ഗുർമീതിനെതിരെ മൊഴി നൽകാൻ സമ്മർദം

ന്യൂഡൽഹി∙ മാനഭംഗക്കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കണമെന്നാവശ്യപ്പെട്ടു ഗുർമീതിന്റെ മുൻ ഡ്രൈവർ ഖട്ടാസിങ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് സുമിന്ദർ കൗർ എന്ന സ്ത്രീയുടെ പരാതി.

പത്രപ്രവർത്തകൻ റാംചന്ദർ ഛത്രപതി, ദേരാ മുൻ മാനേജർ രഞ്ജിത് സിങ് എന്നിവർ 2002 ൽ കൊല്ലപ്പെട്ട കേസിൽ ഗുർമീതിനെതിരെ മൊഴി നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഖട്ടാസിങ് കോടതിയിൽ അപേക്ഷ നൽകിയിരിക്കെയാണ് കൗറിന്റെ പരാതി.