ഭോപ്പാൽ∙ മുതിർന്ന പാർട്ടി അംഗത്തിന്‍റെ നിർദേശത്തെ തുടർന്ന് പൊലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുന്നതായി ബിജെപിയുടെ വനിത എംഎൽഎ. മധ്യപ്രദേശിലെ ഭരണകക്ഷി എംഎൽഎയായ നീലം അഭയ് മിശ്രയാണു നിയമസഭയിൽ പൊട്ടിക്കരഞ്ഞ് ആരോപണം ഉന്നയിച്ചത്. തന്നെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കാനാണു റേവ പൊലീസ് സൂപ്രണ്ട് ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തിയ എംഎൽഎ, അടുത്ത തവണ തിരഞ്ഞെടുപ്പിനു താൻ മത്സരരംഗത്തുണ്ടാകില്ലെന്നും വ്യക്തമാക്കി.
എംഎൽഎയെ പിന്തുണച്ചു പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങളും രംഗതെത്തി. പക്ഷപാതപരമായ നടപടികളുണ്ടാകില്ലെന്നും എംഎൽഎയുടെയും കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാമെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയെങ്കിലും ഇതിൽ തൃപ്തയാകാതെ അവർ നടുത്തളത്തിലിറങ്ങി പ്രതിഷേധം അറിയിച്ചു.