കാർത്തിയെ ഏപ്രിൽ 16 വരെ അറസ്റ്റ് ചെയ്യരുത്: കോടതി

ന്യൂഡൽഹി ∙ എയർസെൽ–മാക്സിസ് വിവാദവുമായി ബന്ധപ്പെട്ടു സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഫയൽ ചെയ്ത കേസിൽ ഏപ്രിൽ 16 വരെ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നു ഡൽഹി കോടതി വിധിച്ചു. കാർത്തി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികരണങ്ങൾ കോടതിയെ അറിയിക്കാൻ ഇരു അന്വേഷണ ഏജൻസികളും മൂന്നാഴ്ച സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണു കോടതി നിർദേശം. ഈ കാലയളവിൽ അനുമതിയില്ലാതെ രാജ്യം വിട്ടുപോകുന്നതിനു കാർത്തിക്കു വിലക്കുണ്ട്. 

ഐഎൻഎക്സ് മീഡിയ കേസിൽ ഹൈക്കോടതിയിൽനിന്നു കാർത്തിക്കു കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു.