മരുന്നു പരീക്ഷണം: തൊഴിലാളികൾ ആശുപത്രിയിൽ

ജയ്പുർ∙ വിദേശ മരുന്നു കമ്പനി മൃഗങ്ങളിൽ പരീക്ഷിക്കാത്ത മരുന്നുകൾ മനുഷ്യരിൽ പരീക്ഷിച്ചതായി ആക്ഷേപം. രാജസ്ഥാനിലെ ബിദാസറിൽ പരീക്ഷണ മരുന്നു നൽകപ്പെട്ട 21 പേരിൽ 16 പേരും പാർശ്വഫലങ്ങളെ തുടർന്നു ചികിൽസയിലാണ്.

ചുരു ജില്ലയിലെ ജൽപാനി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദിവസം 500 രൂപ വീതം പ്രതിഫലം നൽകാമെന്നു പ്രലോഭിപ്പിച്ചാണു മരുന്നു കമ്പനി പാവപ്പെട്ട തൊഴിലാളികളെ പരീക്ഷണത്തിനു സമ്മതിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി കാളിചരൺ സറഫ് ഉത്തരവിട്ടു.