Activate your premium subscription today
യുട്യൂബിലെ മിന്നും താരമാണ് ഹരിയാനയിലെ ഹിസാർ സ്വദേശിനി ജ്യോതി മൽഹോത്ര. 33 വയസ്സുകാരിയായ ജ്യോതിക്ക് 3.77 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ‘ട്രാവൽ വിത്ത് ജോ’ എന്ന യുട്യൂബ് ചാനലും 1.32 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. പക്ഷേ ജ്യോതി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സമൂഹമാധ്യമത്തിലെ ഇടപെടലിന്റെ പേരിൽ അല്ല, മറിച്ച് ഇന്ത്യയിലെ നിർണായക സുരക്ഷാ വിവരങ്ങൾ പാക്കിസ്ഥാനി ചാര ശൃംഖലയ്ക്ക് ചോർത്തി നൽകിയതിനാണ്. എന്താണ് ഇന്ത്യക്കാരിയായ ജ്യോതിക്ക് പാക്കിസ്ഥാനി ചാര ശൃംഖലയുമുള്ള ബന്ധം? ‘ഓപ്പറേഷൻ സിന്ദൂരിന്’ ശേഷം ഇന്ത്യൻ മണ്ണിൽനിന്ന് പിടിയിലായ ജ്യോതി ശരിക്കും ആരാണ്? രണ്ടു തവണ പാക്കിസ്ഥാൻ സന്ദർശിച്ച ജ്യോതി എങ്ങനെയാണ് പാക്കിസ്ഥാനി ചാര ശൃംഖലയുമായി ബന്ധം സ്ഥാപിച്ചത്? ഇന്ത്യ പുറത്താക്കിയ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥന് എന്താണ് ഇതിലുള്ള പങ്ക്?
ഓർത്തോർത്തു ചിരിക്കുന്ന സീനുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സിനിമാ താരമാണ് ജഗദീഷ്. നാലു പതിറ്റാണ്ടിനിപ്പുറം, അടിമുടി മാറിയ മലയാള സിനിമയിൽ ന്യൂജെൻകാർക്കൊപ്പവും അപ്ഡേറ്റഡായി ഏറ്റവും സജീവമായി തുടരാനും അദ്ദേഹത്തിനു കഴിയുന്നു. അതും തികച്ചും വ്യത്യസ്തമായ ഭാവപ്പകർച്ചയോടെ. സിനിമാതാരങ്ങൾക്കിടയിൽ ജീവിതരീതികൾകൊണ്ടും ജഗദീഷ് വ്യത്യസ്തനാണ്. ഒന്നാം റാങ്കോടെ എംകോം, 22–ാം വയസ്സിൽ മികച്ച ജോലിയും സ്വന്തമാക്കി. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും ഭക്ഷണരീതികളിലും മണി മാനേജ്മെന്റിലും പിന്തുടരുന്ന രീതികളാകാം സിനിമാമേഖലയിലെ പലരും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും. ബാല്യത്തിൽ ലഭിച്ച പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഭാര്യ ഡോ. രമയുടെ പിന്തുണയുമെല്ലാം അതിന് അദ്ദേഹത്തിനു സഹായകമായി. അതേക്കുറിച്ചെല്ലാം ‘മനോരമ സമ്പാദ്യ’ത്തോടു സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ ജഗദീഷിന്റെ വാക്കുകളിലൂടെതന്നെ ഇവിടെ വായിക്കാം...
പ്രകടനം നടത്താൻ നാലാളെ കിട്ടാൻ പോലും കോൺഗ്രസ് പാടുപെട്ടിരുന്ന കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് ആദ്യമായി അഞ്ച് കിലോമീറ്ററോളം ദൂരം പ്രകടനം നടത്തി; അതും ഭീഷണി, കൊലവിളി മുദ്രാവാക്യങ്ങളുമായി. മലപ്പട്ടം പഞ്ചായത്തിലോ കണ്ണൂർ ജില്ലയിലോ മാത്രം ഒതുങ്ങിപ്പോകേണ്ടിയിരുന്ന പ്രാദേശിക വിഷയം കെ. സുധാകരനും രാഹുൽ മാങ്കൂട്ടത്തിലും ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്നും, കത്തിയുമായി വരുന്നവന് പുഷ്പചക്രം ഒരുക്കി വയ്ക്കുമെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂടി ചേർന്നതോടെ ‘മലപ്പട്ടം’ സംഘർഷത്തിൻ്റെ കൊടുമുടിപ്പട്ടമായി മാറി.
2025 മേയ് 9, 10 രാത്രികൾ പാക്കിസ്ഥാൻ സേന ഒരിക്കലും മറക്കില്ല. അതിർത്തി കടന്നെത്തിയ ഇന്ത്യൻ മിസൈലുകളും ബോംബുകളും തന്ത്രപ്രധാന നഗരങ്ങളിലെ വ്യോമ താവളങ്ങള്‍ തകർക്കുമ്പോൾ പാക്ക് സൈനികർ ഉറങ്ങുകയായിരുന്നു. ആരെയും ഉണര്‍ത്താതെ കൃത്യം നിർവഹിച്ചതിനു ശേഷമാണ് പാക്ക് മേധാവികൾ പോലും സംഭവം അറിയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സാങ്കേതിക സംവിധാനങ്ങളുടെ വലിയ വിജയം കൂടിയായിരുന്നു അത്. ഈ വിജയത്തോടെ ഇന്ത്യയുടെ ആയുധങ്ങളും ടെക്നോളജിയും രാജ്യാന്തര പ്രതിരോധ വിപണിയിൽ വീണ്ടും വലിയ ചർച്ചയായി. അതെ, പത്ത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയിൽ ഒരു പ്രതിരോധ കയറ്റുമതി ശക്തിയായി മാറുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. ഒരുകാലത്ത് പ്രതിരോധ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കാരിൽ മുൻനിരയിലുണ്ടായിരുന്ന ഇന്ത്യ ഇന്ന് ആഗോള വിപണിയിലെ കയറ്റുമതി ശക്തികളിലൊന്നായി മാറിയിരിക്കുന്നു. വിദേശത്തു നിന്ന് പ്രതിരോധ ഉൽപന്നങ്ങൾ വാങ്ങുന്നത് വെട്ടിക്കുറച്ച് കയറ്റുമതി വർധിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തത്. 2024-25ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഭേദിച്ച് 23,622 കോടിയിലെത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 2013-14 ൽ ഇത് കേവലം 686 കോടിയായിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ 34 മടങ്ങ് വർധന. എന്താണ് ഇത്തരമൊരു കുതിപ്പിന് ഇന്ധനം പകർന്നത്? ഇറക്കുമതിയെ ഏറെ ആശ്രയിച്ചിരുന്ന രാജ്യത്തു നിന്ന് ഇന്ന് ലോകമെമ്പാടുമുള്ള 80 രാജ്യങ്ങൾക്ക് ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റു സംവിധാനങ്ങൾ, ഹൈടെക് പ്രതിരോധ ഘടകങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലേക്ക് ഇന്ത്യ എങ്ങനെയാണ് എത്തിയത്? ഈ മേഖലയിൽ നിന്ന് ഭാവിയിൽ ഇന്ത്യ എത്രത്തോളം വിദേശനാണ്യമാണ് പ്രതീക്ഷിക്കുന്നത്?