Download Manorama Online App
ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് ടെന്നിസ് കിരീടം നേടിയ രാജ്യാന്തരടെന്നിസ് താരം രോഹൻ ബൊപ്പണ്ണ (43)യ്ക്കു കർണാടക സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
കാംഗരൂവിനു ഭക്ഷണം കൊടുക്കുന്ന ഈ അർജന്റീന താരം ഒരു കാലത്ത് ടെന്നിസ് ആരാധകരുടെ ആവേശമായിരുന്നു. ലോക റാങ്കിങ്ങിൽ സിംഗിൾസിലും ഡബിൾസിലും മൂന്നാം റാങ്ക് വരെ എത്തിയ ഗബ്രിയേല സബറ്റീനി. 1988 സോൾ ഒളിംപിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ സബറ്റീനി 1990ൽ യുഎസ് ഓപ്പൺ കിരീടവും നേടി.
ചെന്നൈ ഓപ്പൺ എടിപി ചാലഞ്ചർ ടെന്നിസ് ടൂർണമെന്റിൽ ജേതാവായ ഇന്ത്യൻ താരം സുമിത് നാഗൽ കരിയറിൽ ആദ്യമായി ടോപ് 100 റാങ്കിലേക്ക്. ടൂർണമെന്റിലെ ഒന്നാം സീഡ് ഇറ്റലിയുടെ ലൂക്ക നർഡിയെയാണ് ഫൈനലിൽ സുമിത് പരാജയപ്പെടുത്തിയത് (6–1, 6–4).
പുണെ∙ ടെന്നിസ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയപ്പോഴുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി സെർബിയൻ ടെന്നീസ് താരം ദേയാന റാഡനോവിച്. ഇന്ത്യയിലെ സൗകര്യങ്ങൾ മോശമാണെന്നു പറയുമ്പോൾ വംശീയ വിരോധി എന്നു വിളിക്കുന്നതിൽ എന്താണ് അർഥമെന്നും സെർബിയൻ താരം സമൂഹമാധ്യമത്തിൽ ചോദിച്ചു.
പുഴയിലൂടെ മെല്ലെ നീങ്ങുന്ന തോണിയിൽ കണ്ണുകളടച്ച് ശാന്തനായി വിശ്രമിക്കുന്ന ഈ താരം ഒരു കാലത്ത് അതിവേഗ സർവുകൾ കൊണ്ട് ടെന്നിസ് കോർട്ടിൽ പ്രകമ്പനം തീർത്തയാളാണ്. ‘ബൂംബൂം’ എന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്ന ബോറിസ് ബെക്കർ. 1985ൽ 17–ാം വയസ്സിൽ തന്നെ വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം നേടിയാണ് ബെക്കർ വരവറിയിച്ചത്.
ഇസ്ലാമാബാദ് ∙ ആറു പതിറ്റാണ്ടിനു ശേഷമുള്ള പാക്കിസ്ഥാൻ പര്യടനം അവിസ്മരണീയമാക്കി ഇന്ത്യൻ ടെന്നിസ് ടീം. പ്ലേ ഓഫിൽ പാക്കിസ്ഥാനെ 4–0നു നിഷ്പ്രഭരാക്കി ഇന്ത്യ ലോക ഗ്രൂപ്പ് ഒന്നിൽ സ്ഥാനമുറപ്പിച്ചു. കളിച്ച 3 സിംഗിൾസ് മത്സരങ്ങളും ഒരു ഡബിൾസും ജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഡബിൾസിൽ യുകി ഭാംബ്രി–സാകേത് മൈനേനി
ഇസ്ലാമാബാദ് ∙ 6 പതിറ്റാണ്ടിനുശേഷം പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീം വിജയത്തിന് അരികെ. രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും 2 സിംഗിൾസ് മത്സരങ്ങൾ വിജയിച്ച് കരുത്തു കാട്ടിയതോടെ ഡേവിഡ് കപ്പ് ലോക ഗ്രൂപ്പ് ഒന്ന് പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യദിനത്തിൽ ഇന്ത്യ 2–0ന് ലീഡെടുത്തു. അവശേഷിക്കുന്ന 3 മത്സരങ്ങളിൽ ഒന്നുകൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് ലോക ഗ്രൂപ്പ് ഒന്നിലേക്കു മുന്നേറാം. പാക്കിസ്ഥാന്റെ വെറ്ററൻ താരം ഐസം ഉൽഹഖ് ഖുറേഷിക്കെതിരായ സിംഗിൾസ് മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുകയും രണ്ടാം സെറ്റിന്റെ തുടക്കത്തിൽ പിന്നിലാകുകയും ചെയ്തശേഷമാണ് രാംകുമാർ രാംനാഥൻ ഉജ്വല തിരിച്ചുവരവ് നടത്തിയത് (6-7, 7-6, 6-0). ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റ് നേടിയ രാംകുമാർ മൂന്നാം സെറ്റിൽ എതിരാളിയെ അനായാസം മറികടന്നു. രണ്ടാം സിംഗിൾസിൽ ശ്രീരാം ബാലാജിക്ക് വെല്ലുവിളിയുയർത്താൻ പാക്ക് താരം അഖീൽ ഖാനും (7-5, 6-3) കഴിഞ്ഞില്ല.
ഇസ്ലാമാബാദ്∙ ഇന്ത്യ– പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങൾക്ക് ഇന്ന് ഇസ്ലാമാബാദിൽ തുടക്കം. ആദ്യദിനത്തിലെ 2 സിംഗിൾസ് മത്സരങ്ങളിൽ രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. 60 വർഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് കളിക്കാനെത്തിയ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസമുയർത്തുന്നത് ഈ ടൂർണമെന്റിൽ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന ചരിത്രമാണ്.നാളെ നടക്കുന്ന ഡബിൾസ് മത്സരത്തിൽ യുകി ഭാംബ്രി– സാകേത് മയ്നേനി സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
60 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടെന്നിസ് ടീം ഡേവിസ് കപ്പ് മത്സരങ്ങൾക്കായി പാക്കിസ്ഥാനിലെത്തി. ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ടീമിന് സ്വീകരണം നൽകി. ഇതിനു മുൻപ് 1964ലാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ മത്സരം കളിച്ചത്.
മെൽബൺ ∙ രോഹൻ ബൊപ്പണ്ണയുടെ പുരുഷ ഡബിൾസ് കിരീടത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിലെ ഇന്ത്യൻ വിജയഗാഥ. ഓസ്ട്രേലിയൻ ഓപ്പണിൽ കേൾവി പരിമിതിയുള്ളവരുടെ മത്സരത്തിൽ ചെന്നൈ സ്വദേശിയായ പൃഥ്വി ശേഖർ കൈവരിച്ചത് ഇരട്ട നേട്ടം. പുരുഷ സിംഗിൾസിൽ കിരീടവും ഡബിൾസിൽ രണ്ടാംസ്ഥാനവും നേടിയാണ് ഇരുപത്തൊൻപതുകാരൻ പൃഥ്വി മെൽബണിൽനിന്നു മടങ്ങുന്നത്. കഴിഞ്ഞവർഷം ഇതേ ചാംപ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് സെമിഫൈനലിസ്റ്റായിരുന്നു പൃഥ്വി.
നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചാണല്ലോ താൻ ഇവിടെയെത്തിയത് എന്ന് യാനിക് സിന്നർ ഓർത്തത് ഫൈനലിൽ രണ്ടു സെറ്റിനു പിന്നിലായപ്പോഴാണ്! അതോടെ അടിമുടി ഒരു വീര്യം ഇറ്റാലിയൻ താരത്തിൽ ഇരച്ചുകയറി. അതു റാക്കറ്റിലേക്കും പടർന്നതോടെ പിന്നീടുള്ള 3 സെറ്റുകളും ആദ്യ ഗ്രാൻസ്ലാം കിരീടവും സ്വന്തം.
ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയ ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി, കിരീട വിജയവുമായി. മെൽബൺ റോഡ് ലേവർ അരീനയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇറ്റലിയില്നിന്നുള്ള 22 വയസ്സുകാരൻ സിന്നർ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ കിരീടം ഉറപ്പിച്ചത്.
മെൽബൺ ∙ മദിച്ചെത്തിയ നൊവാക് ജോക്കോവിച്ചും കുതിച്ചെത്തിയ അലക്സാണ്ടർ സ്വരേവും വീണതോടെ, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ പോരാട്ടം റഷ്യയുടെ ഡാനിൽ മെദ്വദേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിൽ. 25–ാം ഗ്രാൻസ്ലാം കിരീടം
മെൽബൺ ∙ ഒപ്പം ഉദിച്ചുയർന്നവരെല്ലാം കോർട്ടിൽ നിന്ന് അസ്തമിക്കുന്ന കാലത്ത് രോഹൻ ബൊപ്പണ്ണ ഉച്ചസൂര്യനെപ്പോലെ കത്തിജ്വലിച്ചു കൊണ്ടിരിക്കുകയാണ്! ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടി നാൽപത്തിമൂന്നുകാരൻ ബൊപ്പണ്ണ ലോക ടെന്നിസിലെഴുതിയത് പുതുചരിത്രം.
രോഹൻ ബൊപ്പണ്ണയുടെ ചരിത്ര വിജയം ഇന്ത്യൻ കായിക മേഖലയ്ക്കു വലിയ പ്രചോദനമാണെന്ന് അദ്ദേഹത്തിന്റെ ജൂനിയർ തലത്തിലെ പരിശീലകനും ബെംഗളൂരുവിലെ രോഹൻ ബൊപ്പണ്ണ ടെന്നിസ് അക്കാദമിയിലെ കൺസൽറ്റന്റുമായ ബാലചന്ദ്രൻ മാണിക്കത്ത്.
ആദ്യം റാങ്കിങ്ങിലെ ലോക റെക്കോർഡ്, പിന്നെ പത്മശ്രീ, ഒടുവിലിപ്പോൾ ഓസ്ട്രേലിയൻ ഓപ്പണും. 43–ാം വയസ്സിൽ സ്വപ്ന നേട്ടങ്ങൾ ഓരോന്നായി വെട്ടിപ്പിടിക്കുന്ന രോഹൻ ബൊപ്പണ്ണയെ കണ്ട് ആരാധകർ പറയുകയാണ്– ‘പ്രായം വെറും അക്കങ്ങൾ മാത്രം’. ഓസ്ട്രേലിയൻ ഓപ്പണിൽ ശനിയാഴ്ച നടന്ന പുരുഷ ഡബിൾസ് ഫൈനലിൽ ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ്
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസ് ഫൈനലിൽ 43–ാം വയസ്സിലാണ് ബൊപ്പണ്ണയുടെ വിജയം. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണ് വനിതാ സിംഗിൾസ് കിരീടം ബെലാറൂസ് താരം അരീന സബലെങ്ക നിലനിർത്തി. ഫൈനലിൽ ചൈനയുടെ ക്വിൻ വെൻ ഷിങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് അരീന സബലെങ്ക കീഴടക്കി. സ്കോർ 6–3, 6–2. ബെലാറൂസിയൻ താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനൽ കാണാതെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് പുറത്ത്. പുരുഷ സിംഗിൾസ് സെമിയിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനോടാണ് ജോക്കോവിച്ച് തോൽവി സമ്മതിച്ചത്. സ്കോർ 6–1,6–2,6–7,6–3. ആദ്യ രണ്ടു സെറ്റുകൾ വിജയിച്ച
മെൽബൺ ∙ 43–ാം വയസ്സിൽ ലോക ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തി റെക്കോർഡിട്ട ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ മറ്റൊരു ചരിത്ര വിജയത്തിന് അരികെ. ഓസ്ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിന്റെ ഫൈനലിലെത്തിയ താരത്തെ, ഒരു ജയം അകലെ കാത്തിരിക്കുന്നത് കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടം. 2 തവണ യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തിയ ബൊപ്പണ്ണയുടെ മൂന്നാം ഗ്രാൻസ്ലാം ഫൈനലുമാണിത്.
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് നാൽപത്തിമൂന്നുകാരൻ രോഹൻ ബൊപ്പണ്ണയ്ക്ക് സ്വന്തമായത്. ഓസ്ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് സെമിഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ ഈ അപൂർവനേട്ടം ഇന്ത്യൻ താരം റാക്കറ്റേന്തിപ്പിടിച്ചത്. ക്വാർട്ടറിൽ അർജന്റീനയുടെ മാക്സിനോ ഗോൺസാലസ്– ആന്ദ്രേസ് മോൽടേനി സഖ്യത്തെ തോൽപിച്ചു (6-4, 7-6). ഡബിൾസ് പങ്കാളിയായ മാത്യു എബ്ദൻ രണ്ടാം റാങ്കിലേക്കുയർന്നു.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണ് പുരുഷ ഡബിള്സ് ഫൈനലിലെത്തി ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും. സെമിയില് തോമസ് മചാക്– ഷാങ് സിഷെങ് സഖ്യത്തെയാണ് തോൽപിച്ചത്. സെമിയിൽ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന്റെ മുന്നേറ്റം.
മെൽബൺ ∙ 25–ാം ഗ്രാൻസ്ലാം കിരീടങ്ങളെന്ന ചരിത്രത്തിനും ജോക്കോവിച്ചിനും ഇടയിൽ ഇനി 2 വിജയങ്ങളുടെ അകലം മാത്രം. ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ 12–ാം സീഡ് യുഎസിന്റെ ടെയ്ലർ ഫ്രിറ്റ്സിന്റെ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് (7-6, 4-6, 6-2, 6-3) കരിയറിലെ 48–ാം ഗ്രാൻസ്ലാം സെമിഫൈനലിന് ജോക്കോ യോഗ്യത നേടി. ഓസ്ട്രേലിയൻ ഓപ്പണിൽ പരാജയമറിയാതെ തുടരെ 33 മത്സരങ്ങൾ പൂർത്തിയാക്കിയ ജോക്കോവിച്ച് ഈ നേട്ടത്തിൽ മോണിക്ക സെലസിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. സെമിയിൽ നാലാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറാണ് സെർബിയൻ താരത്തിന്റെ എതിരാളി. അഞ്ചാം സീഡ് ആന്ദ്രെ റുബ്ലേവിനെ മറികടന്നാണ് (6–4, 7–6, 6–3) സിന്നറുടെ മുന്നേറ്റം.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ടോപ് സീഡ് താരങ്ങൾ കുതിപ്പുതുടരുന്നു. സ്പെയിനിന്റെ കാർലോസ് അൽകാരസ്, റഷ്യയുടെ ഡാനിൽ മെദ്വദേവ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവർ ക്വാർട്ടറിൽ കടന്നു. നാലാം റൗണ്ടിൽ സെർബിയൻ താരം മിമിർ കെസമനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–4, 6–4, 6–0) രണ്ടാം സീഡ് അൽകാരസ് മറികടന്നത്.
ഓസ്ട്രേലിയൻ ഓപ്പണിൽ നൊവാക് ജോക്കോവിച്ചിനു നേർക്കുനേർ വെല്ലുവിളിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടവരിൽ ഒരാൾ നേരത്തേ മടങ്ങി. 7–ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തിയത് യുഎസിന്റെ 12–ാം സീഡ് ടെയ്ലർ ഫ്രിറ്റ്സ്. സ്കോർ: 7–6, 5–7, 6–3, 6–3. ക്വാർട്ടറിൽ ജോക്കോവിച്ചാണ് ഫ്രിറ്റ്സിന്റെ എതിരാളി. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാരിനോയെ നിലംപരിശാക്കിയാണ് ഒന്നാം സീഡ് ജോക്കോ ക്വാർട്ടറിലെത്തിയത്.
ഓസ്ട്രേലിയൻ ഓപ്പണിൽ ഇപ്പോൾ ടെന്നിസ് കളിക്കാർ മാത്രമല്ല, മത്സരത്തിനിടെ കോർട്ട് കയ്യേറുന്ന സീ ഗൾ പക്ഷികളും ‘താരങ്ങളാണ്’. കടൽകാക്ക വിഭാഗത്തിൽപെടുന്ന സീ ഗളുകളെ കോർട്ടിൽ നിന്ന് ആട്ടിയോടിക്കൽ കൂടിയാണ് ബോൾ ഗേൾസിന്റെയും ബോൾ ബോയ്സിന്റെയും ജോലി.
ഹൈദരാബാദ് ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി നേരത്തേ വിവാഹമോചിതയായിരുന്നതായി ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. പാക്ക് ചലച്ചിത്രതാരം സന ജാവേദുമായി മാലിക്ക് കഴിഞ്ഞ ദിവസം വിവാഹിതനായ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ്
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ഏഴാം ദിനത്തിൽ റോഡ് ലേവർ അരീനയിൽ ആഞ്ഞുവീശിയ അട്ടിമറിക്കാറ്റിൽ വനിതാ സിംഗിൾസിലെ വൻമരം വീണു. മൂന്നാംറൗണ്ട് മത്സരത്തിൽ ലോക ഒന്നാം നമ്പർ താരവും 4 തവണ ഗ്രാൻസ്ലാം ജേതാവുമായ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ അട്ടിമറിച്ചത് ചെക്ക് റിപ്പബ്ലിക്കിന്റെ കൗമാര താരം ലിൻഡ നൊസ്കോവ (3-6, 6-3, 6-4). ലോക റാങ്കിങ്ങിൽ 50–ാം സ്ഥാനത്തുള്ള നൊസ്കോവ ഓസ്ട്രേലിയൻ ഓപ്പണിൽ അരങ്ങേറിയത് ഇത്തവണയാണ്. പുരുഷ സിംഗിൾസിൽ ബൾഗേറിയയുടെ 13–ാം സീഡ് ഗ്രിഗർ ദിമിത്രോവിനെ സീഡ് ചെയ്യപ്പെടാത്ത പോർച്ചുഗൽ താരം ന്യൂനോ ബോർഹസ് തോൽപിച്ചതാണ് ഏഴാംദിനത്തിലെ മറ്റൊരു അട്ടിമറി.
മെൽബൺ ∙ റോഡ്ലേവർ അരീനയിലെ നൂറാം മത്സരത്തിൽ ഉജ്വല വിജയത്തോടെ സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാംറൗണ്ടിൽ. മുപ്പതാം സീഡായ അർജന്റീനൻ താരം തോമസ് ഇചിവെറിയെയാണ് ജോക്കോ (6-3, 6-3, 7-6) വീഴ്ത്തിയത്. ടൂർണമെന്റിലെ ആദ്യ 2 മത്സരങ്ങളിൽ നിറംമങ്ങിയ താരം മൂന്നാംറൗണ്ട് മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 34 വിന്നറുകളാണ് ജോക്കോവിച്ച് ഇന്നലെ പായിച്ചത്.
ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം സൂപ്പർ ഓവറായിരുന്നെങ്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്നലെ കണ്ടത് സൂപ്പർ ടൈബ്രേക്ക്. മൂന്നാം സീഡ് കസഖ്സ്ഥാന്റെ എലേന റിബകീനയെ മുൻ ഡബിൾസ് പങ്കാളി കൂടിയായ റഷ്യൻ താരം അന്ന ബ്ലിങ്കോവ തോൽപിച്ചത് മൂന്നു സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ. 42 പോയിന്റ് നീണ്ട ടൈബ്രേക്കറിലാണ് മത്സരം തീരുമാനമായത്. സ്കോർ: 6–4,4–6,7–6 (22–20).
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാം ദിനത്തിലെ താരമായി റഷ്യയുടെ പതിനാറുകാരി മിറ ആൻഡ്രീവ. വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ ആറാം സീഡ് തുനീസിയയുടെ ഒൻസ് ജാബറെ അനായാസം വീഴ്ത്തിയാണ് മിറ ആരാധകരെ വിസ്മയിപ്പിച്ചത്. 3 തവണ ഗ്രാൻസ്ലാം ഫൈനലിസ്റ്റായ ജാബറെ കീഴടക്കാൻ മിറയ്ക്ക് വേണ്ടിവന്നത് വെറും 54 മിനിറ്റ് (6-0, 6-2). ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യമായി മത്സരിക്കാനെത്തിയ കൗമാര താരം ലോക റാങ്കിങ്ങിൽ ആദ്യ പത്തിലുള്ളവരെ അട്ടിമറിക്കുന്നത് ഇതാദ്യമാണ്.
2024ൽ ലോക ടെന്നിസിലെ വമ്പൻ അട്ടിമറികളിലൊന്നുമായി ഇന്ത്യൻ താരം സുമിത് നാഗൽ. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ കസഖ്സ്ഥാന്റെ 27–ാം റാങ്കുകാരൻ അലക്സാണ്ടർ ബുബ്ലിക്കിനെ (6-4, 6-2, 7-6) വീഴ്ത്തിയ 137–ാം റാങ്കുകാരൻ സുമിത്, മെൽബണിലെ ഹാർഡ് കോർട്ടിൽ കുറിച്ചത് ചരിത്രം. ഗ്രാൻസ്ലാം സിംഗിൾസിൽ ഒരു ഇന്ത്യൻ താരം സീഡഡ് താരത്തെ തോൽപിക്കുന്നത് 35 വർഷത്തിനുശേഷമാണ്.
ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ മേജർ ചാംപ്യൻഷിപ്പിൽ നവോമി ഒസാക്കയ്ക്കു നിരാശയോടെ മടക്കം. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ആദ്യറൗണ്ടിൽ ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയാണ് ജപ്പാൻ താരം ഒസാക്കയെ വീഴ്ത്തിയത് (4–6,6–7). പ്രസവ അവധിയെടുത്ത് 2022 യുഎസ് ഓപ്പണിനു ശേഷം കോർട്ടിൽനിന്നു വിട്ടുനിൽക്കുന്ന ഒസാക്കയുടെ ഗ്രാൻസ്ലാമിലെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്.
ടെന്നിസ് കോർട്ടിൽവച്ച് ഒരു കാണിയുടെ കുത്തേറ്റില്ലായിരുന്നെങ്കിൽ മോണിക്ക സെലസ് എത്ര ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ കൂടി നേടിയേനെ! ഇപ്പോഴും ആരാധകരുടെ നൊമ്പരമാണത്. ജർമൻ ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിന് ശക്തമായ വെല്ലുവിളി ഉയർത്തിയാണ് സെലസ് കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധേയയായത്. 20 വയസ്സു പിന്നിടും മുൻപേ സെലസ് നേടിയത് 8 ഗ്രാൻസ്ലാം കിരീടങ്ങൾ.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ലോക 31–ാം നമ്പർ താരം അലക്സാണ്ടർ ബുബ്ലിക്കിനെ അട്ടിമറിച്ച് നാഗൽ രണ്ടാം റൗണ്ടിൽ കടന്നു. മത്സരത്തില് നേരിട്ടുള്ള സെറ്റുകൾക്കാണ് സുമിത്തിന്റെ വിജയം. സ്കോർ: 6–4, 6-2, 7–6. മത്സരത്തിന്റെ മൂന്നാം സെറ്റിലെ വാശിയേറിയ
മെൽബൺ ∙ ക്രൊയേഷ്യയുടെ കൗമാര താരം ദിനോ പ്രിസ്മിച്ചിനെ തോൽപിച്ച് സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് 25–ാം ഗ്രാൻസ്ലാം കിരീടത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ 6-2, 6-7, 6-3, 6-4 എന്ന സ്കോറിനായിരുന്നു ജോക്കോയുടെ വിജയം. നെതർലൻഡ്സിന്റെ വാൻഡെ ബോറ്റിച്ചിനെ മറികടന്ന് നാലാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറും (6-4, 7-5, 6-3) രണ്ടാം റൗണ്ടിലെത്തി.
മെൽബൺ ∙ ഏറ്റവും പ്രിയപ്പെട്ട മത്സരവേദി ഏതെന്ന ചോദ്യത്തിന് നൊവാക് ജോക്കോവിച്ചിന് ഒരൊറ്റ ഉത്തരമേയുള്ളൂ; ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരങ്ങൾ നടക്കുന്ന മെൽബൺ കോർട്ട്. 10 ഗ്രാൻസ്ലാം കിരീടങ്ങളുയർത്തിയ മണ്ണിലേക്ക് വീണ്ടുമെത്തുമ്പോൾ സെർബിയൻ താരത്തിന്റെ നോട്ടം മറ്റൊരു കോർട്ടിലേക്കു കൂടിയാണ്. കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളുടെ റെക്കോർഡ് (24) മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിനൊപ്പം പങ്കിടുന്ന ജോക്കോവിച്ചിന് 25–ാം കിരീടവുമായി ഒറ്റയാനാകാനുള്ള മത്സരവേദിയാണ് മെൽബൺ.
മെൽബൺ ∙ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലും ഉജ്വല വിജയത്തോടെ ഇന്ത്യൻ ടെന്നിസ് താരം സുമിത് നാഗൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ പ്രധാന റൗണ്ടിൽ. ലോക റാങ്കിങ്ങിൽ 139–ാം സ്ഥാനത്തുള്ള സുമിത് യോഗ്യതാ മത്സരത്തിലെ അവസാന പോരാട്ടത്തിൽ ഇന്നലെ വീഴ്ത്തിയത് 38–ാം റാങ്കുകാരൻ സ്ലൊവാക്യയുടെ അലക്സ് മോൽകനെ (6–4, 6–4). കസഖ്സ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കാണ് നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ സുമിത്തിന്റെ എതിരാളി.
ഞായറാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ വനിതാ താരം ഇഗ സ്യാംതെക്കിന് ആദ്യ റൗണ്ട് കടുപ്പം. 2020ലെ ചാംപ്യൻ സോഫിയ കെനിനാണ് ആദ്യ റൗണ്ടിൽ ഇഗയുടെ എതിരാളി. മുൻ ചാംപ്യൻ ആഞ്ചലിക് കെർബർ, 2022ലെ റണ്ണറപ് ഡാനിയേൽ കോളിൻസ് എന്നിവരിലൊരാളെ രണ്ടാം റൗണ്ടിലും നേരിടേണ്ടിവരും.
ടെന്നിസ് മാത്രമല്ല, ക്രിക്കറ്റ് മുതൽ ശീർഷാസനം വരെ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വഴങ്ങും. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനു മുന്നോടിയായി മെൽബണിലെ റോഡ് ലേവർ അരീനയിൽ ഇന്നലെ നടന്ന പരിപാടിയിലാണ് ബാസ്കറ്റ്ബോളും വീൽചെയർ ടെന്നിസും ഉൾപ്പെടെയുള്ള മറ്റു മത്സരയിനങ്ങളിലും ജോക്കോ ഒരു ‘കൈ’ നോക്കിയത്.
ബ്രിസ്ബേൻ ∙ പരുക്കേറ്റ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാമിൽനിന്ന് പിന്മാറി. ബ്രിസ്ബേൻ ഇന്റർനാഷനൽ ടെന്നിസ് ടൂർണമെന്റിനിടെയാണ് നദാലിന് വീണ്ടും പരുക്കേറ്റത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിനിടെ പരുക്കേറ്റ നദാൽ 11 മാസത്തോളം കളത്തിന് പുറത്തിരുന്നു. ഇതിനുശേഷം തിരിച്ചെത്തിയ ടൂർണമെന്റിലാണ് വീണ്ടും പരുക്ക്
ബ്രിസ്ബെയ്ൻ ∙ ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മത്സരത്തിൽ ഒന്നാന്തരം വിജയവുമായി സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ. ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെയാണ് നദാൽ തോൽപിച്ചത് (7–5, 6–1). കഴിഞ്ഞ വർഷം ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായതിനു ശേഷം മുപ്പത്തിയേഴുകാരൻ നദാലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. എടിപി റാങ്കിങ്ങിൽ 672–ാം സ്ഥാനം വരെ താഴേയ്ക്കു പോയ നദാൽ ഇവിടെ വൈൽഡ് കാർഡ് എൻട്രി കിട്ടിയാണ് മത്സരിച്ചത്. എന്നാൽ പരുക്കിന്റെയോ വിട്ടുനിൽക്കലിന്റെയോ ലക്ഷണങ്ങളൊന്നും ഇല്ലാതെയായിരുന്നു മുൻ ലോക മൂന്നാം നമ്പർ താരമായ തീമിനെതിരെ നദാലിന്റെ കളി.
അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവിൽ ആവേശജയവുമായി ജപ്പാൻ ടെന്നിസ് താരം നവോമി ഒസാക്ക. ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ ജർമൻ താരം തമാര കോർപാഷിനെ മറികടന്നാണ് ഒസാക്ക തിരിച്ചുവരവ് ഗംഭീരമാക്കിയത്. സ്കോർ: 6–3,7–6 (11–9).
ഭർത്താവിനും മക്കൾക്കുമൊപ്പം മധുരനിമിഷങ്ങൾ പങ്കിടുന്ന ഈ താരം മറ്റാരുമല്ല; തൊണ്ണൂറുകളിൽ ടെന്നിസ് ആരാധകരുടെ ആവേശമായിരുന്ന മുൻ റഷ്യൻ താരം അന്ന കുർണിക്കോവ തന്നെ. ഗ്രാൻസ്ലാം സിംഗിൾസ് മെഡൽ നേട്ടങ്ങൾ ഒന്നുമില്ലെങ്കിലും കോർട്ടിലെ ഗ്ലാമർ താരമെന്ന നിലയിൽ ഏറ്റവും ആരാധക
മികച്ച വനിതാ ടെന്നിസ് താരത്തിനുള്ള ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും പോളണ്ട് താരം ഇഗ സ്യാംതെക്കിന്.
കോട്ടയം∙ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്റെ സീനിയർ വിഭാഗത്തിൽ ഇന്ത്യക്കാരില് ഒന്നാം റാങ്കിലെത്തി കോട്ടയം സ്വദേശി ജോർജ് തോമസ്. ലോക റാങ്കിങ്ങിൽ 58–ാം സ്ഥാനത്താണ് ജോര്ജ് തോമസ്. 2019 മുതൽ 65 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ജോർജ് തോമസ് മത്സരിച്ചുതുടങ്ങിയത്.
ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങൾക്കായി പാക്കിസ്ഥാനിലേക്കു പോകാൻ വിസമ്മതം അറിയിച്ച് ഇന്ത്യൻ താരങ്ങളായ സുമിത് നാഗലും ശശികുമാർ മുകുന്ദും. സുരക്ഷാകാരണങ്ങളല്ല ഇരുവരുടെയും തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. തനിക്കു മികച്ച റെക്കോർഡ് ഇല്ലാത്ത ഗ്രാസ് കോർട്ടിലാണ് മത്സരം എന്നതാണ് സുമിത് നാഗലിനെ പിന്തിരിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് ശശികുമാർ മുകുന്ദ് ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷനു (എഐടിഎ) മുന്നിൽ ചൂണ്ടിക്കാട്ടിയത്.
ഗ്രാൻസ്ലാം ടെന്നിസിന് പിന്നാലെ എടിപി ഫൈനൽസ് കിരീടങ്ങളിലെയും റെക്കോർഡ് ഇനി നൊവാക് ജോക്കോവിച്ചിന് സ്വന്തം. ഇറ്റലിയുടെ യാനിക് സിന്നറെ തോൽപിച്ച് (6-3, 6-3) കരിയറിലെ ഏഴാം എടിപി ഫൈനൽ കിരീടം സ്വന്തമാക്കിയ മുപ്പത്താറുകാരൻ ജോക്കോവിച്ച് 6 കിരീടങ്ങൾ നേടിയ റോജർ ഫെഡററുടെ റെക്കോർഡാണ് തകർത്തത്. കൂടുതൽ എടിപി മാസ്റ്റേഴ്സ് കിരീടങ്ങളുടെ (40) റെക്കോർഡും ജോക്കോവിച്ചിന്റെ പേരിലാണ്.
ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ തോൽപിച്ച് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം സ്വന്തമാക്കി. തുടർച്ചയായ 7–ാം തവണയാണ് ജോക്കോ പാരിസിൽ ജേതാവാകുന്നത്. സ്കോർ: 6-4,6-3. മുപ്പത്തിയാറുകാരൻ ജോക്കോയുടെ 40–ാം എടിപി മാസ്റ്റേഴ്സ് 1000 കിരീടമാണിത്.
ടെന്നിസ് പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ– സാകേത് മൈനേനി സഖ്യം വെള്ളി നേടിയതിനു പിന്നാലെ മിക്സ്ഡ് ഡബിൾസിലും ഇന്ത്യ ഫൈനലിൽ. രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസലെ സഖ്യം 6–1, 6–3ന് ചൈനീസ് തായ്പേയിയുടെ ചാൻ ഹാവോ ചിങ്– യു ഹിസ്യു ഹിസു ജോടിയെയാണ് സെമിയിൽ കീഴടക്കിയത്. ഇതോടെ, ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന് ഉറപ്പായി.
ഠേ ! ഏഷ്യൻ ഗെയിംസ് പുരുഷ ടെന്നിസിൽ ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞതിനു പിന്നാലെ കോർട്ടിൽ നിന്ന് ഒരു വമ്പൻ ശബ്ദം കേട്ട് നോക്കിയ കാണികൾ കണ്ടത് ദക്ഷിണ കൊറിയൻ താരം സൂൻവോ ക്വൻ തന്റെ റാക്കറ്റ് തല്ലിപ്പൊട്ടിക്കുന്നതാണ്. 636–ാം റാങ്കുകാരനായ തായ്ലൻഡിന്റെ സാംറെ കസിഡിറ്റിനോട് തോറ്റതാണ് 112–ാം റാങ്കുകാരനായ ക്വന്നിനെ ചൊടിപ്പിച്ചത്.
ടെന്നിസ് കോർട്ടിൽനിന്ന് ഇന്ത്യയ്ക്കു 2 മെഡൽ ഉറപ്പായി. പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ– സാകേത് മയ്നേനി സഖ്യം ഫൈനലിൽ കടന്നതോടെ വെള്ളി മെഡലെങ്കിലും ലഭിക്കും. മിക്സ്ഡ് ഡബിൾസിൽ സെമിയിൽ കടന്ന രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസലെ സഖ്യം വെങ്കല മെഡൽ ഉറപ്പിച്ചു. കൊറിയയുടെ സ്യോങ്ചാൻ ഹോങ്– സൂൺവൂ ക്വോൺ ജോടിയെ 6–1, 6–7, 10–0ന് ആണ് സെമിയിൽ രാംകുമാർ– മയ്നേനി സഖ്യം കീഴടക്കിയത്.
ടെന്നിസിൽ സിംഗിൾസ് ഇനങ്ങളിൽ സുമിത് നാഗലും അങ്കിത റെയ്നയും ക്വാർട്ടറിൽ. പുരുഷ സിംഗിൾസിൽ കസഖ്സ്ഥാൻ താരം ബെയ്ബിറ്റ് ഷുകയേവിനെ ശക്തമായ പോരാട്ടത്തിൽ 7–6, 6–4ന് ആണ് സുമിത് മറികടന്നത്. വനിതാ സിംഗിൾസിൽ ഹോങ്കോങ്ങിന്റെ ആദിത്യ പി. കരുണരത്നെയെ 6–1, 6–2ന് ആണ് അങ്കിത കീഴടക്കിയത്.
ടെന്നിസ് കോർട്ടിലെ വമ്പൻ അട്ടിമറിയിൽ ഇന്ത്യൻ ജോടി പുറത്ത്. പുരുഷ ഡബിൾസിൽ ടോപ് സീഡുകളായ റോഹൻ ബൊപ്പണ്ണ– യുകി ഭാംബ്രി കൂട്ടുകെട്ട് ഉസ്ബെക്കിസ്ഥാന്റെ സെർജി ഫോമിൻ– ഖുമയോൺ സുൽത്താനോവ് സഖ്യത്തോട് 2–6, 6–3, 10–6ന് ആണ് പരാജയപ്പെട്ടത്. അതേസമയം, മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ– ഋതുജ ഭോസലെ സഖ്യം പ്രീ ക്വാർട്ടറിലെത്തി.
ഡേവിസ് കപ്പ് ടെന്നിസ് കരിയറിലെ അവസാന മത്സരത്തിൽ വിജയത്തോടെ രോഹൻ ബൊപ്പണ്ണയ്ക്കു മടക്കം. യുകി ഭാംബ്രിയുമൊത്ത് ഡബിൾസ് മത്സരത്തിൽ ബൊപ്പണ്ണ വിജയം നേടിയ ലോക ഗ്രൂപ്പ്–2 പോരാട്ടത്തിൽ മൊറോക്കോയെ 4–1നു മറികടന്ന് ഇന്ത്യ ലോക ഗ്രൂപ്പ്–1 പ്ലേഓഫിൽ കടന്നു. മൊറോക്കോയുടെ എലിയട്ട് ബെൻചെത്രി–യൂനസ് ലലാമി ലാറൗസി സഖ്യത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബൊപ്പണ്ണ–ഭാംബ്രി സഖ്യത്തിന്റെ ജയം (6–2,6–1).
ഇഷ്ടക്കൂടുതൽ കൊണ്ട് റോജർ ഫെഡററെയും റാഫേൽ നദാലിനെയുമെല്ലാം ‘ഗ്രേറ്റസ്റ്റ്’ എന്നു വിളിച്ചോളൂ; പക്ഷേ ആ ആനുകൂല്യമില്ലാതെ തന്നെ ഇതിഹാസപ്പട്ടം നേടിയ ഒരാളേയുള്ളൂ– നൊവാക് ജോക്കോവിച്ച്! മുപ്പത്തിയാറാം വയസ്സിൽ, 24–ാം ഗ്രാൻസ്ലാം കിരീടനേട്ടത്തോടെ സെർബിയൻതാരം ജോക്കോവിച്ച് ഇതാ ലോക ടെന്നിസിൽ വീണ്ടും തലയുയർത്തി നിൽക്കുന്നു. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്വദെവിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് ജോക്കോവിച്ചിന്റെ കിരീടധാരണം (6–3,7–6,6–3).
6 വർഷത്തെ ഇടവേളയ്ക്കു ശേഷം യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടത്തിനു യുഎസിൽ നിന്നുതന്നെ ഒരു അവകാശി പിറന്നിരിക്കുന്നു. ആർതർ ആഷ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ യുഎസ് ആരാധകരെ സാക്ഷിനിർത്തി ഫ്ലോറിഡയിൽ നിന്നുള്ള പത്തൊൻപതുകാരി കൊക്കോ ഗോഫ് യുഎസ് ഓപ്പണിൽ തന്റെ കന്നിക്കിരീടം ചൂടി. ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയെയാണ് ഗോഫ് തോൽപിച്ചത് (2-6, 6-3, 6-2).
സ്റ്റോപ് ഗൺ വയലൻസ് (തോക്കുകൾ ഉപയോഗിച്ചുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കൂ)– കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് സെമിഫൈനൽ ജയത്തിനു ശേഷം കോർട്ടിൽ തൊട്ടടുത്തുണ്ടായ ക്യാമറയുടെ ലെൻസിൽ കൊക്കോ ഗോഫ് ഇങ്ങനെ എഴുതി. യുഎസിലെ ടെക്സസ് റോബ് എലിമെന്ററി സ്കൂളിൽ 21 പേരുടെ മരണത്തിനു കാരണമായ വെടിവയ്പിനെതിരെ ഒരു പതിനെട്ടുകാരിയുടെ പ്രതിഷേധമായിരുന്നു അത്.
റെക്കോർഡുകൾ നൊവാക്ക് ജോക്കോവിച്ചെന്ന സെർബിയക്കാരന്റെ ടെന്നീസ് കരിയറിലെ പുതിയ സംഭവമല്ല. നിലവിലെ റെക്കോർഡുകൾ തകർക്കുന്നതും, പുതിയവ എഴുതിച്ചേർക്കുന്നതും ജോക്കോയുടെ ശീലമായിരുന്നു. ടെന്നിസിൽ കൂടുതൽക്കാലം ലോക ഒന്നാം നമ്പര് താരമായതു മുതൽ
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനു കിരീടം. ഫൈനലിൽ മെദ്വെദേവിനെ തോൽപിച്ചു. ജോക്കോവിച്ച് യുഎസ് ഓപ്പൺചാംപ്യനാകുന്നത് നാലാംതവണയാണ്. ജോക്കോവിച്ചിന്റെ ഇരുപത്തിനാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്വദെവിനായിരുന്നു
ന്യൂയോർക്ക് ∙ ആരാധകർ കാത്തിരുന്ന കലാശപ്പോരില്ല; പക്ഷേ ആവേശത്തിൽ അതിനൊപ്പം നിൽക്കുന്ന ഒരു മത്സരം തന്നെ ഇത്തവണ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനൽ; നൊവാക് ജോക്കോവിച്ച് Vs ഡാനിൽ മെദ്വെദെവ്! സെമിഫൈനലിൽ ഒന്നാം സീഡ് കാർലോസ് അൽകാരസിനെ മൂന്നാം സീഡ് മെദ്വദെവ് വീഴ്ത്തിയതോടെയാണ് വിമ്പിൾഡൻ ഫൈനലിന്റെ ആവർത്തനമാകുമായിരുന്ന അൽകാരസ്–ജോക്കോവിച്ച് ഡ്രീം ഫൈനലിന്റെ സാധ്യത അവസാനിച്ചത്. എന്നാൽ ജോക്കോവിച്ച്–മെദ്വദെവ് ഫൈനലും ഒരു ‘ഡ്രീം റിപ്പീറ്റ്’ തന്നെ.
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിൽ കന്നിക്കിരീടം സ്വന്തമാക്കി കൊക്കോ ഗോഫ്. 19–ാം വയസ്സിൽ താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണിത്. വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ അരീന സബലേങ്കയെ കീഴടക്കിയാണ് ഗോഫ് കിരീടമുയർത്തിയത്. സ്കോര് 2–6, 6–3, 6–2. രണ്ട് മണിക്കൂർ
യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ‘ഓൾ അമേരിക്കൻ പോരാട്ടം’ വരുമെന്നു പ്രതീക്ഷിച്ചാണ് ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ കാണാൻ യുഎസ് ആരാധകർ ഒഴുകിയെത്തിയത്. ബെലാറൂസിന്റെ അരീന സബലേങ്കയ്ക്കെതിരെ ആദ്യ സെറ്റ് യുഎസ് താരം മാഡിസൻ കീസ് ആധികാരികമായി (6–0) നേടിയതോടെ അവരത് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, രണ്ടാം സീഡ് സബലേങ്ക കളി തുടങ്ങിയത് രണ്ടാം സെറ്റിലാണ്! ആദ്യ സെറ്റിൽ ദയനീയ തോൽവി വഴങ്ങിയ സബലേങ്ക, രണ്ടും മൂന്നും സെറ്റുകൾ പൊരുതിനേടി (7–6, 7–5) ഫൈനലിലേക്ക് മാർച്ച് ചെയ്തു.
പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനൽ വരെയെത്തിയ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്ക് അവസാന മത്സരത്തിൽ കാലിടറി. ഫൈനലിൽ ഇന്ത്യൻ വംശജനായ രാജീവ് റാം– ജോ സാലിസ്ബറി സഖ്യത്തോടാണ് ബൊപ്പണ്ണ– മാത്യു എബ്ഡൻ സഖ്യം തോറ്റത്. സ്കോർ: 2–6, 6–3, 6–4.
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസ് ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ ദാനിൽ മെദ്വദേവാണ് അൽകാരസിനെ തോൽപിച്ചത്. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മെദ്വദേവിന്റെ വിജയം.
ന്യൂയോർക്ക് ∙ ടെന്നിസ് ആരാധകർ കാത്തിരിക്കുന്ന സൂപ്പർ പോരാട്ടത്തിലേക്ക് ഇനി രണ്ടു മത്സരദൂരം മാത്രം! യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽജർമൻ താരം അലക്സാണ്ടർ സ്വരേവിനെ തോൽപിച്ച് (6–3,6–2,6–4) സ്പാനിഷ് താരം കാർലോസ് അൽകാരസും അവസാന നാലിലെത്തിയതോടെ ‘അൽകാരസ്–ജോക്കോവിച്ച്’ ഫൈനൽ വരുമെന്ന ആകാംക്ഷയേറി. അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെ തോൽപിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സെമിയിലെത്തിയിരുന്നു. സെമിയിൽ അൽകാരസിന് റഷ്യൻ താരം ഡാനിൽ മെദ്വദെവും ജോക്കോവിച്ചിന് അമേരിക്കൻ താരം ബെൻ ഷെൽട്ടനുമാണ് എതിരാളികൾ.
യുഎസ് ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ചിന് ഇതു നല്ല കാലമാണ്! അമേരിക്കക്കാരൻ ടെയ്ലർ ഹാരി ഫ്രിറ്റ്സിനെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ അല്ലലേലുമില്ലാതെ കീഴടക്കിയ ജോക്കോവിച്ച് കരിയറിലെ 47–ാം ഗ്രാൻസ്ലാം സെമിഫൈനലിനു ടിക്കറ്റ് ബുക്ക് ചെയ്തു. ജോക്കോയെ സംബന്ധിച്ച് ഇതു ചരിത്രമാണ്! ഗ്രാൻസ്ലാം കിരീടനേട്ടങ്ങളിൽ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് (24 ഗ്രാൻസ്ലാം) ഒപ്പമെത്തുകയെന്ന ജോക്കോയുടെ ലക്ഷ്യത്തിലേക്ക് ഇനി കേവലം 2 വിജയങ്ങളുടെ അകലം കൂടി
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ അട്ടിമറികൾ അവസാനിക്കുന്നില്ല! അർതർ ആഷെ സ്റ്റേഡിയത്തിൽ 6–ാം സീഡ് യാനിക് സിന്നറിനെ 12–ാം സീഡ് അലക്സാണ്ടർ സ്വരേവ് കീഴടക്കിയതായിരുന്നു അതിലൊന്ന്. 6-4, 3-6, 6-2, 4-6, 6-3 എന്ന സ്കോർ സൂചിപ്പിക്കുംപോലെ ആവേശകരമായ മത്സരത്തിന് ഒടുവിലായിരുന്നു ഇറ്റലിക്കാരൻ യാനിക് സിന്നറുടെ കീഴടങ്ങൽ. ടോക്കിയോ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് കൂടിയായ ജർമൻ താരം അലക്സാണ്ടർ സ്വരേവിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളിയാണു കടുപ്പം.
യുഎസ് ഓപ്പണിലെ തുടർച്ചയായ രണ്ടാം കിരീടം, ഒന്നര വർഷമായി കയ്യടക്കിവച്ചിരിക്കുന്ന ലോക ഒന്നാംനമ്പർ... വനിതാ സിംഗിൾസ് നാലാം റൗണ്ടിലെ വൻ വീഴ്ചയിൽ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനുണ്ടായ നഷ്ടങ്ങൾ വലുതാണ്. ഇരുപതാം സീഡ് എലേന ഓസ്റ്റപെങ്കോയാണ് നിലവിലെ ചാംപ്യൻ ഇഗയുടെ ജൈത്രയാത്രയ്ക്കു തടയിട്ടത്. (3-6, 6-3, 6-1). 2022 മാർച്ച് മുതൽ വനിതകളിൽ ലോക ഒന്നാംറാങ്കിൽ തുടരുന്ന ഇംഗ സ്യാംതെക്കിന് ഈ തോൽവിയോടെ ആ സ്ഥാനം നഷ്ടമായി. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങിൽ അരീന സബലേങ്ക ഒന്നാംറാങ്കിലെത്തും.
ന്യൂയോർക്ക് ∙ ഒന്നാംസീഡ് സ്പെയിനിന്റെ കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ ടെന്നിസിന്റെ നാലാം റൗണ്ടിൽ. ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യൻ അൽകാരസിന്റെ മുന്നേറ്റം (6-2, 6-3, 4-6, 6-3). അർജന്റീനയുടെ സെബാസ്റ്റ്യൻ ബൈസിനെ തോൽപിച്ച് (6-2, 6-3, 4-6, 6-3) മൂന്നാം സീഡ് ഡാനിൽ മേദ്വദേവും നാലാം റൗണ്ടിലെത്തി. 12–ാം സീഡ് അലക്സാണ്ടർ സ്വരേവ് ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ മറികടന്നു. ആറാം സീഡ് ജാനിക് സിന്നർ മുൻ ചാംപ്യൻ സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തി. എട്ടാം സീഡ് ആന്ദ്രേ റുബലേവും ജയത്തോടെ നാലാം റൗണ്ടിലെത്തി.
ന്യൂയോർക്ക് ∙ പരാജയത്തിന്റെ വക്കിൽ നിന്നു തിരിച്ചടിച്ച് മത്സരം സ്വന്തമാക്കി മടങ്ങുന്ന നൊവാക് ജോക്കോവിച്ചിനെ പോരാട്ട വീര്യം ടെന്നിസ് ലോകം വീണ്ടും തിരിച്ചറിഞ്ഞു. യുഎസ് ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലാണ് മുപ്പത്താറുകാരനായ ജോക്കോവിച്ച് ഉജ്വല തിരിച്ചുവരവ് നടത്തിയത്. സെർബിയൻ സഹതാരം ലാസ്ലോ ജെറെയ്ക്കെതിരായ മത്സരത്തിൽ ആദ്യ 2 സെറ്റുകൾ നഷ്ടപ്പെട്ട് ജോക്കോവിച്ച് അടുത്ത 3 സെറ്റുകൾ നേടി ജയമുറപ്പാക്കുകയായിരുന്നു (4-6, 4-6, 6-1, 6-1, 6-3). മത്സരം 4 മണിക്കൂറോളം നീണ്ടു. വനിതാ സിംഗിൾസിലെ അട്ടിമറിയിൽ നാലാം സീഡ് എലേന റിബകീന പുറത്തായി. 30–ാം സീഡ് റുമേനിയയുടെ സൊറാന കിർസിറ്റിയയാണ് (6-3, 6-7, 6-4) റിബകീനയെ വീഴ്ത്തിയത്.
അട്ടിമറികൾക്കു പിടികൊടുക്കാതെ യുഎസ് ഓപ്പണിന്റെ അഞ്ചാംദിനത്തിൽ മുൻനിര താരങ്ങളുടെ മുന്നേറ്റം. നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസും മൂന്നാംസീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവും പുരുഷ സിംഗിൾസിന്റെ മൂന്നാം റൗണ്ടിലെത്തി. അൽകാരസ് ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനെ തോൽപിച്ചപ്പോൾ (6-3, 6-1, 7-6) ഓസ്ട്രേലിയയുടെ ക്രിസ്റ്റഫർ ഓക്കോണലിനെതിരെയായിരുന്നു മെദ്വദേവിന്റെ ജയം (6-2, 6-2, 6-7, 6-2). ഹാർഡ് കോർട്ടിൽ മെദ്വദേവിന്റെ 250–ാം ജയമാണിത്.
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിന്റെ നാലാം ദിനത്തിൽ ഫ്ലഷിങ് മെഡോസിൽ വൻവീഴ്ചകൾ. പുരുഷ സിംഗിൾസിൽ നിലവിലെ റണ്ണറപ്പ് നോർവേയുടെ കാസ്പർ റൂഡിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ച് ചൈനയുടെ ഷിയാചെൻ ഷാങ് മൂന്നാം റൗണ്ടിലെത്തി (4–6, 7–5, 2–6, 6–0, 2–6). ലോക റാങ്കിങ്ങിൽ ആദ്യ 5 സ്ഥാനത്തുള്ളവരെ തോൽപിക്കുന്ന ആദ്യ ചൈനീസ് പുരുഷ താരമാണ് ഷിയാചെൻ.
ന്യൂയോർക്ക് ∙ ഇളയ സഹോദരി സെറീന വില്യംസ് ടെന്നിസിൽ നിന്നു വിരമിച്ചിട്ടും നിശ്ചയദാർഢ്യത്തോടെ കോർട്ടിൽ തുടരുന്ന നാൽപത്തിമൂന്നുകാരി വീനസ് വില്യംസിന് യുഎസ് ഓപ്പൺ ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി. ബൽജിയത്തിന്റെ ഇരുപത്തിയാറുകാരി ഗ്രീറ്റ് മിന്നനാണ് മുൻപ് രണ്ടു തവണ ഇവിടെ ചാംപ്യനായിട്ടുള്ള വീനസിനെ നിഷ്പ്രയാസം തോൽപിച്ചത് (6–1,6–1). യുഎസ് ഓപ്പണിൽ ഇതുവരെ പങ്കെടുത്ത 24 മത്സരങ്ങളിൽ സ്കോർ അടിസ്ഥാനത്തിൽ വീനസിന്റെ ഏറ്റവും വലിയ തോൽവിയാണിത്. എന്നാൽ പുരുഷ സിംഗിൾസിലെ വെറ്ററൻ താരങ്ങളായ മുപ്പത്തിയെട്ടുകാരൻ സ്റ്റാൻ വാവ്റിങ്കയും മുപ്പത്തിയാറുകാരൻ ആൻഡി മറെയും രണ്ടാം റൗണ്ടിലെത്തി.
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ അനായാസ ജയവുമായി നൊവാക് ജോക്കോവിച്ച്. ഇതോടെ എടിപി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫ്രഞ്ചുകാരൻ അലക്സാൻഡ്രെ മുള്ളറെ 6-0, 6-2, 6-3 എന്ന
ഈ യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ്പിന് പുതിയൊരു പരസ്യവാചകം ആവശ്യമില്ല; ലോക ടെന്നിസിൽ പുതിയ പോർമുഖം തുറന്ന് സെർബിയൻ താരം നൊവാക് ജോക്കോവിച്ചും സ്പാനിഷ് താരം കാർലോസ് അൽകാരസും അതു നേരത്തേ എഴുതിക്കഴിഞ്ഞു! റോജർ ഫെഡറർ വിരമിക്കുകയും നദാൽ പരുക്കിന്റെ പിടിയിലാവുകയും ചെയ്തതോടെ ഒത്ത എതിരാളിയില്ലാതെ മുന്നേറുകയായിരുന്ന ജോക്കോവിച്ചിനെ വിമ്പിൾഡൻ ഫൈനലിൽ വീഴ്ത്തിയാണ് ഇരുപതുകാരൻ അൽകാരസ് വരവറിയിച്ചത്. മുപ്പത്തിയാറുകാരൻ ജോക്കോ യുഎസ് ഓപ്പണിനു മുൻപേ അതിനു പകരം വീട്ടിക്കഴിഞ്ഞു.
യുഎസ് ടെന്നിസ് താരം സെറീന വില്യംസ് വീണ്ടും അമ്മയായി. കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകിയതായും അഡീറ റിവർ ഒഹാനിയൻ എന്നാണ് കുഞ്ഞിന്റെ പേരെന്നും നാൽപത്തിയൊന്നുകാരിയായ സെറീന ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. 2017ലാണ് സെറീനയ്ക്കും ഭർത്താവ് അലക്സ് ഒഹാനിയനും ആദ്യത്തെ കുഞ്ഞ് ഒളിംപ്യ ജനിക്കുന്നത്.
ഒഹിയോ ∙ വിംബിൾഡണിലേറ്റ പരാജയത്തിന് സിൻസിനാറ്റി ഓപ്പണിൽ പകരം വീട്ടി നൊവാക് ജോക്കോവിച്ച്. വാശിയേറിയ ഫൈനൽ മത്സരത്തിൽ കാർലോസ് അൽക്കാരസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. വിംബിൾഡൺ ഫൈനലിലെ തോൽവിക്ക് 35 ദിവസം പിന്നിടുമ്പോഴാണ് ജോക്കോവിച്ചിന്റെ മധുര പ്രതികാരം. സ്കോർ: 5-7,
ന്യൂയോർക്ക് ∙ വനിതാ ടെന്നിസ് താരങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം ഒടുവിൽ യുഎസ് ടെന്നിസ് അസോസിയേഷൻ കേട്ടു. ഇനി മുതൽ യുഎസ് ഓപ്പണിൽ ടെന്നിസിൽ പുരുഷ– വനിതാ താരങ്ങളുടെ മത്സരത്തിന് ഒരേതരം പന്തുതന്നെ ഉപയോഗിക്കും.
മലയാള മനോരമ വായനക്കാരുടെ സ്നേഹത്തിനു നന്ദി പറഞ്ഞ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. പുരുഷ ടെന്നിസിലെ 3 ഇതിഹാസ താരങ്ങളിൽ, മനോരമ വായനക്കാരുടെ പ്രിയതാരമായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചുള്ള ഇ–മെയിലിനു മറുപടി സന്ദേശത്തിലാണ് റോജർ ഫെഡറർ വായനക്കാരോടുള്ള നന്ദിയും സ്നേഹവും അറിയിച്ചത്. റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ എന്നിവരിൽ വായനക്കാരുടെ പ്രിയതാരം ആരെന്നതായിരുന്നു കഴിഞ്ഞ മാസം നടത്തിയ വോട്ടെടുപ്പിന്റെ വിഷയം. മനോരമ ഓൺലൈനിന്റെ സമൂഹമാധ്യമ പേജിൽ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 60% പേരും കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്കു വോട്ട് ചെയ്തു. പരുക്കുമൂലം മത്സരക്കളത്തിൽനിന്നു വിട്ടുനിൽക്കുന്ന സ്പാനിഷ് താരം റാഫേൽ നദാലിനായിരുന്നു
ഫിൻലൻഡിലെ ടംപേര ഓപ്പൺ ടെന്നിസിൽ ഇന്ത്യൻ താരം സുമിത് നാഗലിന് കിരീടം. ഫൈനലിൽ അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ഡെബോർ സിവ്സിനെയെ തോൽപിച്ച (6–4, 7–5) ഇന്ത്യൻ താരം കരിയറിലെ നാലാം എടിപി ചാലഞ്ചർ കിരീടമാണ് സ്വന്തമാക്കിയത്. ഈ വർഷത്തെ രണ്ടാമത്തേതും.
ടെന്നിസ് ഇതിഹാസം ലിയാൻഡർ പെയ്സിന് ഇതു ‘തിരിച്ചടവു കാല’മാണ്. 18 ഗ്രാൻസ്ലാം കിരീടങ്ങളും ഒരു ഒളിംപിക് വെങ്കലവും സ്വന്തമാക്കിയ ലിയാൻഡർ തന്റെ നേട്ടങ്ങളിലൊരു പങ്ക് രാജ്യത്തിനു തിരിച്ചു നൽകാനുള്ള ഒരുക്കത്തിലാണ്. കായികക്ഷമതയും ഉലയാത്ത മാനസിക– വൈകാരിക ആരോഗ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കുകയന്ന ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണ് അൻപതുകാരൻ പെയ്സ്. പെയ്സ് സംസാരിക്കുന്നു:
റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ... ഇവരിലാരാണ് നിങ്ങളുടെ ഹീറോ? ഭൂരിപക്ഷം വായനക്കാരും ഏകസ്വരത്തിൽ ഉത്തരം പറഞ്ഞു: റോജർ ഫെഡറർ! പുരുഷ ടെന്നിസിലെ എക്കാലത്തെയും മികച്ച താരങ്ങളായി വാഴ്ത്തപ്പെടുന്ന 3 ഇതിഹാസ താരങ്ങളിൽ വായനക്കാരുടെ പ്രിയതാരം ആരെന്നതായിരുന്നു വോട്ടെടുപ്പിന്റെ വിഷയം. മനോരമ ഓൺലൈനിന്റെ സമൂഹമാധ്യമ പേജിൽ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 60% പേരും കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്കു വോട്ട് ചെയ്തു.
ടെന്നിസ് ലോകം സമീപകാലത്ത് അസാധ്യമെന്നു കരുതിയ ഒരു കാര്യമാണ് വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ കാർലോസ് അൽകാരസ് എന്ന ഇരുപതുകാരൻ ഞായറാഴ്ച രാത്രി നാലേ മുക്കാൽ മണിക്കൂറിൽ നേടിയെടുത്തത്. 10 വർഷമായി സെന്റർ കോർട്ടിൽ അജയ്യനായി വാഴുന്ന,
നാലേ മുക്കാൽ മണിക്കൂർ... 23 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ പെരുമയെ ഒരു 20 വയസ്സുകാരൻ വീഴ്ത്താനെടുത്ത സമയമാണത്. 36 വയസ്സുകാരൻ നൊവാക് ജോക്കോവിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് കാളപ്പോരിന്റെ നാട്ടിൽനിന്നെത്തിയ ‘കൊച്ചുചെറുക്കൻ’ തകർത്തുകളഞ്ഞത്. പ്രായത്തിൽക്കവിഞ്ഞതാണ് അൽകാരസിന്റെ മികവെന്ന് കളി കഴിഞ്ഞപ്പോൾ ജോക്കോവിച്ചിന്
വിമ്പിൾഡനിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ വിജയത്തുടർച്ചയ്ക്ക് വിരാമമിട്ട് സ്പാനിഷ് താരം കാർലോസ് അൽകാരസ് ജേതാവായിരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെ പുരുഷ ടെന്നിസിനെ അടക്കി ഭരിച്ച ഫെഡറർ-നദാൽ- ജോക്കോവിച്ച് ത്രയത്തിനു ശേഷമുള്ള പുതിയ യുഗപ്പിറവിയായും അൽകാരസിന്റെ വിജയം വിശേഷിപ്പിക്കപ്പെടുന്നു.
ആഫ്രിക്കൻ രാജ്യമായ തുനീസിയയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ചൂടേറിയ വസന്തകാലമാണ് ചെറുപട്ടണമായ ഖസർ ഹിലാലിലേത്. വസന്തകാലം അവിടെ ചെലവഴിച്ചാൽ എത്ര മാരകരോഗവും മാറി നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങാമെന്നൊരു വിശ്വാസം തുനീസിയക്കാർക്കിടയിലുണ്ട്. ഖസർ ഹിലാലിൽ നിന്നു വരുന്നതിനാലാകാം നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഒൻസ് ജാബർ എന്ന താരത്തെ ടെന്നിസ് ലോകം കണ്ടിട്ടില്ല.
കാലത്തിന്റെ കാൽവയ്പുകളിൽ മാറ്റം അനിവാര്യമാണ്. മൂന്നോ നാലോ വർഷങ്ങൾക്കപ്പുറം ജോക്കോവിച്ച് അഴിച്ചുവയ്ക്കാൻ പോകുന്ന ടെന്നിസ് രാജകുമാരന്റെ സുവർണ പാദുകത്തിന് പുതിയ അവകാശി ജനിച്ചിരിക്കുന്നു. മഡ്രിഡിലെ കളിമൺ കോർട്ടിൽ തുടങ്ങിയ വിപ്ലവം, യുഎസ് ഓപ്പണിലെ ഹാർഡ് കോർട്ടിൽ ആളിക്കത്തി വിമ്പിൾഡനിലെ പുൽകോർട്ടിലേക്കും പടർന്നിരിക്കുന്നു. അനന്തരം ടെന്നിസ് ലോകം അൽകാരസിലേക്ക് വന്നുചേർന്നിരിക്കുന്നു.
വിമ്പിൾഡനിന്റെ തിരുമുറ്റത്ത് ലോക ടെന്നിസിലെ അധികാരക്കൈമാറ്റം! 23 ഗ്രാൻസ്ലാം കിരീടങ്ങളുമായി കോർട്ടിൽ അജയ്യനായി വാണിരുന്ന മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തി സ്പാനിഷ് താരം കാർലോസ് അൽകാരസ് പുതുയുഗപ്പിറവിക്ക് തുടക്കമിട്ടു. പോയിന്റും ഗെയിമും സെറ്റും മാറിമറിഞ്ഞ നാലേ മുക്കാൽ മണിക്കൂറിനൊടുവിൽ 1–6,7–6,6–1,3–6,6–4 എന്ന സ്കോറിനാണ് ഇരുപതുകാരൻ അൽകാരസിന്റെ ജയം.
ലണ്ടൻ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിലെ ‘തലമുറപ്പോരി’ൽ ഒടുവിൽ ജയം അൽകാരസിനൊപ്പം. 24–ാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയാണ് ഇരുപതുകാരനായ സ്പാനിഷ് താരം കാർലോസ് അൽകാരസ്
ലണ്ടൻ ∙ മാർകേറ്റ വാന്ദ്രസോവയുടെ ഫൈനൽ മത്സരം കാണാൻ ഭർത്താവ് സ്റ്റെപാൻ സിമെക് ചെക്ക് റിപ്പബ്ലിക്കിൽനിന്ന് പറന്നെത്തിയതു വെറുതെയായില്ല. വിവാഹവാർഷികത്തലേന്ന് വാന്ദ്രസോവ ജീവിതപങ്കാളിക്കായി ഒരുക്കിയത് അമൂല്യമായൊരു സമ്മാനം– വിമ്പിൾഡൻ ട്രോഫി!
ലണ്ടൻ ∙ ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ തലമുറപ്പോരാട്ടം. 24–ാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടം ലക്ഷ്യമിടുന്ന മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനു മുന്നിൽ എതിരു നിൽക്കുന്നത് ഇരുപതുകാരൻ കാർലോസ് അൽകാരസ്. ഇറ്റാലിയൻ താരം യാനിക് സിന്നറെ സെമിയിൽ നിഷ്പ്രഭനാക്കിയാണ് നിലവിലെ ചാംപ്യൻ ജോക്കോ ഫൈനലിലെത്തിയത്. (6–3,6–4,7–6). ലോക 2–ാം നമ്പർ താരമായ ജോക്കോവിച്ചിന് കുറച്ചെങ്കിലും വെല്ലുവിളിയുയർത്താൻ 3–ാം സെറ്റിൽ മാത്രമാണ് 8–ാം സീഡായ സിന്നർക്കായത്. 3–ാം സീഡായ ഡാനിൽ മെദ്വദെവിനെതിരെ അതിലും അനായാസമായിട്ടായിരുന്നു ലോക ഒന്നാം നമ്പർ താരം അൽകാരസിന്റെ ജയം (6–3,6–3,6–3). നാളെയാണ് ഫൈനൽ. ഇന്നു നടക്കുന്ന വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം മാർകേറ്റ വാന്ദ്രസോവയും തുനീസിയൻ താരം ഒൻസ് ജാബറും ഏറ്റുമുട്ടും. ഇരുവരും കന്നി ഗ്രാൻസ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഫൈനലിൽ. സെമിഫൈനലിൽ 8–ാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നറെയാണ് നിലവിലെ ചാംപ്യനായ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-4, 7-6. നൊവാക് ജോക്കോവിച്ചിന്റെ
ജീവിതം പഠിപ്പിച്ചതൊന്നും മാർകേറ്റ വാന്ദ്രസോവ മറന്നിട്ടില്ല. ഇനി അഥവാ മറന്നുപോകുമെന്നു തോന്നിയാൽ സ്വന്തം ശരീരത്തിലേക്കു നോക്കിയാൽ മതി! ഇടതു കൈമുട്ടിനു താഴെയായി പച്ചകുത്തിയിരിക്കുന്ന ‘നോ റെയ്ൻ, നോ ഫ്ലവേഴ്സ് (മഴയില്ലാതെ പൂക്കളുമില്ല)’ മുതൽ വലതു കൈത്തണ്ടയിൽ നിന്നു തുടങ്ങി, കഴുത്തിനെ വലംവച്ച് ഇടതുകയ്യിലേക്ക് ഊർന്നിറങ്ങുന്ന ഒട്ടേറെ ഓർമപ്പെടുത്തലുകൾ ടാറ്റുവിന്റെ രൂപത്തിൽ ഇരുപത്തിനാലുകാരി വാന്ദ്രസോവയുടെ ശരീരത്തിലുണ്ട്. തന്റെ കന്നി വിമ്പിൾഡൻ ഫൈനലിലേക്ക് കാലെടുത്തുവച്ച ഈ ചെക്ക് റിപ്പബ്ലിക്കുകാരി, കളിമികവുകൊണ്ടും ‘കാഴ്ചയിലെ കൗതുകം’
വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം മാർകേറ്റ വാന്ദ്രസോവയും തുനീസിയൻ താരം ഒൻസ് ജാബറും നേർക്കുനേർ. ഇന്നലെ നടന്ന സെമിഫൈനലുകളിൽ വാന്ദ്രസോവ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെയും (6–3,6–3) ജാബർ ബെലാറൂസ് താരം അരീന സബലേങ്കയെയും (6–7,6–4,6–3) തോൽപിച്ചു. നാളെയാണ് ഫൈനൽ.
ലണ്ടൻ ∙ കഴിഞ്ഞ വർഷത്തെ സങ്കടകരമായ തോൽവിക്ക് ഒൻസ് ജാബർ പകരം വീട്ടി. നിലവിലെ ചാംപ്യൻ എലീന റിബകീനയെ വീഴ്ത്തി തുനീസിയൻ താരം ജാബർ വിമ്പിൾഡൻ വനിതാ സിംഗിൾസ് സെമിഫൈനലിൽ കടന്നു (6–7,6–4,6–1). കഴിഞ്ഞ വർഷം ജാബറിനെ ഫൈനലിൽ തോൽപിച്ചാണ്
ലണ്ടൻ ∙ അമ്മയായത് 9 മാസം മുൻപ്, കോർട്ടിൽ എതിരാളിയായി മുന്നിൽ നിൽക്കുന്നത് ലോക ഒന്നാം നമ്പർ താരം; എലിന സ്വിറ്റോലിനയ്ക്ക് അതൊന്നും തടസ്സമായി തോന്നിയില്ല. ഗ്രാൻസ്ലാം ടെന്നിസിലെ ഉജ്വല തിരിച്ചുവരവുകളിലൊന്നിൽ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ വീഴ്ത്തി യുക്രെയ്ൻ താരം എലിന സ്വിറ്റോലിന വിമ്പിൾഡൻ വനിതാ സിംഗിൾസ് സെമിഫൈനലിൽ കടന്നു. 7–5,6–7,6–2 എന്ന സ്കോറിനാണ് സീഡില്ലാതെ ചാംപ്യൻഷിപ്പിനെത്തിയ ഇരുപത്തിയെട്ടുകാരി സ്വിറ്റോലിനയുടെ ജയം. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് സ്വിറ്റോലിനയ്ക്കും ഭർത്താവ് ഫ്രഞ്ച് ടെന്നിസ് താരം ഗെയ്ൽ മോൺഫിൽസിനും മകൾ സ്കെയ് പിറന്നത്. അതിനു ശേഷം കോർട്ടിൽ നിന്നു വിട്ടുനിന്ന സ്വിറ്റോലിന മത്സരടെന്നിസിലേക്കു തിരിച്ചെത്തിയത് ഈ ഏപ്രിലിൽ. പിന്നാലെ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തിയ സ്വിറ്റോലിന വിമ്പിൾഡനിലും കുതിപ്പു തുടർന്നു.
വിമ്പിൾഡൻ കോർട്ടിൽ ഇന്നലെ കണ്ണീരു വീണു. വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യനായ എലിന റിബകീനയുമായുള്ള മത്സരത്തിനിടെ പരുക്ക് അലട്ടിയതോടെ പിൻമാറേണ്ടി വന്ന ബ്രസീൽ താരം ബിയാട്രിസ് ഹദാദ് മെയയാണ് കണ്ണീരോടെ കോർട്ട് വിട്ടത്. ആദ്യ സെറ്റിൽ 1–3നു പിന്നിൽ നിൽക്കവേയാണ് 13–ാം സീഡ് ബിയാട്രിസിനെ പുറംവേദന അലട്ടിയത്. മെഡിക്കൽ ടൈം ഔട്ട് കഴിഞ്ഞ് തിരിച്ചു വന്നെങ്കിലും ഒരു പോയിന്റ് കൂടി നഷ്ടപ്പെടുത്തിയ താരത്തിനു വേദന വിട്ടുമാറാത്തതു മൂലം മടങ്ങേണ്ടി വന്നു.
വിമ്പിൾഡൻ ടെന്നിസിൽ അട്ടിമറികൾ അവസാനിക്കുന്നില്ല! പുരുഷ സിംഗിൾസിൽ 29–ാം റാങ്കുകാരൻ ഡെന്നിസ് ഷപോവാലവിനെ 92–ാം റാങ്കുകാരൻ റഷ്യയുടെ റോമൻ സഫിയുലിൻ കീഴടക്കി. ആദ്യ സെറ്റ് 3–6ന് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു സഫിയുലിന്റെ അവിശ്വസനീയ തിരിച്ചുവരവ്. അടുത്ത 3 സെറ്റുകളും ആധികാരികമായി ജയിച്ച് സഫിയുലിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്കോർ: 3-6 6-3 6-1 6-3.
ലണ്ടൻ ∙ ജോക്കോവിച്ചിനെതിരെ താൻ ജയിക്കാൻ ഒരു സാധ്യതയുമില്ല എന്നാണ് സ്റ്റാൻ വാവ്റിങ്ക മത്സരത്തിനു മുൻപേ പറഞ്ഞത്. അതു സത്യമായി. വെള്ളിയാഴ്ച വിമ്പിൾഡൻ നൈറ്റ് കർഫ്യു (പ്രാദേശിക സമയം രാത്രി 11 മണി) തുടങ്ങുന്നതിന് മിനിറ്റുകൾ മുൻപ് കളി തീർത്ത് ജോക്കോവിച്ച് പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ കടന്നു. മൂന്നാം സെറ്റിൽ മാത്രമാണ് സെർബിയൻ താരത്തിന് കുറച്ചെങ്കിലും വെല്ലുവിളി ഉയർത്താൻ 3 തവണ സിംഗിൾസ് ചാംപ്യനായിട്ടുള്ള സ്വിറ്റ്സർലൻഡ് താരം വാവ്റിങ്കയ്ക്കു കഴിഞ്ഞത്. സ്കോർ: 6–3,6–1,7–6. വിമ്പിൾഡനിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ 31–ാം ജയമാണിത്. പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് കാർലോസ് അൽകാരസ്, 3–ാം സീഡ് ഡാനിൽ മെദ്വദെവ്, 5–ാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ്, 7–ാം സീഡ് ആന്ദ്രെ റുബ്ലേവ്, 8–ാം സീഡ് യാനിക് സിന്നർ എന്നിവരും പ്രീക്വാർട്ടറിലെത്തി. വനിതകളിൽ ഒന്നാം സീഡ് ഇഗ സ്യാംതെക്
Results 1-100 of 717