എന്നു വ്യക്തമാക്കുന്നില്ലെന്നു മാത്രമല്ല, ഓൺലൈനിൽ മാത്രം കിട്ടുന്ന ഭൂപടം കാണാൻ ഗാസയിൽ വൈദ്യുതിയോ ടെലികമ്യൂണിക്കേഷൻ സൗകര്യങ്ങളോ ഇല്ലെന്നും യുഎൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ലണ്ടൻ ∙ ഐക്യരാഷ്ട്ര സംഘടനയുടെ ഷിപ്പിങ് ഏജൻസിയുടെ ഭരണസമിതിയിൽ നിന്ന് റഷ്യ പുറത്ത്. രാജ്യാന്തര തലത്തിൽ കപ്പൽ ഗതാഗത രംഗത്തെ സുരക്ഷ ഉറപ്പാക്കുന്ന 175 അംഗങ്ങളുള്ള കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ വോട്ട് റഷ്യയ്ക്ക് ലഭിച്ചില്ല. രഹസ്യ വോട്ടെടുപ്പിൽ റഷ്യയെ പിന്തുണയ്ക്കരുതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മറ്റു രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു.
ജറുസലം ∙ വെടിനിർത്തൽ നീട്ടാനുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫാ എന്നീ നഗരങ്ങളിലെ 8 പാർപ്പിടകേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 178 പലസ്തീൻകാർ കൊല്ലപ്പെട്ടു. 589 പേർക്കു പരുക്കേറ്റു. വടക്കൻ ഗാസയിൽനിന്നു വീടുവിട്ടോടിയ ആയിരങ്ങൾ അഭയം തേടിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം. വടക്കൻ, മധ്യ ഗാസയിലെ ഒട്ടേറെ വീടുകളും ബോംബിട്ടുതകർത്തു.
∙അടുത്തയാഴ്ച പ്രതിസന്ധികളൊന്നും ഉണ്ടാവാൻ പറ്റില്ല. എന്റെ ഷെഡ്യൂൾ ഫുൾ ആണ്’ – അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും ചാണക്യൻ എന്ന് വാഴ്ത്തപ്പെട്ട ഹെൻറി കിസിഞ്ജർ അൽപം അഹങ്കാരത്തോടെയും ചെറിയൊരു തമാശയായും 1969ൽ പറഞ്ഞതാണിത്. റിച്ചഡ് നിക്സന്റെയും ജെറൾഡ് ഫോർഡിന്റെയും സുരക്ഷാ ഉപദേഷ്ടാവും സെക്രട്ടറി ഓഫ്
ലണ്ടൻ ∙ 2007–08 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ബ്രിട്ടനെ കരകയറ്റിയ ധനമന്ത്രി അലിസ്റ്റെയർ ഡാർലിങ് (70) അന്തരിച്ചു. അർബുദത്തിനു ചികിത്സയിലായിരുന്നു. ഗോർഡൻ ബ്രൗൺ മന്ത്രിസഭയിൽ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള ഡാർലിങ്ങിനെ പ്രതിസന്ധി രൂക്ഷമായ 2007 ജൂണിലാണ് ധനമന്ത്രിയാക്കിയത്. 2008 ഒക്ടോബറിൽ 3700 കോടി പൗണ്ട് നൽകി 4 ബാങ്കുകളെ തകർച്ചയിൽ നിന്ന് രക്ഷിച്ചത് പ്രതിസന്ധി മറികടക്കാൻ സഹായിച്ചു. 1987 മുതൽ 2015 വരെ പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം ലേബർ പാർട്ടിയിലെ ജനകീയ നേതാവായിരുന്നു.
ദുബായ്∙ എണ്ണ ഉൽപാദക രാജ്യത്ത് കാലാവസ്ഥ ഉച്ചകോടി നടത്താൻ തീരുമാനിക്കുന്നതിനു മുമ്പു തന്നെ മലിനീകരണം കുറയ്ക്കാൻ എണ്ണക്കമ്പനികളുമായി ധാരണയുണ്ടാക്കിയെന്ന് യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ. ഭാവിയുടെ ആവശ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചെന്നു പറഞ്ഞ അദ്ദേഹം, 2030 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളുന്നത് പൂർണമായി ഇല്ലാതാക്കുമെന്ന് കമ്പനികൾ ഉറപ്പു നൽകിയതായും അറിയിച്ചു.
വാഷിങ്ടൻ ∙ ആധുനികകാലത്തെ ‘ചാണക്യ’ൻ വിടവാങ്ങി. യുഎസിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞനും നൊബേൽ സമാധാന സമ്മാന ജേതാവുമായ ഡോ. ഹെൻറി കിസിഞ്ജറുടെ (100) അന്ത്യം കനക്ടികട്ടിലെ വസതിയിലായിരുന്നു. സംസ്കാരം പിന്നീട് ന്യൂയോർക്ക് സിറ്റിയിൽ നടത്തുമെന്ന് കിസിഞ്ജർ അസോസിയേറ്റ്സ് അറിയിച്ചു. റിച്ചഡ് നിക്സൻ, ജെറൾഡ് ഫോഡ് എന്നീ പ്രസിഡന്റുമാരുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സെക്രട്ടറി ഓഫ് സ്റ്റേറ്റുമായിരുന്ന കിസിഞ്ജർ ശീതയുദ്ധകാലത്ത് യുഎസ് വിദേശകാര്യനയം നിർണയിച്ച സുപ്രധാന ശക്തിയായിരുന്നു. അവസാനകാലം വരെ രാജ്യാന്തരരംഗത്തു സജീവമായിരുന്നു. 1973 ൽ വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയുടെ പേരിലാണ് സമാധാന നൊബേൽ ലഭിച്ചത്. യുദ്ധവെറിയുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുമുണ്ട്.
മോസ്കോ ∙ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് സഞ്ചരിച്ച വിമാനത്തിനു പറക്കാൻ ബൾഗേറിയ അനുമതി നിഷേധിച്ചു. യൂറോപ്യൻ സുരക്ഷയും സഹകരണവുമായി ബന്ധപ്പെട്ട് മാസിഡോണിയയിൽ നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ (ഒഎസ്സിഇ) പങ്കെടുക്കാൻ ഇതുമൂലം ലാവ്റോവിന് ഗ്രീസിനു മുകളിലൂടെ കൂടുതൽ ദൂരം പറക്കേണ്ടിവന്നു.
ജറുസലം ∙ 6 ദിവസത്തെ ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ അവസാനിച്ചതോടെ, ഗാസയിൽ സമാധാനം നിലനിർത്താനായി മധ്യസ്ഥചർച്ചകൾ സജീവം. ഇന്നലെ 10 ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൂടി മോചിപ്പിച്ചു. വെടിനിർത്തൽ നീട്ടാൻ ഇരുപക്ഷവും സന്നദ്ധമാണെന്നാണു സൂചനയെങ്കിലും ധാരണയായിട്ടില്ല. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ മധ്യസ്ഥത
ദുബായ് ∙ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരിതങ്ങൾ വർധിക്കുന്നതിനിടെ, ഐക്യ രാഷ്ട്ര സംഘടനയുടെ നിർണായക ഉച്ചകോടി ‘കോപ്28’ ഇന്നു ദുബായിൽ തുടങ്ങും. 2015ൽ ലോക രാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ച പാരിസ് ഉടമ്പടിയിൽ കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നു ഭൂമിയെ രക്ഷിക്കാനുള്ള പുതിയ
വാഷിങ്ടൻ ∙ വിദേശത്തുനിന്നുള്ള വിദഗ്ധ ജോലിക്കാർക്കു മാതൃരാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി യുഎസ് ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. 3 മാസം കൊണ്ട് 20,000 പേർക്ക് ഇങ്ങനെ വീസ പുതുക്കി നൽകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനു
ന്യൂഡൽഹി ∙ പ്രായമേറുന്നതിനാൽ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 2031 ൽ തിരിച്ചിറക്കുമെന്ന് നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു. ഭ്രമണപഥത്തിൽ നിന്ന് തിരിച്ചറിക്കുന്നതിനായുള്ള പ്രത്യേക ബഹിരാകാശവാഹനം നാസ ഇക്കൊല്ലം വികസിപ്പിക്കാൻ തുടങ്ങും. 1998 ൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്.
ജറുസലം ∙ ദീർഘിപ്പിച്ച വെടിനിർത്തൽ നാളെ പുലർച്ചെ അവസാനിക്കാനിരിക്കെ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു ഖത്തർ അറിയിച്ചു. ഇന്നലെ 10 ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറി. ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ ഖത്തർ മധ്യസ്ഥ ചർച്ചകളുമായി സജീവമായി രംഗത്തുണ്ട്. യുഎസ് ചാരസംഘടന സിഐഎയുടെയും ഇസ്രയേലിന്റെ മൊസാദിന്റെയും മേധാവിമാർ ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഈജിപ്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജറുസലം ∙ ഗാസയിൽ വെടിനിർത്തൽ 2 ദിവസം കൂടി നീട്ടാൻ ഇസ്രയേൽ–ഹമാസ് ധാരണയായെന്നു ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരാർപ്രകാരം ഇന്നും നാളെയുമായി 20 ബന്ദികളെയും 60 പലസ്തീൻ തടവുകാരെയുംകൂടി മോചിപ്പിക്കും. 7 ആഴ്ച നീണ്ട യുദ്ധത്തിനുശേഷം കഴിഞ്ഞ വെള്ളിയാഴ്ച നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന്റെ അവസാനദിവസമായ ഇന്നലെ വൈകിട്ടോടെയാണു ഖത്തർ–ഈജിപ്ത് മധ്യസ്ഥതയിൽ നടന്ന ചർച്ച ഫലം കണ്ടത്. കഴിഞ്ഞ 4 ദിവസത്തിനിടെ 62 ബന്ദികളുടെയും 150 പലസ്തീൻ തടവുകാരുടെയും കൈമാറ്റവും പൂർത്തിയായി.
ന്യൂഡൽഹി ∙ ഗ്രീസിനടുത്ത് ലെബോസിൽ മുങ്ങിയ ചരക്കുകപ്പലിലെ 4 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെക്കുറിച്ചു വിവരങ്ങളില്ല. ഞായറാഴ്ച പുലർച്ചെയാണ് ഈജിപ്തിലെ ദെഖിലയിൽ നിന്ന് തുർക്കിയിലെ ഇസ്തംബുളിലേക്കു പോവുകയായിരുന്ന കപ്പൽ മുങ്ങിയത്. ഇന്ത്യക്കാർക്കു പുറമേ 8 ഈജിപ്തുകാർ, 2 സിറിയക്കാർ എന്നിവരാണ് കപ്പലിലുണ്ടായിരുന്നത്.
ലണ്ടൻ ∙ ഈ വർഷത്തെ ബുക്കർ പ്രൈസ് ഐറിഷ് എഴുത്തുകാരൻ പോൾ ലിൻജിന്റെ (46) ‘പ്രൊഫറ്റ് സോങ്’ നേടി. സ്വേച്ഛാധിപത്യം അയർലൻഡിൽ പിടിമുറുക്കുന്ന ഭയാനകകാലം ഭാവന ചെയ്യുന്ന ഈ നോവൽ ‘വർത്തമാനകാല സാമൂഹിക, രാഷ്ട്രീയ ഉത്കണ്ഠകളെ ചിത്രീകരിക്കുന്നതും ആത്മാവിനെ പൊള്ളിക്കുന്നതും’ ആണെന്നു പുരസ്കാരനിർണയ സമിതി വിലയിരുത്തി.
ഗാസ ∙ ഇസ്രയേലി ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ വിട്ടയക്കലും വെടിനിർത്തലിന്റെ മൂന്നാം ദിവസമായ ഇന്നലെയും തുടർന്നു. 13 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ പലസ്തീൻകാരായ 39 തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഹമാസ് ബന്ദിയാക്കിയ റഷ്യൻ പൗരത്വമുള്ള വ്യക്തിയെയും ഇന്നലെ വിട്ടയച്ചു. തായ്ലൻഡ് സ്വദേശികളായ ഇരുപതോളം ബന്ദികളെയും ഹമാസ് നേരത്തേ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലാതെ മോചിപ്പിച്ചിരുന്നു. ഖത്തറിലെ രാജ്യാന്തര സഹകരണ സഹമന്ത്രി ലോൽവ റഷീദ് അൽ ഖാത്തേർ ഇന്നലെ ഗാസ സന്ദർശിച്ചു
ഗാസ ∙ വെടിനിർത്തലിനിടയിലും ഇസ്രയേൽ സേന ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമടക്കം വെടിവയ്പ് തുടരുന്നു. മധ്യഗാസയിലെ മഗസി അഭയാർഥി ക്യാംപിനുനേരെ ഇന്നലെ നടത്തിയ ആക്രമണത്തിൽ പലസ്തീൻകാരനായ കർഷകൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. വെസ്റ്റ് ബാങ്കിൽ സേനയുടെ പ്രതിഷേധക്കാർക്കുനേരെ നടത്തിയ വെടിവയ്പിൽ ഒരു കുട്ടിയടക്കം 8 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിയെ നീക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി. ഭരണഘടനാനുസൃതമായ ചുമതലകൾ പ്രസിഡന്റ് നിറവേറ്റുന്നില്ലെന്നും തെറ്റായ നടപടികൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ച് ഗുലാം മുർത്താസ ഖാൻ ആണ് ഹർജി നൽകിയത്. പ്രസിഡന്റ് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധി ആകാൻ പാടില്ല. അതേസമയം മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിനിധിയെപോലെ പ്രവർത്തിക്കുന്നതായും ഹർജിയിൽ പറയുന്നു.
ജറുസലം ∙ വടക്കൻ ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ ഇസ്രയേൽ അനുവദിക്കുംവരെ രണ്ടാം ദിവസത്തെ ബന്ദികളെ വിട്ടയക്കുന്നതു നീട്ടിവയ്ക്കുമെന്നു ഹമാസ് പ്രഖ്യാപിച്ചു. പലസ്തീൻ തടവുകാരുടെ മോചനം സംബന്ധിച്ചു കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിക്കുന്നതായും ആരോപിച്ചു. വെടിനിർത്തലിന്റെ രണ്ടാം ദിവസമായ ഇന്നലെ 8 കുട്ടികളടക്കം 14 ബന്ദികളെയാണു ഹമാസ് വിടേണ്ടത്; ഇസ്രയേൽ 42 പലസ്തീൻ തടവുകാരെയും. അതിനിടെ, വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രതിനിധിസംഘം ഇന്നലെ ഇസ്രയേലിലെത്തി.
ജറുസലം ∙ വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത പലസ്തീൻകാരോടു വീടുകളിലേക്കു മടങ്ങിപ്പോകരുതെന്നു നിർദേശിച്ചു തെക്കൻ ഗാസയിൽ ഇസ്രയേൽ സേന ലഘുലേഖകൾ വിതരണം ചെയ്തു. മടങ്ങുന്നവരെ തടയുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇന്നലെ നൂറുകണക്കിനാളുകൾ വടക്കൻ ഗാസയിലേക്കു കാൽനടയായി മടങ്ങാൻ തുടങ്ങി. തിരിച്ചുപോകുന്ന സംഘങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടെന്നും 11 പേർക്കും പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ഹിസ്ബുല്ലയുമായി സംഘർഷം നടക്കുന്ന ഇസ്രയേൽ–ലബനൻ അതിർത്തിയിൽ ഇന്നലെ സ്ഥിതി ശാന്തമായിരുന്നു.
ജറുസലം ∙ നാലുദിവസത്തെ വെടിനിർത്തലിനു തുടക്കമായതോടെ, ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ വിതരണം ആരംഭിച്ചു. ബന്ദികളിലെയും പലസ്തീൻ തടവുകാരിലെയും ആദ്യസംഘത്തെ ഇന്നലെ ഉച്ചയ്ക്കുശേഷം കൈമാറി. 24 ബന്ദികളെ റെഡ്ക്രോസ് വഴിയാണ് ഹമാസ് കൈമാറിയത്. ഇതിൽ സ്ത്രീകളും കുട്ടികളുമടക്കം 13 ഇസ്രയേലുകാർക്കു പുറമേ 10 തായ്ലൻഡ് പൗരന്മാരും 1 ഫിലിപ്പീൻസ് പൗരനും ഉൾപ്പെടുന്നു.
ആംസ്റ്റർഡാം ∙നെതർലൻഡ്സ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ ജനകീയ നേതാവ് ഗീർട് വിൽഡേഴ്സ് അധികാരത്തിലേക്ക്. 150 അംഗ പാർലമെന്റിൽ വിൽഡേഴ്സിന്റെ ഫ്രീഡം പാർട്ടി എല്ലാ പ്രവചനങ്ങളും തെറ്റിച്ച് 37 സീറ്റ് നേടി. ലേബർ/ഗ്രിൻ സഖ്യത്തിന് 25 സീറ്റും പ്രധാനമന്ത്രി മാർക്ക് റട്ടെയുടെ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസിക്ക് 24 സീറ്റും ലഭിച്ചു.
ഗാസ ∙ ഒന്നരമാസം കൊണ്ടു പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധം തൽക്കാലം അവസാനിപ്പിച്ച് ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ഇന്നു മുതൽ. നാലു ദിവസത്തെ വെടിനിർത്തൽ ഇന്നലെ പ്രാബല്യത്തിലാകുമെന്ന പ്രതീക്ഷ അട്ടിമറിച്ച് അനിശ്ചിതത്വം തുടർന്നെങ്കിലും യുദ്ധവിരാമം ഇന്നുണ്ടാകുമെന്നു ചർച്ചകളിൽ മുഖ്യപങ്കുവഹിച്ച ഖത്തറിന്റെ പ്രഖ്യാപനമെത്തിയതോടെ ലോകം ആശ്വാസത്തിൽ.
ഗാസ ∙ ഖത്തർ മധ്യസ്ഥതയിലും ഈജിപ്തിന്റെ പ്രത്യേക താൽപര്യത്തിലും ആഴ്ചകൾ കൊണ്ടു മുന്നേറിയ ചർച്ചകളാണ് ഇന്നാരംഭിക്കുന്ന ഇസ്രയേൽ–ഹമാസ് വെടിനിർത്തലോടെ ഫലം കാണുന്നത്. വെടിനിർത്തൽ 4 ദിവസം പിന്നിടുന്നതോടെ കൂടുതൽ ബന്ദികളെ മോചിപ്പിക്കാനുള്ള ധാരണയിലേക്കു പുതിയ ചർച്ചകൾ പുരോഗമിക്കുമെന്നു ഖത്തർ പ്രതീക്ഷ പ്രകടിപ്പിച്ചതു നല്ല സൂചനയാണ്. വെടിനിർത്തലിനു പിന്നാലെ സ്ഥിരതയുള്ള സമാധാനത്തിനു തുടക്കമിടാനാണ് അറബ് ലോകം ശ്രമിക്കുന്നത്. എന്നാൽ, യുദ്ധം അവസാനിക്കുന്നില്ലെന്നും വെടിനിർത്തൽ കാലഘട്ടം കഴിഞ്ഞാലുടൻ പോരാട്ടം തീവ്രമായി പുനരാരംഭിക്കുമെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിലപാട്.
ന്യൂഡൽഹി ∙ വടക്കൻ ചൈനയിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ, കടുത്ത ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യ സംഘടന. മുൻകരുതൽ നടപടികളെടുക്കാനും രോഗവ്യാപനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാനും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടു.
ജറുസലം ∙ ഒക്ടോബർ 7നു ഹമാസ് 240 പേരെ ബന്ദികളാക്കിയതിനു പിന്നാലെ, ഖത്തർ യുഎസിനോട് ഒരു അഭ്യർഥന നടത്തി– ബന്ദികളുടെ മോചനത്തിനു സഹായിക്കാൻ ഉപദേഷ്ടാക്കളുടെ ഒരു ചെറുസംഘത്തിന് രൂപം നൽകുക. യുഎസ് ഈ അഭ്യർഥന അംഗീകരിച്ചു. ഈജിപ്തിന്റെയും യുഎസിന്റെയും സഹകരണത്തോടെ തുടർന്നു നടത്തിയ രഹസ്യശ്രമങ്ങളാണു വെടിനിർത്തൽ കരാറിലെത്തിയതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ജറുസലം ∙ ഗാസയിൽ മാനുഷിക സഹായമെത്തിക്കുന്നതിനു വേണ്ടി 4 ദിവസം താൽക്കാലിക വെടിനിർത്തലിന് ഇസ്രയേലും ഹമാസും കരാറായി. ഈ ദിവസങ്ങളിൽ 50 ബന്ദികളെ മോചിപ്പിക്കാനും പകരം ഇസ്രയേലിലെ ജയിലിലുള്ള 150 പലസ്തീൻകാരെ വിട്ടയയ്ക്കാനും ധാരണയായി. ഇതിനിടെ, ഇന്നലെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 43 പലസ്തീൻകാർ കൊല്ലപ്പെട്ടു. 7 ആഴ്ച നീണ്ട രൂക്ഷമായ ആക്രമണങ്ങൾക്ക് ഇടവേളയുണ്ടാക്കിയതു ഖത്തർ, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചകളിലാണ്.
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ഖത്തറിന്റെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്ന സൂചന ശക്തമായി. ഇസ്രയേലുമായി വെടിനിർത്തൽ കരാറിന് അടുത്തെത്തിയതായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചുകൊണ്ടുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ അന്തിമഘട്ടത്തിലാണെന്നു ഖത്തർ അധികൃതരും സൂചിപ്പിച്ചു. വെടിനിർത്തൽ ചർച്ച സംബന്ധിച്ച് ഇസ്രയേൽ പൊതുവേ പ്രതികരിക്കാറില്ലെങ്കിലും ധാരണയോടടുക്കുകയാണെന്നു സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അവിടത്തെ 12 ടിവി റിപ്പോർട്ട് ചെയ്തു.
വാഷിങ്ടൻ ∙ ഇന്നലെ 81 വയസ്സ് പൂർത്തിയാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാകുമ്പോൾ ജയസാധ്യതകൾക്ക് പ്രായം മങ്ങലേൽപിക്കുമോ എന്ന് ആശങ്ക. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡൻ. അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അദ്ദേഹം രണ്ടാമൂഴം
ബ്യൂനസ് ഐറിസ് ∙ അർജന്റീന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലതുപക്ഷ നേതാവ് ഹവിയർ മിലൈയ്ക്കു (53) ജയം. ശൈലിയും നയങ്ങളും കാരണം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഉപമിക്കപ്പെടുന്ന മിലൈയ്ക്ക് 55.7% വോട്ട് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥിയായ സാമ്പത്തികകാര്യമന്ത്രി സെർഗിയോ മാസയ്ക്ക് 44.3% മാത്രമാണു ലഭിച്ചത്. 1983ൽ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.
ജറുസലം ∙ വടക്കൻ ഗാസയിലെ ഇന്തൊനീഷ്യൻ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 12 പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തലിനു ഖത്തറിന്റെ മധ്യസ്ഥതയിൽ ശ്രമം പുരോഗമിക്കവേയാണ് അൽ ഷിഫ ആശുപത്രിക്കു പിന്നാലെ മറ്റൊന്നു കൂടി ഇസ്രയേൽ ടാങ്കുകൾ വളഞ്ഞത്.
ന്യൂഡൽഹി ∙ നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) 72 ാമത് മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണു നിക്കരാഗ്വയിലിൽ നിന്നൊരാൾ വിശ്വസുന്ദരിയാകുന്നത്. തായ്ലൻഡിന്റെ അന്റോണിയ പോർസ്ലിഡ് രണ്ടാം സ്ഥാനവും ഓസ്ട്രേലിയയുടെ മൊറയ വിൽസൺ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച ശ്വേതാ ശർദ അവസാന 20ൽ എത്തിയെങ്കിലും പിന്നീടു പുറത്തായി. ആദ്യമായി പാക്കിസ്ഥാനിൽ നിന്നുള്ള എറിക്ക റോബിനും അവസാന 20ൽ എത്തിയിരുന്നു.
ന്യൂയോർക്ക് ∙ യുഎസ് കമ്പനി ഓപ്പൺ എഐയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സിഇഒ സാം ആൾട്മാനെ തിരിച്ചെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ചാറ്റ്ജിപിടി പോലെ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള പുതിയ സംരംഭം തുടങ്ങാനും സാധ്യതയുണ്ട്. ഓപ്പൺ എഐ കമ്പനിയോ സാം ആൾട്മാനോ ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ചാറ്റ്ജിപിടി, ഡാൽ–ഇ തുടങ്ങിയ എഐ സാങ്കേതിക വിദ്യകളുടെ ഉപജ്ഞാതാക്കളാണ് ഓപ്പൺ എഐ.
ഗാസ / ജറുസലം ∙ ഇസ്രയേലിന്റെ നിയന്ത്രണത്തിലായ അൽ ഷിഫ ആശുപത്രിയിൽനിന്ന് 32 നവജാത ശിശുക്കളെ പലസ്തീൻ റെഡ് ക്രെസന്റും ലോകാരോഗ്യസംഘടനയും യുഎന്നും ചേർന്നു രക്ഷപ്പെടുത്തി. അതിർത്തിയായ റഫായിലെത്തിച്ചശേഷം ഇവരെ ഈജിപ്തിലെ ആശുപത്രികളിലേക്കു മാറ്റും. യുദ്ധത്തിൽ പരുക്കേറ്റവരും മറ്റുമായി 291 രോഗികളെയും 25 ജീവനക്കാരെയും കൂടി പുറത്തെത്തിച്ചു.
ജറുസലം ∙ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാംപിൽ ഐക്യരാഷ്ട്ര സംഘടന ഏജൻസി (യുഎൻആർഡബ്ല്യുഎ) നടത്തുന്ന അൽ ഫഖുറ സ്കൂളിൽ അഭയംപ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 35 പേരും ഒരു കുടുംബത്തിലേതാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ 2 പാർപ്പിട സമുച്ചയങ്ങളിലെ ബോംബാക്രമണത്തിൽ കുട്ടികളടക്കം 47 പേർ കൊല്ലപ്പെട്ടു.
ന്യൂയോർക്ക് ∙ ചാറ്റ്ജിപിടി, ഡാൽ–ഇ തുടങ്ങിയ എഐ സാങ്കേതികവിദ്യകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനിയായ ഓപൺഎഐ സിഇഒ സാം ആൾട്മാനെ കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുറത്താക്കി. അൽബേനിയൻ വംശജയും നിലവിൽ ഓപൺഎഐ സിടിഒയുമായ മീര മുറാത്തി ആണ് ഇടക്കാല സിഇഒ.
ഗാസ / ജറുസലം ∙ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തീവ്രപരിചരണവിഭാഗത്തിൽ (ഐസിയു) കഴിഞ്ഞിരുന്ന 22 രോഗികൾ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടർ അറിയിച്ചു. 3 ദിവസത്തിനിടെ ഇവിടെമാത്രം 55 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈന്യം നിയന്ത്രണം ഏറ്റെടുത്ത ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരും സാധാരണക്കാരും ഉൾപ്പെടെ 7000 പേർ കുടുങ്ങിക്കിടക്കുകയുമാണ്.
ന്യൂയോർക്ക് / ജറുസലം ∙ ജീവകാരുണ്യസഹായമെത്തിക്കാനായി ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസംഘടന (യുഎൻ) രക്ഷാസമിതി അംഗീകരിച്ചു. ഈ വിഷയത്തിൽ കഴിഞ്ഞമാസം രക്ഷാസമിതിയിൽ അവതരിപ്പിച്ച 4 പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു. അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കാൻ ഹമാസിനോടും ആവശ്യപ്പെടുന്നതാണ് 15 അംഗ രക്ഷാസമിതി പാസാക്കിയ പ്രമേയം. പ്രമേയത്തെ അനുകൂലിച്ച് 12 വോട്ടുകൾ ലഭിച്ചു. ആരും എതിർത്തില്ല. വീറ്റോ അധികാരമുള്ള യുഎസ്, യുകെ, റഷ്യ എന്നീ വൻശക്തികൾ വിട്ടുനിന്നു.
സാൻഫ്രാൻസിസ്കോ ∙ യുഎസും ചൈനയും ഉന്നതതല സൈനിക ആശയവിനിമയം പുനരാരംഭിക്കാനും ലഹരി മാഫിയയ്ക്കെതിരായ പോരാട്ടത്തിൽ സഹകരിക്കാനും ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. ഒരു വർഷത്തിനുശേഷം ജോ ബൈഡനും ഷി ചിൻപിങ്ങും തമ്മിൽ ഏഷ്യ–പസിഫിക് സാമ്പത്തിക ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ച 4 മണിക്കൂർ നീണ്ടു. ഏഷ്യ–പസിഫിക് മേഖലയിൽ സമാധാനത്തിനും രാജ്യാന്തര നിയമങ്ങൾ ശരിയായി പാലിക്കുന്നതിനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
ജറുസലം ∙ ആയിരക്കണക്കിനു പലസ്തീൻകാർ അഭയംപ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ ഷിഫ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. വൈദ്യുതിയില്ലാത്തതിനാൽ അടിസ്ഥാന ഉപകരണങ്ങളുടെ വരെ പ്രവർത്തനം നിലച്ച ആശുപത്രിയിൽ കുടുങ്ങിയ നൂറുകണക്കിനു രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയർന്നു. 3 കുഞ്ഞുങ്ങൾ കൂടി വൈദ്യസഹായം കിട്ടാതെ മരിച്ചതായി അധികൃതർ അറിയിച്ചു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കേസിൽ ജയിലിൽ വിചാരണ ചെയ്യുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. റാവൽപിണ്ടിയിലെ അദിയാല ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇമ്രാനെ അവിടെത്തന്നെ വിചാരണ ചെയ്യാനുള്ള അസാധാരണ സാഹചര്യം എന്താണെന്ന് അറിയിക്കാനും കോടതി
ബെയ്ജിങ് ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചൈന പ്രസിഡന്റ് ഷി ചിൻപിങ് ഇന്നു സാൻഫ്രാൻസിസ്കോയിൽ കൂടിക്കാഴ്ച നടത്തും. ഉന്നത ഉദ്യോഗസ്ഥരുടെ വൻസംഘവുമായി യുഎസിലെക്കു പോയ ഷി, അവിടെ നടക്കുന്ന ഏഷ്യ– പസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയിലും യുഎസ്–ചൈന പ്രത്യേക ഉച്ചകോടിയിലും പങ്കെടുക്കും. തയ്വാൻ വിഷയത്തിൽ
ഗാസ ∙ ഹമാസിന്റെ രഹസ്യതാവളമെന്ന് ആരോപിച്ച് ഇസ്രയേൽ പട്ടാളം വളഞ്ഞ അൽ ഷിഫ ആശുപത്രിക്കുള്ളിൽ കൂട്ടക്കുഴിമാടം വെട്ടി മൃതദേഹങ്ങൾ സംസ്കരിക്കുന്നു. വൈദ്യുതിയില്ലാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള 120 മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതോടെയാണ് ആശുപത്രി വളപ്പിൽ അടക്കുന്നത്. ഇവ പുറത്തേക്കു കൊണ്ടുപോകാനും
ടെൽ അവീവ് / ന്യൂയോർക്ക് ∙ 5 ദിവസത്തെ വെടിനിർത്തിലനു സമ്മതിച്ചാൽ എഴുപതോളം ബന്ദികളെ വിട്ടയയ്ക്കാമെന്ന ഹമാസ് വാദ്ഗാനം ഇസ്രയേൽ തള്ളി. നൂറു പേരെ മോചിപ്പിക്കണമെന്നും വെടിനിർത്തൽ സാധ്യമല്ലെന്നുമുള്ള നിലപാടിൽ ഇസ്രയേൽ ഉറച്ചുനിൽക്കുകയാണ്. വെടിനിർത്തൽ ഹമാസിനു ഗുണകരമാകുമെന്നാണ് ഇസ്രയേൽ കരുതുന്നത്. ഇസ്രയേലിലെ
ഗാസ ∙ കനത്ത ഏറ്റുമുട്ടലിന് വേദിയായ അൽ ഷിഫ ആശുപത്രിക്ക് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 300 ലീറ്റർ ഇന്ധനം നൽകിയെങ്കിലും ഹമാസ് തടഞ്ഞതായി ഇസ്രയേൽ ആരോപിച്ചു. ആരോപണം ഹമാസ് തള്ളി. എന്നാൽ, 300 ലീറ്റർ ഇന്ധനം അരമണിക്കൂർ സമയത്തേക്കു മാത്രമേ തികയുകയുള്ളൂവെന്നും 10,000 ലീറ്റർ ഇന്ധനം രാജ്യാന്തര ഏജൻസികൾ വഴി നൽകണമെന്നും ഗാസ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അൽ ഖുദ്സ് ആശുപത്രിയും ഇന്ധനക്ഷാമത്തെ തുടർന്ന് പ്രവർത്തനം നിർത്തി. ഗാസ നഗരത്തിലെ വടക്കൻ മേഖലയിലുള്ള കുട്ടികളുടെ സ്പെഷലിസ്റ്റ് അൽ നസറും ഒഴിപ്പിച്ചു.
ജറുസലം ∙ ഗാസ നഗരം പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ഇസ്രയേൽ സൈന്യം വളഞ്ഞു. ആശുപത്രിയുടെ പ്രധാന ഗേറ്റ് ഇപ്പോൾ ഇസ്രയേൽ ടാങ്കുകളുടെ നിയന്ത്രണത്തിലാണ്. ആശുപത്രിയിലെ നിലവറയിലാണ് ഹമാസിന്റെ ഒരു മുഖ്യ നിയന്ത്രണകേന്ദ്രം പ്രവർത്തിക്കുന്നതെന്നും രോഗികളെ ‘മനുഷ്യകവചമായി’ ഉപയോഗിക്കുകയാണെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഹമാസ് ഇക്കാര്യം നിഷേധിച്ചു.
ലണ്ടൻ ∙ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി ഇന്ത്യൻ വംശജയായ സ്യൂവല്ല ബ്രേവർമാനെ മാറ്റി പകരം വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലിയെ പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് പുതിയ വിദേശകാര്യ സെക്രട്ടറി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്റെ വാർഷികദിനമായിരുന്ന ശനിയാഴ്ച പലസ്തീൻ അനുകൂല റാലി നടത്താൻ അനുമതി നൽകിയതിന് മെട്രോപ്പൊലിറ്റൻ പൊലീസിനെ വിമർശിച്ച് ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനമാണ് ബ്രേവർമാന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. ലേഖനത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ച മാറ്റം വരുത്താൻ ബ്രേവർമാൻ തയാറായിരുന്നില്ല. മറ്റു മന്ത്രിമാർക്കു മാറ്റമില്ല.
ജറുസലം ∙ ലോകമെങ്ങും നിന്നുള്ള വെടിനിർത്തൽ ആഹ്വാനം അവഗണിച്ച് ഇസ്രയേൽ സൈന്യവും ഹമാസും ഗാസയിലെ അൽ ഷിഫ ആശുപത്രിക്കു സമീപം കനത്ത പോരാട്ടം തുടരുന്നു. ആശുപത്രിയിലെ 45 നവജാതശിശുക്കൾ ഉൾപ്പെടെയുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്കു മാറ്റാൻ സഹായിക്കാമെന്ന് ഇസ്രയേൽ സേന അറിയിച്ചിട്ടുണ്ട്. ഇന്ധനം തീർന്നതിനെ
ന്യൂയോർക്ക് ∙ പലസ്തീനിലെ അധിനിവേശ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തുന്ന കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്ന യുഎൻ പൊതുസഭാ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. അധിനിവേശ പലസ്തീനിലെ കിഴക്കൻ ജറുസലം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ, അധിനിവേശ സിറിയയിലെ ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തുന്ന കുടിയേറ്റത്തെ
ജറുസലം ∙ ഇന്ധനം തീർന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പ്രവർത്തനം സ്തംഭിച്ചു. ഇൻകുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികൾ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അൽ ഷിഫയിലെ ഇൻകുബേറ്ററിലുള്ളത്. ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേൽ സൈന്യം പുറത്തിറങ്ങുന്നവർക്കുനേരെ വെടിവയ്പു തുടങ്ങി. തെരുവുകളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണ്.
സോൾ ∙ അരികിൽ നിന്ന ജീവനക്കാരനെ പച്ചക്കറിപ്പെട്ടിയാണെന്നു കരുതി എടുത്തുമടക്കി കൺവെയർ ബെൽറ്റിൽ വച്ചു ഞെരുക്കിയ റോബട്ടിന്റെ കൈപ്പിഴയിൽ ഒരാൾ മരിച്ചു. പച്ചക്കറികൾ പെട്ടിയിലാക്കുന്ന ദക്ഷിണകൊറിയൻ ഫാക്ടറിയിലാണ് ദുരന്തം. പാക്കിങ് റോബട്ടുകളെ ഫാക്ടറിയിൽ സ്ഥാപിച്ച സ്ഥാപനത്തിലെ ജീവനക്കാരൻ അവയുടെ പ്രവർത്തനം നിരീക്ഷിക്കാനെത്തിയതായിരുന്നു.
ജറുസലം ∙ ടാങ്കുകൾ വളഞ്ഞതിനുപിന്നാലെ, വടക്കൻ ഗാസയിലെ ആശുപത്രികളിൽ ഇസ്രയേൽ തുടർച്ചയായി ബോംബാക്രമണം നടത്തി. അഭയകേന്ദ്രമാക്കി മാറ്റിയ അൽ ബുറാഖ് സ്കൂളിൽ ബോംബിട്ടതിനെത്തുടർന്ന് 50 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇന്നലെ പുലർച്ചെ 5 വട്ടമാണു ബോംബിട്ടത്. അൽഖുദ്സ് ആശുപത്രിക്കുനേരെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 20 പേർക്കു പരുക്കേറ്റെന്നും റെഡ് ക്രോസ് അറിയിച്ചു.
ജറുസലം ∙ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 4505 കുട്ടികളടക്കം 11,078 പലസ്തീൻകാർ കൊല്ലപ്പെട്ടു. 2650 പേരെ കാണാതായി. യുദ്ധം ആരംഭിച്ചതിനുശേഷം നൂറിലേറെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയും (യുഎൻആർ ഡബ്യൂഎ) അറിയിച്ചു. മരുന്നുകളും ശുദ്ധജലവും ഇന്ധനവും കിട്ടാതെ പ്രവർത്തനം ദുഷ്കരമായ ആശുപത്രികളിൽ രോഗികൾക്കു പുറമേ പതിനായിരങ്ങൾ അഭയം തേടിയിട്ടുണ്ട്.
ജറുസലം ∙ പലസ്തീൻകാരുടെ കൂട്ടപ്പലായനം തുടരവേ, ഗാസ സിറ്റിയിൽ ഇസ്രയേൽ– ഹമാസ് തെരുവുയുദ്ധം. രോഗികൾക്കു പുറമേ ആയിരങ്ങൾ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേൽ സൈന്യമടുത്തെന്നാണു റിപ്പോർട്ട്. അൽ ഷിഫയിൽ ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രയേൽ ആരോപണം.
വാഷിങ്ടൻ ∙ യുദ്ധത്തിനുശേഷം ഗാസയിലും വെസ്റ്റ്ബാങ്കിലുമായി ഐക്യ പലസ്തീൻ സർക്കാർ വരണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നിർദേശിച്ചു. പലസ്തീൻ രാഷ്ട്രം സാഷാത്കരിക്കാനുള്ള ചുവടുവയ്പാകുമിതെന്നും വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലേതു പോലെ ഗാസയിലും സൈനിക അധിനിവേശം തുടരുമെന്ന ഇസ്രയേൽ നിലപാടിനു വിരുദ്ധമാണിത്. ഇസ്രയേൽ സൈന്യം ദീർഘകാലം ഗാസയിൽ തുടരുമെന്നു തിങ്കളാഴ്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ജറുസലം ∙ ഗാസ നഗരത്തിൽ ഇസ്രയേൽ സൈന്യവും ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരവേ, കാൽനടയായി തെക്കൻ ഗാസയിലേക്കു പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. ഇന്നലെ 15,000 പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. കഴിഞ്ഞദിവസം 5,000 പേരാണ് വടക്കൻ ഗാസ വിട്ടത്. ഹമാസ് ഒളിത്താവളങ്ങളായ തുരങ്ക ശൃംഖലകൾ തകർത്തതായും ആയുധനിർമാണ വിദഗ്ധനായ മഹ്സിൻ അബു സിനയെ വ്യോമാക്രമണങ്ങളിൽ വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.
ബെയ്ജിങ് ∙ ചൈനയിൽ ഗെയിമിങ് പ്ലാറ്റ്ഫോമായ ഡുയുവിന്റെ ഉടമ ചെൻ ഷെയജിയെ (39) മൂന്നാഴ്ചയായി കാണാനില്ല. ചൂതാട്ടവും അശ്ലീല വിഡിയോയും ഡുയുവിൽ ഉണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ശതകോടീശ്വരനായ ഷെയജിയെ കാണാതായത്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഷെയജിയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന വിവരം ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് പുറത്തുവിട്ടത്. അതേസമയം, സ്ഥാപനം പതിവുപോലെ പ്രവർത്തിക്കുന്നുവെന്നാണ് കമ്പനിയുടെ വക്താവ് വിശദീകരിച്ചത്.
ലണ്ടൻ ∙ യുകെയിലെ ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയേഴ്സിന്റെ (ഐസിഇ) പ്രസിഡന്റായി ഇന്ത്യൻ വംശജ പ്രഫ. അനുഷ ഷാ നിയമിതയായി. 205 വർഷത്തെ ചരിത്രമുള്ള സംഘടനയുടെ ആദ്യ ഇന്ത്യൻ വംശജയായ അധ്യക്ഷയാണ് അനുഷ. ലണ്ടൻ ആസ്ഥാനമായ സംഘടനയിൽ 95,000 അംഗങ്ങളുണ്ട്.
ജറുസലം ∙ ‘‘ഏറ്റവും ദുരിതം നിറഞ്ഞ ദിവസം അന്നാണെന്ന് ഓരോ പകലറുതിയിലും നിങ്ങൾ കരുതും. എന്നാൽ, തൊട്ടടുത്തദിവസം അതിനെക്കാൾ ഭയാനകമായിരിക്കും. മരണവും ദുരിതവും എത്രയെന്ന് അളക്കാനാവാത്ത സ്ഥിതിയാണു ഗാസയിലുള്ളത്’’ – യുഎൻ ദുരിതാശ്വാസസേവന വിഭാഗം വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മേർ പറഞ്ഞു.
പോർട്ട് ബ്ലയർ ∙ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വച്ച് സെന്റിനലി ഗോത്രക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട അമേരിക്കൻ മിഷനറി ജോൺ അലൻ ചൗവിന്റെ (27) ജീവിതം പ്രമേയമാക്കിയ സിനിമ ‘ദ് മിഷൻ’ നാഷനൽ ജ്യോഗ്രഫിക് ചാനൽ പ്രദർശിപ്പിക്കും. അടുത്തമാസം 10ന് രാത്രി 10നാണ് പ്രദർശനം. 2018 നവംബർ 14നാണ് ഒറ്റപ്പെട്ട ഉത്തര സെന്റിനൽ ദ്വീപിൽ ചൗ പ്രവേശിച്ചത്. തീരത്തിറങ്ങിയ അലനു നേർക്ക് അമ്പുകൾ പാഞ്ഞു വന്നെന്നും അമ്പേറ്റിട്ടും യുവാവ് നടന്നതായും അദ്ദേഹത്തെ അവിടെയെത്തിച്ച മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും മൃതദേഹം വീണ്ടെടുക്കാനായില്ല. ഗോത്രവിഭാഗക്കാർ തന്നെ മറവു ചെയ്തുവെന്നാണ് വിവരം.
ഗാസ ∙ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വേദനയോടെ പരാമർശിച്ച ഗാസയിൽ, പരിപൂർണ അധിനിവേശം ലക്ഷ്യമിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ യുദ്ധാനന്തര പദ്ധതി. അനിശ്ചിതകാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസിലെ എബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
ഗാസ ∙ ഗാസ മുനമ്പിനെ വടക്കും തെക്കുമായി പകുത്ത് സൈന്യത്തെ വിന്യസിച്ച ഇസ്രയേൽ ഇന്നലെയോടെ ഗാസ സിറ്റി പൂർണമായി വളഞ്ഞു. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച യുദ്ധത്തിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധം വിച്ഛേദിച്ച് കര, വ്യോമാക്രമണം തുടരുകയാണ്. ഹമാസ് താവളങ്ങൾ ലക്ഷ്യമിട്ട് ജനവാസകേന്ദ്രങ്ങളിൽ ഉടൻ ആക്രമണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
ഗാസ ∙ ഐക്യരാഷ്ട്ര സംഘടനയുടേതടക്കം ഗാസയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന 18 ഏജൻസികൾ വെടിനിർത്തൽ ഉടൻ വേണമെന്ന് സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശുദ്ധജലക്ഷാമവും വൃത്തിഹീനമായ ചുറ്റുപാടുകളും മൂലം അഭയാർഥി ക്യാംപുകളിൽ പകർച്ചവ്യാധികൾ പടരുകയാണെന്നും വിവിധ യുഎൻ ഏജൻസികളുടെ 88 ജീവനക്കാർ കൊല്ലപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു.
ഫ്രാങ്ക്ഫർട്ട് ∙ ഭാര്യയുമായി വഴക്കിട്ട് നാലു വയസ്സുകാരി മകളുമായി വിമാനത്താവളം ‘ബന്ദി’യാക്കി യുവാവിന്റെ സാഹസത്തെ തുടർന്ന് ജർമനിയിലെ ഹാംബുർഗ് വിമാനത്താവളം 18 മണിക്കൂർ അടച്ചിട്ടു. അനുനയശ്രമത്തിനൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞു യുവാവ് കീഴടങ്ങിയതോടെ വിമാനത്താവളം തുറന്നു പ്രവർത്തനം പുനരാരംഭിച്ചു. കുഞ്ഞിനു
ഗാസ ∙ ഗാസയിൽ വീണ്ടും അഭയാർഥി ക്യാംപുകൾക്കുനനേരെ ഇസ്രയേൽ ആക്രമണം. മധ്യ ഗാസയിലെ അൽ ബുറെജിലുള്ള അഭയാർഥി ക്യാംപിനുനേരെ ഞായർ പുലർച്ചെ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമിക്കുന്ന മൂന്നാമത്തെ അഭയാർഥി ക്യാംപാണിത്. നേരത്തേ അൽ മഗസി, ജബാലിയ ക്യാംപുകളിലെ ആക്രമണത്തിൽ
ഗാസ ∙ ഗാസയിൽ നിന്ന് വിദേശപാസ്പോർട്ട് ഉള്ളവരെയും പരുക്കേറ്റവരെയും റഫാ അതിർത്തി വഴി ഈജിപ്തിലേക്കു കൊണ്ടുപോകുന്നതു ശനിയാഴ്ച മുതൽ മുടങ്ങി. ഈ ദൗത്യത്തിലുണ്ടായിരുന്ന 2 ആംബുലൻസുകൾ ഇസ്രയേൽ ആക്രമിച്ചതോടെയാണ് ഒഴിപ്പിക്കൽ നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു. ഗാസയ്ക്കു നേരെ ആക്രമണം കടുപ്പിച്ചതിനൊപ്പം ഇസ്രയേൽ
മനില∙ ഫിലിപ്പീൻസിൽ സമൂഹമാധ്യമത്തിലൂടെ പരിപാടി അവതരിപ്പിക്കുകയായിരുന്ന റേഡിയോ അവതാരകൻ, പ്രേക്ഷകർ കണ്ടിരിക്കെ വെടിയേറ്റു മരിച്ചു. വീട്ടിലിരുന്നു ഞായറാഴ്ച പ്രഭാതപരിപാടി അവതരിപ്പിക്കുന്നതിനിടെയാണു ജുവാൻ ജുമാലോൺ (57) കൊല്ലപ്പെട്ടത്. തെക്കൻ ഫിലിപ്പീൻസിലെ മിസാമിസ് ഓക്സിഡെന്റൽ പ്രവിശ്യയിലെ കളാമ്പ
കഠ്മണ്ഡു ∙ നേപ്പാളിൽ വെള്ളിയാഴ്ച അർധരാത്രിയോടെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ചുരുങ്ങിയത് 157 പേർ മരിച്ചു. നൂറ്റമ്പതിലേറെ പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. കഠ്മണ്ഡുവിൽ നിന്ന് 500 കിലോമീറ്റർ പടിഞ്ഞാറ് ജാജർകോട്ട് ജില്ലയിലാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിൽ പലയിടത്തും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.
ഗാസ ∙ പലസ്തീൻ ജനത അഭയകേന്ദ്രങ്ങളാക്കിയ യുഎൻ സ്കൂൾ കെട്ടിടങ്ങളും ആശുപത്രികളും ആംബുലൻസുകളും വരെ തകർത്ത് ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു. വടക്കൻ ഗാസയിൽ ജബാലിയ അഭയാർഥി ക്യാംപിലെ അൽ ഫഖൂറ സ്കൂളിനു നേരെ നടത്തിയ മിസൈലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. അൽ ഷിഫ ആശുപത്രിക്കു മുന്നിൽ ആംബുലൻസുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ വെള്ളിയാഴ്ച 15 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്.
ഗാസ ∙ മനുഷ്യത്വമില്ലാത്ത യുദ്ധനടപടികളിൽ രോഷമറിയിച്ച് തുർക്കി ഇസ്രയേലിൽനിന്ന് അംബാസഡറെ തിരികെ വിളിച്ചു. സംഭാഷണം പോലും സാധ്യമാകാത്ത വിധം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാറിപ്പോയെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ അഭിപ്രായപ്പെട്ടു. ലാറ്റിനമേരിക്കൻ രാജ്യമായ ഹോണ്ടുറാസും അംബാസഡറെ തിരികെ വിളിച്ചു.
ന്യൂഡൽഹി ∙ ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്കു ബദലായി ഇലോൺ മസ്ക്കിന്റെ എക്സ്എഐ (xAI) എന്ന കമ്പനി ‘ഗ്രോക്’ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ പരിമിതമായ ഉപയോക്താക്കൾക്കു മാത്രമാണീ സേവനം. ചാറ്റ് ജിപിടി പോലെ ചാറ്റ്ബോട്ട് രൂപത്തിൽ തന്നെയാണ് ഗ്രോക് പ്രവർത്തിക്കുന്നത്.
ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വഴി സൃഷ്ടിക്കപ്പെടുന്ന വ്യാജ ഉള്ളടക്കത്തിന്റെ അപകടസാധ്യതയാണ് ബ്രിട്ടനിലെ ബ്ലെച്ലി പാർക്കിൽ നടന്ന എഐ സുരക്ഷാ ഉച്ചകോടിയിലുയർന്ന ആശങ്കകളിലൊന്ന്. ‘ബ്ലെച്ലി പാർക്ക് ഡിക്ലറേഷൻ’ എന്നറിയപ്പെടുന്ന സംയുക്ത പ്രസ്താവനയിൽ വിവിധ രാജ്യങ്ങൾ ഊന്നൽ നൽകിയതും ഈ വിഷയത്തിനാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യഥാർഥ ശേഷി എന്തെന്ന് ഇതുവരെയും പൂർണമായും വ്യക്തമായിട്ടില്ല.
ഗാസ / ജറുസലം ∙ ഗാസയിൽ ആംബുലൻസ് വ്യൂഹത്തിനു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതര പരുക്കു മൂലം ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകവെയാണ് രോഗികൾ ആക്രമിക്കപ്പെട്ടത്. ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയുടെ കവാടത്തിൽവച്ചും ഗാസയിൽ തന്നെ അൻസാർ സ്ക്വയറിനു സമീപവും ആക്രമണമുണ്ടായി.
വാഷിങ്ടൻ ∙ യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് ഒരു വർഷത്തിനിടയിൽ മാത്രം പിടിയിലായത് ഒരു ലക്ഷത്തോളം ഇന്ത്യക്കാർ. 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ അറസ്റ്റിലായത് 96,917 ഇന്ത്യക്കാരാണെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വ്യക്തമാക്കി. മുൻ വർഷങ്ങളേക്കാൾ അഞ്ചിരട്ടിയോളം പേർ ആണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ മുപ്പതിനായിരത്തോളം പേർ കാനഡ വഴിയും നാൽപ്പതിനായിരത്തിലേറെ ആളുകൾ മെക്സിക്കോ വഴിയുമാണ് കടക്കാൻ ശ്രമിച്ചത്. മെക്സിക്കോയിലെ മനുഷ്യക്കടത്തു സംഘങ്ങൾക്ക് പണം നൽകിയാണ് അതിർത്തി വരെ ഇവർ ബസിൽ എത്തുന്നതെന്ന് സെനറ്റർ ജയിംസ് ലങ്ക്ഫോർഡ് പറഞ്ഞു.
റാഫ ∙ ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കി ഹമാസ് പ്രതിരോധിക്കുന്നതിനിടയിലും ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിലേക്കു മുന്നേറുന്നു. തുരങ്കങ്ങളിൽനിന്ന് സ്ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിർത്തും വഴിയിൽ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്. ഗറില യുദ്ധത്തിന്റെ വിഡിയോകൾ ഹമാസ് തന്നെ പുറത്തുവിട്ടു. സൈനിക മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേലും പങ്കുവച്ചു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരി 11നു നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും ജനുവരി 29നു പൂർത്തിയാകുമെന്നും കമ്മിഷൻ അറിയിച്ചു.
മോസ്കോ ∙ സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) നിന്ന് റഷ്യ പിന്മാറി. ഉടമ്പടിക്കു രാജ്യം നൽകിയ അംഗീകാരം പിൻവലിക്കുന്ന ബില്ലിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പുവച്ചു. കരാറിൽ നിന്നു പിന്മാറാൻ പാർലമെന്റിന്റെ ഇരുസഭകളും നേരത്തേ അനുമതി നൽകിയിരുന്നു.
ലണ്ടൻ ∙ ഇന്ത്യൻ വംശജയായ നന്ദിനി ദാസ് രചിച്ച കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദ് ഒറിജിൻ ഓഫ് എംപയർ എന്ന പുസ്തകം ഈ വർഷത്തെ ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് നേടി. 25,000 പൗണ്ടാണ് (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് പ്രഫസർ ആണ് നന്ദിനി ദാസ് (49). 17–ാം
ജറുസലം ∙ ഗാസ അഭയാർഥി ക്യാംപിലെ ആക്രമണങ്ങളുടെ പേരിൽ ഇസ്രയേലിലെ സ്ഥാനപതിയെ ജോർദാൻ തിരിച്ചുവിളിച്ചു. നിലവിൽ വിദേശത്തുള്ള ഇസ്രയേലിന്റെ സ്ഥാനപതിയെ ജോർദാനിലേക്ക് അയയ്ക്കേണ്ടതില്ലെന്നും അറിയിച്ചു. ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. കൊളംബിയ, ചിലെ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളും
വാഷിങ്ടൻ ∙ ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെയാളും മരണത്തിനു കീഴടങ്ങി. യുഎസിലെ ബാൾട്ടിമോറിൽ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിൽ കഴിഞ്ഞ സെപ്റ്റംബർ 20നു ശസ്ത്രക്രിയയ്ക്കു വിധേയനായ ലോറൻസ് ഫോസിറ്റ് (58) ആണു മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു 2 ദിവസത്തിനുള്ളിൽ
ഗാസ / ജറുസലം ∙ വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാംപിലെ പാർപ്പിടസമുച്ചയങ്ങൾക്കു നേരെ തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി. കെട്ടിടാവശിഷ്ടങ്ങളുടെയും പരുക്കുകളോടെ കുട്ടികളടക്കമുള്ളവരെ ആശുപത്രിയിലേക്കു മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ അൽ ജസീറ ചാനൽ സംപ്രേഷണം ചെയ്തു. മരണമുള്ളതായി
ജറുസലം ∙ ഇസ്രയേൽ–ഹമാസ് നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. 300 പേർക്കു പരുക്കേറ്റു. ക്യാംപിലെ 15 പാർപ്പിടകേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പരുക്കേറ്റവരെ
ജറുസലം ∙ സംഘർഷം നാലാം ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കെ, ഗാസ സിറ്റിക്കുനേരെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമായി ഇസ്രയേൽ സേന കര, വ്യോമ ആക്രമണം ശക്തമാക്കി. വെള്ളിയാഴ്ച രാത്രി വടക്കൻ ഗാസയിൽ പ്രവേശിച്ച സേന 600 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ബന്ദികളായ വനിതാസൈനികരെ മോചിപ്പിച്ചതായും ഇസ്രയേൽ അറിയിച്ചു.
ടെഹ്റാൻ ∙ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസിന്റെ പീഡനം നേരിട്ട് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്ത അർമിത ഗൊരാവന്ദിന്റെ (16) സംസ്കാര ചടങ്ങിൽ പങ്കെടുത്ത പ്രമുഖ മനുഷ്യാവകാശ പ്രവർത്തക നസ്റിൻ സുതൂദ (60) അറസ്റ്റിൽ. എഴുത്തുകാരിയും അഭിഭാഷകയുമായ നസ്റിനെ ഹിജാബ് ധരിക്കാതെ നിയമലംഘനം നടത്തിയെന്നതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന അർമിതയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് കൂടുതൽ പേർ അറസ്റ്റിലായതായി സൂചനയുണ്ട്.
വാഷിങ്ടൻ ∙ ന്യായാധിപരെയും കൂറുമാറിയ മുൻ സഹപ്രവർത്തകരെയും ഡോണൾഡ് ട്രംപ് അധിക്ഷേപിക്കുന്നതൊഴിവാക്കാൻ കോടതി വീണ്ടും ഉത്തരവിറക്കി. ട്രംപ് കക്ഷിയായ കേസുകളിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും പ്രസംഗങ്ങളിലും ഭീഷണിസ്വരത്തിൽ സംസാരിക്കുന്നെന്ന് ആരോപിച്ചാണ് ഡിസ്ട്രിക്ട് ജഡ്ജി ടാന്യ ചുട്കൻ ഉത്തരവു പുനഃസ്ഥാപിച്ചത്. ഉത്തരവിൽ ഇളവ് അനുവദിച്ചപ്പോഴെല്ലാം അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.
ജറുസലം∙ ഗാസയ്ക്കു നേരെയുള്ള യുദ്ധത്തിന്റെ രണ്ടാംഘട്ടമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ച കരയാക്രമണം ഇസ്രയേൽ കൂടുതൽ ശക്തമാക്കി. ഹമാസ് താവളങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന ആക്രമണത്തിൽ ഗാസയിൽ വാർത്താവിനിമയ സംവിധാനങ്ങൾ ഏതാണ്ടു പൂർണമായും നിലച്ചു. ഇന്നലെ വൈകിട്ടോടെ ഫോൺ, ഇന്റർനെറ്റ്
വത്തിക്കാൻ സിറ്റി ∙ വിവാദ വിഷയങ്ങളായ വനിതാ പൗരോഹിത്യം, ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള സമീപനം എന്നിവയിൽ വ്യക്തമായ നിലപാടെടുക്കാതെ കത്തോലിക്കാ സഭയുടെ സുപ്രധാനമായ മെത്രാൻ സിനഡ് സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന സിനഡിൽ 300 മെത്രാന്മാരും 50 വനിതകളുൾപ്പെടെ 65 അൽമായരുമാണ് പങ്കെടുത്തത്. ഇതാദ്യമായി വനിതകൾക്കും
ലൊസാഞ്ചലസ്∙ ‘ഫ്രണ്ട്സ്’ എന്ന അമേരിക്കൻ ജനപ്രിയ പരമ്പരയിലൂടെ ദീർഘകാലം പ്രേക്ഷകരെ ചിരിപ്പിച്ച മാത്യു പെറി (54) അന്തരിച്ചു. ലൊസാഞ്ചലസിലെ വീട്ടിൽ ബാത്ത്ടബിൽ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണു മരണകാരണമെന്നാണ് സൂചന. ന്യൂയോർക്ക് നഗരത്തിലെ 6 സുഹൃത്തുക്കളുടെ കഥ പറയുന്ന പരമ്പരയിലെ
ടെഹ്റാൻ ∙ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മെട്രോ ട്രെയിനിൽ മത പൊലീസുമായുണ്ടായ സംഘർഷത്തെത്തുടർന്ന് ആശുപത്രിയിലായ അർമിത ഗൊരാവന്ദ് (16) മരിച്ചു. ഈ മാസം ഒന്നിന് അർമിത മെട്രോയിൽ കൂട്ടുകാരികൾക്കൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചിരുന്നു.
Results 1-100 of 6003