ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ

ന്യൂഡൽഹി∙ ജിഷ്ണു കേസ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍. ജോലിഭാരം കൂടുതലാണെന്നാണ് സിബിഐയുടെ ന്യായം. മറുപടി വൈകിയതില്‍ സിബിഐയെ കോടതി വിമര്‍ശിച്ചു. ജൂണിലിറക്കിയ വി‍ജ്ഞാപനത്തിനു മറുപടി നല്‍കാന്‍ സിബിഐ വൈകിയിരുന്നു. നിലപാട് രേഖാമൂലം തിങ്കളാഴ്ച സമര്‍പ്പിക്കണം.

തീരുമാനം ഇന്നറിയിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കേരളത്തിന്‍റെ വിജ്ഞാപനം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചത്.

എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും സിബിഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.