മലപ്പുറം ∙ ജില്ലാ കാര്യാലയത്തിനു നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞതിൽ പ്രതിഷേധിച്ച് ആർഎസ്‌എസ് നടത്തിയ പ്രകടനത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ച ഫൊട്ടോഗ്രഫറെ പ്രസ് ക്ലബിനകത്തു കയറി മർദിച്ചു. ചന്ദ്രിക ഫൊട്ടോഗ്രഫർ ഫുവാദിനാണു മർദനമേറ്റത്.
ക്യാമറയും മൊബൈൽ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി. പ്രതിഷേധ പ്രകടനത്തിനരികിലൂടെ പോയ ബൈക്കുകൾ പ്രവർത്തകർ തടയുന്നതിന്റെ പടം പ്രസ് ക്ലബിൽ നിന്നു പകർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു അതിക്രമം. ഫുവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.