അഞ്ച് അമ്മാവന്മാരിൽ മൂന്നുപേർ വിവാഹം കഴിക്കാതെ, വൃദ്ധരായി മരിച്ചു. ഒരാൾ അംഗപരിമിതനായിരുന്നു. അധ്യാപകനും കവിയുമായിരുന്ന രണ്ടാമത്തെയാൾ സ്വജാതിയിൽത്തന്നെയുള്ള ഒരു ടീച്ചറെയാണ് പ്രേമിച്ചതെങ്കിലും ജാതിക്കുള്ളിൽ അക്കാലത്തു പിന്നെയും പാലിച്ചിരുന്ന ഉപജാതി വ്യത്യാസം കാരണം അവരുടെ വിവാഹം നടന്നില്ല. രണ്ടാളുടെയും പ്രണയകഥ മൊയ്തീനെയും കാഞ്ചനമാലയെയും ഓർമിപ്പിക്കും. മൊയ്തീൻ ചെറുപ്പത്തിൽ മരിച്ചു. കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവരെക്കാൾ കുറച്ചു പ്രായം ചെന്ന രാമൻനായരു മാഷും കുഞ്ഞിലക്ഷ്മി ടീച്ചറുമാകട്ടെ വേറെ വിവാഹമൊന്നും കഴിക്കാതെ, ഒറ്റയ്‌ക്കൊറ്റയ്ക്കു ജീവിച്ചാണ് കടന്നുപോയത്. മൂന്നാമത്തെ അമ്മാവൻ പ്രണയനൈരാശ്യത്താൽ ചെറുതായി മാനസികനില തെറ്റിയതുകൊണ്ടായിരുന്നു ഒറ്റയ്ക്കു ജീവിച്ചുമരിച്ചത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com