ജയ്പുർ∙ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ ഐഎഎസ് ഓഫിസർ ബി.ബി. മൊഹാന്തി അറസ്റ്റിലായി. 2013 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം. സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാൻ സഹായിക്കാമെന്നു വിശ്വസിപ്പിച്ചു വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണു യുവതിയുടെ പരാതി. 2014 ജനുവരിയിലാണ് മൊഹാന്തിക്കെതിരെ കേസെടുത്തത്. രാജസ്ഥാൻ സിവിൽ സർവീസസ് അപ്പലേറ്റ് ട്രൈബ്യൂണൽ ആയിരുന്ന അദ്ദേഹം തുടർന്ന് സസ്പെൻഷനിലായി. ഒളിവിലിരിക്കെ വിരമിച്ച അദ്ദേഹം ഇന്നലെ കീഴടങ്ങുകയായിരുന്നു.