'കുടവയറും മറ്റു വൈകൃതങ്ങളുമായി വരുന്ന മഹാബലിയെ കണ്ട് ലജ്ജ തോന്നുന്നു'

കുടവയറും മറ്റ് വൈകൃതങ്ങളുമായി വരുന്ന മഹാബലി വേഷം ദ്രാവിഡന്റേതല്ലെന്ന് അശോകൻ ചെരുവിൽ. ജനമനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ ദ്രാവിഡ നായകനോട് വൈദീക പൗരോഹിത്യത്തിന് അടങ്ങാത്ത പകയാണുള്ളത്. അവരുടെ ഗൂഡാലോചനയുടെ ഫലമാകാം ഇന്നു നാം കാണുന്ന കുടവയറുള്ള മാവേലിയെന്നുംഅശോകൻ ചെരുവിൽ തന്റെ ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു. നന്മയുടേയും ദ്രാവിഡമായ കരുത്തിന്റെയും പ്രതീകമായ യഥാർത്ഥ മഹാബലിയെ നമ്മുടെ മനസ്സുകളിൽ നിന്നെടുത്ത് നാം തന്നെ സ്ഥാപിക്കണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

അശോകൻ ചെരുവിലിന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം –

കുടവയറും മറ്റു വൈകൃതങ്ങളുമായി വരുന്ന "മഹാബലി" വേഷത്തെ ഓണാഘോഷച്ചടങ്ങുകളിൽ വീണ്ടും കാണാനാവുന്നു. 

ലജ്ജ തോന്നുന്നു. എങ്ങനെയുണ്ടായി ഈ വ്യാജ മാവേലി രൂപം എന്നു നിശ്ചയമില്ല. ജനമനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ ദ്രാവിഡ നായകനോട് വൈദീക പൗരോഹിത്യത്തിന് അടങ്ങാത്ത പകയാണുള്ളത്. അവരുടെ ഗൂഡാലോചനയുടെ ഫലമാകാം ഇത്. കുടവയർ അവർക്കാണ്! ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ നാറുന്ന തറ്റുടുത്ത് നാണംകെട്ടു നിൽക്കുന്ന ആ അഭിനവ വാമനന്മാർക്ക്. നന്മയുടേയും ദ്രാവിഡമായ കരുത്തിന്റെയും പ്രതീകമായ യഥാർത്ഥ മഹാബലിയെ നമ്മുടെ മനസ്സുകളിൽ നിന്നെടുത്ത് നാം തന്നെ സ്ഥാപിക്കണം.