Download Manorama Online App
മോസ്കോ ∙ റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ ‘ചരിത്രവിജയം’ നേടിയതിനെ ചൈനയും ഉത്തര കൊറിയയും ഒഴികെയുള്ള രാജ്യങ്ങളെല്ലാം വിമർശിച്ചു. 87.28% വോട്ട് നേടിയാണ് പുട്ടിൻ 6 വർഷം കൂടി പ്രസിഡന്റ് പദവിയിൽ തുടരാൻ അർഹത നേടിയത്. സോവിയറ്റ് കാലത്തിന് ശേഷം ഒരു സ്ഥാനാർഥിക്കു ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടുകളാണിത്. 2018 ൽ 75.5% വോട്ടുകളാണു പുട്ടിനു ലഭിച്ചത്. യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ ഉൾപ്പെടെ വോട്ടെടുപ്പു നടത്തിയിരുന്നു.
കാബൂൾ∙ അഫ്ഗാനിസ്ഥാൻ അതിർത്തി കടന്ന് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ മരിച്ചതായി താലിബാൻ. സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ പാക്കിസ്ഥാൻ വിമാനം പാക്ക് അതിർത്തിക്കു സമീപമുള്ള ഖോസ്ത്, പക്തിക പ്രവിശ്യകളിൽ ബോംബാക്രമണം നടത്തുകയായിരുന്നുവെന്നു താലിബാൻ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു.
മോസ്കോ∙ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വ്ളാദിമിർ പുട്ടിൻ. അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിറകേയാണ് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുട്ടിൻ രംഗത്തെത്തിയത്. റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക
വാഷിങ്ടൻ ∙ നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ തോറ്റാൽ അമേരിക്കയിൽ ചോരപ്പുഴ ഒഴുകുമെന്ന് ഡോണൾഡ് ട്രംപ്. ‘ഈ തിരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചില്ലെങ്കിൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഈ രാജ്യത്തു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല’– അനുയായികളുടെ കയ്യടികൾക്കിടെ മുൻപ്രസിഡന്റ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ ട്രംപ് ഒഹായോ സംസ്ഥാനത്തു പ്രചാരണത്തിനെത്തിയപ്പോഴാണ് രാജ്യത്തിന്റെ ഭാവി ദുരന്തമയമാകുമെന്ന സൂചന നൽകിയത്.
ഗാസ ∙ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ഗാസയുടെ തെക്കുനിന്ന് സഹായവുമായി പുറപ്പെട്ട 13 ട്രക്കുകൾ സുരക്ഷിതമായി വടക്കൻ മേഖലയിലെത്തി. നാലു മാസത്തിനിടെ ഇതാദ്യമാണ് മേഖലയിലേക്ക് കരമാർഗം തടസ്സമില്ലാതെ സഹായമെത്തിയത്. ജബാലിയയിലും ഗാസ സിറ്റിയിലുമാണ് ട്രക്കുകൾ എത്തിയത്. സഞ്ചികളിലാക്കിയ ധാന്യപ്പൊടിയുടെ വിതരണവും ആരംഭിച്ചു.
മോസ്കോ ∙ റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനദിവസമായ ഇന്നലെയും ഡ്രോണുകളുപയോഗിച്ചുളള ആക്രമണം തുടർന്ന് യുക്രെയ്ൻ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായ വോട്ടെടുപ്പ് അട്ടിമറിക്കാൻ യുക്രെയ്ൻ ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചു.
വാഷിങ്ടൺ∙ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. താൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിൽ നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗാസ ∙ മധ്യഗാസയിലെ നുസറേത്ത് അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 36 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതടക്കം വെള്ളിയാഴ്ച രാത്രിയിൽ 64 തവണയാണ് ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയത്. നുസറേത്തിലെ കെട്ടിടത്തിൽ വൈകുന്നേരം ആഹാരം കഴിക്കാൻ തയാറെടുക്കുകയായിരുന്ന അൽ തബാബി കുടുംബത്തിലെ 36 പേരാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജറുസലം ∙ അരിയും ധാന്യങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളുമായി ആദ്യ കപ്പൽ ഇന്നലെ ഗാസ മുനമ്പിലെത്തി. ഗാസ വെടിനിർത്തലിനുള്ള ഹമാസിന്റെ പുതിയ നിർദേശങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലും സമാധാനചർച്ചയ്ക്കു ഖത്തറിലേക്കു പ്രതിനിധിയെ അയയ്ക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. 12 ലക്ഷം പലസ്തീൻകാർ തിങ്ങിനിറഞ്ഞ തെക്കൻ ഗാസയിലെ റഫ പട്ടണം ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
മോസ്കോ ∙ യുക്രെയ്ൻ യുദ്ധത്തിന്റെ നിഴലിൽ റഷ്യയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ 3 ദിവസം നീളുന്ന വോട്ടെടുപ്പ് തുടങ്ങി. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ (71) ആറു വർഷത്തേക്കു കൂടി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. 11.4 കോടി ജനങ്ങളാണ് വോട്ട് ചെയ്യേണ്ടത്. രാജ്യത്തെ 11 സമയമേഖലകളിലും വോട്ടെടുപ്പ് നടക്കും.
മാലെ∙ മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ സംഘത്തിന് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു ഇന്ത്യൻ സൈനികരെ മാലെയിൽ നിന്ന് പിൻവലിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. എഎൽഎച്ച് ഹെലികോപ്റ്ററുമായി
ന്യൂയോർക്ക്∙ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്.ഫെയ്സിയെ ഈ വർഷത്തെ പ്ലാനറ്റ് എർത്ത് പുരസ്കാരത്തിനു തിരഞ്ഞെടുത്തു. അമേരിക്കയിലെ ഒറിഗോൺ സർവകലാശാല ആസ്ഥാനമായുള്ള വേൾഡ് അലയൻസ് ഓഫ് സയന്റിസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്. ശാസ്ത്ര ജ്ഞാനം ഉപയോഗിച്ച് ആഗോള പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഫലപ്രദമായി ഇടപെടുന്നവരെയാണു പുരസ്കാരം വഴി ആദരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറു പേരാണ് ഇത്തവണ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത് .
ജറുസലം ∙ മധ്യഗാസയിലെ അൽ നുസുറത്ത് അഭയാർഥിക്യാംപിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബിങ്ങിൽ 17 പലസ്തീൻകാർ
ന്യൂയോർക്ക് ∙ ചന്ദ്രനിലേക്കു മനുഷ്യനെ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത സ്പേസ് എക്സ് സ്റ്റാർഷിപ് ബഹിരാകാശപേടകത്തിന്റെ മൂന്നാം പരീക്ഷണവും പരാജയപ്പെട്ടു. വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും ബഹിരാകാശത്തുനിന്നു ഭൗമാന്തരീഷത്തിലേക്കു തിരികെപ്രവേശിക്കവേ റോക്കറ്റ് കത്തിയമർന്നതായി കമ്പനി അറിയിച്ചു.
ന്യൂയോർക്ക് ∙ കുട്ടിയായിരിക്കേ പോളിയോ ബാധിച്ചു ശരീരം തളർന്നെങ്കിലും കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനമായ ‘ഇരുമ്പു ശ്വാസകോശ’ത്തിനകത്ത് 7 ദശകത്തോളം ജീവിച്ച യുഎസിലെ ടെക്സസ് സ്വദേശി പോൾ അലക്സാണ്ടർ (78) വിടവാങ്ങി. 1952 ൽ ആറാം വയസ്സിലാണു പോളിയോ ബാധിച്ചത്. വർഷം തോറും ലോകമെങ്ങും ലക്ഷക്കണക്കിനു കുട്ടികൾ പോളിയോ ബാധിതരായിരുന്ന കാലമായിരുന്നു അത്.
സോഫിയ ∙ ബൾഗേറിയൻ ഓർത്തഡോക്സ് സഭാ തലവൻ നിയോഫിത് പാത്രിയർക്കീസ് (78) കാലം ചെയ്തു. സോഫിയയിലെ മിലിറ്ററി ആശുപത്രിയിൽ ബുധനാഴ്ച രാത്രി ആയിരുന്നു അന്ത്യം. നവംബർ മുതൽ അവിടെ ചികിത്സയിലായിരുന്നു. 1945 ഒക്ടോബർ 15ന് ജനിച്ച നിയോഫിത് എന്ന സിമയോൺ നികോളോവ് ദിമത്രോവ് 1985 ൽ ബിഷപ്പും 1994 ൽ മെത്രാപ്പൊലീത്തയുമായി.
വത്തിക്കാൻ സിറ്റി ∙ ഉടൻ വിരമിക്കാൻ തക്ക ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്കില്ലെന്നും ദൈവാനുഗ്രഹത്താൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ. സ്ഥാനാരോഹണത്തിന്റെ 11–ാം വാർഷികദിനമായ ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ആത്മകഥയിലാണ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ മാർച്ചിസ് റഗോണയുമൊത്ത് എഴുതിയ ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ പത്രം പ്രസിദ്ധപ്പെടുത്തി. രണ്ടാം ലോകയുദ്ധം, അർജന്റീനയിലെ പട്ടാള അട്ടിമറി, വത്തിക്കാനിലെ ഉപജാപങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആത്മകഥയിൽ പരാമർശമുണ്ട്.
ഗാസ ∙ വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ഇതിൽ 2 പേർ കുട്ടികളാണ്. ഏതാനും ദിവസങ്ങൾക്കിടയിൽ ഈ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി. ഗാസയിലെ യുദ്ധത്തിനു പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ തിരച്ചിൽ ശക്തമാക്കിയിരുന്നു.
മോസ്കോ∙ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുയർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വീണ്ടും ഭീഷണി മുഴക്കി. ആണവ യുദ്ധം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി തിരിച്ചറിയാൻ കഴിവുള്ളയാളാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നും ഔദ്യോഗിക ടെലിവിഷനിലെ അഭിമുഖത്തിൽ പുട്ടിൻ പറഞ്ഞു. മുൻപും യുക്രെയ്ൻ യുദ്ധമുന്നണിയിൽ തിരിച്ചടി നേരിട്ടപ്പോൾ പുട്ടിൻ ആണവായുധം പ്രയോഗിക്കുമെന്നു പറഞ്ഞിരുന്നു. അതേസമയം, യുക്രെയ്ൻ യുദ്ധം ജയിക്കാൻ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
വിൽനിയസ് (ലിത്വാനിയ) ∙ റഷ്യയിലെ ജയിലിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ പ്രധാന അനുയായി ലിയോനിഡ് വോൾക്കോവിനെ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ താമസിക്കുന്ന വോൾക്കോവ് (43) കാറിൽ വീട്ടിലെത്തുന്ന സമയത്താണ് ആക്രമണമുണ്ടായത്. ചുറ്റിക ഉപയോഗിച്ച് കാറിന്റെ ചില്ലുതകർത്ത അക്രമി അദ്ദേഹത്തെ അടിച്ചു പരുക്കേൽപ്പിച്ചു. കയ്യൊടിഞ്ഞ വോൾക്കോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഠ്മണ്ഡു ∙ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡ പാർലമെന്റിൽ വിശ്വാസവോട്ടു നേടി. 275 അംഗ സഭയിൽ പ്രചണ്ഡയ്ക്ക് (69) 157 വോട്ടു ലഭിച്ചു. 110 പേർ എതിർത്ത് വോട്ടുചെയ്തു. ഒന്നര വർഷത്തിനിടെ മൂന്നാം തവണയാണ് പ്രചണ്ഡ വിശ്വാസവോട്ട് തേടുന്നത്. നേപ്പാളി കോൺഗ്രസിനെ മുന്നണിയിൽ നിന്ന് കഴിഞ്ഞയാഴ്ച ഒഴിവാക്കിയതിനെ തുടർന്നാണ് വിശ്വാസവോട്ട് തേടിയത്. നേപ്പാൾ ഭരണഘടനയനുസരിച്ച് ഏതെങ്കിലും പാർട്ടി സർക്കാരിൽ നിന്ന് പിന്മാറിയാൽ ഭൂരിപക്ഷം തെളിയിക്കണം.
വാഷിങ്ടൻ ∙ നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2020 ന്റെ തനിയാവർത്തനം. ഡെമോക്രാറ്റിക് പാർട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപിനും പ്രൈമറിയിൽ സ്ഥാനാർഥിത്വത്തിന് ആവശ്യമായ എണ്ണം ഡെലിഗേറ്റുകളുടെ പിന്തുണയായി. ജോർജിയ, ഹവായ്, മിസിസിപ്പി, വാഷിങ്ടൻ സ്റ്റേറ്റുകളിലെ പ്രൈമറികൾ ചൊവ്വാഴ്ച പൂർത്തിയായതോടെയാണിത്. ജോർജിയയിൽ വിജയിച്ചതോടെ 81കാരനായ ബൈഡൻ ആകെയുളള 3,933 ഡെലിഗേറ്റുകളിൽ പകുതിയിലേറെപ്പേരുടെ പിന്തുണ ഉറപ്പാക്കി. ഓഗസ്റ്റിൽ ഷിക്കാഗോയിൽ ഡെമോക്രാറ്റിക് നാഷനൽ കൺവൻഷനിൽ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
മോസ്കോ∙ യുക്രെയ്നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നല്കി പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്. അമേരിക്ക യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിന് പറഞ്ഞു. നിലവില്‍ ആണവയുദ്ധത്തിന്റെ അവസ്ഥ ഇല്ല. എന്നാല്‍ സൈനിക, സാങ്കേതിക കാഴ്ചപ്പാടില്‍ ഞങ്ങള്‍
വാഷിങ്ടൺ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ യുഎസ് പ്രസിഡന്റ് ജോ ബൈഡൻനോമിനേഷൻ ഉറപ്പിച്ചെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നോമിനേഷൻ വിജയിക്കാൻ 1,968 ഡെലിഗേറ്റുകൾ ആവശ്യമായിരുന്ന ബൈഡൻ ജോർജിയയിലെപ്രാഥമിക മത്സരത്തിൽ വിജയിച്ചു. 2,015
ജറുസലം ∙ ഗാസയിൽ വെടിനിർത്തൽ സാധ്യത വിദൂരമാണെന്നും സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നും മധ്യസ്ഥരായ ഖത്തർ വെളിപ്പെടുത്തി. യുദ്ധഭൂമിയിലെ ദുരിതങ്ങൾക്കു നടുവിൽ റമസാൻ വ്രതം ആരംഭിച്ച ഗാസയിലേക്ക് 200 ടൺ ഭക്ഷ്യവസ്തുക്കളുമായി സൈപ്രസിൽനിന്ന് ആദ്യ കപ്പൽ പുറപ്പെട്ടു. ഗാസയിൽ നിന്ന് 200 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലിലുള്ള ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്.
ലണ്ടൻ ∙ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചു പുറത്തുവിട്ട ഫോട്ടോയിലെ എഡിറ്റിങ് ആശയക്കുഴപ്പത്തിന് കാരണമായതിൽ, ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് ക്ഷമാപണം നടത്തി. ബ്രിട്ടനിൽ മാതൃദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണു മക്കൾക്കൊപ്പമുള്ള ഫോട്ടോ രാജകുടുംബം പുറത്തുവിട്ടത്.
ഗാസ ∙ ഹമാസ് നേതാക്കളിൽ രണ്ടാമനായ മർവൻ ഈസ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ അൽ നസേറത്ത് ക്യാംപിനു നേരെ നടത്തിയ ആക്രമണത്തിലാണ് സൈനിക വിഭാഗം ഡപ്യൂട്ടി കമാൻഡറായ ഈസ കൊല്ലപ്പെട്ടതെന്ന് വിവരം. ഇവിടെ നടന്ന ആക്രമണത്തിൽ 5 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേൽ സൈന്യമോ ഹമാസോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിൽ പുതുചരിത്രമെഴുതി, പ്രഥമവനിതയെന്ന ബഹുമതി ഇളയ മകൾ അസീഫ ഭൂട്ടോ (31)യ്ക്ക് നൽകാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തീരുമാനിച്ചു. സഹോദരിയെ പ്രഥമവനിതയായി നിയമിക്കുന്ന വിവരം സർദാരിയുടെ മൂത്തമകൾ ബക്താവർ ഭൂട്ടോയും ട്വീറ്റ് ചെയ്തു.
ഓക്ക്ലൻഡ് (ന്യൂസീലൻഡ്)∙ ചിലിയൻ എയർലൈന്‍ കമ്പനിയായ ലാതം ഓപ്പറേറ്റ് ചെയ്യുന്ന ബോയിങ് വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് അന്തരീക്ഷത്തിൽ താഴേക്കു പതിച്ചതിനെത്തുടർന്ന് അൻപതോളം യാത്രികർക്കു പരുക്കേറ്റു. സീറ്റുകളിൽനിന്നു തെറിച്ചുപോയ യാത്രക്കാരിൽ പലർക്കും മുകൾഭാഗത്ത് തലയിടിച്ച് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്.
ഗാസ ∙ വടക്കൻ ഗാസയിലെ നസേറത് അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇതിനു പുറമേ ഖാൻ യൂനിസിൽ അഭയം തേടിയിരുന്ന 13 പേർ കൂടി ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു.
കഡൂന ∙ വടക്കൻ നൈജീരിയയിൽ ഒരാഴ്ചയ്ക്കിടെ ഭീകരർ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞു. കഡൂന ജില്ലയിലെ കുരിഗയിൽനിന്നാണ് 3 തവണയായി 12 വയസ്സിൽ താഴെയുള്ള കുട്ടികളെ തട്ടിയെടുത്തത്. പൊലീസും സൈന്യവും സമീപത്തെ കാടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 2021 ജൂലൈയിൽ തട്ടിക്കൊണ്ടുപോയ
വാഷിങ്ടൻ∙ യുക്രെയ്നിൽ 2022ൽ റഷ്യ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കരുതിയിരുന്നതായി യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി
റിയാദ് ∙ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമസാന്‍ വ്രതാരംഭം. സൗദിയിലെ സുദൈർ, തുമൈർ പ്രദേശങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റമസാൻ
ന്യൂയോർക്ക്∙ ശാസ്ത്രവും സർഗാത്മകതയും ഒന്നിക്കുന്ന യൂറോപ്പ ക്ലിപ്പർ വിക്ഷേപണത്തിനു തയാറെടുത്ത് നാസ. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയെ കുറിച്ചുള്ള പര്യവേക്ഷണത്തിനായി ഒക്ടോബറിൽ വിക്ഷേപിക്കുന്ന നാസയുടെ യൂറോപ്പ ക്ലിപ്പർ ബഹിരാകാശ പേടകത്തിൽ ഒരു പ്രതീകാത്മക സന്ദേശഫലകവും ഇടംപിടിച്ചിട്ടുണ്ട്. ലോകത്തകിടിൽ ത്രികോണാകൃതിയിൽ തീർത്ത ഈ സന്ദേശഫലകത്തിന്റെ ഉള്ളടക്കം നാസ പുറത്തുവിട്ടു.
മയാമി∙ രതിച്ചിത്ര നടി സോഫിയ ലിയോണി (26) അന്തരിച്ചു. യുഎസിലെ മയാമിയിലുള്ള അപ്പാർട്ട്മെന്റിൽ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്ന് കുടുംബം അറിയിച്ചു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ലൊസാഞ്ചലസ് ∙ ലോകം കാത്തിരിക്കുന്ന 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ പുലർച്ചെ ഇന്ത്യൻ സമയം രാവിലെ 4.30 മുതൽ പ്രഖ്യാപിക്കും. ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയറ്ററിലാണു പുരസ്കാര വിതരണം. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം അവതാരകനാകുന്നത്
∙140 രാജ്യങ്ങളിലായി 100 കോടിയിലേറെ തത്സമയ പ്രേക്ഷകർ; വസുധൈവ കുടുംബകം എന്ന ഇന്ത്യൻ ആതിഥ്യ സങ്കൽപത്തിന്റെ വർണക്കാഴ്ചയായി മുംബൈയിൽ അരങ്ങേറിയ 71-ാം ലോകസുന്ദരി മത്സരം. രാത്രി നടന്ന മത്സരത്തിൽ മിസ് ചെക്ക് റിപ്പബ്ലിക് ക്രിസ്റ്റീന ഫിസ്കസ്ക (23) കിരീടം ചൂടി. മിസ് ലെബനൻ യാസ്മിൻ ആണ് ഫസ്റ്റ് റണ്ണറപ്പ്.
ഗാസ ∙ സമാധാന ചർച്ചകൾ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായതോടെ ഇസ്രയേൽ തെക്കൻ ഗാസയിലെ റഫയിൽ പ്രധാന പാർപ്പിട സമുച്ചയം ബോംബിട്ടു തകർത്തു. താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകിയ ശേഷമുള്ള ആക്രമണമായിരുന്നതിനാൽ ആർക്കും അപകടമില്ല. എന്നാൽ, ഈജിപ്ത് അതിർത്തിയിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ഈ 12 നില കെട്ടിടം വാസയോഗ്യമല്ലാതായി.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രസിഡന്റായി ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സഹാധ്യക്ഷനായ സർദാരി ഇതു രണ്ടാം തവണയാണ് പാക്ക് പ്രസിഡന്റാകുന്നുത്.
ന്യൂയോർക്ക് ∙ ലോകത്തിലെ ഏറ്റവും വലിയ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു സാം ആൾട്മാൻ തിരികെവരുന്നു. കഴിഞ്ഞ നവംബറിൽ ഇദ്ദേഹത്തെ ബോർഡിൽ നിന്നു പുറത്താക്കിയത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. തുടർന്ന് ആൾട്മാനെ സിഇഒ ആക്കി നിലനിർത്തുകയും ആഭ്യന്തര
ഓട്ടവ ∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കഴിഞ്ഞ ജൂൺ 18ന് കാനഡയിൽ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആയുധധാരികൾ നിജ്ജാറിന്റെ പിക്കപ്പ് ട്രക്ക് തടഞ്ഞുനിർത്തി വെടിവയ്ക്കുന്നതും ഏതാനും പേർ അവർക്കു പിന്നാലെ പോകുന്നതുമാണ് വിഡിയോയിലുള്ളത്.‘ദ് ഫിഫ്ത്ത് എസ്റ്റേറ്റ്’ എന്ന അന്വേഷണാത്മക പരമ്പരയാണു സിബിസി നെറ്റ്വർക്ക് വഴി വിഡിയോ പുറത്തുവിട്ടത്.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ആസിഫ് അലി സര്‍ദാരി (68) വീണ്ടും പാക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെയും പാക്കിസ്ഥാന് മുസ്ലിം ലീഗ്- നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയുടെയും സംയുക്ത സ്ഥാനാര്‍ഥിയായിരുന്നു സര്‍ദാരി. സുന്നി ഇത്തഹാദ് കൗണ്‍സിലിന്റെ
മാലെ∙ ഇന്ത്യയെ പിണക്കിയതോടെ ആടിയുലഞ്ഞു മാലദ്വീപ് ടൂറിസം. മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം 33 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഒരു വൈബ്സൈറ്റാണു വിവരം പുറത്തുവിട്ടത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം
ന്യൂഡൽഹി∙ തർക്കം നിലനിൽക്കുന്ന അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്ത്. ഇന്ത്യയുടെ നീക്കം സംഘർഷം ലഘൂകരിക്കുന്നതിന് അനുയോജ്യമല്ലെന്ന് ചൈന കുറ്റപ്പെടുത്തി.
ബെയ്ജിങ്∙ വിമാനത്തിന്റെ എൻജിനിലേക്ക് യാത്രക്കാരൻ നാണയങ്ങൾ ഇട്ടതിനെ തുടർന്ന് സന്യയിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള ചൈന സതേൺ എയർലൈൻസ് വിമാനം വൈകിയത് മണിക്കൂറുകൾ. രാവിലെ 10 മണിക്ക് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം നാലു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് യാത്രക്കാരനാണ് വിമാനത്തിന്റെ എൻജിനിലേക്ക് നാണയം ഇട്ടതെന്ന് കണ്ടെത്തുന്നത്. ഇയാൾ 5 നാണയങ്ങൾ എൻജിനിലേക്ക് ഇട്ടതായി സമ്മതിച്ചു. യാത്ര സുഗമമാകാനാണ് അന്ധവിശ്വാസത്തിന്റെ പുറത്ത് ഇയാൾ നാണയം എൻജിനിലേക്കിട്ടത്.
ഗാസ സിറ്റി ∙ വിമാനത്തിൽനിന്നു താഴേക്കിട്ട സഹായപാക്കറ്റുകൾവീണ് 5 മരണം. ഭക്ഷണസാമഗ്രികൾ ഉൾപ്പെടെ നിറച്ച പെട്ടികളാണ് പാരഷൂട്ട് വിടരാതെ താഴേക്കുപതിച്ച് അപകടമുണ്ടാക്കിയത്. സഹായംകാത്തു താഴെ നിന്നവർക്കു മേലെയാണു പാക്കറ്റുകൾ വീണത്. കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയിൽ യുഎസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ആകാശമാർഗം
ഹൂസ്റ്റൺ ∙ യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ കുടുംബാധിപത്യം ഉറപ്പാക്കുന്ന നിർണായക പദവിയിലേക്ക് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൾ ലാറ ട്രംപ്. ടെക്സസിലെ ഹൂസ്റ്റണിൽ ഇന്നലെ നടന്ന യോഗത്തിൽ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി (ആർഎൻസി) ഉപാധ്യക്ഷയായി ലാറയെ തിരഞ്ഞെടുത്തു. ട്രംപിന്റെ മകനായ എറിക്കിന്റെ
ന്യൂയോർക്ക്∙ മാധ്യമ വ്യവസായി റൂപർട്ട് മർഡോക്കിന്റെയും (92) കാമുകിയും റഷ്യൻ മോളിക്യുലാർ ബയോളജിസ്റ്റുമായ എലന സുക്കോവയുടെയും (67) വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരും മാസങ്ങളായി ഡേറ്റിങ്ങിലായിരുന്നു. ഈ വർഷം കാലിഫോർണിയയിലെ മർഡോക്കിന്റെ മൊറാഗ മുന്തിരിത്തോട്ടത്തിൽ വച്ച് വിവാഹം നടക്കുമെന്നാണു റിപ്പോർട്ട്. ഇത് മർഡോക്കിന്റെ ആറാമത്തെ വിവാഹ നിശ്ചയമാണ്.
ടോക്കിയോ∙ ജപ്പാനിലെ ജനപ്രിയ കോമിക് സീരീസായ ഡ്രാഗൺ ബോളിന്റെ സ്രഷ്ടാവ് അകിര തൊറിയാമ(68)അന്തരിച്ചു. മാർച്ച് ഒന്നിനായിരുന്നു അന്ത്യം. സബ്ഡ്യൂറൽ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്നു അകിര. സംസ്കാര ചടങ്ങിൽ കുടുംബവും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തതെന്ന് ഡ്രാഗൺ ബോൾ വെബ്സൈറ്റ് പ്രസ്താവനയിൽ അറിയിച്ചു.
കീവ് ∙ യുക്രെയ്നിന്റെ തുറമുഖനഗരമായ ഒഡേസയിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, സന്ദർശനത്തിനെത്തിയ ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് തുടങ്ങിയവർ സഞ്ചരിച്ച വാഹനവ്യൂഹത്തിനു സമീപം റഷ്യൻ മിസൈൽ ആക്രമണം. വാഹനവ്യൂഹത്തിന് 500 – 800 മീറ്റർ അകലെ കൂടിയാണ് മിസൈൽ പാഞ്ഞുപോയത്. ഒഡേസയിലെ യുക്രെയ്ൻ ഡ്രോൺ താവളമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. 5 പേർ മരിച്ചു. എന്നാൽ, സെലിൻസ്കിയായിരുന്നു ലക്ഷ്യമെന്നു യുക്രെയ്ൻ സംശയം പ്രകടിപ്പിച്ചു. റഷ്യൻ സുരക്ഷാ കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് ആരോപണം നിഷേധിച്ചു.
ജറുസലം ∙ ഗാസ യുദ്ധം ആറാം മാസത്തിലേക്കു പ്രവേശിക്കുമ്പോൾ, റഫ അടക്കം മേഖലകളിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. റമസാൻ വ്രതാരംഭത്തിനു മുൻപേ വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച കയ്റോ ചർച്ച ഇസ്രയേൽ നിസ്സഹകരിച്ചതോടെയാണു പരാജയപ്പെട്ടത്.
റിയാദ് ∙ ചെങ്കടലിൽ യെമനിലെ ഹൂതികൾ ബുധനാഴ്ച ചരക്കുകപ്പലിനുനേരെ നടത്തിയ മിസൈലാക്രമണത്തിൽ 3 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. 2 ഫിലീപ്പീൻസുകാരും ഒരു വിയറ്റ്നാം പൗരനുമാണു കൊല്ലപ്പെട്ടത്. ഹൂതികളുടെ ആക്രമണത്തിൽ ആളപായം ഉണ്ടാകുന്നത് ഇതാദ്യമാണ്. മിസൈലാക്രമണത്തിൽ തീപിടിച്ച ഗ്രീസ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ 21 ജീവനക്കാരെ ഇന്ത്യൻ നാവിക സേന ഒഴിപ്പിച്ചു.
ലണ്ടൻ ∙ താനൊഴികെ ബാക്കിയെല്ലാവരെയും രാജ്യശത്രുവായി പ്രഖ്യാപിക്കുന്ന വ്ലാദിമിർ പുട്ടിന്റെ അവസാന നാളുകൾ അടുത്തെന്നു മുൻ ലോക ചെസ് ചാംപ്യനും പുട്ടിൻ വിമർശകനുമായ ഗാരി കാസ്പറോവ്. യുക്രെയ്ൻ യുദ്ധമടക്കമുള്ള കാര്യങ്ങൾ കടുത്ത വിമർശനമുന്നയിക്കുന്ന കാസ്പറോവിനെ റഷ്യയുടെ ധനകാര്യ നിരീക്ഷണ ഏജൻസിയായ റോസ്ഫിൻമോണിറ്ററിങ് കഴിഞ്ഞദിവസം തീവ്രവാദികളുടെയും ഭീകരരുടെയും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിലുള്ളവർ റഷ്യയിലെ ബാങ്ക് ഇടപാടുകൾക്കു മുൻകൂർ അനുമതി തേടണം. 2014 ൽ റഷ്യ വിട്ട കാസ്പറോവ് യുഎസിലാണു താമസം. 2022 ൽ പുട്ടിൻ ഭരണകൂടം വിദേശചാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ലണ്ടൻ∙ ചെങ്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്നു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാലു പേർക്കു പരുക്കേറ്റതായാണ് വിവരം. മൂന്നു പേരുടെ പരുക്ക്
ജറുസലം ∙ റമസാൻ വ്രതാരംഭത്തിനു മുൻപ് ഗാസയിൽ വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷ മങ്ങുന്നതിനിടെ, ഐക്യരാഷ്ട്ര സംഘടന ഏജൻസികളുടെ ഭക്ഷണവിതരണം ഇസ്രയേൽ തടഞ്ഞു. യുഎന്നിനു കീഴിലുള്ള വേഡ് ഫുഡ് പ്രോഗ്രാമിന്റെ ഭക്ഷണവണ്ടികളാണ് വടക്കൻ ഗാസയിൽ പ്രവേശിക്കുന്നതു സൈന്യം തടഞ്ഞത്.
വാഷിങ്ടൻ ∙ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാനുള്ള മത്സരത്തിന്റെ ക്ലൈമാക്സായ ‘സൂപ്പർ ചൊവ്വ’യിൽ 15 ൽ 14 പ്രൈമറിയിലും മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ് വിജയിച്ചു. ഇതോടെ ഈ വർഷം നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡനും (81) ട്രംപും (77) തമ്മിൽ വീണ്ടും ഏറ്റുമുട്ടുമെന്ന് ഉറപ്പായി. ഡെമോക്രാറ്റുകളുടെ പ്രൈമറിയിൽ കാര്യമായ മത്സരമില്ലാതെ ഏതാണ്ട് എല്ലായിടത്തും ബൈഡനാണു മുന്നേറ്റം.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി സ്ഥാപകനുമായ (പിപിപി) സുൾഫിക്കർ അലി ഭൂട്ടോയെ 44 വർഷം മുൻപ് അന്നത്തെ പട്ടാള ഭരണകൂടം തൂക്കിലേറ്റിയത് നീതിപൂർവമായ വിചാരണയ്ക്കു ശേഷമല്ലെന്ന് സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് വിധിച്ചു. ഭൂട്ടോയെ തൂക്കിലേറ്റിയ സംഭവത്തിൽ ശരിയായ രീതിയിലുള്ള വിചാരണയും നടപടിക്രമവും പാലിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഇസ പറഞ്ഞു.
ചാൾസ്റ്റൻ (സൗത്ത് കാരലൈന)∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽനിന്ന് ഇന്ത്യൻ വംശജ നിക്കി ഹേലി പിന്മാറി. ഇതോടെ ട്രംപാകും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ എതിരാളിയെന്ന് ഉറപ്പായി. ഇന്ത്യൻ വംശജൻ വിവേക്
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ, നിക്കി ഹേലിയെ ബഹുദൂരം പിന്നിലാക്കി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നേറുന്നു. സൂപ്പർ ട്യൂസ്ഡെയിൽ നടന്ന പ്രൈമറി വോട്ടെടുപ്പിൽ, 15 സംസ്ഥാനങ്ങളിൽ പത്തിടത്ത് ട്രംപ് വിജയം സ്വന്തമാക്കി. മറ്റിടങ്ങളിലെ ഫലം
കയ്റോ ∙ അടുത്തയാഴ്ചയോടെ റമസാൻ വ്രതം ആരംഭിക്കാനിരിക്കേ ഗാസയിൽ വെടിനിർത്തലിനുള്ള കയ്റോ ചർച്ച തീരുമാനമാകാതെ മൂന്നാം ദിവസത്തിലേക്കു നീണ്ടു. പട്ടിണി വ്യാപകമായ സാഹചര്യത്തിൽ, യുഎസ്, ജോർദാൻ, ഫ്രാൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഗാസയിൽ വിമാനം വഴി ഭക്ഷണപ്പൊതി വിതരണം തുടർന്നു. ഇന്നലെ യുഎസും ജോർദാനും 36,800 ഭക്ഷണം പൊതികൾ വിമാനം വഴി ഇട്ടുകൊടുത്തു. ഗാസ സിറ്റിയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്ന ദൃശ്യം പുറത്തുവന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണിത്.
പാരിസ്∙ ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. വൻ കരഘോഷത്തോടെയാണ് അംഗങ്ങൾ പ്രഖ്യാപനം സ്വീകരിച്ചത്. കോൺഗ്രസ് അംഗീകരിച്ചാൽ ഇതു പ്രാബല്യത്തിൽ വരും.
കെന്റക്കി∙ യുഎസിലെ കെന്റക്കിയിലുള്ള ലൂയിസ്വില്ലയിൽ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയ ട്രക്കിൽനിന്നും വനിതാ ഡ്രൈവർക്ക് അദ്ഭുത രക്ഷപ്പെടൽ. നദിയിലേക്ക് തൂങ്ങിനിന്ന ട്രക്കിന്റെ കാബിനിൽനിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ യുവതിയെ പുറത്തെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
മാലെ ∙ ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ട് മാലദ്വീപ്. ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും തിങ്കളാഴ്ച ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു നീക്കം. മാലദ്വീപിലെ ഇന്ത്യൻ സൈനികരെ
ജറുസലം∙ ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന് മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗലീലി
ജറുസലം ∙ പട്ടിണി പടർന്ന ഗാസയിൽ പോഷകാഹാരക്കുറവുമൂലം ജീവൻ നഷ്ടമാകുന്ന കുഞ്ഞുങ്ങൾ പെരുകുന്നു. ഗുരുതരനിലയിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞുങ്ങളിൽ 16 പേർ കൂടി ഇന്നലെ മരിച്ചു. അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കിൽ കഴിഞ്ഞ രാത്രി വീടുകളിൽ അതിക്രമിച്ചുകടന്ന ഇസ്രയേൽ സൈന്യം കുട്ടികളടക്കം 55 പലസ്തീൻകാരെ അറസ്റ്റ് ചെയ്തു. റാമല്ലയിൽ പതിനാറുകാരൻ വെടിയേറ്റു മരിച്ചു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,534 ആയി ഉയർന്നു. 71,920 പേർക്കു പരുക്കേറ്റു.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ഇന്ത്യൻ വംശജയായ നിക്കി ഹേലിക്ക് (51) വാഷിങ്ടൻ ഡിസിയിൽ വിജയം. ഡോണൾഡ് ട്രംപിനെതിരെ നിക്കിയുടെ ആദ്യവിജയമാണിത്. ഇതോടെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിക്കുന്ന ആദ്യസ്ത്രീയും ആദ്യ ഇന്ത്യൻ വംശജയുമായി നിക്കി ചരിത്രമെഴുതി. പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളുടെ പ്രൈമറിയിൽ മത്സരിച്ച ബോബി ജിൻഡൽ (2016), കമല ഹാരിസ് (2020) വിവേക് രാമസ്വാമി (2024) എന്നീ ഇന്ത്യൻ വംശജർ ഒരു പ്രൈമറി പോലും ജയിച്ചിട്ടില്ല. വാഷിങ്ടൻ നിക്കി നേടിയെങ്കിലും യുഎസിലെ മറ്റിടങ്ങളിലെല്ലാം വിജയിച്ച ട്രംപ് ബഹുദൂരം മുന്നിലാണ്. 16 സംസ്ഥാനങ്ങളിലെ പ്രൈമറി നടക്കുന്ന ഇന്ന് അന്തിമ ഫലമറിയാം.
കലിഫോർണിയ ∙ യുഎസിൽ വീണ്ടും വെടിവയ്പിൽ മരണം. കലിഫോർണിയയിലെ കിങ് സിറ്റിയിൽ ഒരു വീട്ടിൽ നടന്ന നിശാപാർട്ടിക്കു നേരെ നടന്ന വെടിവയ്പിൽ ഒരു വനിതയടക്കം 4 പേർ കൊല്ലപ്പെട്ടു. 3 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 3 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തിരിച്ചറിഞ്ഞിട്ടില്ലാത്ത 3 പേരാണ് വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ മുഖംമൂടി ധരിച്ചിരുന്നതായും സംഭവത്തിനു ശേഷം കടന്നുകളഞ്ഞതായും പൊലീസ് വ്യക്തമാക്കി. ഈ വർഷം മാത്രം യുഎസിൽ 68 വെടിവയ്പുകൾ നടന്നു.
ബെയ്ജിങ് ∙ വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന പത്രസമ്മേളനം ഇത്തവണ നടത്തേണ്ടതില്ലെന്ന് ചൈനീസ് ഭരണകൂടം തീരുമാനിച്ചു. ചൈനയിലെ ഉന്നത ഭരണാധികാരി നേരിട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരേയൊരു സന്ദർഭമായിരുന്നു ഈ പത്രസമ്മേളനം. ചൈനീസ് പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രിയാണ് പത്രസമ്മേളനം നടത്താറുള്ളത്.
വാഷിങ്ടൻ∙ റിപബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടത്തിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സൗത്ത് കാരോലൈന മുൻ ഗവർണർ നിക്കി ഹേലിയുടെ ആദ്യ വിജയം. ഞായറാഴ്ച നടന്ന പോരാട്ടത്തിലാണ് വാഷിങ്ടൻ ഡിസിയിലാണ് നിക്കി ഹേലി പ്രഥമ വിജയം
ജറുസലം ∙ തെക്കൻ ഗാസയിൽ 11 ലക്ഷത്തോളം പലസ്തീൻകാർ തിങ്ങിയ റഫയിൽ കഴിഞ്ഞ രാത്രി ഒരു വീടിനുമേൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു. ഇതിൽ 4 മാസം പ്രായമുള്ള ഇരട്ടകളുൾപ്പെടെ 5 കുട്ടികളും ഉൾപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങി ഏതാനും ആഴ്ചയ്ക്കുളളിൽ റഫ നിവാസിയായ റാനിയ അബു അൻസ പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവനാണു പൊലിഞ്ഞത്. 11 വർഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു റാനിയയ്ക്കും ഭർത്താവ് അബുവിനും ഇരട്ടകളായി ആണും പെണ്ണും പിറന്നത്; വസം , നയീം എന്നിങ്ങനെ പേരിട്ടു. ബോംബാക്രമണത്തിൽ അബുവും കൊല്ലപ്പെട്ടു. ‘അവർ ഉറക്കത്തിലായിരുന്നു. അവരെന്തു തെറ്റുചെയ്തു ?’, സംസ്കാരച്ചടങ്ങിനിടെ റാനിയ വിലപിച്ചു.
ദുബായ് ∙ കൃഷി, ഭക്ഷ്യോൽപാദന, കാർഷികോൽപന്ന കയറ്റുമതി മേഖലകളിലെ സബ്സിഡികൾ നിർത്തണമെന്ന 19 കയറ്റുമതി രാജ്യങ്ങളുടെ ആവശ്യം ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനം തള്ളി.
കീവ് ∙ തെക്കൻ യുക്രെയ്നിലെ തുറമുഖനഗരമായ ഒഡേസയിൽ പാർപ്പിടസമുച്ചയത്തിൽ റഷ്യ നടത്തിയ ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. യുവതിയുടെയും 4 മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹം ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുത്തതോടെയാണിത്. ഈ കുഞ്ഞിനെ കൂടാതെ 3 വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇറാൻ നിർമിത ഷഹീദ് ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാശ്ചത്യരാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നതു വൈകിക്കുന്നത് യുക്രെയ്ൻ സേനയുടെ പ്രതിരോധം ദുർബലമായിട്ടുണ്ട്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് (72) പ്രധാനമന്ത്രിയായി ഇന്നു ചുമതലയേൽക്കും. പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽ–എൻ) നേതാവായ ഷഹബാസ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) പിന്തുണയുള്ള കൂട്ടുകക്ഷി സർക്കാരിനെ നയിക്കും. 336 അംഗ പാർലമെന്റിൽ വോട്ടെടുപ്പിൽ 201 വോട്ട് ഷരീഫിന് ലഭിച്ചു. ഭൂരിപക്ഷത്തിനു വേണ്ടതിലും 32 വോട്ട് കൂടുതലാണിത്. എതിർസ്ഥാനാർഥി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ഒമർ അയൂബ് ഖാന് 92 വോട്ടും ലഭിച്ചു. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഷഹബാസ് ഷെരീഫ് കശ്മീർ പ്രശ്നത്തെ പലസ്തീനോട് ഉപമിച്ചു. കശ്മീരിന്റെയും പലസ്തീന്റെയും സ്വാതന്ത്ര്യത്തിനുവേണ്ടി പ്രമേയം പാസാക്കുമെന്നും പറഞ്ഞു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ് ഷരീഫ്) നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാൻ
ഇസ്ലാമാബാദ്∙ ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന് കൂടി പാക്കിസ്ഥാനിൽ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര് റഹ്മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീൽ. 2022 ഒക്ടോബറിൽ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗാസ ∙ രക്ഷ തേടി ഗാസ വിട്ട്, ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ അഭയം തേടിയിരുന്ന പലസ്തീൻകാർ പാർത്തിരുന്ന കൂടാരത്തിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. റഫ നഗരപ്രാന്തത്തിലെ ടെൽ അൽ സുൽത്താനിലെ എമിറേറ്റ് ആശുപത്രിക്കു വെളിയിലുള്ള ടെന്റിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ ഒരു ആരോഗ്യപ്രവർത്തകനുമുണ്ട്. മറ്റ് ആക്രമണങ്ങളിൽ 92 പേർ കൂടി ഇന്നലെ കൊല്ലപ്പെട്ടതോടെ ഇപ്പോഴത്തെ ഹമാസ്–ഇസ്രയേൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 30,320 ആയി.
മുംബൈ∙ ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് നവഷേവാ തുറമുഖത്ത് കപ്പൽ തടഞ്ഞത്. വിശദമായ പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി. കംപ്യൂട്ടർ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് നിഗമനം.
ന്യൂഡൽഹി∙ പ്രശസ്ത കുച്ചിപ്പുടി നർത്തകൻ അമർനാഥ് ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അമേരിക്കൻ ഭരണകൂടവുമായി തങ്ങൾബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രസർക്കാർ. ചൊവാഴ്ച യുഎസിലെ മിസോറിയിൽ സായാഹ്ന നടത്തത്തിനിടെയാണ് അമർനാഥ് വെടിയേറ്റ് മരിച്ചത്. സെന്റ് ലൂയിസിലെവാഷിങ്ടൺ സർവകലാശാലയിൽ നൃത്തത്തിൽ
വാഷിങ്ടന്‍∙ ഗാസ സിറ്റിയില്‍ ഭക്ഷണപ്പൊതികള്‍ക്കായി തടിച്ചുകൂടിയ പലസ്തീന്‍കാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും സൈനിക വിമാനത്തില്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു.
ജറുസലം ∙ ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതികൾക്കായി തടിച്ചുകൂടിയ പലസ്തീൻകാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധം. വിവിധ സന്നദ്ധസംഘടനകളും ഹീനമായ സൈനികനടപടിയെ അപലപിച്ചു. മരണസംഖ്യ 115 ആയി ഉയർന്നു. 700 ൽ ഏറെപ്പേർക്കു പരുക്കേറ്റു. യുദ്ധഭൂമിയിൽ ഭക്ഷണവും വെള്ളവുമടക്കം അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥയിലാണു പലസ്തീൻകാരെന്നു ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു.
മോസ്കോ∙ ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് ബന്ധുക്കളും അനുയായികളും വിട നൽകി. പൊലീസിന്റെ കനത്ത നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ആയിരത്തിലേറെ ആളുകൾ അന്ത്യോപചാര ചടങ്ങുകൾ നടന്ന മോസ്കോയുടെ തെക്കുകിഴക്കുള്ള മദർ ഓഫ് ഗോഡ് പള്ളിയിൽ തടിച്ചുകൂടി.
ടൊറന്റോ ∙ കാനഡയുടെ മുൻ പ്രധാനമന്ത്രിയും പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതാവുമായ ബ്രയൻ മൾറോണി (84) അന്തരിച്ചു. അർബുദ ചികിത്സയിലായിരുന്നു. 1984 ൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജസ്റ്റിൻ ട്രൂഡോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മൾറോണി യുഎസുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ കാനഡയുടെ സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
ലണ്ടൻ ∙ ബ്രിട്ടനിൽ ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന ഇടതുപക്ഷ നേതാവിനു വൻവിജയം. മുസ്ലിം ന്യൂനപക്ഷ സാന്നിധ്യമുള്ള വടക്കൻ ഇംഗ്ലണ്ടിലെ റോച്ച്ഡെയൽ മണ്ഡലത്തിൽനിന്നാണു 40% വോട്ടു നേടി ജോർജ് ഗാലവേ (69) വിജയിച്ചത്. പരമ്പരാഗതമായി ലേബർ പാർട്ടി വിജയിക്കുന്ന മണ്ഡലമാണിത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ പലസ്തീൻ അനുകൂല നിലപാടു സ്വീകരിച്ചാണു ഗാലവേ പ്രചാരണം നടത്തിയത്. ഇസ്രയേൽ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയെയും പ്രതിപക്ഷമായ ലേബർ പാർട്ടിയെയും ശക്തമായി വിമർശിക്കുകയും ചെയ്തു.
വിയന്ന∙ മകനെ പട്ടിക്കൂട്ടിലടച്ച് ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ച അമ്മയെ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. ഓസ്ട്രിയ സ്വദേശിയായ മുപ്പതുകാരിയാണ് പന്ത്രണ്ടുവയസ്സുള്ള മകനെ സമാനതകളില്ലാത്ത വിധം ക്രൂരമായി പീഡിപ്പിച്ചത്. കൊലപാതകശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്ക് ശിക്ഷ
ധാക്ക∙ ബംഗ്ലദേശിലെ ധാക്കയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച് 43പേർ മരിച്ചു. നിരവധിപേർക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. മരണ സംഖ്യ ഉയരാനാണു സാധ്യത. അപകടത്തിൽ നാൽപതിലധികം പേർക്കു പരുക്കേറ്റതായി ബംഗ്ലദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച
ജറുസലം ∙ ഗാസ സിറ്റിയിൽ ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 112 പേർ കൊല്ലപ്പെട്ടു. 760 പേർക്കു പരുക്കേറ്റു. ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനെത്തിയ ട്രക്കുകൾക്കു ചുറ്റും തടിച്ചുകൂടിയവരാണു കൂട്ടക്കൊലയ്ക്ക് ഇരയായത്. ജനക്കൂട്ടം അക്രമാസക്തമായതുകൊണ്ടു വെടിവച്ചെന്നാണ് ഇസ്രയേൽ വിശദീകരണം.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള ഇലിനോയ് സംസ്ഥാന പ്രൈമറിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയോഗ്യനാക്കി ഇലിനോയ് കോടതി ഉത്തരവിട്ടു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിക്ക് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തെത്തുടർന്ന് ഒരു മണിക്കൂർ വൈകി തുടക്കം. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും പരിശോധന വേണമെന്നും ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി പിന്തുണയോടെ മത്സരിച്ചു ജയിച്ച 93 സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ പാർട്ടിയിൽ ചേർന്നാണു പ്രതിഷേധിച്ചത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത് പിടിഐ സ്വതന്ത്രരായിരുന്നു.
ജറുസലം∙ ഗാസ സിറ്റിയിൽ സഹായ വിതരണകേന്ദ്രത്തിനു സമീപം കാത്തുനിന്ന പലസ്തീനികളുടെ നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 104 പേർ മരിച്ചു. എഴുന്നൂറിലധികം പേർക്ക് പരുക്കേറ്റതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിക്കു സമീപം അവശ്യസാധനങ്ങൾ എത്തിക്കുന്ന ട്രക്കിൽനിന്നു സാധനങ്ങൾ
തായ്പേയ്∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും രാജ്യത്തിനു സമീപം എത്തിയതായി തയ്വാൻ ദേശീയ പ്രതിരോധ മന്ത്രാലയം. ചൈനയുടെ നടപടിക്കുശേഷം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി തയ്വാൻ യുദ്ധ വിമാനങ്ങളും നാവിക കപ്പലുകളും വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിരുന്നു.
ദുബായ് ∙ ഗാസയിൽ സമാധാനത്തിനു ചില വിട്ടുവീഴ്ചകളാവാമെന്നും എന്നാൽ പോരാട്ടം തുടരാൻ തയാറാണെന്നും ഹമാസ് തലവൻ ഇസ്മായിൽ ഹനിയ വ്യക്തമാക്കി. ജറുസലമിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീൻകാർ റമസാൻ നോമ്പു തുടങ്ങുന്ന മാർച്ച് 10ന് അൽ അഖ്സ പള്ളിയിൽ പോയി പ്രാർഥിക്കണമെന്നും ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ ഹനിയ പറഞ്ഞു. റമസാൻ തുടങ്ങും മുൻപ് ഗാസയിൽ വെടിനിർത്തലിനുള്ള സൂചന നൽകുന്നതാണ് ഹനിയയുടെ വാക്കുകൾ.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും മിഷിഗൻ സംസ്ഥാനത്തു നടത്തിയ പ്രൈമറി വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും അവരവരുടെ പാർട്ടിയിൽ വിജയം. റിപ്പബ്ലിക്കൻ മത്സരത്തിൽ തുടരുന്ന ഇന്ത്യൻ വംശജ നിക്കി ഹേലിയെ (26.5%) വീണ്ടും പിന്നിലാക്കിയാണ് ട്രംപിന്റെ (68.2%) കുതിപ്പ്.
ഇസ്ലാമാബാദ് ∙ ഇളയസഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷരീഫി(72)നെ അടുത്ത പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്ത് പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അപ്രതീക്ഷിത നീക്കം. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നായിരുന്നു പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്നത്.
ഡബ്സിൻ∙ കാർ അപകടത്തെ തുടർന്നുണ്ടായ ഗുരുതര പരുക്കുകൾ കാരണം ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണെന്നു കാട്ടി യുവതി ആവശ്യപ്പെട്ട ഏഴു കോടി രൂപയുടെ ഇൻഷുറൻസ് ക്ലെയിം റദ്ദാക്കി കോടതി. അയർലൻഡിലെ ലിംറിക്ക് ഹൈക്കോടതിയാണു കാമില ഗ്രാബ്സ്ക എന്ന യുവതിയുടെ ഇൻഷുറൻസ് റദ്ദാക്കിയത്.
വാഷിങ്ടൻ / കയ്റോ ∙ ഗാസയിൽ വെടിനിർത്തലിന് തിങ്കളാഴ്ചയോടെ ധാരണയായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ, മധ്യസ്ഥ ചർച്ചകൾക്കു മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ഖത്തറോ കക്ഷികളായ ഹമാസോ ഇസ്രയേലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചർച്ചയിൽ പുരോഗതിയുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ധാരണ നടപ്പാകുമെന്നും പ്രതീക്ഷിക്കുന്നതായി ബൈഡൻ പറയുന്നു.
ഇസ്ലാമാബാദ് ∙ അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ റാവൽപിണ്ടി അഴിമതിവിരുദ്ധ കോടതി കുറ്റം ചുമത്തി. മറ്റു കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇമ്രാൻ അഡിയാല ജയിലിൽ കഴിയുന്നതിനാൽ ജഡ്ജി അവിടെയെത്തിയാണു വിചാരണ നടത്തിയത്. കേസിലെ രേഖകൾ ഇമ്രാന്റെ അഭിഭാഷകർക്കു ലഭ്യമാക്കാൻ മാർച്ച് 6 വരെ വിചാരണ നിർത്തിവച്ചു. 5 സാക്ഷികളോടു വീണ്ടും ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
മോസ്കോ∙ റഷ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഒലേഗ് ഒർലോവിന് (70) മോസ്കോ കോടതി രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ചു. റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണു നടപടി. 2022ൽ നൊബേൽ സമാധാന സമ്മാനം പങ്കിട്ട രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലിന്റെ നേതാവായി 2 ദശകത്തിലേറെ പ്രവർത്തിച്ച ഒർലോവ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഭരണം ഫാഷിസമാണെന്ന് ആരോപിച്ച് എഴുതിയ ലേഖനമാണ് കേസിന് ആധാരം. ആദ്യം ജില്ലാക്കോടതി പിഴശിക്ഷയും പിന്നീടു പുനർവിചാരണയിൽ 2.5 വർഷം തടവും വിധിക്കുകയായിരുന്നു.
വാഷിങ്ടൻ∙ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഎസ് സൈനികൻ ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ച
ബെയ്റൂട്ട് ∙ ലബനനിലെ ഹിസ്ബുല്ല സ്വാധീന മേഖലയായ ബെക്കാ താഴ്വരയിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കടന്ന് നടത്തിയ ആക്രമണത്തിൽ 2 ഹിസ്ബുല്ല പ്രവർത്തകർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ മിസൈൽ കേന്ദ്രം തകർത്തതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഈ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്ന ഇസ്രയേലി ഡ്രോൺ ഹിസ്ബുല്ല വീഴ്ത്തിയതിനു പിന്നാലെ ആയിരുന്നു വ്യോമാക്രമണം. ഒക്ടോബർ 7 ആക്രമണത്തെ തുടർന്ന് ഹമാസിനെതിരെ ഇസ്രയേൽ ഗാസയിൽ യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമാണ് ലബനനിലേക്കു കടന്നുകയറി ഇസ്രയേൽ ആക്രമണം നടത്തുന്നത്.
ലഹോർ ∙ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിനെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മറിയം (50). 371 അംഗ അസംബ്ലിയിൽ 220 വോട്ടു നേടിയാണ് മറിയം വിജയിച്ചത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയായാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം കരുതപ്പെടുന്നത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ഷരീഫ് കുടുംബം. രാജ്യത്തെ 53% ജനസംഖ്യയുള്ള, സമ്പദ്ഘടനയുടെ 60% കൈകാര്യം ചെയ്യുന്ന പ്രവിശ്യയായ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഷരീഫ് കുടുംബത്തിലെ നാലാമത്തെ അംഗമാണ് മറിയം. നവാസ് ഷരീഫിനു പുറമെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷരീഫ്, ഷെഹബാസിന്റെ മകൻ ഹംസ ഷബാസ് എന്നിവർ ഈ പദവി വഹിച്ചിട്ടുണ്ട്.
Results 1-100 of 1000