Activate your premium subscription today
വാഷിങ്ടൻ, കയ്റോ ∙ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഇസ്രയേൽ ഒരുങ്ങുന്നു. വടക്കൻ ഗാസയിലേക്കു പലസ്തീൻ പൗരൻമാർ സ്വതന്ത്രമായി മടങ്ങിവരുന്നതിനെ ഇസ്രയേൽ എതിർക്കുമെന്നാണു സൂചന. കർശനമായ പരിശോധനകൾക്കു ശേഷം പ്രവേശനം അനുവദിക്കാനാണു നീക്കം. ഹമാസ് പ്രവർത്തകരും അവരെ പിന്തുണയ്ക്കുന്നവരും തിരിച്ചെത്തുന്നതു തടയുകയാണു ലക്ഷ്യം. ഇസ്രയേലിന്റെ ഈ നീക്കത്തെ എതിർത്ത് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മധ്യസ്ഥർ പോലും കാണാത്ത നിർദേശങ്ങളെച്ചൊല്ലിയാണ് ഹമാസിന്റെ പ്രതികരണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ തടവിൽ കഴിയുന്ന ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ഇതു തടസ്സമായേക്കും.
ബട്ലർ (പെൻസിൽവേനിയ) ∙ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തനിക്കെതിരെ വധശ്രമമുണ്ടായ പെൻസിൽവേനിയയിലെ ബട്ലർ പട്ടണത്തിൽ വീണ്ടും റാലി നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘പെൻസിൽവേനിയയിലെ ബട്ലറിലേക്ക് ഞാൻ മടങ്ങിച്ചെന്ന് വലുതും സുന്ദരവുമായ റാലി സംഘടിപ്പിക്കും.’ – സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് കുറിച്ചു. എന്നാൽ റാലിയുടെ തീയതി പ്രഖ്യാപിക്കാഞ്ഞ ട്രംപ്, കുടുതൽ വിവരങ്ങൾക്കായി കാത്തിരിക്കൂ എന്നു കുറിച്ചു.
കഠ്മണ്ഡു ∙ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ മനീഷ് റത്ന സഖ്യ രക്ഷപ്പെട്ടത് കോക്പിറ്റ് വേർപെട്ടു തെറിച്ചുപോയതിനാലെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽനിന്നു പറന്നുപൊങ്ങിയയുടനെ റൺവേയിലേക്കുവീണ ചെറുവിമാനം അവിടെയുണ്ടായിരുന്ന കണ്ടെയ്നറിൽ ഇടിച്ച ശേഷമാണു നിലം പതിച്ചത്.
വാഷിങ്ടൻ∙ കമലാ ഹാരിസിനെ കുട്ടികളില്ലാത്ത സ്ത്രീയെന്ന് വിശേഷിപ്പിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെ.ഡി.വാൻസിന്റെ പഴയ അഭിമുഖം ചർച്ചയാകുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടി നേതാവായ കമല ഹാരിസിന് പിന്തുണ വ്യാപിക്കുന്ന ഘട്ടത്തിലാണ് 2021ൽ നടന്ന അഭിമുഖം വീണ്ടും ചർച്ചയായത്.
പാരിസ്∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പാരിസിന്റെ വിവിധയിടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്കുനേരെ ആക്രമണം. പലയിടത്തും റെയിൽവെ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി ശ്രമമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു. ശൃംഖലകൾ ആക്രമിക്കപ്പെട്ടത് ഫ്രാൻസിലെ ട്രെയിൻ ഗതാഗതം താറുമാറാക്കി. സംഭവത്തിൽ
വാഷിങ്ടൻ • ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽനിന്ന് എന്നു തിരികെയെത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു നാസ. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലമാണ് ഇരുവരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലേറെയായി അനിശ്ചിതത്വത്തിലായത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ
ടെക്സസ് ∙ ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവൻമാരിൽ ഒരാളായ ഇസ്മായേൽ ‘എൽ മയോ’ സംബാദ (76) യുഎസിൽ അറസ്റ്റിൽ. മെക്സിക്കോയിലെ ലഹരിസംഘമായ സിനലോവ കാർട്ടലിന്റെ സഹസ്ഥാപകനും മുൻ വ്യാപാര പങ്കാളിയുമായ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന്റെ മകൻ ജോക്വിൻ ഗുസ്മാൻ ലോപ്പസും സംബാദയ്ക്കൊപ്പം പിടിയിലായി. വ്യാഴാഴ്ച
വാഷിങ്ടൻ ∙യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം നടക്കുമ്പോൾ, ഗാസ യുദ്ധത്തിനെതിരെ ക്യാപ്പിറ്റോളിനു സമീപം ആയിരങ്ങൾ പ്രതിഷേധറാലി നടത്തി. നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ, സന്ദർശകഗാലറിയിൽ എഴുന്നേറ്റുനിന്നു മൗനപ്രതിഷേധം നടത്തിയ ബന്ദികളുടെ കുടുംബാംഗങ്ങളായ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ പൊലീസ് റിമാൻഡിൽ വിടാനുള്ള ഭീകരവിരുദ്ധകോടതിയുടെ ഉത്തരവ് ലഹോർ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ട 12 കേസുകളിൽ ഇമ്രാനെ 10 ദിവസം റിമാൻഡിൽ വിടാനുള്ള ഉത്തരവാണ് റദ്ദാക്കിയത്.
ന്യൂഡൽഹി∙ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിനും അശോക് ഹാളിനും പുതിയ പേര് പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും അറിയപ്പെടും. ദേശീയ പുരസ്കാരങ്ങളടക്കം സമ്മാനിക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രധാനവേദിയാണു ദർബാർ ഹാൾ. അശോക് ഹാളിലായിരുന്നു
ഇസ്താംബുൾ∙ റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കർ’ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർതത്യാന ഓസോലിന (38) തുർക്കിയിൽ ബൈക്കപകടത്തിൽ മരിച്ചു. തത്യാനയുടെ മോട്ടോർബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അതിവേഗം അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും തത്യാനയെ രക്ഷിക്കാനിയില്ല. മറ്റൊരു ബൈക്കർ
വാഷിങ്ടൺ∙ രാജ്യത്തെയും പാർട്ടിയെയും ഒരുമിപ്പിക്കാനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘യുവ ശബ്ദ’ങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്നും ബുധനാഴ്ച യുഎസ് ഓവൽ ഓഫിസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ ബൈഡൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതിനുശേഷം
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ പിന്മാറിയതോടെ, അതുവരെ പിരിച്ച പ്രചാരണ ഫണ്ട് പുതിയ സ്ഥാനാർഥി കമല ഹാരിസിനു കൈമാറുന്നതിനെതിരെ എതിരാളി ഡോണൾഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ ട്രംപിന്റെ ഔദ്യോഗിക പ്രചാരണസംഘമാണ് ഫെഡറൽ ഇലക്ഷൻ കമ്മിഷനു പരാതി നൽകിയത്.
ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് സന്ദർശനം തുടരവേ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങിലും പീരങ്കിയാക്രമണത്തിലും 24 കുട്ടികൾ അടക്കം 121 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിന് വീടുകൾ തകർന്നു. കഴിഞ്ഞ 2 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പലസ്തീൻകാരാണ് ഇവിടെനിന്നു പലായനം ചെയ്തത്.
ലണ്ടൻ ∙ ‘ബ്ലൂസ്ബ്രേക്കേഴ്സ്’ ബാൻഡുമായി ജനപ്രിയ സംഗീതത്തിന്റെ പുതിയ ചക്രവാളങ്ങൾ തേടിയ ബ്രിട്ടിഷ് ഇതിഹാസം ജോൺ മേയൽ (90) അന്തരിച്ചു. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു. കലിഫോർണിയയിലെ വീട്ടിലായിരുന്നു മരണം.
കാഠ്മണ്ഡു∙ നേപ്പാളിൽ ശൗര്യ എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് പതിനെട്ടുപേർ മരിച്ചു. ഗുരുതര പരുക്കേറ്റ പൈലറ്റ് എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനത്താവള വക്താവ് പ്രേംനാഥ് ഥാക്കൂർ പറഞ്ഞു.
വാഷിങ്ടൻ ∙ കോവിഡ് നെഗറ്റീവായതിനു പിന്നാലെ വൈറ്റ് ഹൗസിൽ തിരിച്ചെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡെലവെയറിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ബൈഡന് ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടർ അറിയിച്ചു. സുഖമായിരിക്കുന്നുവെന്ന് 81 വയസ്സുകാരനായ ബൈഡനും മാധ്യമങ്ങളോടു പ്രതികരിച്ചു. എന്നാൽ, മത്സരത്തിൽനിന്നു
ജനീവ∙ഗാസയിൽ പോളിയോ ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിൽ അതീവ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പരാമർശം. ഈ സ്ഥിതി തുടർന്നാൽ യുദ്ധത്തിൽ മരിക്കുന്നവരേക്കാൾ കൂടുതൽപേർ പകർച്ചവ്യാധികൾ
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ആവശ്യമായ പാർട്ടിപ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസിനു (59) ലഭിച്ചു. നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ൽ ഏറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്.
ധാക്ക ∙ തൊഴിൽസംവരണം വെട്ടിക്കുറച്ച ബംഗ്ലദേശ് സുപ്രീം കോടതി ഉത്തരവോടെ വിദ്യാർഥിപ്രക്ഷോഭങ്ങളടങ്ങി നഗരങ്ങൾ ശാന്തമായിത്തുടങ്ങി. തുടർച്ചയായ രണ്ടാം ദിവസവും ധാക്കയടക്കമുള്ള പ്രധാന നഗരങ്ങളിൽ പ്രക്ഷോഭമുണ്ടായില്ല. എന്നാൽ, ജനജീവിതം സാധാരണനിലയിലായിട്ടില്ലെന്നു കരസേനാ തലവൻ പറഞ്ഞു. പ്രക്ഷോഭം രൂക്ഷമായതോടെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ നിർത്തിവച്ചിരുന്നു. ശനിയാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞയും നിലവിലുണ്ട്. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ടു വ്യവസായികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കണ്ടിരുന്നു.
ജറുസലം ∙ ഹമാസും ഫത്തായും അടക്കം 14 സംഘടനകൾ ഭിന്നതകൾ മാറ്റിവച്ചു ഗാസയിൽ ഇടക്കാല ദേശീയസർക്കാരുണ്ടാക്കാൻ ബെയ്ജിങ്ങിൽ നടന്ന ചർച്ചയിൽ തീരുമാനമായെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 21 മുതൽ 23 വരെ നടന്ന ചർച്ചയിലാണു യുദ്ധാനന്തര ഗാസയിൽ ഐക്യപലസ്തീൻ സർക്കാരിനു ധാരണയായതെന്നു വിദേശകാര്യമന്ത്രി വാങ് ലീ വ്യക്തമാക്കി.
വാഷിങ്ടൻ ∙ യുഎസ് സീക്രട്ട് സർവീസ് ഡയറക്ടർ കിംെബർലി ചീറ്റൽ രാജിവച്ചു. തിരഞ്ഞെടുപ്പു റാലിക്കിടെ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമം തടയുന്നതിൽ സീക്രട്ട് സർവീസ് പരാജയപ്പെട്ടെന്ന കടുത്ത വിമർശനത്തെത്തുടർന്നാണു രാജി.
കൊളംബോ ∙ പാക്ക് കടലിടുക്കിൽ അനധികൃത മീൻപിടിത്തം ആരോപിച്ച് 9 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. 2 ട്രോളിങ് ബോട്ടുകൾ പിടിച്ചെടുത്തു. ഈ വർഷം 252 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും 35 ബോട്ടുകൾ പിടിച്ചെടുത്തതായും ശ്രീലങ്കൻ നാവിക സേന നേരത്തെ അറിയിച്ചിരുന്നു.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മത്സരരംഗത്തുനിന്നു പിന്മാറുകയും പകരം സ്ഥാനാർഥിയാകാൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഡെമോക്രാറ്റിക് പാർട്ടിയിൽ പുത്തനുണർവെന്നു നേതാക്കൾ. യുഎസ് പാർലമെന്റായ കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളും സംസ്ഥാന ഗവർണർമാരും ഏതാനും മണിക്കൂറിനകം തന്നെ കമലയ്ക്കു (59) പിന്തുണ പ്രഖ്യാപിച്ചു.
വാഷിങ്ടൻ ∙ യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ ശേഷം ഇത്രയും വൈകി പിന്മാറുന്ന ആദ്യത്തെ സ്ഥാനാർഥിയാണു ജോ ബൈഡൻ എങ്കിലും തുടക്കത്തിലേ കളംവിട്ട ഡെമോക്രാറ്റ് നേതാക്കൾ വേറെയുമുണ്ട്– ഹാരി എസ്. ട്രൂമാൻ, ലിൻഡൻ ബി. ജോൺസൺ. പാർട്ടിയിൽനിന്നു സമ്മർദമുണ്ടാകും മുൻപേ സ്വയം എടുത്ത തീരുമാനമായിരുന്നു ഇരുവരുടേതും.
വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡോണൾഡ് ട്രംപിനു നേരെ വധശ്രമമുണ്ടായതിലെ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം സീക്രട്ട് സർവീസ് മേധാവി കിംബേർലി ചീറ്റിൽ ഏറ്റെടുത്തു. സുരക്ഷയിൽ പിഴവുണ്ടായെന്നും ഉത്തരവാദിത്തം ഏൽക്കുന്നെന്നും ജനപ്രതിനിധി സഭയുടെ സമിതിക്കു മുൻപാകെ നടന്ന വിസ്താരത്തിൽ ചീറ്റിൽ പറഞ്ഞു. എഫ്ബിഐ മേധാവി ക്രിസ്റ്റഫർ റേ ഈ സമിതിക്കു മുൻപാകെ നാളെ ഹാജരാകും.
ജറുസലം ∙ ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പു നൽകി മിനിറ്റുകൾക്കകം ഇസ്രയേൽ സൈന്യം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ കനത്ത ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 50 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സുരക്ഷിതമേഖലയെന്നു പറഞ്ഞിരുന്ന ബാനി സുഹൈല പട്ടണത്തിലടക്കം ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണവും ബോംബിങ്ങുമാണു നടത്തിയത്. സുരക്ഷിതമേഖലയെന്നു പറഞ്ഞിരുന്ന ഇവിടെ 4 ലക്ഷത്തോളം പലസ്തീൻകാരുണ്ട്.
ഓംബുർമാൻ ∙ യുദ്ധം മൂലം പട്ടിണി രൂക്ഷമായ സുഡാനിൽ ഭക്ഷണത്തിന് പകരം സ്ത്രീകളോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ട് സൈനികർ. ഭക്ഷണ സംഭരണശാലകൾ സൈനികരുടെ കൈവശമായതോടെയാണ് ഭക്ഷണത്തിന് വേണ്ടി സൈനികരുടെ ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങാൻ സ്ത്രീകൾ നിർബന്ധിതരായത്. രാജ്യത്തുനിന്നും രക്ഷപ്പെട്ടെത്തിയ ഇരുപത്തിനാല്
വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയതോടെ എല്ലാ ശ്രദ്ധയും വൈസ് പ്രസിഡന്റ് കമല ഹാരിസിലേക്ക്. തനിക്കു പകരം കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയാകണമെന്നാണ് ജോ ബൈഡന്റെ നിർദേശം. ഇതുവരെ ഒരു വനിത പോലും യുഎസിൽ പ്രസിഡന്റായിട്ടില്ല. ബൈഡനെ തോൽപിക്കുന്നതിലും എളുപ്പമാണ് കമലയെ തോൽപ്പിക്കാനെന്ന് എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
വാഷിങ്ടൻ ∙ യുഎസിലെ ഇൻഡ്യാന സംസ്ഥാനത്തെ ഇൻഡ്യാനപ്പൊലിസിൽ ഇന്ത്യൻ വംശജൻ ഭാര്യയുടെ കൺമുന്നിൽ റോഡിൽ വെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശി ഗവിൻ ദസോർ (29) ആണു കൊല്ലപ്പെട്ടത്. മെക്സിക്കോക്കാരിയായ വിവിയാന സമോറയുമായി ദസോറിന്റെ വിവാഹം കഴിഞ്ഞ മാസം 29ന് ആയിരുന്നു. റോഡിൽ ട്രക്ക് ഡ്രൈവറുമായുണ്ടായ വാക്കുതർക്കമാണു വെടിവയ്പിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു.
സിംഗപ്പൂർ ∙ ജോലിത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ 14 ഇന്ത്യൻ പൗരന്മാരെ എംബസി രക്ഷപ്പെടുത്തി. നോംപെന്നിൽ സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലുള്ള ഇവരെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടി ആരംഭിച്ചു. സൈബർ ജോലിത്തട്ടിപ്പിൽ കുടുങ്ങിയ 650 ഇന്ത്യക്കാരെയാണു കംബോഡിയ സർക്കാരിന്റെ സഹായത്തോടെ ഇന്ത്യൻ എംബസി ഇതുവരെ രക്ഷിച്ചത്.
ഗ്രാൻഡ് റാപ്പിഡ്സ് (മിഷിഗൺ, യുഎസ്) ∙ പന്തീരായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വാൻ ഡെൽ അരീന ഇൻഡോർ വേദിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം നാലഞ്ചു മണിക്കൂർ മുൻപേ രൂപപ്പെട്ടത് 5 കിലോമീറ്ററോളം നീണ്ട ക്യൂ. സദസ്സിലെ അനുയായികളിലൊരാളെ വേദിയിലേക്കു വിളിച്ചു മൈക്കിലൂടെ സംസാരിക്കാൻ അവസരം നൽകിയ ട്രംപ് മറ്റൊരു കാര്യം കൂടി ചെയ്തു: തനിക്കെതിരെ മത്സരിക്കാൻ ഡെമോക്രാറ്റ് സ്ഥാനാർഥിയായി കമല ഹാരിസ് വേണോ അതോ ജോ ബൈഡൻ മതിയോ എന്നതിൽ വോട്ടെടുപ്പ്.
വാഷിങ്ടൻ∙ സ്വന്തം പാളയത്തിൽത്തന്നെ ഒറ്റപ്പെട്ടുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റ് പദത്തിൽ രണ്ടാമൂഴം തേടിയുള്ള പരീക്ഷണത്തിൽനിന്ന് ജോ ബൈഡന്റെ പിൻമാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ബൈഡൻ പിന്മാറണമെന്ന് പാർട്ടിക്കകത്തും പുറത്തും കടുത്ത സമ്മർദമുയർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ബൈഡൻ
വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്നിന്ന് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ജോ ബൈഡൻ വ്യക്തമാക്കി. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം.
ബംഗ്ലദേശില് വിദ്യാര്ഥി പ്രക്ഷോഭത്തിനുകാരണമായ തൊഴില് സംവരണം റദ്ദാക്കി സുപ്രീംകോടതി സുപ്രധാന വിധി പ്രഖ്യാപിച്ചു. നൂറിലേറെപ്പേരുടെ ജീവനെടുത്ത പ്രക്ഷോഭം ശക്തമായതോടെയാണു സുപ്രീംകോടതിയുടെ സുപ്രധാന വിധി. 93% സര്ക്കാര് ജോലികളിലും മികവിന്റെ അടിസ്ഥാനത്തില് മാത്രം നിയമനം നടത്തിയാല് മതിയെന്നാണു കോടതി
ധാക്ക∙1971ലെ ബംഗ്ലദേശ് വിമോചന സമരകാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാർക്കു സർക്കാർ ജോലികളിൽ 30ശതമാനം സംവരണമെന്ന കീഴ്കോടതി ഉത്തരവ് റദ്ദാക്കി ബംഗ്ലദേശ് സുപ്രീംകോടതി. കീഴ്കോടതി ഉത്തരവിനു പിന്നാലെ വ്യാപകമായി രാജ്യത്തു കലാപം നടന്ന സാഹചര്യത്തിലാണു തീരുമാനം. രാജ്യമാകെ നടന്ന പ്രക്ഷോഭത്തിൽ
ജറുസലം∙ ഇസ്രയേൽ വിമാനങ്ങൾ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിൽ ആക്രണം നടത്തി. മൂന്നുപേർ കൊല്ലപ്പെട്ടു. ടെൽഅവീവിൽ ആക്രമണം നടത്തുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ‘‘ഇസ്രയേലി പൗരൻമാരുടെ രക്തത്തിനു വില നൽകേണ്ടി വരുമെന്ന്’’–ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് പറഞ്ഞു.
ധാക്ക ∙ രാജ്യമാകെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടും നിയന്ത്രിക്കാൻ പട്ടാളത്തെ നിയോഗിച്ചിട്ടും ബംഗ്ലദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. പ്രധാന റോഡുകളിലെല്ലാം പട്ടാളം തടസ്സങ്ങളും ബങ്കറുകളും സ്ഥാപിച്ചു പരിശോധന നടത്തുന്നു. സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന പലയിടത്തും ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതക ഷെല്ലുകളും സൗണ്ട് ഗ്രനേഡുകളും പ്രയോഗിച്ചിട്ടും കല്ലും വടികളുമായി പ്രക്ഷോഭകർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി.
വാഷിങ്ടൻ / കീവ് ∙ യുഎസിലെ ഭരണമാറ്റ സാധ്യത മുന്നിൽക്കണ്ട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിലപാട് മയപ്പെടുത്തുന്നു. റഷ്യയുമായി ഒത്തുതീർപ്പിനില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്ന സെലെൻസ്കി, സമാധാനചർച്ചകൾക്കു തയാറാകുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് നവംബറിലെ സമാധാന ഉച്ചകോടിയിലേക്ക് റഷ്യൻ പ്രതിനിധി സംഘത്തെ സെലെൻസ്കി ക്ഷണിച്ചത്. മുൻ ഉച്ചകോടികളിൽ റഷ്യയ്ക്കു ക്ഷണമില്ലായിരുന്നു. യുക്രെയ്ൻ മേഖലകളിൽനിന്നു റഷ്യൻ സേന പിൻവാങ്ങാതെ ചർച്ചയില്ലെന്നായിരുന്നു സെലെൻസ്കിയുടെ പഴയ നയം.
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 37 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയുടെ പടിഞ്ഞാറൻ മേഖലയിൽ ഹമാസും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ തുടരുന്നുവെന്നാണു റിപ്പോർട്ട്. ശനിയാഴ്ചത്തെ ബോംബാക്രമണത്തിൽ മധ്യഗാസയിൽ ഒട്ടേറെ വീടുകൾ തകർന്നു. ജബാലിയയിൽ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തകനായ മുഹമ്മദ് അബു ജസീറും ഭാര്യയും 2 കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ അൽ ജലാ സ്ട്രീറ്റിൽ ജനക്കൂട്ടത്തിൽ ബോംബിട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്രൗഡ്സ്ട്രൈക്കുമായി ബന്ധപ്പെട്ട ഫാൽക്കൺ സെൻസറുകളുള്ള വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായത്. ഇതിൽ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണ് വിൻഡോസ് പ്രവർത്തനം നിലച്ചത്. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും പ്രവർത്തനങ്ങളെ തകരാർ ബാധിക്കുകയായിരുന്നു.
ധാക്ക∙ബംഗ്ലദേശിൽ നടക്കുന്ന പ്രക്ഷോഭത്തിൽ 105 പേർ മരിച്ചതോടെ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെയാണ് സൈന്യം ക്രമസമാധാന ചുമതല ഏറ്റെടുത്തത്.
വാഷിങ്ടൻ∙ സമൂഹമാധ്യമമായ എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 100.2 മില്യൻ (10.02 കോടി) ആളുകളാണ് എക്സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നത്. പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെ എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് മോദിയെ അഭിനന്ദിച്ചു രംഗത്തെത്തി.
മിൽവോക്കി ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും സമ്മർദം ശക്തമാകുമ്പോഴും നിലപാടിൽ മാറ്റമില്ലാതെ പ്രസിഡന്റ് ജോ ബൈഡൻ. കോവിഡ് മുക്തനായി അടുത്തയാഴ്ചയോടെ തിരഞ്ഞെടുപ്പു പ്രചാരണരംഗത്തു ബൈഡൻ സജീവമാകുമെന്നാണു പ്രചാരണവിഭാഗം മേധാവി ഇന്നലെ വ്യക്തമാക്കി.
ധാക്ക ∙ ബംഗ്ലദേശിനെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ ജയിൽ തകർക്കുകയും തീയിടുകയും ചെയ്തു. നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയിലിൽനിന്നു നൂറുകണക്കിനു തടവുകാരെ പ്രക്ഷോഭകർ മോചിപ്പിച്ചു. പൊലീസ് വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞതായാണ് റിപ്പോർട്ട്.
മിൽവോക്കി (യുഎസ്) ∙ സ്ഥാനാർഥിത്വം സ്വീകരിച്ച് ഒരു മണിക്കൂർ 32 മിനിറ്റ് പ്രസംഗിച്ച് സ്വന്തം റെക്കോർഡ് തിരുത്തി ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ നടത്തിയ ഈ പ്രസംഗം അദ്ദേഹം വധശ്രമത്തെ അതിജീവിച്ചശേഷം നടത്തിയ ആദ്യ പ്രധാന പ്രസംഗമാണ്. മൂന്നാം തവണയും തന്നെ സ്ഥാനാർഥിയാക്കിയതിന് പാർട്ടിക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഹേഗ് ∙ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയിട്ടുള്ള അധിനിവേശവും കുടിയേറ്റവും നിയമവിരുദ്ധമാണെന്നും എത്രയും വേഗം അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടു. വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം എന്നിവിടങ്ങളിലെ ഇസ്രയേൽ കുടിയേറ്റം രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ കോടതിയുടെ 15 ജഡ്ജിമാർ ചേർന്നു പുറപ്പെടുവിച്ച ഉപദേശ രൂപേണയുള്ള വിധി വായിച്ച പ്രസിഡന്റ് നവാഫ് സലാം പറഞ്ഞു.
മോസ്കോ ∙ ചാരവൃത്തി ആരോപിച്ച് യു എസ് മാധ്യമപ്രവർത്തകനു റഷ്യയിൽ 16 വർഷം തടവ്. വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗർഷ്കോവിച്ചി(32)നെയാണു ശിക്ഷിച്ചത്. ശീതസമരത്തിനുശേഷം ചാരവൃത്തി ആരോപിച്ച് റഷ്യ കസ്റ്റഡിയിലെടുത്ത ആദ്യ യുഎസ് മാധ്യമപ്രവർത്തകനാണ് ഇവാൻ.
മേവിൽ (യുഎസ്) ∙ ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിക്കു നേരെയുണ്ടായ വധശ്രമം സംബന്ധിച്ച്, റുഷ്ദിയുടെ കയ്യിലുള്ള സ്വകാര്യ വിവരങ്ങൾ തനിക്കു ലഭ്യമാക്കണമെന്ന പ്രതിയുടെ ആവശ്യം ന്യൂയോർക്കിലെ ഷട്ടോക്വ കൗണ്ടി കോടതി നിരസിച്ചു.
ലഹോർ ∙ ഒസാമ ബിൻ ലാദന്റെ അടുത്ത സഹായി ആയിരുന്ന അൽ ഖായിദ നേതാവ് അമിൻ ഉൽ ഹഖിനെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധസേന അറിയിച്ചു. പാക്ക് പഞ്ചാബ് പ്രവിശ്യയിൽനിന്നാണു നിന്നാണു പിടികൂടിയത്. യുഎന്നിന്റെ ആഗോള ഭീകരപട്ടികയിലുണ്ടായിരുന്നു.
അലബാമ ∙ യുഎസിലെ അലബാമയിൽ വ്യാഴാഴ്ച രാത്രി നടന്ന വെടിവയ്പിൽ 4 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. പ്രതി ബ്രൻഡൻ കെൻഡ്രിക് (32) പൊലീസ് പിടിയിലായി. കുട്ടികളെല്ലാം 14 വയസ്സിൽ താഴെയുള്ളവരാണെന്നു പൊലീസ് പറഞ്ഞു.
ഹേഗ്∙ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കുടിയേറ്റവും സെറ്റിൽമെന്റ് സ്ഥാപിക്കലും നിയമവിരുദ്ധമാണെന്ന് രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്നും ഐസിജെ പറഞ്ഞു. ഇതാദ്യമായാണ് ഇസ്രയേൽ–പലസ്തീൻ വിഷയത്തിൽ ഐസിജെ തീർപ്പുകൽപ്പിച്ചുള്ള വിധിപ്രസ്താവം നടത്തുന്നത്.
ന്യൂസിലൻഡ് പാർലമെന്റിനെയും തകരാർ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ക്രൈസ്റ്റ്ചർച്ച് രാജ്യാന്തര വിമാനത്താവത്തിലെ വിമാനങ്ങളുടെ ലാൻഡിങ്ങിന് അടക്കം തകരാർ ബാധിച്ചിട്ടുണ്ട്.
വാഷിങ്ടൻ ∙ പ്രായാധിക്യവും നാവുപിഴയും ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നു ഡോക്ടർമാർ പറഞ്ഞാൽ പ്രസിഡന്റ് സ്ഥാനാർഥിയായി തുടരാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നാണു ബൈഡന്റെ പ്രഖ്യാപനം. ടിവി അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മാൻഹറ്റൻ ∙ യുഎസ് വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെ മാൻഹറ്റനിലെ കിംബർലി ഹോട്ടലിലായിരുന്നു സംഭവമെന്നു ന്യൂയോർക്ക് പൊലീസ് അറിയിച്ചു. 2000-ൽ ഫാൻഡാംഗോ സിനിമാ ടിക്കറ്റിങ് ബിസിനസ് ആരംഭിച്ചതു ജെയിംസാണ്. മുറിയിൽ
സോൾ∙ വിദേശ സഞ്ചാരികളെ രാജ്യത്തേക്കടുപ്പിക്കാനുള്ള ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുത്തൻ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. വോൻസാൻ– കൽമ തീരദേശത്ത് നിർമിക്കുന്ന ടൂറിസം സോൺ അടുത്ത വർഷം മേയിൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. നിരവധി പ്രതിസന്ധി നേരിട്ട പദ്ധതി 2025ൽ തുറന്ന് നൽകുമെന്നും
വാഷിങ്ടൻ ∙ ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്താനായി നാസ പദ്ധതിയിട്ടിരുന്ന റോവർ ദൗത്യമായ വൈപ്പർ റദ്ദാക്കി. ആസ്ട്രോബയോട്ടിക് ടെക് നോളജി എന്ന സ്വകാര്യകമ്പനിയുടെ ലാൻഡറുമായി ബന്ധിപ്പിച്ച് റോവർ അയയ്ക്കാനായിരുന്നു പദ്ധതി.ഇതുവരെ 45 കോടി ഡോളർ ഈ റോവറിന്റെ നിർമാണത്തിനായി നാസ ചെലവാക്കിയിരുന്നു. എന്നാൽ, വീണ്ടും വലിയ ചെലവും കാലതാമസവും വരുമെന്നു കണ്ടാണ് പദ്ധതി റദ്ദാക്കിയത്.
ഗാസ ∙ മധ്യ ഗാസയിലെ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയതോടെ ഇന്നലെ 54 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. സവെയ്ദ, ബുറേജ്, നുസ്റിയേത്ത്, ദെയ്ർ അൽ ബലാ ക്യാംപുകളിൽ അതിരൂക്ഷമായ ആക്രമണം ഉണ്ടായി. ഗാസയ്ക്ക് ആവശ്യമായ ജലത്തിന്റെ 94 ശതമാനവും ഇസ്രയേൽ തടഞ്ഞതോടെ അഭയാർഥി ക്യാംപുകൾ കടുത്ത പ്രതിസന്ധി നേരിടുന്നു. മിക്ക ക്യാംപുകളിലും വൻമാലിന്യക്കൂമ്പാരം നീക്കം ചെയ്യാതെ കിടക്കുന്നു. റഫയിലേക്ക് ഇസ്രയേൽ ടാങ്കുകൾ കൂടുതൽ കടന്നുകയറ്റം നടത്തി.
ധാക്ക ∙ ബംഗ്ലദേശിൽ ജോലിസംവരണത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. വടിയും കല്ലുമായി ആയിരക്കണക്കിനു വിദ്യാർഥികൾ ഇന്നലെയും ധാക്കയും ചിറ്റഗോങ്ങും ഉൾപ്പെടെ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. പലയിടത്തും കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും ഉണ്ടായി. ഇന്നലെ 4 പേർ കൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിൽനിന്ന് ജോ ബൈഡൻ പിന്മാറണമെന്ന അഭിപ്രായമാണ് മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കുമെന്ന് റിപ്പോർട്ടുകൾ. ഡെമോക്രാറ്റ് സ്ഥാനാർഥിയായി ബൈഡനാണു രംഗത്തെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള സാധ്യത വിദൂരമാണെന്ന ആശങ്ക അടുപ്പമുള്ളവരുമായി ഒബാമ പങ്കുവച്ചെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ധാക്ക ∙ സർക്കാർ ജോലികളിലേക്കുള്ള 30 ശതമാനം സംവരണത്തിനെതിരെ ബംഗ്ലദേശിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമായി സമരക്കാരും പൊലീസും ഏറ്റുമുട്ടി. കല്ലുകളും കമ്പുകളുംകൊണ്ട് പ്രതിഷേധിച്ച ആൾക്കൂട്ടത്തെ കണ്ണീർവാതകവും തോക്കും ഉപയോഗിച്ചാണ് പൊലീസ് പ്രതിരോധിച്ചത്. വ്യാഴാഴ്ച തലസ്ഥാനത്തു നടന്ന പ്രതിഷേധത്തിൽ 10 പേർ കൊല്ലപ്പെട്ടതോടെ രാജ്യത്ത് ഒരാഴ്ചയിലെ ആകെ മരണം 16 ആയി.
സൂറിച്ച്∙ വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ സ്വയം മരിക്കാനുള്ള സംവിധാനം ഒരുക്കി സ്വിറ്റ്സർലൻഡ്. ഒരു സ്വിച്ചിട്ടാൽ മരണം ഉറപ്പിക്കുന്ന ആത്മഹത്യാ വാഹിനികള് രാജ്യത്ത് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ആത്മഹത്യാ വാഹിനിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മരിക്കാൻ വെറും 18 സ്വിസ് ഫ്രാങ്ക് (ഏകദേശം 1700
ലണ്ടൻ ∙ കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരം പിടിച്ചെടുത്ത ബ്രിട്ടനിൽ, പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകാൻ ഇന്ത്യൻ വംശജയായ മുൻ
ജറുസലം ∙ മധ്യഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെ റഫയുടെ തെക്കൻ മേഖലയിലേക്കും ഇസ്രയേൽ സൈനികനടപടി വ്യാപിപ്പിച്ചു. 24 മണിക്കൂറിനിടെ ഗാസയിൽ 81
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ്
മസ്കത്ത്∙ ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് അപകടം. 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിൽ കാണാതായ 9 പേരെ രക്ഷപ്പെടുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. രക്ഷപ്പെട്ട 9 പേരിൽ 8 പേർ ഇന്ത്യൻ പൗരൻമാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. ആകെ 13 ഇന്ത്യൻ
വാഷിങ്ടൻ∙ ഭൂമിക്ക് നേരെ പാഞ്ഞടുത്ത് ഛിന്നഗ്രഹം. 67 മീറ്റർ നീളമുള്ള എൻഎഫ് 2024 എന്ന ഛിന്നഗ്രഹമാണ് മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിൽ ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നത്. ഛിന്നഗ്രഹത്തിന്റെ സഞ്ചാര ദിശ മനസിലാക്കി വരികയാണെന്ന് നാസ അറിയിച്ചു. സൂര്യനെ വലം വയ്ക്കുന്ന അപ്പോളോ ഗണത്തിൽപ്പെട്ട ഛിന്നഗ്രഹമാണ് എൻഎഫ്
നെയ്റോബി ∙ കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്നിന്നും കണ്ടെത്തിയത് 9 മൃതദേഹങ്ങൾ. മൂന്നു ദിവസത്തിനുശേഷം സമീപത്തെ ബാറിൽനിന്നും പ്രതിയെന്നു സംശയിക്കുന്ന കോളിൻസ് ജുമൈസി ഖലുഷയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂറോകപ്പ് ഫൈനൽ കാണുകയായിരുന്നു
മിൽവോക്കി ∙ അക്രമിയുടെ വെടിയേറ്റു മുറിഞ്ഞ വലതുചെവിയിൽ ബാൻഡേജുമായി മുഷ്ടി ചുരുട്ടി ഡോണൾഡ് ട്രംപ് (78) കടന്നുവന്നപ്പോൾ അനുയായികളുടെ ആവേശം അണപൊട്ടി. യുഎസിലെ വിസ്കോൻസെൻ സംസ്ഥാനത്തുള്ള മിൽവോക്കിയിൽ നടന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലേക്കാണ് ട്രംപ് എത്തിയത്.
ജറുസലം ∙ തെക്കൻ ഗാസയിലെയും മധ്യഗാസയിലെയും അഭയാർഥി താവളങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്കു പരുക്കേറ്റു. ഇതിനു പുറമേ ഗാസയുടെ വിവിധ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ 9 പേർ മരിച്ചതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഡോണൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയാണ്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണു വാൻസിന്റെ ഭാര്യ. യുഎസ് രാഷ്ട്രീയത്തിൽ വീണ്ടുമൊരു ഇന്ത്യൻ വംശജയുടെ സാന്നിധ്യമുണ്ടായതോടെ
വാഷിങ്ടൻ∙യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് പിന്തുണയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എല്ലാ മാസവും 45 മില്യൻ യുഎസ് ഡോളർ നൽകാനാണ് ഇലോൺ മസ്ക് പദ്ധതിയിടുന്നതെന്നു വാൾ
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഡോണൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെ. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ
മസ്ക്കത്ത് ∙ ഒമാൻ തലസ്ഥാനമായ മസ്ക്കത്തിലെ വാദി അൽ കബീർ മേഖലയിൽ മുസ്ലിം പള്ളിക്കു സമീപമുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. റോയൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
സന (യെമൻ) ∙ തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലെ ഇസ്രയേൽ വ്യോമാക്രമണത്തിനു തിരിച്ചടിയുമായി യെമനിലെ ഹൂതികൾ. ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലുമായിരുന്നു ഹൂതികളുടെ ആക്രമണം. എണ്ണ ടാങ്കർ ഉൾപ്പെടെ 3 കപ്പലുകളെയാണ് ഇവർ ഉന്നമിട്ടത്. ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം.
കേപ് കനവറൽ ∙ ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുള്ളതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1969ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ‘പ്രശാന്തിയുടെ കടൽ’ ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്. ഇത്തരത്തിൽ വാസയോഗ്യമായ നൂറുകണക്കിനു ഗുഹകൾ ചന്ദ്രനിലുണ്ടാകാമെന്നും അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപംകൊണ്ട ഇവ ചന്ദ്രനിലെത്തുന്നവർക്കു ഗവേഷണത്തിനുള്ള താവളമായി ഉപയോഗിക്കാനാകുമെന്നും നേച്ചർ അസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.
മിൽവോക്കി ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു.
മിൽവോക്കി / വാഷിങ്ടൻ ∙ യുഎസിലെ പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പു റാലിക്കിടെ ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നിലെ ലക്ഷ്യം പുറത്തുകൊണ്ടുവരാൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ശ്രമം തുടങ്ങി. മുൻ പ്രസിഡന്റിനെ വെടിവച്ച തോമസ് മാത്യു ക്രൂക്സിനെ (20) അതിനു പ്രേരിപ്പിച്ചതെന്താണെന്നത് ഇപ്പോഴും അവ്യക്തം.
ജറുസലം ∙ ഗാസ മുനമ്പിന്റെ മധ്യ, ദക്ഷിണ ഭാഗങ്ങളിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി. മഗാസി, ബുറേജ് അഭയാർഥി ക്യംപുകളിൽ രൂക്ഷമായ ബോംബാക്രമണം ഉണ്ടായി. അൽ ശഹറ പ്രദേശത്ത് ഹെലികോപ്റ്റർ ഗൺഷിപ്പുകൾ തുടർച്ചയായി വെടിവയ്പു നടത്തി. ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 5 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. ദെയ്റിൽ ബലായിൽ ഒരു വീട് ഷെല്ലാക്രമണത്തിൽ തകർന്ന് 3 പേർ കൊല്ലപ്പെട്ടു. നുസിറിയേത്ത് അഭയാർഥി ക്യാംപിനു നേരെയും ആക്രമണമുണ്ടായി. കിഴക്കൻ ഗാസയിലെ റഫയിലും ആക്രമണം ശക്തമാണ്.
മോസ്കോ ∙ യൂറോപ്യൻ യൂണിയൻ വിദേശനയ വിഭാഗം തലവനായി ചുമതലയേൽക്കുന്നതിനായി എസ്തോണിയയുടെ പ്രധാനമന്ത്രി കയ കലാസ് രാജിവച്ചു. റഷ്യയുടെ വിമർശകയായ കലാസ് 2021ലാണ് പ്രധാനമന്ത്രിയായത്. യുക്രെയ്നിന് സൈനിക സഹായം നൽകുന്ന ബാൾട്ടിക് രാജ്യങ്ങളിൽ മുൻനിരയിലാണ് എസ്തോണിയ. പരിസ്ഥിതികാര്യ മന്ത്രി ക്രിസ്റ്റൻ മൈക്കൽ കലാസിന്റെ പിൻഗാമിയായേക്കും.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനും സർക്കാർ നീക്കം.
ബെയ്ജിങ് ∙ ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലുദിന പ്ലീനം ആരംഭിച്ചു. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ കേന്ദ്രകമ്മിറ്റിയിലെ 376 അംഗങ്ങൾ പങ്കെടുക്കുന്ന പ്ലീനം രാജ്യത്തെ പരിഷ്കരണ നടപടികൾ വിലയിരുത്തി നിർദേശങ്ങൾ നൽകും.
വാഷിങ്ടൻ ∙ അക്രമിയുടെ വെടിയുണ്ടയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിനെപ്പറ്റി വൈകാരിക പ്രതികരണവുമായി യുഎസ് മുൻ പ്രസിഡന്റും സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. “ഒരുപക്ഷേ, ഞാൻ ഇവിടെ ഉണ്ടാകില്ലായിരുന്നു, മരിച്ചു പോകേണ്ടതായിരുന്നു’’ എന്നാണു മാധ്യമപ്രവർത്തകരോടു ട്രംപ് പറഞ്ഞത്. ഊർജസ്വലനായി സംസാരിക്കാറുള്ള പതിവു ട്രംപിനെയല്ല കണ്ടതെന്നാണു റിപ്പോർട്ട്.
കഠ്മണ്ഡു∙കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ.പി. ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിക്കു കാഠ്മണ്ഡുവിലെ രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതൽ നിവാസില് നടന്ന ചടങ്ങിലാണു ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇതു നാലാം തവണയാണ് കെ.പി. ഓലി(72) പ്രധാനമന്ത്രി പദവിയിലെത്തുന്നത്.
വാഷിങ്ടൻ∙ പെനിസിൽവേനിയയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വേദിയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട കോറി കംപറേറ്റർ മുൻ അഗ്നിശമന സേനാംഗം. 20 വർഷത്തോളമാണ് കോറി കംപറേറ്റർ അഗ്നിശമന സേനയിൽ സേവനമനുഷ്ഠിച്ചത്. 50 വയസ്സുകാരനായ കോറി സേനയിൽനിന്ന് വിരമിച്ച ശേഷം ഒരു പ്ലാസ്റ്റിക് കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നുവെന്നും കുടുംബം അറിയിച്ചു.
വാഷിങ്ടൻ∙ പെനിസിൽവേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് വെടിയേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ, പ്രചാരണ രംഗത്തേക്കു തിരികെയെത്തി മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. പ്രചാരണത്തിനായി മിൽവോക്കിലേക്ക് ട്രംപ് എത്തിയതായി മകൻ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്സ് വൺ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മിൽവോക്കിൽ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്.
കയ്റോ ∙ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യഗാസയിലെ സ്കൂളിനുനേരെ ഇന്നലെയുണ്ടായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇവിടെ പാർപ്പിച്ചിരുന്ന അഭയാർഥികളാണു കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അറിയിച്ചു. ഗാസ സിറ്റിയിൽ പുലർച്ചെയുണ്ടായ 4 ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. നഗരത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള 4 വീടുകൾക്കുനേരെയായിരുന്നു ആക്രമണം.
കഠ്മണ്ഡു ∙ നേപ്പാളിൽ കെ.പി.ശർമ ഓലിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ അംഗീകരിച്ചു. ഇന്ന് രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാലാം തവണയാണ് ഓലി (72) അധികാരത്തിലെത്തുന്നത്. ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ) അധ്യക്ഷനായ അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്.
വെടിശബ്ദം മുഴങ്ങിയപ്പോഴേക്കും പ്രസംഗം നിർത്തി നിലത്തു കുനിഞ്ഞിരുന്ന ഡോണൾഡ് ട്രംപിനെ വനിതകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പൊതിഞ്ഞു. ട്രംപിനെ എത്രയും പെട്ടെന്നു വാഹനത്തിൽ കയറ്റാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. ‘ഒന്നു നിൽക്കൂ’ എന്നു പറഞ്ഞ ട്രംപ് ഊരിപ്പോയ ഷൂസ് നേരെയാക്കി. ‘സർ, നമുക്കു നീങ്ങാം’ എന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു.
മുൻ പ്രസിഡന്റ് എന്ന നിലയിലും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയെന്ന നിലയിലും ഡോണൾഡ് ട്രംപിന് വേണ്ടത്ര സുരക്ഷ ലഭിച്ചില്ലെന്ന ആരോപണം ശക്തമായി. പെൻസിൽവേനിയയിലെ റാലിയിൽ സമീപത്തെ കെട്ടിടത്തിനു മുകളിൽ കയറി വെടിയുതിർത്ത അക്രമിയെ സംഭവത്തിനു തൊട്ടുമുൻപ് കണ്ടുപിടിച്ചത് റാലിക്കെത്തിയ പ്രവർത്തകരായിരുന്നു.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ വെടിയുതിർത്ത, പെൻസിൽവേനിയയിലെ ബെഥെൽ പാർക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്സ് റിപ്പബ്ലിക്കൻ അനുഭാവിയാണെന്നാണു വിവരം. വോട്ടർ റജിസ്റ്ററിൽ നൽകിയ വിശദാംശങ്ങളിലാണ് ഈ സൂചനയുള്ളത്. നവംബറിലെ തിരഞ്ഞെടുപ്പിൽ തോമസ് ആദ്യമായി വോട്ട് ചെയ്യാനിരിക്കുകയായിരുന്നു.
വാഷിങ്ടൻ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അക്രമി തോമസ് മാത്യു ക്രൂക്ക് വെടി വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പെനിസിൽവാനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
കലിഫോർണിയ∙ ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ്. റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ റോക്കറ്റിന് ലക്ഷ്യം തെറ്റുകയായിരുന്നെന്നു സ്പേസ് എക്സ് വൈബ്സൈറ്റിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
വാഷിങ്ടൻ∙ യുഎസിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥി ആക്രമിക്കപ്പെടുന്നത് 52 വർഷത്തിനുശേഷം. 1972ലാണ് ഇതിനു മുമ്പ് പ്രസിഡന്റ് സ്ഥാനാർഥിക്കുനേരെ ആക്രമണമുണ്ടായത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നോമിനേഷൻ നൽകിയിരുന്ന ജോർജ് സി. വാലസാണ് അന്ന് ആക്രമിക്കപ്പെട്ടത്. മേരിലാൻഡിൽ പ്രചാരണത്തിൽ
വാഷിങ്ടൻ∙ ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്ന് യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയനേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും
വാഷിങ്ടൺ∙ പ്രസംഗത്തിനിടെ ചെറിയ ശബ്ദം കേട്ടതായും, വെടിയുണ്ട ശരീരത്തെ കീറി കടന്നു പോയതായും അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പെൻസിൽവാനിയയിലെ റാലിക്കിടെ വെടിയേറ്റതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ട്രംപ്. നിലവിൽ ഡോക്ടർമാരുടെ പരിചരണത്തിലാണ് ട്രംപ്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. പ്രസംഗത്തിനിടെ
വാഷിങ്ടൻ∙ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി. ‘‘ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല.
പെൻസിൽവാനിയ ∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഗാസ ∙ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു. 300 പേർക്കു പരുക്കേറ്റു. ഇപ്പോഴത്തെ യുദ്ധത്തിനിടയാക്കിയ ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ഹമാസ് മിലിറ്ററി തലവൻ മുഹമ്മദ് ദീയിഫിനെയും ഖാൻ യൂനിസ് ബ്രിഗേഡ് തലവൻ റഫ സലാമയെയും ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോൾ, മരിച്ചവരെല്ലാം സാധാരണക്കാർ ആണെന്നു ഗാസ സിവിൽ ഡിഫൻസ് അധികൃതർ പറയുന്നു.
കഠ്മണ്ഡു ∙ നേപ്പാളിൽ പുതിയ പ്രധാനമന്ത്രിയായി കെ.പി.ശർമ ഓലി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഓലി അധ്യക്ഷനായുള്ള നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ)– നേപ്പാളി കോൺഗ്രസ് സഖ്യം 165 എംപിമാരുടെ പിന്തുണക്കത്ത് പ്രസിഡന്റ് റാം ചന്ദ്ര പൗഡേലിനു നൽകിയിരുന്നു. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടിൽ പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) സർക്കാർ പരാജയപ്പെട്ടിരുന്നു.
Results 1-100 of 1605