ഇരട്ടി വിളവും കൂടുതൽ ഗുണമേന്മയുമായി ചുവപ്പൻ രുചിയോടെയുള്ള ചുവന്ന ഇഞ്ചി വയനാട്ടിലും എത്തി. നാടൻ ഇഞ്ചിമാത്രം കണ്ടു പരിചയമുള്ള കർഷകന് ചുരം കയറിയെത്തിയ ചുവന്ന ഇഞ്ചി 'ഒരു അദ്ഭുത’മാണ്. ഇഞ്ചിയിലെ വ്യത്യസ്ത ഇനമായ ഇന്തൊനീഷ്യൻ ചുവന്ന ഇഞ്ചിയാണ് കോട്ടയം പാമ്പാടി കണ്ടപ്പള്ളിൽ ചെറിയാന്റെ കൃഷിയിടത്തിൽ നിന്ന് കൃഷി ഭവനും ആത്മയും ചേർന്ന് വികസിപ്പിച്ചെടുത്ത് ടിഷ്യുകൾച്ചർ തൈകളാക്കിയത്.
ഈ ഇഞ്ചി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ നടവയലിലെ ഐക്കരയിൽ ബേബിച്ചൻ എത്തിച്ചിരിക്കുന്നത് ചെറിയാന് വിദേശത്ത് നിന്ന് വന്ന സുഹൃത്താണ് ചുവന്ന ഇഞ്ചി സമ്മാനിച്ചത്. ഇത് കൃഷി ചെയ്ത് വിപുലമാക്കിയാണ് വിത്ത് എടുത്തത്. സാധാരണ ഇഞ്ചിയെക്കാൾ ഇരട്ടിയിലധികം വിളവ് കൂടുതൽ ഔഷധമൂല്യം, ഗുണമേൻമ, എരിവ്, മണം.
എന്നിവയൊക്കെ ഈ ഇഞ്ചിക്കുണ്ടെന്നാണ് പറയുന്നത്. ഒരു ഗ്രോ ബാഗിൽ നിന്ന് തന്നെ നാലു കിലോയിലധികം വിളവ് ലഭിക്കും .ഒരു ചുവട്ടിൽ നിന്നു നാനൂറിലേറെ ചിനപ്പുകൾ വളരും എന്നതിനാൽ അകലത്തിൽ നടണം. എന്നുമാത്രം രോഗബാധകൾ ഇല്ലാത്തതിനാൽ കീടനാശിനികളുടെ ആവശ്യം ഇല്ല. രോഗങ്ങൾമൂലം ഇഞ്ചി കൃഷിയിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട കർഷകന് ചുവന്ന ഇഞ്ചി രക്ഷയാകുമെന്നാണ് പ്രതീക്ഷ.