ഫ്ലാറ്റ് കേസിൽ ഹാജരായില്ല; ഗംഭീറിന് വാറന്റ്

ന്യൂഡൽഹി ∙ ഫ്ലാറ്റ് ഇടപാടു കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു വാറന്റ്. ഗംഭീർ ഡയറക്ടറും ബ്രാൻഡ് അംബാസഡറുമായ നിർമാണക്കമ്പനി ഗാസിയാബാദിൽ പ്രഖ്യാപിച്ച ഫ്ലാറ്റ് പദ്ധതി നടപ്പാകാതിരുന്നതിനെത്തുടർന്നു 17 പേരാണു പരാതി നൽകിയത്. 1.98 കോടി രൂപയാണ് ഇവർക്കു നഷ്ടമായത്. ജാമ്യം തേടാവുന്ന വകുപ്പുകൾ പ്രകാരമാണു വാറന്റ്. കേസ് ജനുവരി 24 ലേക്കു മാറ്റി.