ശശിക്കെതിരായ റിപ്പോർട്ട് പൂർണമായും കേന്ദ്രനേതൃത്വം കണ്ടിട്ടില്ല: സീതാറാം യച്ചൂരി

ന്യൂഡൽഹി∙ ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ റിപ്പോർട്ട് പൂർണമായും കേന്ദ്രനേതൃത്വം കണ്ടിട്ടില്ലെന്നു സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാന കമ്മിറ്റി നൽകിയ കണ്ടെത്തലുകളാണു പരിശോധിച്ചത്. ശശിക്കു പാർട്ടി ഉയർന്ന ശിക്ഷ നൽകി. സസ്‌പെന്‍ഷന്‍ കഴിഞ്ഞാല്‍ ശശിക്കു പാര്‍ട്ടി അംഗത്വത്തിലേക്കേ വരാന്‍ കഴിയൂ. ശശിയുടെ എംഎൽഎ പദവി കാര്യത്തിൽ പാർട്ടിക്ക് തീരുമാനം എടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.