കാർത്തിയുടെ യാത്ര: സിബിഐ നിലപാട് 16ന് അറിയിക്കണം

ന്യൂഡൽഹി ∙ ബിസിനസ് ആവശ്യങ്ങൾക്കു വിദേശത്തു പോകാൻ അനുമതി തേടി മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം നൽകിയ ഹർജിയിൽ 16നകം നിലപാട് അറിയിക്കാൻ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടു. പി. ചിദംബരം ധനമന്ത്രി ആയിരുന്നപ്പോൾ 2007ൽ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നേടിയെടുക്കാൻ ഐഎൻഎക്സ് മീഡിയ കാർത്തിക്ക് 305 കോടി രൂപ നൽകിയെന്ന കേസിൽ സിബിഐ പ്രഥമവിവര റിപ്പോർട്ട് നൽകിയിരുന്നു.