Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി വർഗീയ ഭ്രാന്തന്മാരെ മുന്‍നിർത്തി പൊറാട്ട് നാടകം കളിക്കുന്നു: വി.ടി. ബൽറാം

Pinarayi-Vijayan-VT-Balram മുഖ്യമന്ത്രി പിണറായി വിജയൻ, വി.ടി. ബൽറാം എംഎൽഎ

തിരുവനന്തപുരം∙ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ പരിപാടിയുടെ കൺവീനർ വര്‍ഗീയവാദിയാണെന്ന ആരോപണവുമായി വി.ടി. ബൽറാം എംഎൽഎ. ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നു മനസ്സിലാക്കാൻ മതേതര കേരളത്തിനു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെയൊക്കെ ഫെയ്സ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും നമ്മളെ ചോദ്യം ചെയ്തു കൊത്തിപ്പറിക്കാൻ ആർത്തലച്ചു വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാൽ അവരുടെയൊക്കെ ആൾദൈവമായ പിണറായി വിജയൻ സി.പി. സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ടു നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങില്ല– ബൽറാം വിമർശിക്കുന്നു.

സി.പി. സുഗതന്റെ സമൂഹമാധ്യമങ്ങളിലെ പഴയ കുറിപ്പുകളെന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ സഹിതമാണ് ബൽറാം വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നീക്കം ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയണമെന്നും ബൽറാം ആവശ്യപ്പെട്ടു. 

ബൽറാമിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പൂർണരൂപം: 

നമ്മുടെയൊക്കെ ഫെയ്സ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും നമ്മളെ ചോദ്യം ചെയ്തു കൊത്തിപ്പറിക്കാൻ ആർത്തലച്ചു വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാൽ അവരുടെയൊക്കെ ആൾദൈവമായ പിണറായി വിജയൻ സി.പി. സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ടു നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.

''ഹാദിയയെ തെരുവിൽ ഭോഗിക്കണം", "ഭരണഘടനയുടെ നീതിയല്ല, ധർമശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്", "ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ" എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.

related stories