ഡ്യൂക്കിനു വേണ്ടി കൊലപാതകം

സ്വന്തം ഡ്യൂക്ക് 390 വിൽക്കാൻ ഒരു ഫെയ്സ്ബുക്ക് പേജിൽ പരസ്യം ചെയ്തതായിരുന്നു ബാംഗ്ലൂർ സ്വദേശി സോഹൻ. എന്നാൽ ആ പരസ്യം ചെന്നെത്തിയത് സോഹന്റെ മരണത്തിലായിരുന്നു. 2014 മോ‍ഡൽ ഡ്യൂക്ക് 390 വിൽക്കാനുണ്ട് എന്നായിരുന്നു സോഹന്റെ പരസ്യം. എബിഎസ് ഉള്ള മോഡൽ ബൈക്ക് മികച്ച കണ്ടീഷനിലാണെന്നും 145000 രൂപയാണ് പ്രതീക്ഷിക്കുന്ന വിലയുമെന്നായിരുന്നു പരസ്യം.

കഴിഞ്ഞ ജൂലൈ 27 ന് പോസ്റ്റ് ചെയ്ത പരസ്യത്തിൽ സോഹന്റെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. കുറച്ചു ദിവസമായി ഓഫീസിൽ എത്താതിരുന്നതിനെ തുടർന്നുണ്ടായ തിരച്ചിലിലാണ് സുഹൃത്തുക്കളാണ് താമസ സ്ഥലത്ത് മരിച്ചു കിടക്കുന്ന സോഹനെ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് പരസ്യമാണ് വില്ലനായതെന്നും കണ്ടെത്തി.

ആഗസ്റ്റ് ഒന്നിന് കാർത്തിക് എന്നയാൾ സോഹനെ ഫോണിൽ ബന്ധപ്പെടുകയും ബൈക്ക് വാങ്ങാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ആഗസ്റ്റ് 3 ഡ്യൂക്ക് 390 സ്വന്തമാക്കാനെന്ന് വ്യജേന എത്തിയ കാർത്തിക് സോഹനുമൊത്ത് മദ്യപിക്കുകയും, മദ്യത്തിൽ വിഷം കലക്കി കൊല്ലുകയുമായിരുന്നെന്നാണ് പോലീസ് ഭാഷ്യം. കൊലപാതകത്തിന് ശേഷം ബൈക്കും, മൊബൈൽ ഫോണും, എടിഎം കാർഡുമായി കടന്ന പ്രതി സോഹന്റെ അക്കൗണ്ടിൽ നിന്ന് 27000 രൂപ പിൻവലിക്കുകയും ചെയ്തു. സോഹന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യവും ഫോണിലേക്ക് വന്ന കോളുകളും ശേഖരിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.