മുംബൈ ∙ 12,700 കോടി രൂപയുടെ പിഎൻബി തട്ടിപ്പു കേസിൽ നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർക്കെതിരെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കേസിലാണു നടപടി.
മുഖ്യപ്രതികളായ ഇരുവർക്കും മൂന്നുവീതം സമൻസുകൾ അയച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടർന്നു ജാമ്യമില്ലാ വാറന്റ് ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്യുമ്പോഴേക്കും ഇരുവരും രാജ്യം വിട്ടിരുന്നു.