Download Manorama Online App
ജറുസലം ∙ റഫയിൽ ബോംബാക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ പലസ്തീൻ യുവതി മരണത്തിനു മുൻപു ജന്മം നൽകിയ പെൺകുഞ്ഞും വിടവാങ്ങി. സബ്രീൻ അൽ റൂഹ് എന്നാണു കുഞ്ഞിനു പേരിട്ടിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റഫയിലെ വീട്ടിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നാണു ഗർഭിണിയായ സബ്രീനു ഗുരുതരമായി പരുക്കേറ്റത്. ആശുപത്രിയിലെത്തിച്ച സബ്രീന്റെ ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞതു വാർത്തയായിരുന്നു.
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാലകളിൽ പടരുന്ന ഗാസാ യുദ്ധവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസും അധികൃതരും നടപടികൾ കടുപ്പിച്ചു. വിഖ്യാതമായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വംശജ അടക്കം 2 ബിരുദവിദ്യാർഥികൾ അറസ്റ്റിലായി; ഇവരെ ക്യാംപസിൽനിന്നു വിലക്കി. കോയമ്പത്തൂരിൽ ജനിച്ച് കൊളംബസിൽ വളർന്ന അചിന്ത്യ ശിവലിംഗമാണ് അച്ചടക്കനടപടി നേരിട്ട ഇന്ത്യൻ വിദ്യാർഥിനി.
ബ്രിട്ടനിലെ രാജകുമാരിയാകും മുൻപ് ഡയാന അന്വേഷിച്ചത് നാനിയുടെ (കുട്ടികളെ നോക്കുന്ന സ്ത്രീ) ജോലി! 17–ാം വയസ്സിൽ ഡയാന സ്പെൻസർ അയച്ച ആദ്യ ജോലി അപേക്ഷ 45 വർഷങ്ങൾക്കു ശേഷം ലേലത്തിന്. ബ്രിസ്റ്റോളിൽ ഈ മാസം 30ന് നടക്കുന്ന ലേലത്തിൽ 8000 യൂറോ (7.12 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നു.
ബഹ്റൈന്‍∙ തായ്ലന്‍ഡില്‍നിന്ന് ഒരു വര്‍ഷം മുന്‍പ് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി. കയ്കാന്‍ കയ്നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്‍ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.
കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു
ഇസ്തംബുൾ / ഗാസ ∙ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽവന്നാൽ വെടിനിർത്താമെന്ന് ഹമാസ് രാഷ്ട്രീയ നേതാവ് ഖലീൽ അൽഹയ്യ വാഗ്ദാനം ചെയ്തു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമായാൽ ഹമാസ് ആയുധം താഴെ വച്ച് പൂർണമായും രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യുമെന്നും തുർക്കിയിൽ അസോഷ്യേറ്റഡ് പ്രസ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അൽഹയ്യ പറഞ്ഞു. 5 വർഷമോ അതിൽക്കൂടുതലോ ഇസ്രയേലുമായി വെടിനിർത്തലിനു തയാറാണെന്നാണ് ഹമാസ് നേതാവ് വ്യക്തമാക്കിയത്.
ലോകത്ത് 2023 ൽ കൊടുംപട്ടിണി അനുഭവിച്ചവർ 28.2 കോടി (59 രാജ്യങ്ങളിലായി). മുൻവർഷത്തെക്കാൾ 2.4 കോടി അധികം. ഇതിൽ ഏറ്റവുമധികം പട്ടിണി അനുഭവിച്ചവർ: 7.05 ലക്ഷം 5.77 ലക്ഷം പേരും ഗാസയിൽ.
ധരംശാല ∙ ടിബറ്റിലെ പ്രവാസി സർക്കാർ ചൈനയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചു. ഇക്കാര്യം പ്രവാസി സർക്കാർ തലവൻ പെൻപ സെറിങ് സ്ഥിരീകരിച്ചു. രൂക്ഷമായ ചൈന വിരുദ്ധ പ്രക്ഷോഭവും ചൈനയുടെ നിർദയമായ അടിച്ചമർത്തലും മൂലം എല്ലാ സമാധാന ചർച്ചകളും സ്തംഭിച്ചിരിക്കയായിരുന്നു.
ന്യൂയോർക്ക് ∙ ബഹിരാകാശത്തെ ആയുധ മത്സരം തടയണമെന്ന യുഎൻ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. 15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചൈന വിട്ടുനിന്നു. ബഹിരാകാശത്തെ അപകടകരമായ ആണവായുധ മത്സരം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രങ്ങളെയും ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎസും ജപ്പാനും ചേർന്നാണ് കൊണ്ടുവന്നത്. വിഷയം രാഷ്ട്രീയവൽകരിച്ചെന്നും എല്ലാത്തരം ആയുധങ്ങളും ബഹിരാകാശത്ത് നിരോധിക്കുന്നതിനോടു യോജിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു റഷ്യയുടെ വീറ്റോ.
മോസ്കോ ∙ സൈനിക കരാർ ഇടപാടുകളിൽ കൈക്കൂലി വാങ്ങിയ കുറ്റത്തിന് അറസ്റ്റിലായ റഷ്യയിലെ പ്രതിരോധ ഉപമന്ത്രി ടിമൂർ ഇവാനോവിനെ പദവിയിൽനിന്നു പുറത്താക്കി. പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവിന്റെ വിശ്വസ്തനായ ഇവാനോവ് (48) യുക്രയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ്. പ്രതിരോധ ഉപമന്ത്രിമാർ 12 പേരാണ് റഷ്യയിലുള്ളത്. 2016 മുതൽ ഉപമന്ത്രിയായ ഇവാനോവ് കൈക്കൂലിപ്പണമായി 10 ലക്ഷം റൂബിൾ (ഏകദേശം 9 ലക്ഷം രൂപ) കൈപ്പറ്റിയെന്നാണ് മോസ്കോയിലെ കോടതി കണ്ടെത്തിയത്. 15 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
വാഷിങ്ടൻ ∙ ഗാസയിൽ ഹമാസ്-ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ഗാസയിലെ വംശഹത്യ നിർത്തണം എന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ ക്യാംപസുകളെ സമരകേന്ദ്രങ്ങളാക്കിയത്.
ഭൂചലനം പെട്ടെന്ന് ഒരു ദിവസം കൊണ്ടല്ല രൂപപ്പെടുന്നതെന്നും ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങൾ ചില അദൃശ്യ സമാനകൾ പങ്കിടുന്നുണ്ടെന്നും ഭൂചലന ഗവേഷകനും നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് മുൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ഗവേഷകനുമായ ഡോ. സി.പി.രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പറയുന്നു. ഭൂഗർഭത്തിലെ
ന്യൂയോർക്ക്, ജറുസലം ∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ യുഎസ് സർവകലാശാലകളിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, കൂടുതൽ വിദ്യാർഥികൾ അറസ്റ്റിലായി. ബ്രൂക്ലിനിലും പ്രതിഷേധറാലിയിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ സമരകേന്ദ്രമായ കൊളംബിയ സർവകലാശാലയുടെ സിറ്റി ക്യാംപസിൽ വിദ്യാർഥികൾ ഉയർത്തിയ സമരപ്പന്തലുകൾ വെള്ളിയാഴ്ചയ്ക്കകം പൊളിച്ചുനീക്കണമെന്ന് അധികൃതർ അന്ത്യശാസനം നൽകിയിട്ടുണ്ട്.
ന്യൂയോർക്ക് ∙ ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിന്റെ സ്ഥാപകൻ ചാങ്പെങ് ഷാവോയ്ക്ക് 3 വർഷം തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ വാഷിങ്ടൻ കോടതിയിൽ ആവശ്യപ്പെട്ടു. അനധികൃത പണമിടപാടു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെയാണിത്. ഈ മാസം 30ന് ശിക്ഷ വിധിച്ചേക്കും.
ടെഹ്റാൻ ∙ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ പ്രശസ്ത റാപ്പർ തൂമജ് സലേഹിയെ (33) ഇറാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനു പിന്നാലെ 2022 സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭം മാസങ്ങളോളമാണു നീണ്ടത്.
ലണ്ടനിൽ കോടതി വിധിച്ച വിവാഹമോചനം ‘കംപ്യൂട്ടർ തെറ്റ്’ മൂലം ലഭിച്ചതു വേറെ ദമ്പതികൾക്ക്. ‘കംപ്യൂട്ടർ പുറപ്പെടുവിച്ച വിധി’ തിരുത്താൻ ജഡ്ജി തയാറാവാതെ വന്നതോടെ കോടതിയിൽ ഇതേച്ചൊല്ലി വീണ്ടും വാദം മുറുകുകയാണ്. ‘വിവാഹമോചനത്തിന്റെ ദേവത’ എന്നറിയപ്പെടുന്ന അയേഷ വാർദാഗിന്റെ നിയമസ്ഥാപനത്തിലെ ക്ലാർക്കിനു പറ്റിയ തെറ്റാണ് ആളുമാറി വിവാഹമോചന വിധി വരാൻ കാരണം. വില്യം എന്നയാൾ ഭാര്യയിൽ നിന്നു വിവാഹമോചനം ലഭിക്കാൻ ഹർജി ഫയൽ ചെയ്തിരുന്നു. വില്യമിന്റെ ഭാര്യ ഈ കേസിൽ അയേഷയുടെ സ്ഥാപനത്തെയും സമീപിച്ചു.
കലങ്ങി മറിയുന്ന രാഷ്ട്രീയവും ചരിത്രവുമുള്ള തയ്വാന്റെ ഭൂമിശാസ്ത്രം എന്നും കുലുക്കങ്ങളുടേതാണ്. നിലയ്ക്കാത്ത ഭൂമികുലുക്കത്തിലുംകാലിടറാതെ നിൽക്കാൻ പഠിച്ചു എന്നതാണു ലോകത്തെ മികച്ച സമ്പദ് ഘടനകളിലൊന്നായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന തയ്വാനെവ്യത്യസ്തമാക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്തു ജപ്പാന്റെ കീഴിൽ
ജറുസലം ∙ ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷം.
കീവ് ∙ റഷ്യയുടെ മിസൈലാക്രമണം രൂക്ഷമായ വടക്കു കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ 250 മീറ്റർ ഉയരമുള്ള ടിവി ടവർ നിലം പൊത്തി. ടവർ വീണതോടെ ടിവി സംപ്രേഷണം നിർത്തിവച്ചു. ഹർകീവിൽ ജനവാസം അസാധ്യമാക്കാനുള്ള തന്ത്രങ്ങളാണു റഷ്യയുടേതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ഹർകീവിൽ സൈന്യമിറങ്ങിയുള്ള ആക്രമണവും റഷ്യ പദ്ധതിയിടുന്നതായാണു നിഗമനം.
രക്തത്തിൽ മദ്യത്തിന്റെ അംശം ‘കണ്ടെത്തിയതു കൊണ്ടുമാത്രം’ ശിക്ഷയിൽ നിന്നു രക്ഷപ്പെട്ട ഒരേയൊരാൾ! ബൽജിയം സ്വദേശിയുടെ കോടതികയറ്റം മദ്യലോകത്ത് ചർച്ചയാവുകയാണ്. കക്ഷിയുടെ ശരീരം തന്നെ ഒരു മദ്യഫാക്ടറിയാണെന്നു കോടതി കണ്ടെത്തി. കാശുകൊടുത്ത് അടിക്കേണ്ട, ആവശ്യം വേണ്ട മദ്യം ശരീരം തനിയെ ഉൽപാദിപ്പിച്ചുകൊള്ളും. ആരാണീ ‘ഭാഗ്യവാൻ’ എന്നു ചോദിക്കരുത്. അതൊരു രോഗമാണ് – ഓട്ടോ ബ്രുവറി സിൻഡ്രം (എബിഎസ്). രക്തത്തിൽ എപ്പോഴും മദ്യത്തിന്റെ അംശമുണ്ടാകും.
101 നിലകളുള്ള അംബരചുംബിയായ ‘തായ്പേയ് 101’ എന്ന കെട്ടിടത്തെ തയ്വാനിലെ തുടർ ഭൂചലനം എങ്ങനെ ബാധിച്ചിരിക്കാമെന്നാണു ലോകം ആദ്യം ചോദിച്ചത്. ആ സമുച്ചയത്തിന് ഒരു പോറൽ പോലുമില്ലെന്നാണ് ഉത്തരം. കൃത്യമായ കെട്ടിടനിർമാണച്ചട്ടം പാലിച്ചാണു തയ്വാൻ ഈ ഭൂകമ്പ പ്രതിരോധ ലോകാദ്ഭുതം കെട്ടിപ്പൊക്കിയത്. 660 ടൺ ഭാരമുള്ള ഒരു പെൻഡുലമാണ് ആ കെട്ടിടത്തെ കുലുങ്ങാതെ കാക്കുന്നതെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
ക്വാലാലംപൂർ∙ മലേഷ്യയിൽ പരിശീലന പറക്കലിനിടെ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർക്കു ദാരുണാന്ത്യം. പെരക്കിലെ ലുമൂട്ട്നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിൽ ഇന്നു രാവിലെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. രണ്ട് ഹെലികോപ്റ്ററുകളുടെറോട്ടറുകൾ തമ്മിൽ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്.
ഇസ്ലാമാബാദ്∙കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് വലിയ പിന്തുണ നൽകാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. മൂന്നുദിവസത്തെ പാക്ക് സന്ദർശനത്തിന് എത്തിയ ഇറാൻ പ്രസിഡന്റ് കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്താൻ തയ്യാറായില്ല. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ്
ടെഹ്റാന്∙ ഇറാനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. വടക്കന്‍ ഇസ്രയേലിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാന് പിന്തുണയോടെ ലെബനന് ആസ്ഥാനമായാണ് ഹിസ്ബുല്ല പ്രവര്‍ത്തിക്കുന്നത്.
തായ്പേയ്∙ തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങൾ.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ചിലത് തായ്വാൻ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്.
ജറുസലം ∙ ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു. ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തിൽ വ്യക്തമാക്കി. പിൻഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയിൽ തുടരും. ഉന്നത സൈനികപദവികളിൽനിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദുബായ്∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു.
മാലെ ∙ മാലദ്വീപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂല നിലപാടുള്ള പ്രസിഡന്റ് മുഹമ്മദ് മുയ്സുവിന്റെ മുന്നണി 71 സീറ്റുമായി വൻഭൂരിപക്ഷം നേടി. 93 അംഗ പാർലമെന്റിലേക്കു ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുയ്സുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസിന് (പിഎൻസി) 68 സീറ്റും ഘടകകക്ഷികളായ മാലദ്വീപ് നാഷനൽ പാർട്ടിക്ക് ഒരു
ടെഹ്റാൻ∙ ഇറാൻ നഗരമായ ഇസ്ഫഹാനിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. റഷ്യൻ നിർമിത എസ്-300 ആന്റി ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. 2016ലാണ് ഇറാന് എസ്-300 വ്യോമ പ്രതിരോധ സംവിധാനം റഷ്യ കൈമാറിയത്.
മാലി ∙ മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 93 സീറ്റുകളിൽ 67 എണ്ണം പിഎൻസി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാകുന്ന
ന്യൂയോർക്ക്∙ ഏഴു വർഷം ലെബനനിൽ ഇസ്ലാമിക് ഭീകരരുടെ തടവിലായിരുന്ന യുഎസ് പത്രപ്രവർത്തകൻ ടെറി ആൻഡേഴ്സൺ (76)അന്തരിച്ചു. മരണവിവരം ആൻഡേഴ്സന്റെ മകൾ സുലോമി ആൻഡേഴ്സണാണ് പുറംലോകത്തെ അറിയിച്ചത്. ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്കിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മരണകാരണം പറഞ്ഞിട്ടില്ല. അസോസിയേറ്റഡ് പ്രസിന്റെ
മൊസൂൾ∙ വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം. സൈനികത്താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.
റഫ (ഗാസ) ∙ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രി സമുച്ചയത്തിലെ കൂട്ടക്കുഴിമാടത്തിൽനിന്നും 200 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആഴ്ചകളോളം ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയാണിത്. രണ്ടാഴ്ച മുൻപാണു സൈന്യം പിൻവാങ്ങിയത്. അഞ്ഞൂറോളം പലസ്തീൻകാരെ ഇവിടെ കാണാതായിരുന്നു. ഇന്നലെ
ദുബായ് ∙ പ്രളയത്തിൽനിന്ന് കരകയറുന്ന യുഎഇയിൽ വിമാന സർവീസ് ഇന്നു മുതൽ സാധാരണ നിലയിലാകും. ദേശീയ, സ്വകാര്യ വിമാനക്കമ്പനികൾ സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി ഇന്ത്യൻ വിമാന കമ്പനികളും സേവനം പുനരാരംഭിച്ചു. ഡൽഹിയിലേക്കുള്ള ഒരു സർവീസ് ഒഴികെ
മാലി ∙ മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടി വൻഭൂരിപക്ഷത്തിലേക്ക്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ രാത്രി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 90 സീറ്റുകളിൽ 59 എണ്ണം പിഎൻസി സ്വന്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടക്കമായത്. ഭരണകക്ഷിയായ എൻഡിഎ തുടർ ഭരണത്തിന് ലക്ഷ്യമിടുമ്പോൾ
വാഷിങ്ടൻ∙ വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്സ യെഹൂദയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ആദ്യമായാണ് ഇസ്രയേൽ സൈനിക യൂണിറ്റിനെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾക്ക് യുഎസിലെ ജോ ബൈഡൻ ഭരണകൂടം ആലോചിക്കുന്നത്. അതേസമയം, യുഎസ് നീക്കത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിലാണ്.
ടോക്കിയോ∙ ജപ്പാനിൽ രണ്ട്സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ (എസ്ഡിഎഫ്) വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു.
റഫാ/നൂർ ഷംസ് ∙ റഫായിൽ 6 കുട്ടികളും 2 സ്ത്രീകളുമടക്കം 9 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 34,049 ആയി. വെസ്റ്റ് ബാങ്കിൽ സൈനികനടപടി ശക്തമാക്കിയതോടെ 4 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ വീട് നഷ്ടമായവർ അഭയം തേടിയ റഫായിലെ ടെൽ സുൽത്താൻ പ്രദേശത്തെ താമസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 9 പേരാണ് കൊല്ലപ്പെട്ടത്.
ഷാർജ/ദുബായ് ∙ ഒരു കൊല്ലം പെയ്യാറുള്ളത്ര മഴ ഏതാനും മണിക്കൂറിനുള്ളിൽ പെയ്തതോടെ മുങ്ങിയ യുഎഇയിൽ മഴമരണം അഞ്ചായി. ഭൂഗർഭനിലയിൽ വെള്ളം കയറിയ 9 നില അപ്പാർട്മെന്റ് ഒരു വശത്തേക്ക് അൽപം ചെരിഞ്ഞു; മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ടാങ്കർ ലോറി മലവെള്ളത്തിൽ തടാകത്തിലേക്ക് ഒഴുകിപ്പോയി പാക്കിസ്ഥാൻ പൗരൻ മരിച്ചതാണ് ഒടുവിൽ സ്ഥിരീകരിച്ച മഴക്കെടുതി മരണം.
ടെഹ്റാൻ∙ ഇറാനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറ ബ്ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജറുസലം ∙ ഇറാൻ നഗരമായ ഇസ്ഫഹാനിലെ വ്യോമസേനാ താവളത്തിനുനേരെ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം. ഒന്നും സംഭവിച്ചിട്ടില്ലെന്നു പ്രതികരിച്ച ഇറാൻ, തിരിച്ചടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചില്ലെങ്കിലും ആക്രമണം നടത്തുന്നതിനുമുൻപേ തങ്ങളെ വിവരം അറിയിച്ചിരുന്നതായി ഇറ്റലിയിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുഎസ് പറഞ്ഞു.
ജറുസലം ∙ ഏഴാം മാസത്തിലെത്തിയ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 34,012 ആയി. പരുക്കേറ്റവർ 76,833. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേർ കൊല്ലപ്പെട്ടു. 63 പേർക്കു പരുക്കേറ്റു. ഗാസയിൽ കൊല്ലപ്പെട്ടവരിൽ 10,000 പേരെങ്കിലും സ്ത്രീകളാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. റഫയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ കൂടുതൽ സൈനികരെ വിന്യസിച്ചു.
ന്യൂയോർക്ക് ∙ പലസ്തീന് ഐക്യരാഷ്ട്ര സംഘടനയിൽ പൂർണ അംഗത്വം നൽകാനുള്ള പ്രമേയത്തെ എതിർത്ത് യുഎസ്. ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിൽ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം മാത്രമാണു പലസ്തീൻ ഇപ്പോൾ. പൂർണ അംഗത്വം നൽകുന്നതു സംബന്ധിച്ച് യുഎൻ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന കരടുപ്രമേയമാണു യുഎസ് വീറ്റോ ചെയ്തത്. 15 അംഗ സുരക്ഷാസമിതിയിലെ 12 രാജ്യങ്ങളും അനുകൂലമായി വോട്ടു ചെയ്തപ്പോൾ സ്വിറ്റ്സർലൻഡും യുകെയും വിട്ടുനിന്നു.
വാഷിങ്ടൻ ∙ നാടൻ ചേലൊത്ത പാട്ടും ഗിറ്റാറിലെ ഗംഭീര കയ്യടക്കവും അനായാസ സൗന്ദര്യത്തോടെ അരങ്ങിലെത്തിച്ച് യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) അരങ്ങൊഴിഞ്ഞു. തോളറ്റം മുടിയും തലയിലൊരു കൗബോയ് തൊപ്പിയും അസാധ്യമായൊന്നുമില്ലെന്നു പാടുന്ന ഗിറ്റാറുമായി ‘സതേൺ റോക്ക്’ എന്ന പുതിയ വിഭാഗം തന്നെ സൃഷ്ടിച്ച ബെറ്റ്സിന്റെ ‘റാംബ്ലിങ് മാൻ’ (1973) റോക്കിലെ ക്ലാസിക്കുകളിലൊന്നാണ്.
വാഴ്സ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കൊലപ്പെടുത്താനുള്ള റഷ്യൻ പദ്ധതിക്കു സഹായം നൽകാൻ ശ്രമിച്ചെന്ന പേരിൽ ഒരാളെ പോളണ്ട് അറസ്റ്റ് ചെയ്തു. റഷ്യൻ ചാരൻമാരുമായി ചേർന്നു പ്രവർത്തിച്ച പോളിഷ് പൗരന്റെ പേര് പാവൽ എന്നാണെന്ന് അധികൃതർ അറിയിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല.
സിഡ്നി ∙ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ദ് ഗുഡ് ഷെപ്പേഡ് ചർച്ചിൽ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാർ മാരി ഇമ്മാനുവൽ അക്രമിയോടു ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികൾ ശാന്തരായിരിക്കണമെന്നും ആശുപത്രിയിൽ നിന്ന് ബിഷപ് പുറത്തുവിട്ട 4 മിനിറ്റ് വിഡിയോ സന്ദേശത്തിൽ പറയുന്നു. ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിച്ച ഒരു വൈദികനും 3 വിശ്വാസികൾക്കും പരുക്കേറ്റിരുന്നു. സംഭവത്തെത്തുടർന്ന് പള്ളി വളപ്പിൽ കലാപ സമാനമായ സാഹചര്യം ഉണ്ടായിരുന്നു.
ദുബായ് ∙ ചരിത്രത്തിലെ ഏറ്റവും വലിയ മഴ പെയ്തു നാലു ദിവസം പിന്നിട്ടിട്ടും വെള്ളക്കെട്ട് ഒഴിയാതെ യുഎഇ. ഷാർജയിലും ദുബായിലെ ചില മേഖലകളിലുമാണു വെള്ളക്കെട്ട്. ഇതിനിടെ, യുഎഇയിൽ 23നും ഒമാനിൽ 24, 25 തീയതികളിലും വീണ്ടും മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഷാർജയിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.
ന്യൂ ഡൽഹി ∙ അടിച്ചോ ഇല്ലയോ ? അടിച്ചതായി ഇസ്രയേലും അടികൊണ്ടതായി ഇറാനും സ്ഥിരീകരിക്കുന്നില്ല; പൂർണമായി നിഷേധിക്കുന്നുമില്ല. ഒരു കാര്യം ഉറപ്പാണ്: ചിത്രം വ്യക്തമാക്കാൻ ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. ഇസ്രയേലിനെതിരെ ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയും ഹൂതികളും നടത്തുന്ന ആക്രമണങ്ങൾക്കു മറുപടിയെന്ന നിലയിൽ ഏപ്രിൽ ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസലേറ്റിനുമേൽ ഇസ്രയേൽ മിസൈലാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഇറാന്റെ 7 സൈനികോദ്യോഗസ്ഥർ അടക്കം 24 പേരാണു കൊല്ലപ്പെട്ടത്.
ബെയ്ജിങ്∙ ‘ഇൻഫർമേഷൻ സപ്പോർട്ട് ഫോഴ്സ്’ എന്ന പുതിയ സൈബർ വിഭാഗത്തെ ചൈനീസ് സൈന്യത്തിൽ ഉൾപ്പെടുത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൈന്യത്തിന്റെ നട്ടെല്ലായി ഈ വിഭാഗം മാറുമെന്നും ചിൻപിങ് പറഞ്ഞു.
ന്യൂഡൽഹി∙ മണി ഹെയ്സ്റ്റ് സീരീസിനെ വെല്ലുന്ന കവർച്ചയുടെ ചുരുളഴിച്ച് കാനഡ. ഒരു ക്രൈം ത്രില്ലറിന്റെ സ്ക്രിപ്റ്റാണോയെന്ന് പോലും തോന്നിപ്പോകുന്ന തരത്തിലുള്ള സ്വർണക്കവർച്ചയുടെയും ആയുധക്കടത്തിന്റെയും പിന്നാമ്പുറക്കഥകളുടെ വേദിയായത് ടൊറന്റോയിലെ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളമാണ്. ഒരു വർഷത്തോളം നീണ്ടുനിന്ന
ടെൽ അവീവ്∙ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകാൻ ഇസ്രയേൽ തിരിഞ്ഞെടുത്തത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അൽ ഖമനയിയുടെ ജന്മദിനം. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ ഏതു നിമിഷവും തിരിച്ചടി നൽകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മധ്യപൂർവ ദേശത്ത്
ദുബായ് ∙ മഴക്കെടുതിയിൽ ഉലഞ്ഞ ജീവിതതാളം തിരികെ പിടിച്ച് യുഎഇ. വിമാന സർവീസുകൾ പുനരാരംഭിച്ചു. മെട്രോ സർവീസും ഭാഗികമായി തുടങ്ങി. വെള്ളക്കെട്ട് ഒഴിവായ പ്രദേശങ്ങളിലേക്കു ബസുകളും ഓടിത്തുടങ്ങി. ഫ്ലാറ്റുകളുടെ താഴത്തെ നിലയിൽ കയറിയ വെള്ളം മൂന്നാം ദിവസവും ഇറങ്ങിയിട്ടില്ല. വെള്ളം കയറിയതിനെ തുടർന്ന് അടച്ച കടകളും ഹോട്ടലുകളും തുറന്നിട്ടില്ല. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു സൂപ്പർ മാർക്കറ്റുകളിൽ തിരക്കുണ്ട്.
ഓട്ടവ ∙ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ, കറൻസി കൊള്ളയിൽ 2 ഇന്ത്യൻ വംശജർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. എയർ കാനഡ ജീവനക്കാരനായ ഇവരിൽ ഒരാൾ അറസ്റ്റിനു മുൻപ് രാജിവച്ചിരുന്നു.
ആംസ്റ്റർഡാം ∙ ഗാസയുടെ വേദന പകർത്തിയ റോയിട്ടേഴ്സ് ഫൊട്ടോഗ്രഫർ മുഹമ്മദ് സലേമിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള വേൾഡ് പ്രസ് ഫോട്ടോ അവാർഡ്. ബന്ധുവായ 5 വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം മടിയിൽവച്ചു വിങ്ങിപ്പൊട്ടുന്ന പലസ്തീൻ വനിതയുടെ ചിത്രത്തിനാണു പുരസ്കാരം. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ തകർന്ന തെക്കൻ ഗാസയിലെ നാസിർ ഹോസ്പിറ്റലിൽ നിന്ന് 2023 ഒക്ടോബറിൽ എടുത്തതാണ് ഇനാസ് അബു മാമർ (36) എന്ന യുവതിയുടെ ഈ ചിത്രം. പലസ്തീൻ സ്വദേശിയായ സലേമിന്റെ (39) ചിത്രത്തിന് 2010 ലും വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു.
വാഷിങ്ടൻ ∙ ഇസ്രയേലിൽ ആക്രമണത്തിന് ഇറാൻ ഉപയോഗിച്ച ഡ്രോണുകളുടെ എൻജിൻ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് യുഎസും യുകെയും ഉപരോധം ഏർപ്പെടുത്തി. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രയേൽ തയാറെടുപ്പു തുടരുന്നത് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കി. ഇറാന്റെ ഡ്രോൺ, മിസൈൽ, വ്യവസായവുമായി
ഇസ്ലാമാബാദ് ∙ ജയിലിൽനിന്നു പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാൻ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറൽ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാൻ പറഞ്ഞു.
ദുബായ് ∙ ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 10 പേർ സ്കൂൾ കുട്ടികളാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.
ഗാസ / ജറുസലം / ന്യൂയോർക്ക് ∙ ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, ഈജിപ്തിലെ കയ്റോയിൽ വെടിനിർത്തൽ ചർച്ചകൾ പാളുന്നതായി സൂചന. ചർച്ചയിൽ പുരോഗതി ഇല്ലെന്നും ഗാസ യുദ്ധം ആ മേഖല മുഴുവൻ വ്യാപിക്കുന്നതിനെ കരുതിയിരിക്കണമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.
ലണ്ടൻ ∙ ആഗോളതാപനില കുത്തനെ കൂട്ടി ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണുത്തു. പസിഫിക്കിന്റെ ഉപരിതലം ചൂടുപിടിപ്പിച്ച് കഴിഞ്ഞ ജൂണിലായിരുന്നു എൽ നിനോയുടെ തുടക്കം. ഡിസംബറിൽ താപനില ഏറ്റവും ഉയർന്ന നിലയിലെത്തി.
നയ്പീഡോ ∙ മ്യാൻമറിൽ ജയിലിൽ കഴിയുന്ന ജനാധിപത്യ പ്രക്ഷോഭ നായികയും മുൻ പ്രധാനമന്ത്രിയുമായ ഓങ് സാൻ സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റി. രാജ്യമെങ്ങും ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനാലാണ് 78കാരിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുമുള്ള സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റിയത്. സൂ ചിക്കൊപ്പം അറസ്റ്റിലായ മുൻ പ്രസിഡന്റ് വിൻ മിന്റിനെയും വീട്ടുതടങ്കലിലേക്കു മാറ്റിയിട്ടുണ്ട്. കൂടാതെ 28 വിദേശികൾ ഉൾപ്പെടെ 3303 തടവുകാർക്ക് പുതുവർഷാഘോഷത്തിന്റെ ഭാഗമായി ശിക്ഷയിളവു നൽകി വിട്ടയയ്ക്കുകയും ചെയ്തു.
മദീന∙ പ്രവാചക പള്ളിയുടെ സമീപത്ത് സന്ദർശകരെ സന്തോഷത്തോടെ സ്വീകരിച്ചിരുന്ന ഇസ്മാഈൽ അൽ സഈം അബുൽ സബ (അമ്മ് ഇസ്മാഈൽ–96) ഇനി ഓർമ. 43 വർഷമായി മദീനയിലെത്തുന്ന തീർഥാടകരും സന്ദർശകരും ഒരിക്കലെങ്കിലും ആ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. എല്ലാവർക്കും ചായയും കാപ്പിയും പാലും ഈന്തപ്പഴവും അദ്ദേഹം സൗജന്യമായി നൽകിയിരുന്നു.
ഹേഗ്∙ നെതർലൻഡ്സിലെ കിരീടാവകാശിയായ അമേലിയ രാജകുമാരി സുരക്ഷാ ഭീഷണിയെ തുടർന്ന് ഒരു വർഷത്തോളം സ്പെയിനിൽ തങ്ങിയതായി വെളിപ്പെടുത്തൽ. ബുധനാഴ്ച സ്പാനിഷ്
ഇസ്ലാമാബാദ് ∙ സമൂഹമാധ്യമമായ ‘എക്സ്’ (ട്വിറ്റർ) നിരോധിച്ച് പാക്കിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണു താൽക്കാലിക നിരോധനമെന്നു പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്. ഫെബ്രുവരി
മുന്നറിയിപ്പുനൽകിക്കൊണ്ടായിരുന്നു ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയത്. ദീർഘകാലത്തെ നിഴൽയുദ്ധം മറനീക്കി പുറത്തുവന്ന ശനിയാഴ്ച ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത് മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളുമായിരുന്നു. സിറിയയിലെ കോൺസുലേറ്റിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള മറുപടി. പക്ഷെ ഇറാന്റെ ആക്രമണം ഇസ്രയേലിനെ
വാഷിങ്ടൻ∙ ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന് ഉപരോധമേർപ്പെടുത്താൻ ഒരുങ്ങി യുഎസും യൂറോപ്യൻ യൂണിയനും. ഇക്കാര്യം ചർച്ച ചെയ്തുവരികയാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറെൽ പറഞ്ഞു. വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെനും
വാഷിങ്ടൻ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിർത്തി കടക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.
ഗാസ ∙ ഭക്ഷണവിതരണത്തിനു സുരക്ഷയൊരുക്കിയിരുന്ന പൊലീസ് വാഹനത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 8 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സഹായവിതരണത്തിനിടെയാണു സംഭവം. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തുന്ന അക്രമത്തിന് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
സിഡ്നി ∙ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള വെയ്ക‍്‍ലിയിലെ ക്രൈസ്റ്റ് ദ് ഗുഡ് ഷെപ്പേഡ് പള്ളിയിൽ ബിഷപ്പിനു കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ശനിയാഴ്ച ബോണ്ടി ജംക്ഷനിലെ മാളിൽ 6 പേർ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമല്ല എന്നും പൊലീസ് വ്യക്തമാക്കി. ഓർത്തഡോക്സ് അസീറിയൻ വിഭാഗത്തിന്റെ ശുശ്രൂഷ നടക്കുമ്പോൾ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ ബിഷപ് മാർ മാരി ഇമ്മാനുവലിനും വൈദികൻ ഐസക് റോയലിനും ഉൾപ്പെടെ 4 പേർക്കു കുത്തേറ്റിരുന്നു.
അബുദാബി ∙ യുഎഇയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ജനജീവിതം താറുമാറായി. മെട്രോ/ബസ് സ്റ്റേഷനുകളിലും വിമാനത്താവള റൺവേയിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിൽ മഴവെള്ളപ്പാച്ചിലിൽ റോഡുകൾ ഒഴുകിപ്പോയി. ദുബായ് വിമാനത്താവളത്തിൽ 47 വിമാനങ്ങൾ റദ്ദാക്കി. 3 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
സിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ്. അസ്സിറിയൻ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പിനെയും അച്ചനെയും പള്ളിയിൽ എത്തിയവരെയും ആക്രമിച്ച സംഭവത്തിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചയാൾക്കും നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്.
ഇസ്ലാമബാദ്∙ പാക്കിസ്ഥാനിലെ ജയിലില്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന് സരബ്ജിത് സിങ്ങിന്റെ കൊലയാളികളില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് ലാഹോറില്‍ വെടിയേറ്റു മരിച്ചതിനു പിന്നില്‍ ഇന്ത്യയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പാക്ക് ആഭ്യന്തരമന്ത്രി മെഹ്സീന്‍ നഖ്വി. മുന്പുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണ് അമീറും കൊല്ലപ്പെട്ടതെന്ന് നഖ്വി
ന്യൂഡൽഹി ∙ ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ അധികൃതർ ഉടൻ നേരിട്ടു കാണാം. ഇതിന് അനുമതി നൽകിയതായി ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ അറിയിച്ചു. കപ്പലിലെ ഇന്ത്യക്കാരിൽ 4 പേർ മലയാളികളാണ്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാരും
ന്യൂഡൽഹി ∙ അമേരിക്കയെ അറിയിച്ച ശേഷമാണ് ഇസ്രയേലിനെതിരെ മിസൈൽ–റോക്കറ്റ്–ഡ്രോൺ ആക്രമണം നടത്തിയതെന്ന ഇറാന്റെ പ്രസ്താവനയും അതറിഞ്ഞതിനെത്തുടർന്ന് തങ്ങളാണ് മിക്ക മിസൈലുകളും ഡ്രോണുകളും തകർത്തതെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും അവകാശവാദവും ഇറാൻ– ഇസ്രയേൽ പോരാട്ടത്തെ രാഷ്ട്രീയപ്രഹസനമായി മാറ്റുന്നു. ഇസ്രയേലിനെതിരെ ലബനനിൽ നിന്ന് ഹിസ്ബുല്ലയും സിറിയയിൽ നിന്ന് ഹൂതികളും നടത്തുന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇതിന് ശിക്ഷയെന്ന മട്ടിലാണ് സിറിയയിലെ ഇറാന്റെ കോൺസുലേറ്റ് ഈ മാസം ഒന്നിന് ഇസ്രയേൽ ആക്രമിച്ചത്. ആക്രമണത്തിൽ ഇറാന്റെ ഒരു ജനറൽ ഉൾപ്പെടെ 7 സൈനികോദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
ജറുസലം ∙ ഇസ്രയേലിനെ ആക്രമിച്ചത് യുഎസിനെ അറിയിച്ച ശേഷമാണെന്ന് ഇറാൻ വ്യക്തമാക്കി. തിരിച്ചടിക്കരുതെന്ന യുഎസിന്റെയും മറ്റു പാശ്ചാത്യരാജ്യങ്ങളുടെയും അഭ്യർഥനയോടു സംയമനത്തോടെ ഇസ്രയേൽ പ്രതികരിച്ചത് മധ്യ പൂർവ ദേശത്ത് യുദ്ധവ്യാപന ഭീതി കുറച്ചു. ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തിയത്. ഇവയിൽ മിക്കതും ഇസ്രയേൽ അതിർത്തി കടക്കും മുൻപ് വെടിവച്ചിട്ടു. ഒരു പെൺകുട്ടിക്കു പരുക്കേറ്റതല്ലാതെ കാര്യമായ നാശമൊന്നും ഇസ്രയേലിൽ ഉണ്ടായില്ല. ആക്രമണത്തെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ നിയന്ത്രണങ്ങളിൽ ഇസ്രയേൽ ഇന്നലെ ഇളവു വരുത്തി.
മസ്കത്ത്∙ കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ മലയാളി ഉൾപ്പെടെ 12 പേര് മരണപ്പെട്ടു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയിൽ മതിൽ ഇടിഞ്ഞുവീണാണ് സുനിൽ മരിച്ചത്. മരിച്ചവരിൽ ഒൻപതു പേരും കുട്ടികളാണ്.
ടെഹ്റാൻ∙ ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന് എതിരെ ആക്രമണംനടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്സി വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെപാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ സൈന്യത്തെ
ലഹോർ∙ പാക്കിസ്ഥാനിലെ ജയിലിൽ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ കൊലയാളികളിൽ ഒരാളായ അമീർ സർഫറാസ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച ലഹോറിലെ ഇസ്ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് അമീർ സർഫറാസിനെ വെടിവച്ചെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് അമീർ സർഫറാസ്.
ടെഹ്റാൻ∙ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനു പ്രത്യക്ഷപ്രതികാരമായി ഇറാൻ ഇസ്രയേലിനെതിരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതു വലിയ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്നു വിലയിരുത്തൽ. ആക്രമണം ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നാണു മുന്നറിയിപ്പ്.
ടെഹ്റാൻ ∙ ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ. ഇന്ത്യൻ
ദുബായ് / ജറുസലം ∙ ഇസ്രയേൽ–ഇറാൻ സംഘർഷം തുറന്ന ഏറ്റുമുട്ടലിലേക്കു നീങ്ങുമെന്ന ഭീതി ഉയർത്തി ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തു. 2 മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.
ടെഹ്റാൻ ∙ ഇസ്രയേലിന്റെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തുടങ്ങിയ ഡ്രോൺ ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇവ ഇസ്രയേലിലെത്താൻ മണിക്കൂറുകളെടുക്കുമെന്നും അതിനെ നേരിടുമെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രയേലും ജോർദാനും ഇറാഖും വ്യോമമേഖല അടച്ചു. ഇറാനിൽനിന്നുള്ള ആക്രമണത്തെ നേരിടാൻ എല്ലാ പിന്തുണയും ഇസ്രയേലിനു നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു.
ഇസ്തംബുൾ ∙ ദക്ഷിണ തുർക്കിയിലെ ആന്റലിയ നഗരത്തിൽ കേബിൾ കാർ പൊട്ടിവീണ് ഒരാൾ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. ഈദുൽ ഫിത്ർ ആഘോഷത്തിരക്കിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. പൊട്ടിയ കേബിൾ കാറിൽ വായുവിൽ കുടുങ്ങിനിന്ന 174 യാത്രക്കാരെ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി.
സിഡ്നി (ഓസ്ട്രേലിയ) ∙ ഷോപ്പിങ് മാളിലെ കത്തിയാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. ഇതിൽ 5 പേരും സ്ത്രീകളാണ്. ഇവരിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും കുത്തേറ്റു. ഈ കുഞ്ഞ് ഉൾപ്പെടെ 8 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കടലോര പ്രദേശമായ ബോണ്ടിയിലെ ഷോപ്പിങ് മാളിൽ ആളുകൾ ചിതറിയോടുന്നതിനിടെ അടുത്തുകിട്ടിയവരെയെല്ലാം വലിയ കത്തി കൊണ്ടു വെട്ടിയും കുത്തിയും വീഴ്ത്തി പാഞ്ഞ അക്രമിയെ പൊലീസ് സംഘത്തിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥ വെടിവച്ചു കൊന്നു.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ഏഷ്യ സന്ദർശനം സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുമെന്നു വത്തിക്കാൻ അറിയിച്ചു. ഇന്തൊനീഷ്യ, പാപ്പുവ ന്യൂഗിനി, ടിമോർ–ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കും. ജക്കാർത്തയിൽ സെപ്റ്റംബർ 3–6, പോർട്ട് മോഴ്സ്ബൈയും വാനിമോയും 6–9, ഡിലി 9–11, സിംഗപ്പൂർ 11–13 എന്നിങ്ങനെയാണ് സന്ദർശന പരിപാടി.
ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ വെടിവയ്പിൽ ഒരു പലസ്തീൻകാരൻ കൊല്ലപ്പെട്ടു. 25 പേർക്കു പരുക്കേറ്റു. റമല്ലയ്ക്കു വടക്കുകിഴക്കുള്ള അൽ മുഗയിർ, ഡ്യൂമ ഗ്രാമങ്ങളിലാണ് ഇസ്രയേൽ കുടിയേറ്റക്കാരുടെ വ്യാപക ആക്രമണം. ഇസ്രയേൽ കുടിയേറ്റ കുടുംബത്തിൽനിന്നു കാണാതായ 14 വയസ്സുള്ള ആൺകുട്ടിയെ മരിച്ചനിലയിൽ
ടെഹ്റാൻ∙ ഇസ്രയേൽ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. യുഎഇയിൽനിന്നു മുംബൈ നാവസേവ തുറമുഖത്തേയ്ക്കു വരുകയായിരുന്ന ‘എംസിഎസ് ഏരീസ്’ എന്നു പേരുള്ള കണ്ടെയ്നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് പിടിച്ചെടുത്തത്.
സിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ജംഗ്ഷനിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ഒരു പ്രതിയടക്കം ആറു പേർ കൊല്ലപ്പെട്ടു. മാളിലെത്തിയ പ്രതി അഞ്ചു സ്ത്രീകളെ കുത്തിക്കൊല്ലുകയായിരുന്നു. എട്ടു പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനത്തിനിടെ കുറ്റക്കാരനായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. കുത്തേറ്റവരിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞുമുണ്ട്.
ടെൽ അവീവ്∙ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ ഇറാൻ ആക്രമിച്ചേക്കാമെന്ന് റിപ്പോർട്ട്. ഡമാസ്കസിലെ ഇറാൻ എംബസി ബോംബിട്ട് തകർത്തതിനു തക്കതായ മറുപടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഇറാൻ വിലയിരുത്തുകയാണെന്നു ഇറാൻ നേതൃത്വത്തെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.
ഹാനോയ് ∙ വിയറ്റ്നാം റിയൽ എസ്റ്റേറ്റ് ബിസിനസിലെ പ്രമുഖ വോങ് മൈ ലാന് (67) സാമ്പത്തിക തട്ടിപ്പുകേസിൽ വധശിക്ഷ വിധിച്ചത് രാജ്യത്തെ വ്യവസായികളെയും രാജ്യാന്തര നിക്ഷേപകരെയും ആശങ്കയിലാക്കി. ക്രൂരവും അസാധാരണവുമായ വിധിയാണിതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ പ്രതികരിച്ചു. എന്നാൽ, രാജ്യത്തെ അഴിമതിവിരുദ്ധ നീക്കത്തിൽ നിർണായക ചുവടുവയ്പാണിതെന്നു ചില സർക്കാർ അനുകൂല നിരീക്ഷകർ വിലയിരുത്തി.
ലണ്ടൻ ∙ അനധികൃത കുടിയേറ്റത്തിനൊപ്പം നിയമാനുസൃത കുടിയേറ്റവും പരിധി വിട്ടതോടെ പുതുതായി ഏർപ്പെടുത്തുന്ന കർശന വ്യവസ്ഥകളിൽ അവസാനത്തേതും ബ്രിട്ടൻ പ്രാബല്യത്തിലാക്കി. ഫാമിലി വീസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ബ്രിട്ടിഷ് പൗരന്മാർക്കും ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ളവർക്കും 29,000 പൗണ്ട് (30 ലക്ഷം രൂപ) എങ്കിലും വാർഷികശമ്പളം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നിലവിൽവന്നത്. ഇതുവരെ വേണ്ടിയിരുന്നത് 18,600 പൗണ്ട് (19 ലക്ഷം രൂപ); വർധന 55%. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകും ആഭ്യന്തര മന്ത്രി ജയിംസ് ക്ലെവർലിയും തയാറാക്കിയ കുടിയേറ്റ നിയന്ത്രണ പാക്കേജിലെ ഏറ്റവും ഒടുവിലത്തേതാണിത്.
ടെൽ അവീവ് ∙ ഇറാൻ ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് ഇസ്രയേൽ പ്രതിരോധം ശക്തമാക്കി. ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ബോംബിട്ടു തകർത്ത് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യഗസ്ഥരെ വധിച്ചതിനു ശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെക്കൻ, മധ്യ ഇസ്രയേലിൽ ആക്രമണത്തിനാണ് സാധ്യത. തിരിച്ചടിക്കുമെന്നും അതിനു സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നുമാണ് ഇറാനോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ലണ്ടൻ∙ വാട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ യൂണിയനിലും നിലവിൽ വന്നിരുന്നു. മെറ്റയുടെ നടപടിയെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് രൂക്ഷമായി വിമർശിച്ചു. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു. നിരവധി മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും
ബ്രിട്ടൻ∙ ഫാമിലി വീസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. 55 ശതമാനത്തിന്റെ വർധനവാണു വരുമാനപരിധിയിൽ വരുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടിൽനിന്ന് 29,000 പൗണ്ടായാണ് ഉയർത്തിയിരിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇത് 38,700 ആയി ഉയർത്തും.
കീവ് ∙ യുക്രെയ്ന് നഗരമായ കീവിനു സമീപമുള്ള വൈദ്യുതനിലയം റഷ്യ ആക്രമണത്തിൽ തകർത്തു. ഇതോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി. കിഴക്കൻ യുക്രെയ്നിലെ ഹർകീവ് പ്രവിശ്യയിലെ 2 ലക്ഷത്തോളം പേരെ ബാധിച്ചെന്നാണു വിലയിരുത്തൽ. സാപോറീഷ്യ, ലിവ്യു എന്നിവിടങ്ങളിലും കനത്ത മിസൈൽ ആക്രമണമുണ്ടായി. കീവിനു സമീപം ട്രൈപിൽസ്കയിൽ കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാന്റാണ് റഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ആക്രമിച്ചത്. 1800 മെഗാവാട്ട് ശേഷിയുള്ള നിലയം സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വൈദ്യുതോൽപാദന കേന്ദ്രമായിരുന്നു.
ഗാസ ∙ മധ്യ ഗാസയിലെ നുസീറത് അഭയാർഥി ക്യാംപിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ യുനിസെഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇസ്രയേൽ സേനയുടെ ആക്രമണത്തിനിരയായി. 3 വെടിയുണ്ടകൾ വാഹനത്തിൽ പതിച്ചതായി യുനിസെഫ് വക്താവ് അറിയിച്ചു. തെക്കൻ ഗാസയിലെ റഫയിലും കനത്ത ആക്രമണമുണ്ടായി. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഭക്ഷണവും മരുന്നും മറ്റും എത്താൻ ഇനിയും വൈകിയാൽ ഗുരുതരമായ മാനുഷിക പ്രതിസന്ധിയുണ്ടാകുമെന്നും യുഎൻ രക്ഷാസമിതി വീണ്ടും മുന്നറിയിപ്പു നൽകി. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനാൽ സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലെത്തുമെന്ന് ഇസ്രയേൽ പ്രതികരിച്ചു.
ലാസ് വേഗസ് (യുഎസ്): ഇരുപതാംനൂറ്റാണ്ട് കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കൊലക്കുറ്റ വിചാരണ നേരിട്ട പ്രസിദ്ധ അമേരിക്കന്‍ ഫുട്ബാള്‍ താരവും ഹോളിവുഡ് നടനുമായിരുന്ന ഒ.ജെ.സിംപ്സണ് (76) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലാസ് വേഗസില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ നിക്കോള്‍ ബ്രൗണ്‍ സിംപ്സണെയും അവരുടെ
ന്യൂഡൽഹി ∙ ഇന്ത്യ – ചൈന ബന്ധം പ്രത്യേക പ്രാധാന്യമുള്ളതാണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ദീർഘനാളായുള്ള അതിർത്തി തർക്കം പരിഹരിക്കപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയുടെ ആകെ വികസനത്തിനും ലോകത്തിനു തന്നെയും ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം പ്രധാനമാണ്. ക്രിയാത്മക ഇടപെടലിലൂടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ന്യൂസ് വീക്ക് മാഗസിനു നല്കിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഗാസ ∙ ആഘോഷമില്ലാത്ത ഈദുൽ ഫിത്ർ ദിനത്തിൽ ഗാസയിലെമ്പാടും മുഴങ്ങിയത് ഇസ്രയേൽ വ്യോമാക്രമണങ്ങൾ. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ 3 മക്കളും 3 കൊച്ചുമക്കളും കൊല്ലപ്പെട്ടു. 7 വർഷമായി ഹമാസ് തലവനായ ഹനിയ ഇപ്പോൾ ഖത്തറിലാണുള്ളത്. മക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ ചാനൽ അഭിമുഖത്തിൽ ഹനിയ സ്ഥിരീകരിച്ചു.
വാഷിങ്ടൻ ∙ ചാരവൃത്തിക്കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യർഥന പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 2010 ൽ യുഎസ് സൈനിക രഹസ്യങ്ങൾ പുറത്തുവിട്ടു വിവാദം സൃഷ്ടിച്ച ഓസ്ട്രേലിയൻ പൗരനായ അസാൻജ് ഇപ്പോൾ ബ്രിട്ടിഷ് ജയിലിലാണ്.
Results 1-100 of 1189