തിരുവനന്തപുരം ∙ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ പുതിയ ഫോർമുലയുമായി മാനേജ്മെന്റുകൾ രംഗത്ത്. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് കഴിഞ്ഞ വർഷത്തെ ഫീസ് നിരക്ക് തുടരാമെന്ന് എട്ട് കോളജുകൾ അറിയിച്ചു. 50 ശതമാനം സീറ്റിൽ കഴിഞ്ഞ വർഷത്തെ ഫീസ് ആകാമെന്ന് മാനേജ്മെന്റുകൾ സർക്കാരിനെ അറിയിച്ചു. എന്നാൽ, മാനേജ്മെന്റ്, എൻആർഐ സീറ്റുകളിൽ ഫീസ് വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
എൻആർഐ ഒഴികെ സീറ്റുകളിൽ മെഡിക്കൽ കോളജിൽ അഞ്ചര ലക്ഷം രൂപയും ഡെന്റൽ കോളജിൽ രണ്ടര ലക്ഷവുമാണു ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. എന്നാൽ, ഇത് സ്വീകാര്യമല്ലെന്നാണ് കോളജ് മാനേജ്മെന്റുകളുടെ നിലപാട്. ഇത് ചോദ്യം ചെയ്ത് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.