മകളെ പിതാവും കൂട്ടുകാരും മാനഭംഗപ്പെടുത്തി

ലക്നൗ, യുപി ∙ കൂട്ടമാനഭംഗക്കേസിലെ പ്രതി രണ്ടു കൂട്ടുകാരുമായി ചേർന്ന് മകളെ മാനഭംഗപ്പെടുത്തി. ഉൽസവത്തിനു പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയ പിതാവ് രണ്ടു കൂട്ടുകാരെ വിളിച്ചുവരുത്തിയശേഷം തടവിൽ വച്ചു 18 മണിക്കൂർ പീഡിപ്പിച്ചെന്നാണു കേസ്. ലക്നൗവിൽനിന്ന് 70 കിലോമീറ്റർ അകലെ സീതാപുർ ജില്ലയിൽ കഴിഞ്ഞ 15നും 16നുമാണു സംഭവം. പിതാവ് മേരാജ് അറസ്റ്റിലായി.

അതിനിടെ, ഉത്തർപ്രദേശിലെ സിദ്ധാർഥ്നഗറിൽ ഘോഷയാത്ര കാണാൻ വീടിനു പുറത്തിറങ്ങിയ ആറു വയസ്സുകാരിയും പീ‍ഡിപ്പിക്കപ്പെട്ടു. അതേ ഗ്രാമവാസിയായ പ്രതി അറസ്റ്റിലായി. യുപിയിലെ ഇറ്റാവയിൽ ഈയാഴ്ചയാണ് എട്ടുവയസ്സുള്ള ബാലികയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയത്.