ജനപിന്തുണ ഉറപ്പാക്കി തുടർച്ചയായി 2 ലോക്സഭകളിലേക്ക് ഒരുമിച്ചെത്തിയത് 3 കായികതാരങ്ങൾ. ഇവരുടെ പ്രതിഭ കായികരംഗത്തുമാത്രം ഒതുങ്ങിനിൽക്കുന്നതും ആയിരുന്നില്ല. എന്നാൽ, കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും മികച്ച ജനപിന്തുണയും ഉണ്ടായിട്ടും ഈ 3 പ്രതിഭകളെയും മന്ത്രിസഭകളിലേക്ക് പരിഗണിച്ചില്ല. കായിക താരങ്ങളായ മൂവരും വ്യത്യസ്ത വിഭാഗങ്ങളിൽ ഇന്ത്യയെ നയിച്ച നായകൻമാർകൂടിയായിരുന്നു. ഇവരിൽ രണ്ടുപേർ രാജകീയ പ്രൗഢിയോടെ സഭയിലേക്ക് കടുന്നുവന്നരാണെങ്കിൽ മൂന്നാമൻ എത്തിയത് ആദിവാസി സമൂഹത്തിൽനിന്ന്. ഇവരുടെ ലോക്സഭാ പ്രവേശനം കഴിഞ്ഞ് 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇപ്പോഴും ആ ചോദ്യം ഉയരുന്നു; ഈ ത്രിമൂർത്തികൾ എന്തേ മന്ത്രിമാരായില്ല? 1957ൽ രൂപീകരിച്ച രണ്ടാം ലോക്സഭയിലും 1962ൽ നിലവിൽവന്ന മൂന്നാം ലോക്സഭയിലും ഒരുമിച്ചുണ്ടായിരുന്ന ഇവരുടെ രാഷ്ട്രീയ ചായ്‌വുകൾ വ്യത്യസ്തമായിരുന്നു. 2 പേർ ഒളിംപ്യൻമാരും ഒരാൾ രാജ്യാന്തര ക്രിക്കറ്റ് താരവും.

loading
English Summary:

Athletic Glory No Passport to Power: India's Sports Heroes Denied Cabinet Roles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com