സ്വയംപ്രഖ്യാപിത ആൾദൈവം രാധേ മായുടെ ഭാവപ്പകർച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് വിശ്വാസികൾ. പകൽവെളിച്ചത്തിൽ സന്യാസിയും ഗുരുവുമൊക്കെയായിരിക്കുന്ന രാധേ മായുടെ മിനി സ്കർട്ടിട്ട വിശ്വരൂപം പുറത്തുവിട്ടത് യുവരാഷ്ട്രീയ നേതാവ് രാഹുൽ മഹാജനാണ്. ട്വിറ്ററിലൂടെ പുറത്തുവിട്ട കുട്ടിയുടുപ്പിട്ട രാധേ മാ ചിത്രം ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ആരാണെന്നു പറയാമോ എന്ന തലക്കെട്ടോടെയുള്ള ചിത്രം ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുറത്തുവിട്ടത്.
പിങ്ക് നിറത്തിലുള്ള മിനി സ്കർട്ടിൽ വിവിധ പോസിലിരിക്കുന്ന രാധേ മായുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ ചിത്രം വ്യാജമാണെന്നും തന്റേതല്ലെന്നുമാണ് ഇതിനോട് പ്രഖ്യാപിത ദൈവത്തിന്റെ പ്രതികരണം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അവർ വിശദീകരണം നൽകിയത്. അതിനിടെ മതത്തിന്റെ പേരു പറഞ്ഞ് രാധേ മാ ബിസിനസ് നടത്തുകയാണെന്ന പരാതിയുമായി ഫാൽഗുനി ബ്രാംഭട്ട് എന്ന വക്കീൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രാധേ മാ സണ്ണി ലിയോണിന്റെ കടുത്ത ആരാധികയാണെന്നും വാദങ്ങൾ ഉയർന്നിട്ടുണ്ട്.
അടുത്തിടെ മുംബൈ സ്വദേശിനിയായ ഒരു യുവതി ഇൗ ആൾദൈവത്തിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം പരാതി നൽകിയിരുന്നു. യുവതിയുടെ ഭർത്താവിനെയും കുടുംബത്തെയും സ്ത്രീധനം വാങ്ങാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി. തുടർച്ചയായുള്ള ആരോപണങ്ങളിൽ നിന്ന് രാധേ മാ എങ്ങനെ കരയകറുമെന്ന് കണ്ടുതന്നെ അറിയണം.