ഹരിയാനയിലെ തിയറ്ററുകളിൽ സിനിമ കാണണമെങ്കില്‍ ഇനി പശുനികുതിയും നല്‍കണം. സിനിമാ ടിക്കറ്റിന്മേല്‍ അഞ്ചു ശതമാനം പശുസെസ് ഏര്‍പ്പെടുത്താന്‍ ബി.ജെ.പി സര്‍ക്കാർ തീരുമാനിക്കുന്നു.
നിലവില്‍ 20 ശതമാനം വിനോദനികുതിയാണ് ഈടാക്കുന്നത്. ഇതിനൊപ്പം പശുനികുതി കൂടി ചേരുന്നതോടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടാകും. മാത്രമല്ല വിവാഹത്തിനും മറ്റുപരിപാടികൾക്കും ഹാളുകള്‍ ബുക്ക് ചെയ്യുന്നവരിൽ നിന്ന് 2100 രൂപയും നികുതി ഈടാക്കും.
മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പശുസേവാ കമീഷന്‍റെ ശുപാര്‍ശപ്രകാരമാണ് പശുസെസ് ഏര്‍പ്പെടുത്താകാൻ പോകുന്നത്. ഗോമാംസം കൈയില്‍ വെക്കുന്നത് കുറ്റമാക്കി നിയമം കൊണ്ടുവന്നതും പശുക്കടത്ത് തടയാന്‍ മുന്നൂറംഗ ദൗത്യസേന രൂപവത്കരിച്ചതും അടുത്തകാലത്താണ്.