തിരുവനന്തപുരം∙ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സർക്കാർ, സാഹിത്യകാരന്റെ ഒപ്പമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയ അന്തരീക്ഷത്തിലേ സർഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല.
‘മീശ’ എന്ന നോവലിന്റെ രചയിതാവ് എസ്.ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടുപോവുകയാണു വിവാദമുണ്ടാക്കിയവർക്ക് അദ്ദേഹം നൽകേണ്ട ഉചിത മറുപടി. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം– പിണറായി പറഞ്ഞു.