Activate your premium subscription today
2025 മാര്‍ച്ച് 31. യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ വൻ ചലനമുണ്ടാക്കാവുന്ന ഒരു വിധി പാരിസിലെ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ചു. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ റാലി (National Rally അഥവാ RN) എന്ന പാര്‍ട്ടിയുടെ നേതാവ് മരീൻ ലെ പെൻ 2004 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 41 ലക്ഷം യൂറോയോളം (ഏകദേശം 39 കോടി രൂപ) വരുന്ന പൊതുപണം ദുരുപയോഗം ചെയ്തെന്നു കോടതി കണ്ടെത്തി. ഇതിനുള്ള ശിക്ഷയായി നാലു വര്‍ഷത്തെ ജയില്‍വാസവും ഒരു ലക്ഷം യൂറോ (ഏകദേശം 97 ലക്ഷം രൂപ) പിഴയും ഒപ്പം അഞ്ചു കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അയോഗ്യതയും കോടതി വിധിച്ചു. ഈ വിധി പ്രാബല്യത്തില്‍ വന്നാല്‍ 2027ല്‍ ഫ്രാന്‍സില്‍ നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലെ പെനിന്നു മത്സരിക്കാന്‍ സാധിക്കില്ല. ഇത്രയും വലിയ കടുത്ത ശിക്ഷ ലഭിക്കാന്‍ തക്ക എന്തു കുറ്റമാണ് ലെ പെന്‍ ചെയ്തത്? 2004 മുതല്‍ 2016 വരെയുള്ള സമയം സ്വന്തം കക്ഷിയിലെ അംഗങ്ങള്‍ യൂറോപ്യൻ പാര്‍ലമെന്റില്‍ ജോലി ചെയ്യുകയാണെന്ന വ്യാജരേഖ സൃഷ്ടിക്കുകയും ഇവിടെ നിന്നുള്ള പണം സ്വന്തം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയെന്നുമാണ് ലെ പെന്നിന് എതിരായ ആരോപണം. കോടതി നടപടികള്‍ക്കു മേൽനോട്ടം വഹിച്ച ജഡ്ജ് ബെനഡിക്ട് ഡി പെര്‍ത്തൂസ് പുറപ്പെടുവിച്ച 152 പേജുള്ള വിധിന്യായത്തില്‍ ഈ ആരോപണം പൂര്‍ണമായും തെളിഞ്ഞെന്നു കണ്ടെത്തി. യൂറോപ്യൻ പാര്‍ലമെന്റില്‍ തന്റെ സഹായി ആയി പ്രവര്‍ത്തിച്ചെന്നു ലെ പെന്‍ സാക്ഷ്യപ്പെടുത്തിയ വ്യക്തികൾ
വിഞ്ചിയോ റീവയും മനുഷ്യനാണെന്നു ലോകത്തെ അറിയിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്, ഒരു ചുംബനത്തിലൂടെ. മറ്റുള്ളവർക്ക് അകന്നുനിൽക്കാൻ മാത്രം തോന്നുംവിധം ദേഹമാകെ മുഴകളുള്ളവനായിരുന്നു വടക്കുകിഴക്കൻ ഇറ്റലിയിലെ വെനെറ്റോയിൽനിന്നുള്ള വിഞ്ചിയോ. 2013 നവംബർ 6ലെ ആ അനുഭവത്തെക്കുറിച്ച് വിഞ്ചിയോ പറഞ്ഞു: ‘ഒരു കൈകൊണ്ട് പാപ്പ എന്റെ തലയിൽ തടവി, മറ്റേ കൈകൊണ്ട് എന്റെ ശരീരത്തിലെ മുഴകളിലും. എന്നെ നെഞ്ചിലേക്കു ചേർത്തു, എന്റെ മുഖത്തു ചുംബിച്ചു. എന്നെ അമർത്തി കെട്ടിപ്പിടിച്ചു. ആ കൈത്തലങ്ങൾ മൃദുവും സുന്ദരവുമായിരുന്നു. ഞാനെന്റെ ദുഃഖങ്ങളെല്ലാം മറന്നു.’ മറ്റു ചില ചുംബനങ്ങൾ: കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായി തിരഞ്ഞെടുക്കെപ്പട്ട് ദിവസങ്ങൾ കഴിഞ്ഞാണ് ഫ്രാൻസിസ് പാപ്പ ചെറുപ്പക്കാർക്കായി റോമിലെ കാസ ഡെൽ മാർമോയിലുള്ള ജയിൽ സന്ദർശിക്കുന്നത്; വിശുദ്ധ വാരത്തിലെ പെസഹാ ദിവസം. രണ്ടു പെൺകുട്ടികളുൾപ്പെടെ 12 പേരുടെ പാദങ്ങൾ പാപ്പ കഴുകി, അവയിൽ ചുംബിച്ചു. പെൺകുട്ടികളിലൊരാൾ മുസ്ലിമായിരുന്നു. നാലു മാസം കഴിഞ്ഞ്, ബ്രസീൽ സന്ദർശിച്ച് മടങ്ങുമ്പോൾ വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകർ സ്വവർഗതൽപരരെക്കുറിച്ച് പാപ്പയോടു ചോദിച്ചു. ഉത്തരമൊരു മറുചോദ്യമായിരുന്നു: ‘വിധിക്കുവാൻ ഞാൻ ആര്?’ അഭയാർഥികളെയും അരികുകളിലേക്കു തള്ളപ്പെട്ടവരെയും പാപ്പാ ചേർത്തുപിടിക്കുമ്പോൾ ആ ചോദ്യം ലോകത്തോടുതന്നെയായി എത്രയോ തവണ ആവർത്തിക്കപ്പെട്ടു! താനുൾപ്പെടെ ആരും എല്ലാം തികഞ്ഞവരല്ല, ശാരീരികമായി മാത്രമല്ല,
റിസ്കും റിട്ടേണും ബാലൻസ് ചെയ്യുന്ന ഒരു നിക്ഷേപമെങ്കിലും ഉറപ്പായും പോർട്ട്ഫോളിയോയുടെ ഭാഗമാവണം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ഈ തിരുത്തലിനെക്കാൾ വലിയ ഒരു അനുഭവപാഠമില്ല. ഓഹരി വിപണിയിലെ തിരുത്തൽ പുതുതലമുറ നിക്ഷേപകരെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ്. നിക്ഷേപം പൂർണമായും ഓഹരിയിൽ കേന്ദ്രീകരിക്കുന്നതിലെ പ്രശ്നങ്ങൾ ഏറക്കുറെ അവർക്കു ബോധ്യപ്പെട്ടുകാണും. ദീർഘകാല നിക്ഷേപകരെ തിരുത്തൽ ബാധിക്കില്ലെന്നതു വസ്തുതതന്നെയാണ്. എന്നാൽ ഈ കഴിഞ്ഞ മാസങ്ങളിൽ പണം പിൻവലിക്കേണ്ട അത്യാവശ്യം ഉണ്ടായിരുന്നെങ്കിൽ ആലോചിച്ചുനോക്കൂ, നിങ്ങളുടെ ആദായം എത്രത്തോളം കുറയുമായിരുന്നു? ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കുക വഴി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങളോടു തീരുവയുദ്ധം പ്രഖ്യാപിച്ചതോടെ ‘രാശി തെളിഞ്ഞത്’ ഇതിലൊന്നിലും പെടാത്ത ഒരു വസ്തുവിനാണ്!. യുഎസിലേക്കു പോകുന്ന ജീവനക്കാർക്കു യൂറോപ്യൻ കമ്മിഷൻ കഴിഞ്ഞദിവസം ഇതു നൽകിയതോടെ ഇവയുടെ പ്രാധാന്യം ലോകം വീണ്ടും തിരിച്ചറിഞ്ഞു. ചാരവൃത്തിയുടെ അപകടസാധ്യത കണക്കിലെടുത്ത്, ചൈനയിലേക്കും യുക്രെയ്നിലേക്കുമുള്ള യാത്രകൾക്ക് ഇത്തരം നിയന്ത്രണം നേരത്തേയുണ്ട്. എന്നാൽ, യുഎസിനോടും ഇതേ സമീപനം സ്വീകരിച്ചതു നയംമാറ്റത്തിന്റെ ഭാഗമാണെന്നാണു നിഗമനം. അമേരിക്കയുടെ നിരീക്ഷണത്തിലാകാനുള്ള സാധ്യത ഒഴിവാക്കാനായി ജീവനക്കാർക്കു ബർണർ ഫോണുകളും ബേസിക് ലാപ്ടോപ്പുകളുമാണു യൂറോപ്യൻ കമ്മിഷൻ നൽകിയത്. യുഎസിലേക്കു പോകുന്ന ജീവനക്കാർ അതിർത്തിയിൽ എത്തിയാൽ സ്വന്തം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു പ്രത്യേക കവറുകളിൽ സൂക്ഷിക്കണമെന്നാണു യുറോപ്യൻ കമ്മിഷന്റെ നിർദേശം. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയുടെ യോഗങ്ങൾക്കായി ഏപ്രില്‍ അവസാനം യുഎസിലേക്കു പോകുന്നവരെല്ലാം ഈ സുരക്ഷാ നടപടിയുടെ ഭാഗമാകും. ഉദ്യോഗസ്ഥരുടെ ഫോണിലൂടെ ചാരവൃത്തി നടത്തി ഔദ്യോഗിക സംവിധാനങ്ങളിൽ യുഎസ് ഇടപെടൽ നടത്തുമോയെന്നാണു യൂറോപ്യൻ കമ്മിഷന്റെ ആശങ്ക. ഇതേപ്പറ്റി വൈറ്റ് ഹൗസോ യുഎസ് ദേശീയ സുരക്ഷാ കൗൺസിലോ പ്രതികരിച്ചിട്ടില്ല. പക്ഷേ ബർണർ ഫോണുകൾ ചർച്ചയായിക്കഴിഞ്ഞു; എന്താണു ബർണർ ഫോണുകൾ? ഇവയ്ക്ക് സ്മാർട്ട് ഫോണുകളുമായുള്ള വ്യത്യാസമെന്ത്? ചാരവല ഭേദിക്കാൻ ഇവയ്ക്കു സാധിക്കുന്നതെങ്ങനെ? ബർണർ ഫോണുകൾ നിയമപരമാണോ? അറിയാം വിശദമായി.
‘‘തലമുടി നാരിഴ കീറി പരിശോധിക്കും’’– മികച്ച കുറ്റാന്വേഷകരെ ഇങ്ങനെയാണു വിശേഷിപ്പിക്കുക. അതിസൂക്ഷ്മമായ പരിശോധനയാണു നടത്തുന്നതെന്നു സൂചന. ലഹരി ഉപയോഗത്തിനു പൊലീസ് അറസ്റ്റ് ചെയ്ത നടൻ ഷൈൻ ടോം ചാക്കോയുടെ ഇഷ്ട വേഷങ്ങളിലൊന്ന് പൊലീസ് ഓഫിസർമാരുടേതാണ്. ഒരു പ്രദേശത്തുചെന്ന് രഹസ്യമായി രഹസ്യങ്ങൾ ചോർത്തുന്ന സ്പെഷൽ ബ്രാഞ്ച് സിപിഒ സുഭാഷ് ആയി ‘കണ്ണൂർ സ്ക്വാഡ്’ സിനിമയിൽ ഷൈനിനെ കാണാം. ഒരു പഴുതു പോലും ശേഷിക്കാതെ വ്യക്തിയെ കുറിച്ച് തലമുടി നാരിഴ കീറിയാണ് ചിത്രത്തിൽ ഷൈനിന്റെ പരിശോധന. വിവരങ്ങളെല്ലാം അതോടെ പൊലീസിനു ലഭിക്കും. പക്ഷേ ഇനി ഷൈനിന്റെ തലമുടി നാരിഴ കീറി പരിശോധിക്കാൻ പോകുന്നതു യഥാർഥ കേരള പൊലീസാണ്. കൊച്ചിയിൽ ഹോട്ടൽ റെയ്ഡ് നടക്കുമ്പോൾ ഇറങ്ങിയോടിയ ഷൈൻ അന്ന് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താൻ ഈ പരിശോധന മതി. പൊലീസാണെന്ന് അറിഞ്ഞില്ല, അന്ന് ലഹരി ഉപയോഗിച്ചില്ല, പക്ഷേ ലഹരി ഉപയോഗിക്കാറുണ്ട്, ഗുണ്ടകളാണു വന്നതെന്നു കരുതി.. ഇങ്ങനെയൊക്കെയാണു ഷൈനിന്റെ മൊഴി. ലഹരി ഉപയോഗം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകളാണു രാസ പരിശോധനകൾ. ഉമിനീർ, രക്തം, മൂത്രം, നഖം, തലമുടി എന്നിവയാണ് ഇത്തരം പരിശോധനകൾക്കു സ്വീകരിക്കുന്നത്. ജില്ലകളിലെ ഫൊറൻസിക് ലാബറട്ടറികളിലാണു പരിശോധന. ലഹരി ഉപയോഗം ഉടനടി കണ്ടെത്താൻ ഉമിനീർ പരിശോധിച്ചാൽ മതി. പക്ഷേ 90 ദിവസം