Activate your premium subscription today
ടോൺസിലൈറ്റിസ് അസുഖം മൂലം ഒളിംപിക്സ് പുരുഷ ടെന്നിസ് മത്സരത്തിൽ നിന്നു പിൻമാറി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഇരുപത്തിരണ്ടുകാരൻ സിന്നറായിരുന്നു ഒളിംപിക്സ് പുരുഷ സിംഗിൾസിലെ ഒന്നാം സീഡ് താരം.
പാരിസ് ഒളിംപിക്സോടെ ടെന്നിസ് കരിയർ അവസാനിപ്പിക്കുമെന്നു ബ്രിട്ടിഷ് താരം ആൻഡി മറെ. ഒളിംപിക്സിൽ രണ്ടുവട്ടം പുരുഷ സിംഗിൾസിൽ സ്വർണമെഡൽ ജേതാവായിട്ടുള്ള മുപ്പത്തിയേഴുകാരൻ മറെ സമൂഹമാധ്യമത്തിലൂടെയാണു വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്.
∙1988ലെ സോൾ ഒളിംപിക്സ് ടെന്നിസിൽ വനിതാ സിംഗിൾസിൽ ജേതാവായ ജർമനിയുടെ (അന്നു പശ്ചിമ ജർമനി) സ്റ്റെഫി ഗ്രാഫ് ചരിത്രത്തിലേക്കാണ് എയ്സ് പായിച്ചത്. അതേ വർഷം 4 ഗ്രാൻസ്ലാം (ഓസ്ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ) ടൂർണമെന്റുകളിൽ ജേതാവായ ശേഷമാണു സ്റ്റെഫി ഗ്രാഫ് ഒളിംപിക്സിലും സ്വർണം നേടിയത്. അതോടെ, 4 ഗ്രാൻസ്ലാമുകൾ നേടിയ അതേവർഷം തന്നെ ഒളിംപിക് ജേതാവായ ഒരേയൊരു താരമെന്ന അപൂർവനേട്ടം ഗ്രാഫിനു സ്വന്തമായി.
വിമ്പിൾഡൻ വനിതാ സിംഗിൾസ് ജേതാവിനു ലഭിക്കുന്ന വീനസ് റോസ്വാട്ടർ ഡിഷ്, സെന്റർ കോർട്ടിന്റെ ബാൽക്കണിയിൽ നിന്ന് ആരാധക ഹർഷങ്ങൾക്കു നേരേ ഉയർത്തിപ്പിടിച്ച സ്വർണമുടിക്കാരിയെ പിറ്റേന്നു ലണ്ടൻ നഗരത്തിൽ ലെഗോ ബ്രിക്സ് (പ്ലാസ്റ്റിക് നിർമിത ചെറുകട്ടകൾ) വിൽക്കുന്ന കടകൾക്കു മുന്നിലൂടെ ഓടിനടക്കുന്നതു കണ്ടാൽ സംശയിക്കേണ്ട. അത് ബാർബറ ക്രെജിക്കോവ തന്നെ! ടെന്നിസ് കഴിഞ്ഞാൽ ക്രെജിക്കോവയുടെ ഇഷ്ടവിനോദമാണ് ലെഗോ ബ്രിക്സ് ഉപയോഗിച്ച് ചെറു രൂപങ്ങൾ നിർമിക്കുന്നത്. വിമ്പിൾഡൻ ജയിച്ചാൽ ഫൈനലിന് ആതിഥ്യമരുളുന്ന സെന്റർ കോർട്ടിന്റെ മാതൃക താൻ ലെഗോ ബ്രിക്സ് ഉപയോഗിച്ചു നിർമിക്കുമെന്ന് ക്രെജിക്കോവ ടൂർണമെന്റിനു മുൻപ് പറഞ്ഞിരുന്നു. അതിനുള്ള ഓട്ടത്തിലാകാം ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള ഈ ഇരുപത്തിയെട്ടുകാരി.
ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ ഡബിൾസിൽ ഹെൻറി പാറ്റേൻ– ഹാരി ഹെലിയോവറ സഖ്യത്തിന് കിരീടം. ഫിൻലൻഡ് താരമായ ഹാരിയുടെയും ബ്രിട്ടിഷ് താരം ഹെൻറിയുടെയും ആദ്യ ഡബിൾസ് ഗ്രാൻസ്ലാം കിരീടമാണിത്. ഫൈനലിൽ ഓസ്ട്രേലിയൻ ജോടി മാക്സ് പർസെൽ– ജോർദാൻ തോംസൺ സഖ്യത്തിന്റെ വെല്ലുവിളി അതിജീവിച്ചാണ് ഫിന്നിഷ്– ബ്രിട്ടിഷ് ജോടി കിരീടം നേടിയത്. 6-7, 7-6, 7-6. വിമ്പിൾഡൻ പുരുഷ ഡബിൾസിൽ വിജയിയാകുന്ന ആദ്യ ഫിൻലൻഡ് താരമെന്ന റെക്കോർഡു ഹാരി സ്വന്തമാക്കി.
പുരുഷ ടെന്നിസിലെ പുതുയുഗത്തിൽ താൻ അജയ്യനാണെന്ന് കാർലോസ് അൽകാരസ് ഒരിക്കൽക്കൂടി തെളിയിച്ചു. അനുഭവസമ്പത്തിന്റെ കരുത്തുമായി എത്തിയ മുപ്പത്തിയേഴുകാരൻ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2,6–2,7,6) വീഴ്ത്തിയ ഇരുപത്തിയൊന്നുകാരൻ അൽകാരസ് തുടർച്ചയായി രണ്ടാം തവണയും വിമ്പിൾഡനിലെ പുരുഷ സിംഗിൾസ് വിജയികളുടെ ബോർഡിൽ തന്റെ പേര് കൊത്തിവച്ചു.
ലണ്ടൻ∙ വിമ്പിൾഡനിൽ ഒരിക്കൽക്കൂടി നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി ടെന്നിസ് പുരുഷ സിംഗിൾസിലെ ‘അധികാരക്കൈമാറ്റം’ പൂർത്തിയാക്കി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിന്റെ പട്ടാഭിഷേകം. ഗ്രാൻസ്ലാം കിരീടങ്ങളിൽ ‘കാൽസെഞ്ചറി’യെന്ന മോഹം സഫലമാകാൻ സൂപ്പർ താരത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഇന്ന് ജയിച്ചിരുന്നെങ്കിൽ 25 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടുന്ന ആദ്യ ടെന്നിസ് താരമെന്ന റെക്കോർഡ് ജോക്കോവിച്ചിന്റെ പേരിലാകുമായിരുന്നു.
ലണ്ടൻ ∙ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ സെമിഫൈനൽ വിജയത്തിനു ശേഷം സംസാരിക്കുമ്പോൾ കൂകിവിളിച്ച കാണികളേക്കൊണ്ട് രണ്ടു ദിവസങ്ങൾക്കിപ്പുറം കയ്യടിപ്പിച്ച് സ്പാനിഷ് താരം കാർലോസ് അൽകാരസിന്റെ ഹീറോയിസം. പുരുഷ ടെന്നിസിലെ അനിവാര്യമായ ‘അധികാരക്കൈമാറ്റം’ ഏറെക്കുറെ പൂർണമായെന്ന സൂചനകളുമായി വിമ്പിൾഡനിലെ കലാശപ്പോരിൽ സ്പാനിഷ് താരത്തിന് കിരീടം. സൂപ്പർതാരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് കാർലോസ് അൽകാരസ് തുടർച്ചയായ രണ്ടാം വർഷവും വിമ്പിൾഡൻ കിരീടം ചൂടിയത്. സ്കോർ: 6-2 6-2 7-6 (7-4)
ലണ്ടൻ ∙ 1–6, 7–6, 6–1, 3–6, 6–4; ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ കഴിഞ്ഞ വർഷം ജൂലൈ 16ന് നടന്ന പുരുഷ ടെന്നിസിലെ ‘അധികാരക്കൈമാറ്റം’ ചരിത്രം രേഖപ്പെടുത്തിയത് ഈ സ്കോർ കാർഡിലൂടെയാണ്. 23 ഗ്രാൻസ്ലാം കിരീടങ്ങളുമായെത്തിയ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, സ്പെയിനിൽ നിന്നുള്ള ഇരുപതുകാരൻ കാർലോസ് അൽകാരസിന്റെ മുന്നിൽ വീണുപോയ ദിവസം. അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ, ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും അന്ന് ജോക്കോവിച്ചിനെ വീഴ്ത്തി അൽകാരസ് ജേതാവായി. അതോടെ, പുരുഷ ടെന്നിസിൽ ഇനി അൽകാരസ് യുഗമായിരിക്കുമെന്ന് ടെന്നിസ് ലോകം വിധിച്ചു. എന്നാൽ ഭൂമി ഒരുതവണ കൂടി കറങ്ങിവന്നപ്പോൾ വിമ്പിൾഡൻ ഫൈനലിൽ ഇതാ അൽകാരസിനെ കാത്ത് വീണ്ടും ജോക്കോവിച്ച്!
ലണ്ടന്∙ വിമ്പിൾഡൻ വിജയത്തിനു പിന്നാലെ മുൻ പരിശീലക യാന നൊവോത്ന അനുസ്മരിച്ച് ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവ. എതിരാളിയായ ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനിയെ കെട്ടിപ്പിടിച്ച ശേഷം ആകാശത്തേക്കു നോക്കി സ്നേഹ ചുംബനമേകിയ ക്രെജിക്കോവ 2017ൽ അന്തരിച്ച മുൻ വിമ്പിൾഡൻ
ലണ്ടൻ ∙ കളവും കാണികളും ആഗ്രഹിച്ചതും ആഘോഷിക്കാൻ കാത്തിരുന്നതും വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനൽ കളിക്കുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന മേലങ്കിയുമായി എത്തിയ ജാസ്മിൻ പവോലീനിയുടെ വിജയമായിരുന്നു. അതുകൊണ്ടാകാം ‘ ഞാൻ ജേതാവാകുമെന്ന് എന്റെ ടീം പോലും പ്രതീക്ഷിച്ചില്ല. ഇതു നേടിയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല’ എന്ന് തന്റെ കന്നി വിമ്പിൾഡൻ ട്രോഫി മാറോടു ചേർത്തുപിടിച്ച ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവ പറഞ്ഞത്. തുല്യശക്തികളുടെ പോരാട്ടം കണ്ട വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ 6-2, 2-6, 6-4 നാണ് പവോലീനിയെ മറികടന്ന് കെജ്രിക്കോവ ജേതാവായത്.
ലണ്ടൻ ∙ പോരാട്ടവീര്യത്തിന്റെ ടെന്നിസിലെ പുതിയ പേരാണ് ജാസ്മിൻ പവോലീനി. 2 മാസം മുൻപ് നടന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസിലും ഡബിൾസിലും കലാശപ്പോരാട്ടത്തിൽ തോൽവി വഴങ്ങിയ ഇറ്റാലിയൻ താരം പവോലീനി വീണ്ടുമൊരിക്കൽക്കൂടി ഗ്രാൻസ്ലാം കിരീടമെന്ന സ്വപ്നത്തിന് അരികിലെത്തി. വിമ്പിൾഡൻ വനിതാ സിംഗിൾസ് സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെ തോൽപിച്ചാണ് (2–6, 6–4, 7–6) ജാസ്മിൻ പവോലീനി ഗ്രാൻസ്ലാം ടെന്നിസിലെ തുടർച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്. വിമ്പിൾഡൻ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ വനിതാ താരമാണ് ഏഴാം സീഡായ പവോലീനി. സെറീന വില്യംസിനുശേഷം (2016) ഒരേ വർഷം ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ ടൂർണമെന്റുകളിൽ ഫൈനലിലെത്തുന്ന ആദ്യ വനിതാ താരവുമാണ്.
ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ വീണ്ടുമൊരു അൽകാരസ്– ജോക്കോവിച്ച് പോരാട്ടം. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് സ്പാനിഷ് താരം കാർലോസ് അൽകാരസും സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ജയം അൽകാരസിനൊപ്പമായിരുന്നു.
ലണ്ടൻ ∙ മുൻനിര താരങ്ങളിൽ പലരും അടിതെറ്റി വീണ വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസിൽ മുൻ ചാംപ്യൻ എലേന റിബകീന കിരീടക്കുതിപ്പ് തുടരുന്നു. യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയെ അനായാസം തോൽപിച്ച കസഖ്സ്ഥാൻ താരം റിബകീന (6-3, 6-2) വിമ്പിൾഡനിൽ അവസാന നാലിലെത്തി. ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവയാണ് സെമിയിൽ റിബകീനയുടെ എതിരാളി. 13–ാം സീഡ് യെലേന ഒസ്റ്റപെങ്കോയെ തോൽപിച്ചാണ് (6-4, 7-6) മുൻ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായ ക്രെജിക്കോവ സെമിയിലെത്തിയത്. 31–ാം റാങ്കുകാരിയായ ക്രെജിക്കോവയുടെ ആദ്യ വിമ്പിൾഡൻ സെമിഫൈനലാണിത്. ക്രൊയേഷ്യയുടെ ഡോണ വെകിച്ചും ഇറ്റലിയുടെ ജാസ്മിൻ പവോലിനിയും തമ്മിലാണ് രണ്ടാം സെമിഫൈനൽ.
ലണ്ടൻ∙ വിമ്പിൾഡൻ ടെന്നിസിൽ സെമി ഫൈനലിലേക്ക് നോവാക് ജോക്കോവിച്ചിനെ വാക്കോവർ. ക്വാർട്ടറിൽ ജോക്കോയുടെ എതിരാളിയായ ഓസ്ട്രേലിയന് താരം അലെക്സ് ഡെ മിനോർ കളിക്കാതെ പിൻവാങ്ങിയതോടെയാണ് ജോക്കോയുടെ സെമി ഫൈനൽ പ്രവേശം. ഇടുപ്പിനു പരുക്കേറ്റതിനെ തുടർന്ന് ഒൻപതാം സീഡായ മിനോർ
ലണ്ടൻ ∙ അൽപം വൈകിയെങ്കിലും വെകിച്ച് ആ സ്വപ്നനേട്ടം സ്വന്തമാക്കി. പരുക്കിലും തിരിച്ചടികളിലും പതറാതെ കോർട്ടിൽ പിടിച്ചുനിന്ന ക്രൊയേഷ്യൻ താരം ഡോണ വെകിച്ച് 12 വർഷത്തെ കരിയറിൽ ആദ്യമായി ഗ്രാൻസ്ലാം ടെന്നിസിന്റെ സെമിഫൈനലിൽ. വിമ്പിൾഡൻ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡിന്റെ ലുലു സുന്നിനെ തോൽപിച്ച (5-7, 6-4, 6-1) ഇരുപത്തെട്ടുകാരി, കരിയറിലെ 43–ാം ഗ്രാൻസ്ലാം ടൂർണമെന്റിലാണ് സെമിഫൈനൽ സ്വപ്നം യാഥാർഥ്യമാക്കിയത്. മുൻപ് ലോക റാങ്കിങ്ങിൽ ആദ്യ 20ൽ ഉൾപ്പെട്ടിരുന്ന വെകിച്ചിനു പിന്നീട് പരുക്കും ഫോമില്ലായ്മയും തിരിച്ചടിയായിരുന്നു. സീഡിങ് ഇല്ലാതെയാണ് ഇത്തവണ മത്സരിച്ചത്.
വിമ്പിൾഡൻ കോർട്ടിൽ മുൻനിര വനിതാ താരങ്ങൾ വാഴുന്നില്ല! വനിതാ സിംഗിൾസിൽ രണ്ടാം സീഡ് കോക്കോ ഗോഫ് ആണ് ഇന്നലെ പുറത്തായ പ്രധാന താരം. ഒന്നാം സീഡ് ഇഗ സ്യാംതെക്, 5–ാം സീഡ് ജെസീക്ക പെഗുല, 6–ാം സീഡ് മാർക്കേറ്റ വാന്ദ്രസോവ, 9–ാം സീഡ് മരിയ സക്കാരി, 10–ാം സീഡ് ഒൻസ് ജാബർ എന്നിവർ മുൻപേ പുറത്തായിരുന്നു. 4–ാം സീഡ് എലേന റിബകീനയാണ് ഇപ്പോൾ ശേഷിക്കുന്നവരിൽ സീഡിങ്ങിൽ മുന്നിലുള്ള വനിതാ താരം.
വിമ്പിൾഡൻ വനിതാ സിംഗിൾസ് കോർട്ടിൽ അട്ടിമറിക്കാറ്റ്. ഒന്നാം സീഡ് ഇഗ സ്യാംതെക്, 10–ാം സീഡ് ഒൻസ് ജാബർ എന്നിവർ 6–ാം ദിനം തോറ്റു പുറത്തായി. കസഖ്സ്ഥാന്റെ അൺ സീഡഡ് താരം യുലിയ പുടിൻസെവയാണ് വിമ്പിൾനിൽ കന്നിക്കിരീടമെന്ന ഇഗയുടെ മോഹം മൂന്നാം റൗണ്ടിൽ തന്നെ അവസാനിപ്പിച്ചത്. സ്കോർ: 3–6,6–1,6–2.
ലണ്ടൻ ∙ രണ്ടാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന ഇറ്റലിയുടെ യാനിക് സിന്നർ വിമ്പിൾഡൻ ടെന്നിസിൽ വിജയക്കുതിപ്പ് തുടരുന്നു. മൂന്നാംറൗണ്ട് മത്സരത്തിൽ സെർബിയയുടെ മിയോമിർ കെമനോവിച്ചിനെ അനായാസം തോൽപിച്ചാണ് ലോക ഒന്നാംനമ്പറായ ഇരുപത്തിരണ്ടുകാരൻ (6–1, 6–4, 6–2) ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലെത്തിയത്. പുരുഷ വിഭാഗത്തിലെ മറ്റൊരു കടുത്ത പോരാട്ടത്തിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ തോൽപിച്ച് നാലാംസീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവും മുന്നേറി (6-4, 6-4, 7-6). യുഎസിന്റെ ഫ്രാൻസസ് ടിഫോയിയെ പൊരുതി തോൽപിച്ച് നിലവിലെ ചാംപ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസും (5–7, 6–2, 4–6, 7–6, 6–2) പ്രീക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു.
ലണ്ടൻ ∙ കരിയറിലെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റിൽ അവിസ്മരണീയ വിജയങ്ങൾ തേടിയിറങ്ങിയ ബ്രിട്ടിഷ് താരം ആൻഡി മറെയ്ക്ക് വീണ്ടും നിരാശ. സഹോദരൻ ജെയ്മിക്കൊപ്പം പുരുഷ ഡബിൾസിൽ മത്സരത്തിനിറങ്ങിയ മറെയ്ക്കു തുടക്കത്തിലേ തോൽവി. റിങ്കി ഹികാത്ത– ജോൺ പിയേഴ്സ് സഖ്യമാണ് ബ്രിട്ടിഷ് സഹോദരൻമാരെ ആദ്യ റൗണ്ടിൽ വീഴ്ത്തിയത്. പരുക്കിനെത്തുടർന്ന് വിമ്പിൾഡൻ സിംഗിൾസ് മത്സരത്തിൽ നിന്നു പിൻമാറിയ മറെയ്ക്ക് മിക്സ്ഡ് ഡബിൾസ് മത്സരം കൂടി ബാക്കിയുണ്ട്.
പരുക്ക് ഭേദമാകാത്തതിനാൽ വിമ്പിൾഡൻ ടെന്നിസിലെ പുരുഷ സിംഗിൾസ് മത്സരത്തിൽ നിന്ന് ബ്രിട്ടീഷ് താരം ആൻഡി മറെ പിൻമാറി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മഷാക്കുമായുള്ള ഒന്നാം റൗണ്ട് മത്സരത്തിന് മണിക്കൂറുകൾക്കു മുൻപായിരുന്നു പിൻമാറ്റം. എന്നാൽ സഹോദരൻ ജെയ്മിക്കൊപ്പം ഡബിൾസിൽ മത്സരിക്കുമെന്നും മറെ അറിയിച്ചു.
വിമ്പിൾഡൻ ടെന്നിസിന്റെ ആദ്യദിനം സ്പെയിനിന്റെ കാർലോസ് അൽകാരസിനും ജപ്പാന്റെ നവോമി ഒസാക്കയ്ക്കും ജയം. യോഗ്യതാ റൗണ്ട് കടന്നെത്തിയ എസ്റ്റോണിയയുടെ മാർക് ലജാലിനെയാണ് പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ നിലവിലെ ചാംപ്യൻ അൽകാരസ് തോൽപിച്ചത് (7–6,7–5,6–2).
ലണ്ടൻ ∙ ‘എന്നു വരും ലോക ടെന്നിസിൽ പുതുയുഗം?’– ഈ ചോദ്യം കോർട്ടിലുയരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. 5 ഗ്രാൻസ്ലാം ട്രോഫികളുമായി ഇരുപത്തിമൂന്നുകാരി ഇഗ സ്യാംതെക്കും 3 ട്രോഫികളുമായി ഇരുപത്തിയൊന്നുകാരൻ കാർലോസ് അൽകാരസും ആ ചോദ്യം ഇനി വേണ്ട എന്നു വിളിച്ചു പറയുന്നുണ്ടെങ്കിലും സംശയലേശമന്യേ അവർക്കിതു തെളിയിക്കാനുള്ള അവസരമാണ് ഈ വിമ്പിൾഡൻ.
മഡ്രിഡ്∙ പാരിസ് ഒളിംപിക്സ് ടെന്നിസ് ഡബിൾസ് ഇനത്തിൽ റാഫേൽ നദാലും കാർലോസ് അൽകാരസും സ്പെയിനിനായി മത്സരിക്കും. ടെന്നിസിൽ പുരുഷ വിഭാഗം സിംഗിൾസിലും നദാൽ സ്പെയിനിനു വേണ്ടി മത്സരിക്കുന്നുണ്ട്. പാരിസിലെ കളിമൺ കോർട്ടിലാണ് ഒളിംപിക് ടെന്നിസ് മത്സരങ്ങൾ
ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ കാർലോസ് അൽകാരസിനോടു പരാജയപ്പെട്ടെങ്കിലും ഇറ്റാലിയൻ താരം യാനിക് സിന്നർ എടിപി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കയറി. നൊവാക് ജോക്കോവിച്ചിനെ മറികടന്നാണ് ഇരുപത്തിരണ്ടുകാരൻ സിന്നർ കരിയറിൽ ആദ്യമായി ഒന്നാമതെത്തിയത്. അൽകാരസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പുതിയ റാങ്കിങ്ങിൽ ജോക്കോവിച്ച്
സെറീന വില്യംസ് 1999 യുഎസ് ഓപ്പൺ കിരീടം ചൂടുമ്പോൾ ഇഗ സ്യാംതെക് ജനിച്ചിട്ടില്ല. റോജർ ഫെഡറർ 2003 വിമ്പിൾഡൻ ചാംപ്യനാകുമ്പോൾ കാർലോസ് അൽകാരസ് ജനിച്ചിട്ടേയുള്ളൂ. സാങ്കേതികമായി ടെന്നിസിലെ ‘ന്യൂ ജനറേഷൻ’ ഗണത്തിൽ ഇരുവരെയും ഉൾപ്പെടുത്താൻ ഇതു മതി. പക്ഷേ ഈ ‘പുതുതലമുറ’യിലെ ഒന്നാംസ്ഥാനക്കാരാണ് തങ്ങൾ എന്നുകൂടി തെളിയിച്ചാണ് പോളിഷ് താരം ഇഗയും സ്പാനിഷ് താരം കാർലോസ് അൽകാരസും ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടി മടങ്ങുന്നത്.
ഫ്രഞ്ച് ഓപ്പൺ ഫൈനൽ, അലക്സാണ്ടർ സ്വരേവ്, കാർലോസ് അൽകാരസ്, French Open, Tennis, Alexander Zverev, Carlos Alcaraz, Tennis
പാരിസ് ∙ റാഫേൽ നദാൽ കരിയറിന്റെ അവസാന കാലങ്ങളിലായിരിക്കാം; പക്ഷേ കളിമൺ കോർട്ടിൽ ഇതാ നദാലിന് ഒരു പിൻഗാമി പിറവിയെടുത്തിരിക്കുന്നു– ഇഗ സ്യാംതെക്! വനിതാ സിംഗിൾസിൽ തുടർച്ചയായ 3–ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി റൊളാങ് ഗാരോസിൽ അശ്വമേധം തുടർന്ന പോളണ്ട് താരം ഇഗയ്ക്കു മുന്നിൽ വീണു പോയത് ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനി.
ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ നാലാം വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന് ഒരു ജയം മാത്രം അകലെ. യുഎസ് താരം കൊക്കോ ഗോഫിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇഗ ഫൈനലിലേക്കു മുന്നേറിയത് (6-2, 6-4). ജാസ്മിൻ പവോലിനി– മിറ ആൻഡ്രീവ സെമിഫൈനൽ മത്സര വിജയികളെ ഫൈനലിൽ ഇഗ നേരിടും.
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും സെമിഫൈനലിൽ. ബൽജിയത്തിന്റെ സാൻഡർ ഗിൽ–ജൊരാൻ വ്ലീഗൻ സഖ്യത്തെയാണ് ക്വാർട്ടറിൽ തോൽപിച്ചത് (7–6,5–7,6–1). ആദ്യ 2 സെറ്റിലും ഒപ്പത്തിനൊപ്പം പോരാടിയ 10–ാം സീഡുകളെ മൂന്നാം സെറ്റിൽ നിഷ്പ്രഭരാക്കിയാണ് 2–ാം സീഡുകളായ ബൊപ്പണ്ണ–എബ്ദൻ സഖ്യത്തിന്റെ ജയം. സെമിയിൽ ഇറ്റലിയുടെ 11–ാം സീഡുകളായ സിമോൺ ബോലെലി–ആൻഡ്രിയ വാവസോറി എന്നിവരാണ് എതിരാളികൾ.
പാരിസ് ഒളിംപിക്സിലെ പുരുഷ ഡബിൾസ് ടെന്നിസ് മത്സരത്തിൽ തന്റെ പങ്കാളിയായി ശ്രീരാം ബാലാജിയെ തിരഞ്ഞെടുത്ത് രോഹൻ ബൊപ്പണ്ണ. ഡബിൾസ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ബൊപ്പണ്ണയ്ക്ക് ഒളിംപിക്സിന് നേരത്തെ യോഗ്യത ലഭിച്ചിരുന്നു. റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരങ്ങൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്.
ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ ക്വാർട്ടർ മത്സര വിജയത്തിലൂടെ ഇറ്റലിയുടെ രണ്ടാം സീഡ് യാന്നിക് സിന്നറിന് സ്വന്തമായത് 2 വലിയ നേട്ടങ്ങൾ. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ പ്രവേശത്തിനൊപ്പം പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനവും ഇരുപത്തിരണ്ടുകാരനായ സിന്നർ ഉറപ്പാക്കി. നിലവിലെ ചാംപ്യനും ഒന്നാം റാങ്കുകാരനുമായ നൊവാക് ജോക്കോവിച്ച് പരുക്കേറ്റ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിൻമാറിയതാണ് സിന്നറിനു റാങ്കിങ്ങിൽ നേട്ടമായത്.
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച് അർജന്റീനയുടെ ഇരുപത്തിയഞ്ചുകാരൻ താരം ഫ്രാൻസിസ്കോ സെറുൻഡൊലോ. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 6–1,5–7,3–6,7–5,6–3 എന്ന സ്കോറിനാണ് സെർബിയൻ താരം ജോക്കോവിച്ചിന്റെ ജയം. രണ്ടും മൂന്നും സെറ്റുകൾ നേടിയ സെറുൻഡൊലോ നാലാം സെറ്റിലും മുന്നേറിയെങ്കിലും നേരിയ പരുക്ക് അതിജീവിച്ച് അവസാനം തിരിച്ചടിച്ച ജോക്കോ മത്സരം അഞ്ചാം സെറ്റിലേക്കു നീട്ടി.
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് ക്വാർട്ടറിൽ. എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന ഇഗ ഇന്നലെ നാലാം റൗണ്ടിൽ തകർത്തുവിട്ടത് റഷ്യൻ താരം അനസ്താസിയ പൊട്ടപോവയെ. 40 മിനിറ്റു മാത്രം നീണ്ട പോരാട്ടത്തിലാണ് ഇഗയുടെ ‘ഡബിൾ ബാഗൽ’ ജയം (6–0, 6–0).
ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ആറാം സീഡ് ആന്ദ്രെ റുബ്ലേവിനെ വീഴ്ത്തി ഇറ്റാലിയൻ താരം മാറ്റിയോ അർനാൾഡി പ്രീ ക്വാർട്ടറിൽ. റഷ്യൻ താരം റുബ്ലേവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുപത്തിമൂന്നുകാരൻ അർനാൾഡിയുടെ ജയം (7–6,6–2,6–4). ലോക റാങ്കിങ്ങിൽ 36–ാം സ്ഥാനത്താണ് അർനാൾഡി.
ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിലെ സൂപ്പർ പോരാട്ടത്തിൽ ജപ്പാനീസ് താരം നവോമി ഒസാക്കയെ വീഴ്ത്തി പോളണ്ട് താരം ഇഗ സ്യാംതെക്. ലോക ഒന്നാം നമ്പർ താരമായ ഇഗയ്കെതിരെ രണ്ടാം സെറ്റ് നേടിയതിനു ശേഷമാണ് ഇവിടെ സീഡില്ലാതെ എത്തിയ ഒസാക്ക കീഴടങ്ങിയത് (7–6,6–1,7–5). മാച്ച് പോയിന്റിൽ നിന്നു രക്ഷപ്പെട്ടതിനു ശേഷം തുടരെ അഞ്ച് ഗെയിമുകൾ നേടിയായിരുന്നു ഇഗയുടെ രണ്ടാം റൗണ്ട് വിജയം.
പാരിസ് ∙ ഇരുപത്തഞ്ചാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് പാരിസിൽ കുതിപ്പ് തുടങ്ങി. ഫ്രാൻസിന്റെ ഹ്യൂസ് ഹെർബർട്ടിനെയാണ് (6-4,7-6,6-4) നിലവിലെ ചാംപ്യനായ ജോക്കോ ഫ്രഞ്ച് ഓപ്പണിന്റെ ആദ്യറൗണ്ടിൽ മറികടന്നത്. ലോക 63–ാം നമ്പർ സ്പെയിനിന്റെ റോബർട്ടോ ബായിനയാണ് രണ്ടാം റൗണ്ടിൽ ജോക്കോവിച്ചിന്റെ എതിരാളി.
പാരിസ് ∙ ഒന്നും രണ്ടുമല്ല, 14 വട്ടം ആഘോഷനൃത്തം ചവിട്ടിയ കളിമൺ കോർട്ടിൽനിന്നു മടങ്ങുമ്പോൾ ഇത്തവണ റാഫേൽ നദാലിന്റെ കണ്ണുകൾ നിറഞ്ഞു. റൊളാങ് ഗാരോസിലെ ആകാശത്തു നിറഞ്ഞ മഴമേഘങ്ങൾപോലെ ഇടയ്ക്കെപ്പോഴോ അവയൊന്നു തൂവി.... ബാഗ് തോളിലിട്ടു മടങ്ങുമ്പോൾ ഗാലറിയിലെ ആരാധകരെ നോക്കി വിഷാദപ്പകർച്ചയോടെ അദ്ദേഹം കയ്യുയർത്തി...
ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ആദ്യറൗണ്ടിൽ സ്പെയിനിന്റെ കാർലോസ് അൽകാരസിന് അനായാസ ജയം. യുഎസിന്റെ ജെ.ജെ.വോൾഫിനെ മറികടന്നായിരുന്നു (6-1,6-2,6-1) മൂന്നാം സീഡ് അൽകാരസിന്റെ മുന്നേറ്റം. എന്നാൽ വനിതകളിലെ ആദ്യറൗണ്ട് മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ ജപ്പാന്റെ നവോമി ഒസാക്ക സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ താരം ലൂസിയ ബ്രോൺസെറ്റിയോടു വിയർത്തു ജയിച്ചു (6-1,4-6,7-5).
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ആദ്യദിനമായ ഇന്ന് പുരുഷ സിംഗിൾസ് മൂന്നാം സീഡ് സ്പെയിന്റെ കാർലോസ് അൽകാരസ് കളത്തിലിറങ്ങും. യുഎസ് താരം ജെ.ജെ.വോൾഫാണ് അൽകാരസിന്റെ എതിരാളി. പരുക്കിന്റെ നിഴലിലായ അൽകാരസ് ടൂർണമെന്റിൽ നിന്നു പിൻമാറുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. വനിതാ സിംഗിൾസിൽ 4 തവണ ഗ്രാൻസ്ലാം ചാംപ്യനായ ജപ്പാന്റെ നവോമി ഒസാക്കയും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.
പാരിസ് ∙ ലോക ടെന്നിസിലെ ഏറ്റവും മികച്ച പ്രണയകഥ 2 വ്യക്തികൾ തമ്മിലുള്ളതല്ല, കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാലും കളിമണ്ണിലെ ഏക ഗ്രാൻസ്ലാം ടൂർണമെന്റിന് വേദിയായ പാരിസിലെ റൊളാങ് ഗാരോസും തമ്മിലുള്ളതാണ്. കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടമുയർത്തിയ, 14 വിജയങ്ങളുടെ റെക്കോർഡിട്ട വേദിയിലേക്കു നദാൽ വീണ്ടുമെത്തുന്നു; വിടപറയാനായി!
പാരിസ് ഒളിംപിക്സിൽ തന്റെ പുരുഷ ഡബിൾസ് പങ്കാളിയായി ശ്രീരാം ബാലാജിയെയോ യൂകി ഭാംബ്രിയെയോ രോഹൻ ബൊപ്പണ്ണ തിരഞ്ഞെടുക്കും. ഡബിൾസ് ലോക റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരമായതിനാൽ ബൊപ്പണ്ണയ്ക്ക് (നിലവിൽ 4–ാം റാങ്ക്) പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ ബൊപ്പണ്ണയുടെ താൽപര്യം അംഗീകരിക്കാനാണ് സാധ്യത.
ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന്. ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2, 6–3) തോൽപിച്ചാണ് ഇഗ കിരീടം ഉറപ്പിച്ചത്. ഇക്കഴിഞ്ഞ മഡ്രിഡ് ഓപ്പണിലും സബലേങ്കയെ തോൽപിച്ചാണ് ഇഗ കിരീടം ചൂടിയത്.
ലണ്ടൻ ∙ പ്രായംകൂടുന്തോറും വീര്യംകൂടുന്ന നൊവാക് ജോക്കോവിച്ചിന്റെ റാക്കറ്റിൽ മറ്റൊരു ലോക റെക്കോർഡ് കൂടി. സിംഗിൾസ് ടെന്നിസിലെ പ്രായമേറിയ ഒന്നാംറാങ്കുകാരനെന്ന റെക്കോർഡ് സ്വന്തമാക്കിയ സെർബിയൻ താരം ഈ നേട്ടത്തിൽ മറികടന്നത് സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ്. എടിപി പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരനായി 419–ാം ആഴ്ചയിലേക്കു കടക്കുമ്പോൾ ജോക്കോവിച്ചിന്റെ പ്രായം 36 വയസ്സും 321 ദിവസവുമാണ്. 310 ആഴ്ചക്കാലം ലോക ഒന്നാംറാങ്കിൽ തുടർന്ന റോജർ ഫെഡറർ 2018 ജൂണിലാണ് അവസാനം ഈ നേട്ടം കൈവരിച്ചത്.
അട്ടിമറി ജയത്തിനു പിന്നാലെ എടിപി ലൈവ് സിംഗിൾസ് റാങ്കിങ്ങിൽ സുമിത് നാഗൽ 80–ാം സ്ഥാനത്തെത്തി. സുമിത്തിന്റെ കരിയറിലെ മികച്ച റാങ്കിങ് മുന്നേറ്റം ആണിത്.
ഇറ്റാലിയൻ യുവതാരം യാനിക് സിന്നറിന് മയാമി ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം. ഏകപക്ഷീയമായ ഫൈനലിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് (6–3, 6–1), നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ സിന്നർ മയാമി ഓപ്പണിൽ തന്റെ കന്നിക്കിരീടം സ്വന്തമാക്കിയത്. ജയത്തോടെ എടിപി റാങ്കിങ്ങിൽ സിന്നർ രണ്ടാം സ്ഥാനം ഉറപ്പിച്ചു.
എടിപി ടൂറിലെ ‘സീനിയർ സിറ്റിസനായ’ രോഹൻ ബൊപ്പണ്ണയുടെ ആദ്യപ്രണയം ടെന്നിസല്ല! കുടകിലെ കാപ്പിയുടെ നറുമണവും അതിന്റെ ചൂടും ചൂരുമൊക്കെയാണ്. കുടകിലെ കാപ്പി എസ്റ്റേറ്റിൽ കളിച്ചു വളർന്ന കാലത്ത് ആദ്യമായി റാക്കറ്റെടുത്ത രോഹൻ പതിറ്റാണ്ടുകൾക്കു ശേഷവും നേട്ടങ്ങളിൽനിന്നു നേട്ടങ്ങളിലേക്കു കുതിക്കുകയാണ്. ഡബിൾസ് പങ്കാളി മാത്യു എബ്ദനൊപ്പം 43–ാം വയസ്സിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 44–ാം വയസ്സിൽ മയാമി ഓപ്പൺ കിരീടവും നേടിക്കഴിഞ്ഞു
മയാമി (യുഎസ്) ∙ ‘‘43–ാം വയസ്സിലല്ല ഞാൻ കളിക്കുന്നത്. 43–ാം ലവലിലാണ്’– ഇക്കഴിഞ്ഞ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം ചൂടി റെക്കോർഡിട്ട ശേഷം ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ പറഞ്ഞതിങ്ങനെ. രണ്ടു മാസങ്ങൾക്കിപ്പുറം ബൊപ്പണ്ണ തന്റെ പെർഫോമൻസ് ഒരു ലവൽ കൂടി ഉയർത്തിയിരിക്കുന്നു. 44–ാം വയസ്സിൽ എടിപി മാസ്റ്റേഴ്സ് 1000 ചാംപ്യൻഷിപ്പായ മയാമി ഓപ്പണിൽ കിരീടം. ഗ്രാൻസ്ലാം ചാംപ്യൻഷിപ്പുകൾക്കു തൊട്ടു താഴെയുള്ള എടിപി മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകളിലൊന്നിൽ ജേതാവാകുന്ന പ്രായം കൂടിയ താരം എന്ന തന്റെ തന്നെ റെക്കോർഡാണ് ബൊപ്പണ്ണ തിരുത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യൻ വെൽസ് ടൂർണമെന്റ് ജയിച്ചാണ് ബൊപ്പണ്ണ റെക്കോർഡ് കുറിച്ചിരുന്നത്. ‘സൺഷൈൻ ഡബിൾ’ എന്നറിയപ്പെടുന്ന ഇന്ത്യൻ വെൽസിലും മയാമിയിലും ജയിച്ചതോടെ കരിയറിന്റെ സാന്ധ്യശോഭയിലും ഉച്ചസൂര്യനെപ്പോലെ ജ്വലിച്ചു നിൽക്കുകയാണ് രോഹൻ ബൊപ്പണ്ണ എന്ന കൂർഗുകാരൻ.
ന്യൂയോർക്ക് ∙ പ്രായം കൂടുംതോറും കോർട്ടിൽ തന്റെ വീര്യമേറുകയാണെന്ന് രോഹൻ ബൊപ്പണ്ണ ഒരിക്കൽകൂടി തെളിയിച്ചു. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലെ പുരുഷ ഡബിൾസ് കിരീടനേട്ടത്തിനു പിന്നാലെ മയാമി ഓപ്പണിലും നാൽപത്തിനാലുകാരൻ ബൊപ്പണ്ണ വെന്നിക്കൊടി നാട്ടി.
രോഹൻ ബൊപ്പണ്ണ– മാത്യു എബ്ദൻ സഖ്യം മയാമി ഓപ്പൺ ടെന്നിസിന്റെ സെമിഫൈനലിൽ. നെതർലൻഡ്സിന്റെ സി വെർബീക്, ഓസ്ട്രേലിയയുടെ ജോൺ പാട്രിക് സ്മിത്ത് സഖ്യത്തെയാണ് ഒന്നാം സീഡായ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ തോൽപിച്ചത് (3-6, 7-6, 10-7).
ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് ടെന്നിസ് കിരീടം നേടിയ രാജ്യാന്തരടെന്നിസ് താരം രോഹൻ ബൊപ്പണ്ണ (43)യ്ക്കു കർണാടക സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
കാംഗരൂവിനു ഭക്ഷണം കൊടുക്കുന്ന ഈ അർജന്റീന താരം ഒരു കാലത്ത് ടെന്നിസ് ആരാധകരുടെ ആവേശമായിരുന്നു. ലോക റാങ്കിങ്ങിൽ സിംഗിൾസിലും ഡബിൾസിലും മൂന്നാം റാങ്ക് വരെ എത്തിയ ഗബ്രിയേല സബറ്റീനി. 1988 സോൾ ഒളിംപിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ സബറ്റീനി 1990ൽ യുഎസ് ഓപ്പൺ കിരീടവും നേടി.
ചെന്നൈ ഓപ്പൺ എടിപി ചാലഞ്ചർ ടെന്നിസ് ടൂർണമെന്റിൽ ജേതാവായ ഇന്ത്യൻ താരം സുമിത് നാഗൽ കരിയറിൽ ആദ്യമായി ടോപ് 100 റാങ്കിലേക്ക്. ടൂർണമെന്റിലെ ഒന്നാം സീഡ് ഇറ്റലിയുടെ ലൂക്ക നർഡിയെയാണ് ഫൈനലിൽ സുമിത് പരാജയപ്പെടുത്തിയത് (6–1, 6–4).
പുണെ∙ ടെന്നിസ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയപ്പോഴുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി സെർബിയൻ ടെന്നീസ് താരം ദേയാന റാഡനോവിച്. ഇന്ത്യയിലെ സൗകര്യങ്ങൾ മോശമാണെന്നു പറയുമ്പോൾ വംശീയ വിരോധി എന്നു വിളിക്കുന്നതിൽ എന്താണ് അർഥമെന്നും സെർബിയൻ താരം സമൂഹമാധ്യമത്തിൽ ചോദിച്ചു.
പുഴയിലൂടെ മെല്ലെ നീങ്ങുന്ന തോണിയിൽ കണ്ണുകളടച്ച് ശാന്തനായി വിശ്രമിക്കുന്ന ഈ താരം ഒരു കാലത്ത് അതിവേഗ സർവുകൾ കൊണ്ട് ടെന്നിസ് കോർട്ടിൽ പ്രകമ്പനം തീർത്തയാളാണ്. ‘ബൂംബൂം’ എന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്ന ബോറിസ് ബെക്കർ. 1985ൽ 17–ാം വയസ്സിൽ തന്നെ വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം നേടിയാണ് ബെക്കർ വരവറിയിച്ചത്.
ഇസ്ലാമാബാദ് ∙ ആറു പതിറ്റാണ്ടിനു ശേഷമുള്ള പാക്കിസ്ഥാൻ പര്യടനം അവിസ്മരണീയമാക്കി ഇന്ത്യൻ ടെന്നിസ് ടീം. പ്ലേ ഓഫിൽ പാക്കിസ്ഥാനെ 4–0നു നിഷ്പ്രഭരാക്കി ഇന്ത്യ ലോക ഗ്രൂപ്പ് ഒന്നിൽ സ്ഥാനമുറപ്പിച്ചു. കളിച്ച 3 സിംഗിൾസ് മത്സരങ്ങളും ഒരു ഡബിൾസും ജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഡബിൾസിൽ യുകി ഭാംബ്രി–സാകേത് മൈനേനി
ഇസ്ലാമാബാദ് ∙ 6 പതിറ്റാണ്ടിനുശേഷം പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീം വിജയത്തിന് അരികെ. രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും 2 സിംഗിൾസ് മത്സരങ്ങൾ വിജയിച്ച് കരുത്തു കാട്ടിയതോടെ ഡേവിഡ് കപ്പ് ലോക ഗ്രൂപ്പ് ഒന്ന് പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യദിനത്തിൽ ഇന്ത്യ 2–0ന് ലീഡെടുത്തു. അവശേഷിക്കുന്ന 3 മത്സരങ്ങളിൽ ഒന്നുകൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് ലോക ഗ്രൂപ്പ് ഒന്നിലേക്കു മുന്നേറാം. പാക്കിസ്ഥാന്റെ വെറ്ററൻ താരം ഐസം ഉൽഹഖ് ഖുറേഷിക്കെതിരായ സിംഗിൾസ് മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുകയും രണ്ടാം സെറ്റിന്റെ തുടക്കത്തിൽ പിന്നിലാകുകയും ചെയ്തശേഷമാണ് രാംകുമാർ രാംനാഥൻ ഉജ്വല തിരിച്ചുവരവ് നടത്തിയത് (6-7, 7-6, 6-0). ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റ് നേടിയ രാംകുമാർ മൂന്നാം സെറ്റിൽ എതിരാളിയെ അനായാസം മറികടന്നു. രണ്ടാം സിംഗിൾസിൽ ശ്രീരാം ബാലാജിക്ക് വെല്ലുവിളിയുയർത്താൻ പാക്ക് താരം അഖീൽ ഖാനും (7-5, 6-3) കഴിഞ്ഞില്ല.
ഇസ്ലാമാബാദ്∙ ഇന്ത്യ– പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങൾക്ക് ഇന്ന് ഇസ്ലാമാബാദിൽ തുടക്കം. ആദ്യദിനത്തിലെ 2 സിംഗിൾസ് മത്സരങ്ങളിൽ രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. 60 വർഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് കളിക്കാനെത്തിയ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസമുയർത്തുന്നത് ഈ ടൂർണമെന്റിൽ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന ചരിത്രമാണ്.നാളെ നടക്കുന്ന ഡബിൾസ് മത്സരത്തിൽ യുകി ഭാംബ്രി– സാകേത് മയ്നേനി സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
60 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടെന്നിസ് ടീം ഡേവിസ് കപ്പ് മത്സരങ്ങൾക്കായി പാക്കിസ്ഥാനിലെത്തി. ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ടീമിന് സ്വീകരണം നൽകി. ഇതിനു മുൻപ് 1964ലാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ മത്സരം കളിച്ചത്.
മെൽബൺ ∙ രോഹൻ ബൊപ്പണ്ണയുടെ പുരുഷ ഡബിൾസ് കിരീടത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിലെ ഇന്ത്യൻ വിജയഗാഥ. ഓസ്ട്രേലിയൻ ഓപ്പണിൽ കേൾവി പരിമിതിയുള്ളവരുടെ മത്സരത്തിൽ ചെന്നൈ സ്വദേശിയായ പൃഥ്വി ശേഖർ കൈവരിച്ചത് ഇരട്ട നേട്ടം. പുരുഷ സിംഗിൾസിൽ കിരീടവും ഡബിൾസിൽ രണ്ടാംസ്ഥാനവും നേടിയാണ് ഇരുപത്തൊൻപതുകാരൻ പൃഥ്വി മെൽബണിൽനിന്നു മടങ്ങുന്നത്. കഴിഞ്ഞവർഷം ഇതേ ചാംപ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് സെമിഫൈനലിസ്റ്റായിരുന്നു പൃഥ്വി.
നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചാണല്ലോ താൻ ഇവിടെയെത്തിയത് എന്ന് യാനിക് സിന്നർ ഓർത്തത് ഫൈനലിൽ രണ്ടു സെറ്റിനു പിന്നിലായപ്പോഴാണ്! അതോടെ അടിമുടി ഒരു വീര്യം ഇറ്റാലിയൻ താരത്തിൽ ഇരച്ചുകയറി. അതു റാക്കറ്റിലേക്കും പടർന്നതോടെ പിന്നീടുള്ള 3 സെറ്റുകളും ആദ്യ ഗ്രാൻസ്ലാം കിരീടവും സ്വന്തം.
ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയ ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി, കിരീട വിജയവുമായി. മെൽബൺ റോഡ് ലേവർ അരീനയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇറ്റലിയില്നിന്നുള്ള 22 വയസ്സുകാരൻ സിന്നർ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ കിരീടം ഉറപ്പിച്ചത്.
മെൽബൺ ∙ മദിച്ചെത്തിയ നൊവാക് ജോക്കോവിച്ചും കുതിച്ചെത്തിയ അലക്സാണ്ടർ സ്വരേവും വീണതോടെ, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ പോരാട്ടം റഷ്യയുടെ ഡാനിൽ മെദ്വദേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിൽ. 25–ാം ഗ്രാൻസ്ലാം കിരീടം
മെൽബൺ ∙ ഒപ്പം ഉദിച്ചുയർന്നവരെല്ലാം കോർട്ടിൽ നിന്ന് അസ്തമിക്കുന്ന കാലത്ത് രോഹൻ ബൊപ്പണ്ണ ഉച്ചസൂര്യനെപ്പോലെ കത്തിജ്വലിച്ചു കൊണ്ടിരിക്കുകയാണ്! ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടി നാൽപത്തിമൂന്നുകാരൻ ബൊപ്പണ്ണ ലോക ടെന്നിസിലെഴുതിയത് പുതുചരിത്രം.
രോഹൻ ബൊപ്പണ്ണയുടെ ചരിത്ര വിജയം ഇന്ത്യൻ കായിക മേഖലയ്ക്കു വലിയ പ്രചോദനമാണെന്ന് അദ്ദേഹത്തിന്റെ ജൂനിയർ തലത്തിലെ പരിശീലകനും ബെംഗളൂരുവിലെ രോഹൻ ബൊപ്പണ്ണ ടെന്നിസ് അക്കാദമിയിലെ കൺസൽറ്റന്റുമായ ബാലചന്ദ്രൻ മാണിക്കത്ത്.
ആദ്യം റാങ്കിങ്ങിലെ ലോക റെക്കോർഡ്, പിന്നെ പത്മശ്രീ, ഒടുവിലിപ്പോൾ ഓസ്ട്രേലിയൻ ഓപ്പണും. 43–ാം വയസ്സിൽ സ്വപ്ന നേട്ടങ്ങൾ ഓരോന്നായി വെട്ടിപ്പിടിക്കുന്ന രോഹൻ ബൊപ്പണ്ണയെ കണ്ട് ആരാധകർ പറയുകയാണ്– ‘പ്രായം വെറും അക്കങ്ങൾ മാത്രം’. ഓസ്ട്രേലിയൻ ഓപ്പണിൽ ശനിയാഴ്ച നടന്ന പുരുഷ ഡബിൾസ് ഫൈനലിൽ ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ്
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസ് ഫൈനലിൽ 43–ാം വയസ്സിലാണ് ബൊപ്പണ്ണയുടെ വിജയം. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണ് വനിതാ സിംഗിൾസ് കിരീടം ബെലാറൂസ് താരം അരീന സബലെങ്ക നിലനിർത്തി. ഫൈനലിൽ ചൈനയുടെ ക്വിൻ വെൻ ഷിങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് അരീന സബലെങ്ക കീഴടക്കി. സ്കോർ 6–3, 6–2. ബെലാറൂസിയൻ താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനൽ കാണാതെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് പുറത്ത്. പുരുഷ സിംഗിൾസ് സെമിയിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനോടാണ് ജോക്കോവിച്ച് തോൽവി സമ്മതിച്ചത്. സ്കോർ 6–1,6–2,6–7,6–3. ആദ്യ രണ്ടു സെറ്റുകൾ വിജയിച്ച
മെൽബൺ ∙ 43–ാം വയസ്സിൽ ലോക ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തി റെക്കോർഡിട്ട ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ മറ്റൊരു ചരിത്ര വിജയത്തിന് അരികെ. ഓസ്ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിന്റെ ഫൈനലിലെത്തിയ താരത്തെ, ഒരു ജയം അകലെ കാത്തിരിക്കുന്നത് കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടം. 2 തവണ യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തിയ ബൊപ്പണ്ണയുടെ മൂന്നാം ഗ്രാൻസ്ലാം ഫൈനലുമാണിത്.
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് നാൽപത്തിമൂന്നുകാരൻ രോഹൻ ബൊപ്പണ്ണയ്ക്ക് സ്വന്തമായത്. ഓസ്ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് സെമിഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ ഈ അപൂർവനേട്ടം ഇന്ത്യൻ താരം റാക്കറ്റേന്തിപ്പിടിച്ചത്. ക്വാർട്ടറിൽ അർജന്റീനയുടെ മാക്സിനോ ഗോൺസാലസ്– ആന്ദ്രേസ് മോൽടേനി സഖ്യത്തെ തോൽപിച്ചു (6-4, 7-6). ഡബിൾസ് പങ്കാളിയായ മാത്യു എബ്ദൻ രണ്ടാം റാങ്കിലേക്കുയർന്നു.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണ് പുരുഷ ഡബിള്സ് ഫൈനലിലെത്തി ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും. സെമിയില് തോമസ് മചാക്– ഷാങ് സിഷെങ് സഖ്യത്തെയാണ് തോൽപിച്ചത്. സെമിയിൽ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന്റെ മുന്നേറ്റം.
മെൽബൺ ∙ 25–ാം ഗ്രാൻസ്ലാം കിരീടങ്ങളെന്ന ചരിത്രത്തിനും ജോക്കോവിച്ചിനും ഇടയിൽ ഇനി 2 വിജയങ്ങളുടെ അകലം മാത്രം. ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ 12–ാം സീഡ് യുഎസിന്റെ ടെയ്ലർ ഫ്രിറ്റ്സിന്റെ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് (7-6, 4-6, 6-2, 6-3) കരിയറിലെ 48–ാം ഗ്രാൻസ്ലാം സെമിഫൈനലിന് ജോക്കോ യോഗ്യത നേടി. ഓസ്ട്രേലിയൻ ഓപ്പണിൽ പരാജയമറിയാതെ തുടരെ 33 മത്സരങ്ങൾ പൂർത്തിയാക്കിയ ജോക്കോവിച്ച് ഈ നേട്ടത്തിൽ മോണിക്ക സെലസിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. സെമിയിൽ നാലാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറാണ് സെർബിയൻ താരത്തിന്റെ എതിരാളി. അഞ്ചാം സീഡ് ആന്ദ്രെ റുബ്ലേവിനെ മറികടന്നാണ് (6–4, 7–6, 6–3) സിന്നറുടെ മുന്നേറ്റം.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ടോപ് സീഡ് താരങ്ങൾ കുതിപ്പുതുടരുന്നു. സ്പെയിനിന്റെ കാർലോസ് അൽകാരസ്, റഷ്യയുടെ ഡാനിൽ മെദ്വദേവ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവർ ക്വാർട്ടറിൽ കടന്നു. നാലാം റൗണ്ടിൽ സെർബിയൻ താരം മിമിർ കെസമനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–4, 6–4, 6–0) രണ്ടാം സീഡ് അൽകാരസ് മറികടന്നത്.
ഓസ്ട്രേലിയൻ ഓപ്പണിൽ നൊവാക് ജോക്കോവിച്ചിനു നേർക്കുനേർ വെല്ലുവിളിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടവരിൽ ഒരാൾ നേരത്തേ മടങ്ങി. 7–ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തിയത് യുഎസിന്റെ 12–ാം സീഡ് ടെയ്ലർ ഫ്രിറ്റ്സ്. സ്കോർ: 7–6, 5–7, 6–3, 6–3. ക്വാർട്ടറിൽ ജോക്കോവിച്ചാണ് ഫ്രിറ്റ്സിന്റെ എതിരാളി. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാരിനോയെ നിലംപരിശാക്കിയാണ് ഒന്നാം സീഡ് ജോക്കോ ക്വാർട്ടറിലെത്തിയത്.
ഓസ്ട്രേലിയൻ ഓപ്പണിൽ ഇപ്പോൾ ടെന്നിസ് കളിക്കാർ മാത്രമല്ല, മത്സരത്തിനിടെ കോർട്ട് കയ്യേറുന്ന സീ ഗൾ പക്ഷികളും ‘താരങ്ങളാണ്’. കടൽകാക്ക വിഭാഗത്തിൽപെടുന്ന സീ ഗളുകളെ കോർട്ടിൽ നിന്ന് ആട്ടിയോടിക്കൽ കൂടിയാണ് ബോൾ ഗേൾസിന്റെയും ബോൾ ബോയ്സിന്റെയും ജോലി.
ഹൈദരാബാദ് ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി നേരത്തേ വിവാഹമോചിതയായിരുന്നതായി ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. പാക്ക് ചലച്ചിത്രതാരം സന ജാവേദുമായി മാലിക്ക് കഴിഞ്ഞ ദിവസം വിവാഹിതനായ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ്
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ഏഴാം ദിനത്തിൽ റോഡ് ലേവർ അരീനയിൽ ആഞ്ഞുവീശിയ അട്ടിമറിക്കാറ്റിൽ വനിതാ സിംഗിൾസിലെ വൻമരം വീണു. മൂന്നാംറൗണ്ട് മത്സരത്തിൽ ലോക ഒന്നാം നമ്പർ താരവും 4 തവണ ഗ്രാൻസ്ലാം ജേതാവുമായ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ അട്ടിമറിച്ചത് ചെക്ക് റിപ്പബ്ലിക്കിന്റെ കൗമാര താരം ലിൻഡ നൊസ്കോവ (3-6, 6-3, 6-4). ലോക റാങ്കിങ്ങിൽ 50–ാം സ്ഥാനത്തുള്ള നൊസ്കോവ ഓസ്ട്രേലിയൻ ഓപ്പണിൽ അരങ്ങേറിയത് ഇത്തവണയാണ്. പുരുഷ സിംഗിൾസിൽ ബൾഗേറിയയുടെ 13–ാം സീഡ് ഗ്രിഗർ ദിമിത്രോവിനെ സീഡ് ചെയ്യപ്പെടാത്ത പോർച്ചുഗൽ താരം ന്യൂനോ ബോർഹസ് തോൽപിച്ചതാണ് ഏഴാംദിനത്തിലെ മറ്റൊരു അട്ടിമറി.
മെൽബൺ ∙ റോഡ്ലേവർ അരീനയിലെ നൂറാം മത്സരത്തിൽ ഉജ്വല വിജയത്തോടെ സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാംറൗണ്ടിൽ. മുപ്പതാം സീഡായ അർജന്റീനൻ താരം തോമസ് ഇചിവെറിയെയാണ് ജോക്കോ (6-3, 6-3, 7-6) വീഴ്ത്തിയത്. ടൂർണമെന്റിലെ ആദ്യ 2 മത്സരങ്ങളിൽ നിറംമങ്ങിയ താരം മൂന്നാംറൗണ്ട് മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 34 വിന്നറുകളാണ് ജോക്കോവിച്ച് ഇന്നലെ പായിച്ചത്.
ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം സൂപ്പർ ഓവറായിരുന്നെങ്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്നലെ കണ്ടത് സൂപ്പർ ടൈബ്രേക്ക്. മൂന്നാം സീഡ് കസഖ്സ്ഥാന്റെ എലേന റിബകീനയെ മുൻ ഡബിൾസ് പങ്കാളി കൂടിയായ റഷ്യൻ താരം അന്ന ബ്ലിങ്കോവ തോൽപിച്ചത് മൂന്നു സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ. 42 പോയിന്റ് നീണ്ട ടൈബ്രേക്കറിലാണ് മത്സരം തീരുമാനമായത്. സ്കോർ: 6–4,4–6,7–6 (22–20).
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാം ദിനത്തിലെ താരമായി റഷ്യയുടെ പതിനാറുകാരി മിറ ആൻഡ്രീവ. വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ ആറാം സീഡ് തുനീസിയയുടെ ഒൻസ് ജാബറെ അനായാസം വീഴ്ത്തിയാണ് മിറ ആരാധകരെ വിസ്മയിപ്പിച്ചത്. 3 തവണ ഗ്രാൻസ്ലാം ഫൈനലിസ്റ്റായ ജാബറെ കീഴടക്കാൻ മിറയ്ക്ക് വേണ്ടിവന്നത് വെറും 54 മിനിറ്റ് (6-0, 6-2). ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യമായി മത്സരിക്കാനെത്തിയ കൗമാര താരം ലോക റാങ്കിങ്ങിൽ ആദ്യ പത്തിലുള്ളവരെ അട്ടിമറിക്കുന്നത് ഇതാദ്യമാണ്.
2024ൽ ലോക ടെന്നിസിലെ വമ്പൻ അട്ടിമറികളിലൊന്നുമായി ഇന്ത്യൻ താരം സുമിത് നാഗൽ. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ കസഖ്സ്ഥാന്റെ 27–ാം റാങ്കുകാരൻ അലക്സാണ്ടർ ബുബ്ലിക്കിനെ (6-4, 6-2, 7-6) വീഴ്ത്തിയ 137–ാം റാങ്കുകാരൻ സുമിത്, മെൽബണിലെ ഹാർഡ് കോർട്ടിൽ കുറിച്ചത് ചരിത്രം. ഗ്രാൻസ്ലാം സിംഗിൾസിൽ ഒരു ഇന്ത്യൻ താരം സീഡഡ് താരത്തെ തോൽപിക്കുന്നത് 35 വർഷത്തിനുശേഷമാണ്.
ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ മേജർ ചാംപ്യൻഷിപ്പിൽ നവോമി ഒസാക്കയ്ക്കു നിരാശയോടെ മടക്കം. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ആദ്യറൗണ്ടിൽ ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയാണ് ജപ്പാൻ താരം ഒസാക്കയെ വീഴ്ത്തിയത് (4–6,6–7). പ്രസവ അവധിയെടുത്ത് 2022 യുഎസ് ഓപ്പണിനു ശേഷം കോർട്ടിൽനിന്നു വിട്ടുനിൽക്കുന്ന ഒസാക്കയുടെ ഗ്രാൻസ്ലാമിലെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്.
ടെന്നിസ് കോർട്ടിൽവച്ച് ഒരു കാണിയുടെ കുത്തേറ്റില്ലായിരുന്നെങ്കിൽ മോണിക്ക സെലസ് എത്ര ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ കൂടി നേടിയേനെ! ഇപ്പോഴും ആരാധകരുടെ നൊമ്പരമാണത്. ജർമൻ ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിന് ശക്തമായ വെല്ലുവിളി ഉയർത്തിയാണ് സെലസ് കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധേയയായത്. 20 വയസ്സു പിന്നിടും മുൻപേ സെലസ് നേടിയത് 8 ഗ്രാൻസ്ലാം കിരീടങ്ങൾ.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ലോക 31–ാം നമ്പർ താരം അലക്സാണ്ടർ ബുബ്ലിക്കിനെ അട്ടിമറിച്ച് നാഗൽ രണ്ടാം റൗണ്ടിൽ കടന്നു. മത്സരത്തില് നേരിട്ടുള്ള സെറ്റുകൾക്കാണ് സുമിത്തിന്റെ വിജയം. സ്കോർ: 6–4, 6-2, 7–6. മത്സരത്തിന്റെ മൂന്നാം സെറ്റിലെ വാശിയേറിയ
മെൽബൺ ∙ ക്രൊയേഷ്യയുടെ കൗമാര താരം ദിനോ പ്രിസ്മിച്ചിനെ തോൽപിച്ച് സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് 25–ാം ഗ്രാൻസ്ലാം കിരീടത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ 6-2, 6-7, 6-3, 6-4 എന്ന സ്കോറിനായിരുന്നു ജോക്കോയുടെ വിജയം. നെതർലൻഡ്സിന്റെ വാൻഡെ ബോറ്റിച്ചിനെ മറികടന്ന് നാലാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറും (6-4, 7-5, 6-3) രണ്ടാം റൗണ്ടിലെത്തി.
മെൽബൺ ∙ ഏറ്റവും പ്രിയപ്പെട്ട മത്സരവേദി ഏതെന്ന ചോദ്യത്തിന് നൊവാക് ജോക്കോവിച്ചിന് ഒരൊറ്റ ഉത്തരമേയുള്ളൂ; ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരങ്ങൾ നടക്കുന്ന മെൽബൺ കോർട്ട്. 10 ഗ്രാൻസ്ലാം കിരീടങ്ങളുയർത്തിയ മണ്ണിലേക്ക് വീണ്ടുമെത്തുമ്പോൾ സെർബിയൻ താരത്തിന്റെ നോട്ടം മറ്റൊരു കോർട്ടിലേക്കു കൂടിയാണ്. കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളുടെ റെക്കോർഡ് (24) മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിനൊപ്പം പങ്കിടുന്ന ജോക്കോവിച്ചിന് 25–ാം കിരീടവുമായി ഒറ്റയാനാകാനുള്ള മത്സരവേദിയാണ് മെൽബൺ.
മെൽബൺ ∙ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലും ഉജ്വല വിജയത്തോടെ ഇന്ത്യൻ ടെന്നിസ് താരം സുമിത് നാഗൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ പ്രധാന റൗണ്ടിൽ. ലോക റാങ്കിങ്ങിൽ 139–ാം സ്ഥാനത്തുള്ള സുമിത് യോഗ്യതാ മത്സരത്തിലെ അവസാന പോരാട്ടത്തിൽ ഇന്നലെ വീഴ്ത്തിയത് 38–ാം റാങ്കുകാരൻ സ്ലൊവാക്യയുടെ അലക്സ് മോൽകനെ (6–4, 6–4). കസഖ്സ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കാണ് നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ സുമിത്തിന്റെ എതിരാളി.
ഞായറാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ വനിതാ താരം ഇഗ സ്യാംതെക്കിന് ആദ്യ റൗണ്ട് കടുപ്പം. 2020ലെ ചാംപ്യൻ സോഫിയ കെനിനാണ് ആദ്യ റൗണ്ടിൽ ഇഗയുടെ എതിരാളി. മുൻ ചാംപ്യൻ ആഞ്ചലിക് കെർബർ, 2022ലെ റണ്ണറപ് ഡാനിയേൽ കോളിൻസ് എന്നിവരിലൊരാളെ രണ്ടാം റൗണ്ടിലും നേരിടേണ്ടിവരും.
ടെന്നിസ് മാത്രമല്ല, ക്രിക്കറ്റ് മുതൽ ശീർഷാസനം വരെ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വഴങ്ങും. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനു മുന്നോടിയായി മെൽബണിലെ റോഡ് ലേവർ അരീനയിൽ ഇന്നലെ നടന്ന പരിപാടിയിലാണ് ബാസ്കറ്റ്ബോളും വീൽചെയർ ടെന്നിസും ഉൾപ്പെടെയുള്ള മറ്റു മത്സരയിനങ്ങളിലും ജോക്കോ ഒരു ‘കൈ’ നോക്കിയത്.
ബ്രിസ്ബേൻ ∙ പരുക്കേറ്റ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാമിൽനിന്ന് പിന്മാറി. ബ്രിസ്ബേൻ ഇന്റർനാഷനൽ ടെന്നിസ് ടൂർണമെന്റിനിടെയാണ് നദാലിന് വീണ്ടും പരുക്കേറ്റത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിനിടെ പരുക്കേറ്റ നദാൽ 11 മാസത്തോളം കളത്തിന് പുറത്തിരുന്നു. ഇതിനുശേഷം തിരിച്ചെത്തിയ ടൂർണമെന്റിലാണ് വീണ്ടും പരുക്ക്
ബ്രിസ്ബെയ്ൻ ∙ ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മത്സരത്തിൽ ഒന്നാന്തരം വിജയവുമായി സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ. ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെയാണ് നദാൽ തോൽപിച്ചത് (7–5, 6–1). കഴിഞ്ഞ വർഷം ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായതിനു ശേഷം മുപ്പത്തിയേഴുകാരൻ നദാലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. എടിപി റാങ്കിങ്ങിൽ 672–ാം സ്ഥാനം വരെ താഴേയ്ക്കു പോയ നദാൽ ഇവിടെ വൈൽഡ് കാർഡ് എൻട്രി കിട്ടിയാണ് മത്സരിച്ചത്. എന്നാൽ പരുക്കിന്റെയോ വിട്ടുനിൽക്കലിന്റെയോ ലക്ഷണങ്ങളൊന്നും ഇല്ലാതെയായിരുന്നു മുൻ ലോക മൂന്നാം നമ്പർ താരമായ തീമിനെതിരെ നദാലിന്റെ കളി.
അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവിൽ ആവേശജയവുമായി ജപ്പാൻ ടെന്നിസ് താരം നവോമി ഒസാക്ക. ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ ജർമൻ താരം തമാര കോർപാഷിനെ മറികടന്നാണ് ഒസാക്ക തിരിച്ചുവരവ് ഗംഭീരമാക്കിയത്. സ്കോർ: 6–3,7–6 (11–9).
ഭർത്താവിനും മക്കൾക്കുമൊപ്പം മധുരനിമിഷങ്ങൾ പങ്കിടുന്ന ഈ താരം മറ്റാരുമല്ല; തൊണ്ണൂറുകളിൽ ടെന്നിസ് ആരാധകരുടെ ആവേശമായിരുന്ന മുൻ റഷ്യൻ താരം അന്ന കുർണിക്കോവ തന്നെ. ഗ്രാൻസ്ലാം സിംഗിൾസ് മെഡൽ നേട്ടങ്ങൾ ഒന്നുമില്ലെങ്കിലും കോർട്ടിലെ ഗ്ലാമർ താരമെന്ന നിലയിൽ ഏറ്റവും ആരാധക
മികച്ച വനിതാ ടെന്നിസ് താരത്തിനുള്ള ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും പോളണ്ട് താരം ഇഗ സ്യാംതെക്കിന്.
കോട്ടയം∙ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്റെ സീനിയർ വിഭാഗത്തിൽ ഇന്ത്യക്കാരില് ഒന്നാം റാങ്കിലെത്തി കോട്ടയം സ്വദേശി ജോർജ് തോമസ്. ലോക റാങ്കിങ്ങിൽ 58–ാം സ്ഥാനത്താണ് ജോര്ജ് തോമസ്. 2019 മുതൽ 65 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ജോർജ് തോമസ് മത്സരിച്ചുതുടങ്ങിയത്.
ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങൾക്കായി പാക്കിസ്ഥാനിലേക്കു പോകാൻ വിസമ്മതം അറിയിച്ച് ഇന്ത്യൻ താരങ്ങളായ സുമിത് നാഗലും ശശികുമാർ മുകുന്ദും. സുരക്ഷാകാരണങ്ങളല്ല ഇരുവരുടെയും തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. തനിക്കു മികച്ച റെക്കോർഡ് ഇല്ലാത്ത ഗ്രാസ് കോർട്ടിലാണ് മത്സരം എന്നതാണ് സുമിത് നാഗലിനെ പിന്തിരിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് ശശികുമാർ മുകുന്ദ് ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷനു (എഐടിഎ) മുന്നിൽ ചൂണ്ടിക്കാട്ടിയത്.
ഗ്രാൻസ്ലാം ടെന്നിസിന് പിന്നാലെ എടിപി ഫൈനൽസ് കിരീടങ്ങളിലെയും റെക്കോർഡ് ഇനി നൊവാക് ജോക്കോവിച്ചിന് സ്വന്തം. ഇറ്റലിയുടെ യാനിക് സിന്നറെ തോൽപിച്ച് (6-3, 6-3) കരിയറിലെ ഏഴാം എടിപി ഫൈനൽ കിരീടം സ്വന്തമാക്കിയ മുപ്പത്താറുകാരൻ ജോക്കോവിച്ച് 6 കിരീടങ്ങൾ നേടിയ റോജർ ഫെഡററുടെ റെക്കോർഡാണ് തകർത്തത്. കൂടുതൽ എടിപി മാസ്റ്റേഴ്സ് കിരീടങ്ങളുടെ (40) റെക്കോർഡും ജോക്കോവിച്ചിന്റെ പേരിലാണ്.
ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ തോൽപിച്ച് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം സ്വന്തമാക്കി. തുടർച്ചയായ 7–ാം തവണയാണ് ജോക്കോ പാരിസിൽ ജേതാവാകുന്നത്. സ്കോർ: 6-4,6-3. മുപ്പത്തിയാറുകാരൻ ജോക്കോയുടെ 40–ാം എടിപി മാസ്റ്റേഴ്സ് 1000 കിരീടമാണിത്.
ടെന്നിസ് പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ– സാകേത് മൈനേനി സഖ്യം വെള്ളി നേടിയതിനു പിന്നാലെ മിക്സ്ഡ് ഡബിൾസിലും ഇന്ത്യ ഫൈനലിൽ. രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസലെ സഖ്യം 6–1, 6–3ന് ചൈനീസ് തായ്പേയിയുടെ ചാൻ ഹാവോ ചിങ്– യു ഹിസ്യു ഹിസു ജോടിയെയാണ് സെമിയിൽ കീഴടക്കിയത്. ഇതോടെ, ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന് ഉറപ്പായി.
Results 1-100 of 767