ജെല്ലിക്കെട്ടിനിടെ വീണ്ടും അപകടം; തമിഴ്നാട്ടിലെ മധുരയിൽ ഒരാൾ മരിച്ചു

Jallikkettu (Representative Image)

മധുര∙ തമിഴ്നാട്ടിലെ മധുരയിൽ ജെല്ലിക്കെട്ടിനിടെ പോരുകാള ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. 28 പേർക്കു പരുക്കേറ്റു. കാളിമുത്തു എന്ന പത്തൊൻപതുകാരനാണ് മരിച്ചത്. രണ്ടാം ദിവസമായ തിങ്കളാഴ്ച ജെല്ലിക്കെട്ട് അവസാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.

446 പോരുകാളകളും 700 മൽസരാർഥികളുമടങ്ങിയതായിരുന്നു അപകടത്തിനിടയാക്കിയ െജല്ലിക്കെട്ട്. സുപ്രീംകോടതിയുടെ ഇടപെടലുകളോടെ ദേശീയ ശ്രദ്ധയാകർഷിച്ച ജെല്ലിക്കെട്ടിനായി വൻ തോതിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് പ്രാദേശിക ഭരണകൂടം ഒരുക്കിയിരുന്നത്.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ജെല്ലിക്കെട്ടിന്റെ അവസാന ദിനമായ ചൊവ്വാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം തുടങ്ങിയവരും പങ്കെടുക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്.