Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസ്റ്റിങ് കൗച്ച് ഇവിടെയുമുണ്ട്; ഹണി റോസ്

honey-rose.jpg.image.784.410

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് പെട്ടന്ന് ഓർമ്മയിലെത്തുന്ന മുഖമാണ് ഹണിറോസിന്റേത്. സംവിധായകൻ വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ അരങ്ങേറ്റം. പിന്നീട് അന്യഭാഷകളിലും സജീവമായി അഭിനയിച്ചു. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന ഹണി ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.

സിനിമാമേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ് ഹണി തുറന്നു പറഞ്ഞത്. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും. അറിയപ്പെടുന്ന ഒരു അഭിനേത്രി ആകുന്നതുവരെ പല പുതുമുഖങ്ങൾക്കും പലവിധമുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരാറുണ്ടെന്നും ഹണി പറയുന്നു. മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും ഹണി പറയുന്നു. ബ്രെയ്ൻവാഷ് ചെയ്യാനും ആളുകളുണ്ടാവുമെന്നും നമ്മുടെ വ്യക്തിത്വത്തിൽ ഉറച്ചു നിന്നാൽ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി പറയുന്നു.

honey-rose3.jpg.image.784.410

 കാസ്റ്റിങ് കൗച്ച് ഒക്കെ സിനിമയിൽ നിലനിൽക്കുന്നുണ്ടെങ്കിലും നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെയാണ് തീരുമാനിക്കുന്നതെന്നും ഹണി പറയുന്നു. സിനിമയിലായാലും സിനിമയ്ക്കു പുറത്തായാലും നമ്മൾ നമ്മുടെ ഡിഗ്നിറ്റി ഉറച്ചു നിൽക്കാറുണ്ടെന്നും മറ്റാർക്കും അതിലൊന്നും കൈകടത്താനാവില്ലെന്നും ഹണി പറയുന്നു.

സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ എല്ലാമേഖലയിലും ഉണ്ടെങ്കിലും സിനിമാമേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അഭിനേത്രികൾ തുറന്നു പറയാൻ തുടങ്ങിയത് ഈ അടുത്തകാലത്താണ്. അന്യഭാഷാ സിനിമകളിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് മുൻപും നടികൾ തുറന്നു പറഞ്ഞിരുന്നെങ്കിലും മലയാളസിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് നടി പാർവതി തിരുവോത്താണ്.

ഏതുവിഷയത്തിലും ധീരമായ നിലപാടുകളുള്ള രാധിക ആപ്തെയാണ് ബിടൗണിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറയാൻ ധൈര്യം കാട്ടിയത്. പല ഉന്നതന്മാർക്കും ഇതിൽ പങ്കുള്ളതുകൊണ്ട് ഉള്ളിലെ ഭയം കാരണം ചൂഷണത്തിനിരയായവർ ഇതിനെക്കുറിച്ച് തുറന്നു പറയാൻ ധൈര്യം കാട്ടില്ലെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ലോകത്തോടു വിളിച്ചു പറയാൻ ധൈര്യം കാട്ടിയത് നടി ശ്രീ റെഡ്ഢി ആയിരുന്നു.

ശാരീരികമായി കീഴ്പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം തന്റെ കാര്യം സെയ്ഫ് ആണെന്നും ഹണി പറയുന്നു. താൻ എക്സ്പീരിയൻസ് ചെയ്ത കാര്യങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നതെന്നും ഹണി കൂട്ടിച്ചേർത്തു. അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഹണി പറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഹണി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.