ബാങ്കോക്ക്∙ മിസ് യൂണിവേഴ്സ് കിരീടം ഫിലിപ്പീൻസിന്. ലോകമെങ്ങുനിന്നുമുള്ള 93 മൽസരാർഥികളിൽനിന്നാണ് കട്രിയോണ എലീസ ഗ്രേ കിരീടം ചൂടിയത്. ഇന്ത്യയുടെ നേഹാൽ ചുഡാസാമയ്ക്ക് അവസാന 20ൽ സ്ഥാനം പിടിക്കാനായില്ല. 2000ൽ കിരീടം ചൂടിയ ലാറാ ദത്തയ്ക്കുശേഷം മറ്റൊരു ഇന്ത്യക്കാരിക്ക് ഇതുവരെ കിരീടം ചൂടാനായിട്ടില്ല.
മെഡിക്കൽ വിദ്യാർഥിനിയായ ദക്ഷിണാഫ്രിക്കയുടെ ടാമറിൻ ഗ്രീനും നിയമവിദ്യാർഥിനിയായ വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസുമാണ് യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് ആയത്. ചരിത്രം സൃഷ്ടിച്ചാണ് സ്പെയിനിന്റെ ആംഗല പോൺസ് എന്ന ട്രാൻജൻഡർ വനിത മൽസരത്തിൽ പങ്കെടുത്തത്.