വൈദികന്റെ അറസ്റ്റു തടയാതെ ഹൈക്കോടതി; യുവതിയുടെ മൊഴി പരിശോധിക്കാനും നിർദേശം

കൊച്ചി∙ ഓർത്തഡോക്സ് സഭ വൈദികർക്കെതിരായ പീഡന ആരോപണക്കേസിൽ യുവതിയുടെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി. വൈദികർക്കെതിരെ പരാമർശമുണ്ടോയെന്നു സർക്കാർ അഭിഭാഷകൻ അറിയിക്കണം. വൈദികന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റി.

അതേസമയം, ഫാ. എബ്രഹാം വർഗീസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. ഹാജരാക്കിയ രേഖകൾ അറസ്റ്റു തടയാൻ പര്യാപ്തമല്ല. മുൻകൂർ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. എഫ്ഐആർ‌ റജിസ്റ്റർ ചെയ്തു മഷിയുണങ്ങുന്നതിനു മുൻപാണു ജാമ്യാപേക്ഷയെന്നു പ്രോസിക്യൂഷൻ വാദിച്ചു.