Activate your premium subscription today
വാഷിങ്ടൻ∙ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് യുഎസ് ഭരണഘടനയിൽ കാര്യമായി പറയുന്നില്ല. ഈസ്റ്റേൺ സമയക്രമത്തിൽ ജനുവരി 20ന് ഉച്ചയ്ക്ക് എന്നും 35 വാക്കുകൾ ഉൾപ്പെടുന്ന സത്യപ്രതിജ്ഞാ വാചകം എന്നുമാണ് ആകെ പറഞ്ഞിരിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ മറ്റുപല ആഘോഷങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി മാറി. ഇത്തവണ ആഘോഷങ്ങൾക്ക് ഒട്ടും കുറവു വേണ്ടെന്നാണ് ട്രംപിന്റെ നിലപാട്. നാലു വർഷങ്ങൾക്കു മുൻപ് ജോ ബൈഡനോടു പരാജയപ്പെട്ടത് അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല.
വാഷിങ്ടൻ ∙ രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്തിയിലും പരിഹാരമുണ്ടാക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സത്യപ്രതിജ്ഞയ്ക്കു മുൻപായി നടന്ന വിജയറാലിയിലാണു ട്രംപിന്റെ അവകാശവാദം. രണ്ടാം തവണയാണു ട്രംപ് പ്രസിഡന്റാകുന്നത്. മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരുടെ
ഖാൻ യൂനിസ് (ഗാസ) ∙ വെടിയൊച്ച നിലച്ചതിനുപിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്കു പലസ്തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായവർക്കുവേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് പദവിയിൽ ജോ ബൈഡന്റെ അവസാന മണിക്കൂറുകൾ; തണുത്തുറഞ്ഞ നട്ടുച്ചയ്ക്ക് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസി ഇന്നു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്റെയും ലോകമെമ്പാടുനിന്നുമുള്ള വിവിഐപികളുടെ സാന്നിധ്യത്തിന്റെയും ആഘോഷപൂർണമായ തിരക്കിലമരും.യുഎസിന്റെ 47–ാം പ്രസിഡന്റായി അടുത്ത 4 വർഷം ഭരിക്കാൻ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാൻസും വാഷിങ്ടന് ഡിസിയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് അധികാരമേൽക്കുന്നത്.
ടെൽ അവീവ്∙ 471 ദിവസത്തെ തടവറവാസത്തിനും നരകയാതനയ്ക്കുമൊടുവിൽ അവർ മൂന്നുപേർ ജന്മനാട്ടിൽ തിരിച്ചെത്തി. ഹമാസ് മോചിപ്പിച്ച ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരാണ് ഇസ്രയേലിലെത്തിയത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേൽ അതിർത്തിയിലെത്തിച്ചത്. തുടർന്ന് ടെൽ അവീവിലെത്തിച്ചു.
ദോഹ∙ പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ–ഹമാസ് പോരാട്ടത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്രാബല്യത്തിലായത്. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ തയാറാക്കിയ കരാർ മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന കരാർ ഇങ്ങനെ. ആറാഴ്ച നീളുന്ന 3 ഘട്ടങ്ങളുള്ളതാണ് കരാര്.
ടെൽ അവീവ്∙ ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ... ഇസ്രയേൽ–ഹമാസ് യുദ്ധത്തിന് വിരാമമിട്ടുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദി കൈമാറ്റത്തിൽ ഹമാസ് ആദ്യം മോചിപ്പിക്കുന്ന മൂന്നുപേർ. ഇസ്രയേൽ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസിൽനിന്ന് ഇവരെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങും. തുടർന്ന് യുവതികളെ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പരിശോധനയ്ക്ക് എത്തിക്കും.
ടെൽ അവീവ്∙ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവുമായ ഇറ്റാമർ ബെൻ–ഗ്വിർ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാർട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. യഹൂദിത് പാർട്ടിക്ക് 6 അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68ൽ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
വാഷിങ്ടൻ ∙ പ്രമുഖ ഷോർട് വിഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് യുഎസിലെ പ്രവർത്തനം അവസാനിപ്പിച്ചു. ആപ്പിനുള്ള നിരോധനം ഞായറാഴ്ച പ്രാബല്യത്തിൽ വരുന്നതിനു മണിക്കൂറുകൾ മുൻപാണ് പ്രവർത്തനം നിർത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽനിന്നു ടിക് ടോക് നീക്കിയെന്നു വാർത്താ ഏജൻസി അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഗാസ∙ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്.
Results 1-10 of 2961