ഒബാമ ഡാ!... വാടകവീട്ടിൽനിന്നും ഉടമസ്ഥനിലേക്ക്

ജനുവരി മുതൽ ഒബാമ കുടുംബം വാടകയ്ക്കു താമസിക്കുകയായിരുന്ന സ്വാങ്ക് കലൊരമയിലെ എട്ടു കിടപ്പുമുറികളുള്ള വീടാണു 0.81 കോടി ഡോളറിന് (ഏകദേശം 54.27 കോടി രൂപ) വാങ്ങിയത്.

യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ വാഷിങ്ടനിൽ വീട് വാങ്ങി. വൈറ്റ് ഹൗസ് വിട്ടശേഷം കഴിഞ്ഞ ജനുവരി മുതൽ ഒബാമ കുടുംബം വാടകയ്ക്കു താമസിക്കുകയായിരുന്ന സ്വാങ്ക് കലൊരമയിലെ എട്ടു കിടപ്പുമുറികളുള്ള വീടാണു 0.81 കോടി ഡോളറിന് (ഏകദേശം 54.27 കോടി രൂപ) വാങ്ങിയത്.

8200 ചതുരശ്രയടിയിൽ എട്ടു കിടപ്പുമുറികളുള്ള ഈ വീട് 1928 ൽ നിർമിച്ചതാണ്. മതിപ്പുവില ഏകദേശം 4.8 മില്യൺ ഡോളറാണ്. മുകളിലെ മൂന്നു മുറികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി മാറ്റി വെച്ചിരിക്കുകയാണ്. മിഷേലിന്റെ പ്രായമായ അമ്മയ്ക്കായി പ്രത്യേക മുറി ഒരുക്കിയിരിക്കുന്നു. 2014 ൽ 5.3 മില്യൻ ഡോളറിനാണ് ഈ വീട് മുൻ ഉടമസ്ഥൻ മേടിച്ചത്. 

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയും ഈ മേഖലയിലാണു വാസം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്സൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരും കലൊരമയിലെ താമസക്കാരാണ്. ചിക്കാഗോയിൽ 6200 ചതുരശ്രയടി വിസ്‌തീർണമുള്ള വീടും ഒബാമയ്ക്ക് സ്വന്തമായുണ്ട്.