സംസ്കാരച്ചടങ്ങിനിടെ അഫ്ഗാനിലെ ജലാലാബാദിൽ സ്ഫോടനം: 12 മരണം

കാബൂൾ ∙ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ ശവസംസ്ക്കാര ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്കു പരുക്കേറ്റു. ഇവിടുത്തെ മുൻ ജില്ലാ ഗവർണറുടെ സംസ്കാരച്ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ദിവസങ്ങൾക്കു മുമ്പാണ് തലസ്ഥാന നഗരമായ കാബൂളിലെ ഷിയാ കൾച്ചറൽ സെന്ററിലുണ്ടായ സ്ഫോടനത്തിൽ 41 പേർ കൊല്ലപ്പെട്ടത്. 80 ലധികം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.